മെയ് മാസത്തിലെ ഉഷ്ണതരംഗം പത്താമത്തെ നീന്തൽ ഇരയെ കൊന്നൊടുക്കി, 31 ഡിഗ്രി സെൽഷ്യസ് ചൂടിനിടയിൽ രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ 18,000 പേർ ജലക്ഷാമവും ഇടിമിന്നലും മൂലം ദുരിതമനുഭവിക്കുന്നു.
കെന്റിലെ സ്വാൻസ്കോംബിലെ ഗാലി ഹിൽ റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 ഓടെ നോർത്ത്ഫ്ലീറ്റിന് സമീപമുള്ള ഒരു കുളത്തിൽ ഒരു യുവ ബോക്സർ മുങ്ങിയതായി സംശയം ഉയർന്നതിനെത്തുടർന്ന് അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്തേക്ക് കുതിച്ചു.
ഇന്ന് രാവിലെയാണ് കൗമാരക്കാരന്റെ മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ബാങ്ക് ഹോളിഡേ ഉഷ്ണതരംഗത്തിനിടെ കടലിലും തടാകങ്ങളിലുമായി ശരീരം തണുപ്പിക്കാൻ കുളിക്കാനും നീന്താനുമായി ഇറങ്ങിയുണ്ടായ അപകടങ്ങളിൽ കുറഞ്ഞത് ഒമ്പത് പേർ മരിച്ച്
കഴിഞ്ഞരാത്രി മിഡ്വെസ്റ്റിൽ ഉടനീളം അപ്രതീക്ഷിതമായ ഇടിമിന്നലുകളും കനത്ത മഴയും ഉണ്ടായി.
ഇന്നലെ വെള്ളത്തിൽ നിന്ന് വലിച്ചെടുത്ത രണ്ട് കൗമാരക്കാർ ഉൾപ്പെടെ ഏഴ് കൗമാരക്കാർ, 60 വയസ്സുള്ള ഒരു മുത്തച്ഛൻ, 70 വയസ്സുള്ള ഒരു സ്ത്രീ എന്നിവർ മരിച്ചതായി അറിയപ്പെടുന്നു.
'ഒരു കൗമാരക്കാരന്റെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് കെന്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലൻസ് സർവീസ് എന്നിവരോടൊപ്പം ഉദ്യോഗസ്ഥരും പങ്കെടുത്തു.
ജീവൻ അപകടപ്പെടുത്തുന്ന അടിയന്തര സാഹചര്യങ്ങളിൽ മാത്രം 999 എന്ന നമ്പറിൽ വിളിക്കാൻ ലണ്ടനിലെ ജനങ്ങളോട് സർവീസ് ആവശ്യപ്പെട്ടു.
ബാങ്ക് അവധി ദിനമായ തിങ്കളാഴ്ച എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ഹീറ്റ്സ്ട്രോക്ക് ഉപദേശ പേജ് 20,092 തവണ സന്ദർശിച്ചതായി റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ തിങ്കളാഴ്ച ഇത് 488 ആയിരുന്നു. വാരാന്ത്യത്തിൽ ആകെ 36,724 പേർ സന്ദർശിച്ചു.
എന്നിരുന്നാലും, താപനിലയിൽ നേരിയ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുഇന്ന് യുകെയിലുടനീളം.
വ്യാഴാഴ്ച ലണ്ടനിൽ 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു, അതേസമയം മിഡ്ലാൻഡ്സിലും നോർത്ത് വെസ്റ്റിലും 28 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില പ്രതീക്ഷിക്കുന്നു, ചൊവ്വാഴ്ച പടിഞ്ഞാറൻ ലണ്ടനിലെ ക്യൂ ഗാർഡൻസിൽ രേഖപ്പെടുത്തിയ 35.1 ഡിഗ്രി സെൽഷ്യസിനേക്കാൾ വളരെ കുറവാണ് ഇത്.
43 വർഷത്തിനു ശേഷം ഒരു ടോപ്പ് ബേക്കറി ക്ലാസിക് ഐസ്ഡ് ബൺ ഷെൽഫുകളിൽ നിന്ന് ഒഴിവാക്കി - ആരും ഇപ്പോൾ അത് വാങ്ങുന്നില്ല.
ഈ മാസം ആദ്യം നടന്ന നാഷണൽ ഡോനട്ട് വീക്കിൽ വിറ്റഴിക്കപ്പെടാതിരുന്നപ്പോൾ കഷ്ടിച്ച് നഷ്ടപ്പെട്ടതിനെത്തുടർന്ന് ബേൺസ് ദി ബ്രെഡ് പ്രഖ്യാപിച്ചു.
ഒരു ഓൺലൈൻ പോസ്റ്റ് ഇങ്ങനെ പറഞ്ഞു: "അപ്പോൾ, ഭാരമേറിയ ഹൃദയങ്ങളോടെ (അല്പം ഒട്ടിപ്പിടിക്കുന്ന വിരലുകളോടെ), ഞങ്ങൾ ഐസ്ഡ് ബൺ വിശ്രമിക്കാൻ കിടത്തി."
പത്ത് വർഷം മുമ്പ് കമ്പനി ഒരു ദിവസം 400 ലഘുഭക്ഷണങ്ങൾ മാറ്റി നൽകിയിരുന്നു - എന്നാൽ അടുത്തിടെ ആറ് സ്റ്റോറുകളിലായി വെറും 50 ആയി കുറഞ്ഞു.
മാനേജർ കേസി സ്റ്റോഡാർട്ട് (34) പറഞ്ഞു: “ആളുകളുടെ അഭിരുചികൾ മാറി, ഇപ്പോൾ അവ വളരെ സങ്കീർണ്ണമാണ്.
"മിക്ക ആളുകളും ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മൾ നിറവേറ്റേണ്ടതുണ്ട്."
എന്നാൽ സോമർസെറ്റ് ആസ്ഥാനമായുള്ള കമ്പനിയുടെ നീക്കത്തോട് സമ്മിശ്ര പ്രതികരണമാണ് കസ്റ്റമേഴ്സിൻറെ ഭാഗത്തുനിന്ന് ഉണ്ടായത്.
Latest News
നിങ്ങൾ ഏറ്റവുമധികം ഭയപ്പെടുന്ന ജീവി ഏതാണെന്ന് ചോദിച്ചാൽ എന്തുപറയും. കൂടുതലാളുകളും പറയുന്നത് കൊടുംവിഷമുള്ള പാമ്പുകളുടെ പേരുകളായിരിക്കും. എന്നാൽ പാമ്പുകളെ ഭയക്കാത്ത ഒരു കൂട്ടം ആളുകളുള്ള ഗ്രാമം ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിലെ ഷെത്ഫൽ എന്ന ഗ്രാമത്തിലെ ജനങ്ങളാണ് പാമ്പുകളെ ഭയക്കാതെ ജീവിക്കുന്നത്. ഇന്ത്യയിലെ പാമ്പ് ഗ്രാമമെന്നാണ് ഷെത്ഫൽ അറിയപ്പെടുന്നത്.
ഈ ഗ്രാമത്തിലെ വീടുകൾക്ക് ചുറ്റും പാമ്പുകൾ ഇഴഞ്ഞു നീങ്ങുകയോ വീടുകളിൽ കയറുകയോ ചെയ്യുന്നത് തികച്ചും സാധാരണമായാണ് കണക്കാക്കപ്പെടുന്നത്. വീടുകളിൽ നിന്ന് ആളുകൾ ഭയന്ന് നിലവിളിക്കുകയോ പാമ്പുകളെ തുരത്താൻ ശ്രമിക്കുകയോ ചെയ്യില്ല. പകരം ഗ്രാമവാസികൾ ശാന്തരായി തങ്ങളുടെ ദൈനംദിന കാര്യങ്ങൾ ചെയ്യുകയാണ് പതിവ്. തലമുറകളായി പാമ്പുകളുടെ ചുറ്റും വളർന്ന ഗ്രാമവാസികൾ അവയുടെ പെരുമാറ്റവും ചലനങ്ങളും മനസിലാക്കുന്നു. ഗ്രാമത്തിലെ ജനങ്ങൾ പ്രാദേശിക വിശ്വാസങ്ങൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയിലൂടെ പാമ്പുകളുമായി ഒരു അതുല്യമായ ബന്ധം രൂപപ്പെടുത്തിയിട്ടുണ്ട് ഇത് സോഷ്യൽ മീഡിയയിലടക്കം കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.
ഗ്രാമത്തിലെ പല വീടുകളിലും പാമ്പുകൾക്കായി പ്രത്യേക വിശ്രമ സ്ഥലങ്ങൾ ഉണ്ടെന്ന വിശ്വാസമാണ് ഷെത്ഫലിനെ ശരിക്കും അസാധാരണമാക്കുന്നത്. ഇന്ത്യയിലെ പലയിടങ്ങളിലും നാഗപഞ്ചമി പോലുള്ള ഉത്സവങ്ങൾ നടത്തുമെങ്കിലും ഷെത്ഫലിൽ ഇത് ജനങ്ങളുടെ ദൈനംദിനത്തിന്റെ ഭാഗമാണ്. ഈ കാഴ്ചകൾ കാണാനെത്തുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു സാഹചര്യത്തിലും പാമ്പുകളെ ഉപദ്രവിക്കുകയോ പ്രകോപിപ്പിക്കുകയോ അക്രമാസക്തമായി പെരുമാറുകയോ ചെയ്യരുതെന്ന് സന്ദർശകരോട് നിർദ്ദേശിക്കുന്നു. പാമ്പുകളെ സ്പർശിക്കാൻ ശ്രമിക്കുന്നതിനെതിരെയും ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശവാസികളുടെ മാർനിർദ്ദേശങ്ങൾ പാലിക്കാനും, വന്യജീവികളെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കാനും, അനുമതിയില്ലാതെ സ്വകാര്യ ഇടങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കാനും സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നു.
ASSOCIATION
ഇപ്സ്വിച്ച്: ഇപ്സ്വിച്ചിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ കേരള കള്‍ച്ചറല്‍ അസോസിയേഷന് ഇപ്സ്വിച്ച് (KCA) - കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്കൂള്‍ (KCSS) 2026-27 കാലയളവിലേക്കുള്ള പുതിയ മാനേജ്മെന്റ് കമ്മിറ്റി പ്രഖ്യാപിച്ചു. ഇത്തവണ സംഘടനയുടെ നേതൃത്വത്തിലേക്ക് സ്ത്രീകളുടെ ശക്തമായ സാന്നിധ്യം ശ്രദ്ധേയമായി.
പ്രസിഡന്റ് സ്ഥാനത്തേക്ക് സുജ സജിയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശോഭ സജിയും സെക്രട്ടറി സ്ഥാനത്തേക്ക് അജ്ഞു മാര്‍ട്ടിനും കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്കൂള്‍ പ്രതിനിധിയായി ബിജി ടോംജോ യും തെരഞ്ഞെടുക്കപ്പെട്ടതോടെ, സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ നേതൃത്വത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണ്.
പുതിയ കമ്മിറ്റി സമൂഹ ഐക്യം ശക്തിപ്പെടുത്തുന്നതിനും, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കൂടുതല്‍ സാമൂഹിക-സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിദ്യാഭ്യാസം, കല, കായികം, കുടുംബ കൂട്ടായ്മകള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് സംഘടനയെ മുന്നോട്ട് നയിക്കുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.
KCA-KCSSയുടെ പുതിയ ടീം അംഗങ്ങള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനപരിചയമുള്ളവരായതിനാല്‍, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്ന് അംഗങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
മാനേജ്മെന്റ് കമ്മിറ്റി (2026-27)
രക്ഷാധികാരി: ഡോ.അനുപ് മാത്യു
പ്രസിഡന്റ്: സുജ സജി
വൈസ് പ്രസിഡന്റ്: ശോഭ സജി
സെക്രട്ടറി: അഞ്ജു മാര്ട്ടിന്
ജോയിന്റ് സെക്രട്ടറി: സുബിന് എബ്രഹാം
ട്രഷറര്‍: ലിജോ ഈയോസ്വ്
പിആര്‍ഒ: സജി സാമുവല്‍
കെസിഎസ്എസ് കോര്‍ഡിനേറ്റര്‍: ബിജി ടോംജോ
കെസിഎസ്എസ് കോര്‍ഡിനേറ്റര്‍: ജോജോ ജോസഫ്
എക്സിക്യൂട്ടീവ് അംഗങ്ങള്‍
സാം ജോണ്‍,സുജ മനോജ്, ജിബോണ്‍ വര്‍ഗീസ്,ജെയിംസ് ജേക്കബ്,ജിജു ജോണ്‍,സോജന് ആന്റണി,ഡെറിക് ചാക്കോ,എല്‍ദോ എബ്രഹാം,പ്രമോദ് പ്രഭാകരന്, സാജന് ഫിലിപ്പ്, സിജോ ഫിലിപ്പ്, റെക്സി വര്‍ഗീസ്, ജിനു ജോര്‍ജ്
പുതിയ നേതൃത്വത്തിന് ആശംസകള്‍ നേര്‍ന്ന് അംഗങ്ങള്‍ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചു.
ജൂൺ 13നു വാറിങ്ടണിൽ നടക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ ടൈറ്റിൽ സ്പോൺസർ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് (Dr. Simon's Academy of science) ആയിരിക്കും. യുകെയിലെ ഓൺലൈൻ ട്യൂഷൻ രംഗത്തു മികച്ച നിലവാരവും മികച്ച ഫലങ്ങളും കൈവരിച്ച ഒരു പ്രമുഖ സ്ഥാപനമാണ് ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ്. നിങ്ങളുടെ കുട്ടികൾക്ക് KS1, KS2, KS3, GCSE, A-ലെവലുകൾക്കുള്ള ഓൺലൈൻ ട്യൂഷൻ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് വഴി ലഭ്യമാണ്, കൂടാതെ ഗ്രാമർ സ്കൂളുകളിലേക്കുള്ള (11 പ്ലസ്)എക്സാം പ്രിപ്പറേഷൻ, GCSE ക്രാഷ് റിവിഷൻ കോഴ്സുകളും ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നടത്തുന്നു. ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസിനെ ടൈറ്റിൽ സ്പോൺസറായി യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കമ്മിറ്റിയാണ് തീരുമാനിച്ചത്.
വാറിങ്ടൺ മലയാളി അസോസിയേഷൻ (WAMA) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ രജിസ്ട്രേഷൻ ദ്രുതഗതിയിൽ നടക്കുന്നുവെന്ന് യുക്മ നോർത്ത് വെസ്റ് റീജിയണൽ സ്പോർട്സ കോ ഓർഡിനേറ്റർ ബിനോയ് മാത്യു അറിയിച്ചു. നോർത്ത് വെസ്ററ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ പതിമൂന്നാം തീയ്യതി (13/6/26) ശനിയാഴ്ച വാറിങ്ടണിലെ നട്സ്ഫോർഡിലുള്ള വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ ആയിരിക്കും നടക്കുന്നത്.
കായികമേളയുടെ ഒരുക്കങ്ങൾക്കുവേണ്ടിയുള്ള കമ്മിറ്റിയെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് ദേശീയ സമിതിയംഗം ബിജു പീറ്റർ, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് ഷാജി തോമസ് വരാകുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രെഷറർ ഷാരോൺ ജോസഫ് എന്നിവർ അറിയിച്ചു. കൂടാതെ റീജിയണൽ അസോസിയേഷനിലെ എല്ലാ അംഗങ്ങളെയും, കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായും യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കായികമേളയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് നിങ്ങളുടെ അസോസിയേഷനുമായി ബന്ധപ്പെട്ടു രജിസ്ട്രേഷൻ നടത്തേണ്ടതാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളിൽ നിന്നും ലഭ്യമാകുന്നതാണ്.
നോർത്ത് വെസ്റ്റ് റീജിയണൽ വിഭാഗങ്ങളിൽ മത്സരിച്ചു വിജയിക്കുന്നവർക്ക് ജൂൺ 20 ന് നടക്കുന്ന യുക്മ ദേശീയ തലത്തിൽകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനിലെ അംഗങ്ങൾ അസ്സോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ബിനോയ് മാത്യു - 07533094770
uukmanwrc@gmail.com
യുക്മ നോർക്ക് വെസ്റ്റ് റീജിയൺ സ്പോർട്സ് നടക്കുന്ന സ്റ്റേഡിയത്തിൻ്റെ വിലാസം:
Victoria Park Stadium Warrington, Knutsford Rd, Latchford,
Warrington, WA4 1AG.
കാര്‍ഡിഫ്: യുക്മ ദേശീയ സ്പോര്‍ട്സിനോടനുബന്ധിച്ചു നടത്തുന്ന യുക്മ വെയില്‍സ് റീജിയന്റെ ഈ വര്‍ഷത്തെ റീജിയണല്‍ സ്പോര്‍ട്സ് ജൂണ്‍ 6 ശനിയാഴ്ച മെര്‍ത്താറില്‍ വച്ച് നടത്തപ്പെടുന്നു. ജൂണ്‍ 20ന് നടക്കുന്ന യുക്മ ദേശീയ സ്പോര്‍ട്സിന് മുന്‍പായി എല്ലാ റീജിയനുകളിലും റീജിയണല്‍ സ്പോര്‍ട്സ് നടത്തപ്പെടും. ജൂണ്‍ 6ന് മെര്‍ത്തറിലെ അഫോണ്‍ റ്റാഫ് ഹൈ സ്കൂളില്‍ (Afon Taf High School Yew Street, Troedyrhiw, Merthyr Tydfil, CF48 4EA) വച്ചായിരിക്കും വെയില്‍സ് റീജിയണല്‍ സ്പോര്‍ട്സ് നടക്കുക.
സ്പോര്‍ട്സ് ഡേയുടെ തയ്യാറെടുപ്പിന്റെ തുടക്കമായി രജിസ്ട്രേഷന് ആരംഭിച്ചു കഴിഞ്ഞു. റീജിയണല്‍ സ്പോര്‍ട്സിലേക്ക് റീജിയണിലെ എല്ലാ അസോസിയേഷന് ഭാരവാഹികളെയും അംഗങ്ങളെയും കായികപ്രേമികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി റീജിയണല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ജോഷി തോമസ് അറിയിച്ചു.
വെയില്‍സ് റീജിയണല്‍ സ്പോര്‍ട്സിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിപുലമായ ഒരു സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. യുക്മ ദേശീയ ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍, റീജിയണല്‍ പ്രസിഡന്റ് ജോഷി തോമസ്, യുക്മ ദേശീയ കമ്മറ്റി അംഗം ബെന്നി അഗസ്റ്റിന്, റീജിയണല്‍ സെക്രട്ടറി ഷൈലി തോമസ് എന്നിവരോടൊപ്പം റീജിയണല്‍ സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ സാജു സലിംകുട്ടി, ട്രഷറര്‍ റ്റോമ്പില്‍ കണ്ണത്ത്, വൈസ് പ്രസിഡന്റ് പോള്‍ പുതുശ്ശേരി, ആര്‍ട്സ് സെക്രട്ടറി ജോബി മാത്യു, ജോയിന്റ് സെക്രട്ടറി ഗീവര്‍ഗീസ് മാത്യു, ജോമോന് വര്‍ഗീസ്, റെനില്‍, അലന് പോള്‍, ബിജു പോള്‍, രതീഷ്, അഡ്വ. ഷിന്ടോ തുടങ്ങിയവര്‍ അടങ്ങിയ സംഘാടക സമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.
വെയില്‍സ് റീജിയണിലെ അംഗ അസോസിയേഷനുകളായ ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റി, കാര്‍ഡിഫ് മലയാളി അസോസിയേഷന്, മലയാളി വെല്‍ഫെയര്‍ അസോസിയേഷന് ബാരി, ബ്രിഡ്ജിന്ദ് മലയാളി അസോസിയേഷന്, മെര്‍ത്തര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്, ലാന്‍ഡഡ്നോ മലയാളി അസോസിയേഷന്, അബര്‍ഗവാനി മലയാളി അസോസിയേഷന്, സ്വാന്‍സി മലയാളി അസോസിയേഷന്, വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന് തുടങ്ങി എല്ലാ അസ്സോസിയേഷനുകളില്‍ നിന്നും ധാരാളം മത്സരാര്‍ത്ഥികള്‍ ഈ റീജിയണല്‍ കായിക മാമാങ്കത്തിലേക്ക് വരുവാന്‍ തെയ്യാറെടുത്തുകഴിഞ്ഞു.
റിഥം 25 ന്റെ വിജയത്തിന് ശേഷംയുകെയിലെ അങ്ങോളമിങ്ങോളമുള്ള കലാകാരന്മാരെ കോര്‍ത്തിണക്കിക്കൊണ്ട് ഈ വരുന്ന 30ന് ലിവര്‍പൂളില്‍ വീണ്ടും Rhythm '26 Season 2 അണിഞ്ഞൊരുങ്ങുന്നു.റിഥം യുകെ ഷോസ് ടീം അംഗങ്ങളായ രഞ്ജിത്ത് ഗണേഷ്. ജിനിഷ് നൃസുകുമാരന്‍, ഷിബു പോള്‍, റോയ് മാത്യു എന്നിവര്‍ നേതൃത്വം നല്കുന്ന ഈ കലാസന്ധ്യയില്‍ തിരി തെളിയിക്കാനായി എത്തുന്നത്, പ്രിയ ചലച്ചിത്ര താരം സനൂഷ സന്തോഷ് ആണ്.
ഒപ്പം യുകെയിലെ മുഖ്യ സംഘടനാ പ്രധിനിധികളും കലാസാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അഥിതികളായെത്തും. ലിവര്‍പൂളിലെ ഈ കലാസംഗമ വേദിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാ ടകര്‍ അറിയിച്ചു.
SPIRITUAL
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ യു.കെ - യൂറോപ്പ് ഭദ്രാസനത്തിന് കീഴില്‍, വേല്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ പുതിയ ദേവാലയം ജൂണ്‍ 7-ന് ഞായറാഴ്ച ആരംഭിക്കുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിക്കപ്പെടുന്ന ഈ പുതിയ കോണ്ഗ്രിഗേഷന് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, കാര്‍ഡിഫ്, വേല്‍സ്' എന്ന പേരിലായിരിക്കും അറിയപ്പെടുക. ജൂണ്‍ 7-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1:30-ന് പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്.
നിലവില്‍ 86 ദേവാലയങ്ങളുള്ള യു.കെ - യൂറോപ്പ് ഭദ്രാസനത്തിന് വേല്‍സില്‍ ആരംഭിക്കുന്ന ഈ പുതിയ കോണ്ഗ്രിഗേഷന് വലിയൊരു അനുഗ്രഹവും പ്രതീക്ഷയുമാണ് വിശ്വാസി സമൂഹത്തിന് നല്‍കുന്നത്. വേല്‍സിലെ ഓര്‍ത്തഡോക്സ് സമൂഹത്തെ സംബന്ധിച്ചിടത്തോളം, സ്വന്തമായി ഒരു കോണ്ഗ്രിഗേഷന് വേല്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ തന്നെ ആരംഭിക്കുന്നത് ഏറെ സന്തോഷവും ആത്മീയ അഭിമാനവും പകരുന്നതാണ്. ഒപ്പം, വേല്‍സിലെ ഓര്‍ത്തഡോക്സ് വിശ്വാസികളുടെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കുന്ന ഒരു ചരിത്ര നിമിഷം കൂടിയായിരിക്കും ഇത്.
പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള വേല്‍സിലെ ആദ്യത്തെ ദേവാലയമെന്ന പ്രത്യേകതയും ഈ പുതിയ കോണ്‍ഗ്രിഗേഷനുണ്ട്. ഏകദേശം 85-ഓളം വരുന്ന ഓര്‍ത്തഡോക്സ് കുടുംബങ്ങളുടെ നീണ്ട കാലത്തെ പ്രാര്‍ത്ഥനാ സാക്ഷത്കാരമായിട്ടാണ് ഈ കോണ്ഗ്രിഗേഷന് പ്രവര്‍ത്തനസജ്ജമാകുന്നത്. ഹോളി ഇന്നസെന്റ്സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പില്‍ഗ്രിമേജ് ചര്‍ച്ച് സ്വാന്‍സി ഇടവകയാണ് മാതൃ ഇടവക.
ജൂണ്‍ 7-ന് ഉച്ചയ്ക്ക് 1:30 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ എബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടുകൂടിയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്, ലോക്കല്‍ ഡിഗ്നിറ്ററിമാര്‍, സഭാ പ്രതിനിധികള്‍, ഭദ്രാസന പ്രതിനിധികള്‍, സമീപ ഇടവക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം വൈകിട്ട് 5 മണിക്ക് ക്രമീകരിച്ചിരിക്കുന്നു. ഇടവക വികാരി റെവ. ഫാ. മാത്യു എബ്രഹാം പാലത്തിങ്കലിന്റെ മുഖ്യ നേതൃത്വത്തിലാണ് പുതിയ കോണ്‍ഗ്രിഗേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
യു.കെയിലുള്ള എല്ലാ ഓര്‍ത്തഡോക്സ് വിശ്വാസികളെയും, ഇതര സഭകളിലുള്ള എല്ലാ സഭാവിശ്വാസികളെയും ജൂണ്‍ 7-ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടുകൂടിയ ഈ ഉദ്ഘാടന ചടങ്ങുകളിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ലീഡ്സ്: മലങ്കര മാര്‍ത്തോമ സഭയുടെ യുകെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴില്‍ ലീഡ്സസില്‍ പുതുതായി സ്ഥാപിതമായ ജറുസലേം മാര്‍ത്തോമ ഇടവകയുടെ പ്രവര്‍ത്തന ഉദ്ഘാടനവും കുര്‍ബാനയും ഞായറാഴ്ച രാവിലെ 9 മണിക്ക് ഭദ്രാസന എപ്പിസ്കോപ്പ Rt. Rev. PD. Dr. ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്കോപ്പയുടെ ആശീര്‍വാദത്തോടെ ആരംഭിച്ചു. ഇടവക വികാരി റവ. സുബിന് മാത്യു പാരയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ഡോ. ജയ് ശങ്കറിന്റെ പ്രാര്‍ഥനക്ക് ശേഷം, ഇടവക സെക്രട്ടറി ഐസക് ഉമ്മന്‍ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഇവാനിയോസ് തിരുമേനി ദീപം കൊളുത്തിയും, കേക്ക് മുറിച്ചും ഇടവകയുടെ ഔദ്യോഗികമായ ഉല്‍ഘാടനം നിര്‍വഹിച്ചു പ്രസംഗിച്ചു. മുന്‍ വികാരി റവ. ജോണ്‍ പി ചാക്കോ അച്ചന് മുഖ്യ ആശംസ പ്രസംഗം നടത്തി. സമീപ ഇടവക സെക്രട്ടറി മാരായ ഡോ. പ്രീത തോമസ്, റോജി സന്തോഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ മ്യൂസിക്കല്‍ ഷോ ഏവരുടെയും മനം കവര്‍ന്നു. ഇടവക ട്രസ്റ്റി സ്റ്റാലിന് ഐസക് എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി. ലീഡ്സിലെ ക്രൈസ്തവ വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയിലെ നാഴിക കല്ലാണ് പുതിയ ജറുസലേം മാര്‍ത്തോമ ഇടവകയുടെ തുടക്കം.
ഇടവകയുടെ മുന്നോട്ട് ഉള്ള പ്രവര്‍ത്തനങ്ങളും, കുര്‍ബാന സമയവും www. jerusalemmarthomachurch.org.UK എന്ന വെബ്സൈറ്റില്‍ ലഭ്യമാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
കാല്‍വരി പ്രയര്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷ മഹായോഗം ബെല്‍ഫാസിറ്റില്‍ ആരംഭിച്ചു. സഭാവിത്യാസം ഇല്ലാതെ എല്ലാ ക്രിസ്തിയ സഭയിലുമുള്ള വിസ്വാസികളുടെയും കൂടിവരവാണ് കാല്‍വരി പ്രയര്‍ ഫെല്ലോഷിപ്. 30 ശനിയാഴച്ച ലണ്ടനില്‍ അവസാനിക്കുന്ന ഗോഗങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നു.
SPECIAL REPORT
വാട്സ്ആപ്പ് തുറക്കുമ്പോള്‍ ഹാങ് ആകുന്നുണ്ടോ, ഗ്രൂപ്പുകളില്‍ നിന്ന് ഉള്‍പ്പെടെ ഫോട്ടോസും വിഡിയോസും വന്ന് സ്റ്റോറേജ് നിറയുക, ഇതൊക്കെയാണോ പ്രശ്നം. എങ്കില്‍ എല്ലാത്തിനും പരിഹാരമുണ്ട്. ഇതിനായി ആദ്യം പ്ലേ സ്റ്റോറില്‍ കയറുക. ഏറ്റവും മുകളില്‍ കാണുന്ന സെര്‍ച്ച് ഓപ്ഷനില്‍ വാട്സ്ആപ്പ് എന്ന് ടൈപ്പ് ചെയ്യുക, വാട്സ്ആപ്പിന് നേരെ അപ്ഡേറ്റ് എന്ന ഒപ്ഷനുണ്ടെങ്കില് അപ്ഡേറ്റ് ചെയ്യുക
പിന്നീട് വാട്ആപ്പ് തുറക്കുക, ഏത് ഗ്രൂപ്പില്‍ നിന്നാണോ കൂടുതല്‍ സന്ദേശങ്ങള്‍ സ്വീകരിച്ചത് എന്ന് മനസിലാക്കി, ആ ഗ്രൂപ്പ് തുറന്ന് മുകളില്‍ വലതുവശത്തായി കാണുന്ന ത്രി ഡോട്സില്‍ ക്ലിക്ക് ചെയ്യുക. അവിടെ മിഡിയ എന്ന വിഭാഗത്തില്‍ മിഡിയ ഫയലുകളും ഡോക് ഫയലുകളും ലിങ്കുകളും കാണാം ഇവ സെലക്ട് ചെയല്ത് ഡിലീറ്റ് ചെയ്യാം.
അല്ലെങ്കില്‍ ത്രി ഡോട്സില്‍ സെറ്റിങ്സ് എന്ന ഒപ്ഷനുണ്ടാകും, സെറ്റിങ്സില്‍ ക്ലിക്ക് ചെയ്താല്‍ സ്റ്റോറേജ് ആന്‍ഡ് ഡാറ്റ എന്ന ഒപ്ഷന്‍ കാണാന്‍ സാധിക്കും. ഇതില്‍ നിന്ന് മാനേജ് സ്റ്റോറേജ് സെലക്ട് ചെയ്ത് അവ ഡിലീറ്റ് ചെയ്യുക.
പ്രിവ്യു ആന്‍ഡ് ഡിലീറ്റ് സെലക്ട് ചെയ്ത് ആശ്യമില്ലാത്ത ഫയലുകള്‍ തെരഞ്ഞെടുഞ്ഞ് ഡിലീറ്റ് ചെയ്യാം. അല്ലെങ്കില്‍ സെലക്ട് ഓള് തെരഞ്ഞെടുത്ത് എല്ലാ ഫയലുകളും ഒരുമിച്ച് ഡിലീറ്റ് ചെല്ലാം. ഇനി ത്രി ഡോട്സ് സെലക്ട് ചെയ്ത് പുതിയ സന്ദേശങ്ങളോ, പഴയ സന്ദേശങ്ങളോ, അല്ലെങ്കില്‍ ലാര്‍ജര്‍ സൈസ് ഫയലുകളോ, എന്നിവയില്‍ ഏതെങ്കിലും ഓപ്ഷന് തെരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യാം.
CINEMA
മലയാളിയ്ക്ക് ജോര്‍ജുകുട്ടിയുടെ വക്കീലാണ് ഇന്ന് ശാന്തി മായാദേവി. ദൃശ്യം 2വില്‍ ജോര്‍ജുകുട്ടിയ്ക്ക് വേണ്ടി ഹാജരാകുന്ന വക്കീലായാണ് ശാന്തി മായാദേവി മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. പിന്നീട് ദൃശ്യം 3 വരെ നിരവധി സിനിമകളില്‍ അഭിനയിച്ചു. സ്ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും ശാന്തി വക്കീലാണ്.
ജീവിതത്തില്‍ ജോര്‍ജുകുട്ടിയെപ്പോലുള്ളവരെ താന്‍ പരിചയപ്പെട്ടിട്ടുണ്ടെന്നാണ് ശാന്തി മായാദേവി പറയുന്നത്. ജോര്‍ജുകുട്ടിയേക്കാളും ബുദ്ധിയുള്ള പ്രതികളുണ്ടെന്നും ശാന്തി മായാദേവി പറയുന്നു. റെഡ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് ശാന്തി മായാദേവി മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:
ജോര്‍ജുകുട്ടിയെ പോലെ ഒരാളെ പരിചയപ്പെട്ടിട്ടില്ല. പക്ഷെ സമാനമായത് ഉണ്ട്. പേര് പറയാന്‍ പറ്റില്ല. ഭാര്യയെ 21 വെട്ട് വെട്ടിക്കൊന്ന കേസിലെ പ്രതിയാണ്. വധശിക്ഷയായിരുന്നു ലഭിച്ചിരുന്നത്. പിന്നീട് അപ്പീല്‍ നല്കി ജീവപര്യന്തമാക്കി. അദ്ദേഹം ജയിലില്‍ കിടക്കുകയാണ്. നല്ല നടപ്പു കാരണം ഇപ്പോള്‍ ഓപ്പണ്‍ ജയിലിലാണ്. അദ്ദേഹം എല്ലാ പരോളിനും എന്നെ കാണാന്‍ വരും. അവിടെ ജോലി ചെയ്ത് ലഭിച്ചതെല്ലാം കൂട്ടി വച്ച് പതിനായിരം രൂപയുമായിട്ടാണ് വരിക.
എന്റെ ഓഫീസിലെ എല്ലാവരും ഭാര്യയെ ക്രൂരമായി കൊന്ന ഒരാളായിട്ടാണ് കാണുന്നത്. പക്ഷെ എനിക്ക് അദ്ദേഹം അതല്ല. കാരണം അതിന് പിന്നിലൊരു കഥയുണ്ട്. ഒന്നിനേയും ന്യായീകരിക്കുകയല്ല. മുന്‍വിധി പാടില്ല. കഴിഞ്ഞ ദിവസം എന്റെ സീനിയറുമായി സംസാരിച്ചു. അദ്ദേഹം റിപ്പറിന്റെ ഒരു കേസ് എടുത്തിരിക്കുകയാണ്. അപ്പോള്‍ അതില്‍ മുന്‍വിധി പാടില്ല. റേപ്പ് ചെയ്തു കൊന്ന കേസാണെങ്കില്‍, ങേ റേപ്പ് ചെയ്ത് കൊന്നോ എന്ന് നമുക്ക് തോന്നും. പക്ഷെ അങ്ങനെ മുന്‍വിധി പാടില്ല. മുന്‍വിധിയോടെ സമീപിച്ചാല്‍ കേസ് പഠിക്കാനോ വായിക്കാനോ സാധിക്കില്ല. തീര്‍ച്ചയായും മനുഷ്യരാണ്, നമ്മളെ ബാധിക്കും.
അദ്ദേഹം പരോളില്‍ ഇറങ്ങി വരുമ്പോള്‍ ആ പതിനായിരം രൂപ കൊണ്ട് തന്ന് വക്കീലേ ഇത് വച്ചോളൂവെന്ന് പറയും. താനിത് ആര്‍ക്ക് കൊടുക്കാനാണ്, വേറാരുമില്ലെന്ന് പറയും. ഭാര്യയെ കൊല്ലാനുണ്ടായ സാഹചര്യം എനിക്ക് ഇപ്പോള്‍ പറയാനാകില്ല. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ പോകും ചായ കുടിക്കും. അദ്ദേഹത്തിന്റെ സന്തോഷത്തിന് ആ പതിനായിരത്തില്‍ നിന്നുമൊരു ആയിരം രൂപയെങ്ങാനും എടുക്കും, ബാക്കി തിരികെ നല്‍കും. അങ്ങനെ പല തരത്തിലുള്ള അനുഭവങ്ങളുണ്ട്.
ജോര്‍ജുകുട്ടിയ്ക്കും കാരണമുണ്ട്. കുടുംബത്തെ രക്ഷിക്കാനായി ചെയ്തതാണ്. ഞാന്‍ പറയുന്നത് കേട്ടിട്ട് കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണെന്ന് നാളെ വക്കീലന്മാര് തന്നെ ഇറങ്ങിയേക്കാം. പക്ഷെ വക്കീല്‍ എന്ന നിലയില്‍, ഭാര്യയെ വെട്ടിക്കൊന്ന ആളോട് എനിക്ക് സ്നേഹമുണ്ട്. ഭാര്യയെ വെട്ടിക്കൊന്നതു കൊണ്ടല്ല. അതിനൊരു പശ്ചാത്തലമുണ്ട്. ഏത് സാഹചര്യത്തില്‍, എന്തുകൊണ്ട് എന്നൊക്കെ നമുക്കല്ലേ അറിയൂ. അങ്ങനെ ഓരോന്നും ഓരോ വ്യക്തികളും സാഹചര്യങ്ങളുമായിട്ടാണ് കാണേണ്ടത്.
യുവതലമുറയിലെ മുൻനിര താരമായി മാറിയ നസ്ലെൻ കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം ‘മോളിവുഡ് ടൈംസ്’ ജൂൺ 5-ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകൾക്കിടയിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ലഭിച്ച ഭാഗ്യങ്ങളെക്കുറിച്ചും അത് കൈവിട്ടുപോയതിനെക്കുറിച്ചും താരം പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
നേരത്തെ രണ്ട് പ്രൊജക്ടുകളിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ അത് നടക്കാതെ പോയെന്നുമാണ് നസ്ലെൻ വെളിപ്പെടുത്തിയത്.
“ഇതിന് മുമ്പ് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. സത്യൻ അന്തിക്കാട് സാറിന്റെ ‘മകള്‍’ എന്ന ചിത്രത്തില്‍ ആദ്യം മമ്മൂക്കയായിരുന്നു നായകനാകേണ്ടിയിരുന്നത്. പിന്നീട് ഡേറ്റിന്റെ പ്രശ്നങ്ങളും മറ്റ് തിരക്കുകളും കാരണം അത് മാറിപ്പോവുകയും ജയറാം ഏട്ടൻ ആ വേഷത്തിലേക്ക് എത്തുകയുമായിരുന്നു. ഒരുപക്ഷേ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ ഇതായിരിക്കാം കറക്ട് ടൈം.” – നസ്ലെൻ പറയുന്നു.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘മട്ടാഞ്ചേരി മാഫിയ’യിൽ നസ്ലെൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുൻപ് നഷ്ടമായ സ്വപ്നതുല്യമായ അവസരം ഈ ചിത്രത്തിലൂടെ യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് താരം.
അതേസമയം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന മോളിവുഡ് ടൈംസ് ഇതിനകം തന്നെ വലിയ പ്രതീക്ഷകൾ നൽകുന്ന ചിത്രമാണ്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.
‘കാന്താര’ സിനിമയിലെ ദൈവക്കോലത്തെ അനുകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ, ബോളിവുഡ് താരം രൺവീർ സിങ് മൈസൂരുവിലെ പ്രശസ്തമായ ചാമുണ്ഡേശ്വരീ ക്ഷേത്രത്തിൽ ദർശനം നടത്തി. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു ചൊവ്വാഴ്ച രാവിലെ ഏഴരയോടെ താരം ചാമുണ്ഡി മലയിലെത്തിയത്.
സംഭവത്തിൽ താരം നിരുപാധികം മാപ്പുപറയുകയും ക്ഷേത്രദർശനം നടത്തി പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെയുള്ള കേസ് കഴിഞ്ഞ മാസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. നാലാഴ്ചയ്ക്കുള്ളിൽ ക്ഷേത്ര സന്ദർശനം നടത്തണമെന്ന കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഈ സന്ദർശനം.
കഴിഞ്ഞ നവംബറിൽ ഗോവയിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ കാന്താരയിലെ നായകനടൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിലായിരുന്നു രൺവീർസിങ് വിവാദമായ അനുകരണം നടത്തിയത്. ബെംഗളൂരുവിലെ അഭിഭാഷകനായ പ്രശാന്ത് മെത്തൽ നൽകിയ പരാതിയിൽ ബെംഗളൂരു പോലീസാണ് രൺവീർസിങ്ങിന്റെ പേരിൽ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കേസ്. ചാമുണ്ഡിദേവിയെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു.
കേസ് തള്ളണമെന്നാവശ്യപ്പെട്ട് രൺവീർസിങ് ഹൈക്കോടതിയെ സമീപിക്കുകയും മാപ്പുചേദിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയുമായിരുന്നു. ക്ഷമാപണം നടത്തിയതിന്റെ സത്യവാങ്മൂലം രൺവീർസിങ്ങിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്നാണ് കേസ് തള്ളിയത്. നാലാഴ്ചയ്ക്കുള്ളിൽ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്ന് നിർദേശിച്ചിരുന്നു.
NAMMUDE NAADU
ഇന്ന് ബലിപെരുന്നാള്‍. ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ഭാഷയുടേയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ച് വിശ്വ സാഹോദര്യത്തിന്റെ വിളംബരമായി മാറുകയാണ് ഈദ് ആഘോഷം.
ബക്രീദ് അഥവാ ബലിപെരുന്നാളിന്റെ നിറവിലാണ് ലോകം. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ദിവസം. ഈദുള്‍ അദ്ഹ അഥവാ ആത്മസമര്‍പ്പണത്തിന്റെ ആഘോഷം എന്നാണ് ബക്രീദ് അറിയപ്പെടുന്നത്.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രിയപുത്രന് ഇസ്മായിലിനെ അള്ളാഹുവിന്റെ കല്പന മാനിച്ച് ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ സ്മരണപുതുക്കുന്ന ദിനമാണ് ബക്രീദ്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ ബലിയര്പ്പിക്കണമെന്ന അള്ളാഹുവിന്റെ കല്പനയോട് മനസുപതറാതെയാണ് ഇബ്രാഹിം നബി പ്രതികരിച്ചത്. അള്ളാഹുവിനോടുള്ള അചഞ്ചലമായ ഭക്തി പ്രകടമാക്കിയ ഇബ്രാഹിമിനെ നാഥന് ചേര്‍ത്തുപിടിച്ചതായാണ് വിശ്വാസം.ഭാഷയുടേയും ദേശത്തിന്റെയും അതിരുകളില്ലാതെ മെക്കയില്‍ ഒരുമിക്കുന്ന വിശ്വാസികളുടെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാള്‍.
ഭക്തിനിര്‍ഭരമായ കൂട്ടായ്മകള്‍ ഒരുക്കി, അതിരുകളില്ലാത്ത സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി മാറുകയാണ് ബക്രീദ്. എല്ലാവര്ക്കും ട്വന്റിഫോറിന്റെ ബക്രീദ് ആശംസകള്‍.
ഇരുപത് വർഷം നീണ്ട സൗദി അറേബ്യയിലെ തടവുജീവിതത്തിനും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ അബ്ദുൽ റഹീം ഇന്ന് കേരളത്തിലെത്തും. റിയാദിൽനിന്ന് ബുധനാഴ്ച രാത്രി 11.55-ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് റഹീം കോഴിക്കോട് എത്തുന്നത്. വ്യാഴാഴ്ച രാവിലെ 7.35-നാണ് കരിപ്പൂർ വിമാനത്താവളത്തിലെത്തുക. ജയിൽ അധികാരികൾ നേരിട്ടെത്തിച്ചാണ് റഹീമിന്റെ യാത്രാനടപടികൾ പൂർത്തിയാക്കിയത്.
റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബവും റഹീമിനോടൊപ്പം കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നുണ്ട്. റഹീം സഹായ സമിതി വാർത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
2006 നവംബറിൽ തൊഴിൽ തേടി സൗദിയിലെത്തിയ റഹീം, ഒരു സ്വദേശിയുടെ അസുഖബാധിതനായ മകനെ നോക്കുകായിരുന്നു ജോലി. എന്നാൽ അതേ വർഷം ഡിസംബർ 26-ന് സംഭവിച്ച ദുരന്തം അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിച്ച സംഭവത്തിൽ റഹീം അറസ്റ്റിലാവുകയും പിന്നീട് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. ഇത് മനഃപൂർവമല്ലാത്ത അപകടമാണെന്ന് റഹീം കോടതിയിൽ പറഞ്ഞെങ്കിലും പ്രോസിക്യൂഷൻ കൊലപാതകമെന്ന നിലപാടിൽ ഉറച്ചു നിന്നു.
റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ ചേർന്നുനിന്നത് പിന്നീട് വലിയ മനുഷ്യസ്നേഹ പ്രസ്ഥാനമായി മാറി. 34 കോടിയിലേറെ രൂപ ദിയാധനമായി സമാഹരിച്ചതോടെയാണ് വധശിക്ഷ ഒഴിവാക്കാൻ സാധിച്ചത്. തുടർന്ന് സൗദി നിയമപ്രകാരം തടവുശിക്ഷ തുടർന്ന റഹീം, കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ മോചിതനാകുന്നത്.
റഹീം സഹായസമിതിയുടെ നേതൃത്വത്തിൽ ആകെ 47.87 കോടി രൂപയാണ് സമാഹരിച്ചത്. ഇതിൽ 36.27 കോടി രൂപ വിവിധ നിയമനടപടികൾക്കും അനുബന്ധ ചെലവുകൾക്കും വിനിയോഗിച്ചു. ഒസാമ അൽ അംബർ കേസിൽ റഹീമിന്റെ അഭിഭാഷകനായിരുന്നു. 2024 ജൂലൈ 2-ന് വധശിക്ഷ റദ്ദാക്കിയതോടെയാണ് റഹീമിന്റെ ജീവിതത്തിൽ പ്രതീക്ഷയുടെ വാതിൽ വീണ്ടും തുറന്നത്.
Channels
വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന കടുത്ത സൈബർ ആക്രമണങ്ങൾക്കും അശ്ലീല കമന്റുകൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി നടി അമേയ മാത്യു. രണ്ട് വർഷത്തെ ലിവ് ഇൻ റിലേഷന്‍ ശേഷമാണ് നടൻ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയായിരുന്നു ഇത്.
സോഷ്യല്‍ മീഡിയയില്‍ വൃത്തിക്കെട്ട കമന്റുകള്‍ കാണാറുണ്ടെന്നും അതുകൊണുമ്പോള്‍ മാനസിക രോഗികളുണ്ടെന്ന് തോന്നാറുണ്ടെന്നും അമേയ പറഞ്ഞു. "നല്ലൊരു ദിവസമായത് കൊണ്ട് ടെന്‍ഷനടിക്കണ്ട എന്ന് കരുതി സോഷ്യല്‍ മീഡിയ നോക്കിയില്ല, പിന്നെ സുഹൃത്തുക്കളും പറഞ്ഞു നോക്കണ്ടെന്ന്.
ഫെയ്സ്ബുക്കില്‍ കുറേ ആളുകള്‍ നെഗറ്റീവ് കമന്റ് ചെയ്യുന്നുണ്ട്, നീ അത് നോക്കണ്ട, ആളുകള്‍ക്ക് കുശുമ്പും അസൂയയുമാണ് എന്ന് പറഞ്ഞു. ഇപ്പോള്‍ കമന്റുകള്‍ കണ്ടാല്‍ വിഷമിക്കാറില്ല. കുറച്ച് ദിവസം മുന്‍പ് മറ്റൊരു ആര്‍ട്ടിസ്റ്റിന്റെ അക്കൗണ്ടിലെ കമന്റുകള്‍ കണ്ടിരുന്നു. വൃത്തിക്കെട്ട രീതിയിലാണ്. ശരിക്കും മാനസിക രോഗികളുള്ളതുപോലെ എനിക്ക് തോന്നി.
സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ വര്‍ണിച്ചുള്ള വൃത്തിക്കെട്ട കമന്റുകള്‍. 100 നല്ല കമന്റും കാണും 100 മോശം കമന്റും കാണും. നമ്മള് എല്ലാം സ്വാഗതം ചെയ്യുന്നു".- ഓണ്‍ലൈന്‍ മലയാളി ഇവന്റ്സിന് നല്കിയ പ്രതികരണത്തില്‍ അമേയ പറഞ്ഞു. ഇത്തരം കമന്റുകള്‍ പ്രതീക്ഷിച്ചതാണെന്ന് ജിഷിനും പറഞ്ഞു. "പക്ഷേ ഇന്‍സ്റ്റഗ്രാമില്‍ ഇല്ല.
അവിടെ ജെന്‍ സി പിള്ളേരാണല്ലോ. ഫെയ്സ്ബുക്ക് കടന്ന് ഇപ്പുറത്തേക്ക് വരാത്ത അമ്മാവന്മാരും അമ്മായിമാരുമുണ്ടല്ലോ, അവര്‍ക്കാണ് ഈ ചൊറിച്ചില്‍ മുഴുവനും".- ജിഷിന് പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു അമേയയുടെയും ജിഷിന്റെയും വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങളും താരദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി. ശനിയാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ജിഷിൻ അമേയയെ താലി ചാർത്തിയത്. ഏറെ നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ജിഷിന്റെ രണ്ടാം വിവാഹമാണിത്. ഇരുവരുടെയും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേരുന്നത്. നടി വരദയുമായുള്ള വിവാഹമോചനത്തിന് ശേഷം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും അതിൽ നിന്നും മാറ്റമുണ്ടായത് അമേയയുടെ വരവോടെ ആണെന്നും ജിഷിൻ മുൻപ് തുറന്നു പറഞ്ഞിരുന്നു. "ഞങ്ങൾ വിവാഹം കഴിക്കാൻ പോവുകയാണ്.
എല്ലാവരുടേയും അനുഗ്രഹവും ആശിർവാദവും ഉണ്ടായിരിക്കണം. അമ്പലത്തിന്റെ റൂൾസ് പാലിക്കണം. പ്രശ്നം വരുന്ന രീതിയിൽ ഒന്നും സംഭവിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഞങ്ങൾ നല്ല സന്തോഷത്തിലാണ്. ഞങ്ങൾ ലിവിങ് റിലേഷനിൽ ആയിരുന്നു. രണ്ട് വർഷമായി. അത് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ബന്ധം വിവാഹത്തിലൂടെ ഒഫീഷ്യലാക്കാമെന്ന് തീരുമാനിച്ചു. കാരണം കേരളത്തിൽ ദമ്പതികളായി ജീവിക്കണമെങ്കിൽ ലിവിങ് റിലേഷൻ ഒഫീഷ്യലാക്കണം. ഞങ്ങൾക്ക് അത് ആവശ്യമില്ലാതിരുന്നതു കൊണ്ടാണ് രണ്ട് വർഷം ലിവിങ് റിലേഷൻഷിപ്പിൽ കഴിഞ്ഞത്.
ബന്ധം വിവാഹത്തിലൂടെ ഓഫീഷ്യലാക്കിയാൽ കുറച്ച് കൂടി കംഫേർട്ടാണ്. ഒരു ഫോർമാലിറ്റിക്ക് വേണ്ടിയാണ് വിവാഹിതരായത്". - വിവാഹത്തിന് മുൻപ് ഓൺലൈൻ മാധ്യമങ്ങളോട് ജിഷിനും അമേയയും പറഞ്ഞു. വാലന്റൈൻസ് ദിനത്തിൽ ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു.
മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കഴിഞ്ഞ ഏഴ് സീസണുകളിലായി നടന്ന ഷോ ഓരോ സീസണ് കഴിയുന്തോറും പുതിയ പ്രേക്ഷകരെ നേടിയാണ് യാത്ര തുടര്‍ന്നത്. ഏഴാം സീസണിന്റെ ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ത്തന്നെ അവതാരകനായ മോഹന്‍ലാല്‍ ഷോയുടെ എട്ടാം സീസണും പ്രഖ്യാപിച്ചിരുന്നു. പുതിയ സീസണ് എന്ന് മുതല്‍ ആരംഭിക്കുമെന്ന അറിയിപ്പ് ഇനിയും എത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ എട്ടാം സീസണ് സംബന്ധിച്ച് ഏറെ കൗതുകകരവും പുതുമ നിറഞ്ഞതുമായ ഒരു പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ഷോയ്ക്ക് വേണ്ടി അവതാരകനായ മോഹന്‍ലാല്‍ തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് പുതിയ വിവരം എത്തിയിരിക്കുന്നത് എന്നതും കൗതുകം.
മിനിസ്ക്രീനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമൊക്കെ ശ്രദ്ധ നേടിയ അഭിനേതാക്കളും ഇന്‍ഫ്ലുവന്‍സേഴ്സുമൊക്കെയാണ് ബിഗ് ബോസില്‍ മത്സരാര്‍ഥികളായി സാധാരണ എത്താറ്. എന്നാല്‍ കഴിഞ്ഞ ഏതാനും സീസണുകളായി കോമണര്‍ എന്ന ഒരു വിഭാഗം കൂടി മത്സരാര്‍ഥികള്‍ക്കിടയില്‍ ഉണ്ട്. സാധാരണക്കാര്‍ക്ക് ഷോയില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഇത്. അവസാന സീസണില്‍ വിജയിയായ അനീഷ് ടി എ ഈ കാറ്റഗറിയില്‍ ഷോയില്‍ എത്തിയ ആളായിരുന്നു. ഒന്നിലധികം കോമണേഴ്സും ഒരുമിച്ച് പങ്കെടുത്ത സീസണ് മുന്‍പ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണ നിരവധി കോമണേഴ്സ് ആവും ഷോയില്‍ ഉണ്ടാവുക എന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് മോഹന്‍ലാലിന്റെ പ്രഖ്യാപനം.
കോമണേഴ്സിനെ തെരഞ്ഞെടുക്കാനായി ഒരു പ്രത്യേക ഷോ തന്നെ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഏഷ്യാനെറ്റ്. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ- സീസണ് 8 ല്‍ നിരവധി സാധാരണക്കാര്‍ക്കാണ് അവസരം കൊടുക്കുന്നത്. ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കായുള്ള തെരഞ്ഞെടുപ്പിനായി ഒരു ഷോയിലൂടെ ഒരു മത്സരവേദി തന്നെ നമ്മള് ഒരുക്കുകയാണ്. ബിഗ് ബോസ് അഗ്നിപരീക്ഷ. അഗ്നിപരീക്ഷ വിജയിച്ചു വരുന്നവര്‍ക്ക്. ഷോയിലെ പ്രകടന മികവിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബിഗ് ബോസ് മലയാളം സീസണ് 8 ലേക്ക് നേരിട്ട് പ്രവേശനം, മോഹന്‍ലാലിന്റെ വാക്കുകള്‍. ബിഗ് ബോസില്‍ പങ്കെടുക്കണമെന്ന ആഗ്രഹവുമായി നടക്കുന്നവര്‍ക്ക് പറ്റിയ പ്ലാറ്റ്ഫോം ആണ് ഒരുങ്ങുന്നത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ എത്തും. സീസണ് 8 നെ കൂടുതല്‍ കൗതുകകരമാക്കും ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
യുവാക്കൾക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ ഫാൻബേസുണ്ട് നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്‍. അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അവതാരകയും ബിഗ് ബോസ് സീസൺ 7 ലെ മത്സരാർഥിയുമായിരുന്ന ആർജെ ബിൻസി ചാണ്ടി ഉമ്മനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മനെ കാണാൻ പോകുന്നതിന്റെ വിഡിയോയും ബിൻസി പങ്കുവച്ചിരുന്നു. 'കൂടുതൽ ആഗ്രഹമൊന്നുമില്ല, ഒന്ന് കാണണം ഒരു ഷേക്ക് ഹാൻഡ് കൊടുക്കണം. നടക്കുമോ എന്നറിയില്ല, നല്ല തിരക്കാണ്'. - എന്നായിരുന്നു അന്ന് വിഡിയോയിലൂടെ ബിൻസി പറഞ്ഞത്.
ഇപ്പോഴിതാ ഒരു ചടങ്ങിനിടെ യൂട്യൂബേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ബിൻസി. മന്ത്രിയാകാത്തതിൽ ചാണ്ടി ഉമ്മന്‍ വിഷമം ഇല്ലെങ്കിലും തനിക്ക് വിഷമമുണ്ടെന്ന് പറയുകയാണ് ബിൻസി. അതോടൊപ്പം അദ്ദേഹം മന്ത്രിയാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും ബിൻസി കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ ക്യൂട്ട്നെസാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും അവർ പറയുന്നു. "രാഹുൽ ഗാന്ധി പങ്കെടുത്ത ഒരു പരിപാടിയിലൊക്കെ ചാണ്ടി ഉമ്മൻ ഇങ്ങനെ സോൺഔട്ട് ആയി നിൽക്കുന്നത് നമ്മൾ കണ്ടു. ശരിക്കും അദ്ദേഹം ഒരു നല്ല വ്യക്തിത്വത്തിനുടമയാണ്".- ബിൻസി പറയുന്നു.
അതോടൊപ്പം ചാണ്ടി ഉമ്മൻ അവിവാഹിതനാണെന്ന് ഒരാൾ പറയുമ്പോൾ, "അതെ അതെ സ്കോപ് ഉണ്ട്. ഞാൻ കാത്തിരിക്കുകയാ. എങ്ങാനും ഒരു ബിരിയാണി കിട്ടിയാലോ. ഞങ്ങൾ കണ്ടുമുട്ടാൻ വൈകിയത് കൊണ്ടായിരിക്കും. ഞങ്ങൾ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്".- എന്നും ബിൻസി പറയുന്നുണ്ട്.
സോഷ്യൽ മീഡിയയിലെ താരമാണ് നടൻ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ. ആരാധകരെ നേടുന്നത് പോലെ തന്നെ വിമർശകരേയും നേടിയിട്ടുണ്ട് ദിയ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം ദിയയാണ്. ഭർത്താവ് അശ്വിൻ ഗണേഷിന്റെ അമ്മയെ ആന്റി എന്ന് വിളിക്കുന്നതിനെക്കുറിച്ചുള്ള ദിയയുടെ വിശദീകരണമാണ് വിവാദമായത്.
തനിക്ക് അമ്മയെന്ന് വിളിക്കാൻ സിന്ധു കൃഷ്ണ എന്ന സ്വന്തം അമ്മയുണ്ടെന്നും, വഴിയിൽ കാണുന്നവരെ അമ്മയെന്ന് വിളിക്കാനാകില്ലെന്നുമാണ് ദിയ പറഞ്ഞത്. ദിയയുടെ വാക്കുകൾ വിവാദമായതോടെ എതിർത്തും അനുകൂലിച്ചും നിരവധി പേരെത്തി. ഈ വിഷയത്തിൽ ദിയ തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
വിഡിയോയിൽ ദിയ നടത്തിയൊരു പരാമർശത്തെ ചൂണ്ടിക്കാണിച്ച ഒരു കമന്റിനോടായിരുന്നു ദിയയുടെ പ്രതികരണം. സ്വന്തമായി അച്ഛനും അമ്മയുമില്ലാത്തവർ മറ്റുള്ളവരെ പോയി അച്ഛാ അമ്മേ എന്ന് വിളിച്ചോട്ടെ എന്ന ദിയയുടെ പരാമർശം ശരിയായില്ലെന്ന് ചൂണ്ടിക്കാണിച്ച മെസേജിനാണ് ദിയ മറുപടി നൽകിയത്. മെസേജ് പങ്കുവച്ചു കൊണ്ട്, താൻ മാപ്പ് പറയാൻ ഒരുക്കമാണെന്നാണ് ദിയ പറയുന്നത്. ദിയയുടെ വാക്കുകളിലേക്ക്:
കുറച്ച് നെഗറ്റീവ് കമന്റുകൾക്കെതിരെ ഞാൻ പറയാൻ ശ്രമിച്ച കാര്യങ്ങൾ മറ്റുള്ളവരിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് എന്ന് തോന്നുന്നു. എന്റെ ഈ ഫോളോവർ പറഞ്ഞ കാര്യത്തിൽ ആർക്കെങ്കിലും വിഷമമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ പരസ്യമായി ക്ഷമ ചോദിച്ചാൽ ആഗ്രഹിക്കുകയാണ്.
ഞാനത് പറഞ്ഞപ്പോൾ ഒരുപാട് ആലോചിച്ചില്ല. എന്റെ ഇൻസ്റ്റാഗ്രാമിലേയും യുട്യൂബ് കുടുംബത്തിലേയും ചിലർ വളരെ സ്നേഹത്തോടെ ഇക്കാര്യം എന്നോട് ചൂണ്ടിക്കാട്ടിയിരുന്നു. ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ, എന്റെ വീഡിയോ കാണുന്ന യുവതലമുറയ്ക്ക് എന്തെങ്കിലും തെറ്റായ വിവരങ്ങൾ ലഭിച്ചുവെങ്കിൽ എന്നോട് ക്ഷമിക്കൂ. ഞാനത് ഉദ്ദേശിച്ച കാര്യമല്ല.
BUSINESS
ആഭ്യന്തര- രാജ്യാന്തര യാത്രകളില്‍ 50 ശതമാനം വരെ ഡിസ്ക്കൗണ്ടില്‍ 50 ലക്ഷം സീറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്സ്പ്രസ് സെയില്‍ ആരംഭിച്ചു. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ നിരക്കുകളിലാണ് 50 ശതമാനം വരെ ഇളവ് ലഭിക്കുന്നത്. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ പത്ത് വരെയുള്ള യാത്രകള്‍ക്കായി മേയ് 31നകം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.
ഓഫര്‍ സമയത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല. ബിസിനസ് ക്ലാസിന് തത്തുല്യമായ ബിസ് വിഭാഗത്തില്‍ ടിക്കറ്റെടുക്കുന്ന ടാറ്റ ന്യൂ പാസ് അംഗങ്ങള്‍ക്ക് 20 ശതമാനം വരെ ഡിസ്ക്കൗണ്ടും എക്സ്പ്രസ് എഹെഡ് മുന്‍ഗണന സേവനങ്ങളും ലഭിക്കും. 300 രൂപ വരെ അധിക ഡിസ്ക്കൗണ്ടും എട്ട് ശതമാനം വരെ ന്യൂ കോയിനുകള്‍ നേടാനും സാധിക്കും. സീറ്റ്, ഭക്ഷണം, 10 കിലോ അധിക ചെക്ക്-ഇന്‍ ബാഗേജ്, 3 കിലോ അധിക ഹാന്‍ഡ് ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെ ഡിസ്ക്കൗണ്ടും ലഭിക്കും.
വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ പ്രത്യേക നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സുഖപ്രദമായ സീറ്റുകള്‍, ഭക്ഷണം, ഇന്ത്യന്‍ ആതിഥ്യ മര്യാദയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള മികച്ച സേവനം തുടങ്ങിയവ കാണിക്കുന്ന എക്സ്പ്രസ് വാലി ബാത് ഹെ ക്യാംപെയിന് അടുത്തിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയിരുന്നു. ബോളിവുഡ് താരം പങ്കജ് ത്രിപാഠി മുഖ്യവേഷത്തില്‍ എത്തുന്ന ഈ ക്യാംപെയിന് ഇതിനകം 300 മില്യണിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്.
പലരും മാതാപിതാക്കളുടെ എടിഎം കാർഡുകൾ അവരുടെ അനുമതിയോടെ ഉപയോഗിച്ച് പണം പിൻവലിക്കാറുണ്ട്. പല കുടുംബങ്ങളിലും, മാതാപിതാക്കൾ തന്നെ അവരുടെ ഡെബിറ്റ് കാർഡുകൾ നൽകുകയും ആവശ്യമുള്ളപ്പോൾ വീട്ടിലെ ആരോടെങ്കിലും പണം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ ഒരു വ്യക്തിയുടെ മരണശേഷം, എടിഎം കാർഡോ യുപിഐയോ ഉപയോഗിച്ച് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിയമപരമായി പണം പിൻവലിക്കാൻ കഴിയില്ലെന്ന് നിങ്ങൾക്കറിയാമോ? ചിലർ ഇപ്പോഴും അങ്ങനെ ചെയ്യുന്നുണ്ടെങ്കിലും, അത് ബാങ്കിംഗ് നിയമങ്ങൾക്ക് വിരുദ്ധമാണ്.
മരിച്ച വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അവരുടെ ഡെബിറ്റ് കാർഡ്, എടിഎം അല്ലെങ്കിൽ യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാൻ നിയമപരമായി സാധിക്കില്ല. ബാങ്കിംഗ് നിയമങ്ങൾ അനുസരിച്ച്, ഒരാൾ മരിച്ചുകഴിഞ്ഞാൽ, നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ ബാങ്ക് അക്കൗണ്ട് ഫലപ്രദമായി പ്രവർത്തനരഹിതമാകും. അക്കൗണ്ടിലെ പണം നിയമപരമായി ശരിയായ നോമിനിക്കോ നിയമപരമായ അവകാശിക്കോ മാത്രമുള്ളതാണ്.
ഒരു വ്യക്തിയുടെ മരണശേഷം, അക്കൗണ്ട് ഉടമ ഒരു നോമിനിയെ നിയമിച്ചിരിക്കാം അല്ലെങ്കിൽ നിയമപരമായ അവകാശികളെ ഉപേക്ഷിച്ചിരിക്കാം എന്നതിനാൽ അവരുടെ ബാങ്ക് അക്കൗണ്ട് വ്യത്യസ്തമായി പരിഗണിക്കപ്പെടുന്നു. ബാങ്ക് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോമിനിക്ക് അക്കൗണ്ടിൽ നിക്ഷേപിച്ച പണം ക്ലെയിം ചെയ്യാനുള്ള നിയമപരമായ അവകാശം ലഭിക്കുന്നു. ഇക്കാരണം കൊണ്ട് മരിച്ച വ്യക്തിയുടെ അക്കൗണ്ടിൽ നിന്ന് മറ്റാർക്കും പണം പിൻവലിക്കാൻ അനുവാദമില്ല.
മരണപ്പെട്ട വ്യക്തിയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിന്, നോമിനിയോ നിയമപരമായ അവകാശിയോ അക്കൗണ്ട് സ്ഥിതി ചെയ്യുന്ന ബാങ്ക് ശാഖ സന്ദർശിക്കണം. അവർ ബന്ധപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥനെ കാണുകയും ആവശ്യമായ ഫോം പൂരിപ്പിച്ച് അക്കൗണ്ട് ഉടമയുടെ മരണ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും വേണം. ഈ നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ മരിച്ചയാളുടെ അക്കൌണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കുള്ളൂ.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയോ വില്ക്കുകയോ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഇത്തരം പ്രവൃത്തികള്‍ നിയമവിരുദ്ധമാണെന്നും കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ആന്റി-ഇക്കണോമിക് ക്രൈംസ് ഡിപ്പാര്‍ട്ട്മെന്റാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
യുവാക്കള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍, ബിസിനസ് അക്കൗണ്ട് ഉടമകള്‍ എന്നിവര്‍ അപരിചിതരായ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വരുന്ന ഇത്തരം പരസ്യ ഓഫറുകളില്‍ വീഴരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു.
വ്യാജ ബ്രാന്‍ഡഡ് വാച്ചുകള്‍, പെര്‍ഫ്യൂമുകള്‍, വസ്ത്രങ്ങള്‍, മറ്റ് ആക്സസറികള്‍ എന്നിവ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതും പ്രൊമോട്ട് ചെയ്യുന്നതും എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള ഒരു പാര്‍ട്ട് ടൈം ബിസിനസ് ആയി പലരും, പ്രത്യേകിച്ച് യുവാക്കള്‍ തെറ്റായി കാണുന്നുണ്ടെന്ന് ആന്റി-ഇക്കണോമിക് ക്രൈംസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ ഒമര്‍ ഹസന് നാസര്‍ പറഞ്ഞു. ഇത് യുഎഇയിലെ ബൗദ്ധിക സ്വത്തവകാശ, ട്രേഡ്മാര്‍ക്ക് നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഉല്‍പ്പന്നങ്ങളുടെ യഥാര്‍ത്ഥ ഉറവിടത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നത് നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒഴികഴിവല്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഇത് ദോഷകരമായി ബാധിക്കുന്നു. അതിനാല്‍ ഇന്‍ഫ്ലുവന്‍സര്‍മാരും ഓണ്‍ലൈന്‍ കച്ചവടക്കാരും ഏതൊരു ഉല്‍പ്പന്നം പരസ്യം ചെയ്യുന്നതിന് മുന്‍പും അതിന്റെ കൃത്യമായ ഉറവിടം, ഔദ്യോഗിക ലൈസന്‍സ്, ഒറിജിനല്‍ ഇന്‍വോയ്സ് എന്നിവ പരിശോധിച്ച് ബോധ്യപ്പെടണമെന്ന് ദുബൈ പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
HEALTH
മഴക്കാലം ആരംഭിച്ചു. ചൂട് കുറഞ്ഞെന്ന് പറഞ്ഞ് വെള്ളം കുടിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല. വെള്ളത്തിന്റെ അളവു കുറഞ്ഞാൽ ശരീരത്തിലെ പല പ്രവർത്തനങ്ങളെയും ബാധിക്കും. ചർമത്തിന്റെ ആരോഗ്യത്തിനും ദിവസവും എട്ട് ഗ്ലാസ് വരെ വെള്ളമെങ്കിലും കുടിക്കണമെന്നാണ് പറയുന്നത്.
എന്നുകരുതി ഒറ്റയടിക്ക് അഞ്ച് ആറും ഗ്ലാസ് വെള്ളം കുടിച്ച് കണക്ക് ഒപ്പിക്കാമെന്ന് കരുതരുത്. പകൽ മുഴുവനും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. രാവിലെ എഴുന്നേറ്റാൽ ഉടൻ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കാം. ശരീരത്തിലെ വിഷാംശവും മറ്റും പുറന്തള്ളാൻ ഇത് സഹായകരമായിരിക്കും. മാത്രമല്ല, ശരീരത്തിന്റെ ഊർജ്ജനില നിലനിർത്താനും വെള്ളം ആവശ്യമാണ്.
വ്യായാമത്തിന് ശേഷവും നന്നായി വെള്ളം കുടിക്കണം. ബോട്ടിൽഡ് ജ്യൂസ്, സോഡ എന്നിവ പരമാവധി ഒഴിവാക്കി, ശുദ്ധമായ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുൻപും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്.
വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും, വായിക്കുമ്പോഴും, ടിവി കാണുമ്പോഴും, ഓഫീസിലിരിക്കുമ്പോഴുമെല്ലാം ഒരു കുപ്പിയിൽ വെള്ളം നിറച്ച് അടുത്തുവെയ്ക്കുക. അപ്പോൾ വെള്ളം കുടിക്കാൻ മറക്കില്ല. ഇതൊരു ശീലമാക്കിയാൽ വെള്ളം കുടിക്കാൻ മറന്നു പോകില്ല.
പഴങ്ങൾ മധുരം ചേർക്കാതെ ജ്യൂസടിച്ചുകുടിക്കുന്നതും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. വെള്ളത്തിന്റെ അളവു കുറയുന്നതു പോലെ തന്നെ പ്രശ്നമാണ് കൂടുന്നതും. അത് ഛർദി, ക്ഷീണം എന്നിവയുണ്ടാവാം. നിറം മാറ്റമൊന്നുമില്ലാതെയാണ് മൂത്രം പോവുന്നതെങ്കിൽ വെള്ളത്തിന്റെ അളവ് കൃത്യമാണെന്ന് മനസ്സിലാക്കാം.
PRAVASI VARTHAKAL

