മിഡിൽസ്ബറോയ്ക്ക് സമീപം A66 ൽ നടന്ന അപകടത്തിൽ കൊല്ലപ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥരെ "നമ്മുടെ സമൂഹങ്ങളെ സംരക്ഷിക്കുന്ന ധീരരായ ഉദ്യോഗസ്ഥർ" എന്ന് ഓർമ്മിക്കുന്നു, ഇത് "സങ്കൽപ്പിക്കാനാവാത്ത നഷ്ടം" എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
ശനിയാഴ്ച പുലർച്ചെ 03:39 ന് ക്ലീവ്ലാൻഡ് പോലീസ് വാഹനത്തിൽ തെറ്റായ ദിശയിൽ ഓടിച്ച കാർ ഇടിച്ച് പിസി മാത്യു ബ്ലേഡ്സ് (37), പിസി ടോം ക്ലോഫ് (38) എന്നിവർ മരിച്ചു.
ഫോക്സ്വാഗൺ പസാറ്റിലുണ്ടായിരുന്ന അഞ്ച് പേർ കൊല്ലപ്പെട്ടു, അവരുടെ കൗമാരത്തിന്റെ അവസാനം മുതൽ 20 വയസ്സ് വരെ പ്രായമുള്ളവരായിരുന്നു അവർ. അവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
അപകടത്തിന് മുമ്പ് കാറിനെ പിന്തുടരാനുള്ള പോലീസ് ശ്രമം അവസാനിച്ചിരുന്നുവെന്നും പോലീസ് വാഹനം സൗത്ത് ബാങ്ക് പ്രദേശത്തായിരുന്നുവെന്നും മനസ്സിലാക്കുന്നു.
ശനിയാഴ്ച ക്ലീവ്ലാൻഡിന് അവിശ്വസനീയമാംവിധം ദുഃഖകരമായ ദിവസമായിരുന്നു ഇതെന്ന് ചീഫ് കോൺസ്റ്റബിൾ വിക്ടോറിയ ഫുള്ളർ പറഞ്ഞു.
ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (ഐഒപിസി) ഇപ്പോൾ അന്വേഷണം നടത്തുകയാണ്.
"അനുശോചനം അറിയിക്കാനും, പരസ്പരം പിന്തുണയ്ക്കാനും, സങ്കൽപ്പിക്കാനാവാത്ത ഈ നഷ്ടത്തിൽ നിന്ന് കരകയറാനും" താനും ഡെപ്യൂട്ടി ചീഫ് കോൺസ്റ്റബിളും ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ സന്ദർശിച്ചതായി ഫുള്ളർ പറഞ്ഞു.
യുഎസ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ ചക്ക് ഇ ചീസ് യുകെയിലുടനീളമുള്ള നിരവധി നഗരങ്ങളിൽ പ്രത്യക്ഷപ്പെടാൻ തയ്യാറെടുക്കുന്നു.
"ഒരു കുട്ടിയുടെ കാസിനോ പോലെ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ശൃംഖല, 2026 അവസാനത്തോടെ യുകെയിൽ ഒരു ശാഖ തുറക്കാനുള്ള പദ്ധതികൾ സ്ഥിരീകരിച്ചു.
ചീസി പിസ്സ , കുടുംബ സൗഹൃദ ആർക്കേഡ് ഗെയിമുകൾ, ആനിമേട്രോണിക്സ് എന്നിവയ്ക്ക് പേരുകേട്ട ചക്ക് ഇ ചീസ്, പുതിയ റെസ്റ്റോറന്റിന്റെ സ്ഥാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, യൂറോപ്പിലെ ഈ ബ്രാൻഡിന്റെ ആദ്യത്തേത് ഇതാദ്യമായിരിക്കും.
"ചക്ക് ഇ ചീസ് യുകെയിലേക്ക് കൊണ്ടുവരുന്നത് വെറുമൊരു ബിസിനസ് നീക്കമല്ല. കുടുംബ വിനോദം സൃഷ്ടിക്കുക എന്നത് എന്റെയും ആത്യന്തികമായി എന്റെ പ്രൊഫഷണൽ കരിയറിന്റെയും ഒരു അഭിനിവേശമാണ്," ബ്രാൻഡിന്റെ മാനേജിംഗ് ഡയറക്ടർ അലിസ്റ്റർ ബർണറ്റ് പറഞ്ഞു.
ലണ്ടനിലെ മുൻ ആംഗസ് സ്റ്റീക്ക്ഹൗസ് ഏറ്റെടുക്കാൻ ഐക്കണിക് ചിക്കൻ ചെയിൻ ഒരുങ്ങുന്നു .
ഈ ഫ്ലാഗ്ഷിപ്പ് ലൊക്കേഷൻ ഈ വർഷം അവസാനം തുറക്കും, ബ്രാൻഡിന്റെ ഐക്കണിക് ചിക്കൻ ഫിംഗറുകൾ, ടെക്സസ് ടോസ്റ്റ്, സിഗ്നേച്ചർ സോസ് എന്നിവ ഇവിടെ വിളമ്പും.
Latest News
ജപ്പാനിൽ ഏറ്റവും ഉയരം കൂടിയ പർവതമായ മൗണ്ട് ഫുജി കയറുന്നതിനിടെ ഏഴ് വയസുള്ള മകനെ പാതിവഴിയിൽ തനിച്ചാക്കിയ പിതാവ് അറസ്റ്റില്‍. മലകയറുന്നതിനിടെ ക്ഷീണിതനായ മകന് പലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കും നൽകിയ ശേഷമാണ് കുട്ടിയെ അവിടെ ഉപേക്ഷിച്ച് പിതാവ് പോയത്. വ്യാഴാഴ്ചയാണ് സംഭവം.
നഗോയയില്‍ നിന്നുള്ള 48 വയസ്സുള്ള പിതാവ് ഏഴും പതിമൂന്നും വയസ്സുള്ള തന്റെ മക്കളോടൊപ്പമാണ് മൗണ്ട് ഫുജി കയറാനെത്തിയത്. ആറാമത്തെ ചെക്ക് പോയിന്റിന് സമീപത്തുവെച്ചാണ് ഇളയ കുട്ടിയെ തനിച്ചാക്കി പിതാവ് പോയതെന്ന് ജപ്പാന് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കയറ്റത്തിനിടയില്‍ ക്ഷീണിതനാണെന്ന് ആണ്‍കുട്ടി പരാതിപ്പെട്ടു. ഇതോടെ പിതാവ് കുട്ടിയോട് കാറില്‍ കാത്തിരിക്കാന്‍ പറഞ്ഞ് പോവുകയായിരുന്നുവെന്ന് ഷിസുവോക്ക മേഖലയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് എഎഫ്പിയോട് പറഞ്ഞു. പര്‍വ്വതം കയറുന്നത് നിര്‍ത്താതെ കുട്ടിയെ ഉപേക്ഷിച്ച് പോയത് അംഗീകരിക്കാനാവില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആറാമത്തെ ചെക്ക്പോസ്റ്റില്‍ നിന്ന് പര്‍വ്വതത്തിലേക്ക് കയറാന്‍ അഞ്ച് മണിക്കൂറിലധികം സമയമെടുക്കുമായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 4.30ഓടെ പിതാവ് കുട്ടിയെ ഉപേക്ഷിച്ച് പോയിരിക്കാമെന്നും മണിക്കൂറുകളോളം അവന് മലയില്‍ തനിച്ചായിരിക്കാമെന്നുമാണ് പൊലീസ് കരുതുന്നത്.
രാവിലെ 7.40 ഓടെ, ആറാമത്തെ ചെക്ക്പോയിന്റിന് സമീപത്തുവെച്ച് ഒരു തൊഴിലാളിയാണ് കുട്ടി ഒരു ബെഞ്ചിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടത്. ഇയാളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് പിതാവുമായി ബന്ധപ്പെടുകയും തിരികെ വരാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടി സുരക്ഷിതനാണ്. സമുദ്രനിരപ്പിൽ നിന്ന് 12,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ഫുജി ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമാണ്.
പ്രായപൂർത്തിയാകാത്ത കുട്ടിയെ അപകടസാധ്യതയുള്ള മലമേഖലയിൽ തനിച്ചാക്കിയതിനാണ് പിതാവിനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ അധികൃതർ അന്വേഷണം തുടരുകയാണ്.
ASSOCIATION
പ്രശസ്ത മലയാളി ക്രിക്കറ്റ് ക്ലബ്ബായ സ്റ്റീവനേജ് കൊമ്പന്‍സ് സംഘടിപ്പിക്കുന്ന രണ്ടാമത് 'കൊമ്പന്‍സ് കപ്പ് 2026' ഓള് യു.കെ. ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് സ്റ്റീവനേജില്‍ നടക്കും. ഹര്‍ട്ട്ഫോര്‍ഡ്ഷയറിലെ പ്രമുഖ ക്രിക്കറ്റ് വേദിയായ നെബ് വര്‍ത്ത് പാര്‍ക്ക് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയം ആണ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. യുകെയിലെ പ്രശസ്തരും പ്രഗത്ഭരുമായ ടീമുകള്‍ തമ്മില്‍ മാറ്റുരക്കുന്ന അത്യന്തരം ആവേശകരവും തീപാറുന്നതുമായ മത്സരമാവും സ്റ്റീവനേജില്‍ ഒരുങ്ങുക.
ആതിഥേയരായ കൊമ്പന്‍സടക്കം പന്ത്രണ്ടോളം ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കും. 'കൊമ്പന്‍സ് കപ്പ് 2026' ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കള്‍ക്ക് £1,501 ക്യാഷ് പ്രൈസും ട്രോഫിയും, റണ്ണറപ്പിന് £751 ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. മികച്ച ബാറ്റ്സ്മാന്, മികച്ച ബൗളര്‍, മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ്, ബെസ്റ്റ് ഫീല്‍ഡര്‍ തുടങ്ങിയ വിഭാഗങ്ങളിലും പ്രത്യേക പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നതാണ്.
മികച്ച സമ്മാനത്തുകയും, പ്രമുഖ ടീമുകളുടെ പങ്കാളിത്തവും, മികച്ച ക്രിക്കറ്റ് വേദിയും ചേര്‍ന്ന് 'കൊമ്പന്‍സ് കപ്പ് 2026', ഹര്‍ട്ട്ഫോര്‍ഡ്ഷയറിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശകരമായ കായിക വിരുന്നായി മാറുമെന്ന് സംഘാടകര്‍ അറിയിച്ചു. ആവേശകരമായ മത്സരങ്ങള്‍, തികച്ചും സൗജന്യമായി സാക്ഷ്യം വഹിക്കുവാന്‍ അവസരം ഒരുക്കുന്ന, കൊമ്പന്‍സ് ഏകദിന ടൂര്ണമെന്റിലേക്ക്, എല്ലാ കായിക പ്രേമികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി കോര്‍ഡിനേറ്റര്‍മാരായ മെല്വിന് അഗസ്റ്റിന്, ബേസില്‍ ജോയി എന്നിവര്‍ അറിയിച്ചു.
ഗ്ലാസ്ഗോ: സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ (SMA) സംഘടിപ്പിക്കുന്ന ഓണാഘോഷം ഇന്ന് ഗ്ലാസ്ഗോയിലെ വുഡ്സൈഡ് ഹാളിൽ വിപുലമായ പരിപാടികളോടെ നടക്കും.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷത്തിൽ സാംസ്കാരിക പരിപാടികൾ, ഉദ്ഘാടന സമ്മേളനം, പുരസ്കാര സമർപ്പണം, ഓണസദ്യ, സംഗീത-വിനോദ പരിപാടികൾ എന്നിവ അരങ്ങേറും.
ഉച്ചയ്ക്ക് 12 മണിക്ക് പ്രാർത്ഥനാഗാനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി വിഗ്നേഷ് കുമാർ സ്വാഗതം ആശംസിക്കും. പ്രസിഡന്റ് സിന്റോ പാപ്പച്ചൻ അധ്യക്ഷത വഹിക്കും. തുടർന്ന് ഗ്ലാസ്ഗോ സിറ്റി കൗൺസിൽ ബെയ്ലി ആന്റണി കരോൾ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.
യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ വിശിഷ്ടാതിഥി ആയിരിക്കും. മാവേലിയുടെ സാന്നിധ്യവും ഉദ്ഘാടന ചടങ്ങിന് ഓണപ്പൊലിമ പകരും. സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ സ്ഥാപക ഡയറക്ടർ ഹാരിസ് ക്രിസ്റ്റുദാസ്, ജോയിന്റ് സെക്രട്ടറി ഹിമ ഷമീം, ഫിനാൻഷ്യൽ ആൻഡ് ലീഗൽ കൺസൾട്ടന്റ് അബ്രഹാം മാത്യു എന്നിവർ ആശംസകൾ നേരും.
ചടങ്ങിൽ നഴ്സുമാരെ ആദരിക്കുന്ന പ്രത്യേക നഴ്സസ് അവാർഡ് സമർപ്പണവും നടക്കും. കൂടാതെ പാർവതി ഒതഗട്ട്, ഗോപിക ശിവകുമാർ എന്നിവരെ മെമന്റോ നൽകി ആദരിക്കും. തുടർന്ന് ഗസ്റ്റ് ഓഫ് ഓണർ ചടങ്ങും നടക്കും. അസോസിയേഷൻ സെക്രട്ടറി അമർനാഥ് ടി. എസ്. നന്ദി രേഖപ്പെടുത്തുന്നതോടെ ഉദ്ഘാടന സമ്മേളനം സമാപിക്കും.
ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ആഘോഷത്തിന് കൂടുതൽ ആവേശം പകരാൻ DJ ദർശന്റെ സംഗീത പരിപാടിയും അരങ്ങേറും. പരമ്പരാഗത ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം ഉൾപ്പെടെയുള്ള പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
സ്കോട്ട്ലൻഡിലെ മലയാളി സമൂഹത്തെ ഒരുമിപ്പിച്ച് കേരളത്തിന്റെ ഓണപ്പാരമ്പര്യവും സംസ്കാരവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വലിയൊരു കൂട്ടായ്മയായി ഇത്തവണത്തെ ഓണാഘോഷം മാറുമെന്ന് സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഓണാഘോഷം നടക്കുന്ന ഹാളിൻ്റെ വിലാസം:
വുഡ്സൈഡ് ഹാൾസ്, 36 ഗ്ലെൻഫാർഗ് സ്ട്രീറ്റ്, G20 7QE
യുകെയിലെ പ്രമുഖവും ആദ്യകാല അസോസിയേഷനുകളിലുമൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (MMCA) ൻ്റെ "മെഗാ ഓണം 2026" നാളെ ആഗസ്റ്റ് 22 ശനിയാഴ്ച മാഞ്ചസ്റ്റർ വിഥിൻഷോ ഫോറം സെൻ്ററിൽ നടക്കും. ഓണഘോഷ പരിപാടികളിൽ യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവ്വഹിക്കും. പൊതുസമ്മേളനത്തിൽ എം എം സി എ പ്രസിഡൻ്റ് റോസ്ബിൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജയൻ ജോൺ സ്വാഗതം ആശംസിക്കും. യുക്മ മുൻ നാഷണൽ ജനറൽ സെക്രട്ടറിയും നിലവിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ അലക്സ് വർഗീസ് ആശംസകൾ നേർന്ന് സംസാരിക്കും. പൊതു സമ്മേളനത്തിൽ ബിരുദം നേടിയവരെയും, ജി സി എസ് സി, എലെവൽ പരീക്ഷയിൽ വിജയം നേടിയ അംഗങ്ങളുടെ മക്കളെയും മറ്റുള്ളവരെയും ആദരിക്കും. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ജോയിൻ്റ് ട്രഷററും എം എം സി എ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ ജോസഫ് മാത്യു (ജോബി) നന്ദിയും രേഖപ്പെടുത്തും.
രാവിലെ 10 മണിക്ക് ഓണാഘോഷ പരിപാടികൾ ആരംഭിക്കും. പൂക്കളമിട്ട ശേഷം കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ ഗെയിമുകളോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. ഉച്ചക്ക് കൃത്യം 12 മണിക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ആരംഭിക്കും. ലിവർപൂൾ അക്ഷയ റെസ്റ്റോറൻ്റ് ആണ് ഇപ്രാവശ്യം ഓണസദ്യയൊരുക്കുന്നത്.
ഓണ സദ്യയ്ക്ക് ശേഷം പൊതുസമ്മേളനവും തുടർന്ന് എം എം സി എ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര കളി, വാദ്യ ലിവർപൂൾ ഒരുക്കുന്ന ശിങ്കാരിമേളം, മറ്റ് നിരവധി കലാപരിപാടികൾ എന്നിവ വേദിയിൽ അരങ്ങേറും. കൾച്ചറൽ കോർഡിനേറ്റർമാരായ ജീനാ റോയ്, റിയാ അനീഷ് , ജെയിൻ ജിൻ്റിൽ, അനീറ്റാ ജിൻ്റോ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കലാപരിപാടികൾ ഒരുക്കിയിരിക്കുന്നത്. ചുനരി എത്നിക്സിൻ്റെ മിഥുന അജയ് നേതൃത്വം നൽകുന്ന ഫാഷൻ ഷോയും ഉണ്ടായിരിക്കും.
3.30 മുതൽ 6മണി വരെ പൊതുസമ്മേളനവും കൾച്ചറൽ പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് 6 മണിമുതൽ
പ്രശസ്ത സിനിമാ താരങ്ങളായ ബിനു അടിമാലി, തങ്കച്ചൻ വിതുര, പോൾസൺ കൂത്താട്ടുകുളം, കൊല്ലം കിഷോർ, അറഫാത്ത് ആലുവ, ലിജിൻ, ഗ്രേഷ്യ എന്നിവർ നയിക്കുന്ന സൂപ്പർ മെഗാ സ്റ്റേജ് ഷോ ഉണ്ടായിരിക്കുന്നതാണ്.
എം എം സി എയുടെ ഓണാഘോഷ പരിപാടികളുടെ മെഗാ സ്പോൺസർ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ് ആണ്. കൂടാതെ ഡോ. സൈമൺസ് അക്കാദമി, ഏലൂർ കൺസൽട്ടൻസി യുകെ ലിമിറ്റഡ്, റോയൽ ഹെൽത്ത് കെയർ, അപ്റ്റസ് ലീഗൽ, കൈരളി ഇൻറർനാഷണൽ, ഐഡിയൽ കെയർ സെലൂഷൻസ്, ഫെയർമാർട്ട്, എഡ്സീസ് സ്കൂൾ ഓഫ് ഡ്രൈവിംഗ്, ജോവെൻ പ്രോമിസ്, ജെ എസ് ഡി ഡിസൈൻ കൺസൽട്ടൻസി ലിമിറ്റസ്, എ & റ്റി സീഫ്രെഷ് ഫിഷ് മാർറ്റ്, മിത്ര ഗൈഡഡ് വിത്ത് കെയർ, കേരള മോട്ടോഴ്സ്, ബുക്ക് ബോക്സ് യുകെ എനിവരാണ് മറ്റ് സ്പോൺസർമാർ.
എം എം സി എ ഭാരവാഹികളായ ജനീഷ് കുരുവിള, ആൻ്റോ പോൾ, ജോബിൻ, അലൻ തോമസ്, സുമേഷ് രാജൻ, ജിൻ്റിൽ രാജ് സെബാസ്റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളുടെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
എം എം സി എയുടെ മെഗാ ഓണാഘോഷത്തിൽ പങ്കെടുത്ത് പരിപാടികൾ വൻ വിജയമാക്കുവാൻ എല്ലാ അംഗങ്ങളേയും എക്സിക്യുട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡൻ്റ് റോസ്ബിൻ സെബാസ്റ്റ്യൻ, സെക്രട്ടറി ജയൻ ജോൺ എന്നിവർ സ്വാഗതം ചെയ്യുന്നു.
പരിപാടി നടക്കുന്ന ഫോറം ഹാളിൻ്റെ വിലാസം:
Forum Center,
Simons way,
Wythenshawe,
M22 SRX.
ജിസിഎസ്ഇ പരീക്ഷയിൽ മിന്നുന്ന വിജയം നേടി ഐപ്സ്വിച്ചിലെ മലയാളി വിദ്യാർത്ഥി എയ്ഡൻ മാത്യു ജിജോ
ഐപ്സ്വിച്ച്. യുകെയിലെ ജിസിഎസ്ഇ (GCSE) പരീക്ഷയിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി മലയാളി വിദ്യാർത്ഥി എയ്ഡൻ മാത്യു ജിജോ നാടിന്റെ അഭിമാനമായി മാറി.
ഐപ്സ്വിച്ചിലെ പ്രമുഖ സ്വകാര്യ സ്കൂളിൽ സ്കോളർഷിപ്പോടെ പഠനം പൂർത്തിയാക്കിയ എയ്ഡൻ, 8 എ സ്റ്റാറും (8 A*) 2 എ ഗ്രേഡും (2 A) നേടിക്കൊണ്ടാണ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.
ഐപ്സ്വിച്ചിലെ ബിസ്സിനസ്കാരനായ ജിജോയുടെയും, ഐപ്സ്വിച്ച് ഹോസ്പിറ്റലിലെ നഴ്സായ മഞ്ജുവിന്റെയും മകനാണ്. ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കൻ.
എയ്ഡന്റെ സഹോദരൻ ആൽഡ്രിക് (Aldric) യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിൽ (UCL) നിയമ ബിരുദ വിദ്യാർത്ഥിയാണ്. മക്കളുടെ ഉന്നത വിദ്യാഭ്യാസ നേട്ടത്തിൽ മാതാപിതാക്കളും അതീവ സന്തോഷത്തിലാണ്.
SPIRITUAL
അബർഡീൻ: ആത്മീയ നവീകരണത്തിനും, മാതൃ മാദ്ധ്യസ്ഥത്തിനും, അനുഗ്രഹീത സന്നിധിയായ 'കൃപാസനം മരിയൻ സെന്റർ' സ്കോട്ട് ലൻഡിൽ കൃപാസനം ഉടമ്പടി ധ്യാനം സംഘടിപ്പിക്കുന്നു. അബർഡീൻ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ്പ് ഹ്യൂഗ് ഗിൽബർട്ട്, കാലിക്കറ്റ് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ .ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്പിരിച്ച്വൽ ഡയറക്ടറും, സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ്ജ് എന്നിവരാവും പ്രധാനമായും സ്കോട്ലൻഡിലെ അബർഡീനിൽ കൃപാസനം ഉടമ്പടി ധ്യാനത്തിന് നേതൃത്വം നൽകുക.
പരിശുദ്ധ കന്യാമറിയത്തിന്റെ അഭിലാഷത്തിൽ ആരംഭിച്ച കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ, പരിശുദ്ധ അമ്മയുമായി ചേർന്ന് എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും രോഗശാന്തികൾക്കും അനുഗ്രഹസാഫല്യങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവസാക്ഷ്യങ്ങൾ അനവധിയാണ്.
സ്കോട്ട്ലൻഡിലെ അബർഡീൻ സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് ആഗസ്റ്റ് മാസം 25,26,27 തീയതികളിലാവും കൃപാസനം ഉടമ്പടി ത്രിദിന ധ്യാനം നടത്തപ്പെടുക. രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.
കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിലെ അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാൻ, കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കൃപാസന ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രെജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.
For More Details:
07770 730769, 07459 873176
St Mary's R C Cathedral,
16-20 Huntly St, Aberdeen
AB10 1SH, Scotland
ലിവര്‍പൂള്‍ ഐപിസി ഷാലോം സഭയുടെ ആഭിമുഖ്യത്തില്‍ ഈമാസം 29, 30 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.30ന്, ഞായറാഴ്ച 9.30 മുതല്‍ ഒരു മണി വരെ സ്റ്റോറിംഗ്ടണ്‍ അവെന്യൂവിലെ സെന്റ്. ജോണ്‍ ബോസ്കോ ആര്‍ട്സ് കോളേജില്‍ നടക്കുന്നു. ഈ ആത്മീയ സമ്മേളനത്തില്‍, ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയന് വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ബേബി അധ്യക്ഷനായിരിക്കും. റീജന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. ഇവാഞ്ചലിസ്റ്റ് സാംസണ് ചെങ്ങന്നൂരിന്റെ നേതൃത്വത്തില്‍ ഷാലോം കൊയര്‍ സംഗീത ശുശ്രൂഷ നിര്‍വഹിക്കുന്നു.
Evg. ജെറി ജോയ്, Evg. ഫിന്നി ജേക്കബ്, ബ്രദര്‍ ജെറിന് ബില്ലി എബ്രഹാം, ബ്രദര്‍. ടോണി സക്കറിയ, ബ്രദര്‍. ഡാന്‍ അശോക് എന്നിവര്‍ നേതൃത്വം നല്കുന്നു. ഈ സംഗീത സായാഹ്നത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
St. John Bosco arts college, storrington avenue, L11 9 DQ
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ചിങ്ങ മാസ പൂജ 2026 ഓഗസ്റ്റ് 22 ആം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ധാര, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ അതിനു ആവശ്യമായ പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.പൂജകൾക്ക് ശ്രീ അഭിജിത്ത് പ്രധാന കാർമികത്വവും വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വവും വഹിക്കും.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,
07973 151975
SPECIAL REPORT
ചിലപ്പോള്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോഴായിരിക്കും റിമോട്ട് പെട്ടെന്ന് പ്രവര്‍ത്തിക്കാതാകുന്നത്. അപ്പോള്‍ നാം ആവര്‍ത്തിച്ച് ബട്ടണുകള്‍ അമര്‍ത്തിനോക്കും, റിമോട്ട് കൈയില്‍ തട്ടിനോക്കും. പക്ഷേ ചാനല്‍ മാറില്ല. അത്തരം അവസരങ്ങളില്‍ സ്വാഭാവികമായി എല്ലാവരും ചിന്തിക്കുന്നത് റിമോട്ടിന് എന്തെങ്കിലും കേടുപാട് സംഭവിച്ചിട്ടുണ്ടോ അതോ അതിന്റെ ബാറ്ററി തീര്‍ന്നുപോയോ എന്നൊക്കെയായിരിക്കും.
ഇങ്ങനെയൊരു സാഹചര്യത്തില്‍ ആളുകള്‍ പുതിയൊരു റിമോട്ട് വാങ്ങുകയോ അല്ലെങ്കില്‍ അത് നന്നാക്കാന്‍ കൊടുക്കുകയോ ചെയ്യും. എന്നാല്‍ നിങ്ങളുടെ കൈയ്യിലിരിക്കുന്ന സ്മാര്‍ട്ട്ഫോണിന് ഈ പ്രശ്നം നിമിഷത്തിനുള്ളില്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞാലോ? മൊബൈലിന്റെ ക്യാമറ ഉപയോഗിച്ച് റിമോട്ടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിയും.
ആദ്യം ടിവി റിമോട്ടിന്റെ പ്രവര്‍ത്തനം എങ്ങനെയെന്ന് അറിയാം
ഇന്ന് വിപണിയില്‍ ലഭ്യമായ മിക്ക ടിവി, എസി, അല്ലെങ്കില്‍ സെറ്റ്-ടോപ്പ് ബോക്സ് റിമോട്ടുകളും ഇന്‍ഫ്രാറെഡ് ലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളവയാണ്. റിമോട്ടിലെ ഒരോ ബട്ടണ്‍ അമര്‍ത്തുമ്പോഴും റിമോട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ബള്‍ബില്‍ നിന്ന് ഒരു അദൃശ്യ പ്രകാശം പുറത്തുവരികയും, സിഗ്നല്‍ നേരിട്ട് ടിവിയുടെ സെന്‍സറിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. ഈ ഇന്‍ഫ്രാറെഡ് പ്രകാശത്തിന് നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത ഒരു അദൃശ്യമായ ഫ്രീക്വന്‍സി ഉണ്ട്. എങ്കിലും നമ്മുടെ സ്മാര്‍ട്ട്ഫോണ്‍ ക്യാമറകളിലെ സെന്‍സറുകള്‍ക്ക് ഈ പ്രകാശം എളുപ്പത്തില്‍ കാണാനും റെക്കോര്‍ഡുചെയ്യാനും കഴിയും. റിമോട്ടുകളുടെ കേടുപാടുകള്‍ പരീക്ഷിക്കാന്‍ ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
ആദ്യം സ്മാര്‍ട്ട്ഫോണിന്റെ പ്രൈമറി അല്ലെങ്കില്‍ ഫ്രണ്ട് ക്യാമറ ആപ്പ് തുറക്കുക. എന്നിട്ട് ക്യാമറ സ്ക്രീനില്‍ നോക്കുക. റിമോട്ടിലെ ഏതെങ്കിലും ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക. ബട്ടണ്‍ അമര്‍ത്തുമ്പോള്‍ റിമോട്ടിന്റെ ബള്‍ബില്‍ എന്തെങ്കിലും ചലനമുണ്ടോ എന്ന് കാണാന്‍ മൊബൈല്‍ സ്ക്രീന്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക.
ബട്ടണ്‍ അമര്‍ത്തിയതിന് ശേഷം നിങ്ങളുടെ മൊബൈല്‍ സ്ക്രീനില്‍ റിമോട്ടിന്റെ ബള്‍ബില്‍ നിന്ന് വയലറ്റ്, ചുവപ്പ് അല്ലെങ്കില്‍ വെള്ള നിറത്തിലുള്ള ഒരു തിളക്കം പ്രത്യക്ഷപ്പെടുകയാണെങ്കില്‍, അതിനര്‍ത്ഥം റിമോട്ട് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും ബാറ്ററി തകരാറുകള്‍ ഇല്ല എന്നുമാണ്. അങ്ങനെയെങ്കില്‍ പ്രശ്നം ടിവിയുടെ സെന്സറിലായിരിക്കാം.
ക്യാമറ വെളിച്ചം കാണിക്കുന്നുണ്ടെങ്കിലും അത് വളരെ മങ്ങിയതോ ദുര്‍ബലമോ ആണെങ്കില്‍, റിമോട്ടിന്റെ ബാറ്ററി തീര്‍ന്നുപോകാന്‍ പോകുന്നു എന്ന് മനസ്സിലാക്കുക. ഒരു പുതിയ ബാറ്ററി ഇട്ടുകഴിഞ്ഞാല്‍ റിമോട്ട് പഴയതുപോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. പക്ഷേ ഒരു ബട്ടണ്‍ അമര്ത്തിയതിനുശേഷവും മൊബൈല്‍ സ്ക്രീനില്‍ വെളിച്ചം ദൃശ്യമാകുന്നില്ലെങ്കില്‍ റിമോട്ടിനുള്ളിലെ സര്‍ക്യൂട്ട് കേടായതായോ അല്ലെങ്കില്‍ അതിന്റെ ബാറ്ററി പൂര്‍ണ്ണമായും തീര്‍ന്നതായോ മനസിലാക്കാവുന്നതാണ്.
CINEMA
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ 'ദൃശ്യം 3' തിയേറ്ററുകളിൽ വൻ വിജയമാണ് നേടിയത്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്. തിയേറ്ററിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഒ.ടി.ടി സ്ട്രീമിങ്ങും ചിത്രം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് നാലാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ.
മഴവിൽ മനോഹാരമയുടെ അവാർഡ് മിരാശയിലാണ് ആന്റണി പെരുമ്പാവൂർ സിനിമയുടെ നാലാം ഭാഗം പ്രഖ്യാപിച്ചത്. ദൃശ്യത്തിന് ഉറപ്പായും നാലാം ഭാഗം ഉണ്ടാകുമെന്നും ഇതെന്റെ മനസിൽ നിന്ന് പറയുന്നതാണെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. അതേസമയം, ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ആകെ നേടിയത് 237.70 കോടിയാണ്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 90.21 കോടി ആയിരുന്നു. കേരളത്തിന് പുറത്ത്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം 37 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റുള്ള വിദേശരാജ്യങ്ങളില്‍ നിന്നും 109 കോടിയോളമാണ് ചിത്രം നേടിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്ചിമേഷ്യയില്‍ നിന്ന് 6.51 മില്യണ്‍ ഡോളര്‍ നേടിയ ചിത്രം നോര്‍ത്ത് അമേരിക്കയില്‍ നിന്ന് 1.97 മില്യണും യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് 1.42 മില്യണും ഓസ്ട്രേലിയയില്‍ നിന്ന് 7.20 ലക്ഷം ഡോളറും നേടി. ന്യൂസിലന്‍ഡില്‍ നിന്ന് 1.56 ലക്ഷം ഡോളറും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം ചിത്രം 100 കോടി ക്ലബ്ബിലും കയറി. ഇതോടെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിട്ടുള്ള ചിത്രങ്ങളുടെ ലിസ്റ്റില്‍ നാലാം സ്ഥാനം സ്വന്തമാക്കാനും ദൃശ്യം 3യ്ക്ക് സാധിച്ചിരിക്കുകയാണ്.
മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു ബെഞ്ച്മാര്‍ക്ക് നല്കിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'.ജോര്‍ജ്കുട്ടിയും കുടുംബവും അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉള്‍പ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
മോഹൻലാലിന്റെ മക്കളായ പ്രണവിനും വിസ്മയയ്ക്കും മലയാള ഭാഷയോടുള്ള പരിജ്ഞാനത്തെക്കുറിച്ചും, മകളുടെ സിനിമാ പ്രവേശനം വൈകുന്നതിനുള്ള കാരണങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് സുചിത്ര മോഹൻലാൽ. ചെറുപ്പത്തിലേ ഹോസ്റ്റലിൽ പഠിച്ചതും വീട്ടിൽ ഇംഗ്ലീഷ് സംസാരിച്ചതുമാണ് മക്കളുടെ മലയാളം മെച്ചപ്പെടാതിരുന്നതിന് കാരണമെന്നും അതിന് ഉത്തരവാദി താൻ കൂടിയാണെന്നും സുചിത്ര മോഹൻലാൽ പറഞ്ഞു.
'വിസ്മയ പുതിയ കഥകൾ കേൾക്കുന്നുണ്ട്. അവൾക്കൊരു മൂന്ന്-നാല് മാസം സമയം വേണം. രണ്ട് പിള്ളേരും ഹോസ്റ്റലിൽ പഠിച്ചതു കൊണ്ട് അവർക്ക് മലയാളം നന്നായി അറിയില്ല. അപ്പുവിന് പിന്നെയും അറിയാം. അപ്പുവിന്റെ ആദ്യ സിനിമ കണ്ടാൽ അതറിയാം. 'ആദി'യിൽ അവന് അധികം ഡയലോഗുകൾ കൊടുത്തിട്ടില്ല ജീത്തു. പക്ഷേ അവനിപ്പോൾ ഇത്രയും പടങ്ങൾ ചെയ്തതു കൊണ്ടും സെറ്റിൽ എല്ലാവരോടും സംസാരിച്ചുമൊക്കെ മലയാളം നന്നായി മെച്ചപ്പെടുത്തിയിട്ടുണ്ട്. മായയ്ക്ക് ആ ഒരു പ്രശ്നമുണ്ട്. അപ്പു ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഹോസ്റ്റലിലേക്ക് പോയത്. മായ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴേ ഹോസ്റ്റലിൽ പോയി. അവിടെ കൂടുതലും വിദേശികളായ കുട്ടികളായിരുന്നു പഠിച്ചിരുന്നത്.
അവർ കൂടുതലും ഇംഗ്ലീഷേ സംസാരിച്ചിട്ടുള്ളൂ. വീട്ടിൽ വന്നപ്പോഴും ഞാനും അവരോട് ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്. അത് എന്റെ തെറ്റാണ്. ഞാൻ വളർന്നപ്പോഴും ഞങ്ങൾ സഹോദരങ്ങൾ തമ്മിലും കുറേയൊക്കെ ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്. കാരണം ഡാഡി, പകുതി തമിഴും പകുതി മലയാളവുമാണ്. മമ്മി ഫുൾ മലയാളി തന്നെ. മമ്മിയുടെ അടുത്ത് നമ്മൾ മലയാളം തന്നെ സംസാരിക്കും. ഡാഡിയുടെ അടുത്ത് ഇംഗ്ലീഷ്, തമിഴ്, മലയാളം ഇത് മൂന്നും സംസാരിക്കും. പിന്നെ പിള്ളേര് വന്നപ്പോൾ ചേട്ടനും (മോഹൻലാൽ) ഇല്ലല്ലോ വീട്ടിൽ. അദ്ദേഹം കൂടുതലും ഷൂട്ടിങ്ങിൽ ഒക്കെയാണ്. എല്ലാ ആഴ്ചയും അവരുടെ ഹോസ്റ്റലിൽ വിളിച്ചാണ് ഞാൻ സംസാരിക്കുന്നത്. അവർ വരുമ്പോൾ, അവരുടെ കസിൻസ് ഒക്കെ മദ്രാസിൽ ജനിച്ച് വളർന്നതു കൊണ്ട് അവരും ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്.
അപ്പോൾ ഇവർ വളർന്നപ്പോൾ മലയാളവുമായി ബന്ധമില്ലാതെ പോയി. ഇവിടെ വരുമ്പോൾ അച്ഛനോടും അമ്മയോടും സംസാരിക്കും. അല്ലാതെ അവർക്ക് വേറെ കണക്ഷൻസ് ഒന്നുമില്ലല്ലോ. മലയാളം മായയ്ക്ക് സംസാരിക്കാം, പക്ഷേ അതിനുള്ള കോൺഫിഡൻസ് അവൾക്കില്ല. പിന്നെ ആ സ്ലാങ്. എന്റെ തന്നെ ഒരു തമിഴ് ചുവയുണ്ടെന്ന് എല്ലാവരും പറയും. മംഗ്ലീഷിലാണ് മായ സ്ക്രിപ്റ്റ് വായിക്കുന്നത്. ഡയലോഗ് ഒക്കെ പഠിക്കാൻ ഒരു മാസം സമയം വേണമെന്ന് മായ പറയും. അതുകൊണ്ട് ഉടനെ ഉണ്ടാവുകയില്ല. നല്ല പ്രൊജക്ട് വന്നാലും ഒരു ഒന്നൊന്നര മാസം അവൾക്ക് വേണം,'- സുചിത്ര മോഹൻലാൽ പറഞ്ഞു.
അച്ഛനോടും അമ്മയോടും എല്ലാ കാര്യങ്ങളും തുറന്നു പറയാൻ തനിക്ക് മടിയാണെന്ന് നടൻ വിജയ്യുടെ മകൻ ജേസൺ സഞ്ജയ്. അനിയത്തി സാഷ തനിക്ക് ബെസ്റ്റ് ഫ്രണ്ടിനെപ്പോലെയാണെന്നും ജേസൺ പറഞ്ഞു. ജേസൺ സംവിധാനം ചെയ്യുന്ന സിഗ്മ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ രണ്ടിനാണ് ചിത്രം റിലീസിനെത്തുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജേസൺ. "എന്റെ ജീവിതത്തിലെ നെടുംതൂണ് അമ്മ തന്നെയാണ്. എന്നെക്കുറിച്ച് ഞാൻ പോലും ചില സമയങ്ങളിൽ ചിന്തിക്കാറില്ല. പക്ഷേ അമ്മ എന്നെക്കുറിച്ചും എന്റെ അനിയത്തിയെക്കുറിച്ചും 24*7 ചിന്തിക്കാറുണ്ട്.
എല്ലാ അമ്മമാരും അങ്ങനെയാണെന്ന് ഞാൻ വിചാരിക്കുന്നു. ഒരു ദിവസം ഞാൻ അമ്മയെ ഫോൺ വിളിക്കാൻ മറന്നാൽ പോലും അമ്മ തന്നെ എന്നെ വിളിച്ച്, വർക്കിൽ എന്തെങ്കിലും പറ്റിയോ, അല്ലെങ്കിൽ ഓഫീസിൽ എന്തൊക്കെ സംഭവിച്ചു, ഞാൻ എങ്ങനെയിരിക്കുന്നു എന്നൊക്കെ ചോദിക്കും. അതെന്റെ ജീവിതത്തിന്റെ ഭാഗമാണ്. നമുക്ക് ഒന്നും പറ്റരുത് എന്ന ചിന്തയോടെയാണ് അമ്മ എപ്പോഴും ഇരിക്കുന്നത്. അതിൽ ഞാൻ അനുഗ്രഹീതനാണ്.
എന്നാൽ ചില വിഷയങ്ങളിൽ അമ്മയെ എനിക്ക് പേടിയുമാണ്. അയ്യോ ഞാനിത് പറഞ്ഞാൽ അമ്മ എന്ത് വിചാരിക്കും എന്നൊക്കെ ഞാൻ ചിന്തിക്കും. പക്ഷേ ഞങ്ങൾക്ക് പരസ്പരം ഒരു വിശ്വാസമുണ്ട്. അതിപ്പോൾ വഴക്കായാലും അല്ലാതെ വെറുതെ സംസാരിക്കുന്നതാണെങ്കിലുമൊക്കെ അങ്ങനെ തന്നെ. പക്ഷേ അച്ഛനോടും അമ്മയോടും ഫ്രണ്ടിനെപ്പോലെ അല്ല ഞാൻ ഇടപെടുന്നത്.
എല്ലാ കാര്യങ്ങളും ഞാൻ അവരോട് പറയാറില്ല. അനിയത്തിയോട് എല്ലാ കാര്യങ്ങളും പറയും. അവളെനിക്ക് ഒരു ബെസ്റ്റ് ഫ്രണ്ടിനെപ്പോലെയാണ്. ചെറുപ്പത്തിൽ ഞാനും അവളും തമ്മിൽ നല്ല അടിയായിരുന്നു. പിന്നെ അവൾ കോളജിൽ പോയി. ഞാൻ ചെന്നൈയിൽ ജോലി ചെയ്യുന്നു. ഞങ്ങൾ തമ്മിൽ അങ്ങനെ എപ്പോഴും കാണാറൊന്നുമില്ല. ഇപ്പോൾ ഞങ്ങൾക്ക് പരസ്പരം നന്നായി മിസ് ചെയ്യാറുണ്ട്.
നല്ല അടുപ്പവുമാണ്. എല്ലാ കാര്യത്തിലും അവളെന്നെ സപ്പോർട്ട് ചെയ്യാറുണ്ട്. എന്റെ ഒരു കാര്യവും അവൾ മറ്റാരോടും പറയാറില്ല. വഴക്കുണ്ടാക്കുമ്പോൾ ഞാൻ പറയും എന്ന് കണ്ണു കൊണ്ട് കാണിക്കും. പക്ഷേ പറയില്ല. ഇഷ്ടമാണെങ്കിൽ അവൾ എന്നെ ബ്രോ എന്നാണ് വിളിക്കുന്നത്.
ദേഷ്യത്തിലാണെങ്കിൽ അണ്ണാ എന്ന് വിളിക്കും. റിവേഴ്സ് സൈക്കോളജിയാണ് അവളുടേത്. അവൾ അണ്ണാ എന്ന് വിളിക്കുമ്പോഴാണ്, ഓ ഞാൻ ചേട്ടനാണല്ലോ കുറച്ച് ഉത്തരവാദിത്വം വേണമല്ലോ എന്നൊക്കെ ഞാൻ ചിന്തിക്കുന്നത്". - ജേസൺ സഞ്ജയ് പറഞ്ഞു.
NAMMUDE NAADU
ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഗുരുവായൂരില്‍ റെക്കോര്‍ഡ് വിവാഹങ്ങള്‍. ഇന്ന് ഇതുവരെ മാത്രം 437 വിവാഹങ്ങളാണ് ക്ഷേത്രത്തില്‍ നടത്താന്‍ ശീട്ടാക്കിയിരിക്കുന്നത്. ദേവസ്വത്തിന് കീഴില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതോടെ ഇന്ന് പുലര്‍ച്ചെ മുതല്‍ വിവാഹങ്ങള്‍ തുടങ്ങി.
ക്ഷേത്രം കിഴക്കേ നടയില്‍ ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ ദേവസ്വം ചെയര്‍മന്‍ എ.വി.ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. പുലര്‍ച്ചെ നടന്ന ആദ്യ വിവാഹത്തില്‍ കണ്ണൂര്‍ തലശേരി സ്വദേശി ആര്‍ണവ് മോഹന്‍ കുമാര്‍ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാര്‍ത്തി. തുടര്‍ന്ന് മറ്റ് അഞ്ച് മണ്ഡപങ്ങളിലും ഒരേ സമയത്ത് വിവാഹങ്ങള്‍ പുരോഗമിക്കുകയാണ്.
തമിഴ്നാട്ടിൽ ജനിക്കുന്ന 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം സമ്മാനിക്കുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിയുമായി മുഖ്യമന്ത്രി ജോസഫ് വിജയ് സർക്കാർ. ഭരണത്തിലെത്തിയതിന് പിന്നാലെ സർക്കാർ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികളുടെ പട്ടികയിലേക്കാണ് പുതിയ പദ്ധതിയും എത്തുന്നത്.
ഏകദേശം 755 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായി നവജാത ശിശുക്കൾക്ക് സ്വർണമോതിരം നൽകും. പദ്ധതിക്കായുള്ള ടെൻഡറിൽ തമിഴ്നാട്ടിലെ കമ്പനികളെ മറികടന്ന് കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളായ ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്സ് എന്നിവയാണ് കരാർ സ്വന്തമാക്കിയത്. ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതിനെ തുടർന്നാണ് ഇരു കമ്പനികൾക്കും കരാർ ലഭിച്ചത്.
അടുത്ത നാല് മാസത്തിനിടെ ഇരു ജ്വല്ലറി ഗ്രൂപ്പുകളും ചേർന്ന് 1.28 ലക്ഷം സ്വർണമോതിരങ്ങൾ വിതരണം ചെയ്യും. ഇതിന്റെ മുഴുവൻ ചെലവും സംസ്ഥാന സർക്കാരാണ് വഹിക്കുക.
പദ്ധതിയുടെ ഭാഗമായി ഉയർന്ന കാരറ്റിലുള്ള, ഹോൾമാർക്ക് ചെയ്ത ഗുണമേന്മയുള്ള സ്വർണമാണ് നൽകുകയെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് അറിയിച്ചു. വിപണി വിലയേക്കാൾ ഒരു പൈസ മാത്രം അധികം ഈടാക്കിയാണ് മോതിരങ്ങൾ നൽകുന്നതെന്നും സാമൂഹിക ക്ഷേമ പദ്ധതിയിൽ പങ്കാളികളാകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടമ്മമാർക്ക് പ്രതിമാസം 2,500 രൂപ, നവവധുക്കൾക്ക് 8 ഗ്രാം സ്വർണവും സാരിയും, നിർധന കുടുംബങ്ങൾക്ക് ആറ് സൗജന്യ എൽപിജി സിലിണ്ടറുകൾ തുടങ്ങിയ പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് നവജാത ശിശുക്കൾക്കായുള്ള ഈ പദ്ധതിയും സർക്കാർ നടപ്പാക്കുന്നത്.
Channels
സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി അഖില്‍ മാരാര്‍. ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചതിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമാണ് താരം മറുപടി നല്‍കുന്നത്. തനിക്കെതിരെ നടക്കുന്ന ആക്രമണം ആസ്വദിക്കുന്നതായാണ് അഖില്‍ മാരാര്‍ പറയുന്നത്. അമ്പത് ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ആ വാക്കുകളിലേക്ക്:
''അഖില്‍ മാരാര്‍ v/s സ്റ്റേറ്റ് ഓഫ് കേരള, കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഈ ചര്‍ച്ച ഞാന്‍ ഭയങ്കരമായി ആസ്വദിക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കു, ഇത്രയും പേര് ഒരാള്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ ആ ആള് ഞാനോ ആരോ ആയിക്കോട്ടെ. അത് കണ്ടു കൊണ്ടിരിക്കുക എന്ത് രസമാണ്. എന്നോട് പല ആളുകളും ചോദിക്കുന്നുണ്ട്. അഖിലേ കുഴപ്പമുണ്ടോ? ഒക്കെയല്ലേ?
ഞാന്‍ എന്റെ ജീവിതത്തില്‍ അമ്പത് ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ല. ഞാന്‍ ചിന്തിക്കുന്നത്, കമ്യൂണിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ് പാര്‍ട്ടി, ബിജെപി, ഫെമിനിസ്റ്റുകള്‍ പുരോഗമനവാദികള്‍, ഇവരെല്ലാം ഒരുമിച്ച് ഒരേ സ്വരത്തില്‍, ശത്രുവിന്റെ ശത്രു മിത്രമെന്ന് പറയുന്നത് പോലെ, എല്ലാവരും കൂടെ ആഘോഷിക്കുകയാണ്. ഇതിലും വലിയ സന്തോഷം വേറെയുണ്ടോ.
ഇത്രയും പേരുടെ ആക്രമണം ഒരാളിലേക്ക് ചുരുങ്ങുമ്പോള്‍ കേരളത്തിന് പുറത്ത് നിന്ന് കേരളത്തെ നോക്കി കാണുന്നൊരു ശക്തിയുണ്ടെങ്കില്‍ ആ ശക്തിയ്ക്ക് മനസിലാകും ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് എന്ന്. എന്റെ ആത്മവിശ്വാസം വര്‍ധിക്കുകയാണ്. എനിക്ക് സന്തോഷം തോന്നുകയാണ്. ഇത്രയും നാള് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. നമ്മള് എവിടെ വരെ വളര്‍ന്നിട്ടുണ്ടെന്ന്. ഇതാണ് വളര്‍ച്ച. കേരളം മുഴുവന്‍ എതിര്‍ക്കുന്ന രീതിയില്‍ ഞാന്‍ വളര്‍ന്നു.
കാരണം, നാളിതുവരെ ഒരു രാഷ്ട്രീയ നേതാവിനേയും ഇങ്ങനെ ചോദ്യം ചെയ്ത് ഞാന്‍ കണ്ടിട്ടില്ല. ഒരു മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവിനോട് നിങ്ങളുടെ അഭിപ്രായം മാറുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചിട്ടില്ല. കാരണം അവരെല്ലാദിവസവും അഭിപ്രായങ്ങള്‍ മാറ്റിക്കൊണ്ടിരിക്കും. ഞാന്‍ ഈ പ്രോസസ് ആസ്വദിക്കുകയാണ്. നിങ്ങള്‍ എന്നെ എത്ര വേണമെങ്കിലും ആക്രമിച്ചോളൂ.
മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞത്, ബിഗ് ബോസ് ജയിച്ച് കഴിഞ്ഞതോടെ എല്ലാവരും എന്നെ പിന്തുണയ്ക്കുകയാണ്. അതോടെ എനിക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം നഷ്ടമായി എന്ന്. ജീവിതത്തില്‍ ഞാന്‍ ഒതുങ്ങിപ്പോയോ എന്ന് സംശയിക്കുന്നതായി. പക്ഷെ ഇപ്പോള്‍ ഞാന്‍ ചാര്‍ജ് ആയി. എനിക്ക് എന്താണെന്ന് അറിയാത്തൊരു സന്തോഷമാണ് തോന്നുന്നത്.
ഞാന്‍ സത്യമാണ് എന്നുള്ളതു കൊണ്ടും, ഞാന്‍ നിശബ്ദത പാലിച്ചെങ്കില്‍ മാത്രമേ നിങ്ങളുടെ ഇപ്പോള്‍ സൃഷ്ടിക്കുന്ന അജണ്ട പൊളിയുകയുള്ളൂവെന്നതിനാലും എനിക്കെതിരെ നിങ്ങള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെല്ലാം പൊള്ളയാണ് എന്നതിനാലും നിങ്ങള്‍ക്ക് എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. നീയൊക്കെ ചിന്തിക്കുന്നതിന് അപ്പുറത്തേക്ക് ഞാന്‍ സഞ്ചരിക്കും. ഈ പ്രകൃതി എന്നെ എത്തിക്കും. ഇത് എന്റെ വാക്കല്ല. പ്രകൃതി എനിക്കായി കാത്തുസൂക്ഷിച്ചിരിക്കുന്ന വലിയ യാത്രയുടെ തുടക്കമാണ്.'' എന്നാണ് അഖില്‍ മാരാര്‍ വിഡിയോയില്‍ പറയുന്നത്.
പിന്നാലെ കമന്റുമായി നിരവധി പേരാണ് എത്തുന്നത്. ''ആ കണ്ണീര് തുടച്ചിട്ട് പറ ചേട്ടാ, ഇത് വരെ കരഞ്ഞു തീര്‍ന്നില്ലേ, അലിന് ജോസ് പെരേരയുടെ വിചാരം അവന് ഒരു സൂപ്പര്‍ സ്റ്റാര്‍ ആണെന്നാണ്. അവനെ ജനങ്ങള്‍ കോമാളിയാക്കുന്നത് അവന് അറിയുന്നില്ല. കാരണം അവന് ഓരോ വീഡിയോക്കും പൈസ കിട്ടുന്നുണ്ട്. അതു പോലെയാണ് നീയും. നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരുമിച്ചു നിന്നൂടെ, പോയി ഇരന്നു മേടിച്ചതല്ലേ എന്തൊക്കെ വിവരക്കേടടോ അവിടെ പറഞ്ഞത് എന്നിട്ട് ഇപ്പോള്‍ വന്നു കരയുന്നു, മാരാറേ, നല്ല വിഷമം ഉണ്ടല്ലേ? എന്ത് ചെയ്തിട്ടും മുഖത്തെ ആ ചമ്മല് മാറുന്നില്ലല്ലോ? ചോദിച്ചു വാങ്ങിയതല്ലേ? ഇനി എയറില്‍ നിന്നിറങ്ങാന്‍ കുറേ കാലം എടുക്കും' എന്നാണ് ചില കമന്റുകള്‍.
''ചേട്ടാ കൂടുതല്‍ ഒന്നും മിണ്ടാണ്ടിരിക്കുന്നതാണ് നല്ലത് ഇപ്പോള്‍ തന്നെ അളിഞ്ഞിരിക്കുന്ന അളിഞ്ഞേഷ് കുമാര്‍ ആയി മാറി. ചത്തതുപോലെ നടന്നാല്‍ മതി രണ്ടുദിവസം കഴിയുമ്പോള്‍ എല്ലാം ശരിയാകും. നാട്ടില്‍ പേപ്പട്ടി ഇറങ്ങിയാല്‍ എല്ലാരും ഓടിച്ചിട്ട് തല്ലുമ്പോള്‍ ഞാന്‍ വലിയ സംഭവം ആണെന്ന് പേപ്പട്ടി വിചാരിച്ചാല്‍ എങ്ങനിരിക്കും? അതാണ് ഇപ്പൊ നിന്റെ അവസ്ഥ. കൊല്ലം ശങ്കേഴ്സില്‍ നല്ല സൈക്യാര്‍ട്ടിസ്റ്റ് ഉണ്ട്. പോയി കാണൂ, മറ്റുള്ളവരെ താഴ്ത്തികെട്ടാനാണ് നിന്റെ ഈ കാശ് ന്റെ അഹംഭാവം പറച്ചില്. അതാണ് കൂടുതല്‍ പേര്‍ക്കും നിന്നെ ഇഷ്ടമല്ലാത്തത്'' എന്നും ചിലര്‍ കമന്റ് ചെയ്യുന്നു.
അമ്മയെക്കുറിച്ച് സംസാരിക്കവേ പൊതുവേദിയിൽ വികാരാധീനനായി ബിഗ്ബോസ് മുൻ താരവും ഇന്റഫ്ളുവൻസറും കുണ്ടറ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന റോബിൻ രാധാകൃഷ്ണൻ. കൊല്ലം ജില്ലയിലെ അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 15–ാം വാര്‍ഡിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം.
''ഇത്തവണ വലിയ ഓണാഘോഷമൊന്നുമില്ല, എന്റെ അമ്മ മരിച്ചിട്ട് 40 കഴിഞ്ഞതേയുള്ളൂ. പക്ഷേ എല്ലാവരേയും ഒന്ന് കാണാന്‍ വേണ്ടി വന്നതാണ്. കഴിഞ്ഞ ഓണത്തിന് എന്റെ അമ്മയുടെ കൂടെ ആയിരുന്നു. ഇപ്രാവശ്യം അമ്മയില്ലാത്തത് എനിക്കൊരു തീരാനഷ്ടമാണ്'', എന്നായിരുന്നു റോബിന്റെ വാക്കുകൾ. തുടർന്ന് വാക്കുകൾ മുറിഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ മാസമാണ് റോബിന്റെ അമ്മ ബീന രാധാകൃഷ്ണൻ അന്തരിച്ചത്. ഏറെ നാളായി അർബുദ രോഗബാധിതയായിരുന്നു. “2026 മാർച്ച് 25നാണ് അമ്മയ്ക്ക് സ്റ്റേജ് 4 എൻഡോമെട്രിയൽ കാർസിനോമ ഉണ്ടെന്ന് കണ്ടെത്തുന്നത്. ആ ദിവസം മുതൽ പിന്നീട് അങ്ങോട്ട് ജീവിതം എണ്ണമറ്റ ആശുപത്രി സന്ദർശനങ്ങൾ, ചികിത്സകൾ, വേദന, അനിശ്ചിതത്വം, പ്രാർത്ഥനകൾ എന്നിവയാൽ നിറഞ്ഞ യാത്രയായി മാറി. എന്നിട്ടും എല്ലാ വെല്ലുവിളികളിലൂടെയും അമ്മ അസാധാരണമായ ശക്തിയും ധൈര്യവും പ്രകടിപ്പിച്ചു. ഈ പോരാട്ടത്തിൽ അചഞ്ചലമായ ദൃഢനിശ്ചയത്തോടെ തന്നെ പോരാടി. അവരുടെ പ്രതിരോധശേഷി ചുറ്റുമുള്ള എല്ലാവർക്കും പ്രചോദനം നൽകുന്നതായിരുന്നു.
ഏറ്റവും പ്രയാസകരമായ ദിവസങ്ങളിൽ പോലും അമ്മ ഓരോ നിമിഷത്തെയും പ്രതീക്ഷയോടെയും സ്നേഹത്തോടെയുമാണ് നേരിട്ടത്. ധൈര്യത്തിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് അമ്മ ഞങ്ങളെ പഠിപ്പിച്ചു. ധീരമായ പോരാട്ടത്തിനൊടുവിൽ, 2026 ജൂലൈ 3ന് പുലർച്ചെ ഒരു മണിയോടെ അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു. കാൻസർ അമ്മയുടെ ശരീരത്തെ കീഴടക്കിയെങ്കിലും, അമ്മയുടെ കരുത്തിനെയോ സ്നേഹത്തെയോ കീഴടക്കാൻ അതിന് ഒരിക്കലും കഴിഞ്ഞില്ല. അമ്മ എന്നെന്നേക്കുമായി ഞങ്ങളുടെ മനസിൽ നിലകൊള്ളും. അമ്മയുടെ ഓർമ്മകൾ ഞങ്ങൾക്ക് വഴികാട്ടിയാവുകയും, ആ സ്നേഹം ജീവിതകാലം മുഴുവൻ ഞങ്ങളോടൊപ്പം ഉണ്ടാവുകയും ചെയ്യും.അമ്മ.. സമാധാനത്തോടെ വിശ്രമിക്കൂ. അമ്മയെ ഞാൻ ഏറെ സ്നേഹിക്കും, എന്നും ഓർമ്മിക്കും, ഒരിക്കലും മറക്കില്ല”, എന്നായിരുന്നു റോബിന്റെ വാക്കുകള്‍.
സീരിയൽ നടി അനുമോൾ പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. തമിഴ് നടൻ ഭുവനേഷ് ആണ് അനുമോളുടെ ജീവിത പങ്കാളി. ചൊവ്വാഴ്ച പുലർച്ചെ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹകാര്യം എന്തുകൊണ്ടാണ് താൻ നേരത്തെ വെളിപ്പെടുത്താതിരുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം.
തന്റെ യൂട്യൂബ് ചാനലിലൂടെ തന്നെയായിരുന്നു നടിയുടെ പ്രതികരണം. "ഇത് ഭുവനേഷ്. അറേഞ്ചഡ് മാരേജ് ആണോ ലൗ മാരേജ് ആണോ എന്നൊക്കെ ഞാൻ പറയാം. എല്ലാ കാര്യങ്ങളും വഴിയേ പറയാം. എന്തായാലും ഞങ്ങൾ ഭയങ്കര ഹാപ്പിയാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവുമൊക്കെ എപ്പോഴും വേണം.
ഭുവനേഷ് കുറച്ചേ സംസാരിക്കുകയുള്ളൂ. ഞങ്ങൾ ഇന്നലെയും ഇന്നുമൊന്നും ഉറങ്ങിയിട്ടില്ല. വെളുപ്പിന് 12 മണിക്ക് റെഡിയാകാൻ കയറിയതാണ്. നാല് മണിക്കാണ് ഞങ്ങൾ ക്ഷേത്രത്തിലെത്തിയത്. കല്യാണം നേരത്തെ പറയാത്തത് എന്താണെന്ന് ഒക്കെ കുറേ പേർ ചിന്തിക്കും. അത് എന്താണെന്ന് വച്ചാൽ, ഇത് ഭയങ്കര സന്തോഷമുള്ള ഒരു കാര്യമല്ലേ.
അത് കൊട്ടിഘോഷിച്ച് നടന്നു കഴിഞ്ഞാൽ ചിലപ്പോൾ അറിയില്ല, എന്നെ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ടാകും. ഇപ്പോൾ തന്നെ ഓരോന്ന് എഴുതി ഉണ്ടാക്കി ഇടുന്നുണ്ടല്ലോ. ഉള്ള സമയം ആഘോഷിക്കാനാണ് എനിക്ക് ഇഷ്ടം. ആദ്യമേ എല്ലാവരോടും പറയാതെ അവസാനം പറയാം എന്ന് കരുതി ഇരിക്കുകയായിരുന്നു.
അതുകൊണ്ടാണ് എല്ലാം കഴിഞ്ഞ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ പറയാത്തതിൽ ഒന്നും വിചാരിക്കരുത്. എനിക്ക് നല്ലത് നടക്കണമെന്നും മോശം വിചാരിക്കണമെന്നും ആഗ്രഹിക്കുന്ന ഒത്തിരി ആൾക്കാരുണ്ട്. അതുകൊണ്ടാണ്. എല്ലാവർക്കും നന്ദി". - അനുമോൾ പറഞ്ഞു.
ഒറ്റയടിക്കാണ് തനിക്ക് ജീവിതത്തിൽ തിരിച്ചറിവുകളുണ്ടായതെന്ന് അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി (രാഹുൽ ദാസ്). അച്ഛൻ തനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നുവെന്നും എന്നാൽ തിരിച്ച് അച്ഛനെ സന്തോഷിപ്പിക്കാൻ തനിക്ക് ഒരു കാര്യം പോലും ചെയ്യാൻ സാധിച്ചില്ലെന്നും കിച്ചു പറയുന്നു.
മച്ചാൻസ് വ്ലോഗ് എന്ന പോഡ്കാസ്റ്റിൽ ആണ് തന്റെ ജീവിതത്തിലെ വിഷമങ്ങളെക്കുറിച്ച് കിച്ചു പറഞ്ഞത്. "അച്ഛനുമായി ഞാനൊരു തവണ വഴക്ക് ആയിരുന്നു. എനിക്ക് വേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്തു. തിരിച്ച് അച്ഛനെ സന്തോഷിപ്പിക്കാൻ ഒരു കാര്യം പോലും എനിക്ക് ചെയ്ത് കൊടുക്കാൻ പറ്റിയിട്ടില്ല. എനിക്ക് വേണ്ടത് ഇത്ര വരെ എനിക്ക് ചെയ്ത് തന്നു.
പക്ഷേ ഞാൻ അന്ന് അതുപോലും മനസിലാക്കിയെടുത്തില്ല. അതൊക്കെ എനിക്കിപ്പോഴും വലിയ കുറ്റബോധമായി മനസിൽ കിടപ്പുണ്ട്. അച്ഛൻ മദ്യപിച്ച് വന്നപ്പോൾ അങ്ങോട്ടുമിങ്ങോട്ടും സംസാരമായി. വലിയ കുഴപ്പമൊന്നുമില്ലായിരുന്നു. പരമാവധി നിയന്ത്രിച്ച് വയ്ക്കുമായിരുന്നു ഞാൻ. ഞാൻ ഭയങ്കരമായി കൺട്രോൾ ചെയ്ത് നിർത്തും.
കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല, ഇല്ലാത്തപ്പോഴാണ് വില അറിയുന്നത് എന്ന് പറയില്ലേ. അങ്ങനെ വന്നൊരു ആളാണ് ഞാൻ. എനിക്ക് അറിയില്ലായിരുന്നു അത്. ഒറ്റയടിക്ക് ആണ് എനിക്ക് ഇതെല്ലാം മനസിലാകുന്നത്. എപ്പോഴും നമ്മൾ ഒറ്റയ്ക്ക് ആയിരിക്കും.
എപ്പോഴും ഒരാൾ നിങ്ങളുടെ കൂടെ ഉണ്ടാകണമെന്നില്ല. ഞാൻ അങ്ങനെയൊരാളാണ്. എനിക്ക് പുറത്തേക്ക് ഒന്ന് പോകണമെങ്കിൽ ഒരു കൂട്ടുകാരനെങ്കിലും എന്റെ കൂടെ വേണം. അതാണിപ്പോൾ എനിക്ക് മാറ്റിയെടുക്കേണ്ടത്. ഒരു കാര്യവും ഒറ്റയ്ക്ക് എനിക്ക് ചെയ്യാൻ പറ്റത്തില്ല".- കിച്ചു സുധി പറഞ്ഞു.
കിച്ചു സുധി (രാഹുൽ ദാസ്) ക്കെതിരെ രേണു സുധി വീണ്ടും രംഗത്ത്. രാഹുൽ ദാസ് മാത്രമല്ല, സുധിക്ക് മകൻ. റിതുൽ ദാസുമുണ്ട്. തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ടെന്ന് രേണു പറഞ്ഞു. പൊന്നു പോലെ നോക്കിയതാ താനെന്നും തന്റെ കൂടെ തന്നെയല്ലേ അവൻ ഏഴ് വർഷവും ജീവിച്ചതെന്നും രേണു പറഞ്ഞു.
അതെല്ലാം കിച്ചു മറന്നാണ് ഇപ്പോൾ ജീവിക്കുന്നതെന്നും രേണു മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "എന്റെ വളർത്തു മകനാണ് രാഹുൽ ദാസ് എന്ന കിച്ചു. അതെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഈ ഒരു അഞ്ച് മാസം മുൻപ് വരെ ഈ ഒരു ബന്ധം വളരെ ദൃഢമായി പോയിക്കൊണ്ടിരുന്നതാണ്.
ചിലപ്പോൾ അതിനകത്ത് അസ്വാരസ്യങ്ങൾ കാണുമായിരിക്കാം. എല്ലാം മറന്നു കൊണ്ടും എല്ലാം ക്ഷമിച്ചു കൊണ്ടും തന്നെയാണ് ഞാൻ മുന്നോട്ട് പോകുന്നത്. അഞ്ച് മാസം മുൻപും ഞാൻ സഹായിച്ചു കൊണ്ടിരുന്ന വളർത്തു മകൻ തന്നെയാണ്. അങ്ങനെ തന്നെയേ ഞാൻ പറയുന്നുള്ളൂ. പക്ഷേ അതിനകത്ത് പല കറുത്ത കൈകളും ചേർന്നു.
ഇന്നുവരെ എന്റെ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഒരു നെഗറ്റീവും ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ എനിക്ക് ഇന്ന് പറയണം. ഇതിന്റെ പേരിൽ ഇനി വിവാദമുണ്ടായാലും നെഗറ്റീവ് കമന്റ്സ് വന്നാലും എന്നെ ശപിച്ചാലും എനിക്ക് വേണ്ടി പ്രാർഥിക്കുന്ന കുറച്ചു നല്ല ആളുകളും എന്റെ വീട്ടുകാരും ഉള്ളിടത്തോളം കാലം ഞാൻ താഴെ വീഴത്തില്ല. 11 വയസിൽ, അന്ന് പെറ്റത്തള്ള ഉണ്ടായിരുന്നു. പിന്നെയാണ് അവർ മരിച്ചത്.
പെറ്റത്തള്ള ഉപേക്ഷിച്ച ഒരു കുഞ്ഞിനെയും രണ്ടാം ഭാര്യ ഉപേക്ഷിച്ച ഒരു ഭർത്താവിനെയും ഞാൻ നോക്കിയതാണോ തെറ്റ് ?. അയാളെ (സുധി) സ്നേഹിച്ച്, ആ കുഞ്ഞിനെ ഞാൻ ബോർഡിങ്ങിൽ നിർത്തിയോ. ഒരു വാക്ക് കൊണ്ട് പോലും ഞാൻ വേദനിപ്പിച്ചിട്ടില്ല, 11 വയസുള്ള ആ കുട്ടിയെ. 11 വയസ് മുതൽ സുധിച്ചേട്ടൻ മരിച്ച് ഒരു വർഷം കഴിയുന്നതു വരെ എന്റെ കൂടെ തന്നെയായിരുന്നു.
ഞാനൊരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ വേദനിപ്പിച്ചിട്ടില്ല. അവൻ ചെയ്ത തെറ്റുകളെല്ലാം ഞാൻ മറന്നു, ക്ഷമിച്ചു. അതാണോ ഞാൻ ചെയ്ത തെറ്റ് ?. രാഹുൽ ദാസ് മാത്രമല്ല, സുധിക്ക് മകൻ. റിതുൽ ദാസുമുണ്ട്. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട. അവരെ വേണ്ട ഇവരെ വേണ്ട എന്നൊന്നും ഞാൻ എന്റെ ഇളയ മകനോടും പറഞ്ഞിട്ടില്ല. രാഹുൽ ദാസിന് എന്തും പറയാം, അത് കുഞ്ഞ്. രേണു സുധിയും അവരുടെ വീട്ടുകാരും നികൃഷ്ട ജീവികൾ.
പല കാര്യങ്ങളിലും ഞാൻ മൗനം പാലിച്ചിരുന്നു. ഇനി അങ്ങനെ മൗനം പാലിക്കുന്നില്ല. മൗനം പാലിച്ചിട്ട് എനിക്കെന്തെങ്കിലും കിട്ടിയോ. ഇന്ന് പൊക്കി പിടിക്കുന്നവരുണ്ടല്ലോ. 11 വയസ് മുതൽ 18 വയസ് വരെ അമ്മ ഉപദ്രവിച്ചെന്ന് പറഞ്ഞ് എന്താണ് അവൻ അന്ന് പോയി നിൽക്കാതിരുന്നത് ?. ഇന്ന് 22 വയസുള്ള യുവാവാണ് അവൻ. ഇന്ന് പൈസയുമുണ്ട് ആവശ്യത്തിന്. അന്ന് ഒന്നുമില്ലായിരുന്നപ്പോൾ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് വിഷമമുണ്ട്.
അതുകൊണ്ടാണ് ഞാൻ പറയുന്നത്. എന്റെ ഭർത്താവിനെപ്പറ്റിയോ അവരുടെ വീട്ടുകാരെപ്പറ്റിയോ ഞാനിതുവരെ ഒന്നും പറഞ്ഞിട്ടില്ല. അത്രയും ഞാൻ അനുഭവിച്ചു. കാൻസർ വന്ന് കിടന്നിട്ട് എന്നെ ഒരു നോക്ക് ഒന്ന് കാണാൻ വന്നില്ല. ആരുടെ വിഷമമാണ് രാഹുലിന് തീർക്കാനുള്ളത് ?. ഇന്ന് വരെ എന്നെ വിളിച്ചിട്ടില്ല. ഞാൻ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എന്തിനാണ് ?.
എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട. അതിന്റെ പേരിൽ എന്നെ തൂക്കി കൊല്ലുവാണെങ്കിൽ കോടതി തൂക്കി കൊല്ലട്ടേ. ഇങ്ങനെയൊരു ജീവിതത്തേക്കാളും നല്ലത് അതാണ്. 11 വയസ് മുതൽ 18 വയസുവരെ എല്ലാ കാര്യങ്ങളും അറിയാവുന്നതല്ലേ. കുഞ്ഞ് കൊച്ചൊന്നും അല്ലായിരുന്നല്ലോ. ഞാൻ അനുഭവിച്ചതും, അന്ന് സാമ്പത്തിക ബുദ്ധിമുട്ടുകളുമൊക്കെ വന്നു. അന്ന് പോലും ഇവനെ പട്ടിണിക്ക് ഇട്ടിട്ടില്ല.
ഞാൻ പട്ടിണി കിടന്നിട്ടുണ്ട്. സുധിയും ഞാനും പട്ടിണി കിടന്നിട്ടുണ്ട്. ഈ പിള്ളേരെ ഞങ്ങൾ പട്ടിണിക്കിട്ടിട്ടില്ല. അതൊക്കെ എന്ത് കൊണ്ട് മറക്കുന്നു ?. എനിക്കെതിരെ ഓരോ വ്ലോഗർമാർക്ക് വിവരങ്ങൾ കൊടുക്കുക. ഇതൊക്കെ ഞാൻ പിന്നീടാണ് അറിഞ്ഞത്. അതിലൂടെ അവന് വല്ല പൈസയും കിട്ടുമായിരിക്കും. 11 വയസുള്ള ഒരു കുഞ്ഞിനെ കൊണ്ടുവന്നപ്പോൾ ഞാൻ എങ്ങനെയാണ് നോക്കിയതെന്ന് സുധിക്ക് അറിയാം.
എന്റെ വീട്ടുകാർക്ക് അറിയാം, ബന്ധുക്കൾക്കും അയൽപ്പക്കംകാർക്കും അറിയാം. അതെല്ലാം അവൻ മറന്നു. മറന്നാണിപ്പോൾ പെരുമാറുന്നത്. എനിക്കൊന്നും വേണ്ട. രാഹുൽ സന്തോഷമായി ബിസിനസും ചെയ്ത് ബിഗ് ബോസിലും കയറുവാണേൽ കയറട്ടേ. എനിക്ക് ഒരു രൂപ തന്നിട്ടുമില്ല, എനിക്ക് വേണ്ട. കാൻസർ ആയി കിടക്കുവല്ലേ. വിഷമം ഉള്ളവരുടെ വിഷമം തീർക്കാനാണോ വന്നത്.
ഇവിടെ വന്നുവെന്നാണ് അറിഞ്ഞത്. ഞാൻ അന്ന് ഐസിയുവിൽ ആയിരുന്നു. എന്തിന് പരിസരം നിരീക്ഷിക്കാനോ ?. ഞാൻ ഇനി എഴുന്നേൽക്കില്ല എന്ന് വിചാരിച്ചോ ?. അമ്മയുടെ സബ്സ്ക്രിപ്ഷനിൽ കിട്ടിയ പൈസയും ഞാൻ കൊടുത്തിട്ടുണ്ടല്ലോ ഒരുപാട്.
അതും മേടിച്ചിട്ട് അല്ലേ എന്നെ ഈ കുറ്റം പറയുന്നത്. അപ്പോൾ ആരുടെ ഭാഗത്താ ന്യായം. പൊന്നു പോലെ നോക്കിയതാ ഞാൻ. എന്റെ കൂടെ തന്നെയല്ലേ ഏഴ് വർഷവും ജീവിച്ചത്. അമ്മ എന്ന് തന്നെയല്ലേ വിളിച്ചോണ്ടിരുന്നതും". - രേണു സുധി പറഞ്ഞു.
BUSINESS
എല്ലാവരും സ്മാര്‍ട്ട്ഫോണുകളില്‍ ഫോട്ടോകള്‍, വീഡിയോകള്‍, പ്രധാനപ്പെട്ട രേഖകള്‍ എന്നിവയെല്ലാം സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ഗൂഗിള്‍ സ്റ്റോറേജ് വേഗത്തില്‍ നിറയുന്നതിന് കാരണമാകുന്നു. എന്നാല്‍ ചില സെറ്റിംഗ് മാറ്റിയാല്‍ സ്റ്റോറേജ് നിറയുന്നതുകൊണ്ടുള്ള പ്രശ്നം പരിഹരിക്കാന്‍ കഴിയും.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സാധാരണയായി 15GB സൗജന്യ സംഭരണം മാത്രമേ ലഭിക്കൂ. ഈ സംഭരണം ഗൂഗിള്‍ ഡ്രൈവിന് മാത്രമുള്ളതല്ല. മറിച്ച് ജീ-മെയില്‍, ഗൂഗിള്‍ ഫോട്ടാസ്, മറ്റ് ഗൂഗിള്‍ സേവനങ്ങള്‍ എന്നിവയ്ക്കിടയിലും പങ്കിടുന്നു.ഫോണ്‍ ബാക്കപ്പുകളും ഈ സ്റ്റോറേജില്‍ ഇടം പിടിച്ചേക്കാം. ഫോട്ടോകളും വീഡിയോകളും സ്ഥിരമായി ബാക്കപ്പ് ചെയ്യുകയാണെങ്കില്‍ കാലക്രമേണ സ്റ്റോറേജ് നിറയാന്‍ തുടങ്ങും. നിങ്ങള്‍ക്ക് പഴയ ഡാറ്റ ഇല്ലാതാക്കേണ്ടി വരികയും ചെയ്തേക്കാം. അതല്ലെങ്കില്‍ പണമടച്ചുള്ള സ്റ്റോറേജ് പ്ലാനിലേക്ക് മാറേണ്ടി വരികയും ചെയ്യാം.
വാട്്സ്ആപ്പ് അതിന്റെ ഡാറ്റ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യുമ്പോള്‍ ഗൂഗിള്‍ ഫോട്ടോസ് ഫോണിലെ വാട്ട്സ്ആപ്പ് മീഡിയ ഫോള്‍ഡറില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്യുന്നു. തല്‍ഫലമായി ഒരേ ഫോട്ടോയോ വീഡിയോയോ രണ്ട് വ്യത്യസ്ത ക്ലൗഡ് ലൊക്കേഷനുകളില്‍ സൂക്ഷിക്കാന്‍ കഴിയും. ഇത് ഗൂഗിള്‍ സ്റ്റോറേജിനെ നേരിട്ട് ബാധിക്കും.
ഈ പ്രശ്നം ഒഴിവാക്കാനുള്ള ഒരു എളുപ്പ മാര്‍ഗം ഗൂഗിള്‍ ഫോട്ടോസിലേക്ക് പോയി ഏതൊക്കെ ഫോള്‍ഡറുകളാണ് ബാക്കപ്പ് ചെയ്യുന്നതെന്ന് പരിശോധിക്കുക എന്നതാണ്. വാട്സ്ആപ്പില്‍ നിന്നോ മറ്റേതെങ്കിലും മെസേജിംഗ് ആപ്പില്‍ നിന്നോ ഉള്ള മീഡിയ ഇതിനകം തന്നെ സ്വന്തം ബാക്കപ്പ് സിസ്റ്റത്തില്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ ആ ഫോള്‍ഡറിനുള്ള ഗൂഗിള്‍ ഫോട്ടോസ് ബാക്കപ്പ് പ്രവര്‍ത്തനരഹിതമാക്കണം. ഇത് ഭാവിയില്‍ ഫോട്ടോകളുടെയും വീഡിയോകളുടെയും ഡ്യൂപ്ലിക്കേറ്റ് ബാക്കപ്പുകള്‍ സൃഷ്ടിക്കപ്പെടുന്നത് തടയും. എങ്കിലും ബാക്കപ്പുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് മാത്രം പോര. ഗൂഗിള്‍ ഫോട്ടോസിലേക്ക് ഇതിനകം അപ്ലോഡ് ചെയ്ത പഴയ ഫയലുകളും പ്രത്യേകം ഇല്ലാതാക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നത് ക്ലൗഡ് സ്റ്റോറേജിലെ അധികമുള്ള സ്ഥലം ശൂന്യമാക്കാന്‍ സഹായിക്കും.
മെസേജിംഗ് ആപ്പുകളിലൂടെ ലഭിക്കുന്ന എല്ലാ ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കേണ്ട ആവശ്യമില്ല. മീമുകള്‍, GIF-കള്‍, ഫോര്‍വേഡ് ചെയ്തുവരുന്ന വീഡിയോകള്‍, ഗ്രൂപ്പ് ചാറ്റുകളിലെ ഉപയോഗശൂന്യമായ ഫോട്ടോകള്‍ എന്നിവയെല്ലാം വളരെ പെട്ടെന്ന് തന്നെ കൂടുതല്‍ സ്റ്റോറേജ് എടുക്കും. അതിനാല്‍ അത്യാവശ്യ ഫയലുകള്‍ സൂക്ഷിച്ച ശേഷം മീഡിയ ഇല്ലാതാക്കുന്നത് ഒരു മികച്ച ഓപ്ഷനാണ്. ഇത് ഇന്റേണല്‍ സ്റ്റോറേജും ക്ലൗഡ് സ്റ്റോറേജും ലാഭിക്കും.
ഫോട്ടോകളും വീഡിയോകളും മാത്രമല്ല ഗൂഗിള്‍ സ്റ്റോറേജ് ഇല്ലാതാക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വിവിധ ആപ്പുകളില്‍ നിന്നുള്ള ഡാറ്റയും ബാക്കപ്പ് ചെയ്യാന്‍ കഴിയും. ആന്‍ഡ്രോയിഡിന്റെ സെറ്റിംഗ്സിലെ ഗൂഗിള്‍ സെക്ഷനിലെ ബാക്കപ്പ് ഓപ്ഷന് നോക്കി ഏതൊക്കെ ആപ്പുകളാണ് ഇത്തരത്തില്‍ ഫോട്ടോയും വീഡിയോയും പോലുള്ള ഡാറ്റ സേവ് ചെയ്തുവയ്ക്കുന്നതെന്ന് നിങ്ങള്‍ക്ക് പരിശോധിക്കാം. ഗൂഗിള്‍ വണ്‍ ആപ്പ് വഴിയും ബാക്കപ്പ് വിവരങ്ങള്‍ കാണാന്‍ കഴിയും.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വീഡിയോ പ്ലാറ്റ്ഫോമുകളിലൊന്നാണ് യൂട്യൂബ്. വിനോദത്തിനും അറിവിനും വാര്‍ത്തകള്‍ക്കും തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ആളുകള്‍ ദിവസവും യൂട്യൂബ് ഉപയോഗിക്കുന്നുണ്ട്. അതേസമയം യൂട്യൂബിനെ പ്രധാന വരുമാനമാര്‍ഗമാക്കിയിട്ടുള്ള നിരവധി കണ്ടന്റ് ക്രിയേറ്റര്‍മാരുമുണ്ട്.
അതിനാല്‍ തന്നെ ഒരു വീഡിയോയ്ക്ക് ലഭിക്കുന്ന വ്യൂസ്, വാച്ച് ടൈം, പരസ്യ വരുമാനം എന്നിവയെല്ലാം ക്രിയേറ്റര്‍മാരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഇപ്പോഴിതാ, വീഡിയോയുടെ വ്യൂസ് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന പുതിയ മാറ്റമാണ് ശ്രദ്ധ നേടുന്നത്.
പുതിയ രീതി അനുസരിച്ച് ഒരു വീഡിയോ പ്ലേ ചെയ്യാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ കാഴ്ചയായി രേഖപ്പെടുത്തുന്ന രീതിയാണ് യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. അതായത് വീഡിയോയുടെ തുടക്കത്തിലെ ചെറിയൊരു ഭാഗം മാത്രം കണ്ട ശേഷം പ്രേക്ഷകന് മറ്റൊരു വീഡിയോയിലേക്ക് പോയാലും അത് ഒരു വ്യൂ ആയി കണക്കാക്കപ്പെടാം.വിവിധ തരത്തിലുള്ള യൂട്യൂബ് വീഡിയോ ഫോര്‍മാറ്റുകളില്‍ വ്യൂസ് കണക്കാക്കുന്ന രീതിയില്‍ ഉണ്ടായിരുന്ന വ്യത്യാസങ്ങള്‍ കുറയ്ക്കുക എന്നതാണ് മാറ്റത്തിന്റെ പ്രധാന ലക്ഷ്യം.
വ്യൂസ് വേഗത്തില്‍ വര്‍ധിക്കുന്ന പുതിയ രീതിയിലൂടെ പല കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും അവരുടെ വീഡിയോ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടോ എന്ന് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. പ്രത്യേകിച്ച് വീഡിയോയുടെ തുടക്കത്തില്‍ തന്നെ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഉള്ളടക്കമാണെങ്കില്‍ ഇത് കൂടുതല്‍ പ്രയോജനം നല്‍കും. കാരണം വീഡിയോ ഓപ്പണ്‍ ചെയ്ത ഉടന്‍ തന്നെ പ്രേക്ഷകര്‍ മറ്റൊന്നിലേക്ക് പോകുന്നുണ്ടോ അതോ തുടര്‍ന്നും കാണുന്നുണ്ടോ എന്നത് വീഡിയോയുടെ പ്രകടനത്തെ വിലയിരുത്തുന്നതില്‍ പ്രധാനമാണ്.
വ്യൂസ് കൂടുന്നതുകൊണ്ട് മാത്രം പരസ്യ വരുമാനം അതേ അനുപാതത്തില്‍ കൂടണമെന്ന് അര്‍ഥമില്ല. വ്യൂ കൗണ്ട്, വാച്ച് ടൈം, പരസ്യം പ്രദര്‍ശിപ്പിക്കപ്പെടുന്നത് തുടങ്ങിയവയൊക്കെ യൂട്യൂബിനെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ കാര്യങ്ങളാണ്. അതിനാല്‍ വ്യൂസ് കണക്കാക്കുന്ന രീതിയിലുണ്ടാകുന്ന മാറ്റം മാത്രം അടിസ്ഥാനമാക്കി ക്രിയേറ്റര്‍മാരുടെ വരുമാനം വര്‍ധിക്കുമെന്ന് പറയാനാകില്ല.
സാധാരണ പ്രേക്ഷകര്‍ക്ക് വലിയ വ്യത്യാസം അനുഭവപ്പെടണമെന്നില്ല. അവര്‍ വീഡിയോ കാണുന്ന രീതിയില്‍ കാര്യമായ മാറ്റമുണ്ടാകില്ല. എന്നാല്‍ ഒരു വീഡിയോയ്ക്ക് എത്ര വ്യൂസ് ലഭിച്ചു എന്ന കണക്കില്‍ പുതിയ രീതിയുടെ സ്വാധീനം മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ ക്രിയേറ്റര്‍മാരെ സംബന്ധിച്ചിടത്തോളം ഇത് കൂടുതല്‍ ശ്രദ്ധിക്കേണ്ട മാറ്റമാണ്. കാരണം വ്യൂസ് മാത്രമല്ല ആളുകള്‍ വീഡിയോ എത്രനേരം കാണുന്നു എന്നതും ഒരു വീഡിയോ വിജയിക്കുന്നതില്‍ നിര്‍ണായകമായ കാര്യമാണ്.
ഒരു വീഡിയോയ്ക്ക് ആയിരക്കണക്കിന് വ്യൂസ് ലഭിച്ചാലും ആളുകള്‍ കുറച്ച് സെക്കന്‍ഡുകള്‍ക്ക് ശേഷം ആ വീഡിയോ ഉപേക്ഷിക്കുന്നുണ്ടെങ്കില്‍ ആ വീഡിയോയുടെ പ്രകടനം മികച്ചതാണെന്ന് പറയാനാകില്ല. അതുകൊണ്ടുതന്നെ പുതിയ മാറ്റം വന്നാലും ക്രിയേറ്റര്‍മാര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് വീഡിയോയുടെ തുടക്കം എത്രത്തോളം ആകര്‍ഷകമാണ്, പ്രേക്ഷകര്‍ എത്രനേരം വീഡിയോ കാണുന്നു, എത്രപേര്‍ വീഡിയോ മുഴുവനായും കണ്ടു തുടങ്ങിയ കാര്യങ്ങളിലാണ്.
യൂട്യൂബിന്റെ ഈ മാറ്റം വ്യൂസ് കണക്കാക്കുന്ന രീതിയെ കൂടുതല്‍ ഏകീകരിക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ക്രിയേറ്റര്‍മാര്‍ക്ക് യഥാര്‍ഥ നേട്ടം ലഭിക്കണമെങ്കില്‍ വ്യൂസ് വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രേക്ഷകരെ വീഡിയോയില്‍ പിടിച്ചുനിര്‍ത്താനും കഴിയണം.
എ.ഐ. ചാറ്റ്ബോട്ടുകളുടെ ഉപയോഗം കൗമാരക്കാർക്കിടയിൽ വ്യാപകമാകുന്നതിനിടെ, അവരുടെ സുരക്ഷയും പഠനാവശ്യങ്ങളും മുൻനിർത്തി പുതിയ സേവനവുമായി ഓപ്പൺ എ.ഐ. 13 മുതൽ 17 വയസ്സുവരെയുള്ള ഉപയോക്താക്കൾക്കായി പ്രത്യേകമായി രൂപകൽപന ചെയ്ത ‘ചാറ്റ് ജി.പി.ടി. ഫോർ ടീൻസ്’ ആണ് കമ്പനി അവതരിപ്പിച്ചത്. സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കിയ ഈ പതിപ്പിൽ ആത്മഹത്യ, സ്വയം ഉപദ്രവിക്കൽ, ലൈംഗികത, പ്രണയം തുടങ്ങിയ അതീവസൂക്ഷ്മ വിഷയങ്ങളിലെ സംഭാഷണങ്ങൾക്ക് കൂടുതൽ കർശനമായ നിയന്ത്രണങ്ങളുണ്ട്.
ഗൃഹപാഠങ്ങളും പഠനവുമായി ബന്ധപ്പെട്ട സംശയങ്ങളും പരിഹരിക്കുമ്പോൾ നേരിട്ട് ഉത്തരങ്ങൾ നൽകുന്നതിന് പകരം, സ്വയം ചിന്തിച്ച് ശരിയായ ഉത്തരത്തിലെത്താൻ സഹായിക്കുന്ന രീതിയിലാണ് ഈ സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിലൂടെ വിമർശനാത്മക ചിന്തയും പ്രശ്നപരിഹാരശേഷിയും വളർത്താനാണ് ലക്ഷ്യമിടുന്നത്.
കൗമാരക്കാർ എ.ഐ. ചാറ്റ്ബോട്ടുകളെ അമിതമായി വൈകാരികമായി ആശ്രയിക്കുന്നുവെന്ന ആശങ്കകൾ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ മാറ്റങ്ങൾ. ഉപയോക്താവിന് ചാറ്റ്ബോട്ടിന് വ്യക്തിപരമായ വികാരങ്ങളോ മാനസിക അടുപ്പമോ ഉണ്ടെന്ന തോന്നൽ സൃഷ്ടിക്കുന്ന പ്രതികരണങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ സഹായവും സുരക്ഷിതമായ ഡിജിറ്റൽ അനുഭവവും ഒരുപോലെ ഉറപ്പാക്കുന്ന പുതിയ സംവിധാനത്തിലൂടെ, കൗമാരക്കാർക്ക് ഉത്തരവാദിത്തത്തോടെയും കൂടുതൽ വിശ്വാസ്യതയോടെയും എ.ഐ. ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കാനാണ് ഓപ്പൺ എ.ഐ.യുടെ പുതിയ നീക്കം.
HEALTH
ജീൻസ് പോലുള്ള വസ്ത്രങ്ങൾ കഴുകാതെ മൂന്നും നാലും തവണ ധരിക്കുന്നത് സാധാരണമാണ്. എന്നാൽ ചില വസ്ത്രങ്ങൾ ഒരിക്കൽ ഉപയോഗിച്ചാൽ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. വിയർപ്പും അഴുക്കും കാരണം ഇവയിൽ ബാക്ടീരിയകളും ഫംഗസുകളും പെരുകാൻ സാധ്യതയുണ്ട്. അത്തരത്തിലൊന്നാണ് സോക്സുകൾ. ഇത് അലക്കാതെ രണ്ടുമൂന്നു തവണ ധരിക്കുന്നവരുണ്ട്.
ഉപയോഗിച്ച സോക്സുകൾ ബാക്ടീരിയകൾക്കും ഫംഗസുകൾക്കും പെരുകാൻ അനുയോജ്യമായ ഈർപ്പവും ചൂടുമുള്ള സാഹചര്യം ഒരുക്കും. ശരീരത്തിലെ മറ്റ് വസ്ത്രങ്ങളെ അപേക്ഷിച്ച്, വിയർപ്പും മൃതകോശങ്ങളും വലിയ തോതിൽ വലിച്ചെടുക്കുന്നതിനാൽ സോക്സുകൾ സൂക്ഷ്മജീവികളുടെ താവളമായി മാറുന്നു എന്ന് മൈക്രോബയോളജി വിദഗ്ധർ വ്യക്തമാക്കുന്നു.
സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രം
ശരീരത്തിൽ ഏറ്റവും കൂടുതൽ സൂക്ഷ്മജീവികൾ കാണപ്പെടുന്ന ഇടങ്ങളിലൊന്നാണ് കാൽപാദങ്ങൾ. കാൽവിരലുകൾക്കിടയിലും ഉപ്പൂറ്റിയിലും എപ്പോഴും ഈർപ്പവും ചൂടും നിലനിൽക്കുന്നു. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഫംഗസ് വൈവിധ്യം കാണപ്പെടുന്നത് പാദങ്ങളിലാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) നടത്തിയ പഠനങ്ങളിൽ പറയുന്നു. കഴുകാത്ത സോക്സ് വീണ്ടും ധരിക്കുമ്പോൾ ലക്ഷക്കണക്കിന് സൂക്ഷ്മജീവികൾ നിറഞ്ഞ ഒരിടത്തേക്ക് കാൽ വെച്ചുകൊടുക്കുകയാണ് നാം ചെയ്യുന്നത്.
കഴുകാത്ത സോക്സ് ധരിക്കുമ്പോൾ അത് പാദങ്ങളിലെ ബാക്ടീരിയകളെ ഷൂസിലേക്കും, തറയിലേക്കും, ഫർണിച്ചറുകളിലേക്കും കിടക്കയിലേക്കും വരെ എത്തിക്കും.
ഒരുതവണ ഉപയോഗിച്ച സോക്സിൽ വിയർപ്പുള്ള ടീ-ഷർട്ടിലുള്ളതിനേക്കാൾ ദശലക്ഷക്കണക്കിന് ബാക്ടീരിയകളാണുള്ളത്.
വിയർപ്പിനെ വിഘടിപ്പിച്ച് ബാക്ടീരിയകൾ പുറപ്പെടുവിക്കുന്ന ‘ഐസോവലെറിക് ആസിഡ്’ (Isovaleric acid) എന്ന സംയുക്തമാണ് ദുർഗന്ധത്തിന് കാരണം
മാത്രമല്ല, ഇത് ‘അത്ലറ്റ്സ് ഫൂട്ട്’ (Athlete’s foot) പോലുള്ള ഫംഗസ് ബാധകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ചില ബാക്ടീരിയകൾ ആഴ്ചകളോളം തുണിയിൽ ജീവനോടെയിരിക്കും എന്നതിനാൽ ‘വിയർപ്പുണങ്ങിയ’ സോക്സ് വൃത്തിയുള്ളതാണെന്ന് കരുതരുത്!
PRAVASI VARTHAKAL

