പശ്ചിമേഷ്യയിലെ (ഗൾഫ് മേഖല) സൈനിക സംഘർഷങ്ങളും വ്യോമപാത നിയന്ത്രണങ്ങളും ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളെ, പ്രത്യേകിച്ച് യുകെ (UK), യൂറോപ്യൻ യൂണിയൻ (EU), യു.എസ് (US) രാജ്യങ്ങളിൽ വസിക്കുന്നവരെയും അവരുടെ നാട്ടിലേക്കുള്ള യാത്രകളെയും സാരമായി ബാധിച്ചിരിക്കുകയാണ്.. പ്രത്യേകിച്ച് ഇറാൻ യുദ്ധം വീണ്ടും രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ.
നിയന്ത്രണങ്ങളും സർവീസ് റദ്ദാക്കലുകളും വ്യോമാതിർത്തി അടച്ചിടലുകളും പതിവ് സംഭവമായി മാറി. ഇറാന് ചുറ്റുമുള്ള വ്യോമപാതകളിലും ചില ഗൾഫ് രാജ്യങ്ങളിലെ പ്രധാന റൂട്ടുകളിലും തുടർച്ചയായി ഏർപ്പെടുത്തുന്ന സുരക്ഷാ നിയന്ത്രണങ്ങൾ കാരണം വൻകിട അന്താരാഷ്ട്ര വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ റൂട്ടുകൾ തിരിച്ചുവിടുകയോ ചെയ്യുന്നു.
യുകെ, യൂറോപ്പ്, അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് (കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ) വരുന്ന ഭൂരിഭാഗം പ്രവാസികളും ദുബായ് (Emirates), ദോഹ (Qatar Airways), അബുദാബി (Etihad) എന്നീ ഗൾഫ് ഹബ്ബുകൾ വഴിയാണ് യാത്ര ചെയ്തിരുന്നത്. വ്യോമപാത അടച്ചതും ഗൾഫ് സർവീസുകൾ മുടങ്ങിയതും ഇവരുടെ കണക്റ്റിംഗ് ഫ്ലൈറ്റുകളെ പൂർണ്ണമായും തടസ്സപ്പെടുത്തി.
ഗൾഫ് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർ കണക്റ്റിംഗ് ഫ്ലൈറ്റുകൾ റദ്ദാക്കപ്പെടുന്നത് മൂലം മണിക്കൂറുകളോളം ട്രാൻസിറ്റ് ടെർമിനലുകളിൽ കുടുങ്ങുന്നു. അതോടെ അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിലെത്താൻ കഴിയാത്ത സാഹചര്യം.
അവധിക്ക് നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവർക്കും നാട്ടിൽ നിന്ന് തൊഴിൽ സ്ഥലങ്ങളിലേക്ക് തിരികെ പോകേണ്ടവർക്കും കൃത്യസമയത്ത് യാത്ര ചെയ്യാനാകാത്തത് വലിയ മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നു.
പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഡയറക്ട് ഫ്ലൈറ്റുകൾ തിരഞ്ഞെടുക്കുക: സാധ്യമെങ്കിൽ ഗൾഫ് ഇതര ഹബ്ബുകൾ വഴിയോ നേരിട്ടോ ഉള്ള (Direct/Non-stop) സർവീസുകൾ ഉപയോഗിക്കുക.
ഫ്ലെക്സിബിൾ ബുക്കിംഗ്: തീയതി മാറ്റാൻ സൗകര്യമുള്ള (Rebooking/Refund permission) ടിക്കറ്റുകൾ മാത്രം എടുക്കുക.
കണക്റ്റിംഗ് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുമ്പോൾ കുറഞ്ഞത് 3–4 മണിക്കൂറെങ്കിലും ട്രാൻസിറ്റ് സമയം ഉറപ്പാക്കുക.
നോർക്ക (NORKA) പോർട്ടൽ & എംബസി അപ്ഡേറ്റുകൾ: അടിയന്തര ഘട്ടങ്ങളിൽ നോർക്ക റൂട്ട്സിന്റെ (NORKA Roots) ഹെൽപ്പ് ഡെസ്കുമായോ ഇന്ത്യൻ എംബസികളുമായോ ബന്ധപ്പെടുക.
യു.കെയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ മോറിസൺസ് (Morrisons) വീണ്ടും ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു.
ആസ്ഥാന ഓഫീസിലെ 80-ലധികം തസ്തികകൾ കൂടി ഒഴിവാക്കാനാണ് കമ്പനിയുടെ തീരുമാനം. ഈ വർഷം മാത്രം കമ്പനി നടത്തുന്ന അഞ്ചാമത്തെ തൊഴിൽ വെട്ടിക്കുറയ്ക്കലാണിത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ മോറിസൺസിലെ 5,000-ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. വിപണിയിലെ കടുത്ത മത്സരവും സാമ്പത്തിക പ്രതിസന്ധിയുമാണ് ഇത്തരമൊരു നീക്കത്തിന് നിർബന്ധിതരാക്കിയതെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്.
തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള ജീവനക്കാരുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും, സാധ്യമെങ്കിൽ കമ്പനിക്കുള്ളിൽ തന്നെ മറ്റ് തസ്തികകൾ കണ്ടെത്തി നൽകാൻ ശ്രമിക്കുമെന്നും മോറിസൺസ് വക്താവ് അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ബിസിനസ് മേഖലയിൽ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നടപടിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Latest News
ഭൂകമ്പങ്ങളോ, മറ്റ് പ്രകൃതി ദുരന്തകളോ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തിര സഹായത്തിനുമായി സൈബോര്‍ഗ് പാറ്റകളെ (പകുതി യന്ത്രവും പകുതി പാറ്റയും) നിര്‍മിച്ച് ബയോറോബോട്ടിക്സ് ശാസ്ത്രജ്ഞര്‍. കാമറകളും മിനിയേച്ചര്‍ മെഡിക്കല്‍ ഇന്‍ജക്ടറുകളും ഘടിപ്പിച്ചിട്ടുള്ള രൂപമാണിത്. ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഗുഹകളിലോ മറ്റ് അപകടകരമായ സ്ഥലങ്ങളിലോ എത്താനോ ട്രാക്ക് ചെയ്യാനോ കഴിയാത്ത അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനാണ് ഇവയെ നിര്‍മ്മിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ യൂണിവേഴ്സിറ്റി ഓഫ് ക്വീന്സ്ലാന്ഡ് ബയോറോബോട്ടിക്സ് ഗവേഷകരാണ് പാരബോര്‍ഗുകള്‍ എന്ന അപൂര്‍വ്വ സൈബോര്‍ഗ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. നിര്‍ണായകമായ മെഡിക്കല്‍ തീരുമാനങ്ങള്‍ മനുഷ്യ നിയന്ത്രണത്തിലായിരിക്കുമ്പോള്‍ തന്നെ, തങ്ങളുടെ ഗവേഷണം 'സൈബോര്ഗി'നെ ഒരു മൊബൈല്‍ സെന്‍സറില്‍ നിന്ന് ഒരു ചെറിയ ഫസ്റ്റ് റെസ്പോണ്ടറായി മാറ്റുന്നുവെന്ന് ബയോറോബോട്ടിക്സ് എഞ്ചിനീയര്‍ താങ് വോ-ഡോണ്‍ പറഞ്ഞു.
പരീക്ഷണത്തിനായി ഗവേഷകര്‍ വടക്കന്‍ ക്വീന്‍സ്ലാന്റില്‍ കാണപ്പെടുന്ന വലിയ ഇനത്തില്‍പ്പെട്ട മാളമുണ്ടാക്കുന്ന പാറ്റകളെയാണ് തെരഞ്ഞെടുത്തത്. വലിപ്പവും ഉയര്‍ന്ന ശാരീരിക ശേഷിയുമുള്ള ഈ പ്രാണികളുടെ ശരീരത്തില്‍ ഭാരം കുറഞ്ഞ മൈക്രോ ചിപ്പുകള്‍, സര്‍ക്യൂട്ട് ബോര്‍ഡുകള്‍, കാമറകള്‍, ദൂരനിയന്ത്രിത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇഞ്ചക്ഷന് ഡിവൈസുകള്‍ എന്നിവ സജ്ജീകരിച്ചു.
പൂര്‍ണ്ണമായും ഇലക്ട്രോണിക് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന കൃത്രിമ റോബോട്ടുകള്‍ക്ക് പകരം, ജീവനുള്ള പ്രാണികളുടെ സ്വാഭാവിക ശരീരഘടനയെയും പേശിബലത്തെയും ഉപയോഗപ്പെടുത്തി നിര്‍മ്മിച്ചതാണ് ഇവ. ജീവനുള്ള ഒരു പ്രാണിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലെ അതിസങ്കീര്‍ണ്ണമായ തടസ്സങ്ങള്‍ മുറിച്ചുകടന്ന് സുഗമമായി സഞ്ചരിക്കാന്‍ സാധിക്കും എന്ന തിരിച്ചറിവാണ് ശാസ്ത്രജ്ഞരെ ഇത്തരമൊരു പരീക്ഷണത്തിലേക്ക് നയിച്ചത്. വോ-ഡോണ്‍ പറഞ്ഞു.
ദുരന്തങ്ങളില്‍പ്പെട്ടവര്‍ക്ക് ജീവന് രക്ഷിക്കാനാവശ്യമായ മരുന്നുകള്‍ തത്സമയം നല്‍കാനും സൈബോര്‍ഗ് കോക്ക്രോച്ചുകള്‍ക്ക് കഴിയും. കൃത്യമായ അകലത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനും, നിലയുറപ്പിച്ച് അടിയന്തര ജീവന് രക്ഷാ മരുന്നുകള്‍ കുത്തിവെക്കാനും ഇതിലെ ഓട്ടോ-ഇഞ്ചക്ഷന് സംവിധാനങ്ങള്‍ക്ക് കഴിയും. പരീക്ഷണ ഘട്ടങ്ങളില്‍ 95 ശതമാനം വരെ കൃത്യതയോടെ മരുന്നുകള്‍ കുത്തിവെക്കാന്‍ ഇവയ്ക്ക് സാധിച്ചതായി പഠനങ്ങള്‍ തെളിയിച്ചു.
ASSOCIATION
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള 2026 ഓക്ടോബർ ശനിയാഴ്ച ലിവർപൂളിൽ നടക്കും. യുക്മയുടെ ഏറ്റവും സജീവമായ റീജിയണുകളിൽ ഒന്നായ യുക്മ നോർത്ത് വെസ്റ്റ് റീജിയണിന്റെ റീജിയണൽ കലാമേള 2026 ഒക്ടോബർ 3-ന് (ശനിയാഴ്ച) നടക്കുന്നതിൻ്റെ ഭാഗമായുള്ള കാറ്ററിംഗിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു. നോർത്ത് വെസ്റ്റ് മേഖലയിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ കലാമേള, കലാപ്രകടനങ്ങളുടെ വേദി മാത്രമല്ല, യുകെയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും മഹത്തായ സംഗമവേദി കൂടിയാണ്. ഓരോ വർഷവും മികച്ച സംഘാടനവും വൻ ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമാകുന്ന ഈ കലാമേളയ്ക്കായുള്ള ഒരുക്കങ്ങൾ ഇതിനോടകം ഊർജിതമായി പുരോഗമിക്കുകയാണെന്ന് റീജിയണൽ ഭാരവാഹികളായ പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടി സെക്രട്ടറി സനോജ് വർഗീസ് ട്രഷറർ ഷാരോൺ ജോസഫ് എന്നിവർ അറിയിച്ചു.
ഇന്നേക്ക് ഒരു മാസം മാത്രം ബാക്കിയിരിക്കെ നടക്കുന്ന കലാമേള ദിനത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ മത്സരാർത്ഥികൾക്കും വിധികർത്താക്കൾക്കും അതിഥികൾക്കും പ്രേക്ഷകർക്കുമായി ഭക്ഷണസേവനം ഒരുക്കുന്നതിനായി പരിചയസമ്പന്നരായ കാറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേര ഭക്ഷണവും ലഘുഭക്ഷണവും ഉൾപ്പെടുന്ന സമഗ്ര കാറ്ററിംഗ് സേവനത്തിനാണ് ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടത്.
യുകെയിൽ കാറ്ററിംഗ് സേവനം നടത്തുന്നതിനാവശ്യമായ എല്ലാ നിയമാനുസൃത ലൈസൻസുകളും രേഖകളും കൈവശമുള്ള സ്ഥാപനങ്ങൾക്കു മാത്രമേ ക്വട്ടേഷനുകൾ സമർപ്പിക്കാൻ അർഹതയുള്ളൂ. കാറ്ററിംഗ് മേഖലയിൽ മുൻപരിചയവും വലിയ പൊതുപരിപാടികൾ വിജയകരമായി കൈകാര്യം ചെയ്ത അനുഭവസമ്പത്തുമുള്ള സ്ഥാപനങ്ങൾ മാത്രം അപേക്ഷിക്കണമെന്ന് സംഘാടകർ അറിയിച്ചു. നോർത്ത് വെസ്റ്റ് റീജിയണിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും.
അഞ്ഞൂറിലധികം മത്സരാർത്ഥികളും വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികളും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കലാമേളയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മികച്ച നിലവാരത്തിലുള്ള ഭക്ഷണസേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാറ്ററിംഗ് ക്വട്ടേഷനുകൾ ക്ഷണിച്ചിരിക്കുന്നതെന്നും താൽപര്യമുള്ള സ്ഥാപനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്നും റീജിയണൽ ഭാരവാഹികൾ അഭ്യർഥിച്ചു.
കലാമേള നടക്കുന്ന വേദിയുടെ വിലാസം:
BROUGHTON HALL CATHOLIC HIGH SCHOOL,
YEW TREE LN,
WEST DERBY,
LIVERPOOL, L12 9HJ
യു.എസ്.എയിലെ ടെക്സസിലുള്ള ഡാളസില്‍ ഓഗസ്റ്റ് 21 മുതല്‍ 24 വരെ നടന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 15ാമത് ഗ്ലോബല്‍ ബൈഎന്നിയല് സമ്മേളനത്തില്‍ ഡോ. ജിമ്മി ലോനപ്പന് മൊയളാനെ 2026-2028 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഗ്ലോബല്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തു.
യുകെയില്‍ ഓര്‍ത്തോപീഡിക് സര്‍ജനായി സേവനമനുഷ്ഠിക്കുന്ന ഡോ. ജിമ്മി ലോനപ്പന് മൊയളാന്, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ആരോഗ്യ സുരക്ഷ, ഹെല്‍ത്ത് ടൂറിസം പദ്ധതികള്‍, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഗ്ലോബല്‍ ഡെലിഗേറ്റുകള്‍ അദ്ദേഹത്തെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്.
തന്നെ ഈ വലിയ ഉത്തരവാദിത്തത്തിലേക്ക് തിരഞ്ഞെടുത്തതില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ക്കും പ്രതിനിധികള്‍ക്കും ഡോ. ജിമ്മി നന്ദി അറിയിച്ചു. ആഗോളതലത്തില്‍ പ്രവാസി മലയാളികളുടെ ഉന്നമനത്തിനും യംഗ് ഗ്ലോബല്‍ മലയാളി സംരംഭങ്ങള്‍ക്കും താന്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൗണ്‍സില്‍ പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്ത നാല് ദിവസം നീണ്ടുനിന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിലാണ് പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്.
ഡബ്ലിന്‍: പ്രവാസത്തിന്റെ അതിരുകള്‍ മായ്ച്ച്, നാടിന്റെ സാംസ്കാരിക പൈതൃകവും ഗൃഹാതുരത്വവും പുനഃസൃഷ്ടിച്ച് മലയാളിസ് ഇന്‍ സിറ്റി വെസ്റ്റ് സംഘടിപ്പിച്ച 'അത്തപ്പൂവും നുള്ളി...' ഓണാഘോഷം വിസ്മയക്കാഴ്ചയായി. ഓഗസ്റ്റ് 29-ന് ഡബ്ലിനിലെ പെരിസ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറിയ ആഘോഷം, പതിവ് ഓണാഘോഷങ്ങളുടെ ചട്ടക്കൂട് പൊളിച്ച് ഒരു നാട്ടുത്സവത്തിന്റെ ആവേശമാണ് അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിന് സമ്മാനിച്ചത്.
കേരളത്തിന്റെ ഉത്സവപ്പറമ്പുകളെയും പൂരപ്പറമ്പുകളെയും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ മുഖ്യ ആകര്‍ഷണം. പ്രവേശന കവാടത്തില്‍ ചുണ്ടന് വള്ളം, പടര്‍ന്നു പന്തലിച്ച ആല്‍മരവും ആല്‍ത്തറയും, പ്രൗഢിയോടെ വാനിലുയര്‍ന്നു നില്ക്കുന്ന സ്വര്‍ണ്ണക്കൊടിമരവും, കൊത്തുപണികളുടെ ഭംഗിയാര്‍ന്ന കല്‍വിളക്കും, തുളസിത്തറയും കലാകാരന്മാരുടെ കരവിരുതില്‍ തനിമ ചോരാതെ വേദിയില്‍ പുനര്‍ജനിച്ചപ്പോള്‍ കാണികള്‍ക്ക് അതൊരു നവ്യാനുഭവമായി മാറി. ഇതിനു പുറമെ പ്രധാന വേദിയിലാകട്ടെ, തൃശൂര്‍ പൂരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന രീതിയില്‍ നെറ്റിപ്പട്ടവും മുത്തുക്കുടകളും അണിഞ്ഞുനില്‍ക്കുന്ന ഗജവീരന്മാരുടെ ഗംഭീര പശ്ചാത്തലമാണ് ഒരുക്കിയിരുന്നത്.
രാവിലെ പൂക്കളമൊരുക്കലോടെ ആരംഭിച്ച ആഘോഷത്തില്‍ തിരുവാതിരയും ഓണപ്പാട്ടുകളും വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കെടുത്ത പരിപാടികള്‍ ആഘോഷത്തിന് നിറവും ആവേശവും പകര്‍ന്നു. ഓണസദ്യ മലയാളിയുടെ രുചിപ്പെരുമയും കൂട്ടായ്മയുടെ മാധുര്യവും ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചു. തുടര്‍ന്ന് ഓണക്കളികളും മറ്റു വിനോദപരിപാടികളും ആഘോഷത്തെ കൂടുതല്‍ സജീവമാക്കി. ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് വൈകുന്നേരം അരങ്ങേറിയ ഡിജെ പ്രോഗ്രാം സദസ്സിനെയാകെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. അയര്‍ലന്‍ഡിലെ ശ്രദ്ധേയനായ യുവ ഡിജെ പ്രതിഭ ഡിജെ എ വണ്‍ (അച്ചൂസ് - DJ A1) നയിച്ച തകര്‍പ്പന്‍ സംഗീതവിരുന്ന് സദസ്സിനെയാകെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
കേരളത്തില്‍നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ കഴിയുമ്പോഴും സ്വന്തം നാടിന്റെ സംസ്കാരവും പാരമ്പര്യവും അടുത്ത തലമുറയിലേക്ക് കൈമാറണമെന്ന 'MIC'ന്റെ കൂട്ടായ ശ്രമത്തിന്റെ നേര്‍ക്കാഴ്ചയായി ഇത്തവണത്തെ ആഘോഷം.
പൂരപ്പൊലിമയും ഗ്രാമീണവിശുദ്ധിയും ഒരൊറ്റ വേദിയില്‍ സംഗമിച്ചപ്പോള്‍, പെരിസ്ടൗണില് പിറന്നത് കേവലമൊരു ഓണാഘോഷമായിരുന്നില്ല...പ്രവാസമണ്ണില്‍ പുനര്‍ജനിച്ച ഒരു കൊച്ചു കേരളം തന്നെയായിരുന്നു. അതിരുകള്‍ക്കപ്പുറം മലയാളികളെ ഒന്നാകെ ചേര്‍ത്തുവെക്കുന്ന സ്നേഹത്തിന്റെയും ഒരുമയുടെയും അടയാളമായി 'MIC' ഓണാഘോഷം മാറുമ്പോള്‍, പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും മായാതെ സൂക്ഷിക്കാന്‍ ഒരുപിടി സുന്ദരമായ ഓര്‍മ്മകളാണ് ഈ കൂട്ടായ്മ ഡബ്ലിനിലെ ഓരോ മലയാളി മനസ്സിലേക്കും സമ്മാനിച്ചത്.
കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും സൗഹൃദവും ഒത്തുചേര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ വീണ്ടും ഓണാഘോഷത്തിന്റെ വര്ണപ്പകിട്ടൊരുക്കുകയാണ് ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്. യുകെയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ എല്‍മയുടെ 18-ാമത് ഓണാഘോഷം ''ഓണം പൊന്നോണം'' എന്ന പേരില്‍ സെപ്റ്റംബര്‍ 19ന് വിപുലമായ പരിപാടികളോടെ നടക്കും.
ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 19, ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അത്തപ്പൂക്കള മത്സരത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് വടംവലി ഉള്‍പ്പെടെയുള്ള വിവിധ കായിക മത്സരങ്ങളും കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും. ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന വിഭവസമൃദ്ധമായ കേരളീയ ഓണസദ്യ ആഘോഷത്തിന് കേരളത്തിന്റെ തനിമ പകരും. സദ്യയ്ക്ക് ശേഷം അരങ്ങേറുന്ന ആവേശകരമായ ചെണ്ടമേളവും ആഘോഷത്തിന് മാറ്റുകൂട്ടും.
തുടര്‍ന്ന് ''ഓണം പൊന്നോണം'' എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക സ്റ്റേജ് ഷോ അരങ്ങേറും. പ്രശസ്ത സിനിമാതാരങ്ങളും ഹാസ്യകലാകാരന്മാരുമായ ബിനു അടിമാലിയും തങ്കച്ചന് വിതുരയും അണിനിരക്കുന്ന ഹാസ്യ പരിപാടിയാണ് സ്റ്റേജ് ഷോയുടെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം സിനിമാറ്റിക് ഡാന്‍സും എല്‍മയിലെ പ്രതിഭാധനരായ കലാകാരന്മാര് അവതരിപ്പിക്കുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികളും വേദിയിലെത്തും.
വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് ശേഷം ഡിജെയുടെ അകമ്പടിയോടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കുടുംബസമേതം പങ്കെടുത്ത് ആസ്വദിക്കാവുന്ന രീതിയിലാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നതെന്ന് എല്‍മ ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിന്റെ തനിമയും ഓണത്തിന്റെ ഐക്യസന്ദേശവും ലണ്ടനിലെ മലയാളി സമൂഹത്തിലേക്ക് പകരുന്ന ഈ ആഘോഷത്തില്‍ എല്ലാവരും കുടുംബസമേതം പങ്കെടുത്ത് ''ഓണം പൊന്നോണം'' വന്‍ വിജയമാക്കണമെന്ന് എല്‍മ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
SPIRITUAL
സൗത്താംപ്റ്റണ്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പൊന്നോണം 2026' ആഘോഷങ്ങള്‍ ഈമാസം അഞ്ചിന് ശനിയാഴ്ച പ്രൗഢഗംഭീരമായി നടക്കും. ചാന്ദ്ലേഴ്സ് ഫോര്‍ഡിലുള്ള 'ദി ഹില്‍റ്റ്' വേദിയില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11 മണി മുതല്‍ വിവിധ സാംസ്കാരിക പരിപാടികളോടെയും പരമ്പരാഗത ആഘോഷങ്ങളോടെയും പരിപാടി ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക
സുനില്‍കുമാര്‍: 07533 959193
പ്രജിത: 07838 705061
സ്ഥലത്തിന്റെ വിലാസം
The Hilt, Hiltingbury Road, Chandlers Ford, England, SO53 5NP
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തിരക്ഷാബന്ധന്‍ ആഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ഓഗസ്റ്റ് 29ന് തോണ്ടന്‍ഹീത്തിലെ വെസ്റ്റ് തോണ്ടന് കമ്മ്യൂണിറ്റി സെന്ററില്‍ വൈകുന്നേരം ആറു മണി മുതല്‍ നടന്ന പരിപാടിയില്‍ വിവിധ ഭക്തിപരവും സാംസ്കാരികവുമായ പരിപാടികള്‍ അരങ്ങേറി.
ജിഎസ്എസ് ടീം അവതരിപ്പിച്ച നൃത്തപരിപാടി, സൗമ്യ അനന്തിന്റെ നാരായണീയ പാരായണം, രക്ഷാബന്ധന് ചടങ്ങ്, ദീപാരാധന എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. തുടര്‍ന്ന് അന്നദാനവും സംഘടിപ്പിച്ചു.
ശ്രീകൃഷ്ണ ജയന്തിയുടെ ആത്മീയ സന്ദേശവും സഹോദരസ്നേഹത്തിന്റെ പ്രതീകമായ രക്ഷാബന്ധന്റെ മഹത്വവും ഉയര്‍ത്തിപ്പിടിച്ച ആഘോഷത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ഭക്തിയുടെയും കൂട്ടായ്മയുടെയും മനോഹരമായ വേദിയായി മാറി.
എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റ് ഹാമില്‍ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് മഹാ ജയന്തി ആഘോഷം പുതുമ നിറഞ്ഞതായിരുന്നു ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലും ജനപങ്കാളിത്തത്തോടെയും വന്‍ വിജയമായി. യൂണിറ്റ് നമ്പര്‍ 4 അരുവിപ്പുറം കുടുംബയോഗം ആതിഥേയത്വം വഹിച്ച ആഘോഷത്തില്‍ യുകെയുടെ വിവിധ വിദൂര ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും ശ്രീനാരായണീയരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. പ്രസിഡന്റ് രജനി ഷിബു പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. അരുവിപ്പുറം കുടുംബയോഗം സെക്രട്ടറി കൂടിയായ ജയന്തി ആഘോഷ കമ്മിറ്റി ചെയര്മാന് രാം സാഗര്‍ സ്വാഗതം ആശംസിച്ചു.
തുടര്‍ന്ന് ദീപു ശാന്തിയുടെ കാര്‍മികത്വത്തില്‍ ഗുരുപൂജ നടന്നു. ഗുരുപൂജയെ തുടര്‍ന്ന് ജയന്തി സാംസ്കാരിക ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വര്‍ണ്ണാഭമായി നടന്നു. പ്രശാന്ത സുന്ദരമായ അന്തരീക്ഷത്ത്തെയും തദ്ദേശവാസികളെയും അലോരസപ്പെടുത്താതെ പീതപതാകകള്‍ കൈകളിലേന്തി ഗുരുസ്തവം ചൊല്ലി നടന്ന ഘോഷയാത്ര മാതൃകയായി. ഘോഷയാത്രക്കുശേഷം നടന്ന വിഭവ സമൃദ്ധമായ ജയന്തി സദ്യയില്‍ നിരവധി പേര് പങ്കെടുത്തു.
കുട്ടികള്‍ക്കായി ക്വിസ് മത്സരം ഉള്‍പ്പെടെയുള്ള വിജ്ഞാനപ്രദമായ പരിപാടികള്‍, ഗുരുദേവ കൃതികളുടെ പാരായണം, പ്രസംഗ മത്സരം എന്നിവയും നടന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
ശ്രീനാരായണ കലോത്സവത്തിന് തുടക്കമായി
ജയന്തി ആഘോഷത്തോടനുബന്ധിച്ച് ശ്രീനാരായണ കലോത്സവത്തിനും തുടക്കമായി. ഗുരുദേവന്റെ ദര്‍ശനങ്ങളും കൃതികളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികളിലെ വിജ്ഞാനപരവും സര്‍ഗാത്മകവും കലാപരവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കലോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ശ്രീനാരായണ കലോത്സവം സംഘടിപ്പിക്കുമെന്നും, അതിന്റെ തുടക്കമാണ് ഇത്തവണത്തെ പരിപാടികളിലൂടെ കുറിച്ചിരിക്കുന്നതെന്നും പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. കള്‍ച്ചറല്‍ സെക്രട്ടറി ജയപ്രകാശ് ഉള്ളൂര്‍ അറിയിച്ചു.
സര്‍വമത സാംസ്കാരിക സമ്മേളനം
''ശ്രീനാരായണ ദര്‍ശനങ്ങളുടെ കാലിക പ്രസക്തി പ്രവാസജീവിതത്തില്‍'' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സര്‍വമത സാംസ്കാരിക സമ്മേളനം ജയന്തി ആഘോഷത്തിലെ പ്രധാന ആകര്‍ഷണമായി.
പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. വൈസ് പ്രസിഡന്റ് ശ്രീകാന്ത് ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ സെക്രട്ടറി ജയപ്രകാശ് ഉള്ളൂര്‍ സ്വാഗതം പറഞ്ഞു. പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. പ്രസിഡന്റ് രജനി ഷിബു സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. ജനറല്‍ സെക്രട്ടറി സുധാകരന് പാലാ വിഷയാവതരണം നടത്തി.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സോഷ്യല്‍ ആക്ടിവിസ്റ്റും ഹ്യൂമാനിറ്റേറിയനുമായ ടോണി ചെറിയാന്, കൈരളി യു.കെ. സെക്രട്ടറി അനസ് സലാം, ശ്രീനാരായണ ഗുരു മിഷന് യു.കെ. കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ ഗംഗാധരന് ,പ്രവാസി എസ് എന്‍ ഡി പി യോഗം യുകെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ലെനിന് കുമാര്‍ പുനലൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു .
പ്രവാസജീവിതത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ക്കുള്ള പ്രസക്തിയും ഗുരുസന്ദേശം പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. ജയന്തി ആഘോഷത്തിന്റെ ഭാഗമായി പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ പുതിയ വെബ്സൈറ്റ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു.
ഗുരുദീപം കുടുംബയോഗം, ബ്രിസ്റ്റോള്‍ സെക്രട്ടറി കൂടിയായ മിഥുന് രാജന് .പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ വെബ്സൈറ്റ് സ്പെഷ്യല്‍ കോര്‍ഡിനേറ്റര്‍ കൂടിയാണ്. മിഥുന് രാജനാണ് പുതിയ വെബ്സൈറ്റ് ലോഞ്ച് നിര്‍വഹിച്ചത്.
ഇനി മുതല്‍ പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യില്‍ അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ്സൈറ്റ് മുഖേന നേരിട്ട് അംഗത്വത്തിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍, പരിപാടികള്‍, അംഗത്വവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും പുതിയ വെബ്സൈറ്റ് സഹായകരമാകും.
സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ആധുനികവും സുതാര്യവുമായ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പുതിയ വെബ്സൈറ്റ് ലോഞ്ച് ശ്രദ്ധേയമായ ചുവടുവയ്പ്പായി.
തുടര്‍ന്ന് വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം, വിവിധ കലാപരിപാടികള്‍, നറുക്കെടുപ്പ്, ലേലം എന്നിവയും നടന്നു.
ജയന്തി ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച സംഘാടക സമിതി അംഗങ്ങളെയും വിവിധ കുടുംബയോഗങ്ങളെയും ഭാരവാഹികള്‍ അഭിനന്ദിച്ചു. ആതിഥേയരായ യൂണിറ്റ് നമ്പര്‍ 4 - അരുവിപ്പുറം കുടുംബയോഗത്തിന്റെ നേതൃത്വവും സംഘാടന മികവും പരിപാടിയുടെ വിജയത്തില്‍ നിര്‍ണായകമായി.
പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. എച്ച്ആര്‍ സെക്രട്ടറി അനുമോള്‍ രവി കൃതജ്ഞത രേഖപ്പെടുത്തി.
ഗുരുദേവന്റെ മഹത്തായ ദര്‍ശന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ജയന്തി ആഘോഷം എല്ലാത്തരത്തിലും മാതൃകയായി. സംഘടനയുടെ സമാരംഭം മുതല്‍ ചതയ ദിനത്തില്‍ തന്നെ ശ്രീനാരായണ ജയന്തിയാഘോഷം നടത്തുന്നത് യുകെയിലെ ശ്രീനാരായണീയ സമൂഹത്തിന് മാതൃകയായിരുന്നു. മാനവിക ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായ പ്രതിഫലനമായി മാറി മത ജാതി സ്പര്‍ദ്ധ മുതല്‍ യുദ്ധം വരെയുള്ള സാമൂഹ്യ തിന്മകളുടെ മേല്‍ വിജയിക്കേണ്ടതിന്റെ അനിവാര്യത അടിവരയിട്ടു പറയുന്ന ഗുരുദര്‍ശനം മറ്റെല്ലാ ദര്‍ശനങ്ങള്‍ക്കും അപ്പുറമാണെന്നും ലോകത്തെ അറിയിക്കേണ്ടതിന്റെ ഉത്തരവാദത്വം ഓരോ ശ്രീനാരായണീയനുമുണ്ടെന്നും പ്രവാസ ജീവിതത്തില്‍ ആ ചുമതല ഏറെ വലുതാണെന്നും അതാണ് പ്രവാസി എസ് എന്‍ ഡി പി യോഗം യുകെ ചെയ്യുവാന്‍ ശ്രമിക്കുന്നതെന്നും ഓരോ ജയന്തിയാഘോഷവും ഓര്‍മ്മപ്പെടുത്തുന്നതായി ഭാരവാഹികളും ജയന്തിയാഘോഷ കമ്മറ്റി ചെയര്മാന് റാം സാഗറും ജനറല്‍ കണ്‍വീനര്‍ സുനില്‍ കാലടിയും (ദേവസ്വം സെക്രട്ടറി) ആഘോഷ കമ്മിറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സൗമ്യ അനീഷും അറിയിച്ചു.
SPECIAL REPORT
ആപ്പിളിന്റെ അടുത്ത വലിയ ലോഞ്ച് ഇവന്റ് സെപ്റ്റംബർ 9-ന് നടക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. “സർപ്രൈസ് ആൻഡ് ഷൈൻ” (Surprise and Shine) എന്ന സന്ദേശത്തോടെയാണ് ഈ ഇവന്റിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നത്. പുതിയ ഐഫോൺ 18 മോഡലുകൾക്കായുള്ള പ്രീ-ഓർഡറുകൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
സാധാരണയായി എല്ലാ പുതിയ ഐഫോൺ മോഡലുകളും ഒന്നിച്ച് വിപണിയിലിറക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ആപ്പിൾ തങ്ങളുടെ തന്ത്രത്തിൽ വലിയൊരു മാറ്റം വരുത്തിയേക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും പുതിയ ഫോണുകൾ അവതരിപ്പിക്കുക.
ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയ്ക്കൊപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ ആദ്യത്തെ മടക്കാവുന്ന ഫോണായ ‘ഐഫോൺ അൾട്രാ’യും ഈ സെപ്റ്റംബറിൽ പുറത്തിറങ്ങിയേക്കും. സാധാരണ മോഡലായ ഐഫോൺ 18, കൂടുതൽ കനംകുറഞ്ഞ ഐഫോൺ എയർ 2, വിലകുറഞ്ഞ മോഡലായ ഐഫോൺ 18ഇ എന്നിവ 2027 മാർച്ച് മാസത്തോടെ മാത്രമേ വിപണിയിൽ എത്തുവാൻ സാധ്യതയുള്ളൂ.
വർഷം മുഴുവനും കമ്പനിയിലേക്കുള്ള വരുമാനം ഒരുപോലെ നിലനിർത്താൻ വേണ്ടിയാണ് ആപ്പിൾ ഇത്തരമൊരു പുതിയ വിപണന രീതിക്ക് തയ്യാറെടുക്കുന്നത്.
CINEMA
എല്ലാത്തരം വേഷങ്ങളും അതിമനോഹരമായി അവതരിപ്പിക്കുന്ന നടിയാണ് ഉർവശി. മറ്റാർക്കും ചെയ്യാനാകാത്ത വിധമാണ് ഉർവശി ഓരോ കഥാപാത്രങ്ങളെയും സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. 'സ്ഫടിക'ത്തിലെ ഉർവശിയുടെ തുളസി എന്ന കഥാപാത്രം മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്.
ചിത്രത്തിലെ 'പരുമല ചെരുവിലെ...' എന്ന് തുടങ്ങുന്ന ഗാനത്തിലെ ഉർവശിയുടെ പെർഫോമൻസ് ഇന്നും സിനിമാ പ്രേക്ഷകരെ അമ്പരിപ്പിക്കുന്നതാണ്. ആ പാട്ട് അങ്ങനെ പാടാൻ ചിത്രയ്ക്കും അങ്ങനെ അഭിനയിക്കാൻ ഉർവശിക്കും മാത്രമേ കഴിയൂ എന്നതാണ് വാസ്തവം. ഇപ്പോഴിതാ ആ പാട്ടിനെക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
തന്റെ പുതിയ ചിത്രമായ 'ആശ'യുടെ പ്രൊമോഷന്റെ ഭാഗമായി മോളിവുഡ് ബൈറ്റ്സിനോട് സംസാരിക്കുകയായിരുന്നു ഉർവശി. "സ്ഫടിക'ത്തിലെ ആ പാട്ടിനെക്കുറിച്ച് എല്ലായിടത്തു നിന്നും ചോദ്യം വരുമ്പോൾ എനിക്കും ഭയങ്കര അത്ഭുതമാണ്. അടുത്തിടെ ചാക്കോച്ചൻ (കുഞ്ചാക്കോ ബോബൻ) എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു.
ചാക്കോച്ചന്റെ കൂടെ പെയർ ആയിട്ട് അഭിനയിച്ചിട്ട് വേണം മലയാളത്തിൽ എനിക്ക് ഗ്യാപ് എടുക്കാൻ എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. 'നരേന്ദ്രൻ മകൻ ജയകാന്തൻ വക' എന്ന സിനിമ ഞാൻ ചെയ്യാനിരുന്നതാണ്. അപ്പോൾ ചാക്കോച്ചൻ അതിശയത്തോടെ എന്നോട് ചോദിച്ചു, 'സ്ഫടികത്തിലെ ആ മുന്തിരിക്കള്ള് ബാക്കിയിരിപ്പുണ്ടോ ?. എനിക്ക് തരുമോ ?'.- എന്ന്.
അപ്പോൾ ഞാൻ വിചാരിച്ചു, എനിക്ക് മുൻപോ എനിക്ക് ശേഷമോ അങ്ങനെയൊരു സംഭവം ഒരു നായികയും ചെയ്തിട്ടില്ല. അതൊരു വലിയ ഭാഗ്യമാണെന്ന് ഞാൻ അന്നേരമാണ് ആലോചിക്കുന്നത്. അങ്ങനെയൊരു സീക്വൻസ് കണ്ടിട്ടില്ല. തമിഴിൽ ഒന്നുരണ്ട് നായികമാർ ചെയ്ത് കണ്ടിട്ടുണ്ട്. ഏറ്റവും ആകർഷകമായി ചെയ്തിട്ടുള്ളത് ശ്രീദേവിയാണ്. ഗുരു എന്നൊരു സിനിമയിൽ. അതൊക്കെ ഒരു ഭാഗ്യം". - ഉർവശി പറഞ്ഞു.
മലയാളികളെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയ സിനിമയാണ് 1993ൽ പുറത്തിറങ്ങിയ 'ആകാശദൂത്'. നടി മാധവിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ചിത്രത്തിലൂടെ മാധവിയെ തേടിയെത്തിയിരുന്നു. എന്നാൽ ആ വർഷം തന്നെയാണ് 'മണിച്ചിത്രത്താഴ്' റിലീസ് ചെയ്തതെന്നും അതുകൊണ്ടാണ് മാധവി സംസ്ഥാന അവാർഡിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു.
ഇപ്പോഴിതാ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ കാരണം മാധവി തന്നെയാണെന്ന് തുറന്നു പറയുകയാണ് ചിത്രത്തിന്റെ നിർമാതാവ് പ്രേം പ്രകാശ്. "മാധവി പിന്തള്ളപ്പെട്ടത് അതുകൊണ്ടൊന്നുമല്ല. മാധവിയുടെ തന്നെ കുഴപ്പമാ. സിബി മലയിൽ പല പ്രാവശ്യം അവരോട് ആവശ്യപ്പെട്ടിരുന്നു, മേക്കപ്പ് കുറയ്ക്കണമെന്ന്. ഇങ്ങനെ ഇടരുത്, അത് ശരിയല്ല എന്ന്.
കാരണം, നിങ്ങളൊരു രോഗിയാണ്. രോഗിയാണെന്ന് അറിഞ്ഞ സമയം മുതൽ മേക്കപ്പ് കുറയ്ക്കണം. പക്ഷേ അവർ അത് സമ്മതിച്ചില്ല. സത്യമായും ഇതുണ്ടായ കാര്യമാണ്. അല്ലെങ്കിൽ അവർക്കൊരു അവാർഡ് കിട്ടിയേനേ. മേക്കപ്പ് ഇല്ലാതെ അഭിനയിക്കണം എന്ന് പറഞ്ഞിട്ട് ഇവർ ജന്മം ചെയ്താൽ സമ്മതിക്കില്ലായിരുന്നു.
അവർക്കത് പിന്നീട് മനസിലായി. അവാർഡ് തള്ളപ്പെട്ടപ്പോൾ മനസിലായി. ഒരു കഥാപാത്രം ചെയ്യുമ്പോൾ അങ്ങനെയാണോ വേണ്ടേ. ഇത്രയും മക്കളുടെ അമ്മ. അസുഖം, അതും കാൻസർ. അവർക്ക് തന്നെ സ്വയം ബോധം വേണ്ടേ. അവർക്ക് അങ്ങനെയാണ് അത് നഷ്ടപ്പെട്ടത്. അവർക്ക് മികച്ച നടിക്കുള്ള അവാർഡ് കിട്ടേണ്ടതായിരുന്നു.
ചില ആർട്ടിസ്റ്റുകൾക്ക് അതുൾക്കൊള്ളാൻ പറ്റാത്തത് ആയിരിക്കും. അല്ലെങ്കിൽ ഇമേജിന് കോട്ടം തട്ടുമോ എന്ന് വല്ലതും തോന്നിയതായിരിക്കാം".- എംപയർ ടോക്സിനോട് പ്രേം പ്രകാശ് പറഞ്ഞു.
ഇടുപ്പിന് പരിക്കേറ്റ് സിനിമയിൽ നിന്ന് മാറിനിൽക്കേണ്ടി വന്നെങ്കിലും, ഈ ദിവസങ്ങൾ തന്റെ ജീവിതത്തിൽ വലിയൊരു സന്തോഷമാണ് നൽകിയതെന്ന് നടി രശ്മിക മന്ദാന. വിവാഹശേഷം ഭർത്താവും നടനുമായ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയാതെപോയ തനിക്ക് ഈ വിശ്രമകാലം ഏറെ വിലപ്പെട്ട നിമിഷങ്ങളാണ് സമ്മാനിച്ചത്. സിനിമാ തിരക്കുകളിൽ നിന്ന് മാറിനിൽക്കേണ്ടി വന്ന ഈ നിർബന്ധിത ഇടവേള തങ്ങളുടെ ബന്ധത്തിന് എത്രത്തോളം ഗുണകരമായി മാറിയെന്ന് അടുത്തിടെ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ താരം തുറന്നുപറയുന്നു.
'സിനിമ തിരക്കുകൾ കാരണം മുൻപ് ഫോണിലൂടെ മാത്രം സംസാരിച്ചിരുന്ന രശ്മികയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും ഈ വിശ്രമകാലം ഒരു വലിയ മാറ്റമായിരുന്നു. വിവാഹശേഷം ഇത്രയും കൂടുതൽ സമയം വീട്ടിൽ ഒരുമിച്ച് ചെലവഴിക്കാൻ ഇരുവർക്കും ആദ്യമായിട്ടാണ് കഴിഞ്ഞത്. തുടക്കത്തിൽ ഇത്രയും സമയം വീട്ടിൽ ഒരുമിച്ച് ഒരേപോലെ ഇരിക്കുന്നത് അൽപ്പം പുതുമയായി തോന്നിയിരുന്നെങ്കിലും, പിന്നീട് രണ്ടുപേരും ഈ സമയം നന്നായി ആസ്വദിക്കാൻ തുടങ്ങി.
ഒരുമിച്ച് ടിവി കാണുമ്പോൾ രണ്ടുപേരുടെയും താല്പര്യങ്ങൾ വേറെയായിരുന്നു. വിജയ് ഗൗരവമുള്ള പ്രോഗ്രാമുകൾ കാണാൻ ഇഷ്ടപ്പെട്ടപ്പോൾ രശ്മികയ്ക്ക് കൊറിയൻ നാടകങ്ങൾ കാണാനായിരുന്നു ഇഷ്ടം. എന്നാൽ താമസിയാതെ വിജയിനെയും കൊറിയൻ സീരിയലുകളുടെ ആരാധകനാക്കാൻ രശ്മികയ്ക്ക് കഴിഞ്ഞു. ഭാവിയിലും ഇതുപോലെ കൂടുതൽ സമയം ഒരുമിച്ച് വേണമെന്നും എന്നാൽ അടുത്ത തവണ പരിക്കുകൾ ഒന്നും ഇല്ലാതെയായിരിക്കണം അതെന്നും വിജയ് തമാശയായി പറഞ്ഞു.
പരിക്കേറ്റ് വിശ്രമത്തിലായെങ്കിലും തനിക്ക് ഒട്ടും നിസ്സഹായത തോന്നിയില്ലെന്ന് രശ്മിക വ്യക്തമാക്കി. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനാണ് തനിക്ക് എപ്പോഴും ഇഷ്ടം. ഈ കിട്ടിയ ഒഴിവുസമയത്ത് നന്നായി ഉറങ്ങാനും, പുസ്തകങ്ങൾ വായിക്കാനും, പസിലുകൾ ചെയ്യാനും, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും കഴിഞ്ഞ സന്തോഷത്തിലാണ് താരം ഇപ്പോൾ.
NAMMUDE NAADU
പ്രളയക്കെടുതിയുടെ അതീജീവനത്തിന്റെ പ്രതീകമാണ് നേപ്പാളിലെ ദേവിഘട്ട് സ്വദേശിയായ 97കാരി ഗുണ മായ ബൊഹാര. നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോയ ഇവരെ വയോധിക കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മോചിപ്പിച്ചത്. ശരീരമാസകലം ചെളിയില്‍ മൂടിയ നിലയിലായിരുന്നു ഇവര്‍.
ദേവിഘട്ടിലെ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ഫൗണ്ടേഷനിലെ അന്തേവാസിയാണ് മായ ബൊഹാര. ഒപ്പമുണ്ടായിരുന്ന ഏഴ് പേകെ മിന്നല്‍ പ്രളയത്തില്‍ കാണാതായി. മുറിക്കുള്ളില്‍ വെള്ളം കയറിയപ്പോള്‍ മണിക്കൂറുകള്‍ നേരം തല വെള്ളത്തിന് മേലേ ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കുകയായിരുന്നു.
കഴുത്തോളം ചെളിയില്‍ പുരണ്ട് ജെസിബിയുടെ തൊട്ടിയിലിരിക്കുന്ന ഇവരുടെ ചിത്രം ലോകമെമ്പാടുമുള്ളവരെ അതിശയിപ്പിച്ചിരുന്നു. നിലവില്‍ മറ്റ് അതിജീവിതര്‍ക്കൊപ്പം കാഠ്മണ്ഡുവിലെ താല്‍ക്കാലിക ഷെല്‍ട്ടറില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
മിന്നല്‍പ്രളയത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒരുമുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് വയേധിക കേന്ദ്രത്തിലെ ഒരു അന്തേവാസി പറയുന്നു. പ്രഭാതഭക്ഷണ സമയത്താണ് മേല്‍ക്കൂര കുലുങ്ങുന്നതായി കണ്ടത്. ഞങ്ങള്‍ ഉയര്‍ന്ന പ്രദേശത്തേക്ക് ഓടി രക്ഷപ്പെട്ടു, എന്നാല്‍ ആറോ ഏഴോ പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല,' അദ്ദേഹം പറഞ്ഞു.
പ്രളയം ബാധിച്ച് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് തങ്ങള്‍ക്ക് അവിടെ എത്താന്‍ കഴിഞ്ഞതെന്ന് ഒരു സന്നദ്ധ പ്രവര്‍ത്തക പറഞ്ഞു. വെള്ളം ഒഴുകിപ്പോയെങ്കിലും അവിടെയാകെ ചെളിയില്‍ മുങ്ങിപ്പോയിരന്നു. അവിടെ നിന്നും വയോധികരെ രക്ഷപ്പെടുത്തി പ്രാദേശിക ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ നല്‍കിയതായും സന്നദ്ധ പ്രവര്ത്ത പറഞ്ഞു. അവിടെ നിന്ന് അവരെ വിമാനമാര്‍ഗം കഠ്മണ്ഡുവില്‍ എത്തിച്ച് താല്‍ക്കാലിക ഷെല്‍ട്ടറില്‍ പാര്‍പ്പിച്ചു. ഇവിടെ ഭക്ഷണം, വസ്ത്രങ്ങള്‍, നഴ്സിങ് പരിചരണം, വൈദ്യപരിശോധനകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ അവര്‍ക്കായി ഒരുക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവ് എവിടെ പോയാലും വോഡഫോണ്‍ പരസ്യത്തിലെ പഗിനെ പോലെ ഭാര്യ പിന്നാലെ നടക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹമോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പരാമര്‍ശം. ഭാര്യയെ ഒപ്പം കൂട്ടാതെ തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്നും മുംബൈയിലേക്ക് ജോലിക്കായി പോയെന്ന കാരണം കാട്ടി കുടുംബകോടതി വിവാഹമോചനം അനുവദിക്കാത്ത സാഹചര്യത്തിലാണ് ഹര്‍ജിക്കാരനായ 67കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
ജീവിതത്തിലെ എല്ലാഘട്ടത്തിലും ഭാര്യാ ഭര്ത്താക്കന്മാര് ഒരുമിച്ച് ജീവിക്കണമെന്ന രീതി ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നല്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേകിച്ച് ജോലി സംബന്ധമായ വിഷയങ്ങളില്‍, സാഹചര്യങ്ങള്‍ അല്ലെങ്കില്‍ വ്യക്തപരമായ ഉത്തരവാദിത്തങ്ങള്‍ ജോലിയെ ബാധിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ജി ആര് സ്വാമിനാഥനും എം ഡി സുമതിയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
ഭര്‍ത്താവ് സൈനികനാണ് എങ്കില്‍ സൈനിക ക്യാമ്പുകളില്‍ കുടുംബം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്ന ഉദാഹരണവും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല ഭാര്യയ്ക്ക് സ്വന്തമായി ജോലിയോ മറ്റ് ഉത്തരവാദിത്തങ്ങളോ ഉണ്ടാകില്ലേയെന്നും കോടതി ചോദിച്ചു. അതിനാല്‍ ഒരു ഭാര്യ വോഡഫോണ്‍ പരസ്യത്തിലെ പഗിനെ പോലെ പെരുമാറണമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ഭര്‍ത്താവ് വിവാഹ ജീവിതത്തിലെ തന്റെ ഉത്തരവാദിത്തങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാട്ടിയാണ് കുടുംബകോടതി വിവാഹമോചന ഹര്‍ജി തള്ളിയത്. 1992 സെപ്തംബറില്‍ വിവാഹിതരായ ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്. കോടതി ഹര്‍ജി പരിഗണിക്കുമ്പോള്‍ ഭര്‍ത്താവിന് 67വയസാണ് പ്രായം. 16വര്‍ഷമായി ദമ്പതികള്‍ അകന്നു കഴിയുകയാണ്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭര്‍ത്താവ് ആരോപിക്കുന്നുണ്ട്.
ലൈംഗികാഭിലാഷത്തെ മറികടക്കുക എന്നത് ഒരാളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം പ്രായോഗികമല്ലാത്ത കാര്യമാണെന്നും പോകുന്നിടത്തെല്ലാം ഭാര്യയെയും കൂടെ കൂട്ടേണ്ടത് ഭര്‍ത്താവിന്റെ കടമയാണെന്നുമാണ് കുടുംബ കോടതി നിരീക്ഷിച്ചത്. ഈ ഉത്തരവ് തീവ്ര ഫെമിനിസ്റ്റുകള്‍ വിപ്ലവകരം എന്ന് വിശേഷിപ്പിക്കാം എന്നാല്‍ ഹൈക്കോടതിക്ക് അങ്ങനെ കാണാനാകില്ലെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. ഒന്നിച്ച് പോകാന്‍ കഴിയാത്തതിനാല്‍ വിവാഹ മോചനം അനുവദിച്ച കോടതി പക്ഷേ ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന ഹർജിക്കാരന്റെ ആരോപണം തള്ളിക്കളഞ്ഞു.
Channels
ബിഗ്ബോസ് മലയാളം സീസൺ 8 ലേക്കുള്ള പ്രഡിക്ഷൻ ലിസ്റ്റുകളിൽ ഉയർന്നു കേൾക്കുന്ന ഒരു പേരാണ് അവതാരക ലക്ഷ്മി നക്ഷത്രയുടേത്. കഴിഞ്ഞ സീസണിൽ ഉറ്റസുഹൃത്ത് അനുമോൾക്ക് ശക്തമായി പിന്തുണ പ്രഖ്യാപിച്ച് ലക്ഷ്മി പുറത്തുണ്ടായിരുന്നു. ലക്ഷ്മി ബിഗ്ബോസിൽ എത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെ, ഇക്കാര്യത്തിൽതാരം നേരിട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലക്ഷ്മി. ഒന്നും വിട്ടുപറയാതെയായിരുന്നു ലക്ഷ്മിയുടെ മറുപടി.
"ബിഗ് ബോസ് ഹൗസിലേക്ക് കയറാൻ പോകുന്നവർ പലരും അവസാന നിമിഷം വരെ 'ഞാൻ പോകുന്നില്ല, അതിലൊന്നും ഇല്ല' എന്ന് പറയുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അതുകൊണ്ടുതന്നെ ഞാനും ആ ട്രെൻഡിനൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ഞാനും ഇല്ല എന്ന് തന്നെ പറയുന്നു!", എന്നായിരുന്നു ലക്ഷ്മിയുടെ ഉത്തരം. പോകുമെന്നോ പോകുന്നില്ലെന്നോ പറയാതെ ഒരു ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള ലക്ഷ്മിയുടെ മറുപടിക്കു പിന്നാലെ ഈ വിഷയത്തിൽ കൂടുതൽ അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.
മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകര്‍ക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. വ്ളോഗിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ലക്ഷ്മി തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെക്കാറുണ്ട്.
അതേസമയം, ബിഗ് ബോസ് മലയാളം സീസൺ 8 കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. സെപ്റ്റംബർ 6 നാണ് സീസൺ 8 ആരംഭിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള അഗ്നിപരീക്ഷ എന്ന പ്രീ ഷോയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസിന്റെ പുതിയ പ്രൊമോ വീഡിയോയും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സെപ്റ്റംബർ 6 മുതൽ രാത്രി 7 മണിമുതൽ ഏഷ്യാനെറ്റിലും ജിയോഹോട്ട്സ്റ്റാറിലും ബിഗ് ബോസ് സീസൺ 8 കാണാനാകും.
അവതാരകന് രാജേഷ് കേശവിന്റെ ആരോഗ്യവസ്ഥയെക്കുറിച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. ഹൃദയാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിപ്പോയതായിരുന്നു രാജേഷ്. ലോക സിനിമയുടെ പ്രൊമോഷന് പരിപാടിക്കിടെയായിരുന്നു രാജേഷിന് ഹൃദയാഘാതമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ലോകയുടെ റിലീസിന് ഒരു വര്‍ഷം തികഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുഹൃത്തിന്റെ കുറിപ്പ്. ആ വാക്കുകളിലേക്ക്:
രാജേഷിന്റെ ഓണം. 'രാജേഷ് കിടപ്പിലായിട്ടു ഒരു വര്‍ഷമായി അല്ലേ' എന്ന് ചോദിച്ചത് വേഫയര്‍ ഫിലിംസിലെ സംഗീത് ആണ്. 'ലോക' സിനിമയുടെ റിലീസിനു അനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണല്ലോ രാജേഷ് വീണു പോയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24 രാത്രി, അത് ഞങ്ങള്‍ എങ്ങനെ മറക്കാനാണ്..
രാജേഷ് ഇപ്പോഴും കിടപ്പിലാണ് പക്ഷേ അവന് എല്ലാം അറിയുന്നുണ്ട്.. ആ മുഖത്ത് അത് വായിച്ചെടുക്കാന്‍ ഞങ്ങള്‍ക്കും കഴിയുന്നുണ്ട്. അത് കൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ എല്ലാ വിശേഷങ്ങളും അവനോടു പറയും.. കൂട്ടുകാരുടെ കാര്യങ്ങള്‍, സിനിമാ വിശേഷങ്ങള്‍, അവന്റെ കാര്യങ്ങള്‍ തിരക്കി വിളിക്കുന്നവരുടെ പേരുകള്‍, മെസ്സേജുകള്‍ എല്ലാം.. എല്ലാം.. ചിലപ്പോള്‍ കണ്ണ് തുറന്നു പിടിച്ചു ശ്രദ്ധയോടെ കേള്‍ക്കും, ചിലപ്പോള്‍ പാതി മിഴിയില്‍ എല്ലാം അവസാനിപ്പിക്കും നല്ല മൂഡാണെങ്കില്‍ കൈ പിടിക്കുമ്പോള്‍ നമ്മുടെ കൈ അവന് മുറുകെ പിടിക്കും, ചെറുതായി ചിരിക്കാനും, ചുണ്ടനക്കാനും ശ്രമിക്കും.
ഇപ്പോഴും തെറാപ്പികള്‍ എല്ലാം മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓണത്തിന് ലേക് ഷോര്‍ ഹോസ്പിറ്റലില്‍ രാജേഷിനു കൂട്ടായി ഇരിക്കുക ആയിരുന്നു ഞങ്ങള്‍ പലരും, ഇത്തവണയും ഓണത്തിന് അവന്റെ കൂടെ കുറച്ചു സമയം ഇരിക്കാന്‍ ഹരിച്ചേട്ടന് കുടുംബത്തോടോപ്പം വന്നിരുന്നു. കോളേജില്‍ ഞങ്ങളുടെ ജൂനിയറായിരുന്ന ഡോ. ഷീനയും ഉണ്ടായിരുന്നു. സൗദിയില്‍ നിന്നും നിഹാദും ആലപ്പുഴയില്‍ നിന്നും രാജീവേട്ടനും , കാനഡയില്‍ നിന്നും ബിജുവും വിളിച്ചു.
തിരുവോണ ദിവസം സിന്ധു ഒരു നീളന്‍ കുപ്പായം തയ്പ്പിച്ചു രാജേഷിനെ അണിയിച്ചു. നഴ്സിന്റെ സഹായത്തോടെ വീല്‍ ചെയറില്‍ ഇരുത്തി , രൂപേഷ് ഇച്ചിരി പായസം രാജേഷിന്റെ ചുണ്ടില്‍ ചെറുതായി നനച്ചു കൊടുത്തു.. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വെന്റിലേറ്ററില്‍ ആയിരുന്നവന് ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി. രാജേഷിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും പൂര്‍ണ്ണ ഫലമുണ്ടാകുന്ന ആ നല്ല ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അന്നാണ് ഞങ്ങളുടെ യഥാര്‍ത്ഥ ഓണം.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുമോള്‍. ബിഗ് ബോസ് വിന്നര്‍ കൂടിയായ അനുമോള്‍ ഈയ്യടുത്താണ് വിവാഹിതയായത്. തമിഴ്നടന്‍ ഭുവനേഷ് ആണ് വരന്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം തന്റെ വിവാഹത്തിന്റെ പേരില്‍ അനുമോള്‍ക്കെതിരെ ചിലര്‍ വിമര്‍ശനങ്ങളുമായെത്തുന്നുണ്ട്.
വിവാഹത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അനുമോള്‍ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അനുമോളുടെ പ്രതികരണം. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ലെന്നാണ് താരം പറയുന്നത്. ആ വാക്കുകളിലേക്ക്:
ജീവിതത്തില്‍ സന്തോഷം കിട്ടുമ്പോള്‍ അതിനെ ആഘോഷിക്കുന്നതിനേക്കാള്‍, അതില്‍ കുറവ് കണ്ടെത്താന്‍ ശ്രമിക്കുന്നവരും ഉണ്ടാകും. ഞാന്‍ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലേക്ക് ദൈവം തന്ന ഒരു നല്ല മനുഷ്യനെയാണ്. ഭാഷയും നാടും വ്യത്യസ്തമായിരിക്കാം, പക്ഷേ സ്നേഹത്തിനും ബഹുമാനത്തിനും കരുതലിനും അതിരുകളില്ല.
ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ല.നല്ല വാക്കുകള്‍ പറയാന്‍ കഴിയുന്നില്ലെങ്കില്‍ മൗനം പാലിക്കാം. കാരണം ഓരോ കമന്റിനും പിന്നില്‍ ഒരു മനുഷ്യന്റെ മനസ്സുണ്ട്.
ഞങ്ങള്‍ ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിക്കും. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും കൂടെയുണ്ടെങ്കില്‍ സന്തോഷം. ഇല്ലെങ്കിലും ഞങ്ങളുടെ യാത്ര മുന്നോട്ട് പോകും. എല്ലാവര്ക്കും സ്നേഹവും സമാധാനവും മാത്രം നേരുന്നു
മിനിസ്ക്രീൻ സോഷ്യൽ മീഡിയ താരങ്ങളായ അനുമോളും ആതിര മാധവും സ്റ്റർമാജിക് എന്ന ടെലിവിഷൻ ഷോയിലൂടെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയവരാണ്. അധികം സുഹൃത്തുക്കളുള്ളയാളല്ല താനെന്നും ആതിരയുമായി ഈയടുത്താണ് വളരെ അടുത്തം സൗഹൃദം ഉണ്ടായതെന്നും ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി അനുമോൾ പറഞ്ഞിരുന്നു. ഇരുവരുമൊന്നിച്ചു ചെയ്ത പല റീലുകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അനുമോൾ ബിഗ്ബോസിൽ മത്സരാർത്ഥിയായ എത്തിയപ്പോഴും വലിയ പിന്തുണയുമായി ആതിര പുറത്തുണ്ടായിരുന്നു. എന്നാൽ അനുമോളുടെ വിവാഹത്തിന് ആതിര പങ്കെടുത്തില്ല. ഗുരുവായൂരിൽ വെച്ചു നടന്ന താലികെട്ട് ചടങ്ങിലും തുടർന്നു നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിലും ആതിരയുടെ അസാന്നിധ്യത്തിൽ ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെയെല്ലാം താളിക്കൊണ്ട് അനുമോളുടെ റിസപ്ഷന് ആതിര എത്തിയിരുന്നു.
വിവാഹത്തിന് വരാന്‍ പറ്റാത്ത സാഹചര്യമായിപ്പോയി എന്നാണ് ഇതു സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി ആതിര മാധവ് പറഞ്ഞത്”എന്തുകൊണ്ട് കല്യാണത്തിന് വന്നില്ല എന്ന് എന്നോട് പലരും മെസേജ് അയച്ച് ചോദിച്ചിരുന്നു, സത്യമായിട്ടും വിവാഹത്തിന് വരാന്‍ പറ്റാത്ത ഒരു സാഹചര്യത്തില്‍ ആയിപ്പോയി. അവളോട് അതിന് ആത്മാര്‍ത്ഥമായി സോറി പറയുന്നു, സോറി പറഞ്ഞാല്‍ തീരുന്ന ഒരു കാര്യമല്ല, എന്നിരുന്നാലും സോറി”, എന്നാണ് ആതിര മാധവ് നല്കിയ മറുപടി. കല്യാണം ഉറപ്പിക്കൽ ചടങ്ങിനൊക്കെ താൻ കൂടെ ഉണ്ടായിരുന്നു എന്നും അതിന്റ വീഡിയോകൾ വഴിയേ പോസ്റ്റ് ചെയ്യാം എന്നും ആതിര പറഞ്ഞു.
കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. കുഞ്ഞു പിറന്നതിന് ശേഷം ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് താമസം മാറിയിരുന്നെങ്കിലും പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തി മിനിസ്ക്രീനിൽ വീണ്ടും സജീവസാന്നിധ്യമാകുകയായിരുന്നു ആതിര.
ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശൈത്യ സന്തോഷ്. ഷോയിലെ ശൈത്യയുടെ അനുമോളുമായുള്ള സൗഹൃദവും പ്രശ്നങ്ങളും വഴക്കുകളും ഏറെ ചർച്ചകൾക്ക് അന്ന് വഴിയൊരുക്കിയിരുന്നു. കട്ടപ്പ എന്ന വിളിപ്പേരിലാണ് ശൈത്യ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ടിരുന്നത്. ഫിനാലെ വീക്കിൽ ഹൗസിനുള്ളിലേക്ക് റീ എൻട്രി നടത്തിയ മത്സരാത്ഥികളിൽ ശൈത്യയുടെ പെരുമാറ്റവും അനുമോളെ കുറിച്ച് പറഞ്ഞ വാക്കുകളും ചർച്ചയാവുകയും ഗ്രാൻഡ് ഫിനാലെയിൽ അനുമോൾക്ക് കപ്പ് കിട്ടിയപ്പോഴുള്ള ശൈത്യയുടെ ഭാവവും പുറത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഷോയ്ക്കകത്തുള്ള പ്രശ്നങ്ങളെല്ലാം മറന്ന് അനുമോളുടെ കല്യാണത്തിന് കുടുംബസമേതം എത്തിയ ചിത്രങ്ങളാണ് ശൈത്യ പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും ആരാധകർ ഏറെ സന്തോഷത്തോടെയാണ് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
വിളിക്കാനുള്ള മനസ് അനുവിനും വരാനുള്ള മനസ് ശൈത്യക്കും ഉണ്ട് എന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത്. നല്ല സുന്ദരമായ കാഴ്ചയാണ് ഇതെന്നും ചിലർ പറയുന്നു. ''കല്യാണത്തിന് പോയത് നന്നായി ശൈത്യ... ആകെ ഒരു ജീവിതമേയുള്ളു. അതിൽ വിദ്വേഷവും പിണക്കവും കൊണ്ട് നടന്നിട്ട് എന്തിനാ? നെഗറ്റീവ് കമന്റ്സ് ഒന്നും മൈൻഡ് ചെയ്യണ്ട... കുറെ പറഞ്ഞു കഴിയുമ്പോൾ താനേ നിർത്തിക്കോളും'', എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
ബിഗ്ബോസ് ഹൗസിൽ അനുമോളുമായി പ്രശ്നങ്ങളുണ്ടായിരുന്ന ബിന്നിയും വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു. ഷോയിൽ നടന്നത് അവിടെ കഴിഞ്ഞെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മറ്റുള്ളവരാണ് എന്നുമായിരുന്നു ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് ബിന്നിയുടെ മറുപടി. ആദില, നൂറ, നെവിൻ, മസ്താനി തുടങ്ങി ബിഗ്ബോസ് ഹൗസിലെ അനുവിന്റെ മറ്റ് സഹതാരങ്ങളും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
BUSINESS
ആഗോളതലത്തിൽ വൻ പിരിച്ചുവിടലിനൊരുങ്ങി ഊബർ. മൂവായിരത്തോളം പേർക്ക് ജോലി നഷ്ടമാകുമെന്നും വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നടപടികളുടെ ഭാഗമായി ആകെ ജീവനക്കാരുടെ എണ്ണം പത്ത് ശതമാനത്തോളവും കമ്പനിയിലെ മാനേജർമാരുടെ എണ്ണം ഇരുപത് ശതമാനവും കുറയും.
നിലവിൽ വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്ന ജീവനക്കാരോട് ഓഫീസുകളിലേക്ക് മടങ്ങാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ‘മൈക്രോ ടീമുകളുടെ’ എണ്ണം പകുതിയാക്കും. റസ്റ്റോറന്റ്, റീട്ടെയ്ൽ, ഡയറക്ട് ഡെലിവറി എന്നിവ ഒന്നാക്കും. കോർ സർവീസസ് എൻജിനിയറിങ്, സയൻസ് ടീമുകളെയും ഒന്നിപ്പിക്കും. സി.ഇ.ഒ.യ്ക്ക് താഴെ ഏഴോ അതിലധികമോ റിപ്പോർട്ടിങ് ലെയറുകൾ ഉള്ള തസ്തികകളുടെ എണ്ണത്തിൽ 20 ശതമാനത്തിന്റെ കുറവുണ്ടാകും.
റോബോ-ടാക്സികളുടെ ഉപയോഗം വർധിപ്പിച്ചും എഐ സാങ്കേതിക വിദ്യയിലൂടെയും ഊബറിന്റെ പ്രവർത്തന ഘടന ലളിതമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ ലാഭിക്കുന്ന വൻ നിക്ഷേപം ഇതിനായി ഉപയോഗപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും സൂചനയുണ്ട്. റോബോ-ടാക്സിക്കായി 1000 കോടി ഡോളറിലധികം നിക്ഷേപിക്കുമെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കമ്പനി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡാരാ ഖോസ്രോഷാഹി ജീവനക്കാർക്ക് മെയിൽ അയച്ചു. കസ്റ്റമർ സർവീസ്, എച്ച്.ആർ വിഭാഗങ്ങളിൽ നിന്ന് നേരത്തെ തന്നെ ഊബർ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. നിലവിൽ ഏകദേശം 34,000 ജീവനക്കാരാണ് ഉബറിനുള്ളത്. ഇപ്പോഴത്തെ പിരിച്ചുവിടൽ കൂടുതലായും മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുന്ന കോർപറേറ്റ് ജീവനക്കാരെയാണ് ബാധിക്കുക.
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോണ്‍ ടെര്‍നസ്. 15 വര്‍ഷക്കാലം സിഇഒ സ്ഥാനം വഹിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞതോടെയാണ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ടെര്‍നസ് സ്ഥാനമേല്‍ക്കുന്നത്. 2011-ല്‍ കമ്പനിയുടെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ കുക്ക്, നീണ്ട 15 വര്‍ഷത്തെ വിജയകരമായ സേവനത്തിന് ശേഷമാണ് സ്ഥാനം ഒഴിയുന്നത്. ഇനി മുതല്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്മാന് എന്ന പുതിയ ചുമതലയിലാവും ടിം കുക്ക് തുടരുക.
ആരാണ് ജോണ്‍ ടെര്‍ണസ്?
പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കി. 2001 ല്‍ ആപ്പിളിന്റെ പ്രൊഡക്ട് ഡിസൈന്‍ ടീമില്‍ ചേര്‍ന്നു. പിന്നീട് ഹാര്ഡ്വേര് എന്‍ജിനിയറിങ്ങില്‍ സീനിയര്‍ വൈസ് പ്രസിഡന്റായി. തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ടുകളില്‍ ഐഫോണുകള്‍, ഐപാഡുകള്‍, ആപ്പിള്‍ വാച്ച്, മാക് കമ്പ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഉത്പന്നങ്ങളുടെ വികസനത്തില്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. 2021 ലാണ് ആപ്പിളിന്റെ എക്സിക്യൂട്ടീവ് ടീമിന്റെ ഒപ്പം ചേര്‍ന്നത്.
ടിം കുക്ക്
1998-ലാണ് ടിം കുക്ക് ആപ്പിള്‍ കമ്പനിയില്‍ ചേരുന്നത്. ആപ്പിളിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് കുക്കിനുണ്ട്. 2011-ല്‍ ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് മാറി നിന്നതിന് പിന്നാലെയാണ് സിഇഒ ആയി ടിം കുക്ക് ചുമതലയേല്‍ക്കുന്നത്.
ആപ്പിള്‍ വാച്ച്, എയര്‍പോഡ്സ്, ഹോം പോഡ്, വിഷന്‍ പ്രോ, എയര്‍ ടാഗ് തുടങ്ങിയ ഉത്പന്നങ്ങള്‍ കമ്പനി അവതരിപ്പിച്ചത് ടിം കുക്കിന്റെ കാലത്താണ്. ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി പോലുള്ള സേവനങ്ങള്‍ വളര്‍ന്നതും ഇക്കാലത്ത് തന്നെ. ആപ്പിളിന്റെ ഉത്പന്ന നിര വികസിപ്പിക്കുകയും ഓഹരി മൂല്യത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ മൂല്യം ഏകദേശം 4.5 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തുകയും ചെയ്തുവെന്ന ക്രെഡിറ്റ് ടിം കുക്കിനാണ്.
കൂട്ടപിരിച്ചുവിടലിന് ഒരുങ്ങി ടെക് കമ്പനിയായ ഒറാക്കിൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനസൗകര്യങ്ങൾക്കായി വൻതുക നിക്ഷേപിക്കുന്നതിനിടെ ശമ്പളച്ചെലവ് കുറയ്ക്കാനുള്ള നടപടിയെന്നാണ് സൂചന. സെപ്റ്റംബർ 1 മുതൽ പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന.
ഇന്ത്യയിൽ ഏകദേശം 3,000 ജീവനക്കാരെ ഓറക്കിൾ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി ‘ദ ഇക്കണോമിക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. പുതിയ പിരിച്ചുവിടൽ നടപടി 2,000 മുതൽ 3,000 വരെ ജീവനക്കാരെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ EIIRTrend-ന്റെ ചീഫ് എക്സിക്യൂട്ടീവ് പരീഖ് ജെയിന്റെ അഭിപ്രായത്തിൽ, സെപ്റ്റംബർ 1 മുതൽ നടപടികൾ പ്രാബല്യത്തിൽ വന്നേക്കും.
ഇന്ത്യയിൽ ഏകദേശം 30,000 ജീവനക്കാരാണ് ഓറക്കിളിനുള്ളത്. ഇത്രയും വലിയൊരു വിഭാഗം ജീവനക്കാരെ ഒഴിവാക്കുന്നത് രാജ്യത്തെ കമ്പനിയുടെ തൊഴിൽശേഷിയിൽ ഗണ്യമായ കുറവുണ്ടാക്കും. നേരത്തെ ഇന്ത്യയിലെ ഏകദേശം 12,000 ഓറക്കിൾ ജീവനക്കാരെ ബാധിച്ച പിരിച്ചുവിടലിന് പിന്നാലെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
ഒറാക്കിൾ ജീവനക്കാർ കഴിഞ്ഞ കുറച്ചു മാസങ്ങളായി ആശങ്കയിലാണ്. ഒഴിവാക്കുന്നതിനായി പരിഗണിക്കാനുള്ള ജീവനക്കാരുടെ പട്ടിക സമർപ്പിക്കാൻ ഒറാക്കിൾ മാനേജറോട് ആവശ്യപ്പെട്ടിരുന്നു. ശമ്പളചെലവ് കുറയ്ക്കാനുള്ള നടപടികൾ സെപ്തംബർ ഒന്നിനകം തുടക്കം കുറിക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, വാർത്തകളോട് ഇതുവരെ പ്രതികരിക്കാൻ കമ്പനി അധികൃതർ തയ്യാറായിട്ടില്ല. പിരിച്ചുവിടൽ സംബന്ധിച്ച വാർത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല.
OBITUARY
കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസിന്റെ (Congregation of Holy Cross) വികാരി ജനറലും ഫസ്റ്റ് ജനറൽ അസിസ്റ്റന്റുമായ റവ.ഡോ. ഇമ്മാനുവൽ കല്ലറക്കൽ സി.എസ്.സി. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അയർലൻഡിലെ ഹോളി ക്രോസ് സഭാ സമൂഹത്തിൽ കാനോനിക്കൽ സന്ദർശനം നടത്തുന്നതിനായി എത്തിയ ഇമ്മാനുവൽ അച്ഛന് ശനിയാഴ്ച വൈകുന്നേരം വാട്ടർഫോർഡിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹ്രദയാഘാതമുണ്ടായത്. എമർജൻസി സർവീസ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകുന്നേരം 7 മണിമുതൽ 8 മണിവരെ അയർലണ്ടിലെ വാട്ടർഫോർഡിൽ സെൻറ് ജോസഫ് ആൻഡ് സെൻറ് ബെനിൽടസ് ദൈവാലയത്തിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം കൊണ്ടുവരികയും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തപ്പെടുകയും ചെയ്യും. അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദീകരും വിശ്വാസികളും ആദരാഞ്ജലികൾ അർപ്പിക്കും. വാട്ടർഫോർഡിൽ സീറോ മലബാർ സഭയുടെ ചാപ്ലൈന്റെയും , അയർലണ്ടിലെ ഹോളിക്രോസ് സഭയുടെ വൈദികരുടെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. തുടർന്ന് മൃതശരീരം അദ്ദേഹം ദീർഘകാലം സേവനം ചെയ്തിരുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രൊവിൻസിലെ അഗർത്തലയിൽ എത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും.
കേരളത്തിൽ കോതമംഗലം രൂപതയിലെ തെന്നത്തൂരിൽ കല്ലറയ്ക്കൽ പരേതരായ ജോസഫ്, അന്ന ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമനായിട്ട് 1956-ലാണ് അദ്ദേഹം ജനിച്ചത്. പരേതനായ ഫാ ജെയിംസ് കല്ലറയ്ക്കൽ മൂത്ത സഹോദരനാണ്. സഹോദരിമാരിൽ 2 പേർ സന്യാസിനിമാരാണ്. ഫാ. ഇമ്മാനുവൽ നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രൊവിൻസ് അംഗമാണ്. 44 വർഷമായി സന്യാസജീവിതവും 38 വർഷമായി പൗരോഹിത്യ ജീവിതവും നയിച്ചുവരികയായിരുന്നു അദ്ദേഹം. ഇടവക ശുശ്രൂഷ, വൊക്കേഷൻ ആനിമേഷൻ, സന്യാസ രൂപീകരണ ശുശ്രൂഷ, വിദ്യാഭ്യാസ രംഗം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചു.
നോർത്ത് ഈസ്റ്റ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായും, അതിനുമുമ്പ് കേരളത്തിൽ അയ്മനത്ത് വൊക്കേഷൻ ഫെസിലിറ്റേറ്ററായും ഫോർമേഷൻ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാലായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന അഗർത്തല ഹോളി ക്രോസ് സ്കൂളിന്റെ പ്രിൻസിപ്പലായിരുന്നു അദ്ദേഹം. ബിരുദ-ബിരുദാനന്തര കോഴ്സുകളുള്ള അഗർത്തല ഹോളി ക്രോസ് കോളേജിന്റെ സ്ഥാപക പ്രസിഡന്റും പ്രിൻസിപ്പലും അദ്ദേഹമായിരുന്നു. വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളെ മുൻനിർത്തി 2015-ൽ ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ഹയർ എജ്യുക്കേഷൻ (AIACHE) 'ബെസ്റ്റ് പ്രിൻസിപ്പൽസ് ഓഫ് ഇന്ത്യ' പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഫിലോസഫിയിലും തിയോളജിയിലും ബിരുദമുള്ള അദ്ദേഹം, മദ്രാസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ന്യൂയോർക്കിലെ ഫോർഡാം സർവകലാശാലയിൽ നിന്ന് റിലീജിയസ് എജ്യുക്കേഷനിൽ (Religious Education) ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഭരണനിർവഹണത്തിലും സാംസ്കാരിക ഇടപെടലുകളിലും അദ്ദേഹം വലിയ മികവ് പുലർത്തിയിരുന്നു.
2022-ലെ ജനറൽ ചാപ്റ്ററിലൂടെ ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത്, അമേരിക്കയിലെ ഇന്ത്യാനയിൽ മിഡ്വെസ്റ്റ് പ്രൊവിൻസിന് കീഴിലുള്ള കത്തീഡ്രൽ ഹൈസ്കൂളിൽ ചാപ്ലയിനായും സെന്റ് ജോൻ ഓഫ് ആർക്ക് ഇടവകയിൽ കൂദാശാ ശുശ്രൂഷകളിൽ സഹായിയായും സേവനം ചെയ്യുകയായിരുന്നു. ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് റോമിലെ ഹോളി ക്രോസ് ജനറലേറ്റിലേക്ക് മാറിയ അദ്ദേഹം അവിടെയായിരുന്നു താമസിച്ചിരുന്നത്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വേർപാടിൻറെ ഞെട്ടലിലാണ് എല്ലാവരും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖാർത്തരായിരിക്കുന്ന ഏവർക്കും അനുശോചനങ്ങൾ നേരുന്നു.
PRAVASI VARTHAKAL

