ആശുപത്രിയിൽ പോകുന്ന, ജോലിചെയ്യുന്ന, ആശുപത്രിയിൽ കഴിയുന്ന രോഗികളായ കാപ്പി പ്രേമികൾ ഈ വേനൽക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ട കാപ്പി കുടിക്കാൻ £4.40 വരെ അധികമായി ചെലവഴിക്കേണ്ടി വരുന്ന "ലാഭമോഹ" നീക്കത്തെ പ്രചാരകർ വിമർശിച്ചു.
"സിക്ക് ടാക്സ്" എന്നും വിമർശകർ "ധാർമ്മികമല്ലാത്തതെന്നും" മുദ്രകുത്തുന്ന ഈ വർദ്ധനവ്, പ്രിയപ്പെട്ടവരെ സന്ദർശിക്കുമ്പോൾ ദരിദ്രർക്കും ആശുപത്രികളിലെ നിർധന ജീവനക്കാരും രോഗികളും ഇതിനകം തന്നെ റോക്കറ്റ് പാർക്കിംഗ് ചാർജുകൾ നേരിടുന്ന സാഹചര്യത്തിൽ കൂടിയാണ്.
ഹൈ സ്ട്രീറ്റ് ഔട്ട്ലെറ്റുകളിൽ നിന്ന് ഏതാനും നൂറ് വാര അകലെയുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ, ആശുപത്രി ശാഖകളിൽ നിരവധി ജനപ്രിയ ബ്രൂവുകൾ 7% വരെ കൂടുതൽ വിലയ്ക്ക് വിൽക്കപ്പെടുന്നു.
മെഡിവെസ്റ്റിന്റെ റോയൽ വിക്ടോറിയ ഇൻഫർമറിയുടെ ന്യൂകാസിലിലെ കോസ്റ്റ കോഫി ഔട്ട്ലെറ്റിൽ ഒരു ചെറിയ ലാറ്റെ അല്ലെങ്കിൽ കപ്പുച്ചിനോയ്ക്ക് 4.05 പൗണ്ടും ഇടത്തരം ലാറ്റിന്‍ 4.30 പൗണ്ടും വിലയുണ്ടെന്ന് മാധ്യമ പ്രവർത്തകരുടെ അന്വേഷണത്തിൽ കണ്ടെത്തി.
12 മാസം മുമ്പ് ഇതേ NHS കഫേയിൽ യഥാക്രമം £3.90 ഉം £4.10 ഉം ആയിരുന്നു വില.
കോസ്റ്റയുടെ അടുത്തുള്ള നോർത്തംബർലാൻഡ് സ്ട്രീറ്റ് ബ്രാഞ്ചിലെ അതേ പാനീയങ്ങൾ നിലവിൽ £3.85 നും £4.10 നും ആണ് വിൽക്കുന്നത്, 2025 ജൂണിൽ ഇത് £3.70 നും £3.90 നും ഇടയിലായിരുന്നു.
അതുപോലെ, തെക്ക് ഭാഗത്തായി ചിചെസ്റ്ററിലെ മെഡിവെസ്റ്റിലെ സെന്റ് റിച്ചാർഡ്സ് ഹോസ്പിറ്റൽ കോസ്റ്റ കഫേയിൽ ഒരു ചെറിയ അല്ലെങ്കിൽ ഇടത്തരം ലാറ്റെ അല്ലെങ്കിൽ കാപ്പുച്ചിനോ നിങ്ങൾക്ക് £4.05 അല്ലെങ്കിൽ £4.30 ചിലവാകും.
ഞങ്ങളുടെ അവസാന സർവേയ്ക്ക് ശേഷം വിലയിൽ 15-20 പൈസയുടെ വർദ്ധനവാണിതെന്നും കണ്ടെത്തി.
നഗരത്തിലെ വെസ്റ്റ് സ്ട്രീറ്റ് ബ്രാഞ്ചിൽ വെറും £3.85 ഉം £4.05 ഉം ആണ് ഇതിന്റെ വില.
വില കുറയ്ക്കാൻ നടപടി വേണമെന്നും അടിയന്തര സർക്കാർ ഇടപെടൽ വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
ദത്തെടുത്ത 13 മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അധ്യാപകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
2023 ജൂലൈയിൽ, 37 വയസ്സുള്ള ജാമി വാർലിയുടെ കൈകളാൽ ഒന്നരവയസ്സുള്ള പ്രെസ്റ്റൺ ഡേവി മരിച്ചു, കുഞ്ഞിനെ ദത്തെടുക്കാൻ അവർ ഒരു വർഷത്തെ അവധിയെടുത്തു.
ബ്ലാക്ക്പൂളിൽ നിന്നുള്ള വാർലി, പ്രെസ്റ്റൺ അബദ്ധത്തിൽ ഒരു കുളിമുറിയിൽ മുങ്ങിമരിച്ചതായി പോലീസിനോട് പറഞ്ഞു, എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയിൽ കുട്ടിക്ക് 40 മുറിവുകൾ ഉണ്ടായിരുന്നതായി കണ്ടെത്തി.
അദ്ദേഹത്തിന്റെ പങ്കാളിയായ 32 കാരനായ ജോൺ മക്ഗോവൻ-ഫസാക്കർലി ലൈംഗികാതിക്രമം, കുട്ടികളോടുള്ള ക്രൂരത, ഒരു കുട്ടിയുടെ മരണത്തിന് അനുമതി നൽകൽ എന്നീ കുറ്റങ്ങൾക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ദമ്പതികൾക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും.
2023 ഏപ്രിലിൽ വാർലിയും ഫിനാൻഷ്യൽ സെയിൽസ് മാനേജരായ മക്ഗോവൻ-ഫസാകെർലിയും പ്രെസ്റ്റണെ ദത്തെടുത്തു, അടുത്ത നാല് മാസത്തിനുള്ളിൽ അയാൾ ലൈംഗിക പീഡനത്തിനും മോശം പെരുമാറ്റത്തിനും ഇരയായി എന്ന് പ്രെസ്റ്റൺ ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ തെളിഞ്ഞു.
2022 ജൂണിൽ ജനിച്ച പ്രെസ്റ്റണിന്റെ സംരക്ഷണം ഓൾഡ്ഹാം കൗൺസിലാണ് ഏറ്റെടുത്തത്.
പ്രെസ്റ്റണിന്റെ അമ്മ, ഇപ്പോൾ 42 വയസ്സുള്ള സാറാ ഡേവി, 1998-ൽ ഒരു ദുർബല പെൻഷനറെ കൊലപ്പെടുത്തിയതിന് 14-ാം വയസ്സിൽ ജയിലിലടയ്ക്കപ്പെട്ടു, അന്നുമുതൽ അവർ ജയിലിലും പുറത്തും കഴിയുകയായിരുന്നു.
കുറ്റവാളികളുടെ വിധി പുറപ്പെടുവിച്ചപ്പോൾ, കോടതിയിൽ അവന്റെ അമ്മയും മുത്തശ്ശിയും മുഴുവൻ കരഞ്ഞു.
Latest News
കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുന്ന നേട്ടങ്ങളിലൂടെ പോലും നിരവധി പേർ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാറുണ്ട്.
അത്തരത്തിൽ ശ്രദ്ധേയമായ ഒരു റെക്കോർഡാണ് ലോകത്തിലെ ഏറ്റവും നീളമുള്ള പേരുള്ള വ്യക്തിയെന്ന ബഹുമതി. ഈ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് ഒരു ഓസ്ട്രേലിയക്കാരനാണ്. ലൈബ്രറിയിൽ ജീവനക്കാരനായിരുന്ന ലോറൻസ് വാട്കിൻസ് എന്നയാളാണ് അത്. കേട്ടാൽ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും സംഗതി ഉള്ളതാണ്. 2,253 ആദ്യ നാമങ്ങൾ അതായത് ഫസ്റ്റ് നെയിം സ്വന്തം പേരിനൊപ്പം ചേർത്താണ് ഈ അപൂർവ്വ റെക്കോർഡ് ഇദ്ദേഹം സ്വന്തമാക്കിയത്.
1990 മാർച്ചിലാണ് കൗതുകകരമായ ഈ യാത്രയുടെ തുടക്കം. എന്തെങ്കിലും ഒരു റെക്കോർഡ് നേട്ടം സ്വന്തമാക്കണമെന്ന ആഗ്രഹം തോന്നിയ ലോറൻസ് ഗിന്നസ് ബുക്ക് മുഴുവനും അരിച്ചു പെറുക്കി. അങ്ങനെയാണ് പേരിന്റെ നീളത്തിന്റെ കാര്യത്തിൽ ഒരു കൈ നോക്കാമെന്ന് അദ്ദേഹം തീരുമാനിക്കുന്നതും നിയമപരമായി പേര് മാറ്റുന്നതും.
താൻ ജോലി ചെയ്തിരുന്ന ലൈബ്രറിയിലെ പുസ്തകങ്ങളുടെ വൻ ശേഖരത്തിൽ നിന്നാണ് വാട്കിൻസ് ഇത്രയും പേരുകൾ കണ്ടെത്തിയത്. സഹപ്രവർത്തകരും വ്യത്യസ്തമായ പേരുകൾ നിർദ്ദേശിച്ച് അദ്ദേഹത്തെ സഹായിച്ചു. ഒടുവിൽ ഔദ്യോഗിക രേഖകളുടെ പരിധി പോലും ലംഘിക്കുന്ന തരത്തിലേക്ക് ലോറൻസിന്റെ പേര് വളർന്നു.
എന്നാൽ, ഈ ലോക റെക്കോർഡ് ഒട്ടും പ്രതീക്ഷിക്കാത്ത ചില പ്രതിസന്ധികളും ലോറൻസിന്റെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറയാതെ തരമില്ല. അദ്ദേഹത്തിന്റെ വിവാഹസമയത്ത്, വിവാഹം നിയമപരമായി സാധുവാകണമെങ്കിൽ ആളുടെ മുഴുവൻ പേരും വായിക്കണമായിരുന്നു. ഇതിനായി മാത്രം എടുത്തത് നീണ്ട 20 മിനിറ്റാണ്! നിയമപരമായി പേര് മാറ്റി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, സ്വന്തം പേര് മുഴുവനായി കൃത്യമായി ഉച്ചരിക്കാൻ ഇപ്പോഴും തനിക്ക് കഴിയില്ലെന്ന് ലോറൻസ് സമ്മതിക്കുന്നു. എങ്കിലും, വേറിട്ട ഈ ലോക റെക്കോർഡിന്റെ ഉടമയായതിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്.
സാധാരണ പേരുകളെക്കാൾ ഏറെ ദൈർഘ്യമുള്ള തന്റെ പേരിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിക്കുകയും ലോകമെമ്പാടുമുള്ള ആളുകളിൽ കൗതുകം ഉണർത്തുകയും ചെയ്തെന്ന് അദ്ദേഹം പറയുന്നു. സംഭവം സൈബറിടത്ത് വൈറലാണ്.
ASSOCIATION
നോര്‍ത്താംപ്ടണ്‍: യുകെയിലെ മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക പിന്തുണയ്ക്കുമായി പ്രവര്‍ത്തിക്കുന്ന ജീവന് ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗം (AGM) മെയ് 30-ന് നോര്‍ത്താംപ്ടണിലെ ഫോസ്റ്റേഴ്സ് ബൂത്തിലെ 16 വാള്‍ട്ടിംഗ് സ്ട്രീറ്റില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ നടന്നു.ട്രസ്റ്റ് ചെയര്മാന് സിബി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍ ഡോ. സോജി അലക്സ്, ട്രഷറര്‍ ആന്റണി എബ്രഹാം എന്നിവര്‍ നേതൃത്വം നല്കി. യോഗത്തില്‍ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്ത സിബി തോമസ്, ജീവന് ട്രസ്റ്റിന്റെ ആശയവും പ്രവര്‍ത്തനങ്ങളും ഓരോ അംഗത്തിന്റെയും ആത്മാര്‍ഥതയും പ്രതിബദ്ധതയും മൂലം ശക്തമായി മുന്നേറുകയാണെന്ന് പറഞ്ഞു. യുകെയിലെ മലയാളി സമൂഹത്തിന് കൂടുതല്‍ പിന്തുണ നല്‍കുന്നതിനും വ്യക്തിപരമായ ബന്ധങ്ങളിലൂടെ സമൂഹ ഐക്യം നിലനിര്‍ത്തുന്നതിനുമായി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്ന് ഡോ. സോജി അലക്സ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തുകയും ചെയ്തു. ജീവന് ട്രസ്റ്റ് പ്രവര്‍ത്തനങ്ങളുടെ നാല് പ്രധാന തൂണുകളായ ആദ്യഘട്ട ഇടപെടലും പ്രതിരോധവും (Early Intervention and Prevention), അവബോധ നിര്‍മാണം (Awareness Building), മാര്‍ഗനിര്‍ദേശം നല്കല് (Signposting), സ്വതന്ത്ര അഭിഭാഷക പിന്തുണ (Independent Advocacy) എന്നിവയുടെ അടിസ്ഥാനത്തില്‍ നിരവധി പദ്ധതികളും സേവനങ്ങളും വിജയകരമായി നടപ്പാക്കിയതായി അദ്ദേഹം വ്യക്തമാക്കി.
യുകെയില്‍ സ്ഥിരതാമസമാക്കിയ കേരളീയരുടെ എണ്ണം ആറുലക്ഷത്തോടടുക്കുന്ന സാഹചര്യത്തില്‍ അവരുടെ ക്ഷേമം, ആരോഗ്യപരിപാലനം, സാമൂഹിക സുരക്ഷ, തൊഴില്‍, കുടിയേറ്റം, കുടുംബ പിന്തുണ തുടങ്ങിയ മേഖലകളില്‍ ജീവന് ട്രസ്റ്റ് നിര്‍ണായക സേവനങ്ങള്‍ നല്‍കിവരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ട്രസ്റ്റിന് പ്രതിവാരം അഞ്ച് മുതല്‍ ആറ് വരെ സഹായ അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നതായും അവയ്ക്ക് വിദഗ്ധ പിന്തുണ ഉറപ്പാക്കുന്നതായും യോഗം വിലയിരുത്തി.
അംഗത്വത്തിലും പങ്കാളിത്തത്തിലും ഗണ്യമായ വളര്‍ച്ച കൈവരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ജീവന് ട്രസ്റ്റിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗങ്ങളുടെ ആവേശവും സമര്‍പ്പണവും സജീവ പങ്കാളിത്തവും നിര്‍ണായക പങ്കുവഹിച്ചതായി എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദിപൂര്‍വ്വം രേഖപ്പെടുത്തി.
പ്രത്യേകിച്ച് സന്നദ്ധ സേവനം നല്കിയവര്ക്കും, പ്രതിസന്ധി ഘട്ടങ്ങളില്‍ കുടുംബങ്ങളെ പിന്തുണച്ചവര്ക്കും, യുകെയിലേക്ക് പുതുതായി എത്തിയവരെ മാര്‍ഗനിര്‍ദേശിച്ചവര്‍ക്കും, ജീവന് ട്രസ്റ്റിനെ സമൂഹത്തില്‍ പ്രതിനിധീകരിച്ചവര്‍ക്കും, വിവിധ പരിപാടികളും സാമൂഹിക സംരംഭങ്ങളും സംഘടിപ്പിക്കാന്‍ സഹായിച്ചവര്‍ക്കും കമ്മിറ്റി പ്രത്യേക നന്ദി അറിയിച്ചു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും സേഫ്ഗാര്‍ഡിംഗ്, മാനസികാരോഗ്യം, ജിപി സേവനങ്ങള്‍, ഡെന്റല്‍ കെയര്‍, തൊഴില്‍ വിഷയങ്ങള്‍, നഴ്സിംഗ്, അനുബന്ധ ആരോഗ്യ സേവനങ്ങള്‍, ധനകാര്യ കാര്യങ്ങള്‍, കുടിയേറ്റം, നിയമസഹായം, യുവജന പിന്തുണ, പൗരത്വം എന്നിവയില്‍ വിദഗ്ധ സേവനം നല്‍കുന്നതിനായി Subject Expert Volunteer Group രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജീവന് ട്രസ്റ്റ് യുകെ - ഓഫീസ് ബറേഴ്സ് (2026-2027)
ചെയര്‍പേഴ്സണ്‍ - സിബി തോമസ് - സണ്ടര്‍ലാന്‍ഡ്, അഡള്‍ട് സോഷ്യല്‍ വര്‍ക്കര്‍.
വൈസ് ചെയര്‍പേഴ്സണ്‍ - മനീഷ ജോസഫ് - പീറ്റര്‍ബറോ, മെട്രോണ്‍ ഗ്യാസ്ട്രോ എന്‍ട്രോളജി ആന്‍ഡ് എന്‍ഡോ ക്രൈനോളജി
സെക്രട്ടറി - എബ്രഹാം ലൂക്കോസ് - കേംബ്രിഡ്ജ്, ഇന്‍ഷുറന്‍സ് അഡൈ്വസര്‍
ജോയിന്റ് സെക്രട്ടറി - ഡോ. അജിമോള്‍ പ്രദീപ് BEM- കെന്റ്, സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ ആന്‍ഡ് ലെക്ചറ്റെര്‍.
ട്രഷറര്‍ - . ആന്റണി എബ്രഹാം - ഗില്‍ഫോഡ്, പ്രോഡക്റ്റ് ആന്‍ഡ് പ്രൊപോസിഷന്‍ മാനേജര്‍, ബാങ്കിങ്.
പി.ആര്.ഒ - ഡോ. സോജി അലക്സ് - ലീഡ്സ്, ജനറല്‍ പ്രാക്റ്റീഷനര്‍
ജോയിന്റ് പി.ആര്.ഒ - . ജിജി വരിക്കശ്ശേരില്‍ - ബിര്‍മിങ്ങാം, കുക്ക് ചില്ല് ഡിസ്ട്രിബൂഷന്‍ സൂപ്പര്‍വൈസര്‍
റിസര്‍ച്ച് & ഡെവലപ്മെന്റ് കോ-ഓര്‍ഡിനേറ്റര്‍ -. സൂസന് ഫിലിപ്പ് - നോര്‍ത്താംപ്ടണ്‍, സീനിയര്‍ ലെക്ടറര്‍ ഇന്‍ സോഷ്യല്‍ വര്‍ക്ക്.
ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ -=. ടോമി സെബാസ്റ്റ്യന്‍ - ചെംസ്ഫോര്‍ഡ്, ടീം മാനേജര്‍ ചില്‍ഡ്രന്‍സ് സോഷ്യല്‍ കെയര്‍.
പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ - ഡോ. വിമല സെബാസ്റ്റിയന് - ലീഡ്സ്, സീനിയര്‍ ഡെന്റല്‍ ഓഫീസര്‍.
എക്സിക്യൂട്ടീവ് മെംബേര്‍സ്.:
സോജന് ജോസഫ് - പാര്‍ലമെന്റ് അംഗം (MP)
അഡ്വ. ഫ്രാന്‍സിസ് മാത്യു - സീനിയര്‍ സോളിസിറ്റര്‍, ബാസില്ഡണ്
ഡോ. ലിതിന് സക്കറിയാസ് - ലക്റ്ററെര്‍ റീജന്റ് കോളേജ്, ലണ്ടന്‍
ഡോ. ചെറിയാന് സെബാസ്റ്റ്യന്‍ - സ്പെഷ്യലിസ്റ് ഡോക്ടര്‍ , ലണ്ടന്‍
ബിജി ജോസ് - പ്രാക്ടീസ് നഴ്സ്, ബെല്‍ഫാസ്റ്റ്, നോര്‍ത്ത് അയര്‍ലണ്ട്
അലക്സാണ്ടര്‍ തോട്ടുവയില്‍ - ടീം മാനേജര്‍, അഡള്‍ട്ട് സോഷ്യല്‍ സര്‍വീസ്, ബോണ്‍മോത്
ഡോ. മാത്യു ജോസഫ് - സ്പെഷ്യലിസ്റ് സൈക്യാട്രിസ്റ്റ്, ഡെര്‍ബി
സോയി ജോസഫ് - സോഷ്യല്‍ വര്‍ക്കര്‍, ഗേറ്റ്സ്ഹെഡ് മെട്രോപൊളിറ്റന്‍ ബറോ, ന്യൂകാസില്‍
സോണി ആന്റണി - സോഷ്യല്‍ വര്‍ക്കര്‍, കാര്‍ഡിഫ് / ന്യൂപോര്‍ട്ട്, വെയില്‍സ്
ബിജു ആന്റണി - സര്‍വീസ് മാനേജര്‍, NHS മെന്റല്‍ ഹെല്‍ത്ത് സര്‍വീസസ്, മാഞ്ചസ്റ്റര്‍
സിബി സെബാസ്റ്റ്യന്‍ - സീനിയര്‍ സോഷ്യല്‍ വര്‍ക്കര്‍ & AMHP, നോര്‍ത്ത് ഈസ്റ്റ് ലണ്ടന്‍
സ്റ്റാനി ജോസഫ് - റോയല്‍ മെയില്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിസ്റ്റല്‍
സജി എബ്രഹാം - ന്യൂറോളജി സ്റ്റാഫ് നഴ്സ്, കേംബ്രിഡ്ജ്
കമ്പനി ഡയറക്ടര്‍മാരായി എബ്രഹാം ലൂക്കോസ്, സൂസന് ഫിലിപ്പ്, . സിബി തോമസ് എന്നിവരെ നിശ്ചയിച്ചു.
യുകെയിലെ കേരളീയ സമൂഹത്തെ ശക്തിപ്പെടുത്തുകയും ആവശ്യസമയങ്ങളില്‍ വിശ്വസനീയമായ പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കുകയും ചെയ്യുന്ന ജീവന് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകരുടെയും കമ്മിറ്റി അംഗങ്ങളുടെയും സമൂഹനേതാക്കളുടെയും നിസ്വാര്‍ത്ഥ സേവനമാണ് ജീവന് ട്രസ്റ്റിനെ യുകെയിലെ മലയാളി സമൂഹത്തിന്റെ വിശ്വസ്ത വേദിയായി വളര്‍ത്തിയെടുത്തതെന്നും യോഗം വിലയിരുത്തി.യോഗാവസാനത്തില്‍ മുന്‍ സെക്രട്ടറി എബ്രഹാം ലൂക്കോസ് കഴിഞ്ഞ ഒരു വര്‍ഷക്കാലം നല്കിയ സഹകരണത്തിനും പിന്തുണയ്ക്കും എല്ലാ അംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് എല്ലാ വിജയാശംസകളും നേര്‍ന്നു.
ഷെഫീല്‍ഡ് സ്ട്രൈക്കേഴ്സ് വോളിബോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓള് യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 27-ന് ശനിയാഴ്ച ഷെഫീല്‍ഡിലെ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് (EIS) വേദിയില്‍ നടക്കും.
യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 10 ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍ പട്ടത്തിനായുള്ള ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറുക. വിജയികളാകുന്ന ടീമിന് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനമായി നല്‍കും.
വോളിബോള്‍ കായികരംഗത്തെ മികച്ച താരങ്ങള്‍ അണിനിരക്കുന്ന ഈ മത്സരങ്ങള്‍ കായികപ്രേമികള്‍ക്ക് മികച്ച അനുഭവമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.ടൂര്‍ണമെന്റ് വീക്ഷിക്കുന്നതിനായി എല്ലാ കായികാസ്വാദകരെയും പൊതുജനങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഷെഫീല്‍ഡ് സ്ട്രൈക്കേഴ്സ് വോളിബോള്‍ ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
ലണ്ടൻ: വ്യക്തിപരവും തൊഴിൽപരവുമായ വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഫലപ്രദമായ ആശയവിനിമയ ശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ ദ്വിദിന അഭിനയ പരിശീലന കളരി ജൂൺ 27, 28 തീയതികളിൽ ലണ്ടനിൽ സംഘടിപ്പിക്കുന്നു.
കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പരിശീലന പരിപാടി, അഭിനയ കലയുടെ വിവിധ ഘടകങ്ങളിലൂടെ ആശയവിനിമയ മികവ്, ആത്മവിശ്വാസം, വ്യക്തിത്വ വികസനം എന്നിവ പരിപോഷിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. സംസാരശേഷി, ശബ്ദനിയന്ത്രണം, ഉച്ചാരണശുദ്ധി, ശരീരഭാഷയുടെ ഫലപ്രദമായ പ്രയോഗം, വികാരപ്രകടനം, വേദി അവതരണ മികവ്, പൊതുപ്രസംഗ നൈപുണ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രായോഗിക പരിശീലനങ്ങൾ പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് അക്കാദമികവും തൊഴിൽപരവുമായ നേട്ടങ്ങൾക്ക് പുറമെ വ്യക്തമായ ആശയവിനിമയ ശേഷിയും സാമൂഹിക ഇടപെടൽ നൈപുണ്യങ്ങളും അനിവാര്യമാണ്. ഈ സാഹചര്യത്തിൽ അഭിനയ പരിശീലനം കലാപരമായ കഴിവുകൾ വളർത്തുന്നതിനപ്പുറം ആത്മവിശ്വാസം വർധിപ്പിക്കാനും ആശയങ്ങൾ വ്യക്തമായി അവതരിപ്പിക്കാനുമുള്ള കഴിവ് വികസിപ്പിക്കാനും സഹായിക്കുന്ന ഫലപ്രദമായ പഠനമാർഗമായി കണക്കാക്കപ്പെടുന്നു.
കുട്ടികളിൽ സൃഷ്ടിപരമായ ചിന്ത, കേൾവിക്കഴിവ്, സഹകരണ മനോഭാവം, വികാരബോധം എന്നിവ വളർത്തുന്നതിനും മുതിർന്നവരിൽ നേതൃത്വപാടവം, പൊതുപ്രസംഗ മികവ്, വ്യക്തിപരമായ അവതരണശേഷി, സാമൂഹിക ഇടപെടൽ നൈപുണ്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും ഈ പരിശീലന പരിപാടി പ്രയോജനകരമാകുമെന്ന് സംഘാടകർ അറിയിച്ചു.
പ്രശസ്ത അഭിനയ പരിശീലകനും കമ്മ്യൂണിക്കേഷൻ കോച്ചുമായ എസ്. എസ്. ശരൺ പരിശീലനത്തിന് നേതൃത്വം നൽകും. സംവേദനാത്മക പഠനരീതികൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, ഇംപ്രൊവൈസേഷൻ പരിശീലനങ്ങൾ, അവതരണ സെഷനുകൾ, കഥാപാത്രാവിഷ്കാര അഭ്യാസങ്ങൾ എന്നിവയിലൂടെ പങ്കാളികൾക്ക് സമഗ്രമായ പഠനാനുഭവം ലഭ്യമാക്കുന്നതാണ് പരിപാടിയുടെ പ്രത്യേകത.
ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ആത്മവിശ്വാസത്തോടെ സ്വയം അവതരിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനുമായി പ്രായോഗിക പരിശീലനം തേടുന്ന എല്ലാവർക്കും ഈ പരിശീലന കളരി മികച്ച അവസരമായിരിക്കും.
തീയതികൾ: ജൂൺ 27, 28
സ്ഥലം: ലണ്ടൻ
സംഘാടനം: കലാഭവൻ ലണ്ടൻ
പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കലാഭവൻ ലണ്ടൻ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
Mob : 07841613973
Email : kalabhavanlondon@gmail.com
റെഡ്ഡിച്ച്: യുക്മയുടെ ഏറ്റവും ശക്തവും സജീവവുമായ റീജിയനായ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങൾ ജൂൺ 13 നു് ശനിയാഴ്ച രാവിലെ റെഡ്ഡിച്ചിലെ അബീ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുകയാണ്. പ്രസ്തുത മത്സരങ്ങളുടെ അവസാനവട്ട ഒരുക്കങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. മത്സരങ്ങളിൽ പങ്കെടുക്കാൻ അംഗ അസോസിയേഷനുകളിൽ നിന്നുമായി റെക്കോർഡ് കായിക താരങ്ങളാണ് ഇത്തവണ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ വർഷത്തെ റീജണൽ സ്പോർട്സ് യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നതാണ്. യുക്മ നാഷണൽ റീജിയണൽ ഭാരവാഹികൾ കായിക മേളയുടെ സംഘാടനത്തിൻ്റെ മേൽനോട്ടം വഹിക്കും.
റീജണൽ സ്പോട്സിൻ്റെ അവസാനവട്ട ഒരുക്കങ്ങൾ എല്ലാം പൂത്തിയായതായി യുക്മ ദേശീയ സമിതി അംഗം ജോർജ്ജ് തോമസ്, റീജണൽ പ്രസിഡൻ്റ് അഡ്വ. ജോബി പുതുകുളങ്ങര, റീജണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി, റീജണൽ ട്രഷറർ പോൾ ജോസഫ് എന്നിവർ അറിയിച്ചു. യോഗത്തിൽ അഡ്വ. ജോബി പുതുകുളങ്ങര അദ്ധ്യക്ഷനായിരുന്നു. റീജണൽ ഭാരവാഹികളായ ജോസ് തോമസ്, രേവതി അഭിഷേക് , രാജപ്പൻ വർഗ്ഗീസ് ,അരുൺ ജോർജ്ജ്, സനൽ ജോസ്, അരുൺ സെബാസ്റ്റ്യൻ, ആനി കുര്യൻ, ബെറ്റ്സ്, സജീവ് സെബാസ്റ്റ്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. റീജണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്:
സജീവ് സെബാസ്റ്റ്യൻ ( സ്പോർട്സ് കോർഡിനേറ്റർ) - 07886319132
സ്പോർട്സ് നടക്കുന്ന സ്റ്റേഡിയത്തിൻ്റെ വിലാസം:
ABBEY STADIUM,
BIRMINGHAM ROAD,
REDDITCH,
B97 6EJ.
SPIRITUAL
വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രത്ത്, വാത്സിങ്ങാം മരിയൻ പുണ്യകേന്ദ്രത്തിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കി സംഘടിപ്പിക്കുന്ന വാർഷിക തീർത്ഥാടനം ജൂലൈ 18-ന് ശനിയാഴ്ച്ച ഭക്ത്യാഘോഷമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടൻ സീറോ-മലബാർ രൂപതാധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കുന്ന തീർത്ഥാടനത്തിന് കേംബ്രിഡ്ജ് റീജിയണിലെ സീറോ-മലബാർ വിശ്വാസസമൂഹം ആതിഥേയത്വം വഹിക്കും. അത്യന്തം ഭക്ത്യാദരവോടെ ആഘോഷപൂർവം അർപ്പിക്കുന്ന തിരുക്കർമ്മങ്ങളിലും തിരുന്നാൾ സമൂഹ ദിവ്യബലിയിലും രൂപതയിലെ മുഴുവൻ വൈദികർ സഹകാർമികരാകും.
ജൂലൈ 18-ന് രാവിലെ 9 മണിക്ക് ജപമാല സമർപ്പണത്തോടെയുംആരംഭിക്കുന്ന തീർത്ഥാടനശുശ്രുഷകളിൽ, തിരുന്നാൾ കൊടിയേറ്റിനു ശേഷം ക്രമീകരിച്ചിരിക്കുന്ന മരിയൻ സന്ദേശ പ്രഭാഷണം സീറോമലബാർ എപ്പാർക്കിയുടെ പ്രോട്ടോസെഞ്ചുലോസും, സഭാ പണ്ഡിതനും, പ്രശസ്ത വാഗ്മിയുമായ റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട് നൽകും.
തീർത്ഥാടനത്തിന്റെ ഭാഗമാകുവാനും, മാതൃ മദ്ധ്യസ്ഥതയിൽ പ്രാർത്ഥനകളും കൃപകളും പ്രാപിക്കുവാൻ അനുഗ്രഹദായകമായ പ്രസുദേന്തിമാരാകുവാനുള്ള അവസരം സംഘാടക കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം നൽകിയിരിക്കുന്ന കെആർ കോഡ് ഉപയോഗിച്ചോ, അവരവരുടെ മിഷനിലൂടെയോ, പ്രസുദേന്തിമാരാകുവാൻ സാധിക്കും.
ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നായ വാത്സിങ്ങാം, നസ്രത്തിലെ പരിശുദ്ധ അമ്മയുടെ കുടുംബഭവനത്തിന്റെ മാതൃകയിൽ നിർമിക്കപ്പെട്ട വിശുദ്ധ മാതൃ സന്നിധിയും സങ്കേതവുമായാണ് വിശ്വാസികൾ ആദരിക്കുന്നത്. നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് മരിയ ഭക്തർ വർഷം തോറും തീർത്ഥാടനം നടത്തുന്ന ഈ പുണ്യ കേന്ദ്രം കത്തോലിക്കാ സഭയുടെ ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രവും പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്ക എന്ന നിലയിലും ആഗോളതലത്തിൽ പ്രശസ്തമാണ്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ-മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പത്താമത് വാത്സിങ്ങാം തീർത്ഥാടനം, യുകെയിലെ സീറോമലബാർ വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ ഈ വർഷത്തെ തീർത്ഥാടനത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മരിയഭക്തിയുടെ ശക്തമായ സാക്ഷ്യമായി വർഷംതോറും സംഘടിപ്പിക്കപ്പെടുന്ന ഈ തീർത്ഥാടനം, പാശ്ചാത്യരാജ്യങ്ങളിലെ സീറോ-മലബാർ സഭയുടെ വളർച്ചയും, സജീവ സാന്നിധ്യവും വിളിച്ചോതുന്ന പ്രധാന ആത്മീയ വേദിയായി മാറിയിരിക്കുകയാണ്.
തീർത്ഥാടന ശുശ്രൂഷകളിലും തിരുക്കർമ്മങ്ങളിലും പങ്കുചേർന്ന്, ഭൗതികവും ആത്മീയവുമായ കൃപകളും , അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനായി വിശ്വാസികൾ പ്രാർത്ഥനാനിറവിൽ ഒരുങ്ങി എത്തിച്ചേരുവാൻ തിരുനാൾ കമ്മിറ്റി ഭാരവാഹികൾ തീർത്ഥാടകരോട് അഭ്യർഥിച്ചു.
തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady of Walsingham
Houghton St Giles, Norfolk, NR22 6AL, England.
ഇന്ത്യന്‍ പെന്തക്കോസ്ത് ചര്‍ച്ച് ഓഫ് ഗോഡ് (IPC) സ്കോട്ട്ലന്‍ഡ് റീജിയന്റെ രണ്ടാമത് വാര്‍ഷിക കോണ്‍ഫറന്‍സ് 2026 ജൂണ്‍ 19 വെള്ളിയാഴ്ച മുതല്‍ 21 ഞായറാഴ്ച വരെ യുകെയിലെ സ്വിന്‍ഡനിലുള്ള പഞ്ചാബി കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 5:30-ന് ഉദ്ഘാടന സമ്മേളനത്തോടെ മീറ്റിംഗുകള്‍ ആരംഭിക്കും. ഐപിസി സ്കോട്ട്ലന്‍ഡ് റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
ഐപിസി ജനറല്‍ പ്രസിഡന്റ് റവ. ഡോ. ടി. വത്സന് എബ്രഹാം, ഐപിസി അയര്‍ലന്‍ഡ് റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ സി. ടി. എബ്രഹാം, യുകെ-ഹോളണ്ട്-ബെല്‍ജിയം നാഷണല്‍ പ്രിസൈഡിംഗ് ബിഷപ്പ് ടെഡ്റോയ് പവല്‍ എന്നിവര്‍ കോണ്‍ഫറന്‍സില്‍ വിവിധ സെഷനുകളില്‍ മുഖ്യ പ്രസംഗകരായി പങ്കെടുക്കും.
ശനിയാഴ്ച വിവിധ സെക്ഷനുകള്‍ പവര്‍ കോണ്‍ഫറന്‍സ്, സണ്ടേ സ്കൂള്‍, പി വൈ പി എ, ലേഡീസ് മീറ്റിംഗ്, പൊതുയോഗം എന്നിവ നടത്തപ്പെടും. ഞായറാഴ്ച രാവിലെ 9:30-ന് സംയുക്ത ആരാധനയും കര്‍ത്തൃമേശ ശുശ്രൂഷയും ഉണ്ടായിരിക്കും. സ്കോട്ട്ലിന്‍ഡിലും യുകെയുടെ വിവിധ ഭാഗങ്ങളിലും ഈ റീജിയന്റെ സഭാ ശുശ്രൂഷകളും മാരും വിശ്വാസികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതായിരിക്കും
റീജിയന് ഭാരവാഹികളായ പാസ്റ്റര്‍ ജോണ്‍ തോമസ്, പാസ്റ്റര്‍ സിജോ ജോയ് (വൈസ് പ്രസിഡന്റുമാര്‍), പാസ്റ്റര്‍ മനോജ് എബ്രഹാം (സെക്രട്ടറി), പാസ്റ്റര്‍ സാജു മാത്യു (ജോയിന്റ് സെക്രട്ടറി), പാസ്റ്റര്‍ ജേക്കബ് ഡാനിയേല്‍ (പ്രൊമോഷണല്‍ സെക്രട്ടറി), ബ്രദര്‍ സൗള്‍ വര്‍ഗീസ് (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റികള്‍ യോഗങ്ങളുടെ ക്രമീകരണങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുവരുന്നു.
പാസ്റ്റര്‍ ബാബു സക്കറിയ: 07865 078162
പാസ്റ്റര്‍ മനോജ് എബ്രഹാം: 07916 571478
പാസ്റ്റര്‍ സിജോ ജോയ്: 07865 497444
സിറോ-മലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ്-യുകെ കൺവെൻഷൻ 2026-ന് വത്തിക്കാൻ സിറ്റിയിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെ തുടക്കമായി. സീറോ-മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. മലങ്കര കത്തോലിക്കാ സഭയിലെ മെത്രാന്മാരും വൈദികരും സന്യസ്തരും അൽമായരും വിശുദ്ധ കുർബാനയിൽ സഹകാർമ്മികരാവുകയും പങ്കുചേരുകയും ചെയ്തു.
ആഗോള കത്തോലിക്കാ സഭയുടെ ഹൃദയഭാഗത്ത് വെച്ച് നടന്ന ഈ ദിവ്യബലി അർപ്പണം, സീറോ-മലങ്കര സഭയുടെ ആഴമേറിയ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും മിഷനറി ചൈതന്യത്തിന്റെയും ഉദാത്തമായ സാക്ഷ്യമായി മാറി. സഭയുടെ സമ്പന്നമായ ആത്മീയ പൈതൃകവും യൂറോപ്പിലും യുകെയിലുമുള്ള അതിന്റെ ഊർജ്ജസ്വലവും വളർന്നുകൊണ്ടിരിക്കുന്നതുമായ സാന്നിധ്യവും ഈ സന്ദർഭം വ്യക്തമാക്കി.
കൃപാനിറഞ്ഞ ചരിത്ര നിമിഷം
ദൈവദാസൻ ആർച്ചുബിഷപ്പ് മാർ ഈവാനിയോസ് തുടക്കം കുറിച്ച പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാബ്ദി വർഷത്തിലേക്ക് സഭ പ്രവേശിക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ, വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്കൽ ഒത്തുചേരുന്നതും പത്രോസിന്റെ പിൻഗാമിയുമായുള്ള പൂർണ്ണ കൂട്ടായ്മയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതും ആത്മീയമായി ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് കർദ്ദിനാൾ ക്ലിമീസ് ബാവ തന്റെ വചനസന്ദേശത്തിൽ ഓർമ്മിപ്പിച്ചു. സീറോ-മലങ്കര കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നിമിഷമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ദൈവം സഭയ്ക്ക് മേൽ ചൊരിഞ്ഞ സമൃദ്ധമായ കരുണയ്ക്ക് ഹൃദയപൂർവ്വം നന്ദി അർപ്പിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത കർദ്ദിനാൾ, ദൈവം നട്ടു നനച്ച മുന്തിരിച്ചെടിയെക്കുറിച്ച് പ്രതിപാദിക്കുന്ന സങ്കീർത്തനം 80-നെക്കുറിച്ച് ധ്യാനിച്ചു. ഒരു മുന്തിരിച്ചെടി അതിന്റെ ഉറവിടവുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ മാത്രമേ അത് ഫലം പുറപ്പെടുവിക്കുകയുള്ളൂ എന്ന് അദ്ദേഹം സഭാംഗങ്ങളെ ഓർമ്മിപ്പിച്ചു. അതുപോലെ, സഭാ മക്കൾക്ക് ആത്മീയമായി അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്നത് അവർ ക്രിസ്തുവിനോട് ചേർന്നുനിൽക്കുമ്പോൾ മാത്രമാണ്.
∙"എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും."
സുവിശേഷത്തിൽ നിന്നുള്ള യേശുവിന്റെ ഈ ക്ഷണം വെറുമൊരു ആത്മീയ ആദർശം മാത്രമല്ല, മറിച്ച് ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു ജീവിതശൈലിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സുവിശേഷത്തിൽ പലവട്ടം ആവർത്തിച്ചു പറയുന്ന ഈ ആഹ്വാനം മഹത്തായൊരു വാഗ്ദാനവും നൽകുന്നുണ്ട്: ക്രിസ്തുവിൽ നിലനിൽക്കുന്നവർ സമൃദ്ധമായി ഫലം പുറപ്പെടുവിക്കും. തങ്ങൾ ക്രിസ്തുവിൽ വസിക്കുന്നുവെങ്കിൽ, അവരുടെ പ്രാർത്ഥനകൾ അവിടുത്തെ ഇഷ്ടപ്രകാരം കേൾക്കപ്പെടുകയും ഉത്തരം നൽകപ്പെടുകയും ചെയ്യുമെന്ന് കർത്താവ് തന്റെ ശിഷ്യന്മാർക്ക് ഉറപ്പുനൽകുന്നു.
ഈ സുവിശേഷ സന്ദേശത്തിന്റെ ശക്തമായ മാതൃകകളായി മാർ ഈവാനിയോസിന്റെയും മാർ തിയോഫിലോസിന്റെയും ജീവിതങ്ങളെ കർദ്ദിനാൾ ചൂണ്ടിക്കാണിച്ചു. അവർ ക്രിസ്തുവുമായുള്ള അടുത്ത കൂട്ടായ്മയിൽ ജീവിച്ചതുകൊണ്ടാണ്, സഭയുടെ നവീകരണത്തിനും വളർച്ചയ്ക്കും ഐക്യത്തിനുമായി അവരുടെ പ്രവൃത്തികളിലൂടെ പ്രവർത്തിക്കാൻ ദൈവത്തിന് സാധിച്ചത്. ക്രിസ്തുവിൽ വേരൂന്നിയവരായി ജീവിക്കാനും സുവിശേഷ ദൗത്യത്തോട് പ്രതിബദ്ധതയുള്ളവരായിരിക്കാനും അവരുടെ ജീവിതങ്ങൾ വിശ്വാസികളെ ഇന്നും പ്രചോദിപ്പിക്കുന്നു.
വിശുദ്ധ പത്രോസിന്റെ ബലിപീഠത്തിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ ലഭിച്ച പദവിയെ ദൈവപരിപാലനയുടെ ദൃശ്യമായ അടയാളമെന്നും ആഗോള സഭയുമായുള്ള നമ്മുടെ കൂട്ടായ്മയുടെ ഓർമ്മപ്പെടുത്തലെന്നും കർദ്ദിനാൾ ക്ലിമീസ് വിശേഷിപ്പിച്ചു. പുനരൈക്യ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാക്കന്മാർ തങ്ങളുടെ ആത്മീയ മക്കളുടെ ഈ അനുഗൃഹീത സംഗമം സ്വർഗ്ഗത്തിലിരുന്ന് കണ്ട് തീർച്ചയായും സന്തോഷിക്കുന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ ദേവാലയത്തിൽ നിന്നുകൊണ്ട് സ്തുതിയുടെയും നന്ദിയുടെയും വിശുദ്ധ കുർബാന അർപ്പിച്ചപ്പോൾ, "ഞാൻ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്" എന്ന ക്രിസ്തുവിന്റെ ശാശ്വതമായ വാഗ്ദാനമാണ് വിശ്വാസികൾക്ക് ഓർമ്മ വന്നത്. സീറോ-മലങ്കര വിശ്വാസികൾ ക്രിസ്തുവിൽ നിലനിൽക്കാനും, അവിടുത്തെ രാജ്യത്തിനായി ഫലം പുറപ്പെടുവിക്കാനും, പൂർവ്വികർ തങ്ങളെ ഭരമേൽപ്പിച്ച ദൗത്യം മുന്നോട്ട് കൊണ്ടുപോകാനും വിളിക്കപ്പെട്ടവരാണെന്ന ശക്തമായ പ്രഖ്യാപനമായി ഈ ശുശ്രൂഷ മാറി.
യൂറോപ്പ്-യുകെ കൺവെൻഷൻ 2026 ആരംഭിക്കുന്ന ഈ വേളയിൽ, ഈ കൃപാനിറഞ്ഞ നിമിഷത്തിന് സഭ ദൈവത്തിന് നന്ദി പറയുകയും, ഇത് വിശ്വാസത്തിന്റെ ബന്ധങ്ങളെ ശക്തിപ്പെടുത്താനും, സഭാപരമായ കൂട്ടായ്മ ആഴപ്പെടുത്താനും, ലോകത്തിൽ ക്രിസ്തുവിന് സന്തോഷത്തോടെ സാക്ഷ്യം വഹിക്കാൻ എല്ലാ പങ്കാളികളെയും പ്രചോദിപ്പിക്കാനും ഇടയാക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
SPECIAL REPORT
നിലവില്‍ ലഭ്യമായ ഏറ്റവും വേഗതയേറിയതും ജനപ്രിയവുമായ ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നാണ് ഗൂഗിള്‍ ക്രോം. കോടിക്കണക്കിന് ആളുകള്‍ അവരുടെ സ്മാര്‍ട്ട്ഫോണുകളിലും ലാപ്ടോപ്പുകളിലും കമ്പ്യൂട്ടറുകളിലും ദിവസവും ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വെബ്സൈറ്റുകള്‍ വേഗത്തില്‍ ലോഡ് ചെയ്യാനും മറ്റും സഹായിക്കുന്ന വിധത്തില്‍ ഇന്റര്‍നെറ്റ് വേഗം കൂട്ടാന്‍ ക്രോമിലെ മറഞ്ഞിരിക്കുന്ന ഈ സവിശേഷത ഓണാക്കിയാല്‍ മതി.
ബ്രൗസിങ് വേഗം കൂട്ടുന്ന എല്ലാ ഫീച്ചറുകളെയും അപേക്ഷിച്ച് സെറ്റിങ്സില്‍ ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ഒന്നാണ് പ്രീലോഡ് പേജുകള്‍.ഈ ഫീച്ചറിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് ഇതിന്റെ പ്രവര്‍ത്തനവും. ഒരു വെബ്സൈറ്റ് തുറക്കുമ്പോള്‍, അടുത്തതായി ഏത് വെബ് പേജുകളിലേക്കാണ് പോകാന്‍ സാധ്യതയുള്ളതെന്ന് ക്രോം മുന്‍കൂട്ടി കണക്കാക്കുകയും അവ ബാക്ക്ഗ്രൗണ്ടില്‍ പ്രീലോഡ് ചെയ്ത് വെക്കുകയും ചെയ്യുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനരീതി.
ഇതിനര്‍ത്ഥം ആ ലിങ്കുകളില്‍ തൊടുന്നതിന് മുമ്പ് തന്നെ ആ വെബ്സൈറ്റുകളിലെ വിവിധ വെബ് പേജുകളിലേക്കുള്ള ലിങ്കുകള്‍ മുന്‍കൂട്ടി ലോഡ് ചെയ്യപ്പെടുന്നു എന്നാണ്. ഒരു പ്രീലോഡ് ചെയ്ത പേജില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, അത് ഉടനടി തുറക്കപ്പെടുന്നു. ഇത് ബ്രൗസറിന്റെ വേഗം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു.
ഗൂഗിള്‍ ക്രോമില്‍ ഇത് ഡിഫോള്‍ട്ടായി ഓണ്‍ ആയിരിക്കും. ഇത് അടുത്തതായി എന്താണ് തുറക്കാന്‍ സാധ്യതയുള്ളതെന്നതിനെക്കുറിച്ച് ചില ഏകദേശ ധാരണയുടെ അടിസ്ഥാനത്തില്‍ പ്രീലോഡ് ചെയ്ത് വെയ്ക്കുന്നു. എന്നിരുന്നാലും, സ്റ്റാന്‍ഡേര്‍ഡ് പ്രീലോഡിങ്ങിനേക്കാള് മികച്ചത് 'എക്സ്റ്റന്‍ഡഡ് പ്രീലോഡിങ്' ആണ്. കാരണം, രണ്ടാമത് പറഞ്ഞ രീതി ക്ലിക്ക് ചെയ്യാന്‍ സാധ്യതയുള്ള കൂടുതല്‍ വെബ് പേജുകളെ മുന്‍കൂട്ടി ലോഡ് ചെയ്യുന്നു.
എക്സ്റ്റന്‍ഡഡ് പ്രീലോഡിങ് പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടത് ഇത്രമാത്രം
ക്രോം തുറക്കുക.
സെറ്റിങ്സിലേക്ക് പോവുക.
പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി ക്ലിക്ക് ചെയ്യുക.
പ്രീലോഡ് പേജുകള്‍ തെരഞ്ഞെടുക്കുക.
അതിനുശേഷം എക്സ്റ്റന്‍ഡഡ് പ്രീലോഡിങ് എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക.
CINEMA
ലണ്ടനിൽ നടന്ന ആനന്ദ് ടിവി അവാർഡ്സ് വേദിയിൽ കാണികളെയും സഹതാരങ്ങളെയും ഒരേപോലെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്മരിക നൃത്തച്ചുവടുകൾ. 1992-ൽ പുറത്തിറങ്ങിയ തന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ‘ജോണി വാക്കറി’ലെ “ശാന്തമീ രാത്രിയിൽ…” എന്ന ഗാനത്തിലെ ഐക്കോണിക് സ്റ്റെപ്പാണ് 34 വർഷങ്ങൾക്കിപ്പുറവും മമ്മൂട്ടി വേദിയിൽ പുനരാവിഷ്കരിച്ചത്. കാണികൾ മൊബൈലിൽ പകർത്തിയ ഇതിന്റെ വീഡിയോകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ലണ്ടൻ തരംഗമായി മാറിക്കഴിഞ്ഞു.
വേദിയിൽ വിസ്മയമായി ‘ഇക്ക’; ഒപ്പം ടൊവിനോയും പിഷാരടിയും
അവാർഡ് ചടങ്ങിൽ പ്രശസ്ത ഗായകൻ എം.ജി. ശ്രീകുമാർ ഈ ഗാനം ആലപിക്കുന്നതിനിടയിലാണ് സദസ്സിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് മമ്മൂട്ടി തന്റെ സിഗ്നേച്ചർ സ്റ്റെപ്പുകളുമായി വേദിയിലെത്തിയത്. ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ മെഗാസ്റ്റാറിന്റെ ചടുലമായ ചുവടുകൾ കണ്ടതോടെ സദസ്സിൽ നിന്നും വൻ ആരവമാണ് ഉയർന്നത്. വേദിയിലുണ്ടായിരുന്ന യുവതാരം ടൊവിനോ തോമസ്, മനോജ് കെ. ജയൻ, രമേഷ് പിഷാരടി, എം.ജി. ശ്രീകുമാർ എന്നിവർ ആവേശത്തോടെയും ആഹ്ലാദത്തോടെയുമാണ് മമ്മൂട്ടിയുടെ പ്രകടനത്തെ വരവേറ്റത്.
വീണ്ടും ഹിറ്റായ ‘ശാന്തമീ രാത്രിയിൽ’ റെഫറൻസ്
തരുൺ മൂർത്തി സംവിധാനം ചെയ്ത് തീയേറ്ററുകളിൽ വൻ വിജയം വരിച്ച ‘തുടരും’ എന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ ഈ ഗാനവും മമ്മൂട്ടിയുടെ സ്റ്റെപ്പും അനുകരിച്ചിരുന്നു. സിനിമയിലെ ഈ റെഫറൻസ് തിയേറ്ററുകളിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട പശ്ചാത്തലത്തിലാണ്, ഇപ്പോൾ യഥാർത്ഥ നായകൻ തന്നെ ലണ്ടനിലെ വേദിയിൽ നേരിട്ട് ചുവടുവെച്ച് കൈയടി നേടിയിരിക്കുന്നത്.
ഒരു ‘ജോണി വാക്കർ’ ഓർമ്മപ്പെടുത്തൽ:
ജയരാജിന്റെ സംവിധാനത്തിൽ 1992-ൽ പുറത്തിറങ്ങിയ ‘ജോണി വാക്കർ’ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രങ്ങളിൽ ഒന്നാണ്. എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് നൃത്തസംവിധാനം നിർവ്വഹിച്ചത് ഇന്ത്യൻ മൈക്കിൾ ജാക്സൺ പ്രഭുദേവയായിരുന്നു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ പാട്ടും അതിലെ മമ്മൂട്ടിയുടെ സ്റ്റെപ്പും ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ മാറ്റമില്ലാതെ തുടരുന്നു എന്നതിന്റെ തെളിവാണ് ലണ്ടൻ വേദിയിൽ കണ്ട ഈ ജനക്കൂട്ടത്തിന്റെ ആവേശം.
സലിം കുമാറിന്റെ ചിതയ്ക്ക് അരികില്‍ നിന്ന് പൊട്ടിക്കരയുന്ന ടിനി ടോമിന്റെ വിഡിയോ വൈറലായിരുന്നു. സലിം കുമാറും ടിനി ടോമും തമ്മിലുള്ള അടുപ്പം അറിയുന്നവര്‍ക്ക് ആ കണ്ണീര് ഉള്‍ക്കൊള്ളാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ ടിനിയെ അതിന്റെ പേരില്‍ ട്രോളുകയും വിമര്‍ശിക്കുകയും ചെയ്തു.
തന്നെ ട്രോളിയവര്‍ക്ക് മറുപടി നല്‍കുകയാണ് ടിനി ടോം. തങ്ങള്‍ക്കിടയിലുള്ളത് 30 വര്‍ഷത്തെ ചരിത്രമാണെന്നാണ് ടിനി ടോം പറയുന്നത്. അമ്മയിലെ പ്രതിസന്ധികളില്‍ തനിക്ക് വേണ്ടി സംസാരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹമെന്നും ടിനി പറയുന്നു. പറവൂരില്‍ സംഘടിപ്പിച്ച സലിം കുമാര്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ടിനി. ആ വാക്കുകളിലേക്ക്:
അദ്ദേഹത്തെ ചിതയിലേക്ക് വെക്കുമ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെ, നാദിര്‍ഷിക്കയുടെ അടുത്ത് നിന്ന് ഞാന്‍ കരഞ്ഞപ്പോള്‍ പലരും ട്രോളി. എന്താണ് ഞാനും സലിയപ്പനും തമ്മിലുള്ള ബന്ധമെന്ന് വളരെ അടുത്തറിയുന്നവര്‍ വേദിയിലുണ്ട്. സലിയപ്പനോളം എനിക്ക് അടുപ്പമുള്ളവരാണ് കെഎസ് പ്രസാദും ഡയാന സില്‍വസ്റ്ററും പ്രിയങ്കയും നാദിര്‍ഷയും ഷാജോണുമൊക്കെ. ഈ പറഞ്ഞവരെയൊക്കെ പരിചയപ്പെടും മുമ്പേ ഞാന്‍ പരിചയപ്പെട്ടയാളാണ് സലിയപ്പന്‍.
ഒന്നാമത് ഞാന്‍ പുത്തന്‍വേലിക്കാരനാണ്. അദ്ദേഹം കോളേജില്‍ എന്നേക്കാള്‍ പ്രായമുണ്ടെങ്കിലും ജൂനിയര്‍ ആയിട്ടാണ് വന്നത്. ജോലി എടുത്ത ശേഷമാണ് പഠിക്കാന്‍ വന്നത്. വന്ന ഉടനെ തന്നെ ഞങ്ങള്‍ക്കിടയിലൊരു ആത്മബന്ധമുണ്ടായി. ഒന്ന് മിമിക്രിക്കാരന് എന്ന നിലയില്‍, പിന്നെ ഞാന്‍ മഹാരാജാസിലെ ശക്തനായ, മുഴുവന്‍ സമയ കെഎസ്യു പ്രവര്‍ത്തകനായിരുന്നു. വൈകുന്നേരങ്ങളില്‍ എന്റെ അടുത്ത് വന്നിരിക്കും. മഹാരാജാസിന്റെ മുമ്പിലെ ബെഞ്ചില്‍. മറ്റ് പരിപാടികള്‍ കഴിഞ്ഞേ അദ്ദേഹം കോളേജിലെത്താറുള്ളൂ. അവിടെ ഇരുന്ന്, ആ ബീഡിയുടെ മണത്തില്‍ ഒരുപാട് കാര്യങ്ങള്‍, രാഷ്ട്രീയത്തെക്കുറിച്ചും മിമിക്രിയെക്കുറിച്ചുമൊക്കെ സംസാരിക്കുമായിരുന്നു.
പിന്നീട് യൂണിവേഴ്സിറ്റി മത്സരത്തില്‍ മിമിക്രിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത് ഞാനും പക്രുവും സലിം കുമാറുമാണ്. അതിന് ശേഷം അദ്ദേഹം നാദിര്‍ഷിക്കയുടെ ട്രൂപ്പിലേക്ക് പോയി. പിന്നീട് എന്നെ നാദിര്‍ഷിക്ക മിനിസ്ക്രീനിന് പരിചയപ്പെടുത്തി. ശേഷം ഡയാന സില്‍വസ്റ്ററിന്റെ സിനിമാലയില്‍ ഞാന്‍ ഭാഗമായി. സലിം കുമാര്‍ അവതരിപ്പിച്ച സലാം സലിമില്‍ ഞാന്‍ ആയിരുന്നു ഫസ്റ്റ് അസിസ്റ്റന്റും കോര്‍ഡിനേറ്ററും. ചെയ്ത എല്ലാ പരിപാടികളും സൂപ്പര്‍ ഹിറ്റായിരുന്നു.
അതിന് ശേഷം സിനിമയിലെത്തി. സിനിമയില്‍ അധികം ഒരുമിച്ചില്ലെങ്കിലും എല്ലാ ആഴ്ചയും വിളിച്ച് ഒരുപാട് സംസാരിക്കുമായിരുന്നു. എന്റെ ജീവിതത്തിന്റെ ഒരു ഏടാണ്, എന്റെ ജീവിതം തന്നെയാണ് എനിക്ക് നഷ്ടമായത്. ഓരോ ആഴ്ചയും ഓരോ കാര്യങ്ങളും. അവസാനം എന്നോട് പറഞ്ഞ കോമഡി രേഖപ്പെടുത്താത്ത കോമഡിയാണ്.
ഞാന്‍ ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യുന്നുണ്ട് വീട്ടില്‍. എന്നെ വിളിച്ച് അതേക്കുറിച്ച് ചോദിച്ചു. എന്തിനാണ് എന്ന് ചോദിച്ചു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇതൊന്നും അറിയില്ല. തലവേദനയും വയറുവേദനയുമൊക്കെ ഇത് കഴിച്ചാല്‍ മാറുമെന്ന് ഞാന്‍ പറഞ്ഞു. ഇത് എങ്ങനെയാണ് എന്ന് ചോദിച്ചു. ഒരു ഒന്നൊന്നര വര്‍ഷം വേണ്ടി വരും വളര്‍ത്തിയെടുക്കാന്‍ എന്ന് ഞാന്‍ പറഞ്ഞു. ഓ ഒന്നൊര വര്‍ഷം വേണ്ടി വരുമല്ലേ നിന്റെ വയറുവേദനയും തലവേദനയും മാറാന്‍? അതിലും ബേധം നിനക്കൊരു മെഡിക്കല്‍ ഷോപ്പ് തുടങ്ങുന്നതല്ലേ, ഇന്ന് തന്നെ കഴിക്കാമല്ലോ എന്നായിരുന്നു മറുപടി.
അതിനേക്കാളൊക്കെ എന്നെ ദുഖിപ്പിച്ച മറ്റൊരു സംഭവമുണ്ട്. അടുത്ത ആഴ്ചയാണ് അമ്മയുടെ ജനറല്‍ ബോഡി. എനിക്ക് വേണ്ടി ശക്തമായി സംസാരിക്കുന്ന കാര്യങ്ങള്‍ നോട്ട് ചെയ്ത് വച്ച് വരാനാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ ചിറകാണ് ഒടിഞ്ഞു പോയത്. അമ്മയിലെ പല അംഗങ്ങളോടും വിളിച്ച് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കി എനിക്ക് സംസാരിക്കാന്‍ റെഡിയാവുകയായിരുന്നു. പ്രസിഡന്റിനോട് വരെ പറഞ്ഞിരുന്നു. അതല്ല എന്റെ നഷ്ടം. എന്ത് പ്രശ്നമുണ്ടെങ്കിലും എന്നെ വിളിച്ച് അതിനൊരു കണ്ക്ലൂഷന് പറഞ്ഞ് തരുന്ന രണ്ടു പേരുണ്ടായിരുന്നു. ഒന്ന് സംവിധായകന് സിദ്ധീഖ് ഇക്കയായിരുന്നു. അദ്ദേഹം മരിച്ചുപോയി. പിന്നീട് സലിം കുമാറാണ്. ഇനി ഞാന്‍ ആരോട് ചോദിക്കും? ഒരാളില്ലാതായിപ്പോയി.
ആ സലിയപ്പനെ അറിയാവുന്ന ആള്ക്കാര് ഉണ്ട്. ഡയാനയെ ആദ്യമായി കാണാന്‍ പോയത് ഞാനും സലിയപ്പനുമാണ്. പത്ത് മുപ്പത് വര്‍ഷത്തെ ചരിത്രമാണ്. അതാണ് ഞാന്‍ പൊട്ടിക്കരഞ്ഞത്. കാരണം എന്റെ ജീവിതം തന്നെയാണ് എനിക്ക് നഷ്ടമായത്. പലരും ട്രോളിയിട്ടുണ്ടാകും, പക്ഷെ ചിലര്‍ പിന്തുണച്ചു. കരയാനെങ്കിലും സ്വാതന്ത്ര്യം വേണ്ടേ? മാറി നിന്ന് കരയുന്നതാണ്. എനിക്കൊന്ന് പൊട്ടിക്കരയണ്ടേ? ഒരു സുഹൃത്തിനെ സ്നേഹിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് ബൈബിളില്‍ പറയുന്നു. ഞാന്‍ അത്രയും സ്നേഹിച്ചിട്ടുണ്ട്. എന്നേയും സ്നേഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാനത്തെ അഭിമുഖത്തിലും ഞാന്‍ പോയിരുന്നു. അദ്ദേഹമായിരുന്നില്ല, വേറൊരു ആളാണ് എന്നെ വിളിച്ചത്. അറിഞ്ഞെത്തുന്നവരാടാ സുഹൃത്തുക്കള്‍. പലരേയും വിളിച്ചു. പക്ഷെ നീ മാത്രമാണ് വന്നതെന്ന് പറഞ്ഞു. സലിയപ്പന്‍ ഞങ്ങളുടെ ഓര്‍മകളിലുണ്ടാകും.
നടനും പ്രിയ സുഹൃത്തുമായ സലിം കുമാറിന്റെ ഓര്‍മകളില്‍ വിങ്ങി മുഖ്യമന്ത്രി വിഡി സതീശന്. തനിക്ക് നഷ്ടമായത് കൂടെപ്പിറപ്പിനെയാണെന്നാണ് വിഡി സതീശന് പറയുന്നത്. പറവൂരില്‍ സലിം കുമാര്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011 ല്‍ മന്ത്രിയാകാന്‍ സാധിക്കാതെ വന്നപ്പോള്‍ സലിം കുമാര്‍ കുറേ കരഞ്ഞുവെന്നാണ് സതീശന് പറയുന്നത്.
പിന്നീട് താന്‍ മുഖ്യമന്ത്രിയായപ്പോള്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ സലിം കുമാര്‍ എത്തിയതും അദ്ദേഹം ഓര്‍ത്തു. താന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ജീവിതലക്ഷ്യം പൂര്‍ത്തിയായെന്ന് വികാരനിര്‍ഭരനായി സലിം കുമാര്‍ പറഞ്ഞുവെന്നാണ് വിഡി സതീശന് പറയുന്നത്.
''രോഗബാധിതനായിരുന്നു എങ്കിലും അവിശ്വസനീയമായ ഒരു വേര്‍പാടാണ് പെട്ടെന്നുണ്ടായത്. സത്യത്തില്‍ നമ്മുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ പോയ ഒരു അനുഭവമാണ് എല്ലാവര്ക്കും. അടുപ്പമുള്ളവര്‍ക്കെല്ലാം അദ്ദേഹം കുടുംബത്തില്‍ അംഗമായിരുന്നു, സഹോദരനായിരുന്നു, മകനായിരുന്നു. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരാളായിരുന്നു'' വിഡി സതീശന് പറയുന്നു.
സഹോദരനെ, കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടതിന്റെ ദുഃഖമാണ് തനിക്കെന്നും അദ്ദേഹം പറഞ്ഞു. കാണാതിരുന്നാലും ഫോണ്‍ ചെയ്യാതിരുന്നാലും കുറെ ദിവസങ്ങള്‍ കൂടി നമ്മള് കൂട്ടിമുട്ടിയാലും സ്നേഹവും ആ ഹൃദയബന്ധവും എത്ര വലുതാണ് എന്ന് എനിക്ക് ബോധ്യമാക്കി തന്ന ഒരാള്‍ കൂടിയാണ് സലിം കുമാറെന്നും അദ്ദേഹം പറയുന്നു.
പറവൂരിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ സലിംകുമാറിനെ കുറിച്ച് ചിന്തിക്കും. സലിംകുമാറിന്റെ സാന്നിധ്യം എല്ലാ സ്ഥലത്തും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം വെള്ളപ്പൊക്കം വരുമ്പോള്‍ നമ്മളെ സഹായിക്കാന്‍ വരും, തിരഞ്ഞെടുപ്പ് വരുമ്പോള്‍ നമ്മളെ സഹായിക്കാന്‍ വരും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അപ്പോള്‍ സലിംകുമാറിന്റെ സാന്നിധ്യം നമ്മുടെ തൊട്ടരികില്‍ ഉണ്ടാകും.അതുകഴിഞ്ഞാല്‍ പിന്നെ അദ്ദേഹം, അദ്ദേഹത്തിന്റെ ലോകത്തേക്ക് യാത്രയാകുമെന്നും വിഡി സതീശന് പറയുന്നു.
സലിം കുമാറിനെ അവസാനമായി കണ്ടപ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ''ഏറ്റവും അവസാനം അദ്ദേഹം പങ്കെടുത്ത ഒരു പൊതുചടങ്ങ് എനിക്കിവിടെ നല്കിയ, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം എനിക്ക് ഈ പറവൂരില്‍ നല്കിയ പൗരസ്വീകരണമാണ്. അന്ന് എന്നോട് എന്റെ അടുത്ത് ചേര്‍ന്നിരുന്നുകൊണ്ട് എന്റെ കൈ പിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു, 'എനിക്ക് എല്ലാം പൂര്‍ത്തിയായതുപോലെയാണ്' എന്ന്; അറം പറ്റിയ വാക്കുകള്‍ പോലെയാണ് ഇപ്പോള്‍ എനിക്ക് അത് തോന്നുന്നത്.'' എന്നാണ് വിഡി സതീശന് പറയുന്നത്.
' 2011ല്‍ മന്ത്രിയാകാതെ വന്നപ്പോള്‍ താന്‍ വീട്ടില്‍ ഇരുന്ന് ഒരുപാട് കരഞ്ഞുവെന്ന് സലിം പറഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍, ഇവിടെ വന്ന് പറവൂരിലെ സ്വീകരണത്തില്‍ പങ്കെടുക്കുന്നത് കാണാന്‍ എനിക്ക് ഭാഗ്യം ഉണ്ടായി, ജീവിതത്തില്‍ എല്ലാം പൂര്‍ത്തിയായതുപോലെ' എന്നും സലിം കുമാര്‍ പറഞ്ഞുവെന്നാണ് സതീശന് പറയുന്നത്. 'ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്' എന്നുപറഞ്ഞ് തിരിച്ചു കൈപിടിച്ച് ഞാന്‍ ആശ്വസിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
അന്ന് സലിം കുമാര്‍ തന്നോട് യാത്ര ചോദിക്കുകയായിരുന്നു എന്ന് പിന്നീട് മരണവിവരം കേട്ടപ്പോള്‍ മനസ്സിലായി. അത്ര വികാരനിര്‍ഭരമായിട്ടാണ് തന്റെ കൈ പിടിച്ചുകൊണ്ട് അത് പറഞ്ഞതെന്നും വിഡി സതീശന് പറയുന്നു ആരു വിചാരിച്ചാലും നമ്മുടെ ഹൃദയത്തില്‍ നിന്ന് സലിം കുമാറിനെ അടര്‍ത്തി മാറ്റാന്‍ പറ്റില്ല. നമ്മുടെ ഹൃദയത്തില്‍ ഒരു സ്ഥാനം... നമ്മുടെ കുടുംബാംഗങ്ങള്‍ക്ക്, ഇഷ്ടപ്പെട്ടവര്‍ക്ക്, നമ്മള് ഏറ്റവുമധികം സ്നേഹിക്കുന്നവര്‍ക്ക് ഹൃദയത്തില്‍ ഒരു ഇടം കൊടുത്ത സ്ഥലത്ത്, സലിംകുമാര്‍ അങ്ങ് തീര്‍ച്ചയായും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
NAMMUDE NAADU
സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസമേകി ഉച്ചസമയത്തെ ജോലി വിലക്ക് നിലവില്‍ വന്നു. ഇന്ന് മുതല്‍ സെപ്റ്റംബര്‍ പതിനഞ്ചാം തീയതി വരെയുള്ള മൂന്ന് മാസത്തേക്കാണ് കടുത്ത വെയിലത്തുള്ള ജോലിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഉത്തരവിറക്കിയത്.
കടുത്ത വേനല്‍ ചൂടില്‍ നിന്നും തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യയില്‍ ഉച്ചസമയത്തെ ജോലി വിലക്ക് പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് എല്ലാ ദിവസവും ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേറ്റുള്ള ജോലികള്‍ ചെയ്യിക്കാന്‍ പാടില്ല. സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. കടുത്ത ചൂട് കാരണം തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും അപകടങ്ങളും ഒഴിവാക്കാനാണ് മന്ത്രാലയത്തിന്റെ ഈ നടപടി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ നിയമം വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. 2025-ല്‍ രാജ്യത്തെ തൊണ്ണൂറ്റി നാല് ശതമാനം കമ്പനികളും ഈ നിയമം കൃത്യമായി പാലിച്ചിരുന്നു.
കമ്പനികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബുക്ക്ലെറ്റും മന്ത്രാലയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കര്‍ശനമായ പരിശോധനകള്‍ രാജ്യത്ത് നടക്കും. നിയമം ലംഘിച്ച് ഉച്ചസമയത്ത് വെയിലത്ത് ജോലി ചെയ്യിക്കുന്ന കമ്പനികള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ 19911 എന്ന നമ്പറിലോ മൊബൈല്‍ ആപ്പ് വഴിയോ പരാതി നല്‍കാവുന്നതാണ്.
ഫിഫ ലോകകപ്പില്‍ സ്പെയിന് – കേപ് വെര്‍ദെ പോരാട്ടം സമനിലയില്‍. ഇരുടീമിനും ഗോള്‍ നേടാനായില്ല. മുന്‍ ലോക ചാമ്പ്യന്മാരായ, നിലവിലെ യൂറോ ചാമ്പ്യന്മാരായ, ഫിഫ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള സ്പെയിനെ ഗോള്‍ രഹിത സമനിലയില്‍ കേപ് വെര്‍ദെ പിടിച്ചുകെട്ടുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ പകുതിയില്‍ പലപ്പോഴും മത്സരത്തില്‍ താളം കണ്ടെത്താന്‍ പോലും സ്പെയിന് വിഷമിച്ചു. കേപ് വെര്‍ദെയുടെ ഗോള്‍ മുഖത്തേക്ക് നടത്തിയ പല ആക്രമണങ്ങളും ഗോള്‍കീപ്പര്‍ വൊസിഞ്ഞ അതിമനോഹരമായി തകര്‍ത്തു. ഒരുതവണ പോലും ഗോള്‍ വല ചലിപ്പിക്കാന്‍ സ്പെയിനിന്റെ വിഖ്യാതമായ ആക്രമണ നിരയ്ക്കായില്ല. മത്സരത്തിലുടനീളെ കേപ് വെര്‍ദെ കോട്ടകെട്ടി നില്‍ക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ ലമീന്‍ യമാല്‍ എത്തിയെങ്കിലും മത്സരഫലത്തില്‍ മാറ്റമുണ്ടായില്ല. സ്പെയിന് നിരയില്‍ പകരക്കാരനായാണ് യമാല്‍ ഇറങ്ങിയത്. പതിനെട്ടാം വയസ്സിലാണ് അരങ്ങേറ്റം. ലോകകപ്പില്‍ സ്പെയിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് യമാല്‍.
കേപ് വെര്‍ദെയുടെ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ ദിനമായി അടയാളപ്പെടുത്തപ്പെടും. ഫുട്ബോള്‍ ലോകത്തിന്റെ മുഴുവന്‍ കൈയടി നേടി നെഞ്ച് വിരിച്ചാണ് ഈ കുഞ്ഞന്‍ രാജ്യം ഇന്ന് നില്‍ക്കുന്നത്.
Channels
മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്റെ എട്ടാമത്തെ സീസണ് വരികയാണ്. ഇക്കുറി കോമണര്‍ ടിക്കറ്റില്‍ നിരവധി സാധാരണക്കാര്‍ക്ക് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനായി ഒരു ഷോയും ഇക്കുറി സംഘടിപ്പിക്കുന്നുണ്ട്. സീസണ് 8 അഗ്നിപരീക്ഷ എന്ന പേരില്‍ നടക്കുന്ന ഷോയില്‍ വിജയിക്കുന്നവര്‍ക്ക് ബിഗ് ബോസിലേക്ക് എന്‍ട്രി ലഭിക്കും. ഇതിലേക്ക് അപേക്ഷിക്കേണ്ട വിധം എങ്ങനെയെന്ന് നേരത്തെ അറിയിപ്പ് എത്തിയിരുന്നു. ഇതിനായുള്ള അവസരം ഇന്നലെ അവസാനിച്ചു.
ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് നേരത്തേ പുറത്തുവിട്ട പ്രൊമോയില്‍ അഗ്നിപരീക്ഷയില്‍ എങ്ങനെ പങ്കെടുക്കുമെന്ന കാര്യം മോഹന്‍ലാല്‍ തന്നെ അറിയിച്ചിരുന്നു. “സീസണ് 8 അഗ്നിപരീക്ഷയിലൂടെ ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ നിലപാടും വ്യക്തിത്വവും വ്യക്തമാക്കുന്ന, നിങ്ങള്‍ യഥാര്‍ഥത്തില്‍ ആരാണ് എന്ന് വെളിപ്പെടുത്തുന്ന 3 മിനിറ്റില്‍ താഴെയുള്ള ഒരു ഇന്‍ട്രൊഡക്ഷന്‍ വീഡിയോ തയ്യാറാക്കി http://asianet.jiostar.com/bb8 എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുക”, മോഹന്‍ലാലിന്റെ വാക്കുകള്‍. അഗ്നിപരീക്ഷയില്‍ വിജയിച്ചാല്‍ സീസണ് 8 ല്‍ പങ്കെടുക്കാനുള്ള അവസരമാണ് മത്സരാര്‍ഥികളെ കാത്തിരിക്കുന്നത്. അയയ്ക്കുന്ന ഇന്‍ട്രൊഡക്ഷന്‍ വീഡിയോയ്ക്ക് ഉണ്ടാകാവുന്ന പരമാവധി സൈസ് 50 എംബി ആണ്.
കോമണര്‍ ആയി എത്തിയ അനീഷ് ആയിരുന്നു ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ വിജയി. അതിനാല്‍ത്തന്നെ പുതിയ സീസണില്‍ കോമണര്‍ മത്സരാര്‍ഥികള്‍ക്ക് സ്വാഭാവികമായും പ്രാധാന്യം കൂടും. അതേസമയം അഗ്നിപരീക്ഷയോ ബിഗ് ബോസ് സീസണ് എട്ടോ എന്ന് ആരംഭിക്കുമെന്ന വിവരം ഇനിയും പുറത്തെത്തിയിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകര്‍. മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും ബിഗ് ബോസ് മലയാളത്തിന്റെ അവതാരകനായി എത്തുക.
തനിക്ക് കാൻസർ സ്ഥിരീകരിച്ച വിവരം ശനിയാഴ്ചയാണ് സോഷ്യൽ മീഡിയ താരം രേണു സുധി തുറന്നുപറഞ്ഞത്. ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെ ആയിരുന്നു രേണുവിന്റെ തന്റെ ആരോഗ്യ വിവരത്തെക്കുറിച്ച് പങ്കുവച്ചത്. ഇപ്പോഴിതാ തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് പറയുകയാണ് രേണു സുധി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രേണു ഇക്കാര്യം കുറിച്ചത്.
“ഞാനൊരു പോരാളിയാണ്. ദയവായി എനിക്ക് വേണ്ടി പ്രാര്‍ഥിക്കുക. എന്റെ റിതപ്പനെ ഓര്‍ത്ത്, എനിക്കു വേണ്ടി പ്രാര്‍ഥിക്കുക”, രേണു സുധി തന്റെ ചിത്രത്തിനൊപ്പം കുറിച്ചു. നിരവധി പേരാണ് രേണു സുധിക്ക് പിന്തുണയും ധൈര്യവും പകര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. 15-ാം വയസിൽ കണ്ടെത്തിയ ഒരു മുഴയാണ് പില്ക്കാലത്ത് കാന്‍സറായി രൂപപ്പെട്ടതെന്നാണ് രേണു സുധി ഇന്നലെ പറഞ്ഞത്.
അന്നേ വേണ്ട ചികിത്സ നടത്തിയിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു രോഗാവസ്ഥയിലേക്ക് എത്തില്ലായിരുന്നുവെന്നും ഇപ്പോള്‍ രോഗം അതിന്റെ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചു തുടങ്ങിയെന്നും അവര്‍ പറഞ്ഞിരുന്നു. "എനിക്ക് കാന്‍സര്‍ ആണ്. ഇത്രയും ദിവസം എന്നെ സ്നേഹിക്കുന്നവരുടെ അടുത്തുനിന്ന് ഞാനത് മറച്ചുവെച്ചു. പക്ഷേ ഇപ്പോള്‍ അത് പറയാൻ സമയമായി എന്ന് തോന്നി.
പല തെറ്റിദ്ധാരണകളും പലർക്കുമുണ്ട്. ഇത് ദുബൈയില്‍ വച്ച് സ്ഥിരീകരിച്ചു എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. ആദ്യമായി ബ്രെസ്റ്റില്‍ ഒരു മുഴ ശ്രദ്ധയില്‍ പെട്ടത് എനിക്ക് 15 വയസ് ഉള്ളപ്പോഴാണ്. ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്. 15-ാം വയസില്‍ ഞാനത് അത്ര കാര്യമാക്കിയില്ല. വീട്ടുകാരോടും പറഞ്ഞില്ല. കുറേ നാൾ കഴിഞ്ഞ് ഡിപ്ലോമയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് വീട്ടുകാര്‍ ഇത് അറിഞ്ഞത്.
അവര്‍ കോട്ടയം മെഡിക്കൽ കോളജിൽ കൊണ്ടുപോയി. 15- 16 വർഷം മുന്‍പത്തെ കാര്യമാണ്. അന്ന് ബയോപ്സി ചെയ്തിരുന്നു. അന്ന് ഡോക്ടർ എന്നോട് പറഞ്ഞത് ഇതിങ്ങനെ വെക്കരുത് എന്നായിരുന്നു. ഇപ്പോള്‍ വലിയ പ്രശ്നമില്ലെങ്കിലും ഭാവിയില്‍ കാൻസർ ആയേക്കാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് മറ്റൊരു ഓപ്പറേഷൻ കഴിഞ്ഞിട്ട് നിൽക്കുകയായിരുന്നു.
അപ്പൻഡിസൈറ്റിസിന്റെ ഓപ്പറേഷൻ. അത് കുറച്ച് പെയിൻഫുൾ ആയിരുന്നു. ആ ഒരു പേടി കാരണം ഞാനിത് വീട്ടിൽ പറഞ്ഞില്ല. സുധിച്ചേട്ടന്റെ മരണശേഷം ഒരിക്കല്‍ ഡോക്ടറെ കണ്ടപ്പോള്‍ സ്കാന്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സ്കാനിംഗ് റിസല്‍ട്ട് കണ്ട് സംശയം തോന്നിയപ്പോള്‍ മാമോഗ്രാം ചെയ്യാന്‍ അദ്ദേഹം പറഞ്ഞു.
മാമോഗ്രാമിലും സംശയം തോന്നിയപ്പോഴാണ് ബയോപ്സി ചെയ്യാന്‍ നിര്‍ദേശിക്കുന്നത്. അതിന്റെ റിസൽട്ടും ഞാൻ ഒറ്റയ്ക്ക് ചെന്നാണ് മേടിച്ചത്. അപ്പോള്‍ എന്നോട് പറഞ്ഞു കാൻസർ ആണെന്ന്. ഞാൻ ഒന്നും മിണ്ടിയില്ല. ആ റിസൽട്ട് വീട്ടിൽ കൊണ്ട് രണ്ടു മൂന്ന് ദിവസം ഭദ്രമായിട്ട് വച്ച് ഒരു മനുഷ്യനോടും പറഞ്ഞില്ല.
ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നെ മെഡിക്കല്‍ കോളജിലും പരിശോധിച്ചു. മെഡിക്കല്‍ കോളജിലും കാന്‍സര്‍ ആണെന്നത് സ്ഥിരീകരിച്ചു. മൂന്നാമത്തെ സ്റ്റേജ് കഴിയുന്ന ഘട്ടമായെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കീമോതെറാപ്പി തുടങ്ങണം എന്ന് പറഞ്ഞു. ഉടനെ അത് തുടങ്ങും".- എന്നായിരുന്നു രേണുവിന്റെ വാക്കുകൾ.
സോഷ്യല്‍ മീഡിയ താരവും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ രേണു സുധിയ്ക്ക് കാന്‍സര്‍ ആണെന്ന് കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഫിറോസ്. നേരത്തെ സുധിയുടെ പേരില്‍ രേണുവിനും കുടുംബത്തിനും വീട് വച്ചു നല്കാന് നേതൃത്വം വഹിച്ചത് ഫിറോസായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് രേണവുവിന്റെ രോഗാവസ്ഥയെക്കുറിച്ച് ഫിറോസ് പങ്കുവച്ചത്.
രേണു ചെറുതല്ലാത്ത രോഗത്തോട് പൊരുതുകയാണെന്നാണ് ഫിറോസ് പറയുന്നത്. എന്ത് രോഗമാണെന്ന് കമന്റില്‍ ചോദിച്ചയാള്‍ക്ക് ഫിറോസ് നല്കിയ മറുപടി കാന്‍സര്‍ ആണെന്നായിരുന്നു. രേണുവിന് കാന്‍സര്‍ ആണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകളോട് രേണു പ്രതികരിച്ചിരുന്നില്ല. ഇതിനിടെ ആശുപത്രിയില്‍ നിന്നുള്ള വിഡിയോയും രേണു പങ്കുവച്ചിരുന്നു. ഫിറോസിന്റെ വാക്കുകളിലേക്ക്:
സുഹൃത്തുക്കളേ, രേണു ഇന്ന് ഒരു വലിയ പോരാട്ടത്തിന്റെ നടുവിലാണ്. അത്ര ചെറുതല്ലാത്ത രോഗത്തോട് അവര്‍ ധൈര്യത്തോടെ പൊരുതിക്കൊണ്ടിരിക്കുകയാണ്. അസുഖം മുന്‍കൂട്ടി അറിഞ്ഞിട്ടും അതിന്റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ മനസ്സില്‍ ഒതുക്കി ചികിത്സയുമായി മുന്നോട്ട് പോയ ഒരാളാണ് അവര്‍.
ഇന്ന് ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം രോഗം കൂടുതല്‍ സാരമായി ബാധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തുടര്‍ ചികിത്സ ആരംഭിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എനിക്ക് എല്ലാവരോടും ഒരു ചെറിയ അഭ്യര്‍ത്ഥനയുണ്ട്. ദയവായി നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ഒഴിവാക്കുക. ജീവിതം നമ്മുക്ക് എത്ര ദിവസം ബാക്കിയുണ്ടെന്ന് ആരും അറിയില്ല. അതുകൊണ്ട് അവര്‍ക്ക് സന്തോഷം നല്കുന്ന റീലുകളും വിഡിയോകളും അവര്‍ ചെയ്യട്ടെ. അവരുടെ ആ കുഞ്ഞു സന്തോഷങ്ങള്‍ അവര്‍ ആഘോഷിക്കട്ടെ.
അവരുടെ ചില പ്രതികരണങ്ങള്‍ മൂലം ജീവിതത്തില്‍ ഞാനടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്ടങ്ങളും നേരിട്ടിട്ടുണ്ട്. അതൊന്നും മനസ്സില്‍ വെച്ച് പ്രതികാരം ചെയ്യാനോ, അവരുടെ അസുഖവിവരം അറിഞ്ഞ് സന്തോഷിക്കാനോ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല. കാരണം ഇന്നല്ലെങ്കില്‍ നാളെ നമ്മളൊക്കെയും ഈ ഭൂമിയോട് വിടപറയേണ്ടവരാണ്.
അവര്‍ക്ക് സഹതാപം ആവശ്യമില്ലെന്ന് എനിക്കറിയാം. പക്ഷേ ഒരു മനുഷ്യനെന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് അവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ്. ഇഷ്ടമില്ലെങ്കില്‍ അവരുടെ വിഡിയോകള്‍ അവഗണിക്കാം. പക്ഷേ ദയവായി വേദനിപ്പിക്കരുത്. കഴിയുമെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തൂ. ചിലപ്പോള്‍ ഒരു നല്ല വാക്കും ഒരു പ്രാര്‍ത്ഥനയും മരുന്നുകളേക്കാള്‍ വലിയ ആശ്വാസമാകാറുണ്ട്. രേണുവിന് ശക്തിയും ധൈര്യവും ലഭിക്കട്ടെ. ഈ പോരാട്ടത്തില്‍ അവര്‍ വിജയിക്കട്ടെ.
ലോകം കാല്‍പന്താവേശത്തിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തിന്റെ ശ്രദ്ധയത്രയും ഫുട്ബോള്‍ ലോകകപ്പിലാണ്. കളി നടക്കുന്നത് അങ്ങ് ദൂരെയാണെങ്കിലും ഇങ്ങ് കേരളത്തിലും ആവേശത്തിന് ഒരു കുറവുമില്ല. ഫ്ളക്സുകളും കട്ടൗട്ടുകളും വെല്ലുവിളികളും വാക്പോരുമൊക്കെയായി മലയാളികള്‍ കാല്‍പ്പന്തിന്റെ ഉത്സവം ആഘോഷിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലും ലോകകപ്പ് ആവേശക്കാഴ്ചകള്‍ നിറയുകയാണ്. സാധാരണക്കാരും സിനിമാക്കാരും രാഷ്ട്രീ നേതാക്കളുമെല്ലാം ചേരി തിരിഞ്ഞു കഴിഞ്ഞു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവേഴ്സും ആവേശത്തിലാണ്. ഇതിനിടെ ബിഗ് ബോസ് വിന്നറായ ദില്‍ഷ പ്രസന്നന് പങ്കുവച്ചൊരു റീലാണ് ചര്‍ച്ചയായി മാറുന്നത്.
ബ്രസീലിന്റെ ജേഴ്സിയണിഞ്ഞെത്തി ഫുട്ബോള്‍ കളിക്കുകയും ചില്ലറ കസറത്തുകള്‍ കാണിക്കുകയും ചെയ്യുന്ന ദില്‍ഷയാണ് വിഡിയോയിലുള്ളത്. വിഡിയോ രസകരമായി തന്നെ ദില്‍ഷ ചെയ്തിട്ടുണ്ട്. എന്നാല്‍ വിഡിയോയുടെ പശ്ചാത്തലത്തിന്റെ പാട്ടിന്റെ കാര്യത്തില്‍ ചെറുതായി ഒന്ന് പാളിയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ബ്രസീലിന്റെ ജേഴ്സിയണിഞ്ഞ് ദില്‍ഷ ചുവടുവെക്കുന്നത് പോര്‍ച്ചുഗല്‍ ടീമിന്റെ പാട്ടിനാണ്. മാത്രമല്ല, ദില്‍ഷ വിഡിയോയ്ക്കൊപ്പം പങ്കുവച്ച ഹാഷ് ടാഗുകള്‍ അര്‍ജന്റീനയെന്നും മെസിയെന്നുമാണ്. ഇതോടെ താരത്തിനെതിരെ ട്രോളുമായി സോഷ്യല്‍ മീഡിയ കമന്റ് ബോക്സിലെത്തിയിരിക്കുകയാണ്. 'തവിടും പിണ്ണാക്കും അറിയാതെ ലോകകപ്പ് ആകുമ്പോള്‍ ഇറങ്ങിക്കോളും, ആരൊക്കെ ഏതൊക്കെ ടീമില്‍ കളിക്കുന്നെന്ന് പോയിട്ട് ആ നടക്ക് നടക്കുന്നത് ലോകകപ്പ് ആണോ എന്ന് വരെ അറിയുമോ എന്ന് സംശയമുണ്ട്' എന്നാണ് ചിലരുടെ പരിഹാസം.
ബ്രസീല്‍ ജയിക്കണം. അര്‍ജന്റീനയ്ക്ക് കപ്പ് കിട്ടണം അതാണ്, കവി എന്താ ഉദ്ദേശിച്ചത്?, ദില്‍ഷേ..bratugalntina ഫാന്‍ ആണോ, കൊയിലാണ്ടിയുടെയും ബ്രസീലിന്റെയും പേര് കളയാന്‍...അയ്യേ അയ്യയ്യേ, പറ്റുന്ന പണിയ്ക്ക് നിന്നാല്‍ പോരെ, ഇതിനെക്കുറിച്ച് വല്യ ധാരണ ഇല്ല ലേ, അവനവന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സ്വയം മനസ്സിലാക്കാം, അത് ചെയ്യാം. വേറെ ഒന്നും പറയുന്നില്ല' എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.
പല മേഖലകളിൽ പ്രതിഭ തെളിയിച്ച ആളാണ് ലക്ഷ്മി ജയൻ. ഗായിക, വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെയൊക്കെ ശ്രദ്ധ നേടിയിട്ടുണ്ട് ലക്ഷ്മി. ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിൻറെ മൂന്നാം സീസണിൽ മത്സരാർഥിയായും ലക്ഷ്മി എത്തിയിരുന്നു. ലക്ഷ്മിയുടെ വ്യക്തി ജീവിതം കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും ഈ ഷോയ്ക്ക് ശേഷം ആയിരുന്നു. വിവാഹമോചനത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും സംഗീതത്തെക്കുറിച്ചുമൊക്കെ പല അഭിമുഖങ്ങളിലും ലക്ഷ്മി മനസു തുറന്ന് സംസാരിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ ഒരു സെലിബ്രിറ്റിയെക്കുറിച്ചാണ് മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ലക്ഷ്മി ജയൻ സംസാരിക്കുന്നത്.
''എന്റെ ഒരു ഇൻസ്പിറേഷൻ ആണ് പേളിച്ചേച്ചി. പേളി മാണിയുടെ വീഡിയോകളൊക്കെ ഞാൻ കാണാറുണ്ട്. പേളി പറഞ്ഞതിൽ എനിക്ക് ഏറ്റഴും ഇഷ്ടപ്പെട്ട ഒരു ചിന്തയുണ്ട്. നിങ്ങൾ ആർക്കു വേണ്ടിയും തളർന്നുപോകരുത്. തൊട്ടാവാടിച്ചെടി തൊടുമ്പോൾ വാടും. അതുകൊണ്ട് നമ്മൾ എല്ലാവരും പോയി ആ തൊട്ടാവാടിയെ തൊടും. ആരും പോയി വാഴയെയോ ഓലയേയോ ഒന്നും തൊടുന്നില്ല. എന്നെ ഭയങ്കരമായി ടച്ച് ചെയ്തിട്ടുള്ള വാചകങ്ങളാണ് ഇത്. പലരും നമ്മളെ വാട്ടിയെടുക്കാനും നമ്മളെ തളർത്താനുമൊക്കെ നോക്കും. അത് അവഗണിച്ചേക്കുക. അവർ രണ്ടു പ്രാവശ്യം നമ്മളെ തളർത്താൻ നോക്കി നമ്മൾ തളർന്നാൽ ആ സ്വിച്ച് വർക്കിങ്ങ് ആണ്. കുറേത്തവണ അവർ ശ്രമിച്ചിട്ടും തളരുന്നില്ലെങ്കിൽ അവർ അടുത്തയാളെ തളർത്താൻ പൊയ്ക്കോളും. ഇതാണ് എനിക്കൊരു മോട്ടിവേഷൻ. പിന്നെ ഞാൻ എല്ലാത്തിന്റെയും പൊസിറ്റീവ് വശം എടുക്കാൻ നോക്കും'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ലക്ഷ്മി ജയൻ പറഞ്ഞു.
BUSINESS
ആഗോള സാമ്പത്തിക അനിശ്ചിതത്വവും ലക്ഷ്വറി ഉൽപന്ന വിപണിയിലെ മന്ദഗതിയും തുടരുന്നതിനിടയിലും പ്രമുഖ സ്വിസ് വാച്ച് നിർമ്മാതാക്കളായ റോളക്സ്, ഈ വർഷം രണ്ടാം തവണയും തങ്ങളുടെ ഗോൾഡ് വാച്ചുകളുടെ വില വർദ്ധിപ്പിച്ചു. ഈ മാസം മുതൽ കമ്പനിയുടെ ഗോൾഡ് വാച്ചുകൾക്ക് ആഗോളതലത്തിൽ ശരാശരി അഞ്ച് ശതമാനം വിലവർധനവ് നിലവിൽ വന്നു.
ജനുവരിയിൽ ശരാശരി 6.2 ശതമാനം വിലവർധനവ് നടപ്പാക്കിയതിന് പിന്നാലെയാണ് ആറുമാസത്തിനകം വീണ്ടും വില കൂട്ടിയിരിക്കുന്നത്. ഈ നീക്കം ഡീലർമാരെയും വിപണി നിരീക്ഷകരെയും അമ്പരപ്പിച്ചിരിക്കുകയാണ്. “ഇതാരും പ്രതീക്ഷിച്ചതല്ല,” എന്നാണ് യു.എസ് പ്രീ-ഓൺഡ് വാച്ച് ഡീലറായ ബോണറ്റാ ഇങ്കിന്റെ എറിക് ബോണറ്റാ വ്യക്തമാക്കിയത്.
സാധാരണ ഉപഭോക്താക്കൾ ലക്ഷ്വറി ഉൽപന്നങ്ങളിലേക്കുള്ള ചെലവ് കുറയ്ക്കുമ്പോഴും അതിസമ്പന്നരുടെ ഇടയിൽ പ്രീമിയം വാച്ചുകൾ ഇപ്പോഴും പ്രധാന നിക്ഷേപ ഉപാധിയായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ ഉയർന്ന വിലയിലും ഇത്തരം ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ കുറയുന്നില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
റോളക്സിന് പിന്നാലെ പ്രമുഖ ബ്രാൻഡായ കാർട്ടിയറും അടുത്തിടെ തങ്ങളുടെ ഗോൾഡ് വാച്ചുകളുടെ വിലയിൽ 10 ശതമാനം വരെ വർധനവ് വരുത്തിയിരുന്നു. സ്വർണ്ണവിലയിലെ റെക്കോർഡ് മുന്നേറ്റവും വിവിധ കറൻസികളുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് വിലവർധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ 4 മുതൽ 6 ശതമാനം വരെ വിലവർധനവ് മുൻനിര ലക്ഷ്വറി വാച്ച് ബ്രാൻഡുകളുടെ ഗോൾഡ് മോഡലുകൾക്ക് ഉണ്ടായിട്ടുണ്ടെന്ന് വിപണി പഠനങ്ങൾ വ്യക്തമാക്കുന്നു. റോളക്സിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ ‘കോസ്മോഗ്രാഫ് ഡേടോണ’യുടെ വൈറ്റ് ഗോൾഡ് പതിപ്പിന് ഇപ്പോൾ അമേരിക്കൻ വിപണിയിൽ 59,100 ഡോളറാണ് വില. ഈ വർഷം മാത്രം 14 ശതമാനവും മുൻവർഷങ്ങളെ അപേക്ഷിച്ച് 33 ശതമാനവും വില വർധിച്ചിട്ടുണ്ട്.
സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ഉയർന്ന നിലവാരമുള്ള ലക്ഷ്വറി വാച്ചുകൾക്കുള്ള ആഗോള ആവശ്യകത ശക്തമായി തുടരുന്നതിന്റെ സൂചനയായാണ് പുതിയ വിലവർധനവിനെ വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ വില വർധനവിനെക്കുറിച്ച് റോളക്സ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ലോകമെമ്പാടും കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. നിരവധി ഉപയോക്താക്കളുണ്ടെങ്കിലും ആപ്പ് പല രാജ്യങ്ങളിലും വിലക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് രാജ്യങ്ങള്‍ വാട്ആപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റഷ്യ- നിയമപരമായ ലംഘനങ്ങള്‍ ആരോപിച്ച് വാട്സ്ആപ്പിനെ വിലക്കിയ ഒടുവിലത്തെ രാജ്യമാണ് റഷ്യ. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ റഷ്യ ആപ്പിന് വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ ആപ്പായ മാക്സിലേക്ക് മാറാന്‍ രാജ്യം പൗരന്മാരോട് ആവശ്യപ്പെട്ടു. എന്നാല്‍ മാക്സ് സര്‍ക്കാരിന് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ പങ്കിടാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സന്ദേശങ്ങള്‍ സ്വകാര്യമാണെന്ന് ഉറപ്പാക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഈ ആപ്പില്‍ ഇല്ല. വഞ്ചന, തീവ്രവാദ കേസുകളില്‍ മെറ്റാ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം റഷ്യ ചില വാട്സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ചൈന - 2017 ല്‍, ചൈന ഗ്രേറ്റ് ഫയര്വാള് എന്ന പേരില്‍ ഒരു സമഗ്ര വാട്സ്ആപ്പ് നിരോധനം നടപ്പിലാക്കി, വിദേശ സെര്‍വറുകളുമായുള്ള എല്ലാ ട്രാഫിക്കും തടഞ്ഞു. വാട്സ്ആപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനെ സര്‍ക്കാര്‍ ഭരണകൂട നിരീക്ഷണ ശേഷികള്‍ക്ക് ഭീഷണിയായി കാണുന്നു. പ്രധാനമായും ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റും സെന്‍സര്‍ഷിപ്പുമായും ബന്ധപ്പെട്ടായിരുന്നു നിയന്ത്രണം. ദൈനംദിന ആശയവിനിമയത്തിനായി, ചൈനീസ് ഉപയോക്താക്കള്‍ വിചാറ്റ് പോലുള്ള ആഭ്യന്തര ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നു, അവ സന്ദേശമയയ്ക്കലിനൊപ്പം സംയോജിത പേയ്മെന്റ് സംവിധാനങ്ങളും സോഷ്യല്‍ മീഡിയ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.
ഉത്തരകൊറിയ - ലോകത്തിലെ ഏറ്റവും നിയന്ത്രിതമായ ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൊന്നാണ് ഉത്തരകൊറിയയിലുള്ളത്. 2016 മുതല്‍ രാജ്യത്തെ ആളുകള്‍ക്ക് വാട്സ്ആപ്പും ഫെയ്സ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ പോലുള്ള പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാന്‍ കഴിയില്ല. പബ്ലിക് ഇന്റര്‍നെറ്റ് ആക്സസ്സില്‍ സര്‍ക്കാര്‍ വളരെ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിവരപ്രവാഹം നിയന്ത്രിക്കുന്നതിനും പുറത്തുള്ള ആശയവിനിമയം പരിമിതപ്പെടുത്തുന്നതിനുമായുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നിയന്ത്രണം.
യുഎഇ - 2017 മുതല്‍ വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള മിക്ക വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ൃ സേവനങ്ങളും യുണൈറ്റഡ് യുഎഇ വിലക്കി. വാട്സ്ആപ്പ് വോയ്സ്, വിഡിയോ കോളുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ ടെക്സ്റ്റ് മെസേജിങ് അനുവദനീയമാണ്.
ഇറാന്- കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇറാന് പലതവണ വാട്സ്ആപ്പ് നിരോധനങ്ങള്‍ പിന്‍വലിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്, രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു വിലക്കുകള്‍ക്ക് കാരണം. 2024 ല്‍ ഇറാന് വാട്സ്ആപ്പിനുള്ള വിലക്ക് പിന്‍വലിച്ചു. ആഭ്യന്തര കലാപങ്ങളുടെയും രാഷ്ട്രീയ പ്രതിഷേധങ്ങളുടെയും സമയത്ത് ആഭ്യന്തര ആശയവിനിമയങ്ങള്‍ നിരീക്ഷിക്കുന്നതില്‍ നിന്ന് വാട്സ്ആപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനില്‍ അധികാരികള്‍ അതൃപ്തരാണ്. ഇതൊക്കെയാണെങ്കിലും, പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതില്‍ ഉപയോക്താക്കള്‍ വെല്ലുവിളികള്‍ നേരിടുകയാണ്.
മെറ്റായുടെ കീഴിലുള്ള പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ് എന്നിവയുടെ പ്രവർത്തനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. ആപ്പുകൾ ലോഗിൻ ചെയ്യാനോ ഫീഡ് റിഫ്രഷ് ചെയ്യാനോ സാധിക്കുന്നില്ലെന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കൾ പരാതിപ്പെട്ടു.
ആപ്പുകൾ ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ‘എറർ’ മെസേജുകളാണ് കാണിക്കുന്നത്. മെറ്റാ ആപ്പുകൾ പ്രവർത്തനരഹിതമായതോടെ, സാങ്കേതിക തടസങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കൾ എക്സ് പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയാണ് ആശ്രയിച്ചത്. മൊബൈൽ ആപ്ലിക്കേഷനുകളിലും വെബ്സൈറ്റ് പതിപ്പുകളിലും സാങ്കേതിക തടസം നേരിട്ടു. പിന്നാലെ പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
HEALTH
പാൽച്ചായയ്ക്ക് കടുപ്പ് കൂടാൻ ചായ അമിതമായി തിളപ്പിക്കുന്നവരുണ്ട്. എന്നാൽ ഈ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് രുചി വ്യത്യാവും അസിഡിറ്റി ഉണ്ടാകുന്നു.
ചായയുടെ പോഷകഗുണങ്ങൾ നഷ്ടമാകാനും ഇത് കാരണമാകും. കൂടാതെ കാൻസറിന് കാരണമാകുന്ന കാർസിനോജൻ പുറന്തള്ളാനും ഇതിലൂടെ ഇടയാകുമെന്ന് വിദഗ്ധർ പറയുന്നു.
ആദ്യ അഞ്ച് മിനിറ്റിൽ തന്നെ തെയിലയുടെ കടുപ്പം ഇറങ്ങും. ഇതിൽ കൂടുതൽ സമയം തിളപ്പിക്കുന്നത് ചായയുടെ ഗുണങ്ങളെ ഓക്സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കും. പാലിൽ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്ക്ക് ഗുണവും മണവും രുചിയും നൽകുന്നത്. കൂടുതൽ നേരം വെക്കുന്നത് ചായക്ക് ചവർപ്പ് രുചി നൽകും.
ചായ കൂടുതൽ നേരം തിളപ്പിക്കുമ്പോൾ
പാലിലെ വിറ്റാമിൻ ബി12, സി എന്നീ പോഷകങ്ങളെ നശിപ്പിക്കും.
കൂടുതൽ തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് പുകച്ചുവ ഉണ്ടാകും.
ഉയർന്ന താപനിലയില്‍ ലാക്ടോസ് (പാൽ പഞ്ചസാര) പാലിലെ പ്രോട്ടീനുകളുമായി പ്രതിപ്രവർത്തിക്കുന്നു, കാലക്രമേണ വലിയ അളവിൽ കഴിച്ചാൽ അപകടകരമായ സംയുക്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ചായയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഇല്ലാതാക്കുന്നു.
അമിതമായി ചൂടാക്കുന്നത് അക്രിലമൈഡ് പോലുള്ള സംയുക്തങ്ങൾ ഉണ്ടാക്കും. അക്രിലാമൈഡ് ഒരു അർബുദ ഘടകമാണ്.
അമിതമായി തിളപ്പിക്കുന്നത് പാലിലെ പ്രോട്ടീനുകളുടെ ഘടനയിൽ മാറ്റം വരുത്തും. ഇത് ദഹനക്കേടിന് കാരണമാകും.
അമിതമായി തിളപ്പിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും. ഇത് നെഞ്ചെരിച്ചിൽ അല്ലെങ്കിൽ വയറ്റിലെ അസ്വസ്ഥത പോലുള്ള ലക്ഷണങ്ങൾ വർധിപ്പിക്കും.
PRAVASI VARTHAKAL

