
കുറഞ്ഞ ജനന നിരക്കിനെ മറികടക്കാന്‍ പുത്തന്‍ ഓഫറുമായി ഒരു രാജ്യം. 25 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണ് രാജ്യം നല്‍കുന്നത്.
റഷ്യന്‍ റിപ്പബ്ലിക്കായ കരേലിയ ആണ് വളരെ വ്യത്യസ്തമായ ഓഫര്‍ വെച്ചിരിക്കുന്നത്. ആരോഗ്യമുള്ള കുഞ്ഞിന് ജന്മംനല്‍കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ആണ് വമ്പന്‍ ഓഫര്‍.
മാസം ഒരു ലക്ഷം റൂബിള്‍ (ഏകദേശം 81,000 രൂപ) രൂപ നല്‍കുമെന്ന് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ശിശുമരണം വൈകല്യമുള്ള കുഞ്ഞുങ്ങളുടെ ജനനം എന്നിവ സംബന്ധിച്ച് ഇതില്‍ പരാമര്‍ശമില്ല. പ്രസവിക്കുന്നത് ചാപിള്ളയാണെങ്കില്‍ ഈ ബോണസ് കിട്ടില്ല.
അപേക്ഷകര്‍ 25 വയസ്സിന് താഴെയുള്ള ഒരു പ്രാദേശിക സര്‍വകലാശാലയിലോ കോളേജിലോ മുഴുവന്‍ സമയ വിദ്യാര്‍ത്ഥികളും കരേലിയയിലെ താമസക്കാരും ആയിരിക്കണം. 2025 ജനുവരി 1 മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വന്നു.
വലിയ കുടുംബം എന്ന ആശയം പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മുന്നോട്ടു വെച്ചെങ്കിലും ജനങ്ങള്‍ അതേറ്റെടുത്തില്ല. യുക്രെയിന്‍ യുദ്ധവും കുടിയേറ്റവും റഷ്യന്‍ ജനസംഖ്യയില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. 25 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞ വര്‍ഷം റഷ്യ രേഖപ്പെടുത്തിയത്. 2024 ന്റെ ആദ്യ പകുതിയില്‍, 599,600 കുട്ടികള്‍ മാത്രമാണ് രാജ്യത്ത് ജനിച്ച് വീണത്.
More Latest News
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്

യു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' അവാർഡ് ഡോ.രാജേഷ് ജെയിംസിന് : അവാർഡിന് അർഹമായ ചിത്രം 'സ്ലേവ്സ് ഓഫ് ദി എംപയർ'
