എസ്സെക്സിനെ ഒന്നാകെ നടുക്കിയ സ്ഫോടനവും തീപിടിത്തവുമാണ് ഒരു വള നിർമാണശാലയിൽ സംഭവിച്ചത്.
വ്യാവസായിക യൂണിറ്റിലുണ്ടായ തീപിടുത്തത്തെ തുടർന്നുണ്ടായ വലിയ സ്ഫോടനത്തിൽ നൂറിലധികം അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ എത്തി.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സ്ഫോടനത്തിന്റെ ശബ്ദം ചുറ്റുമുള്ള പ്രദേശത്തെ ഇളക്കിമറിക്കുന്നതും ചിലർ തീയിൽ നിന്ന് ഓടിപ്പോകുന്നതും കാണാം.
കിലോമീറ്ററുകളോളം ആകാശത്തേക്ക് ഉയരുന്ന നീണ്ട പുകപടലങ്ങൾ ദൃശ്യമായി. തീപിടിത്തത്തിന്റെ വലിപ്പം കാരണം എസെക്സ് ഫയർ സർവീസ് ഒരു മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചു, ആളുകൾ പ്രദേശത്ത് നിന്ന് മാറിനിൽക്കണമെന്നും സമീപത്ത് താമസിക്കുന്നവർ വാതിലുകളും ജനലുകളും അടച്ചിടണമെന്നും മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വെള്ളിയാഴ്ച്ച ആയിരുന്നു നാടിനെ നടുക്കിയ സംഭവമെങ്കിലും ഇപ്പോഴും ഭീതിമാറാതെയാണ് നാട്ടുകാർ കഴിയുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തെ ഒരു അപ്ഡേറ്റിൽ തന്നെ, തീ നിയന്ത്രണവിധേയമാണെന്നും പൊതുജനങ്ങൾക്ക് വലിയ അപകടസാധ്യതയില്ലെന്നും അഗ്നിശമന സേന അറിയിച്ചു.
സ്ഫോടനത്തിന്റെ നിമിഷം പകർത്തിയ ദൃശ്യങ്ങളിൽ തീജ്വാലകൾ വായുവിലേക്ക് പൊട്ടിത്തെറിക്കുന്നതും ആളുകൾ ഓടിപ്പോകുന്നതും കാണിച്ചു, അതേസമയം ദൃക്സാക്ഷികൾ പറഞ്ഞു, ശബ്ദം "ഒരു ബോംബ് പോലെ" ആയിരുന്നു, "സോണിക് ബൂം" പോലെ ഉച്ചത്തിലായിരുന്നു.
ശനിയാഴ്ച വരെ കത്തിക്കൊണ്ടിരുന്ന തീപിടുത്തത്തിൽ, കൃഷിയിടങ്ങളിലെ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു.
തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അഗ്നിശമന സേന അറിയിച്ചു.
ചെൽംസ്ഫോർഡിന് തെക്ക് ഭാഗത്തുള്ള റെറ്റെൻഡൺ ഗ്രാമത്തിനടുത്താണ് തീപിടുത്തം ഉണ്ടായത് - സമീപത്ത് താമസിക്കുന്നവരോട് പുക പടരുന്നതിനാൽ ജനാലകൾ അടച്ചിടാൻ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച വൈകുന്നേരം വരെ, ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമല്ലായിരുന്നു. ശനിയാഴ്ച്ചയോടെയാണ് ആളപായം ഇല്ലെന്ന് സ്ഥിരീകരിച്ചത്.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നടക്കമുള്ള അമ്പതിനായിരത്തോളം അനധികൃത അഭയാർത്ഥികൾ സ്പെയിനിന്റെ വടക്കേ ആഫ്രിക്കൻ മൊറോക്കൻ അതിർത്തിയിലേക്ക് എത്തിയതോടെ, നേരിടാൻ സ്പെയിൻ അടിയന്തര സൈന്യത്തെ ഇറക്കി.
വ്യാഴാഴ്ച മൊറോക്കോയിൽ നിന്ന് 49,000 കുടിയേറ്റക്കാർ ബോട്ടിൽ വന്ന് കടൽ നീന്തി പ്രദേശത്തേക്ക് എത്തിയതിനെത്തുടർന്ന് മാഡ്രിഡ് തങ്ങളുടെ വടക്കേ ആഫ്രിക്കൻ എൻക്ലേവായ സ്യൂട്ടയിൽ സുരക്ഷ ശക്തമാക്കാൻ സൈന്യത്തെ അയയ്ക്കുന്നു.
ഇന്നലെ ഉണ്ടായ അഭൂതപൂർവമായ ഒഴുക്കിനുശേഷം, ചില അഭയാർത്ഥികൾ കാറുകൾ കത്തിക്കുകയും കുടിയേറ്റക്കാർ കെട്ടിടങ്ങളിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്തതോടെ, ആഫ്രിക്കൻ പ്രദേശമായ ആ കൊച്ചുപ്രദേശം ഒരു രാത്രി മുഴുവൻ അരാജകത്വത്തിന്റെ പിടിയിലായി.
മൊറോക്കോയുടെ അതിർത്തിയിലുള്ള ഈ ചെറിയ സ്പാനിഷ് പ്രദേശത്തിന്റെ തെരുവുകളിലേക്ക് ധാരാളം ആളുകൾ ബീച്ചുകളിലൂടെ കുതിക്കുന്നതും, കരയിലേക്ക് നീന്തുന്നതും, ചിതറിക്കിടക്കുന്നതും അസാധാരണമായ ദൃശ്യങ്ങളിൽ കാണാം, ചിലർ ' സ്പെയിൻ നീണാൾ വാഴട്ടെ ' എന്ന് ആക്രോശിക്കുന്നു.
ഇന്നലെ രാവിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, സ്പെയിനുമായുള്ള തുറന്ന അതിർത്തി ഷെഞ്ചൻ കരാർ അവസാനിപ്പിക്കുന്നതുൾപ്പെടെ 'അസാധാരണ നടപടികൾ' പരിഗണിക്കുന്നതായി ഇറ്റാലിയൻ സർക്കാർ അറിയിച്ചു.
വ്യാഴാഴ്ച മാത്രം മരണസംഖ്യ 18 ആയിരുന്നു, പക്ഷേ കൂട്ടക്കൊലയ്ക്ക് മുമ്പായി കൂടുതൽ പേർ മരിച്ചതായി കരുതപ്പെടുന്നു.
അതിർത്തി കടക്കൽ തടഞ്ഞതായി തോന്നിയെങ്കിലും, കുടിയേറ്റക്കാരുടെ സംഘങ്ങൾ വേലിക്ക് ചുറ്റും വഴികൾ തേടി തീരത്ത് നീങ്ങി, ചിലർ നീന്താൻ തയ്യാറായി.
സ്യൂട്ടയിലെ അരാജകത്വം സ്പെയിനിലെ രണ്ടാമത്തെ വടക്കേ ആഫ്രിക്കൻ പ്രദേശത്തേക്കും വ്യാപിച്ചു.
സ്യൂട്ടയിൽ നിന്ന് 140 മൈൽ കിഴക്ക് വ്യോമമാർഗ്ഗവും 240 മൈൽ കിഴക്ക് റോഡ് മാർഗവും നൂറുകണക്കിന് വടക്കേ ആഫ്രിക്കക്കാർ മെലില്ലയിലേക്ക് എത്തിയതിനെ തുടർന്ന് മൊറോക്കോയ്ക്കും സ്പെയിനിനും ഇടയിലുള്ള ബെനി-എൻസ അതിർത്തി ഇന്നലെ രാത്രി അടച്ചു.
Latest News
സോഷ്യൽ മീഡിയ അക്കൗണ്ടിലെ ഒരു അണ്ടർസ്കോറിന്റെ പേരിൽ ഒരു നിരാപരധി ജയിലിൽ കിടന്നത് 18 മാസങ്ങൾ. കനേഡിയൻ പൗരനായ ബ്രാൻഡൻ ക്ലേം എന്ന വ്യക്തിയാണ് ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നത്. കുട്ടികളെ വശീകരിച്ച് അശ്ലീല ചിത്രങ്ങൾ കൈവശം വച്ചു എന്ന കുറ്റത്തിനാണ് 2024 ൽ ബ്രാൻഡൻ ക്ലേമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
2018-ൽ, യുഎസ് സംസ്ഥാനമായ വിസ്കോൺസിനിൽ 12 വയസ്സുള്ള ഒരു പെൺകുട്ടിക്ക് കിക്ക് മെസഞ്ചറിൽ ബന്ധപ്പെട്ട ഒരു പുരുഷനെ അന്വേഷിക്കുകയായിരുന്നു പൊലീസ്. “fus__ro_dah” എന്ന അക്കൗണ്ടിൽ നിന്നായിരുന്നു പെൺകുട്ടിക്ക് സന്ദേശങ്ങൾ വന്നത്. സ്കൈറിം എന്ന വീഡിയോ ഗെയിമിലെ പ്രശസ്തമായ ഒരു മാന്ത്രിക ഡ്രാഗൺ ഗാനമാണ് ഫസ് റോ ഡാ.
എന്നാൽ പൊലീസ് അനേഷ്വണത്തിൽ അവർ ബന്ധപ്പെട്ട അക്കൗണ്ടിന് ചെറിയ ഒരു പിശക് പറ്റുകയായിരുന്നു. fus എന്നതിന് ശേഷമുള്ള രണ്ട് അണ്ടർസ്കോർകൾക്ക് പകരം ഒരു അണ്ടർസ്കോറുള്ള “fus_ro_dah” എന്ന അക്കൗണ്ട് ഉടമയായ നോവ സ്കോട്ടിയക്കാരനായ ബ്രാൻഡൻ ക്ലേമിയുമായി ബന്ധപ്പെടുകയായിരുന്നു.
വിസ്കോൺസിൻ അധികൃതർ ഹാലിഫാക്സ് പോലീസുമായി ബന്ധപ്പെട്ട് ക്ലേമിന്റെ വീടിന്റെ വിലാസം കണ്ടെത്തി. ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വസതിയിൽ പരിശോധന നടത്തി ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു.തുടർന്ന്, ക്ലേമിനെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു. പ്രോസിക്യൂഷനിൽ നിന്നോ പ്രതിഭാഗത്തിൽ നിന്നോ ആർക്കും ഉപയോക്തൃനാമ പിശക് കണ്ടെത്താൻ കഴിയാത്തതിനാൽ 2024 ൽ ക്ലേമിനെ 18 മാസത്തെ തടവിന് ശിക്ഷിച്ചു.
എന്നാൽ പിന്നീട്, അപ്പീൽ തയ്യാറാക്കുന്നതിനിടെയാണ് ക്ലേമിന്റെ പ്രതിഭാഗം യഥാർത്ഥ സമൻസിലെ ഒറ്റ അക്ഷര പിശക് കണ്ടെത്തിയതിനാൽ പ്രോസിക്യൂട്ടർമാർ കേസ് അവലോകനം ചെയ്ത് ക്ലേമിന്റെ അപ്പീൽ അനുവദിച്ചു. തുടർന്നുള്ള അനേഷ്വണത്തിൽ കാലിഫോർണിയയിലെ ജയ് എന്ന വ്യക്തിയാണ് യഥാർത്ഥ പ്രതിയെന്ന് വ്യക്തമായി.
വസ്തുതാപരമായി ബ്രാൻഡൻ ക്ലേം നിരപരാധിയാണെന്നും ഒരിക്കലും കുറ്റം ചുമത്താൻ പാടില്ലായിരുന്നു, ശിക്ഷിക്കപ്പെടാൻ പാടില്ലായിരുന്നുവെന്നും ചൂണ്ടികാട്ടിയ നോവ സ്കോട്ടിയ അപ്പീൽ കോടതി ശിക്ഷ റദ്ദാക്കി.
ASSOCIATION
ഡെര്‍ബി: മലങ്കര കത്തോലിക്ക യുവജന പ്രസ്ഥാനം (എം.സി.വൈ.എം) യുകെ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ''ചാമ്പ്ഡേ 2026'' കായികമേള ഡെര്‍ബിയില്‍ ആവേശകരമായ സമാപനം കുറിച്ചു.2026 ജൂലൈ 25-ന് രാവിലെ 9 മണിക്ക് രജിസ്ട്രേഷനോടെയും പ്രാര്‍ത്ഥനയോടെയും ആരംഭിച്ച മത്സരങ്ങള്‍ വൈകുന്നേരം 3 മണിയോടെ സമാപിച്ചു.Sports
എം.സി.വൈ.എം യുകെ പ്രസിഡന്റ് ജോര്‍ജീന്‍ ഷാജിയുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സെക്രട്ടറിയും കോവെന്ററി, പ്ലൈമൗത്ത് മിഷനുകളുടെ പ്രീസ്റ്റ് ഇന്‍ചാര്‍ജുമായ റവ. ഫാ. ജോബിന് പുളികാലായില്‍ കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എം.സി.വൈ.എം യുകെ ഡയറക്ടര്‍ റവ. ഫാ. റിനോ ജോണ്‍, വൈസ് പ്രസിഡന്റ് ബ്ലെസി ജിസ്സിന്, ലേ ആനിമേറ്റര്‍ ജോബി ജോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു
കായികമേളയുടെ ഔദ്യോഗിക നിയമാവലിയുടെ വിശദീകരണം സെനറ്റ് അംഗവും പ്രോഗ്രാം ഓര്‍ഗനൈസിംഗ് കണ്‍വീനറുമായ ജോര്‍ജ് വര്‍ഗീസും ജോയിന്റ് കണ്‍വീനര്‍ ജോഫി തോമസ് ജിജിയും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ സെക്രട്ടറി ജാന്‍സി വര്‍ഗീസ്, മറ്റ് ഭാരവാഹികള്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
യുകെയിലെ മൂന്ന് സബ് റീജിയനുകളായ മിഡ്ലാന്‍ഡ്സ്, ലണ്ടന്‍, നോര്‍ത്ത് വെസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള യുവജനങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. മിഡ്ലാന്‍ഡ്സ് സബ് റീജിയനെ പ്രതിനിധീകരിച്ച് ബ്രിസ്റ്റോള്‍, കോവെന്ററി മിഷനുകളില്‍ നിന്നും, ലണ്ടന്‍ സബ് റീജിയനെ പ്രതിനിധീകരിച്ച് വര്‍ത്തിങ് മിഷനില്‍ നിന്നും, നോര്‍ത്ത് വെസ്റ്റ് സബ് റീജിയനെ പ്രതിനിധീകരിച്ച് നോട്ടിങ്ഹാം, ലീഡ്സ്, ബ്ലാക്ക്പൂള്‍, ഷെഫീല്‍ഡ് മിഷനുകളില്‍ നിന്നുമുള്ള യുവജനങ്ങളുടെ സജീവ സാന്നിധ്യം കായികമേളയ്ക്ക് കൂടുതല്‍ മാറ്റുകൂട്ടി. ബാഡ്മിന്റണ്‍, റിലേ, സ്പ്രിന്റ്, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ റേസ്, വടംവലി തുടങ്ങി വിവിധ ഇനങ്ങളില്‍ ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറിയത്.
മത്സരാവസാനത്തില്‍ മിഡ്ലാന്‍ഡ്സ് സബ് റീജിയണ്‍ ചരിത്രനേട്ടമായി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി മാര്‍ ഇവാനിയോസ് എവര്‍ റോളിംഗ് ട്രോഫി നിലനിര്‍ത്തി. നോര്‍ത്ത് വെസ്റ്റ് സബ് റീജിയണ്‍ റണ്ണറപ്പായി.വൈകുന്നേരം 2 മണിക്ക് നടന്ന സമാപന സമ്മേളനത്തില്‍ പ്രസിഡന്റ് ജോര്‍ജീന്‍ ഷാജി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ. ഫാ. റിനോ ജോണ്‍, സിസ്റ്റര്‍ ആനിമേറ്റര്‍ റവ. സി. ഷീമ സത്യ ദാസ്, മുന്‍ എം.സി.വൈ.എം യുകെ ഡയറക്ടര്‍ റവ. ഫാ. ജിബു മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ഡയറക്ടര്‍, ആനിമേറ്റര്‍മാര്‍, റീജിയണല്‍ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. സെക്രട്ടറി ജാന്‍സി വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.
യുവജനങ്ങള്‍ക്കിടയില്‍ കായികമനോഭാവവും കൂട്ടായ്മയും സൗഹൃദവും വളര്‍ത്തുന്നതിനും വിശ്വാസജീവിതത്തിന് കൂടുതല്‍ കരുത്ത് പകരുന്നതിനും ലക്ഷ്യമിട്ട ''ചാമ്പ്ഡേ 2026'', മത്സരവീര്യവും സാഹോദര്യവും ആത്മീയ ഐക്യവും ഒരുപോലെ പ്രതിഫലിപ്പിച്ച വേദിയായി. യുകെയിലെ വിവിധ മിഷനുകളില്‍ നിന്നുള്ള യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ഈ കായികമേള, എം.സി.വൈ.എം യുകെ കുടുംബത്തിന്റെ ഐക്യവും സംഘാടനമികവും യുവജനങ്ങളുടെ ഉത്സാഹവും വിളിച്ചോതുന്ന മറ്റൊരു ശ്രദ്ധേയ അധ്യായമായി മാറി.
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഐഎം സ്ഥാപക നേതാക്കളില്‍ ഒരാളും ജനകീയ നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികവും ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സമഗ്രമായി അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് പോരാടുന്ന ഇന്ത്യയുടെ യുവതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമീക്ഷ യു.കെ. ഒരു ഓണ്‍ലൈന്‍ യോഗം സംഘടിപ്പിച്ചു.
ഞായറാഴ്ച്ച വൈകുന്നേരം 4.30 നു തുടങ്ങിയ യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററും ആയ സഖാവ് എം സ്വരാജ്,ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനും എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റുമായ സഖാവ് എം. ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു. സഖാവ് എം സ്വരാജിന്റെ അനുസ്മരണ പ്രഭാഷണത്തില്‍ പോരാട്ടത്തിന്റെ പ്രതീകവമായിരുന്ന സഖാവ് വി. എസ്. അച്യുതാനന്ദന്റെ ജീവിതവും പോരാട്ടവീര്യവും ജനങ്ങള്‍ക്കായി അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും അനുസ്മരിച്ചു.
അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന വരും തലമുറക്ക് സഖാവ് വി എസ് ന്റെ ജീവിതം എന്നും ഒരു പ്രജോതനമാകും.എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് സഖാവ് എം. ശിവപ്രസാദ് ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന്റെ പശ്ചാത്തലവും, നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പ്രസക്തിയും, വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള ജനാധിപത്യ പോരാട്ടങ്ങളുടെ ആവശ്യകതയും വിശദീകരിച്ചു. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ചു കൊണ്ട് വരും തലമുറയെ ഇരുട്ടിലേക്ക് തള്ളി വിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു.
സമീക്ഷ യുകെ നാഷണല്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ രാമചന്ദ്രന് സ്വാഗതം പറഞ്ഞു കൊണ്ട് തുടങ്ങിയ യോഗത്തില്‍ നാഷണല്‍ സെക്രട്ടറി ജിജു സൈമണ്‍, നാഷണല്‍ പ്രസിഡന്റ് രാജി ഷാജി എന്നിവരും സംസാരിച്ചു . നാഷണല്‍ കമ്മറ്റി അംഗം ഷാജു സി ബേബിയുടെ നന്ദി പ്രസംഗത്തോടെ യോഗം സമാപിച്ചു.
മലയാളി അസോസിയേഷന് ഓഫ് ദി യുകെ പൊന്നോണം 2026 സെപ്റ്റംബര്‍ 12ന് നടക്കും. ഓണാഘോഷത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്കുന്ന വിശിഷ്ട വ്യക്തികളെയും സംഘടനകളെയും ആദരിക്കാനും വേദിയൊരുങ്ങുകയാണ്.
ബാര്‍ക്കിംഗിലെ ഈസ്റ്റ്ബറി സ്കൂളില്‍ നടക്കുന്ന 'പൊന്നോണം 2026'-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പുരസ്കാരങ്ങളില് നേതൃത്വം, ബിസിനസ്സ്, സന്നദ്ധസേവനം, കല-സാംസ്കാരികം, വിദ്യാഭ്യാസം, സാമൂഹിക സേവനം തുടങ്ങി വിവിധ മേഖലകളിലെ നേട്ടങ്ങളാണ് ആദരിക്കപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളാവരെ വിക്രം ദൊരൈസ്വാമി, ഈസ്റ്റ് ഹാമില്‍ നിന്നുള്ള യുകെ പാര്‍ലമെന്റ് അംഗവും സോഷ്യല്‍ സെക്യൂരിറ്റി ആന്‍ഡ് ഡിസബിലിറ്റി സഹമന്ത്രിയുമായ സര് സ്റ്റീഫന്‍ ടിംസ്, ലോക്സഭാംഗം രാജ്മോഹന്‍ ഉണ്ണിത്താന്, യുകെ പാര്‍ലമെന്റ് അംഗം ഉമ കുമാരന് തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലാണ് ആദരിച്ചത്. 2026-ലെ അവാര്‍ഡുകളും സമാനമായ നിലയിലുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ തന്നെയായിരിക്കും സമ്മാനിക്കുക.
അര്‍ഹരായ വ്യക്തികളെയും സംഘടനകളെയും നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്.അന്തിമ പട്ടികയില്‍ ഇടംനേടിയവരെയായിരിക്കും ഓണാഘോഷ ചടങ്ങില്‍ ആദരിക്കുക.
നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി;
22 ഓഗസ്റ്റ് 2026
അവാര്‍ഡ് ദാന ചടങ്ങ്: 12 സെപ്റ്റംബര്‍ 2026
How to Nominate
Visit: awards.mauk.org
Please submit your nomination and share the story of someone whose achievements merit recognition.
Media & Enquiries
Email: info@mauk.org
Phone: 07960 212334 / 07412 671671
Website: awards.mauk.org
ബര്‍മിങ്ഹാം: യുകെയിലെ മലയാളി സമൂഹത്തിന്റെ സൗഹൃദക്കൂട്ടായ്മയായ മാളക്കാരുടെ സംഗമം സെപ്റ്റംബര്‍ 26-ന് ശനിയാഴ്ച ബര്‍മിങ്ഹാമിലെ ഏര്‍ഡിങ്ടണില്‍ നടക്കും. URC ഹാളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പരിപാടി.
യുകെയിലുടനീളമുള്ള മാളയിലെ മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴില് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആണ് സംഗമം സംഘടിപ്പിക്കുന്നത്. പ്രവാസി ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ സൗഹൃദം പുതുക്കാനും സാംസ്കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുമുള്ളഅവസരമായിട്ടാണ് ഈ സംഗമം ഒരുക്കുന്നത്.
പരിപാടിയുടെ പ്രധാന ആകര്ഷണങ്ങള് മലയാളി രുചിക്കൂട്ടുകളുമായി ഭക്ഷണമേള, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക വിനോദ പരിപാടികള്‍ പ്രവാസി മലയാളികളുടെ ക്ഷേമവും പുതുതലമുറയുടെ സാംസ്കാരിക വളര്‍ച്ചയും സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടാവുന്നതാണ്. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
വേദി വിവരങ്ങള്‍
സ്ഥലം: URC ഹാള്‍, ഏര്‍ഡിങ്ടണ്‍
പോസ്റ്റുക്കോട് : B24 9JS
തീയതി: 2026 സെപ്റ്റംബര്‍ 26, ശനിയാഴ്ച
സമയം: രാവിലെ 11:00 മുതല്‍ വൈകിട്ട് 5:00 വരെ
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:
• ആന്റണി തോമസ് (സ്വാന്‍സീ) - 07860 934418 • ബാബു തോമസ് (സ്റ്റോക്ക് ഓണ്‍ ട്രെന്റ്) - 07577 834404 • ജോഷി വര്‍ഗീസ് (ലണ്ടന്‍) - 07578 192595 • ബാബു ദേവസ്സി (കാര്‍ഡിഫ്) - 07459 102859 • ഷാജി സുബ്രഹ്മണ്യന് (മാഞ്ചസ്റ്റര്‍) - 07946 082504 • റോണി ഈസി (ബര്‍മിങ്ഹാം) - 07788 276860 .യുകെയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള മാളക്കാരെ സംഗമത്തിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
SPIRITUAL
കേംബ്രിഡ്ജ്: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെയിലെ കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ മലങ്കര കത്തോലിക്കാ മിഷന്റെയും ഇപ്സ്വിച്ച് മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 'മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ് 2026' ഓഗസ്റ്റ് 1 ശനിയാഴ്ച കേംബ്രിഡ്ജില്‍ സംഘടിപ്പിക്കുന്നു.
കുട്ടികള്‍ക്ക് ദൈവവചനത്തെ കൂടുതല്‍ ആഴത്തില്‍ പരിചയപ്പെടുത്തുകയും വിശ്വാസജീവിതത്തില്‍ വളര്‍ച്ച പ്രാപിക്കാന്‍ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ഒരുക്കുന്നത്.രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ കേംബ്രിഡ്ജിന് സമീപമുള്ള സോസ്റ്റണിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്സ് റോമന്‍ കത്തോലിക്കാ ദൈവാലയത്തില്‍ നടക്കുന്ന ക്യാമ്പില്‍ വിശുദ്ധ കുര്‍ബാന, ബൈബിള്‍ പഠനം, ബൈബിള്‍ കഥകള്‍, എന്നിവ ഉള്‍പ്പെടുന്ന ആത്മീയവും സൃഷ്ടിപരവുമായ വിവിധ സെഷനുകള്‍ ഉണ്ടായിരിക്കും.
കുട്ടികളുടെ പ്രായത്തിനും ആത്മീയ വളര്‍ച്ചയ്ക്കും അനുയോജ്യമായ രീതിയിലാണ് പരിശീലനങ്ങളും പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മാതാപിതാക്കളും കുട്ടികളും കുടുംബസമേതം പങ്കുചേര്‍ന്ന് ഈ ആത്മീയ ദിനം അനുഗ്രഹപ്രദമാക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. ജോര്‍ജ് വലിയപറമ്പില്‍
+44 7907 609295
മാഞ്ചസ്റ്റർ: കാർലയിൽ സെന്റ് മേരി മഗ്ദലനെ ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ആദ്യത്തെ പെരുന്നാൾ ജൂലൈ 18ന് ഭക്തിപൂർവം ആഘോഷിച്ചു. ഇംഗ്ലണ്ടിലെ വടക്കൻ അതിർത്തി നഗരമായ കാർലയിലിൽ കഴിഞ്ഞ വർഷം സ്ഥാപിതമായ ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിലാണ് വിശുദ്ധ മഗ്ദലന മറിയത്തിന്റെ ഓർമ്മപ്പെരുന്നാൾ നടത്തിയത്. പെരുന്നാൾ കുർബ്ബാനയ്ക്കും മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കും വികാരി ഫാ. ഡോ. സജി സി ജോൺ കാർമികത്വം വഹിച്ചു.
പെരുന്നാൾ ശുശ്രൂഷകളിൽ കുമ്പ്രിയ കൌണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ഇംഗ്ലണ്ടിലെ ലേക്ക് ഡിസ്ട്രിക്റ്റ് ഉൾപ്പെടുന്ന കുമ്പ്രിയ കൌണ്ടിയിലെ ഏക ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയാണ് കാർലയിൽ സെന്റ് മേരി മഗ്ദലനെ ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ. മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിന് കീഴിലാണ് കോൺഗ്രിഗേഷന്റെ പ്രവർത്തനം.
പെരുന്നാൾ ആഘോഷങ്ങൾക്ക് ട്രസ്റ്റി സോണി വർഗീസ്, സെക്രട്ടറി ജിന്റോ കെ ജോയ് ഉൾപ്പടെയുള്ള കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.സൺഡേ സ്കൂൾ മേഖല മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച റാഹേൽ എൽദോയെ പെരുന്നാൾ ദിനത്തിൽ അനുമോദിച്ചു.
വാത്സിങ്ഹാം: ഇംഗ്ളണ്ടിലെ നസ്രത്തും, അനുഗ്രഹങ്ങളുടെ പറുദീസയുമായ വാത്സിങ്ഹാം തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ അമ്മക്കുള്ള പ്രകീർത്തന ഗാനവുമായി ഫാ.ബാബു ജോൺ ചിരിയങ്കണ്ടത്ത്.ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പത്താമത് വാത്സിങ്ഹാം തീർത്ഥാടന വേളയിലാണ് ബാബു അച്ചന്റെ പരിശുദ്ധ അമ്മക്കുള്ള പ്രകീർത്തന ഗാനത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്. വാത്സിങ്ഹാം മാതാവിന്റെ പരിപാവന സന്നിധിയിൽ തീർത്ഥാടകരായ ജന സഹസ്രങ്ങളെ സാക്ഷി നിറുത്തി സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്. വാൽസിംഗാം മാതാവിന് സമർപ്പിച്ചിരിക്കുന്ന ഈ മനോഹരമായ വഴിപാടിനെ അനുഗ്രഹിക്കുന്നതിലും അഭിനന്ദിക്കുന്നതിലും ബസിലിക്കയുടെ റെക്ടർ റവ. ഡോ. റോബർട്ട് ബില്ലിംഗിന്റെ സാന്നിധ്യം ഈ അവസരത്തിന് കൂടുതൽ അനുഗ്രഹദായകമായി.തീർത്ഥാടകർ ഏറെ കയ്യടിയോടെയും, ഭക്തിപാരമ്യതയിലുമാണ് ഈ ഗാനം ഏറ്റെടുത്തത്.
ഈ ഗാനത്തിന് പിന്നിലെ പ്രചോദനം തന്നെ വിശ്വാസത്തിന്റെ മനോഹരമായ ഒരു സാക്ഷ്യമാണ്. വാൽസിംഗാമിലെ നാഷണൽ കാത്തലിക് ബസിലിക്കയിലേക്കുള്ള തന്റെ ആദ്യ സന്ദർശന വേളയിൽ, ആഴമായ സമാധാനവും, മാതൃസ്നേഹവും അച്ചൻ അനുഭവിച്ചിരുന്നുവത്രേ. വിശുദ്ധമായ അന്തരീക്ഷവും, പരിശുദ്ധ മാതാവിന്റെ സ്നേഹനിർഭരമായ സാന്നിധ്യവും ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുകയും, തന്റെ സംഭാവനയായി എന്തെങ്കിലും പരിശുദ്ധ അമ്മക്കായി നൽകാൻ അദമ്യമായ ആഗ്രഹത്താൽ അദ്ദേഹം പ്രചോദിതനാവുകയായിരുന്നു. ആ ആത്മീയ കൂടിക്കാഴ്ചയാണ് ഈ ഭക്തി മാസ്റ്റർപീസിന്റെ വിത്തായി മാറിയത്, ഓരോ തീർത്ഥാടകനെയും തന്റെ ദേവാലയത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്ന അമ്മയ്ക്കുള്ള ഹൃദയംഗമമായ ട്രൈബ്യുട്ടായാണ് ഗാനം എഴുതി സംഗീതം നൽകിയിരിക്കുന്നത്.
ദൈവകൃപയായി നൽകപ്പെട്ട മികവിൽ രൂപപ്പെട്ട ഭക്തിഗാന രചനയ്ക്കും അതിന്റെ ആകർഷകമായ സംഗീതത്തിനും ഫാ. ബാബു ജോൺ ഏറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുകയായിരുന്നു. ബാബു അച്ചന്റെ തീർത്ഥാടക ഹൃദയത്തിൽ ജനിച്ച പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്നേഹവും നന്ദിയും, തന്റെ തൂലികയിലൂടെ പകർത്തി സ്വയം സംഗീതം നൽകിയ ഈ പ്രകീർത്തന ഗാനം ദൈവമാതാവിനെ ആദരിക്കാൻ ഒത്തുകൂടിയ ആയിരക്കണക്കിന് വിശ്വസ്ത തീർത്ഥാടകർക്ക് മുമ്പാകെ പ്രകാശനം നിർവ്വഹിക്കുവാൻ സാധിച്ചുവെന്നത് ഏറ്റവും അവിസ്മരണീയ നിമിഷങ്ങളിലൊന്നായി മാറിയതായി ബാബു അച്ചൻ പറഞ്ഞു.
വിശ്വാസവും ആത്മീയതയും കൊണ്ട് സമ്പന്നമായ ഈ വരികൾ, യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിലുള്ള സ്നേഹം, സ്തുതി, കൃതജ്ഞത, പൂർണ്ണ വിശ്വാസം എന്നിവ ഏറെ മനോഹരമായി പ്രകടിപ്പിക്കുന്നതാണ് . ഓരോ വരിയും ഒരു തീർത്ഥാടകന്റെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന ഭക്തിയും നന്ദിയും പ്രതിഫലിപ്പിക്കുന്നുവന്നു തന്നെ പറയാം. ഈ പ്രകീർത്തന ഗാനത്തിന്റെ ഈണവും സംഗീത രചനയും ഒരുപോലെ ആകർഷകമാണ്. സൗമ്യവും എന്നാൽ ശക്തവുമായ ഈണത്താൽ, ഈ ഗാനം ശ്രോതാക്കളെ പ്രാർത്ഥനയിലേക്ക് ക്ഷണിക്കുകയും നമ്മുടെ പരിശുദ്ധ അമ്മയോടുള്ള ആഴമായ ഭക്തിയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ്. അതിന്റെ ലാളിത്യം, സൗന്ദര്യം, ആത്മീയ ആഴം എന്നിവ നിരവധി കുടുംബങ്ങൾക്കും പ്രാർത്ഥനാ ഗ്രൂപ്പുകൾക്കും പ്രിയപ്പെട്ട മരിയൻ ഗാനമായി മാറും എന്ന് തീർച്ച.
വിശ്വാസവും സ്നേഹവും നിറഞ്ഞ ഹൃദയത്തിൽ നിന്ന് ജനിച്ച യഥാർത്ഥ പ്രാർത്ഥനയ്ക്ക്, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്നേഹനിർഭരമായ മധ്യസ്ഥതയിലൂടെ ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാനും എണ്ണമറ്റ ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കാനും ശക്തിയുണ്ടെന്ന മനോഹരമായ ഓർമ്മപ്പെടുത്തലായി വാൽസിംഗാമിലെ ഈ മരിയൻ ഗാനത്തിന്റെ പ്രകാശനം നിലകൊള്ളുന്നു. ആത്മീയ സമ്പന്നമായ നിരവധി ഗാനങ്ങൾ രചിക്കുകയും സംഗീതം ചെയ്യുകയും ചെയ്തിട്ടുള്ള അച്ചൻ ഹിന്ദി ഭാഷയിൽ അടക്കം വലിയ സംഭാനകൾ നൽകിയിട്ടുണ്ട്. അവയിൽ പലതും ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ പ്രചുര പ്രചാരത്തിലുണ്ട്.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിൽ കേംബ്രിഡ്ജ് റീജണിലെ കിങ്സ്ലിൻ സേക്രഡ് ഹാർട്ട് മിഷനിലും, ബോസ്റ്റണിലെ മാർ യൗസേപ്പ് പ്രൊപോസ്ഡ് മിഷനിലും, മിഷൻ ഡയറക്ടറായി സേവനം ചെയ്യുന്ന ഫാ.ബാബു ജോൺ ചിരിയങ്കണ്ടത്ത്, റീജണിലെ മെൻസ് ഫോറം, സാവിയോ ഫ്രണ്ട്സ്, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവയുടെ ഡയറക്ടറുമാണ്.
ഫാ. ബാബു ജോൺ ചിരിയങ്കണ്ടത്തിന്റെ ജീവിതയാത്ര
തൃശൂർ അതിരൂപതയിലെ കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോനാ ഇവകാംഗമായിരുന്നു ബാബു അച്ചന്റെ കുടുംബം. ചിരിയങ്കണ്ടത്ത് അച്ചൻ കുടുംബത്തോടൊപ്പം. പിന്നീട് പുതുതായി രൂപീകരിച്ച മണലൂർ വെസ്റ്റ്, സെന്റ് ജോസഫ് ഇടവകയിലേക്ക് മാറിയിരുന്നു. കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോനാ ഇടവകയിലായിരിക്കുമ്പോളാണ് ദൈവിളി ലഭിച്ച ബാബു ജോൺ, സാഗർ രൂപതക്കായി വൈദിക പഠനത്തിന് ചേർന്നത്. മണലൂർ സെന്റ് മേരീസ് ഇടവകയിലെ ഒരു സാധാരണ കുടുംബമായ ചിരിയങ്കണ്ടത്തിൽ ജോണിയുടെയും മണലൂർ സെന്റ് ഇഗ്നേഷ്യസ് ഇടവകാംഗമായ ചാഴൂർ തട്ടുപറമ്പിൽ ത്രേസ്യാകുട്ടിയുടെയും ഏക മകനായ ബാബു ജോൺ അച്ചന് രണ്ടു സഹോദരിമാരാണുള്ളത്. വിവാഹിതരായി തറവാടിനടുത്തു തന്നെ കുടുംബ ജീവിതം നയിക്കുന്ന റാണി, ഷീല എന്നിവരാണ് സഹോദരിമാർ.വിവിധങ്ങളായ സാധാരണ ജോലികൾ ചെയ്തിരുന്ന പിതാവ് ഉപജീവന മാർഗ്ഗമായി മുഖ്യമായും മീൻ പിടുത്ത ജോലിയാണ് നടത്തിയിരുന്നത്.
1992 ൽ സാഗർ രൂപതക്കായി ഉജ്ജയ്യിനിലുള്ള ഗോസല എന്ന സ്ഥലത്തുള്ള മൈനർ സെമിനാരിയിലാണ് വൈദിക പഠനം ആരംഭിച്ചത്. പാട്ടിനോടുള്ള ഭ്രമം മൂത്ത് അക്കാലത്ത് ഒരു 'വാക് മാൻ' വാങ്ങുവാൻ പോയപ്പോൾ ഉണ്ടായ വാഹന അപകടത്തിൽ കാലൊടിഞ്ഞു ചികിത്സകൾ കഴിഞ്ഞു ആറുമാസത്തോളം താമസിച്ചാണ് ഉജ്ജയിനിലെ രാജ്ഘട്ട് സെമിനാരിയിൽ തുടർ പഠനത്തിനായി അച്ചന് പോകുവാൻ ആയത്. തുടർന്ന് പൂനാ പേപ്പൽ സെമിനാരിയിൽ നിന്നും ഫിലോസഫിയിൽ ബിരുദം നേടിയ ബാബു അച്ചൻ തുടർന്ന് കജൂരിയാ എന്ന സ്ഥലത്തുള്ള സാഗർ രൂപതയുടെ മൈനർ സെമിനാരിയിൽ റീജൻസിക്കായി ചേരുകയായിരുന്നു. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള കാരുണ്യ ക്രിസ്തുവിന്റെ പൂർണ്ണകായ പ്രതിമയിലൂടെ ഖ്യാതി നേടും, ഒട്ടേറെ അനുഗ്രഹങ്ങൾക്ക് വിളനിലയമാവുകയും ചെയ്യുന്ന ഈ സ്ഥലം 'ദയാ സാഗർ' എന്ന പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായി പിന്നീട് മാറുകയും ചെയ്തു.
ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ തുടർ വൈദിക പഠനം നടത്തിയ ബാബു അച്ചൻ 2003 ഏപ്രിൽ ഒന്നിന് സാഗർ രൂപതയുടെ വിദിഷാ ജില്ലയിലെ വിമല മാതാ ദേവാലയത്തിൽ വെച്ച് ദിവംഗതനായ ജോസഫ് നീലങ്കാവിൽ പിതാവിന്റെ കൈവെപ്പു ശുശ്രുഷയിലൂടെ വൈദിക തിരുപ്പട്ടം സ്വീകരിച്ചു വൈദികനായി.
പരിശുദ്ധാത്മാവിന്റെ ചൈതന്യത്തിൽ ആദ്യമായി ഒരു അഭിഷേക ഗാനം ഹിന്ദിയിൽ രചിക്കുകയും തന്റെ പട്ടത്തിന്റെ തിരുക്കർമ്മങ്ങൾക്കിടയിൽ ആ ഗാനം ഗായക സംഘം ആലപിക്കുകയും, എല്ലാവരുടെയും അഭിനന്ദനങ്ങളും കൂടി ചേർന്നപ്പോൾ അവിചാരിതമായാണ് തന്നിലെ രചയിതാവിനെയും മ്യൂസിഷ്യനെയും കണ്ടെത്തുവാനായതെന്നു അച്ചൻ പറയുന്നു. 'ആത്മാ പാവനാത്മാ' എന്ന ഈ ഗാനം അദ്ദേഹത്തിന്റെ കാസറ്റിലുണ്ട്.
ബാബു ജോൺ അച്ചൻ പിന്നീടിറക്കിയ കരുണാ സാഗർ, പ്രേഷിത് , ഹല്ലേലൂയ്യ, ഹെ പിതാഹമാരെ തുടങ്ങി ഹിന്ദിയിൽ രചിച്ചു സംഗീതം നൽകിയ പല ഭക്തിഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർസിംഗർ ഫെയിം നജീബ് ആലപിച്ച ഹിന്ദി ഗാനവും അദ്ദേഹത്തിന്റെ കാസറ്റിലുണ്ട് കെസ്റ്റർ , അഫ്സൽ, രാധികാ തിലക്, എലിസബത്ത് രാജു, അൽഫോൻസ്, സിതാര, മരിയ, സിലിസ്റ്റൻ, ജിപ്സൺ, ജോബി, ഫാ ജോസഫ് അരീക്കാട്, മഞ്ജു, പ്രമുഖ ഹിന്ദി ഗായകനായ ദിലീപ് ബോസ്, സിസ്റ്റർ ലിൻഡ അടക്കം നിരവധി പ്രഗത്ഭരായ ഗായകർ അച്ചന്റെ കാസറ്റുകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ഡിവൈൻ വോയ്സ് മ്യൂസിക്കൽ മിനിസ്ട്രീസ്, സാഗർ എന്ന പ്ലാറ്റ്ഫോമിലാണ് കാസറ്റുകൾ ഇറക്കുവാൻ അച്ചൻ ആരംഭിച്ചത്. നവാഗതരായ കലാകാർക്കു രചനകൾക്ക് വേദിയായായാണ് ഈ പ്ലാറ്റ്ഫോം ആരംഭിച്ചത് എന്ന് അച്ചൻ പറഞ്ഞു. മേരാ യേശു ജബ് സാത്ത്, സമ്പൂർണ ഹൃദയസേ അടക്കം നിരവധി ഗാനങ്ങൾക്ക് മ്യൂസിക്ക് കൊടുക്കുവാനും ബാബു അച്ചന് സാധിച്ചിട്ടുണ്ട്. നിരവധി പുതിയ ഗാനങ്ങൾ ഇപ്പോഴും പ്രസിദ്ധീകരണത്തിനായി കാത്തിരിക്കുകയാണെന്നും, സാമ്പത്തിക പരിമിതികൾ മൂലം അവ പുറത്തിറക്കാൻ കഴിയാത്തത് വലിയ വേദനയാണെന്നും ഫാ. ബാബു ജോൺ പങ്കുവെക്കുന്നു.
ദൈവീക വരദാനമായി ബാബു അച്ചന് ലഭിച്ച മികച്ച സംഗീത ശുശ്രൂഷകളിലൂടെ, പരിശുദ്ധ കന്യകാമറിയത്തോടും സുവിശേഷത്തോടുമുള്ള ആഴമായ സ്നേഹം വളർത്തിയെടുക്കുവാനും, ആളുകളെ ക്രിസ്തുവിലേക്ക് കൂടുതൽ അടുപ്പിക്കുവാനും സാധിക്കട്ടെ.
SPECIAL REPORT
മെറ്റ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരവധി അപ്ഡേറ്റുകള് പതിവായി പുറത്തിറക്കാറുണ്ട്. അതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ഫേസ്ബുക്കിലും ഒരു പുതിയ മാറ്റം വരാന്‍ പോവുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉപയോക്താക്കള്‍ ആപ്പ് തുറക്കുമ്പോഴെല്ലാം പൂര്‍ണ്ണമായ സ്ക്രീന്‍ വീഡിയോ ഫീഡ് കാണാന്‍ കഴിയുന്ന ഒരു പുതിയ സവിശേഷത കമ്പനി പരീക്ഷിച്ചുവരികയാണ്. ഈ സവിശേഷത ടിക് ടോക്കിന് സമാനമാണ്.
ഫേസ്ബുക്കില്‍ വീഡിയോകള്‍ കാണാന്‍ ധാരാളം സമയം ചെലവഴിക്കുന്നവര്‍ക്ക് മികച്ച അനുഭവം നല്‍കുക എന്നതാണ് പുതിയ ഇന്റര്‍ഫേസിന്റെ ലക്ഷ്യം. ഇത്തരം ഉപയോക്താക്കള്‍ക്കായി ആപ്പ് നേരിട്ട് ഒരു ഇമ്മേഴ്സീവ് ഫുള്‍-സ്ക്രീന്‍ വീഡിയോ മോഡില്‍ തുറക്കും. ഇത് Content viewing experience കൂടുതല്‍ ആകര്‍ഷകമാക്കും. എങ്കിലും എല്ലാ ഉപയോക്താക്കള്‍ക്കും ഈ സവിശേഷത ലഭിക്കില്ലെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫേസ്ബുക്കിന്റെ സജീവത കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോസ്റ്റുകള്‍ പങ്കിടുക, പ്രൊഫൈലുകള്‍ അപ്ഡേറ്റ് ചെയ്യുക, സുഹൃത്തുക്കളുമായുളള ചാറ്റിംഗ് ഇക്കാര്യങ്ങളിലൊക്കെ ഫേസ്ബുക്ക് പിറകിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ റീല്‍സ് കാണുന്ന പ്രവണത ആളുകള്‍ക്കിടയില്‍ അതിവേഗം വളര്‍ന്നിട്ടുണ്ട്. അതിനാല്‍ ആളുകളുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി വീഡിയോകള്‍ നല്‍കുന്നതാണ് മികച്ച ഓപ്ഷനെന്ന് മെറ്റ വിശ്വസിക്കുന്നു.
ഈ സവിശേഷത നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഉപയോക്താക്കള്‍ക്ക് പുതിയ സവിശേഷത ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവര്‍ക്ക് ഫേസ്ബുക്കിന്റെ പഴയ പതിപ്പിലേക്ക് മടങ്ങാനുള്ള ഓപ്ഷനുണ്ട്. ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ വിലയിരുത്തിയതിനുശേഷം മാത്രമേ മെറ്റാ അന്തിമ തീരുമാനം എടുക്കൂ.
സുഹൃത്തുക്കളില്‍ നിന്നും പിന്തുടരുന്ന അക്കൗണ്ടുകളില്‍ നിന്നുമുള്ള പോസ്റ്റുകള്‍ മാത്രം കാണാന്‍ കഴിയുന്നത് ഉപയോക്താക്കളുടെ ഉള്ളടക്കത്തിലേക്കുള്ള ആക്സസ് പരിമിതപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങളെ അടിസ്ഥാനമാക്കി ദശലക്ഷക്കണക്കിന് പുതിയ പോസ്റ്റുകളില്‍ നിന്ന് വീഡിയോകള്‍ തിരഞ്ഞെടുക്കാന്‍ AI പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് പുതിയ അനുഭവം നല്‍കുമെന്നാണ് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറയുന്നത്.
CINEMA
അച്ഛന്റേയും സഹോദരന്റേയും പാതയിലൂടെ സിനിമയിലേക്ക് ചുവടുവെക്കുകയാണ് വിസ്മയ മോഹന്‍ലാലും. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് വിസ്മയ. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ആദ്യമെത്തിയ താരങ്ങളില്‍ ഒരാളായിരുന്നു വിസ്മയ. മറ്റുള്ളവര്‍ മടിച്ചു നിന്നപ്പോള്‍ ഉറച്ച നിലപാടെടുത്ത വിസ്മയ്ക്ക് മലയാളികള്‍ കയ്യടിച്ചിരുന്നു.
അതേസമയം, നിലപാടിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും വിസ്മയയ്ക്ക് നേരിടേണ്ടി വന്നിരുന്നു. വിസ്മയുടെ ആദ്യ ചിത്രമായ തുടക്കത്തിനെതിരെ ശക്തമായ ബോയ്ക്കോട്ട് കാംപെയ്നും നടന്നിരുന്നു. ഇപ്പോഴിതാ ഇതാദ്യമായി പ്രതികരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍. ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തിലാണ് വിസ്മയയുടെ പ്രതികരണം. വിസ്മയ ഇതാദ്യമായാണ് ഒരഭിമുഖം നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്.
'' താരപുത്രിയായതിനാല്‍ എന്ത് ചെയ്താലും മൈക്രോസ്കോപ്പിലൂടെയാകും നോക്കുക. പുസ്തകം എഴുതിയിട്ടുണ്ട്, പക്ഷെ അത് കാണുക വിസ്മയ മോഹന്‍ലാലിന്റെ പുസ്തകം എന്ന നിലയിലായിരിക്കും. ഈയ്യടുത്ത് ജന്തര്‍ മന്തര്‍ സമരത്തെക്കുറിച്ച് പോസ്റ്റിട്ടിരുന്നു. അത് വലിയ ചര്‍ച്ചയായി. ജീവിതം ഒരു മൈക്രോസ്കോപ്പിലായെന്നോ ഗോള്‍ഡ് ഫിഷ് ജീവിതം ആയെന്നോ തോന്നിയിട്ടുണ്ടോ?'' എന്നായിരുന്നു അവതാരകനായ ഭരദ്വാജ് രംഗന് ചോദിച്ചത്.
''സത്യം പറഞ്ഞാല്‍ ഞാനൊരു മൈക്രോസ്കോപ്പിന് താഴെയാണ് ജീവിക്കുന്നതെന്ന് തോന്നിയിട്ടില്ല. കാരണം ഞാന്‍ കേരളത്തിലല്ല ജീവിച്ചത്. കൂടുതലും പുറത്തായിരുന്നു. അതിനാല്‍ അത്രത്തോളം അനുഭവിക്കേണ്ടി വന്നിട്ടില്ല. ആളുകള്‍ ജഡ്ജ് ചെയ്യും. കാരണം ഞാന്‍ എന്റെ അച്ഛന്റെ മകളാണ്. അതിനാലുള്ള പ്രതീക്ഷയുണ്ടാകും. അതുപോലെ ചിലര്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായിരിക്കും, ചിലര്‍ക്ക് ഇഷ്ടമല്ലായിരിക്കും. അതും എന്നിലേക്ക് വരും'' എന്നാണ് വിസ്മയ പറഞ്ഞത്.
''പക്ഷെ ഞാന്‍ കമന്റ് നോക്കാറില്ല. എയര്‍പോര്‍ട്ടില്‍ അച്ഛന്റെ കൂടെ പോകുമ്പോഴൊക്കെ ഒരുപാട് പേര് നോക്കും. അതല്ലാതെ എനിക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല.'' എന്നും വിസ്മയ പറയുന്നു. സഹോദരന് പ്രണവ് മോഹന്‍ലാലിന്റെ വാക്കുകളും താരം ഓര്‍ക്കുന്നുണ്ട്.
''സഹോദരന് ഉപദേശങ്ങളൊന്നും തന്നിട്ടില്ല. പക്ഷെ, എല്ലാകാര്യവും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. ഇതാണ് ജീവിതം, നീയെന്ത് പറഞ്ഞാലും അതിന് പ്രത്യാഘാതങ്ങളുണ്ടാകും എന്ന് പറഞ്ഞു. എന്റെ സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞത്, എനിക്ക് എന്ത് വേണമെങ്കിലും പോസ്റ്റ് ചെയ്യാം, പക്ഷെ നീ രണ്ട് തവണ ആലോചിക്കണം എന്ന് പറഞ്ഞു'' എന്നാണ് വിസ്മയ പറയുന്നത്. സിനിമയിലേക്ക് കടക്കുമ്പോള്‍ അച്ഛനും സഹോദരനും പറഞ്ഞതിനെക്കുറിച്ചും വിസ്മയ മനസ് തുറക്കുന്നുണ്ട്.''ഗോ, ഹാവ് ഫണ്‍ എന്നാണ് സഹോദരന് പറഞ്ഞത്. ഇത് നിന്റെ ജീവിതമാണ്, നീ തന്നെ ഫിഗര്‍ ഔട്ട് ചെയ്യണമെന്നാണ് അച്ഛന് പറഞ്ഞത്. അതല്ലാതെ ഉപദേശങ്ങളൊന്നും തന്നിട്ടില്ല'' എന്നാണ് വിസ്മയ മോഹന്‍ലാല്‍ പറയുന്നത്.
അല്‍ത്താഫ് സലീമിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്ശന് നായിക നായകരന്മാരായെത്തിയ ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. ചിത്രത്തില്‍ കാമിയോ റോളില്‍ ധ്യാന്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ആ കഥാപാത്രത്തിനായി ധ്യാനിനെ തന്നെ തനിക്ക് വേണമെന്നുണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകന് അല്‍ത്താഫ് സലിം. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്കിയ അഭിമുഖത്തിലാണ് അല്‍ത്താഫ് ഈ കാര്യം പറഞ്ഞത്.
'ധ്യാന്‍ നായകനായ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നത്. വളരെ സ്ട്രെയ്റ്റ് ആയി സംസാരിക്കുന്ന ഒരാളാണ് അദ്ദേഹം. ഞങ്ങള്‍ തമ്മില്‍ എന്തോ ഒരു ആത്മബന്ധമുണ്ട്. ഞങ്ങള്‍ തമ്മില്‍ ഇടയ്ക്കേ വിളിക്കാറുള്ളൂ. വിളിച്ചാലും സിനിമയായിരിക്കില്ല സംസാരിക്കാറ്, വേറെ പല കാര്യങ്ങളുമൊക്കെയായിരിക്കും. 'ഓടും കുതിര ചാടും കുതിര' ചെയ്യുന്ന സമയത്ത് എനിക്ക് ധ്യാനിനെ തന്നെ വേണമെന്നുണ്ടായിരുന്നു.
ഒരു അഭിനേതാവ് എന്ന നിലയില്‍ ധ്യാനിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഇഷ്ടമാണ് അദ്ദേഹം ചെയ്യുന്ന സിനിമകള്‍. അതില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. പക്ഷേ ഇപ്പോഴും അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹത്തില്‍ കുറേ കാര്യങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യാനുണ്ട്. അതിന്റെ ഭാഗമായാണ് ഞാന്‍ ഓടും കുതിരയിലേക്ക് അദ്ദേഹത്തെ വിളിച്ചത്.
വളരെ വൃത്തിയായിട്ട് അദ്ദേഹം ചെയ്യുകയും ചെയ്തു. വളരെ പ്രൊഫഷണല്‍ ആണ്. ചിലപ്പോള്‍ അടുത്ത് തന്നെ അദ്ദേഹം നായകനായിട്ടുള്ള പടത്തില്‍ ഞാന്‍ അഭിനയിക്കും. എന്നെ സംബന്ധിച്ച് തിയറ്റര്‍ തന്നെയാണ് അള്‍ട്ടിമേറ്റ്. കാശ് മുടക്കിയാള്‍ക്ക് കാശ് തിരിച്ചു കൊടുക്കുക എന്നതാണ് നമ്മുടെ മുന്‍ഗണന.
അത് കഴിഞ്ഞാട്ടാണ് ബാക്കി നമ്മുടെ സംതൃപ്തിക്കും അഭിനന്ദനങ്ങള്‍ക്കുമൊക്കെ വിലയൊള്ളൂ. പല കാരണങ്ങള്‍ കൊണ്ട് ചില സിനിമകള്‍ വര്‍ക്കാകും, വര്‍ക്ക് ആകില്ല. ഓടും കുതിര ചാടും കുതിര ഒടിടിയില്‍ വന്നപ്പോള്‍ ഒരുപാട് പേര് വ്യക്തിപരമായി മെസേജ് അയക്കുന്നുണ്ട്. അവരോടെല്ലാവരോടും നന്ദി പറയുക എന്ന് മാത്രമേയുള്ളൂ. അതില്‍ കൂടുതല്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ'.- അല്‍ത്താഫ് പറഞ്ഞു.
സോഷ്യല്‍ മീഡിയ ട്രോളുകള്‍ ഏറ്റുവാങ്ങി നടന് ധനുഷ്. തന്റെ ജന്മദിനത്തെക്കുറിച്ചുള്ള ധനുഷിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ജൂലൈ 28 ന് ആരാധകര്‍ നടത്തിയ രക്തദാന ക്യാമ്പില്‍ സംസാരിക്കവെ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നാലാം ക്ലാസ് വരെ തന്റെ ജന്മദിനം എന്നായിരുന്നുവെന്ന് അറിയില്ലായിരുന്നു എന്നാണ് ധനുഷ് പറയുന്നത്.
''കുട്ടിയായിരിക്കെ, സഹപാഠികള്‍ അവരുടെ ജന്മദിനത്തില് നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും മിഠായി വിതരണം ചെയ്യുന്നത് കണ്ടിട്ടുണ്ട്. അത് വളരെ സ്പെഷ്യല്‍ ആയ ഒന്നായിട്ടാണ് കരുതിയത്. നാലാം ക്ലാസ് വരെ എനിക്ക് എന്റെ ജന്മദിനം അറിയുക പോലുമുണ്ടായിട്ടില്ല. സ്കൂളില്‍ ഇതൊക്കെ കണ്ട് എനിക്കും ആഘോഷിക്കാന്‍ തോന്നി'' ധനുഷ് പറയുന്നു.
''എന്റെ മനസിലെ ചിന്ത ഞാന്‍ പോയി സഹോദരിയോട് പറഞ്ഞു. അവള് അച്ഛനോടും അമ്മയോടിച്ച് ചോദിച്ച ശേഷം എന്റെ ജന്മദിനം ജൂലൈ 28 ന് ആണെന്ന് പറഞ്ഞു'' താരം പറയുന്നു. തന്റെ വീട്ടില്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നത് പൊങ്കലിനും ദീപാവലിയ്ക്കും മാത്രമായിരുന്നു. അന്ന് താന്‍ നിര്‍ബന്ധം പിടിച്ചതിനാല്‍ പുതിയ വസ്ത്രവും കൂട്ടുകാര്‍ക്ക് നല്കാന് മിഠായിയും വാങ്ങി തന്നുവെന്നുമാണ് ധനുഷ് പറയുന്നത്.
വിഡിയോ വൈറലായതോടെ ധനുഷിനെ ട്രോളി നിരവധി പേരാണ് എത്തിയത്. 'നാലാം ക്ലാസ് വരെ പിറന്നാള്‍ എന്നാണെന്ന് അറിയില്ലെന്നോ? ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ? 80കളിലും 90 കളിലും ജനിച്ച മിക്കവര്‍ക്കും പൊങ്കാലിനും ദീപാവലിയ്ക്കുമാണ് പുതിയ ഡ്രസ് കിട്ടിയിരുന്നത്, കഥാരചന മത്സരത്തില്‍ പങ്കെടുക്കാന്‍ പ്ലാനുണ്ടോ?' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.
NAMMUDE NAADU
ആരാധകരേ ആ സ്വപ്ന പോരാട്ടം നടക്കും! ഇന്ത്യ- ബ്രസീൽ ഫുട്ബോൾ പോരാട്ടത്തിനു കളമൊരുങ്ങി. മത്സരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ നടത്തി.
സെപ്റ്റംബർ 25നും 29നും ഓസ്ട്രേലിയക്കെതിരെ ബ്രസീൽ ടൗൺസ്വില്ലിലും ബ്രിസ്ബെയ്നിലും സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നത് നേരത്തെ സ്ഥിരീകരിക്കപ്പെട്ടതാണ്. ഒക്ടോബറിലെ ഫിഫ വിൻഡോയിൽ ബ്രസീലിന്റെ മൂന്നാം പോരാട്ടം കൊൽക്കത്തയിൽ വച്ച് ഇന്ത്യക്കെതിരെ ആയിരിക്കുമെന്നാണ് ഇപ്പോൾ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചിരിക്കുന്നത്.
മത്സരം പ്രഖ്യാപിച്ച് ബ്രസീൽ ടീം അവരുടെ ഔദ്യോഗിക എക്സ് പേജിൽ പങ്കിട്ട കുറിപ്പ്.
ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക്
ബ്രസീലിയൻ ദേശീയ ടീമിന്റെ മുന്നോട്ടുള്ള മത്സരക്രമങ്ങൾ ഇങ്ങനെയാണ്.
ഓസ്ട്രേലിയയിലെ സൗഹൃദ മത്സരങ്ങൾക്കു ശേഷം ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനം ഇന്ത്യയായിരിക്കും. അവിടെ ഞങ്ങൾ ഞങ്ങളുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു പുതിയ അധ്യായം കുറിക്കാൻ പോകുന്നു.
ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വച്ച് ചരിത്രത്തിലാദ്യമായി ബ്രസീൽ ദേശീയ ടീം ഇന്ത്യൻ മണ്ണിൽ കളിക്കാനിറങ്ങും.
ബ്രസീലിയൻ ഫുട്ബോൾ ടീമിനു ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരാധക കൂട്ടമുള്ള, തലമുറകളായി ബ്രസീലിയൻ ഫുട്ബോളിന്റെ ചരിത്രത്തെ അത്രമേൽ സ്നേഹത്തോടും ആവേശത്തോടും കൂടി നെഞ്ചിലേറ്റുന്ന ഒരു രാജ്യവുമായുള്ള അപൂർവവും സവിശേഷവുമായ ഒരു കൂടിക്കാഴ്ചയായിരിക്കും ഇത്.
ദശലക്ഷക്കണക്കിനു വരുന്ന ഇന്ത്യൻ ആരാധകർക്കൊപ്പം ഈ ചരിത്ര മുഹൂർത്തം അനുഭവിക്കാൻ ഞങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു!
കൊൽക്കത്തയിൽ കാണാം!
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ, ഏറ്റവും മികച്ച പോരാട്ടമായി മത്സരം മാറുമെന്നു ഉറപ്പ്. ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ചു അന്താരാഷ്ട്ര ഫുട്ബോളിലെ വൻ ശക്തികൾക്കെതിരായ പോരാട്ടം തങ്ങളുടെ മികവ് അളക്കാനുള്ള അപൂർവ അവസരമാണ്. സെലക്കാവോകളുടെ കളി നേരിട്ട് കാണാൻ കൊൽക്കത്തയിൽ ആരാധകർക്ക് അവസരം ഒരുങ്ങുക കൂടിയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്രസീൽ ടീമിന്റെ ഇന്ത്യ സന്ദർശനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ കൊൽക്കത്തയിൽ ഒരു സൗഹൃദ മത്സരം കളിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയാണെന്നു വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. ഫിഫ ലോകകപ്പിനിടെയാണ് സിബിഎഫും കൊൽക്കത്തയിലെ സംഘാടകരും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചത്. അന്ന് പക്ഷേ എതിരാളികൾ ആരായിരിക്കുമെന്നു വ്യക്തത വന്നിരുന്നില്ല. എന്നാൽ ഇന്ത്യ തന്നെയാണ് എതിരാളികൾ എന്നും ഒക്ടോബർ 3നാണ് പോരാട്ടമെന്നും ഇപ്പോൾ ബ്രസീൽ ഫുട്ബോൾ സ്ഥിരീകരിച്ചു.
ഇക്കഴിഞ്ഞ ലോകകപ്പിൽ കൊൽക്കത്തയിൽ നിന്നു ബ്രസീൽ ടീമിനു കിട്ടിയ അഭൂതപൂർവമായ പിന്തുണയാണ് കൊൽക്കത്തയിൽ കളിക്കാനുള്ള തീരുമാനത്തിലേക്ക് കോൺഫെഡറേഷൻ എത്താൻ കാരണം. ലോകകപ്പിൽ ഇന്ത്യൻ സാന്നിധ്യമുണ്ടായില്ലെങ്കിലും ബ്രസീലിന്റെ പ്രസിദ്ധമായ മഞ്ഞ ജേഴ്സിയണിഞ്ഞ ആയിരക്കണക്കിനു ഇന്ത്യൻ ആരാധകരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കൊൽക്കത്ത നഗരത്തിലെമ്പാടുമുള്ള ഗലികളിൽ ബ്രസീലിന്റെ മത്സരങ്ങൾ വലിയ ആഘോഷമായി മാറിയതും അവരുടെ ശ്രദ്ധയിൽ വന്നു.
പ്രമുഖ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ പാവേൽ ദുറോവിനെതിരെ റഷ്യ ഭീകരപ്രവർത്തന കുറ്റം ചുമത്തി. ഭീകരവാദത്തിന് ഒത്താശ ചെയ്തെന്നാരോപിച്ചാണ് റഷ്യൻ ആഭ്യന്തര സുരക്ഷാ ഏജൻസിയായ എഫ്.എസ്.ബിയുടെ ഈ കടുത്ത നടപടി. അന്താരാഷ്ട്ര തലത്തിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും സജീവമായിട്ടുണ്ട്.
യുക്രൈൻ രഹസ്യാന്വേഷണ ഏജൻസികൾ, ഭീകരർ, തീവ്രവാദസംഘടനകൾ എന്നിവ ടെലഗ്രാമിലെ ചില ചാനലുകളും ഗ്രൂപ്പുകളും ബോട്ടുകളും ദുരുപയോഗപ്പെടുത്തുകയാണ്. അതിലൂടെ ഭീകരപ്രവർത്തനങ്ങളും അട്ടിമറിയും സൈബർ തട്ടിപ്പും കൂട്ടക്കൊലകളും ആസൂത്രണം ചെയ്തെന്നും ഇതെല്ലാം ഒട്ടേറെപ്പേരുടെ മരണത്തിനു കാരണമായെന്നും ആരോപിച്ചാണ് നടപടി.
ഇത്തരം ചാനലുകളും ഗ്രൂപ്പുകളും ബോട്ടുകളും നീക്കംചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടെന്നും ആരോപിച്ചു. കുറ്റം തെളിയിക്കപ്പെട്ടാൽ ദുറോവിന് ജീവപര്യന്തംവരെ ശിക്ഷലഭിക്കും. ടെലഗ്രാമിലെ ഒരു ഡേറ്റിങ് ചാറ്റ്ബോട്ട് ഉപയോഗിച്ച് പോലീസിനെ ആക്രമിക്കാനും തീവെപ്പുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടത്താനും യുവാക്കളെ പ്രേരിപ്പിച്ചതായും എഫ്.എസ്.ബി. ആരോപിച്ചു. ഈ ചാറ്റ്ബോട്ട് ഉപയോഗിച്ച 12-22 പ്രായമുള്ള 66 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അറിയിച്ചു.
റഷ്യൻ ഭരണകൂടം രാഷ്ട്രീയലക്ഷ്യംവെച്ച് തനിക്കെതിരേ ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ടെലഗ്രാമിനെ നിയന്ത്രിക്കുന്നതിലൂടെ സ്വകാര്യതയും അഭിപ്രായസ്വാതന്ത്ര്യവും അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും ദുറോവ് ആരോപിച്ചിരുന്നു.
റഷ്യയിൽ ജനിച്ചുവളർന്ന, ഫ്രഞ്ച്-യു.എ.ഇ. പൗരത്വമുള്ള ദുറോവ് നിലവിൽ ദുബായിലാണെന്നാണ് കരുതുന്നത്. ടെലഗ്രാമിൽ മയക്കുമരുന്ന് കടത്തുൾപ്പെടെയുള്ള നിയമവിരുദ്ധപ്രവർത്തനങ്ങൾ നടക്കുന്നെന്നാരോപിച്ച് 2024-ൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായിരുന്നു.
റഷ്യയിൽ ഏറെ ജനപ്രീതിയുള്ള മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം നിരോധിക്കാനുള്ള ശ്രമം റഷ്യൻ സർക്കാർ 2018 മുതൽ തുടങ്ങിയിരുന്നു. ഇക്കൊല്ലം ഫെബ്രുവരിയിൽ കർശന നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു.
Channels
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും മികച്ച, വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. രാജ്യത്തെ വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ഷോയിൽ വിവിധ മേഖലകളിൽ നിന്നുമുള്ള ഒരു കൂട്ടം മത്സരാർത്ഥികൾ എത്തും. പിന്നീട് പുറം ലോകവുമായി യാതൊരു ബന്ധവും ഇവർക്കുണ്ടാവില്ല. ഇവിടെ അവർക്കായി മെന്റലിയും ഫിസിക്കലും ആയിട്ടുള്ള ടാസ്കുകളും ഉണ്ടാകും. ഇതെല്ലാം അതിജീവിച്ചും ജയിച്ചും മുന്നേറുന്ന ഒരു വ്യക്തി പ്രേക്ഷക പിന്തുണയോടെ സീസൺ വിജയിയായി മാറും. അത്തരത്തിൽ ഏഴ് സീസണുകളാണ് മലയാളത്തിൽ കഴിഞ്ഞത്. ബിഗ് ബോസ് മലയാളം സീസൺ 8 വൈകാതെ ആരംഭിക്കുകയും ചെയ്യും.
പ്രധാന സീസൺ ആരംഭിക്കുന്നതിന് മുൻപ് ഇത്തവണ അഗ്നിപരീക്ഷ എന്നൊരു പ്രീ-ഷോ കൂടി ഉണ്ടാകും. കോമണർ മത്സരാർത്ഥികൾക്ക് വേണ്ടിയുള്ളതാണിത്. ഓഗസ്റ്റ് 15 മുതൽ അഗ്നിപരീക്ഷ ജിയോ ഹോട്സ്റ്റാറിലും ഏഷ്യാനെറ്റ് ചാനലിലും കാണാൻ സാധിക്കും. ഇതോട് അനുബന്ധിച്ചുള്ള പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. അഗ്നിപരീക്ഷ എത്രത്തോളം പ്രയാസകരവും പ്രതിസന്ധി നിറഞ്ഞതുമാണെന്ന് കാണിക്കുന്ന തരത്തിലാണ് പ്രൊമോ ഒരുക്കിയിരിക്കുന്നത്. ഒപ്പം മൂന്ന് സിംഹാസനങ്ങളും അതിൽ ഇൻ എന്നും ഔട്ട് എന്നും രേഖപ്പെടുത്തിരിക്കുന്നതും കാണാം. ആരൊക്കെയാകും ഈ സിംഹാസനത്തിൽ ഇരിപ്പിടം ഉറപ്പിക്കുക എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. ജഡ്ജസിന്റെ ഇരിപ്പിടമാണിതെന്നാണ് സൂചന.
അഗ്നിപരീക്ഷ എന്ന് പറയുന്നൊരു പ്രീ ഷോ അതായത് സ്പിന്‍ ഓഫ് ആണിത്. പ്രധാന സീസണിന് മുന്‍പ് നിശ്ചിത എപ്പിസോഡുള്ള ചെറിയൊരു സീസണ്. ഇതില്‍ പങ്കെടുക്കുന്നവര്‍ എല്ലാം കോമണര്‍ മത്സരാര്‍ത്ഥികളാണ്. അപേക്ഷകർ നൽകുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ഷോര്‍ട് ലിസ്റ്റ് ചെയ്ത് ചെ്ത് ഒടുവിൽ 50 അല്ലെങ്കില്‍ 45 പേരെയാണ് അഗ്നിപരീക്ഷയിൽ ഉണ്ടാകുക. ഇവർ ഷോയിൽ മാറ്റുരയ്ക്കും. ഇവർക്ക് ഓഡിയൻസ് വോട്ടും ഉണ്ടായിരിക്കും. അഗ്നിപരീക്ഷയിൽ മൂന്ന് ജഡ്ജസ് ഉണ്ട്. ഒരു അവതാരകയും ഉണ്ടായിരിക്കും. ഇവര്‍ മുൻ ബിഗ് ബോസ് വിന്നറുമാരോ റണ്ണറപ്പോ ശ്രദ്ധനേടിയവരോ ഒക്കെ ആയിരിക്കും. ഫിസിക്കല്‍, മെന്റല്‍, ഹ്യൂമര്‍, സംവാദം, എല്ലാം മത്സരാർത്ഥികൾ നേരിടേണ്ടി വരും. ഒരു മത്സരാര്‍ത്ഥിക്ക് 3 റെഡ് സിഗ്നല്‍ കിട്ടിയാല്‍ ഔട്ട് ആകും. യെല്ലോ ആണെങ്കില്‍ ഹോള്‍ഡും ഗ്രീന്‍ ആണെങ്കില്‍ സെലക്ടും ആയിരിക്കും. ആറാമത്തെ എപ്പിസോഡ് മുതല്‍ ഇവര്‍ക്ക് വോട്ടിംഗും ഉണ്ടാകും. ഇതെല്ലാം തരണം ചെയ്യുന്നവരാകും മെയ്ന്‍ സീസണിലേക്ക് എത്തുക.
അയർലൻഡിൽ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേര് പരാമർശിച്ച രീതിയെച്ചൊല്ലി മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോന് നേരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം. വി.ഡി. സതീശന്റെ ശബ്ദം അനുകരിക്കുന്നതിനിടെ ‘സാർ’ എന്നോ ‘മുഖ്യമന്ത്രി’ എന്നോ ചേർക്കാതെ വെറും ‘വി.ഡി. സതീശൻ’ എന്ന് വിളിച്ചതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. എന്നാൽ, ആരെയും അനാദരിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സാങ്കേതികപരമായ ഒരു കാര്യത്തിനാണ് പേര് മാത്രം എടുത്തുപറഞ്ഞതെന്നും മഹേഷ് കുഞ്ഞുമോൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
‘അയർലണ്ടിൽ നടന്ന ഒരു സ്റ്റേജ് പരിപാടിക്കിടെ ഞാൻ വി.ഡി. സതീശൻ സാറിന്റെ ശബ്ദം അനുകരിച്ച് ഒരു പെർഫോമൻസ് അവതരിപ്പിച്ചിരുന്നു. എൽ.ഇ.ഡി വാൾ പിക്ചർ വരാതെ അല്പം സമയം എടുത്തപ്പോ എൽ.ഇ.ഡി. വാൾ ഓപ്പറേറ്റ് ചെയ്തിരുന്ന വ്യക്തിയോട്, സ്ക്രീനിൽ കാണിക്കേണ്ട ചിത്രത്തിന്റെ ഫയലിന്റെ പേര് അറിയിക്കുന്നതിനായാണ് ഞാൻ മൈക്കിലൂടെ ‘വിഡി സതീശൻ എന്ന് പറഞ്ഞത്. അപ്പോൾ ഞാൻ “സാർ” എന്നോ “മുഖ്യമന്ത്രി” എന്നോ ചേർത്ത് പറഞ്ഞിരുന്നില്ല. അത് ബഹുമാനക്കുറവ് കാണിക്കാനോ അദ്ദേഹത്തെ അപമാനിക്കാനോ വേണ്ടിയല്ല, സാങ്കേതിക ആവശ്യത്തിനായി ഫയലിന്റെ പേര് മാത്രം പറഞ്ഞതാണ്. എന്നാൽ ആ വീഡിയോയുടെ ഒരു ഭാഗം മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, ഞാൻ അദ്ദേഹത്തെ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്തുവെന്ന രീതിയിൽ ചിലർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായി- മഹേഷ് പറയുന്നു.
എന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഈ സാഹചര്യം കാരണം ആർക്കെങ്കിലും വിഷമമോ വേദനയോ തോന്നിയിട്ടുണ്ടെങ്കിൽ, അതിൽ ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക എന്നത് എന്റെ ഉദ്ദേശ്യമല്ല. എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. അതോടൊപ്പം, അഭിപ്രായവ്യത്യാസങ്ങൾ മാന്യതയോടെ പ്രകടിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. വ്യക്തിപരമായി അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സന്ദേശങ്ങൾ ഒരാളെ മാനസികമായി ഏറെ വേദനിപ്പിക്കും. പരസ്പര ബഹുമാനവും മനുഷ്യസ്നേഹവും കാത്തുസൂക്ഷിക്കാൻ എല്ലാവരും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി- മഹേഷ് കുഞ്ഞുമോൻ ഫേസ്ബുക്കിൽ കുറിച്ചു.
നടന് ബിനീഷ് ബാസ്റ്റിന്റെ വൈറല്‍ പോസ്റ്റിന് മറുപടിയുമായി അനസ് പാണാവള്ളി. അനസ് തനിക്ക് ജന്മദിനാശംസകള് നേര്‍ന്നു കൊണ്ട് പങ്കുവച്ച പോസ്റ്റിനെതിരെ നേരത്തെ ബിനീഷ് രംഗത്തെത്തിയിരുന്നു. അനസ് തന്റെ പക്കല്‍ നിന്നും കടം വാങ്ങിയിട്ട് തിരികെ തന്നില്ലെന്നായിരുന്നു ബിനീഷ് പറഞ്ഞത്. ഇതിനാണ് പുതിയ പോസ്റ്റില്‍ അനസ് മറുപടി നല്‍കുന്നത്. ഓട്ടോ റിക്ഷ ഡ്രെെവറായ അനസ് ജീവകാരുണ്യ പ്രവർത്തകനുമാണ്.
തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ബിനീഷ് ബാസ്റ്റിന് മാത്രമാണെന്നാണ് അനസ് പറയുന്നത്. ബിനീഷിന്റെ പക്കല്‍ നിന്നും താരം 30000 രൂപ കടം വാങ്ങിയിരുന്നു. അതില്‍ 25000 രൂപ തിരികെ നല്കി. ബാക്കിയുള്ള 5000 നല്കാന് താന്‍ അല്‍പ്പം സാവകാശം ചോദിച്ചിരുന്നുവെന്നാണ് അനസ് പറയുന്നത്.
''വളരെ പ്രയാസപ്പെട്ടും ബുദ്ധിമുട്ടിയും, സങ്കടം സഹിക്കാന്‍ വയ്യാതെയുമാണ് ഈ വിഡിയോയുമായി വരുന്നത്. രണ്ട് പെണ്മക്കളും ഭാര്യയും പിതാവും അടങ്ങുന്ന കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗ്ഗം എന്റെ ഓട്ടോയാണ്. ഓട്ടോ റിക്ഷ ഓടിച്ചിട്ടും കഴിഞ്ഞ ഒമ്പത് വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സാധാരണക്കാരനാണ് ഞാന്‍'' അനസ് പറയുന്നു.
''ബിനീഷ് ബാസ്റ്റിന്റെ പോസ്റ്റ് എന്നെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വിളിക്കുകയും എന്നേയും കുടുംബത്തേയും വ്യക്തിഹത്യ ചെയ്യുകയുമാണ്. രണ്ട് പെണ്‍കുട്ടികളുള്ള കുടുംബത്തിലെ നാഥനാണ് ഞാന്‍. കഴിഞ്ഞ ആറേഴ് വര്‍ഷമായി ഞാനും ബിനീഷ് ബാസ്റ്റിനും തമ്മില്‍ അടുത്ത സൗഹൃദമുണ്ട്. സൗഹൃദത്തിലുപരിയായി എന്റെ സഹോദരനെപ്പോലെയാണ് ഞാന്‍ ഇടപെട്ടിട്ടുള്ളത്'' അനസ് പറയുന്നു.
''ബിനീഷിന്റെ പോസ്റ്റ് ഞാന്‍ പത്തിരുപത് ലക്ഷം രൂപ അദ്ദേഹത്തെ പറ്റിച്ചുവെന്ന തരത്തില്‍ തെറ്റിദ്ധരിക്കുന്ന തരത്തിലാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നെ കുറേ ഓണ്‍ലൈന്‍ ചാനലുകളില്‍ നിന്നും വിളിച്ചു. നിജസ്ഥിതി നിങ്ങളുമായി പങ്കുവെക്കുകയാണ്. അദ്ദേഹത്തില്‍ നിന്നും 2025 ഓഗസ്റ്റ് 16-ാം തിയ്യതി 30000 രൂപം കടം വാങ്ങിയിരുന്നു. മൂന്ന് മാസത്തെ അവധിയെത്തിയപ്പോള്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. കുറച്ച് സാവകാശം വേണമെന്ന് പറഞ്ഞു. ശരിയെന്ന് അദ്ദേഹം പറഞ്ഞു''.
''വീണ്ടും വിളിച്ചിട്ട് ആ വണ്ടി വീട്ടില്‍ കൊണ്ടിടാന്‍ പറഞ്ഞു. ഓട്ടോ റിക്ഷ എന്റെ ജീവിതവും ജീവനും ഉപജീവന മാര്‍ഗവുമാണ്. അതെനിക്ക് വിഷമമുണ്ടാക്കി. എങ്കിലും അദ്ദേഹവുമായി ഞാനൊരു വാക്ക് തര്‍ക്കമുണ്ടാക്കിയിട്ടില്ല. ആ 30000 ല്‍ 25000 ഞാന്‍ തിരികെ കൊടുത്തു. ഇനി കൊടുക്കാനുള്ളത് 5000 രൂപയാണ്. 5000 രൂപയ്ക്ക് വേണ്ടി എന്നെ സമൂഹത്തില്‍ മോശക്കാരനായി ചിത്രീകരിച്ചു. എനിക്കും എന്റെ മക്കള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കി'' എന്നും അനസ് പറയുന്നു.
അനസിന് കൊടുക്കാനുള്ള ബാക്കി പണവും താന്‍ നല്‍കിയെന്നും ബിനീഷുമായി ഇനി സൗഹൃദമില്ലെന്നും അനസ് മറ്റൊരു വിഡിയോയില്‍ പറയുന്നുണ്ട്. തന്റെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അനസ് പറഞ്ഞു. ബിനീഷിന്റെ ഉഡായിപ്പുകള്‍ തനിക്ക് അറിയാമെന്നും അനസ് വിഡിയോയില്‍ പറയുന്നുണ്ട്.
''ബര്‍ത്ത് ഡേ വിഷ് ചെയ്തതിന് വളരെ സന്തോഷം. ഓട്ടോറിക്ഷയുടെ ഇന്‍ഷുറന്‍സും ടെസ്റ്റും മുടങ്ങിയിട്ട് ഒരുപാട് നാളായി എന്നു പറഞ്ഞു എന്റെ കയ്യില്‍ നിന്ന് വലിയൊരു തുക കടമായി മേടിച്ചു. പറഞ്ഞ ഡേറ്റും കഴിഞ്ഞ് വീണ്ടും രണ്ടു മാസം കഴിഞ്ഞു ചോദിച്ചപ്പോള്‍ മേടിക്കാന്‍ പറ്റുമെങ്കില്‍ മേടിച്ചോ എന്ന്. പിന്നീട് എന്റെ കല്യാണ ആവശ്യങ്ങള്‍ക്കായി നിരവധി തവണ ഇദ്ദേഹത്തെ വിളിച്ചു ഞാന്‍ മടുത്തു. അതിനു ശേഷം 90% പൈസ തന്നു.'' എന്നായിരുന്നു കഴിഞ്ഞ ദിവസം ബിനീഷ് പറഞ്ഞത്.
''ഞാന്‍ സുഹൃത്ത് എന്ന നിലയില്‍ സഹായിച്ചതാണ് ഞാന്‍ പലിശയ്ക്ക് കൊടുത്ത പൈസ അല്ല ലോട്ടറി അടിച്ചാല്‍ പോലും കടം മേടിച്ച പൈസ തിരിച്ചു തരാത്ത ആള്‍ക്കാരാണ് നമ്മുടെ ഇടയില്‍ ഉള്ളത്. ഇനിയും എന്റെ കാശ് തരാനുണ്ട്. ഞാനും അധ്വാനിച്ച് തന്നെയാണ് കാശുണ്ടാക്കുന്നത്. നുണ പറഞ്ഞ് കാശ് മേടിച്ചതാണ് ഈ സൗഹൃദം സ്റ്റോപ്പ് ചെയ്യാന്‍ കാരണം. ആദ്യം ബാക്കി തരാന്‍ ഉള്ള പൈസ തന്നിട്ട് പഴയ സൗഹൃദം പുതുക്കാം'' എന്നും ബിനീഷ് പറഞ്ഞിരുന്നു.
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക വെയിൽസ്. സിനിമകൾക്കൊപ്പം തന്നെ സീരിയൽ ലോകത്തും ശ്രദ്ധ നേടാൻ മാളവികയ്ക്കു കഴിഞ്ഞിട്ടുണ്ട്. പൊന്നമ്പിളി, മഞ്ഞില്‍വിരിഞ്ഞ പൂവ് തുടങ്ങിയ ഹിറ്റ് സീരിയലുകൾ മാളവികയെ മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയാക്കി മാറ്റി. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോളിതാ അമ്മയുടെ പിറന്നാളിന് മാളവിക പങ്കുവെച്ച പോസ്റ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
''എന്റെ ജനനം മുതൽ ഇന്നുവരെ, ഒരു ദിവസം പോലും അമ്മയെന്ന നിലയിൽ ചെയ്യുന്ന കാര്യങ്ങളിൽ നിന്നും പിന്നോട്ടുപോയിട്ടില്ല. അമ്മ ചെയ്ത ഓരോ ത്യാഗത്തിനും, മൗനമായി എനിക്കായി ചൊല്ലിയ ഓരോ പ്രാർത്ഥനയ്ക്കും, ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ എന്റെ കൂടെ ഉറച്ചുനിന്നതിനും ഹൃദയത്തിൽ നിന്ന് നന്ദി.
ഞാനും വാവയും കുഞ്ഞുങ്ങളായിരുന്നപ്പോൾ, അമ്മയുടെ സ്നേഹവും കരുതലും മുഴുവനായി നൽകിയാണ് ഞങ്ങളെ വളർത്തിയത്. ഇന്ന് അമ്മയാണ് ഞങ്ങളുടെ കുഞ്ഞ്. ഒരിക്കൽ അമ്മ ഞങ്ങളെ നോക്കിയ അതേ സ്നേഹത്തോടെയും കരുതലോടെയും ഇനി അമ്മയെ നോക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എത്ര വളർന്നാലും, എത്ര വയസായാലും, ഞാൻ എന്നും അമ്മയുടെ കുഞ്ഞായിരിക്കും. ഇങ്ങനെയൊരാളെ അമ്മയായി ലഭിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ജന്മദിനാശംസകൾ, അമ്മ..'', എന്നാണ് അമ്മക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
മാളവികയുടെ അച്ഛൻ മരിച്ച ശേഷം താരം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. അച്ഛനായിരുന്നു എല്ലാക്കാര്യത്തിലും തനിക്ക് താങ്ങായും തണലായും ഉണ്ടായിരുന്നതെന്നും മാളവിക പറഞ്ഞിട്ടുണ്ട്. കുറച്ചുനാൾ സിനിമയിൽ നിന്ന് വിട്ടുനിന്ന ശേഷം സീരിയലിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തുകയായിരുന്നു താരം.
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ആകാംക്ഷകൾക്കും ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 8 വരാൻ പോകുകയാണ്. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കാൻ എത്തുകയെന്നറിയാനായി ഏവരും കാത്തിരിക്കുന്നുണ്ട്. റിവ്യൂവർമാരെല്ലാവരും പ്രെഡിക്ഷൻ ലിസ്റ്റുകളുമായി സജീവമായിട്ടുണ്ട്. തതവസരത്തിൽ പ്രേക്ഷകരിൽ ആവേശം നിറച്ചു കൊണ്ട് പുതിയ ബിഗ് ബോസ് പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് ജിയോ ഹോട്സ്റ്റാറും ഏഷ്യാനെറ്റും.
പക്കാ ഒരു സിനിമ സ്റ്റൈലിൽ ആണ് പ്രൊമോ ചിത്രീകരിച്ചിരിക്കുന്നത്. കാറോടിച്ച് വരുന്ന മോഹൻലാൽ, വലപിടിച്ച് കിടക്കുന്ന പഴയൊരു ഗ്രന്ഥശാലയ്ക്കുള്ളിലേക്ക് കയറുന്നു. പല പുസ്തകങ്ങളും കടന്ന് അദ്ദേഹം ഒടുവിൽ ചാണക്യന്റെ അർത്ഥശാസ്ത്രം എടുക്കുന്നത് കാണാം. ശേഷം മോഹൻലാലിന്റെ നറേഷനും വരുന്നു. 'പ്രജകളുടെ സന്തോഷമാണ് രാജാവിന്റെ സന്തോഷം. അവരുടെ ക്ഷേമമാണ് രാജാവിന്റെ ക്ഷേമം. സ്വന്തം താല്പര്യങ്ങൾക്കല്ല, പ്രജകളുടെ താല്പര്യങ്ങൾക്കാണ് രാജാവ് മുൻഗണന നൽകേണ്ടത്. ബട്ട് ഐ ആം നോട്ട് ദ കിംഗ്, ഐ ആം ദ കിംഗ് മേക്കര്‍', എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.
പുത്തന്‍ പ്രൊമോ വന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. "ഫിഫ കഴിഞ്ഞു അടുത്ത കണ്ടന്റിന് വകുപ്പായി.. അപ്പൊ എങ്ങനെയാ തുടങ്ങുകയല്ലേ, 3 മാസത്തേക്ക് കേരളം കത്താനുള്ളതായി, ബിഗ്ഗ്ബോസ് മലയാളത്തിന്റെ എല്ലാ സീസൺസ്സും എടുത്ത് നോക്കിയാൽ ഏറ്റുവും കൂടുതൽ TRP നേടിയത് BBMS -7 ആണ് അത് മറികടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്തായാലും BBMS -8 കളർഫുൾ ഗ്രാൻഡ് ആവട്ടെ, ഒരു നേരമ്പോക്കിന് വകയായി, എന്തായാലും ബിബി7 trp തകർകാൻ പറ്റില്ല", എന്നിങ്ങനെ പോകുന്നു. അതേസമയം, ഇത്തവണ ആറ് ഭാഷകളിലെ ബിഗ് ബോസ് സീസണുകള്‍ ഒരുമിച്ചാണ് നടക്കാന്‍ പോകുന്നത്.
BUSINESS
രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകളുടെ മുഖമായി മാറിയ യുപിഐ (UPI) സംവിധാനത്തിൽ ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തമാക്കുന്ന സുപ്രധാന മാറ്റങ്ങൾ വരുന്നു. ഇനി മുതൽ യുപിഐ വഴി പണം അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നവർക്ക് പരസ്പരം ഫോൺ നമ്പർ കാണാനാകില്ല. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതവും സ്വകാര്യവുമാക്കാൻ ലക്ഷ്യമിട്ട് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറത്തിറക്കിയ പുതിയ നിർദേശങ്ങൾ സെപ്റ്റംബർ 4-നകം എല്ലാ ബാങ്കുകളും യുപിഐ ആപ്പുകളും നടപ്പാക്കണം.
യുപിഐ ഇടപാടുകൾ നടത്തുമ്പോഴോ ട്രാൻസാക്ഷൻ ഹിസ്റ്ററിയിലോ ഇനി മൊബൈൽ നമ്പർ പൂർണമായി പ്രദർശിപ്പിക്കില്ല. പകരം അവസാന നാല് അക്കങ്ങൾ മാത്രം കാണുന്ന രീതിയിലാകും വിവരങ്ങൾ ലഭിക്കുക. കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചാലും അയച്ചയാളുടെയോ സ്വീകരിച്ചയാളുടെയോ ഫോൺ നമ്പർ ഇനി സ്ക്രീനിൽ തെളിയില്ല.
ഫോൺ നമ്പറിന് പകരം ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള യൂസർനെയിം ഉപയോഗിച്ച് (ഉദാ: username@bank) യുപിഐ ഐഡി സൃഷ്ടിക്കാനുള്ള സൗകര്യം ആപ്പുകൾ ഡിഫോൾട്ടായി നൽകേണ്ടതായിരിക്കും. ഇതിലൂടെ ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ പണമിടപാടുകൾ നടത്താൻ കഴിയും. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) നിയമം നിലവിൽ വന്നതോടെയാണ് വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചത്. നിയമപ്രകാരം, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി വെളിപ്പെടുത്തുന്നത് അനുവദനീയമല്ല.
അതേസമയം, കടകളിൽ സാധനങ്ങൾ വാങ്ങുമ്പോഴോ അപരിചിതർക്ക് പണമയയ്ക്കുമ്പോഴോ ഫോൺ നമ്പർ മറ്റുള്ളവർക്ക് ലഭിക്കുന്നത് തട്ടിപ്പുകൾക്കും അനാവശ്യ ശല്യങ്ങൾക്കും വഴിയൊരുക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. പ്രത്യേകിച്ച് വനിതാ ഉപയോക്താക്കൾ ഉയർത്തിയ സ്വകാര്യതാ ആശങ്കകൾ പരിഗണിച്ചാണ് എൻപിസിഐ ഈ നിർണായക തീരുമാനത്തിലേക്ക് എത്തിയത്.
യുപിഐയെ കൂടുതൽ സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമാക്കി മാറ്റാനുള്ള സുപ്രധാന ചുവടുവെപ്പായാണ് പുതിയ പരിഷ്കാരങ്ങളെ വിലയിരുത്തുന്നത്. ഫോൺ നമ്പർ മറച്ചുവെക്കുന്ന പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം ഓൺലൈൻ തട്ടിപ്പുകളും അനാവശ്യ ബന്ധപ്പെടലുകളും ഗണ്യമായി കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ശാസ്ത്ര സാങ്കേതിക ലോകത്ത് ചൈന പലപ്പോഴും ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഇത്തവണയും പുതിയ ഒരു നേട്ടം അവതരിപ്പിച്ചിരിക്കുകയാണ് ചൈന. പകുതി മനുഷ്യനെയും പകുതി മൃഗത്തെയും പോലെ കാണപ്പെടുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടിനെ സൃഷ്ടിച്ചിരിക്കുകയാണ് ഒരു ചൈനീസ് കമ്പനി. 'സെഞ്ചോര്‍ റോബോട്ട്' എന്നാണ് ഈ റോബോട്ടിന് പേരിട്ടിരിക്കുന്നത്. അവയുടെ മുകള്ഭാഗം മനുഷ്യന്റേതും താഴത്തെ ശരീരം കുതിരയുടേതോ മറ്റേതെങ്കിലും മൃഗത്തിന്റേതോ പോലെയുള്ളതാണ്. ഈ റോബോട്ടിന്റെ പ്രത്യേകതകളും അതിന്റെ ഉപയോഗവും അറിയാം.
ചൈനയിലെ ഷാങ്ഹായിലെ 'റണ്‍ റോബോട്ടിക്സ്' എന്ന കമ്പനിയാണ് ഈ പ്രത്യേക റോബോട്ടിനെ സൃഷ്ടിച്ചത്. അടുത്തിടെ ഷാങ്ഹായില്‍ നടന്ന വേള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ഫറന്‍സ് 2026 ല്‍ അവര്‍ ഇത് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഈ റോബോട്ട് ഒരു സവിശേഷമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിന്റെ മുകള്ഭാഗം, മുഖം, കൈകള്‍ എന്നിവ ഒരു സാധാരണ മനുഷ്യന്റെ ശരീരത്തോട് സാമ്യമുള്ളതാണ്. ഇതിന് രണ്ട് കൈകളുമുണ്ട്. ഇതുപയോഗിച്ച് വസ്തുക്കള്‍ എടുക്കാനും മനുഷ്യരെപ്പോലെ ജോലികള്‍ ചെയ്യാനും അതിന് കഴിയും. കൂടാതെ താഴത്തെ ശരീരം നാല് കാലുകളുള്ള ഒരു മൃഗത്തിന്റേതിന് സമാനമാണ്. കാലുകളില്‍ ചക്രങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഇത് റോബോട്ടിനെ വളരെ വേഗത്തില്‍ നടക്കാനും ഓടാനും സഹായിക്കുന്നു.
കാഴ്ചയില്‍ മാത്രമല്ല പ്രവര്‍ത്തനക്ഷമതയിലും ഈ റോബോട്ട് ശക്തമാണ്. അപകടകരവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണിതെന്ന് ഇത് സൃഷ്ടിച്ച കമ്പനി പറയുന്നു. കാലുകളുടെയും ചക്രങ്ങളുടെയും അതുല്യമായ രൂപകല്‍പ്പന പാറകളിലും പടികളിലും തകര്‍ന്ന റോഡുകളിലും പോലും വീഴാതെ വളരെ വേഗത്തില്‍ ചലിക്കാന്‍ അനുവദിക്കുന്നു. കത്തുന്ന കെട്ടിടത്തില്‍ കയറി തീ കെടുത്തുക, ഭൂകമ്പത്തിന് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കുക തുടങ്ങിയ അപകടകരമായ ജോലികള്‍ ഇതിന് നല്‍കുമെന്ന് കമ്പനി പറയുന്നു. കൂടാതെ അതിന്റെ ശക്തമായ കൈകളാല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും ഭാരമേറിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും റോബോട്ടിന് പൂര്‍ണ്ണമായും കഴിയും.
ഈ റോബോട്ടിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങളില്‍ 95 ശതമാനത്തിലധികവും ചൈനയില്‍ തന്നെ നിര്‍മ്മിച്ചതാണ് എന്നതാണ്. ഇത് റോബോട്ടിക്സിലും കൃത്രിമബുദ്ധിയിലും ചൈനയുടെ സ്വാശ്രയത്വവും ആഗോള പുരോഗതിയും പ്രകടമാക്കുന്നു
പേടിഎം പേയ്മെന്റ്സ് ബാങ്ക് (Paytm Payments Bank) അടച്ചുപൂട്ടുന്നതിനുള്ള നടപടികൾക്ക് ഡൽഹി ഹൈക്കോടതി അനുമതി നൽകി. ഇതോടെ ബാങ്ക് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലേക്ക് കടന്നതായും ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഉദ്യോഗസ്ഥനും മലയാളിയുമായ ഗിരികുമാർ എം. നായരെ നിയോഗിച്ചതായും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അറിയിച്ചു.
പേടിഎം ബാങ്കിന്റെ പ്രവര്‍ത്തനരീതി നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏപ്രിൽ 24ന് ബാങ്കിങ് ലൈസൻസ് ആർ ബി ഐ റദ്ദാക്കിയിരുന്നു. തുടർന്ന് ബാങ്ക് അടച്ചുപൂട്ടുന്നതിനുള്ള നിയമനടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ ആർ ബി ഐ സമീപിച്ചു. ഇതിനാണ് ഇപ്പോൾ ഡൽഹി ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്.
നേരത്തേ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ആര്‍ബിഐ ബാങ്കിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. നിബന്ധനകള്‍ പാലിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടതായും ആര്‍ബിഐ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ ഗവേണന്‍സ്, കംപ്ലയന്‍സ് എന്നിവയില്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും മാറ്റങ്ങളുണ്ടാകാത്തതാണ് ലൈസന്‍സ് റദ്ദാക്കിയത്. ബാങ്കിന്റെ പക്കല്‍ നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക ലഭ്യമാണെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.
HEALTH
പോഷകങ്ങൾ കൊണ്ട് സമ്പുഷ്ടവും ആൻ്റി ഓക്സിഡന്റുകളുടെ കലവറയുമായ മാതളനാരങ്ങ ഫലങ്ങളിലെ താരമെന്ന പദവി മുന്നേ കൈവരിച്ചതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ആരോഗ്യം പുഷ്ടിപ്പെടുത്താനുമുള്ള കഴിവ് ഈ ഫലത്തിനുണ്ട്. എന്നാൽ എല്ലാവരും ഈ ഫലം കഴിക്കുന്നത് നല്ലതല്ലെന്നാണ് പഠനം പറയുന്നത്.
എല്ലാവർക്കും ഈ ഫലം അനുയോജ്യമല്ലാത്തതിന്റെ കാരണങ്ങൾ പലതാണ്. വൃക്കരോഗമുള്ളവരോട് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മാതളനാരങ്ങ കഴിക്കാനാണ് വിദഗ്ധർ നിർദേശിക്കുന്നത്. പഴങ്ങളോട് അലർജിയുള്ളവരും മാതളനാരങ്ങളോട് എപ്പോഴും അകലം പാലിക്കുന്നതാവും ഉചിതം. പ്രമേഹരോഗികൾ നിശ്ചിത അളവിൽ മാത്രമേ മാതളനാരങ്ങ കഴിക്കാവൂവെന്നും വിദഗ്ധർ നിർദേശിക്കുന്നു.
മാതളനാരങ്ങ സ്വാഭാവികമായും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഇത്തരക്കാർ മാതളനാരങ്ങ കഴിക്കുമ്പോൾ രക്തസമ്മർദ്ദം അനിയന്ത്രിമായ വിധത്തിൽ താഴേക്ക് പോകാൻ കാരണമാകും. നിലനവിൽ ബിപി കുറയ്ക്കാൻ മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഉചിതം
ചില വ്യക്തികളിൽ മാതളനാരങ്ങ കഴിക്കുന്നത് ശാരീരികമായ അസ്വസ്ഥതകളുണ്ടാക്കിയേക്കാം. തൊലിപ്പുറത്തെ ചൊറിച്ചിൽ, വീക്കം , തൊണ്ടയിൽ അനുഭവപ്പെടുന്ന തടസം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഈ ഫലത്തിനോട് അലർജിയുണ്ടെന്ന് കരുതാം.
നാരുകൾ അഥവാ ഫൈബർ കൂടുതൽ അടങ്ങിയ ഫലമായതിനാൽ ഈ ഫലം ദഹനത്തെ സഹായിക്കും. എന്നാൽ, ഇറിറ്റബിൾ ബവൾ സിൻഡ്രം പോലുള്ള ആരോഗ്യപ്രശ്നമുള്ളവർ ഈ ഫലം കഴിക്കുന്നത് നല്ലതല്ല. ഈ ഫലത്തിന്റെ വിത്ത് ഇത്തരക്കാരിൽ ദഹനപ്രശ്നുമുണ്ടാക്കിയേക്കാം.
PRAVASI VARTHAKAL

