ആമസോൺ, ആർഗോസ്, കറിസ് എന്നിവയുൾപ്പെടെയുള്ള റീട്ടെയിലർമാർ പൊതു റോഡുകളിലും പാതകളിലും ഉപയോഗിക്കുന്നതിനായി ഇ-സ്കൂട്ടറുകൾ പരസ്യം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്, ഇത് യുകെ നിയമത്തിന് വിരുദ്ധമാണെങ്കിലും.
പ്രസ് അസോസിയേഷൻ (പിഎ) നടത്തിയ അന്വേഷണത്തിൽ പ്രമുഖ ബ്രാൻഡുകളും സ്വതന്ത്ര വിൽപ്പനക്കാരും റോഡുകളിൽ അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തി.
എന്നാൽ യുകെയിലെ റോഡുകളിലും, സൈക്കിൾ പാതകളിലും, പാർക്കുകളിലും വാടകയ്ക്ക് എടുത്ത ഇ-സ്കൂട്ടറുകൾ മാത്രമേ നിയമപരമായി ഓടിക്കാൻ കഴിയൂ. സ്വകാര്യ ഉടമസ്ഥതയിലുള്ള ഇ-സ്കൂട്ടറുകൾ സ്വകാര്യ ഭൂമിയിൽ ഭൂവുടമയുടെ അനുമതിയോടെ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
പിഎ ബന്ധപ്പെട്ടതിനെത്തുടർന്ന് പ്രധാന ഔട്ട്ലെറ്റുകൾ പരസ്യം മാറ്റി. ഉപഭോക്താക്കൾ പ്രാദേശിക നിയമങ്ങൾ പാലിക്കണമെന്ന് പറയുന്ന വെബ്സൈറ്റുകളിലെ മാർഗ്ഗനിർദ്ദേശങ്ങളും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ ചെറുകിട ചില്ലറ വ്യാപാരികൾ ഇപ്പോഴും പട്ടണങ്ങളിലും നഗരങ്ങളിലും യാത്ര ചെയ്യുന്നതിനോ സവാരി ചെയ്യുന്നതിനോ വേണ്ടി ഇ-സ്കൂട്ടറുകൾ പ്രോത്സാഹിപ്പിക്കുന്നതായി തോന്നുന്നു.
"നഗര യാത്രയ്ക്ക്" ആമസോണിൽ വിൽപ്പനയ്ക്കുള്ള ഒരു ഇ-സ്കൂട്ടർ ശുപാർശ ചെയ്തിട്ടുണ്ടെന്ന് പിഎ പറഞ്ഞു.
ഇ-സ്കൂട്ടറുകൾ റോഡുകളിലോ നടപ്പാതകളിലോ സഞ്ചരിക്കുന്നവരുടെ ചിത്രങ്ങൾ കാണിക്കരുതെന്നും യുകെയിൽ ഇ-സ്കൂട്ടറുകൾ പൊതുസ്ഥലത്ത് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് വെബ്സൈറ്റിലെ എൻട്രികളിൽ വ്യക്തമാക്കണമെന്നും തങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങളിൽ പറഞ്ഞിട്ടുണ്ടെന്ന് ആമസോൺ പറഞ്ഞു.
"ഞങ്ങളുടെ ഉൽപ്പന്ന പേജുകളിൽ ഇതിനകം ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തമാകുന്നതിനായി ഒരു തിരയൽ പേജിലെ വാക്കുകൾ അപ്ഡേറ്റ് ചെയ്തു" എന്ന് ആർഗോസ് പറഞ്ഞു.
വെനിസ്വേലയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിന് ആറ് ദിവസത്തിന് ശേഷം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് വയസ്സുള്ള ഒരു ആൺകുട്ടിയെ ജീവനോടെ പുറത്തെടുത്തതായി ജോർദാനിലെ ഒരു രക്ഷാസംഘം അറിയിച്ചു.
ലാ ഗ്വൈറ സംസ്ഥാനത്തെ അവശിഷ്ടങ്ങളിൽ നിന്നാണ് ക്ലൈബർ മൊറാൻ എന്ന് പേരുള്ള കുട്ടിയെ പുറത്തെടുത്തതെന്ന് ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു. കുട്ടിയുടെ രക്ഷാപ്രവർത്തനം "നമ്മുടെ ജനങ്ങൾക്ക് പ്രതീക്ഷയുടെ ഉറവിടം" ആണെന്ന് റോഡ്രിഗസ് വിശേഷിപ്പിച്ചു.
പതിനായിരക്കണക്കിന് ആളുകൾക്ക് ഭക്ഷണവും പാർപ്പിടവും അടിയന്തിരമായി ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഇത്.
കഴിഞ്ഞയാഴ്ചയുണ്ടായ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 1,943 ആയി ഉയർന്നു, 10,000 ത്തിലധികം പേർക്ക് പരിക്കേറ്റു, പതിനായിരക്കണക്കിന് ആളുകളെ കാണാതായി.
നാസയിൽ നിന്നുള്ള ഉപഗ്രഹ ഡാറ്റയുടെ പ്രാഥമിക വിലയിരുത്തൽ പ്രകാരം, വൻ ഭൂചലനത്തിൽ 58,870 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിക്കുകയോ ചെയ്തിട്ടുണ്ടാകാം.
ക്ലീബറിന് പ്രഥമശുശ്രൂഷ നൽകിയതായും ആശുപത്രിയിലേക്ക് കൊണ്ടുപോയതായും കുട്ടിയുടെ സുപ്രധാന ലക്ഷണങ്ങൾ നല്ലതാണെന്നും ജോർദാനിയൻ സിവിൽ ഡിഫൻസ് അറിയിച്ചു. തലസ്ഥാനമായ കാരക്കാസിൽ അദ്ദേഹം ചികിത്സയിലാണെന്ന് വെനിസ്വേലൻ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗസ് പറഞ്ഞു.
അതിനിടെ സർക്കാർ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിൽ വൈകിയെന്നും ദുരിതബാധിതർക്ക് ആശ്വാസം നൽകിയില്ലെന്നും ആരോപിച്ച് ജനങ്ങൾ പ്രതിഷേധിക്കുകയും ചെയ്യുന്നു.
Latest News
യാദൃശ്ചികമായി നടക്കുന്ന ചില കണ്ടെത്തലുകൾ പലപ്പോഴും ചരിത്രത്തിന്റെ ഭാഗമാകാറുണ്ട്. ഇംഗ്ലണ്ടിലെ ഒരു ബീച്ചിൽ 11-കാരനായ ചാർലി കണ്ടെത്തിയ ഒരു ഫോസിലും അത്തരത്തിലൊന്നാണ്. അമ്മയ്ക്കൊപ്പം ബീക്കറിലൂടെ നടക്കുമ്പോൾ സാധാരണ കല്ലെന്ന് തോന്നിയ ഒരു വസ്തു കൈയിലെടുത്ത ചാർലി അറിഞ്ഞില്ല അത് അത്രയ്ക്ക് വിലപിടിപ്പുള്ള ഒന്നാണെന്ന്. 18 ലക്ഷം വർഷം പഴക്കമുള്ള വംശനാശം സംഭവിച്ച ആനയുടെ പല്ലാണ് അതെന്ന് പിന്നീട് വിദഗ്ധർ സ്ഥിരീകരിച്ചു. ചരിത്രാതീത കാലത്തെ ഈ അപൂർവ കണ്ടെത്തൽ ശാസ്ത്രലോകത്തിനും കൗതുകമായി മാറിയിരിക്കുകയാണ്.
ഇംഗ്ലണ്ടിലെ സഫോക്കിലുള്ള ബാവ്ഡ്സി ഗ്രാമത്തിലെ ഈസ്റ്റ് ലെയ്ൻ ബീച്ചിലൂടെ മെയ് 24-നാണ് ചാർലി അമ്മ എലീനറോടൊപ്പം നടന്നത്. നടക്കുന്നതിനിടെ തനിക്ക് ആനകളെ എത്രമാത്രം ഇഷ്ടമാണെന്ന് ചാർലി പറഞ്ഞ് പത്ത് മിനിറ്റിനുള്ളിലായിരുന്നു അതിശയിപ്പിക്കുന്ന കണ്ടെത്തൽ.
ബീച്ചിൽ കിടന്നിരുന്ന, കൈപ്പത്തിയുടെ വലിപ്പമുള്ള ഒരു പാറക്കഷണം പോലെയുള്ള വസ്തുവാണ് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. സാധാരണ കല്ലല്ലെന്ന് സംശയം തോന്നിയതോടെ ചിത്രങ്ങൾ ലണ്ടനിലെ വിദഗ്ധർക്ക് അയച്ചുനൽകി. പരിശോധനയ്ക്കൊടുവിൽ ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പാലിയന്റോളജി റിസർച്ച് ലീഡർ പ്രൊഫസർ അഡ്രിയാൻ ലിസ്റ്റർ, ഇത് ‘അനൻകസ് അർവെർനെൻസിസ്’ എന്ന വംശനാശം സംഭവിച്ച ആനവർഗത്തിന്റെ മുകളിലെ ഇടത് താടിയെല്ലിലെ അണപ്പല്ലാണെന്ന് സ്ഥിരീകരിച്ചു.
ആധുനിക ആഫ്രിക്കൻ ബുഷ് ആനകളുടെ പൂർവികരായി കണക്കാക്കപ്പെടുന്ന ഈ ജീവിവർഗം ഏകദേശം 85 ലക്ഷം മുതൽ 20 ലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ഭൂമിയിൽ ജീവിച്ചിരുന്നത്. തോളോളം മാത്രം എട്ടടിയിലേറെ ഉയരമുണ്ടായിരുന്ന ഇവ വമ്പൻ ശരീരവലുപ്പത്തിനും നീണ്ട ദന്തങ്ങൾക്കും പേരുകേട്ടവയായിരുന്നു.
കണ്ടെത്തിയ പല്ലിന് ഏകദേശം നാല് ഇഞ്ച് വീതിയുണ്ട്. ഏകദേശം 18 മുതൽ 20 ലക്ഷം വർഷത്തോളം മണ്ണിനടിയിൽ കിടന്നിട്ടും അതിന്റെ ഇനാമൽ ഏറെക്കുറെ കേടുപാടുകളില്ലാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത് വിദഗ്ധരെയും അമ്പരപ്പിച്ചു. ഫോസിലുകൾ ധാരാളമായി കണ്ടെത്തുന്ന ബാവ്ഡ്സിയിലെ ‘റെഡ് ക്രാഗ്’ പാറപ്പാളികളിലായിരുന്നു ഈ പല്ല് അടിഞ്ഞുകിടന്നിരുന്നത്. തീരശോഷണത്തെ തുടർന്ന് മൺപാളികളിൽ നിന്ന് വേർപെട്ട പല്ല് തിരമാലകളിലൂടെ തീരത്തെത്തിയതാകാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
18 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു ജീവിയുടെ പല്ല് ബീച്ചിൽ നിന്ന് കണ്ടെത്താനായെന്നത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് ചാർലിയുടെ അമ്മ എലീനർ പറഞ്ഞു. യാദൃശ്ചികമായി നടന്ന ഈ കണ്ടെത്തൽ, ചരിത്രാതീത ജീവികളെക്കുറിച്ചുള്ള പഠനങ്ങൾക്ക് വിലപ്പെട്ട തെളിവായും മാറിയിരിക്കുകയാണ്.
ASSOCIATION
പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു.കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും ‘മധുരം മലയാളം’ പദ്ധതിയുടെ ഭാഗമായുള്ള ആദരവ് സമ്മേളനവും ശ്രദ്ധേയമായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകളും സാമൂഹിക പ്രവർത്തകയുമായ ഡോ. മറിയ ഉമ്മൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ ഒ സി (യു കെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.
പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈമൺ ചെറിയൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സിബി അറക്കൽ നന്ദിയും അർപ്പിച്ചു. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പീറ്റർബൊറോ യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് ജിജി ഡെന്നി ഡോ. മറിയ ഉമ്മനെ പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.
മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പുതുതായി സംഘടനയിൽ ചേർന്ന അംഗങ്ങൾക്ക് ഡോ. മറിയ ഉമ്മൻ മെമ്പർഷിപ്പ് ഫോമുകൾ വിതരണം ചെയ്തു. പൊതുപ്രവർത്തനത്തിലും സാമൂഹിക സേവന രംഗത്തും പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മലയാള ഭാഷ പഠിപ്പിക്കുന്ന ‘മധുരം മലയാളം’ പദ്ധതിക്ക് നേതൃത്വം നൽകിയ അധ്യാപകനും സെന്റ് മേരീസ് അക്കാദമി ഡയറക്ടറുമായ സോജു തോമസിനെ ഡോ. മറിയ ഉമ്മൻ ആദരിച്ചു. മാതൃഭാഷയും സംസ്കാരവും പുതിയ തലമുറയിലേക്ക് പകർന്നുനൽകുന്നതിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങളെ ചടങ്ങിൽ പ്രത്യേകം പ്രശംസിച്ചു.
യു കെയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ വിഷയങ്ങളും ഐ ഒ സി (യു.കെ) – കേരള ചാപ്റ്ററിന്റെ ഭാവി കർമ്മപദ്ധതികളും ഉൾക്കൊള്ളുന്ന പ്രോജക്ട് റിപ്പോർട്ട് സോജു തോമസ് കേരള ചാപ്റ്റർ ഭാരവാഹികൾക്ക് കൈമാറി.
പീറ്റർബോറോ യൂണിറ്റ് ഭാരവാഹികളായ ദിനു എബ്രഹാം, ജെനു എബ്രഹാം, അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ചാലക്കുടി ചെങ്ങാത്തം വർണമഴ 2026 വളരെ മനോഹരമായി വാദ്യ മേളങ്ങളുടെ ആരവത്തോടെ രാവിലെ 11 മണിയോടെ ഓൾഡ്ബറി, ബർമിംഗ്ഹാമിൽ ചാലക്കുടിയും പരിസരവാസികളുടെയും നിറ സാധ്യത്തത്തിൽ ജൂൺ 27ാം തിയതി ആഘോഷിച്ചു. തുടർന്നുണ്ടായ ചടങ്ങിൽ പ്രസിഡന്റ് ദാസൻ നെറ്റിക്കാടൻ ആദ്യക്ഷപ്രസംഗവും സുബിൻ സന്തോഷ് റിപ്പോർട്ടും അവതരിപ്പിച്ചു.
2013 ൽ ആരംഭിച്ച ഈ ചെങ്ങാത്തതിന് മുൻ പ്രസിഡന്റ്മാരായ സൈബിൻ പാലാട്ടി, സോജൻ നമ്പ്യാപറമ്പിൽ, ജോഷി വാഴപ്പിള്ളി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. കുട്ടികളുടെയും മുതിർന്നവുരുടെയും പലതരത്തിലുള്ള ഗയിമുകളും പരിപാടിക്ക് ആവേശമായി. ചാലക്കുടിക്കാരുടെ പ്രിയ ഭക്ഷണവും ലെഡ് ലൈറ്റിൽ നിറഞ്ഞാടിയ നൃത്യ നൃത്യങ്ങളും സംഗീത സദസും ചടങ്ങിന് മോഡി കൂട്ടി.
ജിബി, ആദർശു എന്നിവർ ആങ്കറിങ്ങിൽ ചടങ്ങിന് കൃത്യത വരുത്തി. ഡിജെ പരിപാടിയുടെ താളത്തിൽ സദസ്സ് ഒന്നാകെ ആടിത്തിമർത്തു. ട്രഷറർ റ്റാൻസി പാലാട്ടിയുടെ നന്ദി പ്രകാശനത്തോടെ വീണ്ടും തീർച്ചയായും കാണാമെന്ന ആഗ്രഹത്തോടെ വൈകിയിട്ടു 7 മണിയോടെ ചെങ്ങാത്തതിന് താൽകാലിക തിരശീല വീണു.
യു.കെ. മലയാളി സമൂഹത്തിന്റെ കായിക-സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ ഒരു കൂട്ടായ്മയായി മാറാൻ ഒരുങ്ങുന്ന ‘ഓൾ യു.കെ. വടംവലി മാമാങ്കം 2026’ ഓഗസ്റ്റ് 30-ന് പോർട്സ്മൗത്തിൽ നടക്കും. Kairali UKയും Lead Tax Consultantsയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കരുത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായ വടംവലി മത്സരത്തിൽ യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കായികമത്സരങ്ങൾക്കൊപ്പം കുടുംബസമേതം ആസ്വദിക്കാവുന്ന സംഗീത-സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ഗായകർ അണിനിരക്കുന്ന ലൈവ് ഗാനമേളയും പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കൂടാതെ, പോർട്സ്മൗത്തിലെ ശ്രദ്ധേയമായ ഭക്ഷണശാലകളായ Malabari, Secret Alley എന്നിവയുടെ നേതൃത്വത്തിൽ നാടൻ വിഭവങ്ങളുമായി ഫുഡ് കോർട്ടും സജ്ജമാക്കും. യു.കെ. മലയാളി സമൂഹാംഗങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. വടംവലി മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകൾ എത്രയും വേഗം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും അവർ അഭ്യർഥിച്ചു.
വടംവലി നടക്കുന്ന തീയതി: 2026 ഓഗസ്റ്റ് 30 (ഞായർ) വേദി: Portsmouth
രജിസ്ട്രേഷൻ & വിവരങ്ങൾക്ക്: പ്രസാദ് ഓഴക്കൽ – 07883 293984, ജോവി ജോസഫ് – 07469 323632. കലയും കായികവും സംസ്കാരവും ഒരുമിക്കുന്ന ഈ മഹോത്സവത്തിലേക്ക് യു.കെ.യിലെ മലയാളി സമൂഹത്തെ കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
ലെസ്റ്റര്‍: ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ (LKC) നേതൃത്വത്തില്‍ അതീവ ഗംഭീരമായി സംഘടിപ്പിച്ച 'ധ്വനി കലോത്സവം 2026' ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ വിജയകരമായി സമാപിച്ചു. യുക്മ റീജിയണല്‍-നാഷണല്‍ കലോത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വന്‍ പങ്കാളിത്തത്തോടെയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ അരങ്ങേറിയത്. വിവിധ സ്റ്റേജുകളിലായി നടന്ന മത്സരങ്ങളില്‍ കൊച്ചു കലാകാരന്മാര് തീപ്പൊരി പ്രകടനങ്ങളുമായി മാറ്റുരച്ചപ്പോള്‍ കലോത്സവ നഗരി ഉത്സവലഹരിയിലായി.
മത്സരങ്ങളുടെ ആവേശത്തിനൊപ്പം രുചികരമായ ഭക്ഷണവും നിറഞ്ഞതോടെ പങ്കെടുത്തവര്‍ക്കെല്ലാം കലോത്സവം വേറിട്ടൊരു അനുഭവമായി മാറി. സമാപന സമ്മേളനത്തില്‍ വിവിധ വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെയും വ്യക്തിഗത ചാമ്പ്യന്മാരെയും അനുമോദിച്ചു.കിഡ്സ് വിഭാഗത്തില്‍ ആദവ് ദാസ്, സബ് ജൂനിയര്‍ വിഭാഗത്തില്‍ രേവതി അജീഷ്, ജൂനിയര്‍ വിഭാഗത്തില്‍ ഗോഡ്വിന് ജോര്‍ജ് സജായ്, സീനിയര്‍ വിഭാഗത്തില്‍ നീതു ഷാജന്, സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ വീണ കെ. വര്‍ഗീസ് എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.കലോത്സവത്തിലെ പ്രധാന പുരസ്കാരങ്ങളായ കലാതിലകം പദവി രേവതി അജീഷും കലാപ്രതിഭ പദവി ആദവ് ദാസും സ്വന്തമാക്കി. മലയാള ഭാഷാ കേസരി പുരസ്കാരത്തിന് സ്റ്റെഫി ഹര്‍ഷല്‍ അര്‍ഹയായി
പരിപാടിയുടെ വന്‍ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എല്‍.കെ.സി ഭാരവാഹികള്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. കുട്ടികളെ കൃത്യസമയത്ത് ഒരുക്കി, സ്റ്റേജിന് പിന്നിലും മുന്നിലും സജീവമായി നിന്ന മാതാപിതാക്കളുടെയും, കുട്ടികളെ പഠിപ്പിച്ചു മിടുക്കരാക്കിയ അധ്യാപകരുടെയും കഠിനാധ്വാനമാണ് ഈ വിജയത്തിന്റെ അടിത്തറയെന്ന് ഭാരവാഹികള്‍ പറഞ്ഞു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും അര്‍പ്പണബോധമാണ് ധ്വനി 2026-നെ ഇത്ര വലിയ വിജയത്തിലെത്തിച്ചത്.ഒത്തൊരുമയോടെ കൂടെനിന്ന ലെസ്റ്ററിലെ മുഴുവന്‍ മലയാളി കുടുംബങ്ങള്‍ക്കും എല്‍.കെ.സി എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് വരുണ്‍ സത്യബാബുവും സെക്രട്ടറി പ്രിന്‍സ് ഉലഹന്നാനും നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.
SPIRITUAL
ലണ്ടന്‍: മലങ്കര സഭയുടെ ഐക്യശില്പ്പിയും നവോത്ഥാന നായകനുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 73-ാം ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് അനുസ്മരണ വിശുദ്ധ കുര്‍ബാനയും പദയാത്രയും ജൂലൈ 19-ന് എയ്ല്‍സ്ഫോര്‍ഡിലെ Aylesford Prioryയില്‍ നടക്കും. യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ലണ്ടന്‍ റീജിയന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ-യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ. കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാര്‍മികത്വം വഹിക്കും. റവ. ഡോ. ചെറിയാന് കോട്ടയില്‍, റവ. ഫാ. ജോണ്സണ് പേഴുംകൂട്ടത്തില്‍ OIC, റവ. ഫാ. ജോര്‍ജ് വലിയപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
ഉച്ചയ്ക്ക് 12.30-ന് വിശുദ്ധ കുര്‍ബാന ആരംഭിക്കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനവും വൈകിട്ട് 3.00-ന് എം.സി.വൈ.എം. ലണ്ടന്‍ റീജിയന്റെ നേതൃത്വത്തില്‍ പദയാത്രയും നടക്കും.റവ. ഫാ. ജോണ്സണ് പേഴുംകൂട്ടത്തില്‍ OIC, റവ. ഫാ. ജോര്‍ജ് വലിയപറമ്പില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം പരിപാടിയുടെ വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്കി. ബിനോജ് ജോണ്‍ പ്രോഗ്രാം കണ്‍വീനറായും റീനോ ജേക്കബ് സെക്രട്ടറിയായും ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു.
ഓര്‍മ്മപ്പെരുന്നാളിന്റെ ഭാഗമായി ജൂലൈ 1 മുതല്‍ 15 വരെ എം.സി.വൈ.എം. അംഗങ്ങളുടെ അനുസ്മരണ സന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. ഇതേ കാലയളവില്‍ വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ ദിവസേന ഓണ്‍ലൈന്‍ ജാഗരണ പ്രാര്‍ഥനയും സംഘടിപ്പിക്കും.
ലണ്ടന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ വെസ്റ്റ് ലണ്ടന്‍, ഈസ്റ്റ് ലണ്ടന്‍, ലൂട്ടണ്, ക്രോയ്ഡണ്‍, അഷ്ഫോര്‍ഡ്, സൗത്താംപ്ടണ്‍, ഇപ്സ്വിച്ച്, കേംബ്രിഡ്ജ്, വര്‍ത്തിംഗ് എന്നീ മിഷനുകള്‍ പരിപാടികളുടെ വിവിധ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
എയ്ല്‍സ്ഫോര്‍ഡിലെ ഈ സംഗമം വിശ്വാസത്തിന്റെയും സഭൈക്യത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും ശക്തമായ സാക്ഷ്യമായി മാറുമെന്ന് സംഘാടകര്‍ അറിയിച്ചു. യുകെയിലെ എല്ലാ വിശ്വാസികളെയും കുടുംബസമേതം പരിപാടിയില്‍ പങ്കെടുത്ത് ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കാളികളാകാന്‍ സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ പ്രഥമ ഇടവകയായ ലിവര്‍പൂള്‍ സമാധാനരാജ്ഞിയുടെ ദൈവാലയത്തില്‍ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ കൊടിയേറ്റത്തോടെ തുടക്കമായി. ഇടവക വികാരി റവ.ഫാ. ഡോ. ജെയിംസ് കോഴിമല തിരുനാള്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. ഇടവകയുടെ ആദ്യത്തെ മുന്‍വികാരി റെവ .ഫാ. ജിനോ വര്‍ഗീസ് അരീകാട്ട് MCBS ആഘോഷമായ കൊടിയേറ്റ് തിരുനാള്‍ കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികനായിരുന്നു.History
മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയ കൂട്ടായ്മ വിളിച്ചോതുന്ന ചടങ്ങില്‍ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്.ജൂണ്‍ 28 മുതല്‍ ജൂലൈ 5 വരെയുള്ള എട്ടു ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. കുടുംബകൂട്ടായ്മകള്‍, ഇവാഞ്ചലൈസേഷന്‍ , മെന്‍സ് ഫോറം, വുമന്‍സ് ഫോറം, ഓള്‍ട്ടര്‍ സെര്‍വേഴ്സ്, സാവിയോ ഫ്രണ്ട്സ് & ചെറുപുഷ്പം മിഷന് ലീഗ് , കാറ്റക്കിസം & ചര്‍ച്ച് ക്വയര്‍, SMYM തുടങ്ങിയ സംഘടനകളുടെ പ്രത്യേക നേതൃത്വത്തിലാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍, കുടുംബങ്ങള്‍, രോഗികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഈ നാളുകള്‍ വിശ്വാസികള്‍ക്ക് ആത്മീയ നവീകരണത്തിനുള്ള അസുലഭ അവസരമാണ്.
ജൂലൈ 5 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഗ്രേറ്റ് ബ്രിട്ടന് രൂപതയിലെ ഫിനാന്‍സ് ഓഫീസര്‍ റവ. ഫാ. ജോ മാത്യു മുലേച്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണത്തിനു ശേഷം ഇടവക സമൂഹം ഒന്നിക്കുന്ന സ്നേഹവിരുന്നും, ഇടവകാംഗങ്ങള്‍ അണിയിച്ചൊരുക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും. മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഈ തിരുനാളിന്റെ ഭാഗമാകുന്നത്, വരുംതലമുറയ്ക്ക് പ്രവാസ മണ്ണില്‍ കത്തോലിക്കാ വിശ്വാസവും കേരളീയ പാരമ്പര്യവും പകര്ന്നുനല്കാന് ഇടവക സമൂഹം നല്കുന്ന പ്രാധാന്യത്തിന്റെ തെളിവാണ്.
പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 5-ലെ ചടങ്ങുകള്‍ പൂര്‍ണ്ണ വിജയമാക്കാന്‍ വികാരി റവ. ഡോ. ജെയിംസ് കോഴിമല, കൈക്കാരന്മാരായ നോബില്‍ ബേബി, ശ്രീജു സെബാസ്റ്റ്യന്‍, സിബി ജോര്‍ജ്, ജിനോ പീറ്റര്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഷിജു കിടങ്ങയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്.
ജൂലൈ 9 സമാധാന രാഞ്ജിയുടെ തിരുനാള്‍ ദിവസം രാവിലെ 10:00 മണിക്ക് ഇടവക പള്ളിയുടെ സമീപത്തുള്ള ഇംഗ്ലീഷ് സമൂഹത്തെ ഉള്‍പ്പെടുത്തിക്കൊണ്ട് ആഘോഷമായ കുര്‍ബാനക്ക് മുഖ്യ കാര്മ്മികന് വെരി. റെവ. ഫാദര്‍ കാനോന്‍ മാര്‍ക്ക് മാഡന്‍ ( parish priest of English Martyrs & St.Robert Bellamine) ആയിരിക്കും.
എല്ലാ വര്‍ഷവും സമീപത്തുള്ള ഇംഗ്ലീഷ് സമൂഹത്തെ കൂടി ചേര്‍ത്ത് നിര്‍ത്തി കൊണ്ട് തിരുനാള്‍ ആഘോഷിക്കുന്ന ലിവര്‍പൂളിലെ ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ ആദ്യത്തെ ഈ ഇടവക നമ്മുടെ സമൂഹത്തിനു നല്ല ഒരു മാതൃകയാണ് കാണിക്കുന്നത്.
തുടര്‍ന്ന് ജൂലൈ 12 ഞായറാഴ്ച രാവിലെ 10:00 മണിക്ക് ഈ ഇടവകയില്‍ നിന്നുള്ള ആദ്യ വൈദികനായ റവ. ഫാ. ഇമ്മാനുവേല്‍ ആന്റണി (ടെനി) നങ്ങച്ചിവീട്ടില്‍ അര്‍പ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ ഈ വര്‍ഷത്തെ തിരുനാള്‍ ചടങ്ങുകള്‍ സമാപിക്കും
പ്രവാസലോകത്തെ തിരക്കുകള്‍ക്കിടയിലും ദിവസേനയുള്ള ആരാധനാക്രമങ്ങളിലും പ്രാര്‍ത്ഥനകളിലും പങ്കുചേരാന്‍ യുകെയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുപോലും നിരവധി വിശ്വാസികളാണ് ദേവാലയത്തിലേക്ക് എത്തിച്ചേരുന്നത്. ആത്മീയ നവീകരണത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പുതിയൊരു പാത തുറന്നുകൊണ്ട് മുന്നേറുന്ന ഈ തിരുനാള്‍ ആഘോഷങ്ങള്‍ കത്തോലിക്കാ സമൂഹത്തിന്റെ ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരു അധ്യായമായി മാറുകയാണ്.
ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന, മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി ഗുരുപൂര്‍ണിമ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
ജൂണ്‍ 27 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതല്‍ തോണ്ടന് ഹീത്തിലുള്ള വെസ്റ്റ് തോണ്ടന് കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്.
അന്നേ ദിവസം വൈകിട്ട് 6:00 മണി മുതല്‍ ഗുരുവായൂര്‍ വാസുദേവന്‍ തിരുമേനിയുടെ കാര്‍മികത്വത്തില്‍ നടന്ന വിഷ്ണുപൂജ,ഗുരുപാദവന്ദനം, നാമ സങ്കീര്‍ത്തനം, ദീപാരാധനയും ഭക്തി സാന്ദ്രമായി. പൂജകള്‍ക്ക് ശേഷം അന്നദാനവും നടത്തപ്പെട്ടു. ഗുരുപൂര്‍ണ്ണിമ ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാവര്ക്കും ലണ്ടന്‍ ഗുരുവായൂരപ്പ സേവാ സമിതി നന്ദി അറിയിച്ചു.
SPECIAL REPORT
വാട്ട്സ്ആപ്പ് നമ്പര്‍ തരുമോ? എന്ന ചോദ്യത്തിന്റെ കാലം കഴിയാന്‍ പോകുകയാണോ എന്ന സംശയമാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉണര്‍ത്തുന്നത്. ഇനി ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറെ തന്നെ ചാറ്റ് ചെയ്യാനുള്ള ഒരു വാതില്‍ തുറക്കാന്‍ പോകുകയാണ് വാട്ട്സ്ആപ്പ്. നമ്പരില്ലാതെ ചാറ്റ് എങ്ങനെയെന്നല്ലേ? നമ്പരിന് പകരം യൂസര്‍ നെയിമാകും നമ്മുടെ പുതിയ ഐഡന്റിറ്റി. വരും മാസങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങും.
നിങ്ങള്‍ക്ക് താത്പര്യമുള്ള യൂസര്‍ നെയിംസ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാമെന്നാണ് വാട്ട്സആപ്പ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. നാട്ടിലെ ക്ലബുകളിലെ അംഗങ്ങള്‍, അയല്‍ക്കാരുടെ ഗ്രൂപ്പുകള്‍, ബിസിനസ് ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ടി വരുന്നവര്‍ തുടങ്ങി നമ്മുക്ക് നമ്പര്‍ കൈമാറാന്‍ താത്പര്യമില്ലാത്ത, എന്നാല്‍ സംസാരിക്കേണ്ടി വരുന്നവരുമായി സുരക്ഷിതമായി ചാറ്റ് ചെയ്യാന്‍ അവസരം നല്‍കുകയാണ് ഈ ഫീച്ചര്‍.
CINEMA
യൂറോപ്യൻ പര്യടനത്തിനിടയിൽ മലയാളികളുടെ പ്രിയനടൻ മോഹൻലാലും അയർലൻഡ് മന്ത്രി ജാക്ക് ചേംബേഴ്സും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. അയർലൻഡിന്റെ പബ്ലിക് എക്സ്പെൻഡിച്ചർ, ഇൻഫ്രാസ്ട്രക്ടർ, പബ്ലിക് സർവീസ് റിഫോം ആൻഡ് ഡിജിറ്റലൈസേഷൻ വകുപ്പ് മന്ത്രിയായ ജാക്ക് ചേംബേഴ്സ് ലാലേട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് തന്റെ സന്തോഷം ഫെയ്സ്ബുക്കിൽ കുറിക്കുകയായിരുന്നു.
ഒരു സ്റ്റേജ് ഷോ അവതരിപ്പിക്കുന്നതിനായി യൂറോപ്പിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തുകയാണ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള താരസംഘം. ഇതിനിടയിലാണ് അയർലൻഡ് മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
“കഴിഞ്ഞ വാരാന്ത്യത്തിൽ അയർലൻഡിൽ എത്തിയ മോഹൻലാലിനെ കണ്ടതിൽ സന്തോഷമുണ്ട്. അയർലണ്ടിലെ ഇന്ത്യൻ പ്രവാസികൾക്കായി അദ്ദേഹം തന്റെ കലാപ്രകടനം കാഴ്ചവെച്ചു. അയർലൻഡിലെ ഇന്ത്യൻ സമൂഹം നമ്മുടെ സമൂഹങ്ങൾക്കും സമ്പദ്വ്യവസ്ഥയ്ക്കും വിശാലമായ സമൂഹത്തിനും നൽകുന്ന നല്ല സംഭാവനകളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.” ജാക്ക് ചേംബേഴ്സ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
മോഹൻലാൽ നയിക്കുന്ന സ്റ്റേജ് ഷോയുടെ യൂറോപ്പ് പര്യടനത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലാണ്. കെ.എസ്. ചിത്രയ്ക്കൊപ്പം പാട്ടുപാടുന്നതും യുവതാരങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നതുമുൾപ്പെടെയുള്ള വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നത്. ചിത്രയ്ക്ക് പുറമേ, സാനിയ അയ്യപ്പൻ, സ്വാസിക, ജീവ ജോസഫ്, റംസാൻ മുഹമ്മദ് എന്നിവരും മോഹൻലാലിനൊപ്പം പരിപാടിയിൽ ഉണ്ടായിരുന്നു.
ധനുഷിന്റെ തിരുച്ചിത്രമ്പലത്തിലെ മേഘം കറുക്കാതാ, ഫഹദ് ഫാസിലിന്റെ ആവേശത്തിലെ ഇല്ലുമിനാറ്റി, മോഹൻലാലിന്റെ ദിലീപിനൊപ്പമുള്ള ചിത്രം ഭ.ഭ.ബയിലെ അഴിഞ്ഞാട്ടം എന്നീ പാട്ടുകൾക്ക് ചുവടുവെക്കുന്ന മോഹൻലാലിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. ബാഹുബലിയിലെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
മോഹൻലാലിന്റെ പാട്ടിനെയും നൃത്തത്തേയും പ്രശംസിച്ച് ഒട്ടേറെ ആരാധകരെത്തിയിരുന്നു. മോഹൻലാൽ ചിത്രങ്ങളിലെ ചിത്ര പാടിയ പാട്ടുകൾ ഉൾപ്പെടുത്തി 14 മിനിറ്റോളം നീണ്ട ഒറ്റ സെഗ്മെന്റിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
മോഹന്‍ലാലിന്റെ യൂറോപ്യന്‍ ട്രിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. മോഹന്‍ലാലിനൊപ്പം വലിയ താരനിര തന്നെയുണ്ട്. ജര്‍മനിയില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ഡാന്‍സും പാട്ടുമൊക്കെ വൈറലായി മാറിയിരുന്നു. 66-ാം വയസിലും ചെറുപ്പക്കാരെ വെല്ലുന്ന എനര്‍ജിയോടെ ഡാന്‍സ് കളിച്ചും പാട്ട് പാടിയുമൊക്കെ തകര്‍ത്താടുകയാണ് മോഹന്‍ലാല്‍.
എന്നാല്‍ ചിലരാകട്ടെ ഇതിന്റെ പേരിലും ട്രോളുകളുമായി എത്തുകയാണ്. മോഹന്‍ലാലിന്റെ ഡാന്സിനേയും സ്റ്റേജിലെ പ്രകടനത്തേയും ട്രോളുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് നടി സരിത ബാലകൃഷ്ണന്. താങ്കളുടെ ഈ പ്രായത്തില്‍ താങ്കള്‍ എന്ത് ചെയ്യുന്നുണ്ട്? ഒരു 10 മിനിറ്റ് എഴുന്നേറ്റ് നിന്ന് ലാലേട്ടന് കാണിക്കുന്ന ആ ഒരു ചെറിയ ചുവട് വെക്കാന്‍ പറഞ്ഞാല്‍, നിങ്ങളുടെ നടുവ് ഒടിഞ്ഞു തൂങ്ങും എന്നാണ് സരിത പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ലാലേട്ടന്റെ നടുവേദനയും, കസേരയിലിരുന്ന് കമന്റടിക്കുന്ന 'അത്ലറ്റുകളും'! ഇപ്പോ സോഷ്യല്‍ മീഡിയയില്‍ ഒരു പുതിയ ട്രെന്‍ഡ് ഉണ്ട്. ജര്‍മ്മനിയിലെ സ്റ്റേജില്‍ ലാലേട്ടന് ആടിത്തിമിര്ക്കുമ്പോള്, ഇവിടുത്തെ എസി റൂമില്‍ കിടന്ന് മൊബൈലില്‍ കുത്തിക്കൊണ്ടിരിക്കുന്ന ഫേസ്ബുക്ക് 'വിദഗ്ധന്മാര്ക്ക്' വലിയ വിഷമം!
'ഇതൊക്കെ എന്തിനാ ഈ പ്രായത്തില്‍?' എന്ന് ചോദിക്കുന്നവരോടാണ്. സാര്‍, താങ്കളുടെ ഈ പ്രായത്തില്‍ താങ്കള്‍ എന്ത് ചെയ്യുന്നുണ്ട്? ഒരു 10 മിനിറ്റ് എഴുന്നേറ്റ് നിന്ന് ലാലേട്ടന് കാണിക്കുന്ന ആ ഒരു ചെറിയ ചുവട് വെക്കാന്‍ പറഞ്ഞാല്‍, നിങ്ങളുടെ നടുവ് ഒടിഞ്ഞു തൂങ്ങും. അതുകൊണ്ട് സ്വന്തം കസേരയുടെ ബലത്തില്‍ ഇരുന്നുകൊണ്ട് മറ്റുള്ളവരുടെ ആരോഗ്യം അളക്കാന്‍ നില്‍ക്കണ്ട.
സോഷ്യല്‍ മീഡിയയിലെ ഈ 'ഹേറ്റേഴ്സ്' സ്പെഷ്യല്‍ ഗ്രൂപ്പിന്റെ ഒരു അവസ്ഥ നോക്കണേ. ഇവര്‍ക്ക് ലാലേട്ടന് നടന്നാല്‍ കുറ്റം, ചിരിച്ചാല്‍ കുറ്റം, താടി വച്ചാല്‍ കുറ്റം വടിച്ചാല്‍ കുറ്റം , ഇനി സ്റ്റേജില്‍ കയറി ആടിത്തിമിര്‍ത്താല്‍ അതും കുറ്റം. ഇവര്‍ക്ക് ലാലേട്ടന് വെറുതെ ഒരു കസേരയില്‍ ഇരുന്നാല്‍ മതി, അപ്പോഴും പറയും - 'അദ്ദേഹത്തിന് ഇനി വയസ്സായി, പവര്‍ പോയി' എന്ന്. ഏട്ടന് ആടിയാല്‍ പറയും 'ഇതൊക്കെ എന്തിനാ' എന്ന്!
ഇവര്‍ക്ക് ലാലേട്ടനെ ട്രോളണം, അത് അവരുടെ ജീവിതത്തിന്റെ ആവശ്യമാണ്! ലാലേട്ടന് ഒരു സിനിമയില്‍ അഭിനയിച്ചാല്‍ 'ഓവര്‍ ആക്റ്റിങ്' എന്ന് പറയും. അഭിനയിച്ചില്ലെങ്കില്‍ 'പഴയ പവര്‍ പോയി' എന്ന് പറയും. ലാലേട്ടന് ജിമ്മില്‍ പോയാല്‍ 'കാണിക്കാന്‍ വേണ്ടി' എന്ന് പറയും. സ്റ്റേജില്‍ വന്നാല്‍ 'പൈസക്ക് വേണ്ടി' എന്ന് പറയും.
ചുരുക്കത്തില്‍: ചുമ്മാ ഇരുന്നാലും കുറ്റം, ഓടിയാലും കുറ്റം! ഇവന്മാരുടെയൊക്കെ ഒരു ലോജിക് ഉണ്ടല്ലോ. അത് സമ്മതിക്കണം! വെറും ഒരു സ്ക്രീനിന്റെ അപ്പുറത്ത് ഇരുന്ന്, സ്വന്തം ജീവിതത്തില്‍ ഒരു പണിയുമില്ലാത്തവനാണ്, അരനൂറ്റാണ്ടായി കോടിക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ വാഴുന്ന ഒരു മനുഷ്യനെ വിലയിരുത്താന്‍ വരുന്നത്.
ലാലേട്ടന് സ്റ്റേജില്‍ ആടിയത് നിങ്ങള്‍ക്കുള്ള മറുപടിയാണ്. ആ എനര്‍ജി കണ്ടിട്ട് നിങ്ങള്‍ക്ക് അസൂയ തോന്നുന്നത് സ്വാഭാവികം. കാരണം, ആ പ്രായത്തിലും അദ്ദേഹം ആ തീ സൂക്ഷിക്കുന്നത് കണ്ടാല്‍ ആരായാലും ഒന്ന് പുകഞ്ഞു പോകും. ട്രോളി പണിഞ്ഞ് ലൈക്ക് വാങ്ങുന്നവര്‍ ഓര്‍ക്കുക, നാളെ നിങ്ങള്‍ക്കും ഒരു പ്രായം വരും. അന്ന് നിങ്ങള്‍ എവിടെയായിരിക്കും? ഒരുപക്ഷേ, ആരെങ്കിലും തള്ളിക്കയറ്റുന്ന ഒരു വിഡിയോയില്‍ കമന്റ് ഇട്ടുകൊണ്ടിരിക്കും. ലാലേട്ടന് അപ്പോഴും സ്റ്റേജില്‍ ഉണ്ടാകും, നിങ്ങള്‍ അപ്പോഴും കമന്റ് ബോക്സില്‍ ഉണ്ടാകും! ആത്യാവശ്യം വിവരം ഉള്ളവര്‍ക്ക് മനസ്സിലാകും, അല്ലാത്തവര്‍ക്ക് എത്ര പറഞ്ഞാലും മനസ്സിലാകില്ല.
മലയാളത്തിലും ഏറെ ആരാധകരുള്ള നടിയാണ് വിദ്യാബാലൻ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവർന്ന നടികൂടിയാണ് വിദ്യാബാലൻ. വളരെ ബോൾഡായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുവെന്നതാണ് വിദ്യയുടെ ഒരു പ്രത്യേകത.
എന്നാൽ വിദ്യാ ബാലൻ സോഷ്യൽ മീഡിയയിലും വളരെ വൈറലാണ്. രസകരമായ റീലുകൾ ചിത്രീകരിച്ച് ആരാധകരെ ചിരിപ്പിക്കാൻ വിദ്യാബാലന് സാധിക്കാറുണ്ട്. മലയാള സിനിമകളിലെ ഉൾപ്പെടെ ശ്രദ്ധേയമായ ഡയലോഗുകളാണ് വിദ്യാബാലൻ അവതരിപ്പിക്കാറ്. പഞ്ചാബി ഹൗസിലെ രമണനേയും മറ്റും അവതരിപ്പിച്ച് ആരാധകരുടെ കൈയടിയേറെ നടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു വൈറൽ വീഡിയോയുമായി വിദ്യാബാലൻ എത്തിയിരിക്കുകയാണ്.
ഉർവശിയും മീരാ ജാസ്മിനും അഭിനയിച്ച അച്ചുവിന്റെ അമ്മയെന്ന സിനിമയിലെ രംഗമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഉർവശി അവതരിപ്പിച്ച കടുക് വറ കടുക് വറയെന്ന പാചക രംഗമാണ് വിദ്യാബാലൻ അനുകരിച്ചിരിക്കുന്നത്. രസകരമായ ഈ വിഡിയോയ്ക്ക് ഉർവശി ചേച്ചി എന്നോട് ക്ഷമിക്കണമെന്നാണ് വിദ്യ ബാലൻ കാപ്ഷൻ നൽകിയത്. ആരാധകരുടെ നിരവധി കമൻ്റുകളും ഇതിന് താഴെ വരുന്നുണ്ട്. ഇരുവരും ചേർന്ന് ഒരു സിനിമ ഉണ്ടാകണമെന്ന ആരാധകരുടെ ആഗ്രഹവും അവർ പങ്കുവെക്കുന്നു.
NAMMUDE NAADU
ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ കരുത്തരായ ഐവറി കോസ്റ്റിനെ മുട്ടുകുത്തിച്ച് വൈക്കിങ് പോരാളികളുടെ പിൻതലമുറക്കാരായ നോർവെയുടെ യുവ ടീം. ഡാളസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവേ വിജയിച്ചത്. ന്യൂ യോർക്കിൽ നടക്കുന്ന പ്രീ ക്വാർട്ടർ ഫൈനലിൽ അവർ ബ്രസീലിനെ നേരിടും.കളിയുടെ 39ആം മിനുട്ടിൽ ടൂര്ണമെറ്റിലെ തന്നെ ഏറ്റവും മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന ഗോളിലൂടെ അന്റോണിയോ ന്യൂസ നോർവെയെ മുന്നിലെത്തിച്ചു. പെനാൽറ്റി ബോക്സിന്റെ വലതു വശത്ത് നിന്നും അദ്ദേഹം അടിച്ച വലംകാലൻ ഷോട്ട് മഴവില്ല് പോലെ വളഞ്ഞ് ഐവറി കോസ്റ്റിന്റെ വലയിലെത്തി.
എന്നാൽ കളിയുടെ 74ആം മിനുട്ടിൽ അതിമനോഹരമായ ഒരു ഗോളിലൂടെ ഐവറി കോസ്റ്റ് തിരിച്ചടിച്ചു. പകരക്കാരനായി എത്തിയ അമദ് പെപ്പെയുമായി ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ണ്ട് നോർവേ പ്രതിരോധക്കാരെ മറികടന്ന് അദ്ദേഹം തൊടുത്ത ഷോട്ട് തടയാൻ ഗോളിക്ക് ആയില്ല.എന്നാൽ കളിയുടെ 86ആം മിനുട്ടിൽ ഹാലൻഡ് കളിയുടെ ഗതി നിർണയിച്ച ഗോൾ നേടി. ഓസ്കാർ ബോബിൽ നിന്ന് പന്ത് സ്വീകരിച്ച പാട്രിക് ബെർഗ് മികച്ചൊരു മുന്നേറ്റത്തിന് ശേഷം പന്ത് ഹാലൻഡിന് പാസ് നൽകി. പന്ത് ഗോൾ വലയിലെത്തിച്ചു ഹാലൻഡ് ടീമിനെ പ്രീക്വാർട്ടറിലേക്കുള്ള വഴിയിലെത്തിച്ചു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ ഔദ്യോഗിക സംസ്കാര ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ബിഹാര്‍ ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറല്‍ സയ്യിദ് അതാ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മര്‍ഗരിറ്റയും ഇന്ത്യയെ പ്രതിനിധീകരിക്കും.
ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ജൂലൈ നാലിനാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിക്കുക. എന്നാല്‍, ഇതേ കാലയളവില്‍ ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനം ഉള്ളതിനാല്‍ പ്രധാനമന്ത്രിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പകരം പ്രതിനിധികളെ അയിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28 ന് യു എസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖമേനിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ആഴ്ചയാണ് പ്രസിഡന്റ് പെസെഷ്കിയാന് പ്രധാനമന്ത്രി മോദിയെ ഔദ്യോഗികമായി ക്ഷണിച്ചത്. സംസ്കാര ചടങ്ങില്‍ പ്രതിനിധികളെ അയക്കുന്നതിനൊപ്പം തന്ത്രപ്രധാന പങ്കാളികളുമായുള്ള ബന്ധം നിലനിര്‍ത്തുക എന്ന നയത്തിന് അനുസൃതമായാണ് ഈ ഉന്നതതല പ്രതിനിധി സംഘത്തെ അയക്കാനുള്ള തീരുമാനം.
ടെഹ്റാനില്‍ ആരംഭിക്കുന്ന ഖമേനിയുടെ ശവസംസ്കാര ചടങ്ങുകള്‍ 9-ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദില്‍ മൃതദേഹം അടക്കം ചെയ്യുന്നതോട് കൂടി അവസാനിക്കും. ആദ്യം മാര്‍ച്ചിലാണ് സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നതെങ്കിലും അന്ന് നിലനിന്നിരുന്ന രൂക്ഷമായ സൈനിക സംഘര്‍ഷം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു. നരേന്ദ്ര മോദിക്ക് പുറമെ, ചൈന, റഷ്യ, ഖത്തര്‍, ഫ്രാന്‍സ്, പാകിസ്ഥാന് എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ക്കും ചടങ്ങിലേയ്ക്ക് ഇറാന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്.
Channels
കാന്‍സര്‍ ബാധിതയായ രേണു സുധിയെ പോയി കണ്ടതിനെക്കുറിച്ച് സീമ ജി നായര്‍ കഴിഞ്ഞദിവസം എഴുതിയിരുന്നു. എന്നാല്‍ താന്‍ രേണുവിനെ കണ്ടതിനെക്കുറിച്ച് പറഞ്ഞത് പണപ്പിരിവ് നടത്താന്‍ വേണ്ടിയാണെന്ന് ചിലര്‍ ആരോപിച്ചതോടെ മറുപടിയുമായെത്തിയിരിക്കുകയാണ് സീമ ജി നായര്‍. താന്‍ സംസാരിച്ചത് കാന്‍സര്‍ എന്ന അവസ്ഥയെക്കുറിച്ചാണ് അല്ലാതെ രേണുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നില്ലെന്നാണ് സീമ ജി നായര്‍ പറയുന്നത്. ഈ വാക്കുകളിലേക്ക്:
കഴിഞ്ഞ ദിവസം രേണു സുധിയെ കുറിച്ച് ഒരു പോസ്റ്റ് ഞാന്‍ ഇട്ടിരുന്നു, അതില്‍ ഞാന്‍ വ്യക്തമായി പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്, അത് കാന്‍സര്‍ എന്ന അസുഖത്തെക്കുറിച്ചും അതിന്റെ അവസ്ഥയെ കുറിച്ചും ആണ്, അല്ലാതെ രേണുവിനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പോസ്റ്റ് അല്ല. അത് പല മീഡിയകളും ഏറ്റെടുത്തു അവരുടെ ശൈലിയില്‍ എഴുതി തുടങ്ങി, പല ''വാക്കുകളും''വളച്ചൊടിക്കപ്പെട്ടു. അതില്‍ ചില കമന്റുകള്‍ വന്നു, അതില്‍ തിരുവനന്തപുരത്തു നിന്ന് ഒരു ഷീജ റാണി (പ്രൊഫൈല്‍ ലോക്ക് ആണ് )..എഴുതി ഞാന്‍ പിരിവ് തുടങ്ങും, പാതി ഞാന്‍ എടുക്കും, പാതി അവര്‍ക്കു കൊടുക്കും, പ്രശസ്തി എനിക്കും എന്ന്.
ഷീജ റാണിയോട് ഒരു വാക്ക്, നിങ്ങളുടെ വീട്ടില്‍ ആര്‍ക്കെങ്കിലും കാന്‍സര്‍ വന്നിട്ട് ഞാന്‍ പിരിക്കാന്‍ ഇറങ്ങിയിട്ടില്ല, ആര്‍ക്കു വേണ്ടിയും പിരിക്കാറില്ല, സഹായങ്ങള്‍ അവരവരുടെ അക്കൗണ്ട് നമ്പര്‍ കൊടുത്തിട്ട് അതിലേക്കാണ് ആരേലും സഹായിക്കുന്നെങ്കില്‍ സഹായിക്കുക, അത് എടുക്കാനും, കൈകാര്യം ചെയ്യാനും അവര്‍ക്ക് മാത്രം അധികാരം, ഈ ഭൂമിയില്‍ നിന്ന് കടന്നു പോയ പ്രിയപെട്ടവരുടെ മാതാപിതാക്കള്‍ ഇവിടെ ജീവിച്ചിരുപ്പുണ്ട്. .ബന്ധുക്കള്‍ ജീവിച്ചിരുപ്പുണ്ട്, ഇന്നും ആ വീടുകളില്‍ ഒരു പ്രശ്നം വന്നാല്‍ ആദ്യം അവര്‍ എന്നെയാണ് വിളിക്കുക.
പിന്നെ സെലെബ്രറ്റികളെ മാത്രം ആണ് മൈന്‍ഡ് ചെയ്യുക എന്ന് ചിലര്‍,സത്യത്തില്‍ ചിരിയാണ് വരുന്നത്, ഏകദേശം 34 വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു സെലിബ്രറ്റിയും അല്ലാതിരുന്ന കാലത്ത് എന്റെ അമ്മയെയും കൊണ്ട് RCC യുടെ വരാന്തകളില്‍ ഇരുന്ന വ്യക്തിയാണ് ഞാന്‍. എന്തെങ്കിലും ഞാന്‍ ചെയ്യുന്നുവെങ്കില്‍ സെലെബ്രറ്റികളെക്കാള്‍ കൂടുതല്‍ സാധാരണക്കാര്‍ക്കാണ് ചെയ്യുന്നത്, അറിയുന്നത് കലാരംഗത്തുള്ളവരുടെ കാര്യം ആണ്, ഞാന്‍ ആര്‍ക്കും ശല്യം ആകുന്നില്ലല്ലോ, രെയും ശല്യപ്പെടുത്താനും വരുന്നില്ല, ഒരു വശത്തു കൂടി ഇങ്ങനെ ജീവിച്ചു പൊയ്ക്കോട്ടേ.
ഒരു നേരത്തെ മരുന്നെങ്കിലും സുഖമില്ലാത്തവര്‍ക്ക് മേടിച്ചു കൊടുക്ക്, വിശപ്പിന് ഒരു നേരത്തെ ആഹാരം കൊടുക്ക്, ഒരു കുട്ടിക്ക് വിദ്യാഭാസ ചിലവ് കൊടുക്ക്, പാവപെട്ട ഒരു പെണ് കുട്ടിയുടെ കല്യാണം നടത്തികൊടുക്ക്, വീടുവെക്കാന്‍ സ്ഥലം ഇല്ലാത്തവര്‍ക്ക് 3 സെന്റ് സ്ഥലം മേടിച്ചു കൊടുക്ക്, വീടില്ലാത്തവര്‍ക്ക് ഒരു വീട് വെച്ച് കൊടുക്ക്, എല്ലാരുടെയും പേര് എഴുതാന്‍ പറ്റില്ല, കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോര്‍ഡും ഉണ്ടെങ്കില്‍ എന്തും പറയാമെന്നും, എഴുതാമെന്നും കരുതരുത്, ഇതിലേതെങ്കിലും ചെയ്തു കൊടുത്തിട്ട്, എന്നിട്ട് എന്നെ ക്രിട്ടിസൈസ് ചെയ്യൂ ..ആരെയും വേദനിപ്പിക്കുന്ന രീതിയില്‍ ഇന്നുവരെ ഞാന്‍ ഒന്നും പറഞ്ഞിട്ടുമില്ല, എഴുതിയിട്ടുമില്ല.
കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ സഹായിച്ചതുമായി ബന്ധപ്പെട്ട് അവതാരക ലക്ഷ്മി നക്ഷത്രയും യൂട്യൂബർ സായ് കൃഷ്ണയും (സീക്രട്ട് ഏജന്റ്) തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. നല്ല കാര്യങ്ങൾ മറ്റുള്ളവരെ അറിയിച്ചുതന്നെ ചെയ്യണമെന്ന് മുൻപ് സായ് പറഞ്ഞിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടി ലക്ഷ്മി രംഗത്തെത്തിയിരുന്നു. തന്റെ പെർഫ്യൂം വീഡിയോ അത്തരത്തിൽ ചെയ്തതാണെന്നായിരുന്നു ലക്ഷ്മിയുടെ വാദം. എന്നാൽ, ലക്ഷ്മിയുടെ ഈ പ്രതികരണത്തിന് വായടപ്പിക്കുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് സായ് കൃഷ്ണയിപ്പോൾ. ലക്ഷ്മി ചെയ്ത സഹായത്തെയല്ല, പകരം അത് ചെയ്ത പാറ്റേണിനാണെന്നും സായ് പറഞ്ഞു. രേണുവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പൈസ ഉണ്ടാക്കിയത് ലക്ഷ്മി നക്ഷത്രയാണെന്നാണ് തോന്നുന്നതെന്നും സായ് പറയുന്നു.
സീക്രട്ട് ഏജന്റിന്റെ വാക്കുകൾ ഇങ്ങനെ
ചില കാര്യങ്ങള്‍ നമ്മള് അറിയിച്ച് ചെയ്യണമെന്ന് ഞാന്‍ തന്നെയാണ് പറഞ്ഞത്. ഞാനൊരു കാര്യം എനിക്ക് തോന്നിയത് കൊണ്ട് ചെയ്തു. അത് കണ്ടിട്ട് ആര്‍ക്കെങ്കിലും സഹായിക്കാന്‍ പറ്റുമെങ്കില്‍ സഹായിക്കട്ടെ. ഒരു വ്യക്തിയുടെ കുറേ കാര്യങ്ങള്‍ അറിയിച്ചിട്ട്, അത് കുറേ വീഡിയോ ആക്കുന്ന കാര്യമല്ല ഞാന്‍ പറഞ്ഞത്. രേണുവുമായി ബന്ധപ്പെട്ട് ലക്ഷ്മി നക്ഷത്രയുടെ ആദ്യ വീഡിയോ കാണുന്നത് ഭയങ്കര കരച്ചിലായിട്ടാണ്. ഒടുക്കത്തെ കരച്ചില്. കമന്റ് ബോക്സ് മുഴുവന്‍ അവര്‍ക്ക് എതിരായിരുന്നു. ഞാനത് കണ്ടന്റാക്കിയിട്ടുണ്ട്. അതാണ് തുടക്കം. കൊല്ലം സുധി- രേണു ആയിരുന്നു കണ്ടന്റ്. അതായിരുന്നു ലക്ഷ്മി നക്ഷത്രയുടെ തുടക്കം. അന്ന് പലരും പറഞ്ഞു ലക്ഷ്മിയെ നിനക്കറിയില്ലെന്ന്. ഈ കരയുന്ന ആളല്ലെന്ന് പറഞ്ഞു.
ശേഷം രേണുവുമായി ബന്ധപ്പെട്ട് ലക്ഷ്മി ഒരുപാട് വീഡിയോകള്‍ ചെയ്തു. അവര്‍ പെര്‍ഫ്യൂമിന്റെ കാര്യം പറഞ്ഞാണ് മാധ്യമങ്ങളോട് സംസാരിച്ചത്. പക്ഷേ അതല്ല. നിങ്ങള്‍ അവിടെ ചെന്ന് സ്ലോ മോഷനില്‍ അവരുടെ കണ്ണുകള്‍ സൂം ചെയ്യുന്നു, നാല് ആംഗിളില്‍ ക്യാമറ വയ്ക്കുന്നു, അതിന് ഒരു എഡിറ്റിംഗ് പാറ്റേണ്‍ ഉണ്ടാക്കുന്നു, ബിജിഎം ഇട്ട് തള്ളുന്നു, രേണു സംസാരിക്കുമ്പോള്‍ സുധിയുടെ മാലയിട്ട ഫോട്ടോ സൂം ചെയ്യുന്നു. അത് നിങ്ങള്‍ സെല്ല് ചെയ്ത രീതിക്കെതിരെയാണ് ഞാന്‍ സംസാരിച്ചത്. മോണിറ്റൈസേഷന് ഓണ്‍ ചെയ്തിട്ടല്ലേ ചേച്ചി ഇത് ചെയ്തത്. അത് ഓഫാക്കി ചെയ്ത പരിപാടി ഒന്നുമല്ലല്ലോ? കൊള്ളാം. എനിക്ക് വേണമെങ്കില്‍ രേണുവിന്റെ അടുത്ത് പോയ വീഡിയോ എടുത്തിടാമായിരുന്നു. നക്ഷത്ര ചേച്ചി അതാണല്ലോ ചെയ്തത്. മില്യണ്‍ വ്യൂവ്സ് ആണ് ഉണ്ടാക്കിയത്. അതില്‍ നിന്നും അരിയും മേടിച്ചു. പക്ഷേ നിങ്ങളല്ലല്ലോ ഞാന്‍. ചേച്ചി ചെയ്തത് പോലെ ഞാന്‍ ചെയ്യില്ല.
ചേച്ചി ആദ്യം എന്റെ സുധി ചേട്ടന് എന്ന് പറഞ്ഞൊരു വീഡിയോ ഇട്ടു. 3.9 മില്യണ്‍ വ്യൂവ്സ്. അതിന്റെ മോണിറ്റൈസേഷന് ഓണ്‍ ആയിരുന്നോ അല്ലയോ എന്ന് ചേച്ചി പറഞ്ഞ് തന്നാല്‍ നന്നാവും. അതിനെത്ര പൈസ കിട്ടി എന്നതും. ഇതുമായി ബന്ധപ്പെട്ട് 6, 7 വീഡിയോ കാണും. എല്ലാം ഒരു മില്യണിലധികം വ്യൂവ്സ് ഉള്ള വീഡിയോകളാണ്. അതായത് 10 ലക്ഷത്തില്‍ കൂടുതല്‍. രേണു – കൊല്ലം സുധി കണ്ടന്റ് വച്ച് നിങ്ങള്‍ നേടിയതാണ്. ഒരു വീഡിയോ പോയിട്ട് ബാക്കി എല്ലാം 30 മിനിറ്റില്‍ കൂടുതലുള്ള വീഡിയോകളാണ്. അതിലെല്ലാം മിഡ് ആഡ്(പരസ്യം) സെറ്റ് ആണ്. ഇത്രയും വീഡിയോസില്‍ നിന്നും ബള്‍ക്ക് എമൗണ്‍ റവന്യൂ(വലിയൊരു തുക) ഉണ്ടാക്കിയ വ്യക്തിയാണ് നിങ്ങള്‍. ഞാന്‍ മോശവും കുറ്റവുമല്ല പറയുന്നത്. ഞങ്ങളും ഇതുതന്നെയാണ് ചെയ്തത്. നിങ്ങള്‍ അവിടെ പോയി കണ്ടന്റുണ്ടാക്കി എന്നേ ഉള്ളൂ. ഇവിടെ പെര്‍ഫ്യൂം കൊടുത്തതിനല്ല വിമര്‍ശനം വന്നത്. വഴി മാറ്റി വിടല്ലേ ലക്ഷ്മി നക്ഷത്ര. നിങ്ങള്‍ ചൂഷണം നടത്തിയതിനാണ് വിമര്‍ശനം വന്നത്. അതും നേരിട്ട്. സാഡ് ബിജിഎം, കണ്ണീര് സൂം. ഫോട്ടോ ഫോക്കസ്, എല്ലാം ചെയ്തിട്ട്. സഹായങ്ങൾ ചെയ്തതിന്റെ പേരിൽ നിങ്ങളെ ഞാൻ വിമർശിച്ചിട്ടുമില്ല. നിങ്ങളത് വില്പന ചെയ്യുകയായിരുന്നു. മില്യൺ അടിക്കുന്നു, ട്രെന്റിംഗ് ആണെന്ന് പറഞ്ഞ് പോസ്റ്റിടുന്നു. ഇത്രയും കാലം ഒന്നും അറിയിക്കാതെ ചെയ്ത പോലെയാണ് സംസാരം. രേണു സുധി കണ്ടന്റിൽ നിങ്ങൾക്കാണ് ഏറ്റവും കൂടുതൽ വരുമാനം കിട്ടിയിട്ടുള്ളത്. മില്യൺ ആണ് വ്യൂവ്സ്. എനിക്ക് കിട്ടിയതിൽ നിന്നും ഒരു തുക ഞാൻ കൊടുത്തു. രേണുവിന്റെ വീട്ടിൽ പോയപ്പോൾ നാല് ക്യാമറ ഓണാക്കി ഞാൻ പോയിട്ടില്ല. നാല് ആംഗിളിൽ നിന്നും ഷൂട്ടും ചെയ്തിട്ടില്ല. അത് ചെയ്യത്തുമില്ല.
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായ നടിമാരിലൊരാളാണ് നിഷ സാരംഗ്. പണമല്ല ലോകത്തെ ഏറ്റവും വലിയ കാര്യമെന്നും ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് പ്രധാനമെന്നും പറയുകയാണ് നിഷയിപ്പോൾ. ആരോഗ്യം നഷ്ടപ്പെടാതെ ഇരിക്കണമെങ്കിൽ നമ്മളീ കാശിനെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ആലോചിച്ച് ടെൻഷൻ അടിക്കരുത്.
നമ്മൾ ആർഭാടത്തെക്കുറിച്ച് ആലോചിച്ച് ടെൻഷനടിക്കുമ്പോഴാണ് നമ്മുടെ കയ്യിലിരിക്കുന്ന ഏറ്റവും വലിയ ആനന്ദം നഷ്ടപ്പെടുന്നതെന്നും നിഷ പറയുന്നു. മണി ടോക്സ് വിത്ത് നിഖിൽ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നിഷ. "എന്റെ കയ്യിൽ 100 രൂപ മാത്രമുള്ള ദിവസങ്ങളുണ്ടായിട്ടുണ്ട് പണ്ടൊക്കെ.
പക്ഷേ എന്റെയടുത്ത് ആ നൂറ് രൂപയും അന്നൊരാൾ വന്ന് ചോദിച്ചിട്ട് പോയ ദിവസങ്ങളുമുണ്ടായിട്ടുണ്ട്. ഞാനപ്പോൾ ഒന്നും ചിന്തിക്കുന്നില്ല. അവർക്ക് അതുകൊണ്ട് അന്നത്തെ ദിവസത്തെ പട്ടിണി മാറുകയാണ്. പക്ഷേ അതുകഴിഞ്ഞ് വീട്ടിലെത്തി കഴിഞ്ഞാൽ എനിക്കറിയില്ല, എപ്പോഴും ഒരു അത്ഭുതം പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.
അന്ന് രാത്രി കിടന്നുറങ്ങുന്നതിന് മുൻപ് പിറ്റേദിവസം പുതിയ വർക്ക് വന്നിട്ടുണ്ടാകും. അപ്പോൾ അതിന്റെ എത്രയോ ഇരട്ടിയാണ് പിറ്റേദിവസം നമുക്ക് കിട്ടുന്നത്. കൊടുക്കുന്നതല്ല കിട്ടുക. എല്ലാവരും ചിന്തിക്കേണ്ട കാര്യമാണ്. നമ്മൾ കൊടുക്കുന്നതല്ല തിരിച്ചു കിട്ടുന്നത്. കൊടുക്കുന്നതിന്റെ എത്രയോ ഇരട്ടിയാണ് നമുക്ക് തിരിച്ചു കിട്ടുന്നത്.
കൊടുക്കുന്ന നമ്മുടെ മനസാണ് ഏറ്റവും വലുത്. വളരെ നിറഞ്ഞ മനസോടെ നമുക്ക് ഒരാൾക്ക് കൊടുക്കാൻ പറ്റുന്നതാണ് ഏറ്റവും വലിയ സന്തോഷം. നമ്മുടെ മുൻപിലുള്ള നമ്മളേക്കാൾ സങ്കടമുള്ള ആളുകളെ വന്ന് കാണുക. അപ്പോൾ നമ്മൾ രാജാക്കൻമാരല്ലേ. നമ്മളെപ്പോഴും കാണുന്നത് എങ്ങനെയാണെന്ന് അറിയാമോ. ഈ ടെൻഷനടിക്കുന്ന ആൾക്കാർ എപ്പോഴും കാണുന്നത് എന്താണെന്നറിയാമോ ?.
അവർ അവരേക്കാൾ മുകളിലുള്ള ആൾക്കാരെയാണ് കാണുന്നത്. ശോ... കഷ്ടം എനിക്ക് അതില്ല. ഇല്ല.. ഇല്ല.. ഇല്ല... എന്ന് ചിന്തിക്കാതെ എനിക്ക് എല്ലാം ഉണ്ടല്ലോ. ഞാൻ ഇങ്ങനെയല്ലേ ജീവിക്കുന്നേ. ഞാൻ എന്ത് സന്തോഷത്തോടെയാണ് ഇരിക്കുന്നേ. കാശ് അല്ല ലോകത്തെ ഏറ്റവും വലുത്. നമുക്ക് ആരോഗ്യം ഉണ്ടോ. നമ്മളാണ് ലോകത്തെ ഏറ്റവും വലിയ രാജാവ്.
ഈ ആരോഗ്യം നഷ്ടപ്പെടാതെ ഇരിക്കണമെങ്കിൽ നമ്മളീ കാശിനെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ആലോചിച്ച് ടെൻഷൻ അടിക്കരുത്. നമ്മൾ ആർഭാടത്തെക്കുറിച്ച് ആലോചിച്ച് ടെൻഷനടിക്കുമ്പോഴാണ് നമ്മുടെ കയ്യിലിരിക്കുന്ന ഏറ്റവും വലിയ ആനന്ദം നഷ്ടപ്പെടുന്നത്.
നമ്മുടെ ഏറ്റവും വലിയ ആനന്ദം എന്ന് പറയുന്നത് നമ്മുടെ ശരീരം. ഇത് നഷ്ടപ്പെടാതെ ഇരിക്കണമെങ്കിൽ ഈ മൂന്ന് സാധനങ്ങൾ അങ്ങ് വേണ്ട എന്ന് വയ്ക്കുക. സന്തോഷമായിട്ടിരിക്കുക".- നിഷ സാരംഗ് പറഞ്ഞു.
ഹൃദയഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അവതാരകന് രാജേഷ് കേശവിന്റെ ആരോഗ്യനിലയെക്കുറിച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. രാജേഷ് ഇപ്പോഴും കിടപ്പിലാണ്. തെറാപ്പിയുടെ ഭാഗമായി എഴുന്നേല്‍പ്പിച്ച് നിര്‍ത്തുന്നുണ്ട്. കൈ കാലുകളുടെ ചലനവും മുമ്പത്തേക്കാള്‍ മെച്ചമാവുന്നുണ്ട്. ഒരു മിറക്കിള്‍ സംഭവിക്കാന്‍ എല്ലാവരുടേയും പ്രാര്‍ത്ഥനയും സ്നേഹവും മാത്രം മതിയെന്നും അദ്ദേഹം പറയുന്നു. ആ വാക്കുകളിലേക്ക്:
പ്രിയപ്പെട്ട രാജേഷ് കേശവിന്റെ വിവരങ്ങള്‍ അറിയുന്നില്ലല്ലോ, ഇടയ്ക്ക് രാജേഷിനെ ഓണ്‍ലൈനില്‍ കണ്ടല്ലോ? ഓക്കെ ആയോ ചോദ്യങ്ങള്‍ നിരവധിയാണ്, ഞാന്‍ ചില വര്‍ക്കുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്നു.പലരോടും റിപ്ലൈ ചെയ്യാന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു. ഇന്നലെ സുരേഷ് ഗോപിയുടെ ജന്മദിനം ആയിരുന്നു. കുറെ വര്‍ഷങ്ങളായി ആ ദിവസം രാജേഷും ഞാനും ശാസ്തമംഗലത്തെ വീട്ടില്‍ പോയി ഒരുമിച്ചു മധുരം പങ്കിടാറുണ്ട്, ഇത്തവണ പോകുമ്പോള്‍ അവന്റെ കാര്യമാണ് എല്ലാവര്ക്കും ചോദിക്കാനുണ്ടായിരുന്നത്. രാജേഷ് ആശുപത്രിയില്‍ ആയതിനു ശേഷം ചികിത്സാ കാര്യങ്ങളിലും,അവനെ വന്നു കാണുന്നതിലും ഏറ്റവുമധികം മുന്നിട്ടു നിന്നത് സുരേഷ് ഗോപി തന്നെയാണ്.
രാജേഷ് കിടപ്പിലായിട്ടു 10 മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു, വെല്ലൂര്‍ ആശുപത്രിയില്‍ നിന്നും ഇപ്പോള്‍ തിരുവനന്തപുരത്തു വീട്ടില്‍ എത്തിയതിനു ശേഷം ആരോഗ്യ പുരോഗതി മെച്ചമാവുന്നുണ്ട്, ഇടയ്ക്ക് ഉണ്ടാകുന്ന പനി, ഇന്ഫെക്ഷന് ഒക്കെ ആ പുരോഗതിയെ പിന്നോട്ട് വലിക്കും. വിവിധ തരം തെറാപ്പികള്‍ കൊടുക്കാന്‍ പറ്റുന്നത് ആരോഗ്യ നില ബെറ്റര്‍ ആകുമ്പോള്‍ മാത്രമാണ്.
അവന് കിടപ്പിലാണ് ഇപ്പോഴും, തെറാപ്പിയുടെ ഭാഗമായി എണീപ്പിച്ചു നിര്‍ത്തുന്നുണ്ട്, അതിന്റെ സമയവും എക്സ്റ്റെന്റ് ചെയ്തു വരികയാണ്. കൈ കാലുകളുടെ ചലനവും മുന്പത്തെക്കാള് മെച്ചമാവുന്നുണ്ട്, പക്ഷേ മൂഡ് ശെരിയല്ലെങ്കില്‍ തെറാപ്പികളോട് ഉള്ള സഹകരണം കുറവാണ്. ഞാന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നു ഒരു കൊച്ചു കുഞ്ഞിനെ എന്ന പോലെ പലതും തുടക്കം മുതല്‍ പഠിപ്പിച്ചു മുന്നോട്ട് പോകുന്ന അവസ്ഥയാണ്.
കഴിഞ്ഞ ദിവസം രമേഷ് പിഷാരടി വിളിച്ചിരുന്നു... മമ്മുക്കയുടെയും ചാക്കൊച്ചന്റെയും മഞ്ജു വാര്യരുടെയും ഒക്കെ അന്വേഷണം അറിയിച്ചിരുന്നു. ഒപ്പം ഭാരിച്ച ചികിത്സാ ചിലവുകള്‍ക്ക് താങ്ങായി എന്തെങ്കിലും ഒരു പരിപാടി ചെയ്തു കുറച്ചു ഫണ്ട് സ്വരൂപിക്കാനുള്ള ഒരു ചര്‍ച്ചയും നടന്നു. എല്ലാം നന്നായി വരും, അവനെ പഴയ പോലെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ രാജേഷിന്റെ കുടുംബവും, കുറെ നല്ല മനസ്സുകളും അക്ഷീണം പരിശ്രമിക്കുകയാണ്.
ഓഫീസിലെ പഴയ സുഹൃത്തുക്കള്‍, കോളേജിലെ സഹപാഠികള്‍ ഒക്കെ ഇടയ്ക്ക് കാണാന്‍ വരുന്നുണ്ട്.വേറെയും ചില നല്ല മനസ്സുകള്‍ രാജേഷിനെ സന്ദര്‍ശിക്കാറുണ്ട്. പഴയ ഓര്‍മ്മകള്‍ മാത്രമാണ് ഞങ്ങള്‍ക്ക് അവനോടു ഷെയര്‍ ചെയ്യാനുള്ളൂ. രാജേഷ് ഓണ്‍ലൈന്‍ വരാനുള്ള സമയം ആയിട്ടില്ല. അവന് തിരിച്ചു വരും, എല്ലാവരുടെയും സ്നേഹവും പ്രാര്‍ത്ഥനയും കൂടെ ഉണ്ടായാല്‍ മതി, ഒരു മിറാക്കിള്‍ ഉണ്ടാവാന്‍. ആ കാത്തിരിപ്പിലാണ് ഞാനും.
ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും സോഷ്യല്‍ മീഡിയ താരവുമായ രേണു സുധി തനിക്ക് കാന്‍സര്‍ ആണെന്ന് വെളിപ്പെടുത്തിയത് അടുത്തിടെയാണ്. ചികിത്സയുടെ ഭാഗമായ കീമോതെറാപ്പി രേണുവിന് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ രേണു സുധിയെ സ്നേഹിക്കുന്നവരോട് തനിക്ക് ഒരു അപേക്ഷയുണ്ടെന്ന് പറയുകയാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര. അസുഖ വിവരമറിഞ്ഞ് നേരിട്ട് ചെല്ലുന്നതില്‍ പ്രശ്നമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു ലക്ഷ്മി നക്ഷത്ര. മറിച്ച് ഫോണിലൂടെ ബന്ധപ്പെടുന്നതാവും സുരക്ഷിതമെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. ഒരു ഉദ്ഘാടന പരിപാടിക്കെത്തിയ ലക്ഷ്മി നക്ഷത്ര യുട്യൂബര്‍മാരോട് സംസാരിക്കുകയായിരുന്നു.
“രേണുവിനെ ഇഷ്ടമുള്ളവര്‍ ചെയ്യേണ്ട ഒരു കാര്യമുണ്ട്. എന്റെ ഭാഗത്ത് നിന്നുള്ള ഏറ്റവും വലിയ റിക്വസ്റ്റ് ആണ്. രേണുവിന് ഒരുപക്ഷേ നമ്മുടെ സാന്നിധ്യം സന്തോഷം ഉണ്ടാക്കുമായിരിക്കാം. പക്ഷേ പ്ലീസ്, നിങ്ങള്‍ വീഡിയോ കോള്‍ ചെയ്യൂ, രേണുവിനെ കാണൂ, സംസാരിക്കൂ. ഈ രോഗത്തിന്റെ സീരിയസ്നെസ് എന്ന് പറയുന്നത് ആ വീട്ടില്‍ നില്ക്കുന്നവര് വഴി വരെ ഇന്ഫെക്ഷന് വന്നേക്കാം. വീട്ടിലുള്ളവര്‍ എത്രയും ഹൈജീനിക് ആയും അത്രയും ശ്രദ്ധയോടെയുമായിരിക്കും രേണുവിനൊപ്പം നില്‍ക്കുന്നത്. നിങ്ങള്‍ വീഡിയോ കണ്ടിട്ടുണ്ടാവും. ഋതപ്പന് വരുന്നത് വരെ മാസ്ക് ധരിച്ചുകൊണ്ടാണ്. അതുകൊണ്ട് കഴിയുന്നതും രേണുവിനോട് ഇഷ്ടമുള്ള കൂടുതല്‍ പേരും ഫോണിലൂടെ വിളിച്ച് രേണുവിനെ ആശ്വസിപ്പിക്കൂ. കാരണം നമ്മള് നേരിട്ട് ചെല്ലുമ്പോള്‍ ഇന്ഫെക്ഷന് എത്രത്തോളം വരാം എന്നും ചിന്തിക്കണം. നമ്മള് വളരെയധികം ഹൈജീനിക് ആയിരിക്കും. പക്ഷേ ഇത്തരത്തിലുള്ള രോഗികള്‍ക്ക് പ്രതിരോധശേഷി വളരെ കുറവായിരിക്കും. എന്റെ ഭാഗത്തുനിന്നുള്ള ഒരു റിക്വസ്റ്റ് ആണ്”, ലക്ഷ്മി നക്ഷത്ര പറയുന്നു.
കോട്ടയം മെഡിക്കല്‍ കോളെജിലാണ് രേണു സുധി ചികിത്സ തേടിയിരിക്കുന്നത്. ആദ്യ കീമോതെറാപ്പിയുടെ അനുഭവം പങ്കുവച്ച് രേണു സുധി എത്തിയിരുന്നു.
BUSINESS
ലോഗിൻ സിസ്റ്റം കൂടുതൽ കർശനമാക്കി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഒരു അക്കൗണ്ടിന് കീഴിലുള്ള ഓരോ പ്രൊഫൈലിനും ഇനി വെവ്വേറെ ഇമെയിൽ ഐഡി നിർബന്ധമാക്കുകയാണ്. മറ്റൊരു അക്കൗണ്ടിൽ ആഡ് ഓൺ മെമ്പറായി വീഡിയോ ആസ്വദിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ്.
ജൂൺ 15 മുതൽ ആണ് ഈ അപ്ഡേറ്റ് ആരംഭിക്കുക. ശേഷം ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് പദ്ധതി. പുതിയ ലോഗിൻ സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. എന്നാൽ, കുട്ടികൾക്കുള്ള പ്രൊഫൈലുകൾക്ക് ഈ നിബന്ധന ബാധകമല്ല. ഉപയോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കാനാണ് ഈ അപ്ഡേറ്റ് നിലവിൽ കൊണ്ടുവന്നത് എന്നാണ് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കുന്നത്. ഓഡിയോ, വീഡിയോ, ഡിസ്പ്ലേ ഓപ്ഷനുകൾ ഓരോരുത്തരുടേയും താത്പര്യത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാനും ഈ പുതിയ അപ്ഡേറ്റ് സഹായിക്കുന്നു.
എന്നാൽ, ഈ പുതിയ അപ്ഡേറ്റിന് എതിരെ കടുത്ത വിമർശനമാണുയരുന്നത്. ഒരേ വീട്ടിലെ വിവിധ ഡിവൈസുകളിൽ ഒരേ പ്രൊഫൈലുകൾ ഉപയോഗിക്കുന്ന ആളുകളെ ഈ അപ്ഡേറ്റ് കാര്യമായി ബാധിക്കും. ഇതിനെല്ലാം പുറമേ ഈ അപ്ഡേറ്റിൽ ജനങ്ങൾ കടുത്ത പ്രൈവസി ആശങ്കകളും പങ്കുവയ്ക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സിന്റെ പ്രൈവസി പോളിസി പ്രകാരം, യൂസർമാരുടെ വിവരങ്ങൾ തേർഡ് പാർട്ടി മാർക്കറ്റിംഗ് കമ്പനികൾക്ക് കൈമാറാൻ സാധ്യതയുണ്ടെന്നാണ് വിമർശനം.
അതിവേഗ ഡെലിവറി സേവനരംഗമായ ക്വിക് കൊമേഴ്സ് മേഖലയിലെ മത്സരം ഇനി കൂടുതല്‍ കടുപ്പമാകും. ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണും ഫ്ളിപ്കാര്‍ട്ടും 10-30 മിനിറ്റിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനായി രാജ്യവ്യാപകമായി സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ രംഗത്ത് നിലവില്‍ മുന്‍നിരയിലുള്ള ബ്ലിങ്കിറ്റിനും സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാണിത്.
ബ്ലിങ്കിറ്റ്, ഇന്‍സ്റ്റമാര്‍ട്ട്, സെപ്റ്റോ എന്നിവയായിരുന്നു ഇതുവരെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ക്വിക് ഡെലിവറി പ്ലാറ്റ്ഫോമുകള്. എന്നാല്‍ ആമസോണും ഫ്ളിപ്കാര്‍ട്ടും കൂടുതല്‍ ശക്തമായ രീതിയില്‍ രംഗത്തിറങ്ങുമ്പോള്‍ മത്സരം കടുക്കും. നിലവില്‍ രാജ്യത്തെ വന്‍ നഗരങ്ങളില്‍ മാത്രമാണ് ആമസോണും ഫ്ളിപ്കാര്‍ട്ടും ക്വിക് ഡെലിവറി സേവനം നല്‍കുന്നത്. ആമസോണ്‍ തങ്ങളുടെ 'Amazon Now' സേവനം വേഗത്തില്‍ വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ്. നിലവില്‍ വിരലില്‍ എണ്ണാവുന്ന നഗരങ്ങളില്‍ മാത്രം ലഭ്യമായ സേവനം 300ലേറെ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിക്ക് ഏതാണ്ട് 500 വിതരണ കേന്ദ്രങ്ങള്‍ ഇതിനകം ഉണ്ടെന്നാണ് സൂചന.
അതേസമയം ഫ്ളിപ്കാര്‍ട്ടിന്റെ 'Flipkart Minutes' സേവനവും അതിവേഗത്തില്‍ വികസിക്കുകയാണ്. ഏകദേശം 1,000 സ്റ്റോറുകള്‍ ഇതിനകം സേവനം ലഭ്യമാക്കാന്‍ തയ്യാറായിക്കഴിഞ്ഞു. വൈകാതെ 1,500 സ്റ്റോറുകളായി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിടുന്നത്. മെട്രോ നഗരങ്ങള്‍ക്കു പുറമെ ചെറുനഗരങ്ങളിലും വിപണി പിടിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇതിനായി രാജ്യത്തെ 180 നഗരങ്ങളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുണ്ട്.
ചെറുനഗരങ്ങളില്‍ ഉപഭോക്തൃ വളര്‍ച്ച കൂടുതലാണെന്നതും അവിടങ്ങളില്‍ ശരാശരി ഓര്‍ഡര്‍ വാല്യു കൂടുതലാണെന്നതും കമ്പനികളെ ആകര്‍ഷിക്കുന്ന ഘടകമാണ്. മെട്രോ നഗരങ്ങളില്‍ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുള്ളപ്പോള്‍ ചെറിയ നഗരങ്ങളില്‍ അവശ്യ വസ്തുക്കള്‍ക്ക് കൂടുതല്‍ ഡിമാന്‍ഡുള്ളതായാണ് കാണുന്നത്.
വമ്പന്മാരുടെ രംഗപ്രവേശനത്തോടെ, ക്വിക് കൊമേഴ്സ് മേഖലയില്‍ പുതിയ വിലമത്സരത്തിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുകളും ഇളവുകളും മുന്നോട്ടുവയ്ക്കാന്‍ സാധ്യതയുണ്ട്. നിലവിലെ പ്ലാറ്റ്ഫോമുകള് ലാഭം ഉയര്‍ത്തുന്നതിനാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ നിമിഷങ്ങള്‍ക്കുള്ളില്‍ വീടുകളിലെത്തിക്കുന്ന സേവനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇ-കൊമേഴ്സ് ഭീമന്മാര് രംഗത്തിറങ്ങുന്നത്.
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണ് ആഗോളതലത്തില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഒരു ലക്ഷം വരെ തൊഴിലാളികളെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഒലിവര്‍ ബ്ലൂം അവതരിപ്പിച്ച പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. കമ്പനിയുടെ നിലവിലെ ജീവനക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് വരുത്തുന്നതിന് പുറമെ ജര്‍മനിയിലെ നാല് നിര്‍മാണ പ്ലാന്റുകളിലെ ഉല്പാദനം നിര്‍ത്തലാക്കുന്നതും പരിഗണനയിലുണ്ട്.
വാഹന വ്യവസായത്തിലെ മാറുന്ന ട്രെന്‍ഡ്, ചൈനീസ് കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരം, യുഎസ് ഇറക്കുമതി തീരുവ, യൂറോപ്യന്‍ വിപണിയിലെ ഡിമാന്‍ഡിലുണ്ടായ കുറവ് എന്നിവയാണ് കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രധാന ഘടകങ്ങള്‍. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതികളിലും 15 ശതമാനം കുറവ് വരുത്താന്‍ കമ്പനി ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഏകദേശം 13,000 കോടി യൂറോയിലേക്ക് നിക്ഷേപ ചെലവ് ചുരുക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് വിവരം.
അതേസമയം വിഷയത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് കമ്പനി തയ്യാറായിട്ടില്ല. വിഷയം ഇപ്പോഴും ചര്‍ച്ചയിലാണെന്നും വിവിധ സമിതികളുടെ അംഗീകാരം ലഭിച്ചതിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും കമ്പനി വ്യക്തമാക്കി. തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ നടപ്പിലായാല്‍ വാഹന വ്യവസായ രംഗത്തെ ഏറ്റവും വലിയ പിരിച്ചുവിടലുകളില്‍ ഒന്നാകും ഇതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തൊഴിലാളി യൂണിയനുകളുടെ ശക്തമായ എതിര്‍പ്പും വിഷയത്തില്‍ ഉയരാന്‍ സാധ്യതയുണ്ട്.
2025 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രൂപ്പിന്റെ ആഗോള ജീവനക്കാരുടെ എണ്ണം 667,164 ആയിരുന്നു. അതില്‍ 43 ശതമാനവും ജര്‍മ്മനിയിലാണ് ജോലി ചെയ്യുന്നത്. 2024-ല്‍ ജര്‍മ്മനിയിലെ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള ശ്രമം തൊഴിലാളി യൂണിയനുകളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. അതിനുശേഷം ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി നിരവധി സൈറ്റുകള്‍ അടച്ചുപൂട്ടുകയോ വില്ക്കുകയോ ചെയ്യാന്‍ മാനേജ്മെന്റ് നീക്കം നടത്തിയിരുന്നു.
HEALTH
സംസ്ഥാനത്ത് പനി ബാധിച്ച് ഇന്നലെ നാല് മരണം. എലിപ്പനി ബാധിച്ച് രണ്ട് പേരും ഇന്‍ഫ്ളുവന്‍സ ബാധിച്ച് രണ്ട് പേരുമാണ് മരിച്ചത്. ഇതിനിടെ സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് (4), മലപ്പുറം (2) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ജൂണ്‍ മാസം 197 പേര്‍ക്ക് രോഗബാധയും ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 273 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (69), വയനാട് (26), തൃശൂര്‍ (13), ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (32), തിരുവനന്തപുരം (18), കണ്ണൂര്‍ (11), കൊല്ലം (13), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3) എന്നിവിടങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് 2025 ല്‍ 132 പേര്‍ക്കായിരുന്നു ഷിഗെല്ല രോഗം ബാധിച്ചത്. 2024ല്‍ 121 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 2023ല്‍ 90 പേര്‍ക്കും 2022ല്‍ 83 പേര്‍ക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ ജില്ലകളില്‍ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വര്‍ഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.
PRAVASI VARTHAKAL

