മധുവിധുവിനു മുമ്പെ, പ്രിയനൊപ്പം മടങ്ങി… സൗദിയിലെ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് ലണ്ടനിലെ യുവ മലയാളി നഴ്സും സൗദി നഴ്‌സായ പ്രതിശ്രുത വധുവും! നാട്ടിലേക്ക് മടങ്ങും മുമ്പ് നടത്തിയ വിനോദയാത്ര വിധിയുടെ ക്രൂരതയായി
ലണ്ടൻ: സ്വന്തം ലേഖകൻ
Story Dated: 2025-04-03
വിധിയുടെ അപൂർവ്വ ക്രൂരതയാൽ ജീവൻ നഷ്ടപ്പെട്ട രണ്ട് മലയാളി നഴ്സുമാരുടെ വാർത്തയുമായാണ് പ്രവാസലോകം ഇന്ന് കണ്ണ് തുറന്നത്. ഉടൻ വിവാഹിതർ ആകാനിരുന്ന ലണ്ടനിലെ യുവ മലയാളി നഴ്സും സൗദിയിലെ നഴ്‌സായ പ്രതിശ്രുത വധുവുമാണ് ദാരുണമായ വാഹനാപകട ദുരന്തത്തിൽ വിടപറഞ്ഞത്.
സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഏറെ സന്തോഷത്തോടെ വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങും മുമ്പ് നടത്തിയ പ്രതിശ്രുത വധൂവരന്മാരുടെ വിനോദയാത്ര, രണ്ടു കുടുംബങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയുമെ ല്ലാം കണ്ണീരിലാഴ്ത്തിയ അവസാന യാത്രയുമായി മാറി.
ലണ്ടനില്‍ നഴ്‌സായ അഖില്‍ അലക്സ്, മദീനയില്‍ നഴ്‌സായ പ്രതിശ്രുത വധു ടീന എന്നിവരാണ് മരിച്ചത്. ഇരുവരും വയനാട് സ്വദേശികളാണ്.
ഇവരടക്കം അഞ്ചു പേരാണ് അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്നു പേര്‍ സൗദി പൗരന്‍മാരാണെന്നാണ് പ്രാഥമിക വിവരം.

സൗദി വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉല സന്ദര്‍ശിച്ച് മടങ്ങവേ 150 കിലോമീറ്റര്‍ അകലെവെച്ചാണ് അപകടം. ഇവര്‍ സഞ്ചരിച്ച വാഹനവും എതിര്‍ദിശയിലെത്തിയ സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൗദിയില്‍നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തം. മൃതദേഹങ്ങള്‍ അല്‍ ഉലയിലെ മുഹ്സിന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പ്രതിശ്രുതവരനായ അഖില്‍ ലണ്ടനില്‍ നിന്നും സൗദിയിൽ എത്തിയതായിരുന്നു. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നഴ്സായ ടീനയുമായി നാട്ടിലേക്ക് പോകാനിരിക്കെയാണ് അപകടം.
മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട് വീട്ടുകാർ തമ്മിൽ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. ഇരുവരുടെയും ലീവുകൾ ക്രമീകരിച്ച് രണ്ടുമാസത്തിനുള്ളിൽ വിവാഹം നടത്തുവാൻ തീരുമാനിച്ചിരുന്നു.
സന്തോഷം നിറഞ്ഞതുളുമ്പേണ്ട രണ്ട് വീടുകൾ ഈ വാർത്ത എത്തിയതോടെ കണ്ണീർക്കങ്ങളായി മാറിക്കഴിഞ്ഞു. ഇരുവരുടെയും മാതാപിതാക്കളെയും സഹോദരങ്ങളേയും എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ കുഴങ്ങുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി സൗദിയിലെ പ്രവാസി മലയാളി സംഘടന പ്രതിനിധികൾ അറിയിച്ചു.
More Latest News
യുകെ മലയാളികളെ വേദനയിലാഴ്ത്തിയ രണ്ട് മരണവാർത്തകൾ ഇന്നലെ വന്നു. സ്റ്റോക്ക് ഓൺ ട്രെന്റിലും കെന്റിലും താമസിക്കുന്ന മക്കളെ കാണാനെത്തിയ മാതാപിതാക്കളിൽ, പിതാവ് ആകസ്മിക അപകടത്തിൽ മരണമടഞ്ഞു. നാട്ടിൽ അവധിയ്‌ക്കെത്തിയ ന്യൂകാസിൽ മലയാളിയും അപ്രതീക്ഷിതമായി വിടപറഞ്ഞു.
യുകെ മലയാളികളെ ഏറെ വേദനിപ്പിച്ച സംഭവമാണ് കെന്റിൽ ചാക്കൊച്ചന്‍ എന്ന പിതാവ് അപകടത്തിൽ മരണമടഞ്ഞ വിവരം. യുകെയിൽ കുടിയേറിയ രണ്ട് ആണ്മക്കളോടുമൊപ്പം ഈസ്റ്റർ ആഘോഷിക്കാനും ചെറുമക്കളെ മനസ്സുനിറയെ കാണാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും എത്തിയതായിരുന്നു ചാക്കോച്ചൻ എന്നുവിളിക്കുന്ന ജെയിംസും, 76, ഭാര്യ ആനീസും.
ഇവരുടെ രണ്ട് മക്കൾ ഒരാള്‍ സ്റ്റോക്ക് ഓൺ ട്രെന്റിലും ഒരാള്‍ കെന്റിലുമായി സെറ്റിൽ ചെയ്‌തിട്ടുണ്ട്. അവർക്കും ചെറുമക്കൾക്കും ഒപ്പം ഇക്കൊല്ലത്തെ ഈസ്റ്റർ ആഘോഷം യുകെയിലാക്കാൻ ഏറെ മോഹത്തോടെയും സന്തോഷത്തോടെയും എത്തിയതാണ് ദമ്പതികൾ. കൂടെ നാടുകാണലും മക്കളുടെ ബന്ധുക്കളുടേയും മക്കളുടെ സുഹൃത്തുക്കളുടേയും ഭവന സന്ദർശനവും ലക്ഷ്യമിട്ടിരുന്നു.
എന്നാൽ തികച്ചും ആകസ്മികമായി സംഭവിച്ച ഒരപകടം ജയിംസിന്റെ ജീവനെടുത്തു. പതിറ്റാണ്ടുകൾ നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിൽ യുകെയിൽ നിന്ന് മനസ്സുനിറയെ കൂടെ ചാക്കോച്ചനില്ലാത്ത ദുഃഖവുമായി ഇനി ആനീസ് തനിയെ നാട്ടിലേക്ക് മടങ്ങും.
തൊടുപുഴ ഉടമ്പന്നൂര്‍ നടുക്കുടിയില്‍ കുടുംബാഗമാണ് ജെയിംസും മക്കളും. ഏപ്രില്‍ 12 നാണ് ചാക്കോച്ചനൂം ഭാര്യയും യുകെയില്‍ എത്തിയത്. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന മൂത്തമകൻ റിജോയുടെ വീട്ടിലാണ് ആദ്യം എത്തിയത്.
പെസഹാ വ്യഴദിനത്തില്‍ (ഏപ്രില്‍ 17) കെന്റിലെ ആഷ്ഫൊര്‍ഡില്‍ താമസിക്കുന്ന ഇളയ മകന്‍ സിജോയുടെ അടുത്ത് എത്തിയതായിരുന്നു ഇരുവരും. അവിടെ നിന്നും അടുത്തുതന്നെ താമസിക്കുന്ന സിജോയുടെ സുഹൃത്തിന്റെ വീട്ടിലും പോയി.
തിരികെ സിജോയുടെ വീട്ടിലേയ്ക്ക് വരുംവഴി നിലത്ത് തലയടിച്ച് വീഴുകയായിരുന്നു. തലയടിച്ചുള്ള വീഴ്ചയിൽ ബോധം നഷ്ടപ്പെട്ടതോടെ ഉടൻതന്നെ ആഷ്ഫൊര്‍ഡിലുള്ള എന്‍ എച്ച് എസ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രണ്ടു ദിവസത്തിനുശേഷം തലച്ചോറിലെ അമിതരക്തസ്രാവം കാരണം നില കൂടുതൽ വഷളായി.
ഇന്നലെ (തിങ്കളാഴ്ച) വൈകുന്നേരം യുകെ സമയം 5 മണിയോടുകൂടി പ്രിയപ്പെട്ടവരെ തനിച്ചാക്കി ചാക്കോച്ചൻ വിടപറഞ്ഞു. മരണസമയം ഭാര്യ ആനീസും മക്കളും ചെറുമക്കളുമൊക്കെ സമീപമുണ്ടായിരുന്നു.
സന്തോഷം നിറയേണ്ട ഏറെ മോഹിച്ചുനടത്തിയ, മക്കളുടെ അടുത്തേക്കുള്ള മാതാപിതാക്കളുടെ ഒരു യുകെ യാത്ര, അപ്രതീക്ഷിത വേദനയായി മാറിയതിന്റെ ആഘാതത്തിലാണ് കുടുംബാംഗങ്ങൾ. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങള്‍ നടന്നുവരുന്നു. നാട്ടിലെ സംസ്കാരവും മറ്റും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
മൂത്തമകൻ റിജോ ജെയിംസ് യുകെ മിഡ്‌ലാന്‍ഡ് റീജിയണ്‍ മോട്ടര്‍ വെ (മോട്ടോ സർവ്വീസ്) കമ്പനിയുടെ ഓപ്പറേഷൻ മാനേജരായി ജോലിചെയ്യുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിൽ സ്റ്റാഫ് നഴ്‌സായ ഭാര്യ ഷിനു റിജോയാണ് ഭാര്യ. ഇളയമകൻ സിജൊ ജെയിംസ് കെന്റ് കൗണ്ടിയിൽ സോഷ്യൽ വർക്കറാണ്. സിജോയുടെ ഭാര്യ വീണയും കെന്റിൽ നഴ്‌സാണ്. ബ്രിട്ടീഷ് പത്രത്തിന്റെ ആദരാഞ്ജലികൾ.
ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നത്. ‘ഇഷ്‌ക്‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് "നരിവേട്ട". ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട' എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയിലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ട്രെയിലർ ഓർമ്മിപ്പിക്കുന്നത്. ഇത്തരം സമരങ്ങളുമായി സിനിമയെ ചേർത്തു വെച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയിലിപ്പോൾ നടക്കുന്നത്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘർഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകാൻ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.
ചിത്രത്തിൽ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നത്. സി കെ ജാനുവിനെ ഓർമ്മപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുൻവിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട'യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. മെയ് 16ന് തീയേറ്ററുത്തുന്ന ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിംങ്ങിലേക്ക് കയറിയിട്ടുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
യുക്മ ലയ്സൺ ഓഫീസറായി മുൻ ദേശീയ പ്രസിഡൻറും യുക്മ ചാരിറ്റി ഫൌണ്ടേഷൻ ട്രസ്റ്റി ബോർഡ് അംഗവുമായ മനോജ്കുമാർ പിള്ളയെ യുക്മ ദേശീയ നിർവ്വാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2022 - 2025 കാലയളവിൽ ലയ്സൺ ഓഫീസറായി പ്രവർത്തിച്ച മനോജ്കുമാർ പിള്ളയുടെ പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ തുടർ നിയമനം.
യുക്മയുടെ ആരംഭകാലം മുതൽ യുക്മ സഹയാത്രികനായിരുന്ന മനോജ് 2019 - 2022 കാലയളവിൽ സംഘടനയുടെ ദേശീയ പ്രസിഡൻ്റായിരുന്നു. യുക്മ ഏറെ വെല്ലുവിളികൾ നേരിട്ട ഒരു കാലയളവിൽ തികഞ്ഞ സമചിത്തതയോടെയും ദീർഘവീക്ഷണത്തോടും കൂടി സംഘടനയെ മുന്നോട്ട് നയിച്ച മനോജിൻ്റെ പ്രവർത്തന മികവ് യുക്മയെ കൂടുതൽ ശക്തമാക്കി. യുക്മ സൌത്ത് ഈസ്റ്റ് - സൌത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറി, റീജിയണൽ പ്രസിഡൻ്റ്, യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള മനോജ് ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ (DKC) സജീവാംഗമാണ്.
യുക്മയിലെ ഏറ്റവും സജീവമായ സംഘടനകളിലൊന്നായ ഡി.കെ.സിയുടെ മുൻ പ്രസിഡൻറ് കൂടിയായ മനോജ്, ഡോർസെറ്റ് ഇന്ത്യൻ മേളയുടെ മുഖ്യ സംഘാടകൻ കൂടിയാണ്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ കൂട്ടായ്മയിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഈ ഭാരതീയ സാംസ്കാരിക മേളയിൽ മലയാളി സമൂഹത്തിന്റെ പ്രതിനിധിയാണ് മനോജ്. ഒരു തികഞ്ഞ കായികപ്രേമിയായ മനോജ് പ്രാദേശിക ക്രിക്കറ്റ് ലീഗിൽ കളിയ്ക്കുന്ന റോയൽ ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ളബ്ബ് ചെയർമാൻ സ്ഥാനവും വഹിക്കുന്നു.
ട്രാൻസ്പോർട്ട് രംഗത്തെ പ്രമുഖ കമ്പനിയായ ഗോ സൌത്ത് കോസ്റ്റ് ലിമിറ്റഡിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന മനോജിൻ്റെ ഭാര്യ ജലജ പൂൾ എൻ.എച്ച്.എസ്സ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ജോഷിക (രണ്ടാം വർഷ ഡെൻറൽ മെഡിസിൻ വിദ്യാർത്ഥിനി), ആഷിക (ഇയർ 10 വിദ്യാർത്ഥിനി), ധനുഷ് (ഇയർ 7 വിദ്യാർത്ഥി) എന്നിവർ മക്കളാണ്.
പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ പ്രവർത്തനങ്ങൾക്ക് കേരള, ഭാരത സർക്കാരുകളുടെ പിന്തുണ ഉറപ്പാക്കുന്നതിനും യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ, നോർക്ക, പ്രവാസി ഭാരതീയ സെൽ തുടങ്ങിയവയുമായി യുക്മയുടെ സഹകരണം ഉറപ്പാക്കുന്നതിനും മനോജിൻ്റെ പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് യുക്മ ദേശീയ പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ പറഞ്ഞു.
ഫാ. ജോമോൻ പുന്നൂസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 19വർഷമായി സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ചിൽ വിശുദ്ധ കുർബാന അനുഷ്ടിച്ചു വരികയാണ്.
കഴിഞ്ഞ ഒരാഴ്ചയായി ഓശാനയും പെസഹായും ദുഃഖശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെ തിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.
വിശുദ്ധ കര്‍മ്മങ്ങള്‍ വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ നേതൃത്വം നല്‍കി. ഓശാന ഞായറാഴ്ച ഫാ. മാത്യൂസ് അബ്രഹാമിന്റെ കാര്‍മികത്വത്തിലാണ് നടത്തപ്പെട്ടത്. പെസഹയും, ദുഃഖ വെള്ളിയും, ഉയിർപ്പിന്റെ ശുശ്രൂഷകളും ഫ്ലോറിഡയിൽ നിന്നുള്ള Rev Fr.Thomson ചാക്കോ യുടെ കാർമ്മികത്വത്തിലാണ് നടത്തപ്പെട്ടത് .
Rev Fr.മാത്യൂസ് അബ്രഹാമിന്റെ കാർമികത്വത്തിൽ ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടന്ന ഓശാന ശുശ്രുഷകളും ഭക്തി സാന്ദ്രമായ പ്രദക്ഷിണവും ഏവർക്കും ഹൃദ്യാനുഭവമായി.
വിശ്വാസ സമൂഹത്താൽ നിറഞ്ഞ ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിൻസ് ചർച്ചിൽ ഓരോ ശുശ്രുഷകൾക്കും വിശ്വാസികൾ നേർച്ചയായി കൊണ്ടുവരുന്ന സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ ഈ കൂട്ടായ്മയുടെ ഐക്യം വിളിച്ചോതുന്നു.
പെസഹ ആചാരണത്തിനുശേഷം വിശ്വസികളുടെ സൗകര്യാർദ്ധം ദുഃഖ വെള്ളിയുടെ ശുശ്രുഷകൾ നടത്തപ്പെട്ടത് ഇപ്‌സ്വിച്ചിലെ ഗ്രേറ്റ് ബ്ലെകെൻഹാം ഹാളിൽ വച്ചായിരുന്നു.
ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ വായനകളും, പ്രദക്ഷിണവും ഭക്തിസാന്ദ്രമായി ആഘോഷിച്ച ഇപ്‌സ്വിച് സമൂഹം ഏകദേശം 200 ഓളം പേര്‍ക്ക് നേര്‍ച്ച ഭക്ഷണമായി കഞ്ഞിയും പയറും നല്‍കി.
വൈകിട്ട് ആറ് മണിയോടെ നടന്ന ഉയിർപ്പിന്റെ ശുശ്രുഷകൾക്കു Rev ഫാ. തോംസൺ ചാക്കോ നേതൃത്വം നൽകി. എല്ലാവരോടും ക്ഷമിക്കാനും സ്‌നേഹിക്കാനും ഉത്‌ബോധിപ്പിക്കുന്ന ഉയിര്‍പ്പിന്റെ തിരുന്നാളിന് ഏവര്‍ക്കും ഈസ്റ്റർ എഗ്ഗ് നൽകി പരസ്പരം കൈകോർത്ത് മംഗളാശംസകള്‍ നേർന്നു.
ശുശ്രുഷകൾ അനുഷ്ടിച്ച വൈദീകർക്കൊപ്പം, ശുശ്രുഷക്കാരുടെയും,ഗായക സംഘത്തിന്റെയും, സർവ്വോപരി സഹകരിച്ച എല്ലാ വിശ്വാസികളുടെ യും സാന്നിധ്യ സഹായങ്ങൾക്കും, നേർച്ച ഭക്ഷണം തയ്യാറാക്കിയ എല്ലാ കുടുംബങ്ങൾക്കും, പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച കമ്മിറ്റി അംഗങ്ങളോടും, ട്രസ്റ്റി മനോജ് ഇടശ്ശേരിയിൽ, സെക്രട്ടറി ഷെറൂൺ തോമസ് എന്നിവർ നന്ദി രേഖപ്പെടുത്തി.
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’ സിനിമയിലെ പ്രധാന അഭിനേതാക്കളെല്ലാം ചേർന്ന് തമിഴ് താരം ശിവകർത്തികേയനുമായി കൂടിക്കാഴ്ച നടത്തി. നസ്‌ലൻ, ലുക്മാൻ, സന്ദീപ് പ്രദീപ് , ബേബി ജീൻ, അനഘ രവി എന്നിവരുമായി ശിവകാർത്തികേയൻ നടത്തിയ കൂടിക്കാഴ്ചയും, സിനിമയുടെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം അവർക്കൊപ്പം കാണുന്ന ശിവകാർത്തികേയന്റെ വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ട്രെയ്‌ലർ കണ്ട ശേഷം ചിത്രത്തെ പറ്റി ശിവകാർത്തികേയൻ നല്ല അഭിപ്രായം പങ്കുവെക്കുന്നതും വീഡിയോയിൽ കാണാൻ പറ്റും. സിനിമ തയ്യാറാക്കുന്നതിനായെടുത്ത പരിശ്രമം പൂർണ്ണമായും ട്രെയിലറിൽ നിന്നും മനസിലാക്കാൻ കഴിയുമെന്ന് കൂടി ടീമിനോട് ശിവ കാർത്തികേയൻ വ്യക്തമാക്കി. ഏതായാലും ഈ ആഴ്ച റിലീസാകുന്ന ആലപ്പുഴ ജിംഖാന താൻ തീയേറ്ററിൽ പോയി തന്നെ കാണുമെന്നും സിനിമയെ കുറിച്ചുള്ള വിശദമായ അഭിപ്രായം അറിയിക്കുമെന്നുമാണ് ജിംഖാന ടീമിനായി ശിവ കാർത്തികേയൻ നൽകിയിരിക്കുന്ന വാഗ്ദാനം.
ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി U/A സർട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കോമഡി, ആക്ഷൻ, ഇമോഷൻ എന്നിവ കലർന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറായി എത്തുന്ന ചിത്രത്തിന്റെ സിനിമയുടെ ഓൾ കേരള ബുക്കിങ്, ഓൺലൈൻ സൈറ്റുകളിൽ ആരംഭിചിരിക്കുന്നു. മമ്മൂട്ടി ചിത്രമായ ബസൂക്ക, ബേസിൽ ചിത്രമായ മരണമാസ് എന്നിവക്കൊപ്പം ക്ലാഷ് റിലീസയെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണിപ്പോൾ കാണാനാകുന്നത്.
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.