ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം ഏറ്റവും വലിയ വിലവർദ്ധനവ് രേഖപ്പെടുത്തിയ പെട്രോൾ പമ്പ് പുതിയ വിശകലനത്തിൽ വെളിപ്പെട്ടു.
മിഡിൽ ഈസ്റ്റ് സംഘർഷം ഇന്ധന വില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ, ഈ വാരാന്ത്യത്തിൽ ഫോർകോർട്ടുകളിൽ കൂടുതൽ ബമ്പർ-ടു-ബമ്പർ ക്യൂകൾ കാണപ്പെട്ട സാഹചര്യത്തിലാണ് ഇത് .
യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ആഴ്ചയായ ശനിയാഴ്ച, സ്ട്രെറ്റ്ഫോർഡിലെ മാഞ്ചസ്റ്ററിലെ ട്രാഫോർഡ് പാർക്കിലെ കോസ്റ്റ്കോയ്ക്ക് പുറത്ത് ഡസൻ കണക്കിന് കാറുകൾ ക്യൂവിൽ നിന്നു.
വെള്ളിയാഴ്ച ബ്രിട്ടനിൽ പെട്രോൾ വില 18 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി, സംഘർഷം ആരംഭിച്ചതിനുശേഷം അൺലീഡഡ് വില 6% ഉം ഡീസലിന് 12% ഉം വർദ്ധിച്ചു.
ഈ വർധനവിനെ തുടർന്ന് ചാൻസലർ റേച്ചൽ റീവ്സ് ഈ ആഴ്ച ആദ്യം ഇന്ധന വില വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇന്ധന ചില്ലറ വ്യാപാരികൾക്ക് മുന്നറിയിപ്പും നൽകി.
ഇപ്പോൾ, യുകെയിലെ ഇന്ധന ചില്ലറ വ്യാപാരികളിൽ ഏറ്റവും കൂടുതൽ വില വർദ്ധിപ്പിച്ചത് ആസ്ഡയാണെന്ന് വെളിപ്പെടുത്തപ്പെട്ടു.
സംഘർഷം ആരംഭിച്ചതിനുശേഷം സൂപ്പർമാർക്കറ്റ് പെട്രോൾ വില ശരാശരി 10.1 പെൻസ് വർദ്ധിപ്പിച്ച് 138.91 പെസോ ലിറ്ററായി ഉയർത്തിയെന്ന് അൻവാസിശനത്തിൽ കണ്ടെത്തി.
ഇത് ഒരു സാധാരണ 55 ലിറ്റർ ഫാമിലി കാറിൽ ഇന്ധനം നിറയ്ക്കുന്നതിനുള്ള ചെലവിലേക്ക് £5.50-ൽ കൂടുതൽ ചേർക്കുന്നു.
പ്രമുഖ റീട്ടെയിലർമാരിൽ അടുത്ത ഏറ്റവും വലിയ വർധനവിനേക്കാൾ ഏകദേശം ഒരു പെന്നി കൂടുതലാണ് ആസ്ഡയുടെ വില വർദ്ധനവ്.
ഡീസൽ വിലയിൽ ഏറ്റവും വേഗതയേറിയ വർദ്ധനയാണ് സൂപ്പർമാർക്കറ്റ് രേഖപ്പെടുത്തിയത്, ശരാശരി 19.86 പെൻസ് വർധിച്ച് 157.52 പെൻസ്.
അമേരിക്കൻ സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം ഇറാൻ തുടരവേ, ഇതുവരെ ഗൾഫ് രാജ്യങ്ങളിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 5 ആയുയർന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) സ്ഥിരീകരിച്ചു.
വിവിധ ഗൾഫ് രാജയങ്ങളിലായ് നടന്ന ഇറാന്റെ ആക്രമങ്ങളിൽ 5 ഇന്ത്യക്കാർ മരിക്കുകയും 11 പേർക്ക് പരുക്കേൽക്കുകയും ഒരാളെ കാണാതാവുകയും ചെയ്തതായി ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഇറാന്റെ സമുദ്ര ആക്രമണങ്ങളിൽ വിദേശ പതാകയുള്ള കപ്പലുകളിൽ സേവനമനുഷ്ഠിക്കുന്ന വ്യാപാര നാവികരാണ് കുടുതലും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നത്.
അതിനിടെ യുകെ അടക്കമുള്ള ലോകരാജ്യങ്ങൾ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ, യുദ്ധക്കപ്പലുകളെ അയക്കണമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടു.
ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഈ പാതയിലേക്ക് കപ്പലുകൾ അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് പറഞ്ഞു.
ട്രംപിന്റെ അഭിപ്രായങ്ങളോട് പ്രതികരിച്ചുകൊണ്ട്, യുകെ പ്രതിരോധ മന്ത്രാലയം മേഖലയിലെ ഷിപ്പിംഗ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിരവധി ഓപ്ഷനുകൾ സഖ്യകക്ഷികളുമായി ചർച്ച ചെയ്യുകയാണെന്ന് പറഞ്ഞു.
നേരത്തെ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇത്തരമൊരു ആവശ്യം ഗൾഫ് രാജ്യങ്ങളോടടക്കം ഇന്ത്യ ഉന്നയിച്ചിരുന്നതാണ്. എന്നാൽ ഇറാന്റെ അനുമതിയോടെ ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ കഴിഞ്ഞതോടെ ഇതേക്കുറിച്ചുള്ള തീരുമാനങ്ങൾ മുന്നോട്ടുപോയില്ല.
പുതിയ സാഹചര്യത്തിൽ ഹോർമിസ് കടലിടുക്കിലേക്ക് ഇന്ത്യ യുദ്ധക്കപ്പലുകൾ അയക്കാനുള്ള സാധ്യത ഉറപ്പിക്കാനും നയതന്ത്രർക്ക് കഴിയുന്നില്ല. കപ്പലുകൾ ആക്രമിക്കപ്പെടുകയും നാവികർ മരിക്കുകയും ചെയ്‌താൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് മാത്രമല്ല, യുദ്ധത്തിൽ പങ്കുചേരേണ്ടിയും വരും.
അതിനിടെ യുഎഇയുടെ നിർദേശപ്രകാരം ആക്രമണ സാധ്യത കണക്കിലെടുത്ത് അങ്ങോട്ടേക്കുള്ള സർവീസുകൾ എയർ ഇന്ത്യ വീണ്ടും നിർത്തിവച്ചു.
Latest News
ആധുനിക കാലത്ത് ചെറിയൊരു ജലദോഷം വന്നാൽ പോലും നമ്മൾ ഓടുന്നത് ആശുപത്രിയിലേക്കാണ്. എന്നാൽ 102 വയസ്സായിട്ടും കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഒരു ആശുപത്രിയുടെ പടി പോലും ചവിട്ടാത്ത ഒരു മുത്തശ്ശിയുണ്ട്— ജിൻ. ശതാബ്ദി പിന്നിട്ടിട്ടും ഇന്നും ഊർജ്ജസ്വലതയോടെ ഇരിക്കുന്ന ഈ മുത്തശ്ശിയുടെ ജീവിതശൈലി ലോകത്തിന് തന്നെ ഒരു അത്ഭുതമാണ്.
ജിൻ മുത്തശ്ശിയുടെ ദീർഘായുസ്സിന്റെയും ആരോഗ്യത്തിന്റെയും പിന്നിൽ വലിയ മരുന്നുകളൊന്നുമില്ല. വളരെ ലളിതമായ ചില കാര്യങ്ങളാണ് അവരെ ഇന്നും ചെറുപ്പമായി നിലനിർത്തുന്നത്. അതിൽ ഒന്നാണ് പോസിറ്റീവ് മനോഭാവം. എപ്പോഴും സന്തോഷവതിയായിരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് ജിൻ വിശ്വസിക്കുന്നു. പരാതികളില്ലാത്ത, പോസിറ്റീവായ ചിന്താഗതിയാണ് മുത്തശ്ശിയുടെ കരുത്ത്.
ലളിത ഭക്ഷണം ആണ് വർഷങ്ങളായി മുത്തശ്ശി തുടരുന്നത്. അമിതമായ ആഹാരരീതികളില്ല. മിതമായതും പോഷകസമൃദ്ധവുമായ ഭക്ഷണക്രമമാണ് അവർ പിന്തുടരുന്നത്. പ്രായമായെന്ന് കരുതി വെറുതെയിരിക്കാൻ മുത്തശ്ശി തയ്യാറല്ല. സ്വന്തം കാര്യങ്ങൾ ചെയ്യാനും വീട്ടുജോലികളിൽ സഹായിക്കാനും അവർ ഇന്നും താല്പര്യം കാണിക്കുന്നു. സമ്മർദ്ദമില്ലാത്ത ജീവിതമാണ് തന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനമെന്ന് അവർ പലപ്പോഴും പറയാറുണ്ട്.
അൻപത് വർഷത്തിലേറെയായി തനിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രിയിൽ പോകേണ്ടി വന്നിട്ടില്ലെന്നും ജിൻ മുത്തശ്ശി സാക്ഷ്യപ്പെടുത്തുന്നു. ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാൻ പ്രയാസമാണെങ്കിലും, ചിട്ടയായ ജീവിതവും മനസ്സിന്റെ സന്തോഷവും ഏതൊരു മരുന്നിനേക്കാളും വലുതാണെന്ന് ഈ 102-കാരി തെളിയിക്കുന്നു.
ASSOCIATION
പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി. ഫെബ്രുവരി 21 ശനിയാഴ്ച വാൽസാളിൽ വച്ച് ചേർന്ന യുക്മ ദേശീയ സമിതി യോഗമാണ് പുതിയ അംഗത്വ അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചത്.
യുകെ മലയാളി സമൂഹത്തിൽ പ്രവർത്തന മികവിൻ്റെ പതിനാറ് വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി മുന്നേറുന്ന യുക്മ, മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. നൂറ്റി അൻപത്തഞ്ച് പ്രാദേശിക അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തിലും പ്രവർത്തന മികവിലും ആഗോള പ്രവാസി മലയാളി സംഘടനകൾക്കിടയിൽ മുന്നിട്ട് നിൽക്കുന്നു.
യുക്മ ഭരണഘടന അനുശാസിക്കും വിധമുള്ള യോഗ്യരായ അസോസിയേഷനുകളെ, യുകെ മലയാളികൾ നെഞ്ചിലേറ്റിയ യുക്മയെന്ന മഹാപ്രസ്ഥാനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.
നാഷണൽ, റീജണൽ തലങ്ങളിൽ യുക്മ നടത്തുന്ന വിവിധങ്ങളായ കലാ, കായിക, സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം യുക്മയുടെ പോഷക സംഘടനകൾ നടത്തുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളും യുകെ മലയാളികൾക്ക് ഏറെ പ്രയോജനകരമാണ്. യുക്മ നഴ്‌സസ് ഫോറം (UNF), യുക്മ ചാരിറ്റി ഫൌണ്ടേഷൻ (UCF), യുക്മ She Leads, യുക്മ യൂത്ത് തുടങ്ങിയ പോഷക സംഘടനകളും, യുക്മ ന്യൂസ് ഓൺലൈൻ മാധ്യമവും യുകെ മലയാളി സമൂഹത്തിൽ സജീവ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു.
യുക്മയിൽ അംഗമാകുന്നതിലൂടെ പ്രാദേശിക അസോസിയേഷനുകളിലെ അംഗങ്ങൾക്ക് യുക്മയുടെയും പോഷക സംഘടനകളുടെയും വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുക്മ ദേശീയ സമിതി അഭ്യർത്ഥിച്ചു. യുക്മ അംഗത്വവുമായി ബന്ധപ്പെട്ട് യുക്മ ഭരണഘടന നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകളുടെ മാനദണ്ഡത്തിലായിരിക്കും അംഗത്വ അപേക്ഷകൾ അംഗീകരിക്കുന്നത്. യുക്മ അംഗത്വം നേടുന്നതിന് താല്പര്യമുള്ള അസോസിയേഷനുകൾ secretary.ukma@gmail.com എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാൽ അപേക്ഷ ഫോമുകൾ ലഭിക്കുന്നതും പൂരിപ്പിച്ച അപേക്ഷകൾ 2026 ഏപ്രിൽ 15 ന് മുൻപായി മേൽ പറഞ്ഞ ഈമെയിലിൽ സമർപ്പിക്കേണ്ടതുമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കാര്‍ഡിഫ് ഡ്രാഗന്‍സ് സംഘടിപ്പിച്ച ആശിഷ് മെമ്മോറിയല്‍ ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ സമാപിച്ചു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത ഈ ടൂര്‍ണമെന്റില്‍ ആതിഥേയരായ കാര്‍ഡിഫ് ഡ്രാഗന്‍സ് ചാമ്പ്യന്മാരായി. അകാലത്തില്‍ നമ്മെ വിട്ടുപോയ കാര്‍ഡിഫ് മലയാളികളുടെ പ്രിയങ്കരനായ ആശിഷിന്റെ സ്മരണയെ അനുസ്മരിച്ച് കാര്‍ഡിഫ് ഡ്രാഗന്‍സ് സംഘടിപ്പിച്ച ടൂര്‍ണമെന്റ്City & Local Guides
കാര്‍ഡിഫ് നഗരത്തിന്റെ ലോര്‍ഡ് മേയര്‍ അഡ്രിയന്‍ റോബ്‌സണ്‍, കൗണ്‍സിലര്‍ ജെയ്ന്‍ കോവാന്‍, വോളിബോള്‍ വെയില്‍സ് ചെയര്‍മാന്‍ കാള്‍ ഹാര്‍വുഡ് തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ ചേര്‍ന്നാണ് ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. ആശിഷിന്റെ പിതാവ് തങ്കച്ചന്‍ ടൂര്‍ണമെന്റിന്റെ ആദ്യ സര്‍വീസ് നിര്‍വഹിച്ചു.
ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും ലിവര്‍പൂള്‍ ലയണ്‍സ്, ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സ്, rdx മാഞ്ചസ്റ്റര്‍, കാര്‍ഡിഫ് ഡ്രാഗന്‍സ് എന്നിവര്‍ ആണ് സെമിയിലേക്ക് യോഗ്യത നേടിയത്. ശക്തമായ സെമി പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ കാര്‍ഡിഫ് ഡ്രാഗന്‍സ്, rdx മാഞ്ചസ്റ്റര്‍ എന്നിവര്‍ ഫൈനലിലേക്ക് നടന്നു കയറി. ഫൈനലില്‍ ഇന്ത്യയിലെ തന്നെ മികച്ച താരനിരയുമായി ഇറങ്ങിയ മാഞ്ചസ്റ്റര്‍ ടീം ശക്തമായി പോരാട്ടം കാഴ്ചവെച്ചെങ്കിലും, ടീം ഒത്തിണക്കത്തിന്റെ പര്യായമായ കാര്‍ഡിഫ് ഡ്രാഗണ്‍സിന് മുന്നില്‍ മാഞ്ചസ്റ്റര്‍ ടീം അടിപതറുകയായിരുന്നു. മുന്‍ ജൂനിയര്‍ ഇന്ത്യന്‍ പ്ലെയര്‍ ആകാശ്, മുന്‍ കേരള താരം മാര്‍ഷല്‍, ആര്‍മിയുടെ താരം മാര്‍ട്ടിന്‍, പാകിസ്താനി താരം തയ്യിബ് തുടങ്ങിയ വമ്പന്മാര്‍ അണിനിരന്ന മാഞ്ചസ്റ്റര്‍ ടീമിന് കളിയുടെ ഒരു ഘട്ടത്തില്‍ പോലും കാര്‍ഡിഫിനു മേല്‍ അധിപത്യം നേടാന്‍ കഴിഞ്ഞില്ല.
ബിനീഷ് എന്ന അധികായകനും, ശിവ എന്ന ഓള്‍ റൗണ്ടറും മാഞ്ചസ്റ്ററിനു മേല്‍ ശക്തമായ ആക്രമണം അഴിച്ചു വിട്ടു. ഒരു ഘട്ടത്തില്‍ ഇഞ്ചുറിയില്‍ പതുങ്ങിയ എമില്‍ കൂടി ഫോമില്‍ എത്തിയപ്പോള്‍ സെറ്റര്‍ ആല്‍ബര്‍ട്ടിനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. കാര്‍ഡിഫിന്റെ സര്‍വീസ് ''മെഷീന്‍ ''ശുഭം ആക്രമിച്ചു കളിച്ചപ്പോള്‍ മാഞ്ചസ്റ്ററിന്റെ പാസുകള്‍ ബാക്ക് കോര്‍ട്ടില്‍ മാത്രം നിന്നു. ഒരുപക്ഷെ ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റതിന് ഉള്ള മധുരപ്രതികാരം. ടൂര്‍ണമെന്റിലെ മികച്ച അറ്റാക്കര്‍ ആയി കാര്‍ഡിഫിന്റെ ബിനീഷ്, ഓള്‍ റൗണ്ടര്‍ ആയി കാര്‍ഡിഫിന്റെ ശുഭം, സെറ്റര്‍ ആയി മാഞ്ചസ്റ്ററിന്റെ ആകാശ്, എമെര്‍ജിങ് പ്ലെയര്‍ ആയി കാര്‍ഡിഫിന്റെ അജിത് എന്നിവരെ തിരഞ്ഞെടുത്തു.
ലിവര്‍പൂള്‍: യുകെയിലെ മലയാളി കായിക ലോകം ആവേശപൂര്‍വ്വം കാത്തിരുന്ന 'രണ്ടാമത് ഓള്‍ യുകെ ആം റെസ്ലിംഗ് (പഞ്ചഗുസ്തി) ചാമ്പ്യന്‍ഷിപ്പ്' ലിവര്‍പൂളിലെ വിസ്റ്റണ്‍ ഹാളില്‍ വച്ച് വന്‍ വിജയകരമായി സമാപിച്ചു. ലിവര്‍പൂള്‍ ടൈഗേഴ്‌സ് സംഘടിപ്പിച്ച ഈ ബൃഹത്തായ മത്സരത്തിന് ഹരികുമാര്‍ ഗോപാലന്‍ ആണ് കോര്‍ഡിനേറ്ററായി നേതൃത്വം നല്‍കിയത്.
യുക്മ (UUKMA) നോര്‍ത്ത് വെസ്റ്റ് പ്രസിഡന്റ് ഷാജി വരാക്കുടി പരിപാടി ഉദ്ഘാടനം ചെയ്തു. യുക്മ നാഷണല്‍ ട്രഷറര്‍ ഷിജോ വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച പോരാട്ടങ്ങളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം കരുത്തര്‍ മാറ്റുരച്ചു. സണ്ണി സെബാസ്റ്റ്യന്‍, തോമസ് ജോസഫ് എന്നിവര്‍ മത്സരങ്ങളുടെ ഔദ്യോഗിക റഫറിമാരായി സേവനമനുഷ്ഠിച്ചു.
കഴിഞ്ഞ വര്‍ഷത്തെ വിജയത്തിന് ശേഷം എത്തിയ ഈ രണ്ടാം പതിപ്പില്‍ വനിതകള്‍ക്കായി പ്രത്യേകം മത്സരവിഭാഗം ഏര്‍പ്പെടുത്തിയത് വലിയ ശ്രദ്ധയാകര്‍ഷിച്ചു. വാശിയേറിയ ഫൈനല്‍ പോരാട്ടങ്ങള്‍ക്കൊടുവില്‍ വിവിധ വിഭാഗങ്ങളില്‍ വിജയികളായവര്‍:മലയാളി കല്യാണം
പുരുഷ വിഭാഗം വിജയികള്‍:
55-65 Kg:
ഒന്നാം സ്ഥാനം: അജയ്
രണ്ടാം സ്ഥാനം: ജയന്‍ ജോര്‍ജ്
65-75 Kg:
ഒന്നാം സ്ഥാനം: ടോം ജേക്കബ്
രണ്ടാം സ്ഥാനം: സ്റ്റിനോയ് ബെന്നി
75-85 Kg:
ഒന്നാം സ്ഥാനം: ജിതിന്‍ മാത്യു
രണ്ടാം സ്ഥാനം: സുനീഷ് (കണ്ണന്‍)
85-95 Kg:
ഒന്നാം സ്ഥാനം: എല്‍ദോ
രണ്ടാം സ്ഥാനം: ലൂക്ക് എബ്രഹാം
95+ Kg:
ഒന്നാം സ്ഥാനം: സിജോ ജോസഫ്
രണ്ടാം സ്ഥാനം: ലിജിന്‍ ജോണ്‍സണ്‍
വനിതാ വിഭാഗം വിജയികള്‍:
Below 75 Kg:
ഒന്നാം സ്ഥാനം: ട്വിങ്കിള്‍ ജോര്‍ജ്
രണ്ടാം സ്ഥാനം: ഷേര്‍ളി സ്റ്റാന്‍ലി
Above 75 Kg:
ഒന്നാം സ്ഥാനം: ലൂസി ജോര്‍ജ്
രണ്ടാം സ്ഥാനം: ബിജി സാജു
വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു. മത്സരത്തോടനുബന്ധിച്ച് നടന്ന റാഫിള്‍ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് സ്മാര്‍ട്ട് ടിവി ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ സമ്മാനങ്ങളും ലഭിച്ചു.രണ്ടാം പതിപ്പിന് ലഭിച്ച മികച്ച പ്രതികരണത്തില്‍ സംഘാടകര്‍ സംതൃപ്തി രേഖപ്പെടുത്തി. കായിക പ്രേമികളുടെ ആവേശം കണക്കിലെടുത്ത് വരും വര്‍ഷങ്ങളിലും കൂടുതല്‍ വിപുലമായ രീതിയില്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്ന് കോര്‍ഡിനേറ്റര്‍ ഹരികുമാര്‍ ഗോപാലന്‍ അറിയിച്ചു. യുകെയിലെ മലയാളി കായിക രംഗത്ത് പുതിയൊരു ചരിത്രം കുറിക്കാന്‍ ഈ പരിപാടിക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്കോട്ട്ലൻഡ്: വൈവിധ്യമാർന്ന ആശയങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളും കൊണ്ട് യു കെയിൽ ശ്രദ്ധാകേന്ദ്രമാകുകയാണ് ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ സ്കോട്ട്ലൻഡ് യൂണിറ്റ്. വിദ്യാർത്ഥികൾക്ക് ഓൺലൈനായി സൗജന്യ ഗണിതശാസ്ത്ര വർക്ക്‌ഷോപ്പുകൾ ഒരുക്കിക്കൊണ്ടാണ് കേരള ചാപ്റ്റർ മിഡ്ലാൻഡ്‌സ് ഏരിയയുടെ ഭാഗമായ സ്കോട്ട്ലൻഡ് യൂണിറ്റ് യു കെയിലെ ഇതര സംഘടനകൾക്ക് മാതൃകയായി മാറുന്നത്. ഗണിതശാസ്ത്രം പ്രയാസകരമായി തോന്നുന്ന കുട്ടികൾക്ക് അത് ലളിതമായി മനസ്സിലാക്കിക്കൊടുക്കാനും പരീക്ഷകളിൽ ഉയർന്ന വിജയം നേടാൻ അവരെ പ്രാപ്തരാക്കുകയെന്നതുമാണ് ഈ വർക്ക്‌ഷോപ്പിലൂടെ ലക്ഷ്യമിടുന്നത്.
സ്കോട്ട്ലൻഡ് യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും തൃശൂർ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് മുൻ അസിസ്റ്റന്റ് പ്രൊഫസറുമായ ഡയാന പോളിയാണ് സെഷനുകൾക്കും സംശയനിവാരണത്തിനും നേതൃത്വം നൽകുന്നത്. അമൃത യൂണിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനിയറിങ്ങിൽ മാസ്റ്റർ ബിരുദവും സ്റ്റിർലിങ് യൂണിവേഴ്സിറ്റിയിൽ നിന്നും ആർട്ടിഫിഷൽ ഇന്റലിജിൻസിൽ ബിരുദാനന്തര ബിരുദവും കരസ്തമാക്കിയിട്ടുള്ള ഡയാന പോളിയുടെ മേൽനോട്ടത്തിൽ ഗണിതശാസ്ത്രത്തിലെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും മികച്ച പരിശീലനം നൽകുന്നതിനുമായി തയ്യാറാക്കിയിരിക്കുന്ന പ്രത്യേക 'മാത്തമാറ്റിക്സ് ഡൗട്ട് ക്ലിയറിംഗ് & പ്രാക്ടീസ് വർക്ക്‌ഷോപ്പ്' സെഷനുകൾ വിദ്യാർത്ഥികൾക്ക് ഒരു മുതൽകൂട്ടാകും.
പൂർണ്ണമായും സൗജന്യമായി നടത്തുന്ന ഈ സേവനം യു കെയിലെ മലയാളി സമൂഹത്തിനിടയിൽ ഇതിനോടകം വലിയ ശ്രദ്ധ പിടിച്ചുപറ്റിട്ടുണ്ട്. P4 മുതൽ S1 വരെയുള്ള വിദ്യാർത്ഥികൾക്കായി നിലവിൽ രണ്ട് ബാച്ചുകൾ വിജയകരമായി നടന്നുവരുന്നു. പുതിയതായി ആരംഭിക്കുന്ന ബാച്ചിൽ പ്രധാനമായും S1 മുതൽ S6 വരെയുള്ള വിദ്യാർത്ഥികൾക്കാണ് മുൻഗണന നൽകുന്നത്. പുതിയ ബാച്ചിന്റെ രജിസ്ട്രേഷൻ തുടരുകയാണ്. പ്രവേശം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ ഓൺലൈൻ ഫോമും ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
ഡയാന പോളി: +44 7826 200215
രജിസ്ട്രേഷൻ ഫോം:
https://docs.google.com/forms/d/e/1FAIpQLSfJigfhwS3esShBRteq86ZZmO44lAtaCo6N6LRUE0zQxbfPBQ/viewform?usp=dialog
SPIRITUAL
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന, മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി മീനഭരണി ആഘോഷം സംഘടിപ്പിക്കുന്നു. 2026 മാർച്ച് 28 ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്.
അന്നേ ദിവസം പൊങ്കാല സമർപ്പണം, ഭഗവതി സേവ,നാമസങ്കീർത്തനം,താലപ്പൊലി, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.പ്രത്യേക വഴിപാടുകളായ പൊങ്കാല സമർപ്പണം,പുഷ്പാഞ്ജലി, നാരങ്ങ വിളക്ക് എന്നിവയും ഭക്തജനങ്ങൾക്ക് സമർപ്പിക്കാവുന്നതാണ് ചടങ്ങുകൾക്ക് താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വര്വർ കാർമികത്വം വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു - 07828137478
ഗണേഷ് ശിവൻ - 07405513236
സുബാഷ് ശാർക്കര - 07519135993
രമ രാജൻ - 07576492822
ലണ്ടന്‍: യാക്കോബായ സുറിയാനി സഭ എല്ലാ വര്‍ഷത്തെപ്പോലെയും ഈ വര്‍ഷവും യുകെ ഭദ്രാസനത്തിലെ 50ല്‍ പരം ദേവാലയങ്ങളില്‍ കഷ്ടാനുഭവാഴ്ച ശുശ്രൂഷകള്‍ നടത്തുന്നതിനുള്ള പ്രാരംഭ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. പരിശുദ്ധ സുറിയാനി സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മൊത്രാപ്പോലീത്ത വിവിധ ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ കാലേകൂട്ടി ജോലി കാര്യങ്ങള്‍ ക്രമീകരിച്ച് ഹാശായുടെ ശുശ്രൂഷകളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ തക്കവണ്ണം ഒരുങ്ങണമെന്നും വിനീതമായി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
റെക്‌സം ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ കുര്‍ബാന സെന്റര്‍ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ നോമ്പിനോട് ചേര്‍ന്നുള്ളധ്യാനവും, ദിവ്യ ആരാധനയും പരിശുദ്ധ കുര്‍ബാനയും മാര്‍ച് 15- തിയതി 12.30 ന് ഫാദര്‍ ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ കപ്പൂച്ചന്‍ നേതൃത്വം നല്‍കും.പെസഹാ വ്യാഴം ഏപ്രില്‍ 2- തിയതി പരിശുദ്ധ കുര്‍ബാന കാല്‍കഴുകല്‍ ശുശ്രുഷ മറ്റ് പ്രാര്‍ത്ഥനകള്‍ വൈകിട്ട് 4.30 മണിക്ക് റെക്‌സം ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ നടത്തപെടുന്നു. കുര്‍ബാനക്കും മറ്റ് ശുശ്രൂഷകള്‍ക്കും ഫാദര്‍ മാത്യു പിണക്കാട്ട് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ചാന്‍സിലര്‍ കാര്‍മികത്വം വഹിക്കും. ബ്രിട്ടീഷ് ഭക്ഷണം
പള്ളിയുടെ വിലാസം ഹോളി ട്രിനിറ്റി ചര്‍ച്ച്, 114 റെക്‌സം റോഡ് LL144 DN.
ഏപ്രില്‍ 3- തിയതി ദു:ഖവെള്ളിയാഴിച കുരിശിന്റെ വഴി (പതിനാലാം സ്ഥലം) രാവിലെ 10.30 -ന് യുകെയിലെ മലയാറ്റൂര്‍ എന്നറിയപെടുന്ന പന്ദാസഫ് കുരിശുമലയിലേക്ക് നടത്തും. കുരിശിന്റവഴിയില്‍ പങ്കു ചേരാന്‍ രൂപതയിലെ എല്ലാ കുര്‍ബാന സെന്ററില്‍ നിന്നുംവിശുവാസികള്‍ എത്തുന്നതാണ്. കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ക്ക് ഫാദര്‍ മാത്യു പിണക്കാട്ട് നേതൃത്വം നല്‍കി ദു:ഖവെള്ളിയാഴ്ച സന്ദേശo നല്ക്കുനതുമാണ്. സമാപന പ്രാര്‍ത്ഥനക്ക് ശേഷം ക്രൂശിതനായ കര്‍ത്താവിന്റെ കുരിശു രൂപം ചുംബിക്കലും കൈയ്പുനീര്‍ രുചിക്കലും നേര്‍ച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ടു 4- മണിക്ക് ഹോളി ട്രിനിറ്റി പള്ളിയില്‍ ദുഃഖ വെള്ളിയാഴ്ച പ്രത്യേക പ്രാര്‍ത്ഥനകള്‍ മാത്യു അച്ഛന്‍ നേതൃത്വം നല്‍കുന്നതാണ്.
പന്ദാസഫ് കുരിശുമലയുടെ വിലാസം.
ഫ്രാന്‍സിസ്‌കന്‍ ഫെയറി, മൊണസ്റ്ററി റോഡ്, പന്ദാസഫ്. CH8 8 PE.
ഏപ്രില്‍ 4- തിയതി ശനിയാഴ്ച 2.30 ന് കര്‍ത്താവിന്റെ ഉയര്‍പ്പ് തിരുനാള്‍ പരിശുദ്ധ കുര്‍ബാനയും, ഉയര്‍പ്പുദിന സന്ദേശവും മറ്റ് തിരുകര്‍മ്മങ്ങളും ഫാദര്‍ മാത്യു പിണക്കാട്ട് മുഖ്യ കാര്‍മ്മികനായി നടത്തപെടുന്നു.
പളളിയുടെ വിലാസം. ഹോളി ട്രിനിറ്റി ചര്‍ച്, 1 14 റെക്‌സം റോഡ്, LL144 DN.
നമുടെ കര്‍ത്താവായ ഈശോമിശിഹാ പരിശുദ്ധ കുര്‍ബാന സ്ഥാപിച പെസഹാ ദിനത്തിന്റെ ഓര്‍മ്മയും, ഈശോയുടെ കുരിശുമരണം ഓര്‍മ്മിക്കുന്ന ദു:ഖവെള്ളിയും. പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റതിന്റെ നല്ല ദിനം സ്മരിക്കുന്ന ഉയര്‍പ്പു തിരുന്നാള്‍ കുര്‍ബാനയിലും മറ്റ് എല്ലാ തിരുകര്‍മ്മങ്ങളിലും പങ്കു ചേര്‍ന്ന് ആത്മീയ ചൈതന്യം ഉള്‍കൊള്ളാന്‍ എല്ലാ വിശ്വാസികളേയും സ്‌നേത്തോടെ ഹോളി ട്രിനിറ്റി ചര്‍ചിലേക്ക് ക്ഷണിച്ചു കൊളളുന്നു.
SPECIAL REPORT
ഇനി മുതല്‍ കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും വാട്‌സ്:പ്പ് ഉപയോഗിക്കാം. ഇന്റര്‍നെറ്റില്‍ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് മാതാപിതാക്കള്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്ന അക്കൗണ്ടുകളാണ് നല്‍കുക. കൂടാതെ വാട്സ്ആപ്പിന്റെ സാധാരണ പതിപ്പില്‍ ലഭ്യമാകുന്ന നിരവധി ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഫോണ്‍ നമ്പറിലേക്കുള്ള ആക്സസ് ഉപയോഗിച്ച് കുട്ടികളുമായി ബന്ധപ്പെടാേെന്നതാണ് മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നത്. 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള വാട്സ്ആപ്പ്: എങ്ങനെ സജ്ജീകരിക്കാം. രക്ഷാകര്‍തൃ നിയന്ത്രണങ്ങള്‍ എന്നത് പുതിയതല്ല, നിലവിലുള്ള സിസ്റ്റത്തെ സ്വന്തം പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുക മാത്രമാണ് വാട്സ്ആപ്പ് ചെയ്യുന്നത്. കൗമാരപ്രായത്തിനു മുമ്പുള്ള കുട്ടികള്‍ക്കുള്ള വാട്സ്ആപ്പ് എങ്ങനെ ലഭ്യമാകുമെന്നും ആളുകള്‍ക്ക് ഇതെങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നും അറിയാം.
രക്ഷിതാവിന്റെയും കുട്ടികളുടെയും ഉപകരണങ്ങള്‍ അടുത്തടുത്തായി ഉണ്ടായിരിക്കണം, നിങ്ങളുടെ കുട്ടിയുടെ ഫോണില്‍ പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക, ഇതോടെ ആ ഡിവൈസുമായുള്ള ലിങ്കിങ് പ്രക്രിയ വിജയകരമാകും. തുടര്‍ന്ന് കുട്ടികളുടെ ആപ്പിലെ എല്ലാ പ്രവര്‍ത്തനങ്ങളും മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാനാകും. കൂടാതെ ഉള്ളടക്കം ആക്സസ് ചെയ്യാനും അവരുടെ അക്കൗണ്ടിലെ പ്രൈവസി സെറ്റിങ്‌സ് കെകാര്യം ചെയ്യാനും കഴിയും. കുട്ടികളുടെ അക്കൗണ്ടുമായി ആര്‍ക്കൊക്കെ ചാറ്റ് ചെയ്യാമെന്നും കുട്ടിക്ക് വാട്ട്സ്ആപ്പില്‍ ഏതൊക്കെ ഗ്രൂപ്പില്‍ ചേരാമെന്നതും നിയന്ത്രിക്കാം.
വാട്ട്സ്ആപ്പിന്റെ കിഡ്സ് പതിപ്പില്‍ ചാനലുകളോ സ്റ്റാറ്റസുകളോ ലഭ്യമാകില്ല, ചാറ്റുകള്‍ അപ്രത്യക്ഷമാകല്‍, വ്യൂ-ഒണ്‍സ് ഫോട്ടോസ് പോലുള്ള ഫീച്ചറുകളും ഇല്ല. മാതാപിതാക്കള്‍ ഒഴികെയുള്ള എല്ലാ ഉള്ളടക്കങ്ങളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്ന് വാട്സ്ആപ്പ് ഉറപ്പുനല്‍കും.
CINEMA
ദേവനന്ദയുടെ കൂടെ സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റിയത് ഒരു ഭാഗ്യമായാണ് കരുതുന്നതെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. കല്യാണമരം എന്ന പുതിയ ചിത്രത്തിന്റെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. "ദേവനന്ദയുടെ കൂടെ സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റിയത് ഒരു ഭാഗ്യമായാണ് ഞാൻ കരുതുന്നത്.
കാരണം വളരെ പ്രൊഫഷണൽ ആയിട്ട്, അതായത് എന്നോട് ഒരു വാക്ക് പോലും സെറ്റിൽ സംസാരിച്ചിട്ടില്ല. എന്നോട് മിണ്ടിയിട്ടില്ല. ഞാനെന്തെങ്കിലും ചോദിച്ചാലേ ഉള്ളൂ. ദേവനന്ദയുടെ ചില ഇന്റർവ്യൂകളൊക്കെ കണ്ടിട്ട്, എന്റെ ചെറുപ്പക്കാലത്ത് ഞാനെന്തുകൊണ്ട് ഇങ്ങനെയൊന്നും ചിന്തിച്ചില്ലാ എന്നോർത്ത് എന്റെ ഉറക്കം പോയിട്ടുണ്ട്.
കാരണം എനിക്ക് ആ സമയത്ത് ഇത്രയും പക്വത ഇല്ലായിരുന്നല്ലോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എനിക്ക് അങ്ങനെ ആകണമായിരുന്നു. അങ്ങനെയുള്ള ദേവനന്ദയെ കാണാൻ പറ്റിയപ്പോൾ ദേവനന്ദ എന്നോട് ഒന്നും മിണ്ടുന്നില്ല. പലപ്പോഴും ഞാൻ സംസാരിക്കാൻ ശ്രമിക്കുമ്പോൾ പോലും ദേവനന്ദ ഈ കഥാപാത്രമായി ഇരിക്കുകയാണ്.
പലപ്പോഴും ഞാൻ അങ്ങോട്ടു പോയി സംസാരിക്കുമായിരുന്നു. അപ്പോഴാണ് ഞാൻ മനസിലാക്കിയത് മോള് ആ കാരക്ടർ പിടിച്ച് അതിനകത്ത് ജീവിക്കുകയായിരുന്നുവെന്ന്. അതൊരു വലിയ സന്തോഷമാണ്. കാര്യമായി പറഞ്ഞതാണ് കേട്ടോ, തമാശയൊന്നുമല്ല".- ധ്യാൻ പറഞ്ഞു.
രാജേഷ് അമനകരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്യാൻ ശ്രീനിവാസൻ,ദേവനന്ദ എന്നിവരെക്കൂടാതെ മീര വാസുദേവ്, പ്രശാന്ത് മുരളി, മനോജ് കെ യു, നോബി മാർക്കോസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഈ മാസം 27 ന് ചിത്രം തിയറ്ററുകളിലെത്തും.
കുടുംബത്തിനെതിരായ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഗായിക അമൃത സുരേഷും അഭിരാമി സുരേഷും. അച്ഛന്‍ സുരേഷിനെ അവസാനകാലത്ത് സംരക്ഷിച്ചില്ലെന്നും വൃദ്ധസദനത്തിലേക്ക് തള്ളിയെന്നുമുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കെതിരെയാണ് താരങ്ങള്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ഇരുവരും പ്രചരിച്ചത്. സത്യം അറിയാതെ കല്ലെറുന്നത് നിര്‍ത്തൂവെന്നാണ് അമൃതയും അഭിരാമിയും പറയുന്നത്. ഇരുവരുടേയും വാക്കുകളിലേക്ക്:
ഞങ്ങളുടെ കുടുംബത്തെക്കുറിച്ചുള്ള തെറ്റായ രീതിയില്‍ പ്രചരിക്കുന്ന വിഷയത്തില്‍ വ്യക്തത നല്‍കാനാണ് വന്നിരിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് ഇനി മുമ്പോട് അനാവശ്യ ചര്‍ച്ചകളുണ്ടാകാതിരിക്കാനാണ് ഞങ്ങള്‍ തന്നെ നേരിട്ട് വന്ന് വ്യക്തത തരുന്നത്. ഇന്നലെ പ്രചരിപ്പിച്ച വാര്‍ത്ത ഞങ്ങളുടെ അച്ഛന്‍, അവസാന കാലത്ത് അനാഥാശ്രമത്തിലായിരുന്നു, ഞങ്ങള്‍, അമൃതയും അഭിരാമിയും അമ്മയും അച്ഛനെ അനാഥാശ്രമത്തില്‍ തള്ളി എന്നായിരുന്നു. മല്ലു ട്രെന്റ് ടോക്കര്‍ എന്ന യൂട്യൂബ് ചാനലാണ് ആദ്യം എടുത്തത്.
ഒരു ചര്‍ച്ചയില്‍ പറഞ്ഞൊരു കാര്യം കട്ട് ചെയ്‌തെടുത്ത്, ആള്‍ക്കാരിലേക്ക് ഒരു ടോപ്പിക് ആക്കാന്‍ ഇട്ടു കൊടുക്കുകയായിരുന്നു. ശ്രീകണ്ഠന്‍ നായര്‍ സാര്‍ നടത്തുന്ന ചര്‍ച്ചയിലെ ഒരു ഭാഗം, ഒരു വരി, മിത്ര കുലം എന്ന കമ്യൂണിന്റെ ഉടമസ്ഥനായ അനില്‍ സാര്‍ വന്ന് സുരേഷ് ഞങ്ങളുടെ കമ്യൂണിന്റെ ഭാഗമായിരുന്നു എന്ന് പറയുന്നത്. ആ ഭാഗം മാത്രം കൃത്യമായി കട്ട് ചെയ്ത് സോഷ്യല്‍ മീഡിയയ്ക്ക് ഇട്ടു കൊടുക്കുകയായിരുന്നു. അത് വലിയൊരു വിഷയമായി. ഒരുപാട് പേര്‍ റിയാക്ട് ചെയ്തു. അരിയണ്ണനൊക്കെ ചെയ്ത് കണ്ടപ്പോള്‍ വല്ലാതെ വേദനിച്ചു. സോഷ്യല്‍ മീഡിയയേയും വ്‌ളോഗര്‍മാരേയും ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍. പക്ഷെ ഒരു കുടുംബത്തെ വേദനിപ്പിക്കാനായി ചെയ്യരുത്.
ഒരു കുടുംബത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ രണ്ടോ നാലോ വാക്ക് വച്ചാകരുത് ജഡ്ജ് ചെയ്യുന്നതും പറയുന്നതും. വസ്തുതാപരിശോധന നടത്തിയ ശേഷം മാത്രമേ ഒരു കുടുംബത്തെ, ആരെയാണെങ്കിലും വലിച്ചിടാന്‍ പാടുള്ളൂ.
ഞങ്ങളുടെ അച്ഛന്‍ പല കമ്യൂണുകളിലും ഓര്‍ഗനൈസേഷനുകളിലും പങ്കാളിയായിട്ടുള്ള ആളായിരുന്നു. ഈ ചര്‍ച്ചയില്‍ പറയുന്ന കമ്യൂണിന്റെ ട്രസ്റ്റിയും കൂടിയാണ് അച്ഛന്‍. മിത്ര കുലത്തില്‍ ഞങ്ങളും പലതവണ പോയിട്ടുണ്ട്. അച്ഛന്‍ ഇതേപോലെ ഒരുപാട് കമ്യൂണുകളുടെ ഭാഗമായിട്ടുള്ള ആളാണ്. അവരെ സംഗീതം പഠിപ്പിക്കുക, അവരെ സ്റ്റേജില്‍ കൊണ്ടുവരിക, അവരുടെ കൂടെ സമയം ചെലവിടുക, തുടങ്ങിയ കാര്യങ്ങളിലൊക്കെ സജീവമായ ആളാണ്. അത് അച്ഛന് ചെയ്യാന്‍ ഇഷ്ടമുള്ളൊരു കാര്യമായിരുന്നു. അച്ഛന്റെ തീരുമാനങ്ങളെ എതിര്‍ക്കുന്ന മക്കളുമല്ല ഞങ്ങള്‍. ഞങ്ങളും ആവുന്ന വിധത്തില്‍ അതിന്റെ ഭാഗമാകാന്‍ ശ്രമിക്കാറുണ്ട്.
അങ്കിള്‍ ആ ചര്‍ച്ചയില്‍ പറഞ്ഞത് സുരേഷ് സാര്‍ അടക്കമുള്ള പലരും ഞങ്ങളുടെ കമ്യൂണിന്റെ ഭാഗമാണ് എന്നാണ്. അല്ലാതെ അച്ഛനെ ഞങ്ങള്‍ അവിടെ കൊണ്ടു പോയി തള്ളിയതല്ല. ഒരാളുടെ ഒരു വാക്ക് കേട്ട് ഞങ്ങളെ കൂട്ടമായി ആക്രമിക്കും മുമ്പ് ഞങ്ങളുടെ ഇത്രയും കാലത്തെ ജീവിതം മുഴുവന്‍ വ്‌ളോഗുകളിലൂടേയും മറ്റും ദിവസവും കണ്ടവരാണ് നിങ്ങള്‍. അച്ഛന്‍ അതിലൊക്കെ എത്ര ആക്ടീവായിരുന്നുവെന്ന് ഞങ്ങളേക്കാളും നിങ്ങള്‍ക്ക് അറിയാം. എന്നിട്ടും ഇത് കേട്ടപ്പോഴേക്കും ഇവളുമാര്‍ അങ്ങനെ തന്നെയാണെന്ന് പറയാമോ. ഞങ്ങളെപ്പറയുന്നത് ശീലമായി. പക്ഷെ ഞങ്ങളുടെ അമ്മയെ പറയുന്ന സാഹചര്യം വരുന്നത് ഞങ്ങളുടെ കുടുംബത്തെ വളരെ വിഷമിപ്പിച്ചിട്ടുണ്ട്.
അച്ഛന്റെ സഹോദരങ്ങള്‍ക്കും മറ്റും ഇങ്ങനൊരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ വേദനിക്കും. ഈ വിഷയം ഇതോടു കൂടി അവസാനിപ്പിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇതിനെ എടുത്തൊരു ചര്‍ച്ചയാക്കരുത് എന്നതിനാലാണ് ഈ വിശദീകരണം. അനില്‍ അങ്കിള്‍ തന്നെ ഇന്നലെ ഫെയ്‌സ്ബുക്കിലൂടെ ഈ കാര്യമത്രയും വ്യക്തമായി പറഞ്ഞിട്ടുണ്ട്. എത്ര പേരിലേക്ക് അതെത്തുമെന്ന് അറിയില്ല. അതിനാലാണ് മിണ്ടാതിരിക്കാതെ ആദ്യമേ തന്നെ വിശദീകരിക്കുന്നത്. ആരെങ്കിലും ഇനിയും ഇതുമായി മുന്നോട്ട് പോയാല്‍ നിയമപരമായി നടപടിയെടുക്കും.
മരിച്ചു പോയ ഒരാള്‍ക്കും സമാധാനം കൊടുക്കില്ല എന്ന ലക്ഷ്യത്തോടെ ഉപദ്രവിക്കാന്‍ വരുന്നത് വളരെ കഠിനഹൃദയര്‍ക്കേ സാധിക്കൂ. അത് സാഡിസ്റ്റ് സമീപനം. നിങ്ങളെ കുടുംബത്തിലെ ഒരാളെക്കുറിച്ച് ഇങ്ങനെ കേട്ടാലെ നിങ്ങള്‍ക്ക് മനസിലാകൂ. ഞങ്ങളുടെ അച്ഛനേയും അമ്മയേയും അന്നും നോക്കിയിട്ടുള്ളത്, ഇന്നും അങ്ങനെ തന്നെയാണ്. ഞങ്ങളുടെ അച്ഛനേയും അമ്മയേയും എങ്ങനെ നോക്കണമെന്ന് ഞങ്ങള്‍ക്ക് അറിയാം. ഇത് ആളുകള്‍ക്ക് ഇട്ടു കൊടുത്ത മല്ലു ട്രെന്റ് ടോക്‌സിനെതിരെ നിയമനടപടിയെടുക്കും. എല്ലാത്തിനും ഒരു പരിധിയുണ്ട്. നിങ്ങളെപ്പോലെ തന്നെ സമാധാനമായി ജീവിക്കാനുളള അവകാശം ഞങ്ങള്‍ക്കുമുണ്ട്.
വിവാഹമോചനത്തിന് പിന്നാലെ നടി ഹൻസിക മോട്ട്‌വാനിക്കെതിരെ സൈബർ ആക്രമണം. ഹൻസികയുടെ സുഹൃത്തിന്റെ ഭർത്താവായിരുന്ന സൊഹേലിനെ ഹൻസിക വിവാഹം കഴിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ നാലു വർഷത്തിന് ശേഷം ആ ദാമ്പത്യം തകർന്നതോടെ സുഹൃത്തിന്റെ ജീവിതം തകർത്തവൾക്ക് കാലം കാത്തുവച്ച തിരിച്ചടിയാണ് ഈ വേർപിരിയൽ എന്ന തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
2016 ലാണ് ഹൻസികയുടെ ഉറ്റസുഹൃത്തായ റിങ്കി ബജാജും സൊഹേലും വിവാഹിതരായത്. ഈ വിവാഹത്തിന്റെ ചടങ്ങുകളിൽ മുൻ നിരയിലുണ്ടായിരുന്നയാളാണ് ഹൻസിക. ഹൻസിക ഈ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന വിഡിയോകൾ അന്ന് പുറത്തുവരുകയും ചെയ്തിരുന്നു. പിന്നീട് സൊഹേലും ഹൻസികയും പ്രണയത്തിലാവുകയും വിവാഹിതരാകുകയും ചെയ്യുകയായിരുന്നു.
മറ്റൊരാളുടെ, അതും ആത്മാർത്ഥ സുഹൃത്തിന്റെ ദാമ്പത്യം തകർത്താണ് ഹൻസിക വിവാഹിതയായതെന്ന് അന്ന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സൊഹേലിന്റെ ആദ്യ വിവാഹബന്ധം തകരാൻ കാരണം താനല്ലെന്നും ഇരുവരും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ അവസാനിച്ചതാണെന്നും ഹൻസിക വ്യക്തമാക്കിയിരുന്നു.
തന്റെ വിവാഹത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ ഡോക്യുമെന്ററിയിലൂടെ ഈ കാര്യങ്ങൾ ഹൻസിക വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രേക്ഷകർ ഈ വാദങ്ങളെ തള്ളിക്കളയുകയായിരുന്നു. അതേസമയം സൊഹേലിന്റെയും റിങ്കിയുടേയും വിവാഹവിഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുന്നുണ്ട്.
ഹൻസികയും സൊഹേലും സംയുക്തമായി സമർപ്പിച്ച വിവാഹമോചന ഹർജിയിൽ മുംബൈയിലെ ബാന്ദ്ര കുടുംബകോടതിയാണ് തീർപ്പുകൽപ്പിച്ചത്. ഹൻസിക ജീവനാംശമായി ഒരു രൂപ പോലും ചോദിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. വ്യക്തിപരമായ കാഴ്ചപ്പാടുകളിലേയും ജീവിതശൈലിയിലേയും വ്യത്യാസം കാരണം തങ്ങളുടെ ബന്ധം വഷളായെന്ന് ഇരുവരും കോടതിയെ അറിയിക്കുകയായിരുന്നു.
നിസ്സാര പ്രശ്‌നങ്ങൾ പോലും ഇടയ്ക്കിടെ വാക്കുതർക്കങ്ങളായി മാറുന്നു. ഇത് ഒന്നിച്ച് ജീവിക്കുന്നത് ദുഷ്‌കരമാക്കിയെന്നും ഇരുവരും കോടതിയിൽ പറഞ്ഞു. തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ കുടുംബക്കാരും സുഹൃത്തുക്കളും പലതവണ ശ്രമിച്ചു. പക്ഷേ ഒന്നും ഫലം കണ്ടില്ല. അതിനാൽ ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. 2024 ജൂലൈ 2 മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്.
NAMMUDE NAADU
ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും. എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി.ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രഖ്യാപനം.ഇറാനിൽ നിന്നുള്ള ഭീഷണി അവസാനിപ്പിക്കാൻ ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ രാജ്യങ്ങളിലേക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് അറിയിച്ചു.
ഇറാന്റെ സൈനിക ശേഷിയുടെ 100% അമേരിക്ക നശിപ്പിച്ചു. രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കുന്നതോടെ ഹോർമുസ് സുരക്ഷിതമാകും. ഹോർമുസ് തുടർന്നും ഒരു ഭീഷണിയാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. അതിനിടയിൽ, അമേരിക്ക തീരപ്രദേശത്ത് ബോംബാക്രമണം നടത്തും, ഇറാനിയൻ ബോട്ടുകളെയും കപ്പലുകളെയും തുടർച്ചയായി വെടിവയ്ക്കുമെന്നും അദ്ദേഹം കുറിച്ചു.
ഏതെങ്കിലും രാജ്യങ്ങൾ കപ്പലുകൾ അയയ്ക്കാൻ സമ്മതിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചില്ല. എന്നാൽ ട്രംപിന്റെ അവകാശവാദങ്ങൾ കെട്ടിച്ചമച്ച നുണകളാണെന്ന് യുഎന്നിലെ ഇറാൻ പ്രതിനിധി അലി ബഹ്‌റാനി വിമർശിച്ചു.
പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു.സമാധാന ചർച്ചകൾക്കായുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ശ്രമം തള്ളി ഡോണൾഡ് ട്രംപ്. അമേരിക്ക ആക്രമണം നിർത്താതെ ഒരു ചർച്ചയ്ക്കുമില്ലെന്ന് ഇറാനും നിലപാട് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുനൽകിയിട്ടുണ്ടെന്നും എന്നാൽ തങ്ങളെ ആക്രമിക്കുന്ന അമേരിക്കയ്ക്കും ഇസ്രയേലിനും അവിടെ പ്രവേശനമുണ്ടാകില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി.
കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കുറഞ്ഞത് ഇറാന്റെ നടപടി മൂലമല്ലെന്നും, മേഖലയിലെ അമേരിക്കൻ-ഇസ്രയേൽ ആക്രമണങ്ങൾ സൃഷ്ടിച്ച സുരക്ഷാ ഭീതി കാരണമാണെന്നും അരാഗ്‌ചി ആരോപിച്ചു. എന്നാൽ പല കപ്പലുകളും സുരക്ഷാ കാരണങ്ങളാൽ സ്വയം മാറിനിൽക്കുകയാണെന്നും ഹോർമുസ് കടലിടുക്ക് സംരക്ഷിക്കാൻ സഖ്യകക്ഷികൾ യുദ്ധക്കപ്പലുകൾ അയക്കണമെന്നും ട്രംപ് പ്രതികരിച്ചു.
അതേസമയം, ഇസ്രയേലുമായി സമാധാനചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച് ലെബനോൺ രംഗത്തെത്തി.ഏതാനും ദിവസങ്ങൾക്കുള്ളിൽ സമാധാന ചർച്ച നടന്നേക്കും.ഹിസ്ബുല്ലയെ നിരായുധീകരിക്കണമെന്നാണ് ഇസ്രയേലിന്റെ നിബന്ധന.യുദ്ധം ആരംഭിച്ചശേഷം ഇസ്രയേലിൽ 14 പേർ കൊല്ലപ്പെട്ടെന്നും 2,745 പേർക്ക് പരുക്കേറ്റെന്നും ഇസ്രയേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഖാർഗ് ഐലൻഡിന് നേരെയുണ്ടായ അമേരിക്കൻ ആക്രമണം മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഭാഗിക ഉപരോധം ഏർപ്പെടുത്തിയത് ആഗോള എണ്ണ വിപണിയെയും ബാധിക്കാൻ സാധ്യതയുണ്ട്. തങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും വെല്ലുവിളിയുയർത്തുന്ന രാജ്യങ്ങളെ ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്നാണ് ഇറാന്റെ നിലപാട്.
Channels
ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയത് മൂലം തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് ടെലിവിഷൻ അവതാരകനും വ്‌ളോഗറുമായ കാർത്തിക് സൂര്യ. തുമ്മിയതിന്റെ ശക്തിയിൽ ഭക്ഷണാംശം ശ്വാസകോശത്തിൽ കയറിയെന്നും താൻ കുഴഞ്ഞുവീണെന്നും കാർത്തിക് സൂര്യ പറയുന്നു. യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലാണ് കാർത്തിക് ദുരനുഭവം പങ്കുവെച്ചത്.
രാത്ര ഭക്ഷണം കഴിച്ചപ്പോഴായിരുന്നു സംഭവം. ആ സമയത്ത് ഭാര്യ വർഷ മാത്രമാണ് അടുത്തുണ്ടായിരുന്നതെന്നും പെട്ടെന്നുതന്നെ ആശുപത്രിയിൽ എത്തിച്ചെന്നും കാർത്തിക് പറയുന്നു. 'രാത്രി ഫുഡ് കഴിച്ചപ്പോൾ ഞാൻ ഒന്ന് തുമ്മി. അപ്പോൾ ഭക്ഷണം എന്റെ വായിലുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ ഞാൻ കണ്ടത് വർഷ എന്റെ മുതുകിൽ തടവി ഛർദ്ദിപ്പിക്കാൻ ശ്രമിക്കുന്നതാണ്.' കാർത്തിക് വീഡിയോയിൽ പറയുന്നു.
വെള്ളമെടുത്ത് തിരിച്ചുവന്നപ്പോഴേക്കും കാർത്തിക് കുഴഞ്ഞുവീണ് കിടക്കുന്നതാണ് താൻ കണ്ടതെന്നും അവിടെയുണ്ടായിരുന്ന ചേട്ടൻമാരെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും വർഷ പറയുന്നു. 'ചേട്ടൻമാർ വന്നപ്പോഴേക്കും ആകെ തളർന്ന അവസ്ഥയിലായിരുന്നു കാർത്തിക് ചേട്ടൻ. കയ്യൊക്കെ വിറക്കുന്നുണ്ടായിരുന്നു. ഞാൻ ആകെ പേടിച്ചു. നെഞ്ചിൽ ഞെക്കിയപ്പോഴാണ് ഛർദിച്ച് തുടങ്ങിയത്. ഒരുപാട് തവണ ഛർദ്ദിച്ചു. ബോധം ഇല്ലായിരുന്നു.'-വർഷ പറയുന്നു.
ആശുപത്രിയിലെത്തിയ ശേഷം എക്‌സറേയും എക്കോയുമെല്ലാം എടുത്തു. രക്തം പരിശോധിക്കുകയും ചെയ്തു. തുമ്മന്നതിനിടയിൽ ഭക്ഷണാംശം ശ്വാസകോശത്തിൽ കയറി. അതുകൊണ്ട് കുറച്ച് സമയത്തേക്ക് തലച്ചോറിലേക്കുള്ള ഓക്‌സിജൻ ഫ്‌ളോ കട്ടായെന്നും അതിനാലാണ് ഛർദ്ദിച്ചതെന്നും അബോധാവസ്ഥയിൽ ആയതെന്നും കാർത്തിക് പറയുന്നു.
'അങ്ങനെ ഒരു അവസ്ഥയിലും സ്‌ട്രോങ്ങായി നിന്ന് എല്ലാവരേയും വിളിച്ചുവരുത്തിയതും കാര്യങ്ങൾ ചെയ്തതും വർഷയാണ്. അവളുടെ ധൈര്യം സമ്മതിക്കാതെ വയ്യ. ഛർദിച്ചതിന്റെ ക്ഷീണം ഇപ്പോഴുമുണ്ട്.'-കാർത്തിക് വ്യക്തമാക്കി.
മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന താരമാണ് ലക്ഷ്മി. ഇപ്പോഴിതാ റമദാൻ നോമ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ലക്ഷ്മി.
''ഈ വർഷം ഞാൻ നോമ്പ് എടുത്തിട്ടില്ല. പക്ഷേ, എല്ലാ വർഷവും എന്നെക്കൊണ്ട് പറ്റുന്നതുപോലെ നോമ്പെടുക്കാറുണ്ട്. കാരണം, എന്റെ വീട് പള്ളിയുടെ തൊട്ടുനേരെയാണ്. നബിദിനത്തിന് ഉസ്താദിന്റെ കൈ പിടിച്ച് മാപ്പിളപ്പാട്ട് പാടാൻ കൊണ്ടുപോയിട്ടുണ്ട്. ഓത്തുപള്ളിയും ജീരകക്കഞ്ഞിയുമൊക്കെ എന്റെ കുട്ടിക്കാലത്തിന്റെ ഭാഗമായിരുന്നു. 16-ാം രാവും 27-ാം രാവും എടുക്കുന്നത് നല്ലതാണെന്നു പറയും. ഈ വർഷം ഇതു രണ്ടും എടുക്കാനുള്ള പ്ലാനിലാണ്. അല്ലെങ്കിലും എല്ലാ വർഷവും ഏതെങ്കിലും രണ്ടോ മൂന്നോ നോമ്പ് ഞാൻ എടുക്കാറുണ്ട്.
സ്കൂളിൽ പഠിക്കുമ്പോളാണ് ആദ്യമായി നോമ്പ് എടുത്തത്. രണ്ടാം ക്ലാസ് മുതൽ കാണുന്നത് ഈ കസ്റ്റം ആണ്. എന്റെ ഹൈസ്കൂളും മുസ്ലീം മാനേജ്മെന്റ് ആയിരുന്നു. ദുഅ ആണെങ്കിലും പ്രാർത്ഥനകളാണെങ്കിലും അതൊക്കെ കണ്ടറിഞ്ഞും പഠിച്ചുമാണ് വളർന്നത്. ആ ശീലം എന്റെ വീട്ടിലെ ഒരു ശീലം പോലെ തന്നെ ആയിരുന്നു. ബാങ്ക് വിളിക്കുന്ന സമയമാകാൻ കാത്തിരിക്കുമായിരുന്നു. അതിനു ശേഷം എല്ലാവരും ചേർന്ന് കാരക്ക കഴിച്ചും നാരങ്ങാ വെള്ളമൊക്കെ കുടിച്ചുമാണ് നോമ്പ് തുറന്നിരുന്നത്. എല്ലാം അതിന്റെ ചിട്ടയിൽ തന്നെ ചെയ്തിരുന്നു'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ലക്ഷ്മി നക്ഷത്ര പറഞ്ഞു. നിരവധിയാളുകളാണ് വീഡിയോയ്ക്കു താഴെ കമന്റുകളുമായി എത്തുന്നത്. ഇതാണ് യഥാർത്ഥ കേരളാ സ്റ്റോറിയെന്നാണ് വീഡിയോയ്ക്കു താഴെ പലരും കുറിക്കുന്നത്.
മഞ്ജു പത്രോസിന് മറുപടിയുമായി രേണു സുധി. വനിത ദിനത്തില്‍ മഞ്ജു പത്രോസ് പങ്കുവച്ച വിഡിയോ വൈറലായിരുന്നു. സ്ത്രീകളുടെ അഭിമാനത്തെക്കുറിച്ച് സംസാരിച്ച വിഡിയോയില്‍ യൂട്യൂബര്‍മാരുടെ ഡബിള്‍ മീനിങ് ചോദ്യം ആസ്വദിച്ച് മറുപടി നല്‍കുന്ന സെലിബ്രിറ്റിയെക്കുറിച്ച് മഞ്ജു പരാമര്‍ശിച്ചിരുന്നു. ഇത് രേണുവിനെ ഉദ്ദേശിച്ചുള്ളതാണെന്നായിരുന്നു ആരോപണം.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടായിരുന്നു രേണുവിന്റെ മറുപടി. മഞ്ജു ഉദ്ദേശിച്ചത് തന്നെ തന്നെയാണെന്നാണ് രേണു പറയുന്നത്. തന്നോടായിരുന്നു യൂട്യൂബേഴ്‌സ് അങ്ങനൊരു ചോദ്യം ചോദിച്ചതെന്നും താരം പറയുന്നു. എന്നാല്‍ തനിക്ക് അതില്‍ തെറ്റൊന്നും തോന്നിയിട്ടില്ലെന്നും താരം പറയുന്നു.
''എന്റെ പേര് പറയുന്നില്ലെങ്കിലും മഞ്ജു പത്രോസ് ഉദ്ദേശിച്ചത് എന്നെ തന്നെയാകും. കാരണം യൂട്യൂബേഴ്‌സ് വട കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചത് എന്നോടാണ്. എനിക്കത് തമാശയായിട്ടാണ് തോന്നിയത്. ഞാന്‍ പൊതുവെ തമാശകള്‍ ഇഷ്ടപ്പെടുന്നയാളാണ്. ഞാന്‍ കാര്യങ്ങളെ ചിരിച്ചു കൊണ്ട് നേരിടുന്നയാളാണ്. ഡബിള്‍ മീനിങ് ആയി തോന്നിയിട്ടില്ല. ഇങ്ങനെ രസകരമായ തമാശകള്‍ കേള്‍ക്കുമ്പോള്‍ അതേ രീതിയിലുള്ള ഉത്തരം തന്നെ കൊടുക്കാനാണ് തോന്നുന്നത്.'' രേണു പറയുന്നു.
യൂട്യൂബേഴ്‌സ് പലരും എന്റെ സുഹൃത്തുക്കളാണ്. ആ സ്‌പേസില്‍ നിന്നാണ് ഈ തമാശകള്‍ വരുന്നത്. അതില്‍ പൊട്ടിത്തെറിക്കേണ്ട കാര്യമില്ല. എനിക്ക് തോന്നുന്നത് പോലയേ ഞാന്‍ പെരുമാറുകയുള്ളൂവെന്നും രേണു സുധി പറയുന്നു. മഞ്ജു പത്രോസിനെ ശക്തമായ ഭാഷയില്‍ തന്നെ രേണു വിമര്‍ശിക്കുന്നുണ്ട് .
മഞ്ജു പത്രോസിനെപ്പോലെ തന്നെ എല്ലാവരും പെരുമാറണം എന്നുണ്ടോ? സുധിച്ചേട്ടന്റെ സഹപ്രവര്‍ത്തക എന്നതിലുപരിയായി മഞ്ജുവിനെപ്പറ്റി അറിയില്ല. ഞാന്‍ അവരുടെ വസ്ത്രധാരണത്തെയോ ടാറ്റു കുത്തിയ വിഡിയോ പങ്കുവച്ചതിനെയോ നൃത്തത്തെയോ കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ ഇടപെടാറില്ലെന്നും രേണു പറയുന്നു.
എന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് സ്ത്രീകളാണ്. എന്റെ കമന്റ് ബോക്‌സ് നോക്കിയാല്‍ അത് മനസിലാകും. രേണു ഇത്രയും സെലിബ്രിറ്റി ആയതിന്റെ അസൂയ കൊണ്ടാകും പലര്‍ക്കും ഇങ്ങനെ താഴ്ത്തി പറയാന്‍ തോന്നുന്നത്. ഇവരുടെയൊക്കെ വാക്കും കേട്ട് ഞാനൊരു മൂലയ്ക്ക് ഇരുന്നിരുന്നെങ്കില്‍ എനിക്ക് ചെലവിന് പൈസ ഇവര്‍ കൊണ്ടു തരുമായിരുന്നോ? എന്നും രേണു ചോദിക്കുന്നുണ്ട്.
കൊല്ലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി 18 കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടി അനുമോള്‍. പാവപ്പെട്ട വീട്ടിലെ കുട്ടി ആയതിനാലാണോ സമൂഹം മിണ്ടാതിരിക്കുന്നതെന്നാണ് താരം ചോദിക്കുന്നത്. ആരും ഒന്നും ചോദിക്കുന്നില്ല, പ്രതിഷേധിക്കുന്നില്ല എന്നത് വേദനിപ്പിക്കുന്നതാണെന്നും താരം സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നുണ്ട്.
ആ വാക്കുകളിലേക്ക്:
18 വയസ്സ് മാത്രം പ്രായമുള്ള ഒരു മകനെ നാലുപേര്‍ ചേര്‍ന്ന് തലക്ക് അടിച്ച് കൊന്നിരിക്കുന്നു. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു അവന്‍. അച്ഛനും അമ്മക്കും ആരോഗ്യ പ്രശ്‌നങ്ങളുള്ള കുടുംബം. ആ വീട്ടിന്റെ പ്രതീക്ഷയായിരുന്ന ഒരു ജീവന്‍ ഇങ്ങനെ അവസാനിച്ചു.
പക്ഷേ അതില്‍ വേദനകരമായത് എന്താണെന്നറിയാമോ? സമൂഹം മിണ്ടാതിരിക്കുന്നു. ആരും ചോദിക്കുന്നില്ല.. ആരും പ്രതിഷേധിക്കുന്നില്ല. ഇന്നത്തെ കാലത്ത് ആളുകള്‍ക്ക് മറ്റുള്ളവരുടെ സ്വകാര്യ ജീവിതം നോക്കാനും വിമര്‍ശിക്കാനും സമയം ഒരുപാടുണ്ട് ഉണ്ട്.
പക്ഷേ ഒരു 18 വയസ്സുകാരന്റെ ജീവന്‍ പോയപ്പോള്‍ ആ വേദനയെ കുറിച്ച് സംസാരിക്കാന്‍ പലര്‍ക്കും സമയം ഇല്ല. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലാണോ ഈ നിശബ്ദത? ഒരു മനുഷ്യന്റെ ജീവന് വില ഇത്രയാണോ? നമ്മള്‍ ഇന്ന് മിണ്ടാതിരുന്നാല്‍ നാളെ മറ്റൊരു 18 വയസ്സുകാരന്‍ കൂടി ഇങ്ങനെ കൊല്ലപ്പെടും. അപ്പോള്‍ കൂടി സമൂഹം മിണ്ടാതിരിക്കുമോ?
ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ഹരി കൃഷ്ണന് ഗുരുതരമായി പരുക്കേല്‍ക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അഞ്ചു ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കിടന്ന യുവാവ് വെള്ളിയാഴ്ചയാണ് മരിച്ചത്. മര്‍ദനത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു.
ആരാധകരെ കണ്‍ഫ്യൂഷനാക്കി നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രന്റെ പോസ്റ്റ്. പൊട്ടിക്കരയുന്ന തന്റെ വിഡിയോയാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. 'മതവിശ്വാസത്തെ ചൊല്ലി കാമുകനുമായി ബ്രേക്കപ്പ് ആയി. (ഞാന്‍ ദൈവം ആണെന്ന് അവന്‍ വിശ്വസിച്ചില്ല)' എന്ന കുറിപ്പോടെയാണ് മീനാക്ഷി വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.
'അലക്‌സാ പ്ലേ ദേവീ ഫ്രം ഞാന്‍ ഗന്ധര്‍വ്വന്‍. ഞാന്‍ ദൈവമാണെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടല്ലോ' എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി വീഡിയോ പങ്കുവച്ചതോടെ. വിഡിയോ കണ്ട ആരാധകര്‍ ആകെ കണ്‍ഫ്യൂഷനിലായി. എന്താണ് താരം ഉദ്ദേശിച്ചതെന്ന് പലര്‍ക്കും മനസിലായില്ല. ചിലരൊക്കെ താരത്തിന്റെ പ്രണയത്തേയും കാമുകനേയുമൊക്കെ കുറിച്ച് ചോദിച്ചെത്തി.
ആരാധകരുടെ ചോദ്യങ്ങള്‍ കൂടിയതോടെ മീനാക്ഷി തന്നെ വിശദീകരണവുമായെത്തി. 'ഗയ്‌സ് ചില്‍. ഇതൊരു സര്‍ക്കാസം വിഡിയോ മാത്രമാണ്. ഒന്നും സംഭവിച്ചിട്ടില്ല. എല്ലാവരേയും കരുതലിന് നന്ദി. പക്ഷെ എന്റെ കണ്ണീര്‍ വിഡിയോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. ആക്ടിങ് ആക്ടിങ്' എന്നാണ് മീനാക്ഷി വിഡിയോയ്ക്ക് താഴെ പങ്കുവച്ചത്.
രസകരമായ കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. 'എന്റെ കാര്യത്തില്‍ അവന്‍ എന്നെ മൂദേവിയെന്നാണ് വിളിച്ചത്, ദൈവം കരയാറില്ല കരയിപ്പിക്കാറേയുള്ളൂ, അവന്‍ ബാറ്റ്മാന്‍ ആണെന്ന് പറഞ്ഞപ്പോള്‍ നീ വിശ്വസിച്ചില്ലല്ലോ, ഒരു കാര്യം പറയട്ടെ കരയല്ലേ നമ്മളെ വേണ്ടാത്ത ഒരു നമുക്കും വേണ്ട എന്തിനാ കരഞ്ഞിട്ട് അസുഖം വരുത്തി വയ്ക്കുന്നത് സാരമില്ല വേറെ ഒന്നിനും നോക്കൂ അവനെക്കാള്‍ നല്ല ഒരാളെ നോക്കൂ' എന്നൊക്കെയാണ് കമന്റുകള്‍.
BUSINESS
ഇറാൻ - യുഎസ്, ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ ഇന്ധന സർചാർജും ഏർപ്പെടുത്താനൊരുങ്ങി ആകാശ എയർ. നാളെ മുതൽക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ആകാശ എയർ ഉൾപ്പെടുത്തും. 199 മുതൽ 1300 രൂപ വരെയാണ് ഇന്ധന സർചാർജ് ആയി ഈടാക്കുക.
ഇന്ന് അർധരാതി മുതൽക്കാണ് പുതിയ നിരക്കുവർധനവ് പ്രാബല്യത്തിൽ വരിക. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ മൂലം വിമാന ഇന്ധനത്തിനുണ്ടായ വിലവർധനവാണ് ഇന്ധന സർചാർജ് ഏർപ്പെടുത്താൻ കാരണമായത് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇതോടെ ആകാശ എയറിൽ ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്കുള്ള ചിലവേറും.
നിരവധി വിമാനകമ്പനികളാണ് പശ്ചിമേഷ്യൻ സംഘർഷം മൂലം ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ഉൾപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇൻഡിഗോ ഇന്ധന സർചാർജ് ഉൾപ്പെടുത്തിയിരുന്നു. ഇന്ന് മുതൽക്ക് നിരക്കുകൾ പ്രാബല്യത്തിൽ വന്നിരുന്നു.
ഇന്ത്യക്കുള്ളിൽ 425 രൂപ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ളിലും 425 രൂപ, പശ്ചിമേഷ്യ 900 രൂപ, ദക്ഷിണ-കിഴക്കൻ ഏഷ്യ & ചൈന - 1800 രൂപ, ആഫ്രിക്ക & പടിഞ്ഞാറൻ ഏഷ്യ 1800 രൂപ, യൂറോപ്പ് 2300 രൂപ എന്നിങ്ങനെയാണ് ഇൻഡിഗോയുടെ ഇന്ധന സർചാർജ് നിരക്കുകൾ. സാഹചര്യം മൂലമാണ് ഈ വർധനവെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഇൻഡിഗോ പറഞ്ഞിരുന്നു. സാഹചര്യങ്ങളിൽ മാറ്റം വരുമ്പോൾ നിരക്കുകൾ കുറയ്ക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കിയിരുന്നു.
ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്‌ളൈറ്റുകൾക്ക് അധികമായി ചുമത്തുന്നത് 10ഡോളറാണ്. മാർച്ച് 18 മുതൽ യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് സർചാർജ് ഈടാക്കും. യൂറോപ്പിലേക്ക് അധികചാർജ് 25 ഡോളറാണെങ്കിൽ നോർത്ത് അമേരിക്കൻ, ഓസ്‌ട്രേലിയൻ യാത്രയ്ക്ക് അധിക ചാർജ് 50 ഡോളറാണ്. ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് ഇന്ധന സർചാർജായി 20ഡോളറും ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് 30 ഡോളറും അധികമായി നൽകണം. എന്നാൽ ഹോങ്കോങ്ങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സർചാർജ് പ്രഖ്യാപിച്ചിരുന്നില്ല.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. രാജ്യമാകെ എല്‍പിജി ക്ഷാമഭീതിയും സിലിണ്ടർ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ ഇൻഡക്ഷൻ കുക്കർ വില്‍പന കുതിച്ചുയരുന്നു.
ഗൃഹോപകരണ, ഇലക്‌ട്രോണിക്സ് ഷോറൂമുകളിലും ഓണ്‍ലൈനിലും കഴിഞ്ഞ ശനിയാഴ്ച മുതല്‍ അസാധാരണമായ വില്‍പന വർധനയും അന്വേഷണങ്ങളുമാണ് ദൃശ്യമാകുന്നത്. ഓണ്‍ലൈനിലാണ് കൂടുതലും.
രാജ്യത്ത് ചില ഷോറൂം ശൃംഖലകള്‍ സാധാരണ 35-40 ഇൻഡക്ഷൻ കുക്കറുകളാണ് വിറ്റഴിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 150ന് അടുത്തായി. അജ്മല്‍ ബിസ്മി ഷോറൂമുകളില്‍ വില്‍പന വർധനയുണ്ടെന്ന് ഗ്രൂപ്പ് മേധാവി വി.എ. അജ്മല്‍ പറഞ്ഞു. മൈജി ഷോറൂമുകളിലും അന്വേഷണങ്ങള്‍ ഉയർന്നു വെന്ന് സെയില്‍ വിഭാഗം പ്രതിനിധി രതീഷ് പറഞ്ഞു.
വില്‍പനയും അന്വേഷണങ്ങളും വർധിച്ചതോടെ ഇൻഡക്ഷൻ കുക്കർ നിർമാണക്കമ്പനികളുടെ ഓഹരി വിലയും കുതിച്ചു. ബോറോസില്‍ 13%, ബജാജ് ഇലക്‌ട്രിക്കല്‍സ് 7%, ടികെകെ പ്രസ്റ്റീജ് 7%, ഹോക്കിൻസ് 4.8% എന്നിങ്ങനെ നേട്ടമുണ്ടാക്കി. ബട്ടർഫ്ലൈ ഗാന്ധിമതി അപ്ലയൻസസ് ഓഹരി 2 ശതമാനവും ഉയർന്നു.
പ്രതിവർഷം 31.3 മില്യൻ ടണ്‍ എല്‍പിജിയാണ് ഇന്ത്യയിലെ ഉപഭോഗം. ഇതിന്റെ 87 ശതമാനവും വീടുകളിലാണ്. എല്‍പിജി ക്ഷാമപ്പേടിക്ക് പിന്നാലെ ഇൻഡക്ഷൻ കുക്കറിന് ഡിമാൻഡ് കൂടാനും ഇതാണ് കാരണമെന്ന് വിലയിരുത്തുന്നു. യുദ്ധ പശ്ചാത്തലത്തില്‍ എല്‍പിജി വില വർധിച്ചതും വില ഇനിയും ഉയരാനുള്ള സാധ്യതകളും ഇൻഡക്ഷൻ കുക്കറിനുള്ള ഡിമാൻഡ് കൂട്ടി.
അതേസമയം, ആഭ്യന്തര എല്‍പിജി ഉല്‍പാദനം വർധിപ്പിച്ചും സിലിണ്ടർ വിതരണം അവശ്യ മേഖലയ്ക്കുമായി നിയന്ത്രിച്ചും പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമത്തിലാണ് കേന്ദ്രവും പൊതുമേഖലാ എണ്ണ വിതരണക്കമ്പനികളും. വീടുകള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവയ്ക്കു മാത്രമായാണ് നിലവില്‍ എല്‍പിജി വിതരണം. ഹോട്ടലുകളെയും റസ്റ്ററന്റുകളെയും ഒഴിവാക്കി. ആഭ്യന്തര ഉല്‍പാദനം 10% വർധിച്ചെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ പരിശോധിച്ച് നിയന്ത്രണത്തില്‍ ഇളവ് വരുത്തുമെന്നും കേന്ദ്രവും എണ്ണക്കമ്പനികളും അറിയിച്ചിട്ടുണ്ട്.
പ്രമുഖ ഓസ്ട്രേലിയൻ - അമേരിക്കൻ സോഫ്റ്റ്വെയർ കമ്പനിയായ അറ്റ്ലാസിയൻ ഏകദേശം 1,600 ജീവനക്കാരെ പിരിച്ചുവിടാന് തീരുമാനിച്ചതായി റിപ്പോർട്ട്. ഇന്ത്യയിലെ ജീവനക്കാർക്കും തൊഴില്‍ നഷ്ടമായേക്കുമെന്ന് കമ്പനിയുടെ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
എഐ, എന്റർപ്രൈസ് സെയില്‍സ് എന്നീ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് കമ്പനി അറിയിച്ചു. വടക്കേ അമേരിക്കയിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ കൂടുതല്‍ ബാധിക്കുന്നത്. അമേരിക്കയില്‍ 40 ശതമാനവും ഓസ്ട്രേലിയയില്‍ 30 ശതമാനവും ഇന്ത്യയില്‍ 16 ശതമാനവും തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് നിഗമനം.
എഐ മനുഷ്യർക്കു പകരമാകും എന്നതല്ല തങ്ങളുടെ സമീപനം, എന്നാല്‍ എഐ ആവശ്യമായ ഇടങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കുന്ന രീതിയാണ് കമ്പനി സ്വീകരിച്ചിരിക്കുന്നതെന്ന് സിഇഒ മൈക്ക് കാനൻ ബ്രൂക്ക്സ് പറഞ്ഞു. കഴിഞ്ഞ വർഷം അറ്റ്ലാസിയന്റെ ഓഹരികളില്‍ 33 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ജിര, കോണ്‍ഫ്ലുവൻസ് തുടങ്ങിയ കൊളാബറേഷൻ ടൂളുകളില്‍ നിന്നാണ് കമ്പനിക്ക് പ്രധാനമായും വരുമാനം എത്തുന്നത്.
എഐ ടൂളുകള്‍ ഉപയോഗിക്കുന്നതിലൂടെ പ്രൊഡക്റ്റ് ഡെവലപ്മെന്റ് കൂടുതല്‍ കാര്യക്ഷമമാക്കാനും കമ്പനിക്ക് ലാഭകരമായി വളരാനും സാധിക്കുമെന്ന് വിലയിരുത്തുന്നു. അതേസമയം, കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസർ രാജീവ് രാജൻ ഈ മാസം സ്ഥാനമൊഴിയുമെന്നും റിപ്പോർട്ടുകളുണ്ട്.
HEALTH
ആയിരക്കണക്കിന് വർഷങ്ങളായി അതിരാവിലെ കുളിക്കുന്ന ശീലം പിന്തുടരുന്നവരാണ് നമ്മൾ ഇന്ത്യക്കാർ. ഒരു ദിവസത്തിന്റെ തുടക്കത്തിൽ ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകാൻ പ്രഭാതസ്നാനത്തോളം മികച്ച മറ്റൊന്നില്ലെന്നാണ് നമ്മുടെ വിശ്വാസം. എന്നാൽ നമ്മുടെ അയൽക്കാരായ ജപ്പാൻ, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ കാഴ്ചകൾ നേരെ തിരിച്ചാണ്. പകൽ മുഴുവൻ നീളുന്ന ജോലിത്തിരക്കുകൾക്ക് ശേഷം രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപാണ് അവർ കുളിക്കാൻ സമയം കണ്ടെത്തുന്നത്. ഇത് വെറുമൊരു ശീലമല്ല, മറിച്ച് അവരുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം കൂടിയാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
കിഴക്കനേഷ്യൻ രാജ്യങ്ങളിലെ വർക്ക് കൾച്ചറും പാരമ്പര്യവും പരിശോധിച്ചാൽ രാത്രിയിലെ കുളിക്ക് വലിയ പ്രാധാന്യമാണ് അവർ നൽകുന്നത്. ജപ്പാനിലും കൊറിയയിലും രാത്രിയിലെ കുളി ശരീരത്തെ റിലാക്സ് ചെയ്യിക്കാനും പേശികളിലെ വലിമുറുക്കം കുറയ്ക്കാനും സഹായിക്കുന്ന ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ചൈനീസ് സംസ്കാരമാകട്ടെ, രാത്രിയിലെ കുളിയെ ശുചിത്വത്തിന്റെ ഏറ്റവും പ്രധാന ഘട്ടമായി കാണുന്നു. പകൽ മുഴുവൻ ശരീരത്തിൽ അടിഞ്ഞുകൂടിയ വിയർപ്പും ബാക്ടീരിയകളും അന്തരീക്ഷത്തിലെ വിഷാംശങ്ങളും നീക്കം ചെയ്യുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്ന് അവർ വിശ്വസിക്കുന്നു. പ്രത്യേകിച്ച് ഈർപ്പമുള്ള കാലാവസ്ഥകളിൽ അഴുക്കും ബാക്ടീരിയകളും ശരീരത്തിൽ തങ്ങുന്നത് ഒഴിവാക്കാൻ രാത്രിയിലെ കുളി അനിവാര്യമാണ്.
ശാസ്ത്രീയമായ പഠനങ്ങളും രാത്രിയിലെ കുളിയുടെ ഗുണങ്ങളെ ശരിവെക്കുന്നുണ്ട്. ഉറങ്ങാൻ പോകുന്നതിന് ഏകദേശം ഒന്നര മണിക്കൂർ മുൻപ് ഇളംചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിന്റെ താപനില ക്രമീകരിക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കും. ഇത് ആഴത്തിലുള്ള ഉറക്കം (Deep Sleep) ഉറപ്പാക്കുകയും അടുത്ത ദിവസം രാവിലെ കൂടുതൽ ഊർജ്ജസ്വലതയോടെ എഴുന്നേൽക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉറക്കമില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കും രാത്രിയിലെ കുളി ഒരു മാന്ത്രിക ഔഷധം പോലെ പ്രവർത്തിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
എങ്കിലും രാവിലെ കുളിക്കുന്നതുകൊണ്ട് ഗുണമില്ലെന്നല്ല ഇതിനർത്ഥം. രാവിലെ കുളിക്കുന്നത് ദിവസം മുഴുവൻ ഉന്മേഷം നൽകുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രാത്രിയിൽ അമിതമായി വിയർക്കുന്ന ശീലമുള്ളവർ തീർച്ചയായും രാവിലെ കുളിക്കണം. ചുരുക്കത്തിൽ, ഓരോരുത്തരുടെയും ജീവിതശൈലിയും കാലാവസ്ഥയും അനുസരിച്ച് കുളിക്കേണ്ട സമയം തിരഞ്ഞെടുക്കാമെങ്കിലും, ശരീരത്തെ പൂർണ്ണമായും ശുദ്ധീകരിക്കാനും മികച്ച ഉറക്കം ലഭിക്കാനും രാത്രിയിലെ കുളി തന്നെയാണ് ഏറ്റവും മികച്ചത്. ഈ ലളിതമായ മാറ്റം നിങ്ങളുടെ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് തീർച്ച.
PRAVASI VARTHAKAL

