18
MAR 2021
THURSDAY
1 GBP = 125.09 INR
1 USD = 91.68 INR
1 EUR = 108.33 INR
breaking news : വറുത്തതും പൊരിച്ചതും ഇനി സ്‌കൂൾ മീൽസിൽ വേണ്ട… ഇംഗ്ലണ്ടിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ ലിസ്റ്റിൽ വൻമാറ്റം! അമിതവണ്ണവും പോഷകാഹാര കുറവും പരിഹരിക്കുക ലക്‌ഷ്യം, 10 വർഷത്തിനിടെ ഇതാദ്യം >>> യുകെയിൽ മാവേലി തമ്പുരാനെ വരവേൽക്കാൻ ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ഒരുങ്ങുന്നു; വിഭവസമൃദ്ധമായ ഓണസദ്യയും ആകർഷകമായ കലാപരിപാടികളുമായി വൻ ഓണാഘോഷം സംഘടിപ്പിക്കുന്നു >>> സാൽഫോർഡ് മലയാളി അസോസിയേഷന് പുതിയ അമരക്കാർ; അഡ്വ. ജാക്സൻ തോമസ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു; സൗമ്യ സാം സെക്രട്ടറിയും ജോസഫ് ജോർജ് ട്രഷററുമായി ചുമതലയേറ്റു >>> ആഗോള സമാധാനവും സാമ്പത്തിക സഹകരണവും ഉറപ്പാക്കാൻ ഉച്ചകോടിയിൽ ധാരണ; വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് സമ്മേളനത്തിന് സമാപനം; അടുത്ത ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കാൻ ചൈന >>> അമേരിക്കയെ വിറപ്പിച്ച 9/11 ആക്രമണത്തിന് തൊട്ടുമുൻപ് ഭീകര സംഘടനയുടെ ലക്ഷ്യപ്പട്ടികയിൽ ഇന്ത്യയും; അൽ ഖ്വയ്ദയുടെ ഭയാനകമായ പദ്ധതികൾ വെളിപ്പെടുത്തി സിഐഎയുടെ രഹസ്യ രേഖകൾ പുറത്ത് >>>
രണ്ടുദിവസമായി ഡൽഹിയിൽ നടന്നുവന്ന ബ്രിക്സ് ഉച്ചകോടിക്ക് സമാപനമായി. അംഗരാജ്യങ്ങളുടെ സംയുക്ത പ്രസ്താവന അംഗീകരിച്ചുകൊണ്ടാണ് ഉച്ചകോടി അവസാനിച്ചത്. ആഗോള സമാധാനം, ബഹുമുഖ സഹകരണം എന്നീ വിഷയങ്ങളില്‍ അംഗരാജ്യങ്ങള്‍ ഒരേ നിലപാട് പങ്കുവച്ചു. 2027ല്‍ നടക്കുന്ന 19-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ചൈന ആതിഥേയത്വം വഹിക്കും. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയും റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഇന്നലെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അബുദാബി കിരീടാവകാശിയും ഇറാന്‍ പ്രസിഡന്റും തമ്മിലും കൂടിക്കാഴ്ചകള്‍ നടന്നു. കസാഖിസ്ഥാന്‍, ഈജിപ്ത്, നൈജീരിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും കൂടിക്കാഴ്ചകള്‍ക്കും ബ്രിക്സ് വേദിയിൽ തീരുമാനമായിട്ടുണ്ട്. ഗ്ലോബല്‍ സൗത്തിന്റെ ആശങ്കകള്‍ പരിഹരിക്കല്‍, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തല്‍, ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളെ നയതന്ത്ര ധാരണകളിലൂടെ നേരിടല്‍ എന്നിവയാണ് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. നരേന്ദ്ര മോദി കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, ഊര്‍ജ മേഖലകളിലെ സഹകരണമാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തത്. അതേസമയം, പശ്ചിമേഷ്യന്‍ യുദ്ധം ആഗോള സമൂഹത്തിന് തീര്‍ത്തും അനുകൂലമല്ലെന്ന് ഷി ജിന്‍പിങ് തൻ്റെ ബ്രിക്‌സ് പ്രസംഗത്തില്‍ ലോക നേതാക്കളോട് പറഞ്ഞു. ബ്രിക്സ് അതിന്റെ മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ആശയങ്ങളും വാഗ്ദാനങ്ങളും വെറുതേ പറയുകയല്ല, ഫലവത്തായ പ്രവര്‍ത്തനമാണ് ലോകം ഇപ്പോള്‍ നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് മോദി സമാപന പ്രസംഗത്തില്‍ പറഞ്ഞു. 'കൂട്ടായ പരിശ്രമങ്ങളിലൂടെ ഈ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ നമുക്ക് തീര്‍ച്ചയായും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അടുത്ത ആതിഥേയ രാജ്യമെന്ന നിലയില്‍ ചൈനയ്ക്ക് ഞാന്‍ ഒരിക്കല്‍ കൂടി എന്റെ എല്ലാവിധ ആശംസകളും നേരുന്നു' സമാപന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
2001ലെ ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) നിര്‍ണായക രേഖകള്‍ പുറത്തുവിട്ടു. അല്‍ഖ്വയ്ദ മുന്‍തലവന്‍ ഒസാമ ബിന്‍ ലാദന്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നുന്ന് സിഐഎ പുറത്തുവിട്ട പുതിയ രേഖകളില്‍ പറയുന്നു. ബിന്‍ ലാദനുമായി ബന്ധപ്പെട്ട 70ലധികം പ്രസിഡന്‍ഷ്യല്‍ ഇന്റലിജന്‍സ് ബ്രീഫുകളിലെ നൂറിലധികം പേജുകളുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 1998 ആഗസ്റ്റ് 28ലെ പ്രസിഡന്‍ഷ്യല്‍ ബ്രീഫിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ ബിന്‍ ലാദന്‍ പദ്ധതിയിട്ടതായി പരാമര്‍ശിക്കുന്നത്. ഇന്ത്യ കൂടാതെ പാകിസ്ഥാന്‍, ഈജിപ്ത്, കുവൈറ്റ്, സൗദി അറേബ്യ, യെമന്‍, ഉഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളുടെ പേരുകളും ഈ മെമ്മോയിലുണ്ട്. 'ബിന്‍ ലാദന്റെ ഭീകര ശൃംഖല ഇപ്പോഴും ഭീഷണിയാണ്' എന്ന തലക്കെട്ടിലുള്ള രേഖയില്‍ വിവരങ്ങളുടെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഏത് ലക്ഷ്യമാണ് അവര്‍ ഉദ്ദേശിച്ചതെന്നോ, ആക്രമണ തീയതിയോ, കൃത്യമായ പദ്ധതിയോ ഇതില്‍ വ്യക്തമാക്കിയിട്ടില്ല. അഫ്ഗാനിസ്ഥാനിലെ യുഎസ് ആക്രമണങ്ങളെ അതിജീവിച്ച ലാദന്റെയും മറ്റ് ഭീകരരുടെയും ആശയവിനിമയ ശൃംഖലകള്‍ ഇപ്പോഴും സുരക്ഷിതമാണെന്നും രേഖ വിലയിരുത്തുന്നു. ഭീകര സംഘടന ചില ക്യാംപുകളില്‍ പരിശീലനം പുനരാരംഭിക്കുകയും മറ്റ് ക്യാംപുകള്‍ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അല്‍-ഖ്വയ്ദ ക്യാമ്പുകള്‍ക്ക് നേരെ യുഎസ് മിസൈല്‍ ആക്രമണം നടത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് അമേരിക്കയ്ക്കും യുകെയ്ക്കുമെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നു എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുറഞ്ഞത് 60 രാജ്യങ്ങളിലെ വ്യക്തികളുടെയും സഖ്യകക്ഷികളുടെയും ശൃംഖലയെ ഉപയോഗിച്ച് ആക്രമണം നടത്താന്‍ അല്‍-ഖ്വയ്ദ മേധാവി ശ്രമിച്ചേക്കാമെന്നും മെമ്മോ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 1998 മുതല്‍ 2001 വരെ രാജ്യത്തിന് നേരെ ഉണ്ടായേക്കാവുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെയും പിന്നീട് ജോര്‍ജ്് ബുഷിന്റെയും ഭരണകാലത്ത് സിഐഎ നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖകള്‍. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളില്‍ ഒന്നായ 9/11 ആക്രമണത്തിന് തൊട്ടുമുമ്പുള്ള വര്‍ഷങ്ങളിലെ സെന്‍സിറ്റീവ് രേഖകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2001 സെപ്റ്റംബര്‍ 11ന് 19 അല്‍-ഖ്വയ്ദ ഭീകരര്‍ നാല് യാത്രാവിമാനങ്ങള്‍ റാഞ്ചുകയും, അവയില്‍ രണ്ടെണ്ണം വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് ഇടിച്ചിറക്കി തകര്‍ക്കുകയും ചെയ്തിരുന്നു. മൂന്നാമത്തെ വിമാനം പെന്റഗണിലും, നാലാമത്തെ വിമാനം (വൈറ്റ് ഹൗസോ കോണ്‍ഗ്രസോ ലക്ഷ്യമിട്ടതാണെന്ന് കരുതുന്നത്) യാത്രക്കാരുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് പെന്‍സില്‍വാനിയയിലെ വയലില്‍ തകര്‍ന്നു വീഴുകയുമായിരുന്നു.
ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം ആഘോഷം സെപ്റ്റംബർ 26 ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടക്കും. വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ (731–735 London Road, Thornton Heath, CR7 6AU) വൈകുന്നേരം 5 മണി മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കും. മാവേലി എഴുന്നള്ളത്ത്, ഭദ്രദീപം, ഓണം വിളംബരം, ഭക്തിഗാനസുധ, ഭരതനാട്യം (അവതരണം - സംഗീത വിശ്വൻ ), തിരുവാതിര (അവതരണം - GSS വനിത വേദി), മോഹിനിയാട്ടം (അവതരണം - ശ്രുതി വിജയൻ) തുടങ്ങിയ വിവിധ കലാ-സാംസ്കാരിക പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.തുടർന്ന് ദീപാരാധനയും  ആഘോഷത്തിന്റെ ഭാഗമായി പ്രസാദ ഊട്ട് (ഓണസദ്യ)യും ഒരുക്കിയിട്ടുണ്ട്. ലണ്ടനിലെ മലയാളി സമൂഹത്തിനും കുടുംബങ്ങൾക്കും ഒരുമിച്ച് ഓണം ആഘോഷിക്കാനുള്ള അവസരമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തീയതി: 26 സെപ്റ്റംബർ 2026, ശനിയാഴ്ച സമയം: വൈകുന്നേരം 5 മണി മുതൽ. വേദി: West Thornton Community Centre, Thornton Heath, London. കൂടുതൽ വിവരങ്ങൾക്കും പ്രസാദ ഊട്ട് വഴിപാടായി നടത്താൻ താത്പര്യം ഉള്ളവർക്കും സംഘാടകരെ ബന്ധപ്പെടാം. സുരേഷ് ബാബു - 07828137478. അനൂപ് ശശി -07743024090. രമ രാജൻ - 07576492822. ശാലിനി രവി - 07529394745.
 ഇന്ത്യയിൽ ജനിച്ചു നെതർലൻഡ്സിൽ ദത്തെടുക്കപ്പെട്ട രണ്ട് സ്ത്രീകൾ, വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായി കഴിഞ്ഞ് ഒടുവിൽ ഡിഎൻഎ പരിശോധനയിലൂടെ തങ്ങൾ സ്വന്തം സഹോദരിമാരാണെന്ന് തിരിച്ചറിഞ്ഞ അപൂർവ്വ സംഭവം വൈറലാകുന്നു. ബോളിവുഡ് സിനിമകളെ വെല്ലുന്ന കഥ പോലെയാണ് 43 കാരിയായ മീന ഗെൽറ്റിങ്കിന്റെയും 44 കാരിയായ മിനാൽ തിജ്സന്റെയും ജീവിതം.  1980-കളുടെ തുടക്കത്തിൽ മുംബൈയിലെ രണ്ട് വ്യത്യസ്ത അനാഥാലയങ്ങളിൽ നിന്നാണ് നെതർലൻഡ്സിലെ രണ്ടു കുടുംബങ്ങൾ ഇവരെ ദത്തെടുത്തത്. കൗമാരപ്രായത്തിൽ ദത്തെടുക്കൽ ഏജൻസി സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. മുഖച്ഛായയിലും സംസാര രീതിയിലുമുള്ള അത്ഭുതകരമായ സാദൃശ്യം കണ്ട് സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ചതോടെയാണ് ഇരുവരും അടുത്തു പരിചയപ്പെടുന്നത്.  പരസ്പരം രക്തബന്ധമുള്ളതായി അന്ന് സൂചനകളൊന്നുമില്ലായിരുന്നെങ്കിലും, ആ സൗഹൃദം പെട്ടെന്നുതന്നെ വളരുകയും വർഷങ്ങളോളം ഇരുവരും കത്തുകളിലൂടെ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു. സ്വന്തം സഹോദരിമാരെപ്പോലെ പരസ്പരം 'സിസ്' (Sis) എന്ന് വിളിച്ചായിരുന്നു ഇവർ കത്തുകൾ അയച്ചിരുന്നത്.  എന്നാൽ 15 വർഷങ്ങൾക്ക് മുൻപ് മിനാൽ ഫ്രാൻസിലേക്ക് താമസം മാറുകയും മീന കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് തിരിയുകയും ചെയ്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം താൽക്കാലികമായി വേർപിരിഞ്ഞു. 2017-ൽ മീന ഡിഎൻഎ പരിശോധന നടത്തിയെങ്കിലും യോജിക്കുന്ന ഫലങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ ഈ വർഷം ഏപ്രിലിൽ മിനാൽ സ്വന്തമായി ഡിഎൻഎ പരിശോധന നടത്തുകയും, അതിന്റെ ഫലം മേയ് മാസത്തിൽ സോഷ്യൽ മീഡിയ വഴി മീനയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പരിശോധനാ ഫലം പരിശോധിച്ചപ്പോൾ ഇരുവരും ഞെട്ടി… കാരണം രണ്ടുപേരും 100 ശതമാനം ഒരേ അച്ഛന്റെയും അമ്മയുടെയും മക്കളാണെന്ന് വ്യക്തമായി. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആത്മബന്ധം വെറുമൊരു തോന്നലല്ലായിരുന്നുവെന്നും തങ്ങൾ സ്വന്തം സഹോദരിമാരാണെന്നും ഡിഎൻഎ ഫലം വന്നതോടെ ഇരുവരും തിരിച്ചറിഞ്ഞു. ഇതിനെത്തുടർന്ന് ഓഗസ്റ്റിൽ വൈകാരികമായ നിമിഷങ്ങളോടെ ഇരുവരും നേരിൽ കണ്ടുമുട്ടി. നിലവിൽ നെതർലൻഡ്സിലും ഫ്രാൻസിലുമായി കുടുംബത്തോടൊപ്പം കഴിയുന്ന ഇരുവരും ദിവസവും സംസാരിക്കാറുണ്ട്. തങ്ങളുടെ കുട്ടിക്കാലത്തെ കഥകളും ജീവിത അനുഭവങ്ങളും പങ്കുവെക്കുന്ന ഇരുവരുടെയും ആഗ്രഹം, ജനനസ്ഥലമായ മുംബൈയിലെ തെരുവുകളിലൂടെ ഒരിക്കലെങ്കിലും ഒരുമിച്ച് കൈകോർത്തു നടക്കണമെന്നതാണ്.
Latest News
ഫാഷന്‍ ലോകത്ത് ചില വസ്ത്രങ്ങള്‍ വെറും വസ്ത്രങ്ങളായിരിക്കില്ല. അതിന് പിന്നില്‍ ഒരു കഥയുണ്ടാകും. ചിലപ്പോള്‍ ആ കഥ ഒരു കാലഘട്ടത്തിന്റെ തന്നെ ഓര്‍മ്മയായി മാറും. അത്തരത്തിലൊന്നാണ് ഡയാന രാജകുമാരി ധരിച്ച പ്രശസ്തമായ 'റിവഞ്ച് ഡ്രസ്'.' വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ലേലത്തിനെത്തുന്ന ഈ കറുത്ത വസ്ത്രത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പരമാവധി വില ഏകദേശം 2.8 കോടി രൂപയാണ്. 2026 ഡിസംബര്‍ 9ന് ന്യൂയോര്‍ക്കില്‍ സോത്ത്ബിയുടെ ഫാഷന്‍ ലേലത്തിലാണ് വസ്ത്രം വില്‍ക്കുന്നത്. 1.4 കോടി മുതല്‍ 2.8 കോടി രൂപ വരെയാണ് നിലവിലെ കണക്കുകൂട്ടല്‍. ലേലത്തിന് മുമ്പ് ലണ്ടന്‍, ഹോങ്കോങ്, ജനീവ എന്നിവിടങ്ങളിലും വസ്ത്രം പ്രദര്‍ശിപ്പിക്കും. 1994 ജൂണ്‍ 29. ലണ്ടനിലെ സെര്‍പന്റൈന്‍ ഗാലറിയില്‍ വാനിറ്റി ഫെയര്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലേക്ക് ഡയാന എത്തുന്നു. അന്ന് അവര്‍ ധരിച്ചിരുന്നത് ശരീരത്തോട് ചേര്‍ന്നുകിടക്കുന്ന, തോളുകള്‍ തുറന്നുകാണിക്കുന്ന മനോഹരമായ കറുത്ത സില്‍ക്ക് വസ്ത്രമാണ്. ഡിസൈനര്‍ ക്രിസ്റ്റീന സ്റ്റാംബോളിയന്‍ ഒരുക്കിയ ഈ വസ്ത്രം ഡയാനയുടെ അന്നത്തെ പതിവ് രാജകീയ വേഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. കറുത്ത നിറം, ഓഫ്-ഷോള്‍ഡര്‍ ഡിസൈന്‍, ഫിഗര്‍-ഹഗ്ഗിങ് ഫിറ്റ് എല്ലാം ചേര്‍ന്നപ്പോള്‍ അത് വളരെ ധീരമായൊരു ഫാഷന്‍ സ്റ്റേറ്റ്‌മെന്റായി മാറി.പക്ഷേ വസ്ത്രത്തെ ഇത്രയും പ്രശസ്തമാക്കിയത് അതിന്റെ ഡിസൈന്‍ മാത്രമായിരുന്നില്ല. ഡയാന ആ പരിപാടിയില്‍ എത്തിയ അതേ ദിവസം അവരുടെ ഭര്‍ത്താവായിരുന്ന അന്നത്തെ പ്രിന്‍സ് ചാള്‍സ്, ടെലിവിഷനില്‍ താന്‍ വിവാഹേതര ബന്ധത്തിലായിരുന്നുവെന്ന് പരസ്യമായി സമ്മതിച്ചിരുന്നു. ഇത്തരം സാഹചര്യത്തില്‍ ഡയാന പൊതുവേദിയില്‍ പ്രത്യക്ഷപ്പെടില്ലെന്നായിരുന്നു പലരുടെയും പ്രതീക്ഷ. എന്നാല്‍ അതിന് വിപരീതമായി അവര്‍ പരിപാടിയില്‍ എത്തി. അണിഞ്ഞിരുന്ന ആ കറുത്ത വസ്ത്രം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഡയാനയിലേക്ക് തിരിച്ചു. അതോടെ മാധ്യമങ്ങള്‍ അതിന് 'Revenge Dress' എന്ന പേര് നല്‍കുകയായിരുന്നു. പിന്നീട് ഈ വസ്ത്രം പ്രതികാരത്തിന്റെ മാത്രം പ്രതീകമായിട്ടല്ല ആത്മവിശ്വാസവും വ്യക്തിത്വവും തിരിച്ചുപിടിക്കുന്ന സ്ത്രീയുടെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് എന്ന നിലയിലും വിലയിരുത്തപ്പെട്ടു. ഏറ്റവും വലിയ പ്രത്യേകത ഡയാന ഈ വസ്ത്രം സ്വന്തമാക്കി ഏകദേശം മൂന്ന് വര്‍ഷത്തോളം കഴിഞ്ഞ ശേഷമാണ് അത് ധരിച്ചത്. അന്ന് ആ വസ്ത്രം ധരിക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് ആശങ്കയുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ 1994ലെ ആ രാത്രിയില്‍ അതേ വസ്ത്രം ധരിച്ചപ്പോള്‍ അത് ഡയാനയുടെ ഏറ്റവും ശ്രദ്ധേയമായ ഫാഷന്‍ ലുക്കുകളില്‍ ഒന്നായി മാറി. കറുത്ത വസ്ത്രത്തിനൊപ്പം മുത്തുകളുള്ള ചോക്കറും വലിയ സഫയര്‍ കല്ലുള്ള നെക്ലേസും ചുവന്ന ലിപ്സ്റ്റിക്കും ഉപയോഗിച്ചായിരുന്നു ലുക്ക് പൂര്‍ത്തിയാക്കിയത് ഡയാനയുടെ ഈ ലുക്ക് പിന്നീട് ഫാഷന്‍ ലോകത്ത് തന്നെ വ്യത്യസ്തമായ ഒരു ആശയമായി മാറി. വേദനയോ വേര്‍പിരിയലോ പോലുള്ള വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ക്കുശേഷം കൂടുതല്‍ ആത്മവിശ്വാസത്തോടെ, ശ്രദ്ധേയമായി വസ്ത്രം ധരിച്ച് സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കുന്ന രീതിയെയാണ് പൊതുവെ ഈ പദം കൊണ്ട് വിശേഷിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ ഡയാനയുടെ 'റിവഞ്ച് ഡ്രസ്' ഇന്നും ഫാഷന്‍ ചരിത്രത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വസ്ത്രങ്ങളില്‍ ഒന്നാണ്. 1997ല്‍ ഡയാന തന്റെ നിരവധി വസ്ത്രങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലേലത്തിന് വച്ചിരുന്നു. അതില്‍ 'റിവഞ്ച് ഡ്രസും' ഉള്‍പ്പെട്ടിരുന്നു. അന്ന് ഒരു സ്‌കോട്ടിഷ് ദമ്പതികളാണ് വസ്ത്രം സ്വന്തമാക്കിയത്. ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും വസ്ത്രം ലേലത്തിനെത്തുകയാണ്. ഇത്തവണ ലഭിക്കുന്ന തുകയില്‍ ഒരു ഭാഗം NHS Lothian Charity വഴി റോയല്‍ എഡിന്‍ബറോ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.
ASSOCIATION
സാൽഫോർഡ് മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി യുക്മ സാംസ്‌കാരിക വേദി നാഷണൽ കൺവീനറും മുൻ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റുമായ അഡ്വ. ജാക്സൺ തോമസ് അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. സൗമ്യ സാമിനെ സെക്രട്ടറിയായും ജോസഫ് ജോർജിനെ ട്രഷററായും തിരഞ്ഞെടുത്തു. അഡ്വ. സോണ സ്കറിയയാണ് വൈസ് പ്രസിഡന്റ്. അനൂപ് തോമസ് ജോയിന്റ് സെക്രട്ടറിയായി ചുമതലയേൽക്കും. പ്രോഗ്രാം കോർഡിനേറ്റർമാരായി സോഫിയ ബിജു, ആശ മാത്യു, ലിസ്മി തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് കോർഡിനേറ്ററായി ബിനു ജോസഫും സേഫ്‌ഗാർഡിംഗ് ഓഫീസറായി നൈസി ആന്റണിയും, ഓഡിറ്റായി അഡ്വ.ബിജുആന്റണി യും ചുമതലയേറ്റു. എലീന, മഞ്ജു, ഫെബി, സുജ, ജോബി എന്നിവർ സോൺ ലീഡർമാരായും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് ജാക്സൻ്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി കൂടുതൽ ഐക്യവും ഊർജവും ദിശാബോധവും  നൽകുമെന്ന പ്രതീക്ഷയിലാണ് അംഗങ്ങൾ.
കേരളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുകയും, യുകെയിലെ മലയാളി സമൂഹത്തിന്റെ കലാപ്രതിഭകൾക്ക് വലിയൊരു വേദിയൊരുക്കുകയും ചെയ്യുന്ന യുക്മ കലാമേള മാമാങ്കത്തിന്, ഈസ്റ്റ് ആംഗ്ലിയ റീജിയൻ തയ്യാറെടുക്കുകയാണ്. ഒക്ടോബർ മൂന്നിന്  റെയ്‌ലിയിലെ (rayleigh)  സ്വൈൻ പാർക്കു സ്കൂളിൽ നടക്കുന്ന കളമേളയുടെ രെജിസ്ട്രേഷൻ ഇന്ന് സെപ്റ്റംബർ 10ന് ആരംഭിക്കുകയാണ്. റീജിയണലിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർത്ഥികൾ കലാമേളയിൽ പങ്കെടുക്കും. യുകെയിലെ ഏറ്റവും വലിയ റീജിയണലുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ കലോത്സവത്തെ  യുക്മ നാഷണൽ കമ്മറ്റിയും പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത് യുകെയിൽ ജനിച്ചുവളരുന്ന നമ്മുടെ പുതിയ തലമുറയ്ക്ക് മലയാളത്തിന്റെ ഭാഷയും സംസ്കാരവും കലയും പാരമ്പര്യവും പരിചയപ്പെടുത്തുന്നതിൽ ഇത്തരം വേദികൾക്ക് നിർണായകമായ പങ്കുണ്ട്. അതുകൊണ്ടുതന്നെ, കലാമേളയിലെ ഓരോ പങ്കാളിത്തവും ഒരു മത്സരത്തിലെ പങ്കാളിത്തം മാത്രമല്ല; നമ്മുടെ സംസ്കാരത്തെ അടുത്ത തലമുറയിലേക്ക് കൈമാറുന്ന ഒരു ചെറിയ ചുവടുകൂടിയാണ്. യുക്മ കലാമേളയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വിശാലമായ പങ്കാളിത്തമാണ്. ചെറിയ കുട്ടികൾ മുതൽ യുവതലമുറയും മുതിർന്നവരും (സൂപ്പർ സീനിയർ കാറ്റഗറി വരെ)  തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാൻ ഈ വേദിയിലേക്ക് എത്തുന്നു. ഒരു കുഞ്ഞിന്റെ ആദ്യത്തെ നൃത്തച്ചുവടുകൾ മുതൽ, വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരാളുടെ സംഗീതാവിഷ്കാരം വരെ ഒരേ അരങ്ങിൽ എത്തുമ്പോൾ അത് തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മനോഹരമായൊരു സാംസ്കാരിക അനുഭവമായി മാറുന്നു.  ഈസ്റ്റ് ആംഗ്ലിയയിലെ  എല്ലാ മലയാളി കുടുംബങ്ങളോടും കലാപ്രേമികളോടും കലാകാരന്മാരോടും ഈ കലാമേളയിൽ സജീവമായി പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. നമ്മുടെ കുട്ടികൾക്ക് നാം കൈമാറേണ്ടത് സമ്പാദ്യവും സൗകര്യങ്ങളും മാത്രമല്ല നമ്മുടെ ഭാഷയും സംസ്കാരവും കലയും പാരമ്പര്യവും കൂടിയാണ് അതിനുള്ള ഏറ്റവും മനോഹരമായ മാർഗങ്ങളിൽ ഒന്നാണ് ഇത്തരം കലാവേദികൾ എന്നും അവർ ഓർമ്മിപ്പിക്കുന്നു.  മത്സരിക്കാൻ താല്പര്യമുള്ളവർ അവരുടെ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് രജിസ്ട്രേഷൻ ആരംഭിക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജണൽ കമ്മിറ്റി അഭ്യർത്ഥിക്കുന്നു. കലാമേളയുടെ നിയമാവലിയും മത്സരങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങളും അസോസിയേഷനുകളിൽ നിന്നും ലഭ്യമാകും. ഈ കലാമേളയിലെ വിജയികൾ ഈസ്റ്റ് ആംഗ്ലിയയെ പ്രതിനിധീകരിച്ചുകൊണ്ട് നവംബർ 7ന് ഗ്ലോസ്റ്ററിൽ നടക്കുന്ന യുക്മ നാഷണൽ കലാമേളയിൽ മാറ്റുരയ്ക്കാനുള്ള അവസരം നേടുകയും ചെയ്യും. കലാമേള നടക്കുന്ന വേദിയുടെ വിലാസം The Sweyne Park സ്കൂൾ, Sir Walter Raleigh Dr, Rayleigh SS6 9BZ  രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക കലാമേള കോർഡിനേറ്റർ: സുമേഷ് അരവിന്ദാക്ഷൻ 07795 977571 റീജിയണൽ പ്രസിഡന്റ്: ജോബിൻ ജോർജ്  07574 674480 റീജിയണൽ സെക്രട്ടറി: ഭുവനേഷ് പീതാംബരൻ 07862 273000 നാഷണൽ കമ്മിറ്റി അംഗം: ജയ്സൺ ചാക്കോച്ചൻ 07359 477189
ഗാന നൃത്ത നാടക സംഗീത പരിപാടികളുമായി ലണ്ടനിലെ  ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദ യുകെ ഓണം ആഘോഷിച്ചു. ബാർകിങ് ഈസ്റ്റ്ബറി കമ്യൂണിറ്റി സ്കൂളായിരുന്നു വേദി. SNGM  ഗുരുപ്രഭയുടെ  തിരുവാതിര, സുംബ ടീമിന്റെ ഫ്യൂഷൻ,  മേഘ്നയും  സ്നേഹയും അവതരിപ്പിച്ച  ബോളിവുഡ് ഡാൻസ്, മുദ്രയുടെ സെമി ക്ലാസിക്കൽ ഡാൻസ് , സുഷമ സുരേഷ്ബാബുവിന്റെ  ഭരതനാട്യം, ജയ രവീന്ദ്രൻ ഡാൻസ് അക്കാദമിയുടെ നൃത്തം, തുടങ്ങിയ നൃത്ത പരിപാടികളും ഗുരുമേളത്തിന്റെ  ചെണ്ടമേളം,  ക്രിസ് അവതരിപ്പിച്ച വയലിൻ വാദ്യം, SNGM മ്യൂസിക്ക് സ്കൂൾ അവതരിപ്പിച്ച സംഗീത പരിപാടികൾ തുടങ്ങിയവ സംഗീത വിഭാഗത്തിലും ഗുരു ജയന്തി പരിപാടികളിൽ മികവുറ്റു നിന്നു.   ഈ വർഷത്തെ ഏറ്റവും നല്ല GCSE പരീക്ഷാ വിജയിക്കുള്ള  വിദ്യാഭ്യാസ അവാർഡും ഗുരു ജയന്തി, ഓണം ആഘോഷവേളയിൽ  ഇഷാൻ വിജയ്ക്ക് സമ്മാനിച്ചു. മഹാകവി കുമാരനാശാന്റെ ജീവിതവും കവിതകളുമായി ഗുരു മിഷന്റെ നാടകം “ശുക്രനക്ഷത്രം” “ശുക്രനക്ഷത്രം"- മഹാകവി കുമാരനാശാന്റെ ജീവിതത്തെയും കവിതകളേയും ആസ്പദമാക്കിയ നാടകവുമായി ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദ യുകെയുടെ  ഗുരു ജയന്തി ആഘോഷം. ഗാന നൃത്ത നാടക സംഗീത  പരിപാടികളുടെ ക്ലൈമാക്സായിരുന്നു ഈ നാടകം. മനോഹരമായ ഈ നാടകം പ്രണവം മധു എഴുതി ശശി എസ് കുളമട സംവിധാനം ചെയ്ത് ലണ്ടനിലെ കലാ പ്രതിഭകൾ അവതരിപ്പിക്കുകയായിരുന്നു. മഹാകവി കുമാരനാശാന്റെ ബാല്യത്തിൽ തുടങ്ങി ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന നാടകം ആശാന്റെ ജീവിതത്തിന്റെയും കേരളത്തിന്റെ നവോത്ഥാനകാലഘട്ടത്തിന്റെയും പ്രധാനപ്പെട്ട പല ചരിത്ര സന്ദർഭങ്ങളും കോർത്തിണക്കുന്നു,  ഒപ്പം ആശാന്റെ കവിതകളെയും. വീണപൂവ് മുതൽ ദുരവസ്ഥ വരെ നാടകത്തിന്റെ ഭാഗമാകുന്നു. ഹൃദയഹാരിയായ രംഗങ്ങൾ ആശാന്റെ കവിതകളിലൂടെയും, കാഥികൻ വി സാംബശിവന്റെ വരികളിലൂടെയും പുതുതായി എഴുതിയ ഗാനങ്ങളിലൂടെയും മനോഹരമായി ഇഴചേർത്തെടുക്കുന്നു.   നാടക രചന നടത്തിയ പ്രണവം മധുവിനും സംവിധായകൻ ശശി എസ് കുളമടയ്ക്കും ശ്രീനാരായണ ഗുരു മിഷനും ഗുരുപ്രഭയ്ക്കും അഭിമാനിക്കാവുന്ന നാടകമാണ് “ശുക്രനക്ഷത്രം”. റെയ്ന, ബീന, ജീജ,  മഞ്ജു, റോസി, ശ്രേയ, റിറ്റു, ബാബു, നാഷ്, സുരേഷ്കുമാർ, ഗിരിധരൻ, മുരളി, കീർത്തി, സുനിത്,  ജയിൻ, സുദേവൻ എന്നിവർ കഥാപാത്രങ്ങകളെ അവതരിപ്പിച്ചു. ഓരോ കഥാപാത്രങ്ങൾക്കും ചൈതന്യം പകരുകയായിരുന്നു നടീനടന്മാർ.   ദീപവിതാനം, ഡിജിറ്റൽ പശ്ചാത്തലം തസ്നീം, രംഗസജ്ജീകരണം അജി ഗംഗാധരൻ , അനിൽ വേലു, മ്യൂസിക് എഡിറ്റിങ് സുഭാഷ് കുമാർ, സംഗീതനിയന്ത്രണം ജോയി ഗോപി, ശബ്ദനിയന്ത്രണം പ്രകാശ് ദാമോദരൻ എന്നിവർ മനോഹരമാക്കി.. ഗുരു മിഷൻ പ്രസിഡന്റ് പ്രസിഡന്റ് ബൈജു ശാന്തശീലൻ സ്വാഗതം ആശംസിച്ചു, സോഷ്യൽ സെക്യൂരിറ്റി, ഇക്വാലിറ്റി മന്ത്രിയും ഗുരു മിഷന്റെ പാട്രനുമായ  സ്റ്റീഫൻ ടിംസ് എംപി മുഖ്യ പ്രഭാഷണം നടത്തി,  ഡോ അലക്സ് ഗാത്, ഗുരു ജയന്തി കൺവീനർ ഗംഗാധരൻ സുരേഷ്കുമാർ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു, സെക്രട്ടറി  പ്രവീൺ വിജയ് കൃതജ്ഞത പറഞ്ഞു.
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷം 'ദേ മാവേലി 2026' ഈമാസം 12 ശനിയാഴ്ച കാര്‍ഡിനല്‍ ഹീനന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് അരങ്ങേറും. വിപുലമായ സാംസ്‌കാരിക കലാപരിപാടികളോടെയാണ് ഇത്തവണ ലിമ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. നാട്ടില്‍ പോലും ഇന്ന് അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന കലാരൂപങ്ങളെ പ്രവാസ മണ്ണില്‍ പുനരവതരിപ്പിക്കുന്നതിന്റെ ഭാഗമായി കാസില്‍ യുകെ അവതരിപ്പിക്കുന്ന 'കാള്‍സ്മാന്‍ ചരിതം' ചവിട്ടുനാടകം ലിമ വേദിയില്‍ അരങ്ങേറും. ചവിട്ടുനാടകത്തിന്റെ തനിമ ഒട്ടും ചോര്‍ന്നുപോകാതെ, ആധുനിക സാങ്കേതിക തികവോടെയാണ് ഇത് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, സമകാലിക സാമൂഹിക വിഷയങ്ങളില്‍ വെളിച്ചം വീശുന്ന വേറിട്ടൊരു നിശബ്ദ മൈം പ്രകടനവും അരങ്ങേറും. എല്ലാ വര്‍ഷവും നമ്മുടെ പാരമ്പര്യ കലാരൂപങ്ങളെയും നാടന്‍ കലാസൃഷ്ടികളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ ലിമ എപ്പോഴും മുന്നില്‍ നില്‍ക്കാറുണ്ട്. യുകെയിലെ പുതിയ തലമുറയ്ക്ക് നമ്മുടെ സംസ്‌കാരം നേരിട്ട് കാണിച്ചുകൊടുക്കാനും, ഇത്തരം പാരമ്പര്യ കലകളെ നെഞ്ചിലേറ്റുന്ന കലാകാരന്മാര്‍ക്ക് വേദി നല്‍കാനും ലിമ എന്നും ശ്രദ്ധിക്കാറുണ്ട്. ആ പരമ്പര നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഇത്തവണയും വേറിട്ട കലാരൂപങ്ങള്‍ വേദിയിലെത്തിക്കുന്നത്. പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കാന്‍ മാസങ്ങളായുള്ള കഠിന പരിശീലനത്തിന് ശേഷം  'ടീം മുദ്രിക'യുടെ കലാകാരികള്‍ വേദിയിലെത്തുന്നു. കൂടാതെ, ശ്രീ സൂര്യ ഡാന്‍സ് അക്കാദമിയുടെ കൊച്ചു കലാകാരികള്‍ അണിയിച്ചൊരുക്കുന്ന ഭക്തിസാന്ദ്രമായ നൃത്താവിഷ്‌കാരവും ഇത്തവണത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഓണാഘോഷ പരിപാടികളിലേക്ക് മുന്‍കൂട്ടി ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. പ്രവേശന കൗണ്ടറില്‍ പുതിയ ടിക്കറ്റ് വില്‍പ്പനയോ, കലാപരിപാടികള്‍ക്ക് മാത്രമായുള്ള ടിക്കറ്റുകളോ ഉണ്ടായിരിക്കുന്നതല്ലെന്ന് സംഘാടകര്‍ അറിയിച്ചു.
SPIRITUAL
ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം ആഘോഷം സെപ്റ്റംബർ 26 ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടക്കും. വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ (731–735 London Road, Thornton Heath, CR7 6AU) വൈകുന്നേരം 5 മണി മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കും. മാവേലി എഴുന്നള്ളത്ത്, ഭദ്രദീപം, ഓണം വിളംബരം, ഭക്തിഗാനസുധ, ഭരതനാട്യം (അവതരണം - സംഗീത വിശ്വൻ ), തിരുവാതിര (അവതരണം - GSS വനിത വേദി), മോഹിനിയാട്ടം (അവതരണം - ശ്രുതി വിജയൻ) തുടങ്ങിയ വിവിധ കലാ-സാംസ്കാരിക പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.തുടർന്ന് ദീപാരാധനയും  ആഘോഷത്തിന്റെ ഭാഗമായി പ്രസാദ ഊട്ട് (ഓണസദ്യ)യും ഒരുക്കിയിട്ടുണ്ട്. ലണ്ടനിലെ മലയാളി സമൂഹത്തിനും കുടുംബങ്ങൾക്കും ഒരുമിച്ച് ഓണം ആഘോഷിക്കാനുള്ള അവസരമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തീയതി: 26 സെപ്റ്റംബർ 2026, ശനിയാഴ്ച സമയം: വൈകുന്നേരം 5 മണി മുതൽ. വേദി: West Thornton Community Centre, Thornton Heath, London. കൂടുതൽ വിവരങ്ങൾക്കും പ്രസാദ ഊട്ട് വഴിപാടായി നടത്താൻ താത്പര്യം ഉള്ളവർക്കും സംഘാടകരെ ബന്ധപ്പെടാം. സുരേഷ് ബാബു - 07828137478. അനൂപ് ശശി -07743024090. രമ രാജൻ - 07576492822. ശാലിനി രവി - 07529394745.
റാംസ്‌ഗേറ്റ്: വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തില്‍ റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ ത്രിദിന മരിയന്‍ റസിഡന്‍ഷ്യല്‍ ധ്യാനം ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ നടത്തപ്പെടുന്നു. ആഗോള കത്തോലിക്കാ സഭ പരിശുദ്ധ ജപമാലയുടെ ഭക്ത്യാദര മാസമായി ആചരിക്കുന്ന ഒക്ടോബറിലെ ആത്മീയ ചൈതന്യത്തോടനുബന്ധിച്ചാണ് ഈ പ്രത്യേക ധ്യാനം സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ ഒന്‍പതിന് വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് ധ്യാനം ആരംാഭിച്ച് ഒക്ടോബര്‍ 11 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും. റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തില്‍ അഭിഷിക്ത ധ്യാനഗുരുക്കളുമായ ഫാ. തോമസ് എട്ടിയില്‍, ഫാ. മാര്‍ട്ടിന്‍ ചിറ്റാടിയില്‍, ഫാ. പോള്‍ പള്ളിച്ചാംകുടിയില്‍ എന്നിവര്‍ മരിയന്‍ ധ്യാനത്തിന് നേതൃത്വം നല്‍കും. കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ആത്മീയ നവീകരണം നേടുവാന്‍ ധ്യാന ശുശ്രൂഷകളും തിരുക്കര്‍മ്മങ്ങളും അനുഗ്രഹദായകമാവും. രജിസ്‌ട്രേഷന്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കി ധ്യാന ശുശ്രൂഷകളില്‍ പങ്കാളിത്തം ഉറപ്പാക്കുവാന്‍ അഭ്യര്‍ഥിക്കുന്നു. പോസ്റ്ററിനൊപ്പം നല്‍കിയിരിക്കുന്ന ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യവുന്നതാണ്. ഭക്ഷണവും താമസവും ഉള്‍പ്പെടെ ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 75 പൗണ്ട് മാത്രമാണ്. ധ്യാനത്തില്‍ പങ്കുചെയ്യുന്നവര്‍ക്കായി ഒക്ടോബര്‍ എട്ടിന് വ്യാഴാഴ്ച വൈകുന്നേരം മുതല്‍ താമസസൗകര്യം ക്രമീകരിക്കുന്നതാണ്. ധ്യാന ദിനങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Contact: 07474787870, www.divineuk.org
റോച്ചസ്റ്റർ: കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ വിനായക ചതുർത്ഥി 2026 മഹോത്സവം സെപ്റ്റംബർ 14 തിങ്കളാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തുന്നു. റോച്ചസ്റ്ററിലെ 1 Northgate, Rochester, Kent, ME1 1LS എന്ന വിലാസത്തിലുള്ള കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ വിവിധ പൂജകളും ഹോമങ്ങളും നടക്കും. വിനായക ചതുർത്ഥിയോടനുബന്ധിച്ച് സൂര്യകാലടി മഹാ ഗണപതി ഹോമം, അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം എന്നിവയാണ് പ്രധാന ചടങ്ങുകൾ. വിഘ്നങ്ങൾ അകറ്റി ഐശ്വര്യവും സമാധാനവും ദൈവാനുഗ്രഹവും പ്രാപിക്കുന്നതിനായി വിശേഷാൽ പൂജകൾ നടത്തപ്പെടും. പ്രത്യേക കലശപൂജയും മുരുക പ്രതിഷ്ഠയും നടത്തുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു. സൂര്യകാലടി മനയിലെ തന്ത്രി ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഭക്തജനങ്ങൾക്ക് പുണ്യകർമങ്ങളിൽ പങ്കെടുത്ത് ഗണപതി ഭഗവാന്റെ അനുഗ്രഹം നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. അന്നദാനത്തിനും അഷ്ടദ്രവ്യ ഗണപതി ഹോമത്തിനും സ്പോൺസർഷിപ്പുകൾ സ്വീകരിക്കുന്നതാണ്. തീയതി: 14 സെപ്റ്റംബർ 2026, തിങ്കളാഴ്ച സമയം: രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ വേദി: കെന്റ് അയ്യപ്പ ക്ഷേത്രം, 1 Northgate, Rochester, Kent, ME1 1LS കൂടുതൽ വിവരങ്ങൾക്ക്: 07838 170203, 07985 245890, 07973 151975, 07906 130390, 07507 766652, 07795575065.
SPECIAL REPORT
സ്വന്തം പ്രൊഫൈലില്‍ പ്രദര്‍ശിപ്പിക്കുന്ന ഉള്ളടക്കത്തിന്മേല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്ന ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഇനി മുതല്‍ മറ്റുള്ളവര്‍ ടാഗ് ചെയ്യുന്ന പോസ്റ്റുകള്‍ സ്വന്തം പ്രൊഫൈല്‍ ഗ്രിഡിലേക്ക് നേരിട്ട് ചേര്‍ക്കാന്‍ ഈ പുതിയ ഫീച്ചറിലൂടെ സാധിക്കും. ഇതിനായി ഉപയോക്താക്കള്‍ ചിത്രങ്ങളോ വിഡിയോകളോ വീണ്ടും അപ്ലോഡ് ചെയ്യുകയോ റീപോസ്റ്റ് ചെയ്യുകയോ ചെയ്യണ്ട. യാത്രകള്‍, പാര്‍ട്ടികള്‍, കണ്‍സര്‍ട്ടുകള്‍ തുടങ്ങിയ ഗ്രൂപ്പ് ഒത്തുചേരലുകളില്‍ സുഹൃത്തുക്കള്‍ എടുക്കുന്ന ചിത്രങ്ങളില്‍ നമ്മളെ ടാഗ് ചെയ്യുമ്പോള്‍, ടാഗ് ചെയ്ത യഥാര്‍ത്ഥ പോസ്റ്റ് തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ഗ്രിഡില്‍ ഉള്‍പ്പെടുത്താം. ഇന്‍സ്റ്റഗ്രാമിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടാഗ് ചെയ്യപ്പെട്ട പോസ്റ്റുകള്‍ പ്രൊഫൈലിലേക്ക് ചേര്‍ക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ആരെങ്കിലും നിങ്ങളെ ടാഗ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡിഎം(ഡയറക്ട് മെസ്സേജ്) അറിയിപ്പ് വഴിയോ, ടാഗ് ചെയ്യപ്പെട്ട പോസ്റ്റില്‍ നിന്ന് നേരിട്ടോ, അല്ലെങ്കില്‍ പ്രൊഫൈലിലെ 'Tagged' ടാബ് വഴിയോ ഈ സൗകര്യം ഉപയോഗിക്കാം. പിന്നീട് ഈ പോസ്റ്റുകള്‍ പ്രധാന ഗ്രിഡില്‍നിന്ന് ഒഴിവാക്കിയാലും യഥാര്‍ത്ഥ അപ്ലോഡ് ഡിലീറ്റ് ചെയ്യപ്പെടില്ല. പുതുതായി ചേര്‍ക്കുന്ന പോസ്റ്റുകള്‍ ഡിഫോള്‍ട്ടായി റിവേഴ്‌സ്-ക്രോണോളജിക്കല്‍ ക്രമത്തിലാണ് ഗ്രിഡില്‍ ദൃശ്യമാകുക. എന്നാല്‍, മുന്‍കൂട്ടി പ്രൊഫൈല്‍ ഗ്രിഡ് ക്രമീകരിച്ചിട്ടുള്ള ഉപയോക്താക്കളുടെ ലേഔട്ട് തനിയെ റീസെറ്റ് ആകില്ല. ക്രിയേറ്റര്‍ കൊളാബറേഷനുകളും ടാഗ് ചെയ്യപ്പെടുന്ന ഗ്രൂപ്പ് ഇമേജുകളും മറ്റും പ്രൊഫൈല്‍ ഗ്രിഡില്‍ കാണിക്കാനും അത് ഫോളോവര്‍മാരിലേക്ക് എത്തിക്കാനും ഇതുവഴി സാധിക്കും.
CINEMA
ഇംഗ്ലണ്ടിലെ സിൽവർസ്റ്റോണിൽ നടന്ന ലെ മാൻസ് റേസിന് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് എത്തിയത് തരം​ഗമായി മാറിയിരുന്നു. അജിത് കുമാറും തന്റെ റേസിങ് ടീമിന്റെ ഭാഗമായി ഈ മത്സരത്തിൽ ട്രാക്കിലിറങ്ങിയിരുന്നു. റേസിന് മുന്നോടിയായി ഈ ചടങ്ങിലെ വിജയ്‌യുടെ സാന്നിധ്യത്തെക്കുറിച്ച് അജിത് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണിപ്പോൾ.  34 വർഷത്തെ തങ്ങളുടെ സൗഹൃദത്തെക്കുറിച്ചാണ് അജിത് സംസാരിച്ചത്. "തന്റെ തിരക്കുപിടിച്ച ഷെഡ്യൂളിൽ നിന്ന് സമയം കണ്ടെത്തി സിൽവർസ്റ്റോണിൽ ഞങ്ങളെ കാണാൻ എത്തിയതിന് തമിഴ്നാടിന്റെ ബഹുമാന്യ മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്ക് ഞാൻ അങ്ങേയറ്റം നന്ദി പറയുന്നു. കഴിഞ്ഞ 34 വർഷമായി ഞങ്ങൾ ചലച്ചിത്ര മേഖലയിലെ സഹപ്രവർത്തകരാണ്. അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാണ്".- മാധ്യമങ്ങളോട് അജിത് കുമാർ പറഞ്ഞു. ഭാവിയിൽ ഇന്ത്യയിൽ കൂടുതൽ വലിയ അന്താരാഷ്ട്ര കായിക മത്സരങ്ങൾ നടക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. "മോട്ടോർസ്‌പോർട്സ് മാത്രമല്ല, എല്ലാ വിഭാഗത്തിലും കായികരംഗത്തെ പ്രോത്സാഹിപ്പിക്കാൻ അവർ വളരെയധികം കാര്യങ്ങൾ ചെയ്യുന്നുണ്ട്. അവർ മോട്ടോർസ്‌പോർട്ടിനെയും പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യയിലും ചെന്നൈയിലും ലെ മാൻസ് സീരീസ് പോലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ലോജിസ്റ്റിക്സ്പരമായും അടിസ്ഥാന സൗകര്യപരമായും എന്തൊക്കെ ആവശ്യമാണെന്ന് നേരിട്ട് കാണാനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇത്തരം മത്സരങ്ങൾ ഇന്ത്യയിലേക്ക് വരണമെന്നും ഞങ്ങൾ എല്ലാവരും ഇന്ത്യയിൽ വെച്ച് റേസ് ചെയ്യണമെന്നുമാണ് എന്റെ ആഗ്രഹം". -അജിത് കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയിലെ ഏറ്റവും വലിയ രണ്ട് പേരുകളാണ് അജിത് കുമാറും വിജയ്‌യും.
ഉർവശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തിയ 'ആശ' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. വിജയരാഘവനും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ വിജയരാഘവനെക്കുറിച്ചുള്ള രസകരമായ കാര്യം തുറന്ന് പറയുകയാണ് ഉർവശി. മുടി വെട്ടി, താടി വടിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട് എന്നാൽ നെറ്റി ഷേവ് ചെയുന്ന ആളാണ് വിജയരാഘവൻ എന്നാണ് ഉർവശി പറയുന്നത്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. താടി ഷേവ് ചെയ്തു. മുടി വെട്ടി എന്നൊക്കെ നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ട്. നെറ്റി ഷേവ് ചെയ്തു എന്ന് കേട്ടിട്ടുണ്ടോ? എന്നാൽ ചേട്ടന്റെ കാര്യത്തിൽ അങ്ങനെ ആണ്. നെറ്റിയിൽ വരെ മുടി ഉണ്ട്. പ്രായമുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ വിഗ്ഗ് വെക്കണം. പണ്ടൊക്കെ രാവിലെ വരുമ്പോൾ കുട്ടേട്ടൻ ഇറങ്ങിയില്ലേ എന്ന് ചോദിക്കുമ്പോൾ പറയും നെറ്റി ശവേ ചെയ്യുകയാണെന്ന്. ലാലു അച്ചായൻ ( ലാലു അലക്സ് ) അന്നേരം പറയും 'അയാൾ അവിടെ നെറ്റി ഷേവ് ചെയ്യുന്നു, മനുഷ്യൻ ഇവിടെ മുടി ഇല്ലാതെ ഇരിപ്പാണെന്ന്'. കുശുമ്പായിരുന്നു എല്ലാർക്കും; ഉർവശി പറഞ്ഞു. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ആശ മികച്ച പ്രതികരണമാണ് നേടുന്നത്. സൈക്കോളജിക്കൽ ത്രില്ലർ ഴോണറിലെ മികച്ച മലയാളചിത്രങ്ങളിലൊന്നാണ് ആശയെന്നാണ് ഉയരുന്ന അഭിപ്രായം. നവാഗതനായ സഫർ സനലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മധു നീലകണ്ഠന്റെ ഛായാഗ്രഹണ മികവും ഷാൻ മുഹമ്മദിന്റെ കൃത്യതയാർന്ന എഡിറ്റിംഗും ഗോവിന്ദ് വസന്ത ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും തീർച്ചയായും ഒരു വരിഞ്ഞുമുറുക്കുന്ന അനുഭവം സമ്മാനിക്കുന്നു എന്നാണ് പ്രേക്ഷക പ്രതികരണം.
തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ യുകെ സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി ഡിഎംകെ. ബ്രിട്ടനില്‍ നടന്ന മാന്‍സ് കപ്പ് അന്തര്‍ദേശീയ റേസിങ് മത്സരത്തില്‍ വിജയ് മുഖ്യാതിഥിയായി പങ്കെടുത്തത് ഉയര്‍ത്തിക്കാട്ടിയാണ് ഡിഎംകെ വിമര്‍ശനമുയര്‍ത്തിയത്. വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലണ്ടനില്‍ പോകുന്നതെന്നായിരുന്നു വിജയ് പറഞ്ഞത്. എന്നാല്‍ സുഹൃത്ത് കൂടിയായ നടന്‍ അജിത് കുമാറിന്റെ കാര്‍ റേസിങ് കാണാന്‍ വിജയ് പോയത് എല്ലാവരും കണ്ടതാണെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ വിമർശിച്ചു. ഡിഎംകെ എംഎല്‍എ മാര്‍ക്കണ്ഡേയനും വിജയ്‌ക്കെതിരെ രംഗത്തെത്തി. നിലവിൽ സംസ്ഥാനത്തെ ബാധിക്കുന്ന നിരവധി വിഷയങ്ങളുണ്ടെന്നും അതിനൊന്നും പ്രാധാന്യം നൽകാതെ, വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ അടിയന്തര പ്രാധാന്യമെന്താണെന്നും മാര്‍ക്കണ്ഡേയന്‍ ചോദിച്ചു. ഡിഎംകെയ്ക്ക് എതിരെ പ്രതിരോധവുമായി ടിവികെയും രംഗത്തെത്തി. ഔദ്യോഗിക യാത്രയ്ക്കിടെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനെ സന്ദര്‍ശിച്ചതില്‍ പ്രശ്‌നമില്ലെന്നായിരുന്നു ടിവികെ വക്താവ് അമരിക വി നാരായണന്‍ പറഞ്ഞത്. തമിഴ്‌നാട്ടിലെ ഒരു പ്രധാന താരമാണ് അജിത് കുമാര്‍. ഇതിന് പുറമേ അന്താരാഷ്ട്ര തലത്തില്‍ റേസിങില്‍ പ്രമുഖനായ വ്യക്തി കൂടിയാണ് അദ്ദേഹം. അദ്ദേഹം പങ്കെടുക്കുന്ന ഒരു പരിപാടിയിൽ വിജയ്‌യുടെ സാന്നിധ്യം തമിഴ്‌നാടിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുമെന്നും അമരിക വി നാരാണന്‍ പറഞ്ഞു. മാന്‍സ് കപ്പ് റേസിങ് മത്സരത്തിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചത് മുഖ്യമന്ത്രി വിജയ് ആയിരുന്നു. ചടങ്ങിനിടെ അജിത്തിനെ കണ്ട് വിജയ് ഓടിയെത്തി കെട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാറോട്ട മത്സരം കാണാനെത്തിയ വിജയ്‌ക്കൊപ്പം നടി തൃഷയുടെ സാന്നിധ്യവും ചര്‍ച്ചയാകുന്നുണ്ട്. മന്ത്രി ആദര്‍ശ് അര്‍ജുനയ്‌ക്കൊപ്പം മത്സരം കാണുന്നതിനിടെ തൃഷ ഇവിടേയ്ക്ക് വരുന്നതിന്റെ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ വിജയ് മുഖം തിരിക്കുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
NAMMUDE NAADU
രണ്ടുദിവസമായി ഡൽഹിയിൽ നടന്നുവന്ന ബ്രിക്സ് ഉച്ചകോടിക്ക് സമാപനമായി. അംഗരാജ്യങ്ങളുടെ സംയുക്ത പ്രസ്താവന അംഗീകരിച്ചുകൊണ്ടാണ് ഉച്ചകോടി അവസാനിച്ചത്. ആഗോള സമാധാനം, ബഹുമുഖ സഹകരണം എന്നീ വിഷയങ്ങളില്‍ അംഗരാജ്യങ്ങള്‍ ഒരേ നിലപാട് പങ്കുവച്ചു. 2027ല്‍ നടക്കുന്ന 19-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ചൈന ആതിഥേയത്വം വഹിക്കും. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയും റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഇന്നലെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അബുദാബി കിരീടാവകാശിയും ഇറാന്‍ പ്രസിഡന്റും തമ്മിലും കൂടിക്കാഴ്ചകള്‍ നടന്നു. കസാഖിസ്ഥാന്‍, ഈജിപ്ത്, നൈജീരിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും കൂടിക്കാഴ്ചകള്‍ക്കും ബ്രിക്സ് വേദിയിൽ തീരുമാനമായിട്ടുണ്ട്. ഗ്ലോബല്‍ സൗത്തിന്റെ ആശങ്കകള്‍ പരിഹരിക്കല്‍, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തല്‍, ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളെ നയതന്ത്ര ധാരണകളിലൂടെ നേരിടല്‍ എന്നിവയാണ് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. നരേന്ദ്ര മോദി കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, ഊര്‍ജ മേഖലകളിലെ സഹകരണമാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തത്. അതേസമയം, പശ്ചിമേഷ്യന്‍ യുദ്ധം ആഗോള സമൂഹത്തിന് തീര്‍ത്തും അനുകൂലമല്ലെന്ന് ഷി ജിന്‍പിങ് തൻ്റെ ബ്രിക്‌സ് പ്രസംഗത്തില്‍ ലോക നേതാക്കളോട് പറഞ്ഞു. ബ്രിക്സ് അതിന്റെ മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ആശയങ്ങളും വാഗ്ദാനങ്ങളും വെറുതേ പറയുകയല്ല, ഫലവത്തായ പ്രവര്‍ത്തനമാണ് ലോകം ഇപ്പോള്‍ നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് മോദി സമാപന പ്രസംഗത്തില്‍ പറഞ്ഞു. 'കൂട്ടായ പരിശ്രമങ്ങളിലൂടെ ഈ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ നമുക്ക് തീര്‍ച്ചയായും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അടുത്ത ആതിഥേയ രാജ്യമെന്ന നിലയില്‍ ചൈനയ്ക്ക് ഞാന്‍ ഒരിക്കല്‍ കൂടി എന്റെ എല്ലാവിധ ആശംസകളും നേരുന്നു' സമാപന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
2001ലെ ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) നിര്‍ണായക രേഖകള്‍ പുറത്തുവിട്ടു. അല്‍ഖ്വയ്ദ മുന്‍തലവന്‍ ഒസാമ ബിന്‍ ലാദന്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നുന്ന് സിഐഎ പുറത്തുവിട്ട പുതിയ രേഖകളില്‍ പറയുന്നു. ബിന്‍ ലാദനുമായി ബന്ധപ്പെട്ട 70ലധികം പ്രസിഡന്‍ഷ്യല്‍ ഇന്റലിജന്‍സ് ബ്രീഫുകളിലെ നൂറിലധികം പേജുകളുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 1998 ആഗസ്റ്റ് 28ലെ പ്രസിഡന്‍ഷ്യല്‍ ബ്രീഫിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ ബിന്‍ ലാദന്‍ പദ്ധതിയിട്ടതായി പരാമര്‍ശിക്കുന്നത്. ഇന്ത്യ കൂടാതെ പാകിസ്ഥാന്‍, ഈജിപ്ത്, കുവൈറ്റ്, സൗദി അറേബ്യ, യെമന്‍, ഉഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളുടെ പേരുകളും ഈ മെമ്മോയിലുണ്ട്. 'ബിന്‍ ലാദന്റെ ഭീകര ശൃംഖല ഇപ്പോഴും ഭീഷണിയാണ്' എന്ന തലക്കെട്ടിലുള്ള രേഖയില്‍ വിവരങ്ങളുടെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഏത് ലക്ഷ്യമാണ് അവര്‍ ഉദ്ദേശിച്ചതെന്നോ, ആക്രമണ തീയതിയോ, കൃത്യമായ പദ്ധതിയോ ഇതില്‍ വ്യക്തമാക്കിയിട്ടില്ല. അഫ്ഗാനിസ്ഥാനിലെ യുഎസ് ആക്രമണങ്ങളെ അതിജീവിച്ച ലാദന്റെയും മറ്റ് ഭീകരരുടെയും ആശയവിനിമയ ശൃംഖലകള്‍ ഇപ്പോഴും സുരക്ഷിതമാണെന്നും രേഖ വിലയിരുത്തുന്നു. ഭീകര സംഘടന ചില ക്യാംപുകളില്‍ പരിശീലനം പുനരാരംഭിക്കുകയും മറ്റ് ക്യാംപുകള്‍ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അല്‍-ഖ്വയ്ദ ക്യാമ്പുകള്‍ക്ക് നേരെ യുഎസ് മിസൈല്‍ ആക്രമണം നടത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് അമേരിക്കയ്ക്കും യുകെയ്ക്കുമെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നു എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുറഞ്ഞത് 60 രാജ്യങ്ങളിലെ വ്യക്തികളുടെയും സഖ്യകക്ഷികളുടെയും ശൃംഖലയെ ഉപയോഗിച്ച് ആക്രമണം നടത്താന്‍ അല്‍-ഖ്വയ്ദ മേധാവി ശ്രമിച്ചേക്കാമെന്നും മെമ്മോ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 1998 മുതല്‍ 2001 വരെ രാജ്യത്തിന് നേരെ ഉണ്ടായേക്കാവുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെയും പിന്നീട് ജോര്‍ജ്് ബുഷിന്റെയും ഭരണകാലത്ത് സിഐഎ നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖകള്‍. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളില്‍ ഒന്നായ 9/11 ആക്രമണത്തിന് തൊട്ടുമുമ്പുള്ള വര്‍ഷങ്ങളിലെ സെന്‍സിറ്റീവ് രേഖകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2001 സെപ്റ്റംബര്‍ 11ന് 19 അല്‍-ഖ്വയ്ദ ഭീകരര്‍ നാല് യാത്രാവിമാനങ്ങള്‍ റാഞ്ചുകയും, അവയില്‍ രണ്ടെണ്ണം വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് ഇടിച്ചിറക്കി തകര്‍ക്കുകയും ചെയ്തിരുന്നു. മൂന്നാമത്തെ വിമാനം പെന്റഗണിലും, നാലാമത്തെ വിമാനം (വൈറ്റ് ഹൗസോ കോണ്‍ഗ്രസോ ലക്ഷ്യമിട്ടതാണെന്ന് കരുതുന്നത്) യാത്രക്കാരുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് പെന്‍സില്‍വാനിയയിലെ വയലില്‍ തകര്‍ന്നു വീഴുകയുമായിരുന്നു.
Channels
ബിഗ് ബോസ് മലയാളം സീസൺ 8 ലെ മൽസരാർത്ഥികളിൽ ഒരാളാണ് റിനി ആൻ ജോർജ്. സമീപകാല കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ വ്യക്തിയാണ് റിനി. കോൺഗ്രസ് എംഎൽഎ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി റിനി നടത്തിയ തുറന്നുപറച്ചിൽ കേരള രാഷ്ട്രീയത്തിൽ വലിയ രീതിയിൽ ചർച്ചയായി. പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിൽ പോകുന്നതിനു മുൻപുള്ള റിനിയുടെ ഒരഭിമുഖവും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ബിഗ് ബോസ് എന്ന പരിപാടിയോട് തനിക്ക് ഒട്ടും താൽപര്യമില്ല എന്നാണ് റിനി അഭിമുഖത്തിൽ പറയുന്നത്. "ബിഗ് ബോസ് എനിക്ക് തീരെ ഇഷ്ടമുള്ള ഒന്നല്ല. സത്യത്തിൽ ആരുടെയെങ്കിലും വീട്ടിലേക്ക് ഒളിഞ്ഞുനോക്കുന്ന പരിപാടിയാണല്ലോ അത്. എനിക്ക് അത്തരം കാര്യങ്ങളോട് താല്പര്യമില്ല. മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയാനും ഇഷ്ടമല്ല, ഞാൻ ആരെക്കുറിച്ചും അങ്ങനെ പറയാറുമില്ല", എന്നായിരുന്നു റിനിയുടെ പ്രതികരണം. ഇങ്ങനെയൊക്കെ പറയുന്ന താങ്കളെ ഭാവിയിൽ മോഹൻലാലിനൊപ്പം ബിഗ് ബോസ് വേദിയിൽ കാണാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് "അറിയില്ല, അവർ വിളിച്ചാൽ ഞാൻ പോവുമോ എന്ന് തീർത്തു പറയാനാകില്ല. ചിലപ്പോൾ മറ്റു പല കാരണങ്ങൾ കൊണ്ടു പോയേക്കാം", എന്നായിരുന്നു റിനിയുടെ മറുപടി. ഒരു മാധ്യമ പ്രവര്‍ത്തക കൂടിയാണ് റിനി ആന്‍ ജോര്‍ജ്. യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസില്‍ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമെടുത്ത റിനി, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഇന്റേണ്‍ ആയാണ് ജോലി ആരംഭിച്ചത്. തുടര്‍ന്ന് 2017ല്‍ ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിലൂടെ ജോലിയില്‍ കയറി. പിന്നീ‌ട് പല പ്രമുഖ ചാനലുകളിലും ജോലി ചെയ്ത റിനി ആൻ ജോർജ്, അവതാരകയായും തിളങ്ങിയിട്ടുണ്ട്.
അവതാരകയെന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് മീര അനില്‍. ടെലിവിഷന്‍ ഷോകളും അവാര്‍ഡ് ഷോകളുമൊക്കെ മീര അനില്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം താരങ്ങളോടുള്ള ചോദ്യങ്ങളുടെ പേരില്‍ വിവാദങ്ങളിലും ചെന്നു ചാടിയിട്ടുണ്ട് മീര അനില്‍. തനിക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നിയൊരു ചോദ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മീര. മൈല്‍സ്‌റ്റോണ്‍ മേക്കഴേസിന് നല്‍കിയ അഭിമുഖത്തിലാണ് മീരയുടെ തുറന്നു പറച്ചില്‍.  ഒരു തവണ, ചാക്കോച്ചന്റെ ഒരു ഇവന്റില്‍ അദ്ദേഹത്തിന്റെ അച്ഛനെക്കുറിച്ച് ഞാന്‍ ചോദിച്ചിരുന്നു. ചാക്കോച്ചനോട് നേരത്തെ പറഞ്ഞിരുന്നില്ല. ചാക്കോച്ചന്റെ അച്ഛന്റെ ഫോട്ടോയൊക്കെ വളരെ കഷ്ടപ്പെട്ട് കളക്ട് ചെയ്യുകയും അവിടെ പ്ലേ ചെയ്യുകയും ചെയ്തിരുന്നു. ചാക്കോച്ചന്‍ ഭയങ്കര ഹാപ്പിയായി നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ 20 വര്‍ഷം ആഘോഷിക്കുകയായിരുന്നു ഞങ്ങള്‍. വളരെ സന്തോഷത്തോടെ നില്‍ക്കവെ പെട്ടെന്ന് മ്യൂസിക്കോടെ ഈ ചിത്രങ്ങള്‍ കയറി വന്നു. അങ്ങനെ നിന്നിരുന്ന ചാക്കോച്ചന്‍ ഒരു സെക്കന്റില്‍ അദ്ദേഹത്തിന്റെ അസാധ്യത്തിലേക്ക് പോയി. ചാക്കോച്ചന്റെ വലിയ വിജയം കാണാന്‍ ഇപ്പോള്‍ അച്ഛനില്ല. അപ്പനില്ലാത്ത ഈ നിമിഷത്തില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് അതിനെ കാണുന്നത് എന്നോ മറ്റോ ഞാന്‍ ചോദിച്ചു. ചാക്കോച്ചന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നെ ഒരു നോട്ടം നോക്കി. പത്ത് സെക്കന്റ് മാത്രമുള്ള നോട്ടത്തില്‍, ഈ നിമിഷം അങ്ങനൊരു ചോദ്യം വേണമായിരുന്നോ മീരേ എന്നൊരു ചോദ്യം ചാക്കോച്ചന്‍ ചോദിക്കാതെ ചോദിച്ചു. അച്ഛനുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. ആ സമയത്ത് അവതാരക എന്ന മീര മാറി, മനുഷ്യ സ്ത്രീയായ മീരയിലേക്ക് ഞാന്‍ പോയി. ഇത് വേണ്ടിയിരുന്നുവോ എന്ന് ചോദിച്ചു. ഞാന്‍ വിചാരിച്ചതിനേക്കാളും ചാക്കോച്ചന്‍ അത് ഉള്ളിലേക്ക് എടുത്തു. ആര്‍ക്കും വേദനയുണ്ടാക്കരുതെന്ന് കരുതി ജീവിക്കുന്ന ആളാണ് ഞാന്‍. അത് ഭയങ്കരമായ വിഷമമായി. ചാക്കോച്ചന്‍ വളരെ സ്വീറ്റ് ആയിട്ടുള്ള താരമാണ്. അതിനാല്‍ ആ നിമിഷം അങ്ങനൊരു ചോദ്യം വേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി''.
ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിച്ചിരിക്കുകയാണ്. 21 മത്സരാർത്ഥികളാണ് പുതിയ സീസണിൽ മാറ്റുരയ്ക്കുന്നത്. 17 പേർ വിവിധ മേഖലകളിൽ നിന്നും വന്ന മത്സരാർത്ഥികളും 4 പേർ കോമാണേഴ്‌സിന് വേണ്ടി നടത്തിയ അഗ്നിപരീക്ഷയിലൂടെ വന്ന മത്സരാർത്ഥികളുമാണ്. രണ്ടാം ദിവസം നാടകീയ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടിൽ അരങ്ങേറുന്നത്. സ്പോട്ട് എവിക്ഷനിലൂടെ ഗായത്രി സുരേഷ് വീട്ടിന് പുറത്തുപോയിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്പോട്ട് എവിക്ഷൻ നടക്കുന്നത്. ഭൂരിപക്ഷ അഭിപ്രായത്തിൽ റിനി ആൻ ജോർജിനെ മത്സരാത്ഥികൾ പുറത്താക്കണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും ക്യാപ്റ്റൻ ജസീലയുടെ തീരുമാന പ്രകാരം ഗായത്രി സുരേഷ് ആണ് വീടിന് പുറത്തുപോയത്. എന്നാൽ ഗായത്രിയുടെ എവിക്ഷൻ ന്യായമായതല്ല എന്നാണ് പ്രേക്ഷക അഭിപ്രായം. ഗായത്രി സീക്രട്ട് റൂമിലാണെന്നും വീക്കന്റ് എപ്പിസോഡിൽ തിരിച്ചുവരുമെന്നും പ്രതീക്ഷിക്കുന്നവരുന്നുണ്ട്. അതിനിടെ ആർജെ അഞ്ജലി തനിക്ക് നേരിട്ട സൈബർ ബുള്ളിയിങ്ങിനെ കുറിച്ച് വിക്കിയോട് സംസാരിക്കുന്നുണ്ട്. വളരെ വൈകാരികമായാണ് അഞ്ജലി സംസാരിക്കുന്നത്. ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് പ്രാങ്ക് കോള്‍ നടത്തിയ അഞ്ജലിയുടെ വീഡിയോ വലിയ വിമര്‍ശനത്തിടെയാക്കിയിരുന്നു. വിമര്‍ശനം രൂക്ഷമായപ്പോള്‍ അഞ്‍ജലി ക്ഷമാപണം നടത്തി രംഗത്ത് എത്തുകയും ചെയ്‍തു. എന്നാൽ ഇതിന് ശേഷം അഞ്ജലിക്കെതിരെ വലിയ രീതിൽ സൈബർ അറ്റാക്ക് നടന്നിരുന്നു. സൈബർ അറ്റാക്ക് തന്റെ ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചുവെന്നാണ് അഞ്ജലി പറയുന്നത്. "എന്നെ പോലെ തെറ്റുചെയ്തുകാണും. എന്റെ ജോലി എങ്ങനെ എങ്കിലും ആൾക്കാർക്ക് കളയണം. അതൊക്കെ ഒരു നെഗറ്റിവ് ചിന്തയല്ലേ? എന്നെ ജീവിക്കാൻ സമ്മതിക്കരുത്. ഞാൻ ജോലി ചെയ്യരുത് എന്നാണ് ഇവർ കരുതുന്നത്. വീട്ടുകാരുടെ ഇടപെടൽ പോലും മാറി. എന്റെ ഹസ്ബന്റിന് ഡീപ് ക്ലീൻ കമ്പനിയാണ്. അപ്പൊ അതിന്റെ ഒരു ഫ്രാൻഞ്ചൈസിയുടെ ഉദ്ഘാടനത്തിന് ഞാൻ വരേണ്ടതില്ല എന്ന രീതിയിൽ അദ്ദേഹം സംസാരിച്ചു. പുള്ളി അങ്ങനെ ഒന്നും അല്ല ഉദ്ദേശിച്ചത് എന്ന് എനിക്ക് അറിയാം. അത് ഭയങ്കരമായിട്ട് എന്നെ ബാധിച്ചു. എനിക്ക് ആത്മഹത്യ ചെയ്യാൻ വരെ തോന്നി." ആർജെ അഞ്ജലി പറയുന്നു. എന്തായാലും സ്പോട്ട് എവിക്ഷനിലൂടെ ഗായത്രി സുരേഷ് പുറത്തായ സ്ഥിതിക്ക് എന്താവും ഇനി മുതലുള്ള ദിവസങ്ങളിൽ ബിഗ് ബോസ് വീട്ടിൽ അരങ്ങേറാൻ പോവുന്നത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ജീവിതത്തേയും ജീവിതത്തിലെ വഴിത്തിരുവുകളേയും കുറിച്ച് അപര്‍ണ തോമസ്. വയസ് 32 ആയി, അത് സമ്മതിക്കാന്‍ മടിയില്ലെന്ന് പറഞ്ഞാണ് അപര്‍ണ കുറിപ്പ് പങ്കുവെക്കുന്നത്. തന്റെ ഏറ്റവും വലിയ പേടിയും അപര്‍ണ പങ്കുവെക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:  ''നാല് വര്‍ഷം ഞാന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ആയിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും രണ്ടാമതൊന്ന് ചിന്തിക്കാതെ ആകാശത്ത് ചെലവിട്ടു. എന്നിട്ടും ഇപ്പോള്‍, ചെറിയൊരു ടെര്‍ബുലന്‍സും ജീവിതത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളേയും സംശയത്തോടെ കാണാന്‍ പ്രേരിപ്പിക്കും. 2. ഒരു മോണിങ് പേഴ്‌സണ്‍ ആകാന്‍ വര്‍ഷങ്ങളോളം ശ്രമിച്ചു, പക്ഷെ എന്നിട്ടും രാവിലെ എട്ട് മണിയ്ക്ക് എഴുന്നേറ്റാല്‍ ആ ദിവസം തന്നെ പാഴായത് പോലെ തോന്നും. 3. എക്കണോമിക്‌സില്‍ എനിക്ക് രണ്ട് ഡിഗ്രിയുണ്ട്. പക്ഷെ അത് ഒരിക്കലും ഉപയോഗിച്ചിട്ടില്ല. എന്റെ സര്‍ട്ടിഫിക്കറ്റ് എവിടേയും സമര്‍പ്പിക്കേണ്ടി വന്നിട്ടില്ല. സത്യത്തില്‍, അതില്‍ ഒരു സര്‍ട്ടിഫിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വാങ്ങിയിട്ടു പോലുമില്ല. ഒരു പതിറ്റാണ്ടായി. 4. ഓണ്‍ലൈന്‍ ഷോപ്പിങ് എനിക്ക് തെറാപ്പിയാണ്. ഒന്നും പാകമായില്ലെങ്കിലും, പാക്കേജ് മൊത്തം തിരികെ അയച്ചലും ഒരു സ്‌റ്റോറില്‍ പോകാതെ തന്നെ വാങ്ങുന്ന ആദ്യ ഘട്ടം തന്നെ എനിക്ക് സ്‌ട്രെസ് റിലീഫ് ആണ്. 5. ഒരുപാട് കാര്യങ്ങള്‍ നന്നായി ചെയ്യാനാകുമെന്ന് എനിക്കറിയാം. പക്ഷെ ഏതിലെങ്കിലും ഗംഭീരമാണോ എന്നറിയില്ല. പക്ഷെ അതൊന്നും എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. കാരണം എനിക്ക് ചുറ്റും കഴിവുള്ള ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം. 6. ഈ പ്രായത്തില്‍, ഞാന്‍ ജീവിതത്തിന്റെ പാതകള്‍ പലവട്ടം മാറിയിട്ടുണ്ട്. മീഡിയയില്‍ ജോലി ചെയ്യുന്നതില്‍ നിന്നും ഞാന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡ് ആയി. വീണ്ടും ഞാന്‍ ആസ്വദിക്കുന്ന ഒന്നിലേക്ക് തിരികെ വന്നു. അത് കണ്ടന്റ് ക്രിയേഷന്‍ ആണ്. ഇപ്പോള്‍ ഞാന്‍ പൂര്‍ണ സമയവും അത് തന്െനയാണ് ചെയ്യുന്നതും. അതില്‍ നിന്നാണ് വരുമാനമുണ്ടാകുന്നതും. അതൊരു റിയല്‍ ജോലിയാണെന്ന് എനിക്കറിയാവുന്ന പകുതി പേരും ചിന്തിക്കുന്നില്ലെങ്കിലും. 7. വലിയ കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ ജനിച്ചതെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. സ്വന്തം കഴിവുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ സാധിക്കാതെ പോകുമോ എന്നതാണ് എന്റെ ഏറ്റവും വലിയ പേടി. പ്രായം കൂടുന്തോറും ആ പേടിയും കൂടുന്നു. എങ്കിലും ഞാന്‍ എന്റെ ജീവിതത്തെ സ്‌നേഹിക്കുന്നു. വളര്‍ച്ച എപ്പോഴും ഒരു പോലെയോ നേര്‍രേഖയിലോ ആയിരിക്കില്ല. നന്ദിയുള്ളവരായിരിക്കുക.
സോഷ്യല്‍ മീഡിയയിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും എല്ലാ ദിവസവും മലയാളി കണ്ടുകൊണ്ടിരിക്കുന്ന ഒരാള്‍. ഡിജിറ്റല്‍ സ്പേസില്‍ എപ്പോഴും വിസിബിലിറ്റി നിലനിര്‍ത്തുന്ന ഒരാള്‍. പലപ്പോഴും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ട ആള്‍. ബി​ഗ് ബോസ് മലയാളം സീസണ്‍ 8 ന് തുടക്കം കുറിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധ നേടുന്ന മത്സരാര്‍ഥികളിലൊരാള്‍ സാക്ഷാല്‍ രാഹുല്‍ ഈശ്വര്‍ ആണ്. തന്‍റെ സാമൂഹിക, രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞ് ശ്രദ്ധ നേടുന്നതിന് മുന്‍പേ ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയിലാണ് രാഹുല്‍ ഈശ്വര്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. കിരണ്‍ ടിവിയിലൂടെ ആയിരുന്നു അത്. ഇന്നത്തെ അത്രയും ടെലിവിഷന്‍ ചാനലുകളോ ഡിജിറ്റല്‍ സ്പേസോ ഒന്നും ഇല്ലാതിരുന്ന കാലത്ത് അന്നത്തെ ടിവി അവതാരകര്‍ അത്രയും പോപ്പുലര്‍ ആയിരുന്നു. പിന്നീട് ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ മലയാളി ഹൗസിലും മത്സരാര്‍ഥിയായി എത്തി രാഹുല്‍ ഈശ്വര്‍. എന്ന് മാത്രമല്ല ആകെ നടന്ന ആദ്യ സീസണിലെ വിജയിയുമായി. എന്നാല്‍ ന്യൂസ് ചാനല്‍ ചര്‍ച്ചകളില്‍ സ്വന്തം വാദമുഖങ്ങള്‍ നിരത്തുന്ന ആളായാണ് പുതിയ തലമുറയ്ക്ക് രാഹുല്‍ ഈശ്വറിനെ കൂടുതല്‍ പരിചയം. മതം, ലിം​ഗസമത്വം അടക്കമുള്ള വിഷയങ്ങളില്‍ രാഹുല്‍ നടത്തിയിട്ടുള്ള അഭിപ്രായപ്രകടനങ്ങള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്, ചിലപ്പോഴൊക്കെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധി കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായപ്പോള്‍ അതിനെ എതിര്‍ത്തവരുടെ കൂട്ടത്തിലാണ് രാഹുല്‍ ഈശ്വര്‍. അയ്യപ്പ ധര്‍മ്മ സേന എന്ന സംഘടനയുടെ ഭാ​ഗമായി നിന്നുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ പ്രസ്തുത വിഷയത്തില്‍ പ്രതികരണങ്ങളില്‍ പലതും നടത്തിയത്. ഈ വിഷയത്തില്‍ ഐപിസി സെക്ഷന്‍ 153 പ്രകാരം രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍ ആവുകയും ചെയ്തിരുന്നു. കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാല്‍സം​ഗ പരാതി നല്‍കിയ വനിതയുടെ വ്യക്തിത്വം പരസ്യമാക്കിയെന്ന ആരോപണവും കഴിഞ്ഞ വര്‍ഷം അദ്ദേഹം നേരിട്ടിരുന്നു. അതിജീവിതയ്ക്കെതിരെ ലൈം​ഗികച്ചുവയുള്ള പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പൊലീസ് രാ​ഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ടെലിവിഷനിലും അല്ലാതെയുമുള്ള ഡിബേറ്റുകളില്‍ പയറ്റിത്തെളിഞ്ഞ ആള്‍ എന്നതാണ് ബി​ഗ് ബോസിലേക്ക് എത്തുമ്പോള്‍ രാഹുല്‍ ഈശ്വറിന്‍റെ ഏറ്റവും വലിയ പ്ലസ്. ലൈവ് ചാനല്‍ ചര്‍ച്ചകളില്‍ അത്രയും അനുഭവപരിചയമുള്ളയാള്‍ക്ക്, സംസാരിക്കാനുള്ള കഴിവ് വലിയ മേല്‍ക്കൈ കൊടുക്കുന്ന ബി​ഗ് ബോസ് പോലെയൊരു പ്ലാറ്റ്ഫോമില്‍ വലിയ സാധ്യതയാണ് ഉള്ളത്. എന്നാല്‍ ബി​ഗ് ബോസിലേക്ക് എത്തിയാല്‍ താന്‍ സംസാരിക്കാന്‍ ആ​ഗ്രഹിക്കുന്ന പ്രധാന കാര്യം എന്താണെന്ന് അദ്ദേഹം നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബി​ഗ് ബോസിലേക്ക് എത്തിയാല്‍ പുരുഷ ആക്റ്റിവിസത്തെക്കുറിച്ചായിരിക്കും ഏറ്റവുമധികം സംസാരിക്കുക എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സംസാരിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഏറെ സെന്‍സിറ്റീവ് ആണെന്നതിനാല്‍ രാഹുല്‍ ഈശ്വറിന്‍റെ ബി​ഗ് ബോസിലെ സാന്നിധ്യം ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്. എന്നാല്‍ അത് ആരാധകരെയാണോ വിമര്‍ശകരെയാണോ കൂടുതല്‍ സൃഷ്ടിക്കുക എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
BUSINESS
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) യാത്രക്കാരുടെ സേവനവും സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റെബോട്ടുകൾ എത്തുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി ഡൊമസ്റ്റിക് സെക്യൂരിറ്റി ഹോൾഡ് ഏരിയയിലുള്ള കലാ മ്യൂസിയമായ ‘കലാങ്കണത്തിൽ’ ഒരു റോബോട്ട് പ്രവർത്തനം ആരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ ശ്രീ എസ്. സുഹാസ് ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിച്ചു. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് മികച്ച സാങ്കേതികാനുഭവവും തത്സമയ സഹായങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിയാൽ ഈ റോബോട്ടിനെ സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാരെ സ്വാഗതം ചെയ്യുക, വഴിനിർദ്ദേശങ്ങൾ നൽകുക, കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ വിവരങ്ങൾ തത്സമയം ലഭ്യമാക്കുക, ബോർഡിംഗ് ഗേറ്റുകളിലേക്കും മറ്റ് വിമാനത്താവള സൗകര്യങ്ങളിലേക്കും വഴികാട്ടുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകൾ. യാത്രയ്‌ക്കിടയിൽ സംശയങ്ങൾ ദുരീകരിക്കുന്നതിനും വിവരങ്ങൾ അറിയുന്നതിനുമായി യാത്രക്കാർക്ക് റോബോട്ടുമായി നേരിട്ട് സംവദിക്കാനും സാധിക്കും. സാങ്കേതിക സഹായങ്ങൾക്ക് പുറമെ കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമമായും ഈ റോബോട്ട് പ്രവർത്തിക്കുന്നു. നിലവിൽ ‘കലാങ്കണത്തിൽ’ വിന്യസിചിട്ടുള്ള റോബോട്ട്, കഥകളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളീയ കലാരൂപങ്ങളെക്കുറിച്ചും അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ശില്പങ്ങളെക്കുറിച്ചും കലാസൃഷ്ടികളെക്കുറിച്ചും യാത്രക്കാർക്ക് വിവരങ്ങൾ നൽകും. ഓരോ കലാരൂപങ്ങൾക്ക് അരികിലേയ്ക്ക് യാത്രക്കാരെ നയിക്കും. കൂടാതെ, സിയാലിന്റെ വിവിധ സൗകര്യങ്ങൾ, സേവനങ്ങൾ, വിമാന സർവീസ് വിവരങ്ങൾ, ഗേറ്റ് നമ്പർ എന്നിവയെ കുറിച്ചു അറിയാനാകും. റോബോട്ടിക് സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ അടുത്ത ഘട്ടമായി വിമാനത്താവളത്തിലെ ചെക്ക്-ഇൻ ഹാളിലും പാസഞ്ചർ അസിസ്റ്റൻസ് റോബോട്ടുകളെ നിയോഗിക്കും.ഇതിനുപുറമെ, ടെർമിനലിനുള്ളിൽ വിശ്രമിക്കുന്ന യാത്രക്കാർക്ക് ഭക്ഷണവും മറ്റ് ഉൽപ്പന്നങ്ങളും നേരിട്ടെത്തിച്ചു നൽകുന്ന ഡെലിവറി റോബോട്ടുകൾ അവതരിപ്പിക്കുന്നതിന്റെ സാധ്യതകളും സിയാൽ പരിശോധിച്ച് വരികയാണ്. പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈനറ്റിക്സ് റോബോട്ടിക്സ് എന്ന സ്ഥാപനമാണ് സിയാലിനായി റോബോട്ട് നിർമ്മിച്ചത്. എക്സിക്യൂട്ടീവ് ഡയറക് ടർ സന്തോഷ് പൂവാട്ടിൽ,കമേഴ്‌സ്യൽ മേധാവി മനോജ് പി.ജോസഫ് , കൈനറ്റിക് റോബോട്ട് പ്രതിനിധി ജിഗ്നേഷ് നായർതുടങ്ങിയവർ പങ്കെടുത്തു.
നിർമിതബുദ്ധിയുടെ ലോകത്ത് ഓരോ ദിവസവും പുതിയ സാധ്യതകളാണ് തുറക്കപ്പെടുന്നത്. മനുഷ്യനെപ്പോലെ ചിന്തിക്കാനും പഠിക്കാനും തീരുമാനങ്ങളെടുക്കാനും കഴിയുന്ന കൂടുതൽ ശക്തമായ എഐ മോഡലുകൾ ഒന്നിന് പിന്നാലെ മറ്റൊന്നായി രംഗത്തെത്തുമ്പോൾ, അതിനൊപ്പമെത്തുകയാണ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും. എഐയുടെ വളർച്ച ഒരു പരിധി കഴിഞ്ഞാൽ മനുഷ്യന്റെ നിയന്ത്രണത്തിൽനിന്ന് പുറത്തുപോകുമോ എന്ന ചോദ്യമാണ് ഇപ്പോൾ സാങ്കേതികലോകത്ത് ശക്തമായി ഉയരുന്നത്. അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ തന്നെ മനുഷ്യവംശം വംശനാശത്തിന്റെ ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന ഗുരുതര മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഓപ്പൺ എഐ സുരക്ഷാ ഗവേഷകനായ മാർക്കസ് വില്യംസ്. അടുത്തിടെ പ്രമുഖ എഐ കമ്പനികൾ അവതരിപ്പിച്ച അത്യാധുനിക മോഡലുകളുടെ കഴിവുകളാണ് ഇത്തരം ആശങ്കകൾക്ക് കൂടുതൽ ശക്തി പകരുന്നത്. ആന്ത്രോപിക്, ഓപ്പൺ എഐ തുടങ്ങിയ സ്ഥാപനങ്ങളുടെ പുതിയ മോഡലുകളെ ചുറ്റിപ്പറ്റി എഐ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. ഓപ്പൺ എഐയുടെ ഒരു പരീക്ഷണ മോഡൽ അടുത്തിടെ യുഎസ് കമ്പനിയായ ഹഗ്ഗിങ് ഫേസിന്റെ കംപ്യൂട്ടർ സംവിധാനത്തിൽ നിയന്ത്രണംവിട്ട് കടന്നുകയറിയ സംഭവവും ആശങ്ക വർധിപ്പിച്ചു. ഇതിന് പുറമെ, ഓപ്പൺ എഐ ഏജന്റുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മറികടന്ന് പേരുവെളിപ്പെടുത്താത്ത പത്തോളം വെബ്സൈറ്റുകളിലേക്ക് അനുമതിയില്ലാതെ സന്ദേശങ്ങൾ കൈമാറിയതായും ഗവേഷകർ കണ്ടെത്തിയിരുന്നു. എഐ സംവിധാനങ്ങൾ മനുഷ്യർ നിശ്ചയിച്ച പരിധികൾ മറികടക്കാനുള്ള സാധ്യത സംബന്ധിച്ച ചർച്ചകൾക്ക് ഇതോടെ കൂടുതൽ ഗൗരവം ലഭിച്ചു. എഐയുടെ കഴിവുകൾ ഇപ്പോഴത്തെ വേഗത്തിൽ തന്നെ വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, സമീപഭാവിയിൽ ഈ സാങ്കേതികവിദ്യയ്ക്കുമേലുള്ള നിയന്ത്രണം പൂർണമായി നഷ്ടപ്പെടുന്ന തരത്തിലുള്ള മഹാവിപത്ത് സംഭവിക്കാമെന്നാണ് മുൻ യുഎസ് സർക്കാർ സാങ്കേതിക ഉപദേഷ്ടാവും ഓപ്പൺ എഐയുടെ ബോർഡ് ആൻഡ് സേഫ്റ്റി കമ്മിറ്റി അംഗവുമായ പോൾ ക്രിസ്റ്റ്യാനോ പറയുന്നത്. എഐ സൂപ്പർഇന്റലിജൻസ് കൃത്യമായ മുൻകരുതലുകളോടെയും ശക്തമായ സുരക്ഷാമാനദണ്ഡങ്ങളോടെയും വികസിപ്പിച്ചില്ലെങ്കിൽ, ഒരുഘട്ടത്തിൽ അതിന്റെ നിയന്ത്രണം മനുഷ്യർക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അത്തരമൊരു സാഹചര്യം ഉണ്ടായാൽ മനുഷ്യരിൽ ഭൂരിഭാഗത്തിനും ജീവൻ നഷ്ടപ്പെടുന്ന തരത്തിലുള്ള പ്രത്യാഘാതങ്ങൾ വരെ ഉണ്ടായേക്കാമെന്നും ക്രിസ്റ്റ്യാനോ ചൂണ്ടിക്കാട്ടി. നിലവിൽ ഓപ്പൺ എഐ ഉൾപ്പെടെയുള്ള പ്രമുഖ എഐ സ്ഥാപനങ്ങളൊന്നും ഇത്തരം ഗുരുതരമായ അപകടസാധ്യതകൾ ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാ മുൻകരുതലുകളുടെ കാര്യത്തിൽ വേണ്ടത്ര മുന്നിലല്ലെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു. എഐയുടെ വളർച്ച തടയണമെന്നതല്ല വിദഗ്ധർ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. മറിച്ച്, മനുഷ്യന്റെ നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം ഈ സാങ്കേതികവിദ്യയെ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ആവശ്യം. എഐയുടെ കഴിവുകൾ അതിവേഗം വളരുന്ന ഈ ഘട്ടത്തിൽ, അതിനെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും അതേ വേഗത്തിൽ ശക്തിപ്പെടുന്നുണ്ടോ എന്നതാകും വരും വർഷങ്ങളിൽ ഏറ്റവും നിർണായകമായ ചോദ്യം.
പുതിയ ഐഫോൺ വിപണിയിലിറങ്ങുമ്പോൾ പഴയ മോഡലുകൾക്ക് വില കുറയുമെന്നും അപ്പോൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാമെന്നും കരുതി കാത്തിരുന്ന ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ വക നല്ല പണിയാണ് കിട്ടിയത്. പുതിയ ഫോണുകൾ ഇറങ്ങുമ്പോൾ പഴയതിന് വില കുറയ്ക്കുന്ന കാലാകാലങ്ങളായുള്ള രീതി മാറ്റിമറിച്ച്, നിലവിലുള്ള മോഡലുകളുടെ വില കുത്തനെ കൂട്ടി ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. സെപ്റ്റംബർ 9-ന് ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, പുതിയ മടക്കാവുന്ന ഐഫോൺ ഡ്യുവോ (iPhone Duo) എന്നിവ പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ത്യയിൽ ഈ അപ്രതീക്ഷിത വിലവർധനവ് പ്രാബല്യത്തിൽ വന്നത്. കുറഞ്ഞ വിലയിൽ കിട്ടുമെന്ന് കരുതി കാത്തിരുന്നവർക്ക് കിട്ടിയത് എട്ടിന്റെ പണിയാണെങ്കിൽ, വില കൂടും മുൻപേ ഐഫോൺ 17 ഒക്കെ സംഘടിപ്പിച്ചവർ ഇപ്പോൾ നെഞ്ചുവിരിച്ച് നടക്കുകയാണ്. ഐഫോൺ 16 ഇനി വേണമെങ്കിൽ 89,900 രൂപ നൽകണം. ഐഫോൺ 17e വില 79,900 രൂപയിൽ നിന്ന് തുടങ്ങുന്നു. ഐഫോൺ 17 മുൻപ് 82,900 രൂപയ്ക്ക് പുറത്തിറക്കിയ 256 ജിബി പതിപ്പ് ഇപ്പോൾ വാങ്ങണമെങ്കിൽ 99,900 രൂപ നൽകണം. അതായത് ഒറ്റയടിക്ക് 17,000 രൂപയുടെ വർധനവ്. ഐഫോൺ എയർ തുടക്കവില 1,49,900 രൂപയായി ഉയർന്നു. ഇതിന്റെ 1 ടിബി മോഡലിന് 2,24,900 രൂപയാണ് പുതിയ നിരക്ക്. ചില മോഡലുകൾക്ക് 41 ശതമാനം വരെ വില ഉയർന്നതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. “ഇനി ഫോൺ വാങ്ങിയിട്ട് തന്നെ ബാക്കി കാര്യം” എന്ന് പറഞ്ഞ് കാത്തിരുന്ന ട്രോളൻമാർ സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം തീർക്കുകയാണ്. “വില കുറയുമ്പോൾ വാങ്ങാൻ നിന്നവന് കിഡ്നി പോര, കരൾ കൂടി വിൽക്കേണ്ടി വരും” എന്നിങ്ങനെ പോകുന്ന ട്രോളുകൾ. കൃത്രിമബുദ്ധി സേവനങ്ങൾക്കും ഡാറ്റാ സെന്ററുകൾക്കുമായി മെമ്മറി ചിപ്പുകളുടെ ആവശ്യം കുത്തനെ കൂടിയതാണ് മെമ്മറി ഘടകങ്ങളുടെ വില ഉയരാൻ കാരണമെന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ അധികച്ചെലവ് മുഴുവൻ കമ്പനിക്ക് തനിയെ താങ്ങാനാകില്ലെന്നും ആപ്പിൾ സൂചിപ്പിച്ചു. ഇതിനുപുറമേ, ഇന്ത്യയിലെ ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവയും 18 ശതമാനം ജി.എസ്.ടിയും വില വീണ്ടും ഉയർത്തുന്നു. ഐഫോൺ 18 പ്രോയും ഐഫോൺ ഡ്യുവോയും മുൻനിരയിൽ നിൽക്കുമ്പോൾ, പഴയ മോഡലുകൾക്ക് വലിയ ഓഫറുകൾ നൽകി മൂല്യം കുറയ്ക്കാതിരിക്കാനുള്ള കച്ചവട തന്ത്രവും ഇതിന് പിന്നിലുണ്ട്. ചുരുക്കത്തിൽ, പുതിയ ഐഫോൺ വരുമ്പോൾ പഴയത് വില കുറച്ച് വാങ്ങാമെന്ന കസ്റ്റമറുടെ ആഗ്രഹങ്ങൾക്കാണ് ആപ്പിൾ പൂട്ടിട്ടിരിക്കുന്നത്.
HEALTH
പ്രായം 60 കടന്നാൽ ശരീരത്തിന്റെ ചുറുചുറുക്കിൽ മാറ്റം വരുന്നത് സ്വാഭാവികം. എന്നാൽ പ്രായം ഫിറ്റ്നസിന് ഒരു തടസ്സമല്ലെന്ന് ജീവിതശൈലിയിലൂടെ തെളിയിക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രമുഖ മുഖമായ നിത അംബാനി. 62-ാം വയസ്സിലും ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും സജീവമായി തുടരുന്ന അവർ, പ്രായത്തെ തോൽപ്പിക്കുകയെന്നതിലുപരി അതിനെ സ്വാഭാവികമായി സ്വീകരിച്ച് ശരീരത്തിനും മനസ്സിനും കരുത്ത് നൽകുന്ന ജീവിതശൈലിയാണ് പിന്തുടരുന്നത്. Anatomy മെലിഞ്ഞ ശരീരം സ്വന്തമാക്കുക എന്നതിലുപരി ശക്തിയും ചലനശേഷിയും ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള ഊർജവും നിലനിർത്തുകയാണ് ഫിറ്റ്നസിന്റെ യഥാർഥ ലക്ഷ്യമെന്നാണ് നിത അംബാനിയുടെ നിലപാട്. ഇതിനായി കർശനമായ ഡയറ്റുകളോ ഭക്ഷണനിയന്ത്രണങ്ങളോ മാത്രം ആശ്രയിക്കേണ്ടതില്ലെന്നും ചിട്ടയായ ജീവിതശൈലിയാണ് പ്രധാനമെന്നും അവർ പറയുന്നു. ആഴ്ചയിൽ അഞ്ച് മുതൽ ആറ് ദിവസം വരെ വ്യായാമത്തിനായി സമയം കണ്ടെത്താറുണ്ട്. എല്ലാ ദിവസവും ഒരേ രീതിയിലുള്ള വ്യായാമം ചെയ്യുന്നതിന് പകരം ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് വർക്കൗട്ട് ക്രമീകരിക്കുന്നത്. കാലുകൾ, കൈകൾ, പുറം, കോർ മസിലുകൾ തുടങ്ങിയവയ്ക്കായി വ്യത്യസ്ത ദിവസങ്ങളിൽ വ്യായാമം ചെയ്യാറുണ്ട്. സ്ട്രെങ്ത് ട്രെയിനിങ്, യോഗ, ഫ്ലെക്സിബിലിറ്റി, മൊബിലിറ്റി, കോർ സ്ട്രെങ്തനിങ് തുടങ്ങിയവ വ്യായാമക്രമത്തിന്റെ ഭാഗമാണ്. ചില ദിവസങ്ങളിൽ നീന്തലിനും അക്വാ എക്സർസൈസുകൾക്കും സമയം മാറ്റിവയ്ക്കാറുണ്ട്. ഇതിനുപുറമെ ഒരു മണിക്കൂർ നീളുന്ന നൃത്തപരിശീലനവും ദിവസവും 5,000 മുതൽ 7,000 വരെ ചുവടുകൾ നടക്കുന്നതും ശാരീരികക്ഷമത നിലനിർത്താൻ സഹായിക്കുന്നതായി അവർ പറയുന്നു. വ്യായാമം ശരീരത്തെ മാത്രമല്ല, മനസ്സിനെയും സ്വാധീനിക്കുമെന്നാണ് നിത അംബാനിയുടെ അഭിപ്രായം. ശാരീരിക പ്രവർത്തനങ്ങൾ സന്തോഷവുമായി ബന്ധപ്പെട്ട എൻഡോർഫിനുകളുടെ ഉൽപാദനത്തിന് സഹായിക്കുകയും മാനസിക സമ്മർദം കുറയ്ക്കുകയും ദിവസം മുഴുവൻ പോസിറ്റീവ് ഊർജം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. നിത അംബാനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യായാമ ദിവസങ്ങളിലൊന്നാണ് ലെഗ് ഡേ. ചെറുപ്പം മുതൽ ഭാരതനാട്യം അഭ്യസിക്കുന്നതിനാൽ കാലുകളുടെ കരുത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും അവർ പറയുന്നു. ആറാം വയസ്സിലാണ് നിത ഭാരതനാട്യം പഠിക്കാൻ ആരംഭിച്ചത്. Fitness നൃത്തം അവരുടെ ജീവിതത്തിലെ കലാപരമായ താൽപര്യം മാത്രമല്ല, ശാരീരികക്ഷമത നിലനിർത്തുന്നതിനുള്ള ഒരു മാർഗം കൂടിയാണ്. ശരീരത്തിന്റെ ബാലൻസ്, ഫ്ലെക്സിബിലിറ്റി, കരുത്ത് എന്നിവ നിലനിർത്തുന്നതിൽ നൃത്തപരിശീലനത്തിന് വലിയ പങ്കുണ്ടെന്നാണ് അവരുടെ അനുഭവം. വ്യായാമത്തോടൊപ്പം ഭക്ഷണക്രമത്തിലും നിത അംബാനി ശ്രദ്ധ പുലർത്തുന്നു. ജൈവവും പ്രകൃതിദത്തവുമായ സമീകൃത സസ്യാഹാരത്തിനാണ് അവർ മുൻഗണന നൽകുന്നത്. സസ്യാഹാരിയായ നിത, ഭക്ഷണത്തിൽ ആവശ്യമായ പോഷകങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം പ്രോട്ടീനിനും പ്രത്യേക പ്രാധാന്യം നൽകാറുണ്ട്. പഞ്ചസാരയും കൃത്രിമ മധുരപദാർഥങ്ങളും ഒഴിവാക്കുന്നതും ഭക്ഷണശീലത്തിന്റെ ഭാഗമാണ്. കർശനമായ ഭക്ഷണനിയന്ത്രണങ്ങൾക്കു പകരം പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണവും കൃത്യമായ വ്യായാമവും ചിട്ടയായ ജീവിതശൈലിയും പിന്തുടരുന്നതിലാണ് നിത അംബാനി ശ്രദ്ധ നൽകുന്നത്. പ്രായം കൂടുന്നതോടെ ഫിറ്റ്നസ് ഉപേക്ഷിക്കേണ്ടതില്ലെന്ന സന്ദേശമാണ് നിത അംബാനിയുടെ ജീവിതശൈലി നൽകുന്നത്. ശരീരത്തിന്റെ രൂപത്തേക്കാൾ അതിന്റെ കരുത്തിനും ചലനശേഷിക്കും പ്രാധാന്യം നൽകുക, വ്യായാമത്തെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക, ഭക്ഷണത്തിൽ ചിട്ട പാലിക്കുക—ആരോഗ്യകരമായ ജീവിതത്തിന് പ്രായപരിധിയില്ലെന്ന് ഓർമിപ്പിക്കുന്നതാണ് ഈ ശീലം.
PRAVASI VARTHAKAL