ഹാന്റവൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഒരു ക്രൂയിസ് കപ്പലിൽ നിന്ന് ഒഴിപ്പിച്ച ഇരുപത്തിരണ്ട് പേർ, യുകെയിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന മെഴ്സിസൈഡ് ആശുപത്രിയിൽ നിന്ന് ഉടൻ മടങ്ങാൻ തുടങ്ങും.
എംവി ഹോണ്ടിയസിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും വിറാലിലെ ആരോവ് പാർക്ക് ആശുപത്രിയിൽ 72 മണിക്കൂർ ഐസൊലേഷനിൽ ഇതുവരെ ചെലവഴിച്ചിട്ടുണ്ടാകും. ഇവർ ഇനി 42 ദിവസം കൂടി വീട്ടിൽ ഐസൊലേഷനിൽ കഴിയേണ്ടി വരും.
ഇതിൽ 20 ബ്രിട്ടീഷ് പൗരന്മാരും, യുകെ നിവാസിയായ ഒരു ജർമ്മൻ പൗരനും, ഒരു ജാപ്പനീസ് യാത്രക്കാരനും ഉൾപ്പെടുന്നു.
മുൻകരുതൽ നടപടിയായി, തെക്കൻ അറ്റ്ലാന്റിക്, സെന്റ് ഹെലീന, അസൻഷൻ ദ്വീപുകൾ എന്നിവിടങ്ങളിലെ ബ്രിട്ടീഷ് പ്രദേശങ്ങളിൽ നിന്ന് മറ്റ് പത്ത് യാത്രക്കാരെയും ക്രൂ അംഗങ്ങളെയും യുകെയിലേക്ക് കൊണ്ടുവരുന്നു.
ഇംഗ്ലണ്ടിലെ എൻഎച്ച്എസ് "അസുഖം വന്നാൽ പ്രതികരിക്കാൻ നന്നായി സജ്ജരായിരുന്നു" എന്നതിനാലാണ് 10 പേരെയും മാറ്റുന്നതെന്ന് യുകെഎച്ച്എസ്എ പറഞ്ഞു.
ഈ ആഴ്ച ആദ്യം, യുകെഎച്ച്എസ്എയിലെ ചീഫ് സയന്റിഫിക് ഓഫീസർ പ്രൊഫസർ റോബിൻ മെയ്, ആശുപത്രിയിലുള്ളവർ "ആരോഗ്യവാന്മാരും ഹാന്റാ വൈറസ് ലക്ഷണമില്ലാത്തവരുമാണെന്ന്" പറഞ്ഞു.
UKHSA, NHS ടീമുകളുടെ തുടർ പരിചരണത്തോടൊപ്പം, ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നൽകി അവർ ഫ്ലാറ്റുകളിലാണ് ഇനിയുള്ള ഐസൊലേഷൻ കാലയളവിൽ താമസിക്കുന്നത്.
വ്യക്തികൾക്ക് വീട്ടിൽ സ്വയം ഐസൊലേഷനിൽ കഴിയാൻ കഴിയുമോ അതോ മറ്റൊരു സ്ഥലം ക്രമീകരിക്കണമോ എന്ന് പൊതുജനാരോഗ്യ, പകർച്ചവ്യാധി വിദഗ്ധർ വിലയിരുത്തും.
ഫലപ്രഖ്യാപനം കഴിഞ്ഞ് 10 ദിവസം പിന്നിടുകയും കേരളത്തിൽ വി ഡി സതീശനായി നിരവധി പ്രകടനങ്ങളും ഫ്ലക്സുകളും ഒക്കെ ഉയരുകയും ചെയ്തെങ്കിലും കോൺഗ്രസ് കേന്ദ്ര നേതൃത്വമോ രാഹുൽഗാന്ധിയോ അതൊന്നും കണക്കിലെടുത്തിട്ടില്ല എന്ന വിവരമാണ് ഏറ്റവും ഒടുവിൽ എഐസിസി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്നത്.
തുടക്കം മുതൽ തന്നെ കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിൽ ഉണ്ടായിരുന്ന കെ സി വേണുഗോപാൽ തന്നെ കേരള മുഖ്യമന്ത്രിയാകാനാണ് കൂടുതൽ സാധ്യതയെന്ന് ഡൽഹിയിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ന് വൈകിട്ട് 5:30ക്ക് രാഹുൽഗാന്ധിയും കോൺഗ്രസ് പ്രസിഡണ്ട് ഗാർഖെയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കും. അതിനുശേഷം എപ്പോൾ വേണമെങ്കിലും കേരളത്തിൻറെ മുഖ്യമന്ത്രിയെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷ.
കെസി വേണുഗോപാലിനെ കേരള മുഖ്യമന്ത്രിയായും സതീശനും രമേശ് ചെന്നിത്തലക്കും ഉയർന്ന മന്ത്രിസ്ഥാനങ്ങളും ആർക്കെങ്കിലും ഒരാൾക്ക് ഉപമുഖ്യമന്ത്രി സ്ഥാനമോ, അല്ലെങ്കിൽ ടെം വ്യവസ്ഥയിൽ മാറിമാറി മുഖ്യമന്ത്രിസ്ഥാനം വഹിക്കുകയും ചെയ്യുന്ന ഫോർമുലയോ ആയിരിക്കും പ്രഖ്യാപിക്കുക എന്നറിയുന്നു.
എന്നാൽ എന്നാൽ കെ സി വേണുഗോപാലാണ് കേരള മുഖ്യമന്ത്രി ആകുകയെങ്കിൽ, കേരളമൊട്ടുക്കും വൻ പ്രതിഷേധവും സംഘടനയിൽ നിന്നുള്ള കൂട്ടരാജിയുമൊക്കെ പ്രതീക്ഷിക്കാം.
സ്ഥാനമാനങ്ങൾ ഒന്നും പിന്നീട് സ്വീകരിക്കില്ലെന്ന് വിഡി സതീശൻ അറിയിച്ചിട്ടുണ്ട്. എന്നാൽ അങ്ങനെ ഒരു അവസ്ഥയിൽ അദ്ദേഹം വീണ്ടും കോൺഗ്രസ് പാർട്ടിയിൽ തുടരുമോ എന്ന കാര്യത്തിലും സംശയമുണ്ട്. കാരണം പലതവണ എംഎൽഎയായി ജയിച്ചു വന്നിട്ടും ഒരിക്കൽപോലും മന്ത്രിയാകാൻ സതീശനെ പരിഗണിച്ചിരുന്നില്ല.
അതേസമയം വിഡി സതീശന്റെ വീട്ടിൽ ഇന്ന് രാവിലെ മുതൽ അദ്ദേഹത്തിൻറെ അനുയായികളും കോൺഗ്രസ് പ്രവർത്തകരും തടിച്ചുകൂടിയിട്ടുണ്ട്. ഇത് മുഖ്യമന്ത്രിയായി അദ്ദേഹത്തെ പ്രഖ്യാപിക്കും എന്ന് സൂചന ലഭിച്ചതിന് അടിസ്ഥാനത്തിൽ ആകാം എന്നും ചിലർ വിലയിരുത്തുന്നു.
എന്തായാലും ഇന്നത്തെ പ്രഖ്യാപനം കോൺഗ്രസിനെ വൻഭൂരിപക്ഷത്തിന് വോട്ടുചെയ്ത് വിജയിപ്പിച്ച കേരള ജനതയുടെ യുടെ വികാരങ്ങൾ മാനിക്കാത്ത രീതിയിലാണെങ്കിൽ, വലിയതോതിലുള്ള പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമാകും വരുംദിവസങ്ങൾ സാക്ഷ്യം വഹിക്കുക.
Latest News
പണ്ട് സ്കൂൾ കഴിഞ്ഞ് വരുന്ന വഴി മാവിൽ കല്ലെറിഞ്ഞവർ ഇവിടെ ഉണ്ടാവും. അതൊക്കെ നമ്മുടെ കുട്ടിക്കാലത്തിന്റെ തന്നെ അതിമനോഹരമായ നിമിഷങ്ങൾ ആയിരുന്നു. എന്നാൽ ആ ശീലം വെച്ച് ഇങ്ങ് സിംഗപ്പൂരിൽ എത്തിയാൽ പിഴ അടയ്ക്കേണ്ടി വരും. വഴിയിൽ വീണു കിടക്കുന്ന ഒരു മാങ്ങ എടുത്താൽ പോലും ഏകദേശം 3.75 ലക്ഷം രൂപ (5,000 സിംഗപ്പൂർ ഡോളർ) പിഴ ഒടുക്കേണ്ടി വരുമെന്ന് പറഞ്ഞാൽ ഞെട്ടുമോ ? ഞെട്ടേണ്ട, സംഭവം സത്യമാണ്. സിംഗപ്പൂരിൽ താമസിക്കുന്ന പ്രിയങ്ക സിൻഹ എന്ന ഇന്ത്യൻ യുവതിയുടെ വീഡിയോ വൈറലായി മാറുകയാണ്.
പൊതുസ്ഥലങ്ങളിൽ നിൽക്കുന്ന മരങ്ങളും അവയിലെ ഫലങ്ങളും ഗവൺമെന്റിനു സ്വന്തമാണെന്നും അനുവാദമില്ലാതെ അവ പറിക്കുന്നതോ ശേഖരിക്കുന്നതോ കുറ്റകരമാണെന്നും ഈ വീഡിയോയിലൂടെ ഇവർ പറയുന്നു. സിംഗപ്പൂരിലെ ‘നാഷണൽ പാർക്ക്സ് ബോർഡിന്റെ’ നിബന്ധനകൾ അനുസരിച്ച് പാർക്കുകളിലോ പൊതുസ്ഥലങ്ങളിലോ ഉള്ള മരങ്ങളിൽ നിന്ന് പഴങ്ങൾ പറിക്കുകയോ താഴെ വീണവ ശേഖരിക്കുകയോ ചെയ്താൽ 5,000 ഡോളർ (3.5 ലക്ഷം രൂപയ്ക്ക് മുകളിൽ) വരെ പിഴ ഈടാക്കാം. ഇനി നാഷണൽ പാർക്കുകളിലോ നേച്ചർ റിസർവ് ഏരിയകളിലോ ആണ് ഈ നിയമം ലംഘിക്കുന്നതെങ്കിൽ പിഴ 50,000 ഡോളർ (ഏകദേശം 31 ലക്ഷം രൂപ) വരെ ഉയരാം. കൂടാതെ 6 മാസം വരെ തടവുശിക്ഷയും ലഭിക്കാം.
വീഡിയോ വൈറലായതോടെ പലരുടെയും പ്രതികരണം ഇന്ത്യയുമായി സംഭവം താരതമ്യം ചെയ്താണ്. വളർത്തുമൃഗങ്ങൾ മാങ്ങ എടുത്താലോ? എന്നൊരാൾ സംശയമായി ചോദിച്ചപ്പോൾ സിംഗപ്പൂരിൽ വളർത്തുമൃഗങ്ങൾ ഉടമയുടെ ഉത്തരവാദിത്തമാണെന്നും അവ ചെയ്യുന്ന തെറ്റിന് ഉടമ പിഴയടക്കേണ്ടി വരുമെന്നുമാണ് മറുപടിയായി ലഭിച്ചത്.
നഗരത്തിന്റെ വൃത്തിയും അച്ചടക്കവും നിലനിർത്താൻ ഇത്തരം കർശനമായ നിയമങ്ങൾ അത്യാവശ്യമാണെന്ന് ഒരു കൂട്ടർ പറയുമ്പോൾ വീണുകിടക്കുന്ന ഒരു പഴം എടുക്കുന്നതിന് ഇത്രയും വലിയ ശിക്ഷ വേണോ എന്നാണ് മറ്റൊരു കൂട്ടരുടെ സംശയം. എന്തായാലും ഇനി അവധിയ്ക്ക് ആരെങ്കിലും സിംഗപ്പൂർ യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ വഴിയിൽ കിടക്കുന്ന മാമ്പഴമൊന്നും എടുക്കാതിരിക്കുന്നതാണ് ‘പോക്കറ്റിനു’ നല്ലത്.
ASSOCIATION
കീത്ലി: കീത്ലി മലയാളി അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച ഈസ്റ്റർ–വിഷു–ഈദ് ആഘോഷങ്ങൾ മലയാളി സമൂഹത്തിന്റെ സാംസ്കാരിക ഐക്യത്തിന്റെയും ആഘോഷചൈതന്യത്തിന്റെയും മനോഹരമായ സംഗമമായി മാറി. ഏപ്രിൽ 11-ന് കീത്ലിയിലെ വിക്ടോറിയ ഹാളിൽ നടന്ന ആഘോഷവിരുന്നിൽ കലയും പാരമ്പര്യവും ഒരുമിച്ചൊഴുകി.
കെ.എം.എ പ്രസിഡന്റ് ഷിബു മാത്യുവിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സെക്രട്ടറി ടോം ജോസഫ് കഴിഞ്ഞ വർഷം നടന്ന വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജോർജ് പതിയിൽ സംഘടനയുടെ സാമ്പത്തിക നിലയെക്കുറിച്ചുള്ള റിപ്പോർട്ടും അവതരിപ്പിച്ചു.
കീത്ലി സീറോ മലബാർ ഇടവക വൈദികരായ ജോസ് അന്തിയാംകുളം, ജോയൽ പണ്ടാരപ്പറമ്പിൽ എന്നിവർ യോഗത്തിൽ വിശിഷ്ടാതിഥികളായിരുന്നു. വിശിഷ്ടാതിഥികൾ യോഗത്തിന് സന്ദേശം നൽകി.
ചടങ്ങിനോടനുബന്ധിച്ച് അടുത്ത വർഷത്തേക്കുള്ള സംഘടനയുടെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. നിലവിലെ കമ്മിറ്റിയാണ് ചെറിയ സ്ഥാനമാറ്റങ്ങളോടെ ഒരു വർഷം കൂടി തുടരാൻ തീരുമാനിച്ചത്. ഡോ. അഞ്ജു ഡാനിയൽ പ്രസിഡന്റായും, അലക്സ് എബ്രഹാം സെക്രട്ടറിയായും, റീന മാത്യു വൈസ് പ്രസിഡന്റായും, നിഷ റാണി ജോയിന്റ് സെക്രട്ടറിയായും, ജോർജ് പതിയിൽ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ടോം ജോസഫ്, ഷിബു മാത്യു, സോജൻ മാത്യു, റോബിൻ ജോൺ, അനീഷ് പോൾ, ജോർജ് ജോസഫ്, അഞ്ജലി ലിന്റോ, ഷീബ ജോസഫ് എന്നിവർ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭാരവാഹികൾക്കും കമ്മിറ്റി അംഗങ്ങൾക്കും സംഘടനയുടെ അംഗങ്ങൾ ആശംസകൾ നേർന്നു.
യേശുക്രിസ്തുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളായ ഓശാന ഞായർ, അന്ത്യ അത്താഴം, കുരിശുമരണം, ഉയിർത്തെഴുന്നേൽപ്പ് എന്നിവയെ ആസ്പദമാക്കി ഒരുക്കിയ ഈസ്റ്റർ നാടകം വേദിയിൽ അവതരിപ്പിക്കപ്പെട്ടു. ഓശാനയുടെ ആഹ്ലാദത്തിൽ ആരംഭിച്ച് അന്ത്യ അത്താഴത്തിന്റെ നിശ്ശബ്ദതയിലൂടെയും കുരിശുമരണത്തിന്റെ വേദനയിലൂടെയും കടന്നുപോയ നാടകം, ഉയിർത്തെഴുന്നേൽപ്പിന്റെ പ്രത്യാശയും ആത്മവിശ്വാസവും നിറഞ്ഞ സന്ദേശത്തോടെ സമാപിച്ചു.
വിഷുക്കണിയും ഒരുക്കിയിരുന്നു. കണ്ണിന് ആനന്ദം പകരുന്ന ഈ മനോഹര ദൃശ്യാവിഷ്കാരം,
രാവിലെ കുട്ടികളെ വിശുദ്ധമായ വിഷുക്കണിയിലേക്ക് പരിചയപ്പെടുത്തുന്ന പാരമ്പര്യരീതിയും, കുടുംബത്തിലെ മുതിർന്നവർ സ്നേഹപൂർവ്വം കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകുന്ന ഹൃദ്യമായ ദൃശ്യവും ചേർത്തു, വിഷു ആഘോഷത്തിന്റെ സാംസ്കാരിക സൗന്ദര്യം വേദിയിൽ മനോഹരമായി പുനരാവിഷ്കരിച്ചു.
പ്രശസ്ത സിനിമാതാരം ശ്രീനിവാസനെ അനുസ്മരിച്ച് കെ.എം.എ അംഗങ്ങൾ അവതരിപ്പിച്ച ഹാസ്യനാടകം ഏറെ ശ്രദ്ധ നേടി. ശ്രീനിവാസന്റെ സിനിമകളിലെ കഥാപാത്രങ്ങളും പ്രശസ്ത ഡയലോഗുകളും ഉൾപ്പെടുത്തിയ അവതരണം പ്രേക്ഷകരെ ഏറെ രസിപ്പിച്ചു. കെ.എം.എ കലാകാരനായ ഫെർണാണ്ടസ് വർഗീസ് വരച്ച ശ്രീനിവാസന്റെ ചിത്രവും ശ്രദ്ധേയമായി.
കേരള സ്റ്റൈൽ, നോർത്ത് ഇന്ത്യൻ , ഹോളിഡേ, വെസ്റ്റേൺ , ഇന്നോവേറ്റീവ് സ്റ്റൈൽ തുടങ്ങിയ വിവിധ വേഷഭാവങ്ങളിലൂടെ പുരുഷന്മാർ അവതരിപ്പിച്ച ഫാഷൻ ഷോയും ആഘോഷത്തിന് നിറം കൂട്ടി. കെ.എം.എ യിലെ വനിതകളും പുരുഷന്മാരും ചേർന്ന് അവതരിപ്പിച്ച ഫ്ലാഷ് മൊബ് മറ്റൊരു സർപ്രൈസ് പ്രകടനമായി മാറി. നിരവധി മലയാളം–ഹിന്ദി സിനിമാ ഗാനങ്ങളുടെ താളത്തിനൊത്ത് അവർ അവതരിപ്പിച്ച നൃത്തച്ചുവടുകൾ ആഘോഷവേദിയെ ആവേശഭരിതമാക്കി.
‘ഒരു വടക്കൻ വീരഗാഥ’ സിനിമയെ ഓർമ്മിപ്പിക്കുന്ന ഹാസ്യനാടകവും പ്രേക്ഷക പ്രശംസ നേടി. ഈസ്റ്റർ, വിഷു, ഈദ് എന്നീ ആഘോഷങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച സെമിക്ലാസിക്കൽ നൃത്തം അതിന്റെ മനോഹരമായ ചുവടുകളും വേഷങ്ങളും കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി.
ചടുലമായ ചലനങ്ങളോടും താളബദ്ധമായ പാദവിന്യാസങ്ങളോടും കൂടെ അവതരിപ്പിച്ച കാവടി നൃത്തം വേദിയെ ആഴത്തിലുള്ള ഭക്തിസാന്ദ്രതയാൽ നിറച്ചു. പരമ്പരാഗത വാദ്യങ്ങളുടെ താളമേളത്തോടൊപ്പം കാവടി, കുടം, വേൽ, മയിൽ എന്നിവയുടെ സൂക്ഷ്മവും കലാപരവുമായ ഉപയോഗം നൃത്തത്തിന് ദൃശ്യസൗന്ദര്യവും ഭക്തിഭാവവും കൂടുതൽ ശക്തമാക്കി.പോൾക്ക ഡോട്ട് സാരിയും റെട്രോ ഹെയർസ്റ്റൈലുമായി വനിതകൾ അവതരിപ്പിച്ച റെട്രോ ഡാൻസ് കൈയടികൾ നേടി.
സിനിമാഗാനങ്ങളുടെ ദൃശ്യാവിഷ്കാരത്തോടൊപ്പം അവതരിപ്പിച്ച റെപ്ലിക്ക ഡാൻസും ആഘോഷത്തിന് വേറിട്ട മായാജാലം പകർന്നു. കുഞ്ഞുകുട്ടികളിൽ നിന്ന് കൗമാരക്കാരുവരെയുള്ള കുട്ടികളുടെ വിവിധ നൃത്താവിഷ്കാരങ്ങൾ വേദിയെ ഒരു സാംസ്കാരിക പൂക്കാലമാക്കി മാറ്റി. കെ.എം.എയിലെ ഗായകരുടെ സോളോയും ഡ്യൂയറ്റ് ഗാനങ്ങളും സംഗീതാസ്വാദകർക്ക് മികച്ച അനുഭവമായി.
കോക്കനട്ട് ലഗൂൺ, യോർക്ക് ആയിരുന്നു ഭക്ഷണ ക്രമീകരണം ഒരുക്കിയത്. ലൈറ്റ്, സൗണ്ട്, വീഡിയോ വാൾ സംവിധാനങ്ങൾ ലാഡ്സ് ഇവന്റ്സ് കീത്ലി നിർവഹിച്ചു.ഡി.ജെയും നൃത്തവിരുന്നുമായി ആഘോഷങ്ങൾ സമാപിച്ചു. കീത്ലി മലയാളി അസോസിയേഷന്റെ പുതിയ പ്രസിഡൻ്റ് ഡോ. അഞ്ജു ഡാനിയൽ സെക്രട്ടറി അലക്സ് എബ്രഹാം എന്നിവർ എല്ലാവരോടും നന്ദി രേഖപ്പെടുത്തി. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിക്ക് എല്ലാവരുടേയും പിന്തുണയും അഭ്യർത്ഥിച്ചു.
ടോര്‍ക്വേ: കായികരംഗത്തെ മികവിനൊപ്പം ക്ലബ്ബിന്റെ വളര്‍ച്ചയ്ക്കായുള്ള പുതിയ ചുവടുവെപ്പുമായി ടോര്‍ക്വേ ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ് (Torquay Challengers Cricket Club). വിവിധ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിന് ആവശ്യമായ ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി ക്ലബ് സംഘടിപ്പിച്ച 'ബിരിയാണി ചലഞ്ച് 2026' വന്‍ വിജയകരമായി സമാപിച്ചു.
ക്ലബ് അംഗങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനവും കഠിനാധ്വാനവും വഴി 500-ലധികം ബിരിയാണി ഓര്‍ഡറുകളാണ് പൊതുജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചത്.ബിരിയാണി ചലഞ്ച് ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു നാഴികക്കല്ലായി മാറി.
സൗഹൃദവും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റും ക്ലബ്ബിന്റെ വളര്‍ച്ചയ്ക്ക് എങ്ങനെ സഹായിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ ബിരിയാണി ചലഞ്ച് മാറി. ഭാവിയിലും സമാനമായ ക്രിയാത്മകമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ക്ലബ്ബിന്റെ തീരുമാനം.
ലെസ്റ്റർഷെയറിലെ NHS ട്രസ്റ്റുകൾ, കമ്മ്യൂണിറ്റി സേവനങ്ങൾ, സ്വകാര്യ ആരോഗ്യപരിചരണ മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്ന 950-ത്തിലധികം കേരള നഴ്സുമാരെ പ്രതിനിധീകരിക്കുന്ന സജീവമായ ഒരു പ്രൊഫഷണൽ-സപ്പോർട്ട് നെറ്റ്വർക്കാണ് ലെസ്റ്റർ കേരള നഴ്സസ് ഫോറം (LKNF).
നഴ്സുമാരും ആരോഗ്യരംഗത്തെ മുതിർന്ന നേതൃനിരയും തമ്മിൽ ശക്തമായ സഹകരണവും പങ്കാളിത്തവും വളർത്തുക, അതോടൊപ്പം പ്രൊഫഷണൽ വളർച്ച, നേതൃപാടവം, വ്യക്തിപരമായ ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യം. ലെസ്റ്ററിലെ കേരള നഴ്സുമാരെ പിന്തുണയ്ക്കുന്നതിനായി വിവിധ ബാൻഡുകളിലും പദവികളിലും സ്പെഷ്യാലിറ്റികളിലും പ്രവർത്തിക്കുന്ന നഴ്സുമാരുടെ നേതൃത്വത്തിലാണ് ഈ ഫോറം പ്രവർത്തിക്കുന്നത്.
ലെസ്റ്റർ കേരള നഴ്സസ് ഫോറം (LKNF) 2026 മേയ് 2-ന് ലെസ്റ്ററിലെ സിഡാർസ് അക്കാദമിയിൽ ഉദ്ഘാടനവും നഴ്സസ് ദിനാഘോഷവും വിജയകരമായി സംഘടിപ്പിച്ചു. നഴ്സിംഗ് മേഖലയിലെ പ്രൊഫഷണൽ വികസനം, നെറ്റ്വർക്കിംഗ്, ആഘോഷം എന്നിവയ്ക്കായി സജീവമായ ഒരു വേദി സൃഷ്ടിച്ച ഈ പരിപാടിയിൽ ലെസ്റ്ററിലെയും സമീപ പ്രദേശങ്ങളിലെയും ഏകദേശം 250 കേരള നഴ്സുമാർ പങ്കെടുത്തു. വUHL, UHN സിഇഒ റിച്ചാർഡ് മിച്ചൽ; RCN പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ; UHL കൺസൾട്ടന്റ് ഫിസിഷ്യനും BAPIO ദേശീയ സെക്രട്ടറിയുമായ ഡോ. ബിജു സൈമൺ; LPT പേഷ്യന്റ് സേഫ്റ്റി ലീഡ് ആശാ ഡേ; കേരള നഴ്സസ് UK സ്ഥാപകൻ ജോബി ഐത്തിൽ എന്നിവർ ചേർന്ന് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ Continuing Professional Development (CPD) സെഷനുകൾ, കരിയർ പുരോഗതി ചർച്ചകൾ, പാനൽ ചർച്ചകൾ, നേതൃപാടവത്തെ കേന്ദ്രീകരിച്ച പ്രഭാഷണങ്ങൾ എന്നിവ നടന്നു. സുരേഷ് പെരിയസാമി, ലോമി പൗലോസ്, ആശാ ഡേ, ഹെയ്ലി പ്രൈം എന്നിവർ പ്രൊഫഷണൽ വളർച്ച, വ്യക്തിക്ഷേമം, രോഗിസുരക്ഷ, ആരോഗ്യരംഗത്തെ നേതൃപാടവം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസ സെഷനുകൾ നയിച്ചു. NHS-ലും വിപുലമായ ആരോഗ്യരംഗത്തും നഴ്സുമാർ നൽകുന്ന വിലപ്പെട്ട സംഭാവനകളെ ആഘോഷിക്കാനും, പഠിക്കാനും, അനുഭവങ്ങൾ പങ്കിടാനും, പ്രൊഫഷണൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഈ പരിപാടി പങ്കെടുത്തവർക്ക് മികച്ച അവസരമായി. LKNF-യുടെ ആദ്യ ഔദ്യോഗിക പരിപാടി വിജയകരമാക്കാൻ സഹായിച്ച എല്ലാവർക്കും സംഘാടകർ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.
വിശ്വാസ് ഫുഡ്സ് സ്പോൺസർ ചെയ്യുന്ന അയർലണ്ട് പൂരത്തിന്റെ ഗസ്റ്റായി മലയാള സിനിമയിലെ പ്രമുഖ നടനും ഈ വർഷത്തെ മികച്ച സിനിമാ നടനുള്ള അവാർഡ് കരസ്ഥമാക്കിയ ആസിഫ് അലി എത്തുന്നു. അയർലണ്ട് പൂരത്തോട് അനുബന്ധിച്ച് നടക്കുന്ന ഓൾ യൂറോപ്പ് CINEMATIC DANCE COMPETITION ൽ യൂറോപ്പിലെ തന്നെ പ്രമുഖരായ 16 ടീമുകൾ മാറ്റിവയ്ക്കുന്നു.
അതുപോലെതന്നെ ഇന്ത്യയിലെ പ്രമുഖ ബ്രാൻഡ് ആയ മിലനും FINMOUND certified accountant ഉം ചേർന്ന് നടത്തുന്ന GLAM യൂറോപ്പ് ഫാഷൻ ഷോയിൽ യൂറോപ്പിലെ പ്രമുഖ മോഡലുകൾ മത്സരിക്കുന്ന അയർലണ്ട് പൂരത്തിന്റെ സമാപനത്തിന് മലയാള സിനിമയിലെ പിന്നണി ഗായകനായ അഫ്സൽ നയിക്കുന്ന സംഗീതവിരുന്നും, DJ യും കൊതി നുകരുന്ന ഫുഡ് സ്റ്റാളുകളും. ഷോപ്പിംഗ് സ്റ്റാളുകളും. കുട്ടികൾക്ക് കളിക്കാവുന്ന റൈഡുകളും ഒരുക്കിയിരിക്കുന്നു. എന്നുമാത്രമല്ല ഡാൻസ് കോമ്പറ്റീഷൻ വിധികർത്താക്കളായി സിനിമ ഡയറക്ടർ ആയ ജിസ് ജോയും സിനിമാ നടിയും നർത്തകിയുമായ പാർവതിയും, ഗ്രേസും ഫാഷൻ ഷോയുടെ വിധികർത്താക്കളായി മിലൻ ഷെളിയും ടീമും എത്തുന്നു.
അയർലണ്ട് പൂരത്തിന് എത്തുന്നവർക്കായി 4000ത്തിലധികം കാറുകൾ പാർക്ക് ചെയ്യാവുന്ന പാർക്കിംഗ് സൗകര്യവും ഒരുക്കിയിരിക്കുന്നു. ഈ സമ്മർ ആഘോഷിക്കാൻ എല്ലാവരെയും DMA യും റോയൽ ക്ലബ്ബും നിങ്ങളെ ഡബ്ലിന്‍ അടുത്തുള്ള GORMANSTON CO.MEATH, K32NH30 പാർക്കിലേക്ക് ക്ഷണിക്കുന്നു. (Free Entry)എത്രയും വേഗം കാർ പാർക്കിങ്ങിനായി www.dmadrogheda.ie എന്ന വെബ്സൈറ്റിൽ പോയി ബുക്ക് ചെയ്യുവാനും ഭാരവാഹികൾ അഭ്യർത്ഥിച്ചു.
SPIRITUAL
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ഇടവമാസ പൂജ 2026 മെയ് 16 ആം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ അതിനു ആവശ്യമായ പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്. പൂജകൾക്ക് അഭിജിത്ത് പ്രധാന കാർമികത്വവും വെള്ളിയോട്ടില്ലം അദ്രിത് വാസുദേവ് സഹ കർമികത്വവും വഹിക്കും.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,
07973 151975
ലണ്ടന്‍ മുതല്‍ ഗ്ലാസ്ഗോ വരെ, ബര്‍മിംഗ്ഹാം മുതല്‍ മാഞ്ചസ്റ്റര്‍ വരെ ചിതറിക്കിടക്കുന്ന യുകെയിലെ സീറോ മലബാര്‍ ഇടവകകള്‍ ഈ ജൂണ്‍ ആറിന് ഒരൊറ്റ ലക്ഷ്യത്തിലേക്ക്ഒത്തൊരുമിക്കുന്നു. കൈകളിലെ കരുത്തും മനസ്സിലെ ആവേശവും നെഞ്ചിലേറ്റി, ഒരേ സഭയുടെ സഹോദരബന്ധത്തില്‍ ഒന്നിച്ചുചേരുന്ന കരുത്തരായ മല്ലന്മാര്, സ്വന്തം ഇടവകയുടെ നിറങ്ങളണിഞ്ഞ ജേഴ്സികളില്‍, ഇരുവശവും ഒരേ വടം പിടിച്ച്, ഒരേ ലക്ഷ്യത്തിലേക്കുള്ള ഐക്യത്തിന്റെ ടീമായി നിലകൊള്ളുള്ളാന് തയ്യാറെടുക്കുകയാണ്
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ Our Lady of Perpetual Help സീറോ മലബാര്‍ പള്ളിയിലെ മെന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വടംവലി മത്സരത്തിന് വേണ്ടിയാണ് ഒത്തൊരുമിക്കുന്നത്. ജൂണ്‍ 6-ന് നടക്കുന്ന മത്സരത്തിലേക്ക് യുകെയിലെ സീറോ മലബാര്‍ രൂപതയുടെ എല്ലാ പാരിഷുകളും,മിഷനുകളും, നിര്‍ദ്ദേശിത മിഷനുകളും പ്രതിനിധീകരിച്ച്, ടീമുകള്‍ക്ക് പങ്കാളികളാകാം. വടംവലി സംഗമം, Stoke-on-Trent ലെ North Wood Stadium , Keeling Road , ST1 6PB ല്‍ വെച്ച് ആണ് നടക്കുക.
സമ്മാനങ്ങള്‍:
ഒന്നാം സമ്മാനം - £2000 പൗണ്ടും OLPH മെന്‍സ് ഫോറം ട്രോഫിയും
രണ്ടാം സമ്മാനം - £1000 പൗണ്ടും OLPH മെന്‍സ് ഫോറം ട്രോഫിയും
മൂന്നാം സമ്മാനം - £500 പൗണ്ടും OLPH മെന്‍സ് ഫോറം ട്രോഫിയും
നാലാം സമ്മാനം - £250 പൗണ്ടും OLPH മെന്‍സ് ഫോറം ട്രോഫിയും
കുടുംബസമേതം സന്തോഷത്തോടെ ആഘോഷിക്കാനാകുന്ന ഒരു ഫണ്‍ ഡേയായി ഈ ദിനം ഒരുക്കപ്പെട്ടിരിക്കുന്നു. കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍, കലാപ്രദര്‍ശനങ്ങള്‍, പൊതുസമ്മേളനം, സമ്മാനദാനം, റാഫിള്‍ സമ്മാനങ്ങള്‍ തുടങ്ങി നിരവധി ആകര്‍ഷണങ്ങളും ഒരുക്കിയിട്ടുണ്ട്.കൂടാതെ ഇടിയപ്പം മുതല്‍ ബിരിയാണി വരെ കേരളത്തിന്റെ വൈവിധ്യമാര്‍ന്ന രുചികരമായ നാടന്‍ വിഭവങ്ങള്‍ രാവിലെ മുതലേ ഒരുക്കിയിട്ടുണ്ട്.
വടംവലി ടീമുമായി എത്തുന്ന ഇടവകകളിലെ മെന്‍സ് ഫോറം അംഗങ്ങള്‍ക്കും, ഏറ്റവും കൂടുതല്‍ ഇടവകാംഗങ്ങളുമായി എത്തുന്ന ടീമിനും പ്രത്യേക ആദരവും അംഗീകാരവും നല്‍കുന്നതായിരിക്കും.മെയ് 25-ന് മുമ്പായി തന്നെ നിങ്ങളുടെ ടീമുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഈ ചരിത്ര നിമിഷത്തിന്റെ അഭിമാന ഭാഗമാകൂ.
കൂടുതല്‍ വിവരങ്ങള്ക്ക്കോണ്ടാക്റ്റ്:
Benny Palatty: 07448 653537, Sudeep Abraham: 07791508900
നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം യുകെ വിഷു ദിന ആഘോഷം കൊണ്ടാടി.ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി , അരുണ്‍, ഗിരീഷ്, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റം നടത്തി. തുടര്‍ന്ന്, സമാജത്തിന്റെ പ്രധാന വനിതാ പ്രവര്‍ത്തകരും തിരുവാതിര അംഗങ്ങളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പരിപാടികളുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചതിനെ തുടര്‍ന്ന് ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ട്, ഉണ്ണിക്കണ്ണന്മാരുടെയും, ഗോപികമാരുടെയും, താലപ്പൊലി, മുത്തു കുട,പഞ്ചവാദ്യം, കേരളീയ വേഷത്തിലെത്തിയ വനിതകള്‍, നാമ ഘോഷങ്ങള്‍, ആബാലവൃദ്ധം ജനങ്ങളുടെ അകമ്പടിയോടുകൂടിയ ശോഭാ യാത്രയും സംഘടിപ്പിച്ചു.
ന്യൂ കാസില്‍ നിന്നും എത്തിയ, അരുണിന്റെയും രാധികയുടെയും മകന്, ശ്രീകൃഷ്ണ വേഷത്തിലെത്തിയ ഗൗരി നാഥ്, ഏവരുടെയും മനം കവരുകയും, സമാജ അംഗങ്ങളുടെ മുക്തകണ്ഠപ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു. വിനോദ്. ജി. യുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച വിഷു തീം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന അനുഗ്രഹീതരായ കലാകാരികള്‍ അവതരിപ്പിച്ച അതിമനോഹരമായ തിരുവാതിര,ക്ലാസിക്-സെമി ക്ലാസിക്-സിനിമാറ്റിക് ഡാന്‍സുകള്‍, കുട്ടികളുടെ നൃത്ത നൃത്തനൃത്യങ്ങള്‍,ഗാനാലാപനങ്ങള് എന്നിങ്ങനെയുള്ള അനവധി ചാരുതയാര്‍ന്ന കലാരൂപങ്ങള്‍ സദസ്സിനെ പിടിച്ചിരുത്തി.
എല്ലാ അര്‍ത്ഥത്തിലും ക്ലാസിക്- സെമി ക്ലാസിക് പെര്‍ഫോമന്‍സുകളുടെ ഒരു സംഗമ വേദിയായി അക്ഷരാര്‍ത്ഥത്തില്‍ ബ്രണ്ടന്‍ കമ്മ്യൂണിറ്റി ഹാള്‍ മാറി. കൊച്ചുകുട്ടുകാരി അനു മണക്കാട് നടത്തിയ കണ്ണുകെട്ടിയുള്ള കീബോര്‍ഡ് വായന സദസ്സിനെ നിശബ്ദമായി പിടിച്ചിരുത്തി. ഡോക്ടര്‍ മഞ്ജു നാഥന്റെ നേതൃത്വത്തില്‍ നടത്തിയ ഫ്യൂഷന്‍ ഭജന്‍സ് ഒരു നവ്യാനുഭവം സൃഷ്ടിച്ചു.
ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ മുന്നില്‍ കണിക്കൊന്നയും, കേരളീയ ഫല മൂലാദികളും, കാര്‍ഷിക വിഭവങ്ങളും, സ്വര്‍ണ്ണവും, കോടി വസ്ത്രങ്ങളും, നാണയങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ വിഷുക്കണി ഏവര്‍ക്കും ആത്മസംതൃപ്തിയേകി. ഡോക്ടര്‍ വി പി ആര് പിള്ള അങ്കിള്‍ വിഷു സങ്കല്പങ്ങളെ കുറിച്ച് ലഘു പ്രഭാഷണവും തുടര്‍ന്ന് പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമാജത്തിന്റെ വകയായി വിഷുക്കൈനീട്ടവും നല്കി.ചിത്തിര ശ്രീനിവാസനും, അഞ്ചു രമിത്തും, സൂര്യ അക്ഷയ്യും, മനോഹരമായ അവതരണത്തിലൂടെ പരിപാടികളെ ആദ്യാവസാനം നിയന്ത്രിച്ചു.
വിഭവ സമൃദ്ധമായ വിഷു സദ്യയോടുകൂടി സമാപിക്കപ്പെട്ടപരിപാടികള്ക്ക് ടി അനില്‍കുമാര്‍ സ്വാഗതവും സുഭാഷ് ജി നായര്‍ നന്ദിയും രേഖപ്പെടുത്തി.പരിപാടി കേരള തനിമയോടുകൂടിവമ്പിച്ച വിജയമാക്കുവാന്‍ സഹായിച്ച സഹകരിച്ച ഏവരെയും സമാജം അഭിനന്ദനങ്ങള്‍ അറിയിച്ചു.
SPECIAL REPORT
ലോകത്തിലെ ഏറ്റവും വലിയ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമുകളായ വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും പ്രധാനപ്പെട്ട ഒരു സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സൈബര്‍ കുറ്റവാളികള്‍ പ്രധാന ആയുധമാക്കി മാറ്റാന്‍ സാധ്യതയുള്ള രണ്ട് സുരക്ഷാപിഴവുകളെക്കുറിച്ചാണ് മുന്നറിയിപ്പ്.
ചാറ്റുകളില്‍ ഇന്‍സ്റ്റഗ്രാം റീലുകള്‍ പോലുള്ള ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കുന്നതിന് AI അധിഷ്ഠിത റിച്ച് മെസേജിംഗ് ഉപയോഗിക്കുന്ന വാട്സാപ്പിന്റെ സവിശേഷിതയിലാണ് ആദ്യത്തെ പ്രശ്നം കണ്ടെത്തിയത്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട അനുഭവം നല്‍കുന്നതിനായാണ് ഇങ്ങനെ ഒരു സവിശേഷിത രൂപകല്‍പ്പന ചെയ്തിരുന്നത്. എന്നാല്‍ ഇന്‍സ്റ്റഗ്രാം ലിങ്കുകളിലൂടെ ഒരു ഹാക്കറിന് പ്രത്യേകം തയ്യാറാക്കിയ സന്ദേശം അയക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഉപയോക്താവ് ഈ സന്ദേശം തുറന്നുകഴിഞ്ഞാല്‍ മറ്റ് ബാഹ്യ വെബ്സൈറ്റുകളിലേക്ക് എത്തപ്പെടും. ചില ഘട്ടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ണായകമെന്ന് കരുതുന്ന സിസ്റ്റം സവിശേഷിതകളെ പോലും ഇത് പ്രവര്ത്തനക്ഷമമാക്കിയേക്കാം.
രണ്ടാമത്തെ അപകട സാധ്യത, വാട്സ്ആപ്പിന്റെ വിന്‍ഡോസ് പതിപ്പിലാണ് കണ്ടെത്തിയത്. ഫയല്‍ അറ്റാച്ച്മെന്റുകള്‍ ഉള്‍പ്പെട്ടതായിരുന്നു ഈ പ്രശ്നം. ഇവിടെ തട്ടിപ്പുകാര്‍ ഫോട്ടോയോ ഡോക്യുമെന്റോ പോലെ തോന്നിക്കുന്ന ഒരു ഫയല്‍ അയക്കുന്നു. ഇത് യഥാര്‍ഥത്തില്‍ തട്ടിപ്പാണ്. ഈ ഫയലുകള്‍ അബദ്ധവശാല്‍ തുറന്നാല്‍ മാല്വെയറിനോ മറ്റ് ദോഷകരമായ സോഫ്റ്റ്വെയറിനോ ആ ഉപകരണം അറ്റാക്ക് ചെയ്യപ്പെട്ടാക്കാം. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെയോ മറ്റ് ഉപകരണങ്ങളുടെയോ നിയന്ത്രണം സൈബര്‍ കുറ്റവാളികളുടെ കൈയ്യില്‍ ആകും. ഈ പിഴവുകള്‍ മെറ്റ പരിഹരിച്ചെങ്കിലും സുരക്ഷാ പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പറയപ്പെടുന്നു.
ഇങ്ങനെയുള്ള തട്ടിപ്പുകളില്‍നിന്ന് രക്ഷപെടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നിങ്ങളുടെ ഫോണിലെ ആപ്പുകള്‍ അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക എന്നതാണ്. പുതിയ അപ്ഡേറ്റുകള് നിങ്ങളുടെ ഉപകരണം സുരക്ഷിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ അജ്ഞാത നമ്പറുകളില്‍നിന്നുള്ള ലിങ്കുകള്‍, ഫയലുകള്‍ അല്ലെങ്കില്‍ അറ്റാച്ച്മെന്റുകള്‍ തുറക്കുന്നത് എന്നിവ ഒഴിവാക്കുക. ഒരു ചെറിയ പിഴവ് പോലും നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തേക്കാം.
CINEMA
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാൽ. യാതൊരു താരജാഡയുമില്ലാത്ത ഈ താരപുത്രന് ആരാധകർ ഒരുപാടാണ്. വല്ലപ്പോഴും മാത്രം സിനിമയിൽ അഭിനയിക്കുകയും ബാക്കി സമയങ്ങളിൽ യാത്രകളും മറ്റുമായി നടക്കുകയും ചെയ്യുന്ന പ്രണവിനെ കണ്ടു കിട്ടാൻ തന്നെ പാടാണ്. ജീത്തു ജോസഫിനൊപ്പം പല ചിത്രങ്ങളിൽ പ്രണവ് അസിസ്റ്റന്റ് ഡയറക്ടായി ജോലി ചെയ്തിട്ടുണ്ട്. അത്തരത്തിൽ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം സെറ്റിൽ വെച്ച് പ്രണവിനോട് സംസാരിച്ചതിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് എസ്തർ. പ്രണവിന്റെ ഒരു ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നായിരുന്നു എന്ന് ഒരിക്കൽ മോഹൻലാൽ എസ്തറിനോട് പറഞ്ഞിരുന്നു. ആ കാര്യം പ്രണവിനോട് എസ്തർ ചോദിച്ചത് ഈ സെറ്റിൽ വെച്ചായിരുന്നു.
പാപനാശത്തിന്റെ ക്രൂവിൽ പ്രണവ് ഉണ്ടായിരുന്നു. കേരളത്തിലായിരുന്നു പാപനാശത്തിന്റെ ഷൂട്ടെങ്കിലും തമിഴ് ക്രൂവായിരുന്നു അധികവും. മോഹൻലാലിൻറെ മകൻ സെറ്റിൽ ഉണ്ടെന്നു അറിഞ്ഞ് പലരും അദ്ദേഹത്തെ കാണാൻ പോയി, അവർ തിരഞ്ഞു നടന്നിട്ട് അപ്പുവിനെ കാണുന്നില്ല. അപ്പോഴാണ് ഒരാൾ നിലത്തിരിക്കുന്ന പ്രണവിനെ ചൂണ്ടിക്കാണിച്ച് കൊടുക്കുന്നത്. ആ കാഴ്ച കണ്ടിട്ട് മോഹൻലാലിന്റെ മകൻ എന്ന് വിശ്വസിക്കാൻ അവർക്ക് പ്രയാസമായിരുന്നു. മുടിയൊക്കെ നീട്ടി, ലാൽ അങ്കിൾ ഇട്ടിരുന്ന ഒരു ലൂസ് ഷർട്ടുമിട്ട് നിലത്തിരിക്കുകയായിരുന്നു കക്ഷി.
പ്രണവ് അധികം സംസാരിക്കാത്ത ആളായിരുന്നു, ഞാനും ആ സമയത്ത് ചെറുതായിരുന്നു. അതുകൊണ്ട് വളരെ കുറിച്ചായിരുന്നു നമ്മൾ തമ്മിൽ സംസാരിച്ചത്. പ്രണവിന്റെ ഒരു ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നായിരുന്നു. അതേകുറിച്ച് ഞാൻ പ്രണവിനോട് ചോദിച്ചിട്ടുണ്ട്. ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്നായിരുന്നു അദ്ദേഹത്തിന്റെ ചിരിച്ചു കൊണ്ടുള്ള മറുചോദ്യം.
ലാൽ അങ്കിൾ ആണ് ഈ കാര്യം ഒരു നാൾ വരും എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് പറഞ്ഞത്. എസ്തർ എന്ന പേര് മലയാളികൾക്കിടയിൽ അത്ര പരിചിതമല്ലല്ലോ, അതുകൊണ്ട് പേര് മാറ്റണോ എന്നൊരു ചർച്ച ആ സമയത്ത് വന്നു. മണിയൻപിള്ള രാജു അങ്കിൾ അപ്പോൾ ലാൽ അങ്കിളിനോട് അതേകുറിച്ച് ചോദിച്ചു. ഞാനാണെങ്കിൽ എന്റെ പേര് മാറ്റല്ലേ എന്ന് മനസിൽ ഇങ്ങനെ കരുതുകയായിരുന്നു. എന്നാൽ ലാൽ അങ്കിൾ പറഞ്ഞു, ‘ എസ്തർ നല്ല പേരല്ലേ, അപ്പുവിന്റെ ഗേൾഫ്രണ്ടിന്റെ പേരാണ് എസ്തർ. അത് വെച്ചോളൂ മാറ്റേണ്ട,’ എന്ന്. അങ്ങനെ ആണ് ആ കാര്യം അറിയുന്നതും പ്രണവിനോട് ചോദിക്കുന്നതും എന്നും എസ്തർ പറയുന്നു.
സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ‘അതിരടി. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. മാസ് എൻ്റർടൈനറായി ഒരുക്കിയിരിക്കുന്ന സിനിമയിൽ നെഗറ്റീവ് റോളിലാണ് ടൊവിനോ തോമസ് എത്തുന്നത് . ഇപ്പോഴിതാ ഈ കഥാപാത്രം ചെയ്യാൻ ആദ്യം പരിഗണിച്ചത് ടൊവിനോയെ ആയിരുന്നില്ലെന്ന് പറയുകയാണ് നടൻ ബേസിൽ ജോസഫ്. ടൊവിനോ ചെയ്യട്ടെയെന്ന് കരുതിയതോടെ സ്ക്രിപ്റ്റ് കുറച്ചു കൂടി റീവർക്ക് ചെയ്തുവെന്നും ബേസിൽ പറഞ്ഞു.
“ആദ്യം സിനിമയിൽ നെഗറ്റീവ് റോളിലേക്ക് വേറെയൊരാളെ ആയിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ പിന്നെ ഒരു പോയിന്റ് എത്തിയപ്പോൾ എന്തുകൊണ്ട് ഈ വേഷം ടൊവിനോ ചെയ്തൂടാ എന്നോർത്തു. അവൻ ചെയ്താൽ രസമായിരിക്കില്ലേ എന്ന് തോന്നി. അവൻ ഇതുപോലെ ഒരു ടൈപ്പ് ഓഫ് കാരക്ടർ ചെയ്തിട്ടില്ല. അതുകൊണ്ട് അവനെ കൊണ്ടുവന്നു. പിന്നീട് ആ കാരക്ടറിന് വേണ്ടി സ്ക്രിപ്റ്റിൽ കുറച്ചു കൂടെ റീവർക്ക് ചെയ്തു. നമ്മളെ വിശ്വസിച്ച് ഒരാൾ വരുകയാണ്. നമ്മൾ അതിനുള്ള ജസ്റ്റിസ് ചെയ്യണമല്ലോ. അതുമാത്രമല്ല ടൊവിനോയെ പോലൊരു സ്റ്റാർ ആണ് വില്ലൻ റോൾ ചെയ്യാൻ വരുന്നത്. അപ്പോൾ വെറുതെ ഒരു കാസ്റ്റിങ് ആയിട്ട് മാത്രം നമ്മൾ അതിനെ ദുരുപയോഗം ചെയ്യാൻ പാടില്ല. അതുകൊണ്ട് അവനും കൂടെ വേണ്ടി കുറച്ചു കൂടെ നന്നായി എഴുതി. അങ്ങനെ മെല്ലെ മെല്ലെ വലുതായി വന്നതാണ്. അതൊരു ഭയങ്കര ഓർഗാനിക് ആയിട്ടുള്ള ഒരു പ്രോസസ് ആണ്”. ബേസിൽ പറഞ്ഞു.
ബേസിൽ ജോസഫ് എൻ്റർടൈൻമെൻ്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അന്നന്തു എൻ്റർടൈൻമെൻ്റ്സിന്റെ ബാനറിൽ ഡോക്ടർ അന്നന്തു എസും ചേർന്നാണ് നിർമ്മാണം. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ സൂപ്പർ താരം വിജയ്യെക്കുറിച്ചുള്ള ചർച്ചകളാണ് ഇന്ത്യയൊട്ടാകെ. വിജയ്യുടെ സത്യ പ്രതിജ്ഞാ ചടങ്ങിൽ നടി തൃഷയും നടൻ ജയ്യും പങ്കെടുത്തത് ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ അതുപോലെ തന്നെ വിജയ്യുടെ മുൻ ഭാര്യ സംഗീതയും മക്കളും ചടങ്ങിൽ എത്താതിരുന്നതും ആരാധകർക്കിടയിൽ വൻ ചർച്ചയായി മാറിയിരുന്നു.
വിവാഹമോചന നടപടി നടക്കുന്ന സാഹചര്യത്തിൽ സംഗീത സ്വർണലിങ്കം എത്താത് മനസിലാക്കാം. പക്ഷേ വിജയ്യുടെ രണ്ട് കുട്ടികളെ പോലും അവിടെ കാണാതിരുന്നത് വിജയ് ആരാധകരിൽ പലരെയും നിരാശയിലാഴ്ത്തി. വിജയ്ക്കും സംഗീതയ്ക്കും രണ്ടു മക്കളാണുള്ളത്. മകൻ ജെയ്സൺ സഞ്ജയ്, മകൾ ദിവ്യ സാഷ.
അച്ഛന്റെയും മുത്തശ്ശൻ എസ് എ ചന്ദ്രശേഖറിന്റെയും പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെയാണ് ജെയ്സണും എത്തിയിരിക്കുന്നത്. 'തെരി' എന്ന വിജയ് ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ജെയ്സൺ കുട്ടിക്കാലത്തെ മുഖം കാണിച്ചു കഴിഞ്ഞിരുന്നു. മുതിർന്ന ശേഷം സംവിധാന രംഗത്തേക്കാണ് ജെയ്സൺ ചുവടുവച്ചിരിക്കുന്നത്.
എന്നാൽ അച്ഛന്റെ താരപ്രഭാവത്തിന്റെ തണലിൽ നിൽക്കുന്ന മകനല്ല ജെയ്സൺ എന്ന കാര്യത്തിൽ ആരാധകർക്ക് യാതൊരു സംശയവുമില്ല. സംഗീത വിജയ്യിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടത് മുതൽ ജെയ്സണിന്റെ സോഷ്യൽ മീഡിയയിലെ ചില നീക്കങ്ങൾ വാർത്താ കോളങ്ങളിൽ എത്തിയിരുന്നു.
പൊതുവേ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന കഥാപാത്രങ്ങൾ ബിഗ് സ്ക്രീനിൽ ആടിത്തകർത്ത വിജയ്ക്ക് ആ വേഷങ്ങളും ജീവിതവുമായി അത്രകണ്ട് ബന്ധമില്ല എന്ന തരത്തിൽ സൂചനകൾ നൽകുന്നതായിരുന്നു ഇതെല്ലാം. ജെയ്സൺ സഞ്ജയ് വിജയ്യെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിൽ നിന്നുമായിരുന്നു തുടക്കം.
ഇതിന് പിന്നാലെ അച്ഛന്റെ പേരിലെ അക്ഷരമായ വി ഉപേക്ഷിച്ച് അമ്മയുടെ പേരിനെ പ്രതിനിധീകരിക്കുന്ന എസ് ചേർത്തതായുള്ള റിപ്പോർട്ടുകളും വന്നു. വിജയ്യുടെ മകൻ സിനിമയിലേക്ക് എന്ന വാർത്തകൾ നിറയുമ്പോഴും, മകന്റെ സിനിമാ ജീവിതത്തിനായി വിജയ് ഒരു ചെറുവിരൽ പോലും അനക്കിയില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ജെയ്സണിന് സിനിമയിലേക്കുള്ള വഴി തുറന്നത് അമ്മ സംഗീതയിലൂടെയാണെന്നാണ് റിപ്പോർട്ടുകൾ. ജെയ്സൺ സഞ്ജയ്യെ ലൈക്ക പ്രൊഡക്ഷൻസിൽ റെക്കമൻഡ് ചെയ്തത് വിജയ് അല്ല. ലണ്ടനിൽ താമസമാക്കിയ ബിസിനസുകാരനായ സംഗീതയുടെ പിതാവാണ്.
കൊച്ചുമകന്റെ സിനിമാ പ്രവേശത്തിനായി ലൈക്ക പ്രൊഡക്ഷൻസുമായി സംസാരിച്ച് അവരുടെ സിനിമ ചെയ്യാൻ അനുമതി വാങ്ങി നൽകിയത് അദ്ദേഹമാണ്. സിനിമയുടെ പൂജയ്ക്കും വിജയ് പങ്കെടുത്തിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. സന്ദീപ് കിഷൻ നായകനായെത്തുന്ന സിഗ്മയാണ് ജെയ്സൺ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. ചിത്രത്തിന്റെ ടീസറിനും വൻ സ്വീകാര്യത ലഭിച്ചിരുന്നു.
NAMMUDE NAADU
ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. വിഡി സതീശന് കേരള മുഖ്യമന്ത്രി. എംഎല്‍എമാരുടെ പിന്തുണയ്ക്കപ്പുറം സംസ്ഥാനത്തിന്റെ ജനഹിതം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഡൽഹിയിൽ നടത്തിയത്. നേരത്തെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, വിഡി സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. ലീഗ് നേതൃത്വത്തെയും തീരുമാനം അറിയിച്ച ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.
പറവൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് വിഡി സതീശന് നിയമസഭയിലെത്തിയത്. പ്രതിപക്ഷനേതാവെന്ന നിലയില്‍ യുഡിഎഫിനെ ഒറ്റക്കെട്ടായി മുന്നില്‍നിന്നു നയിച്ചതാണ് സതീശന് കൈമുതലായത്. നൂറിലധികം സീറ്റിലേക്ക് യുഡിഎഫ് എത്തിയത് അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന വിലയിരുത്തലും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ പിന്തുണയും സതീശന് തുണയായി. എറണാകുളത്തുനിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് സതീശന്.
കേരളത്തില്‍ നിന്നുളള എംഎല്‍എമാരുടെ പിന്തുണയും ദേശീയ നേതൃത്വത്തിന്റെ താത്പര്യവും കെസി വേണുഗോപാലിന് തുണയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കര്‍ണാടകയിലും തെലങ്കാനയിലും എംഎല്‍എമാരുടെ തലയെണ്ണി മുഖ്യമന്ത്രിയെ തീരുമാനിച്ചത് കെസി പക്ഷം ഓര്‍മിപ്പിച്ചെങ്കിലും അത് ഗുണം കണ്ടില്ല. സീനിയറായ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ചെന്നിത്തല അനുകൂലികളും രംഗത്ത് വന്നിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ചരിത്രവിജയം നേടിയാണ് ഒരു പതിറ്റാണ്ടിന് ശേഷം യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്. കേരളത്തിന്റെ ചരിത്രലാദ്യമായാണ് ഒരു മുന്നണി നൂറിലേറെ സീറ്റ് നേടി അധികാരത്തിലെത്തുന്നത്. 63 സീറ്റ് നേടി കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായി. മുസ്ലീംലീഗ് 22, കേരള കോണ്‍ഗ്രസ് ജോസഫ് 7, ആര്‍എസ്പി 3, ആര്‍എംപി 1, കേരളാ കോണ്‍ഗ്രസ് ജേക്കബ് 1, സിഎംപി, നാല് സ്വതന്ത്രര്‍ എന്നിവര്‍ ഉള്‍പ്പെടെ യുഡിഎഫിന്റെ അംഗബലം 102 ആണ്.
കേരളത്തിലെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്നു പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്ന വിഡി സതീശന്, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരില്‍ ഒറ്റപ്പേരിലേക്ക് ഹൈക്കമാന്‍ഡ് എത്തിച്ചേര്‍ന്നു. ഇന്ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ അടിയന്തര നിയമസഭാകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ആ യോഗത്തില്‍ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തീരുമാനം മുദ്ര വെച്ച കവറില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എത്തിക്കും.
നിയമസഭാകക്ഷി യോഗത്തില്‍ വെച്ചാകും പുതിയ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് വിവരം. ഉച്ചയ്ക്ക് ഒരു മണിക്കാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നത്. യോഗത്തില്‍ ദീപാദാസ് മുന്‍ഷിക്ക് പുറമെ, രണ്ട് കേന്ദ്ര നിരീക്ഷകരും പങ്കെടുത്തേക്കും. വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒമ്പതുദിവസം നീണ്ട സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഹൈക്കമാന്‍ഡ് ഒടുവില്‍ തീരുമാനത്തിലെത്തിച്ചേര്‍ന്നിട്ടുള്ളത്.
മുഖ്യമന്ത്രി പദവി സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ ഫോര്‍മുല മത്സരരംഗത്തുള്ള എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷനേതാവായിരുന്ന വി ഡി സതീശന്, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ ബോധ്യപ്പെടുത്താനുള്ള നടപടി മാത്രമാണ് ബാക്കിയുള്ളത്. ഇന്നു രാവിലെ അതുകൂടി പൂര്‍ത്തിയാക്കിയ ശേഷമേ പ്രഖ്യാപനമുണ്ടാകൂ. അന്തിമ പ്രഖ്യാപനത്തിന് മുമ്പ് ഘടകകക്ഷികളുമായും ഹൈക്കമാന്‍ഡ് സംസാരിച്ചേക്കും.
ഘടകകക്ഷി എംഎല്‍എമാരോടും തിരുവനന്തപുരത്തേക്ക് എത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ കേരള കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഇന്നത്തെ യോഗം തിരുവനന്തപുരത്തേക്ക് മാറ്റി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം കഴിഞ്ഞ് ഉച്ചയ്ക്ക് 2 മണിക്ക് യുഡിഎഫ് എംഎല്‍എമാരുടെ യോഗം നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രിയെ അംഗീകരിച്ച് കത്ത് കൈമാറും. ഈ പിന്തുണ സഹിതമാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ രൂപവത്കരണത്തിനായി ഗവര്‍ണറെ കാണുക. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 102 സീറ്റുകളാണ് ലഭിച്ചത്.
Channels
ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വിഡിയോ ലീക്കായതിന് പിന്നാലെ പ്രതികരണവുമായി രേണു സുധി. താന്‍ ലൈവ് പോയതിന്റെ വിഡിയോയാണ് ലീക്കായതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്നാണ് രേണു പറയുന്നത്. പ്രചരിക്കുന്ന വിഡിയോ താന്‍ ആര്‍ക്കും വ്യക്തിപരമായി അയച്ചു കൊടുത്തതല്ലെന്നും രേണു സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.
'രേണു സുധിയുടെ വീഡിയോ ലീക്കായെന്ന് പറഞ്ഞ് ഒരുത്തന് ഇട്ടിട്ടുണ്ട്. ഇവനൊക്കെ സബ്സ്ക്രിപ്ഷനകത്ത് കയറിയിരുന്ന് ആസ്വദിച്ചിട്ടാണ് വീഡിയോ എടുത്ത് പുറത്തുവിടുന്നത്. അതൊരു ലൈവ് വീഡിയോ ആണ്. സബ്ബിനകത്ത് ലൈവ് പോയതാണ്. അല്ലാതെ ആര്‍ക്കും പേഴ്സണലി വീഡിയോ കൊടുത്തതോ ചാറ്റ് ചെയ്തതോ അല്ല'' താരം പറയുന്നു.
''ആരും തെറ്റിദ്ധരിക്കരുത്. ഞാനിന്നലേ ഉച്ചയ്ക്ക് ലൈവ് പോയതാണ്. ആ വീഡിയോ ആണ് ആസ്വദിച്ചിട്ട് സ്ക്രീന്‍ ഷോട്ട് എടുത്ത് പുറത്ത് വിട്ടത്. ഇതെടുത്ത് പുറത്തുവിട്ടത് ആരായാലും ഇതൊക്കെ ആണോ നിന്റെ ഒക്കെ പരിപാടി. നാണമില്ലാത്തവരെ. എന്റെ ചുണ്ട് നിങ്ങള്‍ നോക്ക്. കുറച്ച് ദിവസമായി കാലാവസ്ഥയുടെ പ്രശ്നം കാരണം പൊട്ടിയിരിക്കുകയാണ്. അതാണ് ഞാന്‍ ലൈവില്‍ വന്ന് കാണിച്ച് തന്നത്'' രേണു പറയുന്നു.
ഞാന്‍ ഇനിയും ലൈവ് പോകും. ആരേയും പേടിച്ച് എനിക്ക് ലൈവ് പോകാതിരിക്കാന്‍ പറ്റില്ല. നീ സ്ക്രീന്‍ ഷോട്ട് എടുത്ത് പുറത്തുവിടെടാ എന്നും രേണു തുറന്നടിക്കുന്നുണ്ട്. സബ് ഉള്ള എത്രയോ പേര് എന്തൊക്കെയോ കാണിക്കുന്നു. അതൊന്നും നിനക്കൊക്കെ കുഴപ്പമില്ലേ. കണ്ട് ആസ്വദിച്ചിട്ട് എടുത്ത് പുറത്തിട്ടിരിക്കുന്നു എന്നും രേണു പറയുന്നുണ്ട്.
പ്രതികരണത്തിന് പിന്നാലെ രേണുവിനെ എതിര്‍ത്തും അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്. രണ്ടായിരത്തോളം പേരാണ് രേണുവിന്റെ സബ്സ്ക്രൈബേഴ്സായുള്ളത്. ഒരു മാസം നാല് ലക്ഷം രൂപയാണ് വരുമാനം. 180 രൂപയാണ് രേണു സബ്സ്ക്രിപ്ഷന് ഫീയായി വാങ്ങുന്നത്.
യുഡിഎഫിന്റെ പ്രകടന പത്രികയില്‍ ചര്‍ച്ചയായ കാര്യങ്ങളില്‍ ഒന്നായിരുന്നു സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ നല്കുന്ന സൗജന്യയാത്ര. ഇത് സംബന്ധിച്ച കണക്കെടുപ്പ് ബസുകളില്‍ ഇതിനകം ആരംഭിച്ചിട്ടുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സീരിയസ് ആയും തമാശയ്ക്കുമൊപ്പം ഈ വിഷയത്തില്‍ നിരവധി പോസ്റ്റുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മുന്‍ വിജയിയും എന്‍ഡിഎ തൃക്കാക്കര മണ്ഡലം സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാര്‍. യുഡിഎഫ് പ്രഖ്യാപിച്ചതുപോലെ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിച്ചാല്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് അഖില്‍ മാരാര്‍.
അഖില്‍ മാരാരുടെ കുറിപ്പ്
നാട് നന്നാക്കാനും വരും തലമുറയ്ക്ക് പ്രയോജനപെടുന്ന രീതിയിൽ പദ്ധതികൾ തയ്യാറക്കുന്നതിനുമാണ് സർക്കാർ പ്രാധാന്യം നൽകേണ്ടത്.. വരുമാനം തീരെ ഇല്ലാത്ത ഒരു സംസ്ഥാനം സൗജന്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ അത് എപ്രകാരം ആണെന്ന് വ്യക്തമാക്കിയാൽ ആ തീരുമാനം സ്വാഗതം ചെയ്യാം..
എന്നാൽ യാതൊരു വിധ പ്ലാനുകളും ഇല്ലാതെ KSRTC യിൽ സൗജന്യം സ്ത്രീകൾക്ക് നൽകാം എന്ന് പറയുന്നു... പെൻഷൻ 3000 രൂപ ആക്കി വർധിപ്പിക്കാം എന്ന് പറയുന്നു..
KSRTC യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ ഒരേ സമയം KSRTC യും വലിയ നികുതി നൽകി ബാധ്യതയിൽ പോകുന്ന പ്രൈവറ്റ് ബസ്സ് മേഖലയും നശിക്കുന്നു..
അതായത് KSRTC യിൽ സൗജന്യം കിട്ടിയാൽ സ്ത്രീകൾ പ്രൈവറ്റ് ബസിനെ ആശ്രയിക്കാതെ പൂർണമായും യാത്ര KSRTC യിലാക്കും അതോടെ പുരുഷന്മാർ യാത്ര പ്രൈവറ്റ് ബസിലേക്ക് മാറ്റും.. എന്തിനാണ് വെറുതെ കിടന്ന് തള്ളുന്നത് ആളില്ലാതെ ഓടുന്ന പ്രൈവറ്റ് ബസിനെ അവർക്ക് ആശ്രയിക്കാം.. നമ്മുടെ നാട്ടിൽ പൊതു ഗതാഗതം ഉപയോഗിക്കുന്നത് കൂടുതലും സ്ത്രീകൾ ആണ്.. പുരുഷൻമാർ ഇരു ചക്ര വാഹനങ്ങൾ പരമാവധി ഉപ്പയോഗിക്കും..
ഇത് മൂലം സ്ത്രീകൾക്ക് മാത്രമായി ഓടുന്ന വരുമാനം ഇല്ലാത്ത സംവിധാനം ആയി KSRTC മാറും..രാവിലെയും വൈകിട്ടും ഉള്ള സ്കൂൾ കുട്ടികളുടെ യാത്ര മാറ്റി വെച്ചാൽ പ്രൈവറ്റ് ബസിൻറെ വരുമാനം പകുതിയിലും താഴെ ആകും..
ഖജനാവിൽ നിന്നും വലിയൊരു തുക KSRTC നില നിന്ന് പോകാൻ നൽകേണ്ടി വരും.. അല്ലാതെ തന്നെ നശിച്ചു പോയികൊണ്ടിരുന്ന ഒരു പ്രസ്ഥാനം സൗജന്യം കൂടി നടപ്പിലായാൽ തീരുമാനം ആയി മാറും...
അടുത്തത് പെൻഷൻ ആണ്.. നിലവിൽ LDF വർദ്ധിപ്പിച്ച 2000 രൂപ പോലും കൃത്യമായി കൊടുക്കാൻ ഇവർക്ക് കഴിയുമെന്ന് തോന്നുന്നില്ല ആ അവസ്ഥയിൽ 3000 നടപ്പിലാക്കിയാൽ എന്തായി തീരും എന്ന് കാത്തിരുന്ന് കാണാം..
യുദ്ധം മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികൾ നമ്മെ ഭീകരമായി ബാധിക്കാൻ തുടങ്ങുകയാണ്.. പല വ്യെവസായങ്ങളും തകർച്ചയുടെ വക്കിലാണ്..
വില കയറ്റം പല കുടുംബങ്ങളിലും താങ്ങാൻ കഴിയാത്ത ഒന്നായി മാറും..
ബംഗാളിൽ ഭരണം മാറിയതോടെ ബിജെപി യിൽ പ്രതീക്ഷ അർപ്പിച്ചു ബംഗാളി സഖാക്കൾ എല്ലാം തിരികെ പോയി എന്ന വാർത്ത വരുന്നു..
തൊഴിലാളികൾ ഇല്ലാത്തത് കൊണ്ട് കേരളത്തിലെ നിർമാണ മേഖലയും, റെസ്റ്റോറന്റ് മേഖലയിലും സ്തബിക്കുന്ന അവസ്ഥയാണ്.. കൊച്ചിയിൽ നല്ല രീതിയിൽ പോയികൊണ്ടിരുന്ന പല റെസ്റ്റോറന്റ്കളും ഗ്യാസിന്റെയും തൊഴിലാളി ക്ഷാമത്തിന്റെയും പേരിൽ അടച്ചു..
യുദ്ധം വലിയ രീതിയിൽ ബാധിക്കാതെ ഇത്ര നാളും നമ്മൾ പിടിച്ചു നിന്നു പല രാജ്യങ്ങളും തകർച്ച നേരിടുന്നു.. വിദേശ പണ വരവ് കേരളത്തിൽ നന്നേ കുറഞ്ഞു..
ഇത്തരം ഒരു സാഹചര്യത്തിൽ ആര് മുഖ്യമന്ത്രി ആയാലും നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികൾ ആണ്..
ക്രിയാത്മകമായ പദ്ധതികൾ അവതരിപ്പിച്ചു നമ്മുടെ കയറ്റ് മതി വർധിപ്പിക്കാനും..
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തയ്യാറാകണം..
കടം എടുത്തു സൗജന്യം കൊടുത്തു കേരളത്തെ നശിപ്പിക്കരുത് എന്നൊരു അഭ്യർത്ഥന മാത്രം..
നാഗ സൈരന്ധ്രിയെ കേന്ദ്ര കഥാപാത്രമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന സോഷ്യൽ സ്വാമി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. എട്ടാമത് ഇൻഡിപെൻഡൻ്റ് ആൻ്റ് എക്സ്പെരിമെന്റ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ വച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. നാഗ സൈരന്ധ്രിയെ കേന്ദ്രമാക്കിയുള്ള ഈ സിനിമാ പോസ്റ്റർ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും റിലീസായി. തിരുവനന്തപുരം ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ഈ സിനിമ നിർമ്മിക്കുന്നത്.
സഹനിർമ്മാണം സേതു രാജൻ, ഛായാഗ്രഹണം റിഷാക്, ക്യാമറ അസിസ്റ്റന്റ് ശ്യാം ശങ്കർ, എഡിറ്റിംഗ് കൃഷ്ണ ഗോപൻ, ഹരി ഗീത സദാശിവൻ, റോബിൻ റോയ്, സൗണ്ട് ഡിസൈനർ ജാക്സൺ ജോർജ്, ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ് ശ്യാം ശങ്കർ, പ്രൊജക്ട് ഡിസൈനർ ഷാജി എ ജോൺ, ഡിസൈൻസ് ശരൺ മോഹൻ, ഇല്ലസ്ട്രേഷൻസ് സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ, ശരത് പ്രകാശ്, ആദർശ് എം എസ്, സബ്ടൈറ്റിൽസ് ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവൻ, ഫെസ്റ്റിവൽ സപ്പോർട്ട് ആർട് ബുക് സിനിമ, പി ആർ ഒ- എ എസ് ദിനേശ്.
കേരളത്തിലെ ഭരണമാറ്റത്തെക്കുറിച്ച് ബിഗ് ബോസ് താരം നോറ മുസ്കാന് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. ഓണ്‍ലെെന്‍ മീഡിയയോട് സംസാരിക്കവെയാണ് താരത്തിന്റെ പ്രതികരണം. താന്‍ പിണറായി വിജയന്റെ ആളാണെന്നും എന്തുകൊണ്ടാണ് ആളുകള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വോട്ട് ചെയ്തതെന്ന് അറിയില്ലെന്നുമാണ് നോറ പറഞ്ഞത്.
''എനിക്ക് നമ്മുടെ സിഎം തിരികെ വരണം എന്നേയുള്ളൂ. വിഡി സതീശനല്ല, ഞാന്‍ പിണറായിയുടെ ആളാണ്. പിണറായി പ്രതിപക്ഷ നേതാവായാല്‍ കൊള്ളാം. എനിക്കിപ്പോഴും മനസിലാകുന്നില്ല ആരാണ് അത്രയും വോട്ട് മാറ്റിക്കുത്തിയതെന്ന്. ഇപ്പോഴും അംഗീകരിക്കാനായിട്ടില്ല.'' എന്നാണ് താരം പറയുന്നത്.
കേന്ദ്രം ഒഴിവാക്കി വിട്ട പലതും പിണറായി വിജയന് മുന്നില്‍ നിന്നതു കൊണ്ടാണ് കേരളത്തില്‍ നടന്നത്. എന്ത് മാറ്റമാണ് കൊണ്ടുവരാത്തത്. പത്ത് കൊല്ലം മുമ്പത്തേക്ക് ഒന്ന് ടൈം ട്രാവല്‍ ചെയ്ത് നോക്കൂ. സ്വര്‍ണത്തിന്റെ പാട്ട് ഉണ്ടാക്കി വച്ചാല്‍ സത്യമാകില്ല. എനിക്കും വേണേല്‍ പാട്ടുണ്ടാക്കി ഇവിടെയിരുന്ന് പാടാം എന്നും വൈറലാകുന്ന വിഡിയോയില്‍ നോറ പറയുന്നുണ്ട്. വിഡിയോ വൈറലായതോടെ കമന്റുമായി നിരവധി പേരാണ് എത്തുന്നത്. താരത്തെ എതിര്‍ത്തും അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്.
''എടി പെണ്ണെ ആരാ ഇത്ര വോട്ട് മാറ്റി കുത്തി നിനക്ക് ഇതുവരെ അറിഞ്ഞുകൂടെ. നീ പിണറായിയുടെ ആളൊന്നു പറഞ്ഞില്ലേ ആ പിണറായിയുടെ വിരോധികളാണ് വോട്ട് മാറ്റി കുത്തി കോണ്‍ഗ്രസിനെ ജയിപ്പിച്ചത്. അതായത് 10 വര്‍ഷക്കാലം പിണറായി കേരളത്തെ നശിപ്പിച്ചത് കൊണ്ടാണ്, കൈയിട്ട് വാരിയത് കൊണ്ടാണ് ആ പാര്‍ട്ടിയില്‍ ഉള്ളവർ തന്നെ മാറി കുത്തിയത്. പിന്നെ പ്രതിപക്ഷത്ത് വന്നുകഴിഞ്ഞാല്‍, ഇല്ല വരത്തില്ല. 100% ഉറപ്പാ പിണറായി പ്രതിപക്ഷത്ത് വന്നാ പ്രതിപക്ഷം ഇല്ലാതാവും'' എന്നായിരുന്നു ഒരു കമന്റ്.
''ഭരണം നല്ലതായിരുന്നു ആ സമയത്ത് എല്ലാവരും ഒപ്പം നിന്നു. ഇപ്പോള്‍ ഭരണം കൊള്ളില്ല. കയ്യിട്ടുവാരല്‍ കൂടി. ജനങ്ങള്‍ മുടിഞ്ഞു. സ്വര്‍ണ്ണം കട്ടത് ആരപ്പാ മഹാ കള്ളാ. ഇതൊന്നും നിന്റെ കാതില്‍ തുളച്ചുകയറിയില്ല. കണ്ണില്‍ വെക്കണ്ട കണ്ണാടി തലയില്‍ വെച്ചു വന്നേക്കുന്നു. വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ക്ക് 1000 രൂപ പറഞ്ഞു രണ്ടുമാസം കിട്ടി. പിന്നെ ഇല്ല, വോട്ട് മാറ്റി കുത്തിയത് അരി ആഹാരം കഴിക്കുന്നവര്‍ ആണ് അല്ലാതെ കഞ്ചാവ് അടിച്ചവര്‍ അല്ലാ സഖാവെ'' എന്നാണ് മറ്റ് ചിലരുടെ പ്രതികരണങ്ങള്‍.
'10 വര്‍ഷം ഒരു കുഴപ്പവുമില്ലാതെ സുന്ദരമായ ജീവിച്ച കേരളം. കര്ണാടകക്കാര് കേരളത്തില്‍ വന്നാല്‍ പറയും കേരളത്തിലെ എല്ലാ റോഡുകളും വളരെ സൂപ്പര്‍ ആണ്. ആരുടെ മുമ്പിലും തലകുനിക്കാതെ മുഖ്യമന്ത്രിയായിരുന്നു പിണറായി. പിണറായി പോയപ്പോള്‍ തന്നെ ബിജെപി തലപൊക്കാന്‍ തുടങ്ങി. ആരു വിദ്യാഭ്യാസ മന്ത്രി ആവണം എന്നത് വരെ ബിജെപി തീരുമാനിക്കും. ഭരണമാറ്റം ആഗ്രഹിച്ച് ഞാനും കോണ്‍ഗ്രസിന് കുത്തിയതാണ്. ഇപ്പോള്‍ ഖേദം തോന്നുന്നു' എന്നായിരുന്നു മറ്റൊരു പ്രതികരണം.
നടിയും അവതാരകയുമായ ആര്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ടെലിവിഷനിലൂടേയും സിനിമയിലൂടേയും മലയാളിയ്ക്ക് പരിചിതയായ ആര്യ ബിസിനസ് രംഗത്തും ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാഞ്ചീവരം എന്ന ആര്യയുടെ സാരി ബ്രാന്‍ഡ് ഏറെ പ്രശസ്തമാണ്.
കഴിഞ്ഞ ദിവസം മലയാള സിനിമയിലെ യുവനടിമാരില്‍ ഒരാള്‍ പുതുതായി സാരി ബ്രാന്‍ഡ് ലോഞ്ച് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കുണ്ടായൊരു ദുരനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ആര്യ. ആരുടേയും പേരെടുത്ത് പറയാതെയാണ് ആര്യയുടെ പ്രതികരണം. ആര്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്.
''ഓരോ ദിവസവും പുതിയ സാരി ബ്രാന്‍ഡുകള്‍ ലോഞ്ച് ചെയ്യുന്നത് സാധാരണമാണ്. പക്ഷെ ആദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ സാരി ബ്രാന്‍ഡ് ലോഞ്ച് കണ്ടപ്പോള്‍ എനിക്ക് ഇത്രയും സന്തോഷം തോന്നുന്നത്. എന്റെ ഏഴ് വര്‍ഷത്തെ കാഞ്ചീവരം യാത്രയ്ക്കിടയില്‍ ഒരു സംരംഭക എന്ന നിലയില്‍ എന്നെ വല്ലാതെ വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും നിസ്സാഹയയാക്കുകയും ചെയ്ത ഒരു സംഭവമുണ്ടായിട്ടുണ്ട്. ആ സംഭവം എന്നെ വല്ലാതെ അലട്ടിയിരുന്നു. അതിനാല്‍ ദീര്‍ഘകാലം ഞാന്‍ മാനസികമായി തകര്‍ന്നിരുന്നു. ഇന്ന് ഈ ബ്രാന്‍ഡ് ലോഞ്ച് ചെയ്ത അതേ ആളുകളായിരുന്നു ആ സംഭവത്തിന് പിന്നില്‍'' ആര്യ പറയുന്നു.
''ഇപ്പോള്‍ എനിക്ക് ഇതില്‍ കൂടുതല്‍ സന്തോഷിക്കാന്‍ പറ്റില്ല. ഞാന്‍ അനുഭവിച്ച ആ വേദന ഇനി നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞേക്കും. അവര്‍ക്കെല്ലാം എല്ലാവിധ ആശംസകളും നേരുന്നു. പൊതുവെ ഇത്തരം കാര്യങ്ങള്‍ വിളിച്ച് പറയുന്ന ആളല്ല ഞാന്‍. പക്ഷെ ഇന്ന് എനിക്ക് നിയന്ത്രിക്കാനായില്ല. അതിനര്‍ത്ഥം ആ സംഭവം എന്നെ അത്രമാത്രം വേദനിപ്പിച്ചിരുന്നുവെന്നാണ്. ഇന്നുമത് ഉള്ളിലുണ്ട്'' എന്നും ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു.
ആര്യയുടെ സ്റ്റോറി വൈറലായതോടെ ആ സെലിബ്രിറ്റി ആരെന്ന ചോദ്യവും സജീവമായിരിക്കുകയാണ്. മെയ് 6 നാണ് ആര്യ ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനൊരു സ്റ്റോറി പങ്കുവെക്കുന്നത്. ഈ ദിവസങ്ങളില്‍ തന്റെ സാരി ബ്രാന്‍ഡ് ലോഞ്ച് ചെയ്ത സെലിബ്രിറ്റി നടി നമിത പ്രമോദ് ആണ്. നമ്മ ദേസി എന്നാണ് നമിതയുടെ സാരി ബ്രാന്‍ഡിന്റെ പേര്. അതിനാല്‍ ആര്യ ലക്ഷ്യം വച്ച സെലിബ്രിറ്റി നമിത പ്രമോദ് ആണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളോട് ആര്യയും നമിതയും ഇതുവരേയും പ്രതികരിച്ചിട്ടില്ല.
BUSINESS
നിങ്ങൾ നെറ്റ്ഫ്ലിക്സ് കാണുമ്പോൾ നെറ്റ്ഫ്ലിക്സ് നിങ്ങളെ നിരീക്ഷിക്കുന്നു. മെറ്റയ്ക്കും യൂട്യൂബിനും പിന്നാലെ ഇപ്പോൾ ചാരപ്പണി ആരോപണത്തിൽ കുടുങ്ങിയിരിക്കുകയാണ് സ്ട്രീമിംഗ് ഭീമന്മാരായ നെറ്റ്ഫ്ലിക്സും. ഉപയോക്താക്കളുടെ സ്വകാര്യതയിൽ കൈകടത്തുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സിന് മേൽ ഉയർന്നിരിക്കുന്നത്.
എന്താണ് ഇവർ ചെയ്യുന്നത് അറിയണ്ടേ ? നമ്മുടെ അനുവാദമില്ലാതെ വിവരങ്ങൾ ശേഖരിക്കുന്നു. അതിന് ശേഷം ‘ഡാർക്ക് പാറ്റേണുകൾ’ ഉപയോഗിച്ച് കുട്ടികളെയും മുതിർന്നവരേയും മണിക്കൂറുകളോളം സ്ക്രീനിൽ തളച്ചിടുന്നു. സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ കഴിയാത്ത വിധം നെറ്റ്ഫ്ലിക്സ് തങ്ങളുടെ ഡിസൈനിൽ മാറ്റം വരുത്തുന്നു.
സംഭവം വെറും ഒരു ആരോപണമല്ല, ഇതിനോടകം യുഎസിൽ നെറ്റ്ഫ്ലിക്സിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. ഉപയോക്താക്കൾക്ക് തിരിച്ചറിയാൻ കഴിയാത്തതും എന്നാൽ കമ്പനിയ്ക്ക് വലിയ ലാഭമുണ്ടാക്കുന്നതുമായ രീതിയിലാണ് ഈ മാറ്റങ്ങൾ.
ഉപയോക്താക്കൾ അറിയാതെ അവരുടെ സ്വഭാവ രീതികൾ നിരീക്ഷിക്കുകയും ആ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുകയുമാണ് നെറ്റ്ഫ്ലിക്സ്. കുട്ടികളെയും മുതിർന്നവരെയും സ്ക്രീനിൽ നിന്ന് മാറാൻ കഴിയാത്ത വിധത്തിൽ നെറ്റ്ഫ്ലിക്സ് ഡിസൈനിലും രൂപമാറ്റം നടത്തുന്നു. ഉപയോക്താക്കൾക്ക് തിരിച്ചറിയാൻ കഴിയാത്തതും എന്നാൽ കമ്പനിയ്ക്ക് ലാഭമുണ്ടാക്കുകയും ചെയ്യുന്ന തരത്തിലാണ് നെറ്റ്ഫ്ലിക്സിന്റെ ഈ മാറ്റം.
നിങ്ങളുടെ ഓരോ ചലനവും നെറ്റ്ഫ്ലിക്സ് നിരീക്ഷിക്കുന്നുവെന്നാണ് കോടതിയിൽ സമർപ്പിച്ച പരാതി പറയുന്നത്. നിങ്ങളുടെ ലിവിംഗ് റൂമിലെ ക്യാമറയിലൂടെ നിങ്ങളെ കാണുന്നു എന്നതിലുപരി, നിങ്ങളുടെ താൽപ്പര്യങ്ങൾ, സ്വഭാവ രീതികൾ എന്നിവ ട്രാക്ക് ചെയ്ത് അത് ദുരുപയോഗം ചെയ്യാനാണ് കമ്പനി ശ്രമിക്കുന്നത്.
ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നെറ്റ്ഫ്ലിക്സ് പ്രതികരിക്കുന്നുണ്ടെങ്കിലും നമ്മുടെ സ്വകാര്യതയിലേക്കുള്ള ഒരു കടന്നുകയറ്റം തന്നെയാണിത്. നമ്മുടെ വിനോദത്തിന് പിന്നിൽ ഇത്രയും വലിയൊരു ചാരപ്പണി നടക്കുന്നുണ്ടോ? സാങ്കേതിക വിദ്യ നമ്മളെ സഹായിക്കുകയാണോ അതോ നമ്മളെ അടിമകളാക്കുകയാണോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശ്രദ്ധിക്കുക, നിങ്ങളും നിരീക്ഷണത്തിലാണ്.
ആള്‍ക്കൂട്ടത്തിനിടയില്‍ വെളള നിറത്തിലുള്ള ഇയര്‍ബഡുകള്‍ ധരിച്ച് നില്ക്കുന്ന ഒരാളെ കാണുമ്പോള്‍ പെട്ടെന്ന് മനസിലേക്ക് വരുന്നത് ആപ്പിള്‍ ഇയര്‍ഫോണ്‍ ആയിരിക്കും എന്നാവും അല്ലേ. പക്ഷേ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ മറ്റ് കമ്പനികള്‍ പല നിറങ്ങളിലും ഇയര്‍ഫോണുകള്‍ നിര്‍മ്മിക്കുമ്പോള്‍ ആപ്പിള്‍ മാത്രം എന്തുകൊണ്ടാണ് വെള്ള നിറത്തില്‍ ഇവ നിര്‍മ്മിക്കുന്നതെന്ന്. ഇത് വെറും ഡിസൈനിന്റെ ഭാഗം മാത്രമല്ല. അതിന് പിന്നില്‍ മറ്റ് ചില കാരണങ്ങളുണ്ട്.
തുടക്കം മുതല്‍ തന്നെ ആപ്പിള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മറ്റുളളവയില്നിന്ന് വേറിട്ടു നിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മിക്ക കമ്പനികളും കറുത്ത ഹെഡ്ഫോണുകള് നിര്‍മ്മിച്ചപ്പോള്‍ ആപ്പിള്‍ വെള്ള നിറമാണ് തിരഞ്ഞെടുത്തത്. അതായത്, ആള്‍ക്കൂട്ടത്തിനിടയിലും ഇയര്‍ബഡുകള്‍ തല്‍ക്ഷണം തിരിച്ചറിയാന്‍ കഴിയും. ലോഗോ പോലും കാണാതെ തന്നെ ആളുകള്‍ ഉല്‍പ്പന്നം തിരിച്ചറിയുന്ന ഒരു ബ്രാന്‍ഡിംഗ് തന്ത്രമാണിത്. വെളുത്ത ഇയര്‍ബഡുകള്‍ ആപ്പിളിന്റെ വ്യാപാരമുദ്രയായി മാറിക്കഴിഞ്ഞു.
ഈ വെള്ള നിറം അടുത്തിടെ ഉണ്ടായതല്ല. ആപ്പിള്‍ അവരുടെ ആദ്യത്തെ സംഗീത ഉപകരണമായ ഐപോഡ് പുറത്തിറക്കിയപ്പോള്‍ അതില്‍ വെളുത്ത ഇയര്‍ഫോണുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. വിപണിയിലെ മിക്കവാറും എല്ലാ ഇയര്‍ഫോണുകളും കറുത്ത നിറത്തിലായിരുന്നു എന്നതിനാല്‍, അക്കാലത്ത് ഇതൊരു പ്രധാന മാറ്റമായിരുന്നു. ക്രമേണ ഈ ഡിസൈന്‍ ജനപ്രിയമാവുകയും അത് ആപ്പിളിന്റെ സിഗ്നേച്ചര്‍ ശൈലിയായി മാറുകയും ചെയ്തു.
വെള്ള നിറം വൃത്തിയുള്ളതും മിനിമലിസ്റ്റും, പ്രീമിയം ഫീലും പ്രദാനം ചെയ്യുന്നു. ആപ്പിളിന്റെ ഡിസൈന്‍ എപ്പോഴും ലാളിത്യത്തിലും ചാരുതയിലും അധിഷ്ഠിതമാണ്. കൂടാതെ, വെള്ള നിറം പെട്ടെന്ന് ശ്രദ്ധ ആകര്‍ഷിക്കുകയും ഉല്‍പ്പന്നത്തെ വേറിട്ടു നിര്‍ത്തുകയും ചെയ്യുന്നു.
ആപ്പിളിന്റെ വെളുത്ത ഇയര്‍ബഡുകള്‍ വെറുമൊരു ആക്സസറി മാത്രമല്ല, ഒരു മാര്‍ക്കറ്റിംഗ് ഉപകരണം കൂടിയാണ്. ആളുകള്‍ അവ ധരിക്കുമ്പോള്‍ യാന്ത്രികമായി കമ്പനിയുടെ പരസ്യമായും മാറുന്നു. ഇത് ബ്രാന്‍ഡിന്റെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നു. ഇന്നും ആപ്പിള്‍ ഇയര്‍ബഡുകളുടെ നിറം കാര്യമായി മാറ്റിയിട്ടില്ല. ബ്രാന്‍ഡിംഗ്, ഡിസൈന്‍, മാര്‍ക്കറ്റിംഗ് എന്നിവയുടെ മിശ്രിതമെന്ന നിലയിലാണ് അവ ആഗോളതലത്തില്‍ വേറിട്ടു നില്‍ക്കുന്നത്.
ബില്‍റ്റ് ഇന്‍ ക്യാമറയോടുകൂടിയ പുതിയ എയര്‍പോഡുകള്‍ ആപ്പിള്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്നും കമ്പനി അവസാന വട്ട മിനുക്ക് പണികളിലാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എഐ സാധ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന ആപ്പിന്റെ ആദ്യ വെയറബിള്‍ ഡിവൈസാകുമിത്. ഡിവൈസിന്റെ പരിശോധനകളും മറ്റും അവസാന ഘട്ടത്തിലെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപ്പണ്‍ എഐ, മെറ്റ തുടങ്ങിയ കമ്പനികള്‍ സമാനമായ വെയറബിള്‍ ഡിവൈസുകള്‍ പുറത്തിറക്കാനിരിക്കെ ഇവ തമ്മിലൊക്കെ എന്താകും വ്യത്യാസമെന്ന ആകാംക്ഷയില്‍ കാത്തിരിക്കുകയാണ് ഉപയോക്താക്കള്‍.
ക്യാമറയോട് കൂടിയതെങ്കിലും ഈ പുത്തന്‍ ആപ്പിള്‍ എയര്‍പോഡുകള്‍ സെല്‍ഫിയെടുക്കാനോ വിഡിയോ റെക്കോര്‍ഡ് ചെയ്യാനോ പറ്റുന്നതായിരിക്കില്ല. ആപ്പിളിന്റെ ഇന്റേണല്‍ എഐ അസിസ്റ്റന്റിന്റെ കണ്ണുകള്‍ പോലെയാകും ബില്‍റ്റ് ഇന്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കുക. ഉപയോക്താവിന് ചുറ്റും എന്തെല്ലാം സംഭവിക്കുന്നെന്ന് കണ്ടെത്താനും മനസിലാക്കാനും സിറി സഹായിക്കും. ഉപയോക്താക്കളുടെ ചുറ്റുപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് സിരി ക്യാമറകളില്‍ നിന്നുള്ള കുറഞ്ഞ റെസല്യൂഷന്‍ വിഷ്വല്‍ ഡാറ്റ ഉപയോഗിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നമ്മുക്ക് ചുറ്റും കാണുന്ന ഒരു ഒബ്ജക്ടിനെ ചൂണ്ടി കൃത്യമായി ചോദ്യങ്ങള്‍ ചോദിക്കാനും അറിയാനും ഇതുവഴി ഉപയോക്താവിന് സാധിക്കും. ഉപയോക്താക്കള്‍ മുമ്പ് കണ്ട എന്തെങ്കിലും ഓര്‍മ്മിപ്പിക്കാനോ കൂടുതല്‍ കാഴ്ചകളുമായി ബന്ധപ്പെട്ട ഡാറ്റ ഉപയാഗിച്ച് നാവിഗേഷന്‍ മെച്ചപ്പെടുത്താനോ ഈ ഡിവൈസിന് സാധിക്കും. ക്യാമറ യൂസ് ചെയ്യപ്പെടുകയാണെന്ന് സൂചിപ്പിക്കാന്‍ ചെറിയ എല്‍ഇഡി ലൈറ്റുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
മെറ്റ സ്മാര്‍ട്ട് ഗ്ലാസും സമാനമായി പ്രവര്‍ത്തിക്കുന്ന വെയറബിള്‍ ഡിവൈസാണ്. മെറ്റ ഗ്ലാസ് കണ്ണില്‍ വയ്ക്കുന്ന ഡിവൈസെങ്കില് എയര്‍പോഡുകള്‍ കാതില്‍ വയ്ക്കുന്നവയാണ്. ഫസ്റ്റ് പേഴ്സണ്‍ പെര്‍സ്പക്ടീവില്‍ നിന്ന് വിഡിയോയും ഫോട്ടോയും മറ്റും ക്യാപ്ചര്‍ ചെയ്യാവുന്ന കഴിവ്, ജെസ്റ്റര്‍ കണ്ട്രോള്, ഫിറ്റ്നസ് ഇന്റഗ്രേഷന്‍ എന്നിവയെല്ലാം മെറ്റ സ്മാര്‍ട്ട് ഗ്ലാസില്‍ നിന്ന് മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
HEALTH
രാവിലെ എഴുന്നേൽക്കുന്നതു മുതൽ ഒരു ദിവസം എത്ര തവണ കാപ്പി അല്ലെങ്കിൽ ചായ കുടിക്കുന്നുവെന്ന് കണക്കുണ്ടോ? മടുപ്പ് തോന്നുമ്പോൾ ഓടിപ്പോയി ഒരു കാപ്പി കുടിച്ചാൽ എനർജി കിട്ടും. എന്നാൽ ഇങ്ങനെ അമിതമായി കാപ്പി അല്ലെങ്കിൽ ചായ കുടിക്കുന്നതു കൊണ്ട് ചില ആരോഗ്യപ്രശ്നങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.
കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ, ചോക്ലേറ്റ് തുടങ്ങിയവയിൽ കാണപ്പെടുന്ന സ്വാഭാവിക ഘടകമാണ് കഫീൻ. ഇത് തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ഉത്തേജിപ്പിച്ച് ക്ഷീണം കുറയ്ക്കുകയും ജാഗ്രത വർധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇത്രയധികം കാപ്പി അല്ലെങ്കിൽ ചായ ഫാൻസ് കൂടാൻ കാരണം. എന്നാൽ അമിതമായാൽ അമൃതവും വിഷമാണെന്ന് പറയുന്നതു പോലെയാണ് ഇവയുടെ കാര്യവും
കഫീൻ അമിതമായാൽ..,
ഉറക്കമില്ലായ്മ
ഇന്ന് ചെറുപ്പക്കാർക്കിടയിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന ഉറക്കമില്ലായ്മയുടെ തീവ്രത കൂട്ടാൻ കഫീൻ ഒരു പ്രധാന കാരണമാണ്. വൈകുന്നേരങ്ങളിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതിലൂടെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നു. കഫീൻ തലച്ചോറിലെ ഉറക്കം പ്രോത്സാഹിപ്പിക്കുന്ന അഡീനോസിൻ എന്ന രാസവസ്തുവിന്റെ പ്രവർത്തനം തടസപ്പെടുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്.
ഹൃദയമിടിപ്പ് കൂടുക
കഫീൻ ഹൃദയമിടിപ്പ് താൽക്കാലികമായി ഉയർത്താം. ഇത് അസ്വസ്ഥത ഉണ്ടാക്കും. പ്രത്യേകിച്ച്, ഹൃദയസംബന്ധമായ അസുഖമുള്ളവർ സൂക്ഷിക്കുക.
മാനസികാവസ്ഥയിലെ മാറ്റങ്ങൾ
അമിതമായ കഫീൻ ശരീരത്തെ ഫൈറ്റ് ഓർ ഫ്ലൈറ്റ് എന്ന പ്രതികരണത്തിലേക്ക് എത്തിക്കും. ഇത് ഉത്കണ്ഠ, അസ്വസ്ഥത, കൈ വിറയൽ, പെട്ടെന്ന് ദേഷ്യപ്പെടുക തുടങ്ങിയ പെരുമാറ്റങ്ങളുടെ തീവ്രത കൂട്ടാം.
ദഹനപ്രശ്നങ്ങൾ
കഫീൻ വയറിലെ ആസിഡ് ഉത്പാദനം വർധിപ്പിക്കാം. ഇത് അസിഡിറ്റി, നെഞ്ചെരിച്ചിൽ, വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകാം.
തലവേദന
കഫീൻ അഡിക്ഷൻ ഉണ്ടാക്കുന്നതാണ്. പതിവായി കുടിച്ചാൽ ഇത് അഡിക്ഷൻ സ്വഭാവം ഉണ്ടാക്കുകയും തലവേദന പോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യാം.
രക്തസമ്മർദം ഉയർത്താം
കഫീൻ ചിലരിൽ താൽക്കാലികമായി രക്തസമ്മർദം ഉയർത്താൻ കാരണമാകും. അതുകൊണ്ട് തന്നെ ഉയർന്ന രക്തസമ്മർദമുള്ളവർ കഫീന്റെ അളവു നിയന്ത്രിക്കണം.
ദിവസവും എത്ര കഫീൻ വരെ സുരക്ഷിതം
സാധാരണ ആരോഗ്യവാനായ ഒരാൾക്ക് ദിവസവും 400 mg വരെ കഫീൻ സാധാരണ സുരക്ഷിതമായ പരിധിയായി കണക്കാക്കുന്നു. അതായത് മൂന്ന് മുതൽ നാല് കപ്പ്. ഗർഭിണികൾ, ഹൈപ്പർടെൻഷൻ ഉള്ളവർ, ഉത്കണ്ഠ പ്രശ്നങ്ങൾ ഉള്ളവർ കഫീൻ പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
PRAVASI VARTHAKAL

