നാട്ടിൽ നിന്നെത്തിയ ബന്ധുക്കളുമായി നടത്തിയ വിനോദയാത്ര ദുരന്തമായി..! അയർലാൻഡിലെ വാഹനാപകടത്തിൽ സീനിയർ മലയാളി നഴ്സ് ലിസ്സി എബ്രഹാം വിടപറഞ്ഞു; ലിസ്സി ഇന്ത്യൻ മിലിട്ടറി നഴ്സിംഗിലെ മുൻ ക്യാപ്റ്റൻ
അയർലാൻഡിലെ ഒരു മലയാളി കുടുംബത്തിന്റെ വളരെ സന്തോഷകരമായ അവധിക്കാല യാത്രയും നാട്ടിൽ നിന്നുള്ള ബന്ധുക്കളുടെ ഒത്തുചേരലും വിധിയുടെ വേട്ടയാടലിൽ അപ്രതീക്ഷിത ദുരന്തമായി മാറി.
കില്‍ഡെയറിലെ കില്ലില്‍ താമസിച്ചിരുന്ന സീനിയർ നഴ്സ് ലിസി എബ്രഹാം സാജുവാണ് (63) വിനോദയാത്രയ്ക്കിടെ നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞത്.
പടിഞ്ഞാറന്‍ മായോയില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ, ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അവധിക്കാലത്ത് അയർലാൻഡ് സന്ദർശിക്കാനെത്തിയ ലിസി എബ്രഹാമിന്റെ ഭര്‍തൃ സഹോദരന്റെ കുടുംബത്തോടൊപ്പം മയോയില്‍ എത്തിയതാണ് സംഘം. രണ്ട് വാഹനങ്ങളിലായാണ് ഇവർ യാത്ര ചെയ്തിരുന്നത്.
ന്യൂപോര്‍ട്ടിലെ നോക്ക്നഗീഹയിൽ വച്ചായിരുന്നു അപകടം. ലിസി എബ്രഹാമിന്റെ ഭര്‍ത്താവായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ന്യൂപോര്‍ട്ടിന് സമീപമുള്ള N 59 റോഡിലൂടെ സഞ്ചരിക്കവെ, കാര്‍ പെട്ടെന്ന് നിയന്ത്രണംവിട്ട് റോഡിന് കുറുകെ തിരിഞ്ഞ് എതിര് വശത്തെ പാതയിലേക്ക് പ്രവേശിച്ച് ഒരു ക്യാമ്പര്‍ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഹോളിഡേ യാത്രയിലായിരുന്ന ജര്‍മ്മന്‍ കുടുംബമായിരുന്നു ക്യാമ്പര്‍വാനില്‍. രണ്ട് വാഹനങ്ങളും നേര്‍ക്ക് നേര് കൂട്ടിയിടിച്ചു. ഇത് വാഹനങ്ങൾ തകരാനും അകത്തിരുന്നവർക്ക് ഗുരുതരമായി പരിക്കേൽക്കാനും ഇടയാക്കി. ആ സമയം സംഭവസ്ഥലത്തെത്തിയ ഏതാനും മലയാളി കുടുംബങ്ങളും ആദ്യ ഘട്ട രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
എമര്‍ജന്‍സി സര്‍വ്വീസുകള്‍ സംഭവ സ്ഥലത്ത് എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ലിസി എബ്രഹാമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തില്‍ സംഭവിച്ച മാരക മുറിവുകളാണ് മരണത്തിനിടയാക്കിയത്.
ഇന്ത്യന്‍ മിലിട്ടറി സര്‍വീസിന്റെ നഴ്സിംഗ് വിഭാഗത്തില്‍ ക്യാപ്റ്റനായിരുന്നു ലിസി എബ്രഹാം. ദീര്‍ഘകാലത്തെ സര്‍വീസിന് ശേഷമാണ് അയലാൻഡില് എത്തിയത്.
ഇരുപത് വര്‍ഷത്തോളം റോസ് കോമണ്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ലിസി എബ്രഹാമിന്റെ കുടുംബം ഏക മകന് എഡ്വിനോടൊപ്പമാണ് കൗണ്ടി കില്‍ഡെയറിലെ നേസിനടുത്ത് കില്ലിലേയ്ക്ക് താമസം മാറ്റിയത്.
ലിസിയുടെ ഭര്‍ത്താവ് ശ്രീ സാജു വര്‍ഗീസിനും ഭര്‍തൃസഹോദര ഭാര്യയ്ക്കും കാര്യമായ പരിക്കുകളേറ്റ് ചികിത്സയിൽ കഴിയുന്നു. ഗാര്‍ഡായും ആംബുലന്‍സ് വിംഗും ഉടന്‍ സ്ഥലത്തെത്തി അപകടത്തില്‍ പെട്ടവരെ കാസില്‍ബാറിലെ മയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു
വിദേശ പൗരത്വമുള്ള പ്രവാസികൾക്ക് നൽകിവരുന്ന സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനും, ഫീസ് വർദ്ധിപ്പിക്കുന്നതിനും, അപ്ഡേറ്റ് നിയമം പാലിക്കൽ കർശനമാക്കുന്നതിനുമായി ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം OCI നിയമങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നിർബന്ധിത ഇലക്ട്രോണിക് അറൈവൽ കാർഡ് (ഇ-അറൈവൽ കാർഡ്), പുതിയ അപേക്ഷകൾക്ക് $275 ഫീസ്, പാസ്പോർട്ട് അപ്ഡേറ്റുകൾ വൈകിയാൽ $25 പിഴ, 6 മാസത്തെ താമസ നിബന്ധന നീക്കം ചെയ്യൽ എന്നിവയൊക്കെ പ്രധാന മാറ്റങ്ങളിൽ പെടുന്നു.
ഏപ്രിൽ - മെയ് മാസങ്ങളിലായി പ്രാബല്യത്തിൽ വരുന്നവയാണ് ഈ നിയമ മാറ്റങ്ങൾ.
2026 ലെ പ്രധാന OCI നിയമ അപ്ഡേറ്റുകൾ വിശദമായി:
നിർബന്ധിത ഇ-അറൈവൽ കാർഡ്:
ഒസിഐ ഉടമകൾ ഇന്ത്യയിൽ ഇറങ്ങുന്നതിന് 72 മണിക്കൂറിനുള്ളിൽ ഒരു ഇലക്ട്രോണിക് അറൈവൽ ഫോം പൂരിപ്പിക്കണം.
പുതുക്കിയ ഫീസ് ഘടന (2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും):
വിദേശത്തുനിന്നുള്ള പുതിയ OCI അപേക്ഷകൾക്ക് ഇപ്പോൾ 275 യുഎസ് ഡോളർ ഫീസും ഇന്ത്യയ്ക്കുള്ളിൽ നിന്നുള്ള അപേക്ഷകർക്ക് ₹15,000 ഫീസും ആയി പുതുക്കി.
കർശനമായ പാസ്പോർട്ട് അപ്ഡേറ്റ് നിയമങ്ങൾ:
പുതിയ പാസ്പോർട്ട് വിശദാംശങ്ങൾ ഇഷ്യൂ ചെയ്ത് 3 മാസത്തിനുള്ളിൽ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം, അല്ലാത്തപക്ഷം $25 ഫൈൻ ബാധകമാകും.
6 മാസത്തെ താമസ നിബന്ധന നീക്കം ചെയ്തു:
വിദേശ പൗരത്വമുള്ള പ്രവാസികൾക്ക് വളരെയേറെ ഗുണംചെയ്യുന്ന നിയമമാറ്റമാണിത്. OCI അപേക്ഷകർ അപേക്ഷിക്കുന്നതിന് മുമ്പ് 6 മാസം ഇന്ത്യയിൽ താമസിക്കണമെന്ന നിയന്ത്രണം ഇതിലൂടെ നീക്കം ചെയ്തു.
ഡിജിറ്റൽ പരിവർത്തനം:
"ഇ-ഒസിഐ" ഇലക്ട്രോണിക് രജിസ്ട്രേഷനും രേഖകളുടെ ഇലക്ട്രോണിക് സമർപ്പണവും അവതരിപ്പിക്കുന്നതിലൂടെ, യഥാർത്ഥ രേഖ പരിശോധന നിലനിൽക്കുന്നുണ്ടെങ്കിലും ഹാർഡ് കോപ്പികളുടെ ആവശ്യകത ഇല്ലാതാക്കുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നിയമം:
പ്രായപൂർത്തിയാകാത്തവർക്ക് ഒരേസമയം ഇന്ത്യൻ പാസ്പോർട്ടും OCI കാർഡും കൈവശം വയ്ക്കാൻ കഴിയില്ലെന്ന് ഔദ്യോഗിക വിശദീകരണം/
പ്രത്യേക പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക അനുമതി:
ഇന്ത്യയിൽ ഗവേഷണം, മിഷനറി, തബ്ലീഗ്, പർവതാരോഹണം അല്ലെങ്കിൽ പത്രപ്രവർത്തന പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതിന് OCI ഉടമകൾക്ക് പ്രത്യേക അനുമതി ആവശ്യമാണ്.
യാത്ര, ഡോക്യുമെന്റേഷൻ മാറ്റങ്ങൾ:
ഇലക്ട്രോണിക് ഡിംബാർക്കേഷൻ:
2026 ഏപ്രിൽ 1 മുതൽ, സുസ്വാഗതം ആപ്പ് അല്ലെങ്കിൽ indianvisaonline.gov.in/earrival വഴി പേപ്പർ ഫോമുകൾക്ക് പകരം ഇലക്ട്രോണിക് അറൈവൽ കാർഡ് ലഭിക്കും. .ബയോമെട്രിക്സ്: ബയോമെട്രിക് ഡാറ്റ ശേഖരണം ഉൾപ്പെടുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷനായി പുതിയ സമ്മത ഫോമുകൾ ഇപ്പോൾ ആവശ്യമാണ്.
കൺവെർഷൻ ആൻഡ് റീപ്ളേസ്മെന്റ്:
PIO യെ OCI ലേക്ക് പരിവർത്തനം ചെയ്യുന്നതിനോ ഡ്യൂപ്ലിക്കേറ്റ് കാർഡ് ലഭിക്കുന്നതിനോ ഉള്ള ചെലവ് ഇപ്പോൾ $100 ആണ്.
മൈനർ അപ്ഡേറ്റുകൾ:
20 വയസ്സ് തികഞ്ഞതിന് ശേഷം പുതിയ പാസ്പോർട്ട് ലഭിക്കുമ്പോൾ, OCI കാർഡ് പുതുക്കൽ ഇപ്പോൾ ഒരിക്കൽ മാത്രമേ ആവശ്യമുള്ളൂ.
Latest News
വെള്ളത്തിനടിയിൽ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിച്ച് ഗിന്നസ് റെക്കോർഡ് നേടി ആൻഡമാൻ നിക്കോബാർ ഭരണകൂടം. സ്വരാജ് ദ്വീപിലെ രാധാനഗർ ബീച്ചിലാണ് ഈ സുവർണനേട്ടം കൈവരിച്ചത്. ഏകദേശം 60 മീറ്റർ നീളവും 40 മീറ്റർ വീതിയുള്ള ത്രിവർണ പതാകയാണ് കടലിനടിയിൽ നിവർത്തിയത്. ഒന്നിലധികം ഏജൻസികളും പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധരും ഉൾപ്പെട്ട സംയുക്തമായാണ് ദൗത്യം പൂർത്തിയാക്കിയത്. ചടങ്ങിൽ പങ്കെടുക്കാൻ ലെഫ്റ്റനന്റ് ഗവർണർ ഡി കെ ജോഷി, ചീഫ് സെക്രട്ടറി ചന്ദ്ര ഭൂഷൺ കുമാർ, പോലീസ് ഡയറക്ടർ ജനറൽ എച്ച് എസ് ധാലിവാൾ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ആൻഡമാൻ നിക്കോബാർ പോലീസ്, വനം വകുപ്പ്, ഇന്ത്യൻ നാവികസേന, ഇന്ത്യൻ തീരസംരക്ഷണ സേന എന്നിവയിലെ ഉദ്യോഗസ്ഥരും വിവിധ ഡൈവിംഗ് കേന്ദ്രങ്ങളിൽ നിന്നുള്ള സ്കൂബ ഡൈവർമാരും സഹകരിച്ച് ആണ് സങ്കീർണ്ണമായ വെള്ളത്തിനടിയിലെ അൺഫർലിംഗ് നടത്തിയത്. 200-ലധികം മുങ്ങൽ വിദഗ്ധരിൽ ഏറ്റവും പ്രായം കുറഞ്ഞ പങ്കാളികളായിരുന്ന ഫത്തേ ജഹാൻ സിംഗ് (16), ലാവണ്യ എയ്റ (15), രൺവിജയ് സിംഗ് (14) എന്നീ മൂന്ന് സ്കൂൾ കുട്ടികൾ കൂടി ഉണ്ടായിരുന്നു. രാവിലെ 10.35 ന് ഗിന്നസ് വേൾഡ് റെക്കോർഡിലെ അഡ്ജുഡിക്കേറ്റർ ഋഷി നാഥ് നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സാഹസിക വിനോദസഞ്ചാരം, സമുദ്ര പ്രവർത്തനങ്ങൾ, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പരിപാടികൾ എന്നിവയ്ക്കുള്ള ഒരു ലക്ഷ്യസ്ഥാനമായി ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ വളർന്നുവരുന്ന നിലവാരത്തെ ഈ നേട്ടം എടുത്തുകാണിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ASSOCIATION
ലെസ്റ്റര്‍ ഡൈനാമിസ് എംസി സംഘടിപ്പിച്ച 'മല്ലു 7 സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഹസ്സര്‍ എംസി ചാമ്പ്യന്മാര്. ഏപ്രില്‍ 18-ന് യുകെയിലെ ലെസ്റ്ററില്‍ വെച്ച് സംഘടിപ്പിച്ച മത്സരത്തില്‍ 13 ടീമുകള്‍ പങ്കെടുത്തു. Unathletico Sheffield റണ്ണേഴ്സ്-അപ്പായി.ഇന്ത്യന്‍ ഹൈജമ്പ് താരവുമായ ബോബി അലോഷ്യസ് മുഖ്യാതിഥിയായി എത്തി ടൂര്‍ണമെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മാനദാനവും ബോബി അലോഷ്യസ് നിര്‍വ്വഹിച്ചു.
ടൂര്‍ണമെന്റ് വിജയകരമാക്കാന്‍ സഹകരിച്ച എല്ലാവര്ക്കും ക്ലബ് മാനേജര്‍ അശ്വിന്, കോച്ച് റിനില്‍, ക്യാപ്റ്റന്‍ ജോണി, കോര്‍ഡിനേറ്റര്‍ സഞ്ജീദ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.ലെസ്റ്ററില്‍ ഫുട്ബോള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ ക്ലബ്ബിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്ന് പങ്കെടുക്കാവുന്നതാണ്.
വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍:
https://chat.whatsapp.com/KFo2iedFhKLFp5X2uW4kdc?mode=gi_t
കെന്റിലെ ടേണ്‍ബ്രിഡ്ജ് വെല്‍സിലേക്ക് കടല്‍ കടന്നുവന്ന മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ സഹൃദയ പുതിയ പ്രവര്ത്തനവര്ഷത്തിലേക്ക് ചുവടുവെക്കുന്നു. പ്രവാസലോകത്തെ തിരക്കുകള്‍ക്കിടയിലും മാതൃ ഭാഷയെയും സംസ്കാരത്തെയും ചേര്‍ത്തുപിടിക്കുന്ന ഈ വലിയ കുടുംബത്തിന്റെ നായകസ്ഥാനത്തേക്ക് സണ്ണി ചാക്കോയെ തിരഞ്ഞെടുത്തു.
ശ്രീനാഥ് നായര്‍ ആണ് സംഘടനയുടെ പുതിയ സെക്രട്ടറി.സംഘടനയുടെ ഐക്യവും കരുത്തും വിളിച്ചോതിയ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചാണ് പുതിയ ഭരണസമിതി അധികാരമേറ്റത്. താഴെ പറയുന്നവരാണ് സംഘടനയെ നയിക്കുന്ന പുതിയ സാരഥികള്‍.
പ്രസിഡണ്ട് -സണ്ണി ചാക്കോ
സെക്രട്ടറി- ശ്രീനാഥ് നായര്‍
വൈസ് പ്രസിഡന്റ് - ഷീന അജി
പ്രോഗ്രാം കോഡിനേറ്റര്‍-
ഡസ്മെണ്ട് ജോണ്‍
ട്രഷറര്‍- സജിത്ത് ജനാര്ദ്ദനന്
ജോയിന്‍ സെക്രട്ടറി- ജോമി ജോസഫ്
ജോയിന്‍ ട്രഷറര്‍ - രാഹുല്‍ C N
എക്സിക്യൂട്ടീവ് അംഗങ്ങള്‍
ഹൃതിക ജോജോ
രാജി ജിജിത്ത്
സുജ ജോഷി
സിജി മജോ
ലവ്ലി സാബു
സുനിത ഫെബി
അജിത് വെണ്മണി
നിയാസ് മൂത്തേടത്ത്
സാജു മാത്യു
ആല്‍ബര്‍ട്ട് ജോര്‍ജ്
Ex-officio
വിജു വര്‍ഗീസ്
ബിബിന്‍ എബ്രഹാം
Auditors
രോഹിത് വര്‍മ്മ
ബിജു ചെറിയാന്
ഷിനോ ടി പോള്‍
കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ മികച്ച നേട്ടങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ വരും വര്‍ഷങ്ങളില്‍ വിപുലമായ കലാ-സാംസ്കാരിക പരിപാടികളും ചാരിറ്റി പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്റ് സണ്ണി ചാക്കോ മറുപടി പ്രസംഗത്തില്‍ അറിയിച്ചു.
മുന്‍ ഭാരവാഹികളായ വിജു വര്‍ഗീസ്, ബിബിന്‍ എബ്രഹാം, ജോഷി സിറിയക്, രോഹിത് വര്‍മ്മ, ഡസ്മണ്ട് ജോണ്‍ അനുഷ, സുജിത്ത് മുരളി എന്നിവര്‍ കമ്മിറ്റിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. പുതിയ കമ്മിറ്റിക്ക് അംഗങ്ങള്‍ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
ബെഡ്ഫോർഡ്: കേരളത്തിലെ പുരാതനവും, പ്രശസ്തവും കേരളത്തിലെ ആദ്യ സ്വാശ്രയ കോളേജുകളിലൊന്നുമായ സെന്റ് ബെർക്മാൻസ് കോളേജിന്റെയും(എസ് ബി), അസംപ്ഷൻ കോളേജിന്റെയും സംയുക്ത അലുമ്നി സമ്മേളനവും, ചങ്ങനാശ്ശേരി അതിരൂപതയുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് ഊഷ്മള സ്വീകരണവും ഇന്ന് (മെയ് 2) വൈകുന്നേരം 4 മണി മുതൽ 7 മണി വരെ ബെഡ്ഫോർഡിന് സമീപമുള്ള മാർസ്റ്റൺ മോർട്ടെയ്ൻ വില്ലേജ് ഹാളിൽ വെച്ച് വിപുലമായി നടത്തപ്പെടുന്നു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുകയും, ചരിത്രപരമായി ഏറെ പ്രാധാന്യവുമുള്ളതുമായ
എസ് ബി, അസംപ്ഷൻ കോളേജുകളുടെ സംയുക്ത അലുമ്നി സമ്മേളനത്തിൽ പ്രത്യുത കലാലയങ്ങളുടെ രക്ഷാധികാരിയും, ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് പങ്ക് ചേരുന്നതാണ്. തോമസ് പിതാവിന് അലുമ്നി സമ്മേളനത്തിൽ വെച്ച് ഉജ്ജ്വല വരവേൽപ്പ് നല്‍കുമെന്നും, പിതാവിന്റെ മഹനീയ സാന്നിധ്യം സമ്മേളനത്തിൽ ഏറെ സന്തോഷവും അഭിമാനവും ആവേശവും പകരുമെന്നും സംഘാടകർ പറഞ്ഞു.
അലുമ്നി സമ്മേളനത്തിൽ പങ്കുചേരുവാനായി ഇതിനോടകം പേരുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും, അവരുടെ കുടുംബാംഗങ്ങളെയും, അഭ്യുദയകാംക്ഷികളെയും സംഗമത്തിലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നുവെന്നും, സമ്മേളന വിജയത്തിനായി ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും സംഘാടകർ അറിയിച്ചു.
Venue:
Marston Moretaine Village Hall
Bedford Road, Marston Moretaine, Bedford MK43 0LD
യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ യോർക്ഷെയർ & ഹമ്പർ റീജിയണിലെ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ മാസം 18 ന് ബ്രാഡ്ഫോർഡിലെ സെന്റ് കൊളമ്പസ് സ്കൂളിൽ വച്ച് നടന്നു. ഉച്ചക്ക് 3 മണിക്ക് ആരംഭിച്ച അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾക്ക് ശേഷം വയനാടൻ ടേസ്റ്റ് ഒരുക്കിയ ഭക്ഷണവും തുടർന്ന് അയർലണ്ടിൽ നിന്നുമുള്ള K North ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക് നെറ്റും നടന്നു. പരിപാടിയിലെ ഓഡിയോ വിഷ്വൽ പാർട്ണർ ആയിരുന്ന ലാഡ്സ് ഇവന്റസ് കീത്ത്ലിയുടെ അതിമനോഹരമായ ലൈറ്റ് & സൗണ്ട് ക്രമീകരണങ്ങൾ പരിപാടികൾക്ക് മിഴിവേകി.
അന്നേദിവസം മുൻവർഷങ്ങളിലേതുപോലെ ബാലറ്റ് പേപ്പർ വോട്ടിങ്ങിലൂടെ അടുത്ത രണ്ട് വർഷങ്ങളിലേക്കുള്ള അസോസിയേഷൻ ഭാരവാഹികളെ അസോസിയേഷൻ അംഗങ്ങൾ തെരെഞ്ഞെടുത്തു. ടോം തോമസ് (പ്രസിഡന്റ്), എൽദോ ജോർജ് (സെക്രട്ടറി), ജിസ്മോൻ ജോൺ (ട്രെഷറർ), അനൂപ ഒറാസ്ക (വൈസ് പ്രസിഡന്റ്), ടീന അരുൺ (ജോയിന്റ് സെക്രട്ടറി) എന്നിവരെ പ്രധാന ചുമതലകളിലേക്ക് തിരഞ്ഞെടുത്തു. കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിമൽ ജോയി, ഷിഹാസ് സലിം, ഷിബു ജോർജ്, ഷിബിൻ ആന്റണി, അജാസ് ജമാൽ, ലാൽജോ ജോസ് എന്നിവരെയും തിരഞ്ഞെടുത്തു.
പരിപാടിയിൽ കമ്മിറ്റി മെമ്പർ സിന്റോ വർഗീസ് സ്വാഗതവും, ഷിബു ജോർജ് ഈസ്റ്റർ വിഷു ഈദ് സന്ദേശവും, ഷിഹാസ് സലിം നന്ദിയും രേഖപ്പെടുത്തി.
SPIRITUAL
ശ്രീനാരായണ ഗുരുദേവന്റെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന വിശ്വമാനവിക സന്ദേശം ഇന്നത്തെ യുവതലമുറയ്ക്ക് ഏറ്റവും വലിയ വഴികാട്ടിയാണെന്ന് റവ. ഫാ. അനീഷ് ക്ലീറ്റസ് (OFM Cap.) പ്രസ്താവിച്ചു. യു കെ യിലെ ശിവഗിരി ആശ്രമത്തില്‍ സേവനം യു കെ ബിര്‍മിങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിഷു ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയും വിദ്വേഷവും വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍, മനുഷ്യരെ ജാതിയുടേയോ മതത്തിന്റേയോ അടിസ്ഥാനത്തിലല്ല, മറിച്ച് മനുഷ്യത്വത്തിന്റെ പേരില്‍ കാണേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഗുരുദേവ ദര്‍ശനങ്ങള്‍ പ്രവാസി മണ്ണിലും ഏറെ പ്രസക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിവഗിരി ആശ്രമം സെക്രട്ടറി സജീഷ് ദാമോദരന്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ശശിധരന്, സേവനം യു കെ ഡയറക്ടര്‍ ബോര്‍ഡ് അംഗം അനീഷ് കുമാര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സാജന് കരുണാകരന്, വേണു ചാലക്കുടി, ബിര്‍മിങ്ഹാം കുടുംബ യൂണിറ്റ് സെക്രട്ടറി അനീഷ് ആലുവ, ഗുരുമിത്ര കോര്‍ഡിനേറ്റര്‍ നയന പ്രിജി എന്നിവരടങ്ങിയ സംഘം ചേര്‍ന്ന് ഫാ. അനീഷ് ക്ലീറ്റസിനെ സ്വീകരിച്ചു.
ബര്‍മിങ്ഹാം കുടുംബ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാസാംസ്കാരിക പരിപാടികളും വിഭവസമൃദ്ധമായ വിഷു സദ്യയും ഒരുക്കിയിരുന്നു. യു കെ യിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു.
മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ പ്രാര്‍ത്ഥനാ യോഗത്തിന്റെ ഒന്നാം വാര്‍ഷിക കോണ്‍ഫ്രന്‍സ് ഈ മാസം പതിനാറാം തീയതി ശനിയാഴ്ച ലണ്ടന്‍ ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ച് നടത്തുന്നു.
ഭദ്രാസക മെത്രാപ്പോലീത്ത എബ്രഹാം മാര്‍ സ്റ്റെഫാനോസ് തിരുമേനിയുടെയും ഭദ്രാസന പ്രാര്‍ത്ഥനയോഗത്തിന്റെ വൈസ് പ്രസിഡന്റ് ഫാദര്‍ മാത്യൂസ് കുര്യാക്കോസ്, ഭദ്രാസന പ്രാര്‍ത്ഥനയോഗം ജനറല്‍ സെക്രട്ടറി വില്‍സണ്‍ ജോര്‍ജിന്റെയും പ്രോഗ്രാം കണ്‍വീനര്‍ ജേക്കബ് മുരിങ്ങയിലിന്റെയും ഭദ്രാസനത്തിന്റെ എല്ലാ ദേവാലയത്തിന്റെയും യൂണിറ്റ് സെക്രട്ടറിമാരുടെയും നേതൃത്വത്തില്‍ വിവിധ പരിപാടികളോടുകൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
വിശ്വാസികളായ ഏവരെയും ആ കോണ്‍ഫറന്‍സിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം സാദരം ക്ഷണിച്ചുകൊള്ളുന്നു. പ്രസ്തുത യോഗത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത അധ്യക്ഷന്‍ വഹിക്കുന്നതും ഇടുക്കി Diosece OCYM Vice President Rev Fr. Jose Samuel, London St Gregorious Indian Orthodox Cathedral Vicar Rev Fr Nithin Prasad Koshy എന്നിവര്‍ ബൈബിള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും.
രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയോട് കൂടി ഈ വര്‍ഷത്തെ Prayer Group Annual Confrence ആരംഭിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രാര്‍ത്ഥനായോഗം വൈസ് പ്രസിഡന്റ് Rev ഫാദര്‍ മാത്യൂസ് കുര്യാക്കോസ്,(07832999325) Mr. വില്‍സണ്‍ ജോര്‍ജ്(07725737105), Mr Jacob Muringayil.(07735363614) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ലണ്ടൻ ∙ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് - യു.കെ. കൺവൻഷൻ 2026 ജൂൺ 13 മുതൽ 15 വരെ റോമിൽവെച്ച് നടത്തപ്പെടുന്നു. "വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി" (United in Faith and Love) എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോയുടെയും പോസ്റ്ററിന്റെയും ഔദ്യോഗിക പ്രകാശനം 2026 ഏപ്രിൽ 26-ന് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാബാവ തിരുവനന്തപുരത്ത് നിർവഹിച്ചു.
യൂറോപ്പ്-യു.കെ. യുടെ അപ്പസ്തോലിക് വിസിറ്റർ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് തിരുമേനി യു.കെയിലും കൺവൻഷൻ കോർഡിനേറ്റർ മോൺസിഞ്ഞോർ കുര്യാക്കോസ് ചെറുപുഴത്തോട്ടത്തിൽ റോമിലും പ്രകാശനത്തിന് നേതൃത്വം നൽകി.
കൺവൻഷനിൽ പങ്കുചേരുന്ന യു.കെ, ഇറ്റലി, ജർമ്മനി, സ്വിറ്റ്സർലാന്റ്, അയർലൻഡ്, മാൾട്ട, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ ഇടവകകളിലും പ്രകാശന ചടങ്ങുകൾ നടന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ, സഭയിലെ മെത്രാന്മാർ, വൈദികർ, സന്യസ്തർ, ആത്മീയ പ്രതിനിധികൾ തുടങ്ങിയവരാണ് കൺവൻഷനിൽ പങ്കെടുക്കുന്നത്. കൺവൻഷൻ നടത്തിപ്പിനായി അപ്പസ്തോലിക് വിസിറ്റർ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ ചെയർമാനായും മോൺ. ഡോ. കുര്യാക്കോസ് ചെറുപുഴത്തോട്ടത്തിൽ ജനറൽ കോർഡിനേറ്റർ ആയുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
SPECIAL REPORT
ഡിജിറ്റൽ ഐഡന്റിറ്റിയിലേക്ക് വലിയൊരു ചുവടുവയ്പ്പുമായി ഗൂഗിൾ. ആധാർ ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ ഇനി ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാം. സ്മാർട്ട്ഫോൺ ഡിജിറ്റൽ ഐഡി ഉപയോഗം സാധ്യമാക്കുന്നതിന്റെ ഭാഗമാണിത്.
എന്നാൽ ഇത് ആധാർ പോലെ ലിങ്ക് ചെയ്യേണ്ട ആവശ്യകതയില്ല. ഈ സംവിധാനത്തിലൂടെ വ്യക്തികൾക്ക് ആധാർ വേരിഫബിൾ ക്രെഡൻഷ്യൽ വഴി ഡിജിറ്റൽ ഐഡി വാലറ്റിൽ ചേർക്കാൻ കഴിയും. ഇത് സാധാരണ സ്കാൻ ചെയ്ത പിഡിഎഫ് അല്ല. തിരിച്ചറിയൽ അതോറിറ്റി സവിശേഷമായി ഒപ്പു വച്ച ഡിജിറ്റൽ രേഖയാണ്. ഫോട്ടോ, ജനനത്തിയതി പോലുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടും. ഈ ഐഡി ഫോണിൽ തന്നെ സൂക്ഷിക്കപ്പെടും. ക്ലൗഡിൽ ഒരു സാധാരണ ഫയലായിട്ട് ആയിരിക്കില്ല സൂക്ഷിക്കുന്നത്.
സുരക്ഷിതമായി ക്രിപ്റ്റോഗ്രഫി ഉപയോഗിച്ചാണ് സംരക്ഷണം നൽകുന്നത്. ആവശ്യത്തിന് മാത്രം വിവരങ്ങൾ പങ്കിടാം. ഇത് ഉപയോഗിച്ച് യാത്രയിൽ ചെക്ക് ഇന്നുകൾ, പ്രായം സ്ഥിരീകരിക്കൽ ചില കെവൈസി സേവനങ്ങൾ എന്നിവ വേഗത്തിൽ പൂർത്തിയാക്കാം.
പെട്ടെന്നുള്ള യാത്രകളിൽ ഐഡി കാർഡുകളെല്ലാം കൊണ്ടു നടക്കുകയെന്നത് ഒരു ബുദ്ധിമുട്ട് പിടിച്ച പണിയാണെന്ന് എല്ലാവരും ഒരു പോലെ പരാതി പറയുന്ന കാര്യമാണ്. എന്നാൽ, ഡിജിറ്റൽ വാലറ്റ് വരുന്നതോടെ ആ സങ്കടത്തിനാണ് പരിഹാരമാവുന്നത്. ഇനി യാത്രകളിൽ ഐഡി കാർഡുകളെടുക്കാൻ മറന്നാലും വിഷമിക്കേണ്ട വേഗത്തിൽ ചെക്കിൻ പൂർത്തിയാക്കാൻ ഈ ഡിജിറ്റൽ രേഖകൾ മതിയാവും.
എന്നാൽ, ഫോണിൽ രേഖകൾ സൂക്ഷിക്കുന്നതോടെയുള്ള സുരക്ഷയെക്കുറിച്ചും ആശങ്കയുണ്ട്. അതിനും കൃത്യമായ പരിഹാരമുണ്ട്. ഏപ്രിൽ 28 മുതൽ ഘട്ടമായാവും നിലവിൽ വരിക. എല്ലാ ഉപയോക്താക്കൾക്കും ആദ്യ ഘട്ടത്തിൽ ലഭ്യമാകില്ല. എന്നാൽ, അടുത്ത ആഴ്ചയോടെ എല്ലാ ഫോണുകളിലും ഗൂഗിൾ വാലറ്റ് സംവിധാനം ഉറപ്പാക്കും.
CINEMA
ടോളിവുഡ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. ചിത്രത്തില്‍ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ഇപ്പോഴിതാ താനും ജയിലര്‍ 2വില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് നടി മേഘ്ന രാജ്. താരം തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഈ ലോകത്തിന്ന് വിട്ടു പിരിഞ്ഞു പോയ മേഘ്നയുടെ ഭര്‍ത്താവായ ചിരു സര്‍ജയോടുള്ള വാക്കുകളായിട്ടാണ് ഈക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
'നമ്മള് ഒന്നായ നാള്‍മുതല്‍ ഞാന്‍ എടുക്കുന്ന ഓരോ ചുവടുവെയ്പ്പിലും നിന്റെ സാന്നിധ്യം ഞാന്‍ അറിയുന്നു. നീ ദൈവത്തോടു കൂടുതല്‍ അടുത്തിരിക്കുന്നതു പോലെ ഞാന്‍ നിന്നോടു കൂടുതല്‍ അടുത്തിരിക്കുന്നു. എന്നിലൂടെ നീ ജീവിക്കുന്നു, വാക്കുകള്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ നീ എന്നിലുണ്ട്. ഞാന്‍ സ്വപ്നം പോലും കാണാത്ത വിധത്തില്‍ ഇന്ത്യന്‍ സിനിമയുടെ ദൈവത്തെ കാണാന്‍ നീ എന്നെ പ്രേരിപ്പിച്ചു! ആ ഒരേയൊരു വ്യക്തിയായ രജനി സാറിനൊപ്പം ഒരു സിനിമ. നീയും അദ്ദേഹത്തെ ആരാധിച്ചിരുന്നു. അന്ന് നമ്മള് ഒരുമിച്ച് കണ്ട സ്വപ്നം ഇന്ന് പ്രാവര്‍ത്തികമാകാന്‍ പോവുകയാണ്'- ഭര്‍ത്താവ് ചിരഞ്ജീവി സര്ജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മേഘ്ന കുറിച്ചു.
2020 ജൂണില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മേഘ്നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. 2018 ലാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. റയാന് എന്ന് പേരുള്ള ഒരു മകനുണ്ട് ദമ്പതികള്‍ക്ക്.രജനീകാന്ത് നായകനായി നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ 1 തീയേറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു. രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷം ജൂണ്‍ 12 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.
തന്റെ കുഞ്ഞനിയത്തിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടി രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ആണിപ്പോൾ ശ്രദ്ധേയമാകുന്നത്. ഷിമാന്റെ പതിമൂന്നാം ജന്മദിനത്തോടനുബന്ധിച്ച് ഹൃദയസ്പർശിയായ കുറിപ്പും ചിത്രങ്ങളുമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
"എന്റെ പ്രിയപ്പെട്ടവൾക്ക് പതിമൂന്നാം ജന്മദിനാശംസകൾ! 13 വയസ്സ് എന്നത് വളരെ രസകരമായ പ്രായമാണ്, അത് ആവോളം ആസ്വദിക്കൂ. ഐ ലവ് യു സ്വീറ്റി...," രശ്മിക കുറിച്ചു. അനിയത്തിയുടെ ജന്മദിനാഘോഷത്തിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും താരം ഇതിനൊപ്പം ചേർത്തിട്ടുണ്ട്.
ഈ ഏപ്രിലിൽ 'സിബ്ലിങ്സ് ഡേ'യിലും അനിയത്തിയോടൊപ്പമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ച് രശ്മിക തന്റെ സ്നേഹം പ്രകടിപ്പിച്ചിരുന്നു. 2026 ഫെബ്രുവരി 26 നായിരുന്നു നടൻ വിജയ് ദേവരകൊണ്ടയുമായുള്ള രശ്മികയുടെ വിവാഹം.
വിവാഹശേഷം ഇരുവരും തങ്ങളുടെ പ്രൊഫഷണൽ തിരക്കുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത 'ദ് ഗേൾഫ്രണ്ട്' എന്ന ചിത്രത്തിലാണ് രശ്മിക അവസാനമായി എത്തിയത്. വിജയ് ദേവരകൊണ്ടയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം 'കിങ്ഡം' ആണ്.
ദിനേഷ് വിജൻ നിർമ്മിക്കുന്ന ബോളിവുഡ് ചിത്രം 'കോക്ടെയിൽ 2' ആണ് രശ്മികയുടെ ഇനി വരാനിരിക്കുന്ന പ്രധാന പ്രൊജക്ട്. രശ്മികയും വിജയ്യും ഒന്നിച്ചെത്തുന്ന രണബാലി എന്ന ചിത്രവും താരദമ്പതികളുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
വീണ്ടും സോഷ്യല്‍ മീഡിയയ്ക്ക് തീയിട്ട് ഐശ്വര്യ ലക്ഷ്മി. കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയില്‍ നിന്നുള്ള ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഗ്ലാമറസ് ലുക്കിലുള്ള ഐശ്വര്യയുടെ ലുക്കിന് ആരാധകര്‍ കയ്യടിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് നടന്നൊരു ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഐശ്വര്യ ലക്ഷ്മി. വൈറ്റ് ഗൗണ്‍ ആയിരുന്നു താരം ധരിച്ചിരുന്നത്. ഭംഗി കൂട്ടാന്‍ മിനിമലായ ആഭരണങ്ങളും. ഐശ്വര്യയുടെ ഗ്ലാമര്‍ ലുക്ക് ആരാധകര്‍ ഏറ്റെടുക്കുമ്പോള്‍ മറ്റ് ചിലര്‍ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ത്തുന്നുണ്ട്. ഐശ്വര്യയുടെ ഡ്രസിന്റെ നെക്ക് ആണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.
'സിനിമയില്‍ അവസരം കുറഞ്ഞു, അതുകൊണ്ടാണ് ഇങ്ങനെയുള്ള വസ്ത്രം ധരിച്ച് ഇറങ്ങിയത്. നാണമാവുന്നില്ലേ? ലജ്ജാകരം, ഇവരെ കണ്ടാണ് പെണ്പിള്ളേരൊക്കെ ഇങ്ങനെയുള്ള ഡ്രസ് കോപ്പിയടിക്കുന്നത്, ഇങ്ങനെ കാണിച്ചാലേ അവസരം കിട്ടുകയുള്ളോ, കഷ്ടം. അറിവും വിവരവും ഉള്ള കുട്ടികള്‍ ഇങ്ങനെ കാണിക്കുന്നത് എന്തിനാ? മോഡേണ്‍ ഡ്രസ് മാന്യമായി ഇട്ടാലും സുന്ദരി ആണല്ലോ. ഇത് അല്‍പ്പം കടന്നുപോയി' എന്നൊക്കെയാണ് വിമര്‍ശനങ്ങള്‍.
മുമ്പും വസ്ത്രധാരണത്തിന്റെ പേരില്‍ ഐശ്വര്യയ്ക്ക് ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് മഞ്ഞ നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ സ്ലീവ്ലെസ് വസ്ത്രം ധരിച്ചെത്തിയതിനായിരുന്നു വിമര്‍ശനം. അതേസമയം ഐശ്വര്യ ലക്ഷ്മി സോഷ്യല്‍ മീഡിയയിലില്ല.
NAMMUDE NAADU
ഒരു മാസത്തോളം നീണ്ട സസ്പെന്‍സിന് ഇന്ന് അവസാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം എന്ത് വിധിയെഴുതിയെന്ന് ഇന്നറിയാം. വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍ ആരംഭിക്കും. രാവിലെ 8 മുതല്‍ തപാല്‍ വോട്ടുകളും 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകളും എണ്ണും. സ്ട്രോങ് റൂമില്‍നിന്നു തപാല്‍ വോട്ടുകള്‍ ആദ്യം വോട്ടെണ്ണല്‍ ഹാളില്‍ എത്തിച്ച് 50 വീതം കെട്ടുകളാക്കിയാണ് എണ്ണുക.
43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍. ആദ്യ ഫലസൂചനകള്‍ 9 മണിയോടെ അറിയാം. ഓരോ റൗണ്ടും പൂര്‍ത്തിയാകാന്‍ അര മണിക്കൂര്‍ വരെ വേണ്ടിവരാം. വൈകിട്ട് 5 മണിയോടെ മുഴുവന്‍ ഫലവും പുറത്തുവരും. 2.71 കോടി വോട്ടര്‍മാര്‍, 30,495 ബൂത്തുകളിലും അല്ലാതെയും രേഖപ്പെടുത്തിയ വോട്ടാണ് എണ്ണുന്നത്. ഓരോ റൗണ്ടിലുമുള്ള വോട്ടുവിവരങ്ങള്‍ results.eci.gov.in എന്ന പോര്‍ട്ടലിലും ECINET മൊബൈല്‍ ആപ്പിലും കിട്ടും.
കേരളത്തിനു പുറമേ തമിഴ്നാട്, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു നടക്കും. സാമാജികരുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന 6 സംസ്ഥാനങ്ങളിലെ 8 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും. തമിഴ്നാട്ടിൽ 234, ബംഗാളിൽ 294, അസമിൽ 126, പുതുച്ചേരിയിൽ 30 എന്നിങ്ങനെ 824 മണ്ഡലങ്ങളാണുള്ളത്. ഇതിൽ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിലെ വോട്ടെണ്ണൽ 24നേ നടക്കൂ. ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന പരാതികളെത്തുടർന്ന് 21ന് ഇവിടെ റീപോളിങ് പ്രഖ്യാപിച്ചിട്ടുണ്ട്..
ഹോർമുസ് കടലിടുക്കിന് സമീപം ചരക്കുകപ്പലിനു നേരേ ആക്രമണം. ചരക്ക് കപ്പലിനെ നിരവധി ചെറിയ ബോട്ടുകൾ വളഞ്ഞ് ആക്രമിച്ചതായി ബ്രിട്ടിഷ് സൈന്യത്തിന്റെ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായതിനു ശേഷം ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യുന്ന 24-ാമത്തെ ആക്രമണമാണിത്.
ഇറാനിലെ സിരിക്കിന് സമീപത്തുവെച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. കപ്പലിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഈ ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള യാത്രയിൽ അതീവ ജാഗ്രത വേണമെന്ന മുന്നറിയിപ്പും ബന്ധപ്പെട്ട ഏജൻസികൾ നൽകിയിട്ടുണ്ട്.
കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടേതാണെന്ന നിലപാടിലാണ് ഇറാൻ. അമേരിക്കയോ ഇസ്രയേലുമായോ ബന്ധമില്ലാത്ത കപ്പലുകൾക്ക് നിശ്ചിത ടോൾ അടച്ച് സുരക്ഷിതമായി കടന്നുപോകാമെന്നാണ് ഇറാൻ അധികാരികളുടെ വാദം. മേഖലയിൽ മൂന്ന് ആഴ്ചയായി വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും സ്ഥിതി ഇപ്പോഴും അതീവ സംഘർഷഭരിതമാണെന്ന് സൂചനകൾ തുടരുന്നു. ആവശ്യമുണ്ടെങ്കിൽ വീണ്ടും സൈനിക നടപടികൾ ഉണ്ടാകാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, ഇറാൻ ആവശ്യപ്പെടുന്ന ടോൾ അടച്ച് കടന്നുപോകുന്നത് ഉപരോധ ലംഘനമായി കണക്കാക്കുമെന്ന മുന്നറിയിപ്പാണ് അമേരിക്ക നൽകിയിരിക്കുന്നത്. അത്തരമൊരു ഇടപാടിൽ ഏർപ്പെടുന്ന കപ്പൽ കമ്പനികൾക്കെതിരെ നടപടിയുണ്ടാകാമെന്നും യു.എസ്. വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ആഗോള വ്യാപാരത്തിലും എണ്ണവിപണിയിലും വലിയ അനിശ്ചിതത്വമാണ് രൂപപ്പെട്ടിരിക്കുന്നത്.
Channels
മോശം കമന്റിട്ടയാള്‍ക്ക് മറുപടി നല്കി നടിയും ബിഗ് ബോസ് താരവുമായ ബിന്നി സെബാസ്റ്റ്യന്‍. കഴിഞ്ഞ ദിവസം നടന്നൊരു ഉദ്ഘാടനത്തിന് ബിന്നി ധരിച്ച വസ്ത്രത്തെക്കുറിച്ച് മോശം രീതിയില്‍ കമന്റ് ചെയ്തയാളുടെ ഫോട്ടോയും പ്രൊഫൈലും പുറത്തു വിട്ടു കൊണ്ടായിരുന്നു പ്രതികരണം. ബിന്നിയുടെ പ്രതികരണം ഇങ്ങനെയാണ്:
ഇത് ചില നെഗറ്റീവോളീസിന് മാത്രമാണുള്ളതാണ്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിന് പോയിരുന്നു. ഫുള്‍ ലെങ്ത് ഉള്ള സ്കേര്‍ട്ടും ക്രോപ്പ് ടോപ്പുമായിരുന്നു ധരിച്ചിരുന്നത്. സാരി മാത്രമാണ് സ്ത്രീകള്‍ ധരിക്കേണ്ടത്, അതും നിങ്ങള്‍ ചിന്തിച്ചു വച്ചിരിക്കുന്നത് പോലെ ധരിച്ചാല്‍ മാത്രമേ ഡ്രസ് ആവുകയുള്ളൂ, ബാക്കിയുള്ളവര്‍ക്ക് വസ്ത്ര സ്വാതന്ത്ര്യമൊന്നും ഇല്ല എന്ന ആശചയം മുറുകെ പിടിച്ച് ചാവാന്‍ നില്ക്കുന്ന കുറേ കമന്റോളീസുണ്ട്. അതില്‍ ഒരു ചേട്ടനാണിത്.
ഈ ചേട്ടന് കമന്റ് ചെയ്തിരിക്കുന്നത് സാരിയുടെ ഷോപ്പ് തുടങ്ങി അടിപ്പാവാട ഇട്ടാണോ നടക്കുന്നത്? എന്നാണ്. വിദ്യാഭ്യാസം കുറവാണെന്ന് തോന്നുന്നു. സാരമില്ല. ആശയം വളരെ വലുതാണല്ലോ. അടിപ്പാവാട ഇട്ടു നടന്നാല്‍ എന്താണ് കുഴപ്പം? അടിപ്പാവാട അത്രയ്ക്ക് മോശമാണോ ചേട്ടാ, ഇടാതെ നടക്കുന്നതല്ലേ മോശം, ഞങ്ങളൊക്കെ അങ്ങനെയാണ് പഠിച്ചത്.
പിന്നെ അടിപ്പാവാട എന്താണ് മോഡേണ്‍ സ്കേര്‍ട്ട് എന്താണ് എന്നൊന്നും അറിയാത്തതും ഞാന്‍ വിട്ടു. ആ അറിവില്ലായ്മ ഞാന്‍ ക്ഷമിച്ചു. പക്ഷെ എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ചേട്ടന്റെ ഭാര്യയറിഞ്ഞാല്‍ മോശമല്ലേ ചേട്ടാ. അതും രണ്ട് പെണ്‍കുട്ടികളുമുണ്ട്. അവര്‍ നാളെ വളര്‍ന്ന് വരേണ്ടതല്ലേ. അവരും ഈ പറയുന്ന സാധനങ്ങള്‍ ഇട്ട് നടക്കേണ്ടതാണ്. അവര്‍ വളര്‍ന്ന് വലുതാവുമ്പോഴേക്കും പത്ത് ഇരുപത്തഞ്ച് വര്‍ഷം ആവുമല്ലോ. അപ്പോഴും ചേട്ടന് പറയുമ്പോലെ സാരിയും ഉടുത്ത് ആ കുട്ടികള്‍ നടക്കണോ.
പാവാട ഇടാന്‍ പാടില്ലെന്ന് പറയുന്നതൊക്കെ മോശമാണ്. ശരിക്കും അത് ഇടാതെ പോയാലാണ് പ്രശ്നം. പിന്നെ വേറൊരാളുടെ ഭാര്യയെ പറ്റിയും സ്ത്രീകളെ പറ്റിയും അവരുടെ അടിപ്പാവാടയെ പറ്റിയും അന്വേഷിക്കുന്നത് കുടുംബത്തില്‍ പിറന്നവര്‍ക്ക് ചേര്‍ന്ന പണിയാണോ? ഒന്ന് ആലോചിച്ച് നോക്കൂ.
ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാനും സജ്നയും വേർപിരിഞ്ഞ സംഭവത്തിൽ തന്റെ പേര് ചേർത്ത് പ്രചരിപ്പിക്കുന്നതിനെതിരെ പ്രതികരിച്ച് നടിയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ സൂര്യ ജെ. മേനോൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സൂര്യ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. സജ്നയും ഫിറോസും തമ്മിലുള്ള വേർപിരിയലിന് കാരണം, ബിഗ് ബോസിലെ മറ്റൊരു വനിതാ മത്സരാർത്ഥിയുമായുള്ള ഫിറോസിന്റെ ബന്ധമാണെന്ന് സജ്ന വെളിപ്പെടുത്തിയതിന് പിന്നാലെ, ആ വ്യക്തി സൂര്യയാണെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം വ്യാപകമായിരുന്നു.
ഇത്തരം പ്രചാരണങ്ങൾ ബോധപൂർവം നടത്തുന്നതായി ആരോപിച്ച സൂര്യ, ബിഗ് ബോസ് കാലം മുതൽ തന്നെ ലക്ഷ്യമിട്ട് ചിലർ നിരന്തരം അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയുമാണെന്ന് പറഞ്ഞു. ഫിറോസിന്റെയും സജ്നയുടെയും കുടുംബജീവിതവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, അവരുടെ ജീവിതത്തിൽ ഒരു “ഗസ്റ്റ് അപ്പിയറൻസ്” പോലും നടത്തിയിട്ടില്ലെന്നും സൂര്യ വ്യക്തമാക്കി.
സജ്ന ഇപ്പോഴും തന്റെ അടുത്ത സുഹൃത്താണെന്നും, അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങൾ വേദനിപ്പിക്കുന്നതാണെന്നും സൂര്യ കൂട്ടിച്ചേർത്തു. “മാനസികമായി ഇത്രയും അധഃപതിച്ച ആളുകൾ” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ താരം പങ്കുവച്ചത്.
‘‘ഞാനിപ്പോൾ ഇങ്ങനെ ഒരു വിഡിയോ ചെയ്യാൻ കാരണമുണ്ട്. നമ്മുടെ സീസണിൽ ഉണ്ടായിരുന്ന സജ്ന ഫിറോസിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട ഒരു കേസ് ഇപ്പോ സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുന്നുണ്ട്. അപ്പോ അതിൽ സജ്ന ഒരു സ്റ്റേറ്റ്മെന്റ് പറയുന്നുണ്ട്, മൂന്നാമത് ഒരു വനിതാ മത്സരാർഥി അവരുടെ ജീവിതത്തിലേക്ക് ഇൻവോൾവഡ് ആയി എന്നുള്ള ഒരു കാര്യം.
അപ്പോൾ ആട്ടിൻതോലിട്ട കുറച്ച് ചെന്നായിക്കൾ അതായത് ബിഗ് ബോസ് മുതലേ എന്നെ ഹേറ്റ് ചെയ്തു നടക്കുന്ന കുറച്ചു പേർ അതിന്റെ ഇടയിൽ കൂടെ എന്റെ പേര് നശിപ്പിക്കാൻ വേണ്ടി കമന്റ്സ് ഇടുന്നതായിട്ട് ഞാൻ അറിഞ്ഞു. ആ ആട്ടിൻ തോലിട്ട ചെന്നായ്ക്കളോടാണ് പറയുന്നത് ആ വ്യക്തി ഞാനല്ല കേട്ടോ. നിങ്ങളെ വിഷമിപ്പിക്കുന്നതിൽ സങ്കടമുണ്ട്, പക്ഷേ ഞാനല്ല ആ വ്യക്തി.
അവരുടെ കുടുംബ ജീവിതത്തിൽ അവരുടെ ആ ഒരു ജീവിതം ഉണ്ടല്ലോ അതിനടുത്ത് ഒരു ഗസ്റ്റ് അപ്പിയറൻസ് പോലും ഞാൻ ചെയ്തിട്ടില്ല. സജ്ന ഇപ്പോഴും എന്റെ നല്ലൊരു സുഹൃത്ത് മാത്രമാണ്. ഒരിക്കലും അവരുടെ ജീവിതം നശിപ്പിക്കാൻ വേണ്ടിയിട്ടൊന്നും ഞാൻ അത്രയും ലോക്കൽ അല്ല. നിങ്ങൾ അങ്ങനെ ആഗ്രഹിക്കുന്നുണ്ടാവും, കമന്റ്സ് ഇട്ട ആളുകൾ, പക്ഷേ നിങ്ങളുടെ സ്വഭാവം അല്ല എനിക്ക്. അത് ആദ്യം മനസ്സിലാക്കുക അതുകൊണ്ട് ഇപ്പോഴേ പറയുകയാണ് ആ വ്യക്തി ഞാനല്ല.’’– സൂര്യ പറഞ്ഞു
ഇത്തവണ ജനവിധി തേടിയവരില്‍ ഒരാളായി ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാരുമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ അഖില്‍ മാരാര്‍ തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പ്രഖ്യാപിക്കാനിരിക്കെ അഖില്‍ മാരാരുടെ പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്.
തനിക്ക് എത്ര വോട്ടാകും ലഭിക്കുക എന്ന് പ്രവചിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുകയാണ് അഖില്‍. ''എത്ര വോട്ട് എനിക്ക് ലഭിക്കാം. കറക്റ്റ് ആയി പറയുന്നവരില്‍ ഒരാള്‍ക്ക് എന്റെ വക ഒരു ഉഗ്രന്‍ സമ്മാനം. നിങ്ങളുടെ ചിന്തകള്‍ അറിയാനുള്ള ആഗ്രഹം മാത്രം. ചുമ്മാ ആക്ഷേപിക്കാന്‍ കമന്റ് ഇടാതെ ഏറെക്കുറെ ശെരി എന്ന് തോന്നുന്ന കണക്ക് ഇട്ടോളൂ. ഒരാള്‍ക്ക് ഒരു കമന്റ് മാത്രം'' എന്നായിരുന്നു അഖില്‍ മാരാരുടെ പോസ്റ്റ്.
പിന്നാലെ കമന്റുകളുമായി സോഷ്യല്‍ മീഡിയയെത്തി. എന്നാല്‍ അഖില്‍ പ്രതീക്ഷിച്ചത് പോലെ ആയികുന്നില്ല സോഷ്യല്‍ മീഡിയയുടെ പ്രതികരണം. താരത്തെ വിമര്‍ശിച്ചും ട്രോളിയുമൊക്കെയാണ് സോഷ്യല്‍ മീഡിയ മറുപടി നല്‍കുന്നത്. 'ഒട്ടിന്റെ എണ്ണം പറയാന്‍ പറ്റില്ല പക്ഷെ ഒന്ന് പറയാം 100% തോല്‍ക്കും, അഖില്‍ ചേട്ടന് ലഭിക്കുന്ന വോട്ടിന്റെ എണ്ണം ന്തരോ ന്തോ. പക്ഷെ, തോല്‍വി സ്ഥാനാര്‍ഥികളെ ലിസ്റ്റില്‍ മുന്‍നിരയില്‍ തന്നെ ചേട്ടന്റെ ഫോട്ടോ വരും'' എന്നായിരുന്നു ചിലരുടെ പ്രതികരണം.
'എന്റെ കൂടെ നിയമ സഭയില്‍ ശോഭേച്ചി യും ഉണ്ടാകും''എന്നായിരുന്നല്ലോ നേരെത്തെ പറഞ്ഞിരുന്നത്. ആ കണക്ക് വെച്ച് ഭൂരിപക്ഷം അല്ലേ ചോദിക്കേണ്ടത്, കേരളത്തിലെ അമ്മമാരുടെ വോട്ട് മൊത്തം നിനക്ക് അല്ലെ. അമ്മാതിരി തോന്നിവാസം അല്ലെ ഒരു ഉളുപ്പും ഇല്ലാതെ നീ പറഞ്ഞത്. ദൈവം ഉണ്ടെങ്കില്‍ നീ എട്ട് നിലയില്‍ പൊട്ടും മാരാരെ നീ നോക്കിക്കോ, ഒരു കാര്യം പറയാം. നി ഒരിക്കലും ജയിക്കാന്‍ പോവുന്നില്ല, ജയിക്കാനും പാടില്ല. വര്‍ഗീയ മുക്ത കേരളം ആകും 4 ലെ റിസള്‍ട്ട്, കുടുംബത്തില്‍ നിന്നും നോക്കിയാല്‍ വിരലില്‍ എണ്ണാവുന്നതെ ഉണ്ടാവൂ'' എന്നും ചിലര്‍ പറയുന്നു.
''ഇലക്ഷനില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. മിസ്റ്റര്‍ അഖില്‍ മാരാര്‍,താങ്കളോട് ഒരു കാര്യം പറയാതെ വയ്യ. തിങ്കളാഴ്ച്ച റിസള്‍ട്ട് വന്നുകഴിയുമ്പോള്‍ താങ്കള്‍ തോല്ക്കുകയാണെങ്കില് ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്നവരില്‍ ഒരാള്‍ ആയിരിക്കും താങ്കള്‍. അതിന് പ്രധാന കാരണം താങ്കളുടെ പാര്‍ട്ടിയോ ഉള്‍പ്പെടുന്ന മുന്നണിയോ ഒന്നും അല്ല..താങ്കളുടെ സമീപനം തന്നെ പ്രശ്നം. ഇലക്ഷന് ക്യാമ്പയിന് സമയത്ത് പ്രത്യേകിച്ച് സോഷ്യല്‍ മീഡിയായില്‍ ജനപ്രതിനിധിയാവാന്‍ യോഗ്യതയുള്ള പക്വതയുള്ള വ്യക്തി എന്ന നിലയില്‍ ആയിരുന്നില്ല താങ്കളുടെ പ്രതികരണങ്ങളും സംസാരവും'' എന്നായിരുന്നു മറ്റൊരു പ്രതികരണം.
ബിഗ് ബോസിലൂടെ ജീവിതം മാറിമറിഞ്ഞ താരമാണ് ദിൽഷ പ്രസന്നൻ. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ ഷോയുടെ നാലാം സീസണിലെ വിജയിയാണ് ദില്‍ഷ. സോഷ്യല്‍ മീഡിയയിലെ താരം കൂടിയാണ് ദില്‍ഷ. ഫോട്ടാഷൂട്ടും റീലുമൊക്കെയായി എപ്പോഴും താരം നിറഞ്ഞു നില്‍ക്കാറുണ്ട്. ദില്‍ഷ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യലിടങ്ങളില്‍ ഹിറ്റാകാറുമുണ്ട്. സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇപ്പോള്‍ ദില്‍ഷയുടെ സോഷ്യല്‍ ഫീഡ് നിറയെ.
രണ്ടു സഹോദരിമാരാണ് ദില്ഷയ്ക്കുള്ളത്. ഇളയ സഹോദരി ഷേഖ പ്രസന്നനാണ് ഇപ്പോള്‍ വിവാഹിതയാകാൻ പോകുന്നത്. ദീർഘനാളായി സുഹൃത്തായ സൂരജ് ആണ് ഷേഖയുടെ വരൻ. ഷേഖയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളാണ് ദില്‍ഷ പങ്കുവെച്ചിരിക്കുന്നത്. ''താന്‍ സ്നേഹിച്ച വ്യക്തിയുമായി എന്റെ സഹോദരിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നു. വഴക്കുകളും പ്രണയവും കരുതലും പിന്തുണയും സന്തോഷവും ഒരുപാട് പ്രതിസന്ധികളും നിറഞ്ഞ ആ വലിയ യാത്രയ്ക്ക് ശേഷം, ഈ നിമിഷം സത്യത്തില്‍ വളരെ സവിശേഷമായി തോന്നുന്നു. എല്ലാ കാര്യങ്ങളിലും അവര്‍ എപ്പോഴും പരസ്പരം താങ്ങായി ഉണ്ടായിരുന്നു. അവള് തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയതിലും ഇപ്പോള്‍ സുരക്ഷിതമായ കൈകളില്‍ എത്തിയതിലും ഞാനും ചിന്നയും ഒരുപാട് സന്തോഷത്തിലാണ്. പ്രിയപ്പെട്ടവര്‍ക്ക് വിവാഹനിശ്ചയ ആശംസകള്‍'', എന്നാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ദില്‍ഷ ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്.
ദില്‍ഷയുടെ ഫോട്ടോഷൂട്ടുകള്‍ എന്നും സ്പെഷ്യലാണ് ആരാധകർക്ക്. അത്രയെറെ ആഴത്തിലുള്ളതായിരിക്കും അവയെന്നതാണ് പ്രത്യേകത. അതുപോലെ തന്നെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സെലിബ്രിറ്റികളും സഹപ്രവർത്തരും ആരാധകരുമടക്കം നിരവധിപ്പേർ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.
ഷിയാസ് കരീമിനെതിരായ പീഡനക്കേസില്‍ പ്രതികരണവുമായി നടി ലക്ഷ്മി പ്രിയ. വാര്‍ത്ത പങ്കിട്ടു കൊണ്ട് ഷിയാസിനെ പരിഹസിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. 'കിതാബില്‍ ഇത് പറഞ്ഞിട്ടുണ്ടോ ആവോ?' എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ പരിഹാസം. നേര്തതെ കിതാബില്‍ പറഞ്ഞിട്ടുള്ളതിനാലാണ് പന്നി കഴിക്കാത്തതെന്ന് ഷിയാസ് പറഞ്ഞിരുന്നു. ഇതിനെയാണ് ലക്ഷ്മി പ്രിയ പരിഹസിക്കുന്നത്.
പിന്നാലെ ഷിയാസിനെതിരെ പോസ്റ്റുമായി എത്തുകയും ചെയ്തു ലക്ഷ്മി പ്രിയ. ഇയാളുടെ പേരില്‍ ഇപ്പോള്‍ രണ്ടാമത്തെ പീഡന കേസ് ആണ്. കിതാബ് അനുസരിച്ചു മാത്രമാണോ അപ്പോ ഇയാള്‍ ജീവിക്കുന്നത്? എന്നാണ് ലക്ഷ്മി പ്രിയ ചോദിക്കുന്നത്. ആ വാക്കുകളിലേക്ക്:
ഞാന്‍ ഷിയാസ് കരീമിന്റെ കിതാബ് പഠിച്ചിട്ടില്ല. അത് ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. എന്തു കാര്യവും പഠിക്കുന്നത് നല്ലതായതിനാല്‍ ആ കിതാബ് ഞാന്‍ പഠിയ്ക്കാത്തതില്‍ എനിക്ക് നിരാശയുണ്ട്. പഠിച്ചിരുന്നുവെങ്കില്‍ ഖുര്‍ആന്‍ എന്തു പറയുന്നു എന്ന് പറഞ്ഞു കൊണ്ട് ശ്രീ ആരിഫ് ഹുസൈന് ജിയെപ്പോലെ എനിക്കും സമര്‍ത്ഥിക്കമായിരുന്നു. ഒരറിവും നിസാരമല്ല. ഇത് മലയാളത്തില്‍ അല്ലാത്തതിനാല്‍ ഇനി പഠിക്കാനും നിവര്‍ത്തിയില്ല. മലയാളം പരിഭാഷ താല്‍പ്പര്യമില്ല. കാരണം വ്യാഖ്യാനം വ്യാഖ്യാതാവിന്റെ മതം അഥവാ അഭിപ്രായം അനുസരിച്ചു വ്യത്യാസപ്പെട്ടേക്കാം.
ഉദാഹരണത്തിന് ഖുര്‍ആന്‍ അരച്ച് കലക്കി കുടിച്ച് പഠിച്ച എന്നെ വളര്‍ത്തിയ എന്റെ അച്ഛന്റെ അമ്മ, എന്റെ വാപ്പുമ്മ മരണം വരെയും പ്രസവിക്കുന്ന ഒരു ജീവിയുടെയും മാംസം ഭക്ഷിച്ചിരുന്നില്ല. അതായത് പ്രസവിക്കുന്ന മത്സ്യങ്ങള്‍ ആയ സ്രാവ്, തിരണ്ടി,കൂടാതെ പെണ്ണാട്, പശുവിന് മാംസം എരുമയുടെ മാംസം ഇവ. എന്നോട് വാപ്പുമ്മ പറഞ്ഞിരുന്നത് ഖുര്‍ആന്‍ അത് അനുവദിക്കുന്നില്ല എന്നാണ്. എനിക്ക് സത്യത്തില്‍ ആ വിഷയത്തില്‍ ഖുര്‍ആന്‍ എന്തു പറയുന്നു എന്ന് അറിയില്ല.അവര്‍ എപ്പോഴും സാത്വിക ഭക്ഷണങ്ങളും ചെറിയ മത്സ്യങ്ങളും ശീലിച്ചു പോന്നിരുന്നു. അതുകൊണ്ട് തന്നെ അത്തരം ഭക്ഷണം ശീലിച്ചു പോന്ന എനിക്ക് വലിയ ജീവികളുടെ മാംസവും വലിയ മത്സ്യങ്ങളും ഭയമാണ്. അതിനാല്‍ വെജിറ്റേറിയന്‍ ആവാന്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. അപ്പോള്‍ ഭക്ഷണം എന്നത് ശീലമാണ്!
എന്നാല്‍ ഇതേ ഖുര്‍ആന്‍ ഒക്കെ പഠിച്ച എന്റെ ഉമ്മയുടെ വീട്ടില്‍ ചെന്നപ്പോള്‍ എന്റെ പ്രസവിച്ച് കിടക്കുന്ന മൂത്ത ചേച്ചിയ്ക്ക് കൊടുക്കാന്‍ എന്റെ ഉമ്മ ( എന്നെപ്പോലെ മോരും തൈരും മാത്രം കഴിയ്ക്കുന്ന എന്റെ ഉമ്മ ) ഒരു ഭീമാകാരന്‍ സ്രാവിനെ വൃത്തിയാക്കുന്നു. പ്രസവിക്കുന്ന ജീവിയെ പ്രസവിച്ച് കിടക്കുന്ന ഒരു സ്ത്രീയ്ക്ക് പാലുണ്ടാകാന് നല്കുന്നു. ഞാന്‍ ഉമ്മയോട് ചോദിച്ചപ്പോള്‍ എന്റെ പച്ചക്കറി ഉമ്മ ഒഴികെ അവിടെയുള്ള എല്ലാവരും സ്രാവിനെ കഴിയ്ക്കുമത്രേ! ഞാന്‍ ഒന്നും മിണ്ടിയില്ല. ഖുര്‍ആന്‍ എന്തു പറയുന്നു എന്ന് അത് പഠിക്കാത്ത എനിക്ക് അറിയില്ലല്ലോ. അപ്പോ ഭക്ഷണം എന്നത് ശീലമാണ്!
ഈ പ്രസവിയ്ക്കുന്ന ജീവികളെ ഖുര്‍ആന്‍ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? അങ്ങനെ എങ്കില്‍ പശുവിന് മാംസം നിങ്ങള്‍ ശരിക്കും കഴിക്കാറുണ്ടോ? അതോ ഞങ്ങള്‍ സങ്കികളോടുള്ള വാശി കൊണ്ട് പറയുന്നതാണോ എന്ന് നല്ല ഭാഷയില്‍ നിങ്ങള്‍ക്ക് കമെന്റ് ചെയ്യാം. അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.എന്റെ അറിവില്‍ മെജോരിറ്റി മുസ്ലിംസും ബീഫ് എന്ന പേരില്‍ പശു അല്ല പോത്തിറച്ചി ആണ് കഴിക്കുന്നത്.
ഇനി ഷിയാസ് കരീം വിഷയത്തില്‍ ' ഇതും കിതാബില്‍ പറഞ്ഞിട്ടുണ്ടോ ' എന്ന് ചോദിക്കാന്‍ കാരണം കിതാബില്‍ പറഞ്ഞിട്ടുള്ളതിനാല്‍ അയാള്‍ പന്നി മാംസം കഴിക്കാറില്ല എന്നാണ്. ബീഫ് അഥവാ പശുവിന് മാംസം കഴിക്കാത്ത എല്ലാവരും ബിജെപി ആവണം എന്നുണ്ടോ? പിന്നെ ഇയാളുടെ പേരില്‍ ഇപ്പോള്‍ രണ്ടാമത്തെ പീഡന കേസ് ആണ്. കിതാബ് അനുസരിച്ചു മാത്രമാണോ അപ്പോ ഇയാള്‍ ജീവിക്കുന്നത്?
ഇയാള്‍ എന്റെ സുഹൃത്ത് അല്ല . സ്റ്റാര്‍ മാജിക്ക് ഷോയില്‍ ഇയാള്‍ വരുമ്പോ എനിക്ക് ഇയാളെ അറിയില്ല. ഇയാള്‍ എത്തിയ സമയത്ത് ഞാന്‍ 4 വര്‍ഷം ചെയ്ത ഷോ ഞാന്‍ മതിയാക്കിയിരുന്നു. പറഞ്ഞു വന്നത് ജാതിയും മതവും ഭക്ഷണ ശീലവും രാഷ്ട്രീയവും സൗഹൃദവുമൊക്കെ വ്യക്തിപരമായ ചോയ്സ് ആണ്.അതിനെ കൂട്ടിക്കുഴയ്ക്കാതെ ഇരിക്കുക. ഓം ലോകാ : സമസ്താ : സുഖിനോ ഭവന്തു :
ന.ബി: എന്റെ വോട്ട് എവിടെ എവിടെ എന്ന് കരയുന്ന സൈബര്‍ ആങ്ങളമാര്‍ക്ക് 2024 ലെ വോട്ട് ചെയ്ത ഫോട്ടോ സുക്കര്‍ അണ്ണന് ഓര്‍മ്മപ്പെടുത്തിയത് കാണിച്ചു തരുന്നു. ഡേയ് തൃപ്പൂണിത്തുറയില്‍ ഞാന്‍ പുതിയ വീട് വാങ്ങിയടെ. അഡ്രസ്സ് ചേഞ്ച് മൂലം ഞാന്‍ കൊടുത്ത രേഖകളുമായി ബന്ധപ്പെട്ട എന്തോ എറര്‍ മൂലം ഇത്തവണ വോട്ടില്ല. കൊള്ളാം അങ്ങ് തിരുവനന്തപുരത്ത് ഒരു പുരുഷന് സ്കാന്‍ ചെയ്തപ്പോള്‍ സ്കാന്‍ റിപ്പോര്‍ട്ടില്‍ ഗര്‍ഭപാത്രം ഉണ്ട് പോലും.ഇല്ലാത്ത ഗര്‍ഭ പാത്രം ഉണ്ടായതിലും വലുതല്ലല്ലോ ഉണ്ടായിരുന്ന വോട്ട് പോയത്. മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതി. നിങ്ങള്‍ ഇഷ്ടമുള്ള ഭക്ഷണം ഒക്കെ കഴിച്ചു സന്തോഷമായി ഇരിക്കൂ.
BUSINESS
എ.ഐ മേഖലയില്‍ കോടിക്കണക്കിനു ഡോളര്‍ നിക്ഷേപിക്കാന്‍ ലോകത്തെ വമ്പന്‍ ടെക് കമ്പനികളുടെ മത്സരം. ആല്‍ഫബെറ്റ്, മെറ്റ, മൈക്രോസോഫ്റ്റ്, ഒറാക്കിള്‍, ആമസോണ്‍, നൈക്കി, ഗോപ്രോ തുടങ്ങിയ കമ്പനികളാണ് എ.ഐ മേഖലയില്‍ നിക്ഷേപം നടത്തുന്നത്. ജീവനക്കാരെ പിരിച്ചുവിട്ട് ശമ്പള ഇനത്തില്‍ സാമ്പത്തികനേട്ടമുണ്ടാക്കിയാണ് കമ്പനികള്‍ എ.ഐയില്‍ നിക്ഷേപിക്കാനുള്ള പണം കണ്ടെത്തുന്നത്.
ആല്‍ഫബെറ്റ്, മെറ്റ, ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവ ഈവര്‍ഷം നിര്‍മിതബുദ്ധിക്കായി 674 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരെ നിര്‍ബന്ധപൂര്‍വം പിരിച്ചുവിടുകയോ സ്വമേധയാ പിരിഞ്ഞുപോകാനുള്ള അവസരമോ ആണ്കമ്പനികള്‍ നല്‍കുന്നത്. ഇത്തരത്തില്‍ പിരിച്ചുവിടുന്നതിലൂടെ ഉണ്ടാകുന്ന ഒഴിവുകള്‍ നികത്താനും കമ്പനികള്‍ തയ്യാറാകുന്നില്ല. നിര്‍മിതബുദ്ധിക്കായി വന്‍തോതില്‍ പണം ചെലവിടുന്നതോടെ കനത്ത ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ടെക് കമ്പനികളുടെ കണക്കുകൂട്ടല്‍. അതിനാല്‍ മാനുഷികപരിഗണന പോലുമില്ലാതെ ജീവനക്കാരെ പിരിച്ചുവിടുകയാണ് കമ്പനികള്‍.
ഏകദേശം 1000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സ്നാപ്ചാറ്റ് അറിയിച്ചിട്ടുള്ളത്. 30,000 പേരെയാണ് ആമസോണ്‍ ഒഴിവാക്കിയത്. 8000 ജീവനക്കാരെ മെറ്റയും പിരിച്ചുവിട്ടു. നിലവില്‍ 6,000 ഒഴിവുകള്‍ മെറ്റയിലുണ്ട്. എന്നാല്‍, ഈ ഒഴിവുകള്‍ നികത്തില്ലെന്നാണ് കമ്പനി വ്യക്തമാക്കിയത്.
ആമസോണുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ച് ഓപ്പൺ എഐ. മൈക്രോസോഫ്റ്റുമായുള്ള കരാർ അവസാനിച്ചതിന് പിന്നാലെയാണ് പുതിയ കൂട്ടുകെട്ട്. നിർമ്മിത ബുദ്ധി (എഐ) രംഗത്ത് വലിയ മാറ്റങ്ങളാണ് ഈ കൂട്ടുകെട്ടിൽ വരുന്നതെന്നാണ് സൂചന. ആമസോൺ വെബ് സർവീസ് (AWS) വഴി ഓപ്പൺ എഐയുടെ ഏറ്റവും പുതിയ എഐ മോഡലുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ കരാറിന്റെ പ്രധാന ലക്ഷ്യം.
ഇതിനു മുൻപ് 2025 നവംബറിൽ ഇരുകമ്പനികളും തമ്മിൽ ഒരു കരാർ ഉണ്ടായിരുന്നു. പക്ഷേ അത് പ്രധാനമായും കമ്പ്യൂട്ടിംഗ് ശേഷി വർദ്ധിപ്പിക്കുന്നതിനായിരുന്നു. എന്നാൽ പുതിയ കരാർ അതിനേക്കാൾ വിപുലമാണ്. ഓപ്പൺ എഐയുടെ മുൻനിര എഐ മോഡലുകൾ എഡബ്ല്യുഎസ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതോടൊപ്പം, ഇരുവരും ചേർന്ന് പുതുതലമുറ എഐ പരിഹാരങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.
ഈ കരാറിന്റെ ഭാഗമായി ആമസോൺ, ഓപ്പൺ എഐയിൽ ആകെ 50 ബില്യൺ ഡോളർ നിക്ഷേപിക്കും. ആദ്യം 15 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതും ശേഷിക്കുന്ന 35 ബില്യൺ ഡോളർ നിശ്ചിത വ്യവസ്ഥകൾ നിറവേറ്റിയതിന് ശേഷം നൽകുന്നതുമാണ് പദ്ധതി. ഈ നിക്ഷേപം എഐ മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിൽ ഒന്നായിരിക്കും.
പങ്കാളിത്തത്തിലെ പ്രധാന ആകർഷണം ‘സ്റ്റേറ്റ്ഫുൾ റൺടൈം എൻവയോൺമെന്റ്’ എന്ന പുതിയ സാങ്കേതിക സംവിധാനമാണ്. ഓപ്പൺ എഐയുടെ മോഡലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം ആമസോൺ വെബ് സർവീസിലെ ആമസോൺ ബെഡ്റോക്ക് പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. ഇത് എഐ മോഡലുകൾക്ക് മെമ്മറി, കമ്പ്യൂട്ട് തുടങ്ങിയ ഘടകങ്ങളുമായി നേരിട്ട് ഇടപഴകാൻ സഹായിക്കും. ഇതിലൂടെ കൂടുതൽ കാര്യക്ഷമവും സങ്കീർണ്ണമായ ജോലികൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതുമായ എഐ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കാൻ കഴിയും.
ഇതോടൊപ്പം ആമസോൺ വെബ് സർവീസ്, ഓപ്പൺ എഐയുടെ ഫ്രണ്ടിയർ മോഡലുകളുടെ എക്സ്ക്ലൂസീവ് തേർഡ്-പാർട്ടി ക്ലൗഡ് വിതരണക്കാരനും ആകും. ഓപ്പൺ എഐയുടെ എന്റർപ്രൈസ് സേവനങ്ങളിലേക്കുള്ള ആക്സസും ഇതിലൂടെ കൂടുതൽ വ്യാപിപ്പിക്കും. കൂടാതെ നിലവിലുള്ള കമ്പ്യൂട്ട് കരാർ 38 ബില്യൺ ഡോളറിൽ നിന്ന് 100 ബില്യൺ ഡോളറായി അടുത്ത എട്ട് വർഷത്തിനുള്ളിൽ വർദ്ധിപ്പിക്കാനാണ് തീരുമാനം.
കരാറിന്റെ ഭാഗമായി ട്രെയിനിയം (Trainium) ചിപ്പുകൾ ഉൾപ്പെടുന്ന ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടിംഗ് സംവിധാനങ്ങൾ ഓപ്പൺ എഐ ഉപയോഗിക്കും. 2027-ഓടെ പുറത്തിറങ്ങുന്ന ട്രെയിനിയം 4 ചിപ്പുകളും ഈ പദ്ധതിയിൽ ഉൾപ്പെടും. ഈ പുതിയ കൂട്ടുകെട്ട് എഐ മേഖലയിലെ മത്സരം കൂടുതൽ ശക്തമാക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
'നാസ ലാൻസാറ്റ്’ ആണ് ഇപ്പോള്‍ ട്രെൻഡിങ്ങ് മുഴുവനും. ‘യുവർ നെയിം ഇൻ ലാൻസാറ്റ്’ എന്ന പുത്തൻ ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നാസ. വെറും ഗ്രാഫിക്സല്ല ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യഥാർഥ ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് നമ്മുടെ പേരിൻ്റെ ആകൃതി നിർമ്മിക്കാവുന്നതാണ്.
ഭൗമശാസ്ത്രം, ബഹിരാകാശ ശാസ്ത്രം എന്നിവയെക്കുറിച്ച് കൗതുകം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാസ ലാൻസെറ്റ് പ്രോഗ്രാമിന് തുടക്കം കുറിച്ചത്. ഇതുപയോഗിച്ച് ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യഥാർഥ ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് നമ്മുടെ പേര് സൃഷ്ടിക്കാവുന്നതാണ്.
നിങ്ങളുടെ പേര് എങ്ങനെ നിർമിക്കാം?
നാസയുടെ ഔദ്യോഗിക സൈറ്റ് ആദ്യം സന്ദർശിക്കുക
‘യുവർ നെയിം ഇൻ ലാൻസാറ്റ്’ എന്ന് സെർച്ച് ചെയ്യുക
തന്നിരിക്കുന്ന സ്പെയ്സിൽ നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുക
നിങ്ങളുടെ പേരിലെ ഓരോ അക്ഷരത്തിൻ്റെയും ആകൃതിയിലുള്ള യഥാർഥ ഉപഗ്രഹചിത്രങ്ങൾ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും.
ഗ്യാലറി പര്യവേഷണം ചെയ്യാം…
വ്യത്യസ്തതരത്തിലുള്ള 72 ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള ആൽഫബെറ്റ് ഇമേജ് ഗ്യാലറിയും പര്യവേക്ഷണം ചെയ്യാവുന്നതാണ്. 2026ലെ ഭൗമദിനത്തോടു അനുബന്ധിച്ചാണ് ഈ ഉദ്യമത്തിന് നാസ തുടക്കം കുറിച്ചത്.
HEALTH
ചൂടിൽ വാടി തളരുമ്പോൾ കുറച്ചു തണുത്ത വെള്ളം കിട്ടിയാൽ എന്ത് ആശ്വാസം ആയിരിക്കും, അല്ലേ ? തണുത്ത വെള്ളത്തിനായി സാധാരണയായി മൺപാത്രങ്ങളെയോ ഫ്രിഡ്ജിനെയോ ആണ് ആളുകൾ ആശ്രയിക്കാറുള്ളത്. എന്നാൽ ആരോഗ്യ വശങ്ങൾ പരിശോധിക്കുമ്പോൾ ഇവയിൽ ഏതാണ് കൂടുതൽ ഗുണകരം എന്ന് നിങ്ങൾക്ക് അറിയാമോ ? അതൊന്നു നോക്കിയാലോ ?
മൺപാത്രത്തിലെ വെള്ളമാണ് ഫ്രിഡ്ജിലെ വെള്ളത്തേക്കാൾ ആരോഗ്യകരവും സുരക്ഷിതവുമായി കണക്കാക്കപ്പെടുന്നത്. മൺപാത്രത്തിലെ സുഷിരങ്ങളിലൂടെ വെള്ളം ബാഷ്പീകരിക്കപ്പെടുന്നത് വഴി വെള്ളത്തിന് സ്വാഭാവികമായ തണുപ്പ് ലഭിക്കുന്നു. ഫ്രിഡ്ജിലെ വെള്ളം പോലെ അമിതമായ തണുപ്പ് ഇല്ലാത്തതിനാൽ ഇത് തൊണ്ടവേദനയും ചുമയും തടയാൻ സഹായിക്കുന്നു.
കളിമണ്ണിന് ആൽക്കലൈൻ ഗുണമുള്ളതിനാൽ വെള്ളത്തിലെ ആസിഡിന്റെ അളവ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മൺപാത്രത്തിൽ സൂക്ഷിക്കുന്ന വെള്ളത്തിൽ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ പ്രകൃതിദത്ത ധാതുക്കൾ അടങ്ങിയിരിക്കുന്നു. മൺപാത്രത്തിലെ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ കാണപ്പെടുന്ന ബി.പി.എ പോലുള്ള ഹാനികരമായ രാസവസ്തുക്കൾ മൺപാത്രങ്ങളിൽ ഇല്ല.
ഫ്രിഡ്ജിലെ വെള്ളം സൗകര്യപ്രദമാണെങ്കിലും അതിന് ചില ദോഷവശങ്ങളുണ്ട്. അമിതമായി തണുപ്പിച്ച വെള്ളം കുടിക്കുന്നത് രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും ഭക്ഷണത്തിലെ കൊഴുപ്പ് കട്ടിയാകുന്നതിനും കാരണമാകും, ഇത് ദഹനത്തെ സാവധാനത്തിലാക്കുന്നു. വെയിലത്ത് നിന്ന് വന്ന് ഉടനെ ഐസ് വെള്ളം കുടിക്കുന്നത് ശരീരത്തിന് ആഘാതം ഉണ്ടാക്കുകയും തൊണ്ടയിൽ അസ്വസ്ഥതകളുണ്ടാക്കുകയും ചെയ്യും. കൂടാതെ, ഇത് രോഗപ്രതിരോധ ശേഷിയെ ബാധിക്കാനും സാധ്യതയുണ്ട്.
മൺപാത്രത്തിലെ വെള്ളം ഗുണനിലവാരമുള്ളതായി നിലനിർത്താൻ, ആഴ്ചയിലൊരിക്കൽ മൃദുവായ ബ്രഷ് ഉപയോഗിച്ച് പാത്രം കഴുകുകയും വെയിലത്ത് വെച്ച് ഉണക്കുകയും വേണം. ഇത് ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും.
PRAVASI VARTHAKAL

