18
MAR 2021
THURSDAY
1 GBP = 125.09 INR
1 USD = 91.68 INR
1 EUR = 108.33 INR
breaking news : ജീവൻ കൈവിട്ടുപോകാതെ മുറുകെ പിടിച്ച് പ്രകൃതിയുടെ കോപത്തോട് പൊരുതിനിന്ന മൂന്ന് നാളുകൾ; നേപ്പാളിലെ ദുരന്തഭൂമിയിൽ പ്രളയാവശിഷ്ടങ്ങൾക്കിടയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ആറ് വയസ്സുകാരി >>> ഇന്ത്യയുടെ ഊർജ്ജ മേഖലയ്ക്ക് വൻ കുതിപ്പേകി ഉസ്‌ബെക്കിസ്ഥാനുമായി ദീർഘകാല യുറേനിയം കരാർ; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നു, ഇന്ത്യക്കാർക്ക് ഇനി 30 ദിവസം വരെ വിസയില്ലാതെ താമസിക്കാം >>> ‘ദൈവം വഴി കാട്ടും, വെനസ്വേല വീണ്ടും പ്രതാപത്തിലേക്ക് ഉയർത്തെഴുന്നേൽക്കും’: യുഎസ് ജയിലഴികൾക്കുള്ളിൽ നിന്നും പ്രത്യാശയും ആത്മവിശ്വാസവും പങ്കുവെച്ച് പ്രതിസന്ധികളെ വെല്ലുവിളിച്ച് നിക്കോളാസ് മഡുറോയുടെ വൈകാരിക സന്ദേശം >>> യുകെയിലെ കായികപ്രേമികൾ കാത്തിരുന്ന അങ്കത്തട്ട് ഉണരുന്നു; കോവൻട്രിയെ ആവേശക്കടലാക്കി ക്‌നാനായ ബാഡ്മിന്റൺ മാമാങ്കത്തിന് തിരിതെളിയുന്നു: വിജയികളെ കാത്തിരിക്കുന്നത് വൻ തുകയും ആകർഷകമായ സമ്മാനങ്ങളും! >>> രജത ജൂബിലി നിറവിൽ ആവേശത്തോടെ ഗ്ലോസ്റ്റർഷയർ മലയാളി അസോസിയേഷൻ: ഒരേ സീസണിൽ നാല് വിപുലമായ ആഘോഷങ്ങളുമായി യുകെയിൽ മലയാളത്തനിമയുടെ മാറ്റുകൂട്ടി ഗംഭീര ഓണാഘോഷ പെരുമഴ >>>
ലണ്ടൻ: യുകെയിൽ പ്രൈമറി സ്കൂൾ പ്രവേശനത്തിന് മുൻപുള്ള കുട്ടികളുടെ വാക്സിനേഷൻ നിരക്കിൽ ദശാബ്ദക്കാലത്തെ ഇടിവിന് ശേഷം ആശ്വാസകരമായ മാറ്റമെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA) പുറത്തുവിട്ട 2025-26 വർഷത്തെ വാർഷിക കണക്കുകൾ പ്രകാരം പ്രധാന വാക്സിനുകളുടെ സ്വീകാര്യതയിൽ സ്ഥിരത കൈവരുന്നുണ്ട്.   എങ്കിലും, ലോകാരോഗ്യ സംഘടനയുടെ (WHO) 95 ശതമാനമെന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഇനിയും സാധിച്ചിട്ടില്ലെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഒരു വയസ്സും രണ്ട് വയസ്സും പ്രായമുള്ള കുട്ടികളിലെ വാക്സിനേഷൻ നിരക്ക് വീണ്ടും കുറഞ്ഞിട്ടുണ്ട്. മീസിൽസ് (അഞ്ചാംപനി) പോലുള്ള ഗുരുതരമായ രോഗങ്ങൾ തടയാൻ കൃത്യസമയത്തുള്ള വാക്സിനേഷൻ അത്യന്താപേക്ഷിതമാണെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. അഞ്ച് വയസ്സിനുള്ളിൽ രണ്ട് ഡോസ് എം.എം.ആർ വാക്സിൻ എടുത്ത കുട്ടികളുടെ നിരക്ക് കഴിഞ്ഞ വർഷം 83.8% ആണ് (2024-25ൽ ഇത് 83.7% ആയിരുന്നു).അഞ്ച് വയസ്സായ കുട്ടികളിൽ 6-ഇൻ-1 വാക്സിൻ എടുത്തവരുടെ നിരക്ക് 92.9% ആണ്. സ്കൂൾ പ്രവേശനത്തിന് മുൻപുള്ള പ്രീ-സ്കൂൾ ബൂസ്റ്റർ (4-in-1) വാക്സിനേഷൻ നിരക്കിൽ ചെറിയ വർദ്ധനവുണ്ടായിട്ടുണ്ട് (81.3%ൽ നിന്ന് 81.9% ആയി ഉയർന്നു).   കുട്ടികൾക്ക് അർഹമായ സമയത്ത് തന്നെ സൗജന്യമായി വാക്സിനുകൾ ലഭ്യമാക്കാൻ മാതാപിതാക്കൾ തയ്യാറാകണമെന്ന് യുകെഎച്ച്എസ്എ ഇമ്മ്യൂണിസേഷൻ ഡയറക്ടർ ഡോ. മേരി റാംസെ വ്യക്തമാക്കി. ലണ്ടൻ മേഖലയിലാണ് വാക്സിനേഷൻ നിരക്ക് ഏറ്റവും കുറവുള്ളത്. കുട്ടികൾക്ക് ഏതെങ്കിലും വാക്സിനുകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ജി.പി (GP) വഴിയോ സ്കൂൾ പ്രോഗ്രാമുകൾ വഴിയോ അവ ഉടൻ ലഭ്യമാക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.  
നേപ്പാളിൽ വീണ്ടും പ്രളയമുന്നറിയിപ്പ്. ഭോട്ടെ കോശി നദിയിൽ ജലനിരപ്പ് ഉയരുന്നു. പ്രളയമുന്നറിയിപ്പിനെ തുടർന്ന് ഇന്ന് പുലർച്ചെയാണ് റിപ്പോർട്ടർ ടിവി സംഘം അടക്കമുള്ള മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ നിരവധി പേരെ പ്രദേശത്ത് നിന്ന് മാറ്റിയിട്ടുണ്ട്. ഇതിനിടെ നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണമടഞ്ഞവരുടെ എണ്ണം 682 ആയി. നേപ്പാളിൽ ഏകദേശം 2,426 പേരും ടിബറ്റിലെ ​ഗ്വിറോങ് കൗണ്ടിയിൽ 554 പേരും ഉൾപ്പെടെ ഏകദേശം 3,000 പേരെയാണ് കാണാതായിരിക്കുന്നത്. കാണാതായവരിൽ കുറഞ്ഞത് 540 പേർ വിദേശ പൗരന്മാരാണ്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ള തീർഥാടകരാണെന്നാണ് വിവരം. മിന്നൽ പ്രളയത്തിന് പിന്നാലെ നേരിടുന്ന ഊർജ്ജ പ്രതിസന്ധി ഒഴിവാക്കാൻ നേപ്പാൾ ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്. മുൻകൂറായി വൈദ്യുതി ഇറക്കുമതി ചെയ്യാനാണ് അനുമതി തേടിയിരിക്കുന്നത്. നേപ്പാളിൽ 13 ജലവൈദ്യുത നിലയങ്ങൾ പൂർണ്ണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. ഇതുവഴി ഉൽപ്പാദനത്തിൽ 550 മെഗാവാട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്. നേപ്പാളിന്റെ അപേക്ഷ നിലവിലെ ഉഭയകക്ഷി കരാറുകൾ പ്രകാരമാണെന്നാണ് ഇന്ത്യൻ അധികൃതർ വ്യക്തമാക്കുന്നത്. ഇതിനിടെ നേപ്പാളിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം കൊച്ചിയിൽ തിരിച്ചെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലർച്ചെ 2:15 നാണ് സംഘം കൊച്ചിയിൽ എത്തിയത്. കണ്ണൂർ, കാസർഗോഡ്, കോട്ടയം, എറണാകുളം സ്വദേശികളാണ് ഒരാഴ്ച്ചത്തെ ടൂർ പാക്കേജിൽ നേപ്പാളിലേക്ക് പോയത്. കൺമുന്നിൽ കണ്ട ദുരന്തത്തിന്റെ ഞെട്ടലിലാണിവർ. സമീപത്തെ അമ്പലത്തിൽ കയറിയത് കൊണ്ട് മാത്രമാണ് ദുരന്തത്തിൽ പെടാതിരുന്നതെന്ന് യാത്രാ സംഘത്തിലുള്ളവർ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്. നേപ്പാൾ-ചൈന അതിർത്തി മേഖലയിൽ രക്ഷാപ്രവർത്തകർ അപകടത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഹിമാനി തകർന്നതിനെ തുടർന്ന് ഉണ്ടായ അതിശക്തമായ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും നിരവധി ജനവാസമേഖലകളെ തകർത്തെറിഞ്ഞിരുന്നു. പ്രളയ ദുരന്തത്തിൽ നിരവധി പാലങ്ങളാണ് തകർന്നത്. ഏകദേശം 40 കിലോമീറ്റർ റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നതായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന നേപ്പാൾ അധികൃതർ അറിയിച്ചത്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് വിദഗ്ധരായ വിദേശ സംഘങ്ങളുടെ സഹായം നേപ്പാൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ പുനർനിർമാണത്തിനായി ഏകദേശം 4 മുതൽ 5 ബില്യൺ ഡോളർ വരെ വേണ്ടിവരുമെന്ന് നേപ്പാൾ ധനമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്ററുകൾ പ്രളയബാധിത മേഖലകളിൽ നിന്ന് 100-ലധികം പേരെ രക്ഷപ്പെടുത്തിയതായാണ് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ രാജാ റാം ബസ്നെതിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. കുറഞ്ഞത് എട്ട് വിദേശ പൗരന്മാരെ ഹെലികോപ്റ്റർ മാർഗം തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് മാറ്റി. അതേസമയം, ത്രിശൂലി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ കുടുങ്ങിയവരെയും സൈനിക സംഘം ഒഴിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. ദുരന്തം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ സാഹചര്യത്തിൽ കണ്ടെത്തുന്ന ചില മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആരോഗ്യപ്രശ്നങ്ങളും രോഗവ്യാപന സാധ്യതയും കണക്കിലെടുത്ത് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇത്തരം മൃതദേഹങ്ങൾ സംസ്കരിക്കാനാണ് തീരുമാനം. മരണപ്പെട്ടവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷം മൃതദേഹങ്ങൾ തുറസ്സായ സ്ഥലത്ത് സംസ്കരിക്കുമെന്ന് ചിത്വൻ ജില്ലാ ഭരണകൂടം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നും നിറയെ വിവാഹങ്ങള്‍. 356 വിവാഹങ്ങളാണ് ശീട്ടാക്കിയിരിക്കുന്നത്. ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെയാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.  വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍ ആരംഭിച്ചു. വിവാഹങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് പുലര്‍ച്ചെ 4 മണി മുതല്‍ കല്യാണങ്ങള്‍ ആരംഭിച്ചത്. താലികെട്ടിനായി 6 മണ്ഡപങ്ങളാണ് സജ്ജമാക്കിയത്. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രം കോയ്മമാരെ വിവാഹ മണ്ഡപത്തിലേക്ക് അധികമായി നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രം കിഴക്കേ നട പൂര്‍ണമായും വണ്‍വേ ആക്കിയിട്ടുണ്ട്. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ടാണ് തിരക്ക് നിയന്ത്രിക്കുന്നത്. വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിന് തെക്ക് ഭാഗത്തെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങണം. ഇവര്‍ക്ക് ആ പന്തലില്‍ വിശ്രമിക്കാം. താലികെട്ട് സമയമാകുമ്പോള്‍ ഇവരെ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് കിഴക്കേ നടയിലെ മണ്ഡപത്തിലെത്തി ഊഴമെത്തുമ്പോള്‍ വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല. വധു വരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24പേര്‍ക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. ചടങ്ങിനെത്തുന്നവരുടെ എണ്ണം വധു -വരന്‍മാരുടെ കുടുംബാംഗങ്ങള്‍ പരമാവധി നിയന്ത്രിക്കണമെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. വിവാഹത്തിനും ദര്‍ശനത്തിനും ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഗുരുവായൂരിലേക്ക് അനാവശ്യ യാത്ര ഒഴിവാക്കണം. ക്ഷേത്രം ഇന്നര്‍ റിംഗ്, ഔട്ടര്‍ റിങ്ങ് റോഡുകളില്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ല. പാര്‍ക്കിങ്ങ് അനുവദനീയ കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും. ദേവസ്വം ശ്രീകൃഷ്ണ എച്ച് എസ് എസ്, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനങ്ങളില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. ക്ഷേത്രപരിസരത്ത് ഭക്തജനങ്ങള്‍ക്ക് യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കും. ഗുരുവായൂരിലേക്കുള്ള പ്രധാന റോഡ് മാര്‍ഗ്ഗങ്ങളായ കുന്നംകുളം - ഗുരുവായൂര്‍, ചൂണ്ടല്‍- ഗുരുവായൂര്‍, ചാവക്കാട് - ഗുരുവായൂര്‍ എന്നീ പാതകളുടെ ഓരത്ത് വാഹനങ്ങള്‍ കൂട്ടമായി പാര്‍ക്ക് ചെയ്യാതിരിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം. ക്ഷേത്ര ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും അഭ്യര്‍ത്ഥിക്കുന്നതായി ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് അറിയിച്ചു.
വിമാനത്താവളങ്ങളിലെ കർശന പരിശോധനകൾ യാത്രക്കാർക്ക് വലിയ തലവേദനയാണ്. സുരക്ഷാപരിശോധന ആവശ്യമാണെങ്കിലും തങ്ങളുടെ ബാഗ് ഉൾപ്പെടെ അഴിച്ച് നോക്കി നടത്തുന്ന പരിശോധനകൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടെന്നതാണ് വാസ്തവം. എന്നാൽ ഇനിമുതൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ (ഡിഎക്സ്ബി) സുരക്ഷാപരിശോധന കൂടുതൽ വേഗത്തിലും എളുപ്പവുമാക്കാൻ അത്യാധുനിക സ്കാനറുകൾ സ്ഥാപിക്കുന്നു. പുതിയ സാങ്കേതികവിദ്യ എത്തുന്നതോടെ യാത്രക്കാർക്ക് അവരുടെ ഹാൻഡ്ബാഗുകളിൽ നിന്ന് ലാപ്ടോപ്പുകളും ദ്രാവകങ്ങളടക്കമുള്ള വസ്തുക്കളും വെളിയിലെടുക്കാതെ തന്നെ സുരക്ഷാപരിശോധന പൂർത്തിയാക്കാം. വിമാനത്താവളത്തിന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിനായി നടപ്പാക്കുന്ന വൻ സാങ്കേതിക നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം. പഴയ സ്കാനിങ് യന്ത്രങ്ങൾക്ക് പകരം പുതിയ തലമുറയിൽപ്പെട്ട ഉപകരണം ഘടിപ്പിക്കുന്ന നടപടികൾ വിമാനത്താവളത്തിൽ ഇതിനോടകം ആരംഭിച്ചതായി ദുബായ് എയർപോർട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പോൾ ഗ്രിഫിത്സ് വ്യക്തമാക്കി. സുരക്ഷാപരിശോധനകൾ കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാക്കാനും യാത്രക്കാരുടെ അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ഇത് സഹായിക്കും. ഘട്ടം ഘട്ടമായി വിമാനത്താവളത്തിലെ മുഴുവൻ പഴയ യന്ത്രങ്ങളും മാറ്റി പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് തീരുമാനം. മുൻപ് ഹാൻഡ്ബാഗുകൾ തുറന്ന് ലാപ്ടോപ്പുകളും ദ്രാവകങ്ങളും പ്രത്യേകം ട്രേകളിൽ മാറ്റിവച്ച് പരിശോധിച്ചിരുന്ന രീതിയ്ക്കാണ് ഇതോടെ അവസാനമാകുന്നത്. ബാഗുകൾ തുറക്കാതെ തന്നെ അതിനുള്ളിലെ സാധനങ്ങൾ കൃത്യമായി പരിശോധിക്കാൻ ശേഷിയുള്ളതാണ് പുതിയ സ്കാനറുകൾ. ഹാൻഡ്ബാഗുകളുടെയും ചെക്ക്-ഇൻ ബാഗുകളുടെയും പരിശോധനയ്ക്കായി പുതിയ ഉപകരണം സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയപ്പോൾ തന്നെ മികച്ച ഫലമാണ് ലഭിച്ചതെന്നും സർവീസ് കൂടുതൽ വേഗത്തിലാക്കാൻ കഴിഞ്ഞെന്നും അധികൃതർ അറിയിച്ചു. ടെർമിനൽ ഒന്ന് ഉൾപ്പെടെ വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളിൽ നടന്നുതരുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സുരക്ഷാ സജ്ജീകരണങ്ങളും പരിഷ്കരിക്കുന്നത്. ടെർമിനൽ ഒന്നിൽ പുതിയ ഫ്ലോറിങ് നടത്തുന്നതിനൊപ്പം കൂടുതൽ സുരക്ഷാ ലൈനുകളും ക്രമീകരിക്കുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ പോലും തടസ്സമില്ലാതെ പരിശോധന പൂർത്തിയാക്കാൻ പുതിയ സംവിധാനം വഴി സാധിക്കും. വലിയ കെട്ടിടങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ പുതുതായി നിർമിക്കാതെ തന്നെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് വിമാനത്താവളം സാങ്കേതിക നവീകരണത്തിന് ഊന്നൽ നൽകുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധനവുണ്ടായിട്ടുണ്ട്. സുരക്ഷാപരിശോധനാ കേന്ദ്രങ്ങളിലെ മിനിറ്റുകൾ നീളുന്ന കാത്തുനിൽപ്പ് ഒഴിവാക്കാൻ കഴിയുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ബെൽറ്റും ഷൂസും അഴിച്ചുവച്ചുള്ള പഴയകാല പരിശോധനാ രീതികൾ വൈകാതെ പൂർണമായി അവസാനിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വിമാനത്താവളത്തിനുള്ളിലെ പരിശോധനകളും ഇമിഗ്രേഷൻ നടപടികളും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ മാറുമ്പോൾ യാത്രക്കാരുടെ അനുഭവം തന്നെ വേറിട്ടതാകും. വിമാനത്താവളത്തിൽ എത്തി ഒരു തടസ്സവുമില്ലാതെ നേരിട്ട് വിമാനത്തിലേക്ക് കയറാൻ സാധിക്കുന്ന തരത്തിൽ കാര്യക്ഷമമായ സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. യാത്രക്കാർക്ക് നീണ്ട ക്യൂവിൽ നിൽക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കി, സമാധാനത്തോടെയും സന്തോഷത്തോടെയും യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലേക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
Latest News
കളിചിരികളിലും പടനപാഠ്യേതര വിഷയങ്ങളിൽ മാത്രം വ്യാപൃതരാവേണ്ട പ്രായത്തിൽ വലിയൊരു സാഹസികത വിജയകരമായി പൂർത്തിയാക്കി രണ്ട് കൊച്ചു മിടുക്കർ ചരിത്രത്തിലേക്ക്. ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ (Kilimanjaro) കീഴടക്കിയാണ് ഒൻപത് വയസുകാരൻ രേയാൻഷ് പന്തും പത്തുവയസുകാരി പ്രിഷ റാവത്തും ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. 5,895 മീറ്റർ ഉയരത്തിലുള്ള കിളിമഞ്ചാരോയുടെ ഉഹുറു പീക്ക് കീഴടക്കി ഇരുവരും നേട്ടം സ്വന്തമാക്കുകയായിരുന്നു. ഉത്തരാഖണ്ഡിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കിളിമഞ്ചാരോ പർവതാരോഹകരെന്ന റെക്കോഡും ഇതോടെ രേയാൻഷിന്റെയും പ്രിഷയുടെയും പേരിലായി. ഡെമോഗ്രാഫിക്ഡാറ്റ വിശകലനം ചെയ്യൽ ശാരീരിക ക്ഷമതയ്‌ക്കൊപ്പം മനഃശക്തി കൂടി ആവശ്യമായ ദൗത്യമാണ് പർവതാരോഹണം. സ്വപ്നങ്ങൾക്ക് പ്രായം അതിരല്ലെന്ന് തെളിയിച്ചാണ് രേയാൻഷും പ്രിഷയും കൊടുമുടിയിലെത്തിയത്. ട്രെക്കിംഗ് സംഘമായ ‘ട്രെക്ക് ദി ഹിമാലയാസ്’ പറയുന്നതനുസരിച്ച് ഓഗസ്റ്റ് 16നാണ് ഇരുവരും പർവതാരോഹണ യാത്ര ആരംഭിച്ചത്. 11 പേരടങ്ങിയ ട്രെക്കിംഗ് സംഘത്തിന്റെ ഭാഗമായിരുന്നു രേയാൻഷും പ്രിഷയും. മഴക്കാടുകളിലൂടെയായിരുന്നു തുടക്കം. തുടർന്ന് തുറന്ന പുൽമേടുകളും ഉയർന്ന പ്രദേശങ്ങളിലെ മരുഭൂമിയും പിന്നിട്ടു. ഉയരം കൂടുന്തോറും യാത്ര കൂടുതൽ ദുഷ്‌കരമായി. പാറകളും അഗ്നിപർവത ഭൂപ്രകൃതിയും നിറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പിന്നീട് സഞ്ചരിക്കേണ്ടിവന്നത്. മലഞ്ചെരിവുകളിൽ ഹിമാനികളും വെല്ലുവിളി ഉയർത്തി. ഒടുവിൽ എല്ലാ പ്രതിസന്ധികളും മറികടന്ന് ഓഗസ്റ്റ് 24ന് 5,895 മീറ്റർ ഉയരത്തിലുള്ള ഉഹുറു പീക്കിലെത്തി ഇരുവരും ചരിത്രനേട്ടം സ്വന്തമാക്കി. ആഫ്രിക്കയുടെ സമതലങ്ങളിൽ തലയുയർത്തി നിൽക്കുന്ന കിളിമഞ്ചാരോ ഒരു സാധാരണ പർവതമല്ല. നിദ്രാവസ്ഥയിലുള്ള ഭീമാകാരമായ അഗ്നിപർവതമാണ് കിളിമഞ്ചാരോ. ഉയരം കൂടുന്നതിനനുസരിച്ച് മഴക്കാടുകളിൽ നിന്ന് പുൽമേടുകളിലേക്കും പിന്നീട് വരണ്ട ഉയർന്ന പ്രദേശങ്ങളിലേക്കും ഒടുവിൽ ഹിമമേഖലയിലേക്കുമാണ് ഭൂപ്രകൃതി മാറുന്നത്. രേയാൻഷിന്റെയും പ്രിഷയുടെയും നേട്ടം സാഹസികത ഇഷ്ടപ്പെടുന്ന പുതുതലമുറയിലെ നിരവധി കുട്ടികൾക്ക് പ്രചോദനമാകുമെന്നാണ് വിലയിരുത്തൽ. ഇതിന് മുമ്പ് പഞ്ചാബിൽ നിന്നുള്ള തെഗ്ബീർ സിംഗ് അഞ്ചാം വയസിൽ കിളിമഞ്ചാരോ കീഴടക്കി ശ്രദ്ധ നേടിയിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യക്കാരനെന്ന നേട്ടമാണ് അന്ന് തെഗ്ബീർ സ്വന്തമാക്കിയത്. 2024 ഓഗസ്റ്റ് 18ന് കിളിമഞ്ചാരോ കയറ്റം ആരംഭിച്ച തെഗ്ബീർ ആഗസ്റ്റ് 23ന് ഉഹുറു പീക്കിലെത്തുകയായിരുന്നു.
ASSOCIATION
വര്‍ഷത്തില്‍ ഒരു ഓണാഘോഷം ഭംഗിയായി നടത്താന്‍ അസോസിയേഷനുകള്‍ തത്രപ്പെടുന്ന സാഹചര്യത്തില്‍, വടംവലിയും പൂക്കളവും തിരുവാതിരകളിയും ചെണ്ടമേളവും പുലിക്കളിയും മറ്റു ഓണക്കളികളും കലാ സാംസ്‌കാരിക പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഒക്കെ ഉള്‍പ്പെടുന്ന നാല് ഓണാഘാഷങ്ങള്‍ ആണ് ഈ ഓണക്കാലത്ത് റോബി മേക്കരയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജിഎംഎ ഒരുക്കിയിരിക്കുന്നത്. നാനൂറിലധികം കുടുംബങ്ങള്‍ അംഗമായിട്ടുള്ള, യുകെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തന മികവിലും നവീന ആശയങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലും എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടാകാറുണ്ട്. 2002ല്‍ സ്ഥാപിതമായ അസോസിയേഷന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായിട്ടു കൂടിയാണ്, ഗ്ലോസ്റ്റര്‍ഷെയര്‍ കൗണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള അംഗങ്ങളെ പ്രാദേശിക അടിസ്ഥാനത്തില്‍ നാല് യൂണിറ്റുകളായി തിരിച്ചു അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം മുതല്‍ വിപുലമാക്കിയിരിക്കുന്നത്. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലേക്കും ഫലപ്രദമായി എത്തുന്നതിനു യുകെയില്‍ ഇത് വരെ ആരും പരീക്ഷിക്കാത്ത ഈ പ്രവര്‍ത്തന രീതി സഹായകമായിരിക്കുന്നു. അസോസിയേഷന്റെ പൊതുവായ ഭരണസമിതിയുടെ കീഴില്‍ അതേ ഘടനയില്‍ തന്നെയുള്ള നാല് സ്വതന്ത്ര ഭരണസമിതികള്‍ ആണ് അസോസിയേഷന്റെ അനുദിന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്തി വരുന്നത്. നിലവില്‍ ഓണം, ക്രിസ്തുമസ്, ഈസ്റ്റര്‍, സമ്മര്‍ ബാര്‍ബിക്യു, മാസം തോറുമുള്ള കുടുംബ സംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ യൂണിറ്റ് തലങ്ങളിലും, ജനപങ്കാളിത്തം ഏറെ ആവശ്യമുള്ള കലോത്സവം, സ്‌പോര്‍ട്‌സ് പരിപാടികള്‍, ചാരിറ്റി ഇവന്റസ്, തദ്ദേശീയ കാര്‍ണിവലുകള്‍, മേളകള്‍ തുടങ്ങിയവ ജിഎംഎയുടെ കേന്ദ്ര കമ്മിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലും ആയിരിക്കും സംഘടിപ്പിക്കുക. അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള റോബി മേക്കര പ്രസിഡണ്ടായുള്ള ആറംഗ സമിതിയാണ് ജി എം എ യുടെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്ളത്. ഷാരോണ്‍ തോമസ് (സെക്രട്ടറി), അജീഷ് വാസുദേവന്‍ (ട്രഷറര്‍), മാര്‍ട്ടിന്‍ ജോസ് (വൈസ് പ്രസിഡന്റ്), ഷാജി ജോസഫ് (ജോയിന്റ് സെക്രട്ടറി), അനീഷ് ചാണ്ടി (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് റോബി മേക്കരക്കൊപ്പം ഈ നാല് യൂണിറ്റ് കമ്മിറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആയിരത്തി അഞ്ഞൂറിലധികം വരുന്ന അംഗങ്ങള്‍ക്കെല്ലാം ഒരു പോലെ വിഭവ സമൃദ്ധമായ ഓണസദ്യ ആസ്വദിക്കുന്നതിനും വിവിധ കലാ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിനും വേണ്ടി ഓരോ യൂണിറ്റുകളും വിവിധ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ ആണ് ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ള ജി എം എ ഗ്ലോസ്റ്റര്‍ യൂണിറ്റിന്റെ കമ്മിറ്റിയെ നയിക്കുന്നത് സതീഷ് വി ജോയ് (പ്രസിഡന്റ്), മോന്‍സി വര്‍ഗീസ് (സെക്രട്ടറി), കുര്യന്‍ വര്‍ഗീസ് (ട്രഷറര്‍), ജോളി ആല്‍വിന്‍ (വൈസ് പ്രസിഡന്റ്), രമ്യ മനോജ് (ജോയിന്റ് സെക്രട്ടറി), ജിനീഷ് കാച്ചപ്പിള്ളി (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ ആണ്. സെപ്റ്റംബര്‍ 19 ശനിയാഴ്ച പെയിന്‍സ് വിക്ക് സെന്ററില്‍ ആണ് ജി എം എ യൂണിറ്റ് ഓണാഘോഷം അരങ്ങേറുക. വര്‍ഷങ്ങളായി കുട്ടികളുടെ കുഞ്ഞോണവും മുതിര്‍ന്നവരുടെ ഓണവും ഒക്കെ പ്രത്യേകം പ്രത്യേകം ആഘോഷിക്കുന്ന ജിഎംഎ ചെല്‍റ്റനം യൂണിറ്റിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 20നു ഷര്‍ഡിങ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ജിഎംഎ ചെല്‍റ്റനം യൂണിറ്റ് പ്രസിഡന്റ് ജെയ്സണ്‍ വര്‍ഗീസ്, സെക്രട്ടറി സുബിന്‍ ടോമി, ട്രഷറര്‍ സന്തോഷ് ലൂക്കോസ്, വൈസ് പ്രസിഡന്റ് നിതിന്‍ പോള്‍, ജോയിന്റ് സെക്രട്ടറി ഷോണ്‍ ജോ, ജോയിന്റ് ട്രെഷറര്‍ മെജോ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറും. പൊന്നോണത്തിനു തൊട്ടു മുന്‍പ് തന്നെ ഓഗസ്റ്റ് 23നു വിജയകരമായി ഓണാഘോഷം സംഘടിപ്പിച്ച ജിഎംഎ ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റിന്റെ ഭാരവാഹികള്‍ എല്ലാവരും സ്ത്രീജനങ്ങള്‍ ആണ്. അംബി കൃഷ്ണ (പ്രസിഡന്റ്), റീമ ഡെലീഷ് (സെക്രട്ടറി), രേഷ്മ വത്സന്‍ (ട്രഷറര്‍), വൃന്ദ വൈകാശ് (വൈസ് പ്രസിഡന്റ്) മീര വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി) സൂസന്‍ (ജോയിന്റ് ട്രഷറര്‍) എന്നീ നാരീ മണികളുടെ നേതൃത്വത്തില്‍ ആണ് ജി എം എ ഫോറസ്‌ററ് ഓഫ് ഡീന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. യൂണിറ്റുകളില്‍ ഏറ്റവും ഒടുവില്‍ രൂപം കൊണ്ട ജിഎംഎ ലോങ്ലെവന്‍സ് യൂണിറ്റ് കഴിഞ്ഞ ഞായറാഴ്ച, ഓഗസ്റ്റ് 23 നു നടത്തിയ സമ്മര്‍ ബാര്‍ബിക്യു ജന പങ്കാളിത്തം കൊണ്ടും വ്യത്യസ്ത പരിപാടികളും കൊണ്ട് ശ്രദ്ധേയമായിരുന്നു. ടിജു തോമസ് (പ്രസിഡന്റ്) റ്റോബി ജോണ്‍ (സെക്രട്ടറി), ജെയിംസ് മംഗലത്ത് (ട്രഷറര്‍) ജിനേഷ് മാത്യു (വൈസ് പ്രസിഡന്റ്), ജില്‍സ് പോള്‍ (ജോയിന്റ് സെക്രട്ടറി), ജോമോന്‍ ജോര്‍ജ് (ജോയിന്റ് ട്രഷറര്‍) എന്നിവരുടെ മേല്‍നോട്ടത്തില്‍ സെപ്റ്റംബര്‍ 13നു ജിഎംഎ ലോങ്ലെവന്‍സ് യൂണിറ്റ് ഓണാഘോഷം മെയിസ്മോര്‍ വില്ലേജ് ഹാളില്‍ വച്ച് നടത്തുന്നതായിരിക്കും . ഗ്ലോസ്റ്റര്‍ ഷയര്‍ മലയാളി അസോസിയേഷന്റെ നാല് യൂണിറ്റുകളും ഒന്നിച്ചു നടത്തുന്ന മെഗാ ഇവന്റ് ആയ ജി എം എ സ്‌പോര്‍ട്‌സ് ഡേ & ഫുഡ് കാര്‍ണിവല്‍, ഡൗട്ടി സ്‌പോര്‍ട്‌സ് & സോഷ്യല്‍ ക്ലബ് മൈതാനത്ത് സെപ്തംബര്‍ അഞ്ചിന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ നടത്തപ്പെടും. വിപുലമായ രീതിയില്‍ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഓള്‍ യുകെ വടംവലി മത്സരം, കിഡ്സ്, കപ്പിള്‍സ്, മിസ് & മിസ്സിസ് ബ്യൂട്ടി പേജന്റ്‌സ് ഉള്‍പ്പടെ അനേകം പരിപാടികള്‍ അസോസിയേഷന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. സ്ഥാപിതമായ കാലം മുതല്‍ എല്ലാ വര്‍ഷവും ചാരിറ്റി സെക്ടറിലും സജീവമായ ജിഎംഎ കേരളത്തിലെ 14 ജില്ലാ തല ആശുപത്രികളിലും വാര്‍ഷിക സഹായധന വിതരണത്തോടനുബന്ധിച്ച് ശ്രദ്ധേയമായ സഹായങ്ങള്‍ എത്തിച്ചിട്ടുണ്ട്. പ്രളയകാലത്ത് പുറത്തു നിന്നുള്ള ധന സമാഹരണം ഒന്നും ഇല്ലാതെ തന്നെ, അംഗങ്ങളുടെ മാത്രം സഹകരണത്തോടെ അഞ്ച് പാവപ്പെട്ടവര്‍ക്ക് നേരിട്ട് വീട് നിര്‍മ്മിച്ച നല്‍കി പ്രവാസി കൂട്ടായ്മകള്‍ക്കെല്ലാം ഒരു ഉത്തമ മാതൃക കൂടി ആയ ഒരു കൂട്ടായ്മ ആണ് ഗ്ലോസ്റ്റര്‍ ഷയര്‍ മലയാളി അസോസിയേഷന്‍. കേരളത്തിന്റെ തനതായ സംസ്‌കാരവും പാരമ്പര്യവും ഉയര്‍ത്തിപിടിച്ചുകൊണ്ട്, ഗ്ലോസ്റ്റര്‍ഷയര്‍ കൗണ്ടിയിലെ മുഴുവന്‍ മലയാളികളെയും ഒരുമിപ്പിച്ച്, കൗണ്ടിയിലെ വിവിധ സ്ഥലങ്ങളിലായി അരങ്ങേറുന്ന ഓണാഘോഷങ്ങള്‍ തികച്ചും വ്യത്യസ്തവും അവിസ്മരണീയവുമായിരിക്കുമെന്നും ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷനിലെ അംഗത്വം ഒരു അഭിമാനമായി കാണുന്ന ഗ്ലോസ്റ്റര്‍ഷയര്‍ കൗണ്ടിയില്‍ താമസിക്കുന്ന എല്ലാ മലയാളികളെയും ജിഎംയുടെ എല്ലാ കലാ സാംസ്‌കാരിക പരിപാടികളിലേക്കും ജിഎംഎ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് റോബി മേക്കര ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
മെയ്ഡ്‌സ്റ്റോൺ: മലയാളി പ്രേക്ഷകർക്ക് ആവേശമുണർത്തി നടൻ ദിലീപും സംവിധായകൻ നാദിർഷായും അണിനിരക്കുന്ന ‘ദിലീപ് & നാദിർഷാ ഷോ @ UK-2K26’ സെപ്റ്റംബർ 4ന് മെയ്ഡ്‌സ്റ്റോണിൽ അരങ്ങേറും. മെയ്ഡ്‌സ്റ്റോൺ ലെഷർ സെന്റർ, മോട്ട് പാർക്ക്, മെയ്ഡ്‌സ്റ്റോൺ, കെന്റ് (ME15 7RN) വേദിയാകുന്ന പരിപാടി വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ നടക്കും. ദിലീപിനൊപ്പം നാദിർഷാ, റഹ്മാൻ/ബിജേഷ് ചെളാരി (മിമിക്രി), രഞ്ജിനി ജോസ്, സമദ് സുലൈമാൻ, ഡയാന ഹമീദ്, അശ്വന്ത് അനിൽകുമാർ (മിമിക്രി), സം ബത്ത് (സ്പെഷ്യൽ ആക്ട്), റോക്സൺ, ജിൻസോ, സുനിൽ മുണ്ടക്കയം തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും. ജോജോ മാത്യുവിന്റെ ലൈവ് ഓർക്കസ്ട്രയും ഡ്രീം ഡാൻസേഴ്സ് ടീം UKയും പരിപാടിക്ക് മാറ്റുകൂട്ടും. നാദിർഷായാണ് ഷോ ഡയറക്ടർ. യുകെയിലെ മലയാളി സമൂഹത്തിന് സംഗീതവും മിമിക്രിയും നൃത്തവും കോർത്തിണക്കിയ ഒരു വ്യത്യസ്ത വിനോദാനുഭവം സമ്മാനിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വേദി: Maidstone Leisure Centre, Mote Park, Maidstone, Kent, ME15 7RN തീയതി: സെപ്റ്റംബർ 4, 2026 (വെള്ളി) സമയം: വൈകിട്ട് 5 മുതൽ രാത്രി 10 വരെ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് പോസ്റ്ററിൽ നൽകിയിരിക്കുന്ന ബന്ധപ്പെടാനുള്ള നമ്പറുകളിൽ സംഘാടകരെ സമീപിക്കാവുന്നതാണ്.
നോര്‍ത്തേണ്‍ അയര്‍ലന്റിലെ ഏറ്റവും പ്രൗഢ ഗംഭീരമായ ഓണാഘോഷങ്ങള്‍ ഇന്ന് രാവിലെ 10.30നു ബാംഗോറില്‍ തിരി തെളിയുകയാണ്. ഏവരും ഏറ്റവും ഉത്സാഹത്തോടെ മാവേലി മന്നനെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ബാംഗോറില്‍ ഉള്ള 125 കുടുംബങ്ങള്‍ക്കുളള ഓണക്കോടി വിതരണവും പൂര്‍ത്തിയായി കഴിഞ്ഞു. അണിയറയില്‍ പലവിധ പരിപാടികളുടെയും പരീശീലനം അവസാന ഘട്ടത്തിലാണ്. ഏകദേശം 40ഓളം പരിപാടികളാണ് വേദിയില്‍ അവതരിപ്പിക്കാന്‍ തയ്യാറായിരിക്കുന്നത്. കൂടാതെ പുലിക്കളിയും മറ്റുള്ള ഇന്‍ഡോര്‍ ഗെയിമുകളും വടംവലിയും എല്ലാം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. മറ്റൊരു പ്രത്യേകത ഈ ഓണത്തോടുകൂടി ബാംഗോര്‍ മലയാളികളുടെ സ്വന്തമായ ഒരു ഗാനമേള ട്രൂപ്പും അരങ്ങില്‍ വരികയാണ്. ഏവരും കൊതിക്കുന്ന ഓണസദ്യയും കൂടാതെ ബാംഗോര്‍ യൂത്തിന്റെ ചായക്കടയും ഡിന്നറും കൂടി കഴിഞ്ഞിട്ടേ ഓണാഘോഷങ്ങള്‍ക്ക് തിരശ്ശീല താഴുകയുള്ളൂ. 2026 ലെ ഓണാഘോഷം വേറിട്ട അനുഭവമാക്കാന്‍ പ്രസിഡന്റ് സണ്ണി തച്ചിലിന്റെ നേതൃത്വത്തില്‍ നല്ല ഒരു ടീം ഇതിനുവേണ്ടി അക്ഷീണ പ്രയത്‌നത്തിലാണ്.
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ സർഗ്ഗം സ്റ്റീവനേജിന്റെ 'പൊന്നോണം 2026' സെപ്റ്റംബർ 12 ന് ശനിയാഴ്ച്ച    വിപുലമായി ആഘോഷിക്കും.  തിരുവോണാഘോഷങ്ങൾക്ക് സ്റ്റീവനേജിലെ ബാർക്ലേയ്സ് അക്കാദമി ഓഡിറ്റോറിയം വേദിയാകും. ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ, അത്‌ലറ്റിക് കായിക മത്സരങ്ങൾക്ക് സെന്റ് നിക്കോളാസ് ഗ്രൗണ്ടും, സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്റററും വേദിയാവും.  ആഗസ്റ്റ് 31 നു ചെസ്സ്, കാർഡ്, കാരംസ് മത്സരങ്ങളും, സെപ്തംബർ 5 നു ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളും, 6 നു അത് ലറ്റിക് മത്സരങ്ങൾക്കൊപ്പം ഔട്ട്ഡോർ മത്സരങ്ങളും നടത്തപ്പെടും. സാംസ്കാരിക കലാ സന്ധ്യയും പരമ്പരാഗത തിരുവോണ രുചികൾ തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ  ഓണസദ്യയുമാണ് പ്രധാന ആകർഷണം.  വർണ്ണാഭമായ പൂക്കളമൊരുക്കി തുടക്കം കുറിക്കുന്ന സാംസ്കാരിക സന്ധ്യയിൽ സ്റ്റീവനേജിലെ അനുഗ്രഹീത കലാകാരന്മാർ അണിനിരക്കും. തിരുവാതിരക്കളി, വൈവിധ്യമാർന്ന നൃത്തനൃത്യങ്ങൾ, കോമഡി സ്കിറ്റുകൾ, ഗാനമേള, മിമിക്രി തുടങ്ങിയ നിരവധി വൈവിധ്യങ്ങളായ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറുക. മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത്, ഓണപ്പാട്ടുകൾ, മേളപ്പെരുക്കം, പ്രത്യേക 'തിരുവോണ സംഗീത-നൃത്താവതരണം' എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. സർഗ്ഗം സ്റ്റീവനേജ് ഒരുക്കുന്ന ഈ ഓണനിലാവിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സർഗ്ഗം ഭാരവാഹികൾ  അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്കായി സർഗ്ഗം ഭാരവാഹികളുമായി ബന്ധപ്പെടുക. മേഴ്സി മാത്യു : 07946 441321 ജിമ്മി തോമസ് : 07460 952027 സിബി കക്കുഴി : 07830 005628 സെപ്റ്റംബർ 12, 2026 (ശനിയാഴ്ച) രാവിലെ 11:30 മണി മുതൽ രാത്രി 9:00 വരെ.  Venue: Barclays Academy, Walkern Road,  Stevenage, SG1 3RB. 
SPIRITUAL
യൂറോപ്പിലെ ക്‌നാനായ സുറിയാനി മക്കളുടെ കൂട്ടായ്മയായ യൂറോപ്യന്‍ ക്‌നാനായ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യൂറോപ്യന്‍ ക്‌നാനായ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ പത്തിന് ശനിയാഴ്ച കവന്‍ട്രിയില്‍ വെച്ച് നടത്തപ്പെടുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും മേഖലകളിലുമായി കഴിയുന്ന ക്‌നാനായ മക്കളെ കായികവേദിയിലൂടെ ഒരുമിപ്പിക്കുകയും, പരസ്പര സ്‌നേഹവും സൗഹൃദവും സഹോദരബന്ധവും കൂടുതല്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് യൂറോപ്യന്‍ ക്‌നാനായ കമ്മിറ്റി ഈ കായികമേള സംഘടിപ്പിക്കുന്നത്. വളര്‍ന്നുവരുന്ന തലമുറയ്ക്ക് കായികരംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും അവരെ കൂട്ടായ്മയുടെ ശക്തിയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള മികച്ച വേദി കൂടിയാകും ഈ ടൂര്‍ണമെന്റ്. യൂറോപ്യന്‍ ക്‌നാനായ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രസ്റ്റി എന്നിവരുടെ നേതൃത്വത്തിലും വിവിധ ഏറിയ കോഡിനേറ്റേഴ്‌സുമാരുടെയും ഇടവക പ്രതിനിധികളുടെയും അക്ഷീണ പരിശ്രമത്താലും, സഹകരണത്തിലും ടൂര്‍ണമെന്റിനായുള്ള മുന്നൊരുക്കങ്ങള്‍ സജീവമായി പുരോഗമിച്ചുവരുന്നു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്‌നാനായ മക്കളുടെ മികച്ച പ്രതികരണവും സഹകരണവും ഇതിനോടകം ലഭിച്ചിട്ടുണ്ട്. നിരവധി ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ ടൂര്‍ണമെന്റിലെ വിജയികള്‍ക്കായി ആകര്‍ഷകമായ സമ്മാനങ്ങള്‍ ആണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനം - £500 രണ്ടാം സമ്മാനം - £300 മൂന്നാം സമ്മാനം - £150 കൂടാതെ ടൂര്‍ണമെന്റിന്റെ ഭാഗമായി 55 ഇഞ്ച് ടെലിവിഷന്‍ സമ്മാനമായി ലഭിക്കുന്ന റാഫിള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ആകര്‍ഷണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമായി പ്രത്യേക ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ ഇടവകകളുടെ മികച്ച പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ബെസ്റ്റ് പാര്‍ട്ടിസിപേഷന്‍ ചര്‍ച്ച് അവാര്‍ഡും ഉണ്ടായിരിക്കും. സ്ഥലത്തിന്റെ വിലാസം 12 Bell Green Road, Coventry, CV6 7GP കായികമത്സരത്തിന്റെ ആവേശത്തിനൊപ്പം യൂറോപ്പില്‍ ഉള് ക്‌നാനായ മക്കളുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരുമിച്ചുകൂടാനും സൗഹൃദം പങ്കിടാനും കഴിയുന്ന ഒത്തുചേരലിന്റെ ഒരു വേദി ആക്കുവാനും സംഘാടകര്‍ ഈ ഉദ്യമത്തിലൂടെ ആഗ്രഹിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങളോടൊപ്പം കുടുംബാംഗങ്ങളെയും യൂറോപ്പിലെ എല്ലാ ക്‌നാനായ മക്കളെയും സംഘാടകര്‍ ഹൃദയപൂര്‍വ്വം ഈ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു. *EKC ഭാരവാഹികള്‍* -PREMINO ABRAHAM  (EKC Secretary) -ANIL NELLIKAL (EKC Trustee) Badminton Committee: RAJEEV ABRAHAM JIJI JOSEPH SURESH THOMAS DONY CHACKO JOMMON JOSE കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്കും യൂറോപ്യന്‍ ക്‌നാനായ കമ്മിറ്റി  ഭാരവാഹികളും ആയോ, ചര്‍ച്ച് പ്രതിനിധിയെയോ ബന്ധപ്പെടുക
ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ഇരുപതാം വാര്‍ഷികവും സന്ദര്‍ലാന്‍ഡ് സെ. ജോസഫ്സ് ദേവാലയത്തില്‍ സെപ്റ്റംബര്‍ 5 ശനിയാഴ്ച ഭക്തിനിര്‍ഭരമായ പരിപാടികളോടെ തുടക്കമാകുന്നു. രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ റവ. ഫാ. ജോസഫ് മുക്കാട്ട് ( Director SMYM - Eparchy of Great Britain ) മുഖ്യകാര്‍മീകനാകും.  തിരുനാള്‍ കുര്‍ബാനയില്‍ രൂപതയിലെ നിരവധി വൈദീകര്‍ സഹാകാര്‍മീകരാകും.തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തില്‍, ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയുംപ്രതിബലിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് WHITBURN ACADAMY HALL,SUNDERLAND നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍, നോര്‍്ത്ത്ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖവ്യക്ത്തിതത്വങ്ങളും അണിചേരുന്ന സായ്യാന്നത്തില്‍ കേരളീയ ക്രൈസ്തവപാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്‌കാരിക പരിപാടികളാല്‍ സമ്പന്നമായിരിക്കും.  സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ അംഗങ്ങള്‍അവതരിപ്പിക്കുന്ന കലാപരിപാടികളും മാഞ്ചസ്റ്റര്‍ ജെംസ് അവതരിപ്പിക്കുന്ന ഗാനമേളയും കണ്ണിനും കാതിനും ഇമ്പമേകും.ഓഗസ്റ്റ് 27 ( വ്യാഴം ) 6 മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്നഒന്‍പത് ദിവസ്സം നീണ്ടുനില്ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുര്‍ബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്കും. തിരുനാളിന് ഇടവകവികാരി റെവ. ഫാ. ജോജോ പ്ലാപ്പള്ളിലിന്റെ നേതൃത്വത്തിലുള്ള പാരിഷ്‌കമ്മിറ്റി, നോര്ത്ത് ഈസ്റ്റിലെ മലയാളി സാംസ്‌കാരികസംഗമമാക്കാനുള്ള ഒരുക്കത്തിലാണ്.
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം  6:00 മണി  മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ സഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 6:00 മണി മുതല്‍ GSS  ടീം അവതരിപ്പിക്കുന്ന നൃത്തം, നാരായണീയ പാരായണം,  (സൗമ്യ ആനന്ത് ) രക്ഷാബന്ധന്‍, തുടര്‍ന്ന് ദീപാരാധനയും, ശേഷം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്  താഴെ കൊടുത്തിരിക്കുന്ന  നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് . സുരേഷ് ബാബു - 07828137478 അനൂപ് ശശി  -07743024090 രമ രാജന്‍ - 07576492822 ശാലിനി രവി - 07529394745
SPECIAL REPORT
റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ വഴി തെറ്റിയാല്‍ ഫോണെടുത്ത് ഗൂഗിള്‍ മാപ്പ് തുറക്കാം. എവിടെയാണ് നില്‍ക്കുന്നതെന്ന് അറിയാം, ഇനി പോകേണ്ട വഴി കൃത്യമായി സ്‌ക്രീനില്‍ തെളിയുകയും ചെയ്യും. പക്ഷേ, ഭൂമിയില്‍ നിന്ന് ആയിരക്കണക്കിന് അടി താഴെ ചുറ്റും ഇരുട്ട് മാത്രം നിറഞ്ഞ കടലിന്റെ ആഴത്തിലൂടെ ഒരു അന്തര്‍വാഹിനി സഞ്ചരിക്കുമ്പോഴോ? അത് എന്ത് ചെയ്യും? അവിടെ മൊബൈല്‍ നെറ്റ്വര്‍ക്കില്ല, ആകാശം കാണാനില്ല, GPS സിഗ്‌നലുമില്ല. എന്നിട്ടും അന്തര്‍വാഹിനികള്‍ ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി സഞ്ചരിക്കുന്നു. എങ്ങനെയാണ് ഇത് സാധിക്കുന്നത്? നമ്മുടെ ദൈനംദിന ജീവിതത്തില്‍ GPS എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ല. കാറിന്റെ നാവിഗേഷന്‍ മുതല്‍ മൊബൈല്‍ ഫോണിലെ ലൊക്കേഷന്‍ വരെ പല കാര്യങ്ങളും GPS-നെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ GPS-ന് വലിയ പരിമിതികളുമുണ്ട്. വെള്ളത്തിനടിയില്‍ ആഴത്തിലേക്ക് അതിന്റെ സിഗ്‌നല്‍ എത്തില്ല. GPS ഉപഗ്രഹങ്ങള്‍, ഭൂമിയിലേക്ക് റേഡിയോ സിഗ്‌നലുകളാണ് അയയ്ക്കുന്നത്. GPS ഉപയോഗിക്കുന്ന പ്രധാന സിഗ്‌നലുകള്‍ക്ക് കടല്‍വെള്ളത്തിലൂടെ ആഴത്തില്‍ സഞ്ചരിക്കാന്‍ കഴിയില്ല. വെള്ളം ഈ സിഗ്‌നലുകളെ വളരെ വേഗത്തില്‍ ദുര്‍ബലമാക്കുന്നതിനാലാണ് കടലിന്റെ ആഴത്തിലുള്ള അന്തര്‍വാഹിനികള്‍ക്ക് നേരിട്ട് GPS ഉപയോഗിക്കാന്‍ കഴിയാത്തത്.
CINEMA
സിനിമാ പ്രേക്ഷകര്‍ കാത്തിരുന്ന ഒരു അപ്‌ഡേഷനും കൂടി എത്തിയിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി യുവനിരയിലെ ശ്രദ്ധേയനായ സംവിധായകന്‍ നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍ മീഡിയാ പേജിലൂടെ ഒരു ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കോ, കഥാപാത്രത്തിന്റെ പേരോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ വന്നിരിക്കുന്ന വീഡിയോയുടെ അവസാനഭാഗത്ത് മമ്മൂട്ടിയുടെ ഒരു കൈ മാത്രമാണ് കാണിച്ചിരിക്കുന്നത്. ഈ ഭാഗമാണ് മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. സംവിധായകന്‍ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ അവസാനം തമിഴ്‌നാട്ടിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഗംഭീര ലുക്കിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍, കോമഡി, മാസ് എന്നിവ കോര്‍ത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മെഗാകാന്‍വാസ് ചിത്രമായാണ് ഒരുങ്ങുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നിമിഷ സജയന്‍ പ്രധാന വേഷത്തിലെത്തിയ ഹിന്ദി ചിത്രം 'ബബിത സിങ് റിപ്പോര്‍ട്ടിങ്' പ്രേക്ഷകരിലേക്ക് എത്തിയത്. ആമസോണ്‍ പ്രൈം റിലീസായ ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടുകയാണ്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് നിമിഷ സജയനെത്തുന്നത്. നിമിഷയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്. ചിത്രത്തിനായി നിമിഷയ്ക്ക് ഭാരം കൂട്ടേണ്ടി വന്നിരുന്നു. പിന്നീട് ഈ ഭാരം കുറച്ചതിനെക്കുറിച്ചുള്ള നിമിഷയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. തനിക്കൊപ്പം പാറ പോല്‍ ഉറച്ചു നിന്ന ട്രെയ്‌നര്‍ക്ക് നന്ദി പറയുകയാണ് നിമിഷ. ചിത്രത്തിനായി പതിനാല് കിലോയാണ് നിമിഷയ്ക്ക് കൂട്ടേണ്ടി വന്നത്. പിന്നീട് ഈ ഭാരം കുറച്ചതിന് ഏറെ പണിപ്പെട്ടാണെന്ന് താരം പറയുന്നു. ആ വാക്കുകളിലേക്ക്: ''ഈ കഥാപാത്രത്തിനായി ഏതാണ്ട് 14 കിലോയോളം കൂട്ടി (58 കിലോയില്‍ നിന്നും 72 കിലോയിലേക്ക്). പിന്നാലെ വണ്ണം കുറയ്ക്കാനായി നടത്തിയ യാത്ര വേറെ തന്നൊരു കഥയാണ്. ആദ്യത്തെ പത്ത് ദിവസങ്ങളായിരുന്നു ഏറ്റവും കഠിനം. ശരിയായ ഉറക്കമില്ല. ക്രേസി മൂഡ് സ്വിങ്‌സ്, ക്ഷീണം, അസ്വസ്ഥതകള്‍. എന്നെക്കൊണ്ട് സാധിക്കില്ലെന്ന് ആത്മാര്‍ത്ഥമായി തന്നെ തോന്നിയ നിരവധി നിമിഷങ്ങള്‍. ഇനിയും എനിക്കിത് ചെയ്യാനാകില്ലെന്ന് പറഞ്ഞ് എന്റെ ട്രെയ്‌നറുടെ മുമ്പിലിരുന്ന് പൊട്ടിക്കരഞ്ഞ ദിവസങ്ങളുണ്ട്. അലി ഷിഫാസ് വിഎസ്, നിങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇട്ടിട്ടു പോയേനെ. ഈ യാത്രയിലുടനീളം നിങ്ങള്‍ പാറപോല്‍ എനിക്കൊപ്പം നിന്നു. എനിക്കൊരു എക്‌സ്ട്രാ പുഷ് വേണ്ടി വന്നപ്പോള്‍ നിങ്ങളത് തന്നു. ഇട്ടിട്ട് പോകാന്‍ ആലോചിച്ചപ്പോള്‍ പ്രോത്സാഹിപ്പിച്ചു. പ്രോസസില്‍ വിശ്വസിക്കാന്‍ ശാന്തമായി എന്നെ ഓര്‍മിപ്പിച്ചു. മോശം ദിവസങ്ങളുടെ പേരില്‍ നിങ്ങള്‍ എന്നെ ജഡ്ജ് ചെയ്തില്ല. കഷ്ടപ്പാടുകളുടെ പേരില്‍ കുറ്റബോധം തോന്നിപ്പിച്ചില്ല. എല്ലാദിവസവും നിങ്ങള്‍ കൂടെ തന്നെയുണ്ടായിരുന്നു. ദേഷ്യം വന്ന, തളര്‍ന്നുപോയ, പരാജയം സമ്മതിക്കാന്‍ തയ്യാറായ ദിവസങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ എങ്ങനെയോ നിങ്ങള്‍ അടുത്ത ദിവസവും വരാന്‍ എനിക്കൊരു കാരണം കണ്ടെത്തി നല്‍കി. തിരിഞ്ഞു നോക്കുമ്പോള്‍ ഇത് ഭാരം കുറയ്ക്കാനുള്ള യാത്ര മാത്രമായിരുന്നില്ലെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. ക്ഷമയുടേയും പ്രോസസില്‍ വിശ്വസിക്കുന്നതിന്റേയും, ഏറ്റവും പ്രധാനപ്പെട്ടത്, ശരിയായ വ്യക്തി ഒപ്പമുണ്ടാകുന്നതിന്റേയും പ്രാധാന്യം പറഞ്ഞ യാത്രയായിരുന്നു ഇത്. എന്റെ കഷ്ടാപ്പടുകള്‍ എളുപ്പമാക്കാന്‍ നിങ്ങളുടെ സാന്നിധ്യം കൊണ്ട് സാധിച്ചു. എന്റെ മികച്ച ട്രെയ്‌നറിന്, എന്റെ ഏറ്റവും വലിയ ചിലര്‍ ലീഡര്‍ക്ക്, എന്റെ എല്ലായിപ്പോഴത്തേയും സപ്പോര്‍ട്ട് സിസ്റ്റത്തിന്, നന്ദി ഷിഫുക്ക, ഞാന്‍ തന്നെ എന്നില്‍ വിശ്വസിക്കാതിരുന്നപ്പോഴും എന്നെ വിശ്വസിച്ചതിന്. നിങ്ങളില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. അതേസമയം ബബിതി സിങ് റിപ്പോര്‍ട്ടിങ് കയ്യടി നേടി മുന്നേറുകയാണ്. നിമിഷ സജയന്‍ നായികയായ ചിത്രത്തിന്റെ സംവിധാനം അംബിക പണ്ഡിറ്റ് ആണ്. കുറ്റാന്വേഷണ കഥ പറയുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് നിമിഷയെത്തുന്നത്. ബരുണ്‍ സോബ്തിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നിവിൻ പോളിയെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യുമെന്ന് വിനീത് ശ്രീനിവാസൻ. അടുത്ത വർഷം ആയിരിക്കും ചിത്രം ആരംഭിക്കുന്നതെന്നും എല്ലാം ഒന്ന് റെഡി ആയ ശേഷം മറ്റ് വിവരങ്ങൾ പറയാമെന്നും വിനീത് പറഞ്ഞു. ദുൽഖറും നിവിനും ഒരുമിച്ച് ഒരു പടം അവരുടെ പ്ലാനിൽ ഉണ്ടെന്നും വിനീത് കൂട്ടിച്ചേർത്തു. 'ഞങ്ങൾ ഒരുമിച്ചൊരു പടം വരുന്നുണ്ട്…അടുത്ത വർഷം, നിവിൻ ആണ് നായകൻ. എന്റെ പ്ലാനിൽ നിവിനും ദുൽഖറും ഒരുമിച്ച് പടമില്ല, പക്ഷേ അവർ തമ്മിൽ എന്തോ സംസാരിച്ച് വച്ചിട്ടുണ്ട്. കോമ്പിനേഷൻ പടങ്ങൾ വരട്ടെ…അവർ ബാംഗ്ലൂർ ഡേയ്‌സിലൊക്കെ നല്ല രസമല്ലായിരുന്നോ…നമുക്ക് ഇഷ്ടമുള്ളവരെ ഒന്നിച്ച് കാണുമ്പോൾ സന്തോഷം ആകും', വിനീത് ശ്രീനിവാസൻ പറഞ്ഞു. അതേസമയം, നിവിൻ പോളി നായകനായി എത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 150 കോടിയിലധികം രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഐ ആം ഗെയിം എത്തുന്നത്. വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം നഹാസ് ഹിദായത്ത് ആണ് സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ മൂന്നിന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത്.
NAMMUDE NAADU
നേപ്പാളിലെ പ്രളയക്കെടുതിയില്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ നിന്ന് ആറ് വയസുകാരിയെ ജീവനോടെ രക്ഷപെടുത്തി എൻഡിആർഎഫ്. മനീഷ മഗര്‍ എന്ന ആറുവയസ്സുകാരിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ദുരന്തത്തില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ പ്രതീക്ഷയുടെ വെളിച്ചം പകരുന്നതായിരുന്നു ഈ വാര്‍ത്ത. ഭോട്ടെ കോശി നദി കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രളയം ബാധിച്ച രസുവ ജില്ലയിലെ തിമുരെ ഗ്രാമത്തിലാണ് സംഭവം. കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ ആംഡ് പൊലീസ് ഫോഴ്സ് (APF) ഉദ്യോഗസ്ഥര്‍ മണ്ണിനടിയില്‍ നിന്ന് നേരിയ കരച്ചില്‍ കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ മണ്ണ് നീക്കം ചെയ്ത് നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെ കണ്ടെത്തി സുരക്ഷിതമായി പുറത്തെടുത്തത്. തിമുരെയിലെ എപിഎഫ് ബോര്‍ഡര്‍ ഔട്ട്പോസ്റ്റില്‍ പെണ്‍കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കി. എന്നാല്‍ ആരോഗ്യനില മോശമായതോടെ വിദഗ്ധ ചികിത്സയ്ക്കായി കാഠ്മണ്ഡുവിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഹെലികോപ്റ്ററില്‍ എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും മോശം കാലാവസ്ഥയും കാഴ്ചപരിമിതിയും കാരണം യാത്ര വൈകുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിച്ചു. നിലവില്‍ പെണ്‍കുട്ടിക്ക് വിദഗ്ധ ചികിത്സ നല്‍കി വരികയാണ്. ആരോഗ്യനില ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ ശ്രമങ്ങളെ നിരവധി പേര്‍ അഭിനന്ദിച്ചു. ഇനിയും തിരച്ചില്‍ നിര്‍ത്തി വയ്ക്കാത്ത ആംഡ് പൊലീസ് ഫോഴ്സ് സംഘത്തിന് ആദരമെന്ന രീതിയില്‍ നിരവധിയാളുകള്‍ പ്രതികരിച്ചു. പെണ്‍കുട്ടിയെ കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയെ മാതാപിതാക്കളെ കണ്ടെത്തി അവരുടെ കയ്യില്‍ ഏല്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ദീര്‍ഘകാല യുറേനിയം വിതരണ കരാറില്‍ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും ഒപ്പുവെച്ചു. ഉസ്‌ബെക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉസ്‌ബെക് പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഇന്ത്യയുടെ ആണവോര്‍ജ പദ്ധതികള്‍ക്ക് കരുത്തുപകരുന്നതാണ് ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള സുപ്രധാനമായ കരാര്‍.  ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് യുറേനിയം കരാറാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുറേനിയം വിതരണത്തിനായി ദീര്‍ഘകാല സംവിധാനം ഏര്‍പ്പെടുത്തുമെന്നും മോദി വ്യക്തമാക്കി. ഇന്ത്യയെ 'വിശ്വസ്തനായ തന്ത്രപ്രധാന പങ്കാളി' എന്ന് വിശേഷിപ്പിച്ച ഉസ്‌ബെക് പ്രസിഡന്റ് മിര്‍സിയോയേവ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ചരിത്രത്തിലാദ്യമായി കഴിഞ്ഞ വര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ കടന്നതായും വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സംരംഭങ്ങളുടെ എണ്ണം മുമ്പത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ഏഴിരട്ടിയായി വർദ്ധിച്ചിട്ടുണ്ടെന്നും മിര്‍സിയോയേവ് പറഞ്ഞു. യാത്രക്കാർക്ക് ഏറെ സന്തോഷം നൽകുന്ന പുതിയ വിസ പ്രഖ്യാപനവും ഉസ്ബെക് പ്രസിഡന്റ് നടത്തി. ഇന്ത്യൻ പൗരന്മാർക്ക് ഉസ്‌ബെക്കിസ്ഥാനിൽ 30 ദിവസം വരെ താമസിക്കുന്നതിന് ഇനി വിസ ആവശ്യമില്ലെന്ന് മിർസിയോയേവ് അറിയിച്ചു. വിനോദസഞ്ചാരം, ബിസിനസ് യാത്രകൾക്ക് ഈ തീരുമാനം വളരെ ഫലപ്രദമാകുമെന്ന് ഉസ്ബെക് പ്രസിഡന്റ് കൂട്ടിച്ചേർത്തു.  യാത്രകൾ കൂടുതൽ എളുപ്പമായിരിക്കുകയാണ്. ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ച് ഇപ്പോൾ ആഴ്ചയിൽ 14 നേരിട്ടുള്ള വിമാന സർവീസുകളുണ്ടെന്നും മിർസിയോയേവ് പറഞ്ഞു. നഗരങ്ങളും സംസ്ഥാനങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിനായി മൂന്ന് 'സിസ്റ്റർ സിറ്റി', 'സിസ്റ്റർ സ്റ്റേറ്റ്' കരാറുകൾക്കും ഇരുരാജ്യങ്ങളും അന്തിമരൂപം നൽകുന്നുണ്ട്. വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, ഫാർമസ്യൂട്ടിക്കൽസ്, ഐടി, സംസ്കാരം എന്നീ മേഖലകളിൽ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും നിലവിൽ സഹകരിക്കുന്നുണ്ട്. പ്രധാനമന്ത്രി മോദിയുടെ താഷ്കെന്റ് സന്ദർശനം ഓഗസ്റ്റ് 30 ന് അവസാനിക്കും.
Channels
അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യവസ്ഥയെക്കുറിച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. ഹൃദയാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിപ്പോയതായിരുന്നു രാജേഷ്. ലോക സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു രാജേഷിന് ഹൃദയാഘാതമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ലോകയുടെ റിലീസിന് ഒരു വര്‍ഷം തികഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുഹൃത്തിന്റെ കുറിപ്പ്. ആ വാക്കുകളിലേക്ക്:  രാജേഷിന്റെ ഓണം. 'രാജേഷ് കിടപ്പിലായിട്ടു ഒരു വര്‍ഷമായി അല്ലേ' എന്ന് ചോദിച്ചത് വേഫയര്‍ ഫിലിംസിലെ സംഗീത് ആണ്. 'ലോക' സിനിമയുടെ റിലീസിനു അനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണല്ലോ രാജേഷ് വീണു പോയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24 രാത്രി, അത് ഞങ്ങള്‍ എങ്ങനെ മറക്കാനാണ്.. രാജേഷ് ഇപ്പോഴും കിടപ്പിലാണ് പക്ഷേ അവന്‍ എല്ലാം അറിയുന്നുണ്ട്.. ആ മുഖത്ത് അത് വായിച്ചെടുക്കാന്‍ ഞങ്ങള്‍ക്കും കഴിയുന്നുണ്ട്. അത് കൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ എല്ലാ വിശേഷങ്ങളും അവനോടു പറയും.. കൂട്ടുകാരുടെ കാര്യങ്ങള്‍, സിനിമാ വിശേഷങ്ങള്‍, അവന്റെ കാര്യങ്ങള്‍ തിരക്കി വിളിക്കുന്നവരുടെ പേരുകള്‍, മെസ്സേജുകള്‍ എല്ലാം.. എല്ലാം.. ചിലപ്പോള്‍ കണ്ണ് തുറന്നു പിടിച്ചു ശ്രദ്ധയോടെ കേള്‍ക്കും, ചിലപ്പോള്‍ പാതി മിഴിയില്‍ എല്ലാം അവസാനിപ്പിക്കും നല്ല മൂഡാണെങ്കില്‍ കൈ പിടിക്കുമ്പോള്‍ നമ്മുടെ കൈ അവന്‍ മുറുകെ പിടിക്കും, ചെറുതായി ചിരിക്കാനും, ചുണ്ടനക്കാനും ശ്രമിക്കും. ഇപ്പോഴും തെറാപ്പികള്‍ എല്ലാം മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓണത്തിന് ലേക് ഷോര്‍ ഹോസ്പിറ്റലില്‍ രാജേഷിനു കൂട്ടായി ഇരിക്കുക ആയിരുന്നു ഞങ്ങള്‍ പലരും, ഇത്തവണയും ഓണത്തിന് അവന്റെ കൂടെ കുറച്ചു സമയം ഇരിക്കാന്‍ ഹരിച്ചേട്ടന്‍ കുടുംബത്തോടോപ്പം വന്നിരുന്നു. കോളേജില്‍ ഞങ്ങളുടെ ജൂനിയറായിരുന്ന ഡോ. ഷീനയും ഉണ്ടായിരുന്നു. സൗദിയില്‍ നിന്നും നിഹാദും ആലപ്പുഴയില്‍ നിന്നും രാജീവേട്ടനും , കാനഡയില്‍ നിന്നും ബിജുവും വിളിച്ചു. തിരുവോണ ദിവസം സിന്ധു ഒരു നീളന്‍ കുപ്പായം തയ്പ്പിച്ചു രാജേഷിനെ അണിയിച്ചു. നഴ്‌സിന്റെ സഹായത്തോടെ വീല്‍ ചെയറില്‍ ഇരുത്തി , രൂപേഷ് ഇച്ചിരി പായസം രാജേഷിന്റെ ചുണ്ടില്‍ ചെറുതായി നനച്ചു കൊടുത്തു.. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വെന്റിലേറ്ററില്‍ ആയിരുന്നവന്‍ ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി. രാജേഷിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും പൂര്‍ണ്ണ ഫലമുണ്ടാകുന്ന ആ നല്ല ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അന്നാണ് ഞങ്ങളുടെ യഥാര്‍ത്ഥ ഓണം.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുമോള്‍. ബിഗ് ബോസ് വിന്നര്‍ കൂടിയായ അനുമോള്‍ ഈയ്യടുത്താണ് വിവാഹിതയായത്. തമിഴ്‌നടന്‍ ഭുവനേഷ് ആണ് വരന്‍. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം തന്റെ വിവാഹത്തിന്റെ പേരില്‍ അനുമോള്‍ക്കെതിരെ ചിലര്‍ വിമര്‍ശനങ്ങളുമായെത്തുന്നുണ്ട്. വിവാഹത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അനുമോള്‍ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അനുമോളുടെ പ്രതികരണം. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ലെന്നാണ് താരം പറയുന്നത്. ആ വാക്കുകളിലേക്ക്: ജീവിതത്തില്‍ സന്തോഷം കിട്ടുമ്പോള്‍ അതിനെ ആഘോഷിക്കുന്നതിനേക്കാള്‍, അതില്‍ കുറവ് കണ്ടെത്താന്‍ ശ്രമിക്കുന്നവരും ഉണ്ടാകും. ഞാന്‍ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലേക്ക് ദൈവം തന്ന ഒരു നല്ല മനുഷ്യനെയാണ്. ഭാഷയും നാടും വ്യത്യസ്തമായിരിക്കാം, പക്ഷേ സ്‌നേഹത്തിനും ബഹുമാനത്തിനും കരുതലിനും അതിരുകളില്ല. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ല.നല്ല വാക്കുകള്‍ പറയാന്‍ കഴിയുന്നില്ലെങ്കില്‍ മൗനം പാലിക്കാം. കാരണം ഓരോ കമന്റിനും പിന്നില്‍ ഒരു മനുഷ്യന്റെ മനസ്സുണ്ട്. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിക്കും. നിങ്ങളുടെ അനുഗ്രഹങ്ങളും സ്‌നേഹവും കൂടെയുണ്ടെങ്കില്‍ സന്തോഷം. ഇല്ലെങ്കിലും ഞങ്ങളുടെ യാത്ര മുന്നോട്ട് പോകും. എല്ലാവര്‍ക്കും സ്‌നേഹവും സമാധാനവും മാത്രം നേരുന്നു
മിനിസ്ക്രീൻ സോഷ്യൽ മീഡിയ താരങ്ങളായ അനുമോളും ആതിര മാധവും സ്റ്റർമാജിക് എന്ന ടെലിവിഷൻ ഷോയിലൂടെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയവരാണ്. അധികം സുഹൃത്തുക്കളുള്ളയാളല്ല താനെന്നും ആതിരയുമാ‌യി ഈയടുത്താണ് വളരെ അടുത്തം സൗഹൃദം ഉണ്ടായതെന്നും ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി അനുമോൾ പറഞ്ഞിരുന്നു. ഇരുവരുമൊന്നിച്ചു ചെയ്ത പല റീലുകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അനുമോൾ ബിഗ്ബോസിൽ മത്സരാർത്ഥിയായ എത്തിയപ്പോഴും വലിയ പിന്തുണയുമായി ആതിര പുറത്തുണ്ടായിരുന്നു. എന്നാൽ അനുമോളുടെ വിവാഹത്തിന് ആതിര പങ്കെടുത്തില്ല. ഗുരുവായൂരിൽ വെച്ചു നടന്ന താലികെട്ട് ചടങ്ങിലും തുടർന്നു നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിലും ആതിരയുടെ അസാന്നിധ്യത്തിൽ ഇവർ‌ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെയെല്ലാം താളിക്കൊണ്ട് അനുമോളുടെ റിസപ്ഷന് ആതിര എത്തിയിരുന്നു. വിവാഹത്തിന് വരാന്‍ പറ്റാത്ത സാഹചര്യമായിപ്പോയി എന്നാണ് ഇതു സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി ആതിര മാധവ് പറഞ്ഞത്”എന്തുകൊണ്ട് കല്യാണത്തിന് വന്നില്ല എന്ന് എന്നോട് പലരും മെസേജ് അയച്ച് ചോദിച്ചിരുന്നു, സത്യമായിട്ടും വിവാഹത്തിന് വരാന്‍ പറ്റാത്ത ഒരു സാഹചര്യത്തില്‍ ആയിപ്പോയി. അവളോട് അതിന് ആത്മാര്‍ത്ഥമായി സോറി പറയുന്നു, സോറി പറഞ്ഞാല്‍ തീരുന്ന ഒരു കാര്യമല്ല, എന്നിരുന്നാലും സോറി”, എന്നാണ് ആതിര മാധവ് നല്‍കിയ മറുപടി. കല്യാണം ഉറപ്പിക്കൽ ചടങ്ങിനൊക്കെ താൻ കൂടെ ഉണ്ടായിരുന്നു എന്നും അതിന്റ വീഡിയോകൾ വഴിയേ പോസ്റ്റ് ചെയ്യാം എന്നും ആതിര പറഞ്ഞു. കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. കുഞ്ഞു പിറന്നതിന് ശേഷം ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് താമസം മാറിയിരുന്നെങ്കിലും പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തി മിനിസ്ക്രീനിൽ വീണ്ടും സജീവസാന്നിധ്യമാകുകയായിരുന്നു ആതിര.
ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശൈത്യ സന്തോഷ്. ഷോയിലെ ശൈത്യയുടെ അനുമോളുമായുള്ള സൗഹൃദവും പ്രശ്നങ്ങളും വഴക്കുകളും ഏറെ ചർച്ചകൾക്ക് അന്ന് വഴിയൊരുക്കിയിരുന്നു. കട്ടപ്പ എന്ന വിളിപ്പേരിലാണ് ശൈത്യ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ടിരുന്നത്. ഫിനാലെ വീക്കിൽ ഹൗസിനുള്ളിലേക്ക് റീ എൻട്രി നടത്തിയ മത്സരാത്ഥികളിൽ ശൈത്യയുടെ പെരുമാറ്റവും അനുമോളെ കുറിച്ച് പറഞ്ഞ വാക്കുകളും ചർച്ചയാവുകയും ഗ്രാൻഡ് ഫിനാലെയിൽ അനുമോൾക്ക് കപ്പ് കിട്ടിയപ്പോഴുള്ള ശൈത്യയുടെ ഭാവവും പുറത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഷോയ്ക്കകത്തുള്ള പ്രശ്നങ്ങളെല്ലാം മറന്ന് അനുമോളുടെ കല്യാണത്തിന് കുടുംബസമേതം എത്തിയ ചിത്രങ്ങളാണ് ശൈത്യ പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും ആരാധകർ ഏറെ സന്തോഷത്തോടെയാണ് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വിളിക്കാനുള്ള മനസ് അനുവിനും വരാനുള്ള മനസ് ശൈത്യക്കും ഉണ്ട് എന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത്. നല്ല സുന്ദരമായ കാഴ്ചയാണ് ഇതെന്നും ചിലർ പറയുന്നു. ''കല്യാണത്തിന് പോയത് നന്നായി ശൈത്യ... ആകെ ഒരു ജീവിതമേയുള്ളു. അതിൽ വിദ്വേഷവും പിണക്കവും കൊണ്ട് നടന്നിട്ട് എന്തിനാ? നെഗറ്റീവ് കമന്റ്സ് ഒന്നും മൈൻഡ് ചെയ്യണ്ട... കുറെ പറഞ്ഞു കഴിയുമ്പോൾ താനേ നിർത്തിക്കോളും'', എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ബിഗ്ബോസ് ഹൗസിൽ അനുമോളുമായി പ്രശ്നങ്ങളുണ്ടായിരുന്ന ബിന്നിയും വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു. ഷോയിൽ നടന്നത് അവിടെ കഴിഞ്ഞെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മറ്റുള്ളവരാണ് എന്നുമായിരുന്നു ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് ബിന്നിയുടെ മറുപടി. ആദില, നൂറ, നെവിൻ, മസ്താനി തുടങ്ങി ബിഗ്ബോസ് ഹൗസിലെ അനുവിന്റെ മറ്റ് സഹതാരങ്ങളും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി അഖില്‍ മാരാര്‍. ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചതിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമാണ് താരം മറുപടി നല്‍കുന്നത്. തനിക്കെതിരെ നടക്കുന്ന ആക്രമണം ആസ്വദിക്കുന്നതായാണ് അഖില്‍ മാരാര്‍ പറയുന്നത്. അമ്പത് ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ആ വാക്കുകളിലേക്ക്:  ''അഖില്‍ മാരാര്‍ v/s സ്റ്റേറ്റ് ഓഫ് കേരള, കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഈ ചര്‍ച്ച ഞാന്‍ ഭയങ്കരമായി ആസ്വദിക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കു, ഇത്രയും പേര്‍ ഒരാള്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ ആ ആള്‍ ഞാനോ ആരോ ആയിക്കോട്ടെ. അത് കണ്ടു കൊണ്ടിരിക്കുക എന്ത് രസമാണ്. എന്നോട് പല ആളുകളും ചോദിക്കുന്നുണ്ട്. അഖിലേ കുഴപ്പമുണ്ടോ? ഒക്കെയല്ലേ? ഞാന്‍ എന്റെ ജീവിതത്തില്‍ അമ്പത് ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ല. ഞാന്‍ ചിന്തിക്കുന്നത്, കമ്യൂണിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ് പാര്‍ട്ടി, ബിജെപി, ഫെമിനിസ്റ്റുകള്‍ പുരോഗമനവാദികള്‍, ഇവരെല്ലാം ഒരുമിച്ച് ഒരേ സ്വരത്തില്‍, ശത്രുവിന്റെ ശത്രു മിത്രമെന്ന് പറയുന്നത് പോലെ, എല്ലാവരും കൂടെ ആഘോഷിക്കുകയാണ്. ഇതിലും വലിയ സന്തോഷം വേറെയുണ്ടോ. ഇത്രയും പേരുടെ ആക്രമണം ഒരാളിലേക്ക് ചുരുങ്ങുമ്പോള്‍ കേരളത്തിന് പുറത്ത് നിന്ന് കേരളത്തെ നോക്കി കാണുന്നൊരു ശക്തിയുണ്ടെങ്കില്‍ ആ ശക്തിയ്ക്ക് മനസിലാകും ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് എന്ന്. എന്റെ ആത്മവിശ്വാസം വര്‍ധിക്കുകയാണ്. എനിക്ക് സന്തോഷം തോന്നുകയാണ്. ഇത്രയും നാള്‍ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. നമ്മള്‍ എവിടെ വരെ വളര്‍ന്നിട്ടുണ്ടെന്ന്. ഇതാണ് വളര്‍ച്ച. കേരളം മുഴുവന്‍ എതിര്‍ക്കുന്ന രീതിയില്‍ ഞാന്‍ വളര്‍ന്നു. കാരണം, നാളിതുവരെ ഒരു രാഷ്ട്രീയ നേതാവിനേയും ഇങ്ങനെ ചോദ്യം ചെയ്ത് ഞാന്‍ കണ്ടിട്ടില്ല. ഒരു മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവിനോട് നിങ്ങളുടെ അഭിപ്രായം മാറുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചിട്ടില്ല. കാരണം അവരെല്ലാദിവസവും അഭിപ്രായങ്ങള്‍ മാറ്റിക്കൊണ്ടിരിക്കും. ഞാന്‍ ഈ പ്രോസസ് ആസ്വദിക്കുകയാണ്. നിങ്ങള്‍ എന്നെ എത്ര വേണമെങ്കിലും ആക്രമിച്ചോളൂ. മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞത്, ബിഗ് ബോസ് ജയിച്ച് കഴിഞ്ഞതോടെ എല്ലാവരും എന്നെ പിന്തുണയ്ക്കുകയാണ്. അതോടെ എനിക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം നഷ്ടമായി എന്ന്. ജീവിതത്തില്‍ ഞാന്‍ ഒതുങ്ങിപ്പോയോ എന്ന് സംശയിക്കുന്നതായി. പക്ഷെ ഇപ്പോള്‍ ഞാന്‍ ചാര്‍ജ് ആയി. എനിക്ക് എന്താണെന്ന് അറിയാത്തൊരു സന്തോഷമാണ് തോന്നുന്നത്. ഞാന്‍ സത്യമാണ് എന്നുള്ളതു കൊണ്ടും, ഞാന്‍ നിശബ്ദത പാലിച്ചെങ്കില്‍ മാത്രമേ നിങ്ങളുടെ ഇപ്പോള്‍ സൃഷ്ടിക്കുന്ന അജണ്ട പൊളിയുകയുള്ളൂവെന്നതിനാലും എനിക്കെതിരെ നിങ്ങള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെല്ലാം പൊള്ളയാണ് എന്നതിനാലും നിങ്ങള്‍ക്ക് എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. നീയൊക്കെ ചിന്തിക്കുന്നതിന് അപ്പുറത്തേക്ക് ഞാന്‍ സഞ്ചരിക്കും. ഈ പ്രകൃതി എന്നെ എത്തിക്കും. ഇത് എന്റെ വാക്കല്ല. പ്രകൃതി എനിക്കായി കാത്തുസൂക്ഷിച്ചിരിക്കുന്ന വലിയ യാത്രയുടെ തുടക്കമാണ്.'' എന്നാണ് അഖില്‍ മാരാര്‍ വിഡിയോയില്‍ പറയുന്നത്. പിന്നാലെ കമന്റുമായി നിരവധി പേരാണ് എത്തുന്നത്. ''ആ കണ്ണീര്‍ തുടച്ചിട്ട് പറ ചേട്ടാ, ഇത് വരെ കരഞ്ഞു തീര്‍ന്നില്ലേ, അലിന്‍ ജോസ് പെരേരയുടെ വിചാരം അവന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആണെന്നാണ്. അവനെ ജനങ്ങള്‍ കോമാളിയാക്കുന്നത് അവന്‍ അറിയുന്നില്ല. കാരണം അവന് ഓരോ വീഡിയോക്കും പൈസ കിട്ടുന്നുണ്ട്. അതു പോലെയാണ് നീയും. നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരുമിച്ചു നിന്നൂടെ, പോയി ഇരന്നു മേടിച്ചതല്ലേ എന്തൊക്കെ വിവരക്കേടടോ അവിടെ പറഞ്ഞത് എന്നിട്ട് ഇപ്പോള്‍ വന്നു കരയുന്നു, മാരാറേ, നല്ല വിഷമം ഉണ്ടല്ലേ? എന്ത് ചെയ്തിട്ടും മുഖത്തെ ആ ചമ്മല്‍ മാറുന്നില്ലല്ലോ? ചോദിച്ചു വാങ്ങിയതല്ലേ? ഇനി എയറില്‍ നിന്നിറങ്ങാന്‍ കുറേ കാലം എടുക്കും' എന്നാണ് ചില കമന്റുകള്‍. ''ചേട്ടാ കൂടുതല്‍ ഒന്നും മിണ്ടാണ്ടിരിക്കുന്നതാണ് നല്ലത് ഇപ്പോള്‍ തന്നെ അളിഞ്ഞിരിക്കുന്ന അളിഞ്ഞേഷ് കുമാര്‍ ആയി മാറി. ചത്തതുപോലെ നടന്നാല്‍ മതി രണ്ടുദിവസം കഴിയുമ്പോള്‍ എല്ലാം ശരിയാകും. നാട്ടില്‍ പേപ്പട്ടി ഇറങ്ങിയാല്‍ എല്ലാരും ഓടിച്ചിട്ട് തല്ലുമ്പോള്‍ ഞാന്‍ വലിയ സംഭവം ആണെന്ന് പേപ്പട്ടി വിചാരിച്ചാല്‍ എങ്ങനിരിക്കും? അതാണ് ഇപ്പൊ നിന്റെ അവസ്ഥ. കൊല്ലം ശങ്കേഴ്‌സില്‍ നല്ല സൈക്യാര്‍ട്ടിസ്റ്റ് ഉണ്ട്. പോയി കാണൂ, മറ്റുള്ളവരെ താഴ്ത്തികെട്ടാനാണ് നിന്റെ ഈ കാശ് ന്റെ അഹംഭാവം പറച്ചില്‍. അതാണ് കൂടുതല്‍ പേര്‍ക്കും നിന്നെ ഇഷ്ടമല്ലാത്തത്'' എന്നും ചിലര്‍ കമന്റ് ചെയ്യുന്നു.
BUSINESS
റിലയൻസുമായുള്ള ഇന്ത്യയിലെ സംയുക്ത സംരംഭത്തിൽ ഡിസ്നിയുടെ നഷ്ടം കുറഞ്ഞു. ജൂൺ പാദത്തിൽ ഡിസ്നിയുടെ വിഹിതത്തിലുള്ള നഷ്ടം 44 മില്യൺ ഡോളറായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നഷ്ടം 50 മില്യൺ ഡോളറായിരുന്നു. ഒൻപത് മാസത്തെ കണക്കിലും നഷ്ടം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 186 മില്യൺ ഡോളറിൽ നിന്ന് ഇത്തവണ നഷ്ടം 136 മില്യൺ ഡോളറായി കുറഞ്ഞു. ജിയോ സ്റ്റാറിൽ ഡിസ്നിക്ക് 37 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. റിലയൻസിന് 56 ശതമാനവും Bodhi Tree Systems-ന് 7 ശതമാനവും ഓഹരിയുണ്ട്. 2024 നവംബറിൽ ഡിസ്നിയുടെ ഇന്ത്യൻ ടെലിവിഷൻ ചാനലുകളും Disney+ Hotstar-ഉം വയകോം 18-ന്റെ മീഡിയ ആസ്തികളുമായി ലയിപ്പിച്ചാണ് ജിയോസ്റ്റാർ രൂപീകരിച്ചത്. ജിയോസ്റ്റാറിന്റെ പ്രവർത്തന വരുമാനം 2026 സാമ്പത്തിക വർഷത്തിൽ 46.5 ശതമാനം ഉയർന്ന് 30,819 കോടി രൂപയിലെത്തി. മുൻവർഷം വരുമാനം 21,044 കോടി രൂപയായിരുന്നു. ലാഭത്തിലും വലിയ വർധനയുണ്ടായി. നികുതിക്ക് ശേഷമുള്ള ലാഭം 18 കോടി രൂപയിൽ നിന്ന് 3,145 കോടി രൂപയായി ഉയർന്നു. സ്പോർട്സ് കരാറുകളുമായി ബന്ധപ്പെട്ട പ്രൊവിഷൻസും കുറഞ്ഞു . 2026 അവസാനത്തിൽ ഇത് 17,742 കോടി രൂപയായി. മുൻവർഷം 25,760 കോടി രൂപയായിരുന്നു. അതിനിടെ ടാറ്റ പ്ളേയിലെ ഡിസ്നിയുടെ നിക്ഷേപത്തിൽ നഷ്ടം തുടർന്നു. 2026 സാമ്പത്തിക വർഷത്തിൽ ടാറ്റപ്ളേയുടെ നഷ്ടം 551 കോടി രൂപയായി ഉയർന്നു. ജിയോ സ്റ്റാറിന്റെ വരുമാനവും ലാഭവും ഉയരുന്നതിനൊപ്പം ഡിസ്നിയുടെ സംയുക്ത സംരംഭത്തിലെ നഷ്ടം കുറയുന്നത് ഇന്ത്യയിലെ ബിസിനസിന് അനുകൂല സൂചനയാണ്. 
ആൻഡ്രോയിഡ് ആപ്പുകൾക്കുള്ള നിബന്ധനകളിൽ നിർണായക മാറ്റങ്ങളുമായി ഗൂഗിൾ. നിർമിതബുദ്ധി (എഐ) ഡേറ്റാ സെന്ററുകളുടെ എണ്ണം വർധിച്ചതോടെ ആഗോളതലത്തിൽ ചിപ്പ് ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ മാനദണ്ഡങ്ങൾ ഗൂഗിൾ പ്രഖ്യാപിച്ചത്. ആൻഡ്രോയിഡ് ഫോണിലെ ഓരോ ആപ്പും എത്രമാത്രം മെമ്മറി ഉപയോഗിക്കുന്നു എന്നതിൽ ഇനി ഗൂഗിളിന്റെ കർശന നിരീക്ഷണം ഉണ്ടാകും. ആപ്പുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ഗൂഗിൾ പ്ലേയിലെ ആപ്പുകൾക്കായി പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്ത ഡെവലപ്പർമാർക്ക് വരുംകാലത്ത് നടപടി നേരിടേണ്ടിവരും. ഗൂഗിൾ പ്ലേയിൽ പ്രസിദ്ധീകരിക്കുന്ന ആപ്പുകൾക്ക് R8 പോലുള്ള ടൂളുകൾ ഉപയോഗിച്ചുള്ള ഒപ്റ്റിമൈസേഷൻ, കോഡ് ചുരുക്കൽ, ഒബ്ഫസ്‌കേഷൻ എന്നിവയിൽ കുറഞ്ഞത് 25 ശതമാനം കവറേജ് ഉറപ്പാക്കണമെന്നാണ് പുതിയ നിർദേശം. ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത ആപ്പുകൾക്ക് പ്രകടനത്തിൽ തിരിച്ചടി നേരിടാനും വേഗത കുറയാനും പിന്നീട് ഗൂഗിൾ പ്ലേയിൽനിന്ന് നീക്കം ചെയ്യപ്പെടാനുമുള്ള സാധ്യതയുണ്ട്. ഹാർഡ്‌വെയർ ലഭ്യതക്കുറവ് ഉപയോക്തൃ അനുഭവത്തെ ബാധിക്കുന്ന സാഹചര്യമാണ് മൊബൈൽ വ്യവസായം നേരിടുന്നത്. വ്യക്തിഗത ആപ്പുകൾ ഉപകരണത്തിന്റെ മെമ്മറി അമിതമായി ഉപയോഗിക്കുകയും അതുവഴി മുഴുവൻ സിസ്റ്റത്തിന്റെയും വേഗത കുറയ്ക്കുകയും ചെയ്യുന്നത് തടയുകയാണ് പുതിയ മെമ്മറി പരിധികളുടെ ലക്ഷ്യം’, ഗൂഗിൾ പ്ലേ ഡെവലപ്പർ ആൻഡ് മോണിറ്റൈസേഷൻ ജി.എം രാഘവേന്ദ്ര ഹരീഷ് ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ആപ്പുകളിലെ മെമ്മറി സംബന്ധമായ പ്രശ്‌നങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പുതിയ ഗൂഗിൾ പ്ലേ കൺസോൾ ടൂളുകളും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. നിശ്ചയിച്ച പരിധി മറികടന്നാൽ ഡെവലപ്പർമാർക്ക് മുന്നറിയിപ്പ് നൽകുന്ന ഡയഗ്‌നോസ്റ്റിക് സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പുതിയ മാനദണ്ഡങ്ങൾ പാലിക്കാത്ത ആപ്പുകൾക്കും ഗെയിമുകൾക്കുമെതിരെ ഗൂഗിൾ 2027 ഫെബ്രുവരി മുതൽ നടപടികൾ ആരംഭിക്കും. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ആപ്പുകൾക്ക് ഗൂഗിൾ പ്ലേയിലെ ദൃശ്യപരതയും പ്രാധാന്യവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കൂടുതൽ വിശദാംശങ്ങൾ ഈ വർഷം അവസാനത്തോടെ പുറത്തുവിടുമെന്ന് ഗൂഗിൾ അറിയിച്ചു. ഇതിനുപുറമെ, പുതിയ ആൻഡ്രോയിഡ് ഫോണിലേക്ക് മാറുമ്പോൾ ഉപയോക്താക്കളുടെ സൈൻ-ഇൻ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ പുനഃസ്ഥാപിക്കുന്നതിനുള്ള സംവിധാനവും ഗൂഗിൾ അവതരിപ്പിക്കുന്നുണ്ട്. ആൻഡ്രോയിഡ് റീസ്റ്റോർ ക്രെഡൻഷ്യൽസ് (API) ഉപയോഗിച്ച് പുതിയ ഡിവൈസിലേക്ക് മാറുമ്പോൾ ഉപയോക്താവിന്റെ സൈൻ-ഇൻ സ്റ്റേറ്റ് സ്വയമേവ പുനഃസ്ഥാപിക്കാൻ ആപ്പുകളെ പ്രാപ്തമാക്കുന്നതാണ് ‘സീറോ-ടാപ്പ് സൈൻ-ഇൻ’ മാനദണ്ഡം. ആപ്പ് ഡെവലപ്പർമാർക്ക് കൂടുതൽ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരുമെങ്കിലും, ഉപയോക്താക്കൾക്ക് കുറഞ്ഞ മെമ്മറി ഉപയോഗവും മികച്ച പ്രകടനവും ഡിവൈസ് മാറ്റുമ്പോൾ കൂടുതൽ സുഗമമായ അനുഭവവുമാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.
ഏറെ ആളുകൾ ഉപയോഗിക്കുന്ന ഓപ്പൺഎഐയുടെ എഐ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി ഇന്ത്യയിലും ആദ്യമായി പരസ്യങ്ങൾ പ്രദർശിപ്പിച്ചുതുടങ്ങി. ചാറ്റ്ജിപിടി ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ പരസ്യങ്ങൾ കാണാനാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ അടുത്ത് അവതരിപ്പിച്ച പരസ്യ വിതരണ പ്ലാറ്റ്ഫോം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. എഐകോഴ്‌സുകൾ പഠിക്കൂ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ ഉപയോക്താക്കളിലേക്കും ചാറ്റ് ജിപിടി ആഡ്സ് എത്തിക്കുമെന്ന് ഓപ്പൺ എഐ ഓഗസ്റ്റ് 27 വ്യാഴാഴ്ച പറഞ്ഞു. സൗജന്യ വരിക്കാർക്കും ചാറ്റ് ജിപിടി ഗോ സബ്സ്ക്രൈബർമാർക്കുമാണ് പരസ്യങ്ങൾ കാണാനാവുക. ചാറ്റ് ജിപിടി പ്ലസ്, പ്രോ, ബിസിനസ്, എന്റർപ്രൈസ്, എജ്യുക്കേഷൻ പ്ലാനുകളിൽ പരസ്യങ്ങൾ കാണിക്കില്ല. മാനസികാരോഗ്യം, രാഷ്ട്രീയം ഉൾപ്പെടെയുള്ള സെൻസിറ്റീവായതും നിയന്ത്രണങ്ങളുള്ളതുമായ വിഷയങ്ങൾക്കൊപ്പവും പരസ്യങ്ങൾ കാണിക്കില്ല. എഐ മറുപടികളിൽ എന്തെങ്കിലും ഉത്പന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ പറയുന്നുണ്ടെങ്കിൽ അതിന് താഴെയായി അതുമായി ബന്ധപ്പെട്ട പരസ്യങ്ങളുണ്ടാവും. പരസ്യങ്ങൾക്കൊപ്പം സ്പോൺസേർഡ് എന്നെഴുതിയ ടാഗും പ്രദർശിപ്പിക്കും. ഈ പരസ്യങ്ങൾ മറുപടികളെ ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. 10 കോടി ഉപയോക്താക്കളാണ് ചാറ്റ് ജിപിടിക്ക് ഇന്ത്യയിലുള്ളത്. ഇതിൽ 399 രൂപ പ്രതിമാസ നിരക്കുള്ള ചാറ്റ് ജിപിടി ഗോ വരിക്കാർ ഏറ്റവും കൂടുതലുള്ള രാജ്യം കൂടിയാണ് ഇന്ത്യ. എഐ ടൂളുകളിലേക്ക് സൗജന്യവും താങ്ങാവുന്ന നിരക്കിലുള്ളതുമായ സേവനങ്ങൾ എത്തിക്കാൻ പരസ്യ വരുമാനം സഹായിക്കുമെന്ന് ഓപ്പൺ എഐ പറഞ്ഞു. 2026 ഫെബ്രുവരിയിൽ യുഎസിലാണ് ചാറ്റ് ജിപിടി പരസ്യ വിതരണം ആദ്യം പരീക്ഷിച്ചത്. മൈക്രോസോഫ്റ്റ് കോ പൈലറ്റും ഗൂഗിൾ എഐ ഓവർവ്യൂവിലും പരസ്യങ്ങൾ കാണിക്കുന്നുണ്ട്. പരസ്യ ഏജൻസികളായ WPP, ഒംനികോം എന്നിവയുമായി സഹകരിച്ചാണ് ഓപ്പൺ എഐ ഇന്ത്യയിൽ പരസ്യ വിതരണം നടത്തുന്നത്. 50-ൽ ഏറെ ബ്രാൻഡുകളിൽ നിന്നുള്ള പരസ്യങ്ങൾ ഇതിലുണ്ടാവും. ഭാവിയിൽ മറ്റ് ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി. 
HEALTH
ഏത് നാടൻ വിഭവമാണെങ്കിലും കറിവേപ്പില ഇല്ലാതെ അത് പൂർത്തിയാകില്ല. ഭക്ഷണത്തിന് മണവും രുചിയും നൽകുന്നതിനൊപ്പം മറ്റ് പോഷകങ്ങളും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ മിക്കവാറും ആളുകൾ കറിയിലെ കറിവേപ്പില നീക്കി വയ്ക്കുകയാണ് പതിവ്. കറിവേപ്പിലയിൽ ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ എ, ചില ബി വിറ്റാമിനുകൾ, വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കാവുന്ന പ്രധാന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ദഹനാരോഗ്യം ദഹനസംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കാൻ കറിവേപ്പില സഹായകമായേക്കാം. കറിവേപ്പിലയിലെ ചില സസ്യസംയുക്തങ്ങൾ ദഹനപ്രവർത്തനത്തെ പിന്തുണയ്ക്കുകയും കുടലിന്റെ ആരോഗ്യത്തിന് ഗുണകരമാകുകയും ചെയ്യാം. വയറുവീക്കം, ദഹനക്കുറവ്, ഭക്ഷണത്തിന് ശേഷം ഉണ്ടാകുന്ന അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുന്നവർക്ക് സമീകൃത ഭക്ഷണത്തിന്റെ ഭാഗമായി കറിവേപ്പില ഉൾപ്പെടുത്തുന്നത് സഹായകരമായേക്കാം.  രക്തത്തിലെ പഞ്ചസാര നിയന്ത്രണം കറിവേപ്പിലയിലെ ചില ഘടകങ്ങൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ നിയന്ത്രണത്തിന് സഹായിക്കും. പ്രമേഹരോഗികൾ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി കറിവേപ്പില ഉപയോഗിക്കാം. എന്നാൽ കറിവേപ്പില പ്രമേഹത്തിനുള്ള മരുന്നിന് പകരമല്ല. ഹൃദയാരോഗ്യം കറിവേപ്പിലയിൽ ആൻ്റിഓക്സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഹൃദയാരോഗ്യം നിലനിർത്താൻ കറിവേപ്പില മാത്രം ആശ്രയിക്കാതെ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കറിവേപ്പിലയിൽ കാർബസോൾ ആൽക്കലോയിഡുകൾ ഉൾപ്പെടെയുള്ള ആന്റിഓക്സിഡന്റ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഫ്രീ റാഡിക്കലുകൾ കോശങ്ങൾക്ക് ഉണ്ടാക്കാവുന്ന കേടുപാടുകൾ കുറയ്ക്കുന്നതിൽ ആന്റിഓക്സിഡന്റുകൾക്ക് പങ്കുണ്ട്. മുടിയുടെ ആരോഗ്യം കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ചില പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കും. എന്നാൽ കറിവേപ്പില കഴിച്ചാൽ മുടി കൊഴിച്ചിൽ പൂർണമായി മാറും, നരച്ച മുടി കറുക്കും തുടങ്ങിയ അവകാശവാദങ്ങൾക്ക് ശക്തമായ ശാസ്ത്രീയ തെളിവുകൾ പരിമിതമാണ്. ഇരുമ്പിന്റെ കുറവ്, തൈറോയ്ഡ് പ്രശ്നങ്ങൾ, പോഷകക്കുറവ്, സമ്മർദം തുടങ്ങിയ പല കാരണങ്ങളും മുടി കൊഴിച്ചിലിന് കാരണമാകാം. കണ്ണുകളുടെ ആരോഗ്യം കറിവേപ്പിലയിൽ വിറ്റാമിൻ എയും കരോട്ടിനോയിഡുകളും അടങ്ങിയിട്ടുണ്ട്. കാഴ്ചയുടെ ആരോഗ്യത്തിന് വിറ്റാമിൻ എ പ്രധാനപ്പെട്ട പോഷകമാണ്. സമീകൃത ഭക്ഷണത്തിന്റെ ഭാഗമായി കറിവേപ്പില ഉപയോഗിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും. കാരറ്റ്, ചീര, മധുരക്കിഴങ്ങ്, മുട്ട തുടങ്ങിയ മറ്റ് വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പ്രതിരോധശേഷി കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന വിവിധ പോഷകങ്ങളും സസ്യസംയുക്തങ്ങളും ശരീരത്തിന്റെ പൊതുആരോഗ്യത്തിന് പിന്തുണ നൽകാം. ആരോഗ്യകരമായ പ്രതിരോധ സംവിധാനത്തിന് പോഷകസമൃദ്ധമായ ഭക്ഷണം, മതിയായ ഉറക്കം, ശാരീരിക പ്രവർത്തനം, സമ്മർദ നിയന്ത്രണം എന്നിവയെല്ലാം പ്രധാനമാണ്. കറിവേപ്പില മാത്രം കഴിക്കുന്നത് പ്രതിരോധശേഷി വളരെയധികം വർധിപ്പിക്കുമെന്നത് ശരിയല്ല. എന്നാൽ പോഷകസമൃദ്ധമായ ഭക്ഷണക്രമത്തിലെ ഒരു ചെറിയ ഘടകമായി കറിവേപ്പിലയെ ഉൾപ്പെടുത്താം.
PRAVASI VARTHAKAL