18
MAR 2021
THURSDAY
1 GBP = 125.09 INR
1 USD = 91.68 INR
1 EUR = 108.33 INR
breaking news : പ്രവാസലോകത്ത് പെരുമഴക്കാല ഓർമ്മകൾ ഉണർത്തി പ്രൗഢഗംഭീരമായ ആഘോഷം: എൺപതോളം കലാകാരന്മാർ അണിനിരന്ന വിസ്മയകരമായ സ്വാഗതനൃത്തത്തോടെ ട്രാഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച 'പൊന്നോണം 2026' >>> വിദേശമണ്ണിലും വൻ ഭക്തജനത്തിരക്ക്: കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പൂജകളും ഗണപതിഹോമവും ഭക്തിസാന്ദ്രമായി; പ്രാർത്ഥനാനിർഭരമായ ചടങ്ങുകളിൽ പങ്കുചേർന്ന് നൂറുകണക്കിന് പ്രവാസി ഭക്തർ >>> അഫ്ഗാനിസ്താനിൽ മലയാളി ബാക്ക്പാക്കർ അരുണിമ പിടിയിലായതായി സംശയം: താലിബാൻ ഭരണകൂടത്തിന്റെ കസ്റ്റഡിയിലെന്ന് റിപ്പോർട്ടുകൾ; അടിയന്തര ഇടപെടലും സഹായവും തേടി സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസറുടെ പോസ്റ്റ് >>> ഡൽഹി പൊലീസിന്റെ മിന്നൽ നീക്കം: ബ്രിക്സ് ഉച്ചകോടിക്കെത്തിയ വിദേശ പ്രതിനിധിയുടെ നഷ്ടപ്പെട്ട 3 ലക്ഷം രൂപ വിമാനം കയറുന്നതിന് തൊട്ടുമുമ്പ് സുരക്ഷിതമായി തിരിച്ചേൽപ്പിച്ച് പൊലീസ് സംഘം; കൈയടി നേടി തലസ്ഥാനത്തെ കാക്കിപ്പട >>> വ്യാപാര ഉപരോധങ്ങൾക്കിടയിലും നിർണ്ണായക നയതന്ത്ര നീക്കങ്ങൾ: 'അമേരിക്കയുമായി പുതിയ ധാരണയിലെത്താൻ ഇറാൻ ശക്തമായി ആഗ്രഹിക്കുന്നു'; പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വെളിപ്പെടുത്തലുമായി ഡോണൾഡ് ട്രംപ്! >>>
രണ്ടുദിവസമായി ഡൽഹിയിൽ നടന്നുവന്ന ബ്രിക്സ് ഉച്ചകോടിക്ക് സമാപനമായി. അംഗരാജ്യങ്ങളുടെ സംയുക്ത പ്രസ്താവന അംഗീകരിച്ചുകൊണ്ടാണ് ഉച്ചകോടി അവസാനിച്ചത്. ആഗോള സമാധാനം, ബഹുമുഖ സഹകരണം എന്നീ വിഷയങ്ങളില്‍ അംഗരാജ്യങ്ങള്‍ ഒരേ നിലപാട് പങ്കുവച്ചു. 2027ല്‍ നടക്കുന്ന 19-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ചൈന ആതിഥേയത്വം വഹിക്കും. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയും റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഇന്നലെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അബുദാബി കിരീടാവകാശിയും ഇറാന്‍ പ്രസിഡന്റും തമ്മിലും കൂടിക്കാഴ്ചകള്‍ നടന്നു. കസാഖിസ്ഥാന്‍, ഈജിപ്ത്, നൈജീരിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും കൂടിക്കാഴ്ചകള്‍ക്കും ബ്രിക്സ് വേദിയിൽ തീരുമാനമായിട്ടുണ്ട്. ഗ്ലോബല്‍ സൗത്തിന്റെ ആശങ്കകള്‍ പരിഹരിക്കല്‍, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തല്‍, ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളെ നയതന്ത്ര ധാരണകളിലൂടെ നേരിടല്‍ എന്നിവയാണ് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. നരേന്ദ്ര മോദി കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, ഊര്‍ജ മേഖലകളിലെ സഹകരണമാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തത്. അതേസമയം, പശ്ചിമേഷ്യന്‍ യുദ്ധം ആഗോള സമൂഹത്തിന് തീര്‍ത്തും അനുകൂലമല്ലെന്ന് ഷി ജിന്‍പിങ് തൻ്റെ ബ്രിക്‌സ് പ്രസംഗത്തില്‍ ലോക നേതാക്കളോട് പറഞ്ഞു. ബ്രിക്സ് അതിന്റെ മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ആശയങ്ങളും വാഗ്ദാനങ്ങളും വെറുതേ പറയുകയല്ല, ഫലവത്തായ പ്രവര്‍ത്തനമാണ് ലോകം ഇപ്പോള്‍ നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് മോദി സമാപന പ്രസംഗത്തില്‍ പറഞ്ഞു. 'കൂട്ടായ പരിശ്രമങ്ങളിലൂടെ ഈ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ നമുക്ക് തീര്‍ച്ചയായും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അടുത്ത ആതിഥേയ രാജ്യമെന്ന നിലയില്‍ ചൈനയ്ക്ക് ഞാന്‍ ഒരിക്കല്‍ കൂടി എന്റെ എല്ലാവിധ ആശംസകളും നേരുന്നു' സമാപന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
2001ലെ ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) നിര്‍ണായക രേഖകള്‍ പുറത്തുവിട്ടു. അല്‍ഖ്വയ്ദ മുന്‍തലവന്‍ ഒസാമ ബിന്‍ ലാദന്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നുന്ന് സിഐഎ പുറത്തുവിട്ട പുതിയ രേഖകളില്‍ പറയുന്നു. ബിന്‍ ലാദനുമായി ബന്ധപ്പെട്ട 70ലധികം പ്രസിഡന്‍ഷ്യല്‍ ഇന്റലിജന്‍സ് ബ്രീഫുകളിലെ നൂറിലധികം പേജുകളുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 1998 ആഗസ്റ്റ് 28ലെ പ്രസിഡന്‍ഷ്യല്‍ ബ്രീഫിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ ബിന്‍ ലാദന്‍ പദ്ധതിയിട്ടതായി പരാമര്‍ശിക്കുന്നത്. ഇന്ത്യ കൂടാതെ പാകിസ്ഥാന്‍, ഈജിപ്ത്, കുവൈറ്റ്, സൗദി അറേബ്യ, യെമന്‍, ഉഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളുടെ പേരുകളും ഈ മെമ്മോയിലുണ്ട്. 'ബിന്‍ ലാദന്റെ ഭീകര ശൃംഖല ഇപ്പോഴും ഭീഷണിയാണ്' എന്ന തലക്കെട്ടിലുള്ള രേഖയില്‍ വിവരങ്ങളുടെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഏത് ലക്ഷ്യമാണ് അവര്‍ ഉദ്ദേശിച്ചതെന്നോ, ആക്രമണ തീയതിയോ, കൃത്യമായ പദ്ധതിയോ ഇതില്‍ വ്യക്തമാക്കിയിട്ടില്ല. അഫ്ഗാനിസ്ഥാനിലെ യുഎസ് ആക്രമണങ്ങളെ അതിജീവിച്ച ലാദന്റെയും മറ്റ് ഭീകരരുടെയും ആശയവിനിമയ ശൃംഖലകള്‍ ഇപ്പോഴും സുരക്ഷിതമാണെന്നും രേഖ വിലയിരുത്തുന്നു. ഭീകര സംഘടന ചില ക്യാംപുകളില്‍ പരിശീലനം പുനരാരംഭിക്കുകയും മറ്റ് ക്യാംപുകള്‍ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അല്‍-ഖ്വയ്ദ ക്യാമ്പുകള്‍ക്ക് നേരെ യുഎസ് മിസൈല്‍ ആക്രമണം നടത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് അമേരിക്കയ്ക്കും യുകെയ്ക്കുമെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നു എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുറഞ്ഞത് 60 രാജ്യങ്ങളിലെ വ്യക്തികളുടെയും സഖ്യകക്ഷികളുടെയും ശൃംഖലയെ ഉപയോഗിച്ച് ആക്രമണം നടത്താന്‍ അല്‍-ഖ്വയ്ദ മേധാവി ശ്രമിച്ചേക്കാമെന്നും മെമ്മോ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 1998 മുതല്‍ 2001 വരെ രാജ്യത്തിന് നേരെ ഉണ്ടായേക്കാവുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെയും പിന്നീട് ജോര്‍ജ്് ബുഷിന്റെയും ഭരണകാലത്ത് സിഐഎ നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖകള്‍. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളില്‍ ഒന്നായ 9/11 ആക്രമണത്തിന് തൊട്ടുമുമ്പുള്ള വര്‍ഷങ്ങളിലെ സെന്‍സിറ്റീവ് രേഖകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2001 സെപ്റ്റംബര്‍ 11ന് 19 അല്‍-ഖ്വയ്ദ ഭീകരര്‍ നാല് യാത്രാവിമാനങ്ങള്‍ റാഞ്ചുകയും, അവയില്‍ രണ്ടെണ്ണം വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് ഇടിച്ചിറക്കി തകര്‍ക്കുകയും ചെയ്തിരുന്നു. മൂന്നാമത്തെ വിമാനം പെന്റഗണിലും, നാലാമത്തെ വിമാനം (വൈറ്റ് ഹൗസോ കോണ്‍ഗ്രസോ ലക്ഷ്യമിട്ടതാണെന്ന് കരുതുന്നത്) യാത്രക്കാരുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് പെന്‍സില്‍വാനിയയിലെ വയലില്‍ തകര്‍ന്നു വീഴുകയുമായിരുന്നു.
ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം ആഘോഷം സെപ്റ്റംബർ 26 ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടക്കും. വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ (731–735 London Road, Thornton Heath, CR7 6AU) വൈകുന്നേരം 5 മണി മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കും. മാവേലി എഴുന്നള്ളത്ത്, ഭദ്രദീപം, ഓണം വിളംബരം, ഭക്തിഗാനസുധ, ഭരതനാട്യം (അവതരണം - സംഗീത വിശ്വൻ ), തിരുവാതിര (അവതരണം - GSS വനിത വേദി), മോഹിനിയാട്ടം (അവതരണം - ശ്രുതി വിജയൻ) തുടങ്ങിയ വിവിധ കലാ-സാംസ്കാരിക പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.തുടർന്ന് ദീപാരാധനയും  ആഘോഷത്തിന്റെ ഭാഗമായി പ്രസാദ ഊട്ട് (ഓണസദ്യ)യും ഒരുക്കിയിട്ടുണ്ട്. ലണ്ടനിലെ മലയാളി സമൂഹത്തിനും കുടുംബങ്ങൾക്കും ഒരുമിച്ച് ഓണം ആഘോഷിക്കാനുള്ള അവസരമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തീയതി: 26 സെപ്റ്റംബർ 2026, ശനിയാഴ്ച സമയം: വൈകുന്നേരം 5 മണി മുതൽ. വേദി: West Thornton Community Centre, Thornton Heath, London. കൂടുതൽ വിവരങ്ങൾക്കും പ്രസാദ ഊട്ട് വഴിപാടായി നടത്താൻ താത്പര്യം ഉള്ളവർക്കും സംഘാടകരെ ബന്ധപ്പെടാം. സുരേഷ് ബാബു - 07828137478. അനൂപ് ശശി -07743024090. രമ രാജൻ - 07576492822. ശാലിനി രവി - 07529394745.
 ഇന്ത്യയിൽ ജനിച്ചു നെതർലൻഡ്സിൽ ദത്തെടുക്കപ്പെട്ട രണ്ട് സ്ത്രീകൾ, വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായി കഴിഞ്ഞ് ഒടുവിൽ ഡിഎൻഎ പരിശോധനയിലൂടെ തങ്ങൾ സ്വന്തം സഹോദരിമാരാണെന്ന് തിരിച്ചറിഞ്ഞ അപൂർവ്വ സംഭവം വൈറലാകുന്നു. ബോളിവുഡ് സിനിമകളെ വെല്ലുന്ന കഥ പോലെയാണ് 43 കാരിയായ മീന ഗെൽറ്റിങ്കിന്റെയും 44 കാരിയായ മിനാൽ തിജ്സന്റെയും ജീവിതം.  1980-കളുടെ തുടക്കത്തിൽ മുംബൈയിലെ രണ്ട് വ്യത്യസ്ത അനാഥാലയങ്ങളിൽ നിന്നാണ് നെതർലൻഡ്സിലെ രണ്ടു കുടുംബങ്ങൾ ഇവരെ ദത്തെടുത്തത്. കൗമാരപ്രായത്തിൽ ദത്തെടുക്കൽ ഏജൻസി സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. മുഖച്ഛായയിലും സംസാര രീതിയിലുമുള്ള അത്ഭുതകരമായ സാദൃശ്യം കണ്ട് സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ചതോടെയാണ് ഇരുവരും അടുത്തു പരിചയപ്പെടുന്നത്.  പരസ്പരം രക്തബന്ധമുള്ളതായി അന്ന് സൂചനകളൊന്നുമില്ലായിരുന്നെങ്കിലും, ആ സൗഹൃദം പെട്ടെന്നുതന്നെ വളരുകയും വർഷങ്ങളോളം ഇരുവരും കത്തുകളിലൂടെ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു. സ്വന്തം സഹോദരിമാരെപ്പോലെ പരസ്പരം 'സിസ്' (Sis) എന്ന് വിളിച്ചായിരുന്നു ഇവർ കത്തുകൾ അയച്ചിരുന്നത്.  എന്നാൽ 15 വർഷങ്ങൾക്ക് മുൻപ് മിനാൽ ഫ്രാൻസിലേക്ക് താമസം മാറുകയും മീന കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് തിരിയുകയും ചെയ്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം താൽക്കാലികമായി വേർപിരിഞ്ഞു. 2017-ൽ മീന ഡിഎൻഎ പരിശോധന നടത്തിയെങ്കിലും യോജിക്കുന്ന ഫലങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ ഈ വർഷം ഏപ്രിലിൽ മിനാൽ സ്വന്തമായി ഡിഎൻഎ പരിശോധന നടത്തുകയും, അതിന്റെ ഫലം മേയ് മാസത്തിൽ സോഷ്യൽ മീഡിയ വഴി മീനയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പരിശോധനാ ഫലം പരിശോധിച്ചപ്പോൾ ഇരുവരും ഞെട്ടി… കാരണം രണ്ടുപേരും 100 ശതമാനം ഒരേ അച്ഛന്റെയും അമ്മയുടെയും മക്കളാണെന്ന് വ്യക്തമായി. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആത്മബന്ധം വെറുമൊരു തോന്നലല്ലായിരുന്നുവെന്നും തങ്ങൾ സ്വന്തം സഹോദരിമാരാണെന്നും ഡിഎൻഎ ഫലം വന്നതോടെ ഇരുവരും തിരിച്ചറിഞ്ഞു. ഇതിനെത്തുടർന്ന് ഓഗസ്റ്റിൽ വൈകാരികമായ നിമിഷങ്ങളോടെ ഇരുവരും നേരിൽ കണ്ടുമുട്ടി. നിലവിൽ നെതർലൻഡ്സിലും ഫ്രാൻസിലുമായി കുടുംബത്തോടൊപ്പം കഴിയുന്ന ഇരുവരും ദിവസവും സംസാരിക്കാറുണ്ട്. തങ്ങളുടെ കുട്ടിക്കാലത്തെ കഥകളും ജീവിത അനുഭവങ്ങളും പങ്കുവെക്കുന്ന ഇരുവരുടെയും ആഗ്രഹം, ജനനസ്ഥലമായ മുംബൈയിലെ തെരുവുകളിലൂടെ ഒരിക്കലെങ്കിലും ഒരുമിച്ച് കൈകോർത്തു നടക്കണമെന്നതാണ്.
Latest News
പലപ്പോഴും കുട്ടികളിലെ ചെറിയ ഭയങ്ങൾ അവരെ ഒരു പുതിയ ലോകത്തേക്ക് നയിക്കാറുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഓസ്റ്റിനിൽ നിന്നുള്ള മികൈല ഉൽമറിന്റെ ജീവിതകഥയും ഇതുതന്നെയാണ് പറയുന്നത്. നാലാമത്തെ വയസ്സിൽ തേനീച്ച കുത്തിയതിനെത്തുടർന്നുണ്ടായ കടുത്ത ഭയമാണ് പിന്നീട് അവളെ ലക്ഷങ്ങൾ വിലമതിക്കുന്ന ഒരു ബിസിനസിന്റെ ഉടമയാക്കി മാറ്റിയത്. 2009ൽ ഒരാഴ്ചയ്ക്കിടെ രണ്ടുതവണ തേനീച്ച കുത്തി. ഇതോടെ പേടിയും തുടങ്ങി. പേടിച്ചോടുന്നതിനു പകരം തേനീച്ചകളെ പഠിക്കാനായിരുന്നു മാതാപിതാക്കളുടെ നിർദേശം. പഠനത്തിനിടെ മനുഷ്യരുടെ ഭക്ഷ്യോൽപാദനത്തിൽ തേനീച്ചകൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് മികൈല മനസ്സിലാക്കി. തേനീച്ചകൾ പല വിളകളുടെയും പരാഗണത്തിന് അത്യന്താപേക്ഷിതമാണെന്നും ആവാസവ്യവസ്ഥയുടെ നഷ്ടം, കീടനാശിനികൾ, രോഗങ്ങൾ, പരാന്നജീവികൾ തുടങ്ങിയവ അവയ്ക്ക് ഭീഷണിയാണെന്നും തിരിച്ചറിഞ്ഞു. ഇതിനിടെയാണ് കുടുംബത്തിൽ കൈമാറിവന്ന പഴയൊരു നാരങ്ങാജ്യൂസിന്റെ രഹസ്യക്കൂട്ട് മികൈലയുടെ ശ്രദ്ധയിൽപ്പെടുന്നത്. 1940കളിൽ മികൈലയുടെ മുത്തശ്ശി ഹെലൻ സൂക്ഷിച്ചിരുന്ന പാചകക്കുറിപ്പായിരുന്നു അത്. സാധാരണ പഞ്ചസാരയ്ക്ക് പകരം പ്രാദേശിക തേൻ ഉപയോഗിച്ച് മികൈല അതിൽ മാറ്റം വരുത്തി. തുടക്കത്തിൽ പാനീയത്തിന്റെ ലാഭത്തിന്റെ 10 ശതമാനം തേനീച്ച സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് നൽകാനും തീരുമാനിച്ചു. ചെറിയ ലെമണേഡ് സ്റ്റാൻഡിൽ നിന്നാരംഭിച്ച സംരംഭം പിന്നീട് വലിയ വ്യാപാരമായി. കുട്ടികളുടെ ബിസിനസ് മേളകളിലും ഓസ്റ്റിൻ ലെമണേഡ് ഡേയിലുമാണ് ആദ്യ വിൽപനകൾ നടന്നത്. പിന്നീട് മൊത്തവ്യാപാരത്തിലേക്കും റീട്ടെയ്ൽ വിപണിയിലേക്കും കടന്നു 2015ൽ മികൈലയുടെ സംരംഭക യാത്രയിലെ മറ്റൊരു നിർണായകഘട്ടമെത്തി. ‘ഷാർക് ടാങ്ക്’ എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത മികൈല, സംരംഭകനായ ഡെയ്മണ്ട് ജോണിൽ നിന്ന് 60,000 ഡോളറിന്റെ നിക്ഷേപം നേടി. കമ്പനിയിലെ 25 ശതമാനം ഓഹരിക്ക് പകരമായിരുന്നു നിക്ഷേപം. മൂലധനത്തോടൊപ്പം ബിസിനസ് വളർത്തുന്നതിനുള്ളശൃംഖലയും മികൈലയ്ക്ക് ഇതിലൂടെ ലഭിച്ചു. തേനീച്ച സംരക്ഷണം തന്നെയാണ് സംരംഭത്തിന്റെ പ്രധാന ദൗത്യമായി മികൈല നിലനിർത്തിയത്. പിന്നീട് തേനീച്ചകളെക്കുറിച്ചുള്ള വിദ്യാഭ്യാസം, ഗവേഷണം, സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് ഹെൽത്തി ഹൈവ് ഫൗണ്ടേഷൻ എന്ന സംഘടനയും സ്ഥാപിച്ചു. ഒരു കുട്ടിയുടെ പേടിയിൽനിന്ന് ആരംഭിച്ച ആശയം എങ്ങനെ സാമൂഹിക ലക്ഷ്യമുള്ള ഒരു ബിസിനസായി മാറാമെന്നതിന്റെ ഉദാഹരണമാണ് മികൈലയുടെ ജീവിതം.
ASSOCIATION
ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഓണാഘോഷം 'പൊന്നോണം 2026' സമാപിച്ചു മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ (ടി.എം.എ) ഈ വര്‍ഷത്തെ ഓണാഘോഷമായ 'പൊന്നോണം 2026' വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബര്‍ 5 ശനിയാഴ്ച മാഞ്ചസ്റ്റര്‍ ഫോറം സെന്ററിലായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. രാവിലെ 10-ന് കുട്ടികളുടെ മിട്ടായി പെറുക്കല്‍, മുതിര്‍ന്നവരുടെയും കുട്ടികളുടെയും കസേരകളി, വടംവലി തുടങ്ങിയ കായികമത്സരങ്ങളോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന വിഭവസമൃദ്ധമായ ഓണസദ്യയില്‍ നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുത്തു. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലി തമ്പുരാനെ വരവേറ്റ ശേഷമായിരുന്നു സാംസ്‌കാരിക സമ്മേളനം. കലാപരിപാടികളുടെ ഉദ്ഘാടനം അസോസിയേഷന്‍ പ്രസിഡന്റ് ഡോണി ജോണ്‍ കരോടന്‍ നിര്‍വഹിച്ചു. അഡ്വ. റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍ സ്വാഗതവും ദീപക് ഡേവിഡ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് അസോസിയേഷനിലെ എണ്‍പതോളം കലാകാരന്മാര്‍ അണിനിരന്ന വെല്‍ക്കം ഡാന്‍സ് അരങ്ങേറി. ഡിജിറ്റല്‍ സ്‌ക്രീന്‍, ലൈറ്റ് & സൗണ്ട് സംവിധാനങ്ങളുടെ മികവില്‍ പ്രൊഫഷണല്‍ സ്റ്റേജ് ഷോകളെ വെല്ലുന്ന രീതിയിലാണ് നൃത്തം അവതരിപ്പിക്കപ്പെട്ടത്. തിരുവാതിരകളി, ഭരതനാട്യം, വിവിധ നൃത്തനൃത്യങ്ങള്‍, നാടകം, ഒപ്പന, ഓണപ്പാട്ടുകള്‍, വള്ളംകളി ദൃശ്യാവിഷ്‌കാരം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സാംസ്‌കാരിക സന്ധ്യയ്ക്ക് മാറ്റുകൂട്ടി. വിവിധ കായികമത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിച്ചു. അനീഷ് തോമസ്, സിന്ധു സ്റ്റാന്‍ലി, ജോര്‍ജ് തോമസ്, ടിന്‍സി ഷിജു, ഭാഗ്യലക്ഷ്മി ആദര്‍ശ്, മേബിള്‍ അജിന്‍, ഷൈന്‍ സിജു, ആകാശ് ബിജുമോന്‍, അഹീന അനീഷ്, നേഹ ബിജു, ഒലിവിയ സിബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. രാത്രി 10-ഓടെ ആഘോഷങ്ങള്‍ സമാപിച്ചു. കൂടുതല്‍ ഫോട്ടോകള്‍ക്ക് ലിങ്ക് ക്ലിക്ക് ചെയ്യാവുന്നതാണ്. https://drive.google.com/drive/folders/1ScNv6dP0EdbwiOCWSTrpH-L_Rk1v8KCj?usp=drive_link 
സാൽഫോർഡ് മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി യുക്മ സാംസ്‌കാരിക വേദി നാഷണൽ കൺവീനറും മുൻ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റുമായ അഡ്വ. ജാക്സൺ തോമസ് അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. സൗമ്യ സാമിനെ സെക്രട്ടറിയായും ജോസഫ് ജോർജിനെ ട്രഷററായും തിരഞ്ഞെടുത്തു. അഡ്വ. സോണ സ്കറിയയാണ് വൈസ് പ്രസിഡന്റ്. അനൂപ് തോമസ് ജോയിന്റ് സെക്രട്ടറിയായി ചുമതലയേൽക്കും. പ്രോഗ്രാം കോർഡിനേറ്റർമാരായി സോഫിയ ബിജു, ആശ മാത്യു, ലിസ്മി തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് കോർഡിനേറ്ററായി ബിനു ജോസഫും സേഫ്‌ഗാർഡിംഗ് ഓഫീസറായി നൈസി ആന്റണിയും, ഓഡിറ്റായി അഡ്വ.ബിജുആന്റണി യും ചുമതലയേറ്റു. എലീന, മഞ്ജു, ഫെബി, സുജ, ജോബി എന്നിവർ സോൺ ലീഡർമാരായും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് ജാക്സൻ്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി കൂടുതൽ ഐക്യവും ഊർജവും ദിശാബോധവും  നൽകുമെന്ന പ്രതീക്ഷയിലാണ് അംഗങ്ങൾ.
കേരളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുകയും, യുകെയിലെ മലയാളി സമൂഹത്തിന്റെ കലാപ്രതിഭകൾക്ക് വലിയൊരു വേദിയൊരുക്കുകയും ചെയ്യുന്ന യുക്മ കലാമേള മാമാങ്കത്തിന്, ഈസ്റ്റ് ആംഗ്ലിയ റീജിയൻ തയ്യാറെടുക്കുകയാണ്. ഒക്ടോബർ മൂന്നിന്  റെയ്‌ലിയിലെ (rayleigh)  സ്വൈൻ പാർക്കു സ്കൂളിൽ നടക്കുന്ന കളമേളയുടെ രെജിസ്ട്രേഷൻ ഇന്ന് സെപ്റ്റംബർ 10ന് ആരംഭിക്കുകയാണ്. റീജിയണലിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർത്ഥികൾ കലാമേളയിൽ പങ്കെടുക്കും. യുകെയിലെ ഏറ്റവും വലിയ റീജിയണലുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ കലോത്സവത്തെ  യുക്മ നാഷണൽ കമ്മറ്റിയും പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത് യുകെയിൽ ജനിച്ചുവളരുന്ന നമ്മുടെ പുതിയ തലമുറയ്ക്ക് മലയാളത്തിന്റെ ഭാഷയും സംസ്കാരവും കലയും പാരമ്പര്യവും പരിചയപ്പെടുത്തുന്നതിൽ ഇത്തരം വേദികൾക്ക് നിർണായകമായ പങ്കുണ്ട്. അതുകൊണ്ടുതന്നെ, കലാമേളയിലെ ഓരോ പങ്കാളിത്തവും ഒരു മത്സരത്തിലെ പങ്കാളിത്തം മാത്രമല്ല; നമ്മുടെ സംസ്കാരത്തെ അടുത്ത തലമുറയിലേക്ക് കൈമാറുന്ന ഒരു ചെറിയ ചുവടുകൂടിയാണ്. യുക്മ കലാമേളയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വിശാലമായ പങ്കാളിത്തമാണ്. ചെറിയ കുട്ടികൾ മുതൽ യുവതലമുറയും മുതിർന്നവരും (സൂപ്പർ സീനിയർ കാറ്റഗറി വരെ)  തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാൻ ഈ വേദിയിലേക്ക് എത്തുന്നു. ഒരു കുഞ്ഞിന്റെ ആദ്യത്തെ നൃത്തച്ചുവടുകൾ മുതൽ, വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരാളുടെ സംഗീതാവിഷ്കാരം വരെ ഒരേ അരങ്ങിൽ എത്തുമ്പോൾ അത് തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മനോഹരമായൊരു സാംസ്കാരിക അനുഭവമായി മാറുന്നു.  ഈസ്റ്റ് ആംഗ്ലിയയിലെ  എല്ലാ മലയാളി കുടുംബങ്ങളോടും കലാപ്രേമികളോടും കലാകാരന്മാരോടും ഈ കലാമേളയിൽ സജീവമായി പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. നമ്മുടെ കുട്ടികൾക്ക് നാം കൈമാറേണ്ടത് സമ്പാദ്യവും സൗകര്യങ്ങളും മാത്രമല്ല നമ്മുടെ ഭാഷയും സംസ്കാരവും കലയും പാരമ്പര്യവും കൂടിയാണ് അതിനുള്ള ഏറ്റവും മനോഹരമായ മാർഗങ്ങളിൽ ഒന്നാണ് ഇത്തരം കലാവേദികൾ എന്നും അവർ ഓർമ്മിപ്പിക്കുന്നു.  മത്സരിക്കാൻ താല്പര്യമുള്ളവർ അവരുടെ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് രജിസ്ട്രേഷൻ ആരംഭിക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജണൽ കമ്മിറ്റി അഭ്യർത്ഥിക്കുന്നു. കലാമേളയുടെ നിയമാവലിയും മത്സരങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങളും അസോസിയേഷനുകളിൽ നിന്നും ലഭ്യമാകും. ഈ കലാമേളയിലെ വിജയികൾ ഈസ്റ്റ് ആംഗ്ലിയയെ പ്രതിനിധീകരിച്ചുകൊണ്ട് നവംബർ 7ന് ഗ്ലോസ്റ്ററിൽ നടക്കുന്ന യുക്മ നാഷണൽ കലാമേളയിൽ മാറ്റുരയ്ക്കാനുള്ള അവസരം നേടുകയും ചെയ്യും. കലാമേള നടക്കുന്ന വേദിയുടെ വിലാസം The Sweyne Park സ്കൂൾ, Sir Walter Raleigh Dr, Rayleigh SS6 9BZ  രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക കലാമേള കോർഡിനേറ്റർ: സുമേഷ് അരവിന്ദാക്ഷൻ 07795 977571 റീജിയണൽ പ്രസിഡന്റ്: ജോബിൻ ജോർജ്  07574 674480 റീജിയണൽ സെക്രട്ടറി: ഭുവനേഷ് പീതാംബരൻ 07862 273000 നാഷണൽ കമ്മിറ്റി അംഗം: ജയ്സൺ ചാക്കോച്ചൻ 07359 477189
ഗാന നൃത്ത നാടക സംഗീത പരിപാടികളുമായി ലണ്ടനിലെ  ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദ യുകെ ഓണം ആഘോഷിച്ചു. ബാർകിങ് ഈസ്റ്റ്ബറി കമ്യൂണിറ്റി സ്കൂളായിരുന്നു വേദി. SNGM  ഗുരുപ്രഭയുടെ  തിരുവാതിര, സുംബ ടീമിന്റെ ഫ്യൂഷൻ,  മേഘ്നയും  സ്നേഹയും അവതരിപ്പിച്ച  ബോളിവുഡ് ഡാൻസ്, മുദ്രയുടെ സെമി ക്ലാസിക്കൽ ഡാൻസ് , സുഷമ സുരേഷ്ബാബുവിന്റെ  ഭരതനാട്യം, ജയ രവീന്ദ്രൻ ഡാൻസ് അക്കാദമിയുടെ നൃത്തം, തുടങ്ങിയ നൃത്ത പരിപാടികളും ഗുരുമേളത്തിന്റെ  ചെണ്ടമേളം,  ക്രിസ് അവതരിപ്പിച്ച വയലിൻ വാദ്യം, SNGM മ്യൂസിക്ക് സ്കൂൾ അവതരിപ്പിച്ച സംഗീത പരിപാടികൾ തുടങ്ങിയവ സംഗീത വിഭാഗത്തിലും ഗുരു ജയന്തി പരിപാടികളിൽ മികവുറ്റു നിന്നു.   ഈ വർഷത്തെ ഏറ്റവും നല്ല GCSE പരീക്ഷാ വിജയിക്കുള്ള  വിദ്യാഭ്യാസ അവാർഡും ഗുരു ജയന്തി, ഓണം ആഘോഷവേളയിൽ  ഇഷാൻ വിജയ്ക്ക് സമ്മാനിച്ചു. മഹാകവി കുമാരനാശാന്റെ ജീവിതവും കവിതകളുമായി ഗുരു മിഷന്റെ നാടകം “ശുക്രനക്ഷത്രം” “ശുക്രനക്ഷത്രം"- മഹാകവി കുമാരനാശാന്റെ ജീവിതത്തെയും കവിതകളേയും ആസ്പദമാക്കിയ നാടകവുമായി ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദ യുകെയുടെ  ഗുരു ജയന്തി ആഘോഷം. ഗാന നൃത്ത നാടക സംഗീത  പരിപാടികളുടെ ക്ലൈമാക്സായിരുന്നു ഈ നാടകം. മനോഹരമായ ഈ നാടകം പ്രണവം മധു എഴുതി ശശി എസ് കുളമട സംവിധാനം ചെയ്ത് ലണ്ടനിലെ കലാ പ്രതിഭകൾ അവതരിപ്പിക്കുകയായിരുന്നു. മഹാകവി കുമാരനാശാന്റെ ബാല്യത്തിൽ തുടങ്ങി ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന നാടകം ആശാന്റെ ജീവിതത്തിന്റെയും കേരളത്തിന്റെ നവോത്ഥാനകാലഘട്ടത്തിന്റെയും പ്രധാനപ്പെട്ട പല ചരിത്ര സന്ദർഭങ്ങളും കോർത്തിണക്കുന്നു,  ഒപ്പം ആശാന്റെ കവിതകളെയും. വീണപൂവ് മുതൽ ദുരവസ്ഥ വരെ നാടകത്തിന്റെ ഭാഗമാകുന്നു. ഹൃദയഹാരിയായ രംഗങ്ങൾ ആശാന്റെ കവിതകളിലൂടെയും, കാഥികൻ വി സാംബശിവന്റെ വരികളിലൂടെയും പുതുതായി എഴുതിയ ഗാനങ്ങളിലൂടെയും മനോഹരമായി ഇഴചേർത്തെടുക്കുന്നു.   നാടക രചന നടത്തിയ പ്രണവം മധുവിനും സംവിധായകൻ ശശി എസ് കുളമടയ്ക്കും ശ്രീനാരായണ ഗുരു മിഷനും ഗുരുപ്രഭയ്ക്കും അഭിമാനിക്കാവുന്ന നാടകമാണ് “ശുക്രനക്ഷത്രം”. റെയ്ന, ബീന, ജീജ,  മഞ്ജു, റോസി, ശ്രേയ, റിറ്റു, ബാബു, നാഷ്, സുരേഷ്കുമാർ, ഗിരിധരൻ, മുരളി, കീർത്തി, സുനിത്,  ജയിൻ, സുദേവൻ എന്നിവർ കഥാപാത്രങ്ങകളെ അവതരിപ്പിച്ചു. ഓരോ കഥാപാത്രങ്ങൾക്കും ചൈതന്യം പകരുകയായിരുന്നു നടീനടന്മാർ.   ദീപവിതാനം, ഡിജിറ്റൽ പശ്ചാത്തലം തസ്നീം, രംഗസജ്ജീകരണം അജി ഗംഗാധരൻ , അനിൽ വേലു, മ്യൂസിക് എഡിറ്റിങ് സുഭാഷ് കുമാർ, സംഗീതനിയന്ത്രണം ജോയി ഗോപി, ശബ്ദനിയന്ത്രണം പ്രകാശ് ദാമോദരൻ എന്നിവർ മനോഹരമാക്കി.. ഗുരു മിഷൻ പ്രസിഡന്റ് പ്രസിഡന്റ് ബൈജു ശാന്തശീലൻ സ്വാഗതം ആശംസിച്ചു, സോഷ്യൽ സെക്യൂരിറ്റി, ഇക്വാലിറ്റി മന്ത്രിയും ഗുരു മിഷന്റെ പാട്രനുമായ  സ്റ്റീഫൻ ടിംസ് എംപി മുഖ്യ പ്രഭാഷണം നടത്തി,  ഡോ അലക്സ് ഗാത്, ഗുരു ജയന്തി കൺവീനർ ഗംഗാധരൻ സുരേഷ്കുമാർ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു, സെക്രട്ടറി  പ്രവീൺ വിജയ് കൃതജ്ഞത പറഞ്ഞു.
SPIRITUAL
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് പ്രത്യേക പൂജകളും ഹോമങ്ങളും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. സെപ്റ്റംബർ 14 തിങ്കളാഴ്ച നടന്ന ചടങ്ങുകളിൽ നിരവധി ഭക്തർ നേരിട്ടും ഓൺലൈൻ ആയും പങ്കെടുത്തു. രാവിലെ ക്ഷേത്രം തുറന്നതിനെ തുടർന്ന് നിർമാല്യ ദർശനം, അഭിഷേകം, മലർ നിവേദ്യം, ഉഷഃപൂജ എന്നിവ നടന്നു. തുടർന്ന് സൂര്യ കാലടി മഹാഗണപതി ഹോമം ഭക്തിപൂർവം നടത്തി. ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠ നടത്തിയ തന്ത്രി ബ്രഹ്മശ്രീ സൂര്യ കാലടി മന സൂര്യൻ ജയസൂര്യ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. രാവിലെ 10 മണിക്ക് കലശപൂജയും 11 മണിക്ക് കലശാഭിഷേകവും നടന്നു. തുടർന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം അടച്ചു. വൈകുന്നേരം ക്ഷേത്രം വീണ്ടും തുറന്നതോടെ പ്രത്യേക ദീപാരാധന നടന്നു. തുടർന്ന് അത്താഴപൂജയും അപ്പം മൂടലും ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ശേഷം രാത്രി 9 മണിയോടെ ക്ഷേത്രം അടച്ചു. വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ അന്നദാനവും ഒരുക്കിയിരുന്നു. ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് ആഘോഷങ്ങൾ ഭംഗിയായി സംഘടിപ്പിച്ചു. ചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു.
ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം ആഘോഷം സെപ്റ്റംബർ 26 ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടക്കും. വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ (731–735 London Road, Thornton Heath, CR7 6AU) വൈകുന്നേരം 5 മണി മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കും. മാവേലി എഴുന്നള്ളത്ത്, ഭദ്രദീപം, ഓണം വിളംബരം, ഭക്തിഗാനസുധ, ഭരതനാട്യം (അവതരണം - സംഗീത വിശ്വൻ ), തിരുവാതിര (അവതരണം - GSS വനിത വേദി), മോഹിനിയാട്ടം (അവതരണം - ശ്രുതി വിജയൻ) തുടങ്ങിയ വിവിധ കലാ-സാംസ്കാരിക പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.തുടർന്ന് ദീപാരാധനയും  ആഘോഷത്തിന്റെ ഭാഗമായി പ്രസാദ ഊട്ട് (ഓണസദ്യ)യും ഒരുക്കിയിട്ടുണ്ട്. ലണ്ടനിലെ മലയാളി സമൂഹത്തിനും കുടുംബങ്ങൾക്കും ഒരുമിച്ച് ഓണം ആഘോഷിക്കാനുള്ള അവസരമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തീയതി: 26 സെപ്റ്റംബർ 2026, ശനിയാഴ്ച സമയം: വൈകുന്നേരം 5 മണി മുതൽ. വേദി: West Thornton Community Centre, Thornton Heath, London. കൂടുതൽ വിവരങ്ങൾക്കും പ്രസാദ ഊട്ട് വഴിപാടായി നടത്താൻ താത്പര്യം ഉള്ളവർക്കും സംഘാടകരെ ബന്ധപ്പെടാം. സുരേഷ് ബാബു - 07828137478. അനൂപ് ശശി -07743024090. രമ രാജൻ - 07576492822. ശാലിനി രവി - 07529394745.
റാംസ്‌ഗേറ്റ്: വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തില്‍ റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ ത്രിദിന മരിയന്‍ റസിഡന്‍ഷ്യല്‍ ധ്യാനം ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ നടത്തപ്പെടുന്നു. ആഗോള കത്തോലിക്കാ സഭ പരിശുദ്ധ ജപമാലയുടെ ഭക്ത്യാദര മാസമായി ആചരിക്കുന്ന ഒക്ടോബറിലെ ആത്മീയ ചൈതന്യത്തോടനുബന്ധിച്ചാണ് ഈ പ്രത്യേക ധ്യാനം സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ ഒന്‍പതിന് വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് ധ്യാനം ആരംാഭിച്ച് ഒക്ടോബര്‍ 11 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും. റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തില്‍ അഭിഷിക്ത ധ്യാനഗുരുക്കളുമായ ഫാ. തോമസ് എട്ടിയില്‍, ഫാ. മാര്‍ട്ടിന്‍ ചിറ്റാടിയില്‍, ഫാ. പോള്‍ പള്ളിച്ചാംകുടിയില്‍ എന്നിവര്‍ മരിയന്‍ ധ്യാനത്തിന് നേതൃത്വം നല്‍കും. കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ആത്മീയ നവീകരണം നേടുവാന്‍ ധ്യാന ശുശ്രൂഷകളും തിരുക്കര്‍മ്മങ്ങളും അനുഗ്രഹദായകമാവും. രജിസ്‌ട്രേഷന്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കി ധ്യാന ശുശ്രൂഷകളില്‍ പങ്കാളിത്തം ഉറപ്പാക്കുവാന്‍ അഭ്യര്‍ഥിക്കുന്നു. പോസ്റ്ററിനൊപ്പം നല്‍കിയിരിക്കുന്ന ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യവുന്നതാണ്. ഭക്ഷണവും താമസവും ഉള്‍പ്പെടെ ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 75 പൗണ്ട് മാത്രമാണ്. ധ്യാനത്തില്‍ പങ്കുചെയ്യുന്നവര്‍ക്കായി ഒക്ടോബര്‍ എട്ടിന് വ്യാഴാഴ്ച വൈകുന്നേരം മുതല്‍ താമസസൗകര്യം ക്രമീകരിക്കുന്നതാണ്. ധ്യാന ദിനങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Contact: 07474787870, www.divineuk.org
SPECIAL REPORT
ഇൻസ്റ്റഗ്രാമിൽ മറ്റുള്ളവർ പങ്കുവെച്ച് നമ്മളെ ടാഗ് ചെയ്ത പോസ്റ്റുകൾ സ്വന്തം പ്രൊഫൈലിൽ കൂടുതൽ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കാനുള്ള അവസരം ഇനി ഉപയോക്താക്കൾക്ക്. ടാഗ് ചെയ്ത പോസ്റ്റുകൾ നേരിട്ട് പ്രൊഫൈൽ ഗ്രിഡിൽ ഉൾപ്പെടുത്താൻ കഴിയുന്ന പുതിയ ഫീച്ചർ ഇൻസ്റ്റഗ്രാം മേധാവി ആദം മൊസ്സേരി ആഗോളതലത്തിൽ അവതരിപ്പിച്ചു. ടാഗ് ചെയ്യപ്പെടുന്ന പോസ്റ്റുകൾ പ്രൊഫൈലിന്റെ പ്രധാന ഗ്രിഡിലേക്ക് ചേർക്കാൻ മൂന്ന് മാർഗങ്ങളാണ് ഇൻസ്റ്റഗ്രാം ഒരുക്കിയിരിക്കുന്നത്. 1. ടാഗ് ചെയ്തതായി ലഭിക്കുന്ന ഡയറക്റ്റ് മെസേജ് നോട്ടിഫിക്കേഷനിൽനിന്ന് നേരിട്ട് പോസ്റ്റ് ഗ്രിഡിലേക്ക് ചേർക്കാം. 2. ടാഗ് ചെയ്ത പോസ്റ്റിലെ ത്രീ-ഡോട്ട് മെനുവിലൂടെ.  3. ‘ടാഗ്ഡ്’ ടാബിൽ പോസ്റ്റ് അമർത്തിപ്പിടിച്ചും ഈ ഓപ്ഷൻ ഉപയോഗിക്കാം. പോസ്റ്റ് പ്രധാന പ്രൊഫൈൽ ഗ്രിഡിലേക്ക് ചേർത്താലും യഥാർത്ഥ പോസ്റ്റിന് മാറ്റമുണ്ടാകില്ല. അതുപോലെ തന്നെ പ്രൊഫൈലിലെ ‘ടാഗ്ഡ്’ സെക്ഷനിലും പോസ്റ്റ് തുടരും. പിന്നീട് പ്രധാന ഗ്രിഡിൽനിന്ന് ഒരു പോസ്റ്റ് നീക്കം ചെയ്താലും അത് യഥാർത്ഥമായി അപ്‌ലോഡ് ചെയ്ത വ്യക്തിയുടെ പോസ്റ്റിൽനിന്ന് ഡിലീറ്റ് ചെയ്യപ്പെടില്ല. പുതുതായി ഗ്രിഡിൽ ചേർക്കുന്ന ടാഗ് ചെയ്ത പോസ്റ്റുകൾ ഡിഫോൾട്ടായി റിവേഴ്സ്-ക്രോണോളജിക്കൽ ക്രമത്തിലാണ് ദൃശ്യമാകുക. അതേസമയം, നേരത്തെ തന്നെ സ്വന്തം പ്രൊഫൈൽ ഗ്രിഡിന്റെ ലേഔട്ട് ക്രമീകരിച്ചിട്ടുള്ള ഉപയോക്താക്കളുടെ നിലവിലെ ലേഔട്ടിൽ ഈ ഫീച്ചർ സ്വമേധയാ മാറ്റം വരുത്തില്ല. ക്രിയേറ്റർ കൊളാബറേഷനുകൾ, സുഹൃത്തുക്കൾ പങ്കുവെക്കുന്ന ഗ്രൂപ്പ് ചിത്രങ്ങൾ, മറ്റ് ടാഗ് ചെയ്ത കണ്ടന്റുകൾ എന്നിവ സ്വന്തം പ്രൊഫൈൽ ഗ്രിഡിൽ പ്രദർശിപ്പിക്കാൻ പുതിയ ഫീച്ചർ സഹായിക്കും. ഇതിലൂടെ ഇത്തരം പോസ്റ്റുകൾ സ്വന്തം ഫോളോവർമാരിലേക്കും കൂടുതൽ എളുപ്പത്തിൽ എത്തിക്കാനാകും. പ്രൊഫൈലിൽ കാണിക്കേണ്ട ടാഗ് ചെയ്ത പോസ്റ്റുകൾ തിരഞ്ഞെടുക്കാനുള്ള കൂടുതൽ നിയന്ത്രണമാണ് പുതിയ ഫീച്ചറിലൂടെ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.
CINEMA
സിനിമാ ലോകത്ത് പലപ്പോഴും തരം​ഗമാകുന്ന ഒന്നാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രങ്ങൾ. സ്റ്റൈലിഷ് ലുക്കിലുള്ള താരത്തി​ന്റെ ചിത്രങ്ങൾക്ക് പ്രത്യേക ഫാൻ ബേസാണ്. ഇപ്പോളിതാ, ഷാർജയിൽ ‘രാജകീയം’ സെലിബ്രേറ്റ് വിത്ത് ലെജന്റ്സ് എന്ന പേരിൽ നടന്ന പ്രോഗ്രാമിൽ പങ്കെടുത്ത മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പരിപാടിയിൽ ബ്ലാക്ക് ഷർട്ടും പാ​ന്റും അണിഞ്ഞു നിൽക്കുന്ന ഫോട്ടോകളാണ് മമ്മൂട്ടി പങ്കുവെച്ചത്. ഷാർജയിൽ നടന്ന രാജകീയം പരിപാടിയിൽ നിന്നുള്ള ചില ചിത്രങ്ങൾ എന്നുകുറിച്ചു കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ത​ന്റെ പിറന്നാളിന് ശേഷം മമ്മൂട്ടി പങ്കെടുക്കുന്ന പ്രോ​ഗ്രാമാണ് ഇത്. അതേസമയം, മമ്മൂട്ടിയുടെ പിറന്നാളിന് മുന്നോടിയായി നി‌ർമാതാവ് ആന്റോ ജോസഫ് പങ്കുവെച്ച അദ്ദേഹത്തി​ന്റെ പുത്തൻ ലുക്കും വൻ തരം​ഗമായിരുന്നു. കൂടാതെ, താരത്തി​ന്റെ പുതിയ ചിത്രം ‘മേള’യുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയതും പിറന്നാൾ ദിനത്തിലായിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒമ്പതാമത്തെ ചിത്രമാണ് മേള. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ‘ഓം’. 8 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി എത്തുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
മാത്യു തോമസിന് പൊലീസ് വേഷം ചെയ്യാൻ പേടിയായിരുന്നുവെന്ന് വിജയരാഘവൻ. മാത്യുവിന് എപ്പോഴും ഭയങ്കര സംശയങ്ങളാണെന്നും സിനിമയിൽ അസ്സലായി പൊലീസ് വേഷം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്യുവിന്റെ വിചാരം അവൻ ഇപ്പോഴും കൊച്ചു പയ്യൻ ആണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. ‘മാത്യുവിന് ഭയങ്കര സംശയങ്ങളാണ്…പൊലീസാകാന്‍ മാത്യുവിന് പേടിയായിരുന്നു. അസ്സലായി തന്നെ പൊലീസ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് അവന്‍ പൊലീസായി അഭിനയിക്കുന്നത്. അവന്റെ വിചാരം ഇപ്പോഴും കൊച്ചുപയ്യനാണെന്നാണ്. വീട്ടിലൊക്കെ കൊഞ്ചിച്ച് വളര്‍ത്തിയതിന്റെ കുഴപ്പമാണത്. അതുകൊണ്ട് ഞാന്‍ പൊലീസായാല്‍ നന്നാകുമോ എന്നൊരു ഭയം വന്നതാണ്. പക്ഷേ ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. ഡബ്ബിങ്ങിന് ഞാന്‍ കണ്ടപ്പോള്‍ നന്നായിട്ടുണ്ട്', വിജയരാഘവൻ പറഞ്ഞു. 'പൊലീസിലേക്ക് ആദ്യമായി കയറുന്ന ചെറുപ്പക്കാരന്റെ ക്യാരക്ടറാണ് അവൻ ചെയ്തത്. ഷഹദ് ആദ്യം വിളിച്ച് ഈ ക്യാരക്ടര്‍ പറഞ്ഞപ്പോള്‍ അയ്യോ ഞാനിത് ചെയ്താല്‍ നന്നാകുമോ എന്ന സംശയമായിരുന്നു അവന്. അതേസമയം ജീവിതത്തില്‍ നടന്‍ എന്ന നിലയില്‍ എന്നും പേടി വേണം. ഓരോ ക്യാരക്ടേഴ്‌സ് ചെയ്യുമ്പോഴും അതിനോടുള്ള ഒരു ഭയം വേണമല്ലോ, എന്നാലേ നമ്മള്‍ നന്നാവുകയുള്ളൂ. എല്ലാം തികഞ്ഞവനാണെന്ന് വിചാരിച്ചിരുന്നിട്ട് കാര്യമില്ല. എനിക്കിപ്പോഴും പേടിയുണ്ട്', വിജയരാഘവന്‍ കൂട്ടിച്ചേർത്തു. അതേസമയം, തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. ചിത്രത്തിലെ ഓരോ പെർഫോമൻസുകൾക്കും വലിയ കയ്യടിയാണ് ഉയരുന്നത്. നായികയായ പാർവതി മുതൽ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ മാത്യു തോമസ് അടക്കം ഓരോരുത്തരും തങ്ങളുടെ ഭാഗം ഏറ്റവും ഗംഭീരമായി തന്നെ സ്‌ക്രീനിലെത്തിച്ചു എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. വിജയരാഘവൻ, ഉണ്ണിമായ, സിദ്ധാർത്ഥ് ഭരതൻ, വിനയ് ഫോർട്ട് എന്നിവരുടെ പ്രകടനവും സിനിമയെ ശക്തമാക്കുന്നു എന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. മുജീബ് മജീദ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയാണ്. പി എസ് സുബ്രമണ്യനും വിജേഷ് തോട്ടിങ്ങലുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ കടന്നു വരുന്നത്. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തിയ സിദ്ധാര്‍ത്ഥ് ഇന്ന് നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും സ്വയം അടയാളപ്പെടുത്തി കഴിഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സിദ്ധാര്‍ത്ഥിനെ തേടിയെത്തിയിട്ടുണ്ട്. സിദ്ധാര്‍ത്ഥിന്റെ അരങ്ങേറ്റ ചിത്രമായ നമ്മള്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. ചിത്രത്തിലെ പാട്ടുകള്‍ ഇന്നും മലയാളികള്‍ പാടി നടക്കുന്നു. നമ്മളിലെ പാട്ടുകളെക്കുറിച്ച് റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ സംസാരിക്കുന്നുണ്ട്. ചിത്രത്തിലെ എല്ലാ പാട്ടുകളും തനിക്ക് പ്രിയപ്പെട്ടതാണെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ''എനിക്ക് ആ സിനിമയിലെ എല്ലാ പാട്ടുകളും വളരെ പ്രിയപ്പെട്ടതാണ്. ടൈറ്റില്‍ സോങായ സൂര്യനെ അടക്കം. എന്നെ അമ്മേ എന്ന പാട്ട് ഞാന്‍ മറന്നാലും എന്നെ മറക്കാന്‍ സമ്മതിക്കില്ലല്ലോ. ഒരുപാട് പേര്‍ ആ പാട്ട് അയച്ചു തന്നിട്ടുണ്ട്. അമ്മ മരിച്ചപ്പോള്‍ ഒരുപാട് പേര്‍ ആ പാട്ട് അയച്ചു തന്നിട്ടുണ്ട്. എന്നെ ആശ്വസിപ്പിക്കാനായി'' സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു. അതേസമയം ചിത്രത്തിലെ പാട്ടുകളുടെ പേരില്‍ നടന്‍ വിനയ് ഫോര്‍ട്ട് തന്നെ കളിയാക്കാറുണ്ടെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. ''വിനയ് ഫോര്‍ട്ട് ഈ സെറ്റില്‍ പോലും ആ ലവ് സോങ് പറഞ്ഞ് കളിയാക്കിയിരുന്നു. എടോ തനിക്ക് അറിയുമോ? ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സുഖമാണീ നിലാവ് കണ്ടത് എന്നും പറഞ്ഞ്. നാലാമത്തെ പ്രാവശ്യം പത്താം ക്ലാസ് പഠിക്കുമ്പോഴായിരിക്കും. വിനയ്‌യുടെ വളരെ പ്രിയപ്പെട്ട പാട്ടാണ്. അല്ലാതെ അങ്ങനെ പറയില്ലല്ലോ'' എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. 2002 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നമ്മള്‍. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു രാഘവന്‍, ഭാവന, രേണുക മേനോന്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. മോഹന്‍ സിത്താരയായിരുന്നു ചിത്രത്തിലെ ഹിറ്റ് പാട്ടുകള്‍ ഒരുക്കിയത്.
NAMMUDE NAADU
അഫ്ഗാനിസ്താനില്‍ താന്‍ ചില പ്രശ്‌നങ്ങളില്‍ കുടുങ്ങിയിരിക്കുകയാണെന്ന് സൂചിപ്പിച്ച് വ്‌ളോഗര്‍ ബാക്പാക്കര്‍ അരുണിമയുടെ പോസ്റ്റ്. തനിക്ക് ലഭിച്ച ഒരു സന്ദേശം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട് സഹായം തേടിയിരിക്കുകയാണ് ട്രാവല്‍ വ്‌ലോഗുകളിലൂടെ പ്രശസ്തയായ അരുണിമ.  താന്‍ അഫ്ഗാനിസ്താനിലെ ബാമ്യനിലാണെന്നാണ് അരുണിമ പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ മുജാഹിദീനാല്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന ഒരു സന്ദേശമാണ് അരുണിമ പങ്കുവച്ചിരിക്കുന്നത്. കിഴക്കന്‍ ഇറാനിയന്‍ ഭാഷയായ പഖ്തുവില്‍ വന്ന സന്ദേശം ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിച്ച് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് പോസ്റ്റ്. ചില ഔദ്യോഗിക രേഖകളോ കത്തോ കൈയിലില്ലാത്തതാണ് അറസ്റ്റിന് കാരണമായി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അരുണിമയുടെ സന്ദേശം ആശങ്കപ്പെടുത്തുന്നതാണെന്ന് സൂചിപ്പിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. എംബസ്സിയുമായി ബന്ധപ്പെടാനാകുന്ന ആരെങ്കിലും സഹായിക്കണമെന്നാണ് അരുണിമ അഭ്യര്‍ഥിക്കുന്നത്. ശശി തരൂര്‍ എംപി, കേന്ദ്രമന്ത്രി സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖര്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഹാന്‍ഡില്‍ തുടങ്ങിയവയെ നിരവധി പേര്‍ പോസ്റ്റിലേക്ക് മെന്‍ഷന്‍ ചെയ്യുന്നുണ്ട്. ഏറെ ദിവസങ്ങളായി അഫ്ഗാനിസ്താനില്‍ തുടരുകയാണ് അരുണിമ. അഫ്ഗാനില്‍ നിന്നുള്ള നിരവധി വിഡിയോകളും ഇവര്‍ യൂട്യൂബിലിട്ടിട്ടുണ്ട്. ആളുകളുടെ പെരുമാറ്റം, താലിബാന്‍ ഭരണകൂടത്തോടുള്ള ജനങ്ങളുടെ ഭയം, വസ്ത്രസ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങള്‍ തുടങ്ങിയവയെ വിഡിയോയിലൂടെ അരുണിം വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് നിരവധി ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.
ബ്രിക്‌സ് ഉച്ചകോടിക്കെത്തിയ വിദേശ പ്രതിനിധിയുടെ നഷ്ടപ്പെട്ട ബാഗ് കണ്ടെത്തി നല്‍കി ഡല്‍ഹി പൊലീസ്. ദക്ഷിണാഫ്രിക്കന്‍ പ്രതിനിധിയായ ഡുമിസ മോറിസ് സൊബേക്വെയുടെ മൂന്ന് ലക്ഷത്തോളം രൂപ അടങ്ങിയ ബാഗാണ് പൊലീസ് വീണ്ടെടുത്തുനല്‍കിയത്. ഞായറാഴ്ചയായിരുന്നു സംഭവം. ഇന്ത്യന്‍ കറന്‍സിയും യുഎസ് ഡോളറും അടങ്ങിയ ബാഗാണ് യാത്രയ്ക്കിടെ സൊബേക്വെ കാറില്‍ വച്ചു മറന്നത്. സംഭവം അറിഞ്ഞയുടന്‍ ഡല്‍ഹി പൊലീസ് അന്വേഷണം തുടങ്ങി. പ്രതിനിധി സഞ്ചരിച്ച കാര്‍ തിരിച്ചറിയുകയും ചെയ്തു. ടാക്‌സി ക്യാബ് പിന്തുടര്‍ന്ന് കണ്ടെത്തിയ പൊലീസ്, സീറ്റിനടിയില്‍നിന്നാണ് ബാഗ് വീണ്ടെടുത്തത്. തുടര്‍ന്ന് രാത്രി 8.15-ഓടെ, വിമാനം പുറപ്പെടുന്നതിന് ഏകദേശം 30 മിനിറ്റ് മുമ്പ്, ബാഗ് ഇദ്ദേഹത്തിന് കൈമാറുകയും ചെയ്തു. ഗുഡ്ഗാവിലെ ഒരു മാള്‍ സന്ദര്‍ശിച്ച ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയപ്പോഴാണ് ഡോളറും ഇന്ത്യന്‍ രൂപയും അടങ്ങിയ തന്റെ ബാഗ് നഷ്ടപ്പെട്ട കാര്യം സൊബേക്വെ തിരിച്ചറിഞ്ഞത്. ഇക്കാര്യം സൊബേക്വെ ഹോട്ടലില്‍ അറിയിച്ചു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയും ഈ വിവരം എസിപി (സെക്യൂരിറ്റി), ബരാഖംബ റോഡ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എന്നിവരിലേക്ക് കൈമാറുകയുമായിരുന്നു. അന്വേഷണത്തിലെ മികച്ച ഏകോപനമാണ് നഷ്ടമായ പണം കണ്ടെത്താന്‍ സഹായിച്ചതെന്ന് ഡല്‍ഹി പൊലീസ് വിശദീകരിച്ചു. ഹോട്ടല്‍ ജീവനക്കാരുടെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും പൊലീസ് സംഘത്തിന്റെയും കൂട്ടായ പരിശ്രമമാണ് ബാഗ് വേഗത്തില്‍ വീണ്ടെടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
Channels
നിലവിലെ ആരോഗ്യവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി. നാലാമത്തെ കീമോ കഴിഞ്ഞതും താനാകെ തളര്‍ന്നു പോയെന്നാണ് രേണു പറയുന്നത്. അതിനാലാണ് തന്നെ സോഷ്യല്‍ മീഡിയയിലൊന്നും കാണാതിരുന്നതെന്നും അവര്‍ പറയുന്നു. യൂട്യൂബ് ചാനലിലൂടേയും സബ്‌സ്‌ക്രിപ്ഷനിലൂടേയുമാണ് താന്‍ ചികിത്സയ്ക്ക് പണം കണ്ടെത്തിയതെന്നും അവര്‍ പറയുന്നു. ആ വാക്കുകളിലേക്ക്:  ''എല്ലാ കീമോ കഴിയുമ്പോഴും കുറച്ച് ദിവസം കഴിയുമ്പോള്‍ എഴുന്നേല്‍ക്കുന്നതാണ് പക്ഷെ നാലാമത്തെ കീമോ കഴിഞ്ഞത് മുതല്‍ കിടപ്പ് തന്നെയായിരുന്നു. എഴുന്നേറ്റിട്ടിട്ടില്ല. ഇന്നലേയും കൂടെ ഛര്‍ദ്ദിച്ചു. എന്നെ കണ്ടാല്‍ അറിയാം നന്നായി ക്ഷീണിച്ചിട്ടുണ്ടെന്ന്. ചേച്ചിയുടെ മകന്റെ ജന്മദിനമാണ്. അതുകൊണ്ട് മാത്രമാണ് ഇന്ന് എഴുന്നേറ്റത്. എഴുന്നേറ്റെങ്കിലും കിടപ്പു തന്നെയാണ്. എഴുന്നേറ്റാല്‍ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ റീലിടുമായിരുന്നു. പക്ഷെ അതിന് പോലും പറ്റുന്ന ശാരീരിക അവസ്ഥയോ മാനസികാവസ്ഥയോ അല്ല. എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട്.പക്ഷെ അവരുടെ ഫോണ്‍ എടുക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയാണ്. അതിനാലാണ് വിഡിയോ ഇടുന്നത്. എനിക്ക് കോടികളുടെ വരുമാനമൊന്നും ഇല്ല. ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടാകും എനിക്ക് ബിഗ് ബോസില്‍ നിന്നും ലക്ഷങ്ങളും കോടികളും കിട്ടിയിട്ടുണ്ടാകുമെന്ന്. അത് തെറ്റിദ്ധാരണയാണ്. ഞാനൊരു മണ്ടിയായിരുന്നു. ആയകാലത്ത് എന്നെക്കൊണ്ട് റീച്ചുണ്ടാക്കി എല്ലാവരും. അവരൊക്കെ വണ്ടിക്കൂലിയും തന്ന് വിടും. നമ്മള്‍ അതും വാങ്ങി വന്ന് തെറി മുഴുവന്‍ കേള്‍ക്കും. അവര്‍ പ്രശസ്തരാകും, വലിയ റീച്ചുണ്ടാക്കും. ബിഗ് ബോസില്‍ നിന്നും വിളിച്ചപ്പോള്‍ എനിക്ക് പറഞ്ഞു തരാനും തിരുത്താനും ആരും ഉണ്ടായിരുന്നില്ല. പിന്നീടാണ് അറിഞ്ഞത് കഴിഞ്ഞ സീസണില്‍ ഏറ്റവും കുറവ് പ്രതിഫലം എനിക്കായിരുന്നു എന്ന്. എനിക്ക് ആകെയുള്ള വരുമാനം യൂട്യൂബ് ചാനലും സബ്‌സ്‌ക്രിപ്ഷനുമാണ്. എന്നെ ചീത്ത വിളിച്ചവരും അപമാനിച്ചവരുമാണെങ്കിലും എന്റെ നാല് കീമോയ്ക്ക് വേണ്ടിയുള്ള പൈസയും കിട്ടിയത് അതിലൂടെയാണ്. ആര് എന്ത് പറഞ്ഞാലും സബ്‌സ്‌ക്രിപ്ഷനുമായി മുന്നോട്ട് പോകും. ഞാന്‍ ചാവാന്‍ നോക്കിയിരിക്കുന്ന കുറച്ചുപേരുണ്ടെന്ന് എനിക്കറിയാം. ഇനി എന്നെക്കൊണ്ട് റീച്ചുണ്ടാക്കാന്‍ പറ്റില്ലെന്ന് അവര്‍ക്ക് അറിയാം. കീമോ കഴിഞ്ഞതോടെ ഉള്ള പൈസ തീര്‍ന്നു. അറിഞ്ഞും കേട്ടും സഹായിച്ച ഒരുപാട് പേരുണ്ട്. ഒന്ന് രണ്ട് ഓണ്‍ലൈന്‍ മീഡിയക്കാര്‍ സഹായിച്ചിരുന്നു. ബാക്കിയുള്ളവര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. ആരൊക്കെ എന്റെ കൂടെയുണ്ടെന്ന് ഇപ്പോള്‍ മനസിലാക്കി''.
ബിഗ് ബോസ് മലയാളം സീസൺ 8 ലെ മൽസരാർത്ഥികളിൽ ഒരാളാണ് റിനി ആൻ ജോർജ്. സമീപകാല കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ വ്യക്തിയാണ് റിനി. കോൺഗ്രസ് എംഎൽഎ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി റിനി നടത്തിയ തുറന്നുപറച്ചിൽ കേരള രാഷ്ട്രീയത്തിൽ വലിയ രീതിയിൽ ചർച്ചയായി. പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിൽ പോകുന്നതിനു മുൻപുള്ള റിനിയുടെ ഒരഭിമുഖവും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ബിഗ് ബോസ് എന്ന പരിപാടിയോട് തനിക്ക് ഒട്ടും താൽപര്യമില്ല എന്നാണ് റിനി അഭിമുഖത്തിൽ പറയുന്നത്. "ബിഗ് ബോസ് എനിക്ക് തീരെ ഇഷ്ടമുള്ള ഒന്നല്ല. സത്യത്തിൽ ആരുടെയെങ്കിലും വീട്ടിലേക്ക് ഒളിഞ്ഞുനോക്കുന്ന പരിപാടിയാണല്ലോ അത്. എനിക്ക് അത്തരം കാര്യങ്ങളോട് താല്പര്യമില്ല. മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയാനും ഇഷ്ടമല്ല, ഞാൻ ആരെക്കുറിച്ചും അങ്ങനെ പറയാറുമില്ല", എന്നായിരുന്നു റിനിയുടെ പ്രതികരണം. ഇങ്ങനെയൊക്കെ പറയുന്ന താങ്കളെ ഭാവിയിൽ മോഹൻലാലിനൊപ്പം ബിഗ് ബോസ് വേദിയിൽ കാണാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് "അറിയില്ല, അവർ വിളിച്ചാൽ ഞാൻ പോവുമോ എന്ന് തീർത്തു പറയാനാകില്ല. ചിലപ്പോൾ മറ്റു പല കാരണങ്ങൾ കൊണ്ടു പോയേക്കാം", എന്നായിരുന്നു റിനിയുടെ മറുപടി. ഒരു മാധ്യമ പ്രവര്‍ത്തക കൂടിയാണ് റിനി ആന്‍ ജോര്‍ജ്. യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസില്‍ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമെടുത്ത റിനി, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഇന്റേണ്‍ ആയാണ് ജോലി ആരംഭിച്ചത്. തുടര്‍ന്ന് 2017ല്‍ ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിലൂടെ ജോലിയില്‍ കയറി. പിന്നീ‌ട് പല പ്രമുഖ ചാനലുകളിലും ജോലി ചെയ്ത റിനി ആൻ ജോർജ്, അവതാരകയായും തിളങ്ങിയിട്ടുണ്ട്.
അവതാരകയെന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് മീര അനില്‍. ടെലിവിഷന്‍ ഷോകളും അവാര്‍ഡ് ഷോകളുമൊക്കെ മീര അനില്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം താരങ്ങളോടുള്ള ചോദ്യങ്ങളുടെ പേരില്‍ വിവാദങ്ങളിലും ചെന്നു ചാടിയിട്ടുണ്ട് മീര അനില്‍. തനിക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നിയൊരു ചോദ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മീര. മൈല്‍സ്‌റ്റോണ്‍ മേക്കഴേസിന് നല്‍കിയ അഭിമുഖത്തിലാണ് മീരയുടെ തുറന്നു പറച്ചില്‍.  ഒരു തവണ, ചാക്കോച്ചന്റെ ഒരു ഇവന്റില്‍ അദ്ദേഹത്തിന്റെ അച്ഛനെക്കുറിച്ച് ഞാന്‍ ചോദിച്ചിരുന്നു. ചാക്കോച്ചനോട് നേരത്തെ പറഞ്ഞിരുന്നില്ല. ചാക്കോച്ചന്റെ അച്ഛന്റെ ഫോട്ടോയൊക്കെ വളരെ കഷ്ടപ്പെട്ട് കളക്ട് ചെയ്യുകയും അവിടെ പ്ലേ ചെയ്യുകയും ചെയ്തിരുന്നു. ചാക്കോച്ചന്‍ ഭയങ്കര ഹാപ്പിയായി നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ 20 വര്‍ഷം ആഘോഷിക്കുകയായിരുന്നു ഞങ്ങള്‍. വളരെ സന്തോഷത്തോടെ നില്‍ക്കവെ പെട്ടെന്ന് മ്യൂസിക്കോടെ ഈ ചിത്രങ്ങള്‍ കയറി വന്നു. അങ്ങനെ നിന്നിരുന്ന ചാക്കോച്ചന്‍ ഒരു സെക്കന്റില്‍ അദ്ദേഹത്തിന്റെ അസാധ്യത്തിലേക്ക് പോയി. ചാക്കോച്ചന്റെ വലിയ വിജയം കാണാന്‍ ഇപ്പോള്‍ അച്ഛനില്ല. അപ്പനില്ലാത്ത ഈ നിമിഷത്തില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് അതിനെ കാണുന്നത് എന്നോ മറ്റോ ഞാന്‍ ചോദിച്ചു. ചാക്കോച്ചന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നെ ഒരു നോട്ടം നോക്കി. പത്ത് സെക്കന്റ് മാത്രമുള്ള നോട്ടത്തില്‍, ഈ നിമിഷം അങ്ങനൊരു ചോദ്യം വേണമായിരുന്നോ മീരേ എന്നൊരു ചോദ്യം ചാക്കോച്ചന്‍ ചോദിക്കാതെ ചോദിച്ചു. അച്ഛനുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. ആ സമയത്ത് അവതാരക എന്ന മീര മാറി, മനുഷ്യ സ്ത്രീയായ മീരയിലേക്ക് ഞാന്‍ പോയി. ഇത് വേണ്ടിയിരുന്നുവോ എന്ന് ചോദിച്ചു. ഞാന്‍ വിചാരിച്ചതിനേക്കാളും ചാക്കോച്ചന്‍ അത് ഉള്ളിലേക്ക് എടുത്തു. ആര്‍ക്കും വേദനയുണ്ടാക്കരുതെന്ന് കരുതി ജീവിക്കുന്ന ആളാണ് ഞാന്‍. അത് ഭയങ്കരമായ വിഷമമായി. ചാക്കോച്ചന്‍ വളരെ സ്വീറ്റ് ആയിട്ടുള്ള താരമാണ്. അതിനാല്‍ ആ നിമിഷം അങ്ങനൊരു ചോദ്യം വേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി''.
ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിച്ചിരിക്കുകയാണ്. 21 മത്സരാർത്ഥികളാണ് പുതിയ സീസണിൽ മാറ്റുരയ്ക്കുന്നത്. 17 പേർ വിവിധ മേഖലകളിൽ നിന്നും വന്ന മത്സരാർത്ഥികളും 4 പേർ കോമാണേഴ്‌സിന് വേണ്ടി നടത്തിയ അഗ്നിപരീക്ഷയിലൂടെ വന്ന മത്സരാർത്ഥികളുമാണ്. രണ്ടാം ദിവസം നാടകീയ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടിൽ അരങ്ങേറുന്നത്. സ്പോട്ട് എവിക്ഷനിലൂടെ ഗായത്രി സുരേഷ് വീട്ടിന് പുറത്തുപോയിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്പോട്ട് എവിക്ഷൻ നടക്കുന്നത്. ഭൂരിപക്ഷ അഭിപ്രായത്തിൽ റിനി ആൻ ജോർജിനെ മത്സരാത്ഥികൾ പുറത്താക്കണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും ക്യാപ്റ്റൻ ജസീലയുടെ തീരുമാന പ്രകാരം ഗായത്രി സുരേഷ് ആണ് വീടിന് പുറത്തുപോയത്. എന്നാൽ ഗായത്രിയുടെ എവിക്ഷൻ ന്യായമായതല്ല എന്നാണ് പ്രേക്ഷക അഭിപ്രായം. ഗായത്രി സീക്രട്ട് റൂമിലാണെന്നും വീക്കന്റ് എപ്പിസോഡിൽ തിരിച്ചുവരുമെന്നും പ്രതീക്ഷിക്കുന്നവരുന്നുണ്ട്. അതിനിടെ ആർജെ അഞ്ജലി തനിക്ക് നേരിട്ട സൈബർ ബുള്ളിയിങ്ങിനെ കുറിച്ച് വിക്കിയോട് സംസാരിക്കുന്നുണ്ട്. വളരെ വൈകാരികമായാണ് അഞ്ജലി സംസാരിക്കുന്നത്. ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് പ്രാങ്ക് കോള്‍ നടത്തിയ അഞ്ജലിയുടെ വീഡിയോ വലിയ വിമര്‍ശനത്തിടെയാക്കിയിരുന്നു. വിമര്‍ശനം രൂക്ഷമായപ്പോള്‍ അഞ്‍ജലി ക്ഷമാപണം നടത്തി രംഗത്ത് എത്തുകയും ചെയ്‍തു. എന്നാൽ ഇതിന് ശേഷം അഞ്ജലിക്കെതിരെ വലിയ രീതിൽ സൈബർ അറ്റാക്ക് നടന്നിരുന്നു. സൈബർ അറ്റാക്ക് തന്റെ ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചുവെന്നാണ് അഞ്ജലി പറയുന്നത്. "എന്നെ പോലെ തെറ്റുചെയ്തുകാണും. എന്റെ ജോലി എങ്ങനെ എങ്കിലും ആൾക്കാർക്ക് കളയണം. അതൊക്കെ ഒരു നെഗറ്റിവ് ചിന്തയല്ലേ? എന്നെ ജീവിക്കാൻ സമ്മതിക്കരുത്. ഞാൻ ജോലി ചെയ്യരുത് എന്നാണ് ഇവർ കരുതുന്നത്. വീട്ടുകാരുടെ ഇടപെടൽ പോലും മാറി. എന്റെ ഹസ്ബന്റിന് ഡീപ് ക്ലീൻ കമ്പനിയാണ്. അപ്പൊ അതിന്റെ ഒരു ഫ്രാൻഞ്ചൈസിയുടെ ഉദ്ഘാടനത്തിന് ഞാൻ വരേണ്ടതില്ല എന്ന രീതിയിൽ അദ്ദേഹം സംസാരിച്ചു. പുള്ളി അങ്ങനെ ഒന്നും അല്ല ഉദ്ദേശിച്ചത് എന്ന് എനിക്ക് അറിയാം. അത് ഭയങ്കരമായിട്ട് എന്നെ ബാധിച്ചു. എനിക്ക് ആത്മഹത്യ ചെയ്യാൻ വരെ തോന്നി." ആർജെ അഞ്ജലി പറയുന്നു. എന്തായാലും സ്പോട്ട് എവിക്ഷനിലൂടെ ഗായത്രി സുരേഷ് പുറത്തായ സ്ഥിതിക്ക് എന്താവും ഇനി മുതലുള്ള ദിവസങ്ങളിൽ ബിഗ് ബോസ് വീട്ടിൽ അരങ്ങേറാൻ പോവുന്നത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ജീവിതത്തേയും ജീവിതത്തിലെ വഴിത്തിരുവുകളേയും കുറിച്ച് അപര്‍ണ തോമസ്. വയസ് 32 ആയി, അത് സമ്മതിക്കാന്‍ മടിയില്ലെന്ന് പറഞ്ഞാണ് അപര്‍ണ കുറിപ്പ് പങ്കുവെക്കുന്നത്. തന്റെ ഏറ്റവും വലിയ പേടിയും അപര്‍ണ പങ്കുവെക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:  ''നാല് വര്‍ഷം ഞാന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ആയിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും രണ്ടാമതൊന്ന് ചിന്തിക്കാതെ ആകാശത്ത് ചെലവിട്ടു. എന്നിട്ടും ഇപ്പോള്‍, ചെറിയൊരു ടെര്‍ബുലന്‍സും ജീവിതത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളേയും സംശയത്തോടെ കാണാന്‍ പ്രേരിപ്പിക്കും. 2. ഒരു മോണിങ് പേഴ്‌സണ്‍ ആകാന്‍ വര്‍ഷങ്ങളോളം ശ്രമിച്ചു, പക്ഷെ എന്നിട്ടും രാവിലെ എട്ട് മണിയ്ക്ക് എഴുന്നേറ്റാല്‍ ആ ദിവസം തന്നെ പാഴായത് പോലെ തോന്നും. 3. എക്കണോമിക്‌സില്‍ എനിക്ക് രണ്ട് ഡിഗ്രിയുണ്ട്. പക്ഷെ അത് ഒരിക്കലും ഉപയോഗിച്ചിട്ടില്ല. എന്റെ സര്‍ട്ടിഫിക്കറ്റ് എവിടേയും സമര്‍പ്പിക്കേണ്ടി വന്നിട്ടില്ല. സത്യത്തില്‍, അതില്‍ ഒരു സര്‍ട്ടിഫിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വാങ്ങിയിട്ടു പോലുമില്ല. ഒരു പതിറ്റാണ്ടായി. 4. ഓണ്‍ലൈന്‍ ഷോപ്പിങ് എനിക്ക് തെറാപ്പിയാണ്. ഒന്നും പാകമായില്ലെങ്കിലും, പാക്കേജ് മൊത്തം തിരികെ അയച്ചലും ഒരു സ്‌റ്റോറില്‍ പോകാതെ തന്നെ വാങ്ങുന്ന ആദ്യ ഘട്ടം തന്നെ എനിക്ക് സ്‌ട്രെസ് റിലീഫ് ആണ്. 5. ഒരുപാട് കാര്യങ്ങള്‍ നന്നായി ചെയ്യാനാകുമെന്ന് എനിക്കറിയാം. പക്ഷെ ഏതിലെങ്കിലും ഗംഭീരമാണോ എന്നറിയില്ല. പക്ഷെ അതൊന്നും എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. കാരണം എനിക്ക് ചുറ്റും കഴിവുള്ള ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം. 6. ഈ പ്രായത്തില്‍, ഞാന്‍ ജീവിതത്തിന്റെ പാതകള്‍ പലവട്ടം മാറിയിട്ടുണ്ട്. മീഡിയയില്‍ ജോലി ചെയ്യുന്നതില്‍ നിന്നും ഞാന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡ് ആയി. വീണ്ടും ഞാന്‍ ആസ്വദിക്കുന്ന ഒന്നിലേക്ക് തിരികെ വന്നു. അത് കണ്ടന്റ് ക്രിയേഷന്‍ ആണ്. ഇപ്പോള്‍ ഞാന്‍ പൂര്‍ണ സമയവും അത് തന്െനയാണ് ചെയ്യുന്നതും. അതില്‍ നിന്നാണ് വരുമാനമുണ്ടാകുന്നതും. അതൊരു റിയല്‍ ജോലിയാണെന്ന് എനിക്കറിയാവുന്ന പകുതി പേരും ചിന്തിക്കുന്നില്ലെങ്കിലും. 7. വലിയ കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ ജനിച്ചതെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. സ്വന്തം കഴിവുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ സാധിക്കാതെ പോകുമോ എന്നതാണ് എന്റെ ഏറ്റവും വലിയ പേടി. പ്രായം കൂടുന്തോറും ആ പേടിയും കൂടുന്നു. എങ്കിലും ഞാന്‍ എന്റെ ജീവിതത്തെ സ്‌നേഹിക്കുന്നു. വളര്‍ച്ച എപ്പോഴും ഒരു പോലെയോ നേര്‍രേഖയിലോ ആയിരിക്കില്ല. നന്ദിയുള്ളവരായിരിക്കുക.
BUSINESS
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികാസത്തിലെ വേഗത കുറച്ചില്ലെങ്കില്‍ സമീപഭാവിയില്‍ മനുഷ്യരാശിയുടെ നിലനില്‍പിനെ ബാധിക്കാന്‍ സാധ്യതയെന്ന് മുന്‍ ആന്ത്രോപിക് ഗവേഷകനായ ജേക്കബ് കോക്സണ്‍. എഐയുടെ സുരക്ഷാ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ സാങ്കേതികവിദ്യ ഉയര്‍ത്തുന്ന അപകടങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശം ശ്രദ്ധനേടിയതിന് പിന്നാലെയാണ് കോക്സണിന്റെ പ്രതികരണം.  സൂപ്പര്‍-ഇന്റലിജന്‍സ് വേഗത്തില്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു അന്യഗ്രഹ ജീവിയെ വിളിച്ചുവരുത്തുന്നത് പോലെയാണെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. പൂര്‍ണമായും മനസ്സിലാക്കാനോ നിയന്ത്രിക്കാനോ സാധിക്കാത്ത ഒന്നായിരിക്കും സൂപ്പര്‍ ഇന്റലിജെന്‍സെന്ന് അദ്ദേഹം പറയുന്നു. 'സൂപ്പര്‍ ഇന്റലിജന്‍സ് ഒരു അന്യഗ്രഹ ജീവിയെ വിളിച്ചുവരുത്തുന്നതിന് തുല്യമാണ്. ഇതിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും വളരെ ഭയപ്പെടുത്തുന്നതാണ്,' അദ്ദേഹം ഒരു ടിവി ഷോയില്‍ സംസാരിക്കവെ കോക്സണ്‍ പറഞ്ഞു. ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയി, ഓപ്പണ്‍എഐ സിഇഒ സാം ഓള്‍ട്ട്മാന്‍, ഗ്രോക്ക് മേധാവി ഇലോണ്‍ മസ്‌ക് എന്നിവരെല്ലാം ഇപ്പോള്‍ എഐ വികസന വേഗത മന്ദഗതിയിലാക്കണമെന്ന് പറയുന്നവരാണ്. 10 വര്‍ഷത്തിനുള്ളില്‍ മനുഷ്യരാശിയെ എഐ തുടച്ചുനീക്കാന്‍ 10 ശതമാനം സാധ്യതയുണ്ടെന്ന് മസ്‌ക് പറയുന്നത്. എഐയുടെ പിതാക്കന്മാരില്‍ ഒരാളായി പരക്കെ അംഗീകരിക്കപ്പെടുന്ന നൊബേല്‍ ജേതാവായ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ജെഫ്രി ഹിന്റണും സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എഐ വികസനത്തിന്റെ അപകട സാധ്യതകള്‍ ചൂണ്ടിക്കാട്ടി കോക്സണിന് മുമ്പേ നിരവധി എഐ ഗവേഷകര്‍ ടെക് കമ്പനികളില്‍നിന്ന് രാജിവെച്ചിട്ടുണ്ട്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) യാത്രക്കാരുടെ സേവനവും സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റെബോട്ടുകൾ എത്തുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി ഡൊമസ്റ്റിക് സെക്യൂരിറ്റി ഹോൾഡ് ഏരിയയിലുള്ള കലാ മ്യൂസിയമായ ‘കലാങ്കണത്തിൽ’ ഒരു റോബോട്ട് പ്രവർത്തനം ആരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ ശ്രീ എസ്. സുഹാസ് ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിച്ചു. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് മികച്ച സാങ്കേതികാനുഭവവും തത്സമയ സഹായങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിയാൽ ഈ റോബോട്ടിനെ സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാരെ സ്വാഗതം ചെയ്യുക, വഴിനിർദ്ദേശങ്ങൾ നൽകുക, കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ വിവരങ്ങൾ തത്സമയം ലഭ്യമാക്കുക, ബോർഡിംഗ് ഗേറ്റുകളിലേക്കും മറ്റ് വിമാനത്താവള സൗകര്യങ്ങളിലേക്കും വഴികാട്ടുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകൾ. യാത്രയ്‌ക്കിടയിൽ സംശയങ്ങൾ ദുരീകരിക്കുന്നതിനും വിവരങ്ങൾ അറിയുന്നതിനുമായി യാത്രക്കാർക്ക് റോബോട്ടുമായി നേരിട്ട് സംവദിക്കാനും സാധിക്കും. സാങ്കേതിക സഹായങ്ങൾക്ക് പുറമെ കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമമായും ഈ റോബോട്ട് പ്രവർത്തിക്കുന്നു. നിലവിൽ ‘കലാങ്കണത്തിൽ’ വിന്യസിചിട്ടുള്ള റോബോട്ട്, കഥകളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളീയ കലാരൂപങ്ങളെക്കുറിച്ചും അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ശില്പങ്ങളെക്കുറിച്ചും കലാസൃഷ്ടികളെക്കുറിച്ചും യാത്രക്കാർക്ക് വിവരങ്ങൾ നൽകും. ഓരോ കലാരൂപങ്ങൾക്ക് അരികിലേയ്ക്ക് യാത്രക്കാരെ നയിക്കും. കൂടാതെ, സിയാലിന്റെ വിവിധ സൗകര്യങ്ങൾ, സേവനങ്ങൾ, വിമാന സർവീസ് വിവരങ്ങൾ, ഗേറ്റ് നമ്പർ എന്നിവയെ കുറിച്ചു അറിയാനാകും. റോബോട്ടിക് സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ അടുത്ത ഘട്ടമായി വിമാനത്താവളത്തിലെ ചെക്ക്-ഇൻ ഹാളിലും പാസഞ്ചർ അസിസ്റ്റൻസ് റോബോട്ടുകളെ നിയോഗിക്കും.ഇതിനുപുറമെ, ടെർമിനലിനുള്ളിൽ വിശ്രമിക്കുന്ന യാത്രക്കാർക്ക് ഭക്ഷണവും മറ്റ് ഉൽപ്പന്നങ്ങളും നേരിട്ടെത്തിച്ചു നൽകുന്ന ഡെലിവറി റോബോട്ടുകൾ അവതരിപ്പിക്കുന്നതിന്റെ സാധ്യതകളും സിയാൽ പരിശോധിച്ച് വരികയാണ്. പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈനറ്റിക്സ് റോബോട്ടിക്സ് എന്ന സ്ഥാപനമാണ് സിയാലിനായി റോബോട്ട് നിർമ്മിച്ചത്. എക്സിക്യൂട്ടീവ് ഡയറക് ടർ സന്തോഷ് പൂവാട്ടിൽ,കമേഴ്‌സ്യൽ മേധാവി മനോജ് പി.ജോസഫ് , കൈനറ്റിക് റോബോട്ട് പ്രതിനിധി ജിഗ്നേഷ് നായർതുടങ്ങിയവർ പങ്കെടുത്തു.
നിർമിതബുദ്ധിയുടെ ലോകത്ത് ഓരോ ദിവസവും പുതിയ സാധ്യതകളാണ് തുറക്കപ്പെടുന്നത്. മനുഷ്യനെപ്പോലെ ചിന്തിക്കാനും പഠിക്കാനും തീരുമാനങ്ങളെടുക്കാനും കഴിയുന്ന കൂടുതൽ ശക്തമായ എഐ മോഡലുകൾ ഒന്നിന് പിന്നാലെ മറ്റൊന്നായി രംഗത്തെത്തുമ്പോൾ, അതിനൊപ്പമെത്തുകയാണ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും. എഐയുടെ വളർച്ച ഒരു പരിധി കഴിഞ്ഞാൽ മനുഷ്യന്റെ നിയന്ത്രണത്തിൽനിന്ന് പുറത്തുപോകുമോ എന്ന ചോദ്യമാണ് ഇപ്പോൾ സാങ്കേതികലോകത്ത് ശക്തമായി ഉയരുന്നത്. അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ തന്നെ മനുഷ്യവംശം വംശനാശത്തിന്റെ ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന ഗുരുതര മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഓപ്പൺ എഐ സുരക്ഷാ ഗവേഷകനായ മാർക്കസ് വില്യംസ്. അടുത്തിടെ പ്രമുഖ എഐ കമ്പനികൾ അവതരിപ്പിച്ച അത്യാധുനിക മോഡലുകളുടെ കഴിവുകളാണ് ഇത്തരം ആശങ്കകൾക്ക് കൂടുതൽ ശക്തി പകരുന്നത്. ആന്ത്രോപിക്, ഓപ്പൺ എഐ തുടങ്ങിയ സ്ഥാപനങ്ങളുടെ പുതിയ മോഡലുകളെ ചുറ്റിപ്പറ്റി എഐ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. ഓപ്പൺ എഐയുടെ ഒരു പരീക്ഷണ മോഡൽ അടുത്തിടെ യുഎസ് കമ്പനിയായ ഹഗ്ഗിങ് ഫേസിന്റെ കംപ്യൂട്ടർ സംവിധാനത്തിൽ നിയന്ത്രണംവിട്ട് കടന്നുകയറിയ സംഭവവും ആശങ്ക വർധിപ്പിച്ചു. ഇതിന് പുറമെ, ഓപ്പൺ എഐ ഏജന്റുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മറികടന്ന് പേരുവെളിപ്പെടുത്താത്ത പത്തോളം വെബ്സൈറ്റുകളിലേക്ക് അനുമതിയില്ലാതെ സന്ദേശങ്ങൾ കൈമാറിയതായും ഗവേഷകർ കണ്ടെത്തിയിരുന്നു. എഐ സംവിധാനങ്ങൾ മനുഷ്യർ നിശ്ചയിച്ച പരിധികൾ മറികടക്കാനുള്ള സാധ്യത സംബന്ധിച്ച ചർച്ചകൾക്ക് ഇതോടെ കൂടുതൽ ഗൗരവം ലഭിച്ചു. എഐയുടെ കഴിവുകൾ ഇപ്പോഴത്തെ വേഗത്തിൽ തന്നെ വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, സമീപഭാവിയിൽ ഈ സാങ്കേതികവിദ്യയ്ക്കുമേലുള്ള നിയന്ത്രണം പൂർണമായി നഷ്ടപ്പെടുന്ന തരത്തിലുള്ള മഹാവിപത്ത് സംഭവിക്കാമെന്നാണ് മുൻ യുഎസ് സർക്കാർ സാങ്കേതിക ഉപദേഷ്ടാവും ഓപ്പൺ എഐയുടെ ബോർഡ് ആൻഡ് സേഫ്റ്റി കമ്മിറ്റി അംഗവുമായ പോൾ ക്രിസ്റ്റ്യാനോ പറയുന്നത്. എഐ സൂപ്പർഇന്റലിജൻസ് കൃത്യമായ മുൻകരുതലുകളോടെയും ശക്തമായ സുരക്ഷാമാനദണ്ഡങ്ങളോടെയും വികസിപ്പിച്ചില്ലെങ്കിൽ, ഒരുഘട്ടത്തിൽ അതിന്റെ നിയന്ത്രണം മനുഷ്യർക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അത്തരമൊരു സാഹചര്യം ഉണ്ടായാൽ മനുഷ്യരിൽ ഭൂരിഭാഗത്തിനും ജീവൻ നഷ്ടപ്പെടുന്ന തരത്തിലുള്ള പ്രത്യാഘാതങ്ങൾ വരെ ഉണ്ടായേക്കാമെന്നും ക്രിസ്റ്റ്യാനോ ചൂണ്ടിക്കാട്ടി. നിലവിൽ ഓപ്പൺ എഐ ഉൾപ്പെടെയുള്ള പ്രമുഖ എഐ സ്ഥാപനങ്ങളൊന്നും ഇത്തരം ഗുരുതരമായ അപകടസാധ്യതകൾ ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാ മുൻകരുതലുകളുടെ കാര്യത്തിൽ വേണ്ടത്ര മുന്നിലല്ലെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു. എഐയുടെ വളർച്ച തടയണമെന്നതല്ല വിദഗ്ധർ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. മറിച്ച്, മനുഷ്യന്റെ നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം ഈ സാങ്കേതികവിദ്യയെ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ആവശ്യം. എഐയുടെ കഴിവുകൾ അതിവേഗം വളരുന്ന ഈ ഘട്ടത്തിൽ, അതിനെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും അതേ വേഗത്തിൽ ശക്തിപ്പെടുന്നുണ്ടോ എന്നതാകും വരും വർഷങ്ങളിൽ ഏറ്റവും നിർണായകമായ ചോദ്യം.
HEALTH
പ്രായം 60 കടന്നാൽ ശരീരത്തിന്റെ ചുറുചുറുക്കിൽ മാറ്റം വരുന്നത് സ്വാഭാവികം. എന്നാൽ പ്രായം ഫിറ്റ്നസിന് ഒരു തടസ്സമല്ലെന്ന് ജീവിതശൈലിയിലൂടെ തെളിയിക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രമുഖ മുഖമായ നിത അംബാനി. 62-ാം വയസ്സിലും ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും സജീവമായി തുടരുന്ന അവർ, പ്രായത്തെ തോൽപ്പിക്കുകയെന്നതിലുപരി അതിനെ സ്വാഭാവികമായി സ്വീകരിച്ച് ശരീരത്തിനും മനസ്സിനും കരുത്ത് നൽകുന്ന ജീവിതശൈലിയാണ് പിന്തുടരുന്നത്. Anatomy മെലിഞ്ഞ ശരീരം സ്വന്തമാക്കുക എന്നതിലുപരി ശക്തിയും ചലനശേഷിയും ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള ഊർജവും നിലനിർത്തുകയാണ് ഫിറ്റ്നസിന്റെ യഥാർഥ ലക്ഷ്യമെന്നാണ് നിത അംബാനിയുടെ നിലപാട്. ഇതിനായി കർശനമായ ഡയറ്റുകളോ ഭക്ഷണനിയന്ത്രണങ്ങളോ മാത്രം ആശ്രയിക്കേണ്ടതില്ലെന്നും ചിട്ടയായ ജീവിതശൈലിയാണ് പ്രധാനമെന്നും അവർ പറയുന്നു. ആഴ്ചയിൽ അഞ്ച് മുതൽ ആറ് ദിവസം വരെ വ്യായാമത്തിനായി സമയം കണ്ടെത്താറുണ്ട്. എല്ലാ ദിവസവും ഒരേ രീതിയിലുള്ള വ്യായാമം ചെയ്യുന്നതിന് പകരം ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് വർക്കൗട്ട് ക്രമീകരിക്കുന്നത്. കാലുകൾ, കൈകൾ, പുറം, കോർ മസിലുകൾ തുടങ്ങിയവയ്ക്കായി വ്യത്യസ്ത ദിവസങ്ങളിൽ വ്യായാമം ചെയ്യാറുണ്ട്. സ്ട്രെങ്ത് ട്രെയിനിങ്, യോഗ, ഫ്ലെക്സിബിലിറ്റി, മൊബിലിറ്റി, കോർ സ്ട്രെങ്തനിങ് തുടങ്ങിയവ വ്യായാമക്രമത്തിന്റെ ഭാഗമാണ്. ചില ദിവസങ്ങളിൽ നീന്തലിനും അക്വാ എക്സർസൈസുകൾക്കും സമയം മാറ്റിവയ്ക്കാറുണ്ട്. ഇതിനുപുറമെ ഒരു മണിക്കൂർ നീളുന്ന നൃത്തപരിശീലനവും ദിവസവും 5,000 മുതൽ 7,000 വരെ ചുവടുകൾ നടക്കുന്നതും ശാരീരികക്ഷമത നിലനിർത്താൻ സഹായിക്കുന്നതായി അവർ പറയുന്നു. വ്യായാമം ശരീരത്തെ മാത്രമല്ല, മനസ്സിനെയും സ്വാധീനിക്കുമെന്നാണ് നിത അംബാനിയുടെ അഭിപ്രായം. ശാരീരിക പ്രവർത്തനങ്ങൾ സന്തോഷവുമായി ബന്ധപ്പെട്ട എൻഡോർഫിനുകളുടെ ഉൽപാദനത്തിന് സഹായിക്കുകയും മാനസിക സമ്മർദം കുറയ്ക്കുകയും ദിവസം മുഴുവൻ പോസിറ്റീവ് ഊർജം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. നിത അംബാനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യായാമ ദിവസങ്ങളിലൊന്നാണ് ലെഗ് ഡേ. ചെറുപ്പം മുതൽ ഭാരതനാട്യം അഭ്യസിക്കുന്നതിനാൽ കാലുകളുടെ കരുത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും അവർ പറയുന്നു. ആറാം വയസ്സിലാണ് നിത ഭാരതനാട്യം പഠിക്കാൻ ആരംഭിച്ചത്. Fitness നൃത്തം അവരുടെ ജീവിതത്തിലെ കലാപരമായ താൽപര്യം മാത്രമല്ല, ശാരീരികക്ഷമത നിലനിർത്തുന്നതിനുള്ള ഒരു മാർഗം കൂടിയാണ്. ശരീരത്തിന്റെ ബാലൻസ്, ഫ്ലെക്സിബിലിറ്റി, കരുത്ത് എന്നിവ നിലനിർത്തുന്നതിൽ നൃത്തപരിശീലനത്തിന് വലിയ പങ്കുണ്ടെന്നാണ് അവരുടെ അനുഭവം. വ്യായാമത്തോടൊപ്പം ഭക്ഷണക്രമത്തിലും നിത അംബാനി ശ്രദ്ധ പുലർത്തുന്നു. ജൈവവും പ്രകൃതിദത്തവുമായ സമീകൃത സസ്യാഹാരത്തിനാണ് അവർ മുൻഗണന നൽകുന്നത്. സസ്യാഹാരിയായ നിത, ഭക്ഷണത്തിൽ ആവശ്യമായ പോഷകങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം പ്രോട്ടീനിനും പ്രത്യേക പ്രാധാന്യം നൽകാറുണ്ട്. പഞ്ചസാരയും കൃത്രിമ മധുരപദാർഥങ്ങളും ഒഴിവാക്കുന്നതും ഭക്ഷണശീലത്തിന്റെ ഭാഗമാണ്. കർശനമായ ഭക്ഷണനിയന്ത്രണങ്ങൾക്കു പകരം പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണവും കൃത്യമായ വ്യായാമവും ചിട്ടയായ ജീവിതശൈലിയും പിന്തുടരുന്നതിലാണ് നിത അംബാനി ശ്രദ്ധ നൽകുന്നത്. പ്രായം കൂടുന്നതോടെ ഫിറ്റ്നസ് ഉപേക്ഷിക്കേണ്ടതില്ലെന്ന സന്ദേശമാണ് നിത അംബാനിയുടെ ജീവിതശൈലി നൽകുന്നത്. ശരീരത്തിന്റെ രൂപത്തേക്കാൾ അതിന്റെ കരുത്തിനും ചലനശേഷിക്കും പ്രാധാന്യം നൽകുക, വ്യായാമത്തെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക, ഭക്ഷണത്തിൽ ചിട്ട പാലിക്കുക—ആരോഗ്യകരമായ ജീവിതത്തിന് പ്രായപരിധിയില്ലെന്ന് ഓർമിപ്പിക്കുന്നതാണ് ഈ ശീലം.
PRAVASI VARTHAKAL