18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : ജയിലുകളിൽ നിന്ന് ആയിരത്തോളം തടവുകാരെ പുറത്തുവിടുന്നു, നാലുവർഷം വരെ തടവുശിക്ഷ കിട്ടിയവർ പുറത്തിറങ്ങും; കുറ്റവാളികളായ കുടിയേറ്റക്കാരും സ്വതന്ത്രരാകും; നടപടി സ്ഥല പരിമിതി മൂലമെന്നും അധികൃതർ >>> ജനിച്ച് മിനിറ്റുകൾക്കുള്ളിൽ വഴിയരികിൽ ഉപേക്ഷിച്ച 3 കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കണ്ടെത്താൻ പോലീസിന്റെ ഡി.എൻ.എ ടെസ്റ്റ്, ഡോർ ടു ഡോർ നാന്നൂറോളം വീടുകളിൽ കയറി പരിശോധിക്കും >>> ഹാൻഡ് ലഗേജ് വിമാന യാത്രക്കാരുടെ അവകാശം, അധികചാർജ്ജ് ഈടാക്കിയ റിയാനെയറിന് കോടതിയുടെ ശിക്ഷ, യാത്രക്കാരന് 124 പൗണ്ട് തിരികെ നൽകണം; വിധി യൂറോപ്പിലും ബാധകമാകും >>> യുകെയും യുഎസും കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമ്പോൾ, നഴ്‌സുമാർക്കും അധ്യാപകർക്കും ഗോൾഡൻ വിസ ഓഫറുമായി യു.എ.ഇ, നഴ്‌സസ് ദിന സമ്മാനമെന്ന് ഭരണാധിപർ! ഏതുവിധത്തിലും ഹെൽത്ത് കെയർ ജീവനക്കാരെ പിടിച്ചുനിർത്താനുള്ള വഴിയെന്നും വിലയിരുത്തൽ >>> മനസ്സിലെ നൊമ്പരമായി ജോനാമോൾ.. കൗമാരത്തിൽ വിടപറഞ്ഞ ന്യൂ കാസിലിലെ മലയാളി ദമ്പതികളുടെ മകൾ, സഹപാഠികൾക്കും സുഹൃത്തുക്കൾക്കും പ്രിയങ്കരി, ജീവൻ കവർന്നത് അപ്രതീക്ഷിത അസുഖം >>>
Home >> SPIRITUAL
ഉണര്‍വ്വ് ധ്യാനം ഈ മാസം 25ന് ബര്‍മിങ്ങാം ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍, കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും

സ്വന്തം ലേഖകൻ

Story Dated: 2025-01-16

ബര്‍മിങ്ങാം: എഎഫ്സിഎം യുകെയുടെ നേതൃത്വത്തില്‍ ഉണര്‍വ്വ് ധ്യാനം ബര്‍മിങ്ങാം ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ജനുവരി 25 ന് നടക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. ഷൈജു നടുവത്താനിയും നേതൃത്വം നല്‍കുന്ന ആത്മീയ ശുശ്രൂഷയ്ക്ക് എഎഫ്സിഎം യുകെ 40 ദിവസത്തെ ഉപവാസവും കുര്‍ബാനയും ജപമാലയും അര്‍പ്പിച്ച് ഒരുങ്ങിവരുന്നു.

കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. കുടുംബങ്ങള്‍ എല്ലാവരും ഒരുമിച്ച് നവീകരിക്കപ്പെടുക എന്ന ആത്മീയ ലക്ഷ്യമാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്. വിവിധ ഭാഷക്കാരായ കുടുംബങ്ങളെ ഉദ്ദേശിച്ച് ഇംഗ്ലിഷ് ഭാഷയില്‍ നടത്തപ്പെടുന്ന ശുശ്രൂഷയ്ക്ക് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോച്ചുകള്‍ ഒരുക്കിയിട്ടുണ്ട്.

യുകെയുടെ ആത്മീയ മേഖലയില്‍ ഉണര്‍വ്വ് പ്രതീക്ഷിച്ച് നടത്തപ്പെടുന്ന ധ്യാനത്തില്‍ യുവജനങ്ങള്‍ക്കും കൗമാരക്കാര്‍ക്കും ഉള്ള വിവരങ്ങള്‍ അറിയാന്‍ മിലി - 07877824673, സില്‍ബി - 07882277268 എന്നിവരെ ബന്ധപ്പെടുക. കോച്ചുകളുടെ വിവരങ്ങള്‍ക്ക് ബിജു - 07515368239, വില്‍സണ്‍ - 07956381337 എന്നിവരെ ബന്ധപ്പെടുക. ദൈവകൃപയുടെ ഈ ശുശ്രൂഷയുടെ മറ്റു വിവരങ്ങള്‍ക്ക് സാജു - 07809827074, ജോസ് - 07414747573 എന്നിവരെ ബന്ധപ്പെടാം.

More Latest News

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എക്കാലവും മലയാളി പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റിൽ ഇടം നേടിയ ചിത്രമായ ആറാം തമ്പുരാനിലെ മോഹൻലാൽ -ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയിൽ സത്യമില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഷാജി കൈലാസ്. ഈയിടെയായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ വാർത്തയെക്കുറിച്ച് അദ്ദേഹം ഫേസ്ബുക് പേജിലൂടെ കുറിപ്പ് പങ്കുവച്ച് പ്രതികരിച്ചു. "തന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം വരുന്നു എന്ന വാർത്തകൾ കണ്ണിൽപെട്ടുവെന്നും, അവ അടിസ്ഥാനരഹിതവും, അതിൽ യാതൊരു സത്യവുമില്ലെന്നും ഷാജി കൈലാസ് കുറിച്ചു.എന്റെ പ്രൊജക്റ്റുകൾ വരുന്നുണ്ടെങ്കിൽ അത് എന്നിലൂടെ തന്നെ അറിയാൻ കഴിയുമെന്നും, എല്ലാവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും നമുക്ക് എല്ലായ്‌പ്പോഴും പോസിറ്റീവായി ഇരിക്കാം"എന്നും ഫേസ്ബുക്കിലൂടെ പങ്കുവച്ച പോസ്റ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളസിനിമയിൽ ഒരു നീണ്ട ഇടവേളക്ക് ശേഷം കടുവ, കാപ്പ എന്നീ പ്രിത്വിരാജ് ചിത്രങ്ങളുമായി ഷാജി കൈലാസ് തിരിച്ചു വന്നിരുന്നു.ആറാം തമ്പുരാന് ശേഷം 2023 ൽ മോഹൻലാലിനെ നായകനാക്കി എലോൺ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു.

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

അന്തരിച്ച നടനും, മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്ക് നേരെയുള്ള പരിഹാസങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയും, റിയാലിറ്റി ഷോയിലൂടെ പ്രമുഖയുമായ തെസ്നി ഖാൻ. സുധിയുടെ മരണത്തിന് ശേഷം ഷോർട്ട് ഫിലിമിലൂടെയും, റീലുകളിലൂടെയും രേണു സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. എന്നാൽ അഭിനയത്തിന്റെയും, സൗന്ദര്യത്തിന്റെയും പേരിൽ ഒട്ടേറെ പരിഹാസങ്ങൾക്കും സൈബർ അക്രമണങ്ങൾക്കും ഇവർ വിധേയയായി. എന്നാലിപ്പോൾ ഇവരെ പരിഹസിച്ചുകൊണ്ട് പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോക്ക് അടിയിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് തെസ്നി ഖാൻ. രേണുവിനെ കാണാൻ മഞ്ജു വാര്യരെ പോലെയുണ്ട് എന്ന് വ്ലോഗ്ഗർ കളിയാക്കിക്കൊണ്ട് പറഞ്ഞ വിഡിയോക്ക് അടിയിൽ തെസ്നി തന്റെ അനിഷ്ടം രേഖപ്പെടുത്തി. ഒരുപാട് നാളായി രേണുവിന്റെ വിഡിയോ കാണാറുണ്ടെന്നും, അവർ ജീവിച്ചുപോയ്ക്കോട്ടെ, അതിനിടയിൽ കളിയാക്കുന്നതെന്തിനാണെന്നും തെസ്നി ചോദിച്ചു. താല്പര്യമുള്ളവർ മാത്രം കാണുക അല്ലാത്തവർ മാറ്റുക, അല്ലാതെ ആർക്കും ഒരു ശല്യവുമില്ലാതെ ജീവിക്കുന്നതിനിടയിൽ അവരെ കളിയാക്കേണ്ട ആവശ്യമില്ലെന്നും, മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ലെന്നും തെസ്നി കൂട്ടിച്ചേർത്തു.

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

എല്ലാ വർഷവും മെയ്‌ 15 അന്താരാഷ്ട്ര കുടുംബദിനമായി ആചരിച്ചു വരുന്നു. 1993 ൽ യു എൻ പൊതുസഭയിൽ വച്ച് നടന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ ഈ ദിനം ഏറെ പ്രാധാന്യമർഹിക്കുന്നു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നിർവചനമെന്നതിനപ്പുറം ഓരോ കുടുംബവും ഒരു കമ്മ്യൂണിറ്റിയായി കണക്കാക്കാം.കുടുംബത്തിൽ നിന്ന് നാം ഓരോ ദിവസവും പല കാര്യങ്ങളും പഠിക്കുന്നുണ്ട്. ഈ പറനമുറിയിൽ നിന്നുമാണ് ഓരോ വ്യക്തിയും രൂപപ്പെടുന്നത്. സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയപരവുമായ ചുറ്റുപാടുകൾ കുടുംബങ്ങളിലും വ്യക്തികളിലും സാരമായ മാറ്റം വരുത്തുന്നുണ്ട്. സ്നേഹബന്ധങ്ങൾക്കുമപ്പുറം ഒരു കമ്മ്യൂണിറ്റിയെന്ന നിലയിൽ തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും, പൊതുസമൂഹത്തിൽ കുടുംബങ്ങളെ സ്വാധീനിക്കാൻ തക്കവണ്ണം നടക്കുന്ന മാറ്റങ്ങളെക്കുറിച്ചും എല്ലാവരും അവബോധം നേടണം.അങ്ങനെയുള്ള അറിവുകളെയും ചർച്ചകളെയും പ്രോത്സാഹിപ്പിക്കുവാനാണ് ഈ ദിനം ആചരിക്കുന്നത്.സമൂഹത്തിന്റെ ഉന്നമനങ്ങളിൽ സ്വയം വളരാൻ ഓരോ കുടുംബങ്ങളെയും ഈ ദിനം പ്രേരിപ്പിക്കുന്നു.

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ്‌ 17 ന് കൊച്ചിയിൽ

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും, ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും ചേർന്ന് കേരളത്തിലെ വിദ്യാർത്ഥികൾക്കായി ഒരു പ്രമുഖ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ്. മെയ് 17-ന് ശനിയാഴ്ച, കൊച്ചി ഗോകുലം പാർക്കിൽ ഉച്ചയ്ക്ക് ശേഷമാണ് ഈ വിദ്യാർത്ഥി സംവേദന പരിപാടി അരങ്ങേറുന്നത്.എൽ.ജെ.എം.യു ഇന്റർനാഷണൽ ഓഫീസർ ബെദനി പ്രിൻസ്,ഇന്റർനിം ഹെഡ് ഓഫ് ഇന്റർനാഷണൽ മാത്യു വിർ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ,ഇന്ത്യയിലെ വിദ്യാർത്ഥികളുമായി നേരിട്ടുള്ള ഇടപഴകൽ വഴി അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങൾ ശക്തിപ്പെടുത്തുകയെന്നതാണ് എൽ.ജെ.എം.യു ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യൻ വിദ്യാർത്ഥികൾക്കായി UK സർവകലാശാലയുടെ അനുഭവം നേരിൽകൊണ്ടെത്തിക്കുന്ന ഈ സംരംഭം, സർവകലാശാല പ്രതിനിധികളുമായുള്ള വ്യക്തിഗത ആശയവിനിമയവും,സെപ്റ്റംബർ 2025 പ്രവേശനത്തിനായുള്ള വേഗതയേറിയ അഡ്മിഷൻ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.അന്താരാഷ്ട്ര അക്കാദമിക് മേഖലയിൽ നിന്നുള്ളവരുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാനുള്ള അവസരം നൽകുന്നതിനോടൊപ്പം,യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സ്പോട്ട് അഡ്മിഷൻ ഓഫർ ലെറ്ററുകൾ,യോഗ്യത നേടിയ അപേക്ഷകർക്കായി IELTS ഒഴിവാക്കൽ, ഒൻപത് ലക്ഷത്തോളം സ്കോളർഷിപ്പുകൾ,നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള എൽ.ജെ.എം.യു വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങൾ കേൾക്കാനുള്ള അവസരം എന്നിവ ലഭ്യമാക്കും. അണ്ടർഗ്രാജുവേറ്റ്, പോസ്റ്റ്‌ഗ്രാജുവേറ്റ് നഴ്സിംഗ് പ്രോഗ്രാമുകളിൽ പ്രത്യേക ശ്രദ്ധ നൽകുന്നതിൽ ലിവർപൂൾ എന്നും മുന്നിലാണ്. ഇപ്പോൾ യു.കെയിലെ നമ്പർ വൺ സ്റ്റുഡന്റ് സിറ്റി, ഗ്ലോബലായി 7-ാം സ്ഥാനത്ത് ടൈം ഔട്ട് റാങ്ക് ചെയ്ത ലിവർപൂളിനെക്കുറിച്ചറിയാൻ ഒരു അവസരമെന്ന നിലയിലും ഈ വേദിയെ കാണാൻ സാധിക്കും. വിദ്യാർത്ഥികളെക്കൂടാതെ രക്ഷിതാക്കൾക്കും വിദ്യാഭ്യാസ ഉപദേശകർക്കും തികച്ചും സൗജന്യമായി പരിപാടിയിൽ പങ്കെടുക്കാം. എന്നാൽ മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ ആവശ്യമാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ https://zfrmz.com/PEecE7mW7VMYo0P8eBzL എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌തുകൊണ്ട് പണം തട്ടിയെടുത്ത കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു.സ്വകാര്യസ്ഥാപന നടത്തിപ്പുകാരിയും മാനേജറുമായ പാലക്കാട്‌ കോരൻചിറ സ്വദേശി അർച്ചന തങ്കച്ചനെ(28)യാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി തരാമെന്ന ഉറപ്പിൽ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കോഴിക്കോട് കല്ലായി സ്വദേശിയുടെ പരാതിയിന്മേലാണ് കേസെടുത്ത്.2023 മാർച്ചിലാണ് പ്രതി യുവാവിന്റെ അടുത്ത് നിന്നും പണം കൈപ്പറ്റിയത്. പ്രതി ഇതിന് മുന്പും പലരിൽ നിന്നും ജോലി വാഗ്ദാനം ചെയ്തുകൊണ്ട് പണം തട്ടിയിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പേരിൽ എറണാകുളം, വെള്ളമുണ്ട എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലായി സമാനമായ മൂന്ന് കേസുകൾ നിലവിലുണ്ട്. പന്നിയങ്കര പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സതീഷ്കുമാർ,എസ്ഐ സുജിത്ത്, സിപിഒമാരായ രാംജിത്ത്,ശ്രുതി, സുനിത എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് വയനാട് വെള്ളമുണ്ടയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.അർച്ചനയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

Other News in this category

  • സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും
  • ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്
  • പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ്‌ ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും
  • ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും
  • കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപാപ്പ, അമേരിക്കയിൽ നിന്നുമുള്ള ആദ്യ പോപ്പ് എന്ന വിശേഷണത്തോടൊപ്പം ഇനിമുതൽ 'ലിയോ പതിനാലാമൻ' എന്നുമറിയപ്പെടും
  • വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിനുള്ളിൽ നിന്നുയർന്നത് കറുത്ത പുക, പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനായില്ല. വോട്ടെടുപ്പ് വീണ്ടും വ്യാഴാഴ്ച തുടരും
  • സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച്, ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി
  • ക്രീയേറ്റീവ് മലയാളം യുകെ, ചെസ്റ്റർഫീൽഡ് ഒരുക്കിയ "കാൽവരിമലയിലെ കുരിശുമരണം " പീഡാനുഭവഗാനം റിലീസ് ചെയ്തു. ലണ്ടൻ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാൽവരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പർശിയായ പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു
  • റെയിൻഹാം എപ്പാർക്കി ഇവാഞ്ചലൈസേഷന്റെ നേതൃത്വത്തിൽ ലണ്ടനിൽ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച ബൈബിൾ കൺവൻഷൻ' ഏപ്രിൽ 5ന് നടക്കും.
  • ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ നോമ്പുകാല ധ്യാനം മാർച്ച് 15, 16 തീയതികളിൽ നടക്കും.
  • Most Read

    British Pathram Recommends