12
May 2025
MONDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് കനത്ത മഴയും വെള്ളപ്പൊക്കവും, യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; വാരാന്ത്യം വീണ്ടും വെയിലും ചൂടുമാകും >>> ഇംഗ്ലീഷ് ടെസ്റ്റ് കടുപ്പിക്കും, സെറ്റില്മെന്റിനുള്ള സമയം 10 വർഷമാക്കും കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ കർശന നിയന്ത്രണങ്ങളുമായി കെയർ സ്റ്റാർമർ, പാർലമെന്റിൽ ധവളപത്രം അവതരിപ്പിക്കുന്നു >>> കാണാതായ ചെസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ കണ്ടെത്തി, കൂട്ടായ അന്വേഷണത്തിനിടെ ഈസ്റ്റ്ഹാമിലെ സ്റ്റാഫോർഡിൽ നിന്ന് ലഭിച്ച സന്ദേശം വഴിത്തിരിവായി, ആശ്വാസത്തോടെ വീട്ടുകാർ >>> നഴ്‌സുമാർക്ക് എങ്ങനെ സേവനവും ആരോഗ്യവും സൗഖ്യജീവിതവും സാധ്യമാക്കാം.. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ, യുകെയിലെ പ്രമുഖ നഴ്‌സിങ് ട്യൂട്ടറും പലതവണ ബെസ്റ്റ് നഴ്‌സ് അവാർഡിന് അർഹയാകുകയും ചെയ്‌ത മിനിജ ജോസഫ് നൽകുന്ന നേഴ്‌സസ് ദിന സന്ദേശം >>> ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട് >>>
Home >> NURSES DESK
അറിവിന്റെ നിറവായ് ആസ്‌കെൻ കോൺഫറൻസ്… സീനിയർ മലയാളി നഴ്‌സുമാരുടെ യുകെയിലെ ആദ്യസമ്മേളനത്തിൽ നൂറുകണക്കിന് നഴ്‌സുമാർ പങ്കെടുത്തു; സാം ഫോസ്‌റ്ററും സൂ ട്രാങ്കയും ഒരേ വേദിയില്‍; സംവദിക്കാൻ ആദ്യ മലയാളി എംപി സോജൻ ജോസഫും

ജിജോ വാളിപ്ലാക്കിയില്‍

Story Dated: 2024-10-20

ജീവിതത്തിലേയും  കരിയറിലെയും പുതിയൊരു അനുഭവം.. അസ്വസ്ഥതയോടെ മനസ്സിൽ ഇതുവരെ തങ്ങിനിന്നിരുന്ന പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം.. ഇതൊക്കെയാണ് ഇന്നലെ ബിർമിംഹാമിലെ വേദിയിൽ ആസ്‌കെൻ വാർഷിക സമ്മേളനത്തിന് എത്തിയവർക്കുണ്ടായത്. 

എൻഎംസി - എൻഎച്ച്എസ് - ആർസി.എൻ പ്രമുഖർ നയിച്ച ക്ലാസ്സുകൾ, പ്രോഗ്രാമിൽ പങ്കെടുത്ത അനുഭവസമ്പന്നരായ സീനിയർ നഴ്സുമാർക്കുപോലും പുതിയ പ്രൊഫഷണൽ പാഠങ്ങളായി.

ബാൻഡ് 8a ലെവലിലും അതിനുമുകളിലും എൻഎച്ച്സിലും ഇതര സ്ഥാപനങ്ങളിലുമായി ജോലിചെയ്യുന്ന മലയാളി നഴ്സുമാർക്കായി രൂപീകരിച്ച സംഘടനയാണ്  അലിയൻസ്‌ ഓഫ്‌ സീനിയർ കേരള നേഴ്സസ്‌ (ASKeN).  ബിർമിംഗ്ഹാമിലെ ആസ്റ്റൺ വില്ല സ്‌റ്റേഡിയത്തിൽ ഇന്നലെ രാവിലെ ഏഴുമണിയോടെ യുകെയിലെ സീനിയർ മലയാളി നഴ്‌സുമാരുടെ  ആദ്യ ചരിത്ര കോൺഫറൻസിനു തിരിതെളിഞ്ഞു.

നേരത്തേതന്നെ രജിസ്‌ട്രേഷൻ നടത്തി ടിക്കറ്റുകൾ സ്വന്തമാക്കിയ നൂറ്റമ്പതിലേറെ നഴ്‌സുമാരാണ് സമ്മേളനത്തിനെത്തിയത്. പങ്കടുത്തവരിൽ ഭൂരിഭാഗം പേരും എൻഎച്ച്എസിലെ ഉയർന്ന ബാൻഡുകളിൽ ജോലിചെയ്യുന്നവർ. 

വർഷങ്ങളായി യുകെയിൽ താമസിക്കുന്ന ഈ സീനിയർ നഴ്‌സുമാർ അതുകൊണ്ടുതന്നെ, ആസ്‌കെൻ സമ്മേളനം പരസ്പരമുള്ള കൂടിക്കാഴ്ചയ്ക്കും ഒത്തുചേരലിനുമുള്ള ഒരുത്സവമാക്കി മാറ്റി. 

ആസ്‌കിന്‍ മെമ്പേഴ്‌സ്വെയില്‍സ് എന്‍ എച്ച് എസ് ചീഫ് നേഴ്‌സിങ്ങ് ഓഫീസര്‍ക്കൊപ്പം
 

വേദിയിൽ വെയിൽസിലെ ചീഫ് നഴ്‌സിംഗ് ഓഫിസർ സൂ ട്രാങ്കയും നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിലിന്റെ (എൻഎംസി) എക്സിക്യൂട്ടീവ് നഴ്‌സ്  ഡയറക്ടർ സാം ഫോസ്‌റ്ററും ആദ്യ മലയാളി എംപി സോജൻ ജോസഫും പ്രശസ്ത നഴ്‌സിംഗ് ട്രെയിനറായ മിനിജോ ജോസഫും അറിയപ്പെടുന്ന സാമൂഹിക സേവകയായ അജിമോൾ പ്രദീപുമെല്ലാം അനുഭവങ്ങൾ  പങ്കുവച്ച് അറിവിന്റെയും സംശയ ദുരീകരണത്തിന്റെയും പുതിയ മേഖലകൾ തുറന്നു. യുകെ പാര്‍ലമെന്റില്‍ മലയാളി നേഴ്‌സുമാരുടെ ശബ്ദമായ സോജന്‍ ജോസഫ് ഒരു ഡി ഗ്രേഡ് (ബാന്‍ഡ് 5) നേഴ്‌സില്‍ നിന്നൂം പാര്‍ലമെന്റ് എം പി പദവി വരെ എത്തിയതിന്റെ കഥ വിവരിച്ചു. കൂടാതെ പാര്‍ലമെന്റില്‍ നേഴ്‌സുമാരുടെ ശബ്ദമായിരിക്കുമെന്ന വാഗ്ദാനവും അദ്ദേഹം നല്കി. ആ ര്‍ സി എന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജോയി സെബാസ്റ്റ്യനായി വോട്ട് അഭ്യര്‍ത്ഥിക്കാനൂം അദ്ദേഹം മറന്നില്ല.

യുകെ പാര്‍ലമെന്റില്‍ ആദ്യ മലയാളി എം പിയും നേഴ്‌സുമായ സാജന്‍ ജോസഫ്‌

പ്രാഥമിക ചടങ്ങുകൾക്കുശേഷം രാവിലെ ഒമ്പതിനുതന്നെ യുകെയിലെ സീനിയർ നഴ്‌സുമാരുടെ സമ്മേളന സെഷനുകൾക്ക് തുടക്കം കുറിച്ചു. ആസ്കെൻ ലീഡായ ലീന വിനോദ്‌ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഓരോ സെഷനുകളിലും ക്ലാസുകൾ എടുത്തിരുന്നത്‌ അതേവിഷയത്തിൽ വിദഗ്ധരായ നേഴ്സുമാർ ആയിരുന്നു.

ആര്‍ സി എന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ബിജോയി സെബാസ്റ്റ്യന്‍ സാജന്‍ ജോസഫിന് മെമന്റോ കൈമാറുന്നൂ
 

ആരോഗ്യമേഖലയിലെ കുടിയേറ്റക്കാർക്കിടയിൽ ആസ്‌കെൻ പോലുള്ള സംഘടനകൾ നൽകിവരുന്ന സേവനം വളരെ വലുതാണെന്നും ഇത്തരം സംഘടനകൾ ഇപ്പോൾ അനിവാര്യമാണെന്നും വെയിൽസ് ചീഫ് നഴ്‌സിംഗ് ഓഫീസർ സൂ ട്രാൻക  പറഞ്ഞു. 

എൻ എം സി എക്സിക്യൂട്ടീവ് നഴ്‌സ്  ഡയറക്ടർ  സാം ഫോസ്‌റ്റർ

കേരള നേഴ്സുമാർ ബ്രിട്ടിഷ്‌ സമൂഹത്തിന്‌ നൽകുന്ന സേവനത്തെ എൻ എം സി എക്സിക്യൂട്ടീവ് നഴ്‌സ്  ഡയറക്ടർ  സാം ഫോസ്‌റ്റർ വാനോളം പുകഴ്ത്തി സംസാരിച്ചു. 

എന്‍ എച്ച് എസ് വെയില്‍സ് ചീഫും എന്‍ എം സി പ്രോഫഷണല്‍ പ്രാക്ടീസ് ഡയറക്ടരുമായ സാം ഫോസ്റ്ററും വേദിയില്‍

ആസ്‌കെൻ  കോ ഫൗണ്ടർ സാജൻ സത്യൻ, സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവച്ചാണ് പ്രഭാഷണം തുടങ്ങിയത്.  2003 ൽ ഒരു സാധാരണ നേഴ്സായി കരിയർ തുടങ്ങിയ സാജൻ ഇപ്പോൾ എൻഎച്ച്എസിൽ ഡെപ്പ്യുട്ടി ചീഫ്‌ നേഴ്സ്‌ എന്ന തസ്‌തികയിൽ എത്തിയതിന്റെ പിന്നിലെ കഠിന പ്രയത്നത്തെക്കുറിച്ചും വഴിയിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും വിവരിച്ചു. ജോലിസ്ഥലത്ത് നേരിട്ട വംശീയ വിവേചനത്തെക്കുറിച്ച് മനസ്സുതുറക്കാനും സാജൻ മടിച്ചില്ല.


ലണ്ടനിലെ സെന്റ് ജോര്‍ജ് എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ ഡിവിഷനല്‍ ഡയറക്ടറായ സുബി മേനോന്‍ തന്റെ ജീവിതത്തില്‍ മാര്‍ഗ്ഗ ദര്‍ശികളായ മൂന്ന് വനിതകളെ പരിചയപ്പെടുത്തിയാണ് തുടങ്ങിയത്. ആ മൂന്ന് വനിതകള്‍ ഒന്ന് തന്റെ അമ്മയും, കിരണ്‍ ബേദിയും, മദര്‍ തേരേസയുമാണെന്ന് സുബി പറഞ്ഞു. പിന്നീട് വന്ന ജിന്‍സി ജെറി നേഴ്‌സിങ്ങ് മേഖലയില്‍ റോബോട്ടിക് ഓട്ടമേഷനെക്കുറിച്ച് വിശദമായി വിവരിച്ചു. ഈ മേഖലയിലെ പുതിയ അറിവുകള്‍ എല്ലാവരും കൗതുകത്തോടെ ശ്രവിച്ചു. സ്‌കോട്ട്‌ലന്റിലെ അയിഷയര്‍ എന്‍ എച്ച് എസില്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ഡിവിഷണല്‍ ഡയറക്ടറാണ്‍് ജിന്‍സി.

തുടര്‍ന്ന് ആസ്‌കിന്‍ അംഗങ്ങളുടെ പ്രവര്‍ത്തന മികവിനെ ആദരിച്ചു കൊണ്ടുള്ള അവാര്‍ഡ് വിതരണമായിരുന്നൂ. എന്‍ എച്ച് എസി ലെ ഉയര്‍ന്ന ബാന്‍ഡില്‍ ജോലി ചെയ്യുന്ന ആസ്‌കിന്‍ അംഗങ്ങള്‍ കോണ്‍ഫറന്‍സിലുടനീളം അവരുടെ പ്രഫഷണിലസവും പരസ്പര ബഹുമാനവും പുലര്‍ത്തി അവരുടെ ലീഡര്‍ഷിപ്പ് മികവ് കാണിച്ചു തന്നൂ. യുകെയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി നേഴ്‌സുമാക്ക് ഇവര്‍ പ്രചോദനമാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു തന്നെഅവരുടെ സേവനങ്ങള്‍ക്കായി നല്കുന്ന അവാര്‍ഡിനൂം അര്‍ഹരാണ് ഈ പ്രതിഭകള്‍.

ആസ്‌കിന്‍ കോണ്‍ഫറന്‍സിന്റെ വിജയ ശില്പികള്‍ എന്‍ എച്ച് എസ് ചീഫ് നേഴ്‌സിങ്ങ് ഓഫീസര്‍ക്കൊപ്പം
പിന്നീട് നടന്ന പാനല്‍ ചര്‍ച്ച നയിച്ചത് ആസ്‌കിന്റെ നെടും തൂണായ സിജി സലിംകുട്ടിയാണ്. കാണികളില്‍ നിന്ന് നിരവധി ചോദ്യങ്ങളൂം സംശയങ്ങളൂം ഉയര്‍ന്ന് വന്നൂ.മറ്റ് പാനല്‍ അംഗങ്ങളായ മിനിജ ജോസഫും, സ്മിത ഡോണിയും, പാന്‍സി ജോസും, ലീനാ വിനോദും ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. ഓരോ ചോദ്യങ്ങളൂം അതിനുള്ള ഉത്തരങ്ങളൂം കാണികള്‍ക്ക് പുതിയ അറിവുകളായിരുന്നൂ. തുടര്‍ന്ന് യുകെയിലെ തന്നെ മലയാളികളൂടെ അഭിമാനമായ ഡോ അജിമോളൂടെ ഊഴമായിരുന്നൂ. ബക്കിങ്ങ്ഹാം പാലസില്‍ നിന്ന് ചാള്‍സ് രാജാവിന്റെ പ്രത്യേക അംഗീകാരം നേടിയിട്ടുള്ള അജിമോള്‍ തന്റെ കരിയറിലൂടെ ഒരു യാത്ര നടത്തി. ഒരു ഡിപ്ലോമ നേഴ്‌സില്‍ നിന്നൂം എങ്ങനെ ഒരു ഡോക്ടറേറ്റ് വരെ എത്തിച്ചേര്‍ന്നതിന്റെ കഥ അജിമോള്‍ വിവരിച്ചു. ഓരോ നേഴ്‌സുമാരും അജിമോളുടെ വിവരണം വളരെ കൗതുകത്തോടെ കേട്ടുനിന്നൂ.

സിജി സലിംകുട്ടി നയിക്കുന്ന പാനല്‍ ചര്‍ച്ച
തുടര്‍ന്ന് വന്ന ശ്രീജ അംമ്പാട്ട്ചിട്ടേത്തൂം, വിജി അരുണൂം, ആന്‍സി തോമസും, ഷീബാ ഫിലിപ്പൂം അവരുടെ മേഖലകളെക്കുറിച്ച് വിശദമായി സംസാരിച്ചു. അനുഭവ സമ്പന്നതയിൽ നിന്നുള്ള നിർദ്ദേശങ്ങൾ ആകയാൽ ഇവരുടെ പ്രഭാഷണങ്ങൾ പലർക്കും മാർഗ്ഗദർശകവുമായി മാറി. ഓരോ സെഷനൂകള്‍ക്കൂം അവര്‍ക്കായി അനൂവധിച്ചിരിക്കുന്ന സമയം വളരെ കൃത്യമായി ഉപയോഗിച്ച് എല്ലാവരും അവരുടെ ലീഡര്‍ഷിപ്പ് ക്വാളിറ്റി കാണികള്‍ക്ക് കാണിച്ചു തന്നൂ. കോണ്‍ഫറന്‍സ് അവതരണങ്ങള്‍ വളരെ ചിട്ടയായി നടത്തുവാനായി മിനിജയുടെയും ദീപാ ലീലാമണിയുടെയും നേതൃത്വ മികവും വളരെ പ്രകടമായിരുന്നൂ. എമില്‍ ഏലിയാസിന്റെ ആന്‍ഗറിങ്ങ് ഒരു പ്രഫഷണല്‍ അവതാരകന്റെ എല്ലാ ചടുലതയോടൂം കൂടി ഉള്ളതായിരുന്നൂ.


ഡെപ്യൂട്ടി ചീഫ് നേഴ്‌സായ സാജന്‍ സത്യന്‍ അനുഭവങ്ങള്‍ വിവരിക്കുന്നൂ
എൻഎച്ച്എസ് അടക്കമുള്ള ആശുപത്രികളിലേയും ഇതര ഹെൽത്ത് സെന്ററുകളിലേയും  ജോലിസ്ഥലങ്ങളിൽ നേരിടേണ്ടി വരുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ഓവർ ഡ്യൂട്ടിയും മാനസിക സമ്മർദ്ദവും വാർഡുകളിലെ പ്രശ്നങ്ങളും രോഗികളുമായുള്ള ഇടപെടലുകളും നഴ്സിംഗ് ജോലിയും വ്യക്തിജീവിതവും തമ്മിൽ പൊരുത്തപ്പെടുത്തുന്നതും പീഡനങ്ങളുമെല്ലാം ചർച്ചാ വിഷയങ്ങളായി.

ഇതിനുപുറമെ, അന്താരാഷ്ട്ര തൊഴിൽ ശക്തിയെയും സമത്വത്തെയും വൈവിധ്യത്തെയും കുറിച്ചുള്ള ഏറ്റവും പുതിയ തീമുകളും തന്ത്രങ്ങളും വിവരിക്കപ്പെട്ടു. അനുഭവത്തിന്റെ വെളിച്ചത്തിലാണ് വിജയത്തിലേക്ക് നയിക്കുന്ന ഇക്കാര്യങ്ങൾ വിവരിക്കപ്പെട്ടത്.

നിലവിൽ നഴ്‌സുമാർ നേരിടുന്ന കരിയറിലെ പല പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ഉത്തരങ്ങൾ ലഭിച്ചതിന്റെ സംതൃപ്തിയിലാണ് "നമ്മുടെ നഴ്‌സുമാർ, നമ്മുടെ ഭാവി" എന്ന കോൺഫറൻസ് ഇവന്റിൽ പങ്കെടുത്ത, യുകെയിലെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ  സീനിയർ മലയാളി നഴ്‌സുമാർ; ഒടുവിൽ അടുത്ത സമ്മേളനത്തിനു വീണ്ടും കാണാമെന്ന പരസ്പരമുള്ള  ആശംസയോടെ തിരികെ യാത്രയായത്.

യുകെയിലെ കെയറർമാർക്ക് ഇതാ വീണ്ടും സുവർണ്ണാവസരം.. ഒരാഴ്ചത്തെ ഫ്രീ ഓസ്‌കി കോഴ്‌സിനായി ഇപ്പോൾ അപേക്ഷിക്കൂ നിങ്ങൾക്ക് അതിവേഗം ഒരു യുകെ രജിസ്റ്റേർഡ് നഴ്‌സാകാം, അപൂർവ്വ ഫ്രീ സ്‌കീമുമായി ഒ.എന്‍.ടി ഗ്ലോബല്‍ അക്കാദമി

More Latest News

വിരാട് കോഹ്ലി ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

                    മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മക്ക് പിന്നാലെ ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു എന്ന വാർത്ത പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ പ്രിയ കളിക്കാരൻ വിരാട് കോഹ്ലി.തന്റെ സാമൂഹ്യമാധ്യമങ്ങളിൽ,ഒരു ഹൃദ്യമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് കോഹ്ലി ഈ തീരുമാനം ലോകത്തെ അറിയിച്ചത്. ഇതത്ര എളുപ്പമല്ല, എന്നാൽ ശെരിയായ തീരുമാനമാണെന്നും, ടെസ്റ്റ്‌ ക്രിക്കറ്റിനായി തന്നെക്കൊണ്ട് കഴിയുന്നതെല്ലാം നൽകിയെന്നും, പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരികെ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിരാട് കോഹ്ലിയുടെ വിരമിക്കൽ സംബന്ധിച്ച വാർത്തകൾ മുൻപ് പല ദിവസങ്ങളായി പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഒരു പുനരാലോചനക്കായുള്ള നിർദേശം നൽകിയെങ്കിലും താരത്തിന്റെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ പകരക്കാരില്ലാത്ത കളിക്കാരനാണ് വിരാട് കോഹ്ലി. ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിൽ, ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലെ മായാത്ത ചിത്രമായി കോഹ്ലിയുടെ പല വിജയനിമിഷങ്ങളും പതിഞ്ഞു കഴിഞ്ഞു.ടെസ്റ്റിലെ ഇന്ത്യയുടെ നായകസ്ഥാനത്തെത്തി റെക്കോർഡുകൾ സ്വന്തമാക്കുകയും ഇന്ത്യയെ ഏറ്റവും കൂടുതൽ തവണ വിജയകിരീടം ചൂടിക്കുകയും ചെയ്ത കോഹ്ലിക്ക് ഗ്രൗണ്ടിന് അകത്തും പുറത്തും ആരാധകവൃന്ദങ്ങളേയാണ്. 2011 ൽ വെസ്റ്റ്‌ ഇൻഡീസിനെതിരായി ഇന്ത്യൻ ജേഴ്സിയണിഞ്ഞ് അരങ്ങേറ്റം നടത്തിയ കോഹ്ലി അവസാനമായി ഈ വർഷം നടന്ന ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ കളിച്ചപ്പോൾ കടന്ന് പോയത് അദ്ദേഹത്തിന്റെ ടെസ്റ്റ്‌ ക്രിക്കറ്റ് ജീവിതത്തിലെ 14 വർഷങ്ങളാണ്. 14 സീസണുകളിലായി 123 ടെസ്റ്റുകളിൽ കളിച്ച് 9230 റൺസ് നേടാൻ കോഹ്ലിക്ക് സാധിച്ചു.ക്യാപ്റ്റൻ വേഷമണിഞ്ഞ 68 ടെസ്റ്റുകളിൽ 40 ലും വിജകിരീടം നേടി ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിജയപാത തീർത്ത ക്യാപ്റ്റൻ എന്ന അപൂർവ്വനേട്ടവും സ്വന്തമാക്കി. ടി20 ലോകകപ്പ് വിജയമുന്നേറ്റത്തിന് ശേഷം ടി20 ക്രിക്കറ്റിൽ നിന്നും വിരമിച്ച വിരാട് കോഹ്ലിയെ ഇനി ഏകദിനത്തിൽ മാത്രമാണ് കാണാൻ സാധിക്കുക.

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ജെയ്ഷെ മുഹമ്മദ്‌, ലഷ്കറെ തൊയ്ബ നേതാക്കളടക്കം പല ഭീകരരും കൊല്ലപ്പെട്ടിരുന്നു.ഇപ്പോൾ ബഹാവൽപൂരിലെ മുരിഡ്കെയിൽ കൊല്ലപ്പെട്ട ഭീകരരുടെ മരണാനന്തര സംസ്കാരചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് പ്രതിരോധ മന്ത്രാലയം.ഇവരിൽ പല പാക് പോലീസ് സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.   പാക് പഞ്ചാബിലെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസിനെ കൂടാതെ, ലഫ്റ്റനന്റ് ജനറൽ ഫയാസ് ഹുസൈൻ,  മേജർ ജനറൽ റാവു ഇമ്രാൻ,അഡ്മിനിസ്ട്രേഷനിൽ നിന്നും  ബ്രിഗേഡിയർ മുഹമ്മദ്‌ ഫുർഖാൻ, പാകിസ്ഥാൻ പഞ്ചാബ് നിയമസഭയയുടെ ഭാഗമായ ഉസ്മാൻ അൻവർ, മാലിക് സുഹൈബ് അഹമ്മദ് എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തതായി എഎൻഐ റിപ്പോർട്ട്‌ ചെയ്തു.ഭീകരവാദത്തിനെതിരെയാണ് തങ്ങളെന്ന് തുറന്നടിക്കുന്ന പാകിസ്താനിലെ തീവ്രവാദികളുടെ സംസ്‍കാര ചടങ്ങിലുള്ള സൈന്യത്തിന്റെയും പോലീസിന്റെയും സാന്നിധ്യം അത്ഭുതപ്പെടുത്തുന്നതാണ്. 

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് അറിയപ്പെടുന്നതും, റോം, ജെറുശലേം, സന്ത്യാഗോ (സെൻറ്. ജെയിംസ്) എന്നീ പ്രമുഖ ആഗോള കത്തോലിക്ക തീർത്ഥാടന കേന്ദ്രങ്ങൾക്കൊപ്പം തന്നെ മഹനീയ സ്ഥാനം വഹിക്കുന്നതും, പ്രമുഖ മരിയന്‍ പുണ്യകേന്ദ്രവുമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ജൂലൈ 19 നു ശനിയാഴ്ച നടക്കും. ഈ തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി തീർത്ഥാടക സംഘാടകർ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പായ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ത്ഥാടനത്തിന്, നോര്‍വിച്ച്, ഗ്രേറ്റ് യാര്‍മൗത് ഇടവകകളുടെ വികാരിയായ ഫാ .ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തിൽ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമാണ് ആതിഥേയത്വവും ഒരുക്കങ്ങളും ചെയ്യുന്നത്. ജൂലൈ പത്തൊന്‍പതിനു രാവിലെ ഒന്‍പതുമണിയോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീർത്ഥാടന തിരുന്നാൾ ശുശ്രൂഷകളില്‍, ജപമാല, കൊടിയേറ്റ്, മരിയന്‍ പ്രഭാഷണം, ആരാധന, പ്രദക്ഷിണം എന്നിവയും ഉള്‍പ്പെടും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർത്ഥാടന തിരുന്നാൾ സമാപിക്കും. ഇംഗ്ലണ്ടിലെ സീറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് ഒമ്പതാം തവണയാണ് തീര്‍ത്ഥാടനം നടക്കുവാന്‍ പോകുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടി യാണ് ഈ തീര്‍ത്ഥാടനം.

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം

ഏറെ ആളുകളിലും കണ്ടുവരുന്ന ടൈപ്പ് രണ്ട് പ്രമേഹത്തിന്റെ ഏറ്റവും ഫലപ്രദമായ മരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്ന സാഹചര്യത്തിൽ വിലകുറഞ്ഞ ജനറിക് പതിപ്പുകൾ വിപണിയിലെത്തുകയാണ്.എംപാഗ്ലിഫോസിൻ എന്ന രാസമൂലകത്തിന്റെ പേറ്റന്റ് കാലപരിധി അവസാനിച്ചപ്പോഴാണ്, മൂന്ന് മാസക്കാലം കൊണ്ട് 140 ൽ കൂടുതൽ പുതിയ ബ്രാന്റുകൾ നിലവിൽ വന്നത്. ഇനിയും മറ്റുപല കമ്പനികളും ഇതിന്റെ ഉത്പാദനം തുടങ്ങുമെന്ന സൂചനകളുമുണ്ട്. ജെർമനി ആസ്ഥാനമായുള്ള ബറിംഗഇൻഗലൈം എന്ന കമ്പനിയുടെ പേറ്റന്റ് അവകാശത്തിൽ ഉണ്ടായിരുന്ന ഈ മരുന്നിന് മുൻപ്, ഒരു ഗുളികക്ക് 60 മുതൽ 70 രൂപ വരെ വിലയുണ്ടായിരുന്നെങ്കിൽ ഇനി മുതൽ 10 -15 ആയി കുറയും.കൂടുതൽ ബ്രാന്റുകൾ വിപണിയിലെത്തുമ്പോൾ മരുന്നിന്റെ വിറ്റുവരവിലും വലിയ കുത്തിപ്പാണ് ഉണ്ടാകുന്നത്.എംപാഗ്ലിഫോസിൻ ചേർന്ന മറ്റനേകം പുതിയ മരുന്നിനങ്ങളെ ദേശീയ ഔഷധവിലനിയന്ത്രണ സമിതി അവിശ്യമരുന്ന് പട്ടികയിൽ ചേർത്തിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ബ്രാന്റുകളും സർക്കാർ അനുവാദമില്ലാത്ത വിലക്കയറ്റവും നിയന്ത്രണത്തിലാവും.

ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്

ഇപ്‌സ്‌വിച്ചിലെ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഇപ്‌സ്വിച്ചിലെ വിവിധ ചര്‍ച്ചുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫൂഡ് ഫെസ്റ്റ് നടത്തി മൂവായിരത്തോളംപൗണ്ട് സമാഹരിച്ചു. മെയ് 4 ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം നടത്തിയ ഫുഡ് ഫെസ്റ്റിവലില്‍ മലയാളികളൂം സ്വദേശികളുമായി നിരവധി ആളുകള്‍ പങ്കെടൂത്തു. ഇപ്‌സ്വിച്ചിലെ ആദ്യ കാല മലയാളികള്‍ വര്‍ഷങ്ങളായിഈ പള്ളിയില്‍ ഒത്തുചേര്‍ന്നതിന്റെ നന്ദി സൂചകമായികൂടിയായിരുന്നൂ ഈ ഒത്തു ചേരല്‍. ഇന്‍ഡ്യന്‍ ചാരിറ്റി ഫൂഡ് മേള വികാരി ഫാ ജൂഡ് നിലവിളക്ക് കൊളൂത്തി ഉദ്ഘാടനം ചെയ്തു. കൂടാതെ കുട്ടികളുടേയും മുതിര്‍ന്നവരുടെയും കലാ പരിപാടികളൂം കാണികള്‍ഭക്ഷണത്തൊടൊപ്പം ആസ്വദിച്ചു. ഇന്‍ഡ്യന്‍ സംഗീതവും ഫുഡ് മേളയ്ക്ക് കൊഴുപ്പേകി. സെന്റ് മേരീസ് റോമന്‍ കാത്തലിക് പള്ളിയില്‍ വരുന്ന മറ്റ് കമ്മ്യൂണിറ്റി അംഗങ്ങളും ഫുഡ് ഫെസ്റ്റില്‍ സഹകരിച്ചു.  

Other News in this category

  • കേരള നേഴ്സ് യു കെ അണിയിച്ചൊരുക്കുന്ന രണ്ടാമത് കോൺഫറൻസും നേഴ്സസ് ഡേ ആഘോഷങ്ങളും ശനിയാഴ്ച ലെസ്റററിൽ, കോൺഫറൻസിന്റെ വിജയത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായി
  • യുകെയില്‍ കെയര്‍ വര്‍ക്കര്‍ വിസയില്‍ എത്തിയ നേഴ്‌സുമാര്‍ക്ക് ഓസ്‌കി പാസാകൂവാന്‍ എളുപ്പ വഴിയുമായി ഒ എന്‍ ടി ഗ്ലോബല്‍ അക്കാഡമി, ഒരാഴ്ചത്തെ സൗജന്യ പരിശീലനവും നേടാം
  • യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി എന്‍എംസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ മുഖ്യാതിഥിയായി മെയ് 18ന് കേരള നഴ്‌സ് യുകെ അണിയിച്ചൊരുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ഡോൺ പൈക്ക്
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നയിക്കുന്ന പ്ലീനറി സെഷന്‍ പാനല്‍, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന്
  • മെയ് 18ന് മാഞ്ചെസ്റ്ററില്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സ് കോണ്‍ഫറന്‍സിന്റെ സ്പീക്കേഴ്സ് ഇവരെല്ലാം, യുകെയിലെ എല്ലാ നഴ്‌സുമാരും വിനിയോഗിക്കേണ്ട മഹത്തായ അവസരം
  • ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടുത്തം, പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു, നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടു
  • ഇന്‍ഡിഗോയോട് പിണക്കമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ വിലക്ക് മാറി ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിമാനയാത്ര ചെയ്ത് ജയരാജന്‍
  • യുകെ മാന്‍സ്ഫീള്‍ഡിലെ ഷെര്‍വുഡ് ഫോറസ്റ്റ് എന്‍ എച്ച് എസ് മലയാളി നേഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹോസ്പിറ്റല്‍, കുറഞ്ഞ ജീവിതച്ചിലവും വീടുകളുടെ ലഭ്യതയും പ്രധാന ആകര്‍ഷണം
  • Most Read

    British Pathram Recommends