18
MAR 2021
THURSDAY
1 GBP = 125.09 INR
1 USD = 91.68 INR
1 EUR = 108.33 INR
breaking news : കെയർ വർക്കറായി ജോലി ചെയ്യാൻ യുകെയിലെത്തിയ മലയാളിക്ക് ജോലി നല്‍കിയില്ല, സ്വാന്‍ കെയര്‍ കമ്പനിക്ക് 30,000 പൗണ്ട് പിഴ നല്‍കി എപ്ലോയിമെന്റ് ട്രൈബ്യൂണല്‍ >>> ഡെൽഹിയിൽ റസ്റ്റോറന്റിന് തീപിടിച്ച് വിദേശികൾ അടക്കം 21 മരണം! നിരവധി പേർക്ക് പരിക്കേറ്റു എട്ടുപേരുടെ നില ഗുരുതരം! >>> കുവൈറ്റ് വിമാനത്താവളത്തിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം! നാശനഷ്ടങ്ങൾ സംഭവിച്ച വിമാനത്താവളം അടച്ചു, മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വീണ്ടും ആക്രമണം ശക്തമാക്കി ഇറാൻ, ഗൾഫ് വഴി നാട്ടിലേക്ക് വരാനും പോകാനുമാകാതെ ആശങ്കയോടെ പ്രവാസികൾ >>> ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ചരിത്രപ്രസിദ്ധമായ പെരുന്നാളും ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് രാജകീയ സ്വീകരണവും; വൻ ഒരുക്കങ്ങൾ പൂർത്തിയായി >>> ഐ ഓ സി (യു കെ) - ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് രൂപീകരിച്ചു; അനീഷ് തോമസ് പ്രസിഡന്റ്‌, രോഹിത് ജനറൽ സെക്രട്ടറി, ഫിലിപ്പ് കുര്യാക്കോസ് ട്രഷററും; ഉദ്ഘാടനം കോവളം നിയമസഭ അംഗം എം പി വിൻസെന്റ് എം എൽ എ ഓൺലൈനായി നിർവഹിച്ചു >>>
 രാജ്യതലസ്ഥാനത്തെ നടുക്കി തെക്കൻ ഡൽഹിയിലെ മാൽവിയ നഗറിലെ ലെമൺ ഗ്രീൻ റെസ്റ്റോറന്റിൽ ബുധനാഴ്ച രാവിലെയുണ്ടായ വൻ തീപിടുത്തത്തിൽ വിദേശികൾ ഉൾപ്പെടെ ഇരുപതിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. രാവിലെ 9:45 ന് ഡൽഹി ഫയർ സർവീസസിന് ഒരു കോൾ ലഭിച്ചു, 8:50 ഓടെ നിരവധി ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. ഫയർ സർവീസ് ഉദ്യോഗസ്ഥർ റെസ്റ്റോറന്റിന്റെ ബേസ്മെന്റിൽ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി CATS ആംബുലൻസുകൾ വഴി ആശുപത്രിയിലേക്ക് മാറ്റി പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം, ഒഴിപ്പിക്കൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവ ആരംഭിച്ചു. എട്ട് ഫയർ ടെൻഡറുകളുടെ സഹായത്തോടെ തീ വിജയകരമായി അണച്ചു. പോലീസ്, ഫയർ സർവീസസ്, മറ്റ് അടിയന്തര പ്രതികരണ സേനകളുടെ ഏകോപിത ശ്രമങ്ങളിലൂടെ 40 ലധികം പേരെ രക്ഷപ്പെടുത്തി വൈദ്യചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങളും തിരച്ചിൽ പ്രവർത്തനങ്ങളും ഇപ്പോഴും തുടരുകയാണെന്നും, ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ ഏജൻസികളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഡ്രോണും മിസൈലും ഉപയോഗിച്ച് ബുധനാഴ്ച പുലർച്ചെ കുവൈത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ  ഉപയോഗിച്ചുള്ള ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു.  വിമാനത്താവളത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചതോടെ സർവീസുകൾ നിർത്തിവെച്ച് വിമാനത്താവളം അടച്ചു.  വിമാനങ്ങൾ വഴിതിരിച്ചുവിടാൻ അധികൃതർ നിർബന്ധിതരായതായും കുവൈത്തിന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ വിമാനത്താവളത്തിലെ ടി1 കെട്ടിടത്തിന് കനത്ത  നാശനഷ്ടം" സംഭവിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. കുവൈറ്റിലേക്ക് തൊടുത്ത രണ്ട് ഇറാനിയൻ മിസൈലുകൾ വഴിയിൽ വെച്ച് വീഴുകയോ തകർക്കുകയോ ചെയ്തതായി യുഎസ് നേതൃത്വം അറിയിച്ച്‌.   ബഹ്‌റൈനിൽ വിക്ഷേപിച്ച മൂന്ന് മിസൈലുകൾ യുഎസ്, ബഹ്‌റൈൻ സൈന്യങ്ങൾ തടഞ്ഞതായും യുഎസ് സൈന്യം നേരത്തെ പറഞ്ഞിരുന്നു. പ്രാദേശിക അയൽക്കാർക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചെങ്കിലും അവയെല്ലാം ലക്ഷ്യത്തിലെത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് യുഎസ് സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു . ഇറാൻ നടത്തിയ ആക്രമണ ശ്രമങ്ങൾക്ക് മറുപടിയായി യുഎസ് സൈന്യം ഖേഷ്ം ദ്വീപിൽ ആക്രമണം നടത്തുകയും ഒന്നിലധികം ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകർക്കുകയും ചെയ്‌തതായി പറയുന്നു. ഇതോടെ കുവൈറ്റിലും ഇതര ഗൾഫ് രാജ്യങ്ങളിലുമുള്ള മലയാളികളുടെ യാത്ര വീണ്ടും  അനിശ്ചിതത്വത്തിലായി. യുഎഇ യും ബഹറിനും ഖത്തറും അടക്കമുള്ള മറ്റൊരു രാജ്യങ്ങളും  വിമാന സർവീസുകൾ നിർത്തിവയ്ക്കുമെന്ന് കരുതുന്നു.  നിരവധി പ്രവാസികളാണ് ഇതുമൂലം ഗൾഫ് രാജ്യങ്ങളിലേക്കും യുകെ യൂറോപ്പ് രാജ്യങ്ങളിലേക്കും എത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. യുകെ യുഎസ് യൂറോപ്പ് യാത്രികരിൽ ഭൂരിഭാഗവും ഗൾഫ് വഴിയുള്ള യാത്ര ഉപേക്ഷിച്ചു കഴിഞ്ഞിട്ടുണ്ട്. ഇറാനും യുഎസും തമ്മിലുള്ള കരാറിലൂടെ യുദ്ധം നിർത്തലാക്കിയേക്കും എന്ന നിഗമനത്തിൽ കഴിഞ്ഞയാഴ്ചകളിൽ വ്യോമ സർവീസുകൾ പുനഃരാരംഭിച്ചിരുന്നു. സർവീസുകൾ സാധാരണ നിലയിലേക്ക് വരുന്നതിനിടയാണ് ഇപ്പോൾ പുതിയ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും അരങ്ങേറുന്നത്.
    കാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയമല്ലെന്ന് പറഞ്ഞ 92 വയസ്സുള്ള ഒരു മുത്തശ്ശി, യുകെയിൽ ഒരു "പയനിയറിംഗ്" കാൻസർ ചികിത്സ സ്വീകരിച്ച ആദ്യത്തെ വ്യക്തിയായി മാറി, അത് അവരുടെ ട്യൂമറിനെ ഏകദേശം 80% ചുരുക്കി. ഹാരോഗേറ്റിൽ നിന്നുള്ള ബ്രെൻഡ ഐവ്‌സണിന് കരളിൽ 2.3 ഇഞ്ച് (6 സെന്റീമീറ്റർ) ട്യൂമർ ഉണ്ടെന്ന് കണ്ടെത്തി, പക്ഷേ അതിന്റെ സ്ഥാനവും ബലഹീനതയും കാരണം, ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവ "യോജിച്ചതല്ല" എന്ന് ഡോക്ടർമാർ പറഞ്ഞു. എന്നിരുന്നാലും, ലീഡ്സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ സ്പെഷ്യലിസ്റ്റുകൾ റോബോട്ടിക്-ഗൈഡഡ് ഇലക്ട്രോകീമോതെറാപ്പി ഉപയോഗിച്ച് "മിനിമലി ഇൻവേസീവ് ചികിത്സാക്രമം" അവർക്ക് വാഗ്ദാനം ചെയ്തു. "ഒന്നും ചെയ്യാൻ കഴിയില്ലെന്ന് എന്നോട് പറഞ്ഞിരുന്നു. ഞാൻ മുന്നോട്ട് പോയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, അത് വേദനാജനകമോ ദുർബലപ്പെടുത്തുന്നതോ ആയിരുന്നില്ല, എനിക്ക് വളരെ സുഖം തോന്നുന്നു" എന്ന് മിസ്സിസ് ഇവേസൺ പറഞ്ഞു. കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനായി കുറഞ്ഞ അളവിലുള്ള കീമോതെറാപ്പിയും ലക്ഷ്യമാക്കിയുള്ള വൈദ്യുത പൾസുകളും സംയോജിപ്പിച്ചാണ് ഈ സാങ്കേതികവിദ്യ സൃഷ്ടിച്ചത്. യുകെയിലെ ആദ്യത്തെ നടപടിക്രമത്തിൽ, ട്യൂമറിന് ചുറ്റും ഇലക്ട്രോഡുകൾ സ്ഥാപിക്കാൻ ഡോക്ടർമാർ റോബോട്ടിക് സൂചി മാർഗ്ഗനിർദ്ദേശം ഉപയോഗിച്ചു.
    വടക്കൻ അയർലൻഡിലെ സ്കൂളുകളിലെ വിദ്യാർത്ഥികളെ അലർജി മരണത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി പുതിയ നിയമനിർമ്മാണം നടത്തണമെന്ന്, സ്കൂളിൽ വച്ച് കടുത്ത അലർജി പ്രതിപ്രവർത്തനത്തെ തുടർന്ന് മരിച്ച ആൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. അധ്യാപകർക്ക് നിർബന്ധിത പരിശീലനം നൽകുന്നതും ഓരോ സ്കൂളിനും ഒരു പ്രത്യേക അലർജി നയം ഉണ്ടായിരിക്കേണ്ടതും നിർബന്ധമാക്കുന്ന ഒരു നിയമത്തിനായി ഹെലൻ ബ്ലൈത്ത് പ്രചാരണം നടത്തിവരികയാണ്. 2021 ഡിസംബറിൽ ഇംഗ്ലണ്ടിലെ ഒരു സ്കൂളിൽ വച്ച് പശുവിൻ പാൽ പ്രോട്ടീൻ എന്ന അലർജിയുമായി ആകസ്മികമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് അവരുടെ അഞ്ച് വയസ്സുള്ള മകൻ ബെനഡിക്ട് മരിച്ചു. അവരുടെ പ്രചാരണത്തിന്റെ ഫലമായി ഇംഗ്ലണ്ടിലെ സ്കൂളുകൾക്കായി പുതിയ നിയമനിർമ്മാണം, ബെനഡിക്ട്സ് നിയമം, പാസായി. തിങ്കളാഴ്ച വൈകുന്നേരം വിദ്യാഭ്യാസ മന്ത്രി പോൾ ഗിവാനുമായി ബ്ലൈത്ത് നേരിട്ട് കൂടിക്കാഴ്ച നടത്തേണ്ടതായിരുന്നു, എന്നാൽ അദ്ദേഹം "വളരെ തിരക്കിലാണെന്ന്" തന്നോട് പറഞ്ഞതായി അവർ പറഞ്ഞു. സർക്കാർ ഭാഗത്തുനിന്നും ഉദാസീനതയുണ്ടെങ്കിലും അലർജി പ്രതിരോധ നിയമം നടപ്പിലാക്കണമെന്ന കാമ്പെയിനുമായി മുന്നോട്ടുപോകുമെന്നും 'അമ്മ അറിയിച്ചു.
Latest News
നമ്മുടെ സൗരയൂഥത്തിന്റെ നിലനിൽപ്പിന്റെ ആധാരമായ സൂര്യൻ വലിയൊരു മാറ്റത്തിന്റെ പാതയിലാണോ? ശാസ്ത്രലോകത്തെ ഒന്നടങ്കം വിസ്മയിപ്പിക്കുന്നതും ഒപ്പം ആശങ്കപ്പെടുത്തുന്നതുമായ പുതിയ കണ്ടെത്തലുകളുമായി എത്തിയിരിക്കുകയാണ് അന്താരാഷ്ട്ര ബഹിരാകാശ ഗവേഷകർ. സൂര്യന്റെ ആഴങ്ങളിൽ നിന്ന് പുറപ്പെടുന്ന നിഗൂഢമായ ശബ്ദതരംഗങ്ങളെ (Acoustic waves) വിശകലനം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. സൂര്യന്റെ ഉള്ളിൽ നിന്ന് പുറപ്പെടുന്ന ശബ്ദതരംഗങ്ങളെ (സോളാർ ഓസിലേഷനുകൾ) അടിസ്ഥാനമാക്കി നടത്തിയ പുതിയ ഗവേഷണങ്ങൾ, സൂര്യന്റെ ആഴങ്ങളിൽ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മാറ്റങ്ങൾ സംഭവിക്കുന്നതായി സൂചന നൽകുന്നു. ബ്രിട്ടനിലെ ബിർമിങ്ഹാം സോളാർ ഓസിലേഷൻസ് നെറ്റ്‍വർക്കിന്റെ നിരീക്ഷണങ്ങളാണ് ഈ കണ്ടെത്തലുകൾക്ക് അടിസ്ഥാനം. ഇതുവരെ ശാസ്ത്രജ്ഞർ പ്രധാനമായും സൂര്യന്റെ ഉപരിതലത്തിലുള്ള സൺസ്പോട്ടുകൾ, സൗരജ്വാലകൾ, കാന്തിക പ്രവർത്തനങ്ങൾ തുടങ്ങിയ ബാഹ്യ പ്രതിഭാസങ്ങളെയാണ് പഠിച്ചിരുന്നത്. എന്നാൽ പുതിയ പഠനം സൂര്യന്റെ ആന്തരിക ഭാഗങ്ങളിൽ നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നു. സൂര്യന്റെ പ്രവർത്തനങ്ങളിൽ പതിവായി സംഭവിക്കുന്ന ഉയർച്ചതാഴ്ചകളെ ‘സോളാർ സൈക്കിളുകൾ’ എന്നാണ് വിളിക്കുന്നത്. 1986 മുതൽ 1996 വരെയുള്ള കാലഘട്ടം സോളാർ സൈക്കിൾ 22 എന്നും, 1996 മുതൽ 2008 വരെയുള്ള കാലഘട്ടം സോളാർ സൈക്കിൾ 23 എന്നും അറിയപ്പെടുന്നു. ഈ ഘട്ടങ്ങളിൽ സൺസ്പോട്ടുകളുടെയും കാന്തിക പ്രവർത്തനങ്ങളുടെയും അളവിൽ വലിയ വ്യത്യാസങ്ങൾ രേഖപ്പെടുത്തിയിരുന്നു. 2008 മുതൽ 2019 വരെയുള്ള കാലയളവിലും സമാനമായ മാറ്റങ്ങൾ നിരീക്ഷിക്കപ്പെട്ടു. എന്നാൽ നിലവിലെ സോളാർ സൈക്കിളിൽ സ്ഥിതി വ്യത്യസ്തമാണെന്നാണ് ഗവേഷകർ പറയുന്നത്. ഉപരിതലത്തിൽ മാത്രം അല്ല, സൂര്യന്റെ ആന്തരിക മേഖലകളിലും ശ്രദ്ധേയമായ മാറ്റങ്ങൾ നടക്കുന്നതായി ശബ്ദതരംഗ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ മാറ്റങ്ങളുടെ സ്വഭാവം എന്താണെന്നും അവയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. നിലവിൽ ഭൂമിയിലെ ജീവന് നേരിട്ടുള്ള ഭീഷണി ഒന്നും ഈ മാറ്റങ്ങൾ മൂലം ഉണ്ടാകുമെന്ന ആശങ്കയില്ല. എന്നാൽ ഭാവിയിൽ ഉപഗ്രഹ സംവിധാനങ്ങൾ, ജിപിഎസ് സേവനങ്ങൾ, റേഡിയോ ആശയവിനിമയ ശൃംഖലകൾ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളിൽ ഇതിന്റെ സ്വാധീനം പ്രകടമാകാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ വിലയിരുത്തുന്നു. സൂര്യന്റെ ഉള്ളറകളിലെ ഈ പുതിയ ചലനങ്ങൾ ശാസ്ത്രലോകത്തിന് പുതിയ ചോദ്യങ്ങളും അന്വേഷണ സാധ്യതകളും തുറന്നുകൊടുക്കുകയാണ്.
ASSOCIATION
ഗ്ലാസ്ഗോ:  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗ്ലാസ്ഗോ ക്ലൈഡ്ബാങ്കിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു.  കേരള ചാപ്റ്ററിന്റെ മിഡ്‌ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം. മിഡ്‌ലാൻഡ്സ് ഏരിയയിൽ രൂപീകൃതമാകുന്ന പതിനഞ്ചാമത്തെയും സ്കോട്ട്ലൻഡിലെ രണ്ടാമത്തെ യൂണിറ്റുമാണ് ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക്. യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കോവളം നിയമസഭ അംഗം എം പി വിൻസെന്റ് എം എൽ എ ഓൺലൈനായി നിർവഹിച്ചു. യു ഡി എഫ് സർക്കാർ അധികാരത്തിലേറാൻ യു കെയിലെ കോൺഗ്രസ് പ്രവർത്തകർ വഹിച്ച വലിയ പങ്ക് എടുത്തു പറഞ്ഞ അദ്ദേഹം ഐ ഓ സി (യു കെ) ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റിനും പുതിയ ഭാരവാഹികൾക്കും എല്ലാവിധ ആശംസകളും നേർന്നു. ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.  സ്കോട്ട്ലാൻഡ് യൂണിറ്റ് ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട് യൂണിറ്റ് രൂപീകരണങ്ങൾക്ക് നേതൃത്വം നൽകി. സ്കോട്ട്ലാൻഡ് യൂണിറ്റിനെ പ്രതിനിധീകരിച്ച് യൂണിറ്റ് പ്രസിഡന്റ്‌ മിഥുൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു വർഗീസ് എന്നിവർ പങ്കെടുത്തു. ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റിന്റെ നിയുക്ത പ്രസിഡന്റ്‌ അനീഷ് തോമസ്, വൈസ് പ്രസിഡന്റ്‌ ലിജോ വർഗീസ്, ജനറൽ സെക്രട്ടറി രോഹിത്, ജോയിന്റ് സെക്രട്ടറി ശ്യാമ, ട്രഷറർ ഫിലിപ്പ് കുര്യാക്കോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളും അംഗങ്ങളുമായ അജി ചെറിയാൻ, ജീവൻ ജോയ്, ബിജു പി കെ, ജിജോ ജോൺ, ഷെറിൻ, അരവിന്ദ് രഘുനാഥൻ, ജർലിൻ ജോസഫ്, ബിനൂപ് പൗലോസ്, ജിജോ, അനിൽ ലൂയിസ്‌, ഷെബി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.    കോൺഗ്രസ്‌ പാർട്ടിയുടെ വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്നവരും ഭാരവാഹികളുമായിരുന്നവരും സ്കോട്ട്ലാൻഡിലെ സാമൂഹിക - സാംസ്കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളും ഉൾപ്പെട്ടതാണ് യൂണിറ്റ് ഭാരവാഹി പട്ടിക. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഫ് മുന്നണി നേടിയ മിന്നുന്ന വിജയവും മുഖ്യമന്ത്രി ശ്രീ. വി ഡി സതീശന്റെ നേതൃത്വത്തിൽ യു ഡി എഫിന്റെ ജനകീയ സർക്കാർ അധികാരമേറ്റെടുത്തതിന്റെ ആഘോഷവും യൂണിറ്റ് രൂപീകരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ചു. കേക്ക് മുറിച്ചും മധുരം പങ്കുവച്ചും വലിയ ആഘോഷം പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്. ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് ഭാരവാഹികൾ:  അനീഷ് തോമസ് (പ്രസിഡന്റ്‌) രോഹിത് (ജനറൽ സെക്രട്ടറി) ലിജോ വർഗീസ്  (വൈസ് പ്രസിഡന്റ്‌) ശ്യാമ ശശിധരൻ (ജോയിന്റ് സെക്രട്ടറി) ഫിലിപ്പ് കുര്യാക്കോസ്  (ട്രഷറർ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അജി ചെറിയാൻ, ജീവൻ ജോയ്, ബിജു പി കെ, ജിജോ ജോൺ, ഷെറിൻ
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച കോള്‍ചെസ്റ്റെറിന് സമീപമുള്ള ബോക്സ്റ്റഡ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് ആരംഭിച്ച  പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു. പ്രസിഡറ്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി സീമ ഗോപിനാഥ് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ ടോമി പാറയ്ക്കല്‍ വാര്‍ഷിക കണക്ക് അവതരണവും നടത്തി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 2026-27 വര്‍ഷത്തിലേയ്ക്കുള്ള കമ്മറ്റി അംഗങ്ങളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.  പ്രസിഡന്റ്: ഷനില്‍ അനങ്ങരത്ത്, വൈസ് പ്രസിഡന്റ്: റീജ തോമസ്, സെക്രട്ടറി: സുമേഷ് അരവിന്ദാക്ഷന്‍,  ജോയിന്റ് സെക്രട്ടറി: വിനു വി ആര്‍, ട്രഷറര്‍: ടോമി പാറയ്ക്കല്‍, ആര്‍ട്ട്സ് സെക്രട്ടറി ജിജോ ഉണ്ണി. സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍: ജെയിസണ്‍ മാത്യു,  സോഷ്യല്‍ മീഡിയ: അനൂപ് ചിമ്മന്‍ എന്നിവരെ തിരഞ്ഞെടുത്തു.
നോർത്ത് വെസ്ററ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ വാറിംഗ്ടൺ മലയാളി  അസോസിയേഷൻ (വാമ) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത്  വെസ്റ്റ്  റീജിയണൽ  കായികമേള ജൂൺ  13 ശനിയാഴ്ച വാറിംഗ്ടണിലെ നട്സ്ഫോർഡിലുള്ള വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ നടക്കും. വിശാലമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നടത്തുന്നത് . കായികമേള വൻ വിജയമാക്കുന്നതിനായുള്ള വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികളായ ദേശീയ സമിതിയംഗം ബിജു പീറ്റർ,  ഷാജി തോമസ് വാരകുടി (പ്രസിഡന്റ്), സനോജ് വർഗീസ് (ജനറൽ സെക്രട്ടറി), ഷാരോൺ ജോസഫ് (ട്രഷറർ), ബിനോയ് മാത്യു (സ്പോർട്സ് കോ-ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ ദേശീയ റീജിയണൽ ഭാരവാഹികൾ ഉൾപ്പെടുന്ന പ്രത്യേക സമിതിയാണ് കായികമേളയുടെ ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. റീജിയണൽ കമ്മിറ്റിക്ക് പൂർണ്ണ പിന്തുണയുമായി യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വർഗീസ്, കുര്യൻ ജോർജ്, അലക്സ് വർഗീസ്, ജാക്സൺ തോമസ് എന്നിവരും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച് വരുന്നു. കുട്ടികൾ മുതൽ മുതിർന്നവർവരെ ഉള്ളവർക്ക്  മത്സരിക്കുവാനുള്ള അവസരം.50, 100, 200, 400 മീറ്റർ  ട്രാക്ക് മത്സരങ്ങൾ, കൂടാതെ ഷോട്ട് പുട്ട്, ലോങ്ങ് ജമ്പ്, സ്റ്റാന്റിംഗ് ലോങ്ങ് ജംബ്, തുടങ്ങിയ വിവിധ ഇനങ്ങളിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ മത്സരങ്ങൾ ആണ് നടക്കുക. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളിൽനിന്നും ലഭിക്കുന്നതാണ്.  രാവിലെ 8.30ന് രജിസ്ട്രേഷൻ തുടർന്ന് 9 മണിക്ക് ഉൽഘാടനത്തോടെആരംഭിക്കുന്ന  കായികമത്സരങ്ങൾ കാണുവാനും പങ്കെടുക്കുവാനും  ഏവരെയും സ്വാഗതം ചെയ്യുന്നു. വൈകിട്ട് 5 മണിക്ക് സമ്മാനദാനത്തോടെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ നടന്നു വരുന്നത്. കാണികൾക്ക് പ്രവേശനം സൗജന്യമാണ് എന്ന് കൂടി ഭാരവാഹികൾ പ്രത്യേകം അറിയിച്ചിട്ടുണ്ട്. നോർത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് (ആദ്യത്തെ മൂന്നു സ്ഥാനങ്ങൾ നേടിയവർക്ക്) ജൂൺ 20-ന് ബർമിംഗ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡിൽ വച്ച് നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ റീജിയണെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള സുവർണ്ണാവസരവും ലഭിക്കും.  കായികമേളയുടെ വിശദമായ നിയമാവലി യുക്മയുടെ അംഗ അസോസിയേഷനുകൾക്ക് ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നോർത്ത് വെസ്റ്റിലെ തങ്ങളുടെ പ്രാദേശിക യുക്മ അംഗ അസോസിയേഷനുമായി അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്:   ബിനോയ് മാത്യു - 07533094770 uukmanwrc@gmail.com കായിക മേള നടക്കുന്ന സ്റ്റേഡിയത്തിൻ്റെ വിലാസം: Victoria Park Stadium Warrington,  Knutsford Rd, Latchford,  Warrington, WA4 1AG.
യുകെയില്‍ നിന്നും കോന്നിയിലേക്ക് കരുതലിന്റെ കരസ്പര്‍ശം. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കിയാണ് സോമര്‍സെറ്റ് ടോണ്ടനിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ കരുതലിന്റെ കരസ്പര്‍ശം തീര്‍ത്തത്. പത്തനംതിട്ട ജില്ലയിലെ കോന്നി പ്രമാടം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മല്ലശ്ശേരി കെഎം യുപി സ്‌കൂളിലെ 65ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂള്‍ പ്രവേശനോത്സവം നടക്കുന്നതിന് മുന്നോടിയയായി പഠനോപകരണങ്ങള്‍ നല്‍കിയത്. നോട്ട് ബുക്കുകള്‍, സ്‌കൂള്‍ ബാഗ്, കുട, ടിഫിന്‍ ബോക്‌സ്, പേനകള്‍, പെന്‍സിലുകള്‍, പൗച്ച്, പെന്‍സില്‍ ഷാര്‍പ്നര്‍ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു ഓരോ കിറ്റുകളും. പഠനോപകരണ വിതരണം ആറന്മുള എംഎല്‍എയും യൂത്ത്‌കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയുമായ അഡ്വ. അബിന്‍ വര്‍ക്കി കോടിയാട്ട് ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രമാടം ഡിവിഷന്‍ അംഗം റോബിന്‍ മോന്‍സി അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലൂയിസ് പി സാമൂവേല്‍, ജോളി അജി തോമസ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ. കെ. സുജ എന്നിവര്‍ പ്രസംഗിച്ചു. യുകെയില്‍ നിന്നും ഐഒസി യുകെ കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേല്‍, സെക്രട്ടറി ബിജു കുളങ്ങര എന്നിവര്‍ ഓണ്‍ലൈനില്‍ ആശംസകള്‍ അറിയിച്ചു. റീനാ രാജന്‍, അനിറ്റ് ജേക്കബ്, രഞ്ജിനി നായര്‍, നികിത മേരി മോന്‍സണ്‍, പിടിഎ പ്രസിഡന്റ് സുധാകുമാരി, എംപിറ്റിഎ പ്രസിഡന്റ് അനിത ഷിബു, ഐഒസി യുകെ കേരള ചാപ്റ്റര്‍ ടോണ്ടന്‍ - സോമര്‍സെറ്റ് യൂണിറ്റ് ഭാരവാഹികളായ ട്രഷറര്‍ ജിനു ജോസ്, കോ-ഓര്‍ഡിനേറ്റര്‍ ലിന്റോ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ജോമോന്‍ ജോസ് വാത്യേലില്‍, എക്സിക്യൂട്ടീവ് മെമ്പര്‍ മോബിന്‍ മോന്‍സി എന്നിവര്‍ പങ്കെടുത്തു. ഐഒസി യുകെ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കമല്‍ ദലിവാള്‍, കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ ഡാനിയേല്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലെ സ്‌കൂള്‍ പ്രവേശനത്തോട് അനുബന്ധിച്ച് അര്‍ഹരായ കുട്ടികള്‍ക്ക് കിറ്റുകള്‍ കൈമാറാന്‍ കഴിഞ്ഞതില്‍ നിറഞ്ഞ സന്തോഷമുണ്ടെന്ന് ഐഒസി യുകെ കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ബിജു കുളങ്ങര, ടോണ്ടന്‍ - സോമര്‍സെറ്റ് യൂണിറ്റ് പ്രസിഡന്റ് അജി തോമസ് മംഗലി, ജനറല്‍ സെക്രട്ടറി സൂരജ് പി കെ എന്നിവര്‍ പറഞ്ഞു. ഐഒസി യുകെ കേരള ചാപ്റ്റര്‍ ടോണ്ടന്‍ - സോമര്‍സെറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോന്നി മല്ലശേരി കെഎംയുപി സ്‌കൂളില്‍ നടത്തിയ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം യൂത്ത്‌കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. അബിന്‍ വര്‍ക്കി കോടിയാട്ട് എംഎല്‍എ നിര്‍വഹിക്കുന്നു. 
SPIRITUAL
യാക്കോബായ സുറിയാനി സഭയുടെ യു കെ യിലെ ആദ്യ ദൈവാലയമായ ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കാവല്‍ പിതാവായ മോര്‍ തോമാ ശ്‌ളീഹായുടെ ഓര്‍മ്മ പെരുന്നാളും, ഇടവകയുടെ പ്രഥമ വികാരിയും പരിശുദ്ധ സഭയുടെ ശ്രേഷ്ഠ കാതോലിക്കായുമായ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഇടവകയുടെ സ്വീകരണവും നല്‍കപ്പെടുന്നു. ജൂലൈ മാസം രണ്ടാം തീയതി യുകെയില്‍ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവ,ജൂലൈ നാല്, അഞ്ച് തീയതികളില്‍ നടക്കുന്ന പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നു. ജൂലൈ നാല് ശനിയാഴ്ച, വിവിധ സഭാ, രാഷ്ട്രീയനേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ്കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും തുടര്‍ന്ന് പൊതുസമ്മേളനവും ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി താഴെ പറയുന്ന കമ്മറ്റിയെ തിരഞ്ഞെടുത്തു റെവ: ഫാ ഗീവര്ഗീസ് തണ്ടായത്ത് (വികാരി) റെവ: ഫാ ബേസില്‍ ബെന്നി (അസി വികാരി ) ബേസില്‍ ജോണ്‍(സെക്രട്ടറി) പ്രദീപ് ചെറിയാന്‍ ( ട്രസ്റ്റി ) Convenors Reception Committee- Mr Thomas Kakkassery Programme and Publicity Committee - Mr Saji Chacko Decoration Committee - Mr Shyam Simon Food and Refreshments Committee - Mr Rikku Varghese Procession ,Logistics and Liturgical Committee - Mr Biju Jacob & Mr C K Varghese Media Committee- Mrs Riya Santosh Finance and Accounts Committee- Mr Pradeep Cherian കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ബേസില്‍ ജോണ്‍(സെക്രട്ടറി) - 07710021788
റാംസ്‌ഗേറ്റ്: കെന്റിലെ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച്  ജൂൺ മാസം 12 മുതൽ 14 വരെ താമസിച്ചുള്ള ത്രിദിന 'ആന്തരിക സൗഖ്യ ധ്യാനം' സംഘടിപ്പിക്കുന്നു. ഡിവൈൻ ധ്യാനകേന്ദ്രങ്ങളുടെ ഡയറക്ടറും പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ ജോർജ്ജ് പനക്കൽ,റാംസ്‌ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് എടാട്ട്, അഭിഷിക്ത വചന പ്രഘോഷകനായ ഫാ. പോൾ പള്ളിച്ചംകുടിയിലും   സംയുക്തമായിട്ടാവും  'റെസിഡൻഷ്യൽ ഇന്നർ ഹീലിംഗ് റിട്രീറ്റ്' നയിക്കുക. 'അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു' (സങ്കീർത്തനം 147:3) ദൈവീക തിരുസാന്നിദ്ധ്യത്തിൽ, ഉള്ളം തുറന്നു പ്രാർത്ഥിച്ച്, അറിഞ്ഞും അറിയാതെയും ആന്തരികമായി ഭവിച്ചിട്ടുള്ള മുറിവുകളും, വേദനകളും മനോതലത്തിൽ ഉണർത്തി,  വിടുതലിന്റെ നാഥനിലൂടെ സൗഖ്യം നേടുവാൻ അനുഗ്രഹദായകമായ തിരുക്കർമ്മങ്ങളും, പ്രാർത്ഥനകളും, ശുശ്രുഷകളുമാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ  ക്രമീകരിച്ചിരിക്കുന്നത്. ആന്തരിക സൗഖ്യാധ്യാനം, ജൂൺ 12 ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകൾ 14 ന് ഞായറാഴ്ച്ച വൈകുന്നേരം 4:30 മണിയോടെ സമാപിക്കും.  ആന്തരിക സൗഖ്യ ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.   മാനസ്സിക നവീകരണത്തിനും, ആന്തരിക സൗഖ്യത്തിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും  ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ,  എന്നിവർ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, തലേ ദിവസം 11 ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനാർത്ഥികൾക്ക്  ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് റജിസ്ട്രേഷൻ ഫീസ്‌ ഈടാക്കുക. Registration : https://www.divineuk.org/residential-retreats For Contact : +447474787890,  Email: office@divineuk.org, Website:www.divineuk.org Venue: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം വൈശാഖ മാസ ആചരണം ഭക്തി സാന്ദ്രമായി ആഘോഷിച്ചു. മെയ് 30 ന് ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്.അന്നേ ദിവസം വൈശാഖദിനാഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 5.30 ന് ഡോ കണ്ണന്‍ പരമേശ്വരന്‍ ഭഗവദ്ഗീതയെ സംബന്ധിച്ച് പ്രഭാഷണം നടത്തി. അനേകം വര്‍ഷങ്ങള്‍ ഇന്ത്യയിലും അമേരിക്കയിലും വിവിധ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോ കണ്ണന്‍, ലണ്ടന്‍ ''കലാ''പുരസ്‌കാരം (2015) നേടിയ പ്രസിദ്ധനായ കഥകളിനടനും കൂടിയാണ്.പ്രഭാഷണത്തിന് ശേഷം ദീപാരാധനയും,അന്നദാനവും നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ആളുകള്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.വൈശാഖ മാസ ആചാരണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ലണ്ടന്‍ ഗുരുവായൂരപ്പ സേവ സമിതി നന്ദി അറിയിച്ചു.
SPECIAL REPORT
ഓൺലൈൻ തട്ടിപ്പുകളും ഡിജിറ്റൽ കെണികളും കൂടി വരുന്ന സാഹചര്യത്തിൽ നിങ്ങളുടെ ചാറ്റുകൾ സുരക്ഷിതമാക്കാൻ വാട്സാപ്പ് ഇതാ പുതിയ അഞ്ചു സേഫ്റ്റി ടൂളുകൾ അവതരിപ്പിച്ചിരിക്കുകയാണ് .അജ്ഞാത കോളുകൾ മുതൽ സംശയകരമായ ഡിവൈസ് ലിങ്കിങ് വരെ തടയാൻ ഇതു വഴി ഉപയോക്താവിന് കഴിയും . എന്താണ് ആ അഞ്ചു ടൂളുകൾ എന്ന് നോക്കിയാലോ. 1.അജ്ഞാത കോളുകൾ സൈലന്റ് ചെയ്യുക ഈ ടൂൾ ആക്ടിവ് അകുമ്പോൾ നിങ്ങൾക്ക് പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ വാട്സാപ്പിൽ റിംഗ് ചെയ്യില്ല. പകരം അവ കോൾസ് ടാബിൽ നോട്ടിഫിക്കേഷനായി കാണിക്കും. അനാവശ്യമായിയുള്ള സ്കാം കോളുകളും കുറയും, പിന്നീട് ആരാണ് വിളിച്ചതയെന്ന് എപ്പോൾ വേണമെങ്കിലും പരിശോധിക്കാം. 2. സന്ദർഭ കാർഡുകൾ പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് പെട്ടന് ഒരു മെസേജ് വരുമ്പോൾ, ആ നമ്പർ നിങ്ങളുടെ കോൺടാക്റ്റിൽ ഉണ്ടോ, നിങ്ങൾ രണ്ടുപേരും പൊതുവായിട്ട് മറ്റു ഗ്രൂപ്പുകളിൽ ഉണ്ടോ, നമ്പർ മറ്റൊരു രാജ്യത്തേതാണോ, അക്കൗണ്ട് പുതിയതായി തുടങ്ങിയതാണോ എന്നിങ്ങനെയുള്ള വിവരങ്ങൾ അറിയാൻ കഴിയുന്നു. ഇതിലുടെ ആ മെസേജിന് മറുപടി കൊടുക്കണോ, ബ്ലോക്ക് ചെയ്യണോ, റിപ്പോർട്ട് ചെയ്യണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയും. 3. സ്ക്രീൻ ഷെയർ മുന്നറിയിപ്പ് വീഡിയോ കോൾ ചെയ്യുന്ന സാഹചര്യത്തിൽ തട്ടിപ്പുകാർ നിങ്ങളുടെ സ്ക്രീൻ ഷെയർ ചെയ്യാൻ പലപ്പോഴും പറയാറുണ്ട്. ഇതുവഴി ഓ ടി പി , ബാങ്ക് വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ മോഷ്ടിക്കുന്നത് സാധാരണമാണ്. എന്നാൽ ഇനി അറിയാത്ത ഒരാളുമായി നിങ്ങൾ സ്ക്രീൻ ഷെയർ ചെയ്യാൻ ശ്രമിച്ചാൽ വാട്സാപ്പ് ഉടനടി മുന്നറിയിപ്പ് നൽകും.എന്തെങ്കിലും വെളിപ്പെടുത്തുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കാനുള്ള ഒരു സൂചന ലഭിക്കും . 4. ഡിവൈസ് ലിങ്കിങ് അലേർട്ട് ഇനി ആരെങ്കിലും നിങ്ങളുടെ വാട്സാപ്പ് അക്കൗണ്ട് അവരുടെ ഡിവൈസിലേക്ക് ലിങ്ക് ചെയ്യാൻ ശ്രമിച്ചാൽ വാട്സാപ്പ് നിങ്ങൾക്ക് ഉടൻ അലേർട്ട് അയയ്ക്കും, ഇതിലുടെ നിങ്ങൾക്ക് നിങ്ങളുടെ ആകൗണ്ടിന്റെ സു​രക്ഷിത്വം ഉറപ്പാക്കാൻ പറ്റുന്നു. 5.ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഉപയോക്താക്കളുടെ സുരക്ഷ കൂട്ടുന്നതാണ് ഈ ടൂളി​ന്റെ പ്രത്യേകത. ഇത് ഓണാക്കിയാൽ, അക്കൗണ്ട് റീസെറ്റ് ചെയ്യുമ്പോഴോ വെരിഫൈ ചെയ്യുമ്പോഴോ വാട്സാപ്പ് പിൻ നമ്പർ ചോദിക്കും. അതുകൊണ്ട് ആർക്കെങ്കിലും നിങ്ങളുടെ വെരിഫിക്കേഷൻ കോഡ് കിട്ടിയാൽ പോലും അവർക്ക് അക്കൗണ്ടിലേക്ക് കയറാൻ കഴിയില്ല. ഹാക്കർമാരെയും തട്ടിപ്പുകാരെയും തടയാനുള്ള ഏറ്റവും മികച്ച വഴികളിൽ ഒന്നാണിതെന്ന് സുരക്ഷാ വിദഗ്ധർ പറയുന്നു.
CINEMA
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ വസ്ത്രധാരണത്തെ ചൊല്ലി പല തരത്തിലുള്ള ചർച്ചകൾ സജീവമാണ്. വസ്ത്രത്തിന്റെ പേരിൽ വിജയ്‌യെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തെ ചുറ്റിപറ്റി പൊതുജനങ്ങൾക്കിടയിലുള്ള വിമർശനങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് വിജയ്.  കറുപ്പും വെളുപ്പും ചേർന്ന സ്യൂട്ട് ധരിക്കുന്നത് സുതാര്യതയുടെയും ലാളിത്യത്തിന്റെയും പ്രതീകമാണെന്ന് വിജയ് പറഞ്ഞു. തിരുച്ചിറപ്പള്ളിയിൽ വോട്ടർമാർക്ക് നന്ദി പറയാൻ‍ സംഘടിപ്പിച്ച പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി വിജയ്. അധികാരക്കസേരകളിൽ ഇരിക്കുന്നവർക്ക് മാത്രമായി മാറ്റി വച്ചിട്ടുള്ളതല്ല കോട്ടും സ്യൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ‘‘ഞാൻ അടുത്തിടെയായി ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് പലരും സംസാരിക്കുന്നുണ്ട്. നമുക്ക് കോട്ടും സ്യൂട്ടും ധരിക്കാൻ പാടില്ലേ ?. അത് അധികാരസ്ഥാനങ്ങളിൽ ഉള്ളവർക്ക് മാത്രമുള്ളതാണോ ?. അങ്ങനെയൊന്നുമില്ല. ഞാൻ മനഃപൂർവമാണ് കറുപ്പും വെളുപ്പും നിറങ്ങൾ തിരഞ്ഞെടുത്തത്. പൊതുജീവിതത്തോടുള്ള എന്റെ സമീപനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഞാൻ ഒരുപാട് നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കാറില്ല. നമ്മുടെയെല്ലാം ഹൃദയങ്ങളെപ്പോലെ ഇത് വെറും കറുപ്പും വെളുപ്പും മാത്രമാണ്. എല്ലാ കാര്യങ്ങളിലും ഞാൻ ലളിതനായും സുതാര്യനായും തുടരുമെന്ന് കാണിക്കാനാണ് ഈ നിറങ്ങൾ ഉള്ള വസ്ത്രം തിരഞ്ഞെടുത്തത്. കറുപ്പ് നിറം എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നും ആരെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഞാൻ വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല, അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഞാൻ നീണ്ട വിശദീകരണങ്ങൾ നൽകുന്ന ആളല്ല, ആവശ്യമില്ലാതെ സംസാരിക്കാറുമില്ല. എല്ലാവർക്കും അറിയാവുന്നത് പോലെ പരമാവധി 20 മിനിറ്റിൽ താഴെ മാത്രമേ ഞാൻ പൊതുയോഗങ്ങളിൽ സംസാരിക്കാറുള്ളൂ. ഭരണത്തിലും ജനസേവനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജനങ്ങൾ എന്നോട് ആവശ്യപ്പെട്ടിട്ടുള്ളത്. എനിക്കെതിരെ സംസാരിക്കുന്നവരെ ജനങ്ങൾ തന്നെ നോക്കിക്കൊള്ളും".- മുഖ്യമന്ത്രി പറഞ്ഞു. ‌
1986 ൽ ജോൺ എബ്രഹാം സംവിധാനം ചെയ്ത് റിലീസ് ചെയ്ത ചിത്രമാണ് 'അമ്മ അറിയാൻ'. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിലും 'അമ്മ അറിയാൻ' പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടനും സംവിധായകനുമായി ജോയ് മാത്യുവാണ്. സിനിമയുടെ മേക്കിങ്ങിനൊപ്പം നടന്റെ പ്രകടനവും കാനിലടക്കം കയ്യടികൾ വാരിക്കൂട്ടി.  അമ്മ അറിയാൻ വർഷങ്ങൾക്കിപ്പുറം വീണ്ടും ചർച്ചയാകുന്ന പശ്ചാത്തലത്തിൽ മമ്മൂട്ടിയുടെ ഒരു സ്‌നേഹ സമ്മാനം കൂടി ജോയ് മാത്യുവിനെ തേടിയെത്തിയിരിക്കുകയാണ്. ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച അമ്മ അറിയാൻ എന്ന ചിത്രത്തിലെ ഒരു രംഗം മമ്മൂട്ടി 'കളറാക്കി' അയച്ചു കൊടുത്തിരിക്കുകയാണ്. 'കറുപ്പിലും വെളുപ്പിലുമായിരുന്ന എന്നെ കളറാക്കി തന്ന പ്രിയ മമ്മൂക്ക' (ചിത്രം അമ്മ അറിയാൻ-1986) - എന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്. കാൻ 2026 ചലച്ചിത്രമേളയിലെ ഏക ഇന്ത്യൻ എൻട്രിയായിരുന്നു അമ്മ അറിയാൻ. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ 4കെ റീസ്റ്റോറേഷൻ ചെയ്ത ചിത്രം മെയ് 16ന് കാനിൽ പ്രദർശിപ്പിച്ചു. നായകനായ ജോയ് മാത്യു, ഛായാഗ്രാഹകൻ വേണു, എഡിറ്റർ ബീനാപോൾ എന്നിവർ കാനിൽ എത്തിയിരുന്നു.
തന്റെ സിനിമാ മോഹങ്ങളെക്കുറിച്ച് മനസ് തുറന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. തന്റെ അച്ഛൻ ഉമ്മൻ ചാണ്ടിയുടെ ഒരു ബയോപിക് ചെയ്യണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ റോൾ ചെയ്യാൻ മമ്മൂട്ടി തന്നെയാണ് ഏറ്റവും അനുയോജ്യനെന്നും അ​ദ്ദേഹം പറഞ്ഞു. നാദിർ ഷോ എന്ന യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.  'സിനിമയിൽ ചാൻസ് കിട്ടിയാൽ അഭിനയിക്കുമോ' എന്നായിരുന്നു നാദിർഷയുടെ ചോദ്യം. ആലോചിക്കാം എന്നായിരുന്നു ചാണ്ടി ഉമ്മന്റെ ചിരിച്ചു കൊണ്ടുള്ള മറുപടി. "ആലോചിക്കാം... വേണ്ട എന്ന് വച്ചിരിക്കുവാ, വേണമെങ്കിൽ ആലോചിക്കാം. വില്ലൻ റോൾ മതി. ആരെങ്കിലും വിളിക്കണ്ടേ. വിളിച്ചാൽ അല്ലേ പോകാൻ പറ്റൂ". - ചാണ്ടി ഉമ്മൻ പറഞ്ഞു. 'ഇതിന് പിന്നാലെ ഞാൻ വിളിച്ചാൽ വരുമോ' എന്ന് നാദിർഷ ചോദിച്ചു. വരാമെന്ന് ചാണ്ടി ഉമ്മന്റെ മറുപടിയും ഉടനടിയെത്തി. ഞാനൊരു ആവേശത്തിൽ പറഞ്ഞതാണെന്ന് വിളിക്കുമ്പോൾ പറയുമെന്നും ചാണ്ടി ഉമ്മൻ തമാശയായി പറഞ്ഞു. "ഞാനിപ്പോൾ ഒരു സിനിമ എടുക്കണമെന്ന ആ​ഗ്രഹത്തിൽ നിൽക്കുകയാണ്. എന്റെ അച്ഛന്റെ പേരിലൊരു സിനിമ. അപ്പയുടെ ബയോപിക്. 'ഉമ്മൻ ചാണ്ടി' എന്ന് തന്നെ പേരിടണമെന്നാണ് എന്റെ ആ​ഗ്രഹം. അഭിനയിക്കുന്ന ആരാണെന്ന കാര്യമൊക്കെ തല്ക്കാലം അവിടെ നിൽക്കട്ടെ. ശരിക്കും നടക്കാൻ പോകുന്ന പ്രൊജക്ടിൽ ആ സമയത്ത് ആലോചിക്കാം. മമ്മൂട്ടി തന്നെയായിരിക്കും അപ്പയുടെ റോൾ ചെയ്താൽ നന്നാവുക. എനിക്കത് ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. ഒന്ന് എന്റെ ഫൗണ്ടേഷനും അതിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കും വേണ്ടി ഫണ്ട് ചെയ്യാൻ കൂടി വേണ്ടിയാണ്. പിന്നെ അദ്ദേഹത്തിന്റെ ഒരു പാരമ്പര്യം ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കട്ടെ എന്നതു കൊണ്ടും".- ചാണ്ടി ഉമ്മൻ പറഞ്ഞു.
NAMMUDE NAADU
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഇറാന്റെ ഭരണസംവിധാനം ഗുരുതര പ്രതിസന്ധിയിലാണെന്നും അതിന്റെ പഴയ ശക്തിയും സ്വാധീനവും വീണ്ടെടുക്കാനാകില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ഇറാന്റെ ഭരണകൂടം തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൊസാദ് മേധാവി ഡേവിഡ് ബാർണിയയുടെ വിടവാങ്ങൽ ചടങ്ങിൽ സംസാരിക്കവെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രയേലിനെതിരെ പ്രവർത്തിക്കുന്ന എല്ലാ ശത്രുക്കൾക്കും മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്. “ഇസ്രയേലിനെതിരായ ഗൂഢാലോചനകൾക്ക് വിജയമുണ്ടാകില്ല. ഇറാൻ ഇതിനകം തന്നെ കനത്ത തിരിച്ചടികൾ നേരിട്ടുകഴിഞ്ഞു. അവരുടെ ഭരണകൂടത്തിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്. ഒരിക്കൽ ഉണ്ടായിരുന്ന ശക്തിയിലേക്ക് അവർക്ക് ഇനി തിരിച്ചെത്താനാവില്ല,” നെതന്യാഹു പറഞ്ഞു. ഇതിനിടെ, ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ ആക്രമണങ്ങൾ താൽക്കാലികമായി നിർത്താൻ ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അവകാശവാദം ഇസ്രയേൽ നേതൃത്വം അംഗീകരിച്ചിട്ടില്ല. നെതന്യാഹുവുമായും ഹിസ്ബുല്ല പ്രതിനിധികളുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തലിന് ധാരണയായതെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. ബെയ്റൂട്ടിൽ ആസൂത്രണം ചെയ്തിരുന്ന സൈനിക നടപടി ഇസ്രയേൽ ഉപേക്ഷിച്ചെന്നും അതിന് പകരമായി ഹിസ്ബുല്ല ആക്രമണങ്ങൾ അവസാനിപ്പിക്കാമെന്ന് സമ്മതിച്ചെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാൽ, വെടിനിർത്തൽ സംബന്ധിച്ച വാർത്തകളിൽ നിന്ന് ഇസ്രയേൽ സർക്കാർ അകലം പാലിക്കുകയാണ്. ഇസ്രയേൽ നഗരങ്ങൾക്കും പൗരന്മാർക്കും നേരെയുള്ള ആക്രമണങ്ങൾ തുടർന്നാൽ ബെയ്റൂട്ടിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കെതിരെ സൈനിക നടപടി ശക്തമായി തുടരുമെന്ന് നെതന്യാഹുവിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വകുപ്പ് ചുമത്തി പൊലീസ്. എസ്‌സി-എസ്ടി അതിക്രമം തടയല്‍ വകുപ്പാണ് ചുമത്തിയത്. ഒന്നാം പ്രതി അഷ്‌കറിനെതിരെയാണ് വകുപ്പ് ചുമത്തിയത്. കേസ് പ്രത്യേക സംഘം അന്വേഷിക്കാനും തീരുമാനിച്ചു. നെടുമങ്ങാട് ഡിവൈഎസ്പിയായിരിക്കും അന്വേഷണ ചുമതല. ഇത് സംബന്ധിച്ച് റൂറല്‍ എസ്പി ഉത്തരവ് പുറത്തിറക്കി. അതേസമയം അര്‍ഷിദിന്റെ മരണത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. കൊലപാതക ദിവസം അമ്മ അഖില നാഗര്‍കോവില്‍ എത്തിയോ എന്ന് പൊലീസ് അന്വേഷിക്കും. അന്വേഷണത്തിനായി നെടുമങ്ങാട് പൊലീസ് സംഘം നാഗര്‍കോവിലിലേക്ക് തിരിച്ചിട്ടുണ്ട്. അര്‍ഷിദിന്റെ മരണ ദിവസം നാഗര്‍കോവിലില്‍ ഡാന്‍സ് പരിപാടിക്ക് പോയി എന്ന് അഖില മൊഴി നല്‍കിയിരുന്നു. അഖിലയുടെ ഇടയ്ക്ക് ഉള്ള തമിഴ്‌നാട് യാത്രയിലും പൊലീസിന് സംശയമുണ്ട്. അര്‍ഷിദിന്റെ മരണ കാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചവിട്ടില്‍ അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റു. തലയ്ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീര്‍ക്കെട്ടുണ്ടാക്കിയെന്നും കോടതിയില്‍ പൊലീസ് അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നാണ് വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കൊലപാതകത്തില്‍ അഖിലയ്‌ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പണം തട്ടിയ കേസുകളിലും അഖിലയുടെ ആണ്‍സുഹൃത്ത് അഷ്‌കറിനെതിരെ അന്വേഷണമുണ്ടാകും. സ്ത്രീകളില്‍ നിന്ന് പണം തട്ടല്‍ പ്രതി പതിവാക്കിയിരുന്നുവെന്നാണ് ലഭ്യമായ മൊഴികളില്‍ നിന്ന് പൊലീസിന് വ്യക്തമായത്. വിവാഹ വാഗ്ദാനം നല്‍കി പണം തട്ടുന്നത് സംബന്ധിച്ച പരാതികളാണ് അന്വേഷിക്കുക. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ചോറ് കഴിക്കുന്നതിനിടയില്‍ കുഞ്ഞ് ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. ഇതിന് പുറമേ കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളിയതും അടിച്ചതും അടക്കം നൂറോളം വലുതും ചെറുതുമായ പരിക്കുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ പകുതിയും പഴയ മുറിവുകളായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുറ്റം സമ്മതിച്ചിരുന്നു. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിച്ചിരുന്നതായി അഖിലയും സമ്മതിച്ചിരുന്നു.
Channels
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബി​ഗ് ബോസിന്റെ എട്ടാം സീസൺ മലയാളത്തിൽ വരാനിരിക്കുകയാണ്. അതിന്റെ അണിയറ ഒരുക്കങ്ങളെല്ലാം തന്നെ തകൃതിയായി നടക്കുകയാണ്. ഇതിന്റെ ഭാ​ഗമായി കോമണർ മത്സരാർത്ഥികളെ കുറിച്ചുള്ളൊരു പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നത് ശ്രദ്ധനേടിയിരുന്നു. ഇതിൽ ‘അ​ഗ്നിപരീക്ഷ’യെ കുറിച്ച് മോഹൻലാൽ പറയുന്നുണ്ട്. സാധാരണക്കാർ തമ്മിലുള്ളൊരു മത്സരമാണ് അ​ഗ്നിപരീക്ഷ എന്നത്. ഇതിലൂടെ ജയിച്ച് കയറുന്ന കുറച്ചുപേർക്ക് മെയ്ൻ സീസണിലേക്ക് നേരിട്ട് പ്രവേശം ലഭിക്കുമെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എന്താണ് അ​ഗ്നിപരീക്ഷ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ബി​ഗ് ബോസ് ​ഗ്രൂപ്പുകളിൽ ഉയർന്നു. ബി​ഗ് ബോസ് തെലുങ്ക് സീസൺ 9ൽ ഈ ഷോ നടന്നിരുന്നു. എൻട്രികളിൽ നിന്നും 45 കോമണേഴ്സ് ആണ് ബി​ഗ് ബോസ് ഫ്ലോറിൽ എത്തിയത്. ഇതിൽ നിന്നും ജയിച്ച് കയറിയ 6 പേർ മെയ്ൻ സീസണിൽ എത്തുകയും അതിലൊരാളായ കല്യാണ്‍ സീസൺ വിജയിയായി മാറുകയും ചെയ്തിരുന്നു. വിന്നേഴ്‌സ് ട്രോഫി, സമ്മാനത്തുകയായി 35 ലക്ഷം രൂപ, സ്‌പോൺസർ ബോണസായി 5 ലക്ഷം രൂപ, ഒപ്പം ഒരു പുതിയ എസ്‌യുവി കാറും കല്യാണിന് ലഭിച്ചു. ഏറ്റവും കൂടുതല്‍ കോമണര്‍ മത്സാര്‍ത്ഥികള്‍ പങ്കെടുക്കാന്‍ പോകുന്ന ഒരു സീസണ്‍ ആയിരിക്കും മലയാളം ബിഗ് ബോസ് സീസണ്‍ 8. അഗ്നിപരീക്ഷ എന്ന് പറയുന്നൊരു പ്രീ ഷോ അതായത് സ്പിന്‍ ഓഫ് ആണിത്. പ്രധാന സീസണിന് മുന്‍പ് 15 എപ്പിസോഡുള്ള ചെറിയൊരു സീസണ്‍ ഉണ്ടാവും. ഇതില്‍ പങ്കെടുക്കുന്നവര്‍ എല്ലാം കോമണര്‍ മത്സരാര്‍ത്ഥികളാണ്. അപേക്ഷകർ നൽകുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ആദ്യം 200 പേരെയും പിന്നീട് 100 പേരെയും ഷോര്‍ട് ലിസ്റ്റ് ചെയ്യും. അതില്‍ നിന്നും 50 അല്ലെങ്കില്‍ 45 പേരെയാണ് തെലുങ്കിൽ ഷോര്‍ട് ലിസ്റ്റ് ചെയ്തത്. ഒടുവിൽ 15 പേരിൽ നിന്നായി വോട്ടിങ്ങിലൂടെയും ജഡ്ജസിന്‍റെ സെലക്ഷനിലൂടെയും ആറ് പേരെയാണ് മെയ്ൻ സീസണിലേക്ക് നേരിട്ട് തെരഞ്ഞെടുത്തത്. ഇത്തരത്തിൽ എത്രപേരെയാണോ മലയാളം ബി​ഗ് ബോസ് തെരഞ്ഞെടുക്കുന്നത് അവർ അ​ഗ്നിപരീക്ഷയിലേക്ക് എത്തുകയും തെരഞ്ഞെടുക്കുന്ന കോമണേഴ്സ് മലയാളം ബി​ഗ് ബോസ് സീസൺ 8ലേക്ക് എത്തുകയും ചെയ്യും. ശേഷമാകും സെലിബ്രിറ്റി മത്സരാർത്ഥികൾ ഉൾപ്പടെയുള്ള പ്രധാന സീസൺ ആരംഭിക്കുക. 15 എപ്പിസോഡില്‍ നിരവധി ഗെയിംസ്, ടാസ്ക് എന്നിവ ഉണ്ടായിരിക്കും. മൂന്ന് ജഡ്ജസ് ഉണ്ട്. ഒരു അവതാരകയും ഉണ്ടായിരിക്കും. ഇവര്‍ മുൻ ബിഗ് ബോസ് വിന്നറുമാരോ റണ്ണറപ്പോ ശ്രദ്ധനേടിയവരോ ഒക്കെ ആയിരിക്കും. ഫിസിക്കല്‍, മെന്‍റല്‍, ഹ്യൂമര്‍, സംവാദം, എല്ലാം മത്സരാർത്ഥികൾ നേരിടേണ്ടി വരും. ഒരു മത്സരാര്‍ത്ഥിക്ക് 3 റെഡ് സിഗ്നല്‍ കിട്ടിയാല്‍ ഔട്ട് ആകും. യെല്ലോ ആണെങ്കില്‍ ഹോള്‍ഡും ഗ്രീന്‍ ആണെങ്കില്‍ സെലക്ടും ആയിരിക്കും. ആറാമത്തെ എപ്പിസോഡ് മുതല്‍ ഇവര്‍ക്ക് വോട്ടിംഗും ഉണ്ടാകും. ഇതെല്ലാം തരണം ചെയ്യുന്നവരാകും മെയ്ന്‍ സീസണിലേക്ക് എത്തുക.
നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു അഖില്‍ മാരാര്‍. പക്ഷെ വിജയിക്കാനായില്ല. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം അഖില്‍ മാരാര്‍ അപ്രതക്ഷ്യനായിരുന്നു. ഇപ്പോഴിതാ താന്‍ എവിടെയായിരുന്നുവെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അഖില്‍ മാരാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.  എന്താണ് പരുപാടി? തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ? എന്ന് ചോദിക്കുന്നവര്‍ക്കാണ് അഖില്‍ മാരാര്‍ മറുപടി പറയുന്നത്. കമന്റ് ബോക്‌സിലെ തെറി വിളികള്‍ മാറ്റി വെച്ചാല്‍ മറുപടി പറയണം എന്ന് തോന്നിയ ചില ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കുന്നതെന്നും അഖില്‍ മാരാര്‍ പറയുന്നു. ആ വാക്കുകളിലേക്ക്: എന്താണ് പരുപാടി? തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ? കമന്റ് ബോക്‌സിലെ തെറി വിളികള്‍ മാറ്റി വെച്ചാല്‍ മറുപടി പറയണം എന്ന് തോന്നിയ ചില ചോദ്യങ്ങള്‍. ഞാന്‍ ഏതെങ്കിലും ഒരു കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരാളല്ല.. എനിക്ക് മുന്നിലും നിങ്ങള്‍ക്ക് മുന്നിലും സാധ്യതകളുടെ ഒരായിരം കാഴ്ചകള്‍ ഉണ്ട്. പലരും അത് കാണുന്നില്ല.. കണ്ടെത്തുന്നവര്‍ ജീവിതത്തില്‍ വിജയിക്കുന്നു. ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ മാത്രം ട്രേഡ് ചെയ്തിരുന്ന ഞാന്‍ ഈ യുദ്ധസാഹചര്യത്തില്‍ മാര്‍ക്കറ്റില്‍ സംഭവിക്കുന്ന ഉയര്‍ച്ച താഴ്ചകളെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. 10 ലക്ഷത്തിനു മുകളില്‍ ശമ്പളം കിട്ടുന്ന ജോലി മാറ്റി വെച്ച് മുഴുവന്‍ സമയ ട്രേഡര്‍ ആയ എന്റെ സുഹൃത്തു ക്യാപ്റ്റന്‍ ഹരീഷ് കുമാര്‍ എനിക്കൊരു സഹായി ആണ്.. ഹരീഷിനെ ട്രെഡിങ് പഠിപ്പിച്ചത് ഞാന്‍ ആണെങ്കിലും ആളു നിലവില്‍ ഇക്കാര്യത്തില്‍ പുലിയാണ്.. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടി രൂപയോളം ട്രേഡ് ചെയ്തു പ്രോഫിറ്റ് എടുക്കുക നിസാരമായ ഒന്നല്ല. പ്രതിസന്ധികളെ ബുദ്ധിപരമായി ഉപയോഗിച്ച എന്റെ കഴിഞ്ഞ ആഴ്ച്ചയിലെ പ്രോഫിറ്റ് ആണ് ഞാന്‍ ഷെയര്‍ ചെയ്തത്. ഇത് ഞാന്‍ പങ്ക് വെച്ചത് നിങ്ങള്‍ പോയി ട്രേഡ് ചെയ്യാന്‍ വേണ്ടിയല്ല മറിച്ചു ഞാന്‍ എന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുമ്പോള്‍ അതിന്റെ അടിയില്‍ വല്ല ജോലിക്ക് പോടാ എന്ന കമന്റ് ഇട്ട് ആശ്വാസം കണ്ടെത്തുന്ന വിഡ്ഢികള്‍ക്ക് വേണ്ടിയാണു ഈ മറുപടി. ഓഹരി വിപണി ഇടപാടുകള്‍ ക്ഷമയും മനസ്സിന്റെ നിയന്ത്രണവും ഭാഗ്യവും ഒക്കെ ഒത്തു ചേര്‍ന്നതാണ്... സൂക്ഷിച്ചു മുന്നോട്ട് പോകുക. 10 വര്‍ഷത്തെ അനുഭവവും പരാജയവും പഠിപ്പിച്ച പഠനങ്ങള്‍ ആണ് ഞാനും ഹരീഷും ഒക്കെ ലാഭം നേടുന്നതിന്റെ സൂത്രം.
സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് 3 ദിവസത്തെ ആര്‍ത്തവ അവധി നല്‍കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ പ്രതികരിച്ച് അശ്വതി ശ്രീകാന്ത്. തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രതികരണങ്ങളില്‍ ഇക്വാലിറ്റിയെക്കുറിച്ചുള്ള ബോധവും അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവും മുഴച്ച് നില്‍ക്കുന്നുണ്ടെന്നാണ് അശ്വതി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അശ്വതിയുടെ പ്രതികരണം. ആര്‍ത്തവ അവധി പ്രത്യേക ആനുകൂല്യം അല്ലെന്നും, സ്വാഭാവികമായ ജൈവിക പ്രക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നല്‍കലാണെന്നാണ് അശ്വതി പറയുന്നത്. ആ വാക്കുകളിലേക്ക്: ആര്‍ത്തവ അവധി എന്ന പ്രഖ്യാപനം പ്രസക്തമാവുന്നത് അതൊരു ജൈവപരമായ വസ്തുതയെ ഉറക്കെ അംഗീകരിക്കുന്നു എന്നത് കൊണ്ടാണ്. ആര്‍ത്തവ അവധി പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുകയല്ല. ജനസംഖ്യയുടെ പകുതിയോളം ആളുകള്‍ അനുഭവിക്കുന്ന ഒരു സ്വാഭാവിക ജൈവപ്രക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നല്‍കലാണ്, റെസ്റ്റിനെ നോര്‍മലൈസ് ചെയ്യലാണ്. സമത്വം എന്നത് എല്ലാവര്‍ക്കും എല്ലാം ഒരുപോലെയാണെന്ന് നടിക്കുന്നതല്ല, വ്യത്യസ്തമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് പിന്തുണ നല്‍കുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ സമത്വം. ഒളിച്ചും മറച്ചും നാണിച്ചും അപമാനം അനുഭവിച്ചും കുറ്റബോധം പേറിയും കഴിച്ചു കൂട്ടിയ തലമുറകളുടെ പിന്‍ഗാമികളെങ്കിലും ആര്‍ത്തവത്തില്‍ ആശ്വസിക്കട്ടെ. ആര്‍ത്തവ അവധിക്കെതിരെ മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ നേരത്തെ രംഗത്ത് എത്തിയിരുന്നു. ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്ന് ശ്രീലേഖ സാമൂഹിക മാധ്യമത്തില്‍ കുറിച്ചുു. ഉമ തോമസ് എംഎല്‍എ, വനിത ലീഗ് നേതാവ് നൂര്‍ബിന റഷീദ് എന്നിവരും തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ ആളാണ് ആദിത്യൻ ജയൻ. കാലങ്ങളായി സീരിയൽ മേഖലയിൽ നിൽക്കുന്ന ആദിത്യൻ അടുത്തിടെ പുതിയൊരു ചുവടുകൂടി വച്ചിരുന്നു. ഒരു പോഡ്കാസ്റ്റിൽ അവതാരകനായിട്ടായിരുന്നു ആദിത്യൻ എത്തിയത്. അഭിമുഖത്തിനേക്കാൾ ഉപരി ശ്രദ്ധനേടിയത് നടന്റെ മുഖമായിരുന്നു. മുൻപത്തേതിൽ നിന്നും വ്യത്യസ്തമായി കരുവാളിച്ച മുഖമായിരുന്നു ആദിത്യന്റേത്. പോഡ് കാസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ലിവർ പ്രശ്നമാണ് ഇതിന് കാരണമെന്നും ആദിത്യൻ മദ്യപാനി ആണെന്നും പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഇവയ്ക്ക് മറുപടി നൽകിയിരിക്കുകയാണ് ആദിത്യൻ. ആദിത്യൻ ജയന്റെ വാക്കുകൾ ഇങ്ങനെ രണ്ടു ദിവസം മുന്നേ ഞാൻ ചെയ്ത ഒരു ഇന്റർവ്യൂ ടെലികാസ്റ് ചെയ്തിരുന്നു. സീരിയൽ നടി സ്നേഹ ആയിരുന്നു അതിഥി. ആ വീഡിയോയുടെ അടിയിൽ നിരവധി കമെന്റ് വന്നു. കൂടുതലും വന്നത് എന്റെ മുഖം കറുത്ത് എന്റെ ലിവർ പോയി, പിന്നെ കുറെ ശാപവാക്കുകളും. ഇത് കണ്ടു കുറെ അധികം ആളുകൾ എന്നെ വിളിച്ചും msg അയച്ചും ചോദിച്ചു എന്തുപറ്റി എന്ന്. കാരണം ഞാൻ അങ്ങനെ മദ്യപിക്കില്ല എന്ന് എന്റെ സുഹൃത്തുക്കൾക്കു നന്നയി അറിയാം. മദ്യപാനം ഒരു മോശം ശീലമൊന്നുമല്ല മദ്യം നമ്മളെ കഴിക്കാത്തടത്തോളം കാലം ok. ഇനി കാര്യം പറയാം കുറെ കാലമായി എനിക്ക് എതിരെ പലതും വരും ഞാൻ ശ്രദ്ധിക്കാറില്ല. പറയുന്നവർ പറയട്ടെ എന്ന് കരുതി മിണ്ടാതെ പോകുന്നു. എന്റെ മുഖത്തു സംഭവിച്ചത് 2 കൊല്ലം മുന്നേ ഒരു മേക്കപ്പ് അലര്‍ജി ഉണ്ടായി. അത് എന്റെ ഒപ്പം വർക്ക്‌ ചെയ്തവർക്കു എല്ലാം അറിയാം. അതൊന്നു മാറി വരുമ്പോൾ 8 മാസം മുന്നേ എറണാകുളത്തു ഉള്ള എന്റെ ഒരു സുഹൃത്തിന്റെ ബ്യൂട്ടിപാർലറിൽ വെച്ച് എന്റെ മീശ താടി ഡൈ ചെയ്യുന്ന ടൈമിൽ അവിടുത്തെ സ്റ്റാഫിന് പറ്റിയ ഒരു അബദ്ധം എന്റെ മുഖത്തു ഒരു അലര്‍ജി വന്നു. ഇതിലും മോശം അവസ്ഥയിൽ ആയിരുന്നു അന്ന്. കുറെ അധികം ബുദ്ധിമുട്ടുകൾ ഉണ്ടായി പല ഡോക്ടർസ് ട്രീറ്റ്മെന്റ് നടത്തി. ഒന്നും അങ്ങോട്ടു ശരിയായില്ല. പക്ഷെ ഷിപ്യാർഡിൽ ഭാഗത്തു ഉള്ള വളരെ പ്രശസ്തനായ ഡോക്ടര്‍ സോണി വർക്കി സാറിന്റെ ട്രീറ്റ്മെന്‍റില്‍ എനിക്ക് നല്ല മാറ്റം ഉണ്ടായി. നല്ല ചൊറിച്ചൽ പൊള്ളൽ ഒക്കെ ആയിട്ടാണ് ഞാൻ സാറിന്റെ മുന്നിൽ ചെന്നതും. ആ വലിയ മനുഷ്യന്റെ കൈപുണ്യം കൊണ്ട് കുറെ അധികം ഭേദമായി. ഇപ്പോൾ നല്ല മാറ്റം ഉണ്ടായി. നിങ്ങൾക്കു അന്വേഷിക്കാം. സാറിന്റെ ഫോട്ടോ ഇതിന്റെ ഒപ്പം വയ്ക്കുന്നു. പക്ഷെ അടുത്ത കാലത്തു കുറച്ചു അധികം വെയിൽ കൊള്ളുകയും സൈനെസ്സ് ഇൻഫെക്ഷൻ ഉണ്ടായപ്പോൾ മുഖത്തു അല്പം നീരും വന്നു. ok അതാണ് എനിക്ക് സംഭവിച്ചത്. ഇനി ഒരാളുടെ മുഖം കറുത്തൽ മുടി കൊഴിഞ്ഞാൽ അത് ഈശ്വരന്റെ ശിക്ഷ ആണെന്നും അല്ലേൽ കാൻസർ ആണ് ലിവർ പോയി എന്ന് പറയുന്നത് മോശമല്ലേ. ഈ വാർത്ത ഇടുന്നവർക്കു ഒന്ന് എന്നോട് ചോദിക്കാമല്ലോ സുഹൃത്തുക്കളെ, ഒരാൾക്ക് ഒരു ആപത്തു വന്നാൽ അയ്യോ ഈശ്വര എന്ന് വിളിക്കുന്നവരാണ് നമ്മൾ മലയാളികൾ നല്ല മനുഷ്യർ. പിന്നെ 5 കുടുംബം മാറി 2 ആക്കി ഇളവ് തന്നവർക്കു നന്ദി. ഇവിടെ 4 കല്യാണം കഴിക്കുന്നവർ ഇന്നും മണ്ഡപം ബുക്ക്‌ ചെയ്തു ആട്ടവും പാട്ടുമായി യൂട്യൂബ്ഴ്സിനെ വിളിച്ചു വരുത്തി അടിച്ചു പൊളിക്കുന്നു. ആഘോഷിക്കുന്നു. 60 വയസ്സിലും പ്രണയിക്കുന്നവർ ഉള്ളകാലത്തു ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുവാണ് ഒരു പരാതിയുമില്ലാതെ. ഞാൻ ഒരു വർക്ക്‌ ചെയ്താൽ ഞാൻ ഒരാളോട് മിണ്ടിയാൽ ഒരു ഫോട്ടോ ഇട്ടാൽ ഉടൻ വന്നു പഴയ കഥകൾ പറയുന്നു. എന്തിനു? അത് കഴിഞ്ഞു. അവർ അവരുടെ വഴിക്കു ജീവിക്കുന്നു. ഞാൻ എന്റെ വഴിക്കും. പിന്നെ ഞാൻ ആരുടെയും ആദ്യ ഭർത്താവ് ഒന്നുമല്ല. ആരുടെയും ആദ്യ കുട്ടിയുടെ അച്ഛനുമല്ല. അതൊക്കെ ഓർത്തു വേണം എന്നെ ഇങ്ങനെ ഉപദ്രവിക്കാൻ. എന്റെ കുട്ടിയെ ഞാൻ നോക്കുന്നില്ല എന്ന് പറയുന്നവരോട് ഞാൻ ഒപ്പം ഉള്ളപ്പോ രണ്ടു കുട്ടികളെയും അതായതു എന്റെ മോനെയും വേറെ ഒരാളുടെ കുഞ്ഞിനേയും നന്നയി നോക്കിയ ഒരാളാണ്. ഇന്ന് ഞാൻ മാറി നിൽക്കുമ്പോഴും ഞാൻ എന്നെ കൊണ്ട് ആവും വിധം എന്റെ കുഞ്ഞിനെ വേണ്ടത് ചെയ്യുന്നു. അത് പറയേണ്ടത് ആ കുഞ്ഞിന്റെ അമ്മയാണ്. ആർക്കെങ്കിലും അറിയണമെങ്കിൽ ചവറ കോടതിയിൽ ചെന്നാൽ അറിയാം. വായിൽ തോന്നുന്നത് പറയരുത് ആരും. പിന്നെ എന്റെ ഈ അവസ്ഥ ഇൻഡസ്ടറിയില്‍ ഉള്ളവർക്കു അറിയാം. ഈ അവസ്ഥയിൽ 5 സീരിയൽ ഞാൻ ചെയ്തു. ഇന്ന് സീരിയൽ ഇൻഡസ്ട്രിയില്‍ ഏറ്റവും തിരക്കുള്ള ഡയറക്ടർ ഷിജു അരൂർ സംവിധാനം ചെയ്യുന്ന സീരിയലിൽ ഞാൻ ഏറ്റവും പ്രധാനപെട്ട വേഷം ചെയ്യുന്നു. ഈശ്വരൻ അനുഗ്രഹിച്ചാൽ അത് ഉടൻ ടെലികാസ്റ് ചെയ്യും. സിത്താര എന്നാണ് പേര്. കിടക്കട്ടെ ഒരു പരസ്യം. ഞാൻ ഒരു ജോലി ചെയ്യാൻ സമ്മതിക്കു. ആരോടും പരാതി ഇല്ല. ആരോടും ദേഷ്യമില്ല. എനിക്ക് ജീവിക്കണ്ടേ. ഞാൻ ഒന്ന് ജോലി ചെയ്യട്ടെ. ഈ പോസ്റ്റ്‌ ഞാൻ ഇടാൻ കാരണം ചിലർ വിചാരിക്കും ഇനി ഇവന്റെ കരൾ വല്ലതും പോയോ എന്ന്. ചിലർ എന്നെ വിളിച്ചു സംസാരിച്ചു. സന്തോഷം തോന്നി. മെസ്സേജ് അയിച്ചു സന്തോഷം തോന്നി. ഓരോ ദിവസവും എങ്ങനെ മുന്നോട്ടു പോകും എന്ന് ചിന്തിക്കുവാണ്. അതിന്റെ ഇടയിൽ എങ്ങനെ ഇവന് ഇട്ടു പണി കൊടുക്കാമെന്നു ചിന്തിക്കുന്നവർ വേറെയും. ദയവു ചെയ്തു ഉപദ്രവിക്കാതെ വിടൂ എന്നെ. പിന്നെ ഒരു സന്തോഷം ഞാൻ ഏറ്റവും സഹായിച്ചവരും സ്നേഹിച്ചവരും എന്നെ ഓർക്കുന്നില്ല. എന്നെ ചീത്ത വിളിക്കാൻ എങ്കിലും കുറച്ചു അധികം ആളുകൾ ഓർക്കുന്നല്ലോ. പിന്നെ ഇനി എന്നോട് സ്നേഹം ഉണ്ടെന്ന് കാണിക്കാൻ ചിലർ എന്നെ അറിയാത്തവർ അല്ല. എന്നെ നന്നയി അറിയുന്നവർ എന്റെ ഈ അവസ്ഥ എന്ത് കൊണ്ട് ഉണ്ടായി എന്ന് അറിയുന്നവർ. കാണുന്ന ലിങ്കുകൾ ആയക്കുന്നുണ്ട്. വേണ്ട കേട്ടല്ലോ അത് സ്നേഹം കൊണ്ടല്ല എന്ന് നന്നയി എനിക്ക് അറിയാം. അങ്ങനെ സ്നേഹം ഉണ്ടായിരുന്നു എങ്കിൽ അവർക്കു കമന്റ്‌ ചെയ്യാം. ഞങ്ങൾക്ക് അറിയാം ഇതായിരുന്നു കാരണം. അത് പറയാത്ത ഒരു വ്യക്തികളും വിളിക്കണ്ട പ്രതേകിച്ചു ചില താരങ്ങൾ വേണ്ട കേട്ടോ. പിന്നെ മുറിഞ്ഞവനെ അറിയൂ മുറിവിന്റെ വേദന. അത് എഴുതി വിടുന്നവന് അറിയില്ല. നിങ്ങൾ ഉണ്ടാക്കുന്ന കഥകളിൽ എന്നെ കഥാപാത്രം ആക്കരുത്. എന്റെ ഓരോ നഷ്ടവും നിങ്ങൾ വാർത്ത ചെയ്യുന്നവർക്കും ലാഭം ആയിരുന്നു. പിന്നെ ഇപ്പോഴും എന്റെ ചങ്കിന് ഒരു കുഴപ്പവുമില്ല. അതിനു ഇപ്പോഴും നല്ല ഉറപ്പാണ്. പിന്നെ ഇത് കുറെ ആളുകൾ കോണ്ടെന്റ് ആക്കും. വിരോധമില്ല. കുറെ അധികം കമന്റ്‌ ചെയ്യും വിരോധമില്ല. വായിൽ തോന്നുന്നത് എല്ലാം പറയും. എനിക്ക് പരാതിയുമില്ല. എന്റെ ശരീരത്ത് ഏൽക്കാത്ത ഒന്നും ഇപ്പോൾ പ്രതികരിക്കാറില്ല. pls കുറെ ശിക്ഷിച്ചില്ലേ ജീവിച്ചോട്ടെ അപേക്ഷയാണ്.
ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ ജനഹൃദയങ്ങൾ ഏറ്റെടുത്ത താരമാണ് കോമണർ ആയെത്തിയ അനീഷ്. ബിഗ് ബോസിനു ശേഷവും നിരവധി അവസരങ്ങളാണ് അനീഷിനെ തേടിയെത്തിയത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലും അനീഷ് സജീവമാണ്. ആദ്യമായി താൻ പിറന്നാൾ ആഘോഷിച്ചതിനെക്കുറിച്ചാണ് അനീഷിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. തന്റെ ഓർമയിൽ ആദ്യമായാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നതെന്ന് അനീഷ് പറയുന്നു. "എന്റെ ഓർമയിലൊന്നും ജന്മദിനം ഇത്രമേൽ വിപുലമായി ആഘോഷിച്ചിട്ടില്ല. അതിനു കാരണങ്ങൾ പലതാണ്. പ്രധാനമായി എന്റെ പിറന്നാൾ മെയ്‌ 20 നാണ് എന്നുള്ളത് തന്നെ. ചെറുപ്പത്തിൽ ആ സമയത്ത് സ്കൂളും, കോളേജും അവധിയിലാകും. അപ്പോൾ പിന്നെ ആഘോഷിക്കാൻ അവസരമില്ല. മുതിർന്നപ്പോൾ എന്തുകൊണ്ടോ ഞാനത് ആഘോഷിക്കാറില്ല. ആ ദിവസം സാധാരണ ദിവസം പോലെ കടന്നുപോകും. ചിലപ്പോഴൊക്കെ തോന്നാറുണ്ട്, അങ്ങനെ പോരല്ലോ എന്നൊക്കെ. എങ്കിലും ഞാനത് കാര്യമായി എടുത്തില്ല. എന്നാൽ ഈ വർഷം എന്റെ പ്രതീക്ഷകൾക്കും അപ്പുറത്ത് കാര്യങ്ങൾ സംഭവിച്ചു. മെയ്‌ 20 നാണ് എന്റെ പിറന്നാൾ എന്ന് ബിഗ്ബോസിൽ പറഞ്ഞിരുന്നെങ്കിലും പിന്നീട് സോഷ്യൽ മീഡിയയിൽ അതിന്റെ യാതൊരു സൂചനയും കൊടുത്തിരുന്നില്ല. എങ്കിലും ഒരുപാട് പേർ അതോർത്തുവെച്ച് എന്നെ വിഷ് ചെയ്തു. സർപ്രൈസ് ഗിഫ്റ്റുകളും, കേക്കുകളും അയച്ചുതന്നു. സർവോപരി നിങ്ങളുടെ സ്നേഹവും, പ്രാർത്ഥനയും തന്നു. എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. ഞാനിതിന് അർഹനാണോ എന്നുപോലും അറിയില്ല. എങ്കിലും പറയുകയാണ്, ഹൃദയം കൊണ്ട് പറയുകയാണ്. നന്ദി.. ഒരുപാട് നന്ദി", അനീഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആർജെ ബിൻസി അടക്കമുള്ള ബിഗ്ബോസിലെ അനീഷിന്റെ സഹതാരങ്ങളും നിരവധി ആരാധകരും താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്.
BUSINESS
ഒരാളുടെ ബാങ്ക് ബാലന്‍സ്, സ്വത്ത് വകകള്‍ ഇവയെല്ലാം അയാളുടെ മരണശേഷം അവകാശികള്‍ക്ക് ലഭിക്കും. എന്നാല്‍ നിങ്ങളുടെ ഇന്‍സ്റ്റഗ്രാമോ ഫേസ് ബുക്കോ,ഈമെയിലിലെ വിവരങ്ങളോ,ക്രിപ്‌റ്റോ നിക്ഷേപങ്ങളുടെയോ അവകാശികള്‍ ആരായിരിക്കും. മരണശേഷം ഡിജിറ്റല്‍ ആസ്തികളുടെ അവകാശങ്ങള്‍ക്ക് ആരാണ് അര്‍ഹരാവുക.  അതിനുള്ള നിയമങ്ങള്‍ എന്തൊക്കെയാണ്. അറിയാം.ഡിജിറ്റല്‍ ആസ്തികള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിനായി കേന്ദ്ര ഇലക്ട്രോണിക്-വിവരസാങ്കേതിക മന്ത്രാലയം 'ഡിജിറ്റല്‍ ലീഗല്‍ ഹെയര്‍' അഥവാ ഡിജിറ്റല്‍ ആസ്തികളുടെ അവകാശി എന്ന വിഷയത്തെക്കുറിച്ച് പുതിയ നിയമങ്ങള്‍ ആലോചിച്ച് വരികയാണ്. ഒരാളുടെ സ്വത്ത് വകകള്‍ പോലെതന്നെ അയാളുടെ ഓണ്‍ലൈന്‍ ആസ്തികളും നിയമപരമായി കൈമാറാന്‍ അനുവദിക്കുന്ന സംവിധാനമാണിത്. ഒരാളുടെ മരണശേഷം അയാളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെയും ഡാറ്റകളുടെയും ഡിജിറ്റല്‍ നിക്ഷേപങ്ങളുടെയും അവകാശി ആരാണെന്ന് തീരുമാനിക്കുന്ന ഒരു രേഖയാണ് ഡിജിറ്റല്‍ വില്‍പത്രം. സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, ഇമെയിലുകള്‍,ക്ലൗഡ് സ്റ്റോറേജ്, ക്രിപ്‌റ്റോ കറന്‍സി വാലറ്റുകള്‍ ഇവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. സാധാരണ വില്‍പത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ വില്‍പത്രങ്ങളില്‍ പാസ്‌വേഡുകള്‍, ആക്‌സസ് ആവകാശങ്ങള്‍, സ്വകാര്യത എന്നിവയാണ് കൈമാറ്റം ചെയ്യുന്നത്.
രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമാണ്. ഗൂഗിള്‍ പേ, ഫോണ്‍ പേ,പേടിഎം തുടങ്ങിയ ആപ്പുകള്‍ വഴിയാണ് തട്ടിപ്പുകള്‍ അധികവും നടക്കുന്നത്. വ്യാജ പേയ്‌മെന്റ് അഭ്യര്‍ത്ഥനകളില്‍ വീണ് ഒരു വലിയ ശതമാനത്തിന്റെ പണം നഷ്ടപ്പെടുന്നുണ്ട്. തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. യുപിഐ ആപ്പുകളിലും ഉപയോക്താക്കള്‍ക്ക് സുരക്ഷയുടെ ഭാഗമായി ചില ഫീച്ചറുകള്‍ ആക്ടീവ് ആക്കി ഇടാവുന്നതാണ്. ബയോമെട്രിക് ലോക്ക് അല്ലെങ്കില്‍ ആപ്പ് ലോക്ക് ഓണാക്കുക - ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്‌സ് ലോക്ക് പ്രയോഗിക്കുന്നതിലൂടെ നിങ്ങളുടെ അനുമതിയില്ലാതെ മറ്റാര്‍ക്കും പണമടയ്ക്കാന്‍ കഴിയില്ല. പേയ്‌മെന്റ് റിക്വസ്റ്റ് അറിയിപ്പുകള്‍ ഓഫാക്കരുത്- ആരെങ്കിലും നിങ്ങള്‍ക്ക് വ്യാജ പേയ്‌മെന്റ് അഭ്യര്‍ത്ഥന അയച്ചാല്‍ അറിയിപ്പ് വഴി നിങ്ങള്‍ക്ക് അതിനെക്കുറിച്ച് ഉടന്‍ തന്നെ അറിയാന്‍ കഴിയും. പണം അയയ്ക്കുന്നതിന് മുമ്പ് പേര് പരിശോധിക്കുക - ഏതൊരു അഭ്യര്‍ത്ഥനയും സ്വീകരിക്കുന്നതിനുമുമ്പ്, അപ്പുറത്തുള്ള വ്യക്തിയുടെ പേരും യുപിഐ ഐഡിയും ശ്രദ്ധിക്കുക. പ്രതിദിന ഇടപാട് പരിധി കുറയ്ക്കുക- ആപ്പില്‍ പ്രതിദിന ഇടപാട് പരിധി എന്ന ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ടേങ്കില്‍ കുറഞ്ഞ പ്രതിദിന ഇടപാട് പരിധി നിശ്ചയിക്കുക. തട്ടിപ്പ് ഉണ്ടായാല്‍ കാര്യമായ നഷ്ടം തടയാന്‍ ഇത് സഹായിക്കും. ക്യൂആര്‍ കോഡ്, റിവാര്‍ഡ് തട്ടിപ്പുകള്‍ സൂക്ഷിക്കുക- വ്യാജ റീഫണ്ടുകള്‍, ക്യാഷ്ബാക്കുകള്‍, റിവാര്‍ഡുകള്‍ എന്നിവ വാഗ്ദാനം ചെയ്ത് ക്യൂ ആര്‍ കോഡുകളോ ലിങ്കുകളോ അയയ്ക്കുന്നു. പലരും അവ തിടുക്കത്തില്‍ സ്‌കാന്‍ ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ അവരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുന്നു. അപരിചിതരില്‍ നിന്നുള്ള പേയ്‌മെന്റ് അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാതിരിക്കുക, ബാങ്ക് ജീവനക്കാരനാണെന്ന് അവകാശപ്പെടുന്നവരുടെ ചതികളില്‍ വീഴാതിരിക്കുക, മാത്രമല്ല നിങ്ങളുടെ യുപിഐ പിന്‍ ആരുമായും പങ്കിടരുത്.
ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയിൽ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അവതരിപ്പിക്കുന്നു, പുതിയ മാറ്റവുമായി മെറ്റ. ഫേസ്‌ബുക്ക് പ്ലസ്, ഇൻസ്റ്റാഗ്രാം പ്ലസ്, വാട്ട്‌സ്ആപ്പ് പ്ലസ് എന്നിങ്ങനെ പ്രീമിയം പ്ലാനുകൾ വഴി വരിക്കാർക്ക് കൂടുതൽ പ്രത്യേക ഫീച്ചറുകൾ ലഭ്യമാകും. ഫേസ്‌ബുക്ക് പ്ലസ്, ഇൻസ്റ്റാഗ്രാം പ്ലസ്, വാട്ട്‌സ്ആപ്പ് പ്ലസ് എന്നിവ പുറത്തിറക്കുന്ന കാര്യം മെറ്റയുടെ പ്രൊഡക്റ്റ് വിഭാഗം മേധാവി നവോമി ഗ്ലീറ്റാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചത്. മെറ്റ വൺ എന്ന പേരിൽ പുതിയ ഫീച്ചറുകളും സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളും പരീക്ഷിച്ചു വരികയാണ്. ഭാവിയിൽ കൂടുതൽ രസകരമായ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തുമെന്ന് അധികൃതർ ഉറപ്പുനൽകുന്നു. ക്രിയേറ്റർമാർക്കും ബിസിനസുകൾക്കുമായി പ്രൊഫഷണൽ പ്ലാനുകളും എഐ അധിഷ്ഠിത പ്ലാനുകളും മെറ്റ ഉടൻ അവതരിപ്പിക്കും. പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ നിരക്ക് മെറ്റ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ടെക് ക്രഞ്ച് റിപ്പോർട്ട് പ്രകാരം, ഫേസ്‌ബുക്ക് പ്ലസ്, ഇൻസ്റ്റാഗ്രാം പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 350 രൂപയാണ് നിരക്ക്. വാട്ട്‌സ്ആപ്പ് പ്ലസിന് പ്രതിമാസം 270 രൂപയാണ് ഈടാക്കുന്നത്. പ്രൊഫൈൽ കസ്റ്റമൈസേഷൻ, സൂപ്പർ റിയാക്ഷനുകൾ, സ്റ്റോറി ഇൻസൈറ്റുകൾ തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ വരിക്കാർക്ക് ലഭ്യമാകും.‌‌ ഇൻസ്റ്റാഗ്രാം പ്ലസ് വരിക്കാർക്ക് തങ്ങളുടെ സ്റ്റോറി എത്രപേർ വീണ്ടും കണ്ടുവെന്ന് അറിയാൻ സാധിക്കും. ക്ലോസ് ഫ്രണ്ട്സ് ഓപ്ഷന് പുറമെ സ്റ്റോറികൾക്കായി പരിധിയില്ലാത്ത സുഹൃത്തുക്കളുടെ പട്ടികകൾ ഉണ്ടാക്കാനും ഇതിലൂടെ കഴിയും. കൂടാതെ, പെയ്ഡ് ഉപയോക്താക്കൾക്ക് ആഴ്ചയിലൊരിക്കൽ ഒരു സ്റ്റോറി സ്പോട്ട്‌ലൈറ്റ് ചെയ്ത് കൂടുതൽ ആളുകളിലെത്തിക്കാൻ സാധിക്കും. 24 മണിക്കൂറിന് ശേഷവും സ്റ്റോറി നിലനിർത്തുക, കാണുന്നയാളുടെ പേര് വെളിപ്പെടാതെ സ്റ്റോറി പ്രിവ്യൂ ചെയ്യുക, സ്റ്റോറി കണ്ടവരുടെ പട്ടികയിൽ സെർച്ച് ചെയ്യുക തുടങ്ങിയ സൗകര്യങ്ങളും ലഭിച്ചേക്കാം. ഫോളോവേഴ്സിന്റെ ഫീഡിൽ കാണിക്കാതെ തന്നെ പോസ്റ്റുകൾ നേരിട്ട് പ്രൊഫൈലിലും ഹൈലൈറ്റുകളിലും ഷെയർ ചെയ്യാനും ഉപയോക്താക്കൾക്ക് കഴിയും. ഇതിനൊപ്പം സ്റ്റോറികൾക്കായി സൂപ്പർ ഹാർട്ട് ആനിമേറ്റഡ് റിയാക്ഷനുകൾ, കസ്റ്റം ആപ്പ് ഐക്കണുകൾ, പ്രൊഫൈൽ ബയോയിൽ ഉപയോഗിക്കാവുന്ന വ്യത്യസ്ത ഫോണ്ടുകൾ, കൂടുതൽ പിൻ സൗകര്യങ്ങൾ എന്നിവയും പെയ്ഡ് വരിക്കാർക്ക് ലഭിക്കും. ഇൻസ്റ്റാഗ്രാം പ്ലസിന് സമാനമായ ഫീച്ചറുകൾ ഫേസ്‌ബുക്ക് പ്ലസിലും ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ ആപ്പ് തീമുകൾ, കസ്റ്റം റിംഗ്‌ടോണുകൾ, കൂടുതൽ പിൻ ചെയ്ത ചാറ്റുകൾ, ലിസ്റ്റ് കസ്റ്റമൈസേഷൻ, പ്രീമിയം സ്റ്റിക്കറുകൾ തുടങ്ങിയവയാണ് വാട്ട്‌സ്ആപ്പ് പ്ലസിലൂടെ ലഭ്യമാകുന്നത്. മെറ്റയുടെ സേവനങ്ങളിൽ ക്രിയേറ്റർമാരുടെ ഐഡന്റിറ്റി സുരക്ഷിതമാക്കാൻ സഹായിക്കുന്ന മെറ്റ വെരിഫൈഡ് (Meta Verified) ഈ പുതിയ പ്ലാനുകൾ കൊണ്ട് ബാധിക്കില്ല.
HEALTH
മലയാളിയുടെ ഭക്ഷണപ്രേമത്തിൽ പൊറോട്ടയ്ക്കുള്ള സ്ഥാനം സമാനതകളില്ലാത്തതാണ്. ചൂടുപറക്കുന്ന, മൊരിഞ്ഞ പൊറോട്ടയും കൂടെ നല്ല നാടൻ കറിയും കൂട്ടി കഴിക്കുന്നത് ഓർക്കുമ്പോൾ തന്നെ പലരുടെയും നാവിൽ വെള്ളമൂറും. എന്നാൽ, അമിതമായി മൈദയും ഡാൽഡയും എണ്ണയും അടങ്ങിയ പൊറോട്ട ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന തിരിച്ചറിവ് പലരെയും ഇതിൽ നിന്നും അകറ്റി നിർത്താറുണ്ട്. പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം, ദഹനക്കേട് എന്നിവയ്ക്കൊക്കെ പൊറോട്ട കാരണമാകാറുണ്ട്. എത്ര പൊറോട്ട കഴിക്കുന്നു ? കൂടെ എന്ത് കറി കഴിക്കുന്നു, ഭക്ഷണം കഴിക്കുന്ന സമയം എന്നിവയാണ് പ്രധാനം. പൊറോട്ട മിക്കാവാറും ഉണ്ടാക്കുന്നത് മൈദ ഉപയോ​ഗിച്ചാണ്. ഇതിൽ കാർബോഹൈഡ്രേറ്റ് കൂടുതലും പ്രോട്ടീനും നാരുകളും കുറവുമായിരിക്കും മാത്രമല്ല, അധിക എണ്ണയും കൊഴുപ്പും ഉപയോ​ഗിക്കുന്നതു മൂലം അനാരോ​ഗ്യകരമായ കൊഴുപ്പു കൂടുതലുമായിരിക്കും. ഒന്നോ രണ്ടോ പൊറോട്ട കഴിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ ഇത് പതിവാക്കുന്നതിന് പകരം ആഴ്ചയിൽ ഒരു തവണയോ മാസത്തിൽ രണ്ടോ മൂന്നോ തവണ എന്ന നിലയിൽ കഴിക്കാം. അതുപോലെ രാത്രി വൈകിയ സമയത്ത് പൊറോട്ട കഴിക്കുന്നതും അത്ര നല്ലതല്ല. പൊറോട്ട കഴിക്കുന്നതിന് ഒപ്പം എന്ത് കഴിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാന കാര്യം. എണ്ണ കൂടിയ ബീഫ് ഫ്രൈ അല്ലെങ്കിൽ ക്രീമി ഗ്രേവികൾ എന്നിവയ്ക്ക് പകരം പച്ചക്കറി, ഗ്രിൽ ചെയ്ത ചിക്കൻ / മുട്ട, മീൻ കറി, കടല കറി (കുറച്ച് എണ്ണയിൽ) എന്നിവ കഴിക്കാവുന്നതാണ്. പൊറോട്ട കഴിക്കുമ്പോൾ അതിനൊപ്പം പ്രോട്ടീൻ കൂടി കഴിക്കുണ്ട് എന്ന് ഉറപ്പാക്കണം. പ്രോട്ടീൻ കഴിക്കുമ്പോൾ വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും അമിതമായി കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യാം. ഇനിയിപ്പോൾ പുറത്തുനിന്നു കഴിക്കുന്നതിനു പകരം മൈദ മാത്രമാക്കാതെ അതിനൊപ്പം ​ഗോതമ്പു കൂടി ചേർത്ത് എണ്ണ കുറച്ചു ഇത് തയാറാക്കാം. പൊറോട്ടയും വലിപ്പവും കുറയ്ക്കുന്നത് അളവു നിന്ത്രിക്കാൻ സഹായിക്കും. ഒപ്പം പച്ചക്കറി ചേർത്ത സൈഡ് ഡിഷായും കഴിക്കാവുന്നതാണ്. ഇനി പൊറോട്ട കഴിച്ചതിനു ശേഷം 10-15 മിനിറ്റ് നടക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിനൊപ്പം അധികം മധുരമുള്ള, അല്ലെങ്കിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതും ഒഴിവാക്കുക, വൈകിട്ടാണ് കഴിക്കുന്നത് എങ്കിൽ അളവിൽ കുറവ് വരുത്തണം.
PRAVASI VARTHAKAL