29
May 2025
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : സ്കോട്ട്ലൻഡിൽ അഞ്ചാംപനി (മീസിൽസ്) പടർന്നുപിടിക്കുന്ന! വാക്‌സിൻ എടുക്കാത്ത കുട്ടികൾക്ക് എത്രയുംവേഗം വാക്‌സിൻ നൽകണമെന്ന് നിർദ്ദേശം >>> സമ്മറിനെ സ്വാഗതം ചെയ്യാൻ ചൂടുകുടുന്നു.. ഇംഗ്ലണ്ടിലും വെയിൽസിലും അടുത്തദിനങ്ങളിൽ താപനില 26 സെ. വരെ ഉയർന്നേക്കും; ഉഷ്‌ണതരംഗം ഇല്ലെന്നും ഇടയ്ക്ക് മഴ പെയ്യുമെന്നും പ്രവചനം >>> ലിവർപൂൾ കാർ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 65 ആയി, ഡ്രൈവർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പോലീസ്, ആംബുലൻസിനു പുറകെ കാർ കയറ്റി വന്നു ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റി! >>> നഴ്‌സിംഗ് ഡ്യൂട്ടി കഴിഞ്ഞാൽ സൂപ്പർ മാർക്കറ്റിൽ പോയി ടോയ്‌ലെറ്റിലെ ഒളിദൃശ്യങ്ങൾ ക്യാമറയിൽ പകർത്തും, എൻഎച്ച്എസ് നഴ്സിനെ രജിസ്റ്ററിൽ നിന്നും പുറത്താക്കി ട്രൈബ്യൂണൽ >>> മകളുടെ വീട്ടിൽ അവധിക്കെത്തിയ പിതാവ് ആകസ്മികമായി മരണമടഞ്ഞു, എറണാകുളം സ്വദേശി മോഹൻ മരണമടഞ്ഞത് സ്റ്റോക്ക് ഓൺ ട്രെന്റിലെ വീട്ടിൽ >>>
Home >> NURSES DESK
അറിവിന്റെ നിറവായ് ആസ്‌കെൻ കോൺഫറൻസ്… സീനിയർ മലയാളി നഴ്‌സുമാരുടെ യുകെയിലെ ആദ്യസമ്മേളനത്തിൽ നൂറുകണക്കിന് നഴ്‌സുമാർ പങ്കെടുത്തു; സാം ഫോസ്‌റ്ററും സൂ ട്രാങ്കയും ഒരേ വേദിയില്‍; സംവദിക്കാൻ ആദ്യ മലയാളി എംപി സോജൻ ജോസഫും

ജിജോ വാളിപ്ലാക്കിയില്‍

Story Dated: 2024-10-20

ജീവിതത്തിലേയും  കരിയറിലെയും പുതിയൊരു അനുഭവം.. അസ്വസ്ഥതയോടെ മനസ്സിൽ ഇതുവരെ തങ്ങിനിന്നിരുന്ന പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം.. ഇതൊക്കെയാണ് ഇന്നലെ ബിർമിംഹാമിലെ വേദിയിൽ ആസ്‌കെൻ വാർഷിക സമ്മേളനത്തിന് എത്തിയവർക്കുണ്ടായത്. 

എൻഎംസി - എൻഎച്ച്എസ് - ആർസി.എൻ പ്രമുഖർ നയിച്ച ക്ലാസ്സുകൾ, പ്രോഗ്രാമിൽ പങ്കെടുത്ത അനുഭവസമ്പന്നരായ സീനിയർ നഴ്സുമാർക്കുപോലും പുതിയ പ്രൊഫഷണൽ പാഠങ്ങളായി.

ബാൻഡ് 8a ലെവലിലും അതിനുമുകളിലും എൻഎച്ച്സിലും ഇതര സ്ഥാപനങ്ങളിലുമായി ജോലിചെയ്യുന്ന മലയാളി നഴ്സുമാർക്കായി രൂപീകരിച്ച സംഘടനയാണ്  അലിയൻസ്‌ ഓഫ്‌ സീനിയർ കേരള നേഴ്സസ്‌ (ASKeN).  ബിർമിംഗ്ഹാമിലെ ആസ്റ്റൺ വില്ല സ്‌റ്റേഡിയത്തിൽ ഇന്നലെ രാവിലെ ഏഴുമണിയോടെ യുകെയിലെ സീനിയർ മലയാളി നഴ്‌സുമാരുടെ  ആദ്യ ചരിത്ര കോൺഫറൻസിനു തിരിതെളിഞ്ഞു.

നേരത്തേതന്നെ രജിസ്‌ട്രേഷൻ നടത്തി ടിക്കറ്റുകൾ സ്വന്തമാക്കിയ നൂറ്റമ്പതിലേറെ നഴ്‌സുമാരാണ് സമ്മേളനത്തിനെത്തിയത്. പങ്കടുത്തവരിൽ ഭൂരിഭാഗം പേരും എൻഎച്ച്എസിലെ ഉയർന്ന ബാൻഡുകളിൽ ജോലിചെയ്യുന്നവർ. 

വർഷങ്ങളായി യുകെയിൽ താമസിക്കുന്ന ഈ സീനിയർ നഴ്‌സുമാർ അതുകൊണ്ടുതന്നെ, ആസ്‌കെൻ സമ്മേളനം പരസ്പരമുള്ള കൂടിക്കാഴ്ചയ്ക്കും ഒത്തുചേരലിനുമുള്ള ഒരുത്സവമാക്കി മാറ്റി. 

ആസ്‌കിന്‍ മെമ്പേഴ്‌സ്വെയില്‍സ് എന്‍ എച്ച് എസ് ചീഫ് നേഴ്‌സിങ്ങ് ഓഫീസര്‍ക്കൊപ്പം
 

വേദിയിൽ വെയിൽസിലെ ചീഫ് നഴ്‌സിംഗ് ഓഫിസർ സൂ ട്രാങ്കയും നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിലിന്റെ (എൻഎംസി) എക്സിക്യൂട്ടീവ് നഴ്‌സ്  ഡയറക്ടർ സാം ഫോസ്‌റ്ററും ആദ്യ മലയാളി എംപി സോജൻ ജോസഫും പ്രശസ്ത നഴ്‌സിംഗ് ട്രെയിനറായ മിനിജോ ജോസഫും അറിയപ്പെടുന്ന സാമൂഹിക സേവകയായ അജിമോൾ പ്രദീപുമെല്ലാം അനുഭവങ്ങൾ  പങ്കുവച്ച് അറിവിന്റെയും സംശയ ദുരീകരണത്തിന്റെയും പുതിയ മേഖലകൾ തുറന്നു. യുകെ പാര്‍ലമെന്റില്‍ മലയാളി നേഴ്‌സുമാരുടെ ശബ്ദമായ സോജന്‍ ജോസഫ് ഒരു ഡി ഗ്രേഡ് (ബാന്‍ഡ് 5) നേഴ്‌സില്‍ നിന്നൂം പാര്‍ലമെന്റ് എം പി പദവി വരെ എത്തിയതിന്റെ കഥ വിവരിച്ചു. കൂടാതെ പാര്‍ലമെന്റില്‍ നേഴ്‌സുമാരുടെ ശബ്ദമായിരിക്കുമെന്ന വാഗ്ദാനവും അദ്ദേഹം നല്കി. ആ ര്‍ സി എന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജോയി സെബാസ്റ്റ്യനായി വോട്ട് അഭ്യര്‍ത്ഥിക്കാനൂം അദ്ദേഹം മറന്നില്ല.

യുകെ പാര്‍ലമെന്റില്‍ ആദ്യ മലയാളി എം പിയും നേഴ്‌സുമായ സാജന്‍ ജോസഫ്‌

പ്രാഥമിക ചടങ്ങുകൾക്കുശേഷം രാവിലെ ഒമ്പതിനുതന്നെ യുകെയിലെ സീനിയർ നഴ്‌സുമാരുടെ സമ്മേളന സെഷനുകൾക്ക് തുടക്കം കുറിച്ചു. ആസ്കെൻ ലീഡായ ലീന വിനോദ്‌ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഓരോ സെഷനുകളിലും ക്ലാസുകൾ എടുത്തിരുന്നത്‌ അതേവിഷയത്തിൽ വിദഗ്ധരായ നേഴ്സുമാർ ആയിരുന്നു.

ആര്‍ സി എന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ബിജോയി സെബാസ്റ്റ്യന്‍ സാജന്‍ ജോസഫിന് മെമന്റോ കൈമാറുന്നൂ
 

ആരോഗ്യമേഖലയിലെ കുടിയേറ്റക്കാർക്കിടയിൽ ആസ്‌കെൻ പോലുള്ള സംഘടനകൾ നൽകിവരുന്ന സേവനം വളരെ വലുതാണെന്നും ഇത്തരം സംഘടനകൾ ഇപ്പോൾ അനിവാര്യമാണെന്നും വെയിൽസ് ചീഫ് നഴ്‌സിംഗ് ഓഫീസർ സൂ ട്രാൻക  പറഞ്ഞു. 

എൻ എം സി എക്സിക്യൂട്ടീവ് നഴ്‌സ്  ഡയറക്ടർ  സാം ഫോസ്‌റ്റർ

കേരള നേഴ്സുമാർ ബ്രിട്ടിഷ്‌ സമൂഹത്തിന്‌ നൽകുന്ന സേവനത്തെ എൻ എം സി എക്സിക്യൂട്ടീവ് നഴ്‌സ്  ഡയറക്ടർ  സാം ഫോസ്‌റ്റർ വാനോളം പുകഴ്ത്തി സംസാരിച്ചു. 

എന്‍ എച്ച് എസ് വെയില്‍സ് ചീഫും എന്‍ എം സി പ്രോഫഷണല്‍ പ്രാക്ടീസ് ഡയറക്ടരുമായ സാം ഫോസ്റ്ററും വേദിയില്‍

ആസ്‌കെൻ  കോ ഫൗണ്ടർ സാജൻ സത്യൻ, സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവച്ചാണ് പ്രഭാഷണം തുടങ്ങിയത്.  2003 ൽ ഒരു സാധാരണ നേഴ്സായി കരിയർ തുടങ്ങിയ സാജൻ ഇപ്പോൾ എൻഎച്ച്എസിൽ ഡെപ്പ്യുട്ടി ചീഫ്‌ നേഴ്സ്‌ എന്ന തസ്‌തികയിൽ എത്തിയതിന്റെ പിന്നിലെ കഠിന പ്രയത്നത്തെക്കുറിച്ചും വഴിയിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും വിവരിച്ചു. ജോലിസ്ഥലത്ത് നേരിട്ട വംശീയ വിവേചനത്തെക്കുറിച്ച് മനസ്സുതുറക്കാനും സാജൻ മടിച്ചില്ല.


ലണ്ടനിലെ സെന്റ് ജോര്‍ജ് എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ ഡിവിഷനല്‍ ഡയറക്ടറായ സുബി മേനോന്‍ തന്റെ ജീവിതത്തില്‍ മാര്‍ഗ്ഗ ദര്‍ശികളായ മൂന്ന് വനിതകളെ പരിചയപ്പെടുത്തിയാണ് തുടങ്ങിയത്. ആ മൂന്ന് വനിതകള്‍ ഒന്ന് തന്റെ അമ്മയും, കിരണ്‍ ബേദിയും, മദര്‍ തേരേസയുമാണെന്ന് സുബി പറഞ്ഞു. പിന്നീട് വന്ന ജിന്‍സി ജെറി നേഴ്‌സിങ്ങ് മേഖലയില്‍ റോബോട്ടിക് ഓട്ടമേഷനെക്കുറിച്ച് വിശദമായി വിവരിച്ചു. ഈ മേഖലയിലെ പുതിയ അറിവുകള്‍ എല്ലാവരും കൗതുകത്തോടെ ശ്രവിച്ചു. സ്‌കോട്ട്‌ലന്റിലെ അയിഷയര്‍ എന്‍ എച്ച് എസില്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ഡിവിഷണല്‍ ഡയറക്ടറാണ്‍് ജിന്‍സി.

തുടര്‍ന്ന് ആസ്‌കിന്‍ അംഗങ്ങളുടെ പ്രവര്‍ത്തന മികവിനെ ആദരിച്ചു കൊണ്ടുള്ള അവാര്‍ഡ് വിതരണമായിരുന്നൂ. എന്‍ എച്ച് എസി ലെ ഉയര്‍ന്ന ബാന്‍ഡില്‍ ജോലി ചെയ്യുന്ന ആസ്‌കിന്‍ അംഗങ്ങള്‍ കോണ്‍ഫറന്‍സിലുടനീളം അവരുടെ പ്രഫഷണിലസവും പരസ്പര ബഹുമാനവും പുലര്‍ത്തി അവരുടെ ലീഡര്‍ഷിപ്പ് മികവ് കാണിച്ചു തന്നൂ. യുകെയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി നേഴ്‌സുമാക്ക് ഇവര്‍ പ്രചോദനമാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു തന്നെഅവരുടെ സേവനങ്ങള്‍ക്കായി നല്കുന്ന അവാര്‍ഡിനൂം അര്‍ഹരാണ് ഈ പ്രതിഭകള്‍.

ആസ്‌കിന്‍ കോണ്‍ഫറന്‍സിന്റെ വിജയ ശില്പികള്‍ എന്‍ എച്ച് എസ് ചീഫ് നേഴ്‌സിങ്ങ് ഓഫീസര്‍ക്കൊപ്പം
പിന്നീട് നടന്ന പാനല്‍ ചര്‍ച്ച നയിച്ചത് ആസ്‌കിന്റെ നെടും തൂണായ സിജി സലിംകുട്ടിയാണ്. കാണികളില്‍ നിന്ന് നിരവധി ചോദ്യങ്ങളൂം സംശയങ്ങളൂം ഉയര്‍ന്ന് വന്നൂ.മറ്റ് പാനല്‍ അംഗങ്ങളായ മിനിജ ജോസഫും, സ്മിത ഡോണിയും, പാന്‍സി ജോസും, ലീനാ വിനോദും ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. ഓരോ ചോദ്യങ്ങളൂം അതിനുള്ള ഉത്തരങ്ങളൂം കാണികള്‍ക്ക് പുതിയ അറിവുകളായിരുന്നൂ. തുടര്‍ന്ന് യുകെയിലെ തന്നെ മലയാളികളൂടെ അഭിമാനമായ ഡോ അജിമോളൂടെ ഊഴമായിരുന്നൂ. ബക്കിങ്ങ്ഹാം പാലസില്‍ നിന്ന് ചാള്‍സ് രാജാവിന്റെ പ്രത്യേക അംഗീകാരം നേടിയിട്ടുള്ള അജിമോള്‍ തന്റെ കരിയറിലൂടെ ഒരു യാത്ര നടത്തി. ഒരു ഡിപ്ലോമ നേഴ്‌സില്‍ നിന്നൂം എങ്ങനെ ഒരു ഡോക്ടറേറ്റ് വരെ എത്തിച്ചേര്‍ന്നതിന്റെ കഥ അജിമോള്‍ വിവരിച്ചു. ഓരോ നേഴ്‌സുമാരും അജിമോളുടെ വിവരണം വളരെ കൗതുകത്തോടെ കേട്ടുനിന്നൂ.

സിജി സലിംകുട്ടി നയിക്കുന്ന പാനല്‍ ചര്‍ച്ച
തുടര്‍ന്ന് വന്ന ശ്രീജ അംമ്പാട്ട്ചിട്ടേത്തൂം, വിജി അരുണൂം, ആന്‍സി തോമസും, ഷീബാ ഫിലിപ്പൂം അവരുടെ മേഖലകളെക്കുറിച്ച് വിശദമായി സംസാരിച്ചു. അനുഭവ സമ്പന്നതയിൽ നിന്നുള്ള നിർദ്ദേശങ്ങൾ ആകയാൽ ഇവരുടെ പ്രഭാഷണങ്ങൾ പലർക്കും മാർഗ്ഗദർശകവുമായി മാറി. ഓരോ സെഷനൂകള്‍ക്കൂം അവര്‍ക്കായി അനൂവധിച്ചിരിക്കുന്ന സമയം വളരെ കൃത്യമായി ഉപയോഗിച്ച് എല്ലാവരും അവരുടെ ലീഡര്‍ഷിപ്പ് ക്വാളിറ്റി കാണികള്‍ക്ക് കാണിച്ചു തന്നൂ. കോണ്‍ഫറന്‍സ് അവതരണങ്ങള്‍ വളരെ ചിട്ടയായി നടത്തുവാനായി മിനിജയുടെയും ദീപാ ലീലാമണിയുടെയും നേതൃത്വ മികവും വളരെ പ്രകടമായിരുന്നൂ. എമില്‍ ഏലിയാസിന്റെ ആന്‍ഗറിങ്ങ് ഒരു പ്രഫഷണല്‍ അവതാരകന്റെ എല്ലാ ചടുലതയോടൂം കൂടി ഉള്ളതായിരുന്നൂ.


ഡെപ്യൂട്ടി ചീഫ് നേഴ്‌സായ സാജന്‍ സത്യന്‍ അനുഭവങ്ങള്‍ വിവരിക്കുന്നൂ
എൻഎച്ച്എസ് അടക്കമുള്ള ആശുപത്രികളിലേയും ഇതര ഹെൽത്ത് സെന്ററുകളിലേയും  ജോലിസ്ഥലങ്ങളിൽ നേരിടേണ്ടി വരുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ഓവർ ഡ്യൂട്ടിയും മാനസിക സമ്മർദ്ദവും വാർഡുകളിലെ പ്രശ്നങ്ങളും രോഗികളുമായുള്ള ഇടപെടലുകളും നഴ്സിംഗ് ജോലിയും വ്യക്തിജീവിതവും തമ്മിൽ പൊരുത്തപ്പെടുത്തുന്നതും പീഡനങ്ങളുമെല്ലാം ചർച്ചാ വിഷയങ്ങളായി.

ഇതിനുപുറമെ, അന്താരാഷ്ട്ര തൊഴിൽ ശക്തിയെയും സമത്വത്തെയും വൈവിധ്യത്തെയും കുറിച്ചുള്ള ഏറ്റവും പുതിയ തീമുകളും തന്ത്രങ്ങളും വിവരിക്കപ്പെട്ടു. അനുഭവത്തിന്റെ വെളിച്ചത്തിലാണ് വിജയത്തിലേക്ക് നയിക്കുന്ന ഇക്കാര്യങ്ങൾ വിവരിക്കപ്പെട്ടത്.

നിലവിൽ നഴ്‌സുമാർ നേരിടുന്ന കരിയറിലെ പല പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ഉത്തരങ്ങൾ ലഭിച്ചതിന്റെ സംതൃപ്തിയിലാണ് "നമ്മുടെ നഴ്‌സുമാർ, നമ്മുടെ ഭാവി" എന്ന കോൺഫറൻസ് ഇവന്റിൽ പങ്കെടുത്ത, യുകെയിലെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ  സീനിയർ മലയാളി നഴ്‌സുമാർ; ഒടുവിൽ അടുത്ത സമ്മേളനത്തിനു വീണ്ടും കാണാമെന്ന പരസ്പരമുള്ള  ആശംസയോടെ തിരികെ യാത്രയായത്.

യുകെയിലെ കെയറർമാർക്ക് ഇതാ വീണ്ടും സുവർണ്ണാവസരം.. ഒരാഴ്ചത്തെ ഫ്രീ ഓസ്‌കി കോഴ്‌സിനായി ഇപ്പോൾ അപേക്ഷിക്കൂ നിങ്ങൾക്ക് അതിവേഗം ഒരു യുകെ രജിസ്റ്റേർഡ് നഴ്‌സാകാം, അപൂർവ്വ ഫ്രീ സ്‌കീമുമായി ഒ.എന്‍.ടി ഗ്ലോബല്‍ അക്കാദമി

More Latest News

സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വീണ്ടും ആശ്വാസവാർത്ത :സ്വർണ്ണവില 40 രൂപയോളം കുറഞ്ഞ് ഗ്രാമിന് 8895 എന്ന നിരക്കിൽ എത്തിനിൽക്കുന്നു

സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്തയെന്നത് പോലെ സ്വർണ്ണവില കുറഞ്ഞിരിക്കുകയാണ്. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 8895, പവന് 320 രൂപ കുറഞ്ഞ് 71,160 എന്നീ വിലനിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഉയർന്നും ഉച്ചക്ക് കുറഞ്ഞും നിന്ന സ്വർണ്ണവില ബുധനാഴ്ച്ചയോടെ വലിയ മാറ്റമില്ലാതെ ഗ്രാമിന് 8935, പവന് 71,480 എന്ന നിരക്കിൽ തുടരുകയായിരുന്നു. എന്നാലിപ്പോൾ താരതമ്യേന അതിലും വലിയ കുറവാണ് വിലയിൽ സംഭവിച്ചിരിക്കുന്നത്. 18 കാരറ്റ് സ്വർണ്ണത്തിനും 33 രൂപയോളം കുറഞ്ഞ് ഗ്രാമിന് 7278, പവന് 58,224 എന്നിങ്ങനെയാണ് വിലനിരക്ക്. ഇതേസമയം വെള്ളിവിലയിൽ വലിയ മാറ്റങ്ങൾ ഇല്ലാതെ തുടരുകയാണ്.ഗ്രാമിന് 110.90  എന്ന വിലയിലാണ് വെള്ളിവ്യാപാരം നടക്കുന്നത്.

ആഫ്രിക്കൻ സാഹിത്യത്തിന്റെ നെടുംതൂൺ ഗൂഗി വ തിയോംഗോ അന്തരിച്ചു : മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് മകൾ

ആഫ്രിക്കൻ സാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളായ ഗൂഗി വ തിയോംഗോ ഇന്നലെ തന്റെ 87–ാംവയസ്സിൽ ലോകത്തോട് വിടപറഞ്ഞു.ലോകത്തെ മുഴുവനും തന്റെ എഴുത്തിലൂടെ ചിന്തകളുടെ വലയങ്ങളിൽ എത്തിച്ച, മാതൃഭാഷയെന്ന മഹത്വത്തെ ഉയർത്തിക്കാട്ടിയ ഈ കെനിയൻ എഴുത്തുകാരന്റെ മരണവാർത്ത അദ്ദേഹത്തിന്റെ മകൾ വാൻജികു വാ ഗൂഗി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു." ഞങ്ങളുടെ പിതാവ് ഗൂഗി വ തിയോംഗോ ഇന്ന്, ബുധനാഴ്ച രാവിലെ മരണപ്പെട്ട വിവരം അത്രയും ഭാരം നിറഞ്ഞ ഹൃദയത്തോടെ ഈ ലോകത്തെ അറിയിക്കുന്നു "എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.അറ്റ്ലാന്റയിൽ വച്ചാണ് മരണം സംഭവിച്ചത്.കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അവർ വ്യക്തമാക്കി. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിലെല്ലാം തന്നെ തോറ്റ് കൊടുക്കാൻ വിസമ്മതിച്ചു കൊണ്ട് എഴുത്തിലൂടെ പോരാടിയ കഥാകാരൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം.കെനിയയിലെ കിയാംബു ജില്ലയിലെ ലിമുരുവിൽ ജനിച്ച ഗൂഗിക്കും കുടുബാംഗങ്ങൾക്കും ഏറെ ദുരിതം നേരിടേണ്ടി വന്നിരുന്നു. ഹൈസ്കൂൾ പഠനത്തിന് ശേഷം കമ്പാലയിലെ മകെരേരെ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഗൂഗി ബിരുദം നേടിയത്. ഗൂഗിയുടെ എഴുത്തുകൾ എക്കാലവും ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഏകാധിപത്യഭരണത്തിനെതിരെയും, മതവർഗ്ഗവർണ്ണ വിവേചനങ്ങളെക്കുറിച്ചും, ദാരിദ്രത്തിന്റെ രാഷ്‌ട്രീയത്തെക്കുറിച്ചുമെല്ലാം എഴുത്തിലൂടെ തുറന്നടിച്ച ഗൂഗി ജീവിതത്തിൽ കടന്ന് പോയത് ഒരുപാട് കനൽവഴികളിലൂടെയാണ്. സെൻസറിങ്ങിനും, നാടുകടത്തപ്പെടലിനും,ജയിൽവാസത്തിനുമൊന്നും തോല്പിക്കാൻ കഴിയാത്ത കരുത്തായിരുന്നു ആ കഥാഹൃദയത്തിനുള്ളത്.എങ്കിലും ആത്മാവിന്റെ ഭാഗമായി മാറിയ സ്ത്രീകൾ പോലും ക്രൂരമായ രീതിയിൽ ആക്രമിക്കപ്പെട്ടതിൽ വേദനകൾ അനുഭവിക്കേണ്ടി വന്ന മനുഷ്യനായി അയാൾ മാറി.ആദ്യകാലങ്ങളിൽ ഇംഗ്ലീഷിൽ എഴുതിയിരുന്നെങ്കിലും പിൽക്കാലത്ത് തന്റെ മാതൃഭാഷയായി 'ഗികുയു' വിലേക്ക് ചേക്കേറുകയായിരുന്നു.എഴുത്തുകളിൽ നോവൽ, ചെറുകഥകൾ, ഉപന്യാസം, നാടകങ്ങൾ, സാമൂഹികവിമർശനം എന്നുതുടങ്ങി ബാലസാഹിത്യം വരെ ഉൾപ്പെടുന്നുണ്ട്. സാഹിത്യ ലോകത്തെ സംഭാവനകൾക്കായി ഒട്ടേറെ പുരസ്‌കാരങ്ങൾ ഗൂഗിയെ തേടിയെത്തിയിട്ടുണ്ട്. എന്നാൽ നോബേൽ പ്രൈസിനായി ഒന്നിലേറെ തവണ പരിഗണിക്കപ്പെട്ടെങ്കിലും അവസാന നിമിഷങ്ങളിൽ ലഭിച്ചിരുന്നില്ല. വീപ് നോട്ട് ചൈൽഡ് , ദി റിവർ ബിറ്റ്വീൻ,ദി വിസാർഡ് ഓഫ് ദി ക്രോ,പെറ്റൽസ് ഓഫ് ബ്ലഡ്‌,ബർത്ത് ഓഫ് എ ഡ്രീം വീവർ എന്നിവയെല്ലാം അദേഹത്തിന്റെ വളരെ പ്രശ്‌തമായ കൃതികളാണ്. ആറ് ദശകങ്ങളോളം സാഹിത്യത്തിനും, സാമൂഹികനന്മക്കും വേണ്ടി ജീവിച്ച ആ മഹാപ്രതിഭ പിൻവാങ്ങുമ്പോൾ അദേഹത്തിന്റെ മകൾ കുറിച്ചുവച്ചത് പോലെ ' അദ്ദേഹം ഒരു സമ്പൂർണ്ണ ജീവിതം ജീവിച്ചു, ഒരു മികച്ച പോരാട്ടം നടത്തി ' എന്ന് തന്നെ എല്ലാവരിലൂടെയും ഓർമ്മിക്കപ്പെടും.

ന്യൂ നിസാൻ മാഗ്നൈറ്റ് ഇപ്പോൾ സിഎൻജി റെട്രോഫിറ്റ്മെന്റ് കിറ്റ് സഹിതവും ലഭ്യം : സിഎൻജിയിലൂടെ പകരം വയ്ക്കപ്പെടുന്നത് പരമ്പരാഗത ഇന്ധനങ്ങൾ, വാഗ്ദാനം ചെയ്യുന്നത് മെച്ചപ്പെട്ട ഇന്ധനക്ഷമത

നിസ്സാൻ മോട്ടോർ ഇന്ത്യയുടെ ജനപ്രിയ എസ്‌യുവിയായ ന്യൂ നിസ്സാൻ മാഗ്നൈറ്റ് ഇപ്പോൾ സർക്കാർ അംഗീകൃത സിഎൻജി റെട്രോഫിറ്റ്‌മെന്റ് കിറ്റ് സഹിതവും ലഭ്യം. രാജ്യത്ത് നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി, ഗുണനിലവാരം ഉറപ്പുനൽകിക്കൊണ്ട്, മോട്ടോസെൻ (തേർഡ് പാർട്ടി) ആണ് ഈ സിഎൻജി കിറ്റ് പൂർണ്ണമായും വികസിപ്പിച്ചതും നിർമ്മിച്ചതുമെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ പറഞ്ഞു. കിറ്റിന്റെ ഘടകങ്ങൾക്ക് വാറന്റി നൽകുന്നതും മോട്ടോസെൻ തന്നെയാണ്. ഈ കിറ്റുകളുടെ ഫിറ്റ്‌മെന്റ് സർക്കാർ അംഗീകൃത ഫിറ്റ്‌മെന്റ് കേന്ദ്രങ്ങളിലാണ് ചെയ്യുക. ഈ സമ്പൂർണ്ണ റെട്രോഫിറ്റ്‌മെന്റിന് കേവലം 74,999 രൂപ മാത്രം അധികമായി നൽകിയാൽ മതിയാവും. ആദ്യ ഘട്ടത്തിൽ, ഡൽഹി-എൻസിആർ, ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, കർണാടക തുടങ്ങിയ 7 സംസ്ഥാനങ്ങളിലെ നിസ്സാൻ അംഗീകൃത ഡീലർഷിപ്പുകൾ വഴി നിസ്സാൻ ഉപഭോക്താക്കൾക്ക് സിഎൻജി കിറ്റ് ഇൻസ്റ്റാളേഷൻ ഓർഡർ ചെയ്യാം. രണ്ടാം ഘട്ടത്തിൽ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കും. മാനുവൽ ഗിയർബോക്സുള്ള ന്യൂ നിസ്സാൻ മാഗ്നൈറ്റ് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകൂ. "ന്യൂ നിസ്സാൻ മാഗ്നൈറ്റ് തങ്ങളെ സംബന്ധച്ച് ഒരു അസാധാരണ ഉൽപ്പന്നമാണെന്നും അതാണ് നിസ്സാൻ മോട്ടോർ ഇന്ത്യയുടെ വിജയഗാഥയ്ക്ക് നേതൃത്വം നൽകിയതെന്നും" നിസ്സാൻ മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ അഭിപ്രായപ്പെട്ടു. "ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, നിസ്സാൻ ഡീലർമാർ സർക്കാർ അംഗീകൃത സിഎൻജി റെട്രോഫിറ്റ്മെന്റ് കിറ്റിന്റെ രൂപത്തിൽ ഒരു ഇതര ഇന്ധന ഓപ്ഷൻ നൽകും, ഇത് ഉപഭോക്താക്കൾക്കായി അംഗീകൃത ഫിറ്റ്മെന്റ് സെന്ററുകളിലാണ് നടത്തുക. ഈ നീക്കം ജനപ്രിയ കോംപാക്റ്റ് എസ്‌യുവിയുടെ മൂല്യവും പ്രായോഗികതയും വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'വലതുവശത്തെ കള്ളൻ' ഫസ്റ്റ് ക്ലാപ്പിലൂടെ തുടക്കമിട്ട് ജോജു ജോർജ് : ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജുവിന് പുറമെ ബിജു മേനോനും വേഷമിടും

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ജോജു ജോർജ്ജും,ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'വലതുവശത്തെ കള്ളൻ 'ന്റെ പൂജ കൊച്ചിയിൽ നടന്നു. ഇടപ്പള്ളിയിലെ ത്രീ ഡോട്ട്സ് സ്റ്റുഡിയോയിൽ വച്ചുനടന്ന ചടങ്ങിൽ, ജോജു ജോർജ് ഫസ്റ്റ് ക്ലാപ് അടിച്ചുകൊണ്ടും,ജീത്തു ജോസഫും ഭാര്യയും ദീപം തെളിയിച്ചുകൊണ്ടും ചിത്രകരണത്തിന് തുടക്കമിട്ടു. ദൃശ്യം,കൂമൻ,നേര് എന്നീ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഓഗസ്റ്റ് സിനിമാസ്,ബെഡ്ടൈം സ്റ്റോറീസ്,സിനിഹോളിക്സ് എന്നീ പ്രൊഡക്ഷൻ ഹൗസുകളുടെ സംയുക്തമായ ബാനറിൽ ഷാജി നടേശാനാണ് നിർമ്മാണം.ഡിനു തോമസ് ഈലൻ തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായഗ്രഹണം സതീഷ് കുറുപ്പ്,എഡിറ്റിങ് വിനായക് വിഎസ്,സംഗീതസംവിധാനം വിഷ്ണു ശ്യാം എന്നിവർ നിർവ്വഹിക്കും. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ജീത്തു ജോസഫ് കഴിഞ്ഞ മാസം തന്നെ തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.ഈ പോസ്റ്റിലെ 'കുറ്റകൃത്യങ്ങൾ മനസാക്ഷിയെ കണ്ടുമുട്ടുന്ന കഥ' എന്ന അടിക്കുറിപ്പ് പ്രേക്ഷകരിൽ വലിയ ആകാംഷയാണ് ഉണർത്തിയിരിക്കുന്നത്. ഇതൊരു കുറ്റന്വേഷണ കഥയാണെന്നുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ജോജുവും, ബിജു മേനോനും കൂടാതെ ലെന,ഇർഷാദ് അലി, ഗോകുൽ,ഷാജു ശ്രീധർ എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജോജു, ബിജു കൂട്ടുകെട്ടിലൂടെ തന്നെ ആകാംഷയും, പ്രതീക്ഷ പ്രേക്ഷകർക്ക് നൽകാൻ ഇതിനോടകം ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

പ്രണയത്തകർച്ചക്ക് പിന്നാലെ മരണത്തിലേക്ക് : യുകെ യിൽ പാരച്യൂട്ട് ധരിക്കാതെ 10,000 അടി താഴ്ചയിലേക്ക് ചാടി യുവതി മരണപ്പെട്ടു,പ്രണയബന്ധം പിരിഞ്ഞതിനെ തുടർന്നുള്ള ആത്മഹത്യയെന്ന് റിപ്പോർട്ടുകൾ

സ്കൈഡൈവിങ്ങിൽ സുപരിചിതയും 32 വയസ്സുകാരിയുമായ ജേഡ് ഡാമറൽ പതിവ് പോലെ ആ ആകാശച്ചുഴിയിലേക്ക് പറന്നപ്പോൾ അവളിനി ഒരിക്കലും തിരിച്ചു വരില്ല എന്ന് ആരും മനസ്സിലാക്കിയിരുന്നില്ല. തന്റെ കാമുകനുമായുണ്ടായിരുന്ന പ്രണയബന്ധം അവസാനിപ്പിച്ചതിനെ തുടർന്ന് പറക്കുന്നതിനിടയിൽ മനഃപൂർവം പാരച്യൂട്ട് തുറക്കാതെ ജേഡ് ആത്മഹത്യ ചെയ്തതാണെന്നാണ് റിപ്പോർട്ടുകൾ. യു കെയിൽ സൗത്ത് വെൽസ് സ്വദേശിനിയായ ജേഡ് ഇതിന് മുൻപ് 400 ൽ അധികം തവണ സ്കൈഡൈവിങ്ങിന്റെ ഭാഗമായി ആത്മവിശ്വാസത്തോടെ ആകാശത്തിലേക് ചാടിയിട്ടുണ്ട്. എന്നാലിത്തവണ അത് പതിനായിരം അടിയും കടന്ന് ഷോട്ടൺ കോളിയറിയിലെ വ്രെഫോൾഡ്സ് ഫാമിൽ അവസാനിച്ചത് അവരുടെ മരണത്തിലാണ്. മരണം സംഭവിക്കുന്നതിന്റെ ഒരു ദിവസം മുൻപാണ് ഇവർ തന്റെ കാമുകനും സ്കൈഡൈവറുമായ ബെൻ ഗുഡ്‌ഫെലോയുമായുള്ള പ്രണയ ബന്ധം വേർപിരിഞ്ഞത്. ഇവരുടെ പ്രണയബന്ധം തുടങ്ങിയിട്ട് ആറ് മാസത്തിലേറെയായിരുന്നു. "മരണത്തിന്റെ തലേദിവസം ബെൻ പ്രണയബന്ധം അവസാനിപ്പിച്ചെന്നും , ഈ വേർപിരിയലിനെക്കുറിച്ച് സൂചിപ്പിക്കുന്ന ജേഡിന്റെ കത്ത് പോലീസിന് ലഭിച്ചെന്നും, ചാടുന്നതിനിടയിൽ പാരച്യൂട്ട് തുറക്കരുതെന്ന് അവൾ തീരുമാനിച്ചിരുന്നു " എന്നുമാണ് സുഹൃത്തുക്കൾ നൽകിയ മൊഴി. ആദ്യം ഇതൊരു അപകടമരണമാണെന്ന സംശയം എല്ലാവരിലും ഉണ്ടായെങ്കിലും, സ്കൈ ഡൈവിങ്ങിന് ഉപയോഗിച്ച ഉപകരണങ്ങളിലൊന്നും തന്നെ കേടുപാടുകൾ ഇല്ലാത്ത സാഹചര്യത്തിൽ ആത്മഹത്യയിലേക്ക് സംശയം വഴിമാറുകയായിരുന്നു.മരണത്തിൽ മറ്റു ദുരൂഹതകളൊന്നും തന്നെയല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Other News in this category

  • അഭിമാനത്തിളക്കവുമായി റ്റിൻസി ജോസ് : യുകെ യിലെ ഈ മലയാളി നേഴ്സ് സ്വന്തമാക്കിയത് ധീരതക്കുള്ള അവാർഡ് മുതൽ, ചാൾസ് രാജാവിന്റെ കൊട്ടാരത്തിലെ അതിഥിസ്ഥാനം വരെ
  • യു കെ യിലെ നഴ്സുമാർ നാളെ ലെസ്റററിൽ കേരള നേഴ്സസ് യു കെ അണിയിച്ച് ഒരുക്കുന്ന യുകെയിലെ നഴ്സുമാരുടെ മഹാ സമ്മേളനമായ രണ്ടാമത് കോൺഫറൻസിനും നേഴ്സസ് ഡേ ആഘോഷങ്ങൾക്കും നാളെ തിരി തെളിയും
  • ബക്കിഗ്ഹാം പാലസ് ഗാർഡൻ പാർട്ടിയിൽ അതിഥിയായി സ്റ്റീവനേജുകാരി; പ്രബിൻ ബേബിക്കിത് സേവന മികവിനുള്ള ആദരം
  • കേരള നേഴ്സ് യു കെ അണിയിച്ചൊരുക്കുന്ന രണ്ടാമത് കോൺഫറൻസും നേഴ്സസ് ഡേ ആഘോഷങ്ങളും ശനിയാഴ്ച ലെസ്റററിൽ, കോൺഫറൻസിന്റെ വിജയത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായി
  • യുകെയില്‍ കെയര്‍ വര്‍ക്കര്‍ വിസയില്‍ എത്തിയ നേഴ്‌സുമാര്‍ക്ക് ഓസ്‌കി പാസാകൂവാന്‍ എളുപ്പ വഴിയുമായി ഒ എന്‍ ടി ഗ്ലോബല്‍ അക്കാഡമി, ഒരാഴ്ചത്തെ സൗജന്യ പരിശീലനവും നേടാം
  • യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി എന്‍എംസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ മുഖ്യാതിഥിയായി മെയ് 18ന് കേരള നഴ്‌സ് യുകെ അണിയിച്ചൊരുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ഡോൺ പൈക്ക്
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നയിക്കുന്ന പ്ലീനറി സെഷന്‍ പാനല്‍, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന്
  • മെയ് 18ന് മാഞ്ചെസ്റ്ററില്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സ് കോണ്‍ഫറന്‍സിന്റെ സ്പീക്കേഴ്സ് ഇവരെല്ലാം, യുകെയിലെ എല്ലാ നഴ്‌സുമാരും വിനിയോഗിക്കേണ്ട മഹത്തായ അവസരം
  • Most Read

    British Pathram Recommends