മഞ്ഞുമല തകർന്നു വെള്ളപ്പൊക്കവും അവശിഷ്ടങ്ങളും ഒഴുകിയെത്തി, വടക്കൻ നേപ്പാളിലെ പർവതാരോഹക വിനോദസഞ്ചാരികളും തീർത്ഥാടകരും ഇഷ്ടപ്പെടുന്ന പട്ടണങ്ങളിലൂടെ സഞ്ചരിച്ചതായി യുഎസ്ജിഎസ് പറഞ്ഞു.
ബുധനാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ നേപ്പാളിൽ കാണാതായവരുടെ എണ്ണം 4,247 ആയി ഉയർന്നു , ഇതിൽ 903 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.
ഞായറാഴ്ച പ്രഖ്യാപിച്ച 2,502 ൽ നിന്ന് കാണാതായവരുടെ എണ്ണം കുത്തനെ ഉയർന്നു.
കാണാതായവരിൽ 3,655 പേർ നേപ്പാളി പൗരന്മാരാണ്, 592 വിദേശികളെക്കുറിച്ച് വിവരമില്ല.
ടിബറ്റിൽ ഔദ്യോഗിക മരണസംഖ്യ 16 ആണെന്നും 546 പേരെ കാണാതായതായും ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
കാണാതായവരിൽ 933 ജലവൈദ്യുത തൊഴിലാളികളും ഉൾപ്പെടുന്നു, അവരിൽ പലരും തുരങ്കങ്ങളിൽ ജോലി ചെയ്തിരുന്നവരാണ്.
യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം, ഒരു ഹിമാനിയോ അതിന്റെ ഒരു ഭാഗമോ ശിഥിലമാകുന്ന "ഗ്ലേഷ്യൽ തകർച്ച" മൂലമാണ് ഈ ദുരന്തം സംഭവിച്ചത് .
തകർന്ന ഹിമാനികൾ താഴ്വരയുടെ അടിത്തട്ടിൽ വളരെ ശക്തമായി ഇടിച്ചതിനാൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനം ഉണ്ടായതായി ഏജൻസി അറിയിച്ചു.
ഇത് "തുടർന്നുള്ള വിനാശകരമായ പ്രത്യാഘാതങ്ങൾക്ക്" കാരണമായി - ത്രിശൂലി, ഭോട്ടെ കോശി നദികളിൽ നിന്ന് ഏകദേശം 62 മൈൽ (100 കിലോമീറ്റർ) താഴേക്ക് ശക്തമായ ഒഴുക്കാണുണ്ടായത്.
അമേരിക്കയിലെ കാലിഫോർണിയ മിൽപിറ്റാസിൽ രണ്ട് മലയാളി യുവതികൾ ദാരുണമായി കൊല്ലപ്പെട്ടു.
തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ അഞ്ജന (35), തിരുവനതപുരം കേസാഗദാസപുരം മറ്റത്ത് വീട്ടിൽ ആൻ മേരി മാത്യു എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തും ഒരേ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ താമസക്കാരിയുമായ അനില എന്ന യുവതിയെ യു.എസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ചയാണ് നാടകീയവും ദാരുണവുമായ സംഭവം നടന്നത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ചിങ്ങവനം സ്വദേശിയായ ആനിനെ താമസിച്ച് കൊണ്ടിരുന്ന അപ്പാർട്ട്മെന്റ് മുറിക്കുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.
അതിനുശേഷം അഞ്ജനയെ ഫോണിൽ വിളിച്ച് താഴേക്ക് വരുത്തുകയും, അനില കാർ ഇടിച്ചുകയറ്റി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അഞ്ജനയെ ഇടിച്ച് തെറിപ്പിച്ചശേഷം വാഹനം നിർത്താതെ ഓടിച്ചുപോയി. വാഹനം തിരിച്ചറിഞ്ഞ അഞ്ജനയുടെ ഭർത്താവ് വിജീഷ് ഉടൻതന്നെ വിവരം ആനിന്റെ ഭർത്താവ് ജേക്കബിനെ അറിയിക്കുകയായിരുന്നു.
ജേക്കബ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടാത്തതിനെ തുടർന്ന് അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് ആനിനെ കത്തിക്കുത്തേറ്റ് രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ എട്ട് വർഷമായി കാലിഫോർണിയയിൽ ജോലി ചെയ്തുവരികയായിരുന്നു അഞ്ജനയും വിജീഷും.
തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകളാണ് അഞ്ജന. കോട്ടയം ചിങ്ങവനം സ്വദേശി പള്ളത്ര ജേക്കബിന്റെ ഭാര്യയാണ് ആൻ.
കൊല്ലപ്പെട്ടവരും പ്രതിയെന്നു സംശയിക്കുന്ന അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. അനില വിവാഹിതയാണോ എന്നകാര്യവും വ്യക്തമല്ല.
അഞ്ജനയും ആനും കസ്റ്റഡിയിലായ അനിലയും
നേരത്തെ ഇവർ ഒരുമിച്ച് ഒരേ അപ്പാർട്ട്മെന്റിലായിരുന്നു താമസം എന്നറിയുന്നു. പിന്നീട് വേർപിരിയുകയായിരുന്നു, എങ്കിലും ഇത്രവലിയ വിരോധം അനിലയ്ക്ക് ഈ യുവതികളോട് വരാൻ എന്താണ് കാരണമെന്നാണ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മനസ്സിലാക്കാൻ കഴിയാത്ത കാര്യം.
പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട യുവതികളുടെ ഭർത്താക്കന്മാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരുന്നു.
Latest News
ഇന്ന് കണ്ണെത്താദൂരത്തോളം മണൽപ്പരപ്പുകൾ മാത്രം കാണുന്ന ഈജിപ്തിലെ മരുഭൂമി ഒരുകാലത്ത് തിരമാലകളാൽ നിറഞ്ഞ കടലായിരുന്നോ? പുതിയ ഫോസിൽ കണ്ടെത്തലുകൾ ഈ ചോദ്യത്തിന് കൂടുതൽ ശക്തമായ തെളിവുകളാണ് നൽകുന്നത്. അബു-തർത്തൂർ പീഠഭൂമിയിൽനിന്ന് പുരാതന സ്രാവുകളുടെ പല്ലുകൾ കണ്ടെത്തിയതോടെയാണ് കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് വടക്കൻ ആഫ്രിക്കയുടെ വലിയൊരു ഭാഗം സമ്പന്നമായ സമുദ്ര ആവാസവ്യവസ്ഥയായിരുന്നുവെന്ന നിഗമനം ശക്തമായത്.
അബു-തർത്തൂർ പീഠഭൂമിയിലെ ഡുവി ഫോർമേഷനിൽ നടത്തിയ പഠനത്തിലാണ് വിവിധ സ്രാവ് ഇനങ്ങളുടെ ഫോസിൽ പല്ലുകൾ കണ്ടെത്തിയത്. നേരത്തെ തിരിച്ചറിഞ്ഞ രണ്ട് ഇനങ്ങൾക്ക് പുറമെ 14 പുതിയ പല്ലുകളാണ് ഗവേഷകർ കണ്ടെത്തിയത്. ഇവ അഞ്ച് വ്യത്യസ്ത സ്രാവ് ഇനങ്ങളുടേതാണെന്നാണ് വിലയിരുത്തൽ. ഇതോടെ ഈ ഫോസിൽ പാളിയിൽനിന്ന് തിരിച്ചറിഞ്ഞ സ്രാവ് ഇനങ്ങളുടെ എണ്ണം ഏഴായി.
പുതുതായി കണ്ടെത്തിയ പല്ലുകൾ വംശനാശം സംഭവിച്ച അഞ്ച് സ്രാവ് ഇനങ്ങളുടേതാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു. ഇതിൽ രണ്ട് ഇനങ്ങളുടെ സാന്നിധ്യം ഈജിപ്തിൽ ആദ്യമായാണ് രേഖപ്പെടുത്തുന്നത്. സൂചിപോലെ നീളമുള്ള പല്ലുകളുള്ള ഈ സ്രാവുകൾ ആഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയവയാകാമെന്നും ഗവേഷകർ പറയുന്നു.
ഏകദേശം 145 ദശലക്ഷം മുതൽ 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ഭൂമിയുടെ ഭൂപ്രകൃതിയും കാലാവസ്ഥയും ഇന്നത്തേതിൽനിന്ന് ഏറെ വ്യത്യസ്തമായിരുന്നു. സമുദ്രനിരപ്പ് ഉയർന്നിരുന്നതിനാൽ ഇന്ന് കരപ്രദേശങ്ങളായ വടക്കൻ ആഫ്രിക്കയുടെ വലിയൊരു ഭാഗം അക്കാലത്ത് കടലിനടിയിലായിരുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ഇന്ന് വരണ്ട മരുഭൂമിയായി കിടക്കുന്ന അബു-തർത്തൂർ അന്ന് ജീവജാലങ്ങൾ നിറഞ്ഞ ഉഷ്ണമേഖലാ സമുദ്രത്തിന്റെ ഭാഗമായിരുന്നിരിക്കാമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
ഇതിന് പ്രധാന തെളിവുകളിലൊന്നാണ് ഡുവി ഫോർമേഷനിലെ വിശാലമായ ഫോസ്ഫേറ്റ് നിക്ഷേപങ്ങൾ. സമുദ്രത്തിലെ ജൈവ ഉൽപ്പാദനക്ഷമത ഉയർന്നിരുന്ന സാഹചര്യങ്ങളിലാണ് സാധാരണയായി ഇത്തരം ഫോസ്ഫേറ്റ് നിക്ഷേപങ്ങൾ രൂപപ്പെടുന്നത്. അതിനാൽ ഇവ പുരാതന കടലിന്റെ അവശിഷ്ടങ്ങൾ മാത്രമല്ല, അന്നത്തെ സമുദ്രജീവിതത്തിന്റെ സമ്പന്നതയിലേക്കുള്ള സൂചനകൾ കൂടിയാണ്.
പുരാതന സ്രാവുകളുടെ പൂർണ ഫോസിലുകൾ വളരെ അപൂർവമായതിനാൽ അവയെക്കുറിച്ചുള്ള പഠനങ്ങളിൽ പല്ലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പല്ലുകളുടെ ആകൃതി, വലിപ്പം, അരികുകളിലെ ഘടന എന്നിവ പരിശോധിച്ചാണ് സ്രാവ് ഇനങ്ങളെ തിരിച്ചറിയുന്നത്.
അബു-തർത്തൂരിൽനിന്ന് കണ്ടെത്തിയ പല്ലുകളിൽ വലിയ വൈവിധ്യമാണ് ഗവേഷകർ കണ്ടെത്തിയത്. ചില പല്ലുകൾ നീളവും നേർത്തതുമായിരുന്നു. മറ്റുചിലത് വീതിയേറിയതും അരികുകളിൽ മൂർച്ചയേറിയ ഘടനകളുള്ളതുമായിരുന്നു. വ്യത്യസ്ത രൂപത്തിലുള്ള പല്ലുകൾ കണ്ടെത്തിയത് ഈ സ്രാവുകൾ വ്യത്യസ്ത ഭക്ഷണരീതികളും ആവാസകേന്ദ്രങ്ങളും പിന്തുടർന്നിരുന്നിരിക്കാമെന്ന സൂചന നൽകുന്നു.
പുരാതന സമുദ്രത്തിലെ സമൃദ്ധമായ ജീവജാലങ്ങൾക്ക് പിന്നിൽ ‘അപ്വെല്ലിംഗ്’ എന്ന സമുദ്രപ്രതിഭാസത്തിനും പങ്കുണ്ടായിരുന്നിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം.
സമുദ്രത്തിന്റെ ആഴങ്ങളിൽനിന്നുള്ള പോഷകസമൃദ്ധമായ ജലം മുകളിലേക്ക് ഉയരുന്ന പ്രതിഭാസമാണ് അപ്വെല്ലിംഗ്. ഇതുവഴി ഫോസ്ഫറസ് ഉൾപ്പെടെയുള്ള പോഷകങ്ങൾ സൂര്യപ്രകാശം ലഭിക്കുന്ന ഉപരിതല ജലത്തിലേക്ക് എത്തും. ഇത് പ്ലാങ്ക്ടണുകളുടെ വളർച്ച വർധിപ്പിക്കുകയും അവയെ ആശ്രയിക്കുന്ന മത്സ്യങ്ങളുടെയും മറ്റ് സമുദ്രജീവികളുടെയും എണ്ണം ഉയർത്തുകയും ചെയ്യും.
ഇതോടെ മത്സ്യങ്ങളെയും മറ്റ് ജീവികളെയും ഭക്ഷിക്കുന്ന സ്രാവുകളും വലിയ വേട്ടക്കാരും ഉൾപ്പെടുന്ന സമ്പന്നമായ ഭക്ഷ്യശൃംഖല രൂപപ്പെട്ടിരിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
എന്നാൽ കണ്ടെത്തിയ ഏഴ് സ്രാവ് ഇനങ്ങളും ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നുവെന്ന് ഈ കണ്ടെത്തൽ തെളിയിക്കുന്നില്ല. പ്രദേശത്ത് അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയ തോത് വളരെ കുറവായിരുന്നതിനാൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന സ്രാവുകളുടെ പല്ലുകൾ ഒരേ ഫോസ്ഫേറ്റ് പാളിയിൽ ശേഖരിക്കപ്പെട്ടിരിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. അതുകൊണ്ട് തന്നെ ഈ സ്രാവുകൾ ഒരേ സമയത്ത് ഒരേ സ്ഥലത്ത് ജീവിച്ചിരുന്നുവെന്നോ ഒരുമിച്ച് മരിച്ചുവെന്നോ നിഗമനം ചെയ്യാനാകില്ല.
എങ്കിലും ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ വടക്കൻ ആഫ്രിക്കയുടെ തീരപ്രദേശങ്ങൾ സമ്പന്നമായ സമുദ്ര ആവാസവ്യവസ്ഥകളായിരുന്നുവെന്നതിന് പുതിയ കണ്ടെത്തൽ ശക്തമായ തെളിവ് നൽകുന്നു. മൊറോക്കോ, സിറിയ തുടങ്ങിയ പ്രദേശങ്ങളിലെ ഫോസ്ഫേറ്റ് നിക്ഷേപങ്ങളിൽനിന്നും നിരവധി സ്രാവ് ഇനങ്ങളുടെ ഫോസിലുകൾ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. കെയ്റോ സർവകലാശാലയിലെ പാലിയന്റോളജിസ്റ്റ് താരിഖ് യാസിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റെ കണ്ടെത്തലുകൾ ‘ക്രിറ്റേഷ്യസ് റിസേർച്ച് ‘ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
ഇന്ന് ജീവൻ വിരളമായി മാത്രം കാണുന്ന മരുഭൂമിയുടെ അടിയിൽ ഒരുകാലത്ത് തിരമാലകളും സ്രാവുകളും നിറഞ്ഞ ഒരു ലോകം നിലനിന്നിരുന്നുവെന്ന ചിന്ത തന്നെ അതിശയിപ്പിക്കുന്നതാണ്. മണലിനടിയിൽ ഒളിഞ്ഞിരിക്കുന്ന ഓരോ ഫോസിലും ഭൂമിയുടെ ഭൂതകാലത്തെക്കുറിച്ചുള്ള പുതിയൊരു അധ്യായമാണ് തുറക്കുന്നത്.
ASSOCIATION
കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും സൗഹൃദവും ഒത്തുചേര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ വീണ്ടും ഓണാഘോഷത്തിന്റെ വര്ണപ്പകിട്ടൊരുക്കുകയാണ് ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്. യുകെയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ എല്‍മയുടെ 18-ാമത് ഓണാഘോഷം ''ഓണം പൊന്നോണം'' എന്ന പേരില്‍ സെപ്റ്റംബര്‍ 19ന് വിപുലമായ പരിപാടികളോടെ നടക്കും.
ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 19, ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അത്തപ്പൂക്കള മത്സരത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് വടംവലി ഉള്‍പ്പെടെയുള്ള വിവിധ കായിക മത്സരങ്ങളും കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും. ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന വിഭവസമൃദ്ധമായ കേരളീയ ഓണസദ്യ ആഘോഷത്തിന് കേരളത്തിന്റെ തനിമ പകരും. സദ്യയ്ക്ക് ശേഷം അരങ്ങേറുന്ന ആവേശകരമായ ചെണ്ടമേളവും ആഘോഷത്തിന് മാറ്റുകൂട്ടും.
തുടര്‍ന്ന് ''ഓണം പൊന്നോണം'' എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക സ്റ്റേജ് ഷോ അരങ്ങേറും. പ്രശസ്ത സിനിമാതാരങ്ങളും ഹാസ്യകലാകാരന്മാരുമായ ബിനു അടിമാലിയും തങ്കച്ചന് വിതുരയും അണിനിരക്കുന്ന ഹാസ്യ പരിപാടിയാണ് സ്റ്റേജ് ഷോയുടെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം സിനിമാറ്റിക് ഡാന്‍സും എല്‍മയിലെ പ്രതിഭാധനരായ കലാകാരന്മാര് അവതരിപ്പിക്കുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികളും വേദിയിലെത്തും.
വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് ശേഷം ഡിജെയുടെ അകമ്പടിയോടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കുടുംബസമേതം പങ്കെടുത്ത് ആസ്വദിക്കാവുന്ന രീതിയിലാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നതെന്ന് എല്‍മ ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിന്റെ തനിമയും ഓണത്തിന്റെ ഐക്യസന്ദേശവും ലണ്ടനിലെ മലയാളി സമൂഹത്തിലേക്ക് പകരുന്ന ഈ ആഘോഷത്തില്‍ എല്ലാവരും കുടുംബസമേതം പങ്കെടുത്ത് ''ഓണം പൊന്നോണം'' വന്‍ വിജയമാക്കണമെന്ന് എല്‍മ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
വര്‍ഷത്തില്‍ ഒരു ഓണാഘോഷം ഭംഗിയായി നടത്താന്‍ അസോസിയേഷനുകള്‍ തത്രപ്പെടുന്ന സാഹചര്യത്തില്‍, വടംവലിയും പൂക്കളവും തിരുവാതിരകളിയും ചെണ്ടമേളവും പുലിക്കളിയും മറ്റു ഓണക്കളികളും കലാ സാംസ്കാരിക പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഒക്കെ ഉള്‍പ്പെടുന്ന നാല് ഓണാഘാഷങ്ങള്‍ ആണ് ഈ ഓണക്കാലത്ത് റോബി മേക്കരയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജിഎംഎ ഒരുക്കിയിരിക്കുന്നത്.
നാനൂറിലധികം കുടുംബങ്ങള്‍ അംഗമായിട്ടുള്ള, യുകെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന് പ്രവര്‍ത്തന മികവിലും നവീന ആശയങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലും എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടാകാറുണ്ട്. 2002ല്‍ സ്ഥാപിതമായ അസോസിയേഷന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായിട്ടു കൂടിയാണ്, ഗ്ലോസ്റ്റര്‍ഷെയര്‍ കൗണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള അംഗങ്ങളെ പ്രാദേശിക അടിസ്ഥാനത്തില്‍ നാല് യൂണിറ്റുകളായി തിരിച്ചു അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം മുതല്‍ വിപുലമാക്കിയിരിക്കുന്നത്.
അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലേക്കും ഫലപ്രദമായി എത്തുന്നതിനു യുകെയില്‍ ഇത് വരെ ആരും പരീക്ഷിക്കാത്ത ഈ പ്രവര്‍ത്തന രീതി സഹായകമായിരിക്കുന്നു. അസോസിയേഷന്റെ പൊതുവായ ഭരണസമിതിയുടെ കീഴില്‍ അതേ ഘടനയില്‍ തന്നെയുള്ള നാല് സ്വതന്ത്ര ഭരണസമിതികള്‍ ആണ് അസോസിയേഷന്റെ അനുദിന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്തി വരുന്നത്. നിലവില്‍ ഓണം, ക്രിസ്തുമസ്, ഈസ്റ്റര്‍, സമ്മര്‍ ബാര്‍ബിക്യു, മാസം തോറുമുള്ള കുടുംബ സംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ യൂണിറ്റ് തലങ്ങളിലും, ജനപങ്കാളിത്തം ഏറെ ആവശ്യമുള്ള കലോത്സവം, സ്പോര്‍ട്സ് പരിപാടികള്‍, ചാരിറ്റി ഇവന്റസ്, തദ്ദേശീയ കാര്‍ണിവലുകള്‍, മേളകള്‍ തുടങ്ങിയവ ജിഎംഎയുടെ കേന്ദ്ര കമ്മിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലും ആയിരിക്കും സംഘടിപ്പിക്കുക.
അസോസിയേഷന് പ്രവര്‍ത്തനങ്ങളില്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള റോബി മേക്കര പ്രസിഡണ്ടായുള്ള ആറംഗ സമിതിയാണ് ജി എം എ യുടെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്ളത്. ഷാരോണ്‍ തോമസ് (സെക്രട്ടറി), അജീഷ് വാസുദേവന്‍ (ട്രഷറര്‍), മാര്ട്ടിന് ജോസ് (വൈസ് പ്രസിഡന്റ്), ഷാജി ജോസഫ് (ജോയിന്റ് സെക്രട്ടറി), അനീഷ് ചാണ്ടി (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് റോബി മേക്കരക്കൊപ്പം ഈ നാല് യൂണിറ്റ് കമ്മിറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ആയിരത്തി അഞ്ഞൂറിലധികം വരുന്ന അംഗങ്ങള്‍ക്കെല്ലാം ഒരു പോലെ വിഭവ സമൃദ്ധമായ ഓണസദ്യ ആസ്വദിക്കുന്നതിനും വിവിധ കലാ സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിനും വേണ്ടി ഓരോ യൂണിറ്റുകളും വിവിധ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ ആണ് ദിവസം മുഴുവന്‍ നീണ്ടു നില്ക്കുന്ന ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
നിലവില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ള ജി എം എ ഗ്ലോസ്റ്റര്‍ യൂണിറ്റിന്റെ കമ്മിറ്റിയെ നയിക്കുന്നത് സതീഷ് വി ജോയ് (പ്രസിഡന്റ്), മോന്‍സി വര്‍ഗീസ് (സെക്രട്ടറി), കുര്യന് വര്‍ഗീസ് (ട്രഷറര്‍), ജോളി ആല്വിന് (വൈസ് പ്രസിഡന്റ്), രമ്യ മനോജ് (ജോയിന്റ് സെക്രട്ടറി), ജിനീഷ് കാച്ചപ്പിള്ളി (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ ആണ്. സെപ്റ്റംബര്‍ 19 ശനിയാഴ്ച പെയിന്‍സ് വിക്ക് സെന്ററില്‍ ആണ് ജി എം എ യൂണിറ്റ് ഓണാഘോഷം അരങ്ങേറുക.
വര്‍ഷങ്ങളായി കുട്ടികളുടെ കുഞ്ഞോണവും മുതിര്‍ന്നവരുടെ ഓണവും ഒക്കെ പ്രത്യേകം പ്രത്യേകം ആഘോഷിക്കുന്ന ജിഎംഎ ചെല്‍റ്റനം യൂണിറ്റിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 20നു ഷര്‍ഡിങ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ജിഎംഎ ചെല്‍റ്റനം യൂണിറ്റ് പ്രസിഡന്റ് ജെയ്സണ്‍ വര്‍ഗീസ്, സെക്രട്ടറി സുബിന് ടോമി, ട്രഷറര്‍ സന്തോഷ് ലൂക്കോസ്, വൈസ് പ്രസിഡന്റ് നിതിന്‍ പോള്‍, ജോയിന്റ് സെക്രട്ടറി ഷോണ്‍ ജോ, ജോയിന്റ് ട്രെഷറര്‍ മെജോ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറും.
പൊന്നോണത്തിനു തൊട്ടു മുന്‍പ് തന്നെ ഓഗസ്റ്റ് 23നു വിജയകരമായി ഓണാഘോഷം സംഘടിപ്പിച്ച ജിഎംഎ ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റിന്റെ ഭാരവാഹികള്‍ എല്ലാവരും സ്ത്രീജനങ്ങള്‍ ആണ്. അംബി കൃഷ്ണ (പ്രസിഡന്റ്), റീമ ഡെലീഷ് (സെക്രട്ടറി), രേഷ്മ വത്സന് (ട്രഷറര്‍), വൃന്ദ വൈകാശ് (വൈസ് പ്രസിഡന്റ്) മീര വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി) സൂസന് (ജോയിന്റ് ട്രഷറര്‍) എന്നീ നാരീ മണികളുടെ നേതൃത്വത്തില്‍ ആണ് ജി എം എ ഫോറസ്ററ് ഓഫ് ഡീന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.
യൂണിറ്റുകളില്‍ ഏറ്റവും ഒടുവില്‍ രൂപം കൊണ്ട ജിഎംഎ ലോങ്ലെവന്‍സ് യൂണിറ്റ് കഴിഞ്ഞ ഞായറാഴ്ച, ഓഗസ്റ്റ് 23 നു നടത്തിയ സമ്മര്‍ ബാര്‍ബിക്യു ജന പങ്കാളിത്തം കൊണ്ടും വ്യത്യസ്ത പരിപാടികളും കൊണ്ട് ശ്രദ്ധേയമായിരുന്നു. ടിജു തോമസ് (പ്രസിഡന്റ്) റ്റോബി ജോണ്‍ (സെക്രട്ടറി), ജെയിംസ് മംഗലത്ത് (ട്രഷറര്‍) ജിനേഷ് മാത്യു (വൈസ് പ്രസിഡന്റ്), ജില്‍സ് പോള്‍ (ജോയിന്റ് സെക്രട്ടറി), ജോമോന് ജോര്‍ജ് (ജോയിന്റ് ട്രഷറര്‍) എന്നിവരുടെ മേല്‍നോട്ടത്തില്‍ സെപ്റ്റംബര്‍ 13നു ജിഎംഎ ലോങ്ലെവന്‍സ് യൂണിറ്റ് ഓണാഘോഷം മെയിസ്മോര്‍ വില്ലേജ് ഹാളില്‍ വച്ച് നടത്തുന്നതായിരിക്കും .
ഗ്ലോസ്റ്റര്‍ ഷയര്‍ മലയാളി അസോസിയേഷന്റെ നാല് യൂണിറ്റുകളും ഒന്നിച്ചു നടത്തുന്ന മെഗാ ഇവന്റ് ആയ ജി എം എ സ്പോര്‍ട്സ് ഡേ & ഫുഡ് കാര്‍ണിവല്‍, ഡൗട്ടി സ്പോര്‍ട്സ് & സോഷ്യല്‍ ക്ലബ് മൈതാനത്ത് സെപ്തംബര്‍ അഞ്ചിന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ നടത്തപ്പെടും. വിപുലമായ രീതിയില്‍ ഓള് യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഓള് യുകെ വടംവലി മത്സരം, കിഡ്സ്, കപ്പിള്‍സ്, മിസ് & മിസ്സിസ് ബ്യൂട്ടി പേജന്റ്സ് ഉള്‍പ്പടെ അനേകം പരിപാടികള്‍ അസോസിയേഷന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. സ്ഥാപിതമായ കാലം മുതല്‍ എല്ലാ വര്‍ഷവും ചാരിറ്റി സെക്ടറിലും സജീവമായ ജിഎംഎ കേരളത്തിലെ 14 ജില്ലാ തല ആശുപത്രികളിലും വാര്‍ഷിക സഹായധന വിതരണത്തോടനുബന്ധിച്ച് ശ്രദ്ധേയമായ സഹായങ്ങള്‍ എത്തിച്ചിട്ടുണ്ട്. പ്രളയകാലത്ത് പുറത്തു നിന്നുള്ള ധന സമാഹരണം ഒന്നും ഇല്ലാതെ തന്നെ, അംഗങ്ങളുടെ മാത്രം സഹകരണത്തോടെ അഞ്ച് പാവപ്പെട്ടവര്‍ക്ക് നേരിട്ട് വീട് നിര്‍മ്മിച്ച നല്കി പ്രവാസി കൂട്ടായ്മകള്‍ക്കെല്ലാം ഒരു ഉത്തമ മാതൃക കൂടി ആയ ഒരു കൂട്ടായ്മ ആണ് ഗ്ലോസ്റ്റര്‍ ഷയര്‍ മലയാളി അസോസിയേഷന്.
കേരളത്തിന്റെ തനതായ സംസ്കാരവും പാരമ്പര്യവും ഉയര്‍ത്തിപിടിച്ചുകൊണ്ട്, ഗ്ലോസ്റ്റര്‍ഷയര്‍ കൗണ്ടിയിലെ മുഴുവന്‍ മലയാളികളെയും ഒരുമിപ്പിച്ച്, കൗണ്ടിയിലെ വിവിധ സ്ഥലങ്ങളിലായി അരങ്ങേറുന്ന ഓണാഘോഷങ്ങള്‍ തികച്ചും വ്യത്യസ്തവും അവിസ്മരണീയവുമായിരിക്കുമെന്നും ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷനിലെ അംഗത്വം ഒരു അഭിമാനമായി കാണുന്ന ഗ്ലോസ്റ്റര്‍ഷയര്‍ കൗണ്ടിയില്‍ താമസിക്കുന്ന എല്ലാ മലയാളികളെയും ജിഎംയുടെ എല്ലാ കലാ സാംസ്കാരിക പരിപാടികളിലേക്കും ജിഎംഎ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് റോബി മേക്കര ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
മെയ്ഡ്സ്റ്റോൺ: മലയാളി പ്രേക്ഷകർക്ക് ആവേശമുണർത്തി നടൻ ദിലീപും സംവിധായകൻ നാദിർഷായും അണിനിരക്കുന്ന ‘ദിലീപ് & നാദിർഷാ ഷോ @ UK-2K26’ സെപ്റ്റംബർ 4ന് മെയ്ഡ്സ്റ്റോണിൽ അരങ്ങേറും.
മെയ്ഡ്സ്റ്റോൺ ലെഷർ സെന്റർ, മോട്ട് പാർക്ക്, മെയ്ഡ്സ്റ്റോൺ, കെന്റ് (ME15 7RN) വേദിയാകുന്ന പരിപാടി വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ നടക്കും.
ദിലീപിനൊപ്പം നാദിർഷാ, റഹ്മാൻ/ബിജേഷ് ചെളാരി (മിമിക്രി), രഞ്ജിനി ജോസ്, സമദ് സുലൈമാൻ, ഡയാന ഹമീദ്, അശ്വന്ത് അനിൽകുമാർ (മിമിക്രി), സം ബത്ത് (സ്പെഷ്യൽ ആക്ട്), റോക്സൺ, ജിൻസോ, സുനിൽ മുണ്ടക്കയം തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും. ജോജോ മാത്യുവിന്റെ ലൈവ് ഓർക്കസ്ട്രയും ഡ്രീം ഡാൻസേഴ്സ് ടീം UKയും പരിപാടിക്ക് മാറ്റുകൂട്ടും.
നാദിർഷായാണ് ഷോ ഡയറക്ടർ. യുകെയിലെ മലയാളി സമൂഹത്തിന് സംഗീതവും മിമിക്രിയും നൃത്തവും കോർത്തിണക്കിയ ഒരു വ്യത്യസ്ത വിനോദാനുഭവം സമ്മാനിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
വേദി: Maidstone Leisure Centre, Mote Park, Maidstone, Kent, ME15 7RN
തീയതി: സെപ്റ്റംബർ 4, 2026 (വെള്ളി)
സമയം: വൈകിട്ട് 5 മുതൽ രാത്രി 10 വരെ
പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് പോസ്റ്ററിൽ നൽകിയിരിക്കുന്ന ബന്ധപ്പെടാനുള്ള നമ്പറുകളിൽ സംഘാടകരെ സമീപിക്കാവുന്നതാണ്.
നോര്‍ത്തേണ്‍ അയര്‍ലന്റിലെ ഏറ്റവും പ്രൗഢ ഗംഭീരമായ ഓണാഘോഷങ്ങള്‍ ഇന്ന് രാവിലെ 10.30നു ബാംഗോറില്‍ തിരി തെളിയുകയാണ്. ഏവരും ഏറ്റവും ഉത്സാഹത്തോടെ മാവേലി മന്നനെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ബാംഗോറില്‍ ഉള്ള 125 കുടുംബങ്ങള്‍ക്കുളള ഓണക്കോടി വിതരണവും പൂര്‍ത്തിയായി കഴിഞ്ഞു.
അണിയറയില്‍ പലവിധ പരിപാടികളുടെയും പരീശീലനം അവസാന ഘട്ടത്തിലാണ്. ഏകദേശം 40ഓളം പരിപാടികളാണ് വേദിയില്‍ അവതരിപ്പിക്കാന്‍ തയ്യാറായിരിക്കുന്നത്. കൂടാതെ പുലിക്കളിയും മറ്റുള്ള ഇന്‍ഡോര്‍ ഗെയിമുകളും വടംവലിയും എല്ലാം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. മറ്റൊരു പ്രത്യേകത ഈ ഓണത്തോടുകൂടി ബാംഗോര്‍ മലയാളികളുടെ സ്വന്തമായ ഒരു ഗാനമേള ട്രൂപ്പും അരങ്ങില്‍ വരികയാണ്.
ഏവരും കൊതിക്കുന്ന ഓണസദ്യയും കൂടാതെ ബാംഗോര്‍ യൂത്തിന്റെ ചായക്കടയും ഡിന്നറും കൂടി കഴിഞ്ഞിട്ടേ ഓണാഘോഷങ്ങള്‍ക്ക് തിരശ്ശീല താഴുകയുള്ളൂ.
2026 ലെ ഓണാഘോഷം വേറിട്ട അനുഭവമാക്കാന്‍ പ്രസിഡന്റ് സണ്ണി തച്ചിലിന്റെ നേതൃത്വത്തില്‍ നല്ല ഒരു ടീം ഇതിനുവേണ്ടി അക്ഷീണ പ്രയത്നത്തിലാണ്.
SPIRITUAL
ബിര്‍മിംഗ്ഹാം: ആരോഗ്യരംഗത്ത് നിസ്വാര്‍ത്ഥ സേവനത്തിലൂടെയും അസാധാരണമായ പ്രതിബദ്ധതയിലൂടെയും സമൂഹത്തിന് മാതൃകയാകുന്ന നഴ്സുമാരെ ആദരിക്കുന്ന നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡ് ഡിസംബര്‍ 12-ന് കവന്‍ട്രിയില്‍ സമ്മാനിക്കും.
ബിര്‍മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ''നുഹ്റോ'' എക്യുമെനിക്കല്‍ കരോള്‍ മത്സരത്തിന്റെ ഭാഗമായി നടക്കുന്ന പ്രത്യേക ചടങ്ങിലാണ് പുരസ്കാര വിതരണം.
കവന്‍ട്രിയിലെ വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരും നഴ്സിംഗ് മേഖലയിലെ പ്രമുഖരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
രോഗി പരിചരണരംഗത്ത് അതുല്യമായ സേവനമനോഭാവം പ്രകടിപ്പിക്കുകയും, സമൂഹത്തിന്റെ ക്ഷേമത്തിനായി ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന നഴ്സുമാരെ കണ്ടെത്തി ആദരിക്കുക എന്നതാണ് ഈ പുരസ്കാരത്തിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യരംഗത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന നഴ്സുമാരുടെ അര്‍പ്പണബോധവും കരുണയും സേവനസന്നദ്ധതയും സമൂഹത്തിന് മുന്നില്‍ കൂടുതല്‍ പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാട്ടാനും ഈ അവാര്‍ഡ് ലക്ഷ്യമിടുന്നു.
നിരവധി വെല്ലുവിളികള്‍ക്കിടയിലും രോഗികളുടെ ആരോഗ്യവും സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തി അക്ഷീണം പ്രവര്‍ത്തിക്കുന്ന നഴ്സുമാരുടെ ആത്മസമര്‍പ്പണത്തിനുള്ള സമൂഹത്തിന്റെ ആദരവും അംഗീകാരവുമായിരിക്കും നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡ് എന്ന് സംഘാടകര്‍ വ്യക്തമാക്കി.
നോമിനേഷന് നവംബര്‍ 1 വരെ
നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡിനുള്ള നോമിനേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 1 ആണ്. അപേക്ഷാ ഫോം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ക്കായി ഇതിനോടൊപ്പം നല്‍കിയിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്.
r – Nomination Form] https://forms.gle/1Rq4Y7yBeDLaHg558
യൂറോപ്പിലെ ക്നാനായ സുറിയാനി മക്കളുടെ കൂട്ടായ്മയായ യൂറോപ്യന്‍ ക്നാനായ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യൂറോപ്യന്‍ ക്നാനായ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ പത്തിന് ശനിയാഴ്ച കവന്‍ട്രിയില്‍ വെച്ച് നടത്തപ്പെടുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും മേഖലകളിലുമായി കഴിയുന്ന ക്നാനായ മക്കളെ കായികവേദിയിലൂടെ ഒരുമിപ്പിക്കുകയും, പരസ്പര സ്നേഹവും സൗഹൃദവും സഹോദരബന്ധവും കൂടുതല്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് യൂറോപ്യന്‍ ക്നാനായ കമ്മിറ്റി ഈ കായികമേള സംഘടിപ്പിക്കുന്നത്. വളര്‍ന്നുവരുന്ന തലമുറയ്ക്ക് കായികരംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും അവരെ കൂട്ടായ്മയുടെ ശക്തിയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള മികച്ച വേദി കൂടിയാകും ഈ ടൂര്‍ണമെന്റ്.
യൂറോപ്യന്‍ ക്നാനായ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രസ്റ്റി എന്നിവരുടെ നേതൃത്വത്തിലും വിവിധ ഏറിയ കോഡിനേറ്റേഴ്സുമാരുടെയും ഇടവക പ്രതിനിധികളുടെയും അക്ഷീണ പരിശ്രമത്താലും, സഹകരണത്തിലും ടൂര്‍ണമെന്റിനായുള്ള മുന്നൊരുക്കങ്ങള്‍ സജീവമായി പുരോഗമിച്ചുവരുന്നു.
യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്നാനായ മക്കളുടെ മികച്ച പ്രതികരണവും സഹകരണവും ഇതിനോടകം ലഭിച്ചിട്ടുണ്ട്.
നിരവധി ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈ ടൂര്‍ണമെന്റിലെ വിജയികള്‍ക്കായി ആകര്‍ഷകമായ സമ്മാനങ്ങള്‍ ആണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
ഒന്നാം സമ്മാനം - £500
രണ്ടാം സമ്മാനം - £300
മൂന്നാം സമ്മാനം - £150
കൂടാതെ ടൂര്‍ണമെന്റിന്റെ ഭാഗമായി 55 ഇഞ്ച് ടെലിവിഷന്‍ സമ്മാനമായി ലഭിക്കുന്ന റാഫിള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ആകര്‍ഷണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇതിനുപുറമെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങള്‍ക്കും യുവതാരങ്ങള്ക്കുമായി പ്രത്യേക ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ ഇടവകകളുടെ മികച്ച പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ബെസ്റ്റ് പാര്‍ട്ടിസിപേഷന്‍ ചര്‍ച്ച് അവാര്‍ഡും ഉണ്ടായിരിക്കും.
സ്ഥലത്തിന്റെ വിലാസം
12 Bell Green Road, Coventry, CV6 7GP
കായികമത്സരത്തിന്റെ ആവേശത്തിനൊപ്പം യൂറോപ്പില്‍ ഉള് ക്നാനായ മക്കളുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരുമിച്ചുകൂടാനും സൗഹൃദം പങ്കിടാനും കഴിയുന്ന ഒത്തുചേരലിന്റെ ഒരു വേദി ആക്കുവാനും സംഘാടകര്‍ ഈ ഉദ്യമത്തിലൂടെ ആഗ്രഹിക്കുന്നു.
മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങളോടൊപ്പം കുടുംബാംഗങ്ങളെയും യൂറോപ്പിലെ എല്ലാ ക്നാനായ മക്കളെയും സംഘാടകര്‍ ഹൃദയപൂര്‍വ്വം ഈ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു.
*EKC ഭാരവാഹികള്‍*
-PREMINO ABRAHAM (EKC Secretary)
-ANIL NELLIKAL (EKC Trustee)
Badminton Committee:
RAJEEV ABRAHAM
JIJI JOSEPH
SURESH THOMAS
DONY CHACKO
JOMMON JOSE
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷന് സംബന്ധമായ അന്വേഷണങ്ങള്‍ക്കും യൂറോപ്യന്‍ ക്നാനായ കമ്മിറ്റി ഭാരവാഹികളും ആയോ, ചര്‍ച്ച് പ്രതിനിധിയെയോ ബന്ധപ്പെടുക
ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ഇരുപതാം വാര്‍ഷികവും സന്ദര്‍ലാന്‍ഡ് സെ. ജോസഫ്സ് ദേവാലയത്തില്‍ സെപ്റ്റംബര്‍ 5 ശനിയാഴ്ച ഭക്തിനിര്‍ഭരമായ പരിപാടികളോടെ തുടക്കമാകുന്നു. രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ റവ. ഫാ. ജോസഫ് മുക്കാട്ട് ( Director SMYM - Eparchy of Great Britain ) മുഖ്യകാര്മീകനാകും.
തിരുനാള്‍ കുര്‍ബാനയില്‍ രൂപതയിലെ നിരവധി വൈദീകര്‍ സഹാകാര്മീകരാകും.തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തില്‍, ഭാരതത്തിന്റെ സാംസ്കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയുംപ്രതിബലിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് WHITBURN ACADAMY HALL,SUNDERLAND നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍, നോര്‍്ത്ത്ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖവ്യക്ത്തിതത്വങ്ങളും അണിചേരുന്ന സായ്യാന്നത്തില്‍ കേരളീയ ക്രൈസ്തവപാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികളാല്‍ സമ്പന്നമായിരിക്കും.
സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ അംഗങ്ങള്‍അവതരിപ്പിക്കുന്ന കലാപരിപാടികളും മാഞ്ചസ്റ്റര്‍ ജെംസ് അവതരിപ്പിക്കുന്ന ഗാനമേളയും കണ്ണിനും കാതിനും ഇമ്പമേകും.ഓഗസ്റ്റ് 27 ( വ്യാഴം ) 6 മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്നഒന്‍പത് ദിവസ്സം നീണ്ടുനില്‍ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുര്ബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കും. തിരുനാളിന് ഇടവകവികാരി റെവ. ഫാ. ജോജോ പ്ലാപ്പള്ളിലിന്റെ നേതൃത്വത്തിലുള്ള പാരിഷ്കമ്മിറ്റി, നോര്‍ത്ത് ഈസ്റ്റിലെ മലയാളി സാംസ്കാരികസംഗമമാക്കാനുള്ള ഒരുക്കത്തിലാണ്.
SPECIAL REPORT
ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ട് പ്രതീക്ഷിച്ചത്ര വ്യൂസ് ലഭിക്കുന്നില്ലേ? വീഡിയോയുടെ ഉള്ളടക്കത്തിന് കുഴപ്പമുള്ളതുകൊണ്ടായിരിക്കണമെന്നില്ല ഇങ്ങനെ സംഭവിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്യുന്ന സമയവും റീച്ചിനെ ബാധിക്കാം. എന്നാല്‍ പല ഫോസ്ബുക്ക് ഉപയോക്താക്കള്‍ക്കും പല സമയം ആയിരിക്കും റീച്ച് ലഭിക്കുന്നത്. അതായത് നിങ്ങളുടെ വീഡിയോ കാണുന്ന ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന സമയമാണ് ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എങ്കിലും പൊതുവായ ചില സമയങ്ങള്‍ എപ്പോഴൊക്കെയാണെന്ന് അറിയാം.
പല സോഷ്യല്‍ മീഡിയ പഠനങ്ങളും പറയുന്നത് രാവിലെ സമയത്ത് ഫേസ്ബുക്കില്‍ ആളുകളുടെ ഇടപെടല്‍ കൂടുതലായിരിക്കാം എന്നാണ്. പ്രത്യേകിച്ച് ജോലി ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ വീഡിയോ പോസ്റ്റ് ചെയ്യുന്നത് പരീക്ഷിക്കാം. ഇതില്‍ രാവിലെ 9 മണിയോടടുത്ത സമയം നല്ലൊരു ഓപ്ഷനായി കണക്കാക്കപ്പെടുന്നു. ജോലിക്കോ പഠനത്തിനോ പോകുന്നതിന് മുമ്പ് പലരും ഫോണ്‍ പരിശോധിക്കാറുണ്ട്. അതുകൊണ്ടുതന്നെ രാവിലെ 8നും 11നും ഇടയിലുള്ള സമയം വീഡിയോ പോസ്റ്റ് ചെയ്യാന്‍ പരീക്ഷിക്കാവുന്നതാണ്.
വിനോദം, വാര്‍ത്ത, കോമഡി, ഷോര്‍ട്ട് വീഡിയോകള്‍ തുടങ്ങിയവയാണ് നിങ്ങളുടെ പേജിലെ പ്രധാന ഉള്ളടക്കമെങ്കില്‍ വൈകുന്നേരത്തെ സമയം പ്രധാനമാണ്. ജോലിയും പഠനവും കഴിഞ്ഞും ആളുകള്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങും. അതുകൊണ്ട് വൈകുന്നേരം 6 മുതല്‍ 8 വരെ വീഡിയോ പോസ്റ്റ് ചെയ്ത് നോക്കാവുന്നതാണ്. പ്രത്യേകിച്ച് ആളുകള്‍ വേഗത്തില്‍ കാണുന്ന വിനോദ വീഡിയോകള്‍ക്ക് ഈ സമയം ഗുണം ചെയ്യാന്‍ സാധ്യതയുണ്ട്.
മറ്റുള്ളവര്‍ പറയുന്ന സമയം മാത്രം നോക്കി വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് പകരം നിങ്ങളുടെ ഫേസ്ബുക്ക് പേജിലെ കാഴ്ചക്കാര്‍ ഏറ്റവും കൂടുതല്‍ ആക്ടീവായിരിക്കുന്ന സമയം കണ്ടെത്തുന്നതാണ് നല്ലത്. കുറച്ച് ആഴ്ചകളോളം വ്യത്യസ്ത സമയങ്ങളില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്ത് നോക്കുക.
ഉദാഹരണത്തിന് രാവിലെ 9 മണി, ഉച്ചയ്ക്ക് 12 മണി, വൈകുന്നേരം 6 മണി,രാത്രി 8 മണി ഇങ്ങനെ വ്യത്യസ്ത സമയങ്ങളില്‍ പോസ്റ്റ് ചെയ്ത ശേഷം ഏത് സമയത്താണ് കൂടുതല്‍ views, watch time, likes, comments, shares എന്നിവ ലഭിക്കുന്നതെന്ന് പരിശോധിക്കാം. നിങ്ങളുടെ കാഴ്ചക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയം കണ്ടെത്തിയാല്‍ പിന്നീട് അതേ സമയത്ത് സ്ഥിരമായി വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് റീച്ച് മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാം.
CINEMA
ഓണ്‍ സ്ക്രീനിലെ പ്രകടനങ്ങള്‍ മാത്രമല്ല, ജീവിതത്തിലേയും കരിയറിലേയും നിലപാടുകള്‍ കൊണ്ടു കൂടിയാണ് പാര്‍വതി തിരുവോത്ത് സമാനതകളില്ലാത്ത പേരാകുന്നത്. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മറയില്ലാതെ തുറന്നു പറയുന്ന താരമാണ് പാര്‍വതി. അതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണവും മാറ്റി നിര്‍ത്തലുകളും നേരിടേണ്ടി വന്നിട്ടുമുണ്ട്. എങ്കിലും തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ പാര്‍വതി ഒരുക്കമല്ല.
അഭിമുഖത്തില്‍ തന്റെ അഭിപ്രായ പ്രകടനങ്ങളെക്കുറിച്ചും കല്ലേറിന്റെ സമയത്ത് ഒപ്പം നിന്നവരെക്കുറിച്ചുമൊക്കെ പാര്‍വതി സംസാരിക്കുന്നുണ്ട്. എപ്പോഴെങ്കിലും ഇങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ? എന്ന ചോദ്യത്തിനാണ് പാര്‍വതി മറുപടി നല്‍കുന്നത്.
''ഒരിക്കലുമില്ല. തുടക്കത്തില്‍ എനിക്കുണ്ടായൊരു വിഷമം എന്താണെന്ന് വച്ചാല്‍, നമ്മളൊരു കാര്യം പറയുമ്പോള്‍ ആളുകളില്‍ നിന്നും പ്രതീക്ഷിക്കുന്നൊരു അണ്ടര്സ്റ്റാന്ഡിങ് ഉണ്ടല്ലോ, ബേസിക് ഡീസന്‍സി പ്രതീക്ഷിച്ചിരുന്നു. അതു പോയിക്കിട്ടി. അതിനര്‍ത്ഥം ഞാന്‍ നിര്‍ത്തുമെന്നല്ല. അതില്‍ നിന്നും ഞാന്‍ മനസിലാക്കിയത് വേറൊരു സംസ്കാരത്തെയോ ആളുകളെയോ എനിക്ക് നിയന്ത്രിക്കാനാകില്ല. എനിക്ക് എന്റെ പ്രതീക്ഷകളെ മാത്രമേ നിയന്ത്രിക്കാനാകൂ. എന്റെ പ്രതീക്ഷകളെ ഞാന്‍ മാറ്റി'' പാര്‍വതി പറയുന്നു.
അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ കൂടെ ഉണ്ടായിരുന്നവര്‍ പിന്നീട് ആക്രമിക്കപ്പെടുമ്പോള്‍ കൂടെയുണ്ടായിരുന്നുവോ? എന്ന ചോദ്യത്തിനും പാര്‍വതി മറുപടി നല്‍കുന്നുണ്ട്. ''മിക്കവാറും പേരും കൂടെയുണ്ടായിരുന്നു. സിനിമ ഇന്ഡസ്ട്രിയിലെ തുടക്കം വച്ച് നോക്കുകയാണെങ്കില്‍ പത്ത് പേരെടുക്കുകയാണെങ്കില്‍ അത് രണ്ട് പേര് മാത്രമേ ഇപ്പോള്‍ എന്റെ ജീവിതത്തില്‍ ഇല്ലാതുള്ളൂ. അവര്‍ അവരുടെ ജീവിതത്തില്‍ നല്ല നിലയിലാണ്. അതിനാല്‍ എനിക്ക് അവരോട് വ്യക്തിവിരോധം ഒന്നുമില്ല. ആളുകളെ നഷ്ടപ്പെടണം എന്നാണ് ഞാന്‍ ആത്മമാര്‍ത്ഥമായി തന്നെ വിശ്വസിക്കുന്നത്. ആരും ഒബ്ലിഗേഷന്‍ കാരണം നമ്മുടെ കൂടെ നില്ക്കാന് പാടില്ല'' എന്നാണ് പാര്‍വതി പറയുന്നത്.
''വളരെ നല്ല സുഹൃത്തുക്കളായ ആളുകള്‍ പിന്നീട് പിരിഞ്ഞു പോകും. അതാണ് ശരിയെന്ന് നമുക്ക് തോന്നും. നമ്മുടെ വാല്യു സിസ്റ്റം മാറും. അത് മാറാന്‍ അനുവദിക്കണം. നീ എന്റെ കൂടെ ഉണ്ടാകുമെന്ന് ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നുവെന്ന് പറയരുത്. എന്തിനാണ് അങ്ങനെ ചിന്തിക്കുന്നത്? ആരും ഒരു കരാറും ഒപ്പിട്ടിട്ടില്ല, എപ്പോഴും നമുക്കൊപ്പം ഉണ്ടാകുമെന്ന്. ഞാന്‍ പോലും സ്ഥിരമല്ല. പത്ത് വര്‍ഷം മുമ്പത്തെ ഞാന്‍ ആരാണെന്ന് പോലും എനിക്ക് അറിയില്ല. മാറാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഞാന്‍ എനിക്ക് നല്‍കുന്നുണ്ട്. ഇന്ന് ഈ അഭിമുഖത്തില്‍ പറഞ്ഞതെല്ലാം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നതാകണമെന്നില്ല. ഞാന്‍ ഇതുപോലെ തന്നെയായിരിക്കുമെന്ന കരാറില്‍ ഞാന്‍ ഒപ്പിടാറില്ല. അതുപോലെ മറ്റൊരാള്‍ എന്നും ഒരുപോലെ ആയിരിക്കണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നതും മോശമാണ്'' എന്നും പാര്‍വതി പറയുന്നു.
മലയാളത്തിൽ വൻ വിജയം നേടിയ 'പ്രേമലു'വിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ചിത്രം ഉപേക്ഷിക്കുകയായിരുന്നു.ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ആ പ്രൊജക്ട് വേണ്ടെന്ന് വെച്ചത് നിരാശ ഉണ്ടാക്കിയെന്ന് പറയുകയാണ് ചിത്രത്തിന്റെ എഡിറ്റർ ആകാശ് ജോസഫ് വർഗീസ്. ആദ്യ ഭാഗത്തേക്കാൾ മികച്ച തിരക്കഥയായിരുന്നു രണ്ടാം ഭാഗത്തിന്റേതെന്നും എന്നാൽ ചിത്രം നടക്കാതെ പോയത് ഏറെ നിരാശയുണ്ടാക്കിയ ഘട്ടമായിരുന്നുവെന്നും ആകാശ് പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
യുകെയിൽ ലൊക്കേഷൻ പരിശോധന നടക്കുന്നതിനിടയിലാണ് ചിത്രം ഉപേക്ഷിക്കുന്നു എന്ന ഫോൺ കോൾ വരുന്നത്. "ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു ഘട്ടമാണത്. ആദ്യ ഭാഗത്തേക്കാൾ കണക്ഷൻ രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റിനുണ്ടായിരുന്നു. പ്രണവിന്റെയും ആദിയുടെയുമെല്ലാം കഥാപാത്രങ്ങൾ വളരെ രസകരമായാണ് ഡിസൈൻ ചെയ്തിരുന്നത്. വലിയൊരു ക്ലൈമാക്സായിരുന്നു ചിത്രത്തിന്റേത്," ആകാശ് പറഞ്ഞു.
'എനിക്ക് തോന്നുന്നത് ഗിരീഷിന്റെ തന്നെ മറ്റ് ചിത്രങ്ങളില്‍ ഇതെല്ലാം വരാന്‍ സാധ്യതയുണ്ട്. നമുക്ക് ആദ്യഭാഗത്തിലെ ക്യാരക്ടേഴ്സിനെ കുറിച്ച് എല്ലാം അറിയുന്നത് കൊണ്ട് രണ്ടാം ഭാഗത്തില്‍ എന്താണ് ചെയ്യുന്നത് എന്ന് അറിയാനുള്ള എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. അതിനാല്‍ തന്നെ സ്ക്രിപ്റ്റ് റീഡിങ് സെക്ഷനെല്ലാം ഭയങ്കര രസമായിരുന്നു.
കേരളം, ഹൈദരാബാദ്, യു.കെ, രാജസ്ഥാന് തുടങ്ങി ഒരുപാട് ലൊക്കേഷന്‍ ചിത്രത്തിനുണ്ടായിരുന്നു. പുതിയ കഥാപാത്രങ്ങളും ഉണ്ടായിരുന്നു. അതില്‍ വര്‍ക്ക് ചെയ്യാന്‍ വേണ്ടി ആ സമയത്ത് ഞങ്ങളാരും വേറെ വര്‍ക്ക് ഒന്നും ഏറ്റെടുത്തിട്ടുണ്ടായിരുന്നില്ല. കാരണം ഇറക്കിയാല്‍ ഹിറ്റടിക്കുമെന്ന കാര്യം ഉറപ്പായിരുന്നു,’ ആകാശ് കൂട്ടിച്ചേർത്തു.
മലയാളികള്‍ക്ക് സുപരിചിതയാണ് നടി അഹാന കൃഷ്ണ. നടന് കൃഷ്ണ കുമാറിന്റെ മകളായ അഹാന കരിയര്‍ ആരംഭിക്കുന്നത് ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. അഭിനേത്രി എന്നതിലുപരിയായി സോഷ്യല്‍ മീഡിയ താരമാണ് അഹാനയിന്ന്. താരം പങ്കുവെക്കുന്ന വിഡിയോകളും ചിത്രങ്ങളും വൈറലാകാറുണ്ട്. അഹാനയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
അഹാനയുടെ വിവാഹം കഴിഞ്ഞ കുറേ നാളുകളായി ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്. ഛായാഗ്രാഹകന്‍ നിമിഷ് രവിയും അഹാനയും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ പ്രണയ വാര്‍ത്തകളോട് നിമിഷും അഹാനയും ഇതുവരേയും പരസ്യമായി സംസാരിച്ചിട്ടില്ലെങ്കിലും അഹാനയുടെ പിതാവ് കൃഷ്ണ കുമാര്‍ ഇക്കാരം പറയാതെ പറഞ്ഞിരുന്നു.
അഹാനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും അതിന് താഴെ വന്ന ചില കമന്റുകളുമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കറുത്ത സല്‍വാര്‍ ധരിച്ചുള്ള തന്റെ ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്. ''എന്റെ തങ്കമാന പയ്യനെക്കുറിച്ച് ചിന്തിച്ചു നില്ക്കുന്നു'' എന്നാണ് ചിത്രങ്ങള്‍ക്ക് അഹാന നല്കിയ അടിക്കുറിപ്പ്. പിന്നാലെ ഈ തങ്കമാന പയ്യന് നിമിഷ് അല്ലേ എന്ന് ചോദിച്ച് ആരാധകരുമെത്തി. ഇതിനിടെ പൂമ്പാറ്റയുടെ ഇമോജി കമന്റ് ചെയ്ത് നിമിഷുമെത്തി.
എന്നാല്‍ ഒരു ആരാധകന്റെ കമന്റ് പെട്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ണിലുടക്കിയത്. 'സെപ്തംബര്‍ 13 നാണ് ആ തങ്കമായ പയ്യനുമായുള്ള വിവാഹം' എന്നായിരുന്നു കമന്റ്. ഈ കമന്റ് അധിവേഗം ചര്‍ച്ചയായി മാറി. നിമിഷും അഹാനയും സെപ്തംബര്‍ 13 ന് വിവാഹിതരാവുകയാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതോടെ അഹാന ഈ കമന്റ് ഡിലീറ്റാക്കി. വീണ്ടും അയാള്‍ ഇക്കാര്യം കമന്റ് ചെയ്തതോടെ അക്കൗണ്ട് തന്നെ ബ്ലോക്ക് ആക്കുകയായിരുന്നു അഹാന.
എങ്കിലും അഹാനയുടെ പോസ്റ്റും ഡിലീറ്റാക്കിയ കമന്റുമൊക്കെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതേസമയം വിവാഹം വരെ എത്തിയിട്ടും എന്തുകൊണ്ടാണ് അഹാനയും നിമിഷും ഇതുവരേയും പരസ്യമായി തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കാത്തതെന്നാണ് ചിലര്‍ ചോദിക്കുന്നത്. അതേസമയം അത് അവരുടെ സ്വകാര്യതയാണെന്നും അതിനെ മാനിക്കണമെന്നും മറ്റ് ചിലര്‍ വാദിക്കുന്നു.
ഇതിനിടെ താര വിവാഹം നടക്കുക താജ് കോവളത്തു വച്ചായിരിക്കുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ആഘോഷമായിരിക്കുമെന്നും ചിലര്‍ പറയുന്നു. ഇതൊന്നും പക്ഷെ സ്ഥിരീകരിക്കുകയോ താരങ്ങള്‍ വാര്‍ത്തകളോട് പ്രതികരിക്കുകയോ ചെയ്തിട്ടില്ല. എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന കൃഷ്ണ കുമാറിന്റെ കുടുംബം അഹാനയുടെ കാര്യത്തില്‍ മാത്രം മൗനം പാലിക്കുകയാണന്നതും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
NAMMUDE NAADU
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലിയോണൽ മെസി. അർജന്റീനയ്ക്കായി മെസി ഇനി ആ നീലക്കുപ്പായം അണിയില്ല. 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ കിരീടനേട്ടത്തിലേക്ക് നയിച്ച 39-കാരനായ മെസി. രണ്ട് കോപ്പ കിരീടങ്ങളും സമ്മാനിച്ച നായകൻ. 207 മത്സരങ്ങളിൽ ടീമിനായി നേടിയത് 125 ഗോൾ. 21 വർഷം നീണ്ട അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുകയാണ് നായകൻ.
സ്പെയിനിനെതിരായ ലോകകപ്പ് ഫൈനലിലെ അർജന്റീനയുടെ തോൽവിക്ക് ശേഷം വെറും രണ്ട് ദിവസത്തിനുള്ളിലാണ് താൻ ഈ തീരുമാനമെടുത്തതെന്ന് മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. തന്റെ കരിയറിലെ അസാധാരണമായ ഒരു അധ്യായത്തിന് വിരാമമിടുന്ന ഈ തീരുമാനത്തിൽ പിതാവിന്റെ വിയോഗവും ഒരു ഘടകമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ മാസത്തിന്റെ തുടക്കത്തിലാണ് മെസ്സിയുടെ പിതാവ് അന്തരിച്ചത്, അതിനുശേഷം കളിയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായി താരം സൂചിപ്പിക്കുകയും ചെയ്തിരുന്നു.
അർജന്റീനയ്ക്കായി കളിക്കുന്നതിൽ നിന്ന് പിന്മാറുക എന്നത് തനിക്ക് എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും, ആ തീരുമാനമെടുക്കുന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും മെസ്സി പറഞ്ഞു.അർജന്റീനയ്ക്കായി കളിക്കുന്നത് താൻ എപ്പോഴും ആസ്വദിച്ചിരുന്നെങ്കിലും, ഇനി ടീമിന് നൽകാൻ തൻ്റെ പക്കൽ ഒന്നും അവശേഷിക്കുന്നില്ലെന്നും, വളർന്നുവരുന്ന യുവതാരങ്ങൾക്ക് വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്നും മെസ്സി വ്യക്തമാക്കി. സമാധാനത്തോടെയാണ് താൻ ടീമിൽ നിന്ന് പടിയിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ കൂടുതൽ മലയാളികൾ നാട്ടിലെത്തി. കോഴിക്കോട് നിന്നുള്ള 47 പേരടങ്ങിയ വിനോദ യാത്രാ സംഘമാണ് സുരക്ഷിതമായി തിരിച്ചെത്തിയത്. ഈ മാസം 21 നാണ് സംഘം നേപ്പാളിലേക്ക് യാത്ര തിരിച്ചത്.
ഓണാവധി ആഘോഷിക്കാനായി ട്രാവൽ ഏജൻസി വഴി നേപ്പാളിലേക്ക് പോയ കോഴിക്കോട് നിന്നുള്ള സംഘം സുരക്ഷിതമായി നാട്ടിലെത്തി. വിമാന മാർഗം ബംഗലുരുവിൽ എത്തിയവർ ബസിലാണ് നാട്ടിലെത്തിയത്. ആഗസ്റ്റ് 21 നാണ് സംഘം നേപ്പാളിലേക്ക് യാത്ര തിരിച്ചത്. വ്യാഴാഴ്ച കാഠ്മണ്ഡുവിലേക്ക് യാത്ര തിരിക്കേണ്ട ഇവർ പ്രളയത്തെ തുടർന്ന് അവിടേക്കുള്ള യാത്ര ഉപേക്ഷിച്ചാണ് മടങ്ങിയത്. ടൂർ സംഘത്തിൽ പാചകക്കാർ അടക്കം ഉള്ളതിനാൽ ഭക്ഷണത്തിന് പ്രശ്നം ഇല്ലായിരുന്നു. ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടതോടെയാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാനായത്.
അതേസമയം നേപ്പാൾ മിന്നൽ പ്രളയത്തിൽ കൊല്ലത്തുനിന്നും തീർഥയാത്രയ്ക്ക് പോയ 63കാരിയെയും കാണാനില്ല. പരവൂർ സ്വദേശിനിയായ സുനന്ദ മണിരാജനെയാണ് കാണാതായത്. ആൽപൈൻ എക്കോ ട്രെക്ക്’ ഗ്രൂപ്പിനൊപ്പമാണ് ഇവർ യാത്ര ചെയ്തിരുന്നത്. ഓഗസ്റ്റ് 26ന് ഉച്ചയ്ക്ക് മുൻപാണ് ഇവരുമായി അവസാനമായി വാട്സാപ്പ് വഴി ബന്ധപ്പെടാൻ സാധിച്ചതെന്നാണ് കുടുംബം നൽകുന്ന വിവരം.
Channels
അവതാരകന് രാജേഷ് കേശവിന്റെ ആരോഗ്യവസ്ഥയെക്കുറിച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. ഹൃദയാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിപ്പോയതായിരുന്നു രാജേഷ്. ലോക സിനിമയുടെ പ്രൊമോഷന് പരിപാടിക്കിടെയായിരുന്നു രാജേഷിന് ഹൃദയാഘാതമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ലോകയുടെ റിലീസിന് ഒരു വര്‍ഷം തികഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുഹൃത്തിന്റെ കുറിപ്പ്. ആ വാക്കുകളിലേക്ക്:
രാജേഷിന്റെ ഓണം. 'രാജേഷ് കിടപ്പിലായിട്ടു ഒരു വര്‍ഷമായി അല്ലേ' എന്ന് ചോദിച്ചത് വേഫയര്‍ ഫിലിംസിലെ സംഗീത് ആണ്. 'ലോക' സിനിമയുടെ റിലീസിനു അനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണല്ലോ രാജേഷ് വീണു പോയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24 രാത്രി, അത് ഞങ്ങള്‍ എങ്ങനെ മറക്കാനാണ്..
രാജേഷ് ഇപ്പോഴും കിടപ്പിലാണ് പക്ഷേ അവന് എല്ലാം അറിയുന്നുണ്ട്.. ആ മുഖത്ത് അത് വായിച്ചെടുക്കാന്‍ ഞങ്ങള്‍ക്കും കഴിയുന്നുണ്ട്. അത് കൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ എല്ലാ വിശേഷങ്ങളും അവനോടു പറയും.. കൂട്ടുകാരുടെ കാര്യങ്ങള്‍, സിനിമാ വിശേഷങ്ങള്‍, അവന്റെ കാര്യങ്ങള്‍ തിരക്കി വിളിക്കുന്നവരുടെ പേരുകള്‍, മെസ്സേജുകള്‍ എല്ലാം.. എല്ലാം.. ചിലപ്പോള്‍ കണ്ണ് തുറന്നു പിടിച്ചു ശ്രദ്ധയോടെ കേള്‍ക്കും, ചിലപ്പോള്‍ പാതി മിഴിയില്‍ എല്ലാം അവസാനിപ്പിക്കും നല്ല മൂഡാണെങ്കില്‍ കൈ പിടിക്കുമ്പോള്‍ നമ്മുടെ കൈ അവന് മുറുകെ പിടിക്കും, ചെറുതായി ചിരിക്കാനും, ചുണ്ടനക്കാനും ശ്രമിക്കും.
ഇപ്പോഴും തെറാപ്പികള്‍ എല്ലാം മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓണത്തിന് ലേക് ഷോര്‍ ഹോസ്പിറ്റലില്‍ രാജേഷിനു കൂട്ടായി ഇരിക്കുക ആയിരുന്നു ഞങ്ങള്‍ പലരും, ഇത്തവണയും ഓണത്തിന് അവന്റെ കൂടെ കുറച്ചു സമയം ഇരിക്കാന്‍ ഹരിച്ചേട്ടന് കുടുംബത്തോടോപ്പം വന്നിരുന്നു. കോളേജില്‍ ഞങ്ങളുടെ ജൂനിയറായിരുന്ന ഡോ. ഷീനയും ഉണ്ടായിരുന്നു. സൗദിയില്‍ നിന്നും നിഹാദും ആലപ്പുഴയില്‍ നിന്നും രാജീവേട്ടനും , കാനഡയില്‍ നിന്നും ബിജുവും വിളിച്ചു.
തിരുവോണ ദിവസം സിന്ധു ഒരു നീളന്‍ കുപ്പായം തയ്പ്പിച്ചു രാജേഷിനെ അണിയിച്ചു. നഴ്സിന്റെ സഹായത്തോടെ വീല്‍ ചെയറില്‍ ഇരുത്തി , രൂപേഷ് ഇച്ചിരി പായസം രാജേഷിന്റെ ചുണ്ടില്‍ ചെറുതായി നനച്ചു കൊടുത്തു.. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വെന്റിലേറ്ററില്‍ ആയിരുന്നവന് ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി. രാജേഷിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും പൂര്‍ണ്ണ ഫലമുണ്ടാകുന്ന ആ നല്ല ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അന്നാണ് ഞങ്ങളുടെ യഥാര്‍ത്ഥ ഓണം.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുമോള്‍. ബിഗ് ബോസ് വിന്നര്‍ കൂടിയായ അനുമോള്‍ ഈയ്യടുത്താണ് വിവാഹിതയായത്. തമിഴ്നടന്‍ ഭുവനേഷ് ആണ് വരന്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം തന്റെ വിവാഹത്തിന്റെ പേരില്‍ അനുമോള്‍ക്കെതിരെ ചിലര്‍ വിമര്‍ശനങ്ങളുമായെത്തുന്നുണ്ട്.
വിവാഹത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അനുമോള്‍ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അനുമോളുടെ പ്രതികരണം. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ലെന്നാണ് താരം പറയുന്നത്. ആ വാക്കുകളിലേക്ക്:
ജീവിതത്തില്‍ സന്തോഷം കിട്ടുമ്പോള്‍ അതിനെ ആഘോഷിക്കുന്നതിനേക്കാള്‍, അതില്‍ കുറവ് കണ്ടെത്താന്‍ ശ്രമിക്കുന്നവരും ഉണ്ടാകും. ഞാന്‍ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലേക്ക് ദൈവം തന്ന ഒരു നല്ല മനുഷ്യനെയാണ്. ഭാഷയും നാടും വ്യത്യസ്തമായിരിക്കാം, പക്ഷേ സ്നേഹത്തിനും ബഹുമാനത്തിനും കരുതലിനും അതിരുകളില്ല.
ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ല.നല്ല വാക്കുകള്‍ പറയാന്‍ കഴിയുന്നില്ലെങ്കില്‍ മൗനം പാലിക്കാം. കാരണം ഓരോ കമന്റിനും പിന്നില്‍ ഒരു മനുഷ്യന്റെ മനസ്സുണ്ട്.
ഞങ്ങള്‍ ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിക്കും. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും കൂടെയുണ്ടെങ്കില്‍ സന്തോഷം. ഇല്ലെങ്കിലും ഞങ്ങളുടെ യാത്ര മുന്നോട്ട് പോകും. എല്ലാവര്ക്കും സ്നേഹവും സമാധാനവും മാത്രം നേരുന്നു
മിനിസ്ക്രീൻ സോഷ്യൽ മീഡിയ താരങ്ങളായ അനുമോളും ആതിര മാധവും സ്റ്റർമാജിക് എന്ന ടെലിവിഷൻ ഷോയിലൂടെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയവരാണ്. അധികം സുഹൃത്തുക്കളുള്ളയാളല്ല താനെന്നും ആതിരയുമായി ഈയടുത്താണ് വളരെ അടുത്തം സൗഹൃദം ഉണ്ടായതെന്നും ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി അനുമോൾ പറഞ്ഞിരുന്നു. ഇരുവരുമൊന്നിച്ചു ചെയ്ത പല റീലുകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അനുമോൾ ബിഗ്ബോസിൽ മത്സരാർത്ഥിയായ എത്തിയപ്പോഴും വലിയ പിന്തുണയുമായി ആതിര പുറത്തുണ്ടായിരുന്നു. എന്നാൽ അനുമോളുടെ വിവാഹത്തിന് ആതിര പങ്കെടുത്തില്ല. ഗുരുവായൂരിൽ വെച്ചു നടന്ന താലികെട്ട് ചടങ്ങിലും തുടർന്നു നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിലും ആതിരയുടെ അസാന്നിധ്യത്തിൽ ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെയെല്ലാം താളിക്കൊണ്ട് അനുമോളുടെ റിസപ്ഷന് ആതിര എത്തിയിരുന്നു.
വിവാഹത്തിന് വരാന്‍ പറ്റാത്ത സാഹചര്യമായിപ്പോയി എന്നാണ് ഇതു സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി ആതിര മാധവ് പറഞ്ഞത്”എന്തുകൊണ്ട് കല്യാണത്തിന് വന്നില്ല എന്ന് എന്നോട് പലരും മെസേജ് അയച്ച് ചോദിച്ചിരുന്നു, സത്യമായിട്ടും വിവാഹത്തിന് വരാന്‍ പറ്റാത്ത ഒരു സാഹചര്യത്തില്‍ ആയിപ്പോയി. അവളോട് അതിന് ആത്മാര്‍ത്ഥമായി സോറി പറയുന്നു, സോറി പറഞ്ഞാല്‍ തീരുന്ന ഒരു കാര്യമല്ല, എന്നിരുന്നാലും സോറി”, എന്നാണ് ആതിര മാധവ് നല്കിയ മറുപടി. കല്യാണം ഉറപ്പിക്കൽ ചടങ്ങിനൊക്കെ താൻ കൂടെ ഉണ്ടായിരുന്നു എന്നും അതിന്റ വീഡിയോകൾ വഴിയേ പോസ്റ്റ് ചെയ്യാം എന്നും ആതിര പറഞ്ഞു.
കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. കുഞ്ഞു പിറന്നതിന് ശേഷം ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് താമസം മാറിയിരുന്നെങ്കിലും പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തി മിനിസ്ക്രീനിൽ വീണ്ടും സജീവസാന്നിധ്യമാകുകയായിരുന്നു ആതിര.
ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശൈത്യ സന്തോഷ്. ഷോയിലെ ശൈത്യയുടെ അനുമോളുമായുള്ള സൗഹൃദവും പ്രശ്നങ്ങളും വഴക്കുകളും ഏറെ ചർച്ചകൾക്ക് അന്ന് വഴിയൊരുക്കിയിരുന്നു. കട്ടപ്പ എന്ന വിളിപ്പേരിലാണ് ശൈത്യ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ടിരുന്നത്. ഫിനാലെ വീക്കിൽ ഹൗസിനുള്ളിലേക്ക് റീ എൻട്രി നടത്തിയ മത്സരാത്ഥികളിൽ ശൈത്യയുടെ പെരുമാറ്റവും അനുമോളെ കുറിച്ച് പറഞ്ഞ വാക്കുകളും ചർച്ചയാവുകയും ഗ്രാൻഡ് ഫിനാലെയിൽ അനുമോൾക്ക് കപ്പ് കിട്ടിയപ്പോഴുള്ള ശൈത്യയുടെ ഭാവവും പുറത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഷോയ്ക്കകത്തുള്ള പ്രശ്നങ്ങളെല്ലാം മറന്ന് അനുമോളുടെ കല്യാണത്തിന് കുടുംബസമേതം എത്തിയ ചിത്രങ്ങളാണ് ശൈത്യ പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും ആരാധകർ ഏറെ സന്തോഷത്തോടെയാണ് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
വിളിക്കാനുള്ള മനസ് അനുവിനും വരാനുള്ള മനസ് ശൈത്യക്കും ഉണ്ട് എന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത്. നല്ല സുന്ദരമായ കാഴ്ചയാണ് ഇതെന്നും ചിലർ പറയുന്നു. ''കല്യാണത്തിന് പോയത് നന്നായി ശൈത്യ... ആകെ ഒരു ജീവിതമേയുള്ളു. അതിൽ വിദ്വേഷവും പിണക്കവും കൊണ്ട് നടന്നിട്ട് എന്തിനാ? നെഗറ്റീവ് കമന്റ്സ് ഒന്നും മൈൻഡ് ചെയ്യണ്ട... കുറെ പറഞ്ഞു കഴിയുമ്പോൾ താനേ നിർത്തിക്കോളും'', എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
ബിഗ്ബോസ് ഹൗസിൽ അനുമോളുമായി പ്രശ്നങ്ങളുണ്ടായിരുന്ന ബിന്നിയും വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു. ഷോയിൽ നടന്നത് അവിടെ കഴിഞ്ഞെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മറ്റുള്ളവരാണ് എന്നുമായിരുന്നു ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് ബിന്നിയുടെ മറുപടി. ആദില, നൂറ, നെവിൻ, മസ്താനി തുടങ്ങി ബിഗ്ബോസ് ഹൗസിലെ അനുവിന്റെ മറ്റ് സഹതാരങ്ങളും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി അഖില്‍ മാരാര്‍. ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചതിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമാണ് താരം മറുപടി നല്‍കുന്നത്. തനിക്കെതിരെ നടക്കുന്ന ആക്രമണം ആസ്വദിക്കുന്നതായാണ് അഖില്‍ മാരാര്‍ പറയുന്നത്. അമ്പത് ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ആ വാക്കുകളിലേക്ക്:
''അഖില്‍ മാരാര്‍ v/s സ്റ്റേറ്റ് ഓഫ് കേരള, കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഈ ചര്‍ച്ച ഞാന്‍ ഭയങ്കരമായി ആസ്വദിക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കു, ഇത്രയും പേര് ഒരാള്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ ആ ആള് ഞാനോ ആരോ ആയിക്കോട്ടെ. അത് കണ്ടു കൊണ്ടിരിക്കുക എന്ത് രസമാണ്. എന്നോട് പല ആളുകളും ചോദിക്കുന്നുണ്ട്. അഖിലേ കുഴപ്പമുണ്ടോ? ഒക്കെയല്ലേ?
ഞാന്‍ എന്റെ ജീവിതത്തില്‍ അമ്പത് ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ല. ഞാന്‍ ചിന്തിക്കുന്നത്, കമ്യൂണിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ് പാര്‍ട്ടി, ബിജെപി, ഫെമിനിസ്റ്റുകള്‍ പുരോഗമനവാദികള്‍, ഇവരെല്ലാം ഒരുമിച്ച് ഒരേ സ്വരത്തില്‍, ശത്രുവിന്റെ ശത്രു മിത്രമെന്ന് പറയുന്നത് പോലെ, എല്ലാവരും കൂടെ ആഘോഷിക്കുകയാണ്. ഇതിലും വലിയ സന്തോഷം വേറെയുണ്ടോ.
ഇത്രയും പേരുടെ ആക്രമണം ഒരാളിലേക്ക് ചുരുങ്ങുമ്പോള്‍ കേരളത്തിന് പുറത്ത് നിന്ന് കേരളത്തെ നോക്കി കാണുന്നൊരു ശക്തിയുണ്ടെങ്കില്‍ ആ ശക്തിയ്ക്ക് മനസിലാകും ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് എന്ന്. എന്റെ ആത്മവിശ്വാസം വര്‍ധിക്കുകയാണ്. എനിക്ക് സന്തോഷം തോന്നുകയാണ്. ഇത്രയും നാള് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. നമ്മള് എവിടെ വരെ വളര്‍ന്നിട്ടുണ്ടെന്ന്. ഇതാണ് വളര്‍ച്ച. കേരളം മുഴുവന്‍ എതിര്‍ക്കുന്ന രീതിയില്‍ ഞാന്‍ വളര്‍ന്നു.
കാരണം, നാളിതുവരെ ഒരു രാഷ്ട്രീയ നേതാവിനേയും ഇങ്ങനെ ചോദ്യം ചെയ്ത് ഞാന്‍ കണ്ടിട്ടില്ല. ഒരു മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവിനോട് നിങ്ങളുടെ അഭിപ്രായം മാറുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചിട്ടില്ല. കാരണം അവരെല്ലാദിവസവും അഭിപ്രായങ്ങള്‍ മാറ്റിക്കൊണ്ടിരിക്കും. ഞാന്‍ ഈ പ്രോസസ് ആസ്വദിക്കുകയാണ്. നിങ്ങള്‍ എന്നെ എത്ര വേണമെങ്കിലും ആക്രമിച്ചോളൂ.
മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞത്, ബിഗ് ബോസ് ജയിച്ച് കഴിഞ്ഞതോടെ എല്ലാവരും എന്നെ പിന്തുണയ്ക്കുകയാണ്. അതോടെ എനിക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം നഷ്ടമായി എന്ന്. ജീവിതത്തില്‍ ഞാന്‍ ഒതുങ്ങിപ്പോയോ എന്ന് സംശയിക്കുന്നതായി. പക്ഷെ ഇപ്പോള്‍ ഞാന്‍ ചാര്‍ജ് ആയി. എനിക്ക് എന്താണെന്ന് അറിയാത്തൊരു സന്തോഷമാണ് തോന്നുന്നത്.
ഞാന്‍ സത്യമാണ് എന്നുള്ളതു കൊണ്ടും, ഞാന്‍ നിശബ്ദത പാലിച്ചെങ്കില്‍ മാത്രമേ നിങ്ങളുടെ ഇപ്പോള്‍ സൃഷ്ടിക്കുന്ന അജണ്ട പൊളിയുകയുള്ളൂവെന്നതിനാലും എനിക്കെതിരെ നിങ്ങള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെല്ലാം പൊള്ളയാണ് എന്നതിനാലും നിങ്ങള്‍ക്ക് എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. നീയൊക്കെ ചിന്തിക്കുന്നതിന് അപ്പുറത്തേക്ക് ഞാന്‍ സഞ്ചരിക്കും. ഈ പ്രകൃതി എന്നെ എത്തിക്കും. ഇത് എന്റെ വാക്കല്ല. പ്രകൃതി എനിക്കായി കാത്തുസൂക്ഷിച്ചിരിക്കുന്ന വലിയ യാത്രയുടെ തുടക്കമാണ്.'' എന്നാണ് അഖില്‍ മാരാര്‍ വിഡിയോയില്‍ പറയുന്നത്.
പിന്നാലെ കമന്റുമായി നിരവധി പേരാണ് എത്തുന്നത്. ''ആ കണ്ണീര് തുടച്ചിട്ട് പറ ചേട്ടാ, ഇത് വരെ കരഞ്ഞു തീര്‍ന്നില്ലേ, അലിന് ജോസ് പെരേരയുടെ വിചാരം അവന് ഒരു സൂപ്പര്‍ സ്റ്റാര്‍ ആണെന്നാണ്. അവനെ ജനങ്ങള്‍ കോമാളിയാക്കുന്നത് അവന് അറിയുന്നില്ല. കാരണം അവന് ഓരോ വീഡിയോക്കും പൈസ കിട്ടുന്നുണ്ട്. അതു പോലെയാണ് നീയും. നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരുമിച്ചു നിന്നൂടെ, പോയി ഇരന്നു മേടിച്ചതല്ലേ എന്തൊക്കെ വിവരക്കേടടോ അവിടെ പറഞ്ഞത് എന്നിട്ട് ഇപ്പോള്‍ വന്നു കരയുന്നു, മാരാറേ, നല്ല വിഷമം ഉണ്ടല്ലേ? എന്ത് ചെയ്തിട്ടും മുഖത്തെ ആ ചമ്മല് മാറുന്നില്ലല്ലോ? ചോദിച്ചു വാങ്ങിയതല്ലേ? ഇനി എയറില്‍ നിന്നിറങ്ങാന്‍ കുറേ കാലം എടുക്കും' എന്നാണ് ചില കമന്റുകള്‍.
''ചേട്ടാ കൂടുതല്‍ ഒന്നും മിണ്ടാണ്ടിരിക്കുന്നതാണ് നല്ലത് ഇപ്പോള്‍ തന്നെ അളിഞ്ഞിരിക്കുന്ന അളിഞ്ഞേഷ് കുമാര്‍ ആയി മാറി. ചത്തതുപോലെ നടന്നാല്‍ മതി രണ്ടുദിവസം കഴിയുമ്പോള്‍ എല്ലാം ശരിയാകും. നാട്ടില്‍ പേപ്പട്ടി ഇറങ്ങിയാല്‍ എല്ലാരും ഓടിച്ചിട്ട് തല്ലുമ്പോള്‍ ഞാന്‍ വലിയ സംഭവം ആണെന്ന് പേപ്പട്ടി വിചാരിച്ചാല്‍ എങ്ങനിരിക്കും? അതാണ് ഇപ്പൊ നിന്റെ അവസ്ഥ. കൊല്ലം ശങ്കേഴ്സില്‍ നല്ല സൈക്യാര്‍ട്ടിസ്റ്റ് ഉണ്ട്. പോയി കാണൂ, മറ്റുള്ളവരെ താഴ്ത്തികെട്ടാനാണ് നിന്റെ ഈ കാശ് ന്റെ അഹംഭാവം പറച്ചില്. അതാണ് കൂടുതല്‍ പേര്‍ക്കും നിന്നെ ഇഷ്ടമല്ലാത്തത്'' എന്നും ചിലര്‍ കമന്റ് ചെയ്യുന്നു.
BUSINESS
ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കോഴിക്കോട് ഷോറൂമിലെത്തുന്നു. 'സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്' ഉദ്ഘാടനത്തിനായി സെപ്റ്റംബര്‍ 3 വ്യാഴാഴ്ച വൈകുന്നേരം 4.30 നാണ് റൊണാള്‍ഡോയുടെ സഹോദരി എത്തുന്നത്. CR7 ബ്രാന്‍ഡ് ഡയറക്ടര്‍ കൂടിയാണ് എല്‍മ എവെയ്റോ.
സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്കൗണ്ട് ലഭിക്കും. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ അതിവിപുലമായ കലക്ഷന്‍ ഷോറൂമില്‍ ലഭ്യമാണ്. അതോടൊപ്പം കിയാ സെല്‍ടോസ് കാര്‍ നറുക്കെടുപ്പിലൂടെ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട് എന്ന് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് ബോചെ അറിയിച്ചു.
കുവൈത്തില്‍ ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ക്കുള്ള പുതിയ നിയന്ത്രണങ്ങള്‍. ഉപഭോക്താക്കളെയും വ്യവസായ മേഖലയെയും ബന്ധിപ്പിക്കുന്ന തേഡ് പാര്‍ട്ടി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.
ഡെലിവറി വ്യവസായ മേഖലയെ നിയന്ത്രിക്കുന്നതിനായാണ് പുതിയ നീക്കം. സ്വന്തം വെബ്സൈറ്റുകളും ഓര്‍ഡറിങ് ആപ്പും ഉപയോഗിച്ച് തങ്ങളുടെ തന്നെ ഉല്പന്നങ്ങള് വില്‍ക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന റസ്റ്ററന്റ് പോലുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ബാധകമല്ല.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴിയുള്ള ഓര്‍ഡറുകള്‍ക്കുള്ള ഡെലിവറി ഫീസ് ഒരു കുവൈത്തി ദിനാറില്‍ കൂടാന്‍ പാടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഈടാക്കാവുന്ന കമ്മിഷന് 10 ശതമാനം മുതല്‍ 17 ശതമാനം വരെയാകും. പ്രവര്‍ത്തന ഫീസ്, പ്രോസസിങ് ഫീസ്, മറ്റ് അഡ്മിനിസ്ട്രേറ്റീവ് സര്‍ചാര്‍ജുകള്‍ തുടങ്ങിയ പേരുകളില്‍ അധിക തുകകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് ഈടാക്കരുത് എന്നും പുതിയ നിയമം മുന്നറിയിപ്പ് നല്കുന്നു.
റിലയൻസുമായുള്ള ഇന്ത്യയിലെ സംയുക്ത സംരംഭത്തിൽ ഡിസ്നിയുടെ നഷ്ടം കുറഞ്ഞു. ജൂൺ പാദത്തിൽ ഡിസ്നിയുടെ വിഹിതത്തിലുള്ള നഷ്ടം 44 മില്യൺ ഡോളറായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നഷ്ടം 50 മില്യൺ ഡോളറായിരുന്നു. ഒൻപത് മാസത്തെ കണക്കിലും നഷ്ടം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 186 മില്യൺ ഡോളറിൽ നിന്ന് ഇത്തവണ നഷ്ടം 136 മില്യൺ ഡോളറായി കുറഞ്ഞു. ജിയോ സ്റ്റാറിൽ ഡിസ്നിക്ക് 37 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. റിലയൻസിന് 56 ശതമാനവും Bodhi Tree Systems-ന് 7 ശതമാനവും ഓഹരിയുണ്ട്.
2024 നവംബറിൽ ഡിസ്നിയുടെ ഇന്ത്യൻ ടെലിവിഷൻ ചാനലുകളും Disney+ Hotstar-ഉം വയകോം 18-ന്റെ മീഡിയ ആസ്തികളുമായി ലയിപ്പിച്ചാണ് ജിയോസ്റ്റാർ രൂപീകരിച്ചത്. ജിയോസ്റ്റാറിന്റെ പ്രവർത്തന വരുമാനം 2026 സാമ്പത്തിക വർഷത്തിൽ 46.5 ശതമാനം ഉയർന്ന് 30,819 കോടി രൂപയിലെത്തി. മുൻവർഷം വരുമാനം 21,044 കോടി രൂപയായിരുന്നു.
ലാഭത്തിലും വലിയ വർധനയുണ്ടായി. നികുതിക്ക് ശേഷമുള്ള ലാഭം 18 കോടി രൂപയിൽ നിന്ന് 3,145 കോടി രൂപയായി ഉയർന്നു. സ്പോർട്സ് കരാറുകളുമായി ബന്ധപ്പെട്ട പ്രൊവിഷൻസും കുറഞ്ഞു . 2026 അവസാനത്തിൽ ഇത് 17,742 കോടി രൂപയായി. മുൻവർഷം 25,760 കോടി രൂപയായിരുന്നു.
അതിനിടെ ടാറ്റ പ്ളേയിലെ ഡിസ്നിയുടെ നിക്ഷേപത്തിൽ നഷ്ടം തുടർന്നു. 2026 സാമ്പത്തിക വർഷത്തിൽ ടാറ്റപ്ളേയുടെ നഷ്ടം 551 കോടി രൂപയായി ഉയർന്നു. ജിയോ സ്റ്റാറിന്റെ വരുമാനവും ലാഭവും ഉയരുന്നതിനൊപ്പം ഡിസ്നിയുടെ സംയുക്ത സംരംഭത്തിലെ നഷ്ടം കുറയുന്നത് ഇന്ത്യയിലെ ബിസിനസിന് അനുകൂല സൂചനയാണ്.
HEALTH
ഏത് നാടൻ വിഭവമാണെങ്കിലും കറിവേപ്പില ഇല്ലാതെ അത് പൂർത്തിയാകില്ല. ഭക്ഷണത്തിന് മണവും രുചിയും നൽകുന്നതിനൊപ്പം മറ്റ് പോഷകങ്ങളും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ മിക്കവാറും ആളുകൾ കറിയിലെ കറിവേപ്പില നീക്കി വയ്ക്കുകയാണ് പതിവ്. കറിവേപ്പിലയിൽ ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ എ, ചില ബി വിറ്റാമിനുകൾ, വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കാവുന്ന പ്രധാന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ദഹനാരോഗ്യം
ദഹനസംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കാൻ കറിവേപ്പില സഹായകമായേക്കാം. കറിവേപ്പിലയിലെ ചില സസ്യസംയുക്തങ്ങൾ ദഹനപ്രവർത്തനത്തെ പിന്തുണയ്ക്കുകയും കുടലിന്റെ ആരോഗ്യത്തിന് ഗുണകരമാകുകയും ചെയ്യാം. വയറുവീക്കം, ദഹനക്കുറവ്, ഭക്ഷണത്തിന് ശേഷം ഉണ്ടാകുന്ന അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുന്നവർക്ക് സമീകൃത ഭക്ഷണത്തിന്റെ ഭാഗമായി കറിവേപ്പില ഉൾപ്പെടുത്തുന്നത് സഹായകരമായേക്കാം.
രക്തത്തിലെ പഞ്ചസാര നിയന്ത്രണം
കറിവേപ്പിലയിലെ ചില ഘടകങ്ങൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ നിയന്ത്രണത്തിന് സഹായിക്കും. പ്രമേഹരോഗികൾ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി കറിവേപ്പില ഉപയോഗിക്കാം. എന്നാൽ കറിവേപ്പില പ്രമേഹത്തിനുള്ള മരുന്നിന് പകരമല്ല.
ഹൃദയാരോഗ്യം
കറിവേപ്പിലയിൽ ആൻ്റിഓക്സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഹൃദയാരോഗ്യം നിലനിർത്താൻ കറിവേപ്പില മാത്രം ആശ്രയിക്കാതെ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
കറിവേപ്പിലയിൽ കാർബസോൾ ആൽക്കലോയിഡുകൾ ഉൾപ്പെടെയുള്ള ആന്റിഓക്സിഡന്റ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഫ്രീ റാഡിക്കലുകൾ കോശങ്ങൾക്ക് ഉണ്ടാക്കാവുന്ന കേടുപാടുകൾ കുറയ്ക്കുന്നതിൽ ആന്റിഓക്സിഡന്റുകൾക്ക് പങ്കുണ്ട്.
മുടിയുടെ ആരോഗ്യം
കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ചില പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കും. എന്നാൽ കറിവേപ്പില കഴിച്ചാൽ മുടി കൊഴിച്ചിൽ പൂർണമായി മാറും, നരച്ച മുടി കറുക്കും തുടങ്ങിയ അവകാശവാദങ്ങൾക്ക് ശക്തമായ ശാസ്ത്രീയ തെളിവുകൾ പരിമിതമാണ്. ഇരുമ്പിന്റെ കുറവ്, തൈറോയ്ഡ് പ്രശ്നങ്ങൾ, പോഷകക്കുറവ്, സമ്മർദം തുടങ്ങിയ പല കാരണങ്ങളും മുടി കൊഴിച്ചിലിന് കാരണമാകാം.
കണ്ണുകളുടെ ആരോഗ്യം
കറിവേപ്പിലയിൽ വിറ്റാമിൻ എയും കരോട്ടിനോയിഡുകളും അടങ്ങിയിട്ടുണ്ട്. കാഴ്ചയുടെ ആരോഗ്യത്തിന് വിറ്റാമിൻ എ പ്രധാനപ്പെട്ട പോഷകമാണ്. സമീകൃത ഭക്ഷണത്തിന്റെ ഭാഗമായി കറിവേപ്പില ഉപയോഗിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും. കാരറ്റ്, ചീര, മധുരക്കിഴങ്ങ്, മുട്ട തുടങ്ങിയ മറ്റ് വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
പ്രതിരോധശേഷി
കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന വിവിധ പോഷകങ്ങളും സസ്യസംയുക്തങ്ങളും ശരീരത്തിന്റെ പൊതുആരോഗ്യത്തിന് പിന്തുണ നൽകാം. ആരോഗ്യകരമായ പ്രതിരോധ സംവിധാനത്തിന് പോഷകസമൃദ്ധമായ ഭക്ഷണം, മതിയായ ഉറക്കം, ശാരീരിക പ്രവർത്തനം, സമ്മർദ നിയന്ത്രണം എന്നിവയെല്ലാം പ്രധാനമാണ്. കറിവേപ്പില മാത്രം കഴിക്കുന്നത് പ്രതിരോധശേഷി വളരെയധികം വർധിപ്പിക്കുമെന്നത് ശരിയല്ല. എന്നാൽ പോഷകസമൃദ്ധമായ ഭക്ഷണക്രമത്തിലെ ഒരു ചെറിയ ഘടകമായി കറിവേപ്പിലയെ ഉൾപ്പെടുത്താം.
PRAVASI VARTHAKAL

