ലോകത്ത് എവിടെയായാലും മനുഷ്യർ ആഗ്രഹിക്കാത്ത ഒന്നാണ് മരണം. എന്നാൽ, മരണം സംഭവിച്ചാൽ പോലും സ്വന്തം മണ്ണിൽ അടക്കം ചെയ്യാൻ കഴിയാത്ത ഒരു സ്ഥലത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു കൗതുകകരമായ നാടാണ് നോർവെയുടെ സ്വാൽബാർഡ് ദ്വീപസമൂഹത്തിലെ ലോംഗിയർബൈൻ (Longyearbyen) എന്ന കൊച്ചുപട്ടണം. ‘മരണം നിരോധിച്ച നഗരം’ എന്നാണ് ഇതിനെ പൊതുവെ അറിയപ്പെടുന്നത്.
നോർവെയുടെ സ്വാൽബാർഡ് എന്ന ദ്വീപസമൂഹത്തിലെ ലോംഗിയർബൈൻ എന്ന ചെറിയ പട്ടണത്തിലാണ് ഇത്തരമൊരു രീതി. ഉത്തരധ്രുവത്തിൽ നിന്ന് ഏകദേശം 1,300 കിലോമീറ്റർ അകലെയാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. മേയ് മുതൽ ജൂലായ് വരെ നഗരം അർദ്ധരാത്രിയും ഇവിടെ സൂര്യൻ കാണാം. ഏകദേശം 76 ദിവസത്തോളം തുടർച്ചയായി പകൽ വെളിച്ചം അനുഭവപ്പെടുന്നു. എന്നാൽ ശൈത്യകാലത്ത് ആഴ്ചകളോളം പൂർണ അന്ധകാരത്തിലായിരിക്കും.
നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പട്ടണത്തിൽ മരണം പാടില്ലെന്ന് പറയപ്പെടുന്നു. 1917ലാണ് ഇവിടെ അവസാനമായി ഒരാളെ സംസ്കരിച്ചത്. എന്നാൽ ഇവിടെ മരണം കുറ്റകരമാക്കുന്ന നിയമങ്ങൾ നിലനിൽക്കുന്നില്ല. കഠിനമായ മഞ്ഞും പെർമാഫ്രോസ്റ്റ് എന്ന പ്രതിഭാസവും കാരണം ഇവിടെ അടക്കുന്ന മൃതദേഹങ്ങൾ സാധാരണയായി അഴുകാറില്ല. ഇത് വൈറസുകളും ബാക്ടീരിയകളും പതിറ്റാണ്ടുകളോളം നിലനിൽക്കാൻ കാരണമാകുന്നു. അതിനാലാണ് ഇവിടെ മൃതദേഹങ്ങൾ അടക്കം ചെയ്യാത്തത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും വൃദ്ധരും മറ്റ് ഗ്രാമങ്ങളിലേക്ക് പോകുകയാണ് ചെയ്യുന്നത്. മരിച്ചാൽ ആ പ്രദേശത്ത് തന്നെ സംസ്കരിക്കുകയും ചെയ്യുന്നു.
ഇംഗ്ലണ്ടിലെ ഹാംഷെയറിലെ ന്യൂ ഫോറസ്റ്റിൽ പടർന്ന കാട്ടുതീ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് ഫോറസ്ട്രി പറയുന്നു .
120-ലധികം അഗ്നിശമന സേനാംഗങ്ങൾ രാത്രി മുഴുവൻ കഠിനാധ്വാനം ചെയ്തുകൊണ്ട് ഹീത്ത്ലാൻഡ് തീ അണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഞായറാഴ്ച A31-ൽ ഒരു വാനിന് തീപിടിച്ചതോടെയാണ് തീപിടുത്തം ആരംഭിച്ചത്. തീപിടിത്തത്തെ തുടർന്ന് 23 ഡ്രൈവർമാർക്ക് വാഹനങ്ങൾ ഉപേക്ഷിക്കേണ്ടിവന്നുവെന്ന് പോലീസ് പറഞ്ഞു - ഒരു സ്ത്രീ സംഭവസ്ഥലം വിവരിക്കുന്നു.
റോഡിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് , എപ്പോൾ തുറക്കുമെന്ന് അറിയില്ലെന്ന് ദേശീയപാത അധികൃതർ പറയുന്നു.
തീപിടിത്തം "പ്രവചനാതീതമാണ്" എന്നും തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്നും ഫോറസ്ട്രി ഇംഗ്ലണ്ട് വക്താവ് എസ്റ്റ മിയോൺ പറയുന്നതിനാൽ, സംഭവസ്ഥലത്ത് നിന്ന് മാറിനിൽക്കാൻ ആളുകളോട് അഭ്യർത്ഥിക്കുന്നു.
തീ നിയന്ത്രണവിധേയമാക്കാൻ "വലിയ തോതിലുള്ള ആക്രമണം" ആസൂത്രണം ചെയ്യുകയാണെന്ന് അഗ്നിശമന സേന അറിയിച്ചു.
ന്യൂ ഫോറസ്റ്റിലെ പോണികൾക്കും മറ്റ് മൃഗങ്ങൾക്കും തീ ബാധിക്കാത്ത പ്രദേശങ്ങളിലേക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്ന് ഫോറസ്ട്രി ഇംഗ്ലണ്ട് പറയുന്നു.
ആളുകൾക്ക് മൃഗങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും, തീപിടുത്തം ബാധിച്ച പ്രദേശം അവർക്ക് വിട്ടുപോകാൻ കഴിയുമെന്ന് അത് പറയുന്നു.
കോമണേഴ്സ് ഗ്രൂപ്പാണ് ഈ മൃഗങ്ങളുടെ ഉടമസ്ഥരും പരിചരണവും നടത്തുന്നതെന്നും അവയെ നിരന്തരം അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും സംഘടന കൂട്ടിച്ചേർക്കുന്നു.
Latest News
നീളമുള്ള മുടി പലർക്കും സൗന്ദര്യത്തിന്റെ പ്രതീകമാണ്. എന്നാൽ അതേ മുടി ലോക റെക്കോർഡിലേക്ക് വഴിതുറന്നിരിക്കുകയാണ് ഉത്തരാഖണ്ഡുകാരിയായ രേണു ധരിയലിന്. എട്ട് അടിയും പത്ത് ഇഞ്ചും (271.50 സെന്റിമീറ്റർ) നീളമുള്ള മുടിയിലൂടെ ജീവിച്ചിരിക്കുന്നവരിൽ ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുടെ ഉടമയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് രേണു സ്വന്തമാക്കി.
2015 മുതൽ ഒരിക്കൽപ്പോലും മുടി മുറിക്കാതെയാണ് രേണു ഈ അപൂർവ നേട്ടത്തിലെത്തിയത്. കഴിഞ്ഞ ഏപ്രിലിൽ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടത്തിയ ഔദ്യോഗിക അളവെടുപ്പിലാണ് റെക്കോർഡ് സ്ഥിരീകരിച്ചത്.
257.33 സെന്റിമീറ്റർ നീളമുള്ള മുടിയുമായി ഈ നേട്ടം സ്വന്തമാക്കിയിരുന്ന യുക്രെയിൻ സ്വദേശിനി അലിയ നസീരോവയുടെ റെക്കോർഡാണ് രേണു മറികടന്നത്. ഏകദേശം 14 സെന്റിമീറ്ററിലധികം വ്യത്യാസത്തിലാണ് പുതിയ റെക്കോർഡ്.
ഇന്ത്യൻ സംസ്കാരത്തിൽ നീളമുള്ള മുടി സൗന്ദര്യത്തിന്റെയും സ്ത്രീത്വത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണെന്നും അതാണ് മുടി വളർത്താൻ തന്നെ പ്രചോദിപ്പിച്ചതെന്നും രേണു പറയുന്നു. സൗന്ദര്യസംരക്ഷണ ടിപ്പുകൾ പങ്കുവെക്കുന്ന കണ്ടന്റ് ക്രിയേറ്ററും യൂട്യൂബറുമായ രേണു, മുടി പരിപാലനവുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്. വർഷങ്ങളോളം ക്ഷമയോടെയും കരുതലോടെയും സംരക്ഷിച്ച മുടിയാണ് രേണുവിനെ ഗിന്നസ് ലോക റെക്കോർഡിന്റെ നെറുകയിലെത്തിച്ചത്.
ASSOCIATION
യുക്മ - ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ഓഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ അരങ്ങേറുവാൻ നാല് ദിവസങ്ങൾ കൂടി മാത്രം അവശേഷിക്കവേ ആവേശം അതിൻ്റെ പാരമ്യത്തിലെത്തി നിൽക്കുമ്പോൾ ഇന്ന് എട്ട്, ഒൻപത് ഹീറ്റ്സുകളിൽ മത്സരിക്കുന്ന ടീമുകളെ പരിചയപ്പെടാം.
ഹീറ്റ്സ് - 8
ഹീറ്റ്സ് 8 - ൽ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ നടുഭാഗം, അമ്പലപ്പുഴ കായിപ്രം
നടുഭാഗം -
നടുഭാഗം ചുണ്ടനിൽ ഇത്തവണയും തുഴയുവാൻ എത്തുന്നത് BKCA ബോട്ട് ക്ലബ് ബാൻസ്ലി തന്നെ. ബ്ലസൻ കെ ഡാനിയൽ നയിക്കുന്ന ടിം മികച്ച പ്രകടനം കാഴ്ചവെയ്ക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ പരിശീലനത്തിലാണ്. ടീം അംഗങ്ങളുടെ കഠിന അധ്വാനവും, BKCA അസോസിയേഷൻ്റെ ശക്തമായ പിൻതുണയും, മുൻ പരിചയവും കൂടിയാക്കുമ്പോൾ തികഞ്ഞ വിജയ പ്രതീക്ഷയിൽ ആണ് BKCA ബോട്ട് ക്ലബ്ബ് . മഞ്ചാടി ഫുഡ് പ്രോഡക്ട് ആണ് ഇത്തവണയും ടീമിനെ സ്പോൺസർ ചെയ്യുന്നത് .
അമ്പലപ്പുഴ-
അമ്പലപ്പുഴ ചുണ്ടനിൽ ഇത്തവണ തുഴയുവാൻ എത്തുന്നത് WYSE ലിവർപൂൾ സൂപ്പർ കിംഗ്സ് ബോട്ട് ക്ലബ് ആണ്. അഖിൽ രാജ് ആണ് ക്യാപ്റ്റൻ . ക്രിക്കറ്റ് രംഗത്ത് ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ കായികപ്രേമികളുടെ അംഗീകാരം നേടിയ ലിവർപൂൾ സൂപ്പർ കിംഗ്സ് (എൽഎസ്എകെ) ക്രിക്കറ്റ് ക്ലബ്, ആദ്യമായി കേരളപൂരം വള്ളംകളി മത്സരത്തിൽ പങ്കെടുക്കുവാൻ എത്തുമ്പോൾ, ടീം അംഗങ്ങളുടെ കഠിന പരിശീലനവും മികച്ച കൂട്ടായ്മയും കൂടിയാവുമ്പോൾ വിജയത്തിൽ കുറഞ്ഞ തൊന്നും ടീം പ്രതീക്ഷിക്കുന്നില്ല. Lords Care Lancshire ആണ് ടീമിന്റെ ഔദ്യോഗിക സ്പോൺസർ.
കായിപ്രം -
എട്ടാം പാദ മത്സരത്തിൽ നടുഭാഗം, അമ്പലപ്പുഴ എന്നീ വള്ളങ്ങൾക്കൊപ്പം മത്സരിക്കുവാൻ ഇറങ്ങുന്ന കായിപ്രം ചുണ്ടൻ ഇത്തവണയും തുഴയുന്നത്, സജീവ് സെബാസ്റ്റ്യൻ നയിക്കുന്ന നനീട്ടൺ ബോട്ട് ക്ളബ്ബ് തന്നെ. കൃത്യവും ചിട്ടയുമാർന്ന പരിശീലനത്തിന് ശേഷമാണ് യുക്മ ട്രോഫി മത്സരത്തിന് എത്തുന്നത്. യുക്മ ട്രോഫി 2026 ൽ ഏറെ പ്രതീക്ഷകളുണർത്തുന്ന ടീമുകളിൽ ഒന്നാണ് ടീം നനീട്ടൺ. കായിപ്രം വള്ളത്തിൽ മത്സരിക്കുവാൻ എത്തുന്ന ടീം നനീട്ടൻ്റെ സ്പോൺസേഴ്സ് തെരേസാസ് ലണ്ടനാണ്.
ഹീറ്റ്സ് - 9
ഹീറ്റ്സ് 9 - ൽ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ കൈനാടി, എടത്വ, കൈനകരി
യുക്മ കേരളപൂരം വള്ളംകളി 2026-ലെ പ്രാഥമിക റൗണ്ടിലെ അവസാന പോരാട്ടമായ ഹീറ്റ്സ്–9 ആവേശത്തിന്റെ സമാപനക്കുറിപ്പാകാൻ ഒരുങ്ങുകയാണ്. അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പാക്കാൻ മൂന്ന് ശക്തരായ ടീമുകൾ അവസാന തുഴച്ചിലിനായി അണിനിരക്കുമ്പോൾ മാൻവേഴ്സ് ലേക്കിൽ മത്സരം തീപാറുമെന്നുറപ്പാണ്.
കൈനാടി – സെൻ്റ് മേരീസ് ബോട്ട് ക്ലബ്ബ്, കവൻട്രി
ഒമ്പതാം ഹീറ്റിൽ കൈനാടി ചുണ്ടനിൽ മത്സരിക്കുന്നത് സെൻ്റ് മേരീസ് ബോട്ട് ക്ലബ്ബ്, കവൻട്രിയാണ്. സാജൻ രാജൻ ക്യാപ്റ്റനായുള്ള ടീം മികച്ച പരിശീലനവും കൂട്ടായ്മയുടെ കരുത്തും കൈമുതലാക്കിയാണ് മത്സരരംഗത്തിറങ്ങുന്നത്.
മത്സരത്തിന്റെ ഓരോ ഘട്ടത്തിലും മികവ് തെളിയിച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറുക എന്ന ലക്ഷ്യത്തോടെയാണ് കവൻട്രി ടീമിന്റെ ഒരുക്കങ്ങൾ. ആത്മവിശ്വാസവും അച്ചടക്കമുള്ള പരിശീലനവുമാണ് ടീമിന്റെ പ്രധാന കരുത്ത്. Life Line Protect ആണ് ടീമിന്റെ സ്പോൺസർ.
എടത്വ – എമറാൾഡ് ഡ്രാഗൺസ് ബോട്ട് ക്ലബ്ബ്, അയർലൻണ്ട് (Emerald Dragons Boat Club, Ireland)
അയർലൻഡിനെ പ്രതിനിധീകരിച്ച് എമറാൾഡ് ഡ്രാഗൺസ് ബോട്ട് ക്ലബ്ബ്, അയർലൻണ്ട് ആണ് എടത്വ ചുണ്ടനിൽ മത്സരിക്കുന്നത്. അനീഷ് ടി. ജെയിംസ് നയിക്കുന്ന ടീം മികച്ച മുന്നൊരുക്കങ്ങളോടെയും വിജയപ്രതീക്ഷയോടെയുമാണ് യുക്മ കേരളപൂരം വള്ളംകളിയിലേക്ക് എത്തുന്നത്.
പരിശീലനത്തിലെ കൃത്യതയും ടീം അംഗങ്ങളുടെ ഒത്തൊരുമയും ഈ ടീമിന്റെ പ്രധാന സവിശേഷതകളാണ്. ശക്തരായ എതിരാളികൾക്കിടയിലും മികച്ച പ്രകടനം കാഴ്ചവെച്ച് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ടീം. മണവാട്ടി (Manavatty) ആണ് ടീമിന്റെ സ്പോൺസർ.
കൈനകരി – ഗോട്ട്സ് ബോട്ട് ക്ലബ് , മാഞ്ചസ്റ്റർ (GOATS Boat Club, Manchester)
ഒമ്പതാം ഹീറ്റിൽ കൈനകരി ചുണ്ടനിൽ മത്സരിക്കുന്നത് – ഗോട്ട്സ് ബോട്ട് ക്ലബ് , മാഞ്ചസ്റ്റർ (GOATS Boat Club, Manchester) ആണ്. അഖിൽ ജോർജ് ക്യാപ്റ്റനായുള്ള ടീം യുവത്വത്തിന്റെ ഊർജവും കഠിന പരിശീലനവും കൈമുതലാക്കി വിജയത്തിനായി വെള്ളത്തിലിറങ്ങുകയാണ്.
വള്ളംകളിയോടുള്ള ആവേശവും മികച്ച ടീം വർക്കും കൊണ്ട് ശ്രദ്ധേയരായ GOATS ബോട്ട് ക്ലബ്, ഈ ഹീറ്റിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ച് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനാണ് ലക്ഷ്യമിടുന്നത്. മണവാട്ടി (Manavatty) ആണ് ടീമിന്റെ സ്പോൺസർ.
പ്രാഥമിക റൗണ്ടിന് ആവേശകരമായ സമാപനം
കൈനാടിയുടെ കരുത്തും എടത്വയുടെ പോരാട്ടവീര്യവും കൈനകരിയുടെ യുവത്വത്തിന്റെ ആവേശവും ഒരേ ഹീറ്റിൽ ഏറ്റുമുട്ടുമ്പോൾ പ്രാഥമിക റൗണ്ടിന്റെ അവസാന മത്സരം വള്ളംകളി പ്രേമികൾക്ക് മികച്ച കാഴ്ചവിരുന്നാകുമെന്നതിൽ സംശയമില്ല. മൂന്ന് ടീമുകളും അടുത്ത റൗണ്ടിലേക്കുള്ള രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് അവസാന നിമിഷം വരെ പോരാടും. കരുത്തും കൂട്ടായ്മയും കൃത്യമായ തുഴച്ചിലും നിർണായകമാകുന്ന ഈ മത്സരം യുക്മ കേരളപൂരം വള്ളംകളി 2026-ലെ പ്രാഥമിക റൗണ്ടിന് ആവേശകരമായ സമാപനമാകുമെന്ന് ഉറപ്പാണ്.
ഷെഫീൽഡിനടുത്ത് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വൻ വിജയമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.
വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാർണിവൽ പതിവ് പോലെ കാണികളെ ആകർഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികൾ കൊണ്ട് ഇക്കുറിയും അത്യാകർഷമാകും. യുക്മ ഷീ ലീഡ്സ് നേതൃത്വം നൽകുന്ന യുക്മ - തെരേസാസ് 'ഓണച്ചന്തം സീസൺ 2' മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകൾ അണി നിരക്കുന്ന 'മെഗാ തിരുവാതിര', കേരളത്തിൻ്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഓട്ടൻതുള്ളൽ, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികൾ ഉൾപ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയിൽ അരങ്ങേറുന്നത്.
യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടൈറ്റിൽ സ്പോൺസറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടൻ, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, LTC ഗ്ലോബൽ, ഏലൂർ കൺസൽട്ടൻസി, കേരള ഡിലൈറ്റ്സ് എന്നിവരും ഉടൻ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്' ഉം ആയിരിക്കും മറ്റ് പ്രധാന സ്പോൺസർമാർ.
യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-
അഡ്വ. എബി സെബാസ്റ്റ്യൻ - 07702862186
ജയകുമാർ നായർ - 07403223006
ഡിക്സ് ജോർജജ് - 07403312250.
യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG.
സ്വിൻഡൻ: യുക്മ ഇസ കേരളപ്പൂരം വള്ളംകളിയോടനുബന്ധിച്ച് യുക്മ ഷീ ലീഡ്സ് സംഘടിപ്പിക്കുന്ന ഇസ തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ - 2 വിലെത്തുന്നത് 12 സുന്ദരിമാർ. റാമ്പിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, അവസാന ഘട്ട പരിശീലനം പൂർത്തിയാക്കിയിരിക്കുകയാണ് മത്സരാർത്ഥികൾ.
യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയും യുക്മ ഷീ ലീഡ്സിന് നേതൃത്വവും വഹിക്കുന്ന റെയ്മോൾ നിധിരിയുടെ നേതൃത്വത്തിൽ സ്വിൻഡനിലെ ഹന്ഗ്രി ആൻഡ് തേസ്റ്റി റെസ്റ്റോറന്റിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്. ഷോ ഡയറക്ടർ കമൽരാജ് മാണിക്കത്തും കൊറിയോഗ്രാഫർ ദിവ്യ രഞ്ജിത്തുമാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയത്.
രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച പരിശീലന പരിപാടിയിൽ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി മത്സരത്തിന്റെ വിശദവിവരങ്ങളും നിബന്ധനകളും മത്സരാർത്ഥികൾക്ക് നൽകി. തുടർന്ന് ഷോ ഡയറക്ടർ കമൽരാജ് മാണിക്കത്ത് ഷോയുടെ പൂർണ്ണ വിവരങ്ങൾ നൽകിക്കൊണ്ടാണ് പരിശീലന പരിപാടികൾക്ക് തുടക്കം കുറിച്ചത്. ബെറ്റർ ഫ്രയിംസ് ഫോട്ടോഗ്രാഫർമാരായ രാജേഷ് നടേപ്പിള്ളിയും, നിരഞ്ജനും ഷോയുടെ മനോഹര ചിത്രങ്ങൾ ക്യാമറകളിൽ ഒപ്പിയെടുത്തു.
റാമ്പിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കവേ നടത്തിയ പരിശീലന പരിപാടി മത്സരാത്ഥികൾ തമ്മിലുള്ള ഐക്യവും സൗഹൃദവും കൂടുതൽ ദൃഢപ്പെടുത്താൻ കഴിഞ്ഞുവെന്ന് ഷീ ലീഡ്സ് ചുമതലയുള്ള റെയ്മോൾ നിധിരി വ്യക്തമാക്കി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി പന്ത്രണ്ട് മത്സരാർത്ഥികളാണ് ഫൈനൽ റൗണ്ടിൽ റാമ്പിലെത്തുന്നത്. സജിനി മേരി ഫിലിപ്പ് – വാന്റേജ്, രാജശ്രീ പ്രവീൺ – കൊവെൻട്രി, ഡോ. ഐശ്വര്യ പ്രേമൻ – സതാംപ്ടൺ, സ്മിത സിറിയക് – ലീഡ്സ്, അമിത കെ എസ് – സ്വിൻഡൻ, ശാലിനി റിജേഷ് – യോവിൽ, പ്രിൻസി രാജു – ഡിഡ്കോട്ട്, ദേവിക ആശാ ശിവദാസ് – അബിങ്ങ്ടൺ, അപർണ്ണ ശൈലേഷ് – നോട്ടിംഗ്ഹാം, ഡോ. നസ്രീൻ എൻ – വൂൾവർഹാംപ്ടൺ, ലിയ തോമസ് – സൗത്താംപ്ടൺ, സിൻസി ഇമ്മാനുവേൽ – ലീഡ്സ് എന്നിവരാണ് ഫൈനൽ റൗണ്ടിലെ മത്സരാർത്ഥികൾ.
മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ ഓണം അടിസ്ഥാനമാക്കിയാണ് ഇത്തവണയും ഓണച്ചന്തം അണിയറയിൽ ഒരുങ്ങുന്നത്. കേരളീയ തനിമയും പാരമ്പര്യവും ആധുനികതയും കോർത്തിണക്കി ഏറെ പുതുമകൾ നിറഞ്ഞതാകും ഓണച്ചന്തം സീസൺ 2 മത്സരങ്ങൾ. ഓണവുമായി ബന്ധപ്പെട്ടുള്ള പാരമ്പര്യങ്ങളും കലകളും നിറങ്ങളും ചേർന്ന കൂടുതൽ പുതുമകൾ നിറഞ്ഞ ഒന്നായിരിക്കും ഓണച്ചന്തം ഷോയെന്ന്, ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്ത് പറഞ്ഞു. യുകെയിലും മറ്റ് വിവിധ രാജ്യങ്ങളിലും നിരവധി ഫാഷൻ ഷോകൾ വിജയകരമായി അവതരിപ്പിച്ച ഫാഷൻ ഡിസൈനറായ കമൽ രാജ് മാണിക്കത്ത് ഫാഷൻ ഷോ രംഗത്ത് ഏറെ പ്രശസ്തനാണ്.
ഇസ ലണ്ടൻ, തെരേസാസ് ലണ്ടൻ എന്നിവർ ടൈറ്റിൽ സ്പോൺസറായ മലയാളി സുന്ദരി സീസൺ 2വിന് ലൈഫ് ലൈൻ പ്രൊട്ടക്ട്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ് എന്നിവർ കോ സ്പോൺസർമാരാണ്.
യുക്മ – തെരേസാസ് ലണ്ടൻ ഓണച്ചന്തം സീസൺ 2 സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.
കമൽ രാജ് മാണിക്കത്ത് – +44 7774966980
റെയ്മോൾ നിധീരി – +44 7789149473
സ്മിത തോട്ടം – +44 7450964670
അമ്പിളി സെബാസ്റ്റ്യൻ മാത്യൂസ് – +447901063481
പരിശീലന സെഷൻ്റെ കൂടുതൽ ഫോട്ടോകൾ പ്രശസ്ത ഫോട്ടോഗ്രാഫർ രാജേഷ് നടേപ്പള്ളി (ബെറ്റർ ഫ്രെയിംസ്) പകർത്തിയത് കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://mega.nz/folder/3e5jgJJB#-2-zwk5jWYTle8bH06rTZg
യുക്മ - ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ഓഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ അരങ്ങേറുവാൻ ദിവസങ്ങൾ അടുത്ത് വരവെ അതിൻ്റെ ആവേശം ഓരോ നിമിഷവും കൂടി വരുമ്പോൾ ഇന്ന് രണ്ടാമത്തെ ഹീറ്റ്സിൽ മത്സരിക്കുന്ന കാരിച്ചാൽ, വേമ്പനാട്, നെടുമുടി എന്നീ ടീമുകളെ പരിചയപ്പെടാം.
യുക്മ കേരളപൂരം വള്ളംകളി 2026: ഹീറ്റ്സ്–6ൽ കിടങ്ങറ, തകഴി, ചെറുതന നേർക്കുനേർ
യുക്മ കേരളപൂരം വള്ളംകളി 2026-ലെ ആറാം ഹീറ്റ് പരിചയസമ്പത്തും ആത്മവിശ്വാസവും വിജയവാശിയും ഒത്തുചേരുന്ന മറ്റൊരു ആവേശപ്പോരിന് വേദിയൊരുക്കുകയാണ്. കിടങ്ങറ, തകഴി, ചെറുതന എന്നീ പ്രശസ്ത ചുണ്ടൻവള്ളങ്ങളിൽ യുകെയിലെ മൂന്ന് ശക്തരായ ബോട്ട് ക്ലബ്ബുകൾ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം ലക്ഷ്യമിട്ട് അണിനിരക്കുന്നു.
കിടങ്ങറ – എൻ എം സി എ ബോട്ട് ക്ലബ്ബ്, നോട്ടിംങ്ഹാം (NMCA Boat Club, Nottingham)
ചരിത്രപ്രസിദ്ധമായ കിടങ്ങറ ചുണ്ടനിൽ ഇത്തവണ മത്സരിക്കുന്നത് NMCA Boat Club, Nottingham ആണ്. അലൻ എ. സാം ക്യാപ്റ്റനായുള്ള ടീം മികച്ച മുന്നൊരുക്കങ്ങളോടെയും ആത്മവിശ്വാസത്തോടെയുമാണ് യുക്മ കേരളപൂരം വള്ളംകളിയിലേക്ക് എത്തുന്നത്.
നോട്ടിങ്ഹാമിലെ മലയാളി സമൂഹത്തിന്റെ ശക്തമായ പിന്തുണയോടെ പ്രവർത്തിക്കുന്ന NMCA ബോട്ട് ക്ലബ്, കൃത്യമായ പരിശീലനവും കൂട്ടായ്മയുടെ കരുത്തും കൈമുതലാക്കി മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ലക്ഷ്യമിടുന്നത്. Life Protect Line Mortgage & Insurance Services ആണ് ടീമിന്റെ സ്പോൺസർ.
തകഴി – ഫ്രണ്ട്സ് ബോട്ട് ക്ലബ്, ഹൾ (Friends Boat Club, Hull)
Friends Boat Club, Hull ആണ് ഇത്തവണ തകഴി ചുണ്ടനിൽ മത്സരരംഗത്തിറങ്ങുന്നത്. മെബിൾ വർഗീസ് നയിക്കുന്ന ടീം ചിട്ടയായ പരിശീലനവും മികച്ച ടീംവർക്കും കരുത്താക്കി വിജയപ്രതീക്ഷയോടെയാണ് മത്സരത്തിനെത്തുന്നത്.
ഹള്ളിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയിൽ രൂപംകൊണ്ട ഫ്രണ്ട്സ് ബോട്ട് ക്ലബ്, വള്ളംകളിയുടെ ആവേശവും കേരളത്തിന്റെ പൈതൃകവും ഒരുപോലെ ഉയർത്തിപ്പിടിച്ചുകൊണ്ട് ശ്രദ്ധേയമായ പ്രകടനം ലക്ഷ്യമിടുന്നു. Theresas London ആണ് ടീമിന്റെ സ്പോൺസർ.
ചെറുതന – സി എം എ കാർഡിഫ് ചുണ്ടൻ ബോട്ട് ക്ലബ്, വെയിൽസ് (CMA Cardiff Chundan Boat Club, Wales)
ആറാം ഹീറ്റിൽ കിടങ്ങറയോടും തകഴിയോടും ഏറ്റുമുട്ടുന്നത് ചെറുതന ചുണ്ടനാണ്. വെയിൽസിനെ പ്രതിനിധീകരിക്കുന്ന CMA Cardiff Chundan Boat Club ആണ് ഇത്തവണ ചെറുതന വള്ളത്തിൽ മത്സരിക്കുന്നത്. ബിനോ ആന്റണിയാണ് ടീം ക്യാപ്റ്റൻ.
അനുഭവസമ്പത്തും അച്ചടക്കമുള്ള പരിശീലനവും ടീമിന്റെ പ്രധാന ശക്തിയാണ്. ശക്തരായ എതിരാളികൾക്കിടയിലും മികച്ച പ്രകടനം കാഴ്ചവെച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറാനാണ് ടീമിന്റെ ലക്ഷ്യം. My Local Indian – Mattancherry, Taunton ആണ് ടീമിന്റെ സ്പോൺസർ.
ആറാം ഹീറ്റിൽ ആവേശം കൊടുമുടിയിൽ
നോട്ടിങ്ഹാമിന്റെ കരുത്തുമായി കിടങ്ങറ, ഹള്ളിന്റെ ആത്മവിശ്വാസവുമായി തകഴി, വെയിൽസിന്റെ പോരാട്ടവീര്യവുമായി ചെറുതന – ഈ മൂന്ന് ടീമുകളുടെ ഏറ്റുമുട്ടൽ ഹീറ്റ്സ്–6നെ ശ്രദ്ധേയമായ മത്സരങ്ങളിലൊന്നാക്കി മാറ്റുന്നു. കഠിന പരിശീലനവും വിജയവാശിയും കൈമുതലാക്കി വെള്ളത്തിലിറങ്ങുന്ന ഈ ടീമുകളിൽ ആരൊക്കെയാകും അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കുക എന്നറിയാൻ ആഗസ്റ്റ് 15-ന് റോതർഹാമിലെ മാൻവേഴ്സ് ലേക്ക് കാത്തിരിക്കുകയാണ് വള്ളംകളി പ്രേമികൾ.
യുക്മ കേരളപൂരം വള്ളംകളി 2026: ഹീറ്റ്സ്–7ൽ കാവാലം, വൈക്കം, നീലംപേരൂർ നേർക്കുനേർ
യുക്മ കേരളപൂരം വള്ളംകളി 2026-ലെ ഏഴാം ഹീറ്റ് ആവേശം നിറഞ്ഞ മറ്റൊരു പോരാട്ടത്തിനാണ് വേദിയൊരുക്കുന്നത്. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് ശക്തരായ ബോട്ട് ക്ലബ്ബുകൾ കാവാലം, വൈക്കം, നീലംപേരൂർ എന്നീ ചരിത്രപ്രസിദ്ധമായ ചുണ്ടൻവള്ളങ്ങളിൽ അണിനിരക്കുമ്പോൾ മത്സരം തീപാറുമെന്നതിൽ സംശയമില്ല.
കാവാലം – കൊമ്പൻ ബോട്ട് ക്ലബ്ബ്,ബോൾട്ടൻ (Kombans Boat Club, Bolton)
ഏഴാം ഹീറ്റിൽ കാവാലം ചുണ്ടനിൽ മത്സരിക്കുന്നത് Kombans Boat Club, Bolton ആണ്. കഴിഞ്ഞ വർഷത്തെ യുക്മ ട്രോഫി നേടിയ ചാമ്പ്യൻമാരായ ടീമാണ് കൊമ്പൻസ് ബോൾട്ടൻ. കിരീടം നിലനിർത്താൻ തന്നെയാണ് പരിചയസമ്പന്നനായ മോനിച്ചൻ കിഴക്കേച്ചിറയുടെ നേതൃത്വത്തിലുള്ള ടീം വെള്ളത്തിലിറങ്ങുന്നത്.
കൃത്യമായ പരിശീലനവും മികച്ച ടീം വർക്കും കൈമുതലാക്കിയ കോമ്പൻസ് ബോട്ട് ക്ലബ്, ഈ വർഷം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ആത്മവിശ്വാസത്തിലാണ്. Life Line Protect ആണ് ടീമിന്റെ സ്പോൺസർ.
വൈക്കം – നോർത്താംപ്റ്റൺ ബോട്ട് ക്ലജ് (Northampton Boat Club
Northampton Boat Club ആണ് ഇത്തവണ വൈക്കം ചുണ്ടനിൽ മത്സരിക്കുന്നത്. മനോജ് പരമേശ്വരൻ ക്യാപ്റ്റനായുള്ള ടീം മികച്ച മുന്നൊരുക്കങ്ങളോടെയാണ് യുക്മ കേരളപൂരം വള്ളംകളിയിലേക്ക് എത്തുന്നത്.
പരിശീലനത്തിലെ അച്ചടക്കവും കൂട്ടായ്മയുടെ കരുത്തും വിജയത്തിലേക്കുള്ള ദൃഢനിശ്ചയവുമാണ് ഈ ടീമിന്റെ പ്രധാന ശക്തി. ശക്തരായ എതിരാളികൾക്കിടയിലും മികച്ച പ്രകടനം കാഴ്ചവെച്ച് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുക എന്നതാണ് ടീമിന്റെ ലക്ഷ്യം. മണവാട്ടി (Manavatty) ആണ് ടീമിന്റെ സ്പോൺസർ.
നീലംപേരൂർ – ഡബ്ളിയു എം എ ബോട്ട് ക്ലബ് സ്വിൻഡൻ (WMA Boat Club, Swindon)
ഏഴാം ഹീറ്റിൽ നീലംപേരൂർ ചുണ്ടനിൽ മത്സരിക്കുന്നത് WMA Boat Club, Swindon ആണ്. ജോബി ജോസ് നയിക്കുന്ന ടീം മികച്ച തയ്യാറെടുപ്പുകളോടെയും ആത്മവിശ്വാസത്തോടെയുമാണ് മത്സരരംഗത്തിറങ്ങുന്നത്.
പരിശീലനത്തിലെ മികവും ടീമംഗങ്ങളുടെ ഒത്തൊരുമയും വിജയത്തിലേക്കുള്ള ശക്തമായ ആഗ്രഹവുമാണ് WMA ബോട്ട് ക്ലബ്ബിന്റെ കരുത്ത്. മികച്ച പോരാട്ടത്തിലൂടെ പ്രേക്ഷകരുടെ കൈയടി നേടാനും അടുത്ത റൗണ്ടിലേക്ക് മുന്നേറാനുമാണ് ടീമിന്റെ ലക്ഷ്യം. Magnavision TV ആണ് ടീമിന്റെ സ്പോൺസർ.
ആവേശം നിറഞ്ഞ ഏഴാം ഹീറ്റ്
കാവാലത്തിന്റെ കരുത്തും വൈക്കത്തിന്റെ പോരാട്ടവീര്യവും നീലംപേരൂരിന്റെ ആത്മവിശ്വാസവും ഒരേ വേദിയിൽ ഏറ്റുമുട്ടുമ്പോൾ ഹീറ്റ്സ്–7 വള്ളംകളി പ്രേമികൾക്ക് മറക്കാനാവാത്ത കാഴ്ചവിരുന്നാകുമെന്നുറപ്പാണ്. കഠിന പരിശീലനത്തിലൂടെ കരുത്താർജിച്ച മൂന്ന് ടീമുകളും വിജയമാത്രം ലക്ഷ്യമിട്ട് തുഴയുമ്പോൾ, അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ആരൊക്കെയാകും സ്വന്തമാക്കുക എന്നറിയാൻ ആഗസ്റ്റ് 15-ന് റോതർഹാമിലെ മാൻവേഴ്സ് ലേക്ക് ആവേശത്തോടെ കാത്തിരിക്കുകയാണ്.
ഷെഫീൽഡിനടുത്ത് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വൻ വിജയമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.
വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാർണിവൽ പതിവ് പോലെ കാണികളെ ആകർഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികൾ കൊണ്ട് ഇക്കുറിയും അത്യാകർഷമാകും. യുക്മ ഷീ ലീഡ്സ് നേതൃത്വം നൽകുന്ന യുക്മ - തെരേസാസ് 'ഓണച്ചന്തം സീസൺ 2' മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകൾ അണി നിരക്കുന്ന 'മെഗാ തിരുവാതിര', കേരളത്തിൻ്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഓട്ടൻതുള്ളൽ, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികൾ ഉൾപ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയിൽ അരങ്ങേറുന്നത്.
യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടൈറ്റിൽ സ്പോൺസറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടൻ, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, LTC ഗ്ലോബൽ, ഏലൂർ കൺസൽട്ടൻസി, കേരള ഡിലൈറ്റ്സ് എന്നിവരും ഉടൻ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്' ഉം ആയിരിക്കും മറ്റ് പ്രധാന സ്പോൺസർമാർ.
യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-
അഡ്വ. എബി സെബാസ്റ്റ്യൻ - 07702862186
ജയകുമാർ നായർ - 07403223006
ഡിക്സ് ജോർജജ് - 07403312250.
ഹീറ്റ്സ്–3ൽ തായങ്കരി, പായിപ്പാട്, കരുവാറ്റ നേർക്കുനേർ
യുക്മ കേരളപൂരം വള്ളംകളി 2026-ലെ മൂന്നാം ഹീറ്റ്സ് ആവേശത്തിന്റെ മറ്റൊരു അധ്യായമാകാൻ ഒരുങ്ങുകയാണ്. മികച്ച പാരമ്പര്യവും പരിശീലന മികവും വിജയലക്ഷ്യവുമായി മൂന്ന് കരുത്തുറ്റ ടീമുകളാണ് ഹീറ്റ്സ്–3ൽ നേർക്കുനേർ എത്തുന്നത്. തായങ്കരി, പായിപ്പാട്, കരുവാറ്റ എന്നീ ചരിത്രപ്രസിദ്ധമായ ചുണ്ടൻവള്ളങ്ങളുടെ പേരിലാണ് യുകെയിലെ പ്രമുഖ ബോട്ട് ക്ലബ്ബുകൾ ശക്തി തെളിയിക്കാൻ എത്തുന്നത്.
തായങ്കരി – ബി എം എ ബോട്ട് ക്ലബ്ബ്, ബാസറ്റ്ലോ (BMA Boat Club, Bassetlaw)
ചരിത്രപ്രസിദ്ധമായ തായങ്കരി വള്ളത്തിൽ ഇത്തവണയും മത്സരിക്കാനെത്തുന്നത് – ബി എം എ ബോട്ട് ക്ലബ്ബ്, ബാസെറ്റ്ലോ
ആണ്. ഇന്ത്യൻ നാവികസേനയിലെ മുൻ സൈനികനായ ജോബി കുഞ്ഞുവർക്കിയുടെ ക്യാപ്റ്റൻസിയിലാണ് ടീം മത്സരരംഗത്തിറങ്ങുന്നത്.
2023 മുതൽ തായങ്കരി വള്ളത്തിൽ മത്സരിക്കുന്ന ബി എം എ ബോട്ട് ക്ലബ്, കഴിഞ്ഞ തവണ ആറാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നതിന്റെ നിരാശ മറികടന്ന് ഇത്തവണ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയത്. മുൻവർഷങ്ങളിലെ മത്സരപരിചയവും അച്ചടക്കത്തോടെയുള്ള പരിശീലനവുമാണ് ടീമിന്റെ പ്രധാന കരുത്ത്. മോൻസി കിച്ചൺ ആണ് ടീമിന്റെ സ്പോൺസർ.
പായിപ്പാട് – ഗോട്ട്സ് ബോട്ട് ക്ലബ്ബ്, മാഞ്ചസ്റ്റർ ജൂനിയേഴ്സ് (GOATS Boat Club, Manchester Juniors)
വള്ളംകളിയോടുള്ള അതിയായ ആവേശത്തിന് പേരുകേട്ട ഗോട്ട്സ് ബോട്ട് ക്ലബ്ബ്, മാഞ്ചസ്റ്റർ ജൂനിയേഴ്സ്
(GOATS Boat Club, Manchester Juniors) ഇത്തവണ രണ്ട് ടീമുകളുമായാണ് യുക്മ കേരളപൂരത്തിൽ പങ്കെടുക്കുന്നത്. ഹീറ്റ്സ്–3ൽ പായിപ്പാട് വള്ളത്തിലാണ് ഗോട്ട്സ് ബോട്ട് ക്ലബ്ബ്, ജൂനിയേഴ്സ് മത്സരിക്കുന്നത്.
പോൾ അഷൻ പോൾ ക്യാപ്റ്റനായ ടീമിൽ യുവത്വത്തിന്റെ ചുറുചുറുക്കും മുൻകാല മത്സരപരിചയവും ചിട്ടയായ പരിശീലനത്തിലൂടെ നേടിയ ആത്മവിശ്വാസവും ഒത്തുചേരുന്നു. വിജയപ്രതീക്ഷയോടെയാണ് ടീം മത്സരത്തിനിറങ്ങുന്നത്. എൽ റ്റി സി ഗ്ലോബൽ കൺസൽറ്റൻസി (LTC Global Consultancy) ആണ് ടീമിന്റെ സ്പോൺസർ.
കരുവാറ്റ – ശ്രീ വിനായക ബോട്ട് ക്ലബ്, യുകെ
മൂന്നാം ഹീറ്റിൽ തായങ്കരിയെയും പായിപ്പാടിനെയും വെല്ലുവിളിച്ച് എത്തുന്നത് കരുവാറ്റ ചുണ്ടനാണ്. ശ്രീ വിനായക ബോട്ട് ക്ലബ് യുകെ ആണ് ഇത്തവണയും കരുവാറ്റ വള്ളത്തിൽ മത്സരിക്കുന്നത്. ജഗദീഷ് നായർ ആണ് ടീം ക്യാപ്റ്റൻ.
യുക്മ വള്ളംകളിയിലെ സ്ഥിരസാന്നിധ്യമായ ശ്രീ വിനായക ബോട്ട് ക്ലബ്, യുവത്വത്തിന് മുൻതൂക്കം നൽകി കൃത്യമായ പരിശീലനത്തിലൂടെയാണ് ഇത്തവണയും മത്സരത്തിനൊരുങ്ങുന്നത്. പോൾ ജോൺ & കോ സോളിസിറ്റേഴ്സ് (Paul John & Co Solicitors) ആണ് ടീമിന്റെ സ്പോൺസർ.
ആവേശപ്പോരിന് വേദിയൊരുങ്ങി മൂന്ന് വ്യത്യസ്ത കരുത്തുകളും ഒരേ ലക്ഷ്യവുമായി ഹീറ്റ്സ്–3ൽ ഏറ്റുമുട്ടുമ്പോൾ മത്സരം തീപാറുമെന്നതിൽ സംശയമില്ല. പരിചയസമ്പത്ത്, യുവത്വം, കഠിന പരിശീലനം എന്നിവയുടെ സമന്വയമാകുന്ന ഈ പോരാട്ടത്തിൽ ആരൊക്കെയാകും അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കുക എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വള്ളംകളി പ്രേമികൾ. ആഗസ്റ്റ് 15-ന് മാൻവേഴ്സ് ലേക്കിൽ നടക്കുന്ന ഈ മത്സരം യുക്മ കേരളപൂരം വള്ളംകളി 2026-ലെ ഏറ്റവും ശ്രദ്ധേയമായ ഹീറ്റുകളിലൊന്നാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.
ഹീറ്റ്സ്–4ൽ പുന്നമട, ആലപ്പാട്, മാമ്പുഴക്കരി എന്നീ ടീമുകൾ നേർക്കുനേർ
യുക്മ കേരളപൂരം വള്ളംകളി 2026-ലെ നാലാം ഹീറ്റ് പാരമ്പര്യവും പരിചയസമ്പത്തും യുവത്വത്തിന്റെ കരുത്തും പുതുമയുടെ ആവേശവും ഒരുമിക്കുന്ന മത്സരമായി മാറുകയാണ്. യുക്മ വള്ളംകളിയുടെ ചരിത്രത്തിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ടീമുകൾക്കൊപ്പം ആദ്യമായി മത്സരരംഗത്തിറങ്ങുന്ന ഒരു പുതുമുഖ ടീമും ഈ ഹീറ്റ്സിൽ അണിനിരക്കുന്നു.
പുന്നമട – ജവഹർ ബോട്ട് ക്ലബ്, ലിവർപൂൾ (Jawahar Boat Club, Liverpool)
യുക്മ വള്ളംകളിയുടെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നായ ജവഹർ ബോട്ട് ക്ലബ്, ലിവർപൂൾ ഇത്തവണ പുന്നമട ചുണ്ടനിലാണ് മത്സരിക്കുന്നത്. പരിചയസമ്പന്നനായ ഹരികുമാർ ഗോപാലൻ നയിക്കുന്ന ലിവർപൂൾ ടീം വിജയചരിത്രം ആവർത്തിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഒരിക്കൽക്കൂടി തുഴയാനിറങ്ങുന്നത്.
ആദ്യ മത്സരത്തിൽ തന്നെ റണ്ണറപ്പായും തുടർന്ന് തുടർച്ചയായി മൂന്ന് തവണ യുക്മ ട്രോഫി സ്വന്തമാക്കിയും ചരിത്രം കുറിച്ച ലിവർപൂൾ ടീം, കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആ നിരാശ മറികടന്ന് വീണ്ടും ചാമ്പ്യൻപട്ടം വീണ്ടെടുക്കാനുള്ള ദൃഢനിശ്ചയത്തിലാണ് അവർ. ജെ ജെ കെയർ സർവീസ്, സൗത്ത്പോർട്ട് (JJ Care Service, Southport) ആണ് ടീമിന്റെ സ്പോൺസർ.
ആലപ്പാട് – കീത് ലി വാരിയേഴ്സ് ബോട്ട് ക്ലബ്ബ് (Keighley Warriors Boat Club)
ബാബു സെബാസ്റ്റ്യൻ ക്യാപ്റ്റനായുള്ള കീത് ലി വാരിയേഴ്സ് ബോട്ട് ക്ലബ് പ്രസിഡൻ്റ് ഇത്തവണ ആലപ്പാട് ചുണ്ടനിലാണ് ശക്തിപരീക്ഷ നടത്തുന്നത്. കൃത്യമായ പരിശീലനവും മികച്ച മുന്നൊരുക്കങ്ങളുമായി യുക്മ ട്രോഫിക്കായി ശക്തമായ വെല്ലുവിളി ഉയർത്താനാണ് ടീമിന്റെ ലക്ഷ്യം.
ഈ സീസണിൽ കീത്ത്ലി വാരിയേഴ്സിന്റെ ഏറ്റവും വലിയ പ്രത്യേകത യുവതാരങ്ങളുടെ വരവാണ്. അനുഭവസമ്പന്നരായ തുഴച്ചിലുകാർക്കൊപ്പം യുവത്വത്തിന്റെ ഊർജവും ആവേശവും കൈകോർക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ടീം. എൽ റ്റി സി ഗ്ലോബൽ കൺസൽട്ടൻസി
(LTC Global Consultancy) ആണ് ടീമിന്റെ സ്പോൺസർ.
മാമ്പുഴക്കരി – ഹാവെർഹിൽ ബോട്ട് ക്ലബ് (Haverhill Boat Club)
നാലാം ഹീറ്റിൽ പുതുമയുടെ പ്രതീകമായി എത്തുന്നത് ഹാവർഹിൽ ബോട്ട് ക്ലബ് ആണ്. യുക്മ വള്ളംകളിയിൽ കന്നിയങ്കം കുറിക്കുന്ന ഹാവെർഹിൽ ബോട്ട് ക്ലബ് ഇത്തവണ മാമ്പുഴക്കരി ചുണ്ടനിലാണ് മത്സരിക്കുന്നത്. ഗോവിന്ദ് ബാലഗോപാൽ ആണ് ടീമിന്റെ ക്യാപ്റ്റൻ.
യുകെയിലെ ഈസ്റ്റ് ആംഗ്ലിയ മേഖലയിലെ സഫോൾക്കിലുള്ള ഹാവെർഹിൽ മലയാളി അസോസിയേഷൻ (HMA) അംഗങ്ങൾ ചേർന്നാണ് ഈ ബോട്ട് ക്ലബ് രൂപീകരിച്ചിരിക്കുന്നത്. വള്ളംകളി ഒരു കായികമത്സരം മാത്രമല്ല, കേരളത്തിന്റെ പൈതൃകവും സംസ്കാരവും യുകെയിൽ അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന ഒരു സാംസ്കാരിക ആഘോഷമാണെന്ന വിശ്വാസത്തോടെയാണ് അവർ ഈ വേദിയിലേക്ക് എത്തുന്നത്. ആദ്യ മത്സരമാണെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന ആത്മവിശ്വാസത്തിലാണ് ടീം. പോൾ ജോൺ & കോ സോളിസിറ്റേഴ്സ് (Paul John & Co Solicitors) ആണ് ടീമിന്റെ സ്പോൺസർ.
ആവേശം നിറഞ്ഞ നാലാം ഹീറ്റ് വിജയപാരമ്പര്യമുള്ള ലിവർപൂൾ, യുവത്വത്തിന്റെ കരുത്തുമായി എത്തുന്ന കീത്ത്ലി വാരിയേഴ്സ്, പുതുമയുടെ ആവേശവുമായി കന്നിയങ്കത്തിനിറങ്ങുന്ന ഹാവെർഹിൽ ബോട്ട് ക്ലബ് ഈ മൂന്ന് ടീമുകളുടെ പോരാട്ടം ഹീറ്റ്സ്–4നെ വള്ളംകളി പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്. പരിചയവും ആവേശവും ആത്മവിശ്വാസവും ഏറ്റുമുട്ടുന്ന ഈ പോരാട്ടത്തിൽ അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ആരൊക്കെയാകും സ്വന്തമാക്കുക എന്നറിയാൻ ഇനി ആഗസ്റ്റ് 15-നെ കാത്തിരിക്കാം.
ഷെഫീൽഡിനടുത്ത് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വൻ വിജയമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.
വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാർണിവൽ പതിവ് പോലെ കാണികളെ ആകർഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികൾ കൊണ്ട് ഇക്കുറിയും അത്യാകർഷമാകും. യുക്മ ഷീ ലീഡ്സ് നേതൃത്വം നൽകുന്ന യുക്മ - തെരേസാസ് 'ഓണച്ചന്തം സീസൺ 2' മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകൾ അണി നിരക്കുന്ന 'മെഗാ തിരുവാതിര', കേരളത്തിൻ്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഓട്ടൻതുള്ളൽ, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികൾ ഉൾപ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയിൽ അരങ്ങേറുന്നത്.
യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടൈറ്റിൽ സ്പോൺസറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടൻ, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, LTC ഗ്ലോബൽ, ഏലൂർ കൺസൽട്ടൻസി, കേരള ഡിലൈറ്റ്സ് എന്നിവരും ഉടൻ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്' ഉം ആയിരിക്കും മറ്റ് പ്രധാന സ്പോൺസർമാർ.
യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-
അഡ്വ. എബി സെബാസ്റ്റ്യൻ - 07702862186
ജയകുമാർ നായർ - 07403223006
ഡിക്സ് ജോർജജ് - 07403312250.
യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG.
SPIRITUAL
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി അനുഷ്ഠാനങ്ങള്‍ ഓഗസ്റ്റ് 12 (ബുധനാഴ്ച) കെന്റിലെ റോച്ചസ്റ്റര്‍ റിവര്‍ മെഡ്വേയില് രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 3.00 വരെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടക്കും.
പിതൃസ്മരണയും ആത്മശാന്തിയും ലക്ഷ്യമാക്കി നടത്തുന്ന പവിത്ര ബലിതര്‍പ്പണ ചടങ്ങുകളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹിന്ദു വിശ്വാസികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.അഭിജിത്, വടക്കേവെളിയില്ലം വിഷ്ണുരവി, താഴൂര്‍ മന ഹരിനാരായണന് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പ്രധാന പൂജാദി കര്‍മ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും നടക്കും.
കര്‍ക്കിടക വാവുബലി 2026-ന്റെ ഭാഗമായി താഴെപ്പറയുന്ന ചടങ്ങുകള്‍ നടക്കുന്നതാണ്:
• കര്‍ക്കിടക വാവു ബലിതര്‍പ്പണം
• തിലഹോമം
• പിതൃസായൂജ്യ പൂജ
പൂര്‍വികരോടുള്ള കൃതജ്ഞതയും സ്മരണയും പ്രകടിപ്പിക്കുന്നതിനും അവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതിനും അതീവ പ്രാധാന്യമുള്ള ചടങ്ങാണ് കര്‍ക്കിടക വാവുബലി. വിശ്വാസത്തോടും ഭക്തിയോടും കൂടി ഈ പുണ്യകര്‍മ്മത്തില്‍ പങ്കുചേരാന്‍ എല്ലാ ഭക്തജനങ്ങളെയും കെന്റ് അയ്യപ്പ ക്ഷേത്രം സ്വാഗതം ചെയ്യുന്നതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.Hinduism
ചടങ്ങില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ രജിസ്ട്രേഷന് ചെയ്യേണ്ടതാണ്. രജിസ്ട്രേഷന് ചെയ്യുന്നതിനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 9 (ഞായറാഴ്ച) ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
07838 170203
07985 245890
ഓണ്‍ലൈന്‍ രജിസ്ട്രേഷന്:
https://booking.kentayyappatemple.org/Default.aspx?i=8
കെന്റ് അയ്യപ്പ ക്ഷേത്രം
കെന്റ് ഹിന്ദു സമൂഹത്തിന്റെ ആത്മീയ-സാംസ്കാരിക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെന്റ് അയ്യപ്പ ക്ഷേത്രം, വര്‍ഷം മുഴുവന്‍ വിവിധ ഹിന്ദു ആചാരങ്ങളും ഉത്സവങ്ങളും പൂജകളും സമൂഹസേവന പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചുവരുന്നു.
ഹാരോയിലെ അയ്യപ്പ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ വാര്‍ഷിക മഹോത്സവം ഇന്നലെ ആരംഭിച്ചു. ഈമാസം 16 വരെ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കും. ഉത്സവ ദിവസങ്ങളില്‍ ദിവസേനയുള്ള പ്രത്യേക പൂജകള്‍, അഭിഷേകം, ശാന്തിക്കും ഐശ്വര്യത്തിനുമായി നടത്തുന്ന പ്രത്യേക ഉത്സവ ചടങ്ങുകള്‍ എന്നിവ ഉണ്ടായിരിക്കും. കൂടാതെ ഭജന, ഭക്തിഗാനമേള, വിവിധ സാംസ്കാരിക പരിപാടികള്‍ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങുകളില്‍ പങ്കെടുക്കുന്ന എല്ലാ ഭക്തജനങ്ങള്‍ക്കുമായി ദിവസേന അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
ഭക്തിയും കൂട്ടായ്മയും പങ്കുവെക്കുന്ന ഈ വാര്‍ഷികോത്സവത്തില്‍ പങ്കെടുത്ത് അനുഗ്രഹം തേടാന്‍ മുഴുവന്‍ ഭക്തജനങ്ങളെയും ക്ഷേത്രഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.
ക്ഷേത്രത്തിന്റെ വിലാസം
London Sree Ayyappan Temple,
36 Masons Avenue,
Harrow,
HA3 5AR
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫോണ്‍: 02088615825
അനോയിന്റിംഗ് ഫയര്‍ കാത്തലിക് മിനിസ്ട്രീസ് യുകെ സംഘടിപ്പിക്കുന്ന 'അഭിഷേകാഗ്നി' സെക്കന്‍ഡ് സാറ്റര്‍ഡേ കണ്വെന്ഷന് ഇന്ന് നടക്കും. വെസ്റ്റ് ബ്രോംവിച്ചിലെ ബെഥേല്‍ കണ്വെന്ഷന് സെന്ററില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
എഎഫ്സിഎം യുകെയില്‍ നിന്നുള്ള ഫാ. ഷൈജു നടുവത്താനിയില്‍, രജനി മനോജ്, ജിസസ് യൂത്തില്‍ നിന്നുള്ള ഫാ. ഡിറ്റോ ദേവസി എന്നിവര്‍ കണ്വെന്ഷന് നേതൃത്വം നല്‍കും.
വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, രോഗസൗഖ്യ ശുശ്രൂഷ, വചനപ്രഘോഷണം എന്നിവ കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫോണ്‍: +44 7809 827074, +44 7737 172449, +44 7878 149670
വെബ്സൈറ്റ്: www.afcmuk.org
സ്ഥലത്തിന്റെ വിലാസം
Bethel Convention Centre,
West Bromwich B70 7JW
SPECIAL REPORT
സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നത് പലര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടാണ്. മാത്രമല്ല ഇടയ്ക്കിടെ ഉണ്ടാകുന്ന കോള്‍ ഡ്രോപ്പുകളും മറ്റൊരു പ്രശ്നമാണ്. വീടിനുള്ളില്‍, ബേസ്മെന്റുകള്‍, ലിഫ്റ്റുകള്‍, അല്ലെങ്കില്‍ മൊബൈല്‍ ടവര്‍ സിഗ്നലുകള്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയാത്ത സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് പ്രത്യേകിച്ചും സാധാരണമാണ്.
നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പലരും ഉടന്‍ തന്നെ അവരുടെ സിം മാറ്റുന്നതിനെക്കുറിച്ചോ മറ്റൊരു നെറ്റ് വര്‍ക്കിലേക്ക് മാറുന്നതിനെക്കുറിച്ചോ ആലോചിക്കുന്നു. എന്നാല്‍ എല്ലായ്പ്പോഴും സിം മാറ്റേണ്ട ആവശ്യമില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുന്ന രീതികളെക്കുറിച്ച് അറിയാം.
പല സ്മാര്‍ട്ട്ഫോണുകള്‍ക്കും നെറ്റ് വര്‍ക്ക് 5G, 4G/LTE, അല്ലെങ്കില്‍ ഓട്ടോ എന്നിവയിലേക്ക് മാറ്റാന്‍ കഴിയും. നിങ്ങളുടെ പ്രദേശത്ത് 5G സിഗ്നല്‍ ദുര്‍ബലമാണെങ്കില്‍ ഫോണ്‍ നിരന്തരം 5G നെറ്റ് വര്‍ക്കുകള്‍ക്കായി തിരയുന്നു. ഇത് ചിലപ്പോള്‍ മോശം നെറ്റ് വര്‍ക്ക് ലഭിക്കുന്നതിന് കാരണമാകും. അത്തരമൊരു സാഹചര്യത്തില്‍ 4G/LTE അല്ലെങ്കില്‍ ഓട്ടോ നെറ്റ് വര്‍ക്ക് ഓപ്ഷന് കുറച്ചുനേരം പരീക്ഷിച്ചു നോക്കാം. 4G സിഗ്നല്‍ ശക്തമാണെങ്കില്‍ കോള്‍, ഇന്റര്‍നെറ്റ് അനുഭവം മെച്ചപ്പെട്ടേക്കാം.
കട്ടിയുള്ള ഭിത്തികള്‍, കോണ്‍ക്രീറ്റ്, ലോഹം, ഗ്ലാസ് എന്നിവ പോലുള്ളവ വീടിനുള്ളിലെ മൊബൈല്‍ സിഗ്നലുകളെ തടസ്സപ്പെടുത്തുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഒരു മുറിയില്‍ നെറ്റ് വര്‍ക്ക് ദുര്‍ബലമാണെങ്കില്‍ ഫോണ്‍ ജനാലയ്ക്കരികിലോ മറ്റോ വച്ച് ഉപയോഗിക്കുന്നത് ഈ പ്രശ്നം ഒരു പരിധിവരെ ലഘൂകരിക്കാന്‍ സഹായിക്കും. മാത്രമല്ല മുകളിലത്തെ നിലയിലേക്കോ തുറസ്സായ സ്ഥലത്തേക്കോ മാറിനിന്ന് ഫോണ്‍ ഉപയോഗിക്കുന്നത് ടവറില്‍ നിന്ന് മികച്ച സിഗ്നല്‍ ലഭിക്കുന്നതിന് കാരണമാകും.
ഫോണിന്റെ നെറ്റ് വര്‍ക്ക് പെട്ടെന്ന് ദുര്‍ബലമായാല്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗം ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുക എന്നതാണ്. ചിലപ്പോള്‍ ചെറിയ നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ കാരണം ഫോണിന് അടുത്തുള്ള ടവറുകളിലേക്ക് ശരിയായി കണക്റ്റ് ചെയ്യാന്‍ സാധിക്കില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് ലഭ്യമായ നെറ്റ് വര്‍ക്കുകള്‍ക്കായി സ്കാന്‍ ചെയ്യുകയും മികച്ച സെല്‍ ടവറിലേക്ക് കണക്റ്റ് ചെയ്യുകയും ചെയ്യുന്നു.
ഉടനടി റീസ്റ്റാര്‍ട്ട് ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കില്‍ എയര്‍പ്ലെയിന്‍ മോഡ് കുറച്ച് സെക്കന്‍ഡ് നേരത്തേക്ക് ഓണാക്കി പിന്നീട് അത് ഓഫാക്കാം. ഇത് ഫോണിന്റെ മൊബൈല്‍ നെറ്റ് വര്‍ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നു.
ചിലപ്പോള്‍ സിം കാര്‍ഡും ഫോണും തമ്മിലുള്ള ഒരു ചെറിയ കണക്ഷന് പ്രശ്നം പോലും നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ക്ക് കാരണമാകും. അത്തരമൊരു സാഹചര്യത്തില്‍ ഫോണ്‍ ഓഫ് ചെയ്യുകയും സിം കാര്‍ഡ് നീക്കം ചെയ്യുകയും വീണ്ടും ഉപയോഗിക്കുകയും ചെയ്യാം.
സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ ഇടയ്ക്കിടെ സോഫ്റ്റ് വെയര്‍ അപ്ഡേറ്റുകള് പുറത്തിറക്കാറുണ്ട്. നെറ്റ് വര്‍ക്ക്, മോഡം, കണക്റ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ട ചിലത് ഇതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍, സിസ്റ്റം അപ്ഡേറ്റുകള് അവഗണിക്കരുത്.
ഫോണിന്റെ സെറ്റിംഗ്സിലേക്ക് പോയി സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് പോലുള്ള പുതിയ അപ്ഡേറ്റുകള്‍ക്കായി പരിശോധിക്കുക. വ്യത്യസ്ത നിര്‍മ്മാതാക്കളുടെ ഫോണുകളില്‍ ഈ അപ്ഡേറ്റിന്റെ പേരും സ്ഥലവും വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കുക.
നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ വീണ്ടും നിലനില്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ നെറ്റ് വര്‍ക്ക് ക്രമീകരണങ്ങള്‍ പുനഃസജ്ജമാക്കുന്നത് ഇത് നിങ്ങളുടെ മൊബൈല്‍ നെറ്റ് വര്‍ക്ക്, വൈഫൈ, ബ്ലൂടൂത്ത് എന്നിവയുമായി ബന്ധപ്പെട്ട ചില സേവനങ്ങള്‍ക്കായുള്ള ഡിഫോള്‍ട്ട് ക്രമീകരണങ്ങള്‍ പുനഃസ്ഥാപിക്കുക.
നെറ്റ് വര്‍ക്ക് ക്രമീകരണങ്ങള്‍ പുനഃസജ്ജമാക്കുന്നതിന് Wi-Fi പാസ്വേഡുകള് പോലുള്ള വിവരങ്ങള്‍ വീണ്ടും നല്‍കേണ്ടി വന്നേക്കാം. അതിനാല്‍ ഇത് അവസാന ആശ്രയമായി മാത്രമേ ഉപയോഗിക്കാവൂ എന്ന് ഓര്‍മ്മിക്കുക.
CINEMA
മലയാളികള്‍ക്ക് സുപരിചിതനായ കലാകാരനായിരുന്നു കലാഭവന്‍ നവാസ്. മിമിക്രി വേദികളിലൂടെ ആരംഭിച്ച് സിനിമയിലൂടേയും ടെലിവിഷനിലൂടെയുമെല്ലാം മലയാളി ജീവിതത്തിന്റെ ഭാഗായി മാറുകയായിരുന്നു അദ്ദേഹം. ചിരിപ്പിക്കുന്നത് പോലെ തന്നെ മനോഹരമായ പാട്ടുപാടിയും നവാസ് മനസ് കവര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ വിയോഗം മലയാളിക്ക് ഒരിക്കലും മായാത്തൊരു മുറിപ്പാടാണ് നല്‍കിയത്.
നവാസിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം എല്ലാവരും ചേര്‍ത്തു പറയുന്നതാണ് ഭാര്യ രഹ്നയുടെ പേരും. ഒരുമിച്ച് അഭിനയിക്കുകയും പിന്നീട് ജീവിതത്തില്‍ ഒന്നാവുകയും ചെയ്തവര്‍. നവാസിന്റെ കൂടെ എല്ലായിടത്തും രഹ്നയുമെത്തിയിരുന്നു. നവാസിന്റെ മരണ ശേഷം രഹ്നയെ കണ്ടത് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ റിലീസ് സമയത്ത് മാത്രമാണ്.
ഇന്ന് കലാഭവന്‍ നവാസിന്റെ ജന്മദിനമാണ്. ഈ അവസരത്തില്‍ അദ്ദേഹത്തിനൊപ്പമുള്ളൊരു പഴയ വിഡിയോ പങ്കുവച്ചുകൊണ്ട് രഹ്ന പങ്കുവച്ച വാക്കുകള്‍ ആരാധകരുടെ മനസ് തൊടുകയാണ്. 'ഇന്ന് ഓഗസ്റ്റ് 10 നവാസ്ക്കയുടെ പിറന്നാളാണ്. കാത്തിരിപ്പിനൊടുവില്‍ സുബര്ക്കത്തില് വച്ച് ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടും. ഇതിനേക്കാള്‍ മനോഹരമായി ഞങ്ങള്‍ അവിടെ ജീവിക്കും'' എന്നാണ് രഹ്ന കുറിച്ചത്.പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്.
'' ഒരു കലാകാരന് പടച്ചവന് സ്വര്‍ഗം കൊടുത്ത് അനുഗ്രഹിക്കുകയാണെങ്കില്‍ അത് നവാസിക്കയിക്കായിരിക്കും കാരണം അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല അതുപോലെ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാത്ത വരും അള്ളാഹു സ്വര്‍ഗ്ഗം നല്കി അനുഗ്രഹിക്കട്ടെ, എന്ത് മനോഹരമായാണ് ഇവര്‍ രണ്ടു പേരും സ്നേഹിച്ചിരുന്നത്. ഇത്ത ആഗ്രഹിച്ചത് പോലെ ആ നാഥന് നിങ്ങളെ ഒന്നിപ്പിക്കട്ടെ, ഇത്താടെ ആഗ്രഹം പോലെ. ജന്നതിലും ഒരുമിച്ചു കൂടാന്‍. പടച്ചോന് അനുഗ്രഹിക്കട്ടെ. പടച്ചവന് നാളെ മഹ്ശറയില്‍ 2 ആളെയും ഒന്നിച്ചുകൂട്ടട്ടെ' എന്നിങ്ങനെയാണ് കമന്റുകള്‍.
ബൈസിക്കിള്‍ തീവ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ജിസ് ജോയ്. സംവിധായകന് എന്നതിലുപരിയായി മലയാളത്തിലെ മുന്‍നിര ഡബ്ബിങ് ആര്‍ടിസ്റ്റുമാരില്‍ ഒരാളാണ് ജിസ് ജോയ്. അല്ലു അര്‍ജുന്റെ സിനിമകള്‍ക്ക് ഡബ് ചെയ്തതോടെയാണ് ജിസ് ജോയിയുടെ ശബ്ദം പലരും തിരിച്ചറിയാന്‍ തുടങ്ങിയത്. കരിയറിന്റെ തുടക്കകാലത്ത് നിരവധി സീരിയലുകള്‍ക്കും ജിസ് ജോയ് ശബ്ദം നല്‍കിയിരുന്നു. പരസ്യ സംവിധായകനായും സിനിമാ സംവിധായകനായും ഇന്ന് മലയാളത്തില്‍ സജീവമാണ് ജിസ് ജോയ്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം ഒരു പരസ്യത്തിൽ വർക്ക് ചെയ്യുമ്പോൾ ഉണ്ടായ അനുഭവം പങ്കിടുകയാണ് അദ്ദേഹം.
‘ലാല്‍ സാറിനെ വെച്ച് അമ്പത്തിരണ്ടോളം ആഡ് ഫിലിംസ് ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് അനുഭവിക്കുന്ന ആര്‍ക്കും മാതൃകയാക്കാവുന്ന പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്. ഒരാളെ വേദനിപ്പിക്കാതെ എങ്ങനെ നോ പറയാം, എങ്ങനെ മറ്റുള്ളവരോട് സൗമ്യമായി ഇടപഴകാം എന്ന് പറയുന്ന സംഗതി ഭയങ്കരമാണ്. അദ്ദേഹത്തിന്റെ ഒപ്പം ആദ്യമായി വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. ചേര്‍ത്തലയിലായിരുന്നു ഷൂട്ടിങ്.
ഒരു ദിവസം രാത്രി എട്ട് മണി വരെ ഷൂട്ടുണ്ടായിരുന്നു.ഒരു അഞ്ച് മണിയായപ്പോള്‍ ലാല്‍ സാര്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു, മോനെ ഞാൻ ഇപ്പോൾ പോയാൽ മോന് ബുദ്ധിമുട്ടാകുമോയെന്ന ചോദിച്ചു. ഞാൻ ഓർത്തു സാർ വെറുതെ തമാശ പറയുകയാണെന്ന്, സാർ പെട്ടന്ന് പോയാൽ ബുദ്ധിമുട്ടാകുമല്ലോ എന്ന് ഞാൻ പറഞ്ഞു, എത്ര മണി വരെ ഷൂട്ട് ചാർട്ട് ചെയ്തിട്ടുണ്ടെന്ന് ചോദിച്ചു എന്നോട്. ഞാൻ 8 മണി വരെ ഉണ്ടെന്നും പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, കൊച്ചിയില്‍ ഒരു അവാര്‍ഡ് നൈറ്റ് ഉണ്ട് വരില്ലെന്ന് പറഞ്ഞിരുന്നെങ്കിലും അത്രയും വേണ്ടപ്പെട്ട ആള് വിളിച്ച് വരാമോ എന്ന് ചോദിച്ചിട്ടുണ്ട് എന്ന്. പോവാതിരിക്കാന്‍ പറ്റാത്ത പരിപാടിയാണ് എന്ത് ചെയ്യും ബുദ്ധിമുട്ടാവുമോ എന്ന് എന്നോട് ചോദിച്ചു. സാറില്ലാതെ മറ്റൊന്നും ഷൂട്ട് ചെയ്യാനില്ലെന്ന് പറഞ്ഞപ്പോള്‍, ഞാനെന്ത് ചെയ്യും എന്നാണ് ലാലേട്ടന് എന്നോട് ചോദിച്ചത്.
സാര്‍ ഉറപ്പായിട്ടും പോകണം സാര്‍ എന്നും നാളെ ഒരു ദിവസം കൊണ്ട് നമുക്ക് ഇത് പാച്ച് ചെയ്തെടുക്കാമെന്നും ഞാന്‍ പറഞ്ഞു. അല്ലാതെ ഒരിക്കലും അദ്ദേഹത്തോട് പോകേണ്ടെന്ന് പറയാന്‍ നമുക്ക് സാധിക്കില്ല. പകരം നാളെ എത്ര വൈകി വേണമെങ്കിലും ഞാന്‍ നില്ക്കാം, അതുപോലെ എത്ര നേരത്തേ വേണമെങ്കിലും വരാമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. നാളെ എപ്പോള്‍ വരണമെന്നും എന്നോട് ചോദിച്ചു. ഒരു എട്ട് മണി ഓക്കെ ആണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഏഴരയ്ക്കെത്താം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതൊന്നും അദ്ദേഹം പറയണ്ടതോ ചോദിക്കേണ്ട കാര്യമോ ഇല്ല. ഇതാണ് പുള്ളി നമ്മുക്ക് തരുന്ന കംഫേർട്ട്നെസ്സ്,’ ജിസ് ജോയ് പറഞ്ഞു. ഹാപ്പി ഫ്രെയിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
അഭിനേതാവ് എന്ന നിലയിൽ നിന്ന് വിനോദ വ്യവസായരംഗത്തേക്ക് വ്യവസായ സാമ്രാജ്യം വിപുലീകരിച്ച് തെലുങ്ക് സൂപ്പർ താരം 'ഐക്കൺ സ്റ്റാർ' അല്ലു അർജുൻ. AAA സിനിമാസിന്റെ ഏറ്റവും പുതിയ മൾട്ടിപ്ലക്സ് തിയേറ്റർ വിശാഖപട്ടണത്ത് പ്രൗഢഗംഭീരമായി ഉദ്ഘാടനം ചെയ്തു. വിശാഖപട്ടണത്തിലെ പുതിയ തിയേറ്ററിന്റെ പ്രധാന ആകർഷണം ഇന്ത്യയിലാദ്യമായി അവതരിപ്പിക്കുന്ന 'LED Projection Q-Luxon Screen' ആണ്. അഭിനയത്തിന് അപ്പുറത്തേക്ക് വീണ്ടുമൊരു നിർണായക ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് അല്ലു അർജുൻ.
70 അടി നീളവും 30 അടി വീതിയുമുള്ള ഈ സ്ക്രീൻ ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ LED സിനിമാ സ്ക്രീൻ കൂടിയാണ്. തിയേറ്റർ കാഴ്ചാനുഭവത്തിൽ പുതിയ മാനദണ്ഡങ്ങൾ കുറിച്ചുകൊണ്ടാണ് ഈ അത്യാധുനിക സാങ്കേതികവിദ്യയുടെ അരങ്ങേറ്റം. താരപദവിക്കപ്പുറം പ്രേക്ഷകർക്ക് മികച്ച സിനിമാനുഭവം സമ്മാനിക്കുക എന്ന അല്ലു അർജുന്റെ കാഴ്ചപ്പാടാണ് AAA സിനിമാസിലൂടെ യാഥാർത്ഥ്യമാകുന്നത്. അത്യാധുനിക സാങ്കേതികവിദ്യയും ലോകോത്തര ഹോസ്പിറ്റാലിറ്റിയും ഒന്നിപ്പിക്കുന്ന AAA സിനിമാസ് വിശാഖപട്ടണത്തിലെ വിനോദ മേഖലയ്ക്ക് പുതിയൊരു ഉണർവ് സമ്മാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രേക്ഷകർക്ക് മികച്ച അനുഭവം സൃഷ്ടിക്കുന്നതിലേക്ക് സിനിമയുമായുള്ള തന്റെ ബന്ധം വ്യാപിപ്പിച്ചുകൊണ്ട്, താരപദവിക്കപ്പുറമുള്ള അല്ലു അർജുന്റെ യാത്രയെയാണ് AAA സിനിമാസ് പ്രതിനിധീകരിക്കുന്നത്. സാങ്കേതികവിദ്യ, പ്രീമിയം അടിസ്ഥാന സൗകര്യങ്ങൾ, സൗകര്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, പുതിയ കാലത്തെ പ്രീമിയം സിനിമാ അനുഭവം കെട്ടിപ്പടുക്കുകയാണ് ഈ ബ്രാൻഡ് ലക്ഷ്യമിടുന്നത്.
റീക്ലൈനർ ടിക്കറ്റ് ഉടമകൾക്കായുള്ള പ്രത്യേക ഐക്കൺ സ്റ്റാർ ലോഞ്ച്, സവിശേഷമായ വിഐപി എൻട്രൻസ്, പ്രീമിയം സീറ്റിംഗ് എന്നിവയിലൂടെ ഈ അനുഭവം സ്ക്രീനിനും അപ്പുറത്തേക്ക് നീളുന്നു. പ്രേക്ഷകർക്ക് കൂടുതൽ അനുഭവവേദ്യമായി നിൽക്കുന്നതും ഓർമ്മയിൽ നിൽക്കുന്നതുമായ രീതിയിൽ സിനിമ ആസ്വദിക്കാൻ കഴിയുന്ന ഇടങ്ങൾ സൃഷ്ടിച്ചുകൊണ്ട് സിനിമയിലൂടെ തിരിച്ചുനൽകുക എന്ന അല്ലു അർജുന്റെ കാഴ്ചപ്പാടിനെയാണ് ഈ സങ്കൽപ്പം പ്രതിഫലിപ്പിക്കുന്നത്.
റീക്ലൈനർ ടിക്കറ്റ് ഉടമകൾക്കായി പ്രത്യേകം സജ്ജമാക്കിയ പ്രീമിയം ലോഞ്ചായ ഐക്കൺ സ്റ്റാർ ലോഞ്ച്, വിശിഷ്ട വ്യക്തികൾക്കായി പ്രത്യേക പ്രവേശന കവാടവും വിഐപി സീറ്റിംഗും വിഐപി എൻട്രൻസ്, ശബ്ദ-ദൃശ്യ മികവിനൊപ്പം സിനിമ കാണുന്നത് അവിസ്മരണീയമാക്കുന്ന അത്യാധുനിക ആഡംബര സൗകര്യങ്ങൾ. എന്നിവയെ ഒരു മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവന്നുകൊണ്ട് ഈ തുടക്കം വിശാഖപട്ടണത്തിന്റെ വിനോദ മേഖലയിൽ ഒരു പുതിയ അധ്യായം കുറിക്കുകയാണ് AAA സിനിമാസ്. സ്ക്രീനിനപ്പുറത്തേക്ക് നീളുന്ന ഒരു വിനോദ യാത്രയാണ് അല്ലു അർജുൻ ഇതിലൂടെ ലക്ഷ്യമിടുന്നത്.
NAMMUDE NAADU
ഉത്തരാഖണ്ഡ് ചമോലിയിൽ മേഘവിസ്ഫോടനം. ഇന്ന് ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയെത്തുടർന്ന് തമാക് നല (Tamak Nala) അരുവിയിലെ ജലനിരപ്പ് ഉയർന്നതോടെ, ജ്യോതിർമഠിൽ നിന്ന് ഏകദേശം 37 കിലോമീറ്റർ അകലെ മലാരി ദേശീയപാതയെ ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയി.ഇതോടെ നിതി താഴ് വരയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. അതിർത്തി മേഖലയിലെ പത്തിലധികം ഗ്രാമങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.ഒരു മാസം മുൻപ് മാത്രം നിർമ്മിച്ച പാലമാണ് കുത്തിയൊലിച്ചെത്തിയ വെള്ളത്തിലും ശക്തമായ ഒഴുക്കിലും പെട്ട് തകർന്നത്. പാലം തകർന്നതോടെ അതിർത്തിയിലെ പല ഗ്രാമങ്ങളിലേക്കുമുള്ള യാത്രാസൗകര്യം പൂർണ്ണമായും നിലച്ചു. സ്ഥലത്ത് ദുരന്തനിവാരണ സേനകളെ ഭരണകൂടം വിന്യസിപ്പിച്ചു.
മഴക്കാലത്ത് ഈ പാത നേരിടുന്ന ദുർബലാവസ്ഥയെ ഈ സംഭവം വീണ്ടും എടുത്തുകാണിക്കുന്നു. കഴിഞ്ഞ വർഷം ‘തമാക് നല’ എന്ന അരുവി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് ഇതേ സ്ഥലത്തുണ്ടായിരുന്ന സ്ഥിരം പാലവും ഒലിച്ചുപോയിരുന്നു. മഴക്കാലത്ത് അരുവി കരകവിയുമ്പോഴെല്ലാം ഈ പാലത്തിന് കേടുപാടുകൾ സംഭവിക്കുകയോ അത് തകരുകയോ ചെയ്യാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഉച്ചകഴിഞ്ഞ് അരുവിയിലെ ജലനിരപ്പ് പെട്ടെന്നുയർന്നതിനെത്തുടർന്നാണ് പാലം ഒലിച്ചുപോയതെന്ന് പ്രദേശവാസികൾ പറയുന്നു. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തിവരികയാണ് . സംഭവത്തെത്തുടർന്ന് ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ (BRO) ഒരു ജീവനക്കാരനെ കാണാതായിട്ടുണ്ട്. എസ്.ഡി.ആർ.എഫ് (SDRF), എൻ.ഡി.ആർ.എഫ് (NDRF), ജില്ലാ ഭരണകൂടം എന്നിവയുടെ സംഘങ്ങൾ സ്ഥലത്തേക്ക് തിരിച്ചു.
സമുദ്ര വാണിജ്യ പാതകളിലെ സുരക്ഷാ ആശങ്കകളും സംഘര്‍ഷങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് റെയില്‍ പാത എന്ന വന്‍പദ്ധതിയുമായി റഷ്യന്‍ ഉപപ്രധാനമന്ത്രി മററ്റ് ഖൂസ്നൂലിന്‍ രംഗത്ത്. പരമ്പരാഗതമായി ഉപയോഗിക്കുന്ന കടല്പ്പാതകള് നേരിടുന്ന പതിസന്ധികളാണ് റഷ്യയെ ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
യുക്രെയ്നുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് കരിങ്കടലില്ഡ്രോണ് ആക്രമണങ്ങള്‍ കൂടിയത് റഷ്യന്‍ എണ്ണക്കപ്പലുകളുടെ യാത്ര തടസ്സപ്പെടുത്തുന്നുണ്ട്. പശ്ചിമേഷ്യന്‍ പ്രതിസന്ധി മൂലം ചെങ്കടല്‍, ബോസ്ഫറസ്, ഹോര്‍മുസ് എന്നീ പ്രധാന സമുദ്ര പാതകള്‍ സുരക്ഷിതമല്ലാതായി. നിലവില്‍ റഷ്യയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോര്‍ ഇറാനിലെ ചബഹാര്‍ തുറമുഖം വഴിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ യുഎസ് ഉപരോധങ്ങളും മിഡില്‍ ഈസ്റ്റിലെ അസ്ഥിരതയും ഇതിന്റെ വേഗത കുറച്ചു.
മോസ്കോയില്‍ നിന്ന് തുടങ്ങി തെക്കോട്ട് നാല് രാജ്യങ്ങള്‍ കടന്ന് ഇന്ത്യയിലേക്കെത്തുന്നതാണ് റഷ്യ നിര്‍ദേശിച്ച പുതിയ റെയില്‍ ശൃംഖല. പദ്ധതി യാഥാര്‍ഥ്യമായാല്‍ കരയാല്‍ ചുറ്റപ്പെട്ട രാജ്യങ്ങളായ അഫ്ഗാനിസ്ഥാനും തുര്‍ക്ക്മെനിസ്ഥാനും വലിയ സാമ്പത്തിക പ്രയോജനം ലഭിക്കും. സാമ്പത്തികമായി ഏറെ ഗുണകരമാണെങ്കിലും രാഷ്ട്രീയമായി ഇത് നടപ്പിലാക്കാന്‍ വലിയ കടമ്പകളുണ്ട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിടവും തര്‍ക്കങ്ങളും കാരണം പാകിസ്ഥാന് വഴിയുള്ള ചരക്കുനീക്കം എളുപ്പമാകില്ല. താലിബാന് ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളും സുരക്ഷാ ആശങ്കകളും നിലനില്ക്കുന്നു. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും നൂതന റെയില്‍വേ ട്രാക്കുകള്‍ നിര്‍മിക്കുന്നതിന് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം ആവശ്യമാണെന്നതും വെല്ലുവിളി ഉയര്‍ത്തുന്ന ഘടകമാണ്. റഷ്യയുടെ നിര്‍ദ്ദേശത്തോട് ഇന്ത്യയോ പാകിസ്ഥാനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Channels
ബിഗ് ബോസ് മലയാളം സീസൺ 8ന്റെ പുതിയ പ്രൊമോ പുറത്തുവിട്ടു. അഗ്നിപരീക്ഷയിൽ അവതാരകയായി എത്തുന്ന റെനീഷ റഹീമിനെ അവതരിപ്പിച്ച് കൊണ്ടുള്ളതാണ് പ്രൊമോ. 'ഇവിടെ കളിക്കുന്നതും കളി നിയന്ത്രിക്കുന്നതും ആ ഒരാൾ..', എന്ന ക്യാപ്ഷനോടെ പുറത്തുവന്ന വീഡിയോയിൽ ജഡ്ജസ് ആയി എത്തുന്നത് അഖിൽ മാരാർ, റിയാസ് സലീം, രഞ്ജിനി ഹരിദാസ് എന്നിവരും എത്തുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസണിൽ ഇത്തവണ രണ്ട് ഷോകളാണ് നടക്കുക. അതിൽ ആദ്യത്തോട് അഗ്നിപരീക്ഷയാണ്. കോമണേഴ്സിന് വേണ്ടിയുള്ളതാണ് ഈ ഷോ. ഒഡിഷനുകളിലൂടെ തെരഞ്ഞെടുത്ത 40 കോമണേഴ്സായ മത്സരാർത്ഥികളാണ് അഗ്നിപരീക്ഷയിൽ പങ്കെടുക്കുന്നത്. 21 എപ്പിസോഡുകളായിരിക്കും ഉണ്ടാകുക. ഒപ്പം പ്രേക്ഷകർക്ക് വോട്ടിംഗ് ഫെസിലിറ്റിയും ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റ്റ് 15ന് അഗ്നിപരീക്ഷ ആരംഭിക്കും. ഏഷ്യാനെറ്റിലും ജിയോ ഹോട്സ്റ്റാറിലും ഷോ പ്രേക്ഷകർക്ക് കാണാം.
അഗ്നിപരീക്ഷ എന്ന് പറയുന്നൊരു പ്രീ ഷോ അതായത് സ്പിന്‍ ഓഫ് ആണിത്. പ്രധാന സീസണിന് മുന്‍പ് നിശ്ചിത എപ്പിസോഡുള്ള ചെറിയൊരു സീസണ്. ഇതില്‍ പങ്കെടുക്കുന്നവര്‍ എല്ലാം കോമണര്‍ മത്സരാര്‍ത്ഥികളാണ്. അപേക്ഷകർ നൽകുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ഷോര്‍ട് ലിസ്റ്റ് ചെയ്ത് ചെ്ത് ഒടുവിൽ 50 അല്ലെങ്കില്‍ 45 പേരെയാണ് അഗ്നിപരീക്ഷയിൽ ഉണ്ടാകുക. ഇവർ ഷോയിൽ മാറ്റുരയ്ക്കും. ഇവർക്ക് ഓഡിയൻസ് വോട്ടും ഉണ്ടായിരിക്കും. അഗ്നിപരീക്ഷയിൽ മൂന്ന് ജഡ്ജസ് ഉണ്ട്. ഒരു അവതാരകയും ഉണ്ടായിരിക്കും. ഇവര്‍ മുൻ ബിഗ് ബോസ് വിന്നറുമാരോ റണ്ണറപ്പോ ശ്രദ്ധനേടിയവരോ ഒക്കെ ആയിരിക്കും. ഫിസിക്കല്‍, മെന്റല്‍, ഹ്യൂമര്‍, സംവാദം, എല്ലാം മത്സരാർത്ഥികൾ നേരിടേണ്ടി വരും. ഒരു മത്സരാര്‍ത്ഥിക്ക് 3 റെഡ് സിഗ്നല്‍ കിട്ടിയാല്‍ ഔട്ട് ആകും. യെല്ലോ ആണെങ്കില്‍ ഹോള്‍ഡും ഗ്രീന്‍ ആണെങ്കില്‍ സെലക്ടും ആയിരിക്കും. ആറാമത്തെ എപ്പിസോഡ് മുതല്‍ ഇവര്‍ക്ക് വോട്ടിംഗും ഉണ്ടാകും. ഇതെല്ലാം തരണം ചെയ്യുന്നവരാകും മെയ്ന്‍ സീസണിലേക്ക് എത്തുക.
നടന് ഉല്ലാസ് പന്തളത്തിന് സഹായവുമായി നടന് ബാല. പക്ഷാഘാതത്തെ തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന താരത്തിനും കുടുംബത്തിനും ഓണക്കാലത്ത് ധനസഹായം നല്‍കിയാണ് ബാല സഹായവുമായി മുന്നോട്ട് വന്നത്. ഉല്ലാസിന് പണം കൈമാറുന്നതിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട് ബാല.
''ഇദ്ദേഹത്തിന് കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് ജീവിതത്തില്‍ വലിയൊരു അടിയേറ്റു. അതില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ സ്ട്രോക്ക് വന്നു. ഒരാള്‍ തളര്‍ന്നു പോയാല്‍ നാല് പേര് ചേര്‍ന്ന് കൈ കൊടുക്കണം. അതാണ് ഏറ്റവും വലിയ ദൈവ തുണ. ഇതുപോലെയുള്ള കലാകാരന്മാര്ക്ക് കലയല്ലാതെ വേറെ ജോലി അറിയില്ല. ഇവര്‍ക്ക് ചെയ്യാനാകുന്നത് നമുക്ക് ചെയ്യണം. എത്രോ മിമിക്രി കലാകാരന്മാരുണ്ട്, ഇത് കാണുന്ന സാധാരണക്കാരുണ്ട്, ബാലയെ ഇഷ്ടപ്പെടുന്നവരുണ്ട്.' ബാല പറയുന്നു.
''ഞാന്‍ നിങ്ങളോട് സഹായം ചോദിക്കുകയാണ്. ഞാന്‍ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് മനസു കൊണ്ട് ചെയ്യുന്നു. ഇത് കാശിന്റെ കണക്കല്ല ഇത്. ഈ കുട്ടികള്‍ വലിയ സ്വപ്നങ്ങളോടെയാണ് നില്‍ക്കുന്നത്. മികച്ച കലാകാരനായ ഉല്ലാസ് പന്തളത്തെ എനിക്ക് തിരിച്ചു വേണം. മലയാളത്തിന് തിരിച്ചു വേണം. ഞങ്ങള്‍ ഒരുപാട് ഷോകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. തിരിച്ചു വരും. സിനിമയില്‍ കയറണം. ഈ വിഡിയോ പോലും എനിക്ക് വേണ്ടിയല്ല എടുക്കുന്നത്. മരണത്തെ മുഖാമുഖം കണ്ട് വന്ന എനിക്ക് പബ്ലിസിറ്റി വേണ്ട. ഇദ്ദേഹത്തിനും കുടുംബത്തിന് നന്മയുണ്ടാകണം'' എന്നും ബാല പറയുന്നു.
ഓണക്കാലത്ത് കുടുംബത്തിനുള്ളതെന്ന് പറഞ്ഞ് പണം കൈമാറിയ ബാല ആരോഗ്യം ശരിയാകുന്നത് വരെ ഞാന്‍ നോക്കിക്കോളാം എന്നും പറയുന്നുണ്ട്. ആരോഗ്യം എല്ലാം ശരിയായി കഴിഞ്ഞ് മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളെ മറക്കരുതെന്നും ബാല പറയുന്നുണ്ട്.
മിമിക്രി വേദികളിലൂടെയാണ് ഉല്ലാസ് പന്തളം താരമാകുന്നത്. റിയാലിറ്റി ഷോകളിലൂടെ ചിരിപ്പിച്ച് മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു ഉല്ലാസ്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് താരത്തിന് പക്ഷാഘാതം ഉണ്ടാകുന്നത്. ശരീരത്തിന്റെ ഇടതുഭാഗം ഭാഗികമായി തളര്‍ന്നുപോയി. വേദികള്‍ നഷ്ടമായതോടെ ഹോട്ടല്‍ തുടങ്ങിയിരുന്നു. വീണ്ടും വേദികളിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് ഉല്ലാസ്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മനീഷ കെ എസ്. നടിയായും ഗായികയായുമെല്ലാം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെ തിളങ്ങിയിട്ടുള്ള മനീഷ ഒരു ഡബ്ബിംഗ് ആർടിസ്റ്റ് കൂടിയാണ്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മഴ തോരും മുൻപേ എന്ന സീരിയലിലാണ് മനീഷ അഭിനയിക്കുന്നത്. പരമ്പരയിൽ ഗ്രേസമ്മ എന്ന കഥാപാത്രമായിട്ടാണ് മനീഷ എത്തുന്നത്. തന്റെ പ്രൊഫഷണൽ ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയുമൊക്കെ വിശേഷങ്ങൾ മനീഷ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് മനീഷ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. എം.എസ്.ഡബ്ല്യു പരീക്ഷയില്‍ രണ്ടാം റാങ്കാണ് മനീഷയുടെ മകൾ നീരദ സ്വന്തമാക്കിയിരിക്കുന്നത്.
''എന്റെ കുഞ്ഞിപ്പെണ്ണ് എന്ന നിലയില്‍ ഒരുപാടൊരുപാട് കൊഞ്ചിച്ചുകൊല്ലുമെങ്കിലും പഠനകാര്യത്തില്‍ ഒരിക്കലും എനിക്കവളെ അവളാഗ്രഹിച്ചപോലെ സഹായിക്കാന്‍ പറ്റിയിട്ടില്ലെങ്കിലും വിദ്യാഭ്യാസകാര്യത്തില്‍ കുഞ്ഞുനാളുമുതലെ സ്വയംപര്യാപ്തത കൈവരിച്ച ഒരു മിടുക്കിക്കുട്ടിയാണ് എന്റെ വാവ... സ്വയം പഠിക്കാനും കൂടെയുള്ള കുട്ടികളെ പഠിക്കാന്‍ സഹായിക്കാനും പുസ്തകപ്പുഴു മാത്രമാവാതെ മറ്റു എല്ലാ കലാപരിപാടികളിലും തന്റെ സാന്നിധ്യം നിറക്കാനും എല്ലാ പഠനയിടങ്ങളിലും അവള് ശ്രദ്ധിക്കാറുണ്ടായിരുന്നു... ഞങ്ങളുടെ പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറം എന്റെ കുഞ്ഞ് നേട്ടങ്ങള്‍ കൈവരിക്കുമ്പോഴെല്ലാം സര്‍വേശ്വരനോട് ഒരായിരം നന്ദി പറയുന്നു... മാനുഷികമൂല്യങ്ങള്‍ക്കൊപ്പം ജ്ഞാനത്തിന്റെ അറിവിന്റെ പടികള്‍ മുകളിലേക്ക് കയറാന്‍ ഇനിയും എന്റെ കുഞ്ഞിനെ ദൈവം പ്രാപ്തയാക്കട്ടെ. പ്രാര്‍ഥിച്ച അനുഗ്രഹിച്ച ഓരോരുത്തര്‍ക്കും നന്ദി. എം.എസ്.ഡബ്ല്യു (MSW) രണ്ടാം റാങ്ക് ജേതാവ്. അഭിനന്ദനങ്ങള്‍ വാവൂസ്'', മനീഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ബീന ആന്റണി, രഞ്ജു രഞ്ജിമാർ, മീര കൃഷ്ണൻ തുടങ്ങി നിരവധിയാളുകൾ മനീഷയുടെ പോസ്റ്റിനു താഴെ മകൾക്ക് ആശംസകൾ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ 8ന് ആരംഭമാകാൻ പോകുകയാണ്. ഇതിനോട് അനുബന്ധിച്ചുള്ള അഗ്നിപരീക്ഷ എന്ന പ്രീ ഷോ ഓഗസ്റ്റ് 15ന് ആരംഭിക്കും. തതവസരത്തിൽ ബിഗ് ബോസിലേക്ക് ഏതൊക്കെ സെലിബ്രിറ്റികളാകും മത്സരാർത്ഥികളായി എത്തുക എന്ന പ്രെഡിക്ഷൻ ലിസ്റ്റുകളുമായി റിവ്യൂവർമാരും സജീവമാണ്. പ്രെഡിക്ഷൻ ലിസ്റ്റിൽ ആദ്യം മുതൽ ഉയർന്ന് കേട്ടൊരു പേരൊണ് നടൻ സിദ്ധാർത്ഥ് പ്രഭുവിന്റേത്. തട്ടീം മുട്ടീം എന്ന സീരിയലിലൂടെ മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായി മാറിയ സിദ്ധാർത്ഥ്, അടുത്തിടെ ഉപ്പും മുളകും എന്ന പരമ്പരയിൽ ആയിരുന്നു അഭിനയിച്ചിരുന്നത്.
എന്നാൽ ഉപ്പും മുളകിൽ നിന്നും പിന്മാറുന്നതായി ഏതാനും നാളുകൾ മുൻപ് സിദ്ധാർത്ഥ് വെളിപ്പെടുത്തിയിരുന്നു. കാരണം എന്താണെന്ന് വ്യക്തമാക്കിയിരുന്നുമില്ല. സിദ്ധു തിരിച്ച് വരണമെന്ന് ആവശ്യപ്പെട്ട് ആരാധകർ ഒരുവശത്ത് എത്തിയപ്പോൾ ബിഗ് ബോസിൽ പോകാൻ വേണ്ടിയാണ് ബ്രേക്കെടുത്തതെന്ന തരത്തിലും പ്രചരണങ്ങൾ വന്നു. പിന്നാലെ പ്രെഡിക്ഷൻ ലിസ്റ്റിലും സിദ്ധാർത്ഥ് ഇടംപിടിച്ചു. ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്. താൻ ബിഗ് ബോസിലേക്ക് ഇല്ലെന്നും അതിന് വേണ്ടിയല്ല ഉപ്പും മുളകിൽ നിന്നും ബ്രേക്ക് എടുത്തതെന്നും പറഞ്ഞ സിദ്ധാർത്ഥ്, പ്രചരണങ്ങളും ഊഹാപോഹങ്ങളും വേണ്ടെന്നും ആവശ്യപ്പെട്ടു.
"ഒരു കാര്യം വ്യക്തമാക്കാനുണ്ട്. 'ഉപ്പും മുളകും' സീരിയലിൽ നിന്നുള്ള ബ്രേക്കിന് കാരണം ഞാൻ ബിഗ് ബോസിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നതാണെന്ന തരത്തിൽ നിരവധി പ്രവചനങ്ങളും ഊഹാപോഹങ്ങളും യൂട്യൂബിലും മറ്റും കാണാനിടയായി. അത് പക്ഷേ സത്യമല്ല. അക്കാര്യം ഉറപ്പാണ്. ബിഗ് ബോസിൽ ഞാൻ പങ്കെടുക്കുന്നില്ല. അടിസ്ഥാനരഹിതമായ ഇത്തരം അഭ്യൂഹങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയാണ്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഞാൻ തന്നെ നിങ്ങളെ അറിയിക്കും", എന്നായിരുന്നു സിദ്ധാർത്ഥ് പ്രഭുവിന്റെ വാക്കുകൾ.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും മികച്ച, വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. രാജ്യത്തെ വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ഷോയിൽ വിവിധ മേഖലകളിൽ നിന്നുമുള്ള ഒരു കൂട്ടം മത്സരാർത്ഥികൾ എത്തും. പിന്നീട് പുറം ലോകവുമായി യാതൊരു ബന്ധവും ഇവർക്കുണ്ടാവില്ല. ഇവിടെ അവർക്കായി മെന്റലിയും ഫിസിക്കലും ആയിട്ടുള്ള ടാസ്കുകളും ഉണ്ടാകും. ഇതെല്ലാം അതിജീവിച്ചും ജയിച്ചും മുന്നേറുന്ന ഒരു വ്യക്തി പ്രേക്ഷക പിന്തുണയോടെ സീസൺ വിജയിയായി മാറും. അത്തരത്തിൽ ഏഴ് സീസണുകളാണ് മലയാളത്തിൽ കഴിഞ്ഞത്. ബിഗ് ബോസ് മലയാളം സീസൺ 8 വൈകാതെ ആരംഭിക്കുകയും ചെയ്യും.
പ്രധാന സീസൺ ആരംഭിക്കുന്നതിന് മുൻപ് ഇത്തവണ അഗ്നിപരീക്ഷ എന്നൊരു പ്രീ-ഷോ കൂടി ഉണ്ടാകും. കോമണർ മത്സരാർത്ഥികൾക്ക് വേണ്ടിയുള്ളതാണിത്. ഓഗസ്റ്റ് 15 മുതൽ അഗ്നിപരീക്ഷ ജിയോ ഹോട്സ്റ്റാറിലും ഏഷ്യാനെറ്റ് ചാനലിലും കാണാൻ സാധിക്കും. ഇതോട് അനുബന്ധിച്ചുള്ള പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. അഗ്നിപരീക്ഷ എത്രത്തോളം പ്രയാസകരവും പ്രതിസന്ധി നിറഞ്ഞതുമാണെന്ന് കാണിക്കുന്ന തരത്തിലാണ് പ്രൊമോ ഒരുക്കിയിരിക്കുന്നത്. ഒപ്പം മൂന്ന് സിംഹാസനങ്ങളും അതിൽ ഇൻ എന്നും ഔട്ട് എന്നും രേഖപ്പെടുത്തിരിക്കുന്നതും കാണാം. ആരൊക്കെയാകും ഈ സിംഹാസനത്തിൽ ഇരിപ്പിടം ഉറപ്പിക്കുക എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. ജഡ്ജസിന്റെ ഇരിപ്പിടമാണിതെന്നാണ് സൂചന.
അഗ്നിപരീക്ഷ എന്ന് പറയുന്നൊരു പ്രീ ഷോ അതായത് സ്പിന്‍ ഓഫ് ആണിത്. പ്രധാന സീസണിന് മുന്‍പ് നിശ്ചിത എപ്പിസോഡുള്ള ചെറിയൊരു സീസണ്. ഇതില്‍ പങ്കെടുക്കുന്നവര്‍ എല്ലാം കോമണര്‍ മത്സരാര്‍ത്ഥികളാണ്. അപേക്ഷകർ നൽകുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ഷോര്‍ട് ലിസ്റ്റ് ചെയ്ത് ചെ്ത് ഒടുവിൽ 50 അല്ലെങ്കില്‍ 45 പേരെയാണ് അഗ്നിപരീക്ഷയിൽ ഉണ്ടാകുക. ഇവർ ഷോയിൽ മാറ്റുരയ്ക്കും. ഇവർക്ക് ഓഡിയൻസ് വോട്ടും ഉണ്ടായിരിക്കും. അഗ്നിപരീക്ഷയിൽ മൂന്ന് ജഡ്ജസ് ഉണ്ട്. ഒരു അവതാരകയും ഉണ്ടായിരിക്കും. ഇവര്‍ മുൻ ബിഗ് ബോസ് വിന്നറുമാരോ റണ്ണറപ്പോ ശ്രദ്ധനേടിയവരോ ഒക്കെ ആയിരിക്കും. ഫിസിക്കല്‍, മെന്റല്‍, ഹ്യൂമര്‍, സംവാദം, എല്ലാം മത്സരാർത്ഥികൾ നേരിടേണ്ടി വരും. ഒരു മത്സരാര്‍ത്ഥിക്ക് 3 റെഡ് സിഗ്നല്‍ കിട്ടിയാല്‍ ഔട്ട് ആകും. യെല്ലോ ആണെങ്കില്‍ ഹോള്‍ഡും ഗ്രീന്‍ ആണെങ്കില്‍ സെലക്ടും ആയിരിക്കും. ആറാമത്തെ എപ്പിസോഡ് മുതല്‍ ഇവര്‍ക്ക് വോട്ടിംഗും ഉണ്ടാകും. ഇതെല്ലാം തരണം ചെയ്യുന്നവരാകും മെയ്ന്‍ സീസണിലേക്ക് എത്തുക.
BUSINESS
ഇലോൺ മസ്കിന്റെ എക്സിലൂടെ (X) ഉള്ളടക്കം പങ്കുവെച്ച് വരുമാനം നേടുന്ന ക്രിയേറ്റർമാർക്ക് വലിയ മാറ്റം. വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ക്രിയേറ്റർ റവന്യൂ ഷെയറിങ് പദ്ധതി അവസാനിപ്പിച്ച്, യഥാർഥവും സ്വതന്ത്രവുമായ ഉള്ളടക്കം സൃഷ്ടിക്കുന്നവരെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ‘ഒറിജിനൽ കണ്ടന്റ് റിവാർഡ്സ്’ പദ്ധതിയിലേക്ക് എക്സ് മാറുകയാണ്. പുതിയ സംവിധാനത്തിലൂടെ മറ്റുള്ളവരുടെ ഉള്ളടക്കം പുനഃപ്രസിദ്ധീകരിക്കുന്നതിന് പകരം സ്വന്തം ആശയങ്ങളും റിപ്പോർട്ടുകളും വിശകലനങ്ങളും സൃഷ്ടിക്കുന്നവർക്കായിരിക്കും കൂടുതൽ പ്രതിഫലം ലഭിക്കുക.
കമ്പനിയുടെ അറിയിപ്പുപ്രകാരം, നിലവിലെ റവന്യൂ ഷെയറിങ് പദ്ധതിയിലേക്കുള്ള പുതിയ രജിസ്ട്രേഷൻ ഓഗസ്റ്റ് 7 മുതൽ അവസാനിപ്പിച്ചു. നിലവിൽ പദ്ധതിയിലുള്ള അർഹരായ ക്രിയേറ്റർമാർക്ക് അവസാന പേയ്മെന്റ് സെപ്റ്റംബർ 11ഓടെ ലഭിക്കും. അതുവരെ ഓഗസ്റ്റ് 14, ഓഗസ്റ്റ് 28, സെപ്റ്റംബർ 11 എന്നീ തീയതികളിലായി മൂന്ന് പേയ്മെന്റുകളാണ് ലഭിക്കുക.
പഴയ റവന്യൂ ഷെയറിങ് പദ്ധതിയുടെ പ്രോത്സാഹന സംവിധാനം പ്രതീക്ഷിച്ച ഫലം നൽകിയില്ലെന്നാണ് എക്സിന്റെ ക്രിയേറ്റേഴ്സ് വിഭാഗം മേധാവി അലെഗ്ര ജാക്കിയ വ്യക്തമാക്കിയത്. പുതിയ ഉള്ളടക്കം സൃഷ്ടിക്കുന്നതിനുപകരം മറ്റുള്ളവരുടെ പോസ്റ്റുകൾ പുനഃപ്രസിദ്ധീകരിച്ച് വരുമാനം നേടാൻ പലരും ശ്രമിച്ചതോടെ പ്ലാറ്റ്ഫോമിലെ ഒറിജിനൽ കണ്ടന്റിന്റെ അളവ് കുറഞ്ഞുവെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ഇതിന് പരിഹാരമായാണ് ഒറിജിനൽ കണ്ടന്റ് റിവാർഡ്സ് പദ്ധതി അവതരിപ്പിക്കുന്നത്. അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം, ആദ്യഘട്ടം മുതൽ യഥാർഥവും സൃഷ്ടിപരവുമായ ഉള്ളടക്കത്തെ പ്രോത്സാഹിപ്പിക്കാനാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
ഉപയോക്താവിന്റെ സ്വന്തം ആശയങ്ങളും അറിവും സർഗാത്മകതയും പ്രതിഫലിപ്പിക്കുന്ന ഉള്ളടക്കത്തിനാണ് പുതിയ പദ്ധതിയിൽ മുൻഗണന. ത്രെഡുകൾ, വീഡിയോകൾ, മീമുകൾ, റിപ്പോർട്ടുകൾ, വിശകലനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, ഗ്രാഫിക്സ്, ചിത്രീകരണങ്ങൾ എന്നിവയ്ക്ക് അർഹത ലഭിക്കും. നിലവിലുള്ള ഉള്ളടക്കം സ്വന്തം കാഴ്ചപ്പാടും വിശകലനവും ചേർത്ത് കാര്യമായ മാറ്റം വരുത്തി അവതരിപ്പിച്ചാലും പരിഗണിക്കും.
വിദ്യാഭ്യാസം ഇപ്പോൾ ന്യൂതനമായിക്കൊണ്ടിരിക്കുകയാണ്. സ്മാർട്ടായി പഠിക്കുകയെന്നതാണ് ഇപ്പോൾ എല്ലാവരും ലക്ഷ്യം വെക്കുന്നത്. പുതിയ സംവിധാനങ്ങൾ ഉപയോഗപ്പടുത്തി, പുതിയ കാലത്തിന് അനുയോജ്യമായ രീതിയിൽ പഠിക്കുക എന്നതാണ് ഏറെ പ്രധാനം. സാധ്യതകൾ ഉണ്ടാകുമ്പോൾ അത് പ്രയോജനപ്പെടുത്തുന്നത് വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. എന്നാൽ മുഴുവനായി എ ഐ ആശ്രയിച്ചാൽ അതും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഒരു പഠന സഹായിയായി മാത്രം നിങ്ങൾ എ ഐ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. മികച്ച അഞ്ച് എ ഐ ടൂളുകൾ പരിചയപ്പെടാം.
ഗ്രാമർലിഗോ
വ്യാകരണപ്പിശകുകളും മറ്റ് തെറ്റുകളും തിരുത്തുന്നതിന് ഗ്രാമർലിഗോ എന്ന ടൂൾ ഉപയോഗപ്രദമാണ്. പാൽഗരിസം ചെക്ക് ചെയ്യുന്നതിനും ഇത് ഉപയോഗപ്പെടും. നിങ്ങളുടെ എഴുത്തുകൾ മെച്ച്പ്പെടുത്താനും ഉപന്യാസത്തിൻ്റേയും അസൈൻമെൻ്റിൻ്റേയുമെല്ലാം കൃത്യതയും മറ്റും മെച്ചപ്പെടുത്തുന്നതിനും ഈ ടൂൾ ഉപയോഗിക്കാവുന്നതാണ്.
ക്വിൽബോട്ട്
പാരാഫ്രേസിങ്ങിനും വ്യാകരണത്തിരുത്തുകൾക്കും പറ്റിയ ഒരു ടൂളാണ് ഇത്. വലിയൊരു പാരാഗ്രാഫ് ചുരുക്കിയെഴുതാൻ ഇത് സഹായിക്കും. പദാവലി മെച്ചപ്പെടുത്താനും ഇത് ഉപകാരപ്പെടും.
ഒട്ടർ എ ഐ
തത്സമയം കേട്ടുകൊണ്ടിരിക്കുന്ന ക്ലാസുകളും പ്രഭാഷണങ്ങളും എഴുത്തു രൂപത്തിൽ ആക്കാൻ ഇത് സഹായിക്കും.
യുപിഐ സേവനം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ചില വ്യാപാരികളില്‍ നിന്ന് ഭാവിയില്‍ യൂസര്‍ഫീ ഈടാക്കുമെന്നും കേന്ദ്രം അറിയിച്ചു. യുപിഐ, മറ്റ് ഇലക്ട്രോണിക് പേയ്മെന്റ് രീതികള്‍ എന്നിവ വഴിയുള്ള പണമിടപാടുകള്‍ക്ക് ബാങ്കുകളെയും മറ്റ് സേവനദാതാക്കളെയും ചാര്‍ജുകള്‍ ഈടാക്കാന്‍ അനുവദിക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന 'പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റ് 2007' ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ ലോക്സഭ പാസാക്കിയിരുന്നു. അതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് പണം അയക്കുന്ന 'പേഴ്സണ്‍ ടു പേഴ്സണ്‍' പണമിടപാടുകള്‍ പൂര്‍ണമായും സൗജന്യമായി തുടരുമെന്നാണ് ഇപ്പോൾ കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം വ്യാപരികളുടേയും ഇടപാടുകളും സൗജന്യമായി തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പറയുന്നതനുസരിച്ച്, എംഡിആര്‍ (മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍, അവ ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള പരിമിതമായ എണ്ണം വ്യാപാരി ഇടപാടുകള്‍ക്ക് മാത്രമേ ബാധകമാകൂ എന്നാണ് അറിയിച്ചിരിക്കുന്നത്.
ഈ ചാര്‍ജുകള്‍ നാമമാത്രമായിരിക്കും. ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ബാധകമായ എംഡിആറിനേക്കാള്‍ വളരെ കുറവായിരിക്കും ഇവ എന്നും അറിയിച്ചിട്ടുണ്ട്. എംഡിആര്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് ഒരു നിശ്ചിത പരിധിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും എല്ലാ വിധത്തിലുമുള്ള യുപിഐ ഇടപാടുകളെയും ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
HEALTH
ഉറക്കക്കുറവ് ഇന്ന് ഒരു സാധാരണ ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. സ്ഥിരമായി ആറുമണിക്കൂറിൽ കുറവ് ഉറങ്ങുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുൾപ്പെടെ ഹൃദയ സംബന്ധമായ നിരവധി അസുഖങ്ങളുമായി ഉറക്കക്കുറവ് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഉറക്കമില്ലായ്മ മൂലം സമ്മർദ്ദം, ശാരീരിക പ്രവർത്തനങ്ങളോടുള്ള താത്പര്യക്കുറവ്, മോശം ഭക്ഷണശീലം എന്നിങ്ങനെ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അനാരോഗ്യകരമായ ശീലങ്ങളിലേക്ക് നയിച്ചേക്കാം. മാത്രമല്ല ഏഴ് മണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്ക് ഹൃദയാഘാതവും വിഷാദവും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
മുതിർന്നവർക്ക് രാത്രിയിൽ 7-9 മണിക്കൂർ ഉറക്കം ലഭിക്കണമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നത്. ഉറക്കത്തിന്റെ സമയം മാത്രമല്ല ഗുണനിലവാരവും പ്രധാനമാണ്. പകൽസമയത്തെ നിങ്ങളുടെ ഊർജ്ജത്തിൽ ഇത് വലിയ പങ്ക് വഹിക്കും.
ഉറങ്ങുമ്പോൾ ശരീരം സ്വയം റിപ്പെയർ ചെയ്യുകയും രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യും. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ഗുരുതരമായ ഹൃദ്രോഗസാധ്യത ഉണ്ടാക്കും. ശരീരം കൂടുതൽ സ്ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും രക്തക്കുഴലുകളെ സങ്കോചിപ്പിച്ച് രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യും.
നിങ്ങൾക്ക് വേണ്ടത്ര ഉറക്കം ലഭിക്കാതിരുന്നാൽ വിട്ടുമാറാത്ത വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് ഇൻസുലിൻ പ്രതിരോധത്തിലേക്കും നയിച്ചേക്കാം, അതായത് നിങ്ങളുടെ കോശങ്ങൾ ഇൻസുലിനോട് പ്രതികരിക്കാതെയാകും. ഇതുമൂലം ഗ്ലൂക്കോസ് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയില്ല. ഇൻസുലിൻ പ്രതിരോധം ടൈപ്പ് 2 പ്രമേഹത്തിനും അതുവഴി ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കും.
PRAVASI VARTHAKAL

