18
MAR 2021
THURSDAY
1 GBP = 125.09 INR
1 USD = 91.68 INR
1 EUR = 108.33 INR
breaking news : ശ്രീപ്രശാന്തിന് തിങ്കളാഴ്ച യാത്രയയപ്പ്; അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേർ കോൾചെസ്റ്ററിലേക്ക്, രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പൊതുദർശനവും അന്തിമോപചാര ചടങ്ങുകളും നടക്കും >>> ഫ്രീ ബീയർ കിട്ടിയോ? 'യങ്സ്' പബ്ബിന്റെ ഓൾ യുകെ ഫ്രീ ബീയർ ഓഫർ ഇന്ന് അവസാനിക്കും; പബ്ബിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യണം >>> ഒരാഴ്‌ചയ്‌ക്കിടെ പോളണ്ട് ഫൈറ്റർ ജെറ്റുകൾ അടിയന്തരമായി പറത്തിയത് 4 തവണ, റഷ്യൻ ഡ്രോൺ, മിസൈൽ പ്രകോപനങ്ങൾ അതിരൂക്ഷമെന്നും പോളണ്ട്,യുകെയ്ക്കും നാറ്റോയുടെ മുന്നറിയിപ്പ്! >>> രണ്ടല്ല… എട്ടിലധികം കുട്ടികളായാലും ഇനി സർക്കാർ പുട്ടടിച്ച് കിടക്കാം.. 2 കുട്ടികളിൽ കുടുതലുള്ളവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ക്യാപ്പ് ചെയ്യുന്ന നിയമം സർക്കാർ റദ്ദാക്കി >>> ബസ്‌സ്റ്റോപ്പിൽ നിന്ന യുവതിയെ ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തി! ബസ് കാത്തിരിപ്പ് സ്ഥലത്തേക്ക് പാഞ്ഞുകയറി ജീവനെടുത്തത് ഡ്രൈവറുടെ ലഹരിപ്പാച്ചിൽ >>>
 യുകെയിൽ രണ്ടു കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്കുള്ള ആനുകൂല്യ പരിധി (Two-Child Benefit Cap) ലേബർ പാർട്ടി സർക്കാർ റദ്ദാക്കിയതിനെത്തുടർന്ന് വലിയ രാഷ്ട്രീയ വിവാദവും ജനശ്രദ്ധയും ഉയർന്നിരുന്നു.  എന്നാൽ പുതിയ തീരുമാനത്തോടെ എട്ടോ അതിലധികമോ കുട്ടികളുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രതിവർഷം ശരാശരി 21,800 പൗണ്ട് (ഏകദേശം 24 ലക്ഷം രൂപയിലധികം) അധിക ആനുകൂല്യമായി ലഭിക്കുമെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.  സർക്കാരിന് പ്രതിവർഷം ഏകദേശം 300 കോടി പൗണ്ടിന്റെ അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതാണ് ഈ നീക്കം. യൂണിവേഴ്‌സൽ ക്രെഡിറ്റ് വിവരങ്ങൾ അനുസരിച്ച്, എട്ടോ അതിലധികമോ കുട്ടികളുള്ള 2,200 ഓളം കുടുംബങ്ങൾക്ക് ഇനിമുതൽ പ്രതിവർഷം ആകെ 29,178 പൗണ്ട് വരെ സർക്കാർ ആനുകൂല്യമായി ലഭിക്കും.  ഇത് യുകെയിലെ പല പ്രധാന മേഖലകളിലെയും ജീവനക്കാരുടെ ആരംഭ ശമ്പളത്തിന് തുല്യമായ തുകയാണ്. കൂടാതെ, ആറോ അതിലധികമോ കുട്ടികളുള്ള 17,000-ത്തിലധികം കുടുംബങ്ങൾക്ക് പ്രതിവർഷം കുറഞ്ഞത് 14,589 പൗണ്ട് അധികമായി ലഭിക്കാനും ഈ തീരുമാനം വഴിയൊരുക്കുന്നു.  മുൻ കൺസർവേറ്റീവ് സർക്കാരാണ് രണ്ടു കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്ക് പ്രതിമാസം ലഭിച്ചിരുന്ന 300 പൗണ്ടിന്റെ അധിക ആനുകൂല്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ സർക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അധ്വാനിച്ചു ജീവിക്കുന്ന സാധാരണക്കാർക്ക് പുതിയൊരു കുട്ടി ജനിക്കുമ്പോൾ തൊഴിലുടമകളിൽ നിന്ന് ശമ്പളവർധനവ് ലഭിക്കാറില്ലെന്നും, എന്നാൽ ആനുകൂല്യങ്ങളെ ആശ്രയിക്കുന്നവർക്ക് സർക്കാർ നേരിട്ട് തുക വർദ്ധിപ്പിച്ചു നൽകുകയാണെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.  പ്രതിരോധ മേഖലയ്ക്കുള്ള ഫണ്ട് കണ്ടെത്താനായി ഈ പരിധി പുനഃസ്ഥാപിക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി വ്യക്തമാക്കി. ജോലിചെയ്യുന്നവർ കുട്ടികളുടെ കാര്യത്തിൽ കൈക്കൊള്ളുന്ന അതേ തീരുമാനങ്ങളും ഉത്തരവാദിത്തങ്ങളും ആനുകൂല്യം വാങ്ങുന്നവരും പാലിക്കണമെന്നാണ് പ്രതിപക്ഷ നിലപാട്. എന്നാൽ ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ട് സർക്കാരും വർക്ക് ആൻഡ് പെൻഷൻസ് വകുപ്പും രംഗത്തെത്തി. ഈ തീരുമാനത്തിലൂടെ ആനുകൂല്യം ലഭിക്കുന്ന കുടുംബങ്ങളിൽ 60 ശതമാനത്തോളം വീടുകളിലും കുറഞ്ഞത് ഒരു രക്ഷിതാവെങ്കിലും ജോലി ചെയ്യുന്നവരാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.  രാജ്യത്തെ 4,50,000 കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനും അധ്വാനിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസം നൽകാനും ഈ നിയമഭേദഗതി ഉപകരിക്കുമെന്നാണ് സർക്കാരിന്റെ വാദം.  കൂടാതെ, വലിയ കുടുംബങ്ങൾ യൂണിവേഴ്‌സൽ ക്രെഡിറ്റ് കൈപ്പറ്റുന്ന ആകെയുള്ള കുടുംബങ്ങളുടെ ഒരു ശതമാനത്തിലും താഴെ മാത്രമാണെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.
കോൾചെസ്റ്റർ: സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച  അന്തരിച്ച  അന്തരിച്ച ശ്രീപ്രശാന്തിന് അന്തിമോപചാരം അർപ്പിക്കുന്നതിനായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും മലയാളി സമൂഹാംഗങ്ങളും സെപ്റ്റംബർ 21 തിങ്കളാഴ്ച കോൾചെസ്റ്ററിന് സമീപമുള്ള നൈലന്റ് വില്ലേജ് ഹാളിൽ  അന്ത്യാഞ്ജ്ലി അര്‍പ്പിക്കുവാനായി ഒത്തുചേരും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പൊതുദർശനവും അന്തിമോപചാര ചടങ്ങുകളും നടക്കും. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സമൂഹാംഗങ്ങൾക്കും ശ്രീപ്രശാന്തിനെ അവസാനമായി കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും പ്രാർത്ഥനകളിൽ പങ്കെടുക്കാനും ഓർമ്മകൾ പങ്കുവയ്ക്കാനുമുള്ള അവസരമായിരിക്കും ഇത്. അന്തിമോപചാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ രാവിലെ 8.30 മുതൽ ഹാളിൽ ആരംഭിക്കും. ഏകദേശം 9.50-ഓടെ ഫ്യൂണറൽ ഡയറക്ടർമാർ ശ്രീപ്രശാന്തിന്റെ ഭൗതികശരീരവുമായി ഹാളിലെത്തും. രാവിലെ 10 മണിക്ക് പൊതുദർശനം ആരംഭിക്കും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമൂഹാംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും എത്തിച്ചേർന്ന് അന്തിമോപചാരം അർപ്പിക്കാം. രാവിലെ മുതല്‍ തന്നെ മതപരമായ പ്രാർത്ഥനകളും അനുസ്മരണവും അന്തിമ ആദരാഞ്ജലികളും നടക്കും. ഉച്ചയ്ക്ക് 12 മണിയോടെ പൊതുദർശനം അവസാനിക്കും. നൈലന്റ് വില്ലേജ് ഹാളിലെ ചടങ്ങുകൾക്ക് ശേഷം ഭൗതികശരീരം കോൾചെസ്റ്റർ ക്രിമറ്റോറിയത്തിലേക്ക് കൊണ്ടുപോകും. അവിടെ ഉച്ചയ്ക്ക് ഒരു മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും. ശ്രീപ്രശാന്തിന്റെ വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കോൾചെസ്റ്ററിലെയും ചെംസ്ഫോർഡിലെയും മലയാളി സമൂഹത്തിനും ഏറെ ദുഃഖം സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തെ അടുത്തറിഞ്ഞവരുടെ മനസ്സുകളിൽ ശ്രീപ്രശാന്തിന്റെ ഓർമ്മകൾ എന്നും നിലനിൽക്കും. തിങ്കളാഴ്ച നടക്കുന്ന ചടങ്ങുകൾ അദ്ദേഹത്തെ സ്നേഹിച്ചവർക്കും പരിചയപ്പെട്ടവർക്കും ഒരുമിച്ചുകൂടി ഓർമ്മകൾ പങ്കുവയ്ക്കാനും അവസാനമായി യാത്രയയപ്പ് നൽകാനുമുള്ള അവസരമാകും. ഈ ദുഃഖകരമായ സമയത്ത് കുടുംബത്തിന് ലഭിച്ച അനുശോചനങ്ങൾക്കും പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും ഭാര്യ നിഷയും കുട്ടികളും ഹൃദയപൂർവ്വം നന്ദി അറിയിച്ചു.  ശ്രീ പ്രശാന്ത് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയും തോണ്ടിപറമ്പില്‍ കുടുംബാഗവുമാണ്. 
 രാവിലെ ജോലിക്കുപോകാൻ ഇറങ്ങിത്തിരിച്ച വീട്ടമ്മയുടെ ജീവൻ ഒരു കാർ ഡ്രൈവറുടെ ലഹരിപ്പാച്ചിലിൽ നിമിഷനേരം കൊണ്ട് പൊലിഞ്ഞുപോയതിന്റെ നടുക്കത്തിലാണ് യുകെയിലെ നോർത്താംപ്ടൺഷയർ.  കോർബിയിലെ വിൻഡോ ബ്രൂക്ക് റോഡിൽ സ്ഥിതിചെയ്യുന്ന ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ഡാനിയേൽ ഷാർപ്പ് എന്ന 34-കാരിയാണ് അതിദാരൂണമായി കൊല്ലപ്പെട്ടത്.  സെപ്റ്റംബർ 11-ന് രാവിലെ 7.30 ഓടെ അമിതവേഗതയിലെത്തിയ കറുത്ത വോക്സ്ഹാൾ ഇൻസിഗ്നിയ കാർ നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഡാനിയേൽ ദാരുണമായി മരണപ്പെട്ടു. അപകടത്തെത്തുടർന്ന്, ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച് മരണത്തിന് കാരണക്കാരനായി എന്ന സംശയത്തിൽ 55-കാരനായ ഡ്രൈവറെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.  വൻ ജനരോഷത്തിന് വഴിവെച്ച ഈ സംഭവത്തിന് പിന്നാലെ ഡ്രൈവർക്ക് താൽക്കാലിക ജാമ്യം ലഭിച്ചെങ്കിലും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിൽ ഒരു കൗമാരക്കാരനും നിസ്സാര പരിക്കേറ്റിട്ടുമുണ്ട്. "ഞങ്ങളുടെ ഹൃദയം തകർന്നുപോയി, അവൾ ഇനിയില്ലെന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല," കുടുംബം കണ്ണീരോടെ പ്രതികരിച്ചു. സ്നേഹനിധിയായ ഒരു അമ്മയെയും മകളെയും സഹോദറിയെയുമാണ് ഈ ദാരുണ സംഭവത്തിലൂടെ തങ്ങൾക്ക് നഷ്ടപ്പെട്ടതെന്നും, വാഹനാപകടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെയുള്ള തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.  അപകടദൃശ്യങ്ങൾ അടങ്ങിയ ഡാഷ്ക്യാം ദൃശ്യങ്ങളോ വിവരങ്ങളോ കൈവശമുള്ളവർ എത്രയും വേഗം പോലീസിനെ ബന്ധപ്പെടണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
 റഷ്യൻ ഡ്രോൺ, മിസൈൽ പ്രകോപനങ്ങൾ അതിരൂക്ഷമായതിനെത്തുടർന്ന് നറ്റോ (NATO) അതിർത്തിയിൽ വീണ്ടും വൻ യുദ്ധഭീതി ഉയരുന്നു.  പോളണ്ട് അതിർത്തി ലക്ഷ്യമാക്കി റഷ്യൻ ഡ്രോണുകൾ എത്തിയതിനെത്തുടർന്ന് ഒരു ആഴ്ചയ്ക്കിടെ നാലാം തവണയാണ് പോളണ്ട് തങ്ങളുടെ ഫൈറ്റർ ജെറ്റുകൾ അടിയന്തരമായി പറത്തിയത്.  ഈ വർഷം മാത്രം നാറ്റോ വ്യോമാതിർത്തി ലംഘിച്ചുള്ള റഷ്യയുടെ പ്രകോപനങ്ങൾ മൂന്നിരട്ടിയായി വർദ്ധിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.  ഷാഹെദ് (Shahed), ഗെർബെറ (Gerbera) ഡ്രോണുകൾ ഉപയോഗിച്ച് പോളണ്ട്, റൊമാനിയ, ലാത്വിയ തുടങ്ങിയ രാജ്യങ്ങളുടെ അതിർത്തി മേഖലകളിൽ റഷ്യ നിരീക്ഷണവും പ്രകോപനങ്ങളും ശക്തമാക്കിയിട്ടുണ്ട്.  റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിരോധ ശേഷി പരിശോധിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ, പ്രതിരോധ മേഖലയ്ക്കുള്ള സാമ്പത്തിക സഹായങ്ങൾ വെട്ടിച്ചുരുക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടിനെതിരെ ശക്തമായ വിമർശനവുമായി നാറ്റോ സൈനിക മേധാവികൾ രംഗത്തെത്തി.  സൈനിക പരിശീലനങ്ങളും ടാങ്ക് അഭ്യാസങ്ങളും നിർത്തിവെക്കാനുള്ള യുകെ സർക്കാരിന്റെ തീരുമാനം അപകടകരമാണെന്നും അത് തിരിച്ചടിയാകുമെന്നും സഖ്യസേന മുന്നറിയിപ്പ് നൽകി.  നിലവിൽ പോളണ്ടിലെ കരധിഷ്ഠിത വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാറുകളും അതീവ ജാഗ്രതയിലാണ്. യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധ ബജറ്റ് ഉയർത്തണമെന്നും, യൂറോപ്പിലെ സുരക്ഷ വർദ്ധിപ്പിക്കാൻ എല്ലാ രാജ്യങ്ങളും പരമാവധി സജ്ജമാകണമെന്നും നയതന്ത്ര വിദഗ്ധരും ആവശ്യപ്പെടുന്നു.
Latest News
കൈയിൽ ബ്ലേഡുമായി വന്ന് വളർത്തുനായയെയും വീട്ടുടമയെയും ആക്രമിക്കാൻ ശ്രമിച്ച ഞണ്ടിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. എഡ്വേർഡോ അൽവാരസ് എന്നയാളാണ് ഈ വിചിത്ര വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ‘ഫ്ലോറിഡയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നു’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ, കത്തിയുടെ ഒരു ബ്ലേഡ് പോലെയുള്ള വസ്തു കൊമ്പിൽ മുറുകെപ്പിടിച്ചുകൊണ്ട് ഞണ്ട് ആക്രമണത്തിന് തയാറായി നിൽക്കുന്നത് വ്യക്തമായി കാണാം. ഞണ്ടിനെ മണത്തുനോക്കുന്നതിനിടെ നായയെ ബ്ലേഡ് ഉപയോഗിച്ച് ആ ജീവി ആക്രമിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതുകണ്ട് നായ പിന്നോട്ട് ചാടുന്നതും ദൃശ്യങ്ങളിലുണ്ട്. ‘നീ എന്നെ കളിപ്പിക്കാൻ ശ്രമിക്കുകയാണോ’ എന്ന് വീട്ടുടമസ്ഥൻ ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. തുടർന്ന് ബ്ലേഡ് വീശി ആക്രമിക്കാൻ ശ്രമിക്കുന്ന ഞണ്ടിനെ വീട്ടുടമ കൊമ്പിൽ പിടിച്ചുയർത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അപ്പോഴും ഞണ്ട് ബ്ലേഡിൽനിന്നും പിടിവിട്ടില്ല. ഇതിനോടകം ഒമ്പത് ലക്ഷത്തിലധികം ലൈക്കുകളും ഒപ്പം നിരവധി പ്രതികരണങ്ങളും വീഡിയോയ്‌ക്ക് ലഭിച്ചുകഴിഞ്ഞു. ഞണ്ടുകളെ മാരകമായ ആയുധങ്ങൾ ഘടിപ്പിച്ച് തിരികെ പ്രകൃതിയിലേക്ക് വിടുന്ന‌ത് പ്രയാസകരമായ കാര്യമല്ലെന്ന് ഒരാൾ കുറിച്ചു. തിളങ്ങുന്ന വസ്‌തുക്കളോട് ഞണ്ടുകൾക്ക് പ്രത്യേക ആകർഷണം തോന്നുമെന്നും അതിനാൽ ഇതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നും ഒരാൾ അഭിപ്രായപ്പെട്ടു. അതേസമയം, വീഡിയോയുടെ ആധികാരികതയിൽ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. വീഡിയോയിൽ കാണുന്നത് റോബോട്ടിക്ക് ഞണ്ടാണെന്നാണ് പലരുടെയും അഭിപ്രായം.
ASSOCIATION
സ്റ്റീവനേജ് : ഹർട്‌ഫോർഡ്ഷെയർ കൗണ്ടിയിൽ കുട്ടികൾക്കും, മുതിർന്നവർക്കും ഷട്ടിൽ ബാഡ്മിന്റണിൽ പരിശീലനവും , മത്സരങ്ങളും, വേദികളും ഒരുക്കുന്നതിൽ പ്രശസ്തരായ 'റോയൽസ് സ്റ്റീവനേജ്' ബാഡ്മിന്റൺ ക്ലബ്ബ് , അഖില യു കെ തലത്തിൽ സീനിയേഴ്സിനായി ഓപ്പൺ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 24ന് സ്റ്റീവനേജിലെ സെന്റ് ജോൺ ഹെൻറി ന്യൂമാൻ സ്കൂളിന്റെ ഇൻഡോർ സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുക. യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സീനിയർ താരങ്ങൾക്ക് കളിക്കളത്തിൽ മാറ്റുരക്കുവാനും, തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുവാനും അവസരമൊരുക്കുകയാണ് ടൂർണമെന്റിന്റെ ലക്ഷ്യം.   50 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള വനിതാ-പുരുഷ താരങ്ങൾക്കായാണ് മത്സരം ഒരുക്കിയിരിക്കുന്നത്. സിംഗിൾസ് വിഭാഗത്തിൽ 50 പ്ലസ് പ്രായമുള്ള താരങ്ങൾക്ക് പങ്കെടുക്കാം. ഡബിൾസ് വിഭാഗത്തിൽ മത്സരിക്കുന്ന  താരങ്ങളുടെ ആകെ പ്രായം കുറഞ്ഞത് 100 വയസ്സായി നിജപ്പെടുത്തിയിരിക്കുകയാണ്. ആകർഷകമായ പ്രൈസ് മണി സമ്മാനമായി നൽകുന്ന ടൂർണ്ണമെന്റിൽ ആദ്യം പേരുകൾ രെജിസ്റ്റർ ചെയ്യുന്ന കുറച്ചു കളിക്കാർക്കുകൂടി  അവസരമുണ്ടെന്നു സംഘാടകർ അറിയിച്ചു.  https://forms.gle/4FnAj8PLsBoCPGry8 ബാഡ്മിന്റൺ ഗോദയിലെ പ്രഗത്ഭരായ മുൻകാല പോരാളികൾ തങ്ങളുടെ താര ശോഭ തെല്ലും മങ്ങാതെ,  അനുഭവജ്ഞാനവും  തന്ത്രങ്ങളും ആവനാഴിയിൽ നിന്നും പുറത്തെടുത്ത് വീറോടെ പോർക്കളത്തിൽ മാറ്റുരക്കുമ്പോൾ, കാണികൾക്കിതു ആവേശത്തിന്റെ നേർക്കാഴ്ച്ചയാവും സമ്മാനിക്കുക.   ഏറെ ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുവാനും, കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുവാനും എല്ലാ കായിക പ്രേമികളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: Lawrance – 07925 916223 Mathew – 07475 686408 Registration: https://forms.gle/4FnAj8PLsBoCPGry8 Venue: St John Henry Newman Catholic School, Hitchin Road, Stevenage, SG1 4AE
ബാസില്‍ഡണ്‍: യുകെയിലെ മലയാളി സമൂഹത്തിന് ദൈനംദിന ജീവിതത്തില്‍ ആവശ്യമായ വിവിധ സേവനങ്ങളെയും പിന്തുണാ സംവിധാനങ്ങളെയും കുറിച്ച് പ്രായോഗിക അറിവും മാര്‍ഗനിര്‍ദേശവും നല്‍കുക എന്ന ലക്ഷ്യത്തോടെ ജീവന്‍ ട്രസ്റ്റ് യുകെ (Jeevan Trust UK) സംഘടിപ്പിക്കുന്ന ആദ്യ 'Synergy - Community Information Programme' ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ബാസില്‍ഡണില്‍ നടക്കും. ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്റെ (BMA) സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുകെയില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍, കുട്ടികള്‍ക്ക് പ്രചോദനവും ശരിയായ മാര്‍ഗനിര്‍ദേശവും നല്‍കേണ്ടതിന്റെ പ്രാധാന്യം, Child Abuse, Safeguarding, Effective Parenting, മുതിര്‍ന്നവര്‍ക്കുള്ള പരിചരണവും സാമൂഹിക പിന്തുണയും, ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട സഹായം, GP രജിസ്‌ട്രേഷന്‍, ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങിയ പ്രവാസി കുടുംബങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്യും. വിദഗ്ധരും വിഷയങ്ങളും സിബി തോമസ് - (Sunderland) Chairman, Jeevan Trust UK  Adult Care & Social Support Services ടോമി സെബാസ്റ്റ്യന്‍ - (Chelmsford) Training Coordinator, Jeevan Trust UKSafeguarding Children & Effective Parenting യുകെയില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് പ്രചോദനവും മാര്‍ഗനിര്‍ദേശവും നല്‍കല്‍, Child Abuse, കുട്ടികളുടെ സുരക്ഷയും Safeguarding-ഉം, ഫലപ്രദമായ Parenting എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അവതരിപ്പിക്കും. ഡോ. സൂസന്‍ ജാക്‌സണ്‍ - (Northampton) Faculty Member, Jeevan Trust UKDomestic Abuse Support & Guidance ഡോ. സോജി അലക്‌സ് - (Leeds) PRO, Jeevan Trust UK ജീവന്‍ ട്രസ്റ്റ് യുകെ സെക്രട്ടറി അബ്രഹാം ലൂക്കോസ്, ട്രഷറര്‍ ആന്റണി അബ്രഹാം, ഫാക്കല്‍റ്റി അംഗം ഡോ. വിമല സെബാസ്റ്റ്യന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.ജീവന്‍ ട്രസ്റ്റ് യുകെയുടെ സ്ഥാപക അംഗം അഡ്വ. ഫ്രാന്‍സിസ് കാവാലക്കാട്ടില്‍, ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിജോ ജോസഫ്, അസോസിയേഷന്റെ മറ്റ് ഭാരവാഹികള്‍ എന്നിവരും പരിപാടിയില്‍ സന്നിഹിതരാകും. വിഷയാവതരണങ്ങള്‍ക്ക് ശേഷം Interactive Q&A Session ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ സംശയങ്ങളും ആശങ്കകളും വിദഗ്ധരുമായി നേരിട്ട് പങ്കുവയ്ക്കാനും ആവശ്യമായ വിവരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തേടാനും അവസരമുണ്ടാകും.''Empowering Individuals • Strengthening Families • Building Communities' എന്ന സന്ദേശം മുന്‍നിര്‍ത്തിയാണ് സിനര്‍ജി കമ്മ്യൂണിറ്റി ഇന്‍ഫര്‍മേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യം പരിപാടിയില്‍ പങ്കെടുക്കുന്നതിന് പ്രവേശന ഫീസ് ഇല്ല. ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ക്ക് പുറമെ, പുറത്തുനിന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജീവന്‍ ട്രസ്റ്റ് യുകെ സെക്രട്ടറിയുമായി മുന്‍കൂട്ടി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. ബന്ധപ്പെടുക: 07886 262747 ശനിയാഴ്ച, 19 സെപ്റ്റംബര്‍ 2026ഉച്ചയ്ക്ക് 2:00 മുതല്‍ വൈകുന്നേരം 5:00 വരെ Holy Trinity Parish Hall, 57 Wickhay, Basildon, SS15 5AD ജീവന്‍ ട്രസ്റ്റ് യുകെയുടെ ആദ്യ സിനര്‍ജി പരിപാടി വിജയകരമാക്കുന്നതിന് സഹകരണവും പിന്തുണയും നല്‍കുന്ന ബാസില്‍ഡണ്‍ മലയാളി അസോസിയേഷനോട് ജീവന്‍ ട്രസ്റ്റ് യുകെ ഭാരവാഹികള്‍ നന്ദി അറിയിച്ചു. സമൂഹത്തിന് ആവശ്യമായ അറിവും പിന്തുണയും വിദഗ്ധരില്‍ നിന്ന് നേരിട്ട് ലഭ്യമാക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു.
ബെഡ്ഫോർഡ് : ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയും, സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ സംഘടനയുമായ ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷൻ (ബി എം കെ എ) നേതൃത്വം നൽകുന്ന 'പൊന്നോണം 2026' നാളെ, സെപ്തംബർ 19 ന് ശനിയാഴ്ച്ച അതിവിപുലമായി കൊണ്ടാടും. ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭം കുറിക്കുന്ന ' പൊന്നോണം 2026' ആഘോഷതോടൊപ്പം ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷന്റെ പതിനഞ്ചാം വാർഷികവും സംയുക്തമായി ബെഡ്ഫോർഡിലെ ബ്രോംഹാം വില്ലേജ് ഹാളിൽ വെച്ച് കൊണ്ടാടും. ബെഡ്ഫോർഡ് & കെംപ്‌സ്റ്റൺ പാർലമെന്റ് മെമ്പർ മൊഹമ്മദ് യാസിൻ എംപിയും, കൗൺസിലർ ഫൗസീയ, യുക്മ ദേശീയ കമ്മിറ്റി ജോ. സെക്രട്ടറിയും, പ്രമുഖ സംഗീത ബ്രാൻഡായ 7 ബീറ്റ്സിന്റെ മുഖ്യ സംഘാടകനുമായ സണ്ണിമോൻ മത്തായി എന്നിവർ ബിഎം കെഎ ഓണാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കുചേരും. ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസ്സോസിയേഷൻ അംഗങ്ങൾ ചേർന്നൊരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റാവും. ബിഎംകെഎ ഓണസദ്യക്ക് തൂശനിലയിൽ വിളമ്പുക 28 ഇനം വിഭവങ്ങൾ ആവും. ചെണ്ടമേളം, തിരുവാതിര, കഥകളി,മോഹിനിയാട്ടം, മിമിക്രി, നൃത്യ-നൃത്തങ്ങളടക്കം ഒരുങ്ങുന്ന കലാസന്ധ്യ ആഘോഷത്തെ വർണ്ണാഭമാക്കും. കൂടാതെ കോമഡി സ്കിറ്റുകളും, ഡിജെയും ആകർഷകങ്ങളായ പരിപാടികളും സംയുക്ത ആഘോഷത്തിൻറെ ഭാഗമായുണ്ടാവും.   ബെഡ്ഫോർഡ് മലയാളികളുടെ സൗഹൃദവേദിയായ ബി എംകെ എ ഒരുക്കുന്ന തിരുവോണ ആഘോഷവും, ഗംഭീര ഓണസദ്യയും സംഘടനയുടെ ജൈത്രയാത്രയുടെ പതിനഞ്ചാം വാർഷീകത്തിന്റെ ഭാഗമായുള്ള മികവുറ്റ പരിപാടികൾക്കും ഒരുക്കങ്ങൾ പൂർത്തിയായതായും പരിപാടിയുടെ ഭാഗമാകുവാൻ മുഴുവൻ അംഗങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായും അസ്സോസ്സിയേഷൻ പ്രസിഡണ്ട് ജോമോൻ മാമ്മൂട്ടിൽ അറിയിച്ചു. VENUE: BROMHAM VILLAGE HALL, VILLAGE ROAD,  BEDFORD,  MK43 8JP
റോയല്‍സ് സ്റ്റീവനേജിന്റെ ആഭിമുഖ്യത്തില്‍ 50 വയസ്സിനു മുകളിലുള്ളവര്‍ക്കായി 'ഗോള്‍ഡന്‍ ഡബിള്‍സ്' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 'ദിസ് ഈസ് യുവര്‍ കോര്‍ട്ട്, ദിസ് ഈസ് യുവര്‍ ടൈം' എന്ന ആപ്തവാക്യത്തോടെയാണ് മത്സരം നടക്കുന്നത്. ഒക്ടോബര്‍ 24ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു മണി വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍ സ്‌കൂളിലാണ് മത്സരം നടക്കുക. 50 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഓപ്പണ്‍ മെന്‍/വിമെന്‍ കളിക്കാര്‍ക്ക് പങ്കെടുക്കാം. കൂടാതെ, രണ്ടു പേരുടെ പ്രായം കണക്കാക്കുമ്പോള്‍ 100 വയസ്സ് വരുന്ന ജോടികളുടെ എന്‍ട്രികളും സ്വീകരിക്കുന്നതാണ്. ആകെ 24 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. എല്ലാ ടീമുകള്‍ക്കും നോക്കൗട്ട് റൗണ്ടുകളിലേക്ക് മുന്നേറാന്‍ അവസരമുണ്ട്. ഗോള്‍ഡ് ഡിവിഷന്‍: ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് £250-ഉം രണ്ടാം സ്ഥാനക്കാര്‍ക്ക് £150-ഉം സമ്മാനമായി ലഭിക്കും. മൂന്നാം സ്ഥാനത്തിന് ട്രോഫിയുണ്ട്. സില്‍വര്‍ ഡിവിഷന്‍: ഒന്നാം സ്ഥാനം £150, രണ്ടാം സ്ഥാനം £75, മൂന്നാം സ്ഥാനത്തിന് ട്രോഫി. ബ്രോണ്‍സ് ഡിവിഷന്‍: ഒന്നാം സ്ഥാനം £100, രണ്ടാം സ്ഥാനം £50, മൂന്നാം സ്ഥാനത്തിന് ട്രോഫി എന്നിവയാണ് ലഭിക്കുക. എന്‍ട്രി ഫീസ്: ഒരു ടീമിന് 40 പൗണ്ട് (ഷട്ടില്‍ മാവിസ് 600) ഉപയോഗിക്കുന്നു). രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക ലോറന്‍സ്: 07925916223 മാത്യു: 07475 686408 ജിമ്മി: 07533 896656 ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനായി പോസ്റ്ററിലെ ലിങ്കോ (https://forms.gle/4FnAj8PLsBoCPGry8) ക്യൂ ആര്‍ കോഡോ ഉപയോഗിക്കാവുന്നതാണ്. നിലവില്‍ വളരെ കുറച്ചു സ്ലോട്ടുകള്‍ മാത്രമാണ് ബാക്കിയുള്ളത്. മത്സരവേദിയുടെ വിലാസം ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍ സ്‌കൂള്‍, സ്‌പോര്‍ട്‌സ് ഹാള്‍, ഹിച്ചിന്‍ റോഡ്, സ്റ്റീവനേജ് (SG1 4AE)
SPIRITUAL
ഇന്ത്യയിലെ തന്നെ പ്രഗല്‍ഭനായ കീബോര്‍ഡിസ്റ്റും, സംഗീതസംവിധായകനുമായ സ്റ്റീഫന്‍ ദേവസി ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെ സംഘടിപ്പിക്കുന്ന വാര്‍ഷിക കുടുംബ സംഗമം വാഴ്വ് 2026 ല്‍ പങ്കെടുക്കാനെത്തുന്നു. തന്റെ മാന്ത്രിക  വിരല്‍ കൊണ്ട്  സ്വരലയതാള വിസ്മയം തീര്‍ക്കുന്ന അതുല്യ പ്രതിഭ സ്റ്റീഫന്‍ ദേവസ്സി വേദിയില്‍, കലാസന്ധ്യ ഉല്‍ഘാടനം ചെയ്ത് കീബോര്‍ഡില്‍ പാട്ടിന്റെ പാലാഴിയൊരുക്കി സംഗീതത്തിന്റെ മായിക  ലോകത്തേക്ക്  പ്രേക്ഷകരെ കൈപിടിച്ചാനയിക്കുമ്പോള്‍ വാഴ്വിന്റെ അരങ്ങില്‍ സംഗീത കലയുടെ നവവസന്തം പെയ്തിറങ്ങും. ഭക്തിസാന്ദ്രമായ ദിവ്യബലിക്കും ഉച്ചഭക്ഷണത്തിനും ശേഷം നടക്കുന്ന കലാവിരുന്നിന്റെ ഭാഗമായി വാഴ്വിന്റെ വേദിയിലേക്ക് പ്രശസ്ത കലാകാരനായ സ്റ്റീഫന്‍  ദേവസ്സി എത്തുന്നതിലൂടെ കൂടുതല്‍ യുവജനങ്ങള്‍ക്കും കലാസ്വാദകര്‍ക്കും ആസ്വാദ്യകരമായ അനുഭവമാകും ലഭ്യമാകുക. അറുപതിലേറെ രാജ്യങ്ങളില്‍ രണ്ടായിരത്തിലേറെ മ്യൂസിക്കല്‍ കോണ്‍സേര്‍ട്ടുകള്‍ നടത്തി തന്റെ കഴിവ് തെളിയിച്ച അതുല്യ പ്രതിഭയുടെ പ്രകടനം നേരില്‍ ആസ്വദിക്കുവാന്‍ ലഭിക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്താം.   കലാസ്‌നേഹികളായ ഒരുപറ്റം ക്‌നാനായ സഹോദരങ്ങളാണ് സ്റ്റീഫന്‍ ദേവസിയുടെ ഈ പ്രോഗ്രാം  പൂര്‍ണ്ണമായും സൗജന്യമായി വാഴ്വിന് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. വാഴ്വിന്റെ കലാസന്ധ്യ ക്‌നാനായ സിംഫണി മേളവും 15 മിഷനുകളില്‍ നിന്നും അവതരിപ്പിക്കപ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട മികച്ച കലാ പരിപാടികളും ചേരുമ്പോള്‍ ഇക്കുറി വാഴ്വ് ഭക്തിനിര്‍ഭരവും ആനന്ദദായകവുമായ അവിസ്മരണീയ ദിനമാകും. സെപ്റ്റംബര്‍ 26ാം തീയതി ശനിയാഴ്ച  ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് എല്ലാ ക്‌നാനായ കത്തോലിക്കാ കുടുംബങ്ങളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
ലണ്ടൻ: യു കെ. കെന്റ് അയ്യപ്പ ക്ഷേത്രം സംഘടിപ്പിക്കുന്ന വിനായക ചതുർത്ഥി മഹോത്സവം 2026 സെപ്റ്റംബർ 20 ഞായറാഴ്ച ആഘോഷിക്കും. വിഘ്‌നങ്ങൾ അകറ്റി വിജയവും ഐശ്വര്യവും നൽകുന്ന ഗണപതി ഭഗവാന് സമർപ്പിച്ചാണ് ഈ വർഷത്തെ മഹോത്സവം. പ്രസിദ്ധമായ സൂര്യകാലടി മഹാ ഗണപതി ഹോമവും അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും ഇതിന്റെ ഭാഗമായി നടത്തപ്പെടും. പ്രസിദ്ധ തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ഹോമത്തിന് മുഖ്യ കാർമികത്വം വഹിക്കും. തേങ്ങ ഉൾപ്പെടെയുള്ള മംഗളകരമായ എട്ട് ദ്രവ്യങ്ങൾ ഉപയോഗിച്ച് ഐശ്വര്യം, സമാധാനം, ദൈവാനുഗ്രഹം എന്നിവയ്ക്കായി നടത്തുന്ന പുണ്യ കർമമാണ് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം. തീയതി: ഞായർ, 20 സെപ്റ്റംബർ 2026 സമയം: രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ വേദി: Dabbs Place Farm, Gravesend, Kent, DA13 9BL (രജിസ്ട്രേഷന് ശേഷം കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ നൽകുന്നതാണ്) പരിമിതമായ രജിസ്ട്രേഷനാണ് ഉള്ളത്. രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി: വെള്ളി, 18 സെപ്റ്റംബർ 2026 രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 07838 170203 | 07985 245890 | 07973 151975 | 07906 130390 | 07507 766652 | 07795 575065 Email: kentayyappatemple@gmail.com Website: kentayyappatemple.org
യു കെ : കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ ഈ മാസത്തെ പ്രതിമാസ അയ്യപ്പ പൂജ സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. രാവിലെ 8.30 ന് ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ വൈകിട്ട് 6.30 മുതൽ 9.30 വരെ വിവിധ പൂജകളോടെ നടക്കും. സൂര്യകാലടി തന്ത്രി ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് പൂജകൾ നടക്കുക. അഭിഷേകം, വിളക്ക് പൂജ, ലളിതാ സഹസ്രനാമ അർച്ചന, ഭജൻസ്, ധാര വഴിപാട്, നീരാഞ്ജനം, ഒറ്റയപ്പം , പടിപൂജ, ഹരിവരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: വിളക്ക് പൂജയ്ക്കായി രണ്ട് കെട്ട് പൂക്കൾ, ഒരു നാളികേരം, സ്വന്തം നിലവിളക്ക് എന്നിവയും നീരാഞ്ജനത്തിനായി ഒരു നാളികേരവും കൊണ്ടുവരണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. സ്ഥലം: 1 Northgate, Rochester ME1 1LS (Friends Meeting House, Quaker Meeting House - First Floor) വിവരങ്ങൾക്ക്: 07838 170203, 07985 245890, 07507 766652, 07906 130390, 07973 151975 www.kentayyappatemple.org | kentayyappatemple@gmail.com
SPECIAL REPORT
സ്പാം ഫോണ്‍ കോളുകളും സന്ദേശങ്ങളും തിരിച്ചറിയുന്നതും തടയുന്നതിനുമായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം. ടെലികോം കമ്പനികള്‍ ഇത്തരം നമ്പറുകള്‍ കണ്ടെത്തി അറിയിക്കണമെന്ന നിബന്ധന ഉള്‍പ്പെടെയുള്ള പുതിയ നിര്‍ദേശങ്ങളാണ് ട്രായ് അവതരിപ്പിച്ചിരിക്കുന്നത്. ഇനിമുതല്‍, രേഖാമൂലമോ ഡിജിറ്റലായാലോ ഉപഭോക്താവ് നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അവര്‍ക്ക് വാണിജ്യ സന്ദേശങ്ങള്‍ അയക്കാന്‍ പാടുള്ളൂ. അതും ഒരാഴ്ചത്തേക്ക് മാത്രമായിരിക്കും ഇതിന് അനുമതി. ടെലികോം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നത് തടയാനാണ് ട്രായ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.  സ്പാം കോളുകളും ഓട്ടോമേറ്റഡ് കോളുകളും കണ്ടെത്തുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനൊപ്പം നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കും. എഐ ഉപയോഗിച്ച് ബള്‍ക്ക് കോളുകള്‍ നടത്തുന്ന കമ്പനികള്‍ അത് ടെലികോം ഓപ്പറേറ്റര്‍മാരെ മുന്‍കൂട്ടി അറിയിക്കണം. ഇത് വെളിപ്പെടുത്താത്തപക്ഷം മിനിറ്റില്‍ അഞ്ചു പൈസ നിരക്കില്‍ ടെര്‍മിനേഷന്‍ ചാര്‍ജ് ഈടാക്കും. മാത്രവുമല്ല, ഈ വിവരം കമ്പനികളെ അറിയിക്കാത്തപക്ഷം ആ നമ്പറുകള്‍ സ്പാം ആയി തരംതിരിക്കപ്പെട്ടേക്കാം. ഒരു പ്രത്യേക നമ്പറിനെതിരെ നടപടിയെടുക്കാനുള്ള പരാതികളുടെ പരിധി അഞ്ചില്‍നിന്ന് മൂന്നായി കുറച്ചു. ഇനി മൂന്നു പരാതികള്‍ ലഭിച്ചാല്‍ ടെലികോം കമ്പനികള്‍ക്ക് ആ നമ്പര്‍ വിച്ഛേദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാം. ഉപയോക്താക്കളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളും മറ്റും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്രൂകോളര്‍ പോലുള്ള ആപ്പുകളുടെ പ്രവര്‍ത്തനത്തിനും പുതിയ നിബന്ധനകള്‍ ബാധകമാണ്. ഇതനുസരിച്ച് ട്രൂകോളര്‍ പോലുള്ള ആപ്പുകള്‍ക്ക് 140xx, 1600xx എന്നീ സീരീസുകളിലുള്ള വാണിജ്യ/സേവന നമ്പറുകളെ ഇനി സ്പാം ആയി ടാഗ് ചെയ്യാന്‍ അനുവാദമുണ്ടാകില്ലെന്ന് ട്രായ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലാഹോട്ടി പറഞ്ഞു. സ്പാം പരാതികളിന്മേല്‍ ടെലികോം കമ്പനികള്‍ എടുത്ത നടപടിയില്‍ തൃപ്തരല്ലാത്ത ഉപഭോക്താക്കള്‍ക്ക് ചോദ്യംചെയ്യാനായി ആദ്യമായി അപ്പീല്‍ സംവിധാനം ഏര്‍പ്പെടുത്തി. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നമ്പറുകളുടെ കെവൈസി വിവരങ്ങള്‍ ടെലികോം കമ്പനികള്‍ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ചട്ടങ്ങളില്‍ പറയുന്നു.
CINEMA
കുഞ്ഞ് ദുവയ്ക്ക് കുഞ്ഞ് അനുജത്തി പിറന്നു. രണ്ടാമത്തെ കുഞ്ഞിന്റെ വരവിന്റെ സന്തോഷം പങ്കുവച്ച് ദീപിക പദുക്കോണും രണ്‍വീര്‍ സിങും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കുഞ്ഞ് പിറന്ന സന്തോഷം ഇരുവരും ആരാധകരുമായി പങ്കുവച്ചത്.  കുഞ്ഞിന്റെ കാല്‍പാദത്തിന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് രണ്‍വീറും ദീപികയും സന്തോഷ വാര്‍ത്ത പങ്കിട്ടത്. 'വെല്‍ക്കം ബേബി ഗേള്‍' എന്നാണ് ചിത്രത്തോടൊപ്പം ഇരുവരും കുറിച്ചിരിക്കുന്നത്. മൂത്ത മകള്‍ ദുവയെ പോലെ തന്നെ രണ്ടാമത്തെ കുഞ്ഞും സെപ്റ്റംബറിലാണ് ജനിച്ചിരിക്കുന്നത്. 2024 സെപ്റ്റംബറിലായിരുന്നു ദുവയുടെ ജനനം. പിന്നാലെ ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. താരങ്ങളായ കൃതി സനോണ്‍, ഡയാന പെന്റി, അനില്‍ കപൂര്‍, സോനം കപൂര്‍, ശ്രേയ ഘോഷാല്‍ തുടങ്ങി നിരവധി പേര്‍ ആശംസകളുമായെത്തിയിട്ടുണ്ട്. ആരാധകരും കമന്റുകളുമായെത്തുന്നുണ്ട്. കുട്ടിയുടെ ചിത്രത്തിനായുള്ള കാത്തിരിപ്പാണ് ഇനിയെന്നാണ് ആരാധകര്‍ പറയുന്നത്. 2024 സെപ്റ്റംബര്‍ 8 നായിരുന്നു ദീപികയുടേയും രണ്‍വീറിന്റേയും ആദ്യത്തെ കുട്ടി ജനിക്കുന്നത്. പൊതുവേദികളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമെല്ലാം മകളെ അകറ്റി നിര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. അപൂര്‍വ്വമായി മാത്രമേ മകളുടെ ചിത്രങ്ങള്‍ ഇരുവരും പുറത്തു വിട്ടിട്ടുള്ളൂ.
സോഷ്യല്‍ മീഡിയയാകെ നിറഞ്ഞു നില്‍ക്കുകയാണ് അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹം. പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും അഹാനയും സഹോദരിമാരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ചിത്രങ്ങളും വിഡിയോകളും വിവാഹത്തിന്റെ വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ട്രീ ഓഫ് ലൈവ് എന്ന തീമിലായിരുന്നു അഹാനയുടേയും നിമിഷിന്റേയും വിവാഹവേദി ഒരുക്കിയത്. സമീപകാലത്ത് കണ്ട ഏറ്റവും ഭംഗിയുള്ള വിവാഹവേദിയെന്നാണ് സോഷ്യല്‍ മീഡിയ ഇതേക്കുറിച്ച് പറയുന്നത്. വിവാഹ വേദിയെക്കുറിച്ചുള്ള അഹാനയുടെ കുറിപ്പും ശ്രദ്ധ നേടുകയാണ്. വേദിയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് അഹാനയുടെ കുറിപ്പ്. ആ വാക്കുകളിലേക്ക്: ''കുഞ്ഞു കുഞ്ഞു കാര്യങ്ങളോടുള്ള എന്റെ പ്രണയത്തിന് വേണ്ടി'' ''എനിക്ക് അലങ്കാരമല്ല വേണ്ടതെന്ന് ഇവന്റ് മാനേജുമെന്റുകാരോട് പറഞ്ഞിരുന്നു. എനിക്കൊരു ലോകം തന്നെ സൃഷ്ടിക്കണമായിരുന്നു. ഓരോ ചെറിയ കാര്യത്തിലും അതീവശ്രദ്ധ നല്‍കണമായിരുന്നു. ഞങ്ങള്‍ സൃഷ്ടിച്ച ഒരു ലോകത്തേക്ക് കാലെടുത്ത് വച്ചതു പോലെയായിരിക്കണം അതിഥികള്‍ക്ക് തോന്നേണ്ടത്. മരവും പൂക്കളും കുടങ്ങളും കല്ലുകളും പാറകളുമെല്ലാമുള്ള, പക്ഷികളും കണ്ണാടികളും വ്യക്തിപരമായ ഓര്‍മകളും, അതിഥികള്‍ക്ക് ചെയ്യാന്‍ രസകരമായ കാര്യങ്ങളുമൊക്കെയുള്ള മനോഹരമായൊരു പൂന്തോട്ടമാണ് ഞാനും നിമിഷും ആഗ്രഹിച്ചത്. വേദിയിലേക്ക് കടന്നു ചെന്നപ്പോള്‍ ഞാന്‍ അയച്ച 100000 വോയ്‌സ് നോട്ടുകളും ശരിക്കും കേട്ടിട്ടുണ്ടെന്ന് മനസിലായി. എന്റെ ഹൃദയം നിറഞ്ഞു. ഒരുപാട് ഒരുപാട് നിറഞ്ഞു''.
ഷൂട്ടിങ്ങിനിടയിൽ ആർത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസൻ. സോഹ അലി ഖാന്റെ പോഡ്‌കാസ്റ്റിൽ പങ്കെടുത്തപ്പോഴാണ് ആർത്തവത്തെക്കുറിച്ചും ഹോർമോണുകളെക്കുറിച്ചുമുള്ള തെറ്റായ ധാരണകളെക്കുറിച്ചുമൊക്കെ ശ്രുതി പങ്കുവച്ചത്.  കരിയറിന്റെ തുടക്കത്തിൽ പറയാൻ മടിച്ചെങ്കിലും, പിന്നീട് സംവിധായകരോട് ഇതിനെക്കുറിച്ച് തുറന്നുസംസാരിക്കാൻ താൻ ശീലിച്ചതായി ശ്രുതി പറഞ്ഞു. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ഉള്ളതിനാൽ തനിക്ക് കടുത്ത ആർത്തവവേദന അനുഭവപ്പെടാറുണ്ടെന്ന് ശ്രുതി വെളിപ്പെടുത്തി. കരിയറിന്റെ തുടക്കത്തിൽ സിനിമാ സെറ്റുകളിൽ ഇതിനെക്കുറിച്ച് സംസാരിക്കാൻ സാധിച്ചിരുന്നില്ല. ഇതൊരു സാമൂഹിക വിലക്കെന്നതിലുപരി, പലരും ഇതിനെക്കുറിച്ച് സംസാരിക്കാൻ പോലും താല്പര്യപ്പെട്ടിരുന്നില്ല. ചില ദിവസങ്ങളിൽ തൻ്റെ രൂപത്തിലോ ഊർജ്ജസ്വലതയിലോ മാറ്റങ്ങൾ കാണുന്നത് എന്തുകൊണ്ടാണെന്ന് സംവിധായകർ അന്ന് അത്ഭുതപ്പെട്ടിരുന്നുവെന്നും അവർ വ്യക്തമാക്കി. തൻ്റെ ഒരു സഹപ്രവർത്തകൻ മുട്ടു ശസ്ത്രക്രിയയുടെ വേദനയെക്കുറിച്ച് പറഞ്ഞപ്പോൾ സെറ്റിലുള്ളവർ അതിനനുസരിച്ച് ജോലി ക്രമീകരിച്ചത് കണ്ടതാണ് തന്റെ കാര്യത്തിലും മാറ്റത്തിന് വഴിയൊരുക്കിയതെന്ന് ശ്രുതി ഹാസൻ പറഞ്ഞു. തുടർന്ന് തനിക്ക് ആർത്തവമാണെന്ന കാര്യം സംവിധായകനെ അറിയിച്ചു. ആർത്തവസമയത്ത് കഠിനമായ വയറുവേദന അനുഭവപ്പെടുന്ന ഒരു മകളുള്ള ആ സംവിധായകൻ കാര്യങ്ങൾ വളരെ സഹാനുഭൂതിയോടെയാണ് മനസ്സിലാക്കിയത്. അത് കാര്യങ്ങളെ പൂർണമായി മാറ്റിമറിച്ചെന്നും നടി വ്യക്തമാക്കി. "അതായത്, ഇതിന് ഒരേയൊരു പരിഹാരമേയുള്ളൂ, പുരുഷന്മാർക്കും ആർത്തവം ഉണ്ടാകണമെന്ന് ഞാൻ ആയിരം തവണ പ്രാർഥിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ നമ്മുടെ കരാറുകളിൽ ആർത്തവ അവധികൾ എഴുതിച്ചേർക്കാൻ കഴിയുമായിരുന്നു.- ശ്രുതി പറഞ്ഞു.
NAMMUDE NAADU
റൊണാൾഡീഞ്ഞോ അടക്കമുള്ള ലോക ഫുട്‌ബോളിലെ ഇതിഹാസതാരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ നേരിടാൻ കൊച്ചിയിൽ എത്തുന്നു. ഗാമന്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന ഈ അവിസ്മരണീയ മത്സരം, കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 23 ബുധനാഴ്ച വൈകുന്നേരം 7.30 ന് അരങ്ങേറും. മത്സരം കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്‌ഘാടനം ചെയ്യും. ''റിട്ടേണ്‍ ഓഫ് ദി ടൈറ്റന്‍സ്''എന്ന ബാനറില്‍ നടത്തപ്പെടുന്ന ഈ പ്രദര്‍ശന മത്സരങ്ങളുടെ പരമ്പരയിലെ സെലിബ്രിറ്റി ബ്രാന്‍ഡ് അംബാസിഡറായി ബോചെ തെരഞ്ഞെടുക്കപ്പെട്ടു. സ്‌പോര്‍ട്‌സ്മാന്‍ എന്ന നിലയില്‍ മത്സരത്തിനുള്ള പിന്തുണ അറിയിക്കുക മാത്രമാണ് തന്റെ ഉത്തരവാദിത്വം എന്ന് അദ്ദേഹം അറിയിച്ചു. 'വിഷ്യോ എം ഫുതെബോള്‍ കോണ്‍ട്രാ വിഷ്യോ എം ഡ്രോഗാസ്' എന്ന മുദ്രാവാക്യം രൂപീകരിച്ച് സമൂഹത്തിൽ എത്തിക്കും എന്ന് ബോചെ അറിയിച്ചു. ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്നാണ് ബ്രസീലിയൻ പോർച്ചുഗീസ് ഭാഷയിൽ ഈ വാചകത്തിന്റെ അർത്ഥം. Boche Cinemania എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ 'നോ ഡ്രഗ്‌സ്' എന്ന് കമന്റ് ചെയ്യുന്നവരില്‍ നിന്ന് 500 പേരെ തിരഞ്ഞെടുത്ത് അവര്‍ക്ക് മത്സരത്തിന്റെ ടിക്കറ്റ് സൗജന്യമായി നല്‍കും. കൂടാതെ, ഒരു ഭാഗ്യശാലിക്ക് 125000 രൂപ വില വരുന്ന വി വി ഐ പി ടിക്കറ്റും ലഭിക്കുന്നതാണ്. ആ വ്യക്തിക്ക് ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കാനും ഡിന്നര്‍ കഴിക്കാനുമുള്ള അവസരം ലഭിക്കും. ടിക്കറ്റുകള്‍, District by Zomato ആപ്പിലൂടെ ലഭിക്കും. ടിക്കറ്റുകൾ വാങ്ങുമ്പോൾ boche 20 എന്ന കൂപ്പൺ കോഡ് കൊടുത്താൽ 20% ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. മത്സരത്തിനോട് അനുബന്ധിച്ച് ലഹരിക്കെതിരെ യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഓപ്പറേഷൻ തൂഫാന് പിന്തുണയേകുന്നതിനുമായി നടത്തുന്ന ബൈക്ക് റാലി സെപ്റ്റംബര്‍ 21 ന് വൈകുന്നേരം 5 മണിക്ക് ആലുവയിൽ നിന്നും ബോചെ ഫ്ലാഗ് ഓഫ് ചെയ്യും. റാലി 7 മണിയോടെ നെഹ്റു സ്റ്റേഡിയത്തിൽ അവസാനിക്കും. ബൈക്ക് റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക്, ഫുട്‌ബോള്‍ മത്സരത്തിന്റെ സൗജന്യ ടിക്കറ്റുകളും ജേഴ്‌സികളും ലഭിക്കും. പങ്കെടുക്കാൻ എത്തുന്നവർ 7994811116 എന്ന വാട്സാപ്പ് നമ്പറിൽ പേരും ഫോൺ നമ്പറും അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ, എഡ്മില്‍സണ്‍, പൗലോ സെര്‍ജിയോ, ജോര്‍ജീഞ്ഞോ, വിയോള എന്നീ ബ്രസീല്‍ താരങ്ങളടങ്ങിയ ബ്രസീല്‍ ലെജന്‍ഡ്‌സും, ഐ എം വിജയന്‍, ജോപോള്‍ അഞ്ചേരി, സി കെ വിനീത്, എന്‍ പി പ്രദീപ്, കെ. ടി ചാക്കോ, മെഹ്താബ് ഹൊസൈന്‍, അര്‍ണബ് മൊണ്ടാല്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും തമ്മിലാണ് മത്സരം. കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ ബോചെ, ഗാമൻ സ്പോർട്സ് & എൻ്റർടെയ്ൻമെൻ്റിൻ്റെ സി. ഇ. ഒ. ആയ ആർ. എ. വി, ഡയറക്ടർ ചാൾസ് ഡാനിയൽ എന്നിവർ പങ്കെടുത്തു.
തിരൂരില്‍ മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രസംഗിക്കുന്നതിനിടെ കറന്റ് പോയി. ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് വൈദ്യുതി മുടങ്ങിയത്. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് മന്ത്രി പ്രസംഗം പൂര്‍ത്തിയാക്കിയത്. 'കറന്റ് പോയതില്‍ പ്രയാസമുണ്ട്. , സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്. അത് പരിഹരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുന്നുണ്ട്. വൈകാതെ പരിഹാരമാകും. ഇനി ഈ പ്രസംഗത്തെ കുറിച്ച് എന്താണ് വരികയെന്ന് എനിക്ക് അറിയില്ല' മന്ത്രി സദസ്സിനോട് പറഞ്ഞു. കുട്ടികളോട് സംസാരിക്കുന്നതായതിനാല്‍ വൈദ്യുതി മുടങ്ങിയെങ്കിലും മന്ത്രി പ്രസംഗം തുടര്‍ന്നു. സദസദസ്സിലുള്ളവര്‍ മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് ഓണ്‍ ചെയ്തതോടെ മന്ത്രി പ്രസംഗം പൂര്‍ത്തിയാക്കുകയും ചെയ്തു.
Channels
ബിഗ് ബോസിലൂടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ താരമാകുന്നത്. പിന്നീടുള്ള റോബിന്റെ ജീവിതം എന്നും വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കുണ്ടറയില്‍ നിന്നും മത്സരിച്ചിരുന്നു റോബിന്‍. സോഷ്യല്‍ മീഡിയയിലൂടെ റോബിന്‍ നടത്തിയ തുറന്നു പറച്ചില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് തിരിച്ചറിഞ്ഞതായാണ് റോബിന്‍ പറയുന്നത്. അതിനാല്‍ താന്‍ തെറാപ്പി ആരംഭിച്ചുവെന്നും കുറച്ച് കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നുമാണ് റോബിന്‍ അറിയിച്ചിരിക്കുന്നത്. വൈകാരികമായ കുറിപ്പിലൂടെയാണ് റോബിന്റെ പ്രതികരണം. ''എനിക്ക് ചില നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് ഞാന്‍ അംഗീരിക്കുന്നു. ഞാന്‍ അവയെ അംഗീകരിക്കുകയും, അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എറ്റെടുക്കുകയും ചെയ്യുന്നു. ഞാന്‍ തെറാപ്പി ആരംഭിച്ചു കഴിഞ്ഞു. ആത്മപരിശോധനയുടേയും, സുഖപ്പെടലിന്റേയും മെച്ചപ്പെട്ടൊരു മനുഷ്യനാകാനുമുള്ള യാത്ര തുടരാന്‍ ഞാന്‍ കമ്മിറ്റഡ് ആണ്.'' എന്നാണ് റോബിന്‍ പറയുന്നത്. ''കുറച്ചുനാളത്തേക്ക് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണ്. എന്നിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും, എന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും എന്റെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുമാണത്. മാറ്റം സംഭവിക്കാന്‍ സമയം വേണ്ടി വരുമെന്ന് എനിക്ക് അറിയാം. പക്ഷെ അധ്വാനിക്കാന്‍ ഞാന്‍ തയ്യാറാണ്'' എന്നും താരം പറയുന്നു. ''എന്നോട് സനേഹം കാണിച്ച, പിന്തുണച്ച, ക്ഷമ കാണിച്ച, എന്നെ മനസിലാക്കിയവര്‍ക്ക് നന്ദി. ഞാന്‍ കൂടുതല്‍ കരുത്തനും, ശാന്തനും എന്റെ മെച്ചപ്പെട്ടൊരു പതിപ്പാവുകയും ചെയ്യും'' എന്നു പറഞ്ഞാണ് റോബിന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ടെലിവിഷൻ റിയാലിറ്റി ഷോയിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാദത്തിൽ. മോഹൻലാലിന്റെ ഷർട്ടിന്റെ ഡിസൈനിനെതിരെ പ്രവാസി ചിത്രകാരനായ സിജിൻ ഗോപിനാഥൻ രംഗത്തെത്തി. തന്റെ ചിത്രം അനുവാദമില്ലാതെ മോഹൻലാലിന്റെ ഷർട്ടിന്റെ ഡിസൈനിൽ ഉപയോഗിച്ചുവെന്നാണ് കലാകാരന്റെ ആരോപണം. പിന്നാലെ വിശദീകരണവുമായി മോഹൻലാലിന്റെ പേഴ്‌സണൽ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ രംഗത്തെത്തി. 'ഏകദേശം മൂന്ന് വർഷം യുഎഇയിലെ തെരുവുകളിലൂടെ നടന്ന്, വിവിധ രാജ്യക്കാരായ യഥാർഥ മനുഷ്യരെ നേരിൽക്കണ്ടും വരച്ചുമാണ് എന്റെ ഗ്ലോബൽ പീസ് ആർട്ട് വർക്ക് രൂപപ്പെട്ടത്. ഞാൻ നേരിട്ട് കണ്ട യുഎഇയുടെ വൈവിധ്യത്തിന്റെ വിഷ്വൽ ഡോക്യുമെന്റേഷൻ കൂടിയാണിത്. വൈവിധ്യം എന്ന ആശയം ആരുടെയും സ്വന്തമല്ല. ആളുകളെ ഒരുമിച്ച് വരയ്ക്കുക എന്ന ആശയം ആർക്കും ഉപയോഗിക്കാം. പക്ഷേ, നിലവിലുള്ള ഒരു കലാരൂപം തിരിച്ചറിയാവുന്ന മുഖങ്ങളും ഭാവങ്ങളും കഥാപാത്രങ്ങളും ദൃശ്യഭാഷയും അടിസ്ഥാനമായി ഉപയോഗിച്ച ശേഷം കുറച്ച് മാറ്റങ്ങൾ വരുത്തിയതുകൊണ്ട് അതിന്റെ ഒറിജിനൽ സോഴ്‌സ് ഇല്ലാതാകുന്നില്ല. ഇത് മോഹൻലാൽ സാറിനെതിരെയുള്ള വിഷയമല്ല. ഈ ഡിസൈനിന് ഉത്തരവാദികളായ ഫാഷൻ- ഡിസൈൻ- മീഡിയ ടീമിനോടാണ് എന്റെ ആശങ്ക പങ്കുവെക്കുന്നത്'. 'വർഷങ്ങളുടെ ഫീൽഡ് വർക്കും ക്രിയേറ്റീവ് എഫർട്ടുമുള്ള ഒരു ആർട്ട് വർക്ക് റെഫറൻസ് ആക്കുമ്പോൾ, യഥാർഥ ആർട്ടിസ്റ്റിനെ അംഗീകരിച്ച്, ക്രെഡിറ്റ് നൽകുക എന്നത് ഏറ്റവും അടിസ്ഥാനപരമായ ബഹുമാനമാണ്. പ്രചോദനം ഉൾക്കൊള്ളാം. സോഴ്‌സ് മറക്കരുത്. ആർട്ടിസ്റ്റിന് ക്രെഡിറ്റ് നൽകുക'- തന്റെ കലാരൂപത്തെക്കുറിച്ച് ചിത്രകാരനായ സിജിൻ ഗോപിനാഥൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സിജിൻ ഗോപിനാഥിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ് വൈറലായതോടെ മോഹൻലാലിന്റെ പേഴ്‌സണൽ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ പ്രതികരണവുമായി രംഗത്തെത്തി. റിയാലിറ്റി ഷോയ്ക്കായി മോഹൻലാലിന്റെ സ്‌റ്റൈലിങ് ചെയ്യുന്നത് താനല്ലെന്ന് അവർ വ്യക്തമാക്കി. 'ഞാനാണ് ലാൽ സാറിന്റെ പേഴ്‌സണൽ സ്റ്റൈലിസ്റ്റ്. എന്നാൽ റിയാലിറ്റി ഷോയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ കോസ്റ്റ്യൂമുകൾ ചെയ്യുന്നത് ഞാനല്ല. നന്ദി'- അവർ കുറിച്ചു. അതിനിടെ, റിയാലിറ്റി ഷോയ്ക്ക് വേണ്ടി മോഹൻലാലിന് വേഷങ്ങൾ ഒരുക്കുന്നത് പ്രവീൺ വർമ എന്ന സ്റ്റൈലിസ്റ്റാണെന്ന വിവരം പുറത്തുവന്നു. വിവാദത്തോട് പ്രവീൺ വർമ പക്ഷേ പ്രതികരിച്ചിട്ടില്ല. ലളിതവും പ്രേക്ഷകർക്ക് എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ ലുക്കാണ് ഇത്തവണ മോഹൻലാലിനായി ഒരുക്കുന്നതെന്ന് പ്രവീൺ വർമ പറഞ്ഞു. വിവാദം ചൂടുപിടിച്ചതിന് പിന്നാലെ കൂടുതൽ വിശദീകരണവുമായി സിജിൻ ഗോപിനാഥൻ രംഗത്തെത്തി. 'നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയോ വിവാദങ്ങളിലൂടെയോ ശ്രദ്ധ നേടുക എന്നത് ഒരിക്കലും എന്റെ രീതിയല്ല. ഒരു ഹേറ്റ് ക്യാമ്പെയ്‌നിന്റെ ഭാഗമാകാനോ വിവാദങ്ങൾ സൃഷ്ടിച്ച് ശ്രദ്ധ നേടാനോ എനിക്ക് താൽപര്യമില്ല.' 'ഞാൻ പറഞ്ഞ കാര്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. എന്റെ ആർട്ട്‌വർക്കിലെ മുഖങ്ങൾ തെരുവുകളിലും ജീവിതയാത്രയിലും ഞാൻ നേരിട്ട് കണ്ടുമുട്ടിയ യഥാർത്ഥ മനുഷ്യരിൽ നിന്നുള്ളവയാണ്. മൂന്ന് വർഷത്തോളം സമയമെടുത്താണ് ആ മുഖങ്ങൾ വരച്ചതും ഈ ആർട്ട്‌വർക്ക് രൂപപ്പെടുത്തിയതും. ഓരോ മുഖത്തിനും പിന്നിൽ ഓരോ ഓർമ്മയുണ്ട്. അതുകൊണ്ടുതന്നെ ഇത് എനിക്ക് വെറുമൊരു സാങ്കൽപ്പിക ആർട്ട്‌വർക്ക് അല്ല.' 'ഡൂഡിൽ ആർട്ട് ഞാൻ കണ്ടുപിടിച്ചതാണെന്നോ, ഡൂഡിലിംഗ് എന്ന ആശയത്തിന്മേൽ എനിക്ക് അവകാശമുണ്ടെന്നോ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ വാക്കുകളായി ചിത്രീകരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.' 'അതിലും പ്രധാനമായി, എന്റെ വാക്കുകളെ വളച്ചൊടിച്ച് ഞാൻ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ലാൽ സാറിനെതിരെ ഉപയോഗിക്കരുത്. അദ്ദേഹത്തിനെതിരെ ഒരു തരത്തിലുള്ള നെഗറ്റിവിറ്റിയും സൃഷ്ടിക്കുക എന്നത് എന്റെ ഉദ്ദേശമല്ല.' 'എന്റെ കലയോടോ എന്റെ കാഴ്ചപ്പാടിനോടോ വിയോജിക്കാനുള്ള എല്ലാവരുടെയും അവകാശത്തെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ, ഞാൻ പറഞ്ഞ കാര്യങ്ങളെ അതിന്റെ യഥാർത്ഥ സാഹചര്യത്തിൽ തന്നെ മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.' 'നെഗറ്റിവിറ്റിയിലൂടെ ശ്രദ്ധ നേടുന്നതിനേക്കാൾ, എന്റെ കല തന്നെ എനിക്ക് വേണ്ടി സംസാരിക്കട്ടെ.' സിജിൻ ഗോപിനാഥൻ ഡൂഡിൽ ആർട്ടിസ്റ്റ്
നിലവിലെ ആരോഗ്യവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി. നാലാമത്തെ കീമോ കഴിഞ്ഞതും താനാകെ തളര്‍ന്നു പോയെന്നാണ് രേണു പറയുന്നത്. അതിനാലാണ് തന്നെ സോഷ്യല്‍ മീഡിയയിലൊന്നും കാണാതിരുന്നതെന്നും അവര്‍ പറയുന്നു. യൂട്യൂബ് ചാനലിലൂടേയും സബ്‌സ്‌ക്രിപ്ഷനിലൂടേയുമാണ് താന്‍ ചികിത്സയ്ക്ക് പണം കണ്ടെത്തിയതെന്നും അവര്‍ പറയുന്നു. ആ വാക്കുകളിലേക്ക്:  ''എല്ലാ കീമോ കഴിയുമ്പോഴും കുറച്ച് ദിവസം കഴിയുമ്പോള്‍ എഴുന്നേല്‍ക്കുന്നതാണ് പക്ഷെ നാലാമത്തെ കീമോ കഴിഞ്ഞത് മുതല്‍ കിടപ്പ് തന്നെയായിരുന്നു. എഴുന്നേറ്റിട്ടിട്ടില്ല. ഇന്നലേയും കൂടെ ഛര്‍ദ്ദിച്ചു. എന്നെ കണ്ടാല്‍ അറിയാം നന്നായി ക്ഷീണിച്ചിട്ടുണ്ടെന്ന്. ചേച്ചിയുടെ മകന്റെ ജന്മദിനമാണ്. അതുകൊണ്ട് മാത്രമാണ് ഇന്ന് എഴുന്നേറ്റത്. എഴുന്നേറ്റെങ്കിലും കിടപ്പു തന്നെയാണ്. എഴുന്നേറ്റാല്‍ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ റീലിടുമായിരുന്നു. പക്ഷെ അതിന് പോലും പറ്റുന്ന ശാരീരിക അവസ്ഥയോ മാനസികാവസ്ഥയോ അല്ല. എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട്.പക്ഷെ അവരുടെ ഫോണ്‍ എടുക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയാണ്. അതിനാലാണ് വിഡിയോ ഇടുന്നത്. എനിക്ക് കോടികളുടെ വരുമാനമൊന്നും ഇല്ല. ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടാകും എനിക്ക് ബിഗ് ബോസില്‍ നിന്നും ലക്ഷങ്ങളും കോടികളും കിട്ടിയിട്ടുണ്ടാകുമെന്ന്. അത് തെറ്റിദ്ധാരണയാണ്. ഞാനൊരു മണ്ടിയായിരുന്നു. ആയകാലത്ത് എന്നെക്കൊണ്ട് റീച്ചുണ്ടാക്കി എല്ലാവരും. അവരൊക്കെ വണ്ടിക്കൂലിയും തന്ന് വിടും. നമ്മള്‍ അതും വാങ്ങി വന്ന് തെറി മുഴുവന്‍ കേള്‍ക്കും. അവര്‍ പ്രശസ്തരാകും, വലിയ റീച്ചുണ്ടാക്കും. ബിഗ് ബോസില്‍ നിന്നും വിളിച്ചപ്പോള്‍ എനിക്ക് പറഞ്ഞു തരാനും തിരുത്താനും ആരും ഉണ്ടായിരുന്നില്ല. പിന്നീടാണ് അറിഞ്ഞത് കഴിഞ്ഞ സീസണില്‍ ഏറ്റവും കുറവ് പ്രതിഫലം എനിക്കായിരുന്നു എന്ന്. എനിക്ക് ആകെയുള്ള വരുമാനം യൂട്യൂബ് ചാനലും സബ്‌സ്‌ക്രിപ്ഷനുമാണ്. എന്നെ ചീത്ത വിളിച്ചവരും അപമാനിച്ചവരുമാണെങ്കിലും എന്റെ നാല് കീമോയ്ക്ക് വേണ്ടിയുള്ള പൈസയും കിട്ടിയത് അതിലൂടെയാണ്. ആര് എന്ത് പറഞ്ഞാലും സബ്‌സ്‌ക്രിപ്ഷനുമായി മുന്നോട്ട് പോകും. ഞാന്‍ ചാവാന്‍ നോക്കിയിരിക്കുന്ന കുറച്ചുപേരുണ്ടെന്ന് എനിക്കറിയാം. ഇനി എന്നെക്കൊണ്ട് റീച്ചുണ്ടാക്കാന്‍ പറ്റില്ലെന്ന് അവര്‍ക്ക് അറിയാം. കീമോ കഴിഞ്ഞതോടെ ഉള്ള പൈസ തീര്‍ന്നു. അറിഞ്ഞും കേട്ടും സഹായിച്ച ഒരുപാട് പേരുണ്ട്. ഒന്ന് രണ്ട് ഓണ്‍ലൈന്‍ മീഡിയക്കാര്‍ സഹായിച്ചിരുന്നു. ബാക്കിയുള്ളവര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. ആരൊക്കെ എന്റെ കൂടെയുണ്ടെന്ന് ഇപ്പോള്‍ മനസിലാക്കി''.
ബിഗ് ബോസ് മലയാളം സീസൺ 8 ലെ മൽസരാർത്ഥികളിൽ ഒരാളാണ് റിനി ആൻ ജോർജ്. സമീപകാല കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ വ്യക്തിയാണ് റിനി. കോൺഗ്രസ് എംഎൽഎ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി റിനി നടത്തിയ തുറന്നുപറച്ചിൽ കേരള രാഷ്ട്രീയത്തിൽ വലിയ രീതിയിൽ ചർച്ചയായി. പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിൽ പോകുന്നതിനു മുൻപുള്ള റിനിയുടെ ഒരഭിമുഖവും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ബിഗ് ബോസ് എന്ന പരിപാടിയോട് തനിക്ക് ഒട്ടും താൽപര്യമില്ല എന്നാണ് റിനി അഭിമുഖത്തിൽ പറയുന്നത്. "ബിഗ് ബോസ് എനിക്ക് തീരെ ഇഷ്ടമുള്ള ഒന്നല്ല. സത്യത്തിൽ ആരുടെയെങ്കിലും വീട്ടിലേക്ക് ഒളിഞ്ഞുനോക്കുന്ന പരിപാടിയാണല്ലോ അത്. എനിക്ക് അത്തരം കാര്യങ്ങളോട് താല്പര്യമില്ല. മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയാനും ഇഷ്ടമല്ല, ഞാൻ ആരെക്കുറിച്ചും അങ്ങനെ പറയാറുമില്ല", എന്നായിരുന്നു റിനിയുടെ പ്രതികരണം. ഇങ്ങനെയൊക്കെ പറയുന്ന താങ്കളെ ഭാവിയിൽ മോഹൻലാലിനൊപ്പം ബിഗ് ബോസ് വേദിയിൽ കാണാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് "അറിയില്ല, അവർ വിളിച്ചാൽ ഞാൻ പോവുമോ എന്ന് തീർത്തു പറയാനാകില്ല. ചിലപ്പോൾ മറ്റു പല കാരണങ്ങൾ കൊണ്ടു പോയേക്കാം", എന്നായിരുന്നു റിനിയുടെ മറുപടി. ഒരു മാധ്യമ പ്രവര്‍ത്തക കൂടിയാണ് റിനി ആന്‍ ജോര്‍ജ്. യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസില്‍ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമെടുത്ത റിനി, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഇന്റേണ്‍ ആയാണ് ജോലി ആരംഭിച്ചത്. തുടര്‍ന്ന് 2017ല്‍ ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിലൂടെ ജോലിയില്‍ കയറി. പിന്നീ‌ട് പല പ്രമുഖ ചാനലുകളിലും ജോലി ചെയ്ത റിനി ആൻ ജോർജ്, അവതാരകയായും തിളങ്ങിയിട്ടുണ്ട്.
അവതാരകയെന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് മീര അനില്‍. ടെലിവിഷന്‍ ഷോകളും അവാര്‍ഡ് ഷോകളുമൊക്കെ മീര അനില്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം താരങ്ങളോടുള്ള ചോദ്യങ്ങളുടെ പേരില്‍ വിവാദങ്ങളിലും ചെന്നു ചാടിയിട്ടുണ്ട് മീര അനില്‍. തനിക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നിയൊരു ചോദ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മീര. മൈല്‍സ്‌റ്റോണ്‍ മേക്കഴേസിന് നല്‍കിയ അഭിമുഖത്തിലാണ് മീരയുടെ തുറന്നു പറച്ചില്‍.  ഒരു തവണ, ചാക്കോച്ചന്റെ ഒരു ഇവന്റില്‍ അദ്ദേഹത്തിന്റെ അച്ഛനെക്കുറിച്ച് ഞാന്‍ ചോദിച്ചിരുന്നു. ചാക്കോച്ചനോട് നേരത്തെ പറഞ്ഞിരുന്നില്ല. ചാക്കോച്ചന്റെ അച്ഛന്റെ ഫോട്ടോയൊക്കെ വളരെ കഷ്ടപ്പെട്ട് കളക്ട് ചെയ്യുകയും അവിടെ പ്ലേ ചെയ്യുകയും ചെയ്തിരുന്നു. ചാക്കോച്ചന്‍ ഭയങ്കര ഹാപ്പിയായി നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ 20 വര്‍ഷം ആഘോഷിക്കുകയായിരുന്നു ഞങ്ങള്‍. വളരെ സന്തോഷത്തോടെ നില്‍ക്കവെ പെട്ടെന്ന് മ്യൂസിക്കോടെ ഈ ചിത്രങ്ങള്‍ കയറി വന്നു. അങ്ങനെ നിന്നിരുന്ന ചാക്കോച്ചന്‍ ഒരു സെക്കന്റില്‍ അദ്ദേഹത്തിന്റെ അസാധ്യത്തിലേക്ക് പോയി. ചാക്കോച്ചന്റെ വലിയ വിജയം കാണാന്‍ ഇപ്പോള്‍ അച്ഛനില്ല. അപ്പനില്ലാത്ത ഈ നിമിഷത്തില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് അതിനെ കാണുന്നത് എന്നോ മറ്റോ ഞാന്‍ ചോദിച്ചു. ചാക്കോച്ചന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നെ ഒരു നോട്ടം നോക്കി. പത്ത് സെക്കന്റ് മാത്രമുള്ള നോട്ടത്തില്‍, ഈ നിമിഷം അങ്ങനൊരു ചോദ്യം വേണമായിരുന്നോ മീരേ എന്നൊരു ചോദ്യം ചാക്കോച്ചന്‍ ചോദിക്കാതെ ചോദിച്ചു. അച്ഛനുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. ആ സമയത്ത് അവതാരക എന്ന മീര മാറി, മനുഷ്യ സ്ത്രീയായ മീരയിലേക്ക് ഞാന്‍ പോയി. ഇത് വേണ്ടിയിരുന്നുവോ എന്ന് ചോദിച്ചു. ഞാന്‍ വിചാരിച്ചതിനേക്കാളും ചാക്കോച്ചന്‍ അത് ഉള്ളിലേക്ക് എടുത്തു. ആര്‍ക്കും വേദനയുണ്ടാക്കരുതെന്ന് കരുതി ജീവിക്കുന്ന ആളാണ് ഞാന്‍. അത് ഭയങ്കരമായ വിഷമമായി. ചാക്കോച്ചന്‍ വളരെ സ്വീറ്റ് ആയിട്ടുള്ള താരമാണ്. അതിനാല്‍ ആ നിമിഷം അങ്ങനൊരു ചോദ്യം വേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി''.
BUSINESS
സൈബർ സുരക്ഷാ പരീക്ഷണത്തിനിടെ ​ഗൂ​ഗിൾ ജെമിനി മൂന്ന് കമ്പനികളുടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോ‍ർട്ട്. ഇന്റർനെറ്റിൽ നിന്ന് ശേഖരിച്ച വിവരങ്ങളും, ഊഹിച്ചെടുത്ത വിവരങ്ങളും ഉപയോ​ഗിച്ചാണ് ജെമിനി സിസ്റ്റങ്ങളിൽ പ്രവേശിച്ചത്. എഐ സംവിധാനങ്ങളുടെ സുരക്ഷാ ശേഷി വിലയിരുത്തുന്ന സ്വതന്ത്ര സ്ഥാപനമായ ഇറെ​ഗുലർ നടത്തിയ പരിശോധനയിലാണ് വിവരം കണ്ടെത്തിയത്. സാധാരണ സൈബർ സുരക്ഷാ വിലയിരുത്തലിന്റെ ഭാ​​ഗമായാണ് പരിശോധന നടത്തിയതെന്ന് ​ഗൂ​ഗിൾ അറിയിച്ചു. വിവരങ്ങൾ ചോർത്തിയതായുള്ള വിവരം വാൾ സ്ട്രീറ്റ് ജേർണലാണ് ആദ്യം പുറത്തുവിട്ടത്. ഹാക്ക് ചെയ്യപ്പെട്ടുവെന്നത് കമ്പനി സ്ഥിരീകരിച്ചെങ്കിലും, ഇത് കമ്പനിയെ കാര്യമായി ബാധിക്കില്ലെന്ന് ​ഗൂ​ഗിൾ വ്യക്തമാക്കി. പരീക്ഷണത്തിനിടെ ഇന്റർനെറ്റിൽ നിന്ന് ലഭ്യമായ വിവരങ്ങൾ ജെമിനി തിരയുകയും പരീക്ഷണത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് കരുതിയ മൂന്ന് വെബ്സൈറ്റുകളിൽ പ്രവേശിക്കാൻ ക്രെഡൻഷ്യലുകൾ ഉപയോ​ഗിക്കുകയും ചെയ്യുകയായിരുന്നു. ​ഗൂ​​ഗിൾ വൈസ് പ്രസിഡന്റ് സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട മൂന്ന് കമ്പനികളെയും വ്യക്തമാക്കിയതായാണ് വിവരം ഇത്തരം പ്രശ്നങ്ങളും മറ്റ് എഐ ലാബുകളിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നതായി ഇറെ​ഗുലർ വ്യക്തമാക്കി. സുരക്ഷാ പരിശോേധനയ്ക്കിടെ ഇത്തരത്തിൽ കമ്പനിയുടെ യഥാർത്ഥ വിവരങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കുന്നത് വൻ സുരക്ഷ്ഷാ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പരീക്ഷണങ്ങൾ നിയന്ത്രിത പരിധിക്കുള്ളിൽ തുടരുകയും മോഡലുകൾക്ക് പരിശോധനയുടെ വ്യക്തമായി മനസിലാക്കുകയും ചെയ്യുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവം ചൂണ്ടിക്കാണിക്കുന്നത്.
ചൈനയിൽ നിന്ന് പുറത്തുവരുന്ന പുതിയ റോബോട്ടിക്സ് വാർത്ത ലോകശ്രദ്ധ നേടുകയാണ്. മനുഷ്യരുടെ നേരിട്ടുള്ള ഇടപെടൽ പരമാവധി കുറച്ച്, റോബോട്ടുകൾ തന്നെ ഉത്പാദനപ്രക്രിയയിലെ പ്രധാന ജോലികൾ ഏറ്റെടുക്കുന്ന വൻകിട ഹ്യൂമനോയിഡ് റോബോട്ട് ഫാക്ടറിയാണ് ലിഷൗവിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഗുവാങ്‌ക്സി ഷുവാങ് സ്വയംഭരണ മേഖലയിലാണ് യുബോടെക് റോബോട്ടിക്സ് ഈ അത്യാധുനിക നിർമാണകേന്ദ്രം ഒരുക്കിയിരിക്കുന്നത്. വ്യാവസായിക ഹ്യൂമനോയിഡ് റോബോട്ടുകളുടെ വൻതോതിലുള്ള ഉത്പാദനമാണ് ഇവിടെ നടക്കുന്നത്. കമ്പനിയുടെ കണക്കനുസരിച്ച് 10 മിനിറ്റിൽ ഒരു ഹ്യൂമനോയിഡ് റോബോട്ട് നിർമിക്കാൻ ഫാക്ടറിക്ക് കഴിയും. Robotics 14,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള നിർമാണകേന്ദ്രത്തിന് 13.8 മീറ്റർ ഉയരമുണ്ട്. വർഷത്തിൽ 10,000 റോബോട്ടുകൾ വരെ നിർമിക്കാൻ കഴിയുന്ന ശേഷിയാണ് ഫാക്ടറിക്കുള്ളതെന്നാണ് യുബോടെക് പറയുന്നത്. കമ്പനിയുടെ വോക്കർ എസ്, ക്രൂസർ സീരീസുകളിലെ വ്യാവസായിക റോബോട്ടുകളാണ് പ്രധാനമായും ഇവിടെ നിർമിക്കുന്നത്. യുബോടെക്കും സീമൻസ് ഡിജിറ്റൽ ഇൻഡസ്ട്രീസും ചേർന്നാണ് ഫാക്ടറിയുടെ സാങ്കേതിക സംവിധാനം വികസിപ്പിച്ചത്. ഉത്പാദനം മുതൽ ഗുണനിലവാര പരിശോധന വരെയുള്ള വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ‘സ്മാർട്ട് ബ്രെയിൻ’ എന്ന ഡിജിറ്റൽ സംവിധാനമാണ്. നിർമാണത്തിന്റെ ഓരോ ഘട്ടവും നിരീക്ഷിക്കാനായി ഓരോ റോബോട്ടിനും പ്രത്യേക സീരിയൽ നമ്പറും നൽകുന്നു. നിർമാണത്തിനുള്ള സാമഗ്രികൾ എത്തിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും റോബോട്ടുകൾക്ക് പ്രധാന പങ്കുണ്ട്. ക്രൂസർ വൈ1, ക്രൂസർ എസ്2 എന്നീ റോബോട്ടുകളാണ് വസ്തുക്കൾ അൺലോഡ് ചെയ്യുകയും ക്രമീകരിക്കുകയും നിർമാണസ്ഥലത്തേക്ക് മാറ്റുകയും ചെയ്യുന്നത്. ഹ്യൂമനോയിഡ് റോബോട്ടുകൾ മാത്രമല്ല, കൊളാബറേറ്റീവ് റോബോട്ടിക് ആമുകൾ, ഡ്രൈവറില്ലാ ലോജിസ്റ്റിക്സ് വാഹനങ്ങൾ, റൊട്ടേറ്റിംഗ് വർക്ക് ടേബിളുകൾ തുടങ്ങിയ സംവിധാനങ്ങളും ഇവിടെ ഉപയോഗിക്കുന്നു. പാർട്സുകളും പൂർത്തിയായ റോബോട്ടുകളും ഫാക്ടറിയുടെ വിവിധ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നത് ഡ്രൈവറില്ലാ ഫോർക്ക്ലിഫ്റ്റുകളും മറ്റ് ഓട്ടോമേറ്റഡ് വാഹനങ്ങളുമാണ്. റോബോട്ട് നിർമാണം പൂർത്തിയായാൽ പരിശോധനയുടെ ഘട്ടമാണ്. ഓരോ റോബോട്ടിനും നാലുമണിക്കൂറിലധികം നീളുന്ന പരിശോധനകൾ നടത്തും. ഇതിന് പുറമെ 360 ഡിഗ്രി വിഷ്വൽ ഇൻസ്പെക്ഷനും ഉണ്ടാകും. പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് റോബോട്ടുകളെ സംഭരണ മേഖലയിലേക്ക് മാറ്റുന്നത്. ഇതിനായി ഫാക്ടറിയിൽ പ്രത്യേക ഓട്ടോമേറ്റഡ് വെയർഹൗസും ഒരുക്കിയിട്ടുണ്ട്. 65 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഈ ഭാഗത്ത് 112 ഹ്യൂമനോയിഡ് റോബോട്ടുകളെ ഒരേസമയം സൂക്ഷിക്കാനാകും. റോബോട്ടുകളെ നിർമിക്കാൻ മനുഷ്യർ മാത്രം ആശ്രയിക്കുന്ന രീതിയിൽ നിന്ന്, റോബോട്ടുകളുടെ നിർമാണപ്രക്രിയയിലും റോബോട്ടുകൾക്ക് വലിയ പങ്ക് നൽകുന്ന പുതിയ വ്യാവസായിക മാതൃകയിലേക്കുള്ള ചുവടുവയ്പ്പാണ് ലിഷൗവിലെ ഈ ഫാക്ടറിയിലൂടെ ചൈന ലക്ഷ്യമിടുന്നത്.
ഏറ്റവും ജനപ്രിയമായ എഐ അധിഷ്ഠിത വോയിസ് അസിസ്റ്റ് സംവിധാനമാണ് അലക്സ. എത്ര സങ്കീർണമായ ചോദ്യത്തിനും നൊടിയിടയിൽ ഉത്തരം ലഭ്യമാക്കുന്ന അലക്സ ഇതിനോടകം ഉപയോക്താക്കളുടെ മനംകവർന്നിട്ടുണ്ട്. ഇപ്പോഴിതാ, അലക്സ സൗജന്യമായി ഇന്ത്യയിൽ എല്ലാവർക്കും ലഭ്യമാക്കുമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. അലക്‌സ ഇന്ത്യയിൽ എത്തിയിട്ട് എട്ടാമത്തെ വർഷമാണ് കമ്പനിയുടെ ഈ വമ്പൻ നീക്കം. ഇനി ഹിന്ദി, ഇം​ഗ്ലീഷ് ഭാഷകളിൽ അലക്‌സ+ സംസാരിക്കും. കാര്യങ്ങൾ ഇനി ഇരട്ടി സ്മാർട്ടാകുന്ന തരത്തിൽ ആമസോൺ അലക്‌സ പ്ലസ്, ആമസോൺ നൗ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്ന ആദ്യ രാജ്യം കൂടിയായി ഈ പുതിയ മാറ്റത്തിലൂടെ ഇന്ത്യ മാറുകയാണ്. ഇന്ത്യയിൽ എല്ലാവർക്കും അലക്‌സ പ്ലസ് സബ്‌സ്‌ക്രിപ്‌ഷൻ ഒന്നും ഇല്ലാതെ തന്നെ പുതിയ വേർഷൻ ഉപയോ​ഗിക്കുവാൻ കഴിയും. പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് ആക്സസ് കാലയളവ് അവസാനിച്ചാലും കുറഞ്ഞ ചിലവിൽ അലക്‌സ പ്ലസ് ലഭ്യമാക്കുമെന്നും ആമസോൺ അറിയിച്ചു. നിലവിൽ അലക്‌സ പ്ലസ് ​ഹിന്ദിയിലും, ഹിന്ദിയും ഇംഗ്ലീഷും ചേർന്ന മിശ്രഭാഷയും മനസിലാക്കാനും, മറുപടി തരാനും കഴിയും. എന്നാൽ കൂടുതൽ ഭാഷകളും ഉടൻ തന്നെ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. വിവിധ തരത്തിലുള്ള ടാസ്കുക്കൾ പുതിയ എഐ വോയ്സ് അസിസ്റ്റന്റിന് വേ​ഗത്തിൽ ചെയ്യാൻ സാധിക്കും. കൂടാതെ വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തരും. നമ്മൾ ഒരിക്കൽ പങ്കുവെച്ച കാര്യം ഒർത്തുവെയ്ക്കാനും അലക്‌സ പ്ലസിന് കഴിയും. നിരവധിയായ ഒരുപാട് ഞെട്ടിപ്പിക്കുന്ന മാറ്റങ്ങളുമായിട്ടാണ് അലക്‌സ പ്ലസ് എത്തിയിരിക്കുന്നത്.
HEALTH
കാരറ്റിന്റെ ​ഗുണം കിട്ടണമെങ്കിൽ, പച്ചയ്ക്ക് കഴിക്കണമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവർ ഏറെയുണ്ട്. എന്നാൽ കാരറ്റ് പച്ചയ്ക്ക് നേരിട്ടു കഴിക്കുമ്പോൾ അതിൽ അടങ്ങിയ പ്രധാന പോഷകമായ ബീറ്റാ കരോട്ടിൻ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ശരീരത്തിൽ പ്രയോജനപ്പെടുന്നത്. കാരറ്റിന്റെ കോശഭിത്തി അതികഠിനമായത് കൊണ്ട് തന്നെ, സാധാരണ ദഹനപ്രക്രിയയിൽ ഈ പോഷകങ്ങൾ പൂർണമായും പുറത്തുവരുന്നില്ല. കാരറ്റ് വേവിക്കുമ്പോൾ ആ ദൃഢമായ കോശഭിത്തികൾ തകരുകയും ഉള്ളിലുള്ള ബീറ്റാ കരോട്ടിൻ പുറത്തുവരികയും ചെയ്യും എന്നാലും ശരീരത്തിന് ​പ്രയോജനപ്പെടണമെന്നില്ല. ആരോ​ഗ്യകരമായ കൊഴുപ്പ്‌‌ വിറ്റാമിൻ എ ആയി മാറേണ്ട ബീറ്റാ കരോട്ടിൻ കൊഴുപ്പിൽ മാത്രം ലയിക്കുന്ന ഒരു അപൂർവ പോഷകമാണ്. ശരീരത്തിൽ ശരിയായ കൊഴുപ്പിൻ്റെ സാന്നിധ്യമില്ലെങ്കിൽ കാരറ്റിലെ പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടാതെ നഷ്ടപ്പെടാം. കാരറ്റ് കഴിക്കുമ്പോൾ ആരോ​ഗ്യകരമായ കൊഴുപ്പിനൊപ്പം കഴിച്ചാൽ മാത്രമാണ്, അവയുടെ പോഷകങ്ങൾ ശരീരത്തിന് മികച്ച രീതിയിൽ ഉപയോ​ഗിക്കാൻ പറ്റുന്നത്. അവക്കാ‍ഡോ കാരറ്റിനൊപ്പം കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് അവക്കാഡോ. ദഹനവ്യവസ്ഥയിലേക്ക് ഇവ രണ്ടും ഒരുമിച്ച് എത്തുമ്പോൾ അവക്കാഡോയിലെ കൊഴുപ്പുകൾ അവിടെയുള്ള ദഹനരസങ്ങളുമായി ചേർന്ന് മൈസെല്ലുകൾ എന്ന സൂക്ഷ്മ ഘടനകൾക്ക് രൂപം നൽകുന്നു. ഈ മൈസെല്ലുകളാണ് ബീറ്റാ കരോട്ടിനെ വഹിച്ച് കുടലിന്റെ ഭിത്തികളിലൂടെ രക്തത്തിലേക്ക് കടത്തിവിടുന്ന തന്മാത്രാ വാഹനങ്ങളായി പ്രവർത്തിക്കുന്നത്. കൊഴുപ്പിന്റെ സാന്നിധ്യമില്ലെങ്കിൽ ഇത് സംഭവിക്കില്ല. അവക്കാഡോ മാത്രമല്ല, ഒലിവ് എണ്ണയോ വെളിച്ചെണ്ണയോ നട്സോ എന്നിങ്ങനെ ഏതുതരം കൊഴുപ്പും ഈ പോഷകത്തെ ശരീരത്തിലേക്ക് എത്തിക്കാൻ സഹായിക്കും. പച്ച കാരറ്റിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ പതിനഞ്ച് ഇരട്ടി വരെ കൂടുതൽ ബീറ്റാ കരോട്ടിൻ അവക്കാഡോയ്‌ക്കൊപ്പം കഴിക്കുമ്പോൾ ശരീരത്തിന് ലഭിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കാരറ്റ് പൊതുവായ കാഴ്ചശക്തിക്ക് ആവശ്യമായ ബീറ്റാ കരോട്ടിൻ നൽകുമ്പോൾ അവക്കാഡോ അതിനൊപ്പം ല്യൂട്ടിൻ സിയാക്സാന്തിൻ എന്നീ സുപ്രധാന പോഷകങ്ങൾ കൂടി ശരീരത്തിൽ എത്തിക്കുന്നു. ഡിജിറ്റൽ സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്ന മാക്യുലാർ പിഗ്മെന്റ് നിർമിക്കാൻ ഇവ അത്യന്താപേക്ഷിതമാണ്. കണ്ണുകളുടെ ആരോഗ്യത്തിനും കോശങ്ങളുടെ സംരക്ഷണത്തിനും പോഷകങ്ങൾ പൂർണ്ണമായി ശരീരത്തിൽ എത്തണമെങ്കിൽ കാരറ്റ് അല്പം വേവിച്ച ശേഷം ഒരൽപം എണ്ണയിൽ വഴറ്റിയോ അവക്കാഡോയ്‌ക്കൊപ്പം ചേർത്തോ കഴിക്കുന്നതാണ് ഏറ്റവും മികച്ചത്.
PRAVASI VARTHAKAL