യുകെയിലെ പ്രമുഖ ജനപ്രിയ കോഫി ഷോപ്പ് ശൃംഖല, 60 വർഷത്തെ പ്രവർത്തനത്തിന് ശേഷം ഹൈ സ്ട്രീറ്റിലെ എല്ലാ കഫേകളും അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചു.
പരമ്പരാഗത ട്യൂഡർ തീം കഫേകൾക്ക് പേരുകേട്ട മെറി ഇംഗ്ലണ്ട്, ആണ് വർദ്ധിച്ചുവരുന്ന ചെലവുകൾ താങ്ങാനാവാതെ കച്ചവടം നിർത്തി കട പൂട്ടുന്നത്.
ഈ നീക്കം ടീമിന് "വലിയ ആഘാതം" ഉണ്ടാക്കിയതായി ബിസിനസ്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
"സാധനങ്ങളുടെ വില, ബിസിനസ് നിരക്കുകൾ, ഊർജ്ജ ചെലവുകൾ, ജീവനക്കാരുടെ നിയമനവും സർക്കാർ നയവുമായി ബന്ധപ്പെട്ട വ്യാപകമായ വർദ്ധിച്ചുവരുന്ന ചെലവുകൾ എന്നിവയിലെ തുടർച്ചയായ വർദ്ധനവിനെത്തുടർന്ന്, അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു ഇത്," ഇതുസംബന്ധിച്ച് പുറത്തുവിട്ട വിശദീകരണത്തിൽ പറയുന്നു.
"ഈ സമ്മർദ്ദങ്ങൾക്കൊപ്പം, ഉപഭോക്താക്കളുടെ തിരക്കിലും ചെലവിലും കുറവുണ്ടായിട്ടുണ്ട്, അതിജീവിക്കാൻ ഇപ്പോൾ ബിസിനസുകൾ ഈടാക്കേണ്ട വിലകൾ നൽകാൻ പലർക്കും കഴിയുന്നില്ല അല്ലെങ്കിൽ മനസ്സില്ല." പ്രസ്താവന തുടർന്നു.
വെസ്റ്റ് യോർക്ക്ഷെയറിൽ ഉടനീളം പ്രവർത്തിച്ചിരുന്ന ഈ ശൃംഖലയ്ക്ക് ഒരു ഡ്രൈവ്-ത്രൂ ബ്രാഞ്ച് ഉൾപ്പെടെ ആകെ ആറ് സ്ഥലങ്ങളുണ്ടായിരുന്നു.
ചായക്കേക്കുകൾ, മുട്ട കസ്റ്റാർഡ്, ആപ്പിൾ പൈ തുടങ്ങിയ ക്ലാസിക് വിഭവങ്ങൾക്ക് പേരുകേട്ടതായിരുന്നു മെറി ഇംഗ്ലണ്ട്.
പൂട്ടുന്ന കടകളിലെ നൂറുകണക്കിന് ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും. എന്നാൽ ജീവനക്കാരുടെ കാര്യത്തിൽ പുനരധിവാസ നടപടികളോ, നഷ്ടപരിഹാര പാക്കേജോ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
"ഒരു യുഗത്തിന്റെ അവസാനം" എന്നാണ് ഈ റെസ്റ്റോറന്റ് ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
"ഓ, ഇത് വിനാശകരമാണ്. ആ കാലഘട്ടത്തിലെ ഗുണനിലവാരവും സ്ഥിരതയും എല്ലായ്പ്പോഴും വളരെ മികച്ചതായിരുന്നു" ഒരു ഉപഭോക്താവ് അസ്വസ്ഥനായി എഴുതി.
സ്ത്രീ-സമത്വ മന്ത്രി കൂടിയായ ഫിലിപ്സൺ, അടുത്ത പൊതുതെരഞ്ഞെടുപ്പിന് തയ്യാറായി പാർട്ടിയെ ആധുനികവൽക്കരിക്കുന്നതിന് ഡെപ്യൂട്ടി ലേബർ നേതാവ് ലൂസി പവലുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ലേബർ വക്താവ് വ്യക്തമാക്കി.
ആഞ്ചല റെയ്നറുടെ രാജിയെത്തുടർന്ന് ആരംഭിച്ച മത്സരത്തിന് ശേഷം, കഴിഞ്ഞ വർഷം ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് ഫിലിപ്സണും പവലും നേർക്കുനേർ മത്സരിച്ചു, പാർട്ടി അംഗത്വത്തിൽ നിന്നുള്ള 54% പിന്തുണയെത്തുടർന്ന് പവൽ വിജയിച്ചു .
സർ കെയർ സ്റ്റാർമറുടെ കീഴിൽ ഫിലിപ്സൺ വിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു, എന്നാൽ കഴിഞ്ഞ ആഴ്ച ബേൺഹാം തന്റെ മന്ത്രിസഭയെ നിയമിച്ചപ്പോൾ ആ ജോലിയും പവലിന് നൽകി.
ഫിലിപ്സണിന്റെ നിയമനം പ്രഖ്യാപിച്ചുകൊണ്ട്, പുതിയൊരു ഡിജിറ്റൽ പ്രചാരണ അന്തരീക്ഷത്തിനായുള്ള തയ്യാറെടുപ്പുകളിൽ പാർട്ടിയെ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്ന് ബേൺഹാം പറഞ്ഞു.
"അടുത്ത തിരഞ്ഞെടുപ്പിന് ലേബർ പാർട്ടി അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നതിൽ അവർ നിർണായക പങ്ക് വഹിക്കും," അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച ആഭ്യന്തര മന്ത്രിയായി നിയമിതയായ അന്ന ടർലിക്ക് പകരമായാണ് അവർ നിയമിതയാകുന്നത്.
Latest News
ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള 23-കാരൻ അപൂർവമായ ഒരു രോഗാവസ്ഥയെ അതിജീവിച്ചതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. തലയോട്ടിയിലെ ചർമ്മം മനുഷ്യന്റെ മസ്തിഷ്കത്തിന്റെ ആകൃതിയിൽ മടക്കുകളായി മാറുന്ന വിചിത്രമായ അവസ്ഥയാണ് യുവാവിന് ബാധിച്ചത്. ശാരീരിക പ്രയാസങ്ങളെക്കാളേറെ കടുത്ത മാനസിക സംഘർഷമാണ് ഈ രോഗം ഇയാളിൽ ഉണ്ടാക്കിയത്. എന്നാൽ, നീണ്ട നാളത്തെ ചികിത്സയിലൂടെ പഴയ ജീവിതത്തിലേക്ക് തിരികെ വരാൻ അദ്ദേഹത്തിന് സാധിച്ചു.
ലി എന്ന കുടുംബപ്പേരുള്ള യുവാവിന് കൗമാരപ്രായത്തിലാണ് ആദ്യമായി തലയോട്ടിയിലെ ചർമ്മം പ്രത്യേക രീതിയിൽ കട്ടിയാകുന്നതായി ശ്രദ്ധിച്ചത്. പിന്നീട് ചർമ്മം ക്രമേണ വളർന്ന് വലിയ മടക്കുകളായി മാറി. 14 -ാം വയസ്സാകുമ്പോഴേക്കും തലയോട്ടിയുടെ ഏകദേശം പകുതിയോളം ഇത്തരത്തിൽ മാറിക്കഴിഞ്ഞിരുന്നു. ചികിത്സയ്ക്കായി നിരവധി ആശുപത്രികളെ സമീപിച്ചെങ്കിലും ആദ്യഘട്ടത്തിലെ ശസ്ത്രക്രിയകൾ പരാജയപ്പെട്ടതിനെ തുടർന്ന് തലയിൽ മുറിവുകൾ രൂപപ്പെടുകയും ആരോഗ്യകരമായ ചർമ്മം കുറവായതിനാൽ മറ്റ് ആശുപത്രികൾ ശസ്ത്രക്രിയ ചെയ്യാൻ മടിക്കുകയും ചെയ്തു.
പിന്നീട് വുഹാൻ സർവകലാശാലയുടെ ഷോങ്നാൻ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ വിദഗ്ധരെ ലി ചികിത്സയ്ക്കായി സമീപിച്ചു. ക്യൂട്ടിസ് വെർട്ടിസിസ് ഗൈറാറ്റ (Cutis Verticis Gyrata) എന്ന അപൂർവ രോഗാവസ്ഥയാണ് യുവാവിനുള്ളതെന്ന് ഇവിടുത്തെ ഡോക്ടർമാർ കണ്ടെത്തി. ഈ രോഗത്തിൽ തലയോട്ടിയിലെ ചർമ്മം അസാധാരണമായി കട്ടിയാവുകയും ആഴത്തിലുള്ള മടക്കുകൾ രൂപപ്പെടുകയും ചെയ്യുന്നു. എന്നാൽ, ഇത്തരമൊരു രോഗാവസ്ഥയുടെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇത് ജന്മനാ ഉണ്ടാകുന്ന രോഗമാണ് എന്നതിന് തെളിവില്ലെന്നും ഡോക്ടർമാർ പറയുന്നു
ഏതാണ്ട് 11 മാസം നീണ്ട രണ്ട് ഘട്ടങ്ങളുളഅള ചികിത്സാ പദ്ധതിയാണ് ഡോക്ടർമാർ തയ്യാറാക്കിയത്. തലയോട്ടിക്കടിയിൽ പ്രത്യേക ടിഷ്യു എക്സ്പാൻഡറുകൾ സ്ഥാപിച്ച് ക്രമേണ അതിൽ പ്രത്യേക ദ്രാവകം നിറച്ച് ആരോഗ്യകരമായ ചർമ്മം വികസിപ്പിച്ചു. ആവശ്യമായ ചർമ്മം രൂപപ്പെട്ടതിന് ശേഷം മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ രോഗബാധിതമായ ഭാഗം നീക്കം ചെയ്ത് പുതിയ ചർമ്മം റീപ്ലാന്റ് ചെയ്തു. ശസ്ത്രക്രിയ വിജയകരമായതോടെ യുവാവിന്റെ തലയോട്ടിക്ക് സാധാരണ രൂപം ലഭിക്കുകയും വീണ്ടും സ്വാഭാവികമായി മുടി വളരാൻ തുടങ്ങുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു.
ASSOCIATION
ബര്‍മിങ്ഹാം: യുകെയിലെ മലയാളി സമൂഹത്തിന്റെ സൗഹൃദക്കൂട്ടായ്മയായ മാളക്കാരുടെ സംഗമം സെപ്റ്റംബര്‍ 26-ന് ശനിയാഴ്ച ബര്‍മിങ്ഹാമിലെ ഏര്‍ഡിങ്ടണില്‍ നടക്കും. URC ഹാളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പരിപാടി.
യുകെയിലുടനീളമുള്ള മാളയിലെ മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴില് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആണ് സംഗമം സംഘടിപ്പിക്കുന്നത്. പ്രവാസി ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ സൗഹൃദം പുതുക്കാനും സാംസ്കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുമുള്ളഅവസരമായിട്ടാണ് ഈ സംഗമം ഒരുക്കുന്നത്.
പരിപാടിയുടെ പ്രധാന ആകര്ഷണങ്ങള് മലയാളി രുചിക്കൂട്ടുകളുമായി ഭക്ഷണമേള, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക വിനോദ പരിപാടികള്‍ പ്രവാസി മലയാളികളുടെ ക്ഷേമവും പുതുതലമുറയുടെ സാംസ്കാരിക വളര്‍ച്ചയും സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടാവുന്നതാണ്. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
വേദി വിവരങ്ങള്‍
സ്ഥലം: URC ഹാള്‍, ഏര്‍ഡിങ്ടണ്‍
പോസ്റ്റുക്കോട് : B24 9JS
തീയതി: 2026 സെപ്റ്റംബര്‍ 26, ശനിയാഴ്ച
സമയം: രാവിലെ 11:00 മുതല്‍ വൈകിട്ട് 5:00 വരെ
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:
• ആന്റണി തോമസ് (സ്വാന്‍സീ) - 07860 934418 • ബാബു തോമസ് (സ്റ്റോക്ക് ഓണ്‍ ട്രെന്റ്) - 07577 834404 • ജോഷി വര്‍ഗീസ് (ലണ്ടന്‍) - 07578 192595 • ബാബു ദേവസ്സി (കാര്‍ഡിഫ്) - 07459 102859 • ഷാജി സുബ്രഹ്മണ്യന് (മാഞ്ചസ്റ്റര്‍) - 07946 082504 • റോണി ഈസി (ബര്‍മിങ്ഹാം) - 07788 276860 .യുകെയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള മാളക്കാരെ സംഗമത്തിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
ചെംസ്ഫോര്‍ഡ്: സമീക്ഷ യുകെ സംഘടിപ്പിച്ച 2026 ഫിഫ വേള്‍ഡ് കപ്പ് പ്രവചന മത്സരത്തിന്റെ വിജയികളെ തത്സമയ (Live) നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു. പൂര്‍ണ്ണമായും സുതാര്യമായ രീതിയില്‍ Zoom ലൈവിലൂടെ പൊതുജനങ്ങള്‍ക്കായി സംപ്രേഷണം ചെയ്ത ചടങ്ങിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
ചെംസ്ഫോര്‍ഡില്‍ വെച്ച് നടന്ന ചടങ്ങില്‍ സമീക്ഷ യുകെ വൈസ് പ്രസിഡന്റ് ആന്റണി ജോസഫും ചെംസ്ഫോര്‍ഡ് യൂണിറ്റ് ട്രഷറര്‍ ജിസില്‍ ഹുസൈനും ചേര്‍ന്ന് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ബൈജു നാരായണനും സീനിയര്‍ വൈസ് പ്രസിഡന്റ് ഗ്ളീറ്റര് കോട്ട് പോളും ചേര്‍ന്ന് ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. സമീക്ഷ യുകെയുടെ മറ്റ് ദേശീയ-സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.
ആവേശം നിറഞ്ഞ പ്രവചന മത്സരത്തില്‍ ആകെ ലഭിച്ച 256 എന്‍ട്രികളില്‍ നിന്ന് 85 പേരാണ് ശരിയായ പ്രവചനങ്ങള്‍ നടത്തിയത്. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം ഇവരില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയത്.
വിജയികള്‍:
ഒന്നാം സമ്മാനം (£251): ദീപ പോള്‍
രണ്ടാം സമ്മാനം (£151): സുബിന് എസ്. സുഹിന്‍
മൂന്നാം സമ്മാനം (£101): ജോജോ പാപ്പച്ചന്
മത്സര വിജയികള്‍ക്ക് സമ്മാനത്തുക ഉടന്‍ കൈമാറുന്നതാണ്. വിജയികളായവര്‍ക്ക് സമീക്ഷ യുകെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുകയും, ഈ പ്രവചന മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ ഫുട്ബോള്‍ പ്രേമികള്‍ക്കും പ്രത്യേക നന്ദി അറിയിക്കുകയും ചെയ്യുന്നു.
ഹെറിഫോഡ്: ഇത്തവണ ഓണം ആഘോഷിയ്ക്കുവാന്‍ ഹെറിഫോഡിലെ ഒരു കൂട്ടം കലാപ്രവര്‍ത്തകര്‍ വേറിട്ട വഴിയിലാണ്. നാല്പതിലേറെ കലാ പ്രവര്‍ത്തകരെ അണി നിരത്തി പ്രശസ്ത ഗാനരചയിതാവ് ജെയ്സണ്‍ ആറ്റുവാ രചിച്ചു നിരവധി സംഗീത സൃഷ്ടികള്‍ക്ക് ഈണവും നാദവും നല്കിയ പ്രശസ്ത ഗായകന് ജോണി ജോബി സംഗീതം നല്കി ആലപിച്ച ഓണം മ്യൂസിക് ആല്‍ബം ശ്രാവണ സുധ അണിയറയില്‍ ഒരുങ്ങുന്നു.
യുകെയുടെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത് ഹെറിഫോഡിലും സമീപ പ്രദേശങ്ങളിലുമായിട്ടാണ് ആല്‍ബം ഒരുക്കുന്നത്. നാട്ടില്‍ നിന്നും ഉപ ജീവനം തേടി ഇവിടെയെത്തിയ പ്രവാസികള്‍ക്കു ഇങ്ങിനെയുള്ള സൃഷ്ടികള്‍ തികച്ചും മാനസിക സന്തോഷം നല്‍കുന്നതാണെന്നും ഇനിയും ഇങ്ങിനെയുള്ള കലാസൃഷ്ടികളുമായി കഴിവും താല്പര്യവുമുള്ള കലാ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിക്കൊണ്ട് മുന്‍പോട്ടു പോകുവാനാണ് ആഗ്രഹിയ്ക്കുന്നതെന്ന് ശ്രാവണ സുധയുടെ ശില്പികളായ ജോബിയും, ജയ്സണും അറിയിച്ചു. ആല്‍ബം ഓണത്തിന് പുറത്തിറങ്ങും.
യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളി - 2026 ആഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപം റോഥർഹാം മാൻവേഴ്സ് തടാകത്തിൽ നടക്കുകയാണ്. ലോകപ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ ഏറ്റവും അഭിമാനമായ കേരളപൂരം വള്ളംകളിയും സാംസ്കാരിക പരിപാടികളും യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമ വേദിയാണ്. യുകെയിലെ മുൻനിര സൗത്ത് ഇന്ത്യൻ ഫാഷൻ ബ്രാൻഡായ തെരേസാസ് ലണ്ടനും യുകെ ഫാഷൻ ഷോ രംഗത്തെ പകരം വയ്ക്കാനില്ലാത്ത നാമമായ മാണിക്കത്ത് ഇവൻ്റ്സും സംയുക്തമായി ആരംഭിക്കുന്ന പുതിയ സംരംഭമായ ഇസ ലണ്ടൻ (IZA London) ആണ് ഇവൻ്റ് സ്പോൺസറായി യുക്മ ദേശീയ സമിതി തിരഞ്ഞെടുത്തിരിക്കുന്നത്. ഇസ ലണ്ടൻ്റെ മാതൃ കമ്പനിയായ തെരേസാസ് ലണ്ടൻ കേരളപൂരം വള്ളംകളി - 2026ൻ്റെ മെഗാ സ്പോൺസറായിരിക്കും.
ഇന്ത്യയിലെ പ്രമുഖ ഡിസൈനർമാരുടെ പ്രീമിയം എത്നിക് വസ്ത്രങ്ങൾ, വ്യക്തിഗത സ്റ്റൈലിംഗ്, കസ്റ്റം ഡിസൈൻ സേവനങ്ങൾ എന്നിവയ്ക്കൊപ്പം, ഇസ ലണ്ടൻ സ്വന്തം കൈയ്യൊപ്പുമായി പ്രത്യേകം കളക്ഷനുകളും (IZA London Signature Collection) എന്ന പേരിൽ സ്വന്തമായുള്ള ഹൈ-എൻഡ് ഡിസൈനർ വസ്ത്രങ്ങളുടെ എക്സ്ക്ലൂസീവ് ശേഖരവും അവതരിപ്പിക്കുന്ന യുകെയിലെ പുതിയ മൾട്ടി-ഡിസൈനർ ഫാഷൻ ഡെസ്റ്റിനേഷനാണ്. വിവാഹം ഉൾപ്പെടെയുള്ള എല്ലാ ആഘോഷങ്ങൾക്കും സമ്പൂർണ ഇവന്റ് സൊല്യൂഷനുകളും ഒരേ കുടക്കീഴിൽ ഇവിടെ ലഭ്യമാണ്.
വിവാഹങ്ങൾ കൂടുതൽ മനോഹരവും ആകർഷകവും ആശങ്കരഹിതവുമാക്കുന്നതിനായി, വ്യക്തിഗത സ്റ്റൈലിംഗ്, കസ്റ്റം വസ്ത്രങ്ങൾ, മേക്കപ്പ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, 4 i , ഇവന്റ് സ്റ്റൈലിംഗ് എന്നിവ ഉൾപ്പെടുന്ന Intimate Wedding സേവനങ്ങളും IZA London നൽകുന്നു. യുകെ മലയാളികളുടെ പുതുതലമുറയ്ക്ക് വിവാഹം, വിവാഹത്തിന് മുൻപുള്ള ചടങ്ങുകളായ എൻഗേജ്മെൻ്റ്, നിശ്ചയം, മധുരംവെപ്പ്, ഹൽദി, സംഗീത് തുടങ്ങിയവ ഉൾപ്പടെയുള്ള വിവിധങ്ങളായ ആഘോഷ പരിപാടികൾക്ക് അനുയോജ്യമായ ഡിസൈനർ വസ്ത്രങ്ങൾ ഇസ ലണ്ടൻ്റെ വിപുലമായ സിഗ്നേച്ചർ കളക്ഷൻ ശ്രേണിയിൽ നിന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ അഭിരുചികൾക്ക് അനുസൃതമായി പ്രമുഖ ഫാഷൻ ഡിസൈനർമാർ രൂപകല്പന ചെയ്യുന്ന വസ്ത്രങ്ങൾ ഇസ ലണ്ടൻ്റെ മാത്രം പ്രത്യേകതയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് തന്നെ യുകെയിലെ വസ്ത്ര വ്യാപാര രംഗത്ത് തങ്ങളുടേതായ ഇടം കണ്ടെത്തിക്കഴിഞ്ഞ തെരേസാസ് ലണ്ടൻ ഫാഷൻ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായാണ് ഇസ ലണ്ടന്‍ തുടക്കം കുറിച്ചിരിക്കുന്നത് .
കാണികളിൽ ആവേശത്തിൻ്റെ തിരമാലകളുയർത്തുന്ന വള്ളംകളിയും മലയാളികളുടെ പ്രിയപ്പെട്ട കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും ആഗസ്റ്റ് 15 ശനിയാഴ്ച മാൻവേഴ്സ് തടാകക്കരയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു.
യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്
അഡ്വ. എബി സെബാസ്റ്റ്യൻ - 07702862186
ജയകുമാർ നായർ - 07403223006
ഡിക്സ് ജോർജ്ജ് - 07403312250.
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake,
Station Road,
Wath-Upon-Dearne,
Rotherham,
South Yorkshire.
S63 7DG.
SPIRITUAL
കാര്‍ഡിഫ്: കുടിയേറ്റ കാലം മുതല്‍ മനസില്‍ താലോലിച്ച സ്വന്തം ഇടവക ദേവാലയം എന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചതിന്റെ സംതൃപ്തിയില്‍ കാര്‍ഡിഫിലെ സീറോ മലബാര്‍ വിശ്വാസി സമൂഹം. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ തിരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി കാര്‍ഡിഫ് മിനിവീയ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ മാര്‍ക്ക് ഓ ടൂലെ യുടെ സാനിധ്യത്തില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍ഡിഫിലെ സെന്റ് തോമസ് മിഷനെ രൂപതയിലെ ആറാമത്തെ ഇടവകയായ മാര്‍ തോമാ ശ്ലീഹാ ഇടവകയായും ആദ്യ വികാരിയായി റെവ ഫാ പ്രജില്‍ പണ്ടാരപ്പറമ്പിലിനെയും നിയമിച്ചു.
തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു.കാര്‍ഡിഫ് മിനിവീയ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ മാര്‍ക്ക് ഓ ടൂലെ വിശുദ്ധ കുര്‍ബാന മദ്ധ്യേ ഉള്ള വചന സന്ദേശം നല്കി.രൂപതാ ചാന്‍സിലര്‍ റവ ഡോ മാത്യു പിണക്കാട്ട്, വികാരി ഫാ പ്രജില്‍ പണ്ടാരപ്പറമ്പില്‍ എന്നിവര്‍ സഹ കാര്മ്മികര് ആയിരുന്നു. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത രൂപീകൃതമായി പത്താം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ ആറാമത്തെ ഇടവക കാര്‍ഡിഫില്‍ സ്ഥാപിതമായതിന്റെ സന്തോഷത്തിലാണ് രൂപത അംഗങ്ങളും പ്രത്യേകിച്ച് കാര്‍ഡിഫിലെ സീറോ മലബാര്‍ വിശ്വാസികളും.
ബ്രിട്ടനിലേക്കുള്ള മലയാളി കുടിയേറ്റം ആരംഭിച്ച നാള് മുതല്‍ ചെറു സമൂഹമായി രൂപപ്പെട്ട പിന്നീട് രൂപതയുടെ രൂപീകരണം വരെ തദ്ദേശീയ രൂപതകളില്‍ ശുശ്രൂഷ ചെയ്തിരുന്ന വൈദികരുടെ സഹായത്തോടെ വിശുദ്ധ കുര്‍ബാന സെന്ററുകളായും,പിന്നീട് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ രൂപീകരണത്തിന് ശേഷം പ്രൊപ്പോസഡ് മിഷനായും രൂപതയില്‍ നിന്ന് നിയമിച്ച വൈദികരുടെയും,തദ്ദേശീയ രൂപതയുടെയും വൈദികരുടെയും അത്മായ നേതാക്കളുടെയും അശ്രാന്ത പരിശ്രമ ഫലമായി പിന്നീട് മിഷനായും മാറിയ സമൂഹമാണ് ഇപ്പോള്‍ മുന്നൂറിനടുത്ത് കുടുംബങ്ങളും 230 കുട്ടികള്‍ പഠനം മതബോധന കേന്ദ്രവും മറ്റ് ഭക്ത സംഘടനകളും ഒക്കെ പ്രവര്‍ത്തിക്കുന്ന സ്വന്തമായ ദേവാലയത്തോടു കൂടിയ ഇടവകയായി മാറിയത്.
കൈക്കാരന്മാരായ സിബിച്ചന് ജോസഫ് ,സില്‍വി സജി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിപുലമായ കമ്മറ്റിയാണ് ഇടവക പ്രഖ്യാപനത്തിനും, തിരുനാള്‍ ആഘോഷ പരിപാടികള്‍ക്കും നേതൃത്വം നല്‍കിയത്.
ശ്രീനാരായണ ഗുരുദേവന്റെ മാനവിക സന്ദേശം സമൂഹത്തിലേക്ക് പകര്ന്നുനല്കുന്ന സേവനം യു.കെ. നോര്‍വിച്ച് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.സുനീഷ് ശാന്തിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഗുരുപൂജയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. യൂണിറ്റ് പ്രസിഡന്റ് പ്രകാശ് വാസുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സേവനം യു.കെ. ചെയര്മാന് ബൈജു പാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
ഒരു വര്‍ഷത്തിനുള്ളില്‍ ഗുരുദേവ ദര്‍ശനവും സേവനത്തിന്റെ മൂല്യങ്ങളും സമൂഹത്തിലേക്ക് ഫലപ്രദമായി എത്തിക്കാന്‍ നോര്‍വിച്ച് യൂണിറ്റിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.സേവനം യു.കെ. കണ്‍വീനര്‍ ഗണേഷ് ശിവന് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ശ്രീജു പുരുഷോത്തമനെ ജോയിന്റ് സെക്രട്ടറിയായും ഋഷിരാജ് പുതുപറമ്പിലിനെ യുവധര്‍മ്മ കോര്‍ഡിനേറ്ററായും പ്രഖ്യാപിച്ചു.
സേവനം യു.കെ. സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അശ്വിന് പ്രകാശിനെ ആദരിക്കുകയും ചെയ്തു.സേവനം യു.കെ. ട്രഷറര്അനില്കുമാര് രാഘവന്, ശിവഗിരി ആശ്രമം യു.കെ. എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം ശ്രീ വിശാല്‍ സുരേന്ദ്രന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരിയും സേവനം യു.കെ. വൈസ് ചെയര്മാന് സജീഷ് ദാമോദരനും ഓണ്‍ലൈനിലൂടെ ആശംസകള്‍ അറിയിച്ചു.തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും ഗാനമേളയും വാര്‍ഷികാഘോഷത്തിന് മാറ്റുകൂട്ടി.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന, മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി രാമായണ മാസചാരണം സംഘടിപ്പിച്ചു .
2026 ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെട്ടത് .അന്നേ ദിവസം വൈകിട്ട് 6:00 മണി മുതൽ രാമായണ പാരായണത്തോടെ ചടങ്ങുകൾ ആരംഭിച്ചു (രാമായണ പാരായണം ചെയ്തത് Tപങ്കജാക്ഷൻ ) തുടർന്ന് നാമ സങ്കീർത്തനവും ശേഷം ദീപാരാധനയും തുടർന്ന് അന്നദാനവും നടത്തപ്പെട്ടു.
ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ ഈ പുണ്യ ചടങ്ങിൽ പങ്കെടുത്തു.രാമായണ മാസ ആചാരണത്തിൽ പങ്കെടുത്ത എല്ലാവർക്കും ലണ്ടൻ ഗുരുവായൂരപ്പ സേവ സമിതി നന്ദി അറിയിച്ചു.
SPECIAL REPORT
മെസേജിങ് ആപ്പുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഒന്നാണ് വാട്സ്ആപ്പ്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പോലുള്ള ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നാലും, ഉപയോക്താക്കൾ ശ്രദ്ധിക്കാതെ പോകുന്ന ചില സെറ്റിങ്സുകൾ അക്കൗണ്ടിനെ കൂടുതൽ സുരക്ഷിതമാക്കാൻ നിർണായകമാണ്. ഹാക്കിങ് ശ്രമങ്ങളിൽ നിന്ന് രക്ഷപ്പെടാനും സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനും സ്പാം കോളുകൾ ഒഴിവാക്കാനുമുള്ള അഞ്ച് പ്രധാന സുരക്ഷാ ഫീച്ചറുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ നിർബന്ധമായും ഓൺ ചെയ്യുക
അക്കൗണ്ടിന് അധിക സുരക്ഷ നൽകുന്ന ഏറ്റവും പ്രധാന ഫീച്ചറാണ് ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ.
ക്രമം:
Settings → Account → Two-step verification
ഇവിടെ ആറക്ക പിൻ നമ്പർ സജ്ജമാക്കിയാൽ മറ്റൊരാൾ നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് വാട്സ്ആപ്പ് രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചാലും ആ പിൻ ഇല്ലാതെ അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിയില്ല.
സ്വകാര്യ വിവരങ്ങൾ എല്ലാവർക്കും കാണിക്കരുത്
പ്രൊഫൈൽ ചിത്രം, സ്റ്റാറ്റസ്, ‘ലാസ്റ്റ് സീൻ’, ‘അബൗട്ട്’ തുടങ്ങിയ വിവരങ്ങൾ ആരൊക്കെ കാണണമെന്ന് നിങ്ങൾക്ക് നിയന്ത്രിക്കാം.
ക്രമം:
Settings → Privacy
ഇവിടെ My Contacts അല്ലെങ്കിൽ My Contacts Except… എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ വിശ്വസിക്കുന്ന ആളുകൾക്ക് മാത്രമേ നിങ്ങളുടെ വിവരങ്ങൾ കാണാനാകൂ.
സ്പാം കോളുകൾ നിശബ്ദമാക്കാം
അപരിചിത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ പലപ്പോഴും തട്ടിപ്പുകൾക്കും ശല്യങ്ങൾക്കും കാരണമാകാറുണ്ട്.
ക്രമം:
Settings → Privacy → Calls → Silence Unknown Callers
ഈ ഫീച്ചർ ഓൺ ചെയ്താൽ പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ റിങ് ചെയ്യില്ല. എന്നാൽ പിന്നീട് കോളുകളുടെ ലിസ്റ്റിൽ അവ പരിശോധിക്കാൻ സാധിക്കും.
സ്വകാര്യ ചാറ്റുകൾക്ക് ചാറ്റ് ലോക്ക് ഉപയോഗിക്കുക
എല്ലാ ചാറ്റുകളും ഒരുപോലെയല്ല. ചില വ്യക്തിഗത സംഭാഷണങ്ങൾക്ക് അധിക സുരക്ഷ ആവശ്യമാണ്.
വാട്സ്ആപ്പിലെ ചാറ്റ് ലോക്ക് ഫീച്ചർ ഉപയോഗിച്ചാൽ വിരലടയാളമോ മുഖം തിരിച്ചറിയൽ സംവിധാനമോ ഉപയോഗിച്ചാണ് ആ ചാറ്റുകൾ തുറക്കാൻ കഴിയുക. ഫോൺ മറ്റൊരാളുടെ കൈയിലെത്തിയാലും ലോക്ക് ചെയ്ത ചാറ്റുകൾ സുരക്ഷിതമായിരിക്കും.
കോളുകളിൽ ഐപി അഡ്രസ് സംരക്ഷിക്കാം
വാട്സ്ആപ്പ് കോളിനിടെ നിങ്ങളുടെ ഐപി അഡ്രസ് മറച്ചുവെക്കാനുള്ള സംവിധാനവും ലഭ്യമാണ്.
ക്രമം:
Settings → Privacy → Advanced → Protect IP Address in Calls
ഈ ഓപ്ഷൻ സജീവമാക്കിയാൽ കോളിനിടെ നിങ്ങളുടെ ഏകദേശ സ്ഥാനം കണ്ടെത്താനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.
വാട്സ്ആപ്പ് സുരക്ഷിതമാണെന്ന് കരുതി എല്ലാ സെറ്റിങ്സുകളും അതേപടി ഉപയോഗിക്കുന്നത് അപകടകരമായേക്കാം. ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ മുതൽ ചാറ്റ് ലോക്കും ഐപി അഡ്രസ് സംരക്ഷണവും വരെ ലഭ്യമായ സുരക്ഷാ സംവിധാനങ്ങൾ സജീവമാക്കിയാൽ അക്കൗണ്ട് ഹാക്കിങ്, സ്പാം കോളുകൾ, സ്വകാര്യ വിവര ചോർച്ച എന്നിവയുടെ സാധ്യത ഗണ്യമായി കുറയ്ക്കാം. ഏതാനും മിനിറ്റ് ചെലവഴിച്ച് ഈ സെറ്റിങ്സുകൾ പരിശോധിക്കുന്നത് നിങ്ങളുടെ ഡിജിറ്റൽ സ്വകാര്യതയ്ക്ക് വലിയ സുരക്ഷാ കവചമാകും.
CINEMA
സംവിധായകൻ വെങ്കി അറ്റ്ലൂരി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രാമാണ് 'വിശ്വനാഥ് ആൻഡ് സൺസ്'. കറുപ്പിലൂടെ കംബാക്ക് നടത്തിയ സൂര്യയ്ക്ക് മേൽ വീണും പ്രതീക്ഷ വെച്ചിരിക്കുകയാണ് ആരാധകർ. 'വിശ്വനാഥ് ആൻഡ് സൺസ്' മികകാത്ത ചിത്രമായിരിക്കും എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. ഓഗസ്റ്റ് 14 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രത്തിൽ സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തതിനെ വിമർശിച്ച് നിരവധി പോസ്റ്റുകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തുകയാണ് സംവിധായകൻ വെങ്കി അറ്റ്ലൂരി.
'വിശ്വനാഥ് ആൻഡ് സൺസ് കണ്ടു കഴിഞ്ഞു തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ ആ സിനിമ ധാർമ്മികമായി തെറ്റല്ലെന്ന് നിങ്ങൾക്ക് തോന്നും, ഒപ്പം നിങ്ങൾക്ക് വളരെ സംതൃപ്തിയും തോന്നും. പ്രോജക്റ്റ് പ്രഖ്യാപിച്ചപ്പോൾ, മീമുകളിലും റീലുകളിലും റെഡ്ഡിറ്റിലും മമിത എങ്ങനെ സൂര്യ സാറിന്റെ നായികയായി ശരിയാകും എന്നുള്ള പോസ്റ്റുകൾ കണ്ടു. നായികയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പലരും ചോദ്യം ചെയ്യുന്നുണ്ടെന്ന് സൂര്യ സാറും എന്നോട് പറഞ്ഞിരുന്നു. എന്നാൽ മമിതയെ എന്തുകൊണ്ട് കാസ്റ്റ് ചെയ്തു എന്നതിന്റെ കാരണം എനിക്കും സൂര്യ സാറിനും മാത്രമേ അറിയൂ. എന്നാൽ ടീസർ പുറത്തുവന്നതിന് ശേഷം എല്ലാവരും കൺവിൻസ് ആയി', വെങ്കിയുടെ വാക്കുകൾ.
ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. അടുത്തിടെ ചിത്രത്തിലെ ആദ്യ ഗാനമായ 'പട്ടാമ്പൂച്ചി'യുടെ ലിറിക്കല്‍ വീഡിയോ പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ജി വി പ്രകാശ് കുമാര്‍ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. നായികയായ മമിത ബൈജുവിന്റെ നൃത്തമാണ് ഈ ചടുലമായ പ്രണയ ഗാനത്തിന്റെ ഹൈലൈറ്റ്.
കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് ഒരുക്കുന്ന സിനിമയാണ് ഉന്മാദം. ചിത്രത്തിൽ സുധീഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരിക്കൽ സുധീഷിനെ തേടി കുഞ്ചാക്കോ ബോബന്റെ അച്ഛൻ വേഷം എത്തിയ രസകരമായ സംഭവം വിവരിക്കുകയാണ് സുധീഷ്. ഉന്മാദത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിസ് നല്കിയ അഭിമുഖത്തിലാണ് സുധീഷ് മനസുതുറന്നത്.
'ഒരു കഥ പറയാന്‍ എന്റെയടുത്ത് ഒരാള്‍ വന്നു. ചാക്കോച്ചനാണ് നായകന്. ഞാന്‍ ത്രൂ ഔട്ട് ഉണ്ട്. നല്ല കഥാപാത്രവുമാണ്. കഥ പറഞ്ഞു പറഞ്ഞു അവസാനം ഫ്ളാഷ് ബാക്കൊക്കെ വന്നപ്പോള്‍ ചാക്കോച്ചന്റെ അച്ഛനായിട്ട് വരും ഞാന്‍. അതുവരെ ഞാന്‍ ഓക്കെയായിരുന്നു. അത് പറഞ്ഞതും എന്റെ മുഖത്തെ ഭാവം മാറി. അത് കണ്ടതും പുള്ളി, നിങ്ങള്‍ ഇത് ചെയ്യണ്ട ഞങ്ങള്‍ ചെയ്യുന്ന ക്രൂരതയായിപ്പോകും എന്ന് പറഞ്ഞു', സുധീഷിന്റെ വാക്കുകൾ.
കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന 'ഉന്മാദം' ജൂലൈ 31-ന് തീയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ 'ഉന്മാദം' മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.
ഒരു ഹൊറർ ത്രില്ലർ ആകും സിനിമയെന്ന സൂചനയാണ് ഉന്മാദത്തിന്റെ ട്രെയ്ലർ നൽകുന്നത്. ഒരു ക്രൈമും അതിന് പിന്നാലെ പോകുന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയും ട്രെയ്ലർ നൽകുന്നുണ്ട്. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം.
സംവിധായകനായി വന്ന് നടനായും കയ്യടി നേടിയ താരമാണ് ബേസില്‍ ജോസഫ്. ബേസിലിന് കേരളത്തിന് പുറത്തും വലിയ പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു പൊന്മാന്. അഭിനയിച്ചതില്‍ തനിക്കേറ്റവും ഇഷ്ടമുള്ള ചിത്രമാണ് പൊന്മാന് എന്നാണ് ബേസില്‍ പറയുന്നത്. പംപാ സാഹിത്യോത്സവത്തില്‍ മനീഷ് നാരായണനുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു താരം.
സിനിമ ഒഴിയാബാധയായാല്‍ പിന്നെ ഒരിക്കലും ബ്രേക്കെടുക്കാന്‍ കഴിയില്ലെന്നും ബേസില്‍ പറയുന്നു. കരിയറില്‍ താന്‍ ഇപ്പോള്‍ തന്നോട് തന്നെ മത്സരിക്കുകയാണെന്നും ബേസില്‍ പറയുന്നു. ''പൊന്മാന്' സിനിമയാണ് അഭിനയിച്ചതില്‍ ഏറെ ഇഷ്ടം. ചിത്രത്തിലെ പി.പി. അജേഷ് എന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ടവതരിപ്പിക്കാന്‍ സഹായകമായത് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ജി.ആര്. ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാര്‍' എന്ന നോവലാണ്. കൃതിയോടു നീതിപുലര്‍ത്താന്‍ പരമാവധി ശ്രമിച്ചു'' എന്നാണ് പൊന്മാന് സിനിമയെക്കുറിച്ച് ബേസില്‍ പറയുന്നത്.
തന്റെ ചിത്രം മിന്നല്‍ മുരളി തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റാത്തതിനെക്കുറിച്ചും ബേസില്‍ സംസാരിക്കുന്നുണ്ട്. 'തിയേറ്ററിലുണ്ടാകുന്ന പ്രേക്ഷകസ്വീകാര്യത ഒരിക്കലും ഒടിടി പ്ലാറ്റ്ഫോമില്‍ കിട്ടില്ല. മിന്നല്‍ മുരളി തിയേറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ നല്ല വിഷമമുണ്ട്. അവസാനഘട്ടത്തിലാണ് തിയേറ്റര്‍ റിലീസിനുള്ള സാഹചര്യമില്ലാതെ പോയത്. അക്കാലത്ത് വലിയ ട്രോമയിലേക്കു വഴുതിവീണെന്നും പിന്നെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടുവെന്നും താരം പറയുന്നു.
ടൊവിനോ തോമസിനെ നായനാക്കി ബേസില്‍ ഒരുക്കിയ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. കൊവിഡ് കാലത്തായിരുന്നു ചിത്രത്തിന്റെ റിലീസ്. നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്ത ചിത്രം കേരളത്തിന് പുറത്തും വലിയ ഹിറ്റായി. പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ സിനിമയുടെ തുടര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മിന്നല്‍ മുരളിയ്ക്ക് ശേഷം ബേസില്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്ജുന് ചിത്രത്തിലൂടെയാണ് ബേസില്‍ വീണ്ടും സംവിധായകനാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
NAMMUDE NAADU
ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം സ്വന്തമാക്കാന്‍ അനില്‍ മേനോന്. ഓഗസ്റ്റ് 6നാണ് നാസയിലെ ശാസ്ത്രജ്ഞന് അനില്‍ മേനോന് ആറര മണിക്കൂര്‍ നീണ്ടു നില്ക്കുന്ന സ്പേസ് വാക്ക് നടത്തുക. (Astronaut Anil Menon set to undertake maiden spacewalk)
ഓഗസ്റ്റ് ആറിന് വൈകിട്ട് 5:30നാണ് നാസയുടെ 96-ാം ബഹിരാകാശ നടത്തം. അനില്‍ മേനോനും നാസയുടെ തന്നെ ജെസീക്കാ മേയറും നിലയത്തിന് പുറത്ത് കടക്കും. ബഹിരാകാശ നിലയത്തിന് കൂടുതല്‍ പവര്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന സോളാര്‍ പാനല്‍ ഉപകരണം ഘടിപ്പിക്കാന്‍ ആണ് ഫ്ലൈറ്റ് എഞ്ചിനീയര്‍ കൂടിയായ അനില്‍ മേനോന് ബഹിരാകാശത്ത് നടക്കുക.
മെഡിസിനിലും എന്‍ജിനീയറിങ്ങിലും ബിരുദമുള്ള അനില്‍ മേനോന് 2014ല്‍ ഫ്ലൈറ്റ് സര്ജന് ആയാണ് ആദ്യം നാസയുടെ ഭാഗമാകുന്നത്. പിന്നീട് സ്പേസ് എക്സുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 2021ലാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിലേക്ക് അനില്‍ തിരഞ്ഞെടുക്കപ്പെടുന്നത്. യുഎസ് സ്പേസ് ഫോഴ്സില്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയാണ് അനില്‍ മേനോന്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന് മേനോന് ആണ് അനിലിന്റെ പിതാവ്. മാതാവ് എലിസബത്ത് യുക്രൈന് സ്വദേശിനിയാണ്. അനില്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലെ മിനിയപോളിസിലാണ്.
ഭാരോദ്വഹനത്തില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി നേടിയതിന് പിന്നാലെ 58 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലവും നേടി. 58 കിലോഗ്രാം വിഭാഗത്തില്‍ ബിന്ധ്യാറാണി ദേവിയാണ് വെങ്കലം നേടിയത്. സ്നാച്ചില്‍ പിന്നിലായെങ്കിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ തിരിച്ചുവന്നാണ് ബിന്ധ്യാറാണി ദേവി മൂന്നാം സ്ഥാനത്തെത്തിയത്.
സ്നാച്ചില്‍ 83 കിലോ ഉയര്‍ത്തിയാണ് ബിന്ധ്യാറാണി ദേവി മത്സരം തുടങ്ങിയത്. പിന്നീടുള്ള രണ്ട് ശ്രമങ്ങളിലും മികച്ച പ്രകടനം നടത്തി. രണ്ടാം ശ്രമത്തില്‍ 85 കിലോയും മൂന്നാം ശ്രമത്തില്‍ 87 കിലോയുമാണ് ഉയര്‍ത്തിയത്. എന്നാല്‍ സ്നാച്ച് റൗണ്ട് അവസാനിക്കുമ്പോള്‍ നാലാം സ്ഥാനത്തായിരുന്നു താരം. നൈജീരിയയുടെ റഫിയാതു ഫൊലാഷെയ്ഡ് 103 കിലോ ഉയര്‍ത്തി മുന്നിലെത്തി. സ്നാച്ചില്‍ രണ്ടാമതുണ്ടായിരുന്നത് കാനഡയുടെ ആന്‍ സോഫിയായിരുന്നു. 94 കിലോ ആണ് കനേഡിയന്‍ താരം ഉയര്‍ത്തിയത്. ഇംഗ്ലണ്ടിന്റെ എലിസ പ്രാറ്റ് 87 കിലോ ഉയര്‍ത്തി മൂന്നാം സ്ഥാനത്തുമെത്തി.
Channels
അയർലൻഡിൽ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേര് പരാമർശിച്ച രീതിയെച്ചൊല്ലി മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോന് നേരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം. വി.ഡി. സതീശന്റെ ശബ്ദം അനുകരിക്കുന്നതിനിടെ ‘സാർ’ എന്നോ ‘മുഖ്യമന്ത്രി’ എന്നോ ചേർക്കാതെ വെറും ‘വി.ഡി. സതീശൻ’ എന്ന് വിളിച്ചതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. എന്നാൽ, ആരെയും അനാദരിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സാങ്കേതികപരമായ ഒരു കാര്യത്തിനാണ് പേര് മാത്രം എടുത്തുപറഞ്ഞതെന്നും മഹേഷ് കുഞ്ഞുമോൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
‘അയർലണ്ടിൽ നടന്ന ഒരു സ്റ്റേജ് പരിപാടിക്കിടെ ഞാൻ വി.ഡി. സതീശൻ സാറിന്റെ ശബ്ദം അനുകരിച്ച് ഒരു പെർഫോമൻസ് അവതരിപ്പിച്ചിരുന്നു. എൽ.ഇ.ഡി വാൾ പിക്ചർ വരാതെ അല്പം സമയം എടുത്തപ്പോ എൽ.ഇ.ഡി. വാൾ ഓപ്പറേറ്റ് ചെയ്തിരുന്ന വ്യക്തിയോട്, സ്ക്രീനിൽ കാണിക്കേണ്ട ചിത്രത്തിന്റെ ഫയലിന്റെ പേര് അറിയിക്കുന്നതിനായാണ് ഞാൻ മൈക്കിലൂടെ ‘വിഡി സതീശൻ എന്ന് പറഞ്ഞത്. അപ്പോൾ ഞാൻ “സാർ” എന്നോ “മുഖ്യമന്ത്രി” എന്നോ ചേർത്ത് പറഞ്ഞിരുന്നില്ല. അത് ബഹുമാനക്കുറവ് കാണിക്കാനോ അദ്ദേഹത്തെ അപമാനിക്കാനോ വേണ്ടിയല്ല, സാങ്കേതിക ആവശ്യത്തിനായി ഫയലിന്റെ പേര് മാത്രം പറഞ്ഞതാണ്. എന്നാൽ ആ വീഡിയോയുടെ ഒരു ഭാഗം മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, ഞാൻ അദ്ദേഹത്തെ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്തുവെന്ന രീതിയിൽ ചിലർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായി- മഹേഷ് പറയുന്നു.
എന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഈ സാഹചര്യം കാരണം ആർക്കെങ്കിലും വിഷമമോ വേദനയോ തോന്നിയിട്ടുണ്ടെങ്കിൽ, അതിൽ ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക എന്നത് എന്റെ ഉദ്ദേശ്യമല്ല. എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. അതോടൊപ്പം, അഭിപ്രായവ്യത്യാസങ്ങൾ മാന്യതയോടെ പ്രകടിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. വ്യക്തിപരമായി അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സന്ദേശങ്ങൾ ഒരാളെ മാനസികമായി ഏറെ വേദനിപ്പിക്കും. പരസ്പര ബഹുമാനവും മനുഷ്യസ്നേഹവും കാത്തുസൂക്ഷിക്കാൻ എല്ലാവരും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി- മഹേഷ് കുഞ്ഞുമോൻ ഫേസ്ബുക്കിൽ കുറിച്ചു.
നടന് ബിനീഷ് ബാസ്റ്റിന്റെ വൈറല്‍ പോസ്റ്റിന് മറുപടിയുമായി അനസ് പാണാവള്ളി. അനസ് തനിക്ക് ജന്മദിനാശംസകള് നേര്‍ന്നു കൊണ്ട് പങ്കുവച്ച പോസ്റ്റിനെതിരെ നേരത്തെ ബിനീഷ് രംഗത്തെത്തിയിരുന്നു. അനസ് തന്റെ പക്കല്‍ നിന്നും കടം വാങ്ങിയിട്ട് തിരികെ തന്നില്ലെന്നായിരുന്നു ബിനീഷ് പറഞ്ഞത്. ഇതിനാണ് പുതിയ പോസ്റ്റില്‍ അനസ് മറുപടി നല്‍കുന്നത്. ഓട്ടോ റിക്ഷ ഡ്രെെവറായ അനസ് ജീവകാരുണ്യ പ്രവർത്തകനുമാണ്.
തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ബിനീഷ് ബാസ്റ്റിന് മാത്രമാണെന്നാണ് അനസ് പറയുന്നത്. ബിനീഷിന്റെ പക്കല്‍ നിന്നും താരം 30000 രൂപ കടം വാങ്ങിയിരുന്നു. അതില്‍ 25000 രൂപ തിരികെ നല്കി. ബാക്കിയുള്ള 5000 നല്കാന് താന്‍ അല്‍പ്പം സാവകാശം ചോദിച്ചിരുന്നുവെന്നാണ് അനസ് പറയുന്നത്.
''വളരെ പ്രയാസപ്പെട്ടും ബുദ്ധിമുട്ടിയും, സങ്കടം സഹിക്കാന്‍ വയ്യാതെയുമാണ് ഈ വിഡിയോയുമായി വരുന്നത്. രണ്ട് പെണ്മക്കളും ഭാര്യയും പിതാവും അടങ്ങുന്ന കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗ്ഗം എന്റെ ഓട്ടോയാണ്. ഓട്ടോ റിക്ഷ ഓടിച്ചിട്ടും കഴിഞ്ഞ ഒമ്പത് വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സാധാരണക്കാരനാണ് ഞാന്‍'' അനസ് പറയുന്നു.
''ബിനീഷ് ബാസ്റ്റിന്റെ പോസ്റ്റ് എന്നെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വിളിക്കുകയും എന്നേയും കുടുംബത്തേയും വ്യക്തിഹത്യ ചെയ്യുകയുമാണ്. രണ്ട് പെണ്‍കുട്ടികളുള്ള കുടുംബത്തിലെ നാഥനാണ് ഞാന്‍. കഴിഞ്ഞ ആറേഴ് വര്‍ഷമായി ഞാനും ബിനീഷ് ബാസ്റ്റിനും തമ്മില്‍ അടുത്ത സൗഹൃദമുണ്ട്. സൗഹൃദത്തിലുപരിയായി എന്റെ സഹോദരനെപ്പോലെയാണ് ഞാന്‍ ഇടപെട്ടിട്ടുള്ളത്'' അനസ് പറയുന്നു.
''ബിനീഷിന്റെ പോസ്റ്റ് ഞാന്‍ പത്തിരുപത് ലക്ഷം രൂപ അദ്ദേഹത്തെ പറ്റിച്ചുവെന്ന തരത്തില്‍ തെറ്റിദ്ധരിക്കുന്ന തരത്തിലാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നെ കുറേ ഓണ്‍ലൈന്‍ ചാനലുകളില്‍ നിന്നും വിളിച്ചു. നിജസ്ഥിതി നിങ്ങളുമായി പങ്കുവെക്കുകയാണ്. അദ്ദേഹത്തില്‍ നിന്നും 2025 ഓഗസ്റ്റ് 16-ാം തിയ്യതി 30000 രൂപം കടം വാങ്ങിയിരുന്നു. മൂന്ന് മാസത്തെ അവധിയെത്തിയപ്പോള്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. കുറച്ച് സാവകാശം വേണമെന്ന് പറഞ്ഞു. ശരിയെന്ന് അദ്ദേഹം പറഞ്ഞു''.
''വീണ്ടും വിളിച്ചിട്ട് ആ വണ്ടി വീട്ടില്‍ കൊണ്ടിടാന്‍ പറഞ്ഞു. ഓട്ടോ റിക്ഷ എന്റെ ജീവിതവും ജീവനും ഉപജീവന മാര്‍ഗവുമാണ്. അതെനിക്ക് വിഷമമുണ്ടാക്കി. എങ്കിലും അദ്ദേഹവുമായി ഞാനൊരു വാക്ക് തര്‍ക്കമുണ്ടാക്കിയിട്ടില്ല. ആ 30000 ല്‍ 25000 ഞാന്‍ തിരികെ കൊടുത്തു. ഇനി കൊടുക്കാനുള്ളത് 5000 രൂപയാണ്. 5000 രൂപയ്ക്ക് വേണ്ടി എന്നെ സമൂഹത്തില്‍ മോശക്കാരനായി ചിത്രീകരിച്ചു. എനിക്കും എന്റെ മക്കള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കി'' എന്നും അനസ് പറയുന്നു.
അനസിന് കൊടുക്കാനുള്ള ബാക്കി പണവും താന്‍ നല്‍കിയെന്നും ബിനീഷുമായി ഇനി സൗഹൃദമില്ലെന്നും അനസ് മറ്റൊരു വിഡിയോയില്‍ പറയുന്നുണ്ട്. തന്റെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അനസ് പറഞ്ഞു. ബിനീഷിന്റെ ഉഡായിപ്പുകള്‍ തനിക്ക് അറിയാമെന്നും അനസ് വിഡിയോയില്‍ പറയുന്നുണ്ട്.
''ബര്‍ത്ത് ഡേ വിഷ് ചെയ്തതിന് വളരെ സന്തോഷം. ഓട്ടോറിക്ഷയുടെ ഇന്‍ഷുറന്‍സും ടെസ്റ്റും മുടങ്ങിയിട്ട് ഒരുപാട് നാളായി എന്നു പറഞ്ഞു എന്റെ കയ്യില്‍ നിന്ന് വലിയൊരു തുക കടമായി മേടിച്ചു. പറഞ്ഞ ഡേറ്റും കഴിഞ്ഞ് വീണ്ടും രണ്ടു മാസം കഴിഞ്ഞു ചോദിച്ചപ്പോള്‍ മേടിക്കാന്‍ പറ്റുമെങ്കില്‍ മേടിച്ചോ എന്ന്. പിന്നീട് എന്റെ കല്യാണ ആവശ്യങ്ങള്‍ക്കായി നിരവധി തവണ ഇദ്ദേഹത്തെ വിളിച്ചു ഞാന്‍ മടുത്തു. അതിനു ശേഷം 90% പൈസ തന്നു.'' എന്നായിരുന്നു കഴിഞ്ഞ ദിവസം ബിനീഷ് പറഞ്ഞത്.
''ഞാന്‍ സുഹൃത്ത് എന്ന നിലയില്‍ സഹായിച്ചതാണ് ഞാന്‍ പലിശയ്ക്ക് കൊടുത്ത പൈസ അല്ല ലോട്ടറി അടിച്ചാല്‍ പോലും കടം മേടിച്ച പൈസ തിരിച്ചു തരാത്ത ആള്‍ക്കാരാണ് നമ്മുടെ ഇടയില്‍ ഉള്ളത്. ഇനിയും എന്റെ കാശ് തരാനുണ്ട്. ഞാനും അധ്വാനിച്ച് തന്നെയാണ് കാശുണ്ടാക്കുന്നത്. നുണ പറഞ്ഞ് കാശ് മേടിച്ചതാണ് ഈ സൗഹൃദം സ്റ്റോപ്പ് ചെയ്യാന്‍ കാരണം. ആദ്യം ബാക്കി തരാന്‍ ഉള്ള പൈസ തന്നിട്ട് പഴയ സൗഹൃദം പുതുക്കാം'' എന്നും ബിനീഷ് പറഞ്ഞിരുന്നു.
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക വെയിൽസ്. സിനിമകൾക്കൊപ്പം തന്നെ സീരിയൽ ലോകത്തും ശ്രദ്ധ നേടാൻ മാളവികയ്ക്കു കഴിഞ്ഞിട്ടുണ്ട്. പൊന്നമ്പിളി, മഞ്ഞില്‍വിരിഞ്ഞ പൂവ് തുടങ്ങിയ ഹിറ്റ് സീരിയലുകൾ മാളവികയെ മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയാക്കി മാറ്റി. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോളിതാ അമ്മയുടെ പിറന്നാളിന് മാളവിക പങ്കുവെച്ച പോസ്റ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
''എന്റെ ജനനം മുതൽ ഇന്നുവരെ, ഒരു ദിവസം പോലും അമ്മയെന്ന നിലയിൽ ചെയ്യുന്ന കാര്യങ്ങളിൽ നിന്നും പിന്നോട്ടുപോയിട്ടില്ല. അമ്മ ചെയ്ത ഓരോ ത്യാഗത്തിനും, മൗനമായി എനിക്കായി ചൊല്ലിയ ഓരോ പ്രാർത്ഥനയ്ക്കും, ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ എന്റെ കൂടെ ഉറച്ചുനിന്നതിനും ഹൃദയത്തിൽ നിന്ന് നന്ദി.
ഞാനും വാവയും കുഞ്ഞുങ്ങളായിരുന്നപ്പോൾ, അമ്മയുടെ സ്നേഹവും കരുതലും മുഴുവനായി നൽകിയാണ് ഞങ്ങളെ വളർത്തിയത്. ഇന്ന് അമ്മയാണ് ഞങ്ങളുടെ കുഞ്ഞ്. ഒരിക്കൽ അമ്മ ഞങ്ങളെ നോക്കിയ അതേ സ്നേഹത്തോടെയും കരുതലോടെയും ഇനി അമ്മയെ നോക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എത്ര വളർന്നാലും, എത്ര വയസായാലും, ഞാൻ എന്നും അമ്മയുടെ കുഞ്ഞായിരിക്കും. ഇങ്ങനെയൊരാളെ അമ്മയായി ലഭിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ജന്മദിനാശംസകൾ, അമ്മ..'', എന്നാണ് അമ്മക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
മാളവികയുടെ അച്ഛൻ മരിച്ച ശേഷം താരം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. അച്ഛനായിരുന്നു എല്ലാക്കാര്യത്തിലും തനിക്ക് താങ്ങായും തണലായും ഉണ്ടായിരുന്നതെന്നും മാളവിക പറഞ്ഞിട്ടുണ്ട്. കുറച്ചുനാൾ സിനിമയിൽ നിന്ന് വിട്ടുനിന്ന ശേഷം സീരിയലിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തുകയായിരുന്നു താരം.
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ആകാംക്ഷകൾക്കും ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 8 വരാൻ പോകുകയാണ്. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കാൻ എത്തുകയെന്നറിയാനായി ഏവരും കാത്തിരിക്കുന്നുണ്ട്. റിവ്യൂവർമാരെല്ലാവരും പ്രെഡിക്ഷൻ ലിസ്റ്റുകളുമായി സജീവമായിട്ടുണ്ട്. തതവസരത്തിൽ പ്രേക്ഷകരിൽ ആവേശം നിറച്ചു കൊണ്ട് പുതിയ ബിഗ് ബോസ് പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് ജിയോ ഹോട്സ്റ്റാറും ഏഷ്യാനെറ്റും.
പക്കാ ഒരു സിനിമ സ്റ്റൈലിൽ ആണ് പ്രൊമോ ചിത്രീകരിച്ചിരിക്കുന്നത്. കാറോടിച്ച് വരുന്ന മോഹൻലാൽ, വലപിടിച്ച് കിടക്കുന്ന പഴയൊരു ഗ്രന്ഥശാലയ്ക്കുള്ളിലേക്ക് കയറുന്നു. പല പുസ്തകങ്ങളും കടന്ന് അദ്ദേഹം ഒടുവിൽ ചാണക്യന്റെ അർത്ഥശാസ്ത്രം എടുക്കുന്നത് കാണാം. ശേഷം മോഹൻലാലിന്റെ നറേഷനും വരുന്നു. 'പ്രജകളുടെ സന്തോഷമാണ് രാജാവിന്റെ സന്തോഷം. അവരുടെ ക്ഷേമമാണ് രാജാവിന്റെ ക്ഷേമം. സ്വന്തം താല്പര്യങ്ങൾക്കല്ല, പ്രജകളുടെ താല്പര്യങ്ങൾക്കാണ് രാജാവ് മുൻഗണന നൽകേണ്ടത്. ബട്ട് ഐ ആം നോട്ട് ദ കിംഗ്, ഐ ആം ദ കിംഗ് മേക്കര്‍', എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.
പുത്തന്‍ പ്രൊമോ വന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. "ഫിഫ കഴിഞ്ഞു അടുത്ത കണ്ടന്റിന് വകുപ്പായി.. അപ്പൊ എങ്ങനെയാ തുടങ്ങുകയല്ലേ, 3 മാസത്തേക്ക് കേരളം കത്താനുള്ളതായി, ബിഗ്ഗ്ബോസ് മലയാളത്തിന്റെ എല്ലാ സീസൺസ്സും എടുത്ത് നോക്കിയാൽ ഏറ്റുവും കൂടുതൽ TRP നേടിയത് BBMS -7 ആണ് അത് മറികടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്തായാലും BBMS -8 കളർഫുൾ ഗ്രാൻഡ് ആവട്ടെ, ഒരു നേരമ്പോക്കിന് വകയായി, എന്തായാലും ബിബി7 trp തകർകാൻ പറ്റില്ല", എന്നിങ്ങനെ പോകുന്നു. അതേസമയം, ഇത്തവണ ആറ് ഭാഷകളിലെ ബിഗ് ബോസ് സീസണുകള്‍ ഒരുമിച്ചാണ് നടക്കാന്‍ പോകുന്നത്.
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മോനിഷ. തന്റെ വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ച് മോനിഷ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തമിഴിലെ സെക്കന്റ് ലവ് എന്ന ഷോയിൽ മത്സരാർഥിയാണ് മോനിഷ. ഈ ഷോയിലാണ് മോനിഷ തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് പറഞ്ഞത്.
"വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴാണ് അച്ഛന് മരിക്കുന്നത്. അച്ഛന് മരിച്ച ശേഷം ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരും ഇല്ലെന്നായപ്പോള്‍ വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. എന്റെ പ്രശ്നങ്ങള്‍ അമ്മയോട് പറഞ്ഞ് അവരെ വിഷമിപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ട് എല്ലാം ഉള്ളിലൊതുക്കി. ആ ജീവിതത്തില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ കാശ് മുടക്കി ഡിവോഴ്സ് വാങ്ങി.
ഞാന്‍ അങ്ങോട്ട് അയാള്‍ക്ക് കാശ് കൊടുക്കുക ആയിരുന്നു. എനിക്ക് വിവാഹത്തിന് 100 പവന് സ്വര്‍ണം ഉണ്ടായിരുന്നു. അത് കൊടുത്താലേ ഡിവോഴ്സ് നല്‍കൂ എന്നായിരുന്നു അയാള്‍ പറഞ്ഞത്. അതിനോട് യോജിക്കാൻ കഴിയുമായിരുന്നില്ല. അവർക്ക് ഞാൻ എങ്ങനെ അത് കൊടുത്തിട്ട് വരും?. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതെന്ന് ചോദിച്ചാൽ ഡിവോഴ്സ് ആയ സമയമാണ്.
ഡിവോഴ്സ് ആയ ദിവസം ജഡ്ജും മുന്‍ ഭര്‍ത്താവും ഞാനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വളരെ സന്തോഷത്തോടെ ഞാൻ സൈന്‍ ചെയ്യുന്നത് കണ്ട ജഡ്ജി എന്നോട് ചോദിച്ചത് എന്താണ് ഇത്ര സന്തോഷം എന്നാണ്. അത്രയും സ്ട്രെസ് ആയ ജീവിതത്തില്‍ നിന്നും പുറത്തുവന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്.
വഴക്ക് ഉണ്ടാക്കുന്നതിന് വേണ്ടി അയാള്‍ എന്നും കാത്തിരിക്കുമായിരുന്നു. അതിന് വേണ്ടി വളരെ മോശമായൊരു കാര്യം അയാള്‍ ചെയ്തു. ഞാന്‍ വസ്ത്രം മാറ്റുന്നതും സ്വകാര്യ നിമിഷങ്ങളും ഫോട്ടോ എടുത്ത് വച്ചു. അത് സുഹൃത്തിന് അയച്ചു കൊടുത്തു. ആ സുഹൃത്ത് എന്നെ വിളിച്ച് ഇത് പറയുമ്പോള്‍ ഞാന്‍ ഷോക്കായി പോയി.
അയാള്‍ അത്രയും നീചമായ കാര്യം ചെയ്യുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല, അതിന് ശേഷം അയാളുടെ മേലുള്ള എല്ലാ വിശ്വാസവും എനിക്ക് നഷ്ടമായി. ഉറങ്ങുമ്പോള്‍ അയാള്‍ ഫോട്ടോ എടുക്കുമോ എന്നെല്ലാമുള്ള ചിന്തയിലായി പോയി. മറ്റുള്ളവരെ വിശ്വാസിക്കാൻ പറ്റാതായി".- മോനിഷ പറഞ്ഞു.
BUSINESS
സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകളും എഐ നിർമിത പ്രൊഫൈലുകളും വർധിക്കുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് കൂടുതൽ വിശ്വാസ്യത ഉറപ്പാക്കാൻ പുതിയ സംവിധാനവുമായി ഫെയ്സ്ബുക്ക്. യഥാർത്ഥ വ്യക്തികളുടെ അക്കൗണ്ടുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ‘ഫെയ്സ്ബുക്ക് വെരിഫൈഡ്’ എന്ന സൗജന്യ വെരിഫിക്കേഷൻ ബാഡ്ജാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ഇതുവരെ പ്രശസ്ത വ്യക്തികൾക്കും പണമടച്ച് മെറ്റ വെരിഫൈഡ് സബ്സ്ക്രിപ്ഷൻ എടുത്തവർക്കുമാണ് വെരിഫിക്കേഷൻ ബാഡ്ജ് ലഭിച്ചിരുന്നത്. എന്നാൽ പുതിയ സംവിധാനത്തിലൂടെ സാധാരണ ഫെയ്സ്ബുക്ക് ഉപയോക്താക്കൾക്കും സൗജന്യമായി അക്കൗണ്ട് സ്ഥിരീകരിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
വെരിഫിക്കേഷൻ ലഭിക്കാൻ ഉപയോക്താക്കൾ ഒരു ചെറിയ സെൽഫി വീഡിയോ സമർപ്പിക്കണം. ഈ വീഡിയോ അക്കൗണ്ടിലെ നിലവിലെ പ്രൊഫൈൽ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് അക്കൗണ്ട് യഥാർത്ഥ വ്യക്തിയുടേതാണോയെന്ന് ഫെയ്സ്ബുക്ക് സ്ഥിരീകരിക്കും. പരിശോധന വിജയകരമായാൽ പേരിന് സമീപം വെള്ള പശ്ചാത്തലത്തിലുള്ള കറുത്ത ചെക്ക്മാർക്ക് ബാഡ്ജ് പ്രദർശിപ്പിക്കും.
എഐ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളും വിശ്വസനീയമായി തോന്നുന്ന പ്രൊഫൈലുകളും എളുപ്പത്തിൽ സൃഷ്ടിക്കാനാകുന്ന സാഹചര്യത്തിൽ, ആളുകൾ തട്ടിപ്പിന് ഇരയാകാതിരിക്കാനാണ് ഈ ഫീച്ചർ അവതരിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു. പ്രത്യേകിച്ച് പരിചയമില്ലാത്ത ആളുകളുമായി ആശയവിനിമയം നടക്കുന്ന പ്ലാറ്റ്ഫോമുകളിൽ ഇത് ഉപയോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ എല്ലാവർക്കും ഈ ബാഡ്ജ് ലഭിക്കില്ല. അക്കൗണ്ടിന് തട്ടിപ്പ്, വ്യാജപ്രവർത്തനം, സ്കാം തുടങ്ങിയവയുമായി ബന്ധപ്പെട്ട മുൻകാല ചരിത്രം ഉണ്ടാകരുത്. അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണമെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.
വെരിഫിക്കേഷൻ ലഭിച്ചതിന് ശേഷവും കമ്മ്യൂണിറ്റി സ്റ്റാൻഡേർഡുകളും കൊമേഴ്സ് പോളിസികളും പാലിക്കേണ്ടത് നിർബന്ധമാണ്. കൂടാതെ വെരിഫിക്കേഷൻ ബാഡ്ജ് അക്കൗണ്ട് യഥാർത്ഥ വ്യക്തിയുടേതാണെന്ന് മാത്രമാണ് സൂചിപ്പിക്കുന്നത്. ആ വ്യക്തിയുടെ വിശ്വാസ്യതയ്ക്കോ എല്ലാ ഇടപാടുകളുടെയും സുരക്ഷയ്ക്കോ ഇത് ഉറപ്പ് നൽകുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
ഇ-കൊമേഴ്സ് ഭീമനായ ഫ്ളിപ്കാര്‍ട്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. വൈകാതെ സേവനം ആരംഭിക്കുമെന്ന് ഫ്ളിപ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി. നിലവില്‍ ഈ മേഖലയില്‍ മുന്നിട്ടുനില്ക്കുന്ന സൊമാറ്റോ, സ്വിഗ്ഗി എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാകും ഇതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏതാനും ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സേവനം ലഭ്യമാക്കുക. അഭിപ്രായങ്ങളും പ്രതികരണങ്ങളും വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷമായിരിക്കും സേവനം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുക. ഫ്ളിപ്കാര്‍ട്ടിന്റെ ക്വിക്ക് കൊമേഴ്സ് സേവനമായ 'ഫ്ളിപ്കാര്‍ട്ട് മിനിറ്റ്സ്' അവതരിപ്പിച്ചതും ഇതേ മാതൃകയിലായിരുന്നു. നിലവില്‍ സൊമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലര്‍ത്തുന്ന ഫുഡ് ഡെലിവറി വിപണിയിലേക്ക് ഫ്ളിപ്കാര്‍ട്ടിന്റെ വലിയ ഉപഭോക്തൃ അടിത്തറയും ശക്തമായ ലോജിസ്റ്റിക്സ് ശൃംഖലയും എത്തുന്നതോടെ മത്സരരംഗം കൂടുതല്‍ ചൂടുപിടിക്കും.
ഫ്ളിപ്കാര്‍ട്ടിന്റെ പ്രധാന ആപ്പിലൂടെയും ഇതിനായി പ്രത്യേകം തയ്യാറാക്കുന്ന ആപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും. കേന്ദ്ര സര്‍ക്കാരിന്റെ 'ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്' പ്ലാറ്റ്ഫോമുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം ഏകോപിപ്പിക്കുകയെന്നാണ് വിവരം. പുതിയ പ്ലാറ്റ്ഫോമിന്റെ പേരോ ഏത് നഗരത്തിലായിരിക്കും ആദ്യം തുടങ്ങുകയെന്നോ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ചെലവ് കുറയ്ക്കുക എന്നത് മാത്രമല്ല, വിപുലമായ റെസ്റ്റോറന്റ് ശ്രേണി, കൃത്യതയുള്ള സേവനം, വേഗത്തിലുള്ള ഡെലിവറി, ലളിതമായ ഓര്‍ഡറിങ് അനുഭവം എന്നിവ ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് പുതിയതും മികച്ചതുമായ അനുഭവം നല്കാന് സാധിക്കുമെന്ന് ഉറപ്പുള്ള മേഖലകളിലേക്ക് മാത്രമേ ഫ്ളിപ്കാര്‍ട്ട് പ്രവേശിക്കാറുള്ളൂവെന്നും, മറ്റ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഭൂരിഭാഗം റെസ്റ്റോറന്റുകളും തങ്ങളുടെ പ്ലാറ്റ്ഫോമിലും ലഭ്യമാക്കാന്‍ ഘട്ടംഘട്ടമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക കോർപ്പറേറ്റ് ചരിത്രത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്. ഒരു പാദത്തിൽ (മൂന്ന് മാസം) 100 ബില്യൺ ഡോളറിലധികം അറ്റാദായം നേടുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന നേട്ടമാണ് ആൽഫബെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ജൂലൈ 22ന് പുറത്തുവിട്ട രണ്ടാം പാദ വരുമാന കണക്കുകളിലാണ് കമ്പനിയുടെ അസാധാരണ പ്രകടനം വ്യക്തമാകുന്നത്.
റിപ്പോർട്ട് പ്രകാരം, രണ്ടാം പാദത്തിൽ ആൽഫബെറ്റ് 112.1 ബില്യൺ ഡോളർ (ഏകദേശം 10,000 കോടി ഡോളറിലധികം) അറ്റാദായമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം നാല് മടങ്ങ് വർധനയാണ് ലാഭത്തിൽ ഉണ്ടായിരിക്കുന്നത്.
മൂന്ന് മാസത്തെ ലാഭം 459 വൻകിട കമ്പനികളുടെ വാർഷിക വരുമാനത്തേക്കാൾ കൂടുതൽ
ആൽഫബെറ്റിന്റെ മൂന്ന് മാസത്തെ ഈ വരുമാനം അമേരിക്കയിലെ മികച്ച വരുമാനം നേടുന്ന 500 കമ്പനികളുടെ പട്ടികയായ ഫോർച്യൂൺ 500 ലെ 459 കമ്പനികൾക്ക് ഒരു വർഷം ലഭിക്കുന്ന മൊത്തം വരുമാനത്തേക്കാൾ കൂടുതലാണെന്ന് ഫോർച്യൂൺ മാഗസിൻ റിപ്പോർട്ട് ചെയ്തു.
കമ്പനിയുടെ മൊത്തം വരുമാനം ഒരു വർഷം മുൻപത്തേതിനെ അപേക്ഷിച്ച് 24 ശതമാനം ഉയർന്ന് 119.8 ബില്യൺ ഡോളറിലെത്തി. ഇതിന് പ്രധാന കാരണം ഗൂഗിൾ ക്ലൗഡ് ബിസിനസിലുണ്ടായ വൻ വളർച്ചയാണ്. ഗൂഗിൾ ക്ലൗഡിന്റെ വരുമാനത്തിൽ മാത്രം 82 ശതമാനം വർധന രേഖപ്പെടുത്തി.
എഐ നിക്ഷേപങ്ങൾ നൽകിയ വൻ നേട്ടം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപങ്ങളും ആൽഫബെറ്റിന്റെ റെക്കോർഡ് പ്രകടനത്തിന് കരുത്തായി. എഐ സ്ഥാപനമായ ആന്ത്രോപിക്, ഇലോൺ മസ്കിന്റെ സ്പേസ്എക്സ് എന്നിവയിലെ നിക്ഷേപങ്ങളിൽ നിന്നുള്ള മൂല്യവർധനയും കമ്പനിക്ക് വലിയ നേട്ടമായി.
വരുമാന കണക്കുകൾ ആൽഫബെറ്റിന്റെ എഐ തന്ത്രം ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്നതാണെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വ്യക്തമാക്കി.
ആന്ത്രോപിക്കിലും സ്പേസ്എക്സിലും നിക്ഷേപ നേട്ടം
2023ൽ ആൽഫബെറ്റ് ആന്ത്രോപിക്കിൽ 300 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. പിന്നീട് ഈ നിക്ഷേപത്തിന്റെ മൂല്യം ഗണ്യമായി ഉയർന്നു. ഇരു കമ്പനികൾക്കും തമ്മിൽ ക്ലൗഡ് പങ്കാളിത്തവുമുണ്ട്. ഗൂഗിൾ ക്ലൗഡിൽ നിന്ന് വലിയ തോതിൽ കമ്പ്യൂട്ടിങ് ശേഷി വാങ്ങാൻ ആന്ത്രോപിക് കരാറിലേർപ്പെട്ടതും ക്ലൗഡ് ബിസിനസിന്റെ വളർച്ചയ്ക്ക് സഹായകമായി.
അതേസമയം, സ്പേസ്എക്സിൽ ഏകദേശം 6 ശതമാനം ഓഹരി പങ്കാളിത്തം ആൽഫബെറ്റിനുണ്ടെന്നാണ് റിപ്പോർട്ട്. ഈ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം കമ്പനിയുടെ നിക്ഷേപ പോർട്ട്ഫോളിയോയെ കൂടുതൽ ശക്തമാക്കി. കൃത്രിമ ബുദ്ധി, ക്ലൗഡ് സാങ്കേതികവിദ്യ, ഭാവി ബഹിരാകാശ നിക്ഷേപങ്ങൾ എന്നിവയിൽ നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് ആൽഫബെറ്റിനെ പുതിയ സാമ്പത്തിക ഉയരങ്ങളിലെത്തിച്ചത്.
HEALTH
രാവിലെ ഒരു കട്ടൻ കാപ്പി പതിവുള്ളവരാണോ നിങ്ങൾ? ഉറക്കച്ചടവു മാറ്റി, ഉന്മേഷം കിട്ടാൻ കാപ്പി നല്ലൊരു തിരഞ്ഞെടുപ്പാണ്. വെറും ഉന്മേഷത്തിന് മാത്രമല്ല, തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവർത്തത്തിനും കട്ടൻ കാപ്പി നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ തലച്ചോറിലെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഒരു പ്രകൃതിദത്ത ഉത്തേജകമാണ്.
തലച്ചോറിനെ ക്ഷീണിപ്പിക്കാൻ കാരണമാകുന്ന 'അഡിനോസിൻ' എന്ന രാസവസ്തുവിനെ തടയാൻ കഫീൻ സഹായിക്കും. ശരിയായ അളവിൽ കുടിക്കുമ്പോൾ ഓർമ്മശക്തി, ശ്രദ്ധ, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല, കാപ്പിയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളുകൾ (Chlorogenic acid) തലച്ചോറിലെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കുന്നു. ദീർഘകാല തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഇവയ്ക്ക് പങ്കുണ്ടാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കൂടാതെ ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ നല്ല ഹോർമോണുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കാൻ കാപ്പി സഹായിക്കും.
ഇന്ന് കാപ്പി പല വെറൈറ്റിയില്‍ ലഭ്യമാണെങ്കിലും കട്ടന്‍കാപ്പി മധുരമില്ലാതെ കുടിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കട്ടന്‍ കാപ്പി ശരിയായ അളവില്‍ ശരിയായ സമയത്ത് കുടിക്കുന്നത് ശരിരത്തില്‍ നിന്ന് ടോക്സിന് നീക്കം ചെയ്യാനും ശാരീരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനും സഹായിക്കും. മധുരം വേണമെന്നുണ്ടെങ്കില്‍ അല്പം കറുവപ്പട്ട ചേര്‍ക്കാം. 400 മില്ലിഗ്രാം കഫീനിൽ താഴെ (ഏകദേശം 3–4 കപ്പ് സാധാരണ ബ്ലാക്ക് കോഫി) സുരക്ഷിതമാണെന്നാണ് പല ആരോഗ്യസംഘടനകളും നിർദേശിക്കുന്നത്. എന്നാൽ ഇത് ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും അനുസരിച്ച് വ്യത്യാസപ്പെടും.
എപ്പോൾ കാപ്പി കുടിക്കാം?
രാവിലെ എഴുന്നേറ്റതിന് ശേഷം
ജോലിക്ക് മുമ്പ് അല്ലെങ്കിൽ പഠനം ആരംഭിക്കുന്നതിന് മുമ്പ്
ഉച്ചയ്ക്ക് മുമ്പുള്ള സമയത്ത്
വ്യായാമത്തിന് 30–60 മിനിറ്റ് മുമ്പ്
രാത്രിയോ വൈകുന്നേരമോ കോഫി കുടിക്കുന്നത് ചിലരിൽ ഉറക്കത്തെ ബാധിക്കാം. ഉറക്കക്കുറവ് ദീർഘകാലത്ത് ഓർമ്മശക്തിയെയും തലച്ചോറിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. അതിനാൽ ഉറങ്ങുന്നതിന് 6–8 മണിക്കൂർ മുമ്പ് കഫീൻ ഒഴിവാക്കുന്നതാണ് നല്ലത്.
PRAVASI VARTHAKAL

