ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുടെയും ആറാം ക്ളാസ് വിദ്യാർത്ഥിയുടെയും മരണത്തിന് കാരണമായ മെനിഞ്ചൈറ്റിസ് പടർന്നുപിടിച്ചത് അഭൂതപൂർവമാണെന്ന് ആരോഗ്യ മേധാവികൾ പറഞ്ഞു.
കാന്റർബറി പ്രദേശത്ത് സ്ഥിരീകരിച്ച ഇൻവേസീവ് മെനിഞ്ചൈറ്റിസ് കേസുകളുടെ എണ്ണം 15 ആയി, കെന്റ് സർവകലാശാലയിൽ ലക്ഷ്യമിട്ടുള്ള വാക്സിനേഷൻ പ്രോഗ്രാം പ്രഖ്യാപിച്ചു.
ഇതുവരെ അസുഖം മൂലം രണ്ട് പേർ മരിച്ചു - 21 വയസ്സുള്ള ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയും ഫാവർഷാമിലെ ക്വീൻ എലിസബത്ത് ഗ്രാമർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ജൂലിയറ്റും.
യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ)യുടെ ചീഫ് എക്സിക്യൂട്ടീവ് സൂസൻ ഹോപ്കിൻസ് പറഞ്ഞു, പൊട്ടിത്തെറിക്ക് ഒരു "സ്ഫോടനാത്മക സ്വഭാവം" ഉണ്ടായിരുന്നു, അതേസമയം ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. തോമസ് വൈറ്റ് തന്റെ കരിയറിൽ കണ്ടതിൽ വച്ച് ഏറ്റവും വേഗത്തിൽ വളരുന്ന പൊട്ടിത്തെറിയാണിതെന്ന് പറഞ്ഞു.
നേരത്തെ, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഇതിനെ അഭൂതപൂർവമായ ഒരു പൊട്ടിത്തെറിയെന്നും "അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം" എന്നും വിശേഷിപ്പിച്ചു.
യൂണിവേഴ്സിറ്റിയിലെ താമസ ഹാളുകളിൽ പകർച്ചവ്യാധി തുടരുന്നതിനാൽ, പാർട്ടികളും സാമൂഹിക കൂടിച്ചേരലുകളും ഉണ്ടാകുമായിരുന്നതിനാൽ, ഒരു സൂപ്പർ സ്പ്രെഡർ സംഭവം നടന്നതായി തോന്നുന്നു എന്ന് ഹോപ്കിൻസ് പറഞ്ഞു.
പ്രാരംഭ അണുബാധ എവിടെ നിന്നാണ് വന്നതെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അവർ പറഞ്ഞു.
കെന്റിൽ അഞ്ച് പുതിയ മെനിഞ്ചൈറ്റിസ് കേസുകൾ സ്ഥിരീകരിച്ചതായി യുകെ ആരോഗ്യ സുരക്ഷാ ഏജൻസി സ്ഥിരീകരിച്ചു.
എന്നാൽ കെന്റിന് അപ്പുറത്തേക്ക് രോഗം പടരുന്നു എന്നതിന്റെ സൂചനയല്ല ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലണ്ടിലും വെയിൽസിലും വളർത്തുമൃഗങ്ങളെ ആക്രമണങ്ങളിൽ നിന്ന് മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ നിയമങ്ങൾ പ്രകാരം നായ ഉടമകൾക്ക് പരിധിയില്ലാത്ത പിഴകൾ നേരിടേണ്ടിവരും, കൂടാതെ അവരുടെ വളർത്തുമൃഗങ്ങളെ അധികൃതർ കൊണ്ടുപോകുന്നത് കാണേണ്ടിയും വരും.
70 വർഷത്തിലേറെ പഴക്കമുള്ള നിലവിലുള്ള "കന്നുകാലി ആശങ്കാജനകമായ" നിയമങ്ങളിലെ മാറ്റങ്ങൾ ബുധനാഴ്ച പ്രാബല്യത്തിൽ വന്നു, ഇത് വളർത്തുമൃഗങ്ങളെ ആക്രമിക്കുകയോ പിന്തുടരുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നുവെന്ന് സംശയിക്കുന്ന നായ്ക്കളുടെ ഡിഎൻഎ സാമ്പിളുകൾ എടുക്കാൻ പോലീസിന് അധികാരം നൽകുന്നു.
2025-ൽ ഏകദേശം 2 മില്യൺ പൗണ്ട് വിലമതിക്കുന്ന കന്നുകാലികൾക്ക് നായ്ക്കൾ ഗുരുതരമായി പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തതായി കണക്കാക്കപ്പെടുന്നു, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 10% കൂടുതലാണെന്ന് ഇൻഷുറൻസ് കമ്പനികളായ NFU മ്യൂച്വൽ പറയുന്നു.
തന്റെ ആടുകളെ നായ്ക്കൾ ആക്രമിക്കുന്നത് ഒരു സ്ഥിരം "പേടിസ്വപ്നം" ആണെന്നും ഗ്രാമപ്രദേശങ്ങളിൽ എത്തുന്ന സന്ദർശകരെ അതിന്റെ അപകടസാധ്യതകളെക്കുറിച്ച് നന്നായി ബോധവൽക്കരിക്കേണ്ടതുണ്ടെന്നും ഒരു കർഷകൻ പറഞ്ഞു.
നായ്ക്കൾ കന്നുകാലികളെ ആക്രമിക്കുകയോ പിന്തുടരുകയോ ചെയ്യുന്നവർ നേരിടുന്ന പരമാവധി ശിക്ഷ £1,000 ൽ നിന്ന് പരിധിയില്ലാത്ത പിഴയായി ഉയരുന്നു;
കന്നുകാലികൾക്ക് നിരന്തരമായ ഭീഷണി ഉയർത്തുന്നതായി വിശ്വസിക്കപ്പെടുന്ന നായ്ക്കളെ പിടികൂടാനും തെളിവുകൾ അല്ലെങ്കിൽ മൃഗ ഡിഎൻഎ നേടുന്നതിനായി പരിസരത്ത് പ്രവേശിക്കാനും പോലീസിന് പുതിയ അധികാരങ്ങൾ നൽകി;
ഒരു നായയെ പിടികൂടുന്നതിനും തടങ്കലിൽ വയ്ക്കുന്നതിനുമുള്ള ചെലവുകൾ നൽകാൻ കുറ്റവാളിയോട് ഉത്തരവിടാൻ കോടതിയെ അനുവദിക്കുന്ന പുതിയ അധികാരങ്ങൾ;
സ്വകാര്യ കൃഷിയിടങ്ങളിൽ മാത്രമല്ല, റോഡുകളിലോ പൊതുവഴികളിലോ നടന്നാലും കേസെടുക്കും;
നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന കന്നുകാലികളുടെ നിർവചനം ലാമകൾ, അൽപാക്കകൾ തുടങ്ങിയ ഒട്ടകങ്ങളെ ഉൾപ്പെടുത്തി വികസിപ്പിച്ചു.
Latest News
ചൈനയിലെ മക്കാവുവിൽ 70 വയസ്സുള്ള ഒരു സ്ത്രീയെ ഭയപ്പെടുത്തിയതിന് ഒരു ഹ്യൂമനോയിഡ് റോബോട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. യൂണിട്രീ G1 മോഡലായ റോബോട്ട്, സ്ത്രീ പിന്നിൽ പെട്ടെന്ന് വന്നു. മെഷീൻ ശ്രദ്ധയിൽപ്പെട്ടപ്പോൾ അവൾ പരിഭ്രാന്തയായി നിലവിളിച്ചു. പതാനെയിലെ ലോക് യങ് ഫാ യുൻ റെസിഡൻഷ്യൽ കോംപ്ലക്സിന് സമീപമാണ് സംഭവം നടന്നത്.
സംഭവം ഇങ്ങനെ, റോബോട്ടിന്റെ ഉടമയായ 50 വയസ്സുകാരൻ മെഷീൻ പ്രവർത്തിപ്പിക്കുന്നതിനിടെ, റോബോട്ട് സ്ത്രീയുടെ തൊട്ടുപിന്നിൽ വന്ന് നിൽക്കുകയായിരുന്നു. തന്റെ ഫോണിൽ ശ്രദ്ധിച്ചു നിൽക്കുകയായിരുന്ന സ്ത്രീ പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ റോബോട്ടിനെ കണ്ട് പരിഭ്രാന്തയാവുകയും ദേഷ്യപ്പെടുകയും ചെയ്തു.
“പേടിച്ചു പോയി. നിനക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും, എന്നിട്ടും എന്തിനാണ് നീ ഇത്തരം കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്? നിനക്ക് വട്ടാണോ?” എന്ന് ഇവർ കാന്റണീസ് ഭാഷയിൽ റോബോട്ടിനോട് ആക്രോശിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ വ്യക്തമാണ്. സ്ത്രീക്ക് ശാരീരിക പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും, മുൻകരുതൽ എന്ന നിലയിൽ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനകൾക്ക് ശേഷം ഇവരെ പിന്നീട് ഡിസ്ചാർജ് ചെയ്തു.
വൈറൽ വീഡിയോയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഇടപെടുന്നതും റോബോട്ടിനെ അവിടെ നിന്ന് മാറ്റി കൊണ്ടുപോകുന്നതും കാണാം. റോബോട്ടിനെ പിന്നീട് ഉടമയ്ക്ക് തന്നെ വിട്ടുനൽകിയെങ്കിലും, പൊതുസ്ഥലങ്ങളിൽ ഇത്തരം യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് ഉടമയ്ക്ക് കർശന നിർദ്ദേശം നൽകി.
ഒരു പ്രാദേശിക വിദ്യാഭ്യാസ കേന്ദ്രം പരീക്ഷണാർത്ഥം ഉപയോഗിച്ചതായിരുന്നു ഈ റോബോട്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസ കേന്ദ്രത്തിന്റെ പ്രതിനിധിയായ ടോവിൻ മാക് പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചത് ഒരുപ്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് സംഭവം നടന്നത്. സ്ത്രീ വഴി മാറിക്കൊടുക്കുമെന്ന് കരുതിയാണ് റോബോട്ട് അവരുടെ പിന്നിൽ കാത്തുനിന്നതെന്നാണ്.
യൂണിട്രീ ജി1 റോബോട്ട് ഒരു വാണിജ്യ ഹ്യൂമനോയിഡ് റോബോട്ടാണ്, ഏകദേശം 4 അടി ഉയരമുണ്ട്, ഇത് പ്രമോഷണൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു. വിപുലമായ തടസ്സം ഒഴിവാക്കൽ സംവിധാനങ്ങളും ഡെപ്ത് ക്യാമറകളും ഇതിൽ ഉൾപ്പെടുന്നു.
ASSOCIATION
ലീഡ്സ്: യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയായ 'ശ്രുതി'യുടെ 22-ാമത് വാര്‍ഷികാഘോഷം ഏപ്രില്‍ 11-ന് ലീഡ്സ് വെസ്റ്റ് അക്കാദമി തിയേറ്ററില്‍ നടക്കും. കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും അടയാളപ്പെടുത്തുന്ന ഈ വര്‍ഷത്തെ ശ്രുതി സന്ധ്യ 'സ്ത്രീ' എന്ന പ്രമേയത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങളെയും പോരാട്ടങ്ങളെയും അതിജീവനത്തെയും അന്വേഷിക്കുന്ന 'സ്ത്രീ: അന്വേഷണവും ആഘോഷവും' എന്നതാണ് ഈ വര്‍ഷത്തെ പ്രധാന ഇതിവൃത്തം.
പ്രമുഖ ചലച്ചിത്ര എഡിറ്ററും സാംസ്കാരിക പ്രവര്‍ത്തകയുമായ ബീനാ പോള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദം നേടിയ ബീനാ പോള്‍, അമ്പതിലധികം സിനിമകളുടെ എഡിറ്റിംഗ് നിര്‍വ്വഹിക്കുകയും അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ജൂറി അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഐ.എഫ്.എഫ്.കെ അടക്കമുള്ള ചലച്ചിത്ര സംഘടനകളില്‍ നേതൃപരമായ പങ്കുവഹിച്ച അവര്‍, മലയാള സിനിമയിലെ ലിംഗസമത്വത്തിനായി പോരാടുന്ന വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ (WCC) സ്ഥാപക നേതാവ് കൂടിയാണ്. ചലച്ചിത്ര-സാംസ്കാരിക രംഗത്തെ തന്റെ ദീര്‍ഘകാല അനുഭവങ്ങള്‍ അവര്‍ സദസ്സുമായി പങ്കുവെക്കും.
കലാപരിപാടികളിലും സ്ത്രീ എന്ന പ്രമേയം സജീവമായി പ്രതിഫലിക്കും. സ്ത്രീജീവിതത്തിലെ വിവിധ ഘട്ടങ്ങളെയും ഏകാന്തതയെയും തിരിച്ചറിവുകളെയും ദൃശ്യാവിഷ്കാരമാക്കുന്ന 'മമ മാര്‍ഗ്ഗം' എന്ന നൃത്തശില്പം ശ്രുതി ഡാന്‍സ് അവതരിപ്പിക്കും. സംഗീത വിഭാഗമായ ശ്രുതി മ്യൂസിക് എന്‍സെംബിള്‍ അവതരിപ്പിക്കുന്ന 'ശ്രീരാഗം' എന്ന സംഗീത പരിപാടി ആറ് പതിറ്റാണ്ടിലെ മലയാള സിനിമാ ഗാനങ്ങളിലൂടെയുള്ള സഞ്ചാരമായിരിക്കും. ഇതില്‍ പഴയകാല പ്രിയഗാനങ്ങള്‍ക്കൊപ്പം ഒരു ഇതിഹാസ കലാകാരനുള്ള ആദരവും സ്ത്രീത്വത്തിന്റെ കരുത്ത് വിളിച്ചോതുന്ന ഗാനങ്ങളും ഉള്‍പ്പെടുന്നു.
ശ്രുതി തിയേറ്റര്‍ ഒരുക്കുന്ന 'സൈ്വരചാരിണി' എന്ന നാടകം ചരിത്രത്തെയും സമകാലിക സാഹചര്യങ്ങളെയും കോര്‍ത്തിണക്കിയുള്ള ഒന്നാണ്. ശ്രീജ ആറങ്ങോട്ടുകരയുടെ 'ഓരോ കാലത്തിലും' എന്ന നാടകത്തില്‍ നിന്നും അയര്‍ലന്‍ഡിലെ 'മാഗ്ഡലിന്‍ ലോണ്ഡ്രീസ്' എന്ന ചരിത്ര വസ്തുതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ നാടകം ഒരുക്കിയിരിക്കുന്നത്. സാമൂഹിക അടിച്ചമര്‍ത്തലുകളെ അതിജീവിച്ച സ്ത്രീകളുടെ കഥ പറയുന്ന ഈ സൃഷ്ടി വേദിയിലെ ശ്രദ്ധേയമായ അനുഭവമാകും.Movies
ഇവ കൂടാതെ, കലാരംഗത്ത് മികവ് തെളിയിച്ച യുവതലമുറയെ ആദരിക്കുന്ന 'ടാലന്റ് ഗ്രോണ്‍ ബിയോണ്ട്' എന്ന പരിപാടിയും ചടങ്ങിന്റെ ഭാഗമാണ്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ യുവനടനുമായുള്ള സംവാദവും ഇതിലൂടെ നടക്കും. യുകെയിലെ മലയാളി സമൂഹത്തിനിടയില്‍ കേരളീയ കലകളെയും സാംസ്കാരിക മൂല്യങ്ങളെയും നിലനിര്‍ത്താനായി ശ്രുതി നടത്തുന്ന ഈ കൂട്ടായ പരിശ്രമം എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും വിപുലമായ രീതിയിലാണ് സംഘടിപ്പിക്കുന്നത്.
ഹോൺചർച്ച് : ലണ്ടനിലെ ഹോൺചർച്ചിൽ സംഘടിപ്പിച്ച 7 ബീറ്റ്സ് സംഗീതോത്സവ വേദിയിൽ, കലാസ്നേഹികളെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച അരങ്ങിൽ വിരിഞ്ഞത് വർണ്ണാഭമായ കലയുടെ മഴവിൽ വസന്തം. ഹോൺചർച്ചിലെ ദി കാമ്പയിൻ സ്കൂൾ ഓഡിറ്റോറിയത്തിലും ഇടനാഴികകളിലും തിങ്ങി നിറഞ്ഞ നൂറുകണക്കിന് ആസ്വാദക ഹൃദയങ്ങൾ 7 ബീറ്റ്സ് സീസൺ 9 സംഗീതോത്സവത്തെ വരവേറ്റത് കഴിഞ്ഞ സീസണുകളിലെ സ്ഥിരതയാർന്ന സമ്പന്ന കലാ വിരുന്നിനും, സംഘാടക മികവിനും, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ആദരവും, അംഗീകാരവും, പ്രോത്സാഹനവുമായി. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ച സംഗീതോത്സവം രാത്രി പതിനൊന്നുവരെ നീണ്ടു നിന്നു.
യുക്മ ദേശീയ പ്രസിഡണ്ടും, സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. എബി സെബാസ്റ്റ്യൻ 7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും, ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. രാവണപ്രഭുവിൽ ബാലതാരം ആയി സിനിമാ ലോകത്തു ചുവടുവെ ക്കുകയും, പിന്നീട് നിരവധിയായ മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലൂടെ സിനിമാ ലോകം കീഴടക്കുകയും ചെയ്ത പ്രശസ്ത നടി സനുഷാ സന്തോഷ് വിശിഷ്ടാതിഥിയായി പങ്കുചേരുകയും, ആശംസകൾ നേരുകയും ചെയ്തു. 7 ബീറ്റ്സിന്റെ സംഗീതോത്സവ ഉദ്ഘാടന വേദിയിൽ കോർഡിനേറ്ററും, യുഗ്മ നാഷണൽ കമ്മിറ്റി ജോ.സെക്രട്ടറിയുമായ സണ്ണിമോൻ മത്തായി അദ്ധ്യക്ഷത വഹിച്ചു. 7 ബീറ്റ്സിന്റെ മുഖ്യ കോർഡിനേറ്ററായ ജോമോൻ മാമ്മൂട്ടിൽ സ്വാഗതവും, സുജു ഡാനിയേൽ (ഐഒസി നാഷണൽ പ്രസിഡണ്ട് ) ഫ്രാൻസിസ് മാത്യു ( ലോ ആൻഡ് ലോയേഴ്സ് ), യുഗ്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡണ്ട് ജോബിൻ ജോർജ്ജ്, ജെയ്സൺ ജോർജ്ജ് (കലാഭവൻ ലണ്ടൻ, ഡയറക്ടർ ), അശ്വിൻ രാജ് ( ലൈഫ് ലൈൻ പ്രൊട്ടക്ട് ), നോർഡി ജേക്കബ് ( ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാഡമി ), ഷംജിത് (മലബാർ ഫുഡ്സ് & കേരളാ ഡിലൈറ്റ്സ്), ഷാൻ ( ഷാൻ പ്രോപ്പർട്ടീസ് ), 7 ബീറ്റ്സ് സംഗീതോത്സവം സീസൺ 8 കോർഡിനേറ്ററായിരുന്ന അബ്രാഹാം ലൂക്കോസ്, BMKA പ്രസിഡണ്ട് യൂജിൻ തോമസ്, റെജുലേഷ് ( ഗ്ലോബൽ സ്റ്റഡി ലിംക്സ്), സജി ചാക്കോ ( ഐഡിയൽ സൊളിസിറ്റേഴ്സ്) തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അനശ്വര കവിയും, പത്മഭൂഷൺ ജേതാവുമായിരുന്ന ഒഎൻവി സാറിനും, അനുഗ്രഹീത സംഗീതജ്ഞനായിരുന്ന പി es വെങ്കിടേഷ് സാറിനും ഉള്ള സ്മരണാഞ്ജലികൾ പ്രശസ്ത കവിയത്രിയും, എഴുത്തുകാരിയും, അവതാരികയുമായ രശ്മി പ്രകാശ് സമർപ്പിച്ചു. യു കെ യുടെ ബിസ്സിനെസ്സ് മേഖലയിലെ ഏറെ പ്രമുഖരായ അഡ്വ. അബ്ദുൽ ഷാഹുൽ & പ്രിയ (സോളിസിറ്റർ & മാനേജിങ് ഡയറക്ടർ ഓഫ് പാം ഹോട്ടൽ ഹോൺചർച്ച്) 7 ബീറ്റ്സിന്റെ വേദിയിൽ വെച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. ചാരിറ്റി ഫണ്ട് ശേഖരനാർത്ഥം നടത്തിയ റാഫിൽ ടിക്കറ്റിന്റെ നറുക്കെടുപ്പും മുഖ്യ സ്പോൺസറായ ലൈഫ് ലൈൻ പ്രൊറ്റക്ട് നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പും നടത്തി ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
എഴുപതോളം സംഗീത-നൃത്ത ഇനങ്ങൾ വർണ്ണാഭവും, സമ്പന്നവുമാക്കിയ സംഗീതോത്സവ വേദിയിൽ ആലപിച്ച മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നവരസങ്ങൾ ഒഴുകിയെത്തിയ ഭാവ ഭേദങ്ങളും, മാന്ത്രിക ചുവടുകളുമായി നൃത്ത- നൃത്ത്യങ്ങളുടെ മാസ്മരികത വിരിഞ്ഞ അരങ്ങിൽ, മികവുറ്റ വ്യത്യസ്ത കലാപ്രകടനങ്ങളും, അവതരണങ്ങളും ആസ്വദിക്കുവാനുമുള്ള സുവർണ്ണാവസരമാണ് ഹോൺചർച്ചിൽ 7 ബീറ്റ്സ് സമ്മാനിച്ചത്.
നടനം ഡാൻസ് സ്കൂൾ ഓഫ് ഡാൻസ് നോർത്താംപ്ടൺ അവതരിപ്പിച്ച രാമായണം തീം ഡാൻസ്, ടീം ജാതി ഈസ്റ്റ് ലണ്ടൻ അവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസ്, ടീം ഈസ്റ്റ് ലണ്ടൻ ഒരുക്കിയ ഓ എൻ വി & എസ് പി വി ട്രിബ്യൂട്ട് ഡാൻസ്, ടീം ക്രോയ്ഡോൺ, ത്രിഭംഗ ബെർക്ഷെയർ ടീം, ബെഡ്ഫോർഡ് ബ്ലാസ്റ്റേഴ്സ്, ആതിഥേയരായ ഹോൺചർച്ച് ടീം, ടീം ധ്വനി ഈസ്റ്റ് ലണ്ടൻ എന്നിവർ സംഗീതോത്സവത്തെ വർണ്ണാഭമാക്കി. ടീം സ്ലോ, ലിവർപൂൾ ഡാൻസേർസ്, ലീമിംഗ്ടൺ സ്പാ, ടീം കവൻട്രി അടക്കം ടീമുകളോടൊപ്പം യുക്മ ദേശീയ കലോത്സവങ്ങളിലെ ലൂട്ടനിൽ നിന്നുള്ള കലാതിലകങ്ങളായ 'ആൻ അലോഷ്യസും,' ടോം അലോഷ്യസും' അടക്കം നിരവധി പ്രതിഭകളുടെ അവതരണങ്ങൾ വേദിയെ കോരിത്തരിപ്പിച്ചു.
സെവൻ ബീറ്റ്സ് സംഗീതോത്സവത്തിൽ മാസ്റ്റർ ഓഫ് സെറിമണിയായി അരങ്ങും വേദിയും കയ്യിലെടുത്ത് നർമ്മവും മർമ്മവും സംഗീതവും ചാലിച്ച് അനർഗളമായ വാക്ധോരണിയിൽ പരിപാടികൾ കോർത്തിണക്കിയും, ഇടവേളകൾക്ക് തുടിപ്പും നൽകി സുപ്രഭ , അപർണ്ണ , ജോനിഷ് എന്നിവർ മികവുറ്റ അവതാരകരായി കയ്യടി ഏറ്റു വാങ്ങി.
7 ബീറ്റ്സ് സംഗീതോത്സവത്തിൽ ജോമോൻ മാമ്മൂട്ടിൽ, സണ്ണിമോൻ മത്തായി, അപ്പച്ചൻ കണ്ണഞ്ചിറ, മനോജ് തോമസ്, കെവിൻ കോനിക്കൽ, ലൂബി മാത്യൂസ് എന്നിവർ നേതൃത്വം വഹിച്ചു.സംഘാടക പാഠവവും, സമ്പന്നമായ സംഗീത നൃത്ത വിരുന്നും, ചാരിറ്റി ഇവന്റിന്റെ കാരുണ്യ മുഖവും തിളങ്ങി നിന്ന സെവൻ ബീറ്റ്സ് സംഗീതോത്സവം ഉള്ളു നിറയെ ആനന്ദിച്ചും, ആസ്വദിച്ചും ഹൃദയത്തിലേറ്റിയ യൂകെ മലയാളികൾ സീസൺ 10 നു വീണ്ടും കാണാമെന്ന അഭിലാഷവും അറിയിച്ചാണ് വേദി വിട്ടത്.
യു കെ യിൽ ലൈവ്സ്ട്രീമിങ്ങിനും, ഫോട്ടോഗ്രാഫിക്കും പ്രശസ്തരായ കുശാൽ കെ സ്റ്റാൻലി (സ്റ്റാൻ ക്ലിക്ക്സ് ) നേതൃത്വം നൽകി. രുചികരമായ ചൂടൻ കേരള ഭക്ഷണ വിഭവങ്ങളുമായി നവരുചിയുടെ ഫുഡ് സ്റ്റോൾ വേദിയോടനുബന്ധിച്ചു തുറന്നു പ്രവർത്തിച്ചിരുന്നു. അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതോത്സവ ചാരിറ്റി ഇവന്റിന് സമാപനമായി.
പീറ്റർബോറോ / പറവൂർ: യു കെയിലെ പ്രവാസ മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും മാതൃകയുമായിരിക്കുകയാണ് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയും പീറ്റർബൊറോ യൂണിറ്റും.
എറണാകുളം ജില്ലയിലെ പറവൂരിൽ ഭവനരഹിത കുടുംബത്തിനായി ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ പീറ്റർബോറോ യൂണിറ്റ് നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ മാർച്ച് 14ന് ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ കൈമാറിയപ്പോൾ യു കെയിലെ പ്രവാസ സംഘടനാ പ്രവർത്തന രംഗത്ത് സ്നേഹത്തിന്റെയും കരുണയുടെയും ഒത്തൊരുമയുടെയും പുതിയൊരു അധ്യായം കൂടി എഴുതി ചേർക്കുകയായിരുന്നു.
സ്വന്തമായി അടച്ചുറപ്പുള്ള ഒരു ഭവനമെന്ന ആ കുടുംബത്തിന്റെ സ്വപ്നം സുഹൃത്തുക്കൾ മുഖേന അറിഞ്ഞ ഐ ഓ സി (യു കെ) - പീറ്റർബോറോ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സിബി അറക്കൽ കുടുംബത്തിന്റെ സാഹചര്യം യൂണിറ്റ് ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്തുകയും പ്രതിപക്ഷ നേതാവിന്റെ പുനർജ്ജനി ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി എത്രയും വേഗം വീട് നിർമാണം പൂർത്തിയാക്കി കുടുംബത്തിന് കൈമാറാൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ഏകോപിപ്പിക്കുകയായിരുന്നു.
'സ്നേഹവീടി'ന്റെ തറക്കല്ലിടീൽ കർമ്മം ഓഗസ്റ്റ് 19ന് ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബോറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ്, കോൺഗ്രസ് നേതാവ് നവാസ്, എന്നിവരുടെ സാന്നിധ്യത്തിൽ ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ നിർവഹിച്ചിരുന്നു.
ഐ ഓ സി പീറ്റർബോറോ യൂണിറ്റ് ഭാരവാഹികളുടെ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചും സുമനസുകളുടെ പിന്തുണ തേടിയും 'ബിരിയാണി ചലഞ്ച്' പോലുള്ള പദ്ധതികൾ സംഘടിപ്പിച്ചുമാണ് കുട്ടികൾ അടക്കമുള്ള പറവൂരിലെ ആ ഭവനരഹിത കുടുബത്തിന് നിർഭയം താമസിക്കാൻ അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം സാക്ഷത്കരിക്കുന്നതിനായുള്ള പണം കണ്ടെത്തിയത്. പീറ്റർബോറോയിലെ നാട്ടുകാരുടെയും ഐ ഓ സി യൂണിറ്റ് ഭാരവാഹികൾ - അംഗങ്ങൾ എന്നിവരുടെയും ഉത്സാഹപൂർണ്ണമായ പങ്കാളിത്തവും സഹായ സഹകരണവുമാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നവും സാക്ഷാത്കരിക്കാൻ സഹായിച്ചത്.
ഐ ഓ സി (യുകെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് , ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ, വൈസ് - പ്രസിഡന്റ് ജിജി ഡെന്നി, ട്രഷറർ ജെനു എബ്രഹാം, ജോയിന്റ് സെക്രട്ടറിമാരായ സിബി അറക്കൽ,ഡിനു എബ്രഹാം, കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു എന്നിവരാണ് ഈ സ്വപ്നപദ്ധതിയുടെ നേതൃനിരയിൽ പ്രവർത്തിച്ചത്.
ജീവകാരുണ്യ രംഗത്ത് മാതൃകയായി മുന്നേറുന്ന ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ, പ്രവാസികളുടെ സ്നേഹവും കരുതലും സമൂഹത്തിന്റെ ഹൃദയത്തിലേക്ക് എത്തിക്കുന്നതിലാണ് എന്നും മുൻതൂക്കം നൽകുന്നതെന്നും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് പ്രതീക്ഷയും മാനുഷികതയും പകർന്നുകൊണ്ട് ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്നും അതിനായി കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയും അതിന്റെ ഭാഗമായ യൂണിറ്റ് / റീജിയനുകകളും എന്നും ഇത്തരം പദ്ധതികളുടെ മുൻപന്തിയിൽ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി. ഫെബ്രുവരി 21 ശനിയാഴ്ച വാൽസാളിൽ വച്ച് ചേർന്ന യുക്മ ദേശീയ സമിതി യോഗമാണ് പുതിയ അംഗത്വ അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചത്.
യുകെ മലയാളി സമൂഹത്തിൽ പ്രവർത്തന മികവിൻ്റെ പതിനാറ് വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി മുന്നേറുന്ന യുക്മ, മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. നൂറ്റി അൻപത്തഞ്ച് പ്രാദേശിക അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തിലും പ്രവർത്തന മികവിലും ആഗോള പ്രവാസി മലയാളി സംഘടനകൾക്കിടയിൽ മുന്നിട്ട് നിൽക്കുന്നു.
യുക്മ ഭരണഘടന അനുശാസിക്കും വിധമുള്ള യോഗ്യരായ അസോസിയേഷനുകളെ, യുകെ മലയാളികൾ നെഞ്ചിലേറ്റിയ യുക്മയെന്ന മഹാപ്രസ്ഥാനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.
നാഷണൽ, റീജണൽ തലങ്ങളിൽ യുക്മ നടത്തുന്ന വിവിധങ്ങളായ കലാ, കായിക, സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം യുക്മയുടെ പോഷക സംഘടനകൾ നടത്തുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളും യുകെ മലയാളികൾക്ക് ഏറെ പ്രയോജനകരമാണ്. യുക്മ നഴ്സസ് ഫോറം (UNF), യുക്മ ചാരിറ്റി ഫൌണ്ടേഷൻ (UCF), യുക്മ She Leads, യുക്മ യൂത്ത് തുടങ്ങിയ പോഷക സംഘടനകളും, യുക്മ ന്യൂസ് ഓൺലൈൻ മാധ്യമവും യുകെ മലയാളി സമൂഹത്തിൽ സജീവ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു.
യുക്മയിൽ അംഗമാകുന്നതിലൂടെ പ്രാദേശിക അസോസിയേഷനുകളിലെ അംഗങ്ങൾക്ക് യുക്മയുടെയും പോഷക സംഘടനകളുടെയും വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുക്മ ദേശീയ സമിതി അഭ്യർത്ഥിച്ചു. യുക്മ അംഗത്വവുമായി ബന്ധപ്പെട്ട് യുക്മ ഭരണഘടന നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകളുടെ മാനദണ്ഡത്തിലായിരിക്കും അംഗത്വ അപേക്ഷകൾ അംഗീകരിക്കുന്നത്. യുക്മ അംഗത്വം നേടുന്നതിന് താല്പര്യമുള്ള അസോസിയേഷനുകൾ secretary.ukma@gmail.com എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാൽ അപേക്ഷ ഫോമുകൾ ലഭിക്കുന്നതും പൂരിപ്പിച്ച അപേക്ഷകൾ 2026 ഏപ്രിൽ 15 ന് മുൻപായി മേൽ പറഞ്ഞ ഈമെയിലിൽ സമർപ്പിക്കേണ്ടതുമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
SPIRITUAL
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേഷനിലുള്ള ലണ്ടന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ 40ാം വെള്ളിയോട് അനുബന്ധിച്ച് വിശുദ്ധ കുരിശിന്റെ വഴിയും വിശുദ്ധ കുര്‍ബാനയും ഈമാസം 27ന് എയില്‍സ്ഫോര്‍ഡ് ദ ഫ്രയേഴ്സ് ദേവാലയത്തില്‍ നടത്തപ്പെടുന്നു.
അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് വിശുദ്ധ കുരിശിന്റെ വഴി ആരംഭിക്കുന്നതും, തുടര്‍ന്ന് ദേവാലയത്തില്‍ വെച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്റര്‍ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നതുമാണ്. ഈ വിശുദ്ധ കര്‍മ്മങ്ങളില്‍ ഡോ. ചെറിയാന് കോട്ടയില്‍,ഫാ. ജോണ്സണ് പേഴുംകൂട്ടത്തില്‍ ഒഐസി, ഫാ. ജോര്‍ജ് വലിയപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. എല്ലാ വിശ്വാസികളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
ദേവാലയത്തിന്റെ വിലാസം
The Friars, Aylesford, Kent ME20 7BX
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Rev. Fr. Johnson Pezhumkoottathil : +44 7553 149970
Arundev : +44 7462 906373
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മീനമാസ പൂജ 2026 മാർച്ച് 21 ആം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്.
വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു കുല പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്. ശ്രീ അഭിജിത്തും താഴുർ മന ശ്രീ ഹരിനാരായണൻ നമ്പിടീശ്വരരും പൂജകൾക്ക് പ്രധാന കാർമികത്വം വഹിക്കും. വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് പൂജകൾക്ക് സഹ കാർമികത്വം വഹിക്കും.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975
ന്യൂകാസില്‍ മലയാളി ഹിന്ദു സമാജത്തിന്റെയും നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ)യുടെയും സംയുക്താഭിമുഖ്യത്തില്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇക്കഴിഞ്ഞ എട്ടാം തീയതി ഞായറാഴ്ച രാവിലെ മുതല്‍ ന്യൂ കാസില്‍ സേജ് ഹില്‍ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിക്കപ്പെട്ടു. മാവേലിക്കര കണ്ടിയൂര്‍ നീലമന ഇല്ലം രാഹുല്‍ ശങ്കരന് നമ്പൂതിരിയുടെ മുഖ്യ കാര്മികത്തില് തികച്ചും ഭക്തിസാന്ദ്രമായി സംഘടിപ്പിക്കപ്പെട്ട ഈ പൊങ്കാല മഹോത്സവത്തില്‍ മുപ്പതിലധികം പൊങ്കാല സമര്‍പ്പണം നടക്കുകയും നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളാവുകയും ചെയ്തു.
അന്നേദിവസം രാവിലെ 10 മണിക്ക് അനില്‍ ശിവാനന്ദന്, സോമന് നാരായണന് എന്നിവര്‍ ചേര്‍ന്ന് കൊടി ഉയര്‍ത്തിയതോടുകൂടി പൊങ്കാല മഹോത്സവത്തിന് ആരംഭം കുറിച്ചു. തുടര്‍ന്ന് പൊങ്കാല സമര്‍പ്പണം 11.30 ഓടുകൂടി പണ്ടാര അടുപ്പില്‍ നിന്നും പകര്‍ന്ന ദീപം എല്ലാ പൊങ്കാല അടുപ്പിലേക്കും പകരുകയുണ്ടായി. എല്ലാവിധ ആചാരാനുഷ്ഠാനങ്ങളും പാലിച്ചു കൊണ്ടും, നാമജപ ഘോഷാന്തരീക്ഷത്തിലും, ദേവീചൈതന്യത്തിലും ആണ് ഈ പൊങ്കാല സമര്‍പ്പണം സംഘടിപ്പിക്കപ്പെട്ടത്.
പൊങ്കാല മഹോത്സവം വിജയിപ്പിക്കുവാന്‍ അകമഴിഞ്ഞു സഹായസഹകരണങ്ങള്‍ നല്കിയവരെയും, പൊങ്കാല അര്‍പ്പിച്ച ഭക്ത ജനങ്ങളെയും, പങ്കെടുത്തവരെയും, പൊങ്കാല അര്‍പ്പിക്കുവാന്‍ താല്പര്യപ്പെടുകയും എന്നാല്‍ പല കാരണങ്ങളാല്‍ വരാന്‍ കഴിയാതിരുന്നവരെയും നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യു കെ) യുടെയും ന്യൂ ക്ലാസില്‍ മലയാളി ഹിന്ദു സമാജത്തിന്റെയും കടപ്പാടും സ്നേഹവും അറിയിച്ചു.
SPECIAL REPORT
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിർത്തലാക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. മെയ് എട്ടോടെ ഫീച്ചർ അവസാനിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഇൻസ്റ്റാഗ്രാമിന്റെ ഡയറക്ട് മെസേജുകളിൽ (DM-കൾ) സുരക്ഷാ ഫീച്ചർ ലഭ്യമാകില്ല. മെസ്സേജുകൾ അയക്കുമ്പോൾ ഉപയോക്താക്കൾക്ക് കൂടുതൽ പ്രൈവസി നൽകുന്നതാണ് ഈ ഫീച്ചർ. മെസ്സേജ് അയക്കുന്ന വ്യക്തിയും അത് ലഭിക്കുന്ന ആളും അല്ലാതെ മൂന്നാമതൊരാൾ കാണില്ലെന്നതാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിന്റെ സവിശേഷത.
ഫീച്ചർ നിർത്തലാക്കുന്നതോടെ സ്വകാര്യ സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാം മെസേജിങ് സേവനം വഴി അയക്കുന്നത് സുരക്ഷിതമല്ലാതായിത്തീരും. അതിനാൽ ചാറ്റുകളിലെ സുരക്ഷ ഉറപ്പുക്കുന്നതിനായി ഉപയോക്താക്കൾ ടെലഗ്രാം, വാട്സാപ്പ് പോലുള്ള ആപ്പുകളിലേക്ക് മാറേണ്ടി വരും. വാട്സാപ്പിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ലഭിക്കുന്നത് തുടരും.
വളരെ കുറച്ച് ആളുകൾ മാത്രമാണ് ഈ ഫീച്ചർ ഉപയോഗിക്കുന്നതെന്നും അതിനാലാണ് കമ്പനി ഇത് നിർത്തലാക്കാൻ തീരുമാനിച്ചതെന്നുമാണ് മെറ്റയുടെ വിശദീകരണം. മാറ്റം നിലവിൽ വരുന്നതോടെ ഉപയോക്താക്കൾക്ക് അവരുടെ മെസേജുകളും മീഡിയ ഫയലുകളും ഡൗൺലോഡ് ചെയ്യുന്നതിനായുള്ള അറിയിപ്പുകൾ കമ്പനി നൽകും. ഇതിനായി ഉപയോക്താക്കൾ ആപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതായി വരും.
CINEMA
സഹോദരൻ പ്രണവിനൊപ്പമുള്ള അവധി ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് വിസ്മയ മോഹൻലാൽ. പലപ്പോഴും തനിച്ചു യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന പ്രണവ് തന്റെ സഹോദരിക്കൊപ്പം ഒത്തു ചേർന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും. ശ്രീലങ്കയിലാണ് ഇരുവരുമുള്ളത്.
കടൽത്തീരത്തെ പ്രശാന്തമായ നിമിഷങ്ങളും, പ്രകൃതിഭംഗിയും ആസ്വദിക്കുന്നതിനൊപ്പം സാഹസികത ഇഷ്ടപ്പെടുന്ന പ്രണവിനെയും ചിത്രങ്ങളിൽ കാണാം. ഒരു മരത്തിന് മുകളിൽ അനായാസമായി കയറി നിൽക്കുന്ന പ്രണവിന്റെ ചിത്രം ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
ബീച്ചും, കോഫിയും, പ്രകൃതിയിലെ കൊച്ചു കൊച്ചു വിശേഷങ്ങളും കോർത്തിണക്കിയാണ് വിസ്മയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയുടെ മടിത്തട്ടിൽ സമയം ചെലവഴിക്കുന്ന താരപുത്രന്റെയും സഹോദരിയുടെയും ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.
"ഹാപ്പി വെക്കേഷൻ" നേരുന്നതിനൊപ്പം തന്നെ ഇരുവരും തമ്മിലുള്ള സ്നേഹബന്ധത്തെയും ആരാധകർ അഭിനന്ദിക്കുന്നുണ്ട്. ശ്രീലങ്കൻ ബീച്ചുകളിൽ നിന്നുള്ള മനോഹരമായ നിമിഷങ്ങൾ വിസ്മയയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.
യാത്രകൾ ചെയ്യുന്നതിൽ അതീവ താല്പര്യമുള്ള പ്രണവ് പലപ്പോഴും തന്റെ യാത്രാ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സഹോദരങ്ങൾ തമ്മിലുള്ള ഈ അപൂർവ്വ ഒത്തുചേരൽ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലിസി. മമ്മൂട്ടിക്കൊപ്പം പോസ് ചെയ്തുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ലിസി. സംവിധായകൻ പ്രിയദർശനും ഉണ്ട് കൂടെ. എതായാലും ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ലിസി ഫോട്ടോ പുറത്തുവിട്ടത്. ഫോട്ടോ പോലെ തന്നെ മമ്മൂട്ടിയേക്കുറിച്ചും അദ്ദേഹത്തിന്റെ ഊർജസ്വലതയേക്കുറിച്ചും വിവരിക്കുന്ന ചെറുകുറിപ്പും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
‘ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ മലയാള ചിത്രം പേട്രിയറ്റിന്റെ വോയിസ് റെക്കോർഡിങ്ങിലെ മാജിക് ലാന്റേണിൽ ഇതിഹാസമായ പത്മഭൂഷൺ മമ്മൂട്ടി ഞങ്ങളോടൊപ്പം ഉണ്ടായതിൽ ഏറെ സന്തോഷമുണ്ട്. എക്കാലത്തെയും പോലെ ആകർഷകമാണ് മമ്മൂക്ക . അദ്ദേഹത്തിന്റെ മാസ്മരിക പ്രഭാവലയവും ഊർജ്ജസ്വലതയും അദ്ദേഹത്തിന്റെ 30-കളിലെന്നപോലെ കാലാതീതമാണ്. പേട്രിയറ്റിന്റെ മുഴുവൻ ടീമിനും എല്ലാവിധ ആശംസകളും,’ ലിസി ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ ഒരുക്കുന്ന പേട്രിയേറ്റ്. മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ഈ മൾട്ടിസ്റ്റാർ സിനിമയുടെ നിർമാണം. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഭരണതുടർച്ച ആശംസിച്ച നടൻ കമൽ ഹാസന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കമൽ ഹാസന്റെ ആശംസയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും നിങ്ങൾ കേരളത്തിന് അന്യനല്ല എന്നും മുഖ്യമന്ത്രി കുറിച്ചു. കമൽ ഹാസന്റെ ആശംസാക്കുറിപ്പ് പങ്കുവെച്ചാണ് ഫെയ്സ്ബുക്കിലൂടെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
"കമൽ ഹാസൻ, നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്കും നിരന്തരമായ പിന്തുണയ്ക്കും നന്ദി. നിങ്ങൾ ഇവിടെ ഒരിക്കലും അന്യനല്ല. കേരളം ഞങ്ങളുടേതു പോലെ തന്നെ നിങ്ങളുടേത് കൂടിയാണ്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഈ മണ്ണിൽ ആരും ഒരിക്കലും അന്യരല്ല.
ജനക്ഷേമത്തിലും യഥാർത്ഥ വികസനത്തിലും ഉറച്ചു നിന്ന് ഞങ്ങൾ മുന്നോട്ട് പോകുകയാണ്. ഒരുമിച്ച്, പുരോഗമന മനോഭാവം നിലനിർത്താം. അതെ, കേരളം തീർച്ചയായും വിജയിക്കും".- മുഖ്യമന്ത്രി കുറിച്ചു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയം ആശംസിച്ച് സമൂഹമാധ്യമത്തിലൂടെയായിരുന്നു മക്കൾ നീതി മയ്യം നേതാവും രാജ്യസഭാംഗവുമായ കമൽ ഹാസൻ പ്രതികരിച്ചത്. സഖാവ് പിണറായി വിജയന് 'വിജയം' ആശംസിക്കുന്നു.
സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇത് തന്റെ അഭിപ്രായം ആണെന്നായിരുന്നു കമൽ ഹാസൻ കുറിച്ചത്. 'സഖാവ് പിണറായി വിജയന് വിജയം ആശംസിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംസകൾ നേരുന്നു.
എല്ലാത്തിനുമുപരി കേരളം എന്റെ കേരളം കൂടിയാണ്. ചിലരുടെയെങ്കിലും മനസിൽ ഞാൻ പുറത്തുനിന്നുള്ള ഒരാളാണെന്ന തോന്നലുണ്ടായാൽ പോലും കേരളവുമായുള്ള വൈകാരിക ബന്ധം ഞാനെന്നും സൂക്ഷിക്കാറുണ്ട്.
അതുകൊണ്ട് കഴിഞ്ഞ പത്ത് വർഷത്തെകുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനും കേരളജനതയോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. നമുക്ക് ശരിയായ തീരുമാനം കൈക്കൊള്ളാം. സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായം.'- കമൽ ഹാസൻ കുറിച്ചു.
NAMMUDE NAADU
ട്വന്റി ട്വന്റി ലോകകപ്പില്‍ സഞ്ജു സാംസണ് കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വിജയത്തിന്റെ അമരക്കാരന് സഞ്ജു ആയതില്‍ നമുക്കും അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
എണ്ണം പറഞ്ഞ 3 ഇന്നിങ്സുകളിലൂടെ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സഞ്ജുവാണ്. സഞ്ജു കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്ക് ആണ്. വിജയത്തിന്റെ അമരക്കാരന് സഞ്ജു ആയിരുന്നു, അതില്‍ നമുക്കും അഭിമാനിക്കാം. കഠിനാധ്വാനവും മനസാന്നിധ്യവുമാണ് അദ്ദേഹത്തെ ഈ നീലയിലേക്ക് എത്തിച്ചത്. മകന്റെ കായിക മികവ് മുന്നില്‍ക്കണ്ട് ജീവിതം ഉഴിഞ്ഞു വച്ച ഒരു കുടുംബത്തിന്റെ വിജയം കൂടിയാണിത്. കേരളത്തിലെ ക്രിക്കറ്റില്‍ ഉണ്ടായ മുന്നേറ്റത്തിന്റെ തിളക്കമാറുന്ന അടയാളമാണ് സഞ്ജു. പുരോഗമന മാറ്റത്തിന്റെ ചിത്രമാണിത്. കേരള ക്രിക്കറ്റ് ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടങ്ങള്‍ – അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി കണ്ട സ്വപ്നം നടന്നതിലുള്ള സന്തോഷമെന്ന് സംഞ്ജു സാംസണ് പറഞ്ഞു. നിങ്ങള്‍ എല്ലാവരും സന്തോഷത്തില്‍ എന്റെ കൂടെ ഉണ്ട് എന്നുള്ളതാണ് സന്തോഷം. ഞാന്‍ നേടിയ ഏറ്റവും വലിയ അച്ചീവ്മെന്റ് എന്റെ നാട്ടുകാരുടെ പ്രാര്‍ത്ഥനയാണ്. ഒരു പ്രാവശ്യം എങ്കിലും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നു. ദൈവത്തിന് നന്ദി. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യം കെസിഎയില്‍ എത്തുന്നത്. ഇത്രയും വലിയ സൗകര്യങ്ങള്‍ ഇപ്പോള്‍ കെഎസ്ഇബിക്ക് ഒരുക്കാന്‍ സാധിച്ചു. ഇനിയും കെസിഎക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റേഴ്സിനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കട്ടെ. നാളെ എന്തെങ്കിലും ആകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് ഏറ്റവും വലിയ ആഗ്രഹം ആയിരിക്കണം. കേരളത്തില്‍ നിന്നാണ്,തിരുവനന്തപുരത്ത് നിന്നാണ് നമുക്ക് എന്തെങ്കിലും പറ്റുമോ എന്ന് ചിന്തിക്കരുത്. കുറേ പേര് നമ്മളെ എതിര്‍ക്കും, പറ്റില്ല എന്ന് പറയും. പക്ഷെ ആ ശക്തി ആണ് നമ്മളെ മുന്നോട്ട് കൊണ്ട് പോകുന്നത് – അദ്ദേഹം പറഞ്ഞു.
ഇറാനെതിരായ യുദ്ധത്തിൽ ഒപ്പം ചേരാൻ വിസമ്മതിച്ച നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസനേഷൻ) അംഗങ്ങളായ രാജ്യങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തെ ഏറ്റവും കരുത്തുള്ള രാജ്യമാണ് അമേരിക്ക. അവർക്ക് ആരുടേയും സഹായം ആവശ്യമില്ലെന്നു ട്രംപ് വ്യക്തമാക്കി. തന്റെ സ്വന്തം സോഷ്യൽ മീഡിയ മാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പ്രതികരണം.
ഇറാനിലെ ഭീകരവാദ ഭരണകൂടത്തിനെതിരായ സൈനിക നടപടികളിൽ പങ്കാളികളാൻ താത്പര്യമില്ലെന്നാണ് നാറ്റോ സഖ്യ രാഷ്ട്രങ്ങൾ യുഎസിനെ അറിയിച്ചത്. ഈ നീക്കമാണ് ട്രംപിനെ ചൊടിപ്പിച്ചത്. തങ്ങൾ ചെയ്യുന്നതിനോട് ഓരോ രാജ്യങ്ങളും ശക്തമായി യോജിക്കുകയും ഇറാനെ ആണവായുധം നിർമിക്കാൻ ഒരുകാരണവശാലും അനുവദിക്കരുതെന്ന് നിലപാട് എടുക്കണമെന്നുമാണ് യുഎസ് നാറ്റോ സഖ്യ രാഷ്ട്രങ്ങൾക്കു മുന്നിൽ ആവശ്യമുന്നയിച്ചത്. എന്നാൽ തനിക്ക് അവരുടെ ഈ നിലപാടിൽ അദ്ഭുതമൊന്നുമില്ലെന്നു ട്രംപ് പറയുന്നു.
അമേരിക്ക പ്രതിവർഷം നൂറുകണക്കിന് ബില്യൺ ഡോളറുകൾ നാറ്റോ സഖ്യത്തിലെ രാജ്യങ്ങളെ സംരക്ഷിക്കാൻ ചെലവഴിക്കുന്നുണ്ട്. കേവലം ഒരുവശത്തേക്ക് മാത്രമുള്ള സഹായമായാണ് താൻ അതിനെ കണക്കാക്കുന്നത്. യുഎസ് അവരെ സംരക്ഷിക്കും. എന്നാൽ അവർ തിരിച്ച് ഒന്നും ചെയ്യില്ല, പ്രത്യേകിച്ച് ആവശ്യമുള്ള സമയത്ത്. ഭാഗ്യത്തിന് ഇറാന്റെ സൈന്യത്തെ തങ്ങൾ ഇല്ലാതാക്കി. അവരുടെ നാവികസേനയും വ്യോമസേനയും റഡാറുകളും ഇല്ലാതെയായി. ഒരുപക്ഷേ ഏറ്റവും പ്രധാനം, അവരുടെ നേതാക്കൾ, ഫലത്തിൽ എല്ലാ തലത്തിലുമുള്ളവർ ഇല്ലാതായി. യുഎസിനെതിരേയോ മിഡിൽ ഈസ്റ്റിലെ സഖ്യകക്ഷികൾക്കെതിരേയോ അല്ലെങ്കിൽ ലോകത്തിനോ ഇനി അവർ ഭീഷണിയാകില്ല.
ഇത്രയും വലിയ സൈനിക വിജയം നേടിയതിനാൽ ഇനിമേൽ നാറ്റോ രാജ്യങ്ങളുടെ സഹായം അമേരിക്കയ്ക്ക് ആവശ്യമില്ല. രാജ്യം അതാഗ്രഹിക്കുന്നുമില്ല. ജപ്പാന്റെയും ഓസ്ട്രേലിയയുടെയും ദക്ഷിണകൊറിയയുടെയും സഹായം ആവശ്യമില്ല. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായ അമേരിക്കയുടെ പ്രസിഡന്റ് എന്ന നിലയ്ക്ക് പറയുകയാണ് തങ്ങൾക്ക് ആരുടെയും സഹായം വേണ്ട- ട്രംപ് കുറിച്ചു.
Channels
മിനി സ്ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു മുഖം നല്കിയ താരമാണ് രഞ്ജിനി ഹരിദാസ് . ഇപ്പോള്‍ ടിവി ഷോകളില്‍ നിന്നെല്ലാം രഞ്ജിനി ഹരിദാസ് മാറി നില്‍ക്കുകയാമെങ്കിലും യൂട്യൂബില്‍ താരം സജീവമാണ്. ഇന്റര്‍വ്യു ഷോകളും യൂട്യൂബ് വ്ളോഗുകളും എല്ലാം സ്ഥിരം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ അമൃത സുരേഷിനും അഭിരാമിക്കും ഒപ്പം സംസാരിക്കുമ്പോൾ രഞ്ജിനി പങ്കുവെച്ച ഓർമ്മകളാണ് വൈറലാകുന്നത്. താൻ ആദ്യമായി പിഴ എന്ന വാക്ക് കേൾക്കുന്നത് വീട്ടിൽ നിന്നാണെന്ന് രഞ്ജിനി പറഞ്ഞു. അന്ന് താൻ ഒന്നും ചെയ്യാതെയാണ് ആ വാക്ക് കേട്ടത് എന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
'ഞാനൊരിക്കലും ഇത്രയധികം വേദനിച്ചിട്ടില്ല. എനിക്കും വേദനകളുണ്ടായിട്ടുണ്ട്. പേഴ്സണൽ റിലേഷൻഷിപ്പിലെ എത്തിക്കൽ പ്രശ്നവും മറ്റുമായിട്ട്. ആൾക്കാരുടെ ചീത്തവിളി കാരണം ഇങ്ങനെ വിഷമിച്ചിട്ടില്ല. എന്റെ സ്വന്തം സ്വഭാവം കാരണം ഞാൻ വിഷമിച്ചിട്ടുണ്ട്. അല്ലാതെ സോഷ്യൽ മീഡിയ കമന്റുകൾ കാരണം വിഷമിച്ചിട്ടില്ല. പിഴയാണെന്ന് പറയുന്നത് വേദനിപ്പിച്ചത് ഒരിക്കൽ മാത്രമാണ്. എന്റെ വീട്ടിൽ നിന്നാണ് ഞാനാദ്യമായി അത് കേട്ടത്. ഞാൻ ഒരുപാട് സ്നേഹിച്ചിരുന്ന, ആരാധിച്ചിരുന്ന ആളാണങ്ങനെ പറഞ്ഞത്.
എനിക്കന്ന് 13-14 വയസാണ്. ഞാൻ ഫോണിൽ രാത്രി 12 മണിക്ക് ഒരു ആൺകുട്ടിയോട് സംസാരിച്ചതാണ് അതിന് കാരണം. എല്ലാവരും ചെയ്യുന്ന കാര്യമല്ല. ക്രഷുകൾ ഉണ്ടാകുന്ന പ്രായം. വേദനയേക്കാൾ കൂടുതൽ എനിക്ക് ഞെട്ടലായിരുന്നു. അന്ന് അതിന്റെ ആഴം മനസിലായില്ല. സിനിമയിൽ ഒക്കെയാണ് ഞാൻ ആ പ്രായത്തിൽ ആ വാക്ക് കേട്ടിട്ടുള്ളത്. ഞാൻ ഫോണിൽ ഒരാൺകുട്ടിയോട് സംസാരിച്ചതേയുള്ളൂ. വേറൊന്നും ചെയ്തില്ല. എനിക്ക് അതൊരു തെറ്റായി തോന്നിയിട്ടില്ല. അവിടം മുതലാണ് ഞാൻ റിബലായത്. തുടർന്നും താൻ ഫോൺ വിളിച്ചിട്ടുണ്ട് രഞ്ജിനി ഹരിദാസ് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയ താരം രേണു സുധി. രേണു സുധി എന്നതില്‍ നിന്ന് സുധി എന്ന പേര് മാറ്റാന്‍ ആവശ്യപ്പെട്ട് നിരവധി വ്ലോഗേഴ്സ് വീഡിയോ ചെയ്യുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് ഇന്നലെ രേണു സുധി ഒരു വീഡിയോ ചെയ്തിരുന്നു. സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം നടന്ന തന്റെയും കൊല്ലം സുധിയുടെയും വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്. “കുറേപ്പേരുടെ പ്രശ്നം എന്റെ പേരിനൊപ്പം സുധി എന്ന് ചേര്‍ത്തതാണ്. അത് മാറ്റാനാണ് അവര്‍ പറയുന്നത്. എന്റെ ഭര്‍ത്താവാണ് സുധിച്ചേട്ടന്”, രേണു സുധി പറഞ്ഞിരുന്നു.
രേണു സുധി പറയുന്നു
“എനിക്ക് എന്തുകൊണ്ടും അവകാശമുണ്ട് സുധിച്ചേട്ടന്റെ പേര് പറയാന്‍. രേഷ്മ പി തങ്കച്ചന് എന്ന രേണു സുധിക്ക് സുധിച്ചേട്ടന്റെ ഭാര്യ ആയിരിക്കുന്നിടത്തോളം കാലം സുധിച്ചേട്ടന്റെ പേര് ഉപയോഗിക്കാനുള്ള അവകാശമുണ്ട്. അതുകൊണ്ട് നിങ്ങള്‍ കുറച്ചൊന്ന് അടങ്ങ്”, രേണു സുധി വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വീഡിയോയില്‍ സംസാരിക്കവെ രേണു സുധിക്ക് ഒരു പിശക് പറ്റിയിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ് എടുത്ത് കാണിക്കുന്നതിനിടെ സുധി ശിവദാസന്‍ ദാസ് (കൊല്ലം സുധിയുടെ ഒഫിഷ്യല്‍ പേര്) എന്നതിനൊപ്പം ബ്രൈഡ് എന്നും രേഷ്മ പി തങ്കച്ചന് (രേണു സുധിയുടെ ഒഫിഷ്യല്‍ പേര്) എന്നതിനൊപ്പം ഗ്രൂം എന്നുമാണ് പറഞ്ഞത്. ഇതും ചിലര്‍ ട്രോള്‍ ആക്കിയിരുന്നു, ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ രേണു സുധി.
“എന്നെക്കുറിച്ച് നെഗറ്റീവ് പറയുന്ന കുറേ വ്ളോഗേഴ്സ് ആണ് പേരില്‍ നിന്ന് സുധിച്ചേട്ടന്റെ പേര് മാറ്റാന്‍ പറയുന്നത്. എനിക്ക് സൗകര്യമില്ല. എന്റെ ഭര്‍ത്താവിന്റെ പേരല്ലാതെ മറ്റെന്തെങ്കിലും എനിക്ക് എന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ കഴിയുമോ? അതുകൊണ്ടാണ് ഞങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിച്ചത്. പക്ഷേ അതിനകത്ത് തെറ്റിപ്പോയത് ബ്രൈഡ് ഗ്രൂമും ഗ്രൂം ബ്രൈഡുമായി. നെഗറ്റീവ് പറയുന്നവര്‍ക്ക് ട്രോളാന്‍ എന്തെങ്കിലും കൊടുക്കണ്ടേ? അതുകൊണ്ട് ഞാന്‍ ഇട്ടുകൊടുത്തെന്നേ ഉള്ളൂ. ബ്രൈഡ് എന്താണെന്നും ഗ്രൂം എന്താണെന്നുമൊക്കെ പറയാനുള്ള വിദ്യാഭ്യാസം എനിക്കുണ്ട്. എന്നാലും അങ്ങ് പറഞ്ഞു കൊടുത്തതാ, ട്രോളട്ടെ എന്ന് ഓര്‍ത്തിട്ട്. എന്നെക്കൊണ്ട് ഉപജീവനം നടക്കുന്ന കുറേ വ്ലോഗേഴ്സ് ഉണ്ട്. ഒരു ദിവസം എന്റെ ഒരു വീഡിയോ കിട്ടിയില്ലെങ്കില്‍ അവര്‍ എങ്ങനെ കഞ്ഞി കുടിക്കും എന്നോര്‍ത്ത് ഞാന്‍ ആകെ സങ്കടത്തിലാണ്. അതുകൊണ്ട് ഞാന്‍ ഒന്ന് ഇട്ടുകൊടുത്തെന്നേ ഉള്ളൂ”, രേണു സുധി പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിച്ചിട്ട് നാല് മാസങ്ങൾ പിന്നിടുകയാണ്. ഷോയിലൂടെ നിരവധി പേരാണ് പ്രേക്ഷകർക്ക് ഇതിനകം സുപരിചിതരായി മാറിയത്. അക്കൂട്ടത്തിലൊരാളാണ് അനീഷ്. കോമണറായി എത്തി പിന്നീട് സീസൺ ഫൈനലിൽ ഫസ്റ്റ് റണ്ണറപ്പായ ആളാണ് അനീഷ്. അനുമോൾ ആയിരുന്നു സീസൺ 7ലെ വിജയി. ഷോ അവസാനിച്ച് മാസങ്ങൾ പിന്നിട്ടതിന് പിന്നാലെ അനുമോളും അനീഷും തമ്മിൽ പേരെടുത്ത് പറയാതെ കൊമ്പുകോർത്തിരുന്നു. അനുമോളാണ് ബിഗ് ബോസ് വിന്നറെന്നത് അനീഷിന് ഇതുവരെയും അംഗീകരിക്കാൻ സാധിച്ചില്ലെന്നാണ് പിന്നാലെ വന്ന വിമർശനങ്ങൾ. ഇപ്പോഴിതാ അനീഷിനെതിരെ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ.
മൈൽ സ്റ്റോൺ മേക്കേഴ്സിന്റെ അവാർഡ് നിശയിൽ അനുമോളെ കുറിച്ച് അനീഷ് പറഞ്ഞ കാര്യങ്ങളാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. അനുമോൾ ആയിരുന്നു അനീഷിന് അവാർഡ് നൽകിയത്. "അനുമോളുടെ കയ്യിൽ നിന്നാണ് എനിക്ക് അവാർഡ് ലഭിച്ചത്. അതൊരു സ്വീറ്റ് റിവഞ്ച് പോലെയാണ് എനിക്ക് തോന്നുന്നത്. തമാശയായി പറയുന്നതാണ്. ആ സെൻസിൽ എടുക്കണം. ആരുമറിയാതെ കിടന്ന എന്നെ ബിഗ് ബോസ് ആണ് എന്നെ ഇവിടം വരെ എത്തിച്ചത്. അതിനുള്ള നന്ദിയും കടപ്പാടും എന്നും എന്റെ ഉള്ളിൽ ഉണ്ടായിരിക്കും. ഞാനും അനുവും തമ്മിൽ പ്രൊഫഷണൽ ബന്ധം മാത്രമെ ഉള്ളൂ. അത് അങ്ങനെ തന്നെ കൊണ്ടു പോകാനാണ് എനിക്ക് ഇഷ്ടവും. ലൈൻ കട്ട് തന്നെയാണ്. എനിക്ക് ഒളിവോ മറവോ ഇല്ല. ഒരുപാട് ഓവർ ക്യൂട്ട്നെസ് ഒന്നും വാരി വിതറാനും അറിയില്ല", എന്നായിരുന്നു അനീഷിന്റെ വാക്കുകൾ.
"തോറ്റത് ഇനിയും അംഗീകരിക്കാൻ പറ്റാത്ത ഒരു അൽപൻ. സ്വീറ്റ് റിവഞ്ച് ആണ് പോലും. അതിനു തനിക്ക് മാത്രം അല്ല. അനുമോൾക്കും അവാർഡ് കിട്ടി. എന്തൊക്കെ പറഞ്ഞാലും ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ ആണ്. താൻ അനുവിനോട് തോറ്റു തുന്നം പാടി. ഇനിയെങ്കിലും മനസിലാക്കൂ", എന്നാണ് ഒരാളുടെ കമന്റ്.
ഇതിന്റെ വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ അനീഷിന് എതിരെയുള്ള കമന്റുകളാണ് വന്നത്. "കപ്പ് കിട്ടാതെ ഭ്രാന്ത് ആയ ഒരു ചങ്ങായി, അനീഷിന് വോട്ട് കൊടുക്കാതിരുന്നതിൽ ഞാൻ അഭിമാനിക്കുന്നു, ഇപ്പോൾ മനസ്സിലായി അന്ന് അനുമോളോട് കാണിച്ചിട്ടുള്ള ഇഷ്ട്ടം ഫേക്ക് ആണെന്ന്, ഇയാൾക്ക് ഒരു വോട്ട് പോലും കൊടുക്കാത്തതിൽ എനിക്ക് വളരെ അധികം സന്തോഷം..ഇയാൾ ഇതു വരെ ബിഗ്ഗ് ബോസ്സിൽ നിന്ന് ഇറങ്ങിയിട്ടില്ല. പരമ കഷ്ടം, അടുത്ത ബിഗ്ബോസ് തുടങ്ങാറായി. എന്നിട്ടും അവന്റെ കരച്ചിൽ തീർന്നില്ല, റിവഞ്ച് ഒക്കെ ഞങ്ങൾ ബിഗ് ബോസ് ഫിനാലേയ്ക്ക് തന്ന് വിട്ടില്ലേ ബ്രോ. ഇനിയെങ്കിലും കരച്ചിൽ നിർത്ത്. നിങ്ങൾക്ക് വോട്ട് ചെയ്തത് ഓർത്ത് ലജ്ജ തോന്നുന്നു. അനുമോൾ ആയിരുന്നു ശരിയെന്ന് ഇപ്പോ തോന്നുന്നു", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയത് മൂലം തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് ടെലിവിഷൻ അവതാരകനും വ്ളോഗറുമായ കാർത്തിക് സൂര്യ. തുമ്മിയതിന്റെ ശക്തിയിൽ ഭക്ഷണാംശം ശ്വാസകോശത്തിൽ കയറിയെന്നും താൻ കുഴഞ്ഞുവീണെന്നും കാർത്തിക് സൂര്യ പറയുന്നു. യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലാണ് കാർത്തിക് ദുരനുഭവം പങ്കുവെച്ചത്.
രാത്ര ഭക്ഷണം കഴിച്ചപ്പോഴായിരുന്നു സംഭവം. ആ സമയത്ത് ഭാര്യ വർഷ മാത്രമാണ് അടുത്തുണ്ടായിരുന്നതെന്നും പെട്ടെന്നുതന്നെ ആശുപത്രിയിൽ എത്തിച്ചെന്നും കാർത്തിക് പറയുന്നു. 'രാത്രി ഫുഡ് കഴിച്ചപ്പോൾ ഞാൻ ഒന്ന് തുമ്മി. അപ്പോൾ ഭക്ഷണം എന്റെ വായിലുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ ഞാൻ കണ്ടത് വർഷ എന്റെ മുതുകിൽ തടവി ഛർദ്ദിപ്പിക്കാൻ ശ്രമിക്കുന്നതാണ്.' കാർത്തിക് വീഡിയോയിൽ പറയുന്നു.
വെള്ളമെടുത്ത് തിരിച്ചുവന്നപ്പോഴേക്കും കാർത്തിക് കുഴഞ്ഞുവീണ് കിടക്കുന്നതാണ് താൻ കണ്ടതെന്നും അവിടെയുണ്ടായിരുന്ന ചേട്ടൻമാരെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും വർഷ പറയുന്നു. 'ചേട്ടൻമാർ വന്നപ്പോഴേക്കും ആകെ തളർന്ന അവസ്ഥയിലായിരുന്നു കാർത്തിക് ചേട്ടൻ. കയ്യൊക്കെ വിറക്കുന്നുണ്ടായിരുന്നു. ഞാൻ ആകെ പേടിച്ചു. നെഞ്ചിൽ ഞെക്കിയപ്പോഴാണ് ഛർദിച്ച് തുടങ്ങിയത്. ഒരുപാട് തവണ ഛർദ്ദിച്ചു. ബോധം ഇല്ലായിരുന്നു.'-വർഷ പറയുന്നു.
ആശുപത്രിയിലെത്തിയ ശേഷം എക്സറേയും എക്കോയുമെല്ലാം എടുത്തു. രക്തം പരിശോധിക്കുകയും ചെയ്തു. തുമ്മന്നതിനിടയിൽ ഭക്ഷണാംശം ശ്വാസകോശത്തിൽ കയറി. അതുകൊണ്ട് കുറച്ച് സമയത്തേക്ക് തലച്ചോറിലേക്കുള്ള ഓക്സിജൻ ഫ്ളോ കട്ടായെന്നും അതിനാലാണ് ഛർദ്ദിച്ചതെന്നും അബോധാവസ്ഥയിൽ ആയതെന്നും കാർത്തിക് പറയുന്നു.
'അങ്ങനെ ഒരു അവസ്ഥയിലും സ്ട്രോങ്ങായി നിന്ന് എല്ലാവരേയും വിളിച്ചുവരുത്തിയതും കാര്യങ്ങൾ ചെയ്തതും വർഷയാണ്. അവളുടെ ധൈര്യം സമ്മതിക്കാതെ വയ്യ. ഛർദിച്ചതിന്റെ ക്ഷീണം ഇപ്പോഴുമുണ്ട്.'-കാർത്തിക് വ്യക്തമാക്കി.
മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന താരമാണ് ലക്ഷ്മി. ഇപ്പോഴിതാ റമദാൻ നോമ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ലക്ഷ്മി.
''ഈ വർഷം ഞാൻ നോമ്പ് എടുത്തിട്ടില്ല. പക്ഷേ, എല്ലാ വർഷവും എന്നെക്കൊണ്ട് പറ്റുന്നതുപോലെ നോമ്പെടുക്കാറുണ്ട്. കാരണം, എന്റെ വീട് പള്ളിയുടെ തൊട്ടുനേരെയാണ്. നബിദിനത്തിന് ഉസ്താദിന്റെ കൈ പിടിച്ച് മാപ്പിളപ്പാട്ട് പാടാൻ കൊണ്ടുപോയിട്ടുണ്ട്. ഓത്തുപള്ളിയും ജീരകക്കഞ്ഞിയുമൊക്കെ എന്റെ കുട്ടിക്കാലത്തിന്റെ ഭാഗമായിരുന്നു. 16-ാം രാവും 27-ാം രാവും എടുക്കുന്നത് നല്ലതാണെന്നു പറയും. ഈ വർഷം ഇതു രണ്ടും എടുക്കാനുള്ള പ്ലാനിലാണ്. അല്ലെങ്കിലും എല്ലാ വർഷവും ഏതെങ്കിലും രണ്ടോ മൂന്നോ നോമ്പ് ഞാൻ എടുക്കാറുണ്ട്.
സ്കൂളിൽ പഠിക്കുമ്പോളാണ് ആദ്യമായി നോമ്പ് എടുത്തത്. രണ്ടാം ക്ലാസ് മുതൽ കാണുന്നത് ഈ കസ്റ്റം ആണ്. എന്റെ ഹൈസ്കൂളും മുസ്ലീം മാനേജ്മെന്റ് ആയിരുന്നു. ദുഅ ആണെങ്കിലും പ്രാർത്ഥനകളാണെങ്കിലും അതൊക്കെ കണ്ടറിഞ്ഞും പഠിച്ചുമാണ് വളർന്നത്. ആ ശീലം എന്റെ വീട്ടിലെ ഒരു ശീലം പോലെ തന്നെ ആയിരുന്നു. ബാങ്ക് വിളിക്കുന്ന സമയമാകാൻ കാത്തിരിക്കുമായിരുന്നു. അതിനു ശേഷം എല്ലാവരും ചേർന്ന് കാരക്ക കഴിച്ചും നാരങ്ങാ വെള്ളമൊക്കെ കുടിച്ചുമാണ് നോമ്പ് തുറന്നിരുന്നത്. എല്ലാം അതിന്റെ ചിട്ടയിൽ തന്നെ ചെയ്തിരുന്നു'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ലക്ഷ്മി നക്ഷത്ര പറഞ്ഞു. നിരവധിയാളുകളാണ് വീഡിയോയ്ക്കു താഴെ കമന്റുകളുമായി എത്തുന്നത്. ഇതാണ് യഥാർത്ഥ കേരളാ സ്റ്റോറിയെന്നാണ് വീഡിയോയ്ക്കു താഴെ പലരും കുറിക്കുന്നത്.
BUSINESS
ആപ്പിൾ ഉപയോക്താക്കൾ കാത്തിരിക്കുന്ന ഫോൾഡബിൾ ഫോൺ ഇക്കൊല്ലം പുറത്തിറങ്ങുമെന്ന് സൂചന. ആപ്പിളിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് 2026 സെപ്റ്റംബറിൽ ഫോൾഡബിൾ ഫോൺ പുറത്തിറങ്ങുമെന്നാണ് ടെക് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. 'ഐഫോൺ ഫോൾഡ്' എന്നാണ് ഇതിന് പേര് നൽകിയിട്ടുള്ളത്. ഐഫോൺ 18 സീരീസ് മോഡലുകൾക്കൊപ്പമാകും കമ്പനി ഫോൾഡബിൾ സെഗ്മെന്റിലുള്ള തങ്ങളുടെ ആദ്യ ഫോൺ പുറത്തിറക്കുകയെന്ന് ഫിനാൻഷ്യൽ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
സാംസങ് ഗാലക്സി സെഡ് ഫോൾഡ് പോലെ പുസ്തകം തുറക്കുന്ന രീതിയിലുള്ള ഡിസൈൻ ആയിരിക്കും ഇതിനെന്ന് കരുതപ്പെടുന്നു. എന്നാൽ സാംസങ്, ഗൂഗിൾ ഫോണുകളേക്കാൾ വീതിയേറിയ ഡിസൈൻ ഐഫോണിന്. ദീർഘകാലം ഈടുനിൽക്കുന്നതിനായി ടൈറ്റാനിയം അലോയ് കേസിംഗും സ്റ്റെയിൻലെസ് സ്റ്റീൽ, ടൈറ്റാനിയം എന്നിവ ഉപയോഗിച്ചുള്ള ഹിഞ്ചും ആയിരിക്കും ഇതിൽ ഉപയോഗിക്കുക.
ഫോൾഡബിൾ ഫോണുകളുടെ പ്രധാന വെല്ലുവിളിയായ സ്ക്രീനിലെ മടക്ക് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഡിസ്പ്ലേയാണ് ആപ്പിൾ വികസിപ്പിക്കുന്നത്. ഉള്ളിൽ 7.8 ഇഞ്ച് വലിപ്പമുള്ള ഫോൾഡബിൾ ഒഎൽഇഡി സ്ക്രീനും പുറത്ത് 5.5 ഇഞ്ചിന്റെ പാനലും ഉണ്ടാകും. മടക്കുമ്പോൾ ഫോൺ ഒതുക്കമുള്ളതാകും. രണ്ട് സ്ക്രീനുകളിലും പഞ്ച്-ഹോൾ സെൽഫി ക്യാമറകൾ ഉണ്ടായിരിക്കും. ഡിസൈൻ കനം കുറയ്ക്കുന്നതിനായി ഫേസ്-ഐഡി ഒഴിവാക്കി, പവർ ബട്ടണിൽ ടച്ച്-ഐഡി നൽകാനാണ് സാധ്യത.
വരാനിരിക്കുന്ന ഏറ്റവും പുതിയ എ20 പ്രോ ചിപ്സെറ്റായിരിക്കും ഫോൾഡബിൾ ഐഫോണിൽ ഉപയോഗിക്കുക. 12GB റാം ഫോണിലുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 256 ജിബി, 512 ജിബി, 1 ടിബി എന്നീ സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ ലഭ്യമാകും. ഐഫോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയായിരിക്കും പുതിയ മോഡലിൽ ഉപയോഗിക്കുക. 5,500 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്.
ആപ്പിൾ ഉൽപന്നങ്ങൾ സാധാരണയായി പ്രീമിയം വിലയിലാണ് വരുന്നത്. ഫോൾഡബിൾ ഫോണും പ്രതീക്ഷിക്കുന്നത് വിലയേറിയ സെഗ്മെന്റിലാണ്. യു.എസിൽ ഏകദേശം 2,400 ഡോളർ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ആനുപാതികമായി ഏകദേശം 2,15,000 രൂപ മുതൽ ആയിരിക്കും ഇന്ത്യയിലെ വില ആരംഭിക്കാൻ സാധ്യത.
പണം നൽകുന്നവർക്ക് വെരിഫിക്കേഷൻ ബാഡ്ജ് നൽകുന്ന ഇലോൺ മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമിനെതിരെ നടപടി. യൂറോപൻ യൂണിയനാണ് എക്സിന് വൻ പിഴ ഈടാക്കിയിരിക്കുന്നത്. 120 മില്യൺ യൂറോ(13.8 കോടി)യാണ് പിഴ ചുമത്തിയത്. ഡിജിറ്റൽ സർവീസസ് ആക്ട് പ്രകാരമാണ് നടപടി. പണം നൽകുന്നവർക്ക് വെരിഫിക്കേഷൻ നൽകുന്നതിലെ വിശ്വാസ്യത ചോദ്യം ചെയ്താണ് യൂറോപ്യൻ യൂണിയൻ പിഴ ചുമത്തിയത്.
ഐഡന്റിറ്റി സ്ഥിരീകരണമില്ലാതെ ഉപയോക്താക്കൾക്ക് ഒരു വെരിഫിക്കേഷൻ ബാഡ്ജ് വാങ്ങാൻ കഴിയുമെന്നതിനാൽ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 2022ലാണ് എക്സ് പ്ലാറ്റ്ഫോമിൽ പണം നൽകി വെരിഫിക്കേഷൻ ബാഡ്ജ് സ്വന്തമാക്കാനുള്ള സംവിധാനം മസ്ക് ഏർപ്പെടുത്തുന്നത്. ഈ മാറ്റം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് യൂറോപ്യൻ യൂണിയൻ കണ്ടെത്തിയിട്ടുള്ളത്.
അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ സംവിധാനം ഏർപ്പെടുത്താൻ ആലോചനയിലാണ് മസ്ക്. വെരിഫിക്കേഷൻ ബാഡ്ജ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ എക്സ് തന്നെ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അടുത്ത ഘട്ടം തീരുമാനിക്കുന്നതിന് മുമ്പ് യൂറോപ്യൻ കമ്മീഷൻ ആ നിർദ്ദേശങ്ങൾ അവലോകനം ചെയ്യുമെന്നാണ് റിപ്പോർട്ട്. പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അധിക പിഴ ചുമത്താനാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം.
ഇറാൻ - യുഎസ്, ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ ഇന്ധന സർചാർജും ഏർപ്പെടുത്താനൊരുങ്ങി ആകാശ എയർ. നാളെ മുതൽക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ആകാശ എയർ ഉൾപ്പെടുത്തും. 199 മുതൽ 1300 രൂപ വരെയാണ് ഇന്ധന സർചാർജ് ആയി ഈടാക്കുക.
ഇന്ന് അർധരാതി മുതൽക്കാണ് പുതിയ നിരക്കുവർധനവ് പ്രാബല്യത്തിൽ വരിക. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ മൂലം വിമാന ഇന്ധനത്തിനുണ്ടായ വിലവർധനവാണ് ഇന്ധന സർചാർജ് ഏർപ്പെടുത്താൻ കാരണമായത് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇതോടെ ആകാശ എയറിൽ ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്കുള്ള ചിലവേറും.
നിരവധി വിമാനകമ്പനികളാണ് പശ്ചിമേഷ്യൻ സംഘർഷം മൂലം ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ഉൾപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇൻഡിഗോ ഇന്ധന സർചാർജ് ഉൾപ്പെടുത്തിയിരുന്നു. ഇന്ന് മുതൽക്ക് നിരക്കുകൾ പ്രാബല്യത്തിൽ വന്നിരുന്നു.
ഇന്ത്യക്കുള്ളിൽ 425 രൂപ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ളിലും 425 രൂപ, പശ്ചിമേഷ്യ 900 രൂപ, ദക്ഷിണ-കിഴക്കൻ ഏഷ്യ & ചൈന - 1800 രൂപ, ആഫ്രിക്ക & പടിഞ്ഞാറൻ ഏഷ്യ 1800 രൂപ, യൂറോപ്പ് 2300 രൂപ എന്നിങ്ങനെയാണ് ഇൻഡിഗോയുടെ ഇന്ധന സർചാർജ് നിരക്കുകൾ. സാഹചര്യം മൂലമാണ് ഈ വർധനവെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഇൻഡിഗോ പറഞ്ഞിരുന്നു. സാഹചര്യങ്ങളിൽ മാറ്റം വരുമ്പോൾ നിരക്കുകൾ കുറയ്ക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കിയിരുന്നു.
ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ളൈറ്റുകൾക്ക് അധികമായി ചുമത്തുന്നത് 10ഡോളറാണ്. മാർച്ച് 18 മുതൽ യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് സർചാർജ് ഈടാക്കും. യൂറോപ്പിലേക്ക് അധികചാർജ് 25 ഡോളറാണെങ്കിൽ നോർത്ത് അമേരിക്കൻ, ഓസ്ട്രേലിയൻ യാത്രയ്ക്ക് അധിക ചാർജ് 50 ഡോളറാണ്. ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് ഇന്ധന സർചാർജായി 20ഡോളറും ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് 30 ഡോളറും അധികമായി നൽകണം. എന്നാൽ ഹോങ്കോങ്ങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സർചാർജ് പ്രഖ്യാപിച്ചിരുന്നില്ല.
HEALTH
മധുരം ഇല്ലാണ്ട് പറ്റില്ലപ്പാ…!അതും കുറച്ചൊന്നും പോര ചായയൊക്കെ തേൻപോലെ മധുരിക്കണം. അങ്ങനെ ശീലമുള്ള വരാണോ നിങ്ങൾ ? പണി പിന്നാല വരുന്നുണ്ടേ ചായയിൽ മാത്രമല്ല പലഹാരങ്ങളിലും സ്നാക്സുകളും എല്ലാം മധുരമുള്ളതാണിഷ്ടം. മധുരം നല്ലതാണല്ലോ ശരീരത്തിന് ഊർജം പകരാനും സന്തോഷം തോന്നാനും മധുരം വേണമല്ലോ. എന്നാൽ അമിതമായി പഞ്ചസാര ശരീരത്തിലെത്തുന്നത് പതിയെ പതിയെ ശരീരത്തിൽ പ്രശ്നമുണ്ടാക്കും. തലച്ചോറിൻറെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
സന്തോഷ ഗ്രന്ധികളെ ഉത്തേജിപ്പിക്കുന്ന ന്യൂറോട്രാൻസ്മിറ്ററായ ഡോപ്പമിൻ ഉത്പാദിപ്പിക്കപ്പെടാൻ പഞ്ചസാര കാരണമാകുന്നുണ്ട്. ഈ താത്ക്കാലിക സുഖം ലഭിക്കുന്നതിനാൽ നമ്മൾ വീണ്ടും വീണ്ടും മധുരം കഴിക്കാൻ പ്രേരിതരാകും. ഇത് കാലക്രമേണ സ്വയം നിയന്ത്രണം, ഏകാഗ്രത, തീരുമാനമെടുക്കൽ തുടങ്ങിയ കഴിവുകളെ ബാധിക്കുമെന്നാണ് ന്യൂറോളജിസ്റ്റായ ഡോ. ഭൂപേഷ് കുമാർ മൻസുഖാനി പറയുന്നത്.
അധികം പഞ്ചസാര ശരീരത്തിലെത്തുന്നത് ഓർമ, പഠനം, വൈകാരിക നിയന്ത്രണം തുടങ്ങിയ തലച്ചോറിൻറെ പ്രവർത്തനം എന്നിവയേയും തടസപ്പെടുത്തും. അമിതമായ പഞ്ചസാര നാഡീവ്യവസ്ഥയിൽ വീക്കം, ഓക്സിഡേറ്റീവ് സമ്മർദം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് നാഡി സന്ദേശങ്ങളുടെ വേഗത കുറയ്ക്കുകയും ശരീരത്തിന്റെ ഏകോപനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തുകയും പിന്നീട് അപ്രതീക്ഷിതമായി താഴ്ത്തുകയും ചെയ്യുന്നതാണ് അമിതമായ ക്ഷീണത്തിനും, ഉറക്കംതൂങ്ങലും, മാനസികമായ തളർച്ച എന്നിവയിലേയ്ക്കും എത്തിക്കുന്നത്. സ്ഥിരമായ ഉപയോഗം രക്തത്തിലെ പഞ്ചസാര നാഡീകോശങ്ങളെയും രക്തക്കുഴലുകളെയും നശിപ്പിക്കും. ഇത് ഭാവിയിൽ സ്ട്രോക്ക്, ഡിമെൻഷ്യ, അൽഷിമേഴ്സ് തുടങ്ങിയ ഗുരുതരമായ ന്യൂറോളജിക്കൽ അവസ്ഥകളിലേയ്ക്കുമുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
PRAVASI VARTHAKAL

