എംവി ഹോണ്ടിയസ് ഈ വാരാന്ത്യത്തിൽ കാനറി ദ്വീപുകളിൽ നങ്കൂരമിടുമെന്ന് പ്രതീക്ഷിക്കുന്നു, ശേഷിക്കുന്ന 22 ബ്രിട്ടീഷുകാർ താമസിയാതെ ചാർട്ടർ വിമാനത്തിൽ നാട്ടിലേക്ക് പറക്കും.
ഡച്ച് കപ്പലിലെ ക്രൂയിസിനിടെ മരിച്ച മൂന്ന് യാത്രക്കാരിൽ ഒരാൾ ഉൾപ്പെടെ അഞ്ച് പേർക്ക് ഹാന്റവൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് .
സ്ഥിരീകരിച്ച കേസുകളുള്ള രണ്ട് ബ്രിട്ടീഷുകാർ നെതർലാൻഡ്സിലും ദക്ഷിണാഫ്രിക്കയിലും ചികിത്സയിലാണ്, അതേസമയം മൂന്നാമത്തെ ബ്രിട്ടീഷുകാരൻ ഏപ്രിൽ മധ്യത്തിൽ കപ്പൽ നിർത്തിയ വിദൂര അറ്റ്ലാന്റിക് ദ്വീപായ ട്രിസ്റ്റൻ ഡ കുൻഹയിൽ സംശയാസ്പദമായ ഒരു കേസിൽ ചികിത്സയിലാണ്.
ഞായറാഴ്ച കപ്പൽ ടെനറൈഫ് ദ്വീപിൽ എത്തുന്നതിന് മുന്നോടിയായി, ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് പറത്താനുള്ള പദ്ധതികൾ സർക്കാർ ഉദ്യോഗസ്ഥർ ആസൂത്രണം ചെയ്തുവരികയാണ്.
കപ്പൽ എത്തുമ്പോൾ, സ്പാനിഷ് ഉദ്യോഗസ്ഥർ യാത്രക്കാരെയും ജീവനക്കാരെയും വൈറസിനായി പരിശോധിക്കും. രോഗലക്ഷണങ്ങളുണ്ടെങ്കിൽ അവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോകും.
രോഗലക്ഷണങ്ങളില്ലാത്തവരെ നേരിട്ട് ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുപോയി എത്രയും വേഗം യുകെയിലേക്ക് കൊണ്ടുപോകും, മിക്കവാറും അതേ ദിവസം തന്നെ.
ശേഷിക്കുന്ന ബ്രിട്ടീഷുകാരിൽ ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും, തിരിച്ചെത്തിയ ശേഷം അവരോട് 45 ദിവസത്തേക്ക് - വീട്ടിലോ മറ്റ് താമസ സ്ഥലങ്ങളിലോ - ഐസൊലേഷനിൽ കഴിയാനും സ്വയം പരിശോധന നടത്താനും ആവശ്യപ്പെടും. സ്വയം ഐസൊലേഷൻ ഏർപ്പെടുത്താൻ ഒരു നിയമനിർമ്മാണവും ഉപയോഗിക്കില്ല.
കപ്പലിൽ രണ്ട് ഇന്ത്യക്കാരും ഉണ്ടെന്ന വിവരം പുറത്തുവന്നു. എന്നാൽ ഇവരേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കപ്പൽ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇവർ രോഗബാധിതർ ആണോയെന്ന കാര്യവും വ്യക്തമല്ല.
അതിനിടെ ഹാന്റാവൈറസ് കോവിഡിനെ പോലെ ഒരു പകർച്ചവ്യാധി അല്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെങ്കിലും അത്ര അടുത്ത ബന്ധപ്പെടൽ ആവശ്യമാണ്. എന്നാൽ പിടിപെട്ടാൽ മരണസംഖ്യ കുടുതലുമാണ്.
പ്രശസ്ത വന്യമൃഗ നിരീക്ഷകനും ടിവി താരവും പരിസ്ഥിതി പ്രവർത്തകനുമായ സർ ഡേവിഡ് ആറ്റൻബറോയുടെ 100-ാം പിറന്നാൾ ആഘോഷിക്കുന്ന ജന്മദിന സന്ദേശം പങ്കിടാൻ ആഗ്രഹിക്കുന്നവരിൽ ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും ഉൾപ്പെടുന്നു.
1958-ൽ യുവ രാജകുമാരൻ ചാൾസിനും രാജകുമാരി ആനിക്കുമൊപ്പമുള്ള സർ ഡേവിഡിന്റെ ഫോട്ടോകളും രാജകീയ ദമ്പതികൾ പങ്കിട്ടു, അതിൽ ഒന്ന് അദ്ദേഹം അവരെ തന്റെ ബിബിസി സൂ ക്വസ്റ്റ് ടിവി പരമ്പരയിൽ നിന്നുള്ള കോക്കി എന്ന കൊക്കറ്റൂവിനെ പരിചയപ്പെടുത്തുന്നു.
രാജാവും രാജ്ഞിയും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു , "ഇന്ന് വൈകുന്നേരം നിങ്ങളുടെ പ്രത്യേക ആഘോഷം ആസ്വദിക്കൂ!" എന്ന് കൂട്ടിച്ചേർത്തു.
ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന പ്രത്യേക സംഗീത പരിപാടി ഉൾപ്പെടെയുള്ള തന്റെ വലിയ ദിവസത്തിന് മുന്നോടിയായി ലഭിച്ച സന്ദേശങ്ങൾ തന്നെ "പൂർണ്ണമായും തളർത്തിക്കളഞ്ഞു" എന്ന് മുതിർന്ന പ്രക്ഷേപകനും പരിസ്ഥിതി പ്രവർത്തകനുമായ അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ നേതൃത്വത്തെയും നവീകരണത്തെയും ആഘോഷിക്കുന്ന എർത്ത്ഷോട്ട് സമ്മാനത്തിനായുള്ള ഒരു വീഡിയോയിൽ , വെയിൽസ് രാജകുമാരൻ പറഞ്ഞു: "നൂറാം ഡേവിഡിന് ആശംസകൾ, ഇത് നിങ്ങളുടെ നൂറാം ജന്മദിനമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല."
Latest News
ഇരട്ടകളായ യുവതികൾ തങ്ങളുടെ 49 -ാം വയസിൽ തിരിച്ചറിഞ്ഞത് ഞെട്ടിപ്പിക്കുന്ന സത്യം. രണ്ട് അച്ഛന്മാർക്ക് ഒരമ്മയിൽ ജനിച്ച ഇരട്ടകളാണ് തങ്ങളെന്നാണ് മിഷേലും ലാവീനിയ ഓസ്ബോണും തിരിച്ചറിഞ്ഞത്. ഡിഎൻഎ പരിശോധനയിലാണ് ആ സത്യം തിരിച്ചറിഞ്ഞത്. വൈദ്യശാസ്ത്രപരമായി രേഖപ്പെടുത്തിയ അത്യപൂർവമായ ഒരു കേസിലാണ് ബ്രിട്ടനിൽ ജനിച്ച ഇരട്ട സഹോദരിമാർ 40 -കളുടെ അവസാനത്തിൽ തങ്ങളുടെ അച്ഛൻ ഒരാളല്ലെന്ന് തിരിച്ചറിഞ്ഞത്.
1976 -ൽ നോട്ടിംഗ്ഹാമിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ച 49 -കാരികളായ മിഷേലും ലാവീനിയ ഓസ്ബോണുമാണ് പതിറ്റാണ്ടുകൾക്ക് ശേഷം നടത്തിയ ഒരു ഡിഎൻഎ പരിശോധനയിൽ തങ്ങൾ ഒരു അമ്മയ്ക്ക് രണ്ട് അച്ഛന്മാരിൽ ഒരേസമയത്ത് ജനിച്ച ഇരട്ടകളാണെന്ന സത്യം തിരിച്ചറിഞ്ഞത്.
അമ്മ ഒരാളാണെങ്കിലും ഇരുവരും ജൈവശാസ്ത്രപരമായി അർദ്ധസഹോദരിമാരാണെന്നാണ് ഡിഎൻഎ ഫലങ്ങൾ തെളിയിച്ചത്. ഹെറ്ററോപിറ്റേണൽ സൂപ്പർഫെക്കണ്ടേഷൻ എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണിത്. ഒരു സ്ത്രീ ഒരു ചക്രത്തിൽ ഒന്നിലധികം അണ്ഡങ്ങൾ ഉത്പാദിപ്പിക്കുന്നു. ഓരോ അണ്ഡവും വ്യത്യസ്ത പുരുഷന്മാരിൽ നിന്നുള്ള ബീജം ഉപയോഗിച്ച് ബീജസങ്കലനം നടത്തുമ്പോളാണ് ഇത്തരമൊരു പ്രതിഭാസം സംഭവിക്കുന്നത്. ആഗോളതലത്തിൽ ഇത്തരത്തിലുള്ള രണ്ട് ഡസനിൽ താഴെ കേസുകൾ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്നും യുകെയിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരേയൊരു സംഭവമാണിതെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ലാവീനിയയെ സംബന്ധിച്ചിടത്തോളം, ഡിഎൻഎ ഫലം ഞെട്ടലായിരുന്നു അവശേഷിപ്പിച്ചത്. “ഒരുപക്ഷേ എനിക്ക് ഉപബോധമനസ്സോടെ അറിയാമായിരുന്നു,” എന്നാണ് അവർ ബിബിസിയോട് പറഞ്ഞത്. പക്ഷേ, ആ സത്യം അവരെ ആഴത്തിൽ സ്വാധീനിച്ചെന്നും കൂട്ടിച്ചേർത്തു. എന്നാൽ, തനിക്ക് ആ റിപ്പോർട്ടിൽ അത്ഭുതം തോന്നിയില്ലെന്നും പക്ഷേ, അത് വളരെ വിചിത്രമാണെന്നുമായിരുന്നു മിഷേലിന്റെ പ്രതികരണം. കുട്ടിക്കാലത്ത് അവർ ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് വളർന്നത്. അതിനാൽ തന്നെ കുട്ടിക്കാലത്തെ ഇരുവർക്കുമിടയിൽ ഒരു പരസ്പര സഹകരണം ശക്തമായിരുന്നു.
അതേസമയം കുട്ടിക്കാലം മുതൽ തന്നെ അച്ഛനെ കുറിച്ച് ഇരുവർക്കുമിടയിൽ ഒരു അനിശ്ചിതത്വം നിലനിന്നിരുന്നു. ജെയിംസ് എന്നൊരാളെയാണ് അമ്മ അച്ഛനെന്ന് പരിചയപ്പെടുത്തിയത്. എന്നാൽ. വർഷങ്ങൾക്ക് ശേഷം ജെയിംസുമായി തനിക്ക് ഒരു സാമ്യവുമില്ലെന്ന് തിരിച്ചറിഞ്ഞ മിഷേൽ അത് ചോദ്യം ചെയ്തു. മിഷേലിന്റെ ഈ സംശയമാണ് ഡിഎൻഎ പരിശോധനയ്ക്ക് ഇടയാക്കിയത്. പരിശോധനയിൽ ജെയിംസ്, മിഷേലിന്റെ അച്ഛനല്ലെന്ന് വ്യക്തമായി. ആ അന്വേഷണം അലക്സ് എന്ന ആളിലെത്തി ചേർന്നു. കാഴ്ടയിൽ ചില സാമ്യങ്ങൾ തിരിച്ചറിഞ്ഞെങ്കിലും അലക്സുമായി ഒരു ആത്മബന്ധം സ്ഥാപിക്കാൻ മിഷേലിന് കഴിഞ്ഞില്ല. ഇതോടെ ലാവീനിയയും ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറായി. അലക്സ്, ലാവീനിയയുടെയും അച്ഛനല്ലെന്നായിരുന്നു ഡിഎൻഎ ഫലം.
പക്ഷേ, അന്വേഷണം അവിടം കൊണ്ട് നിർത്താൻ ഇരുവരും തയ്യാറായില്ല. അങ്ങനെയാണ് മിഷേൽ, ആർതർ എന്നയാളെ കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിൽ ആർതറുടെ മകളാണ് ലാവീനിയ എന്ന് തിരിച്ചറിഞ്ഞു. മകളല്ലെങ്കിലും മിഷേലിനെയും തന്റെ മകളായി കണക്കാക്കാൻ ആർതർ തയ്യാറായി. മിഷേലിന്റെ ഡിഎൻഎ ഫലങ്ങൾ വന്ന അതേ ദിവസം അവരുടെ അമ്മ മരിച്ചു. ജീവിതത്തിൽ ഏറ്റവും ദുഷ്കരമായ ഒരു കാലത്ത് അവർ തന്നെ വന്ന് കണ്ടിരുന്നുവെന്ന് ആർതർ ഇരുവരോടും പറഞ്ഞു. പക്ഷേ, മിഷേലിന്റെ പിതാവാരെന്ന് കണ്ടെത്തുന്നതിന് മുമ്പ് അവർ മരിച്ചു. പല ചോദ്യങ്ങൾക്കും ഉത്തരം നൽകാതെ.
ASSOCIATION
നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ തകര്‍പ്പന്‍ വിജയം യു ഡി എഫ് യൂറോപ്പ് ആഘോഷമാക്കും. ഓണ്‍ലൈന്‍ (ZOOM) മുഖേന ഇന്ന് ഇന്ത്യന്‍ സമയം രാത്രി 9.30PM (യൂറോപ്പ് സമയം 5PM, യുകെ / അയര്‍ലണ്ട് സമയം 6PM) നാണ് വിജയാഘോഷം സംഘടിപ്പിക്കുക.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഷാഫി പറമ്പില്‍ എംപി, ഷിബു തെക്കുംപുറം എംഎല്‍എ, റോജി എം ജോണ്‍ എംഎല്‍എ, ആര്യാടന് ഷൗക്കത്ത് എംഎല്‍എ,സജീവ് ജോസഫ് എംഎല്‍എ, വി എസ് ജോയ് എംഎല്‍എ,കെ എം അഭിജിത് എംഎല്‍എ,എ ഡി തോമസ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും
Zoom Link:
https://us06web.zoom.us/j/82891796792?pwd=Njaqif1xLWQweZHIr4D9A3GTvbHKcz.1
Meeting ID: 828 9179 6792
Passcode: 756011
യുഡിഎഫിന്റെ ചരിത്ര വിജയം ആഘോഷിച്ച് ഐഒസി വാറ്റ്ഫോഡ്. ഐഒസി വാറ്റ്ഫോഡിന്റെ നേതൃത്വത്തിൽ യുഡിഎഫിന്റെ ചരിത്ര വിജയം 4ാം തീയതി വൈകുന്നേരം ആറു മണി മുതൽ എട്ടു മണിവരെ റ്റോൾപിസ്റ്റ് ഹാളിൽ വച്ച് നടത്തി. ഐഒസി നാഷണൽ പ്രസിഡന്റ് സൂജു. കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ ഐഒസി നഷണൽ സെക്രട്ടറി സുരാജ് കൃഷ്ണൻ അദ്ധൃക്ഷത വഹിച്ചു. യോഗത്തിൽ മാതൃു വർഗിസ്, സിബി തോമസ്, ചാന്ദിനി, ജോജി, ഷിബിൻ സ്റ്റീഫൻ, സണ്ണിമോൻ മത്തായി, ഫെമിൻ, ലിബിൻ കൈതമറ്റം എന്നിവർ പ്രസംഗിച്ചു.
ആരെയും കുറ്റപ്പെടുത്താതെ എല്ലാം മൗനമായി സഹിച്ച നീതിമാനായ ഉമ്മൻ ചാണ്ടി എന്ന മനുഷൃന് കേരള ജനത നീതി നടത്തി കൊടുത്തു എന്ന ആമുഖത്തോട് തുടങ്ങിയ യോഗത്തിൽ അവരുടെ ആവേശം പങ്കുവെച്ചു. യോഗത്തിൽ ജോൺ പീറ്റർ സ്വാഗതവും ഡൊമിനിക്ക് മാത്യു നന്ദിയും പറഞ്ഞു.
അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് മെയ് 9 ന് വോൾവർഹാംപ്ടണിലെ യു കെ കെ സി എ ഹാളിൽ യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന എട്ടാമത് ദേശീയ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. യുക്മ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം, യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് സോണിയ ലൂബി എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിപുലമായ തയ്യാറെടുപ്പുകളാണ് പൂർത്തിയായിരിക്കുന്നത്.
“Educate, Envision, Liberate” എന്ന മുദ്രാവാക്യം മുൻ നിർത്തി സംഘടിപ്പിക്കുന്ന ഈ ദേശീയ സമ്മേളനം ഇതിനോടകം തന്നെ യുകെയിൽ നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഒരു വലിയ വിഭാഗത്തിൻ്റെ പിന്തുണ ആർജ്ജിച്ച് കഴിഞ്ഞു. മെയ് 9 ശനിയാഴ്ച രാവിലെ 9.30 ന് തുടങ്ങുന്ന സമ്മേളനം തികച്ചും പ്രഫഷണൽ രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തിൽ എൻ എം സി സീനിയർ നഴ്സിംഗ് അഡ്വൈസർ പൗള മക്ലാരൻ സ്പെഷ്യൽ ഗസ്റ്റായി പങ്കെടുക്കുമ്പോൾ ഡഡ്ലി എൻ എച്ച് എസ്സ് ഫൗണ്ടേഷൻ ട്രസ്റ്റ് ട്രാൻസ്ഫോർമേഷൻ & ഇംപ്രൂവ്മെൻ്റ് മാനേജർ ലോല ഒമോട്ടോസൊ ഗസ്റ്റ് ഓഫ് ഓണർ ആയിരിക്കും. യുകെയിലെ പ്രമുഖ സോളിസിറ്റർ പോൾ ജോൺ, ഡോ. ഹുസൈൻ ഖാക്കി, മാർഗരറ്റ് ഗാർബറ്റ്, സാമന്ത മക്ഡണൽ, കെവിൻ ക്രിമ്മൻസ് എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.
യുകെയിലെ നഴ്സിംഗ് അദ്ധ്യാപന, സേവന മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖരാണ് സമ്മേളനത്തിലെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്. യുകെയിലെ മലയാളി നഴ്സസിനെ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന ഊർജ്ജസ്വലരായ നഴ്സുമാരുടെ പത്ത് ടീമുകളാണ് സമ്മേളനത്തിൻ്റെ ഒരുക്കങ്ങളിൽ പങ്കെടുക്കുന്നത്. യുക്മ ദേശീയ ഭാരവാഹികൾ, ദേശീയ സമിതിയംഗങ്ങൾ, റീജിയണൽ കമ്മിറ്റികൾ എന്നിവർ പൂർണ്ണ പിന്തുണയോടെ സംഘാടക സമിതിക്കൊപ്പമുണ്ട്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നഴ്സുമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ യു എൻ എഫ് ദേശീയ സമ്മേളനത്തിൻ്റെ മാറ്റ് കൂട്ടും. നഴ്സിംഗ് സമൂഹത്തിൻ്റെ ഐക്യം, കഴിവ്, സാംസ്കാരിക വൈവിധ്യം എന്നിവയെ ഒരുമിപ്പിക്കുന്ന അഭിമാനകരമായ ആഘോഷമായിരിക്കും ഈ സമ്മേളനം.
കൂടുതൽ വിവരങ്ങൾക്ക് യുക്മ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം (07450964670), യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് സോണിയ ലൂബി (07729473749) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
സമ്മേളനം നടക്കുന്ന വേദിയുടെ അഡ്രസ്സ്:
UKKCA COMMUNITY CENTRE,
83 WOODCROSS LANE,
BILSTON,
WOLVERHAMPTON.
WV14 9BW.
ഗ്രിംസ്ബി കേരളൈറ്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ മെയ് 2 ന് കൂടിയ AGM ല്‍ തെരഞ്ഞെടുത്തു. പ്രസിഡന്റായി അമ്പിളി എസ്. മാത്യൂസ്, വൈസ് പ്രസിഡന്റായി ടോം ജോസ്, സെക്രട്ടറിയായി സുജീഷ് പിള്ള, ട്രഷററായി സിബി സുമേഷ് എന്നിവരെ തെരഞ്ഞെടുത്തു.കൂടാതെ, മറ്റ് ഭാരവാഹികളായി ചുമതലയേല്‍ക്കുന്നത് ജോയിന്റ് സെക്രട്ടറി -വിനീഷ് പി വിജയന് , കമ്മിറ്റി അംഗങ്ങള്‍ -ഡോ മീനു മോഹന്‍, മിഥുന് ബാബു, എബി ഫിലിപ്പ്, സജീഷ് കൃഷ്ണന്, യൂത്ത് പ്രെസെന്റേറ്റീവ്സ് - അനുഷ് ജോളി, റിസില്‍ റിജോ എന്നിവരാണ്.
ഈസ്റ്റര്‍,വിഷു, ഈദ്, ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ വച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മറുപടി പ്രസംഗത്തില്‍ അമ്പിളി, ഈ കമ്മിറ്റിയെ തിരഞ്ഞെടുക്കാന്‍ വിശ്വാസം പ്രകടിപ്പിച്ച എല്ലാ അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. കമ്മ്യൂണിറ്റിയുടെ സമഗ്ര വികസനത്തിനായി തങ്ങളാല്‍ കഴിയുന്ന എല്ലാ പ്രയത്നങ്ങളും നടത്തുമെന്ന് പുതിയ ഭാരവാഹികള്‍ക്കു വേണ്ടി ഉറപ്പുനല്‍കി.2025-2026 കാലഘട്ടത്തിലെ പടിയിറങ്ങുന്ന കമ്മിറ്റി അംഗങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി, അവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടത് ചടങ്ങിന്റെ ആകര്‍ഷണീയത വര്‍ധിപ്പിച്ചു. സാക്ഷാല്‍ ശ്രീകൃഷ്ണന് തന്നെ സന്നിഹിതനായതായി എന്ന് തോന്നിപ്പിക്കുന്ന ഭക്തിപൂര്‍ണ അന്തരീക്ഷത്തില്‍, എല്ലാ കുട്ടികള്‍ക്കും വിഷുകൈനീട്ടം നല്കി . ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കമ്മിറ്റിയുടെ സ്റ്റേജിലേക്കുള്ള ആഗമനം ചടങ്ങിന് പ്രത്യേക ആവേശം പകര്‍ന്നു. വിവിധ ആങ്കറുമാര്‍ അവതരിപ്പിച്ച സജീവവും ആകര്‍ഷകവുമായ പ്രകടനങ്ങള്‍ പരിപാടിയുടെ ആകര്‍ഷണീയത വര്‍ധിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം യുക്മ റീജിയണല്‍ തലത്തിലും നാഷണല്‍ തലത്തിലും വിജയകരമായ പ്രകടനം കാഴ്ചവെച്ചവരെയും GKA ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിജയികളായവരെയും , കമ്മ്യൂണിറ്റി ചാമ്പ്യന്മാരായി വിനീഷ് പി വിജയനും സ്റ്റെന്നി കുരിയനേയും ഡോ. രെഞ്ചു മാത്യൂസിന്റെ നേതൃത്വത്തില്‍ കമ്മിറ്റി അനുമോദിച്ചു.GKA സ്കൂള്‍ ഓഫ് മലയാളം അധ്യാപകരുടെ നേതൃത്വത്തില്‍ വളര്‍ന്നുവരുന്ന യുവതലമുറ യിലെ കുട്ടികള്‍ മലയാളത്തില്‍ അവതരിപ്പിച്ച ഗാനം ഹൃദയസ്പര്‍ശിയായി.
കവന്‍ട്രിയിലെ `ഇന്ത്യന്‍ ഗോട്ട് ടാലന്റ് ' മാണികത്ത് ഇവന്റ് സ് സംഘടിപ്പിച്ച മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ 'My Little Frock`എന്ന നാടകം അരങ്ങ് തകര്‍ത്തു. മുദ്ര മോബ് അവതരിപ്പിച്ച ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ് ചടങ്ങിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായി, അതിജ്വല പ്രകടനം കാഴ്ചവെച്ചു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്ക്കും പ്രത്യേക നന്ദി അറിയിച്ച് വൈസ് പ്രസിഡന്റ് കാല്വിന് കൊറേയ സമാപന പ്രസംഗം നടത്തി.
SPIRITUAL
അയർലണ്ടിലെ സിറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും കലാസാംസ്കാരിക ഉണർവും ഒരുമിച്ചുചേർന്ന പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ 25-ന് ശനിയാഴ്ച ഡബ്ലിൻ താലയിലെ സെന്റ് മാർക്ക്സ് നാഷണൽ സ്കൂളിൽ ഭംഗിയായി സംഘടിപ്പിച്ചു. വിശ്വാസത്തിന്റെ ആത്മാവിനെ വിവിധ കലാരൂപങ്ങളിലൂടെ അവതരിച്ച ഈ മഹോത്സവം നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായി.
രാവിലെ 10 മണിക്ക് സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടും കുട്ടികളുടെ പ്രതിനിധികളും ചേർന്ന് തിരിതെളിച്ച് കലോത്സവത്തിന് തുടക്കം കുറിച്ചു. ഉദ്ഘാടനച്ചടങ്ങിൽ കാറ്റിക്കിസം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ, ബൈബിൾ ഫെസ്റ്റ് ഡയറക്ടർ ഫാ. ജെയിൻ മന്നത്തുകാരൻ, നാഷണൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റി ബിനോയ് ജോസ്, സെക്രട്ടറി ലിജി ലിജോ, കാറ്റിക്കിസം സെക്രട്ടറി ജോസ് ചാക്കോ, കലോത്സവം കോർഡിനേറ്റർ ബാബു ജോസഫ്, ജിൻസി ജിജി, പി.ആർ.ഒ ബിജു നടയ്ക്കൽ, വിവിധ റീജിയണൽ കാറ്റിക്കിസം സെക്രട്ടറിമാർ, ഡബ്ലിൻ റീജിയണൽ സെക്രട്ടറി ജിമ്മി ആന്റണി, ട്രസ്റ്റി ബെന്നി ജോൺ, നാഷണൽ, റീജിയണൽ കൗൺസിൽ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. മത്സരാർത്ഥികൾക്കും സംഘാടകർക്കും പ്രോത്സാഹനമായി യൂറോപ്പിലെ സീറോ മലബാർ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് കലോത്സവത്തിൽ സാന്നിധ്യം വഹിച്ചു.
അയർലണ്ടിലെ നാല് റീജിയണുകളിൽ നടന്ന കലോത്സവങ്ങളിൽ വിജയികളായ മത്സരാർത്ഥികളാണ് നാഷണൽ തല മത്സരങ്ങളിൽ പങ്കെടുത്തത്. അയർലണ്ടും നോർത്ത് അയർലണ്ടും ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളുടെ സാന്നിധ്യം കലോത്സവത്തെ മലയാളി സമൂഹത്തിന്റെ പ്രധാന കലാസംഗമങ്ങളിലൊന്നാക്കി ഉയർത്തി. ബൈബിൾ ആശയങ്ങളെ ആസ്പദമാക്കിയ കലാപ്രകടനങ്ങൾ മത്സരാത്മകതയും കലാസൗന്ദര്യവും സമന്വയിപ്പിച്ചു.
നൃത്തം, ഗാനാലാപനം, ചിത്രരചന, ഏകാഭിനയം, സ്കിറ്റ് തുടങ്ങി വിവിധ മത്സരവിഭാഗങ്ങളിൽ കുട്ടികളും മുതിർന്നവരും തുല്യോത്സാഹത്തോടെ പങ്കെടുത്തു. കലാസമ്പന്നമായ അവതരണങ്ങളും മനോഹരമായ വേഷഭൂഷകളും നൃത്തവേദിയെ മിഴിവാർന്നതാക്കി. സംഗീതവേദിയിൽ ശ്രുതിലയസമന്വിതമായ പ്രകടനങ്ങൾ ശ്രദ്ധ നേടി. ആശയസമ്പുഷ്ടമായ സ്കിറ്റ് മത്സരങ്ങൾ പ്രേക്ഷകഹൃദയങ്ങളെ കീഴടക്കി. ചെറുകുട്ടികളുടെ കളറിംഗ് മത്സരത്തിലും പുതുമയാർന്ന പ്രതിഭകൾ തെളിഞ്ഞു. പ്രവാസജീവിതത്തിലും മലയാളികളുടെ കലയും സംസ്കാരവും നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടിയ ഈ കലോത്സവം ഭാവിയിലും കൂടുതൽ മികവോടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കേരളത്തിലെ സ്കൂൾ, സർവകലാശാല യുവജനോത്സവങ്ങളിൽ ശ്രദ്ധേയരായ മുൻകാല പ്രതിഭകൾ വിധികർത്താക്കളായും പരിശീലകരായും പങ്കെടുത്തത് കലോത്സവത്തിന്റെ നിലവാരം ഉയർത്തി.
മത്സരങ്ങളിൽ വിജയിച്ചവർക്ക് ഫാ. ജോസഫ് മാത്യു ഓലിയക്കാട്ട്, ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. അനീഷ് മാത്യു വഞ്ചിപ്പാറയിൽ, ഫാ. ജോമോൻ കാക്കനാട്ട്, ഫാ. സജി ഡോമിനിക് പൊന്മിനിശേരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വൈകുന്നേരത്തോടെ പരിപാടികൾ സമാപിച്ചു. വിശ്വാസത്തിലും ബൈബിൾ അറിവിലും ആഴമായി നിൽക്കുമ്പോൾ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള സവിശേഷ വേദിയായ ഈ ബൈബിൾ കലോത്സവം വിജയകരമാക്കാൻ സഹകരിച്ച എല്ലാവർക്കും സഭാ നേതൃത്വം നന്ദിയും അഭിനന്ദനങ്ങളും രേഖപ്പെടുത്തി.
ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ എപ്പാർക്കിയുടെ നേതൃത്വത്തിൽ നടത്തുന്ന മരിയൻ തീര്‍ത്ഥാടനം ജൂലൈ 18 നു ശനിയാഴ്ച ഭക്തിനിർഭരവും, ആഘോഷപൂർവ്വവും കൊണ്ടാടും. എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ത്ഥാടനത്തിന്, കേംബ്രിഡ്ജ് മേഖല സീറോമലബാർ ഡയറക്ടർ ഫാ .ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമായിരിക്കും ആതിഥേയത്വം വഹിക്കുക.
ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ്, ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ, ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം.
ജൂലൈ 18 നു രാവിലെ ഒന്‍പതുമണിയോടെ ആരംഭിക്കുന്ന പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീർത്ഥാടന തിരുന്നാൾ ശുശ്രൂഷകളില്‍ മാര്‍ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർത്ഥാടന തിരുക്കർമങ്ങൾ സമാപിക്കും.
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ എപ്പാർക്കിയുടെ ആഭിമുഖ്യത്തില്‍ ഇത് പത്താമത് തീര്‍ത്ഥാടനമാവും നടക്കുവാന്‍ പോകുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ മാതൃഭക്തി പ്രഘോഷണത്തിന്റെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാത്സിങ്ങാം മരിയൻ തീര്‍ത്ഥാടനം.
വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും, അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാമരിയൻ തീർത്ഥാടനം കത്തോലിക്കാ സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
ഇംഗ്ലണ്ടിലെ നസ്രേത്തിലെ തീർത്ഥാടനത്തിലും, തിരുക്കർമ്മങ്ങളിലും, ശുശ്രൂഷകളിലും പങ്കു ചേരുന്നതിനായി തങ്ങളുടെ അവധി ദിനങ്ങള്‍ മുൻകൂട്ടി ക്രമീകരിക്കുവാനും, പ്രാർത്ഥനാനിറവിൽ പങ്കുചേരുന്നതിനും പിതാവും, തിരുനാള്‍ കമ്മിറ്റിയും മുഴുവൻ സീറോമലബാർ കുടുംബാംഗങ്ങളോടും സസ്നേഹം അഭ്യർഥിക്കുന്നു.
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL
സ്റ്റോക്ക് ഓണ്‍ ട്രെന്റ്: മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് യു.കെ. കൗണ്‍സിലിന് (MSOC) കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവാലയത്തിന് പുതിയ ഭരണസമിതി നിലവില്‍ വന്നു. ആത്മീയവും സാമൂഹികവുമായ മേഖലകളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായ ഈ ഇടവക, യു.കെ. ഭദ്രാസനത്തിന്റെ കുടുംബസംഗമവും കരോള്‍ വിരുന്നും അതിമനോഹരമായി സംഘടിപ്പിച്ചു ശ്രദ്ധനേടിയതാണ്.
വളര്‍ച്ചയുടെ പുതിയ പടവുകള്‍ ലക്ഷ്യമിട്ട്, ഇടവകയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് കഴിവുറ്റതും പരിചയസമ്പന്നവുമായ പുതിയ ഭരണസമിതിയെ പള്ളി പൊതുയോഗം തിരഞ്ഞെടുത്തു.
ഭരണസമിതി ഭാരവാഹികള്‍:
പ്രസിഡന്റ്: ഫാ ഗീവര്‍ഗീസ് പള്ളിക്കൂടത്തില്‍ (നാട്ടില്‍: മഞ്ഞപ്ര സെന്റ് ജോര്‍ജ് സിറിയന്‍ പള്ളി)
പള്ളി രക്ഷാധികാരി: ഫാ സിബി വാലയില്‍(നാട്ടില്‍: തൊട്ടിക്കാനം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി)
സെക്രട്ടറി: എബിന് ബേബി (നാട്ടില്‍: പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി)
ട്രസ്റ്റി: സജിത്ത് കുര്യാക്കോസ് (നാട്ടില്‍: പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി)
കൗണ്‍സിലര്‍: വിജി കെ.പി. (നാട്ടില്‍: മുളന്തുരുത്തി സെന്റ് തോമസ് കത്തീഡ്രല്‍)
പി.ആര്.ഒ: ആഷ്ലി കുര്യന് (നാട്ടില്‍: കോതമംഗലം സെന്റ് മേരിസ് കത്തീഡ്രല്‍)
കമ്മിറ്റി അംഗങ്ങള്‍:
സാലി ബിനോയ്, സാംസണ് ജോസഫ്, ബേസില്‍ പി.ഇ, പ്രിന്‍സ് പീറ്റര്‍,
വിഭാഗം ഭാരവാഹികള്‍:
സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്: ഷിബു വര്‍ഗീസ്
വനിതാ സമാജം സെക്രട്ടറി: ഷിന്നി നെബു
യൂത്ത് അസോസിയേഷന്:അലീന ജില്‍സണ്‍
വനിതാ സമാജം ട്രസ്റ്റി: ബിന്ദു വിജി
വനിതാ സമാജം ജോയിന്റ് സെക്രട്ടറി: ഷിബിമോള്‍ മാത്യു
(Ex-Officio): സാജു ജോസഫ്, ബേസില്‍ ജോയി
ഓഡിറ്റര്‍: ബിനോയ് കുര്യന്
SPECIAL REPORT
ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രെഡ്സ്. വെബ് വേര്‍ഷനിലും ഡിഎം (ഡയറക്ട് മെസേജിങ്) സാധ്യമാകുന്ന ഫീച്ചറാണ് ത്രെഡ്സ് അവതരിപ്പിച്ചത്. ത്രെഡ്സ് വെബില്‍ നിന്ന് നേരിട്ട് വ്യക്തികള്‍ക്കും, ഗ്രൂപ്പ് സന്ദേശങ്ങളും അയയ്ക്കാനും സ്വീകരിക്കാനും ഈ ഫീച്ചറിലൂടെ സാധിക്കും. സമാന ഫീച്ചര്‍ ത്രെഡ്സിന്റെ മൊബൈല്‍ ആപ്പ് വേര്‍ഷനില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രെഡ്സ് ഡിഎം ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കും. ഇതിനായി പ്രത്യേകമൊരു മെസേജസ് ടാബ് ത്രെഡ്സില്‍ കാണാനാകും. മൊബൈല്‍ ആപ്പിള്‍ ഡയറക്ട് മെസേജസ് ഫീച്ചര്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ശേഷം ഉപഭോക്താക്കളില്‍ നിന്ന് ഏറെ ലഭിച്ച ആവശ്യമായിരുന്നു വെബിലും ഡിഎം സൗകര്യം എന്ന് ത്രഡ്സ് മേധാവി വ്യക്തമാക്കി. ത്രെഡ്സിന്റെ എതിരാളിയായ എക്സിലും ബ്ലൂസ്കൈയിലും ഇതിനകം തന്നെ ഡെസ്ക്ടോപ്പ് മെസേജിങ് സൗകര്യമുണ്ട്.
ത്രെഡ്സിന്റെ വെബ് വേര്‍ഷനില്‍ പുതിയ ചാറ്റുകള്‍ ആരംഭിക്കാനും പഴയ സന്ദേശങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാനും സാധിക്കും. എന്നാല്‍ ത്രെഡ്സിലെ ഫോളോവര്‍മാരും ഇന്‍സ്റ്റഗ്രാമിലും മ്യൂച്ചല്‍ ഫോളോവേഴ്സും തമ്മില്‍ മാത്രമേ മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കൂ.
CINEMA
നടൻമാരായ ടൊവിനോയും ബേസിൽ ജോസഫും തമ്മിലുള്ള സൗഹൃദം മലയാളികൾ പലപ്പോഴും ആഘോഷമാക്കാറുണ്ട്. 'അതിരടി' ആണ് ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം. അതിരടിയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ 'ഗോദ' സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ്.
ടൊവിനോയെ നായകനാക്കി 2017 ൽ ബേസിൽ സംവിധാനം ചെയ്ത ചിത്രമാണ് ഗോദ. "ഗോദയിൽ പടത്തിന്റെ തുടക്കത്തിൽ ഞാൻ പഞ്ചാബിൽ പോയി തിരിച്ചു വന്നിട്ടാണല്ലോ വാമിഖയുടെ കാരക്ടർ നാട്ടിലേക്ക് വരുന്നത്. നമ്മൾ നാട്ടിലെ സീനുകൾ മൊത്തം ഷൂട്ട് ചെയ്ത് തീർത്തിട്ടാണ് പഞ്ചാബിൽ പോയി ഷൂട്ട് ചെയ്യുന്നത്.
സിനിമയിൽ കണ്ടിന്യൂവിറ്റി വച്ചു നോക്കുമ്പോൾ പഞ്ചാബിലെ സീൻ ആണ് ആദ്യം വരുക. അതുകഴിഞ്ഞാണ് നാട്ടിലെ സീൻ വരിക. അവിടെ വച്ച് രണ്ട് പഞ്ചാബികൾ എന്നെ ഇടിക്കുകയും കറക്കി എറിയുകയും ചെയ്യുന്ന സീനുണ്ട്. അപ്പോൾ ഷോട്ട് എടുക്കുന്ന സമയത്ത് എന്നെ സെയ്ഫ് ആക്കാൻ വേണ്ടി ക്ലോസ് ആയിട്ടാണ് ഇടിക്കുന്നത്. ഞാനപ്പോൾ എല്ലാത്തിനും റിയാക്ട് ചെയ്യുന്നുണ്ട്.
പെട്ടെന്ന് 'ടിങ്' എന്ന് പറഞ്ഞൊരു ശബ്ദം. അവരുടെ കയ്യിലെ വള വന്ന് എന്റെ നെറ്റിയിൽ തട്ടിയതാണ്. ഞാനപ്പോഴും കാരക്ടറിൽ നിന്നിറങ്ങാതെ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. വാമിഖ എന്റെയടുത്ത് വന്ന് സംസാരിക്കുന്നുണ്ട്. വാമിഖ എന്റെ കണ്ണിൽ നോക്കി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവളുടെ നോട്ടം എന്റെ നെറ്റിയിലേക്ക് മാറുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അപ്പോൾ എനിക്ക് വേദനയേ ഉള്ളൂ. മുറിഞ്ഞിട്ടുണ്ടെന്ന കാര്യം എനിക്കറിയില്ല.
അപ്പോൾ ഞാൻ ഓർത്തു ദൈവമേ മുഖത്ത് ആണല്ലോ മുറിഞ്ഞേ. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ടേയുള്ളൂ. അങ്ങനെയിരിക്കുന്ന സമയത്ത് ഷോട്ട് ഒക്കെ കഴിഞ്ഞു. കട്ട് വിളിച്ചു. എല്ലാവരും നെറ്റി മുറിഞ്ഞല്ലോ എന്നൊക്കെ പറഞ്ഞ് എന്റെയടുത്ത് കരുതൽ കാണിക്കുമ്പോൾ ഇവൻ (ബേസിൽ) എന്റെ കണ്ടിന്യൂവിറ്റി നശിപ്പിച്ചല്ലോ എന്ന് പറഞ്ഞു".- ടൊവിനോ പറഞ്ഞു.
"കേരളത്തിലെടുത്ത സീനുകളിലൊന്നും അവന്റെ നെറ്റിയിൽ മുറിവില്ല. തിരിച്ചു പോകുമ്പോഴും നെറ്റിയിൽ മുറിവില്ല".- എന്നായിരുന്നു ഇതിന് ബേസിലിന്റെ മറുപടി. "ഇവന് എന്നെങ്കിലും വല്ല ഹാർട്ട് അറ്റാക്കും വന്നാലേ ഇവന് ഹൃദയമുണ്ടെന്ന് ഞാൻ സമ്മതിച്ചു തരുകയുള്ളൂ"- എന്നായിരുന്നു ഇതിന് തമാശരൂപേണയുള്ള ടൊവിനോയുടെ മറുപടി. മെയ് 14 നാണ് അതിരടി തിയറ്ററുകളിലെത്തുന്നത്.
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടി അഞ്ജലി നായര്‍. എംഎല്‍എ ആക്കാമെന്ന് പറഞ്ഞ് തന്റെ പക്കല്‍ നിന്നും 35 ലക്ഷം രൂപ വാങ്ങിയെന്നും അവരെയൊന്നും വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞുവെന്ന വാര്‍ത്തയ്ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. പ്രതികരണ വിഡിയോയില്‍ അഞ്ജലിയ്ക്കൊപ്പം ഭര്‍ത്താവുമുണ്ട്. ആ വാക്കുകളിലേക്ക്:
ഈ പോസ്റ്റ് വായിച്ചപ്പോള്‍ കുറച്ച് കടന്നു പോയി എന്ന് ഞങ്ങള്‍ക്കും തോന്നി. എന്തെങ്കിലും ഇടുമ്പോള്‍ കുറച്ച് പഠിച്ചും മനസിലാക്കിയും ഇടുന്നത് നിങ്ങള്‍ക്കും നന്നായിരിക്കും. ' ജയിപ്പിച്ച് എംഎല്‍എ ആക്കാമെന്ന് പറഞ്ഞ് പലരും പൈസ വാങ്ങി. ചെലവായത് 35 ലക്ഷം രൂപ, 3500 വോട്ട് പോലും ലഭിച്ചില്ല. ഒരുത്തനേയും ഞാന്‍ വെറുതെ വിടില്ല-അഞ്ജലി മേനോന്' എന്നാണ് പറയുന്നത്. പേര് പോലും പാളിച്ചയായി.
ഈ കണക്ക് ഇട്ട സഹോദരന് ഇത് എവിടെ നിന്നും കിട്ടിയെന്ന് അറിയില്ല. ഒരുത്തനേയും വെറുതെ വിടില്ലെന്നാണ് പറയുന്നത്. ഇത് ഇട്ടയാളെ മാത്രമേ വെറുതെ വിടില്ല എന്ന് ഞാന്‍ മനസു കൊണ്ട് വിചാരിക്കുന്നുള്ളൂ. ഞാന്‍ മനസിലാക്കുന്നത് എന്താണെന്ന് വച്ചാല്‍, വളരെ പണ്ടൊരു വിഡിയോ ഇട്ടിരുന്നു. രാഷ്ട്രീയത്തിലൊക്കെ വരുന്നതിന് മുമ്പ്. പലരേയും പലപ്പോഴുമായി 35 ലക്ഷം രൂപയ്ക്ക് സഹായിച്ചിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട്. അതൊന്നും തിരിച്ചു കിട്ടിയിട്ടുമില്ല. പല അഭിമുഖങ്ങളിലും അത് പറഞ്ഞിട്ടുണ്ട്.
അത് വച്ച് തെരഞ്ഞെടുപ്പില്‍ 35 ലക്ഷം ചെലവാക്കിയെന്നും അത് തിരിച്ചു കിട്ടിയില്ലെന്നൊക്കെ പറഞ്ഞ് എന്തൊക്കെ വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. നിങ്ങള്‍ക്ക് എന്ത് സുഖമാണ് ഇങ്ങനെയുള്ള പരാമര്‍ശങ്ങളിലൂടെ കിട്ടുന്നത്? എല്ലാവരേയും വിളിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ പറ്റാത്തതു കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി ഇത് പറയുന്നത്. തോറ്റ എംഎല്‍എ എന്തിനാണ് വീണ്ടും വന്ന് സംസാരിക്കുന്നത് എന്ന് കമന്റുകള്‍ വരും. പക്ഷെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ പറ്റില്ല. ഒരു പോസ്റ്റ് ഇടുമ്പോള്‍ അതേക്കുറിച്ച് പഠിച്ച് വ്യക്തത വരുത്തിയതിന് ശേഷം വേണം ഇടാന്‍. ഇതുപോലുള്ള മണ്ടത്തരങ്ങള്‍ ഇടാന്‍ നില്‍ക്കരുത്.
സിനിമ ഇല്ലാത്തതു കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ നിന്നതെന്ന് ഒരുപാട് പേര് പറയുന്നത് കണ്ടു. തമിഴിലും തെലുങ്കിലും മലയാളത്തിലും സിനിമകള്‍ ചെയ്തു കൊണ്ടിരിക്കെ നല്ല വൃത്തിയില്‍ ആലോചിച്ച് എടുത്ത തീരുമാനമാണ് രാഷ്ട്രീയത്തിലേക്ക് വരികയെന്നത്. ജനങ്ങളെ സേവിക്കണം എന്ന ആഗ്രഹത്തോടെയാണ് ഞാന്‍ വന്നത്. അതുകൊണ്ട് തന്നെ ഒരു തെരഞ്ഞെടുപ്പില്‍ തോറ്റു എന്ന് കരുതി ഒരടി പോലും പിന്നോട്ട് വെക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. സത്യം മനസിലാക്കി പ്രതികരിക്കാന്‍ ശ്രമിക്കുക.
ചരിത്രനേട്ടവുമായി വിജയ് തമിഴ് രാഷ്ട്രീയത്തില്‍ കാലുകുത്തിയിരിക്കുകയാണ്. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി രൂപീകരിച്ചിട്ട് വെറും രണ്ടേ രണ്ട് വര്‍ഷത്തിനുള്ളില്‍ വിജയ് സഫമാക്കിയിരിക്കുന്നത് ചരിത്രം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിയുടെ തമിഴക വെട്രി കഴകം 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ അഴിച്ചുപണികൾക്കാണ് തുടക്കമായിരിക്കുന്നത്. വിജയ് മുഖ്യമന്ത്രി ആകുമോ എന്നാണ് തമിഴ്നാട് ഉറ്റുനോക്കുന്നത്.
ജീവിതത്തില്‍ മുഖ്യമന്ത്രി സ്ഥാനം കണ്മുന്നില് തെളിഞ്ഞു വരുന്ന വിജയ് കരിയറില്‍ ഒരിക്കല്‍ മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വച്ചിട്ടുണ്ട്. അതും ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം. വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് മുതല്വന് ചിത്രം. ശങ്കര്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മുതല്വന്. ഈ സിനിമയിൽ മുഖ്യമന്ത്രി ആകാനുള്ള വേഷം വിജയ് ഒരിക്കൽ നിരസിച്ചിരുന്നു. അന്ന് റൊമാന്റിക് വേഷങ്ങൾ ചെയ്തിരുന്ന വിജയ് തന്റെ ആരാധകർക്ക് ഈ വേഷം സ്വീകരിക്കാൻ പ്രയാസം ആകും എന്ന കാരണം കൊണ്ടാണ് നിരസിച്ചതെന്നാണ് റിപ്പോർട്ടുകൾ എത്തിയത്.
മുതല്വന് സിനിമയുടെ തിരക്കഥ പൂര്‍ത്തിയായ ശേഷം ശങ്കര്‍ നായകനായി ആദ്യം മനസില്‍ കണ്ടിരുന്നത് രജനികാന്തിനെയായിരുന്നു. രജനി നിരസിച്ചതോടെ ശങ്കര്‍ സമീപിച്ചത് വിജയ്യെയായിരുന്നു. എന്നാല്‍ വിജയ്യും ഒഴിഞ്ഞു മാറി. പിന്നീടാണ് ശങ്കര്‍ അര്‍ജുനെ സമീപിക്കുന്നതും അദ്ദേഹം ചിത്രം ചെയ്യാനേല്ക്കുന്നതും. ചിത്രം വന്‍ വിജമായി മാറുകയും ചെയ്തു. അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയും ചെയ്തു ചിത്രം. അതിന് ശേഷം ശങ്കറും വിജയ്യും ഒന്നിച്ച ചിത്രമായിരുന്നു നന്പന്. ഈ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ മുതല്വന് ചെയ്യാന്‍ പറ്റാതെ പോയതിനെക്കുറിച്ച് വിജയ് സംസാരിച്ചിരുന്നു. 2019 ല്‍ ശങ്കറും വിജയ്യും മുതല്വന് ടുവിന് വേണ്ടി ഒരുമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് സിനിമയുടെ യാതൊരു അപ്ഡേറ്റും ഉണ്ടായില്ല.
അതേസമയം, എംജിആറിനും ജയലളിതയ്ക്കും ശേഷം തമിഴ് മണ്ണില്‍ അധികാരത്തിലെത്തുന്ന സിനിമാതാരമാകാന് ഒരുങ്ങുകയാണ് വിജയ്. സിനിമ പൂര്‍ണമായും ഉപേക്ഷിച്ച് തമിഴ് മക്കള്‍ക്കിടയിലേക്ക് ഇറങ്ങി വന്ന വിജയ് ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ തമിഴ്നാട് രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ തിരുത്തിക്കുറിക്കുകയാണ്. പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് തുടങ്ങിയ നിര്‍ണായക മണ്ഡലങ്ങളില്‍ ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കി വിജയ് മുന്നേറി.
NAMMUDE NAADU
തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയത തുടരുന്നു. ഇന്ന് നടക്കുമെന്ന് കരുതിയിരുന്ന കോളിവുഡിലെ സൂപ്പർതാരവും ടിവികെയുടെ നേതാവുമായ വിജയ് യുടെ സത്യപ്രതിജ്ഞ ഇന്ന്നടക്കില്ലെന്ന് സൂചന. ടിവികെയ്ക്ക് കേവലഭൂരിപക്ഷമില്ലെന്ന വിചിത്ര വാദമാണ് നിലവിൽ ഗവർണർ ഉന്നയിച്ചിരിക്കുന്നത്.
നിലവിൽ 116 പേരുടെ പിൻതുണ മാത്രമേയുള്ളു എന്നാണ് ഗവർണറിന്റെ വാദം. കേവലഭൂരിപക്ഷത്തിനു 118 സീറ്റ് ആണ് വേണ്ടത്. അതേസമയം നേരത്തെ പിന്തുണ പ്രഖ്യാപിച്ച മുസ്ലിം ലീഗിന്റെ കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നു റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ ഭരണ പങ്കാളിത്തത്തെ സംബന്ധിച്ച് വിസികെയിലും ആശങ്കകൾ ഉണ്ടെന്നും റിപോർട്ടുകൾ ഉണ്ട്.
നേരത്തെ , ചെന്നൈയിലെ ജവഹർ ലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ വിജയ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്നായിരുന്നു റിപ്പോർട്. ടിവികെയുമായി ആദ്യം കോൺഗ്രസ് സഖ്യം രൂപീകരിച്ചതിനു പിന്നാലെ വിസികെയും ലീഗും പിന്തുണയുമായി എത്തിയിരുന്നു. കൂടാതെ സിപിഐഎമ്മും സിപിഐയും പുറത്ത് നിന്നും ടിവികെയെ പിന്തുണയ്ക്കും എന്നും അറിയിച്ചിരുന്നു.
അമേരിക്കയുടെ 14 ഇന സമാധാനപദ്ധതിയുടെ പരിശോധന തുടരുന്നുവെന്ന് ഇറാൻ. അമേരിക്കയുടെ സമാധാന നിർദ്ദേശത്തിന്മേൽ ഇറാന്റെ പ്രതികരണം ഇന്ന് പ്രതീക്ഷിക്കുന്നുവെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇറാൻ ഒരിക്കലും സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും നയതന്ത്രപരിഹാരത്തിനുള്ള ചർച്ചകൾ നടക്കുമ്പോൾ അമേരിക്ക എപ്പോഴും സൈനിക മാർഗത്തിലേക്ക് തിരിയുന്നുവെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി.
അതേസമയം യുഎഇയ്ക്കെതിരായ ഇറാൻ ആക്രമണം തുടരുകയാണ്. നാല് ദിവസം മുൻപ് ആരംഭിച്ച ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാൻ ഏറ്റെടുത്തിട്ടില്ല.ഇന്ന് രണ്ട് ബലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും നേരിട്ടതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഫുജൈറ കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്നാണ് സൂചന. ഇതുവരെ 551 ബലിസ്റ്റിക് മിസൈലുകളും ഇരുപത്തിയൊൻപത് ക്രൂയിസ് മിസൈലുകളും 2263 ഡ്രൈണുകളും നേരിട്ടതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ ലെബനോണിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇന്നലെ മാത്രം 31 പേർ കൊല്ലപ്പെട്ടുവെന്ന് ലെബനീസ് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യയും യുക്രെയ്നും തമ്മിൽ മൂന്നു ദിവസത്തെ വെടിനിർത്തൽ കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നതിന്റെ തുടക്കമാണിതെന്നും ട്രംപ് പറഞ്ഞു. വെടിനിർത്തൽ സമയത്ത് ആയിരം തടവുകാരുടെ കൈമാറ്റവും നടക്കും. ഇന്നു മുതൽ ഈ മാസം 11 വരെയാണ് വെടിനിർത്തൽ. റഷ്യയും യുക്രെയ്നും വെടിനിർത്തൽ സ്ഥിരീകരിച്ചു.
Channels
നടിയും അവതാരകയുമായ ആര്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ടെലിവിഷനിലൂടേയും സിനിമയിലൂടേയും മലയാളിയ്ക്ക് പരിചിതയായ ആര്യ ബിസിനസ് രംഗത്തും ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാഞ്ചീവരം എന്ന ആര്യയുടെ സാരി ബ്രാന്‍ഡ് ഏറെ പ്രശസ്തമാണ്.
കഴിഞ്ഞ ദിവസം മലയാള സിനിമയിലെ യുവനടിമാരില്‍ ഒരാള്‍ പുതുതായി സാരി ബ്രാന്‍ഡ് ലോഞ്ച് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കുണ്ടായൊരു ദുരനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ആര്യ. ആരുടേയും പേരെടുത്ത് പറയാതെയാണ് ആര്യയുടെ പ്രതികരണം. ആര്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്.
''ഓരോ ദിവസവും പുതിയ സാരി ബ്രാന്‍ഡുകള്‍ ലോഞ്ച് ചെയ്യുന്നത് സാധാരണമാണ്. പക്ഷെ ആദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ സാരി ബ്രാന്‍ഡ് ലോഞ്ച് കണ്ടപ്പോള്‍ എനിക്ക് ഇത്രയും സന്തോഷം തോന്നുന്നത്. എന്റെ ഏഴ് വര്‍ഷത്തെ കാഞ്ചീവരം യാത്രയ്ക്കിടയില്‍ ഒരു സംരംഭക എന്ന നിലയില്‍ എന്നെ വല്ലാതെ വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും നിസ്സാഹയയാക്കുകയും ചെയ്ത ഒരു സംഭവമുണ്ടായിട്ടുണ്ട്. ആ സംഭവം എന്നെ വല്ലാതെ അലട്ടിയിരുന്നു. അതിനാല്‍ ദീര്‍ഘകാലം ഞാന്‍ മാനസികമായി തകര്‍ന്നിരുന്നു. ഇന്ന് ഈ ബ്രാന്‍ഡ് ലോഞ്ച് ചെയ്ത അതേ ആളുകളായിരുന്നു ആ സംഭവത്തിന് പിന്നില്‍'' ആര്യ പറയുന്നു.
''ഇപ്പോള്‍ എനിക്ക് ഇതില്‍ കൂടുതല്‍ സന്തോഷിക്കാന്‍ പറ്റില്ല. ഞാന്‍ അനുഭവിച്ച ആ വേദന ഇനി നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞേക്കും. അവര്‍ക്കെല്ലാം എല്ലാവിധ ആശംസകളും നേരുന്നു. പൊതുവെ ഇത്തരം കാര്യങ്ങള്‍ വിളിച്ച് പറയുന്ന ആളല്ല ഞാന്‍. പക്ഷെ ഇന്ന് എനിക്ക് നിയന്ത്രിക്കാനായില്ല. അതിനര്‍ത്ഥം ആ സംഭവം എന്നെ അത്രമാത്രം വേദനിപ്പിച്ചിരുന്നുവെന്നാണ്. ഇന്നുമത് ഉള്ളിലുണ്ട്'' എന്നും ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു.
ആര്യയുടെ സ്റ്റോറി വൈറലായതോടെ ആ സെലിബ്രിറ്റി ആരെന്ന ചോദ്യവും സജീവമായിരിക്കുകയാണ്. മെയ് 6 നാണ് ആര്യ ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനൊരു സ്റ്റോറി പങ്കുവെക്കുന്നത്. ഈ ദിവസങ്ങളില്‍ തന്റെ സാരി ബ്രാന്‍ഡ് ലോഞ്ച് ചെയ്ത സെലിബ്രിറ്റി നടി നമിത പ്രമോദ് ആണ്. നമ്മ ദേസി എന്നാണ് നമിതയുടെ സാരി ബ്രാന്‍ഡിന്റെ പേര്. അതിനാല്‍ ആര്യ ലക്ഷ്യം വച്ച സെലിബ്രിറ്റി നമിത പ്രമോദ് ആണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളോട് ആര്യയും നമിതയും ഇതുവരേയും പ്രതികരിച്ചിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം തോറ്റ സ്ഥാനാർത്ഥികളെ പരിഹസിക്കുകയും ട്രോളുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ നടി അമേയ നായർ രംഗത്ത്. മത്സരമാകുമ്പോൾ ജയവും തോൽവിയുമുണ്ടാകും. എല്ലാവർക്കും ജയിക്കാനാവില്ല. അതിനാൽ തോറ്റുപോയവരെ വിട്ടിട്ട് ജയിച്ചവരെ ആഘോഷിക്കുകയല്ലേ വേണ്ടതെന്ന് അമേയ ചോദിക്കുന്നു. ''വിനോദത്തിന് ഒരുപാട് മാർഗ്ഗങ്ങൾ ഉള്ള ഇക്കാലത്ത്, മനുഷ്യരുടെ വ്യക്തിജീവിതം ചികഞ്ഞ് ആനന്ദം കണ്ടെത്തേണ്ടതില്ലെന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കുമ്പോഴാണ് വിവേകമുള്ള ഒരു സമൂഹം ഉണ്ടാവുന്നത്'', എന്നാണ് വീഡിയോയ്ക്ക് അമേയ നൽകിയിരിക്കുന്ന ക്യാപ്ഷൻ.
''എനിക്കൊരു പാർട്ടിയില്ല. അതിന് കാരണം ഒരു പാർട്ടിയിൽ അംഗമായി കഴിഞ്ഞാൽ ആ പ്രസ്ഥാനമായിരിക്കും ആ കാര്യങ്ങളെ കൊണ്ടുപോവുക. ഞാൻ വ്യക്തികളിലാണ് വിശ്വസിക്കുന്നത്. എന്റെ വ്യക്തിപരമായ അഭിപ്രായമാണിത്. യുഡിഎഫ് തിരഞ്ഞെടുപ്പിൽ ജയിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ചാണ്ടി ഉമ്മൻ സാറിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്ന് തോന്നി. ഉമ്മൻ ചാണ്ടി എന്ന നേതാവ് ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ വേണ്ടവിധം മനസിലാക്കിയിട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. എത്രപേർ മനസിലാക്കിയിട്ടുണ്ട് എന്നതിൽ സംശയമാണ്. അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചശേഷമാണ് ഇങ്ങനൊരു വ്യക്തിയെ മനസിലാക്കാൻ കഴിഞ്ഞില്ലല്ലോയെന്ന തിരിച്ചറിവ് എല്ലാവർക്കും വന്നത്. അതിനുള്ള മറുപടി എന്നോണം ഇപ്പോൾ അദ്ദേഹത്തിന്റെ മകനെ ജയിപ്പിച്ചതിൽ എനിക്കും ആത്മാർത്ഥമായി സന്തോഷമുണ്ട്. എല്ലാവരുമായി ഇടപെടുന്ന നല്ലൊരു വ്യക്തിത്വമുള്ള വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് ജനങ്ങൾക്ക് അത് ഫലപ്രദമാകുമെന്നാണ് എന്റെ വിശ്വാസം.
അതിനിടെ, ജാങ്കോ സ്പേസ് എന്ന മീഡിയ ആതിര എന്ന സ്ഥാനാർത്ഥി തോറ്റപ്പോൾ പതിനായിരം വോട്ടുകൾ വാങ്ങി തോറ്റ ആതിരയ്ക്ക് അഭിനന്ദനങ്ങൾ എന്നൊരു പോസ്റ്റിട്ടതായി കണ്ടു. എന്തിനാണ് അങ്ങനെ ചെയ്യുന്നത്?. എല്ലാവരും ആഗ്രഹിച്ചതുപോലൊരു പാർട്ടി തന്നെയാണ് കേരളത്തിൽ ജയിച്ചത്. അതിൽ സന്തോഷിക്കാതെ അല്ലെങ്കിൽ പോസിറ്റീവ് വാർത്ത കൊടുക്കാതെ നെഗറ്റിവിറ്റിക്ക് വേണ്ടി ഒരു മാധ്യമം എന്തിന് ഇങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാകുന്നില്ല. തോറ്റെങ്കിലും ആ പെൺകുട്ടിക്ക് പതിനായിരം വോട്ട് കിട്ടി. ഈ കളിയാക്കുന്നവരിൽ ആരെങ്കിലും ആതിര നിന്ന സ്ഥലത്ത് മത്സരിച്ച് ആയിരം വോട്ടെങ്കിലും സമ്പാദിച്ചിരുന്നുവെങ്കിൽ കളിയാക്കുന്നതിൽ തെറ്റില്ല. അഞ്ജലി നായരേയും ട്രോളി കണ്ടു. മത്സരമാകുമ്പോൾ ജയവും തോൽവിയുമുണ്ടാകും. എല്ലാവർക്കും ജയിക്കാനാവില്ല. അതിനാൽ തോറ്റുപോയവരെ വിട്ടിട്ട് ജയിച്ചവരെ ആഘോഷിക്കുകയല്ലേ വേണ്ടത്'', എന്നാണ് അമേയ വീഡിയോയിൽ പറയുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ കേരളത്തിൽ എൽഡിഎഫിനുണ്ടായ പരാജയത്തെക്കുറിച്ച് പ്രതികരിച്ച് യൂട്യൂബർ സായ് കൃഷ്ണ. ഈ ദിവസം തനിക്ക് വളരെ വ്യക്തിപരമാണെന്നും പിണറായിസത്തിനെതിരെ പല തവണ സംസാരിച്ചയാളാണ് താനെന്നും സായ് പറയുന്നു.
''യുഡിഎഫ് തൂക്കുകയല്ല, തീർക്കുകയാണ് ചെയ്തത്. 3.0 സ്വപ്നം കണ്ടിരുന്ന കമ്മിക്കൂട്ടങ്ങളെ തീർത്ത് കളഞ്ഞു. എനിക്ക് ഭയങ്കര വ്യക്തിപരമായി തോന്നുന്ന ദിവസമാണ്. ഞാൻ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് പിണറായിസത്തിന് എതിരെയാണ്. വ്യക്തി ജീവിതത്തിൽ അതിന്റെ പേരിൽ ഞാൻ അനുഭവിച്ച കുറേയധികം വിഷയങ്ങളുണ്ട്. പക്ഷേ അതൊന്നും പബ്ലിക്കായി വന്ന് ഞാൻ പറഞ്ഞിട്ടില്ല. എവിടെയൊക്കയോ എന്തൊക്കയോ പറഞ്ഞിട്ടുണ്ടെന്ന് മാത്രം. കമ്യൂണിസ്റ്റുകാരുമായുള്ള പ്രശ്നങ്ങളും വീഡിയോ ഇടുന്നതുകൊണ്ട് വന്നിട്ടുള്ള പ്രശ്നങ്ങളും മാത്രമാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അതിൽ കൂടുതൽ ഞാൻ അനുഭവിച്ചിട്ടുണ്ട്. അക്കൗണ്ട് അടിച്ച് കളയൽ, പോലീസ് കേസ്, നടുറോട്ടിൽ നിന്ന് അടി തുടങ്ങി വ്യക്തിപരമായി ഒരുപാട് കാര്യങ്ങൾ പിണറായിസത്തിന് എതിരെ സംസാരിച്ചതുകൊണ്ട് ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്നെ ആരെങ്കിലും കണ്ണൂരേക്ക് ക്ഷണിച്ചാൽ ഞാൻ പോകാറില്ല. അവിടെ നല്ലവരായ ആൾക്കാരുമുണ്ട്. പക്ഷേ, പാർട്ടി ഭ്രാന്ത് പിടിച്ചിട്ടുള്ള പിണറായിസം തലയ്ക്ക് പിടിച്ച കുറേയെണ്ണങ്ങൾ എനിക്ക് തന്ന അനുഭവം മോശമാണ്.
പിണറായിസം അവസാനിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ജയിച്ചിട്ടും വളരെ മോശമായ ജയമാണ് ധർമ്മടത്ത് പിണറായി വിജയന് ഉണ്ടായിട്ടുള്ളത്. പിണറായി വിജയൻ പണി നിർത്തി വീട്ടിലിരിക്കണം അതാണ് നല്ലത്. എല്ലാവരും വനവാസത്തിന് പോകുമെന്ന് കരുതിയ വിഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയുമാകണം. കമ്യൂണിസ്റ്റുകാരെ ഞാൻ വിലകുറച്ച് കാണുന്നില്ല. നിങ്ങൾ തിരിച്ച് വന്നാൽ അതു കൊള്ളാം. പ്രതിപക്ഷ പാർട്ടിയായി കമ്യൂണിസ്റ്റുകാർ നിന്നാൽ അത് വേറൊരു ലെവൽ പവറാണ്. നല്ല നേതാക്കന്മാർ വരണം. ബംഗാളിലെപ്പോലെയോ തൃപുരയിലെപ്പോലെയോ കേരളത്തിലാകാൻ പാടില്ല'', സായ് കൃഷ്ണ വീഡിയോയിൽ പറഞ്ഞു.
സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് അനുശ്രീ. ക്യാമറമാന് വിഷ്ണു സന്തോഷുമായുള്ള വിവാഹവും തുടർന്നുള്ള വിവാഹമോചനവുമെല്ലാം പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു. ഇവർക്ക് ഒരു മകനുമുണ്ട്. യൂട്യൂബ് ചാനലുമായി സജീവമായിരുന്നെങ്കിലും ഒരു ഇടവേളയെടുത്തിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ താൻ എവിടെയാണെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് താരം. വീഡിയോയിൽ നെറ്റിയിലെ സിന്ദൂരം കണ്ട് അനുശ്രീ രണ്ടാമതും വിവാഹം കഴിച്ചോ എന്നും ചിലർ സംശയം ഉന്നയിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി.
''എല്ലാവരും ചോദിക്കുന്നുണ്ട് അനു എവിടെയാണ്? അനുവിനെ കാണാനില്ല എന്നൊക്കെ. ഞാൻ കുറച്ച് തിരക്കിലായിരുന്നു. നാളായി അഭിനയം, ട്രാജഡി, ലൈഫ് ട്രോമകൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ കഴിഞ്ഞശേഷം ഞാൻ വിചാരിച്ചു, ഇനി കുറച്ച് കാലം എന്റെ ഇഷ്ടങ്ങളിലേക്കും ആഗ്രഹങ്ങളിലേക്കും ഫോക്കസ് ചെയ്യാമെന്ന്. അങ്ങനെ ഞാൻ ഇപ്പോൾ ഒരു ഡാൻസ് സ്കൂളിൽ ചേർന്നു. ഭരതനാട്യം തന്നെയാണ് പഠിക്കുന്നത്. ചെറുപ്പം മുതൽ പഠിച്ചതാണ്. പിന്നെ ബ്രേക്ക് വന്നു. എവിടേയും പോയി പഠിക്കാൻ പറ്റിയില്ല. ബിസിയായിരുന്നു. അതുകൊണ്ടാണ് പോകാൻ പറ്റാതിരുന്നത്.
എന്റെ ഡാൻസ് ടീച്ചർ ദേവിക പുതിയൊരു വർക്ക് ഷോപ്പ് തുടങ്ങുന്നുണ്ട്. എല്ലാ സെലിബ്രിറ്റീസും വർക്ക് ഷോപ്പും മറ്റ് കാര്യങ്ങളുമായി പോകുന്നത് കണ്ടപ്പോൾ എനിക്കും അങ്ങനെ ചെയ്യണമെന്ന് തോന്നിയിരുന്നു. പക്ഷേ പറഞ്ഞില്ല. നമ്മൾ ഒരു ഡാൻസ് വർക്ക് ഷോപ്പ് ചെയ്യുന്നുണ്ട്, അനു നീയും അതിന് വരില്ലേയെന്ന് ദേവിക എന്നോട് ഇങ്ങോട്ട് ചോദിച്ചു. എന്ത് വന്നാലും ഞാൻ ഉറപ്പായും കാണുമെന്ന് ദേവികയോട് പറഞ്ഞു. ഫോളോവേഴ്സിന് വേണ്ടി റീൽസും വീഡിയോയും ഇടാൻ വേണ്ടിയെങ്കിലും ഞാൻ ഉറപ്പായും ഭാഗമാകുമെന്ന് അവളോട് പറഞ്ഞു. സ്ഥലം ആരും മറക്കണ്ട. എടപ്പഴഞ്ഞി ലളിതാംബിക സഭയിലാണ് വർക്ക്ഷോപ്പ് നടക്കാൻ പോകുന്നത്. മെയ് 16നാണ് വർക്ക് ഷോപ്പ് തുടങ്ങാൻ പോകുന്നത്. എല്ലാവരും വരണം.എല്ലാവരേയും ഞാൻ പ്രതീക്ഷിക്കും. ഞാനും അവിടെ കാണും'', എന്നാണ് അനുശ്രീ വീഡിയോയിൽ പറയുന്നത്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആശുപത്രിയില്‍ നിന്നും വിഡിയോയുമായി അഖില്‍ മാരാര്‍. തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. ഭാര്യ രാജലക്ഷ്മിയ്ക്കൊപ്പമുള്ള വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് അഖില്‍ മാരാര്‍ ആശുപത്രിയിലെത്തിയത്. തങ്ങളുടെ വോട്ടെണ്ണല്‍ ആഘോഷം ആശുപത്രിയിലാണെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.
''എല്ലാവരും തെരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും. ഫലം ഒക്കെ ആഘോഷിച്ച് ഞങ്ങളും ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ആഘോഷ ടീമുകള്‍ക്കും ഹാപ്പി ആഘോഷം. ഞങ്ങള്‍ ആശുപത്രിയില്‍ ആഘോഷിക്കും. അപ്പോള്‍ ആഘോഷിക്ക്'' എന്നാണ് അഖില്‍ മാരാര്‍ വിഡിയോയില്‍ പറയുന്നത്.
അതേസമയം തൃക്കാക്കരയില്‍ അഖില്‍ മാരാര്‍ പിന്നിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസാണ് തൃക്കാക്കരയില്‍ ലീഡ് ചെയ്യുന്നത്. ഇത്തവണ വാര്‍ത്തകളില്‍ ഇടം നേടിയ മണ്ഡലമായിരുന്നു തൃക്കാക്കര. ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാരുടെ പ്രചരണവും പ്രസ്താവനകളുമൊക്കെ ചര്‍ച്ചയായി മാറിയിരുന്നു.
BUSINESS
ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റാ പ്ലാറ്റ്ഫോംസ് തങ്ങളുടെ പത്ത് ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഏകദേശം 7,800-ഓളം പേരെ ഈ നടപടി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ജോലി നഷ്ടപ്പെടുന്നവർക്ക് മെയ് 20-നകം അവരുടെ ഔദ്യോഗിക ഇമെയിലിലേക്കും വ്യക്തിഗത ഇമെയിലിലേക്കും മെറ്റാ സന്ദേശം അയക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായി ചെലവ് ചുരുക്കാനാണ് കമ്പനിയുടെ തീരുമാനം. പിരിച്ചുവിടപ്പെടുന്നവർക്ക് 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളവും, സർവീസ് നടത്തിയ ഓരോ വർഷത്തിനും രണ്ട് ആഴ്ചത്തെ അധിക ശമ്പളവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇനിയും പിരിച്ചുവിടലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകാൻ കഴിയില്ലെന്ന് മെറ്റയുടെ ചീഫ് പീപ്പിൾ ഓഫീസർ ജനൽ ഗെയ്ൽ സൂചിപ്പിച്ചത് ജീവനക്കാർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പരിഷ്കരിച്ച സിരി അപ്ഡേറ്റ് പുറത്തിറക്കിയില്ല. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കേസ് നൽകി. വന്‍ തുക നല്കി ഒത്തുതീര്‍പ്പാക്കി കുപ്പര്‍ട്ടിനോ കമ്പനിയായ ആപ്പിള്‍. 250 മില്യണ്‍ ഡോളര്‍ നല്കി കേസ് ഒത്തുതീര്‍ക്കാന്‍ തയാറാണെന്ന് ആപ്പിള്‍ അറിയിച്ചു. പരിഷ്കരിച്ച സിരിയുടെ അപ്ഡേറ്റ് 2024ല്‍ നല്‍കുമെന്ന് ആപ്പിള്‍ അറിയിച്ചിരുന്നു. എന്നാല്‍, പുതിയ അപ്ഡേറ്റ് നല്കാന് സാധിക്കാതിരുന്നതോടെയാണ് കമ്പനിക്കെതിരെ കേസ് വന്നത്.
2024 ജൂണിന് 2025 മാര്‍ച്ചിനുമിടെ ഐഫോണ്‍ 15,16 ഫോണുകള്‍ വാങ്ങിയ ആളുകള്‍ക്ക് 25 ഡോളര്‍ മുതല്‍ 95 ഡോളര്‍ വരെ നഷ്ടപരിഹാരം നല്കാന് ആപ്പിള്‍ സമ്മതമറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ തെറ്റ് സമ്മതിച്ചില്ലെങ്കിലും പണം നല്കി കേസ് ഒത്തുതീര്‍ക്കാന്‍ ആപ്പിള്‍ തീരുമാനിക്കുകയാണെന്നായിരുന്നു വിവരം.
2024ലാണ് സിരിയുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കുമെന്ന് ആപ്പിള്‍ അറിയിച്ചത്. എന്നാല്‍, വിവിധ കാരണങ്ങള്‍കൊണ്ട് ആപ്പിളിന്റെ പുതിയ അപ്ഡേറ്റ് പുറത്തിറങ്ങിയിരുന്നില്ല. നിലവില്‍ ജെമിനിയുമായി ചേര്‍ന്ന് പുതിയ ചില ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അവതരിപ്പിക്കാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്ള ഇതിനുള്ള ചര്‍ച്ചകള്‍ ഗൂഗിളുമായി ആപ്പിള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സിരിയുടെ അപ്ഡേറ്റ് ചെയ്ത പതിപ്പ് ജൂണില്‍ നടക്കുന്ന ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
സിഎംഎഫ് വാച്ച് 3 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി. 2025 ജൂലൈയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് വാച്ച് 3 പ്രോ ഇന്ത്യയിൽ പുറത്തിറങ്ങുന്നത്. ജനുവരിയിലാണ് വാച്ച് ഇന്ത്യയിലെത്തുമെന്ന് കമ്പനി ആദ്യം പ്രഖ്യാപിച്ചിരുന്നത്. വിലയും തീയതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ ഫ്ലിപ്പ്കാർട്ട് റീട്ടെയിൽ പങ്കാളിയായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ കളർ ഓപ്ഷനുകളും പ്രധാന സവിശേഷതകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
വാച്ച് 3 പ്രോയ്ക്ക് 1.43 ഇഞ്ച് റൗണ്ട് AMOLED ഡിസ്പ്ലേയുണ്ട്, അതിൽ 466 x 466 പിക്സൽ റെസല്യൂഷനും, 60Hz പുതുക്കൽ നിരക്കും, 670 nits വരെ തെളിച്ചവുമുണ്ട്. മ്യൂസിക് പ്ലേബാക്ക് നിയന്ത്രണം, ക്യാമറ ഷട്ടർ ആക്സസ്, ഫിറ്റ്നസ് ട്രാക്കിംഗ് എന്നിവയ്ക്കായി വാച്ച് നത്തിംഗ് എക്സ് ആപ്പുമായി ബന്ധിപ്പിക്കുന്നു. ഹൃദയമിടിപ്പ് നിരീക്ഷണം, സ്ലീപ്പ് ട്രാക്കിംഗ്, 3D ആനിമേറ്റഡ് വാം-അപ്പ് ഗൈഡുകൾ, ഗൈഡഡ് ശ്വസന വ്യായാമങ്ങൾ എന്നിവ വാച്ചിൽ ഉണ്ടാകും.
13 ദിവസം വരെ ബാറ്ററി ലൈഫ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓട്ടങ്ങളിലും റൈഡുകളിലും മികച്ച ലൊക്കേഷൻ കൃത്യതയ്ക്കായി ഡ്യുവൽ-ബാൻഡ് മൾട്ടി-സിസ്റ്റം GPS ബോർഡിൽ ഉണ്ട്. കൂടാതെ വ്യക്തിഗതമാക്കിയ പരിശീലന ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്യുന്ന ഒരു AI- പവർ റണ്ണിംഗ് കോച്ചും ഉണ്ട്. ചാറ്റ്ജിപിടി ഉപയോഗിക്കാനുള്ള സൗകര്യവും ഈ വാച്ചിൽ ലഭ്യമാക്കിയിട്ടുണ്ട്. ലൈറ്റ് ഗ്രീൻ, ഡാർക്ക് ഗ്രേ, ലൈറ്റ് ഗ്രേ, ഓറഞ്ച് എന്നീ നാല് ആകർഷകമായ നിറങ്ങളിൽ വാച്ച് വിപണിയിൽ ലഭ്യമാകും.
HEALTH
തൈര് അരോഗ്യത്തെ വളരെയധികം സഹായിക്കുന്ന ഭക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. കാല്‍സ്യത്തിന്റെ ശക്തമായ ഉറവിടം, പ്രോബയോട്ടിക്കുകളാല്‍ സമ്പന്നം, കുടലിന്റെ ആരോഗ്യത്തെ സഹായിക്കുക എന്നതുകൊണ്ടൊക്കെത്തന്നെ തൈര് ഏറെ പ്രധാനപ്പെട്ട വിഭവമാണ്. എന്നാല്‍ തൈര് എപ്പോള്‍ കഴിക്കുന്നു ഏത് സമയത്ത് കഴിക്കുന്നു എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. തെറ്റായ സമയത്ത് കഴിക്കുന്നത് ഫലപ്രാപ്തി കുറയ്ക്കുകയും ശരീരത്തില്‍ അതിന്റെ ഗുണങ്ങള്‍ ആഗീരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യും.
തൈരിന്റെ ഗുണങ്ങള്‍ അത് എപ്പോള്‍ എങ്ങനെ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒരാള്‍ രാത്രി ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തിയാല്‍ അയാളുടെ ദഹനപ്രവര്‍ത്തനം മന്ദഗതിയിലാകുന്നു. Acid reflux അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകാന്‍ കാരണമാകുന്നു. രാത്രിയില്‍ തൈര് ശരീരത്തെ തണുപ്പിക്കുന്നതിന് പകരം ദഹിക്കാതെ കിടക്കുകയാണ് ചെയ്യുന്നത്. ദഹിക്കാത്ത തൈര് കുടലില്‍ ഇരുന്ന് പുളിച്ച് ഗ്യാസ് ഉണ്ടാകാനിടയാക്കുന്നു. ഇത് വയറുവേദനയ്ക്കും ഉറക്കം തടസ്സപ്പെടാനും കാരണമാകുന്നു. ഉറങ്ങുന്ന സമയത്ത് തൈര് ദഹനത്തെ തടസ്സപ്പെടുത്തുകയും കട്ടിയുള്ള ഭക്ഷണങ്ങള്‍ ദഹിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു.
ബട്ടര്‍ മില്‍ക്ക് അല്ലെങ്കില്‍ നേര്‍പ്പിച്ച തൈര്, തൈര് ഉപയോഗിക്കുന്നതിന് പകരമായി ഉപയോഗിക്കാം. കൊഴുപ്പ് നീക്കം ചെയ്ത് നേര്പ്പിച്ചതായതുകൊണ്ടുതന്നെ അതില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ലാക്ടോസ് അടങ്ങിയിരിക്കുന്നത്. കട്ടിയുളള തൈരിനേക്കാള്‍ വളരെ വേഗത്തില്‍ ഇത് ദഹനനാളത്തിലൂടെ നീങ്ങുന്നു. കലോറി സാന്ദ്രതയില്ലാതെ ആവശ്യമായ ജലാംശം നല്കുന്നു. പകല്‍ സമയത്താണ് ദഹനം ഏറ്റവും നന്നായി നടക്കുന്നത്. അതുകൊണ്ടുതന്നെ അപ്പോള്‍ ശരീരത്തിന് ഭക്ഷണം ഏറ്റവും ശക്തമായി വിഘടിപ്പിക്കാന്‍ സാധിക്കും.
ഗുരുഗ്രാമിലെ നാരായണ ആശുപത്രിയിലെ ഗ്യാസ്ട്രോ എന്‍ട്രോളജി ഡയറക്ടറും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സുകൃത് സിംഗ് സേത്തി ഒരു ദേശീയ മാധ്യമത്തിന് നല്കിയ വിവരങ്ങളില്‍നിന്ന്.
PRAVASI VARTHAKAL

