ഇറാൻ യുദ്ധം മൂലമുണ്ടാകുന്ന ഭക്ഷ്യ, ഇന്ധന ക്ഷാമം നികത്തുന്നതിനുള്ള പദ്ധതികൾ ശക്തമാക്കുകയാണെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.
ചൊവ്വാഴ്ച സർ കെയർ സ്റ്റാർമർ മറ്റൊരു മന്ത്രിസഭാ സമിതിയുടെ അധ്യക്ഷതയിൽ ചേരും. ഏതെങ്കിലും കുറവുകൾ പരിഹരിക്കുന്നതിനായി ഇത് രൂപീകരിച്ചിട്ടുണ്ട്. അതേസമയം, സ്റ്റോക്ക് നിലയും വിതരണ ശൃംഖലയിലെ തടസ്സങ്ങളും നിരീക്ഷിക്കുന്നതിനായി മന്ത്രിമാരുടെ ഒരു സംഘം ആഴ്ചയിൽ രണ്ടുതവണ യോഗം ചേരും.
ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും 20% സാധാരണയായി കടന്നുപോകുന്ന ഒരു പ്രധാന കപ്പൽ മാർഗമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത്, സംഘർഷം ആരംഭിച്ചതിനുശേഷം എണ്ണവില കുതിച്ചുയരാൻ കാരണമായി.
യുദ്ധം തുടർന്നാൽ വേനൽക്കാലത്ത് കോഴിയിറച്ചി, പന്നിയിറച്ചി എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന് ഈ മാസം ആദ്യം സർക്കാർ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു .
പെട്രോൾ നിറയ്ക്കാനും കാറുകൾ പതിവുപോലെ ഉപയോഗിക്കാനും, ജെറ്റ് ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ആശങ്കകൾക്കിടയിൽ യാത്രാ പദ്ധതികളിൽ മാറ്റം വരുത്തരുതെന്നും ഡ്രൈവർമാരോട് അഭ്യർത്ഥിച്ചുകൊണ്ട് പൊതുജനങ്ങളെ ശാന്തരാക്കാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ ചീഫ് സെക്രട്ടറി ഡാരൻ ജോൺസ് ആഴ്ചയിൽ രണ്ടുതവണ മന്ത്രിമാരുടെ കണ്ടിജൻസി പ്ലാനിംഗ് ഗ്രൂപ്പിന്റെ യോഗങ്ങൾ നയിക്കുന്നു. അദ്ദേഹം പറഞ്ഞു: "ഇത് നമ്മുടെ യുദ്ധമല്ല. സംഘർഷത്തിൽ നിന്ന് വിട്ടുനിൽക്കാനും ബ്രിട്ടന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രതിരോധ നടപടികൾ മാത്രം സ്വീകരിക്കാനും സർക്കാർ ശരിയായ ആഹ്വാനം നടത്തി.
"സംഘർഷത്തിന്റെ ഫലമായി നമ്മുടെ സമ്പദ്വ്യവസ്ഥയിലും ആഭ്യന്തര സുരക്ഷയിലും ഉണ്ടാകുന്ന ആഘാതം നേരിടാനും സാധ്യമാകുന്നിടത്തെല്ലാം ലഘൂകരിക്കാനും ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നു."
വാതക വിതരണം വർദ്ധിപ്പിക്കുന്നതിനായി, ഉപോൽപ്പന്നമായി CO2 ഉത്പാദിപ്പിക്കുന്ന എൻസസ് ബയോഎഥനോൾ പ്ലാന്റ് വീണ്ടും സജീവമാക്കുന്നതിന് സർക്കാർ ധനസഹായം നൽകിയിട്ടുണ്ട്.
പോലീസ് സ്റ്റേഷന് സമീപം സ്ഫോടനം ഉണ്ടായതിനെത്തുടർന്ന് സുരക്ഷാ മുന്നറിയിപ്പിന്റെ ഭാഗമായി വീടുകൾ ഒഴിപ്പിച്ചു.
ബെൽഫാസ്റ്റിന്റെ പ്രാന്തപ്രദേശത്തുള്ള ഡൺമുറിയിലെ കിംഗ്സ്വേ പ്രദേശത്ത് ശനിയാഴ്ച വൈകിട്ടുണ്ടായ ഒരു സംഭവത്തെത്തുടർന്ന് പോലീസിനെ സ്ഥലത്തെത്തിച്ചു.
പ്രദേശം ഒഴിവാക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്, ഇപ്പോഴും സുരക്ഷാവലയം നിലനിൽക്കുന്നുണ്ട്.
കാർ ബോംബ് സ്ഫോടന വാർത്ത കേട്ട് ഉണർന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ലഗാൻ വാലി എംപി സോർച്ച ഈസ്റ്റ്വുഡ് പറഞ്ഞു, എന്നാൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ശനിയാഴ്ച വൈകിട്ടാണ് ഡൺമറിയിലെ സ്ഫോടനമുണ്ടായത്.
സംഭവത്തിൽ പ്രതികരിച്ച വടക്കൻ അയർലൻഡ് പോലീസ് സർവീസിനും (PSNI) മറ്റ് അടിയന്തര സേവനങ്ങൾക്കും അവർ നന്ദി പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതി.
"ഇന്നലെ രാത്രി ഡൺമറി പോലീസ് സ്റ്റേഷന് പുറത്ത് ഒരു കാർ ബോംബ് പൊട്ടിത്തെറിച്ച വാർത്ത കേട്ടപ്പോൾ എനിക്ക് വളരെ വിഷമവും അസ്വസ്ഥതയും തോന്നി," എംപി പറഞ്ഞു.
Latest News
മലയാളിയുടെ മദ്യരുചി ഇനി ലോകനിലവാരത്തിൽ. ലണ്ടനിൽ നടന്ന പ്രശസ്തമായ 'ലണ്ടൻ സ്പിരിറ്റ്സ് കോമ്പറ്റീഷനിൽ' (London Spirits Competition) വെള്ളിപ്പതക്കം സ്വന്തമാക്കി കേരളത്തിന്റെ സ്വന്തം നാടൻ ചാരായമായ 'ഒറ്റക്കൊമ്പൻ' ചരിത്രം കുറിച്ചു. വിദേശ മദ്യങ്ങളോട് കിടപിടിക്കുന്ന ഗുണനിലവാരവും തനതായ രുചിക്കൂട്ടും മുൻനിർത്തിയാണ് ഈ അംഗീകാരം.
2026ലെ മത്സരത്തിൽ ‘അദർ സ്പിരിറ്റ്സ്’ വിഭാഗത്തിൽ 84 പോയിന്റ് നേടി ഒറ്റക്കൊമ്പന്റെ ജാതിക്കാ വാറ്റ് വെങ്കല മെഡൽ കരസ്ഥമാക്കി. അതോടൊപ്പം നെല്ലിക്കാ വാറ്റ് (82 പോയിന്റ്), ഒറ്റക്കൊമ്പൻ ക്ലാസിക് റെഡ് (81 പോയിന്റ്) എന്നിവയും വെങ്കല മെഡൽ പട്ടികയിൽ ഇടം നേടി. ഗുണമേന്മ, വില, പാക്കേജിംഗ് എന്നിവയെ ആസ്പദമാക്കിയുള്ള കർശനമായ വിലയിരുത്തലുകളിലൂടെ ലഭിച്ച ഈ നേട്ടം ഏറെ ശ്രദ്ധേയമാണ്.
രുചി (Taste), ഗുണനിലവാരം (Quality), പാക്കേജിംഗ് (Value/Packaging) എന്നീ മൂന്ന് ഘടകങ്ങൾ പരിശോധിച്ചാണ് ലണ്ടനിലെ വിദഗ്ധരായ വിധികർത്താക്കൾ പുരസ്കാരം നിശ്ചയിച്ചത്. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ബ്രാൻഡുകളെ പിന്നിലാക്കിയാണ് 70-ലധികം പോയിന്റുകൾ നേടി ഒറ്റക്കൊമ്പൻ സ്ഥാനം കരസ്ഥമാക്കിയത്.
യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ 'ഒറ്റക്കൊമ്പൻ', ഈ നേട്ടത്തോടെ കൂടുതൽ അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപിക്കാൻ ഒരുങ്ങുകയാണ്. കേരളത്തിന്റെ തനത് വിഭവങ്ങളെ ആധുനികമായ രീതിയിൽ ബ്രാൻഡ് ചെയ്താൽ ആഗോളതലത്തിൽ വലിയ സ്വീകാര്യത ലഭിക്കുമെന്നതിന്റെ തെളിവുകൂടിയാണ് ഈ പുരസ്കാരം.
ASSOCIATION
സ്റ്റീവനേജ്: യു കെ യിലെ പ്രമുഖ സാംസ്കാരിക-സാമൂഹ്യ മലയാളി അസ്സോസ്സിയേഷനുകളിലൊന്നായ 'സർഗ്ഗം സ്റ്റീവനേജ്' ബാൺവെൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് ആഘോഷം വർണ്ണാഭവും, സ്നേഹദൂതുമായി.
സർഗ്ഗം സ്റ്റീവനേജിന്റെ നവ സാരഥികൾ തങ്ങളുടെ പ്രഥമ ആഘോഷം സംഘാടക മികവുകൊണ്ടും, അവതരണ കലാ വൈഭവം കൊണ്ടും ശ്രദ്ധേയമാക്കി. അടുത്തിടെ നിര്യാതനായ പ്രിയ സർഗ്ഗം മെംബർ ജേക്കബ് ജോർജ്ജിന്റെ അനുസ്മരണത്തോടെയും, ലോകസമാധാനത്തിനായി നടത്തിയ മൗന പ്രാർത്ഥനയോടെയും ആരംഭിച്ച പരിപാടിയിലേക്ക്, പ്രസിഡണ്ട് മേഴ്സി മാത്യു ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. തുടർന്ന് ഈസ്റ്റർ ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനകർമ്മം സർഗ്ഗം കമ്മിറ്റി ഭാരവാഹികൾ ചേർന്ന് നിലവിളക്കു കൊളുത്തിക്കൊണ്ട് നിർവ്വഹിച്ചു.
വെൽക്കം സ്കിറ്റിൽ പുണ്യാഘോഷത്രയങ്ങളുടെ നന്മയും, പ്രതീക്ഷയും, സന്ദേശവും സമന്വയിപ്പിച്ചവതിരിപ്പിച്ച സംഗീത നൃത്ത നടനം പ്രമേയ സമ്പന്നതായാലും, കലാ വൈഭവം കൊണ്ടും, പശ്ചാത്തല സംവിധാന മികവുകൊണ്ടും പ്രൗഢഗംഭീരമായി. വെൽക്കം സ്കിറ്റ് 'ഫെസ്റ്റിവ് ഹാർമണി' പരിപാടിയിലെ ഹൈലൈറ്റായി.
സ്വരലയ താളമേളങ്ങളോടെ വേദിയിൽ ചെണ്ടകളുടെ പെരുമ്പുറ മുഴക്കി നിറഞ്ഞാടിയ 'സർഗ്ഗം മേളക്കാർ' ഒരുക്കിയ ശിങ്കാളി മേളം സദസ്സിൽ ആവേശത്തിരയിളക്കി
വിഷുക്കണിയുടെ പ്രമേയവും, പാരമ്പര്യവും, പൈതൃകവും സമന്വയിച്ച സ്കിറ്റിലൂടെ ജോണി കല്ലടാന്തിയിൽ, ലൈസാ ജോണി, ജേഡൻ, ഐഷ എന്നിവർ ചേർന്ന് അവതരിപ്പിച്ച 'വിഷുക്കണി' ഗുഹാതുരത്വമുണത്തി. ലേഖാ സുരേഷാണ് സംവിധാനം നിർവ്വഹിച്ചത്.
വിവിധ കാറ്റഗറികളിലായി നടത്തിയ 'റാംപ് വാക്ക്' മത്സരങ്ങൾ ഏറെ ശ്രദ്ധേയമായി. വിജയികൾക്കുള്ള ഉപഹാരങ്ങൾ പ്രോഗ്രാം സ്പോൺസേർസ് പിന്നീട് വിതരണം ചെയ്തു.
ഹെൻട്രിൻ, ആൻ മേരി ജോൺസൺ , അജേഷ് വാസു, ശ്രീജിത്ത് ശ്രീധരൻ, നിയാ ലൈജോൺ, ടാനിയ, നിന ലൈജോൺ , നോവ ലൈജോൺ തുടങ്ങിയവർ തങ്ങളുടെ ആലാപന മികവിലൂടെ സംഗീത സാന്ദ്രമാക്കി.
ക്ലാസ്സിക്കൽ, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കൽ വിഭാഗങ്ങളിലായി അവതരിപ്പിച്ച ലാസ്യലയ നൃത്തച്ചുവടുകളും, വശ്യസുന്ദരവും ഭാവോജ്ജ്വലവുമായ നൃത്യ-നൃത്ത്യങ്ങളിലൂടെ ആൻഡ്രിയ ജെയിംസ്, ക്രിസ്സി ജിസ്റ്റിൻ, ജോസ്ലിൻ ജോബി, ഉമാ സുരേഷ്, മരിറ്റ ഷിജി, നൈനിക ദിലീപ്, മീര കീലോത്ത് , വൈഗാ വിവേക്, വേദാ വിവേക്, പല്ലവി ബിജു, പവിത്ര ബിജു, ടിന തോംപ്സൺ, മരീറ്റ, ഹൃദ്യ, അനിക അനീഷ് എന്നിവർ സദസ്സിൽ മാസ്മരികത വിരിയിച്ചു. 'ടീം നൃത്യ'ക്കുവേണ്ടി ക്രിസ്റ്റിന, അന്ന, ആദ്യ, അദ്വ്യത എന്നിവർ ചേർന്ന് നടത്തിയ ഗ്രൂപ്പ് ഡാൻസ് വേദി ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ഡേവിഡ് ജോർജിന്റെ ഇലക്ട്രിക് ഡ്രം പ്ലേ ആകർഷകമായി.
സർഗ്ഗം സെക്രട്ടറി ജിമ്മി തോമസ് നന്ദി പ്രകാശിപ്പിച്ചു. ടെസ്സി ജെയിംസ്, ദിവ്യ രാജ് ജാസ്മിൻ ചാക്കോ എന്നിവർ അവതാരകരായി തിളങ്ങി.
സമ്പന്നമായ കലാ വിരുന്നും, സ്വാദിഷ്ടമായ ഡിന്നറും, ശിങ്കാരിമേളം തുടങ്ങി ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കിയ 'ആഘോഷ രാവ്' സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി. മേഴ്സി മാത്യു, ജിമ്മി തോമസ്, സിബി കക്കുഴി, ബിന്ദു ജിസ്റ്റിൻ. റൊമാരിയോ ജെറോൾഡ്, ഹെൻട്രിൻ , സജീവ് ദിവാകരൻ, ലിജി റെനി, ലേഖാ സുരേഷ്, ടിജോ ടോമി, ജാസ്മിൻ ചാക്കോ, ദിവ്യ രാജ് എന്നിവർ ആഘോഷത്തിന് നേതൃത്വം വഹിച്ചു.
ബോൾട്ടൺ: ബോൾട്ടൺ മലയാളി അസോസിയേഷൻ (ബി എം എ) സംഘടിപ്പിച്ച ഈസ്റ്റർ – വിഷു – ഈദ് ആഘോഷങ്ങൾ വർണ്ണാഭമായി സംഘടിപ്പിച്ചു. ശനിയാഴ്ച ഫാൻവർത്തിലെ സെന്റ്. ജയിംസ് ചർച്ച് ഹാളിൽ വൈകിട്ട് 6 മണിക്ക് വലിയ സദസ്സിനെ സാക്ഷി നിർത്തിക്കൊണ്ടാണ് ആഘോഷ സായഹ്നത്തിന്റെ തിരശില ഉയർന്നത്. രാത്രി 11 വരെ നീണ്ടുനിന്ന പരിപാടി കലാപരമായ വൈവിധ്യത്താലും സാംസ്കാരിക ഐക്യത്തിന്റെ സന്ദേശത്താലും ശ്രദ്ധേയമായി.
അസോസിയേഷൻ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഭരണസമിതി അംഗങ്ങളും നാട്ടിൽ നിന്നും എത്തിച്ചേർന്ന മാതാപിതാക്കക്കാളും ചേർന്ന് ഭദ്രദീപത്തിന്റെ തിരി തെളിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് 2025 - 2026 കാലഘട്ടത്തിലെ റിപ്പോർട്ടും ട്രഷറർ ടോം തോമസ് കണക്കും അവതരിപ്പിച്ചു.
പ്രശസ്ത കലാകാരൻ ജോബി പാലയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഗീത-ഹാസ്യ സ്റ്റേജ് ഷോ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. ഹാസ്യവും സംഗീതവും ഒരുമിച്ച വിരുന്ന് പ്രേക്ഷകരെ ആവേശഭരിതരാക്കി.
ബി എം എയിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. കുട്ടികളുടെ തീം ഡാൻസുകൾ പ്രത്യേകമായി ശ്രദ്ധ നേടി. 29 വനിതകൾ ഒന്നിച്ചണിഞ്ഞ 'റിതം ഓഫ് യൂണിറ്റി' എന്ന നൃത്താവിഷ്കാരം വേദിയെ വിസ്മയിപ്പിച്ചു. ഐക്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിച്ച കലാവിരുന്നുകൾ വലിയ കൈയടികളോടെയാണ് സ്വീകരിക്കപ്പെട്ടത്. അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും മുതിർന്ന അംഗവുമായ ഫിലിപ്പ് കൊച്ചിട്ടി ബി എം എയിലെ കൊച്ചു കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകി. വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ശ്രീമതി. സുബി ഷിബു സ്റ്റേജിന്റെ നിയന്ത്രണവും അവതരണവും നിർവഹിച്ചു.
കുടുംബാംഗങ്ങളും സമൂഹാംഗങ്ങളും വലിയ തോതിൽ പങ്കെടുത്ത പരിപാടി സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി മാറി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത പങ്കാളിത്തം പരിപാടിയുടെ വലിയ വിജയത്തിന് കാരണമായി എന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയുടെ വിജയത്തിന് പിന്തുണ നൽകിയ എക്സലെന്റ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, എൾഡർലി കെയർ സർവീസസ്, പ്രവാസി കളക്ഷൻസ് തുടങ്ങിയ സ്പോൺസർമാർക്കും, അഭ്യുദയകാഷികൾക്കും പരിപാടി വലിയ വിജയമാക്കാൻ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവർക്കും കലാകാലന്മാർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
ബ്ലാക്ക്ബേണ്‍: യുണൈറ്റഡ് മലയാളി അസോസിയേഷന് (UMA) ബ്ലാക്ക്ബേണ്‍ സംഘടിപ്പിച്ച ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 18-ന് ആവേശപൂര്‍വ്വം നടന്നു.''Magical Musical Night' എന്ന പേരില്‍ സംഗീതം, സ്കിറ്റ്, ഈസ്റ്റര്‍-വിഷു ആഘോഷഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ സമഗ്രമായ പരിപാടിയാണ് അവതരിപ്പിച്ചത്. അംഗങ്ങള്‍ ഒന്നിച്ചുകൂടിയ ഈ ആഘോഷം ഒരുമിച്ചുള്ള ഒരു മനോഹര സംഗമമായി മാറി.
വിഷു കൈനീട്ടവും ഈസ്റ്റര്‍ എഗ് വിതരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. സര്‍പ്രൈസ് ഭാഗ്യസമ്മാനങ്ങളും പരിപാടിയെ കൂടുതല്‍ ആകര്‍ഷകമാക്കി.പരിപാടി വിജയകരമാക്കുന്നതില്‍ കള്‍ച്ചറല്‍ കമ്മിറ്റിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു.പരിപാടിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.
പീറ്റര്‍ബറോയില്‍ വെച്ച് നടന്ന ഓള് യുകെ വോളിബോള്‍ ടൂര്‍ണമെന്റില്‍ യുകെയിലെ ശക്തരായ മാഞ്ചസ്റ്റര്‍ RDX വോളിബാള്‍ ടീമിനെ എതിരില്ലാത്ത രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ടു ലിവര്‍പൂള്‍ ലയണ്‍സ് വോളിബാള്‍ ക്ലബ് വിജയികളായി.
യുകെയിലെ പ്രഗത്ഭരായ cardiff dragons A & B ,Sheffield Strikers ,cambridge spikers ,Manchester RDX A&B ,South Spikers എന്നി ടീമുകളെ നിഷ്പ്രഭമാക്കികൊണ്ട് ടൂര്‍ണമെന്റില്‍ ഉടനീളം ഒരേയൊരു സെറ്റു മാത്രം എതിര്‍ടീമിനു വിട്ടുകൊടുത്തുകൊണ്ടാണ് ലിവര്‍പൂള്‍ ലയണ്‍സ് വോളിബാള്‍ ക്ലബ്ബിന്റെ ഈ മിന്നുന്ന വിജയം. ഏതാനം നാളുകള്‍ക്കു മുന്‍പ് കാര്‍ഡ്ഫീല്‍ വെച്ച് നടന്ന ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനത്തായി പോയ ലിവര്‍പൂളിന്റെ മധുര പ്രതികാരം കൂടി ആയി ഈ ടൂര്‍ണമെന്റ്.
മത്സരത്തില്‍ ഉടനീളം ഇടിമുഴക്കം സൃഷ്ടിച്ച ഷോട്ടുകളും ഡിഫെന്‍സും ആയി കാണികളെ ആവേശം കൊള്ളിച്ച ലിവര്‍പൂളിന്റെ ലിയോ മികച്ച കളിക്കാരനുള്ള കപ്പു നേടി.Machester RDX ന്റെ ആകാശ് മികച്ച സെറ്ററിനുള്ള കപ്പു കരസ്ഥമാക്കി. ക്യാപ്റ്റന്‍ ജോര്‍ലിയുടെ നേതൃത്വത്തില്‍,ഷാനു, ബോബി, റിച്ചാര്‍ഡ്. അഷാദ്, ആഷിന്, ഹരികൃഷ്ണന്, അഖില്‍,അബിന്‍ ദിനീഷ് ഡാമിയനും ജോണ്‍സണും കളിക്കളത്തില്‍ ആവേശമായി.
SPIRITUAL
സ്റ്റോക്ക് ഓണ്‍ ട്രെന്റ്: മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് യു.കെ. കൗണ്‍സിലിന് (MSOC) കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവാലയത്തിന് പുതിയ ഭരണസമിതി നിലവില്‍ വന്നു. ആത്മീയവും സാമൂഹികവുമായ മേഖലകളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായ ഈ ഇടവക, യു.കെ. ഭദ്രാസനത്തിന്റെ കുടുംബസംഗമവും കരോള്‍ വിരുന്നും അതിമനോഹരമായി സംഘടിപ്പിച്ചു ശ്രദ്ധനേടിയതാണ്.
വളര്‍ച്ചയുടെ പുതിയ പടവുകള്‍ ലക്ഷ്യമിട്ട്, ഇടവകയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് കഴിവുറ്റതും പരിചയസമ്പന്നവുമായ പുതിയ ഭരണസമിതിയെ പള്ളി പൊതുയോഗം തിരഞ്ഞെടുത്തു.
ഭരണസമിതി ഭാരവാഹികള്‍:
പ്രസിഡന്റ്: ഫാദര്‍ ഗീവര്‍ഗീസ് പള്ളിക്കൂടത്തില്‍ (നാട്ടില്‍: മഞ്ഞപ്ര സെന്റ് ജോര്‍ജ് സിറിയന്‍ പള്ളി)
പള്ളി രക്ഷാധികാരി: ഫാദര്‍ സിബി വാലയില്‍(നാട്ടില്‍: തൊട്ടിക്കാനം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി)
സെക്രട്ടറി: എബിന് ബേബി (നാട്ടില്‍: പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി)
ട്രസ്റ്റി: സജിത്ത് കുര്യാക്കോസ് (നാട്ടില്‍: പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി)
കൗണ്‍സിലര്‍: വിജി കെ.പി. (നാട്ടില്‍: മുളന്തുരുത്തി സെന്റ് തോമസ് കത്തീഡ്രല്‍)
പി.ആര്.ഒ: ആഷ്ലി കുര്യന് (നാട്ടില്‍: കോതമംഗലം സെന്റ് മേരിസ് കത്തീഡ്രല്‍)
കമ്മിറ്റി അംഗങ്ങള്‍:
സാലി ബിനോയ്, സാംസണ് ജോസഫ്, ബേസില്‍ പി.ഇ, പ്രിന്‍സ് പീറ്റര്‍,
വിഭാഗം ഭാരവാഹികള്‍:
സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്: ഷിബു വര്‍ഗീസ്
വനിതാ സമാജം സെക്രട്ടറി: ഷിന്നി നെബു
യൂത്ത് അസോസിയേഷന്:അലീന ജില്‍സണ്‍
വനിതാ സമാജം ട്രസ്റ്റി: ബിന്ദു വിജി
വനിതാ സമാജം ജോയിന്റ് സെക്രട്ടറി: ഷിബിമോള്‍ മാത്യു
(Ex-Officio): സാജു ജോസഫ്, ബേസില്‍ ജോയി
ഓഡിറ്റര്‍: ബിനോയ് കുര്യന്
ഗ്ലാസ്ഗോ: ഐപിസി സ്കോട്ട്ലന്‍ഡ് റീജിയന്റെ പുത്രിക സംഘടനയായ പി വൈ പി എയുടെ 2026 ലെ താലന്ത് പരിശോധന ഏപ്രില്‍ 25 തീയതി രാവിലെ 9:30 മണിക്ക് ഡെര്‍ബി പെന്തക്കോസ്ത് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. ഐപിസി സ്കോട്ടലന്‍ഡ് റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ ഉദ്ഘാടനം ചെയ്യും. സ്കോട്ട്ലാന്‍ഡ് റീജിയന്റെ കീഴിലുള്ള സഭകള്‍ പങ്കെടുക്കുന്നതായിരിക്കും.
പി വൈ പി എ സ്കോട്ട്ലന്‍ഡ് റീജിയന്റെ ഭാരവാഹികള്‍ പ്രസിഡന്റ് എബിന് എബ്രഹാം, വൈസ് പ്രസിഡന്റ് സ്റ്റെബിന് മോളത്ത്, സെക്രട്ടറി നോയല്‍ സാജു, ജോയിന്‍ സെക്രട്ടറി ബിനു മാത്യു, ട്രഷറര്‍ എബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.
സ്റ്റോക്ക്-ഓണ്‍-ട്രെന്റ്: സെയിന്റ് കുര്യാക്കോസ് യാക്കോബായ പള്ളിയുടെ നേതൃത്വത്തില്‍ കഷ്ടാനുഭവ ആഴ്ചയോടനുബന്ധിച്ച് സ്വരൂപിച്ച 1,68,000 രൂപ എറണാകുളം മുളന്തുരുത്തി ബെത്ലഹേം വയോജന പരിപാലന കേന്ദ്രത്തിന് കൈമാറി.
പള്ളി വികാരി ഫാ. ഗീവര്‍ഗീസ് പള്ളിക്കൂടത്ത്, ഇടവക അംഗവും മുന്‍ വികാരിയുമായ ഫാ. സിബി വാലായില്‍, പള്ളി സെക്രട്ടറി സാജു ജോസഫ്, ട്രസ്റ്റി ബേസില്‍ ജോയി, ഭദ്രാസന കൗണ്‍സില്‍ അംഗം വിജി കെ.പി എന്നിവരുടെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്.
എറണാകുളം മുളന്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന ബെത്ലഹേം വയോജന പരിപാലന കേന്ദ്രത്തിലെ അന്തേവാസികള്‍ക്കായി കാര്‍ഡിയാക് ടേബിള്‍ വാങ്ങുന്നതിനാണ് അനില്‍ അച്ചന്റെ അഭ്യര്‍ത്ഥന പ്രകാരം തുക നല്‍കിയത്. ബെത്ലഹേം ജെറിയാട്രിക് ഹോമില്‍ നടന്ന ചടങ്ങില്‍ അഡ്വ. അനൂപ് ജേക്കബ് MLA അനില്‍ അച്ചന് ചെക്ക് കൈമാറി. ജെറിന് ടി. ഏലിയാസ്, ജോളി പി. തോമസ്, ഷാജി മാധവന്, രതീഷ് കെ. ദിവാകരന്, മഞ്ചു കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
SPECIAL REPORT
ഇന്‍സ്റ്റഗ്രാം വഴി ഫോളോവേഴ്സ് കുടുതലുള്ളവര്ക്കും സെലിബ്രിറ്റികള്‍ക്കും മാത്രമാണോ സമ്പാദിക്കാന്‍ കഴിയുക? അല്ല 500 ഫോളോവേഴ്സ് മാത്രമേ നിങ്ങള്ക്കുള്ളുവെങ്കിലും വരുമാനം നേടാന്‍ വഴിയുണ്ട്. എങ്ങനെയെന്നറിയാം
ബ്രാന്‍ഡിങ്
500 മുതല്‍ 5000 ഫോളോവേഴ്സ് ഉള്ള മൈക്രോ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് ഫോളോവേഴ്സ് കുറവാണെങ്കിലും സജീവമായി സോഷ്യല്മീഡിയിയില് ഉള്ളവരായിരിക്കും. അതിനാല്‍ ഇത്തരക്കാര്‍ക്ക് ചില ബ്രാന്‍ഡുകള്‍ പലപ്പോഴും അവരുടെ ഉത്പന്നങ്ങള്‍ വിറ്റുപോകുന്നതിനും അതിന് റീച്ച് കിട്ടുന്നതിനുമായി നിങ്ങള്‍ക്ക് പണം നല്കുന്നു. പകരം നിങ്ങള്‍ അവരുടെ ബ്രാന്‍ഡിനെക്കുറിച്ച് നിങ്ങളുടെ പേജില്‍ പ്രമോഷന് നല്കിയാല് മതി. ഫാഷന്‍, ഫിറ്റ്നസ്, അല്ലെങ്കില്‍ ഭക്ഷണം പോലുളള വിഷയങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ ചെറിയ ബ്രാന്‍ഡുകളുമായി ചേര്‍ന്ന് എളുപ്പത്തില്‍ വരുമാനം കണ്ടെത്താന്‍ കഴിയും
അഫിലിയേറ്റഡ് മാര്‍ക്കറ്റിങ്
നിങ്ങള്‍ ഒരു കമ്പനിയുടെ ഉത്പന്നത്തിന്റെ ലിങ്ക് പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ നല്കുന്ന ലിങ്ക് വഴി ആരെങ്കിലും ആ ഉത്പന്നം വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് കമ്മീഷന് ലഭിക്കും. ഇങ്ങനെ ചെയ്യുന്നതിന് നിങ്ങള്‍ക്ക് വലിയ ഫോളോവേഴ്സ് ഉണ്ടായിരിക്കണമെന്നില്ല. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലോ പോസ്റ്റിലോ ബയോയിലോ നിങ്ങള്‍ക്ക് ഉത്പന്നത്തിന്റെ ലിങ്ക് പങ്കിടാവുന്നതാണ്.
സ്വന്തം ഉത്പന്നങ്ങളും വില്‍ക്കാം
സ്വന്തം ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ ഇന്‍സ്റ്റഗ്രാം വഴി വില്ക്കാന് കഴിയും. നിങ്ങള്‍ക്ക് എന്തെങ്കിലും കാര്യത്തില്‍ കഴിവുണ്ടെങ്കില്‍, അതായത് പെയിന്റിങ്,ഡിസൈനിങ്, ഫിറ്റ്നസ് പരിശീലനം അല്ലെങ്കില്‍ പാചകം പോലുള്ള ഒരു സര്‍ഗാത്മക വൈദഗ്ദ്ധ്യം ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി വില്ക്കാന് കഴിയും. ഇന്‍സ്റ്റാഗ്രാമില്‍ സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ, ആളുകളുടെ വിശ്വാസം നേടാനും തുടര്‍ന്ന് നിങ്ങളുടെ സേവനങ്ങള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്യാനും കഴിയും.
CINEMA
പിക്കപ്പ് ലൈൻസിലൂടെ ശ്രദ്ധ നേടിയ സോഷ്യൽ മീഡിയ ക്രിയേറ്ററാണ് കാര്‍ത്തിക്ക്. പിന്നീട് ആലപ്പുഴ ജിംഖാനയിലൂടെ അഭിനയ രംഗത്തേക്കും കാർത്തിക്ക് എത്തി. ഇപ്പോഴിതാ സൂപ്പർ ഹിറ്റ് ചിത്രമായ വാഴ 2 വിൽ പാട്ടെഴുതി ഞെട്ടിച്ചിരിക്കുകയാണ് കാർത്തിക്ക്. തന്റെ പഴയ ക്രഷായ ഡുവാ ലിപയൊക്കെ പാട്ടിലേക്ക് എത്തിയത്തിനെക്കുറിച്ച് ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറയുകയാണ് കാർത്തിക്ക്. ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകളാണ് തനിക്ക് ഏറെ ഇഷ്ടമെന്നും കാർത്തിക്ക് പറയുന്നു.
‘പാട്ടെഴുതുമ്പോള്‍ എനിക്കുള്ള നിര്‍ബന്ധം എന്താണെന്ന് വെച്ചാല്‍ ക്ലീഷേ വാക്കുകള്‍ പരമാവധി ഒഴിവാക്കണമെന്ന് മാത്രമാണ്. ഞാന്‍ കൂടുതലും കേള്‍ക്കാറുള്ളത് പഴയ പാട്ടാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകളാണ് എനിക്കിഷ്ടം. ആ പാട്ടിലൊക്കെയുള്ള വാക്കുകള്‍ ഒഴിവാക്കാനും പുതിയ എന്തെങ്കിലും കൊണ്ടുവരാനും ശ്രമിക്കും. അങ്ങനെയാണ് ഡുവാ ലിപയൊക്കെ പാട്ടിലേക്ക് എത്തിയത്.
എന്റെ പഴയ ക്രഷായിരുന്നു ഡുവ ലിപ. സ്കൂൾ സമയത്തെ ക്രഷ്. അവരുടെ പാട്ടൊക്കെ കേട്ട് വലിയ ക്രേസ് തോന്നിയിരുന്നു. ആ സമയത്ത് ഡുവ ലിപയുടെ പാട്ടിന്റെ വരികളൊക്കെ എഴുതിയ വീഡിയോയൊക്കെ യൂട്യൂബില്‍ അപ്ലോഡ് ചെയ്യാറുണ്ടായിരുന്നു. അങ്ങനെ നൂറ് വീഡിയോകള്‍ ആയപ്പോള്‍ എല്ലാ വീഡിയോയും കോപിറൈറ്റടിച്ച് പോയി. അന്ന് എനിക്ക് ഡുവ ലിപയോട് ദേഷ്യം തോന്നി. ഞാന്‍ എന്നിട്ട് മെസേജൊക്കെ അയച്ചിരുന്നു. എവിടെ എങ്കിലും എന്റെ വർക്കിൽ ഡുവ ലിപയെ ബാക്കിയായി അവതരിപ്പിയ്ക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ വന്നതാണ്,’ കാര്‍ത്തിക് പറഞ്ഞു.
അന്തരിച്ച പോപ് ഗായകൻ മൈക്കൽ ജാക്സനെതിരെ വീണ്ടും ലൈംഗികാരോപണം. നാല് സഹോദരങ്ങളാണ് പോപ് താരത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇവർ മൈക്കൽ ജാക്സന്റെ 'എസ്റ്റേറ്റി'നെതിരെ (മരണ ശേഷം മൈക്കൽ ജാക്സന്റെ സ്വത്ത് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നവർ) സിവിൽ നിയമനടപടിയുമായി കോടതിയെ സമീപിച്ചു.
ഫെബ്രുവരിയിലാണ് ഇവർ കോടതിയിൽ ഹർജി ഫയൽ ചെയ്തത്. പരാതിക്കാരായ നാല് പേരും ന്യൂയോർക്ക് ടൈംസിന് അഭിമുഖം നൽകിയതോടെയാണ് സംഭവം ഇപ്പോൾ പുറംലോകമറിഞ്ഞത്. എഡ്വേർഡ് ഡൊമിനിക്, അൽഫോൻസോ കാസിയോ, കോണി കാസിയോ ഇവരുടെ സഹോദരി മേരി-നിക്കോൾ പോർട്ട് എന്നിവരാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.
2000 ത്തിലാണ് മൈക്കൽ ജാക്സണിൽ നിന്ന് തങ്ങൾക്ക് ദുരനുഭവമുണ്ടായതെന്ന് ഇവർ വെളിപ്പെടുത്തി. 2000 ങ്ങളിൽ തങ്ങൾ കുട്ടികളായിരിക്കെ ജാക്സൺ മയക്കുമരുന്ന് നൽകി വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇവരുടെ ആരോപണം. പരാതിക്കാർക്ക് ഏഴും എട്ടും വയസ്സുള്ളപ്പോൾ മുതൽ ഒരു ദശാബ്ദത്തോളം പീഡനം നീണ്ടുനിന്നുവെന്ന് ഹർജിയിൽ പറയുന്നു.
മൈക്കൽ ജാക്സൺ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു കുട്ടികളുടെ പിതാവ്. ഈ ബന്ധം മുതലെടുത്താണ് ജാക്സൺ കുടുംബവുമായി അടുക്കുന്നത്. കൺസർട്ട് ടൂറുകളിൽ ഒപ്പം കൊണ്ടുപോയും ഇരകളുടെ വീട്ടിൽ സന്ദർശനം നടത്തുമ്പോഴുമാണ് പീഡനം നടന്നത്. പീഡനസമയത്ത് ഇതേക്കുറിച്ച് കുട്ടികളുടെ മാതാപിതാക്കൾക്ക് അറിവുണ്ടിയിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. "മൈക്കൽ ജാക്സൺ നിരന്തരമായി കുട്ടികളെ പീഡിപ്പിക്കുന്നയാളായിരുന്നു.
ഒരു ദശാബ്ദത്തിലേറെയായി പരാതിക്കാരെ ഓരോരുത്തരെയായി മയക്കുമരുന്ന് നൽകി മൈക്കൽ ജാക്സൺ പീഡിപ്പിച്ചു. ആ സമയം കുട്ടികൾക്ക് ഏഴോ എട്ടോ വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. കുട്ടികളുടെ മേലുള്ള ലൈംഗികാക്രമണം മൈക്കൽ ജാക്സൺ ദീർഘകാലം തുടർന്നു. ലോകത്തിന്റെ പലയിടങ്ങളിൽ വെച്ചും ഇരകളുടെ വീട്ടിൽ കുട്ടികളുമായി എത്തിയപ്പോഴുമാണ് പീഡനങ്ങൾ നടന്നത്.
സഹോദരങ്ങൾ പരസ്പരവും മാതാപിതാക്കളും പീഡനവിവരം അറിയാത്ത രീതിയിൽ മൈക്കൽ ജാക്സൺ ഇവരെ ബ്രെയ്ൻ വാഷ് ചെയ്തു". -കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. അതേസമയം ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും പണം തട്ടാനുള്ള അവരുടെ നീക്കമാണിതെന്നും ആണ് സംഭവത്തോട് മൈക്കൽ ജാക്സന്റെ എസ്റ്റേറ്റ് പ്രതികരിച്ചത്.
ജാക്സൺ അന്തരിച്ച് 15 വർഷത്തിന് ശേഷം ഇത്തരം പരാതികളുമായി വരുന്നത് ദുരൂഹമാണെന്നും അദ്ദേഹത്തിന്റെ പ്രശസ്തിയെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും എസ്റ്റേറ്റിന്റെ അഭിഭാഷകൻ മാർട്ടിൻ സിംഗർ പറഞ്ഞു. നേരത്തെയും സമാനമായ ആരോപണങ്ങൾ ജാക്സണെതിരെ ഉയർന്നിട്ടുണ്ടെങ്കിലും ജീവിച്ചിരുന്നപ്പോൾ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ജീവിച്ചിരുന്നപ്പോഴെന്ന പോലെ മരണ ശേഷവും മൈക്കൽ ജാക്സണെ ലക്ഷ്യമിടാൻ കാരണം, അദ്ദേഹത്തിന്റെ കഴിവും വിജയവുമാണെന്നും 'എസ്റ്റേറ്റി'നെ പ്രതിനിധീകരിച്ച് അറ്റോർണി മാർട്ടിൻ സിംഗർ പറഞ്ഞു.
അഖിൽ മാരാരുടെ പ്രസ്താവനയെ വിമർശിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. പ്രസവം സ്ത്രീകൾ ആസ്വദിച്ചു ചെയ്യുന്ന കാര്യമാണെന്ന അഖിലിന്റെ വാക്കുകൾ മാനുഷിക വിരുദ്ധവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
അഖിൽ മാരാർ ഒരു ജനപ്രതിനിധിയായാൽ സ്ത്രീകൾക്ക് ഒരു പ്രയോജനവും ഉണ്ടാകില്ലെന്നും അദ്ദേഹം പരാജയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ബിഗ് ബോസ് ജേതാവ് എന്ന പദവി ലഭിച്ചതോടെ ഈ രാജ്യത്തെ പരമോന്നത ബഹുമതി ലഭിച്ചു എന്ന ഭാവത്തിലാണ് അഖിൽ മാരാർ സംസാരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഭാര്യയെ അടിക്കുമെന്നും അവർക്ക് വിവരമില്ലെന്നും മാരാർ അഭിമുഖങ്ങളിൽ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമെന്നും എന്നാൽ പ്രസവത്തെക്കുറിച്ചുള്ള പരാമർശം സമൂഹത്തിലെ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലാണ് അഖിൽ മാരാരുടെ പ്രസ്താവനയ്ക്കെതിരെ ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്. ‘‘അഖിൽ മാരാരുടെ പ്രസ്താവനയ്ക്കെതിരെ ആൺപെൺ വ്യത്യാസമില്ലാതെ ഭയങ്കരമായി ആക്രമണം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സത്യത്തിൽ എനിക്ക് ഭയങ്കര സന്തോഷം തോന്നി.
വളരെ സ്ത്രീവിരുദ്ധമായ, മാനുഷിക വിരുദ്ധമായ പ്രസ്താവനയാണ് അഖിൽ മാരാർ നടത്തിയത്. എത്ര ലാഘവത്തോടെയാണ് അഖിൽ മാരാർ അത് പറഞ്ഞത്. അതിനെ ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും വളരെ രൂക്ഷമായി പ്രതികരിക്കുന്നത് കണ്ടപ്പോൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായ ഈ മാറ്റം കണ്ട വലിയ സന്തോഷം തോന്നി.
ബിഗ്ബോസിൽ ഒക്കെ വരുന്നതിനു മുന്നേ തന്നെ ചാനൽ ചർച്ചകളിലൊക്ക ഒന്നിച്ചിരുന്ന് എനിക്ക് അഖിൽ മാരാരെ പരിചയമുണ്ട്. ബിഗ് ബോസ് എന്ന ഷോയിൽ നിന്ന് അതിന്റെ വിജയിയായി പുറത്തുവന്നതിന് ശേഷം ഈ ഇന്ത്യ മഹാരാജ്യത്തെ പരമോന്നത ബഹുമതിയാണ് പുള്ളിക്ക് കിട്ടിയിരിക്കുന്നത് അതുകൊണ്ട് തന്നെ എന്തും പറയാം എന്ന് പുള്ളിക്ക് ഒരു വിചാരമുണ്ട്.
ആധികാരികമെന്ന് തോന്നുന്ന വിധത്തിൽ എന്തും അങ്ങ് പടച്ചുവിടാം. മാനുഷിക വിരുദ്ധമായ, ജെൻഡർ വിരുദ്ധമായ, സ്ത്രീ വിരുദ്ധമായ കാര്യങ്ങളൊക്കെ പറയുന്നത് കേൾക്കാം. ഇതൊക്കെ കേൾക്കുമ്പോൾ ഇതിനൊന്നും അങ്ങനെ പ്രതികരിക്കേണ്ട ആവശ്യമില്ല എന്ന് ഞാനും വിചാരിച്ചു. പക്ഷേ ഇപ്പോൾ അദ്ദേഹം പറഞ്ഞ ഒരു പ്രസ്താവന, അതായത് ‘പ്രസവം എന്നത് സ്ത്രീകൾ ആസ്വദിച്ച് ചെയ്യുന്ന കാര്യമായിരുന്നു, ആ ആസ്വാദനം ഇന്ന് ഇല്ലാതെയാക്കിയത് ആശുപത്രികളാണ്’ എന്നത് കേട്ട് പ്രതികരിക്കാതിരിക്കാൻ കഴിയില്ല.
ആരാടോ തന്നോട് പറഞ്ഞത്, സ്ത്രീകൾക്ക് പ്രസവം എൻജോയ്മെന്റ് ആയിരുന്നു എന്ന്. സ്ത്രീകളുടെ ആ സമയത്തെ മാനസികാവസ്ഥ എന്താണെന്ന് താൻ അറിഞ്ഞിട്ടുണ്ടോ? താൻ അതേക്കുറിച്ച് ആരോടെങ്കിലും ചർച്ച ചെയ്തിട്ടുണ്ടോ? അമ്മ, ഭാര്യ, സഹോദരി, അങ്ങനെ വീട്ടിൽ സ്ത്രീകൾ ഉണ്ടാകില്ലേ, അവരോടൊക്കെ ചോദിച്ചിട്ടുണ്ടോ ? പ്രസവസമയത്ത് ഒരു സ്ത്രീക്ക് ശാരീരികമായും മാനസികമായും ഉണ്ടാകുന്ന മാറ്റം എന്താണ്, ആ സ്ത്രീ എങ്ങനെയാണ് അത് നേരിടുന്നത് എന്ന് ചോദിച്ചിട്ടുണ്ടോ ?
എന്തൊരു ക്രൂരമായ മാനുഷിക വിരുദ്ധമായ പ്രസ്താവനയാണ് താങ്കൾ ഈ പറഞ്ഞത്. മറ്റൊരു ഇന്റർവ്യൂവിൽ താങ്കൾ പറയുന്നത് കേട്ടു, താങ്കൾ താങ്കളുടെ ഭാര്യയെ അടിക്കും പിന്നെ സ്നേഹത്തോടെ പെരുമാറും എന്നൊക്കെ, അതൊക്കെ താങ്കളുടെ ഇഷ്ടം, അത് ഭാര്യയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് ഒന്നും പറയാനില്ല. മറ്റൊരു ഇന്റവ്യൂവിൽ പറയുന്നത് കേട്ട് അവർക്ക് വിവരമില്ല എന്ന് അതിലും നമുക്ക് പ്രശ്നമില്ല, ആ സ്ത്രീക്ക് കുഴപ്പമില്ലാത്ത കാലത്തോളം നമുക്ക് പ്രശ്നമില്ല.
നമ്മളെ അപമാനിക്കുന്നെങ്കിൽ മാത്രമേ നമുക്ക് പ്രശ്നമുള്ളൂ, പക്ഷേ പ്രസവം എന്നത് സ്ത്രീകൾ ആസ്വദിച്ച് ചെയ്യുന്ന പ്രക്രിയയാണ് എന്ന പ്രസ്താവന സമൂഹത്തിലെ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുന്ന പ്രസ്താവനയാണ്. പ്രത്യേകിച്ചും അഖിൽ മാരാർ ഇപ്പോൾ സ്ഥാനാർത്ഥിയായി മത്സരിച്ചു കഴിഞ്ഞു, താങ്കൾ വിജയിക്കല്ലേ എന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്.
കാരണം താങ്കൾ എങ്ങാനും ജയിച്ചാൽ സ്ത്രീകൾക്ക് താങ്കളെക്കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. കാരണം സ്വന്തം വീട്ടിലുള്ള സ്ത്രീകളോട് പോലും താങ്കളുടെ ആറ്റിറ്റ്യൂഡ് താങ്കൾ അഭിമുഖങ്ങളിൽ പറഞ്ഞു. അങ്ങനെയുള്ള താങ്കൾക്ക് പുറത്തുള്ള സ്ത്രീകളെ ബഹുമാനിക്കാനോ അവരുടെ അവകാശങ്ങളെന്താണെന്ന് മനസ്സിലാക്കാനോ കഴിയാത്ത താങ്കൾ എങ്ങനെയാണ് ഒരു ജനപ്രതിനിധിയായാൽ സ്ത്രീകൾക്ക് എങ്ങനെയാണ് താങ്കളുടെ അടുത്തുവന്നു അവരുടെ ആവശ്യം ഉന്നയിക്കാൻ സാധിക്കുക.
താങ്കൾക്ക് സ്ത്രീകളോട് പരമ പുച്ഛം ആണല്ലോ, അങ്ങനെയാണ് എല്ലാ പ്രസ്താവനയിലും കാണുന്നത്. ആദ്യം വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കണം എന്നാലേ നമുക്ക് പുറത്തുള്ളവരോട് ബഹുമാനം തോന്നൂ. അതുകൊണ്ട് താങ്കൾ ജനപ്രതിനിധി ആകാതിരിക്കണമേ എന്ന് ഇന്ന് ഈ പ്രസ്താവനയോടു കൂടി ഞാൻ ആഗ്രഹിച്ചു. ബിഗ് ബോസ് ഷോ എന്നതിന്റെ ജേതാവായി എന്നത് അത്ര വലിയ ക്രെഡിറ്റ് ഒന്നുമല്ല.
ഒരു റിയാലിറ്റി ഷോയ്ക്ക് പോയി, ഞാനും പോയിട്ടുണ്ട്, അതിൽ നിങ്ങൾ ജയിച്ചു, അത് അവിടെ കഴിഞ്ഞു, എന്ന് കരുതി ഈ ഇന്ത്യ മഹാരാജ്യത്ത് സമൂഹത്തിനെ ബാധിക്കുന്ന എല്ലാ വിഷയത്തിലും ആധികാരികമായി അഭിപ്രായം പറയാൻ താങ്കൾക്ക് യാതൊരു അധികാരവും ഇല്ല. ദയ്വ് ചെയ്ത് സ്ത്രീകളുടെ മാനസികാവസ്ഥ മനസിലാക്കാതെ ഇത്തരം പൊട്ട അഭിപ്രായങ്ങൾ, ബുദ്ധിശൂന്യമായ അഭിപ്രായങ്ങൾ പറയാതിരിക്കാൻ ശ്രമിക്കണം എന്നൊരു അപേക്ഷയുണ്ട്". -ഭാഗ്യലക്ഷ്മി പറഞ്ഞു.
NAMMUDE NAADU
തൃശ്ശൂരിൽ ഇന്ന് പൂരാവേശം. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കിയാണ് ഇത്തവണത്തെ പൂരം. കുടമാറ്റം 15 മിനിറ്റ് ആയി ചുരുക്കി. രാവിലെ ഒരോ ദേശത്തിൻ്റെയും എഴുന്നള്ളിപ്പ് തുടങ്ങും. പ്രധാന പങ്കാളികളായ തിരുവമ്പാടിയും പാറമേക്കാവിനും പുറമേ എട്ട് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങളും അണിനിരക്കുന്നതോടെ തന്നെ തേക്കിൻകാട് മൈതാനം ജനലക്ഷങ്ങളെകൊണ്ടു നിറയും.
മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും ആസ്വദിക്കാൻ എത്തുന്ന മേള പ്രേമികൾ, ഓരോ പൂരത്തിന് ഒപ്പം വരുന്ന ഗജവീരന്മാരെയും കാത്തിരിക്കുന്ന ആന പ്രേമികൾ, കുടമാറ്റം കാണാൻ എത്തുന്ന ആസ്വാദകർ എന്നിവരാണ് തൃശ്ശൂർ പൂരത്തിന് ആവേശം പകരുന്നത്. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പൂരം നടത്തുന്നത്. സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് ഇത്തവണത്തെ തൃശൂര്‍ പൂരം.
വൈകിട്ട് 5.30ന് തെക്കേനടയിലാണ് ലോകം കാത്തിരിക്കുന്ന കുടമാറ്റം. രാത്രി ഭഗവതി ശാസ്താമാരുടെ പകലത്തെ എഴുന്നള്ളിപ്പുകള്‍ ആവര്‍ത്തിക്കും. വെടിക്കെട്ട് ഒഴിവാക്കിയുള്ള പൂരത്തില്‍ ആചാരത്തിന്റെ ഭാഗമായി പുലര്‍ച്ചെ വെടിക്കെട്ട് സമയത്ത് ഇരുവിഭാഗത്തിന്റെയും ഓരോ കതിന മുഴങ്ങും. നാളത്തെ പകല്‍പൂരം കഴിഞ്ഞ് ഉച്ചയോടെ പാറമേക്കാവ് -തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലും.
വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അടിയന്തരമായി ഒഴിപ്പിച്ച് സുരക്ഷാസേന. അക്രമിയെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്താഴ വിരുന്ന് ഉടന്‍ പുനരാരംഭിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് അസോസിയേഷന് പ്രസിഡന്റ് അറിയിച്ചു. ട്രംപ് സുരക്ഷിത സ്ഥലത്തുണ്ടെന്നും അത്താഴവിരുന്നിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സീക്രട്ട് സര്‍വീസ് ഏജന്റുമാരും അധികൃതരും വിരുന്നു നടന്ന ഹാളിന്റെ നിയന്ത്രണം ഏറ്റെടുത്തു. അക്രമി അഞ്ചു മുതല്‍ എട്ടു വരെ വെടി ഉതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഹോട്ടല്‍ ബാള്‍റൂമിന് പുറത്ത് വെടിയൊച്ചയ്ക്ക് സമാനമായ ഉച്ചത്തിലുള്ള ശബ്ദം കേട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ അടിയന്തരമായി ഒഴിപ്പിക്കുകയായിരുന്നു. തോക്കുധാരിയായ ഒരാളെ സീക്രട്ട് സര്‍വീസ് വെടിവെച്ചു കൊന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
കാലങ്ങളോളം ചടങ്ങില്‍ നിന്നും വിട്ടുനിന്നതിനുശേഷം ഒടുവിലാണ് വൈറ്റ്ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ യോഗത്തില്‍ ട്രംപ് പങ്കെടുക്കുന്നത്. 1981ല്‍ ഇതേ ഹോട്ടലില്‍ വച്ചാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെതിരെ വധശ്രമം ഉണ്ടായത്. റീഗന് വെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.
Channels
അവസരങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്ന് ശ്രുതി രജനികാന്ത്. ആരാധിച്ചിരുന്ന പലരേയും നേരിട്ട് പരിചയപ്പെട്ടപ്പോള്‍ വിചാരിച്ചിരുന്നത് പോലെയല്ലെന്നും ശ്രുതി പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ശ്രുതി മനസ് തുറന്നത്. താന്‍ നൂറിലേറെ ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും താരം പറയുന്നുണ്ട്.
''മിന്നുന്നതെല്ലാം പൊന്നല്ല എന്ന് കാരണവന്മാര് പറഞ്ഞതു പോലെയാണ്. പുറമേ നിന്ന് കാണുമ്പോള്‍ എല്ലാവരും നല്ലവരാണ്. നമ്മളെ സഹായിക്കും എന്ന് തോന്നും. ഞാന്‍ അങ്ങനെ ചെയ്യുന്ന ആളാണ്. ഞാന്‍ സഹായിച്ചവര്‍ ഇപ്പോള്‍ മുന്‍നിരയിലുണ്ട്. ചിലര്‍ അന്യഭാഷകളില്‍ അഭിനയിക്കുന്നുണ്ട്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. എനിക്കത് ഇഷ്ടമാണ്. ഒരാള്‍ക്ക് അവസരം വാങ്ങി നല്കാന് സാധിക്കുമെങ്കില്‍ നല്ലതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ എന്റെ കാര്യത്തില്‍ അങ്ങനെ അധികം കണ്ടിട്ടില്ല'' ശ്രുതി പറയുന്നു.
''എല്ലാം ഞാന്‍ തന്നെ കഷ്ടപ്പെട്ട് നേടിയതാണ്. അല്ലാതെ ഒരാള്‍ വന്ന് നീ ഇത്രയും കഷ്ടപ്പെടുന്നതല്ലേ നിനക്ക് അവസരം നല്‍കാം എന്ന് പറഞ്ഞിട്ടില്ല. അടുത്തു നില്ക്കുന്നവര് പോലും നമ്മളെ സജസ്റ്റ് ചെയ്യാത്തതൊക്കെ ഞാന്‍ കണ്ടിട്ടുള്ളതാണ്. ദൂരെ നിന്ന് കണ്ട് ആരാധിച്ച പലരേയും അടുത്ത് ചെന്ന് കാണുമ്പോള്‍, അവരുടെ യഥാര്‍ത്ഥ ക്യാരക്ടര്‍ കാണുമ്പോല്‍ അയ്യോ നമ്മള് ഇങ്ങനല്ലല്ലോ വിചാരിച്ചതെന്ന് തോന്നിയിട്ടുണ്ട്.''
''അങ്ങനെ ഞാന്‍ കുറേയൊക്കെ മടുത്തിട്ടുണ്ട്. പണ്ട് ഫെമിലിയര്‍ അല്ലെന്ന് പറയും. പക്ഷെ ഇപ്പോള്‍ ആളുകള്‍ക്ക് പരിചിതയാണ്. എന്നിട്ടും അവസരങ്ങള്‍ എന്തുകൊണ്ട് വരുന്നില്ലല്ലെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ഇപ്പോഴും എനിക്ക് അത്രത്തോളം അവസരങ്ങള്‍ വരുന്നില്ല.'' താരം പറയുന്നു. പിന്നാലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും ശ്രുതി സംസാരിക്കുന്നുണ്ട്.
''എല്ലായിടത്തുമെന്ന പോലെ സിനിമയിലും കാസ്റ്റിങ് കൗച്ചും അഡ്ജസ്റ്റ്മെന്റ് ചോദിക്കുന്നവരും പണം ചോദിക്കുന്നവരുമുണ്ട്. അതുപോലെ തന്നെ കലയെ സ്നേഹിക്കുന്നവരുമുണ്ട്. അത് വേണോ വേണ്ടയോ തീരുമാനിക്കുന്നത് നമ്മളാണ്. എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ എന്നെയത് ബാധിച്ചിട്ടില്ല. എനിക്ക് പ്രതികരണ ശേഷിയുണ്ട്. സിനിമയ്ക്ക് വേണ്ടി എന്റെ ശരീരം സാക്രിഫൈസ് ചെയ്യേണ്ടതില്ല. അഡ്ജസ്റ്റ്മെന്റിലൂടെ കിട്ടുന്ന അവസരത്തില്‍ നമ്മുടെ കഴിവെന്താണ്? അതിനോട് എനിക്ക് താല്പര്യമില്ല. എനിക്ക് അങ്ങനെ വേണ്ട. ദൈവം സഹായിച്ച് അങ്ങനെ സമ്പാദിച്ച് ജീവിക്കേണ്ട അവസ്ഥയില്ല'' എന്നാണ് താരം പറയുന്നത്.
''അങ്ങനൊരു അവസരത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞാല്‍ ആരും നമ്മളെ ഒന്നും ചെയ്യില്ല. അവസരങ്ങള്‍ നിഷേധിക്കാം. പക്ഷെ മനുഷ്യരെ മാറ്റാനാകില്ല. നമുക്ക് ചെയ്യാനാകുന്നത് ക്ഷമയോടെ കാത്തിരിക്കാം എന്നതാണ്. ചിലപ്പോള്‍ അതുകൊണ്ടാകാം എനിക്ക് അവസരങ്ങള്‍ വരാതിരിക്കുന്നത്. അവസരങ്ങള്‍ക്ക് വേണ്ടി ഒക്കെ പറഞ്ഞ ശേഷം പ്രതികരിക്കാന്‍ പോകരുത്. നാളെ ഒരാളോട് പറഞ്ഞാല്‍ എന്തുകൊണ്ട് നോ പറഞ്ഞില്ലെന്നാകും ആദ്യത്തെ ചോദ്യം'' എന്നും ശ്രുതി പറയുന്നു.
പ്രസവവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളാണ് അഖില്‍ മാരാര്‍ക്ക് നേരിടേണ്ടി വരുന്നത്. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അഖില്‍ മാരാര്‍. തന്നെ ന്യായീകരിച്ചു വീണ്ടുമെത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍. അമ്മയാകാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീയും പ്രസവം ഒരു ബാധ്യതയായി കാണുന്നില്ലെന്നും സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ ആ മൂല്യം തിരിച്ചറിയണമെന്നുമാണ് അഖില്‍ മാരാര്‍ പറയുന്നത്. ആ വാക്കുകളിലേക്ക്:
സാധാരണ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആവുന്നത് പാട്ടുകള്‍ ആണ്. ട്രെന്‍ഡിംഗ് ആവുന്നത് എന്താണോ അത് എടുത്തു റീല്‍ ഉണ്ടാക്കുക അതിലൂടെ കിട്ടുന്ന റീച്ച് ഉണ്ടാക്കുക അതിനപ്പുറം ആഗ്രഹമൊന്നും പൊതുവെ പലര്‍ക്കുമില്ല. എന്തായാലും എന്റെ വാക്കുകള്‍ അടര്‍ത്തിഎടുത്തത് ആണെങ്കിലും 'പ്രസവം എന്ജോയ് ചെയ്യണം 'എന്ന് പറഞ്ഞതിന് സ്വയം അര്‍ത്ഥം കല്പിച്ചു ആഘോഷിച്ചവര്‍ക്ക് നിങ്ങള്‍ക്ക് എന്ജോയ് എന്ന് പറഞ്ഞാല്‍ ആഘോഷത്തോടെ വേദന രഹിതമായി ചെയ്യുന്ന ലഹരിയാകാം..
അതായത് നിങ്ങള്‍ എന്ജോയ് ചെയ്തിട്ടുള്ളത് കള്ളും, കഞ്ചാവും, മയക്കു മരുന്നും ഉപയോഗിച്ച നിമിഷങ്ങള്‍ ആകാം.. അല്ലെങ്കില്‍ സെക്സ് ചെയ്ത നിമിഷങ്ങള്‍ ആകാം.. അതുമല്ലെങ്കില്‍ നിങ്ങള്‍ ഡാന്‍സോ, പാട്ടോ, ക്രിക്കറ്റ് കളിച്ചോ അത്തരം വിവിധ രീതിയില്‍ ആകാം.അതെ സമയം നമ്മള് ആഗ്രഹിക്കുന്ന കാര്യങ്ങള്‍, നമ്മുടെ ലക്ഷ്യങ്ങള്‍, നമ്മുടെ സ്വപ്നങ്ങള്‍ ഇവയൊക്കെ നെടുമ്പോള്‍ നമ്മള്‍ക്ക് വേദന ഉണ്ടാകും ആ വേദന മറക്കണമെങ്കില്‍ ആ പ്രോസസ് എന്ജോയ് ചെയ്താല്‍ മതി..
അതായത് രാജ്യത്തെ സേവിക്കണമെന്ന ചിന്തയില്‍ പട്ടാളത്തില്‍ ചേരുന്നവന് ചിട്ടയായ, കഠിനമായ ട്രെയിനിങ് എന്ജോയ് (ആസ്വദിക്കാന്‍ ) കഴിയും..അവന്റെ ലക്ഷ്യം ഈ വേദന ഈ ബുദ്ധിമുട്ട് അവനെ ഒരു മികച്ച സൈനികന് ആക്കും എന്നതാണ്..എന്നാല്‍ ശമ്പളം നോക്കി, വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പോകുന്ന ഒരുവന് വലിയ പ്രയാസവുമാണ് ഈ ട്രെയിനിങ്..ഈ കാല ഘട്ടം ഒന്ന് കഴിഞ്ഞു കിട്ടിയെങ്കില്‍ എന്നവന് കൊതിക്കും. രണ്ടും പേരും പട്ടാളക്കാരനാണ് ഒരാള്‍ ആസ്വദിക്കും മറ്റൊരാള്‍ക്ക് അത് ബാധ്യതയാകും..
അമ്മയാകാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീയും പ്രസവം ഒരു ബാധ്യത ഏറിയ ഒന്നായി കാണില്ല അവളെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ നിമിഷം ആണ്. അത് ബാധ്യത ആയി അവള്‍ക്ക് തോന്നിയാല്‍ അതിന് കാരണമായ ഭര്‍ത്താവിനെയും തനിക് വേദന സമ്മാനിച്ച കുഞ്ഞിനേയും അവള് ശപിക്കും.. ജീവിതത്തില്‍ ഒരിക്കലും പ്രസവിക്കാന്‍ പിന്നീടവള്‍ തയ്യാറാവില്ല..
അവളത് ചെയ്യാതെ വീണ്ടും ഗര്‍ഭിണി ആകുന്നത് പ്രസവം അവള്‍ക്ക് സന്തോഷം നല്‍കിയത് കൊണ്ടാണ്..അവളൊരു അമ്മ ആകാന്‍ പോകുന്നു എന്ന സന്തോഷം സമ്മാനിച്ച വേദന കുഞ്ഞിന്റെ മുഖം കാണുന്ന നിമിഷം അവള് മറക്കുന്നു. അതെ സമയം സമൂഹത്തിന്റെ നിര്‍ബന്ധം കൊണ്ട് അല്ലെങ്കില്‍ അബന്ധം പറ്റി ഗര്‍ഭിണി ആകുന്ന ചിലരുണ്ട് അവരെ സംബന്ധിച്ച് ഇത് പോലെ പ്രയാസം നിറഞ്ഞ ഒരു കാലം അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല..
വയറ്റില്‍ വളരുന്ന കുഞ്ഞു മൂലം ശരീര സൗന്ദര്യം പോയി... ഭര്‍ത്താവിനെ കൂടാതെ വേറൊരുത്തനെ കൂടെ കൂട്ടാന്‍ പറ്റുന്നില്ല. ഇനി പ്രസവിച്ചു കഴിഞ്ഞാലോ സമാധാനം നഷ്ടപ്പെട്ടു.. ജീവിതം തകര്‍ത്ത ഒരു നിമിഷം ആയി പ്രസവം മാറും... അതോടെ അതിന് കാരണമായ സമൂഹത്തെയും ഭര്‍ത്താവിനെയും ശപിക്കും.. പതിയെ ഇവരുടെ കുടുംബം ഇല്ലാതാകും.. അതിന് ശേഷം സ്ത്രീകളെ രക്ഷിക്കാന്‍ ഒരു വരവുണ്ട് അതാണ് കുറെയൊക്കെ ഇപ്പോള്‍ കാണുന്നത്..
ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസിലാക്കാതെ ആഘോഷിച്ച ശേഷം സ്വന്തം അമ്മയോടും ഇന്നലെകളില്‍ അമ്മ ആയവരോടും ചോദിക്കുക. സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ സൃഷ്ടി എന്ന മഹത്തായ കര്‍മത്തിന്റെ മൂല്യം തിരിച്ചറിയണം... മാതൃത്വത്തിന്റെ മഹത്വം തിരിച്ചറിയണം. അതിനപ്പുറം 10 മാസം സ്ത്രീയുടെ ഗര്‍ഭ കാലത്തെ കച്ചവടമാക്കി വയര്‍ കുത്തി കീറി പണം കീശയിലാക്കാന്‍ നടക്കുന്ന ചെന്നായകളെ തിരിച്ചറിയണം..
ഒരു സ്ത്രീ സ്വാഭാവിക പ്രസവത്തിലേക്ക് പോകാതിരിക്കണം എങ്കില്‍ എന്ത് വേണം..
ഉത്തരം ലളിതം..
1.പ്രസവിച്ചാല്‍ സഹിക്കാന്‍ കഴിയാത്ത വേദന ആണെന്ന് പറഞ്ഞു ഭയം സൃഷ്ടിക്കുക
2.മനസിക സംഘര്‍ഷം സൃഷ്ടിച്ചു അവള്‍ക്ക് പ്രസവിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുക..
10000 രൂപയ്ക്ക് തീരേണ്ട ഒരു ഗര്‍ഭ കാലം 2 മുതല്‍ 3 ലക്ഷം വരെ ആശുപത്രിയില്‍ നല്കി സ്വന്തം ശരീരം ഇല്ലാതാക്കി സ്ത്രീ അമ്മ ആകുന്ന അവസ്ഥ ആരാണ് ഉണ്ടാക്കി എടുത്തത്... നിങ്ങള്‍ എന്നെ പരിഹസിച്ചു എന്താണ് പുതു തലമുറയിലെ പെണ്‍കുട്ടികളോട് പറഞ്ഞു വെക്കുന്നത്. എന്നെ എതിര്‍ക്കുക അല്ല ഭാവിയില്‍ കുടുംബം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഒരു വിഭാഗത്തിന് മറ്റൊരു കൂട്ടര് റീച്ചിന് വേണ്ടി കഥ അറിയാതെ ആടുന്നു...
മുഖ്യമന്ത്രിയുടെ വാക്കുകള്‍ അനുസരിച്ചതിന്റെ പേരില്‍ തനിക്ക് നാട്ടില്‍ ചീത്തപ്പേരായെന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി. മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് കൂളിങ് ഗ്ലാസ് വച്ച് തെയ്യം കാണാന്‍ പോയ അനുഭവമാണ് രസകരമായൊരു വിഡിയോയിലൂടെ ശ്രീവിദ്യ പങ്കുവെക്കുന്നത്. 'പോയപ്പോ ആര്‍ക്ക് പോയി, കുഞ്ഞമ്പു നായരുടെ മോള്‍ക്ക് പോയി' എന്ന കുറിപ്പോടെയാണ് ശ്രീവിദ്യ വീഡിയോ പങ്കുവച്ചത്.
താരത്തിന്റെ വാക്കുകളിലേക്ക്:
എത്രയും പ്രിയപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് സര്, എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടവും ബഹുമാനവുമാണ്. പക്ഷെ ഇന്ന് മുതല്‍ നിങ്ങള്‍ പറയുന്ന ഒരു കാര്യവും ഞാന്‍ അനുസരിക്കില്ല. കാരണം, കുറച്ച് ദിവസം മുമ്പ് നിങ്ങളൊരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ചൂട് കൂടി വരികയാണ്, എല്ലാവരും വെള്ളം കുടിക്കുക, രാവിലെ പത്ത് മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ഇറങ്ങാതിരിക്കുക, എന്നൊക്കെ പോസ്റ്റിട്ടു. നിങ്ങളോടുള്ള ബഹുമാനം കാരണം ഞാനത് അനുസരിച്ചു.
അതുകൊണ്ട് നാട്ടിലെ തെയ്യത്തിന് ഞാന്‍ പോയത് ആ പോസ്റ്റില്‍ പറഞ്ഞത് പോലെ സണ്‍ ഗ്ലാസ് ധരിച്ചായിരുന്നു. കാരണം എന്നോട് മുഖ്യമന്ത്രി പറഞ്ഞിട്ടാണ്. ഇപ്പോള്‍ എന്നെപ്പറ്റി നാട്ടില്‍ പറയുന്നത് എന്താണെന്ന് അറിയാമോ? ഓള് വല്യ മമ്മൂട്ടി ആയെന്നാ വിചാരം, കണ്ടുവോ? കുഞ്ഞമ്പുവിന്റെ പെണ്ണ് എങ്ങനെ നടന്നിരുന്നതാ ഇപ്പോള്‍ ഓള്ക്ക് ഇത് വച്ചാലെ തെയ്യത്തേ കാണൂ എന്നെല്ലാമാണ്. ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു തെയ്യം. അപ്പോള്‍ ഇത് വച്ച് തെയ്യത്തെ നന്നായി തൊഴാമെന്ന് ഞാന്‍ വിചാരിച്ചു. അതുമല്ല, മുഖ്യമന്ത്രി പറഞ്ഞതല്ലേ.
ആ ഫെയ്സ്ബുക്ക് ഇടുമ്പോള്‍ അതിന്റെ താഴെ പറയണ്ടേ, കൂളിങ് ഗ്ലാസ് വച്ച് വരുന്ന പെമ്പിള്ളേരെ കുറ്റം പറയുന്ന നാട്ടുകാര്‍ക്ക് തക്കതായ ശിക്ഷ കിട്ടുമെന്ന്. അതെന്താ നിങ്ങള്‍ ഇടാത്തത്. ഞാനിപ്പോള്‍ അഹങ്കാരത്തിന് കയ്യും കാലും വച്ച വിത്താണ് എന്റെ നാട്ടില്‍. ഞാനുണ്ടാക്കിയ എല്ലാ സല്‍പ്പേരും നിങ്ങള്‍ കളഞ്ഞില്ലേ?
താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുമായി ആരാധകരെത്തിയിട്ടുണ്ട്. കമന്റുകളും രസകരമാണ്. 'ആ സ്റ്റാര്‍ മാജിക് നിര്‍ത്തിയപ്പോള്‍ ഈ വര്‍ഷം ഇനി ചളിയുണ്ടാവില്ല എന്ന് കരുതിയതായിരുന്നു ദാ വീണ്ടും വന്നു, അടുത്ത മന്ത്രി സഭയില്‍ ഇക്കാര്യത്തെ കുറിച്ചു ചര്‍ച്ച ചെയ്യും കേട്ടോ പേടിക്കണ്ട, മുഖ്യമന്ത്രി രാജിവെക്കണം, 10മണി മുതല്‍ 3മണി വരെ പുറത്ത് ഇറങ്ങാതിരിക്കു എന്നും പറഞ്ഞില്ലേ, അത് അന്നുസരിച്ചാല്‍ പോരായിരുന്നോ' എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍. താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെയാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി സഹായം അഭ്യര്‍ഥിച്ച് നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കണ്ണന് സാഗര്‍ രംഗത്തെത്തിയത്. ഹൃദയത്തില്‍ ബ്ലോക്കായിരുന്നു. തന്നെക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്രയും തുക ചികിത്സക്കായി ആകുമെന്നും സംഘടനയിലും ചില സഹപ്രവർത്തകരേയും വിളിച്ച് തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തിതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ബൈപാസ് സർജറിക്ക് ശേഷം തനിക്ക് ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് കണ്ണൻ സാഗർ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ആലുവ ചുണങ്ങൻവേലിയിലുള്ള ‘രാജഗിരി ഹോസ്പിറ്റലിലെ’ കാർഡിയോളജി തോറാസിസിക് സർജറി ഔട്ട് പേഷ്യന്റ് ഡിപ്പാർട്മെന്റ് ടീമാണ് ജീവിതം നീട്ടിതരാൻ പ്രയത്നിച്ച ദൈവതുല്യരായ ഡോക്ടേഴ്സും ചില മാലാഖമാരുമാണ് ചിത്രത്തിൽ. ഇത്രയും വലിയ ഒരു ഓപ്പറേഷൻന്റെ ഞെട്ടലിൽ ഞാൻ ആകെ തളർന്നപ്പോൾ ആത്മവിശ്വാസവും ധൈര്യവും നൽകി സർജറി വിജയകരമായി പൂർത്തിയാക്കി ഞാൻ ഡിസ്ചാർജ് ആയി പോകുന്ന ദിവസം എല്ലാവരും അടുത്തെത്തി എനിക്ക് വേണ്ട മുന്നോട്ടുള്ള ചികിത്സാ നിർദ്ദേശങ്ങൾ നൽകി. ഇടക്ക് ചെക്കപ്പിനായി എത്തണമെന്നും അറിയിച്ചു. വേദനയുടെ ആ വലിയലോകത്തു ഞാൻ മുറിവുകളിലെ ഈർഷതനിറഞ്ഞ വലിച്ചിലുകൾക്കിടയിൽ അമരുമ്പോഴും നേരമെന്നോ സമയമെന്നോ നോക്കാതെ ഓടി അരികിലെത്തും തമാശക്കാർക്ക് ഇത്രവേദനയെന്തിനാ ഞങ്ങളൊക്കെയില്ലേ ഇവിടെ എന്നുപറഞ്ഞു ഈ ഡിപ്പാർട്ടുമെന്റിലെ ഓരോരുത്തരും നമുക്കായി അത്ര സംരക്ഷണമാണ് നൽകുന്നത്.
ആട് 3യും, വാഴ 2 എന്ന സിനിമയും ഡോക്ടർസ് ഉൾപ്പെടെ മിക്ക സ്റ്റാഫുകളും കാണുകയും അഭിനന്ദനങ്ങളും തുടരെ നല്ലവേഷങ്ങൾ കിട്ടട്ടെയെന്നു ആശംസിച്ചു. എന്റെ വേദനകൾ ഒരു പരിധിവരെ മറന്നതും ഈ അഭിനന്ദനങ്ങളിൽ ആയിരുന്നു, സത്യത്തിൽ ചിത്രം എനിക്ക് ഇപ്പോഴും കാണാൻ കഴിഞ്ഞിട്ടില്ല.
Dr.K.K Pradeep
MS(Gen. Surgery), MCh(CVTS)
senior Consultant
Department of CVTS,
Junior : Dr. Akshay naraanan
physician Assistant : Mo, Amjad and Mellisa
Anaesthesia : Dr. Roshy and Dr.Dibin
Redwa piciotherapist: Dr.Merin
Hcwd Nu: Yemiya. K.B
Unit manage : Reijo Deltin
staff Nursels 4FT2,
Raimol jose
jesilin Mathew
sona sanny
jasmin kurian
Rosmi shaju
Divya K.Mathew
soumya Binoy
നിരവധി ആരാധകരുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. പല ഭാഷകളിലായി ഇത് നടക്കുന്നുണ്ട്. ബിഗ് ബോസിന്റെ മറാത്തി പതിപ്പിനെതിരെ ഇപ്പോൾ ഗുരുതരമായ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ഷോയിലെ മത്സരാർഥിയായിരുന്ന നടി സൊനാലി റൗട്ട്. താൻ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഷോയിൽ പങ്കെടുക്കവെ നേരിട്ടുവെന്ന് കാണിച്ച് ബിഗ് ബോസ് നിർമാതാക്കൾക്ക് സൊനാലി വക്കീൽ നോട്ടീസ് അയച്ചതായിട്ടാണ് റിപ്പോർട്ടുകൾ.
ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ടാണ് ബിഗ് ബോസിൽ തുടർന്നത് എന്നും ബിഗ് ബോസ് ഹൗസിലെ വൃത്തിഹീനമായ സാഹചര്യം കാരണം തനിക്ക് സ്കാബീസ് എന്നറിയപ്പെടുന്ന ചർമപ്രശ്നമുണ്ടായെന്നും ഇവർ പറയുന്നു. കൈകൾ, കാലുകൾ, പുറം തുടങ്ങി ശരീരത്തിന്റെ വിവധ ഭാഗങ്ങളിലുണ്ടായ പാടുകളുടെ ദൃശ്യങ്ങൾ നടി അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. താരം ഇത്തരത്തിൽ പങ്കുവെച്ച വീഡിയോയിൽ തന്നെയാണ് ബിഗ് ബോസ് ഹൗസിലെ പല പ്രശ്നങ്ങളും വിശദീകരിച്ചത്.
ബിഗ് ബോസിന്റെ അടുക്കളയിൽ നിറയെ എലികളാണ്. ഇവയെല്ലാം ഭക്ഷ്യവസ്തുക്കൾ തിന്നുതീർക്കുന്നു. മാത്രമല്ല, ഭക്ഷണത്തിൽ നിന്ന് പാറ്റകൾ പുറത്തുവന്നു. ഒരു ശിക്ഷയെന്ന പോലെ 17 മത്സരാർഥികൾക്കായി ഒറ്റ ശുചിമുറിയാണ് അവിടെയുള്ളത്. അതിന്റെ ഉള്ളിൽ വെച്ച് ആളുകൾ പുകവലിക്കും, ഭക്ഷണം കഴിക്കും. വീടിനുള്ളിൽ ആകെ മാലിന്യങ്ങളും ചത്ത എലികളുമാണ്. നാപ്കിനുകളും ടവ്വലുകളും പോലും വേണ്ടത്ര ഇല്ല എന്നും താരം പറയുന്നു.
പുറമെ കാണുന്ന ഗ്ലാമറിനപ്പുറം ചൂഷണത്തിന്റെ ഇരുണ്ട യാഥാർഥ്യമാണ് അതിനകത്തുള്ളത്. ഷോയിലേക്ക് പ്രവേശിച്ചത് അവരിൽ അർപ്പിച്ച വിശ്വാസത്തോടെയാണെന്നും എന്നാൽ തിരികെയെത്തിയത് പകർച്ചവ്യാധിയുമായാണ് എന്നും താരം പറയുന്നു. അവരെ കൊണ്ട് ഉത്തരം പറയിക്കേണ്ട സമയമായിരിക്കുകയാണ് എന്നും ഇവർ പങ്കുവംച്ച വീഡിയോയിൽ കുറിച്ചിട്ടുണ്ട്.
നേരത്തേയും ബിഗ് ബോസ് ഹൗസിലെ മോശം സാഹചര്യത്തെ കുറിച്ച് സൊനാലി തുറന്നുപറഞ്ഞിട്ടുണ്ട്. പലപ്പോഴും താൻ പട്ടിണി കിടന്നിട്ടുണ്ടെന്നും സൊനാലി പറയുന്നു.
BUSINESS
നിർമ്മിത ബുദ്ധിയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി 8000ത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനവുമായി മെറ്റ. ഈ വിവരം ആഭ്യന്തര മെമോയിലൂടെയാണ് കമ്പനി ജീവനക്കാരെ അറിയിച്ചത്. മെറ്റയുടെ ചീഫ് പീപ്പിൾസ് ഓഫീസർ ജനലെ ഗെയിൽ അയച്ച മെമോ ബ്ലൂംബർഗാണ് പുറത്തു വിട്ടത്. വ്യാഴാഴ്ചയാണ് ഈ മെമോ കമ്പനി ജീവനക്കാർക്ക് നൽകിയത്.
മെയ് 20 മാറ്റം നടപ്പിലാക്കുമെന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം മെറ്റയിൽ കൂട്ട പിരിച്ചുവിടൽ നടന്നിരിക്കയാണ്. നിലവിലുള്ള 6000ത്തോളം നിയമനങ്ങൾ മരവിപ്പിച്ചത് കൂടാതെയാണ് ഈ പിരിച്ചുവിടൽ. മെറ്റയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടിവുമായ മാർക്ക് സക്കർബർഗ് ജനുവരിയിൽ തന്നെ ഇതി സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു.
2022 മുതൽ ഏകദേശം 25,000ത്തോളം തസ്തികകൾ മെറ്റ വെട്ടിക്കുറച്ചിരുന്നു. 2022 നവംബറിൽ 11,000 പേരെയും 2023ൽ 10,000 പേരെയുമാണ് മെറ്റ ഒഴിവാക്കിയത്. കോവിഡ് ലോക്ക്ഡൗൺ സമയത്ത് ഡിജിറ്റൽ ഉപയോഗം വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ നടത്തിയ അമിത നിയമനത്തിലേക്ക് നയിച്ചതെന്ന് കമ്പനി ചൂണ്ടിക്കാണിച്ചു. മെറ്റ ഈ വർഷം 10,000ത്തിൽ അധികം ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റോയിട്ടേഴ്സ് മുമ്പേ റിപ്പോർട്ട് ചെയ്തിരുന്നു.
പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) റദ്ദാക്കി. ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാനാണ് ആര്‍ബിഐ ഉത്തരവ്. ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്കും മറ്റുമുള്ള ബാധ്യതകള്‍ തീര്‍ക്കാന്‍ ആവശ്യമായ ഫണ്ട് പേടിഎം പേയ്മെന്റ് ബാങ്കിന്റെ പക്കലുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കി.
ബാങ്കിന്റെ പ്രവര്‍ത്തനരീതി നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. പേടിഎം പേയ്മെന്റ് ബാങ്കിനെതിരെ ദീര്‍ഘകാലമായി നടന്നുവന്ന നിയന്ത്രണ നടപടികളുടെ അവസാന ഘട്ടമായാണ് ലൈസന്‍സ് റദ്ദാക്കല്‍. നേരത്തേ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ആര്‍ബിഐ ബാങ്കിനു വിലക്കേര്‍പ്പെടുത്തിയിരുന്നു.
നിബന്ധനകള്‍ പാലിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടതായും ആര്‍ബിഐ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ ഗവേണന്‍സ്, കംപ്ലയന്‍സ് എന്നിവയില്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും മാറ്റങ്ങളുണ്ടാകാത്തതാണ് ലൈസന്‍സ് റദ്ദാക്കിയത്. ബാങ്കിന്റെ പക്കല്‍ നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക ലഭ്യമാണെന്ന് ആര്‍ബിഐ അറിയിച്ചു. നിലവില്‍ ബാങ്കില്‍ പണമുള്ളവര്‍ക്ക് അത് തിരികെ ലഭിക്കുമെന്ന് ആര്‍ബിഐ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും, പേടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള പുതിയ ബാങ്കിങ് സേവനങ്ങള്‍ ഇതോടെ പൂര്‍ണ്ണമായും നിലയ്ക്കും. പേടിഎം വാലറ്റുകളെയും മറ്റ് സേവനങ്ങളെയും ഇത് എങ്ങനെ ബാധിക്കുമെന്ന് കമ്പനി വരും ദിവസങ്ങളില്‍ വ്യക്തമാക്കും.
നിർമ്മിത ബുദ്ധിയുടെ (AI) ഉപയോഗം ലോകമെമ്പാടും വ്യാപകമായതോടെ ഡാറ്റ സെന്ററുകളുടെ ആവശ്യകത അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ കുറവ് നേരിടുന്നതായി പ്രമുഖ ടെക് കമ്പനിയായ മെറ്റ എഐ. ഡാറ്റ സെന്ററുകൾ നിർമ്മിക്കാൻ ആവശ്യമായ പ്രാവീണ്യമുള്ള തൊഴിലാളികളുടെ കുറവ് എന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഇപ്പോൾ നേരിടുന്നതെന്ന് കമ്പനി തുറന്ന് സമ്മതിച്ചു. ഈ പ്രശ്നത്തിന് പരിഹാരമായി ഇപ്പോൾ കമ്പനി ‘ലെവൽഅപ്പ്’ (LevelUp) എന്ന പേരിൽ പുതിയ പരിശീലന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്.
മുമ്പ് യാതൊരു സാങ്കേതിക പരിചയവുമില്ലാത്തവർക്കുപോലും ഡാറ്റ സെന്റർ നിർമ്മാണ മേഖലയിലേക്ക് കടക്കാൻ അവസരം നൽകുന്നതാണ് ഈ പദ്ധതി. സിബിആർഇ (CBRE) എന്ന സ്ഥാപനവുമായി സഹകരിച്ചാണ് നാല് ആഴ്ച ദൈർഘ്യമുള്ള ഈ പരിശീലന പരിപാടി മെറ്റ സംഘടിപ്പിക്കുന്നത്. പരിശീലനത്തിൽ പങ്കാളികൾക്ക് ഫൈബർ ടെക്നീഷ്യൻമാരായി ജോലി ചെയ്യാൻ ആവശ്യമായ അടിസ്ഥാന സാങ്കേതിക കഴിവുകൾ നൽകും. ചര്‍ച്ചകള്‍, പ്രായോഗിക പരിശീലന ലാബുകള്‍, ടീം പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സമന്വയത്തിലൂടെയാണ് പരിശീലനം നടത്തുന്നത്.
പരീശീലന പരിപാടി പൂർണ്ണമായും സൗജന്യമാണ്. കൂടാതെ ഹൈസ്കൂൾ പാസായവർക്കും കരിയർ മാറ്റം ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾ ഉൾപ്പെടെ എല്ലാവർക്കും അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെറ്റയുടെ കോൺട്രാക്ടർ നെറ്റ്വര്‍ക്കിലൂടെ അമേരിക്കയിലെ വിവിധ നിർമ്മാണ സൈറ്റുകളിൽ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ മെറ്റ അമേരിക്കയിൽ 27 ഡാറ്റ സെന്ററുകൾ പ്രവർത്തിപ്പിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്നു. പരിശീലനത്തിന്റെ ആദ്യ ബാച്ച് ഈ വേനൽക്കാലത്ത് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇതിനൊപ്പം, മറ്റൊരു ശ്രദ്ധേയമായ ശ്രദ്ധേയമായ വാർത്തയും മെറ്റയിൽ നിന്നും പുറത്തുവരുന്നുണ്ട്. മെറ്റ അടുത്ത 30 ദിവസത്തിനുള്ളിൽ ഏകദേശം 8,000 ജീവനക്കാരെ പിരിച്ചുവിടാൻ തയ്യാറെടുക്കുന്നതായി റോയിട്ടേഴ്സിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എഐ മേഖലയിലെ വലിയ നിക്ഷേപങ്ങൾക്കിടയിൽ നടക്കുന്ന ഈ നടപടി, കമ്പനിയുടെ മുൻഗണനകളിൽ വലിയ മാറ്റം വന്നിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. അതേസമയം, എഐയുടെ ഭാവി നിർണ്ണയിക്കുന്നതിൽ ഡാറ്റ സെന്ററുകൾ നിർണായകമായ പങ്ക് വഹിക്കുമ്പോൾ, ആവശ്യമായ മനുഷ്യ വിഭവങ്ങൾ സൃഷ്ടിക്കാൻ മെറ്റ പോലുള്ള കമ്പനികൾ നേരിട്ട് രംഗത്തിറങ്ങുന്നത് പുതിയ പ്രവണതയായി കാണപ്പെടുന്നു.
HEALTH
കേരളത്തിൽ ഇന്നും ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ ചൂടും, അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. നിലവില്‍ വയനാട് ഇടുക്കി ഒഴികെയുള്ള 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ഇന്ന് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും നാളെ മുതല്‍ ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വെള്ളം, ഒആര്‍എസ് എന്നിവയും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും പൊതു ഇടങ്ങളില്‍ ഒരുക്കുക, വഴിയോരങ്ങള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ഓട്ടോ ടാക്സി സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ സജ്ജമാക്കുക, മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കുക തുടങ്ങിയ ചൂടിനെ നേരിടുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ രൂപം നല്‍കിയിരുന്നു.
ചൂട് കനക്കുന്നതിനിടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത. പുറത്തുനിന്നുള്ള വൈദ്യുതിയില്‍ ആകെ 600 മെഗാവാട്ടിന്റെ വരെ കുറവ് വരും. അപ്രഖ്യാപിത പവര്‍കട്ടെന്ന പ്രതിപക്ഷ ആരോപണം തള്ളി വൈദ്യുതി മന്ത്രി. പാലക്കാട് തത്തമംഗലം കെഎസ്ഇബി ഓഫീസില്‍ രാത്രി വൈകിയും കോണ്‍ഗ്രസ് പ്രതിഷേധിച്ചു.
PRAVASI VARTHAKAL

