18
MAR 2021
THURSDAY
1 GBP = 125.09 INR
1 USD = 91.68 INR
1 EUR = 108.33 INR
breaking news : ഹോർമുസ് കടലിടുക്കിലെ അക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി: പ്രകോപനം സൃഷ്ടിച്ച പശ്ചാത്തലത്തിൽ ഇറാനിലെ പ്രമുഖ താവളങ്ങൾ ലക്ഷ്യമാക്കി വീണ്ടും അമേരിക്കയുടെ കടുത്ത സൈനിക ആക്രമണം >>> ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് മാതൃകാപരമായ തുടക്കം: യുകെ ഈസ്റ്റ്ഹാമിൽ വൻ ജനപങ്കാളിത്തത്തോടെ ശ്രീനാരായണ കലോത്സവത്തിന് കൊടിയേറി >>> ഡബ്ലിനില്‍ തൃശൂര്‍പ്പൂരത്തിന്റെ പ്രൗഢിയോടെ മലയാളീസ് ഇന്‍ സിറ്റി വെസ്റ്റിന്റെ ഓണാഘോഷം; പ്രവാസമണ്ണില്‍ കേരളത്തനിമയുടെ വിസ്മയക്കാഴ്ച ഒരുക്കിയപ്പോള്‍ >>> ബിഗ് ബോസ് മലയാളം സീസൺ 8ൽ മത്സരാർത്ഥിയായി ഉണ്ടാകുമോ? രഹസ്യം പുറത്തുവിടാതെ ആരാധകരെ ആകാംക്ഷയുടെ മുനയിൽ നിർത്തി ലക്ഷ്മി നക്ഷത്ര; അഭ്യൂഹങ്ങൾ ശക്തമാകുന്നു >>> മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ രക്തദാന ക്യാമ്പെയ്ൻ വമ്പൻ ഹിറ്റിലേക്ക്: ആയിരക്കണക്കിന് ആളുകൾ പങ്കാളികളായി ചരിത്രപരമായ മുന്നേറ്റം കുറിക്കുന്നു >>>
  യുകെയിലെ ന്യൂഹാമിൽ താമസിക്കുന്ന  മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനായി നാട്ടിൽ നിന്നെത്തിയ  പിതാവ് കുഴഞ്ഞുവീണു മരിച്ചു.  തൃശൂര്‍ വെള്ളികുളങ്ങര സ്വദേശിയായ വര്‍ഗീസ് കാഞ്ഞൂക്കാരന്‍ (62) ആണ് വിടപറഞ്ഞത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നെങ്കിലും വീട്ടില്‍ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വര്‍ഗീസിന് പെട്ടെന്നുള്ള ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.  മകനോടും കുടുംബത്തോടും ഒപ്പം കുറച്ചുകാലം കഴിയാനും യുകെയിലെ സ്ഥലങ്ങൾ കാണുക ലക്ഷ്യമിട്ടും എത്തിയതായിരുന്നു. വിധി കരുതിവച്ചത് മറ്റൊന്നായി.  സംസ്‌കാര വിവരങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
  ഇംഗ്ലണ്ടിലെ മിഡിൽസ്ബ്രോയ്ക്ക് (Middlesbrough) സമീപമുള്ള ഗ്രാഞ്ച്ടൗണിൽ നടന്ന തീപിടുത്തത്തിൽ നതാലി മക്ഡൊണാൾഡ് (34), ഇവരുടെ ഏഴു വയസ്സുകാരിയായ അനന്തരവൾ വാലന്റീന ഫോസ്റ്റർ എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ 23-കാരനായ ജെയ്ഡൻ റൈറ്റിനെതിരെ (Jaden Wright) പോലീസ് കൊലപാതകക്കുറ്റം ചുമത്തി. ഓഗസ്റ്റ് 26-ന് പുലർച്ചെയാണ് വീടിന് തീപിടിച്ച് ദുരന്തമുണ്ടായത്. രണ്ട് കൊലപാതക കേസുകൾക്ക് പുറമെ, ഗുരുതരമായ പരിക്കേല്പിച്ചതിനും വധശ്രമത്തിനുമുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ജേഡൻ റൈറ്റിനെതിരെ രണ്ട് കൊലപാതക കുറ്റങ്ങളും നിരവധി ഗുരുതരമായ ശാരീരിക ഉപദ്രവ കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്ന് ക്ലീവ്‌ലാൻഡ് പോലീസ് പറഞ്ഞു. കൃത്യമായ വിലാസമില്ലാത്ത റൈറ്റിനെ പിന്നീട് ടീസൈഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. നോർത്തുംബ്രിയ പോലീസിലെ മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥ കാറ്റി സ്മിത്ത് പറഞ്ഞു: "ഇതൊരു ദാരുണമായ സംഭവമാണ്, ഉൾപ്പെട്ട എല്ലാവരുടെയും കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകൾ." "സങ്കീർണ്ണമായ ഈ അന്വേഷണത്തിൽ നാട്ടുകാർ നൽകിയ പിന്തുണയ്ക്കും ക്ഷമയ്ക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു." പ്രതിയെ ടീസൈഡ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് ക്ലീവ്ലാൻഡ് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.  
    യുഎസിലെ കാലിഫോർണിയയിൽ കുട്ടുകാരികളായ യുവതികളെ ക്രൂരമായി കൊലപ്പെടുത്തിയ അനില ബേബി, കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്കടുത്തുള്ള തഴയ്ക്കവയൽ സ്വദേശിയാണ്. അവരുടെ ഭർത്താവ് ജോബിൻ മാത്യു തൊടുപുഴയിലെ പൈങ്ങോട്ടൂർ (മൂവാറ്റുപുഴയിലെ കല്ലൂർക്കാട്) സ്വദേശിയാണ്. ജോലിക്കും ഉന്നത പഠനത്തിനുമായി ഏകദേശം നാല് വർഷം മുമ്പ് ജോബിനും  അമേരിക്കയിലേക്ക് താമസം മാറി. അതിനുമുമ്പ് അവർ ഇന്ത്യയിലെ ബെംഗളൂരുവിൽ ജോലിചെയ്യുകയായിരുന്നു. കാലിഫോർണിയയിൽ മിൽപിറ്റാസിലെ മിൽ ക്രീക്ക് അപ്പാർട്ട്‌മെന്റിൽ തന്നെയാണ് മൂവരും താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് യുവതികൾ തമ്മിലുള്ള സൗഹൃദം ഉടലെടുത്തതെന്നും പറയുന്നു.  അനില വളരെ സൗമ്യമായി പെരുമാറുന്ന സ്വഭാവക്കാരിയാണെന്ന് സമീപമുള്ള മലയാളികൾ പറഞ്ഞു. പ്രത്യേകിച്ച് ഇവർ മൂന്നുപേർ തമ്മിൽ വളരെയടുത്ത സൗഹൃദമായിരുന്നു. സോഫ്റ്റ് വെയർ എൻജിനീയറായ അനിലയുടെ വർക്ക് പെർമിറ്റ് സമീപകാലത്ത് കാൻസലായിരുന്നു. ഇതേത്തുടർന്ന് ജോലിയും നഷ്ടപ്പെട്ടു. അതിനുശേഷമാണ് ഇവർക്കിടയിൽ ആസ്വാരസ്യങ്ങൾ ഉടലെടുക്കാൻ തുടങ്ങിയതെന്ന് പറയുന്നു. എങ്കിലും പള്ളിയിലും മറ്റും വച്ച് ഒരുമിച്ചു കാണുകയും നന്നായി ഇടപഴകുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾക്കുമുമ്പ് നടത്തിയ ഓണാഘോഷത്തിലും  പങ്കെടുത്തു. അതിനുശേഷം മൂന്നുപേരും ഭർത്താക്കന്മാരും ഒരുമിച്ച് സിനിമയ്ക്കും പോയി.  അതിനാൽത്തന്നെ എന്തിനാണ് അനില ഈവിധത്തിൽ പ്രകോപിതയായത് എന്നതിനെക്കുറിച്ച്,  കൊല്ലപ്പെട്ടവരുടെ ഭർത്താക്കന്മാരായ വിജീഷിനും ജേക്കബിനും നന്നായി അറിയാമായിരുന്നു എന്ന് തന്നെയാണ് കരുതുന്നത്. എന്നാൽ ഇവർ മറ്റു കാര്യങ്ങളൊന്നും പുറത്തുപറയാൻ തയ്യാറായിട്ടില്ല.  ഒരു യുവതിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായതായി പോലീസ് അറിയിച്ചു. മറ്റൊരാളുടേത് വ്യാഴാഴ്ച നടത്തും.  അതിനുശേഷം അടുത്തയാഴ്ചയോടെ ആയിരിക്കും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക എന്നാണ് കരുതുന്നത്. അമേരിക്കയിലെ ക്രൂര സംഭവത്തിന്റെ പ്രത്യാഘാതം നാട്ടിലും അലയടിക്കുകയാണ്. വിവരമറിഞ്ഞതിന്റെ ആഘാതത്തിലാണ് നാട്ടിലെ കുടുംബാംഗങ്ങൾക്ക് ഒപ്പം ബന്ധുക്കളും അയൽപക്കക്കാരും.  ഒന്നും വിശ്വസിക്കാൻ പോലും കഴിയാത്ത വിധത്തിൽ ആകെ തകർന്ന അവസ്ഥയിൽ കഴിയുകയാണ് മൂന്നു കുടുംബങ്ങളും അവരുടെ ബന്ധുക്കളും.
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ പാർലമെന്റ് അംഗത്വം (എംപി സ്ഥാനം) രാജിവെച്ചു. 11 വർഷമായി പ്രതിനിധീകരിക്കുന്ന ഹോൾബോൺ ആൻഡ് സെന്റ് പാൻക്രാസ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം പടിയിറങ്ങുന്നത്.  കഴിഞ്ഞ ജൂലൈ അവസാനത്തോടെ പ്രധാനമന്ത്രി പദവി ഒഴിഞ്ഞ അദ്ദേഹത്തിന്റെ ഈ തീരുമാനം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കും. പുതിയൊരാൾക്ക് വഴിമാറിക്കൊടുക്കാൻ ഇതാണ് അനുയോജ്യമായ സമയമെന്ന് 63-കാരനായ സ്റ്റാർമർ വ്യക്തമാക്കി.  ഇനി അന്താരാഷ്ട്ര തലം, പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015-ലാണ് സ്റ്റാർമർ ആദ്യമായി പാർലമെന്റിലെത്തുന്നത്. 2020-ൽ ലേബർ പാർട്ടി നേതാവായ അദ്ദേഹം 2024-ലെ ലാൻഡ്‌സ്ലൈഡ് വിജയത്തിലൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു. പിന്നീട് സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് ആന്റി ബേൺഹാം പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു. സ്റ്റാർമറുടെ രാജിയെത്തുടർന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു.
Latest News
ഇന്ന് കണ്ണെത്താദൂരത്തോളം മണൽപ്പരപ്പുകൾ മാത്രം കാണുന്ന ഈജിപ്തിലെ മരുഭൂമി ഒരുകാലത്ത് തിരമാലകളാൽ നിറഞ്ഞ കടലായിരുന്നോ? പുതിയ ഫോസിൽ കണ്ടെത്തലുകൾ ഈ ചോദ്യത്തിന് കൂടുതൽ ശക്തമായ തെളിവുകളാണ് നൽകുന്നത്. അബു-തർത്തൂർ പീഠഭൂമിയിൽനിന്ന് പുരാതന സ്രാവുകളുടെ പല്ലുകൾ കണ്ടെത്തിയതോടെയാണ് കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് വടക്കൻ ആഫ്രിക്കയുടെ വലിയൊരു ഭാഗം സമ്പന്നമായ സമുദ്ര ആവാസവ്യവസ്ഥയായിരുന്നുവെന്ന നിഗമനം ശക്തമായത്. അബു-തർത്തൂർ പീഠഭൂമിയിലെ ഡുവി ഫോർമേഷനിൽ നടത്തിയ പഠനത്തിലാണ് വിവിധ സ്രാവ് ഇനങ്ങളുടെ ഫോസിൽ പല്ലുകൾ കണ്ടെത്തിയത്. നേരത്തെ തിരിച്ചറിഞ്ഞ രണ്ട് ഇനങ്ങൾക്ക് പുറമെ 14 പുതിയ പല്ലുകളാണ് ഗവേഷകർ കണ്ടെത്തിയത്. ഇവ അഞ്ച് വ്യത്യസ്ത സ്രാവ് ഇനങ്ങളുടേതാണെന്നാണ് വിലയിരുത്തൽ. ഇതോടെ ഈ ഫോസിൽ പാളിയിൽനിന്ന് തിരിച്ചറിഞ്ഞ സ്രാവ് ഇനങ്ങളുടെ എണ്ണം ഏഴായി. പുതുതായി കണ്ടെത്തിയ പല്ലുകൾ വംശനാശം സംഭവിച്ച അഞ്ച് സ്രാവ് ഇനങ്ങളുടേതാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു. ഇതിൽ രണ്ട് ഇനങ്ങളുടെ സാന്നിധ്യം ഈജിപ്തിൽ ആദ്യമായാണ് രേഖപ്പെടുത്തുന്നത്. സൂചിപോലെ നീളമുള്ള പല്ലുകളുള്ള ഈ സ്രാവുകൾ ആഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയവയാകാമെന്നും ഗവേഷകർ പറയുന്നു. ഏകദേശം 145 ദശലക്ഷം മുതൽ 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ഭൂമിയുടെ ഭൂപ്രകൃതിയും കാലാവസ്ഥയും ഇന്നത്തേതിൽനിന്ന് ഏറെ വ്യത്യസ്തമായിരുന്നു. സമുദ്രനിരപ്പ് ഉയർന്നിരുന്നതിനാൽ ഇന്ന് കരപ്രദേശങ്ങളായ വടക്കൻ ആഫ്രിക്കയുടെ വലിയൊരു ഭാഗം അക്കാലത്ത് കടലിനടിയിലായിരുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഇന്ന് വരണ്ട മരുഭൂമിയായി കിടക്കുന്ന അബു-തർത്തൂർ അന്ന് ജീവജാലങ്ങൾ നിറഞ്ഞ ഉഷ്ണമേഖലാ സമുദ്രത്തിന്റെ ഭാഗമായിരുന്നിരിക്കാമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഇതിന് പ്രധാന തെളിവുകളിലൊന്നാണ് ഡുവി ഫോർമേഷനിലെ വിശാലമായ ഫോസ്ഫേറ്റ് നിക്ഷേപങ്ങൾ. സമുദ്രത്തിലെ ജൈവ ഉൽപ്പാദനക്ഷമത ഉയർന്നിരുന്ന സാഹചര്യങ്ങളിലാണ് സാധാരണയായി ഇത്തരം ഫോസ്ഫേറ്റ് നിക്ഷേപങ്ങൾ രൂപപ്പെടുന്നത്. അതിനാൽ ഇവ പുരാതന കടലിന്റെ അവശിഷ്ടങ്ങൾ മാത്രമല്ല, അന്നത്തെ സമുദ്രജീവിതത്തിന്റെ സമ്പന്നതയിലേക്കുള്ള സൂചനകൾ കൂടിയാണ്. പുരാതന സ്രാവുകളുടെ പൂർണ ഫോസിലുകൾ വളരെ അപൂർവമായതിനാൽ അവയെക്കുറിച്ചുള്ള പഠനങ്ങളിൽ പല്ലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പല്ലുകളുടെ ആകൃതി, വലിപ്പം, അരികുകളിലെ ഘടന എന്നിവ പരിശോധിച്ചാണ് സ്രാവ് ഇനങ്ങളെ തിരിച്ചറിയുന്നത്. അബു-തർത്തൂരിൽനിന്ന് കണ്ടെത്തിയ പല്ലുകളിൽ വലിയ വൈവിധ്യമാണ് ഗവേഷകർ കണ്ടെത്തിയത്. ചില പല്ലുകൾ നീളവും നേർത്തതുമായിരുന്നു. മറ്റുചിലത് വീതിയേറിയതും അരികുകളിൽ മൂർച്ചയേറിയ ഘടനകളുള്ളതുമായിരുന്നു. വ്യത്യസ്ത രൂപത്തിലുള്ള പല്ലുകൾ കണ്ടെത്തിയത് ഈ സ്രാവുകൾ വ്യത്യസ്ത ഭക്ഷണരീതികളും ആവാസകേന്ദ്രങ്ങളും പിന്തുടർന്നിരുന്നിരിക്കാമെന്ന സൂചന നൽകുന്നു. പുരാതന സമുദ്രത്തിലെ സമൃദ്ധമായ ജീവജാലങ്ങൾക്ക് പിന്നിൽ ‘അപ്‌വെല്ലിംഗ്’ എന്ന സമുദ്രപ്രതിഭാസത്തിനും പങ്കുണ്ടായിരുന്നിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം. സമുദ്രത്തിന്റെ ആഴങ്ങളിൽനിന്നുള്ള പോഷകസമൃദ്ധമായ ജലം മുകളിലേക്ക് ഉയരുന്ന പ്രതിഭാസമാണ് അപ്‌വെല്ലിംഗ്. ഇതുവഴി ഫോസ്ഫറസ് ഉൾപ്പെടെയുള്ള പോഷകങ്ങൾ സൂര്യപ്രകാശം ലഭിക്കുന്ന ഉപരിതല ജലത്തിലേക്ക് എത്തും. ഇത് പ്ലാങ്ക്ടണുകളുടെ വളർച്ച വർധിപ്പിക്കുകയും അവയെ ആശ്രയിക്കുന്ന മത്സ്യങ്ങളുടെയും മറ്റ് സമുദ്രജീവികളുടെയും എണ്ണം ഉയർത്തുകയും ചെയ്യും. ഇതോടെ മത്സ്യങ്ങളെയും മറ്റ് ജീവികളെയും ഭക്ഷിക്കുന്ന സ്രാവുകളും വലിയ വേട്ടക്കാരും ഉൾപ്പെടുന്ന സമ്പന്നമായ ഭക്ഷ്യശൃംഖല രൂപപ്പെട്ടിരിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. എന്നാൽ കണ്ടെത്തിയ ഏഴ് സ്രാവ് ഇനങ്ങളും ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നുവെന്ന് ഈ കണ്ടെത്തൽ തെളിയിക്കുന്നില്ല. പ്രദേശത്ത് അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയ തോത് വളരെ കുറവായിരുന്നതിനാൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന സ്രാവുകളുടെ പല്ലുകൾ ഒരേ ഫോസ്ഫേറ്റ് പാളിയിൽ ശേഖരിക്കപ്പെട്ടിരിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. അതുകൊണ്ട് തന്നെ ഈ സ്രാവുകൾ ഒരേ സമയത്ത് ഒരേ സ്ഥലത്ത് ജീവിച്ചിരുന്നുവെന്നോ ഒരുമിച്ച് മരിച്ചുവെന്നോ നിഗമനം ചെയ്യാനാകില്ല. എങ്കിലും ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ വടക്കൻ ആഫ്രിക്കയുടെ തീരപ്രദേശങ്ങൾ സമ്പന്നമായ സമുദ്ര ആവാസവ്യവസ്ഥകളായിരുന്നുവെന്നതിന് പുതിയ കണ്ടെത്തൽ ശക്തമായ തെളിവ് നൽകുന്നു. മൊറോക്കോ, സിറിയ തുടങ്ങിയ പ്രദേശങ്ങളിലെ ഫോസ്ഫേറ്റ് നിക്ഷേപങ്ങളിൽനിന്നും നിരവധി സ്രാവ് ഇനങ്ങളുടെ ഫോസിലുകൾ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. കെയ്റോ സർവകലാശാലയിലെ പാലിയന്റോളജിസ്റ്റ് താരിഖ് യാസിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റെ കണ്ടെത്തലുകൾ ‘ക്രിറ്റേഷ്യസ് റിസേർച്ച് ‘ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ഇന്ന് ജീവൻ വിരളമായി മാത്രം കാണുന്ന മരുഭൂമിയുടെ അടിയിൽ ഒരുകാലത്ത് തിരമാലകളും സ്രാവുകളും നിറഞ്ഞ ഒരു ലോകം നിലനിന്നിരുന്നുവെന്ന ചിന്ത തന്നെ അതിശയിപ്പിക്കുന്നതാണ്. മണലിനടിയിൽ ഒളിഞ്ഞിരിക്കുന്ന ഓരോ ഫോസിലും ഭൂമിയുടെ ഭൂതകാലത്തെക്കുറിച്ചുള്ള പുതിയൊരു അധ്യായമാണ് തുറക്കുന്നത്.
ASSOCIATION
ഡബ്ലിന്‍: പ്രവാസത്തിന്റെ അതിരുകള്‍ മായ്ച്ച്, നാടിന്റെ സാംസ്‌കാരിക പൈതൃകവും ഗൃഹാതുരത്വവും പുനഃസൃഷ്ടിച്ച് മലയാളിസ് ഇന്‍ സിറ്റി വെസ്റ്റ് സംഘടിപ്പിച്ച 'അത്തപ്പൂവും നുള്ളി...' ഓണാഘോഷം വിസ്മയക്കാഴ്ചയായി. ഓഗസ്റ്റ് 29-ന് ഡബ്ലിനിലെ പെരിസ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറിയ ആഘോഷം, പതിവ് ഓണാഘോഷങ്ങളുടെ ചട്ടക്കൂട് പൊളിച്ച് ഒരു നാട്ടുത്സവത്തിന്റെ ആവേശമാണ് അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിന് സമ്മാനിച്ചത്. കേരളത്തിന്റെ ഉത്സവപ്പറമ്പുകളെയും പൂരപ്പറമ്പുകളെയും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ മുഖ്യ ആകര്‍ഷണം. പ്രവേശന കവാടത്തില്‍ ചുണ്ടന്‍ വള്ളം, പടര്‍ന്നു പന്തലിച്ച ആല്‍മരവും ആല്‍ത്തറയും, പ്രൗഢിയോടെ വാനിലുയര്‍ന്നു നില്‍ക്കുന്ന സ്വര്‍ണ്ണക്കൊടിമരവും, കൊത്തുപണികളുടെ ഭംഗിയാര്‍ന്ന കല്‍വിളക്കും, തുളസിത്തറയും കലാകാരന്മാരുടെ കരവിരുതില്‍ തനിമ ചോരാതെ വേദിയില്‍ പുനര്‍ജനിച്ചപ്പോള്‍ കാണികള്‍ക്ക് അതൊരു നവ്യാനുഭവമായി മാറി. ഇതിനു പുറമെ പ്രധാന വേദിയിലാകട്ടെ, തൃശൂര്‍ പൂരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന രീതിയില്‍ നെറ്റിപ്പട്ടവും മുത്തുക്കുടകളും അണിഞ്ഞുനില്‍ക്കുന്ന ഗജവീരന്മാരുടെ ഗംഭീര പശ്ചാത്തലമാണ് ഒരുക്കിയിരുന്നത്. രാവിലെ പൂക്കളമൊരുക്കലോടെ ആരംഭിച്ച ആഘോഷത്തില്‍ തിരുവാതിരയും ഓണപ്പാട്ടുകളും വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കെടുത്ത പരിപാടികള്‍ ആഘോഷത്തിന് നിറവും ആവേശവും പകര്‍ന്നു. ഓണസദ്യ മലയാളിയുടെ രുചിപ്പെരുമയും കൂട്ടായ്മയുടെ മാധുര്യവും ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചു. തുടര്‍ന്ന് ഓണക്കളികളും മറ്റു വിനോദപരിപാടികളും ആഘോഷത്തെ കൂടുതല്‍ സജീവമാക്കി. ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് വൈകുന്നേരം അരങ്ങേറിയ ഡിജെ പ്രോഗ്രാം സദസ്സിനെയാകെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. അയര്‍ലന്‍ഡിലെ ശ്രദ്ധേയനായ യുവ ഡിജെ പ്രതിഭ ഡിജെ എ വണ്‍ (അച്ചൂസ് - DJ A1) നയിച്ച തകര്‍പ്പന്‍ സംഗീതവിരുന്ന് സദസ്സിനെയാകെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.  കേരളത്തില്‍നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ കഴിയുമ്പോഴും സ്വന്തം നാടിന്റെ സംസ്‌കാരവും പാരമ്പര്യവും അടുത്ത തലമുറയിലേക്ക് കൈമാറണമെന്ന 'MIC'ന്റെ കൂട്ടായ ശ്രമത്തിന്റെ നേര്‍ക്കാഴ്ചയായി ഇത്തവണത്തെ ആഘോഷം.  പൂരപ്പൊലിമയും ഗ്രാമീണവിശുദ്ധിയും ഒരൊറ്റ വേദിയില്‍ സംഗമിച്ചപ്പോള്‍, പെരിസ്ടൗണില്‍ പിറന്നത് കേവലമൊരു ഓണാഘോഷമായിരുന്നില്ല...പ്രവാസമണ്ണില്‍ പുനര്‍ജനിച്ച ഒരു കൊച്ചു കേരളം തന്നെയായിരുന്നു. അതിരുകള്‍ക്കപ്പുറം മലയാളികളെ ഒന്നാകെ ചേര്‍ത്തുവെക്കുന്ന സ്‌നേഹത്തിന്റെയും ഒരുമയുടെയും അടയാളമായി 'MIC' ഓണാഘോഷം മാറുമ്പോള്‍, പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും മായാതെ സൂക്ഷിക്കാന്‍ ഒരുപിടി സുന്ദരമായ ഓര്‍മ്മകളാണ് ഈ കൂട്ടായ്മ ഡബ്ലിനിലെ ഓരോ മലയാളി മനസ്സിലേക്കും സമ്മാനിച്ചത്.
കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും സൗഹൃദവും ഒത്തുചേര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ വീണ്ടും ഓണാഘോഷത്തിന്റെ വര്‍ണപ്പകിട്ടൊരുക്കുകയാണ് ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍. യുകെയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ എല്‍മയുടെ 18-ാമത് ഓണാഘോഷം ''ഓണം പൊന്നോണം'' എന്ന പേരില്‍ സെപ്റ്റംബര്‍ 19ന് വിപുലമായ പരിപാടികളോടെ നടക്കും. ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 19, ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അത്തപ്പൂക്കള മത്സരത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് വടംവലി ഉള്‍പ്പെടെയുള്ള വിവിധ കായിക മത്സരങ്ങളും കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന വിഭവസമൃദ്ധമായ കേരളീയ ഓണസദ്യ ആഘോഷത്തിന് കേരളത്തിന്റെ തനിമ പകരും. സദ്യയ്ക്ക് ശേഷം അരങ്ങേറുന്ന ആവേശകരമായ ചെണ്ടമേളവും ആഘോഷത്തിന് മാറ്റുകൂട്ടും. തുടര്‍ന്ന് ''ഓണം പൊന്നോണം'' എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക സ്റ്റേജ് ഷോ അരങ്ങേറും. പ്രശസ്ത സിനിമാതാരങ്ങളും ഹാസ്യകലാകാരന്മാരുമായ ബിനു അടിമാലിയും തങ്കച്ചന്‍ വിതുരയും അണിനിരക്കുന്ന ഹാസ്യ പരിപാടിയാണ് സ്റ്റേജ് ഷോയുടെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം സിനിമാറ്റിക് ഡാന്‍സും എല്‍മയിലെ പ്രതിഭാധനരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാ-സാംസ്‌കാരിക പരിപാടികളും വേദിയിലെത്തും. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് ശേഷം ഡിജെയുടെ അകമ്പടിയോടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കുടുംബസമേതം പങ്കെടുത്ത് ആസ്വദിക്കാവുന്ന രീതിയിലാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നതെന്ന് എല്‍മ ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിന്റെ തനിമയും ഓണത്തിന്റെ ഐക്യസന്ദേശവും ലണ്ടനിലെ മലയാളി സമൂഹത്തിലേക്ക് പകരുന്ന ഈ ആഘോഷത്തില്‍ എല്ലാവരും കുടുംബസമേതം പങ്കെടുത്ത് ''ഓണം പൊന്നോണം'' വന്‍ വിജയമാക്കണമെന്ന് എല്‍മ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
വര്‍ഷത്തില്‍ ഒരു ഓണാഘോഷം ഭംഗിയായി നടത്താന്‍ അസോസിയേഷനുകള്‍ തത്രപ്പെടുന്ന സാഹചര്യത്തില്‍, വടംവലിയും പൂക്കളവും തിരുവാതിരകളിയും ചെണ്ടമേളവും പുലിക്കളിയും മറ്റു ഓണക്കളികളും കലാ സാംസ്‌കാരിക പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഒക്കെ ഉള്‍പ്പെടുന്ന നാല് ഓണാഘാഷങ്ങള്‍ ആണ് ഈ ഓണക്കാലത്ത് റോബി മേക്കരയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജിഎംഎ ഒരുക്കിയിരിക്കുന്നത്. നാനൂറിലധികം കുടുംബങ്ങള്‍ അംഗമായിട്ടുള്ള, യുകെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തന മികവിലും നവീന ആശയങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലും എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടാകാറുണ്ട്. 2002ല്‍ സ്ഥാപിതമായ അസോസിയേഷന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായിട്ടു കൂടിയാണ്, ഗ്ലോസ്റ്റര്‍ഷെയര്‍ കൗണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള അംഗങ്ങളെ പ്രാദേശിക അടിസ്ഥാനത്തില്‍ നാല് യൂണിറ്റുകളായി തിരിച്ചു അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം മുതല്‍ വിപുലമാക്കിയിരിക്കുന്നത്. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലേക്കും ഫലപ്രദമായി എത്തുന്നതിനു യുകെയില്‍ ഇത് വരെ ആരും പരീക്ഷിക്കാത്ത ഈ പ്രവര്‍ത്തന രീതി സഹായകമായിരിക്കുന്നു. അസോസിയേഷന്റെ പൊതുവായ ഭരണസമിതിയുടെ കീഴില്‍ അതേ ഘടനയില്‍ തന്നെയുള്ള നാല് സ്വതന്ത്ര ഭരണസമിതികള്‍ ആണ് അസോസിയേഷന്റെ അനുദിന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്തി വരുന്നത്. നിലവില്‍ ഓണം, ക്രിസ്തുമസ്, ഈസ്റ്റര്‍, സമ്മര്‍ ബാര്‍ബിക്യു, മാസം തോറുമുള്ള കുടുംബ സംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ യൂണിറ്റ് തലങ്ങളിലും, ജനപങ്കാളിത്തം ഏറെ ആവശ്യമുള്ള കലോത്സവം, സ്‌പോര്‍ട്‌സ് പരിപാടികള്‍, ചാരിറ്റി ഇവന്റസ്, തദ്ദേശീയ കാര്‍ണിവലുകള്‍, മേളകള്‍ തുടങ്ങിയവ ജിഎംഎയുടെ കേന്ദ്ര കമ്മിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലും ആയിരിക്കും സംഘടിപ്പിക്കുക. അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള റോബി മേക്കര പ്രസിഡണ്ടായുള്ള ആറംഗ സമിതിയാണ് ജി എം എ യുടെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്ളത്. ഷാരോണ്‍ തോമസ് (സെക്രട്ടറി), അജീഷ് വാസുദേവന്‍ (ട്രഷറര്‍), മാര്‍ട്ടിന്‍ ജോസ് (വൈസ് പ്രസിഡന്റ്), ഷാജി ജോസഫ് (ജോയിന്റ് സെക്രട്ടറി), അനീഷ് ചാണ്ടി (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് റോബി മേക്കരക്കൊപ്പം ഈ നാല് യൂണിറ്റ് കമ്മിറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആയിരത്തി അഞ്ഞൂറിലധികം വരുന്ന അംഗങ്ങള്‍ക്കെല്ലാം ഒരു പോലെ വിഭവ സമൃദ്ധമായ ഓണസദ്യ ആസ്വദിക്കുന്നതിനും വിവിധ കലാ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിനും വേണ്ടി ഓരോ യൂണിറ്റുകളും വിവിധ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ ആണ് ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ള ജി എം എ ഗ്ലോസ്റ്റര്‍ യൂണിറ്റിന്റെ കമ്മിറ്റിയെ നയിക്കുന്നത് സതീഷ് വി ജോയ് (പ്രസിഡന്റ്), മോന്‍സി വര്‍ഗീസ് (സെക്രട്ടറി), കുര്യന്‍ വര്‍ഗീസ് (ട്രഷറര്‍), ജോളി ആല്‍വിന്‍ (വൈസ് പ്രസിഡന്റ്), രമ്യ മനോജ് (ജോയിന്റ് സെക്രട്ടറി), ജിനീഷ് കാച്ചപ്പിള്ളി (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ ആണ്. സെപ്റ്റംബര്‍ 19 ശനിയാഴ്ച പെയിന്‍സ് വിക്ക് സെന്ററില്‍ ആണ് ജി എം എ യൂണിറ്റ് ഓണാഘോഷം അരങ്ങേറുക. വര്‍ഷങ്ങളായി കുട്ടികളുടെ കുഞ്ഞോണവും മുതിര്‍ന്നവരുടെ ഓണവും ഒക്കെ പ്രത്യേകം പ്രത്യേകം ആഘോഷിക്കുന്ന ജിഎംഎ ചെല്‍റ്റനം യൂണിറ്റിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 20നു ഷര്‍ഡിങ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ജിഎംഎ ചെല്‍റ്റനം യൂണിറ്റ് പ്രസിഡന്റ് ജെയ്സണ്‍ വര്‍ഗീസ്, സെക്രട്ടറി സുബിന്‍ ടോമി, ട്രഷറര്‍ സന്തോഷ് ലൂക്കോസ്, വൈസ് പ്രസിഡന്റ് നിതിന്‍ പോള്‍, ജോയിന്റ് സെക്രട്ടറി ഷോണ്‍ ജോ, ജോയിന്റ് ട്രെഷറര്‍ മെജോ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറും. പൊന്നോണത്തിനു തൊട്ടു മുന്‍പ് തന്നെ ഓഗസ്റ്റ് 23നു വിജയകരമായി ഓണാഘോഷം സംഘടിപ്പിച്ച ജിഎംഎ ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റിന്റെ ഭാരവാഹികള്‍ എല്ലാവരും സ്ത്രീജനങ്ങള്‍ ആണ്. അംബി കൃഷ്ണ (പ്രസിഡന്റ്), റീമ ഡെലീഷ് (സെക്രട്ടറി), രേഷ്മ വത്സന്‍ (ട്രഷറര്‍), വൃന്ദ വൈകാശ് (വൈസ് പ്രസിഡന്റ്) മീര വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി) സൂസന്‍ (ജോയിന്റ് ട്രഷറര്‍) എന്നീ നാരീ മണികളുടെ നേതൃത്വത്തില്‍ ആണ് ജി എം എ ഫോറസ്‌ററ് ഓഫ് ഡീന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. യൂണിറ്റുകളില്‍ ഏറ്റവും ഒടുവില്‍ രൂപം കൊണ്ട ജിഎംഎ ലോങ്ലെവന്‍സ് യൂണിറ്റ് കഴിഞ്ഞ ഞായറാഴ്ച, ഓഗസ്റ്റ് 23 നു നടത്തിയ സമ്മര്‍ ബാര്‍ബിക്യു ജന പങ്കാളിത്തം കൊണ്ടും വ്യത്യസ്ത പരിപാടികളും കൊണ്ട് ശ്രദ്ധേയമായിരുന്നു. ടിജു തോമസ് (പ്രസിഡന്റ്) റ്റോബി ജോണ്‍ (സെക്രട്ടറി), ജെയിംസ് മംഗലത്ത് (ട്രഷറര്‍) ജിനേഷ് മാത്യു (വൈസ് പ്രസിഡന്റ്), ജില്‍സ് പോള്‍ (ജോയിന്റ് സെക്രട്ടറി), ജോമോന്‍ ജോര്‍ജ് (ജോയിന്റ് ട്രഷറര്‍) എന്നിവരുടെ മേല്‍നോട്ടത്തില്‍ സെപ്റ്റംബര്‍ 13നു ജിഎംഎ ലോങ്ലെവന്‍സ് യൂണിറ്റ് ഓണാഘോഷം മെയിസ്മോര്‍ വില്ലേജ് ഹാളില്‍ വച്ച് നടത്തുന്നതായിരിക്കും . ഗ്ലോസ്റ്റര്‍ ഷയര്‍ മലയാളി അസോസിയേഷന്റെ നാല് യൂണിറ്റുകളും ഒന്നിച്ചു നടത്തുന്ന മെഗാ ഇവന്റ് ആയ ജി എം എ സ്‌പോര്‍ട്‌സ് ഡേ & ഫുഡ് കാര്‍ണിവല്‍, ഡൗട്ടി സ്‌പോര്‍ട്‌സ് & സോഷ്യല്‍ ക്ലബ് മൈതാനത്ത് സെപ്തംബര്‍ അഞ്ചിന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ നടത്തപ്പെടും. വിപുലമായ രീതിയില്‍ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഓള്‍ യുകെ വടംവലി മത്സരം, കിഡ്സ്, കപ്പിള്‍സ്, മിസ് & മിസ്സിസ് ബ്യൂട്ടി പേജന്റ്‌സ് ഉള്‍പ്പടെ അനേകം പരിപാടികള്‍ അസോസിയേഷന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. സ്ഥാപിതമായ കാലം മുതല്‍ എല്ലാ വര്‍ഷവും ചാരിറ്റി സെക്ടറിലും സജീവമായ ജിഎംഎ കേരളത്തിലെ 14 ജില്ലാ തല ആശുപത്രികളിലും വാര്‍ഷിക സഹായധന വിതരണത്തോടനുബന്ധിച്ച് ശ്രദ്ധേയമായ സഹായങ്ങള്‍ എത്തിച്ചിട്ടുണ്ട്. പ്രളയകാലത്ത് പുറത്തു നിന്നുള്ള ധന സമാഹരണം ഒന്നും ഇല്ലാതെ തന്നെ, അംഗങ്ങളുടെ മാത്രം സഹകരണത്തോടെ അഞ്ച് പാവപ്പെട്ടവര്‍ക്ക് നേരിട്ട് വീട് നിര്‍മ്മിച്ച നല്‍കി പ്രവാസി കൂട്ടായ്മകള്‍ക്കെല്ലാം ഒരു ഉത്തമ മാതൃക കൂടി ആയ ഒരു കൂട്ടായ്മ ആണ് ഗ്ലോസ്റ്റര്‍ ഷയര്‍ മലയാളി അസോസിയേഷന്‍. കേരളത്തിന്റെ തനതായ സംസ്‌കാരവും പാരമ്പര്യവും ഉയര്‍ത്തിപിടിച്ചുകൊണ്ട്, ഗ്ലോസ്റ്റര്‍ഷയര്‍ കൗണ്ടിയിലെ മുഴുവന്‍ മലയാളികളെയും ഒരുമിപ്പിച്ച്, കൗണ്ടിയിലെ വിവിധ സ്ഥലങ്ങളിലായി അരങ്ങേറുന്ന ഓണാഘോഷങ്ങള്‍ തികച്ചും വ്യത്യസ്തവും അവിസ്മരണീയവുമായിരിക്കുമെന്നും ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷനിലെ അംഗത്വം ഒരു അഭിമാനമായി കാണുന്ന ഗ്ലോസ്റ്റര്‍ഷയര്‍ കൗണ്ടിയില്‍ താമസിക്കുന്ന എല്ലാ മലയാളികളെയും ജിഎംയുടെ എല്ലാ കലാ സാംസ്‌കാരിക പരിപാടികളിലേക്കും ജിഎംഎ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് റോബി മേക്കര ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
മെയ്ഡ്‌സ്റ്റോൺ: മലയാളി പ്രേക്ഷകർക്ക് ആവേശമുണർത്തി നടൻ ദിലീപും സംവിധായകൻ നാദിർഷായും അണിനിരക്കുന്ന ‘ദിലീപ് & നാദിർഷാ ഷോ @ UK-2K26’ സെപ്റ്റംബർ 4ന് മെയ്ഡ്‌സ്റ്റോണിൽ അരങ്ങേറും. മെയ്ഡ്‌സ്റ്റോൺ ലെഷർ സെന്റർ, മോട്ട് പാർക്ക്, മെയ്ഡ്‌സ്റ്റോൺ, കെന്റ് (ME15 7RN) വേദിയാകുന്ന പരിപാടി വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ നടക്കും. ദിലീപിനൊപ്പം നാദിർഷാ, റഹ്മാൻ/ബിജേഷ് ചെളാരി (മിമിക്രി), രഞ്ജിനി ജോസ്, സമദ് സുലൈമാൻ, ഡയാന ഹമീദ്, അശ്വന്ത് അനിൽകുമാർ (മിമിക്രി), സം ബത്ത് (സ്പെഷ്യൽ ആക്ട്), റോക്സൺ, ജിൻസോ, സുനിൽ മുണ്ടക്കയം തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും. ജോജോ മാത്യുവിന്റെ ലൈവ് ഓർക്കസ്ട്രയും ഡ്രീം ഡാൻസേഴ്സ് ടീം UKയും പരിപാടിക്ക് മാറ്റുകൂട്ടും. നാദിർഷായാണ് ഷോ ഡയറക്ടർ. യുകെയിലെ മലയാളി സമൂഹത്തിന് സംഗീതവും മിമിക്രിയും നൃത്തവും കോർത്തിണക്കിയ ഒരു വ്യത്യസ്ത വിനോദാനുഭവം സമ്മാനിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വേദി: Maidstone Leisure Centre, Mote Park, Maidstone, Kent, ME15 7RN തീയതി: സെപ്റ്റംബർ 4, 2026 (വെള്ളി) സമയം: വൈകിട്ട് 5 മുതൽ രാത്രി 10 വരെ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് പോസ്റ്ററിൽ നൽകിയിരിക്കുന്ന ബന്ധപ്പെടാനുള്ള നമ്പറുകളിൽ സംഘാടകരെ സമീപിക്കാവുന്നതാണ്.
SPIRITUAL
എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റ് ഹാമില്‍ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് മഹാ ജയന്തി ആഘോഷം പുതുമ നിറഞ്ഞതായിരുന്നു ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലും ജനപങ്കാളിത്തത്തോടെയും വന്‍ വിജയമായി. യൂണിറ്റ് നമ്പര്‍ 4 അരുവിപ്പുറം കുടുംബയോഗം ആതിഥേയത്വം വഹിച്ച ആഘോഷത്തില്‍ യുകെയുടെ വിവിധ വിദൂര ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും ശ്രീനാരായണീയരും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. പ്രസിഡന്റ് രജനി ഷിബു പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. അരുവിപ്പുറം കുടുംബയോഗം സെക്രട്ടറി കൂടിയായ ജയന്തി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാം സാഗര്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ദീപു ശാന്തിയുടെ കാര്‍മികത്വത്തില്‍ ഗുരുപൂജ നടന്നു. ഗുരുപൂജയെ തുടര്‍ന്ന് ജയന്തി സാംസ്‌കാരിക ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വര്‍ണ്ണാഭമായി നടന്നു. പ്രശാന്ത സുന്ദരമായ അന്തരീക്ഷത്ത്‌തെയും തദ്ദേശവാസികളെയും അലോരസപ്പെടുത്താതെ പീതപതാകകള്‍ കൈകളിലേന്തി ഗുരുസ്തവം ചൊല്ലി നടന്ന ഘോഷയാത്ര മാതൃകയായി. ഘോഷയാത്രക്കുശേഷം നടന്ന വിഭവ സമൃദ്ധമായ ജയന്തി സദ്യയില്‍ നിരവധി പേര്‍ പങ്കെടുത്തു. കുട്ടികള്‍ക്കായി ക്വിസ് മത്സരം ഉള്‍പ്പെടെയുള്ള വിജ്ഞാനപ്രദമായ പരിപാടികള്‍, ഗുരുദേവ കൃതികളുടെ പാരായണം, പ്രസംഗ മത്സരം എന്നിവയും നടന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചു. ശ്രീനാരായണ കലോത്സവത്തിന് തുടക്കമായി ജയന്തി ആഘോഷത്തോടനുബന്ധിച്ച് ശ്രീനാരായണ കലോത്സവത്തിനും തുടക്കമായി. ഗുരുദേവന്റെ ദര്‍ശനങ്ങളും കൃതികളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികളിലെ വിജ്ഞാനപരവും സര്‍ഗാത്മകവും കലാപരവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കലോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ശ്രീനാരായണ കലോത്സവം സംഘടിപ്പിക്കുമെന്നും, അതിന്റെ തുടക്കമാണ് ഇത്തവണത്തെ പരിപാടികളിലൂടെ കുറിച്ചിരിക്കുന്നതെന്നും പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. കള്‍ച്ചറല്‍ സെക്രട്ടറി ജയപ്രകാശ് ഉള്ളൂര്‍ അറിയിച്ചു. സര്‍വമത സാംസ്‌കാരിക സമ്മേളനം ''ശ്രീനാരായണ ദര്‍ശനങ്ങളുടെ കാലിക പ്രസക്തി പ്രവാസജീവിതത്തില്‍'' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സര്‍വമത സാംസ്‌കാരിക സമ്മേളനം ജയന്തി ആഘോഷത്തിലെ പ്രധാന ആകര്‍ഷണമായി. പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. വൈസ് പ്രസിഡന്റ് ശ്രീകാന്ത് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ സെക്രട്ടറി ജയപ്രകാശ് ഉള്ളൂര്‍ സ്വാഗതം പറഞ്ഞു. പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. പ്രസിഡന്റ് രജനി ഷിബു സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. ജനറല്‍ സെക്രട്ടറി സുധാകരന്‍ പാലാ വിഷയാവതരണം നടത്തി. ‌തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സോഷ്യല്‍ ആക്ടിവിസ്റ്റും ഹ്യൂമാനിറ്റേറിയനുമായ ടോണി ചെറിയാന്‍, കൈരളി യു.കെ. സെക്രട്ടറി അനസ് സലാം, ശ്രീനാരായണ ഗുരു മിഷന്‍ യു.കെ. കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ ഗംഗാധരന്‍ ,പ്രവാസി എസ് എന്‍ ഡി പി യോഗം യുകെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ലെനിന്‍ കുമാര്‍ പുനലൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു . പ്രവാസജീവിതത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ക്കുള്ള പ്രസക്തിയും ഗുരുസന്ദേശം പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ പുതിയ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. ജയന്തി ആഘോഷത്തിന്റെ ഭാഗമായി പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ പുതിയ വെബ്‌സൈറ്റ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഗുരുദീപം കുടുംബയോഗം, ബ്രിസ്റ്റോള്‍ സെക്രട്ടറി കൂടിയായ മിഥുന്‍ രാജന്‍ .പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ വെബ്‌സൈറ്റ് സ്‌പെഷ്യല്‍ കോര്‍ഡിനേറ്റര്‍ കൂടിയാണ്. മിഥുന്‍ രാജനാണ് പുതിയ വെബ്‌സൈറ്റ് ലോഞ്ച് നിര്‍വഹിച്ചത്. ഇനി മുതല്‍ പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യില്‍ അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ്‌സൈറ്റ് മുഖേന നേരിട്ട് അംഗത്വത്തിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍, പരിപാടികള്‍, അംഗത്വവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും പുതിയ വെബ്‌സൈറ്റ് സഹായകരമാകും. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ആധുനികവും സുതാര്യവുമായ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പുതിയ വെബ്‌സൈറ്റ് ലോഞ്ച് ശ്രദ്ധേയമായ ചുവടുവയ്പ്പായി. തുടര്‍ന്ന് വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം, വിവിധ കലാപരിപാടികള്‍, നറുക്കെടുപ്പ്, ലേലം എന്നിവയും നടന്നു. ജയന്തി ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച സംഘാടക സമിതി അംഗങ്ങളെയും വിവിധ കുടുംബയോഗങ്ങളെയും ഭാരവാഹികള്‍ അഭിനന്ദിച്ചു. ആതിഥേയരായ യൂണിറ്റ് നമ്പര്‍ 4 - അരുവിപ്പുറം കുടുംബയോഗത്തിന്റെ നേതൃത്വവും സംഘാടന മികവും പരിപാടിയുടെ വിജയത്തില്‍ നിര്‍ണായകമായി. പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. എച്ച്ആര്‍ സെക്രട്ടറി അനുമോള്‍ രവി കൃതജ്ഞത രേഖപ്പെടുത്തി. ഗുരുദേവന്റെ  മഹത്തായ ദര്‍ശന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ജയന്തി ആഘോഷം എല്ലാത്തരത്തിലും മാതൃകയായി. സംഘടനയുടെ സമാരംഭം മുതല്‍ ചതയ ദിനത്തില്‍ തന്നെ ശ്രീനാരായണ ജയന്തിയാഘോഷം നടത്തുന്നത് യുകെയിലെ ശ്രീനാരായണീയ സമൂഹത്തിന് മാതൃകയായിരുന്നു. മാനവിക ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായ പ്രതിഫലനമായി മാറി മത ജാതി സ്പര്‍ദ്ധ മുതല്‍ യുദ്ധം വരെയുള്ള സാമൂഹ്യ തിന്മകളുടെ മേല്‍ വിജയിക്കേണ്ടതിന്റെ അനിവാര്യത അടിവരയിട്ടു പറയുന്ന ഗുരുദര്‍ശനം മറ്റെല്ലാ ദര്‍ശനങ്ങള്‍ക്കും അപ്പുറമാണെന്നും ലോകത്തെ അറിയിക്കേണ്ടതിന്റെ ഉത്തരവാദത്വം ഓരോ ശ്രീനാരായണീയനുമുണ്ടെന്നും പ്രവാസ ജീവിതത്തില്‍ ആ ചുമതല ഏറെ വലുതാണെന്നും അതാണ് പ്രവാസി എസ് എന്‍ ഡി പി യോഗം യുകെ ചെയ്യുവാന്‍ ശ്രമിക്കുന്നതെന്നും ഓരോ ജയന്തിയാഘോഷവും ഓര്‍മ്മപ്പെടുത്തുന്നതായി ഭാരവാഹികളും ജയന്തിയാഘോഷ കമ്മറ്റി ചെയര്‍മാന്‍ റാം സാഗറും ജനറല്‍ കണ്‍വീനര്‍ സുനില്‍ കാലടിയും (ദേവസ്വം സെക്രട്ടറി) ആഘോഷ കമ്മിറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സൗമ്യ അനീഷും അറിയിച്ചു.
ബിര്‍മിംഗ്ഹാം: ആരോഗ്യരംഗത്ത് നിസ്വാര്‍ത്ഥ സേവനത്തിലൂടെയും അസാധാരണമായ പ്രതിബദ്ധതയിലൂടെയും സമൂഹത്തിന് മാതൃകയാകുന്ന നഴ്‌സുമാരെ ആദരിക്കുന്ന നാഷണല്‍ നഴ്‌സസ് എക്‌സലന്‍സ് അവാര്‍ഡ് ഡിസംബര്‍ 12-ന് കവന്‍ട്രിയില്‍ സമ്മാനിക്കും. ബിര്‍മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ''നുഹ്‌റോ'' എക്യുമെനിക്കല്‍ കരോള്‍ മത്സരത്തിന്റെ ഭാഗമായി നടക്കുന്ന പ്രത്യേക ചടങ്ങിലാണ് പുരസ്‌കാര വിതരണം. കവന്‍ട്രിയിലെ വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരും നഴ്‌സിംഗ് മേഖലയിലെ പ്രമുഖരും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രോഗി പരിചരണരംഗത്ത് അതുല്യമായ സേവനമനോഭാവം പ്രകടിപ്പിക്കുകയും, സമൂഹത്തിന്റെ ക്ഷേമത്തിനായി ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന നഴ്‌സുമാരെ കണ്ടെത്തി ആദരിക്കുക എന്നതാണ് ഈ പുരസ്‌കാരത്തിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യരംഗത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരുടെ അര്‍പ്പണബോധവും കരുണയും സേവനസന്നദ്ധതയും സമൂഹത്തിന് മുന്നില്‍ കൂടുതല്‍ പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാട്ടാനും ഈ അവാര്‍ഡ് ലക്ഷ്യമിടുന്നു. നിരവധി വെല്ലുവിളികള്‍ക്കിടയിലും രോഗികളുടെ ആരോഗ്യവും സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തി അക്ഷീണം പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരുടെ ആത്മസമര്‍പ്പണത്തിനുള്ള സമൂഹത്തിന്റെ ആദരവും അംഗീകാരവുമായിരിക്കും നാഷണല്‍ നഴ്‌സസ് എക്‌സലന്‍സ് അവാര്‍ഡ് എന്ന് സംഘാടകര്‍ വ്യക്തമാക്കി. നോമിനേഷന്‍ നവംബര്‍ 1 വരെ നാഷണല്‍ നഴ്‌സസ് എക്‌സലന്‍സ് അവാര്‍ഡിനുള്ള നോമിനേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 1 ആണ്. അപേക്ഷാ ഫോം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ക്കായി ഇതിനോടൊപ്പം നല്‍കിയിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്. r – Nomination Form] https://forms.gle/1Rq4Y7yBeDLaHg558
യൂറോപ്പിലെ ക്‌നാനായ സുറിയാനി മക്കളുടെ കൂട്ടായ്മയായ യൂറോപ്യന്‍ ക്‌നാനായ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യൂറോപ്യന്‍ ക്‌നാനായ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ പത്തിന് ശനിയാഴ്ച കവന്‍ട്രിയില്‍ വെച്ച് നടത്തപ്പെടുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും മേഖലകളിലുമായി കഴിയുന്ന ക്‌നാനായ മക്കളെ കായികവേദിയിലൂടെ ഒരുമിപ്പിക്കുകയും, പരസ്പര സ്‌നേഹവും സൗഹൃദവും സഹോദരബന്ധവും കൂടുതല്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് യൂറോപ്യന്‍ ക്‌നാനായ കമ്മിറ്റി ഈ കായികമേള സംഘടിപ്പിക്കുന്നത്. വളര്‍ന്നുവരുന്ന തലമുറയ്ക്ക് കായികരംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും അവരെ കൂട്ടായ്മയുടെ ശക്തിയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള മികച്ച വേദി കൂടിയാകും ഈ ടൂര്‍ണമെന്റ്. യൂറോപ്യന്‍ ക്‌നാനായ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രസ്റ്റി എന്നിവരുടെ നേതൃത്വത്തിലും വിവിധ ഏറിയ കോഡിനേറ്റേഴ്‌സുമാരുടെയും ഇടവക പ്രതിനിധികളുടെയും അക്ഷീണ പരിശ്രമത്താലും, സഹകരണത്തിലും ടൂര്‍ണമെന്റിനായുള്ള മുന്നൊരുക്കങ്ങള്‍ സജീവമായി പുരോഗമിച്ചുവരുന്നു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്‌നാനായ മക്കളുടെ മികച്ച പ്രതികരണവും സഹകരണവും ഇതിനോടകം ലഭിച്ചിട്ടുണ്ട്. നിരവധി ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ ടൂര്‍ണമെന്റിലെ വിജയികള്‍ക്കായി ആകര്‍ഷകമായ സമ്മാനങ്ങള്‍ ആണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനം - £500 രണ്ടാം സമ്മാനം - £300 മൂന്നാം സമ്മാനം - £150 കൂടാതെ ടൂര്‍ണമെന്റിന്റെ ഭാഗമായി 55 ഇഞ്ച് ടെലിവിഷന്‍ സമ്മാനമായി ലഭിക്കുന്ന റാഫിള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ആകര്‍ഷണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമായി പ്രത്യേക ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ ഇടവകകളുടെ മികച്ച പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ബെസ്റ്റ് പാര്‍ട്ടിസിപേഷന്‍ ചര്‍ച്ച് അവാര്‍ഡും ഉണ്ടായിരിക്കും. സ്ഥലത്തിന്റെ വിലാസം 12 Bell Green Road, Coventry, CV6 7GP കായികമത്സരത്തിന്റെ ആവേശത്തിനൊപ്പം യൂറോപ്പില്‍ ഉള് ക്‌നാനായ മക്കളുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരുമിച്ചുകൂടാനും സൗഹൃദം പങ്കിടാനും കഴിയുന്ന ഒത്തുചേരലിന്റെ ഒരു വേദി ആക്കുവാനും സംഘാടകര്‍ ഈ ഉദ്യമത്തിലൂടെ ആഗ്രഹിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങളോടൊപ്പം കുടുംബാംഗങ്ങളെയും യൂറോപ്പിലെ എല്ലാ ക്‌നാനായ മക്കളെയും സംഘാടകര്‍ ഹൃദയപൂര്‍വ്വം ഈ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു. *EKC ഭാരവാഹികള്‍* -PREMINO ABRAHAM  (EKC Secretary) -ANIL NELLIKAL (EKC Trustee) Badminton Committee: RAJEEV ABRAHAM JIJI JOSEPH SURESH THOMAS DONY CHACKO JOMMON JOSE കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്കും യൂറോപ്യന്‍ ക്‌നാനായ കമ്മിറ്റി  ഭാരവാഹികളും ആയോ, ചര്‍ച്ച് പ്രതിനിധിയെയോ ബന്ധപ്പെടുക
SPECIAL REPORT
യാത്ര പോകാൻ ദിവസങ്ങളോളം സെർച്ചും താരതമ്യപ്പെടുത്തലും നടത്തേണ്ട കാലം മാറുന്നു. യാത്രാ ആസൂത്രണം കൂടുതൽ എളുപ്പമാക്കാൻ ഗൂഗിൾ സെർച്ചിലെ എഐ മോഡിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. കുറഞ്ഞ വിമാനനിരക്ക് കണ്ടെത്തുന്നതും ടിക്കറ്റ് നിരക്ക് മാറുമ്പോൾ അറിയിപ്പ് ലഭിക്കുന്നതും മുതൽ ഹോട്ടൽ റൂം നേരിട്ട് ബുക്ക് ചെയ്യുന്നതുവരെ നിരവധി സൗകര്യങ്ങളാണ് പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 27നാണ് ഗൂഗിൾ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചത്.  ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്കുകളിലെ മാറ്റങ്ങൾ ഇനി എഐ മോഡിലൂടെ നിരീക്ഷിക്കാം. യാത്ര ചെയ്യേണ്ട സ്ഥലവും സമയവും നൽകിയാൽ വിവിധ ഓപ്ഷനുകൾ പരിശോധിച്ച് കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസുകൾ കണ്ടെത്താൻ എഐ മോഡ് സഹായിക്കും. 300ലധികം പാർട്ണർ എയർലൈനുകളിൽനിന്നും ട്രാവൽ സൈറ്റുകളിൽനിന്നുമുള്ള ഏറ്റവും പുതിയ നിരക്കുകൾ ഉൾപ്പെടുത്തിയാണ് എഐ മോഡ് ഓപ്ഷനുകൾ നൽകുക. സെർച്ചിങ് തുടരുന്നതിനിടെ തന്നെ ആവശ്യമുള്ള റൂട്ടിലെ നിരക്ക് ട്രാക്ക് ചെയ്യാനും അലേർട്ട് സജ്ജീകരിക്കാനും കഴിയും. ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടായാൽ ഇമെയിൽ വഴി അറിയിപ്പും ലഭിക്കും. നിലവിൽ 180ലധികം രാജ്യങ്ങളിലുള്ള യാത്രക്കാർക്ക് ഈ ഫീച്ചർ ഉപയോഗിച്ച് വിമാന ടിക്കറ്റ് നിരക്ക് ട്രാക്ക് ചെയ്യാനാകും. തിരഞ്ഞെടുത്ത ലോയൽറ്റി പ്രോഗ്രാമുകളിലെ റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് വിമാന ടിക്കറ്റുകളും ഹോട്ടൽ മുറികളും ബുക്ക് ചെയ്യുന്നതിനുള്ള റിഡംപ്ഷൻ നിരക്കുകളും ഇനി എഐ മോഡിൽ കാണാം. അലാസ്‌ക എയർലൈൻസ്, ഹവായ് എയർലൈൻസ്, അറ്റ്മോസ് റിവാർഡ്‌സ്, അമേരിക്കൻ എയർലൈൻസ് എഅഡ്വാന്റേജ്, ചോയ്‌സ് പ്രിവിലേജസ്, ഹിൽട്ടൺ ഓണേഴ്‌സ്, വിൻഡാം റിവാർഡ്‌സ് തുടങ്ങിയ ലോയൽറ്റി പ്രോഗ്രാമുകളാണ് നിലവിൽ ഈ ഫീച്ചറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ഹോട്ടൽ തേടുന്നതിനായി ഇനി ഓരോ വെബ്‌സൈറ്റിലും കയറിയിറങ്ങേണ്ടതില്ല. യാത്രാ തീയതിയും ലക്ഷ്യസ്ഥാനവും ഉപയോക്താവിന്റെ മുൻഗണനകളും എഐ മോഡിൽ നൽകിയാൽ അനുയോജ്യമായ ഹോട്ടൽ ഓപ്ഷനുകൾ കണ്ടെത്താൻ കഴിയും. ഇതിലൂടെ ഹോട്ടൽ റൂം നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഗൂഗിൾ ഒരുക്കിയിട്ടുണ്ട്. എഐ മോഡിലൂടെ ഹോട്ടൽ റിസർവേഷൻ നടത്തിയാലും ബുക്കിങ്ങിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട ഹോട്ടലിനോ ബുക്കിങ് പ്ലാറ്റ്ഫോമിനോ ആയിരിക്കും. വിമാന ടിക്കറ്റ് നിരക്ക് കുറയുന്നത് കാത്തിരുന്ന് വീണ്ടും വീണ്ടും സെർച്ച് ചെയ്യുന്നതും, ഹോട്ടലുകൾ താരതമ്യം ചെയ്യാൻ നിരവധി സൈറ്റുകൾ തുറക്കുന്നതുമെല്ലാം ഇനി കുറയ്ക്കാനാകുമെന്നാണ് ഗൂഗിളിന്റെ പുതിയ നീക്കം. യാത്രയുടെ ലക്ഷ്യസ്ഥാനം മുതൽ ബജറ്റ് വരെയുള്ള കാര്യങ്ങൾ മനസ്സിലാക്കി ഓപ്ഷനുകൾ മുന്നിലെത്തിക്കുന്ന തരത്തിൽ എഐ കൂടുതൽ ഇടപെടുന്നതോടെ, ഒരു ട്രാവൽ പ്ലാൻ തയ്യാറാക്കുന്നതും ബുക്കിങ് നടത്തുന്നതും കൂടുതൽ ലളിതമാകുകയാണ്.
CINEMA
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ആരാധക സംഘടനയായ മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ രൂപം നൽകിയ മെഗാ രക്തദാന ക്യാമ്പെയിന് ലോകമെമ്പാടും മികച്ച പ്രതികരണം. 40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പയിനിൽ ഇതിനോടകം തന്നെ ലക്ഷ്യത്തിന്റെ പകുതിയിലധികം ആളുകൾ പങ്കാളികളായതായി സംഘാടകർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരക്കണക്കിന് ആളുകൾ ഇതിനകം രക്തദാനം നടത്തി. യൂറോപ്പിലെ വിവിധ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലുൾപ്പെടെ രക്തദാന ക്യാമ്പയിൻ സജീവമായി തുടരുകയാണ്. പ്രാദേശിക രക്തബാങ്കുകളുടെയും ആശുപത്രികളുടെയും സഹകരണത്തോടെ മലയാളി സംഘടനകളും ആരാധക കൂട്ടായ്മകളും വിവിധ കേന്ദ്രങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നു. ദുബായ്, യു.എ.ഇ., ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ക്യാമ്പയിന്റെ ഭാഗമായി നിരവധി രക്തദാന പരിപാടികൾ ഇതിനകം നടന്നു. ക്യാമ്പയിൻ സെപ്റ്റംബർ 8 വരെ തുടരും. കേരളത്തിലും വിപുലമായ പങ്കാളിത്തം കേരളത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രക്തദാനത്തിനായി സ്ഥിരം സംവിധാനം ഒരുക്കിയിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം ഇവിടെ രക്തദാനം നടത്തിയത്. ക്യാമ്പയിനെക്കുറിച്ച് അന്വേഷിക്കുന്നവരുടെയും സമ്മതപത്രം നൽകുന്നവരുടെയും എണ്ണം വർധിച്ചുവരികയാണെന്ന് സംഘാടകർ അറിയിച്ചു. സാമൂഹിക രംഗത്തും പൊതുരംഗത്തുമുള്ള നിരവധി പ്രമുഖരും ക്യാമ്പയിന്റെ ഭാഗമായി രക്തദാനം നടത്തി. രമേശ് പിഷാരടി എം.എൽ.എ. ഉൾപ്പെടെയുള്ള പ്രമുഖർ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രക്തദാനം നടത്തുന്നതിനായി പങ്കാളികളായിട്ടുണ്ട്. എം.ജി.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അവരുടെ 11 സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 7500 വിദ്യാർത്ഥികൾ രക്തദാന ക്യാമ്പയിന്റെ ഭാഗമാക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയായി കേരളത്തിലെ വിവിധ സ്വകാര്യ മെഡിക്കൽ കോളേജുകളിലും രക്തബാങ്കുകളിലുമായാണ് വിദ്യാർത്ഥികൾ രക്തദാനം നടത്തുക. യുവതലമുറയിൽ രക്തദാനത്തിന്റെ പ്രാധാന്യം വളർത്തിയെടുക്കുന്നതിനും ഈ ക്യാമ്പയിൻ വലിയൊരു സന്ദേശമാണ് നൽകുന്നത്.എം ജി എം ഗ്രൂപ്പുകളുടെ രക്ത ദാന ക്യാമ്പെയിന്റെ ഉദ്ഘാടനം സെപ്റ്റംബർ 8ന് തിരുവനന്തപുരത്ത് നടക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആണ് ഉ​ദ്ഘാടകൻ.
ജീവിതത്തെക്കുറിച്ച് സംസാരിച്ച് നടന്‍ വിജയ് ദേവരക്കൊണ്ട. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ഇതിനിടെ താരത്തോട് 2026 ലെ ഇതുവരെയുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എട്ട് മാസത്തെ ജീവിതത്തെക്കുറിച്ച് പറയുന്നതിന് പകരം തന്റെ ജീവിതത്തെക്കുറിച്ച് മൊത്തത്തില്‍ ചുരുക്കി സംസാരിക്കുകയായിരുന്നു വിജയ് ദേവരക്കൊണ്ട. ''ഞാന്‍ ജനിക്കുന്നത് 1989 ലാണ്. ഓരോ വര്‍ഷവും ത്രില്ലിങ് ആയിരുന്നു. എന്റെ പോക്കറ്റില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ ബ്ലെന്റേഴ്‌സ് പ്രൈഡും ഗ്ലെന്‍ഫിഡ്ച്ചും (രണ്ടും സ്‌കോച്ച് വിസ്‌കികളാണ്) കുടിക്കുമായിരുന്നു. പിന്നീട് ഞാന്‍ മദ്യപാനം നിര്‍ത്തി'' താരം പറയുന്നു. 2026 ലെ എറ്റവും ത്രില്ലിങ് നിമിഷത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് താരത്തിന്റെ മറുപടി. ''പിന്നീട് ഞാന്‍ പ്രണയത്തിലായി. ഹൃദയം തകർന്നു. പിന്നീട് ഞാന്‍ വിവാഹിതനായി. എന്തൊക്കെ പറഞ്ഞാലും ജീവിതം ത്രില്ലിങ് ആയിരുന്നു'' എന്നും വിജയ് ദേവരക്കൊണ്ട കൂട്ടിച്ചേര്‍ത്തു. പിന്നാലെ താരത്തോട് ചേട്ടത്തി എങ്ങനെയിരിക്കുന്നുവെന്നായി ആരാധകര്‍. ഈയ്യടുത്താണ് രശ്മിക മന്ദാനയ്ക്ക് പരുക്കേല്‍ക്കുന്നത്. സര്‍ജറിയ്ക്ക് ശേഷം വിശ്രമിക്കുകയാണ് രശ്മിക. ''നിങ്ങളുടെ ചേട്ടത്തി സുഖമായിരിക്കുന്നു. അവള്‍ക്കൊരു പരുക്ക് പറ്റിയിരുന്നു. ഇപ്പോള്‍ സുഖപ്പെട്ടു വരുന്നു. വീട്ടിലിരുന്ന് ആ കാലം ആസ്വദിക്കുകയാണ്'' എന്നാണ് വിജയ് ദേവരക്കൊണ്ട രശ്മികയെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു രശ്മികയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരായത്. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.
യുവനടിമാരിൽ തനിക്കേറ്റവും ഇഷ്ടം മമിത ബൈജുവിനെയാണെന്ന് നടി ഷംന കാസിം. മമിതയ്ക്കൊപ്പം താനൊരു പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും, അവളുടെ ഡാൻസ് കണ്ട് താൻ അമ്പരന്ന് പോയെന്നും ഷംന പറഞ്ഞു. നന്നായി നൃത്തം ചെയ്യുന്ന പുതിയ തലമുറയിലെ നടിമാരെ 'സ്റ്റൈലും ആത്മവിശ്വാസവും ഒത്തിണങ്ങിയവർ' എന്നാണ് ഷംന വിശേഷിപ്പിച്ചത്.  അതുപോലെ നടി ശ്രീലീലയുടെ ഡാൻസിനെയും ഷംന പ്രശംസിച്ചു. സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഷംന ഇക്കാര്യം പറഞ്ഞത്. രജനികാന്ത് നായകനായെത്തുന്ന 'ജയിലർ 2' വിലും ഷംന അഭിനയിച്ചിട്ടുണ്ട്. "കേരള ഫിലിം ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു കൾച്ചറൽ പരിപാടിയിൽ ഞാനും മമിതയും പങ്കെടുത്തിരുന്നു. അതുവരെ മമിത നൃത്തം ചെയ്യുന്ന ആളാണെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ദൈവമേ, അവളുടെ പ്രകടനം കണ്ട് ഞാൻ അമ്പരന്നു പോയി. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്ന് ഞാൻ അവളോട് പറയുകയും ചെയ്തു. അപ്പോഴാണ് താൻ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ടെന്ന കാര്യം മമിത എന്നോട് പറഞ്ഞത്. അതുപോലെ തന്നെയാണ് ശ്രീലീല, മികച്ചൊരു നർത്തകിയാണ്. പുതിയ തലമുറയിലെ നായികമാരെല്ലാം ഒരു പ്രത്യേകതരം ആത്മവിശ്വാസവും സ്വാ​ഗുമുള്ളവരാണ്. നൃത്തത്തെ അവർ സമീപിക്കുന്ന രീതിയും തികച്ചും വ്യത്യസ്തവും പുതുമയേറിയതുമാണ്. മുൻപ്, ഇതുപോലെ സ്പെഷ്യൽ സോങ്ങുകളിൽ അഭിനയിക്കുന്നത് തങ്ങളുടെ അന്തസ്സിന് ചേർന്നതല്ലെന്ന് പല നായികമാരും കരുതിയിരുന്നു. അതുകൊണ്ട് തന്നെ, അത്തരം ഗാനങ്ങൾ ചെയ്യാൻ വേണ്ടി മാത്രം സ്പെഷ്യൽ അഭിനേതാക്കൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ഇത്തരം മനോഭാവങ്ങൾക്ക് പിന്നിലുള്ള സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും കൂടുതൽ ബോധവതികളാണ്".- ഷംന കാസിം പറഞ്ഞു.
NAMMUDE NAADU
ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം. ആക്രമണങ്ങള്‍ ഐആര്‍ജിസിയെ ലക്ഷ്യമിട്ടെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്. ഹോര്‍മുസിലെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്ന് അമേരിക്ക വ്യക്തമാക്കി. തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസിലും, സിറിക്കിലും സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരിടവേളയ്ക്കുശേഷം പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്. ഇറാനിലെ ലാറക് ദ്വീപിലേക്ക് അമേരിക്ക നടത്തിയ ആക്രമണവും ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളങ്ങളിലേക്ക് നടത്തിയ പ്രത്യാക്രമണവും സ്ഥിതിഗതികള്‍ വഷളാക്കി. ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഹോര്‍മുസിന്റെ കിഴക്കന്‍ തീരത്തേക്ക് അമേരിക്കന്‍ സൈന്യം അയച്ച എം ക്യു- നയണ്‍ ഡ്രോണുകളെ പ്രതിരോധിച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ ഒമാനിലെ ഖസാബ് തുറമുഖത്തിനു സമീപം എണ്ണ ടാങ്കറിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. ആളപായമോ എണ്ണ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അമേരിക്കയ്ക്കു മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താന്‍ എല്ലാ എണ്ണ കയറ്റുമതി രാജ്യങ്ങളെയും ലക്ഷ്യം വയ്ക്കണമെന്ന് ഇറാന്‍ ഡെപ്യൂട്ടി പാര്‍ലമെന്റ് സ്പീക്കര്‍ ഹമീദ്രേസ ഹാജി ബാബേയ് ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്കായി ഇറാനെ എത്തിക്കുന്നതിനായാണ് ഇറാനു മേല്‍ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കാന്‍ ചൈനീസ് ബാങ്കുകള്‍ക്കെതിരെ യു എസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. അതിനിടെ, ജൂണില്‍ ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്ന പക്ഷം ചര്‍ച്ചകള്‍ക്ക് തയാറായേക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഷാങ്ഹായ് ഉച്ചകോടിയില്‍ സൂചന നല്‍കി.
മിന്നൽ പ്രളയത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിപ്പോയ കൈലാസ് മാനസസരോവര്‍ യാത്രാ സംഘത്തിലെ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23 അംഗ ഇന്ത്യൻ സംഘത്തിലെ എല്ലാവരും അവരവരുടെ നാട്ടിലെത്തി. മലയാളികൾ രണ്ടു സംഘമായി രണ്ടു ദിവസങ്ങളിലായാണ് നാട്ടിലെത്തിയത്. വിദേശ കാര്യ മന്ത്രാലയം, നേപ്പാളിലെയും ചൈനയിലെയും ഇന്ത്യൻ എംബസികൾ, കേരള മുഖ്യ മന്ത്രിയുടെ ഓഫീസ്, നോർക്ക റൂട്സ് എന്നിവരുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് ഇവരുടെ സുരക്ഷിത മടക്ക യാത്രയ്ക്ക് സഹായമായത്. നേപ്പാളില്‍ നിന്ന് മടങ്ങിയവരിൽ ഡോ. രേഖാ നായരുടെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടര്‍മാരുടെ സംഘവും ഉള്‍പ്പെടുന്നു. കാഠ്മണ്ഡുവിൽ നിന്നും വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലെത്തിയ സംഘത്തിലെ രണ്ടു പേര്‍ ഇന്‍ഡിഗോ വിമാനത്തില്‍ രാത്രി 11.30 ഓടെ തിരുവനന്തപുരത്തെത്തും. ഡോ. രേഖാ നായര്‍ ഒഴികെയുളള സംഘത്തിലെ മറ്റ് അംഗങ്ങള്‍ കേരളത്തില്‍ കുടുംബവേരുകളുള്ള ബ്രിട്ടീഷ് പൗരത്വമുളളവരാണ്. നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് നോർക്ക ഹെല്‍പ്പ് ഡെസ്‌കില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഇനി ആറു പേരുമായാണ് ഇതുവരെ ആശയവിനിമയം സാധ്യമാകാത്തത്. ഓസ്ട്രേലിയന്‍ പൗരന്മാരായ നാലു പേര്‍, ബ്രിട്ടീഷ് പൗരത്വമുളള ഒരാള്‍, ബന്ധുക്കള്‍ ഹെല്‍പ്പ് ഡെസ്കില്‍ രജിസ്റ്റര്‍ ചെയ്ത അമേരിക്കന്‍ പൗരത്വമുളള കൃഷ്ണകുമാര്‍ രാഘവന്‍ (59) എന്നിവരാണിവര്‍. കേരളത്തില്‍ കുടുംബവേരുകളുളളവരാണ് ഇവരെല്ലാം. പ്രളയസമയത്ത് ചൈന–നേപ്പാൾ അതിർത്തി മേഖലകളിലായിരുന്നു ഇവര്‍ എന്നാണ് വിവരം. ഇവരെ കണ്ടെത്താനും ആശയവിനിമയത്തിനുമുളള ശ്രമങ്ങള്‍ തുടരുകയാണ്.
Channels
ബിഗ്ബോസ് മലയാളം സീസൺ 8 ലേക്കുള്ള പ്രഡിക്ഷൻ ലിസ്റ്റുകളിൽ ഉയർന്നു കേൾക്കുന്ന ഒരു പേരാണ് അവതാരക ലക്ഷ്മി നക്ഷത്രയുടേത്. കഴിഞ്ഞ സീസണിൽ ഉറ്റസുഹൃത്ത് അനുമോൾക്ക് ശക്തമായി പിന്തുണ പ്രഖ്യാപിച്ച് ലക്ഷ്മി പുറത്തുണ്ടായിരുന്നു. ലക്ഷ്മി ബിഗ്ബോസിൽ എത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെ, ഇക്കാര്യത്തിൽതാരം നേരിട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലക്ഷ്മി. ഒന്നും വിട്ടുപറയാതെയായിരുന്നു ലക്ഷ്മിയുടെ മറുപടി. "ബിഗ് ബോസ് ഹൗസിലേക്ക് കയറാൻ പോകുന്നവർ പലരും അവസാന നിമിഷം വരെ 'ഞാൻ പോകുന്നില്ല, അതിലൊന്നും ഇല്ല' എന്ന് പറയുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അതുകൊണ്ടുതന്നെ ഞാനും ആ ട്രെൻഡിനൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ഞാനും ഇല്ല എന്ന് തന്നെ പറയുന്നു!", എന്നായിരുന്നു ലക്ഷ്മിയുടെ ഉത്തരം. പോകുമെന്നോ പോകുന്നില്ലെന്നോ പറയാതെ ഒരു ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള ലക്ഷ്മിയുടെ മറുപടിക്കു പിന്നാലെ ഈ വിഷയത്തിൽ കൂടുതൽ അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകര്‍ക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. വ്‌ളോഗിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ലക്ഷ്മി തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെക്കാറുണ്ട്. ‌ അതേസമയം, ബിഗ് ബോസ് മലയാളം സീസൺ 8 കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. സെപ്റ്റംബർ 6 നാണ് സീസൺ 8 ആരംഭിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള അഗ്നിപരീക്ഷ എന്ന പ്രീ ഷോയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസിന്റെ പുതിയ പ്രൊമോ വീഡിയോയും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സെപ്റ്റംബർ 6 മുതൽ രാത്രി 7 മണിമുതൽ ഏഷ്യാനെറ്റിലും ജിയോഹോട്ട്സ്റ്റാറിലും ബിഗ് ബോസ് സീസൺ 8 കാണാനാകും.
അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യവസ്ഥയെക്കുറിച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. ഹൃദയാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിപ്പോയതായിരുന്നു രാജേഷ്. ലോക സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു രാജേഷിന് ഹൃദയാഘാതമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ലോകയുടെ റിലീസിന് ഒരു വര്‍ഷം തികഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുഹൃത്തിന്റെ കുറിപ്പ്. ആ വാക്കുകളിലേക്ക്:  രാജേഷിന്റെ ഓണം. 'രാജേഷ് കിടപ്പിലായിട്ടു ഒരു വര്‍ഷമായി അല്ലേ' എന്ന് ചോദിച്ചത് വേഫയര്‍ ഫിലിംസിലെ സംഗീത് ആണ്. 'ലോക' സിനിമയുടെ റിലീസിനു അനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണല്ലോ രാജേഷ് വീണു പോയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24 രാത്രി, അത് ഞങ്ങള്‍ എങ്ങനെ മറക്കാനാണ്.. രാജേഷ് ഇപ്പോഴും കിടപ്പിലാണ് പക്ഷേ അവന്‍ എല്ലാം അറിയുന്നുണ്ട്.. ആ മുഖത്ത് അത് വായിച്ചെടുക്കാന്‍ ഞങ്ങള്‍ക്കും കഴിയുന്നുണ്ട്. അത് കൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ എല്ലാ വിശേഷങ്ങളും അവനോടു പറയും.. കൂട്ടുകാരുടെ കാര്യങ്ങള്‍, സിനിമാ വിശേഷങ്ങള്‍, അവന്റെ കാര്യങ്ങള്‍ തിരക്കി വിളിക്കുന്നവരുടെ പേരുകള്‍, മെസ്സേജുകള്‍ എല്ലാം.. എല്ലാം.. ചിലപ്പോള്‍ കണ്ണ് തുറന്നു പിടിച്ചു ശ്രദ്ധയോടെ കേള്‍ക്കും, ചിലപ്പോള്‍ പാതി മിഴിയില്‍ എല്ലാം അവസാനിപ്പിക്കും നല്ല മൂഡാണെങ്കില്‍ കൈ പിടിക്കുമ്പോള്‍ നമ്മുടെ കൈ അവന്‍ മുറുകെ പിടിക്കും, ചെറുതായി ചിരിക്കാനും, ചുണ്ടനക്കാനും ശ്രമിക്കും. ഇപ്പോഴും തെറാപ്പികള്‍ എല്ലാം മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓണത്തിന് ലേക് ഷോര്‍ ഹോസ്പിറ്റലില്‍ രാജേഷിനു കൂട്ടായി ഇരിക്കുക ആയിരുന്നു ഞങ്ങള്‍ പലരും, ഇത്തവണയും ഓണത്തിന് അവന്റെ കൂടെ കുറച്ചു സമയം ഇരിക്കാന്‍ ഹരിച്ചേട്ടന്‍ കുടുംബത്തോടോപ്പം വന്നിരുന്നു. കോളേജില്‍ ഞങ്ങളുടെ ജൂനിയറായിരുന്ന ഡോ. ഷീനയും ഉണ്ടായിരുന്നു. സൗദിയില്‍ നിന്നും നിഹാദും ആലപ്പുഴയില്‍ നിന്നും രാജീവേട്ടനും , കാനഡയില്‍ നിന്നും ബിജുവും വിളിച്ചു. തിരുവോണ ദിവസം സിന്ധു ഒരു നീളന്‍ കുപ്പായം തയ്പ്പിച്ചു രാജേഷിനെ അണിയിച്ചു. നഴ്‌സിന്റെ സഹായത്തോടെ വീല്‍ ചെയറില്‍ ഇരുത്തി , രൂപേഷ് ഇച്ചിരി പായസം രാജേഷിന്റെ ചുണ്ടില്‍ ചെറുതായി നനച്ചു കൊടുത്തു.. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വെന്റിലേറ്ററില്‍ ആയിരുന്നവന്‍ ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി. രാജേഷിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും പൂര്‍ണ്ണ ഫലമുണ്ടാകുന്ന ആ നല്ല ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അന്നാണ് ഞങ്ങളുടെ യഥാര്‍ത്ഥ ഓണം.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുമോള്‍. ബിഗ് ബോസ് വിന്നര്‍ കൂടിയായ അനുമോള്‍ ഈയ്യടുത്താണ് വിവാഹിതയായത്. തമിഴ്‌നടന്‍ ഭുവനേഷ് ആണ് വരന്‍. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം തന്റെ വിവാഹത്തിന്റെ പേരില്‍ അനുമോള്‍ക്കെതിരെ ചിലര്‍ വിമര്‍ശനങ്ങളുമായെത്തുന്നുണ്ട്. വിവാഹത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അനുമോള്‍ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അനുമോളുടെ പ്രതികരണം. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ലെന്നാണ് താരം പറയുന്നത്. ആ വാക്കുകളിലേക്ക്: ജീവിതത്തില്‍ സന്തോഷം കിട്ടുമ്പോള്‍ അതിനെ ആഘോഷിക്കുന്നതിനേക്കാള്‍, അതില്‍ കുറവ് കണ്ടെത്താന്‍ ശ്രമിക്കുന്നവരും ഉണ്ടാകും. ഞാന്‍ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലേക്ക് ദൈവം തന്ന ഒരു നല്ല മനുഷ്യനെയാണ്. ഭാഷയും നാടും വ്യത്യസ്തമായിരിക്കാം, പക്ഷേ സ്‌നേഹത്തിനും ബഹുമാനത്തിനും കരുതലിനും അതിരുകളില്ല. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ല.നല്ല വാക്കുകള്‍ പറയാന്‍ കഴിയുന്നില്ലെങ്കില്‍ മൗനം പാലിക്കാം. കാരണം ഓരോ കമന്റിനും പിന്നില്‍ ഒരു മനുഷ്യന്റെ മനസ്സുണ്ട്. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിക്കും. നിങ്ങളുടെ അനുഗ്രഹങ്ങളും സ്‌നേഹവും കൂടെയുണ്ടെങ്കില്‍ സന്തോഷം. ഇല്ലെങ്കിലും ഞങ്ങളുടെ യാത്ര മുന്നോട്ട് പോകും. എല്ലാവര്‍ക്കും സ്‌നേഹവും സമാധാനവും മാത്രം നേരുന്നു
മിനിസ്ക്രീൻ സോഷ്യൽ മീഡിയ താരങ്ങളായ അനുമോളും ആതിര മാധവും സ്റ്റർമാജിക് എന്ന ടെലിവിഷൻ ഷോയിലൂടെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയവരാണ്. അധികം സുഹൃത്തുക്കളുള്ളയാളല്ല താനെന്നും ആതിരയുമാ‌യി ഈയടുത്താണ് വളരെ അടുത്തം സൗഹൃദം ഉണ്ടായതെന്നും ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി അനുമോൾ പറഞ്ഞിരുന്നു. ഇരുവരുമൊന്നിച്ചു ചെയ്ത പല റീലുകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അനുമോൾ ബിഗ്ബോസിൽ മത്സരാർത്ഥിയായ എത്തിയപ്പോഴും വലിയ പിന്തുണയുമായി ആതിര പുറത്തുണ്ടായിരുന്നു. എന്നാൽ അനുമോളുടെ വിവാഹത്തിന് ആതിര പങ്കെടുത്തില്ല. ഗുരുവായൂരിൽ വെച്ചു നടന്ന താലികെട്ട് ചടങ്ങിലും തുടർന്നു നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിലും ആതിരയുടെ അസാന്നിധ്യത്തിൽ ഇവർ‌ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെയെല്ലാം താളിക്കൊണ്ട് അനുമോളുടെ റിസപ്ഷന് ആതിര എത്തിയിരുന്നു. വിവാഹത്തിന് വരാന്‍ പറ്റാത്ത സാഹചര്യമായിപ്പോയി എന്നാണ് ഇതു സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി ആതിര മാധവ് പറഞ്ഞത്”എന്തുകൊണ്ട് കല്യാണത്തിന് വന്നില്ല എന്ന് എന്നോട് പലരും മെസേജ് അയച്ച് ചോദിച്ചിരുന്നു, സത്യമായിട്ടും വിവാഹത്തിന് വരാന്‍ പറ്റാത്ത ഒരു സാഹചര്യത്തില്‍ ആയിപ്പോയി. അവളോട് അതിന് ആത്മാര്‍ത്ഥമായി സോറി പറയുന്നു, സോറി പറഞ്ഞാല്‍ തീരുന്ന ഒരു കാര്യമല്ല, എന്നിരുന്നാലും സോറി”, എന്നാണ് ആതിര മാധവ് നല്‍കിയ മറുപടി. കല്യാണം ഉറപ്പിക്കൽ ചടങ്ങിനൊക്കെ താൻ കൂടെ ഉണ്ടായിരുന്നു എന്നും അതിന്റ വീഡിയോകൾ വഴിയേ പോസ്റ്റ് ചെയ്യാം എന്നും ആതിര പറഞ്ഞു. കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. കുഞ്ഞു പിറന്നതിന് ശേഷം ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് താമസം മാറിയിരുന്നെങ്കിലും പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തി മിനിസ്ക്രീനിൽ വീണ്ടും സജീവസാന്നിധ്യമാകുകയായിരുന്നു ആതിര.
ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശൈത്യ സന്തോഷ്. ഷോയിലെ ശൈത്യയുടെ അനുമോളുമായുള്ള സൗഹൃദവും പ്രശ്നങ്ങളും വഴക്കുകളും ഏറെ ചർച്ചകൾക്ക് അന്ന് വഴിയൊരുക്കിയിരുന്നു. കട്ടപ്പ എന്ന വിളിപ്പേരിലാണ് ശൈത്യ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ടിരുന്നത്. ഫിനാലെ വീക്കിൽ ഹൗസിനുള്ളിലേക്ക് റീ എൻട്രി നടത്തിയ മത്സരാത്ഥികളിൽ ശൈത്യയുടെ പെരുമാറ്റവും അനുമോളെ കുറിച്ച് പറഞ്ഞ വാക്കുകളും ചർച്ചയാവുകയും ഗ്രാൻഡ് ഫിനാലെയിൽ അനുമോൾക്ക് കപ്പ് കിട്ടിയപ്പോഴുള്ള ശൈത്യയുടെ ഭാവവും പുറത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഷോയ്ക്കകത്തുള്ള പ്രശ്നങ്ങളെല്ലാം മറന്ന് അനുമോളുടെ കല്യാണത്തിന് കുടുംബസമേതം എത്തിയ ചിത്രങ്ങളാണ് ശൈത്യ പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും ആരാധകർ ഏറെ സന്തോഷത്തോടെയാണ് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വിളിക്കാനുള്ള മനസ് അനുവിനും വരാനുള്ള മനസ് ശൈത്യക്കും ഉണ്ട് എന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത്. നല്ല സുന്ദരമായ കാഴ്ചയാണ് ഇതെന്നും ചിലർ പറയുന്നു. ''കല്യാണത്തിന് പോയത് നന്നായി ശൈത്യ... ആകെ ഒരു ജീവിതമേയുള്ളു. അതിൽ വിദ്വേഷവും പിണക്കവും കൊണ്ട് നടന്നിട്ട് എന്തിനാ? നെഗറ്റീവ് കമന്റ്സ് ഒന്നും മൈൻഡ് ചെയ്യണ്ട... കുറെ പറഞ്ഞു കഴിയുമ്പോൾ താനേ നിർത്തിക്കോളും'', എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ബിഗ്ബോസ് ഹൗസിൽ അനുമോളുമായി പ്രശ്നങ്ങളുണ്ടായിരുന്ന ബിന്നിയും വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു. ഷോയിൽ നടന്നത് അവിടെ കഴിഞ്ഞെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മറ്റുള്ളവരാണ് എന്നുമായിരുന്നു ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് ബിന്നിയുടെ മറുപടി. ആദില, നൂറ, നെവിൻ, മസ്താനി തുടങ്ങി ബിഗ്ബോസ് ഹൗസിലെ അനുവിന്റെ മറ്റ് സഹതാരങ്ങളും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
BUSINESS
കൂട്ടപിരിച്ചുവിടലിന് ഒരുങ്ങി ടെക് കമ്പനിയായ ഒറാക്കിൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനസൗകര്യങ്ങൾക്കായി വൻതുക നിക്ഷേപിക്കുന്നതിനിടെ ശമ്പളച്ചെലവ് കുറയ്ക്കാനുള്ള നടപടിയെന്നാണ് സൂചന. സെപ്റ്റംബർ 1 മുതൽ പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. ഇന്ത്യയിൽ ഏകദേശം 3,000 ജീവനക്കാരെ ഓറക്കിൾ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി ‘ദ ഇക്കണോമിക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. പുതിയ പിരിച്ചുവിടൽ നടപടി 2,000 മുതൽ 3,000 വരെ ജീവനക്കാരെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ EIIRTrend-ന്റെ ചീഫ് എക്സിക്യൂട്ടീവ് പരീഖ് ജെയിന്റെ അഭിപ്രായത്തിൽ, സെപ്റ്റംബർ 1 മുതൽ നടപടികൾ പ്രാബല്യത്തിൽ വന്നേക്കും. ഇന്ത്യയിൽ ഏകദേശം 30,000 ജീവനക്കാരാണ് ഓറക്കിളിനുള്ളത്. ഇത്രയും വലിയൊരു വിഭാഗം ജീവനക്കാരെ ഒഴിവാക്കുന്നത് രാജ്യത്തെ കമ്പനിയുടെ തൊഴിൽശേഷിയിൽ ഗണ്യമായ കുറവുണ്ടാക്കും. നേരത്തെ ഇന്ത്യയിലെ ഏകദേശം 12,000 ഓറക്കിൾ ജീവനക്കാരെ ബാധിച്ച പിരിച്ചുവിടലിന് പിന്നാലെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. ‌‌ ഒറാക്കിൾ ജീവനക്കാർ കഴിഞ്ഞ കുറച്ചു മാസങ്ങളായി ആശങ്കയിലാണ്. ഒഴിവാക്കുന്നതിനായി പരി​ഗണിക്കാനുള്ള ജീവനക്കാരുടെ പട്ടിക സമ‍ർപ്പിക്കാൻ ഒറാക്കിൾ മാനേജറോട് ആവശ്യപ്പെട്ടിരുന്നു. ശമ്പളചെലവ് കുറയ്ക്കാനുള്ള നടപടികൾ സെപ്തംബർ ഒന്നിനകം തുടക്കം കുറിക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, വാർത്തകളോട് ഇതുവരെ പ്രതികരിക്കാൻ കമ്പനി അധികൃതർ തയ്യാറായിട്ടില്ല. പിരിച്ചുവിടൽ സംബന്ധിച്ച വാർത്ത ഇതുവരെ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുമില്ല.
ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കോഴിക്കോട് ഷോറൂമിലെത്തുന്നു. 'സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്' ഉദ്ഘാടനത്തിനായി സെപ്റ്റംബര്‍ 3 വ്യാഴാഴ്ച വൈകുന്നേരം 4.30 നാണ്  റൊണാള്‍ഡോയുടെ സഹോദരി എത്തുന്നത്. CR7 ബ്രാന്‍ഡ് ഡയറക്ടര്‍ കൂടിയാണ് എല്‍മ എവെയ്‌റോ. സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ അതിവിപുലമായ കലക്ഷന്‍ ഷോറൂമില്‍ ലഭ്യമാണ്. അതോടൊപ്പം കിയാ സെല്‍ടോസ് കാര്‍ നറുക്കെടുപ്പിലൂടെ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട് എന്ന് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബോചെ അറിയിച്ചു.
കുവൈത്തില്‍ ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള പുതിയ നിയന്ത്രണങ്ങള്‍. ഉപഭോക്താക്കളെയും വ്യവസായ മേഖലയെയും ബന്ധിപ്പിക്കുന്ന തേഡ് പാര്‍ട്ടി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. ഡെലിവറി വ്യവസായ മേഖലയെ നിയന്ത്രിക്കുന്നതിനായാണ് പുതിയ നീക്കം. സ്വന്തം വെബ്‌സൈറ്റുകളും ഓര്‍ഡറിങ് ആപ്പും ഉപയോഗിച്ച് തങ്ങളുടെ തന്നെ ഉല്‍പന്നങ്ങള്‍ വില്‍ക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന റസ്റ്ററന്റ് പോലുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ബാധകമല്ല. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള ഓര്‍ഡറുകള്‍ക്കുള്ള ഡെലിവറി ഫീസ് ഒരു കുവൈത്തി ദിനാറില്‍ കൂടാന്‍ പാടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഈടാക്കാവുന്ന കമ്മിഷന്‍ 10 ശതമാനം മുതല്‍ 17 ശതമാനം വരെയാകും. പ്രവര്‍ത്തന ഫീസ്, പ്രോസസിങ് ഫീസ്, മറ്റ് അഡ്മിനിസ്ട്രേറ്റീവ് സര്‍ചാര്‍ജുകള്‍ തുടങ്ങിയ പേരുകളില്‍ അധിക തുകകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഈടാക്കരുത് എന്നും പുതിയ നിയമം മുന്നറിയിപ്പ് നല്‍കുന്നു.
HEALTH
ഭക്ഷണത്തിന് ശേഷമുള്ള ഉച്ചമയക്കം മുതൽ പല കാര്യങ്ങളും നിർബന്ധമുള്ളവരാണ് മലയാളികൾ. എന്നാൽ നമ്മുടെ ഇത്തരം ചില ശീലങ്ങൾ കൊണ്ടെത്തിക്കുക പല ആരോ​ഗ്യപ്രശ്നങ്ങളിലേക്കുമാണ്. ഭക്ഷണത്തിന് ശേഷമുള്ള കുളി, മയക്കം, ഭാരമുള്ള ജോലിയോ വ്യായാമമോ ചെയ്യുന്നത്, തണുത്ത വെള്ളം കുടിക്കുക തുടങ്ങിയ പല ശീലങ്ങളും പിന്നീട് വലിയ വിനയായി മാറും. പലർക്കും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഉച്ചമയക്കം. ഭക്ഷണത്തിന് ശേഷം സു​ഗമായി ഒന്നുറങ്ങിയില്ലെങ്കിൽ ഒട്ടുമിക്ക ആളുകൾക്കും വലിയ അസ്വസ്ഥതയാണ്. എന്നാൽ ഈ ശീലം ദഹനപ്രശ്നം, അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. പ്രത്യേകിച്ച് ഈ ഓണക്കാലത്ത് സദ്യപോലെയുള്ള കലോറി കൂടിയ ഭക്ഷണം കഴിച്ചതിന് ശേഷമാണ് ഉറങ്ങുന്നതെങ്കിൽ പ്രശ്നം കൂടുതൽ വഷളാക്കും. ഭക്ഷണത്തിന് ശേഷം കുളിക്കരുതെന്ന് പൊതുവെ മുതിർന്നവർ പറയുന്ന കാര്യമാണ്. മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും, പിന്നീട് മധുരിക്കും എന്നു പറയുന്ന പോലെ ഭക്ഷണത്തിന് ശേഷമുള്ള കുളിയും ആരോ​ഗ്യത്തിന് പിന്നീട് പണികിട്ടാൻ സാധ്യതയുള്ള ഒന്നാണ്. നമ്മുടെ ദഹന എൻസൈമുകൾ പ്രവർത്തിക്കുന്നത് സാധാരണ ശരീര താപനിലയിലാണ്. എന്നാൽ ശരീരം തണുത്താൽ ഇതിന് മാറ്റം വരും. ഇതുപോലെ ശരീരത്തിന് പണികിട്ടുന്ന ഒന്നാണ് ഭക്ഷണത്തിന് ശേഷം തണുത്തവെള്ളം കുടിക്കുന്നത്. ഇത് ആമാശയത്തിലെ താപനില പെട്ടെന്ന് താഴാനും എൻസൈമുകളുടെ പ്രവർത്തനക്ഷമത കുറയ്ക്കാനും ഇടയാക്കും. ഇതുകൂടാതെ, ഭക്ഷണത്തിന് ശേഷമുള്ള പുകവലിയും, ചായ, കാപ്പി പോലുള്ള പാനീയങ്ങൾ കുടിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
PRAVASI VARTHAKAL