1
June 2025
SUNDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : ബിസിനസ്സ് ക്ലാസ്സ്‌ യാത്രക്കാർക്ക് മുന്നിൽ ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാരിയുടെ നഗ്നനൃത്തം! ഒടുവിൽ സീറ്റിൽ കെട്ടിയിട്ട് പോലീസിനെ ഏല്പിച്ചു >>> ജൂൺ 1 മുതൽ യുകെയിൽ വേപ് അഥവാ ഇലക്ട്രിക് സിഗരറ്റിന് നിരോധനം, ഉപയോഗിച്ചാൽ 600 പൗണ്ടുവരെ ശിക്ഷ, റീഫിൽ വേപ്പുകളെ ഒഴിവാക്കിയതിൽ വിമർശനം >>> യുകെയിൽ ചൂട് കൂടുന്നു… ഇന്ന് താപനില 26C എത്തിയേക്കുമെന്ന് പ്രവചനം, പൂമ്പൊടിയും പൊടിയും മൂലം അലർജിയുള്ളവരും അൾട്രാ വയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് >>> യുഎഇയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കറ്റിൽ എമർജൻസി ലാൻഡിങ് നടത്തി, യുകെ മലയാളികൾ അടക്കമുള്ള 200 ഓളം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി, വെള്ളവും ഭക്ഷണവും പോലും നൽകിയില്ലെന്നും ആരോപണം >>> ഇംഗ്ലണ്ടിലെ ഏറ്റവും നിസ്സഹകരണമുള്ള റിസപ്ഷനിസ്റ്റുകളുള്ള ജിപി സർജറികളുടെ പേരുകൾ പുറത്തുവിട്ടു! എസ്സെക്‌സ് യൂണിവേഴ്സിറ്റി പാർട്ണർഷിപ്പും കവൻട്രിയിലെ പാരഡൈസ് മെഡിക്കൽ സെന്ററും മുന്നിൽ >>>
Home >> HOT NEWS
ഫ്രാൻസിസ് പാപ്പയ്ക്ക് ലോകം വിടയേകുന്നു.. സംസ്‌കാരത്തിനായുള്ള വിലാപയാത്ര ഉടൻ ആരംഭിക്കും; ട്രംപും വില്യം രാജകുമാരനും സെലെൻസ്കിയും അടക്കമുള്ള ലോകനേതാക്കൾ വത്തിക്കാനിൽ

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2025-04-26

 

റോമൻ കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും നിർവചനങ്ങൾ തിരുത്തി നവീന മാറ്റങ്ങളാൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാ ഇടയൻ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ലോകം ആദരവോടെ അന്ത്യയാത്രയേകുന്നു.

നാലുദിനം നീണ്ട പൊതുദർശനത്തിനുശേഷം സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ചത്വരത്തിൽ തടിച്ചുകൂടിയ, ലോകരാഷ്ട്ര നേതാക്കൾ അടക്കമുള്ള ലക്ഷക്കണക്കിന് ജനങ്ങൾ, രാവിലെ 10 മണിമുതൽ ആരംഭിച്ച  പ്രത്യേക പ്രാർത്ഥനകളും വിശുദ്ധ കുർബ്ബാനയും അടക്കമുള്ള ചടങ്ങുകൾക്കു ശേഷം ഇതെഴുതുമ്പോൾ അല്പസമയത്തിനുശേഷം സംസ്കാരത്തിനായി സെന്റ് മേരി മേജർ ബസിലിക്കയിലേക്കുള്ള വിലാപയാത്ര ഉടൻ ആരംഭിക്കും.

നാലുകിലോമീറ്റർ ദൂരമാണ് മേരി മേജർ ബസിലിക്കയിലേക്കുള്ളത്. എന്നാൽ വഴിയുടെ ഇരുവശവും തിങ്ങിനിറഞ്ഞ വിശ്വാസികൾ അന്ത്യാഞ്ജലികൾ അർപ്പിക്കും എന്നതിനാൽ മണിക്കൂറുകൾ എടുത്തുമാത്രമാണ് സംസ്കാരസ്ഥലത്ത് എത്തിച്ചേരുക.

പോപ്പ് ഫ്രാൻസിസിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് മേരി മേജർ ബസിലിക്കയിൽ സംസ്കരിക്കുന്നത്. വിശുദ്ധ കന്യകാമറിയത്തിന്റെ ബസിലിക്കയിൽ, സെന്റ് മേരിയുടെ വലിയ വിശ്വാസിയായിരുന്ന വലിയ പിതാവ് അന്ത്യനിദ്രകൊള്ളും.

2013-ൽ മാർപാപ്പയായി ചുമതലയേറ്റ ആദ്യദിവസം, പോപ്പ്  ഫ്രാൻസിസ് വത്തിക്കാനിൽ നിന്ന് സാന്താ മരിയ മാഗിയോറിൽ പ്രാർത്ഥിക്കാൻ പോയിരുന്നു.

അവിടെ അലങ്കരിച്ച ശവകുടീരങ്ങളിൽ ഒരേ ബസിലിക്കയിൽ ഏഴ് പോപ്പുകളെ അടക്കം ചെയ്തിട്ടുണ്ട്, എന്നിരുന്നാലും, അർജന്റീനിയൻ പോണ്ടിഫ് തന്റെ ശവകുടീരം പോളിൻ ചാപ്പലിനും (സാലസ് പോപ്പുലി റൊമാനിയുടെ ചാപ്പൽ) സ്ഫോർസ ചാപ്പലിനും ഇടയിലുള്ള വശത്തെ ഇടനാഴിയിൽ, മേരി റെജീന പാസിസ് (മേരി, സമാധാന രാജ്ഞി) എന്നറിയപ്പെടുന്ന ഒരു പ്രതിമയ്ക്ക് സമീപം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.

"എന്റെ പൊന്തിഫിക്കേഷൻ കാലത്ത് ഞാൻ എപ്പോഴും സഹായത്തിനായി ആശ്രയിച്ച, നൂറിലധികം തവണ ആലിംഗനം തേടിയിട്ടുളള ആ സമാധാന രാജ്ഞിയുടെ അടുത്ത്, അന്ത്യവിശ്രമം കൊള്ളണം" അദ്ദേഹം വിൽപത്രത്തിൽ ആഗ്രഹം വെളിപ്പെടുത്തി.

അതുപോലെ  കബറിടം  നിലത്ത് സ്ഥാപിക്കണമെന്നും, ലളിതവും തിരഞ്ഞെടുത്ത പേരിന്റെ ലാറ്റിൻ പതിപ്പായ "ഫ്രാൻസിസ്കസ്" എന്ന ലിഖിതം മാത്രം ആലേഖനം ചെയ്യണമെന്നും പോപ്പ് അന്ത്യാഭിലാഷമായി അറിയിച്ചിരുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരൻ, ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമു എന്നിവർ അടക്കം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലേയും  രാഷ്ട്രനേതാക്കൾ സംസ്‌കാര  ശുശ്രുഷയിൽ പങ്കെടുക്കുന്നു.

റോമൻ കത്തോലിക്കാ സഭയിൽ പരിവർത്തനത്തിന്റെ മാറ്റൊലിയുമായി കടന്നുവന്ന്, നിരവധി ചരിത്രമാറ്റങ്ങൾക്കും അതോടൊപ്പം റെക്കോർഡുകളും ജീവചരിത്രത്തിൽ  എഴുതിച്ചേർത്ത ആദ്യത്തെ ലാറ്റിൻ അമേരിക്കൻ പോപ്പ് ഇതാ വിടചൊല്ലുന്നു.


More Latest News

ഇന്നും പൂക്കുന്ന മുറ്റത്തെ നീർമാതളം :ഇന്ന് മാധവിക്കുട്ടിയുടെ 15-ാം ചരമവാർഷികം, മരണമില്ലാത്ത ഓർമ്മകളുടെ വസന്തം തന്ന് കഥാകാരി മറഞ്ഞ ദിനം

പ്രണയമെന്ന് കേൾക്കുമ്പോൾ തന്നെ  കണ്ണും കണ്ണും കോർത്തിണങ്ങുന്ന ഒരു മൃദുല വികാരമെന്നതിനപ്പുറം, ചോരയും, അസ്തിയും, ആത്മാവും ഒന്നിച്ചെരിയുന്ന ഒരു തീവ്രമായ കടലാണ് അതെന്ന് ഒരാൾ അറിയുന്നുണ്ടെങ്കിയിൽ, അയാളുടെ പുസ്തകത്തട്ടുകൾ ഒന്ന് തിരയണം. അതിലെവിടെയെങ്കിലും മാധവിക്കുട്ടി എന്ന പതിഞ്ഞ എഴുത്ത് മുഖപടത്തിൽ കോറിയിട്ട ഒരു പുസ്തകമുണ്ടാവും. ആരായിരുന്നു അവർ എന്ന ചോദ്യത്തിന് ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞാൽ, മാധവിക്കുട്ടി ഒരു വീടായിരുന്നു. ഉമ്മറത്തും, ഇടനാഴികളിലും,ജനൽപ്പാളികളിലും,അടുക്കളത്തിണ്ണയിലും, സ്മരണകളുടെ മനോഹര ചിത്രങ്ങൾ കൊത്തി വച്ച ഒരു വീട്. ആ വീടിനെ ഒറ്റ നോട്ടത്തിൽ പുറമെ നോക്കിക്കണ്ടവരാരും തന്നെ അകമുറികളുടെ ആത്മാവും ആഴവും അറിഞ്ഞിട്ടുണ്ടാവില്ല. അവരൊക്കെയും ഭൂതകാലം പഠിപ്പിച്ച ഭ്രാന്തുകൾ കേട്ട് ആ വീട്ടുപടിക്കൽ പഴി പറഞ്ഞു നിന്നു. എന്നാൽ മലയാള മുറ്റത്ത് ഓടി നടന്ന അക്ഷരപ്രേമികളെ വായനയുടെ ആകാശത്തേക്ക് പടികയറ്റി വിടാൻ ആ എഴുത്തുകാരിയാവുന്ന വീടും, അവരുടെ കഥകളാകുന്ന മുറ്റവും എന്നും നിത്യഹരിതമായി നിലനിന്നു. ബാല്യകാല സ്മരണകളിൽ ഒരു ഗ്രാമജീവിതത്തെ പറിച്ചുനട്ടു. നീർമാതളപ്പൂക്കളുടെ വറ്റാത്ത വാസനയെ ഓർമ്മയുടെ കുരുക്കിൽ കോർത്ത് വിതറിയിട്ടു.പല പേരിലും ജീവിക്കുന്ന 'പെണ്ണ് ' എന്ന ലോകത്തെ കോലാടിലും, നഷ്ടപ്പെട്ട നീലാംബരിയിലും,വണ്ടിക്കാളകളിലും തളച്ചിട്ടു. മലയാളത്തിന് പുറമെ ഇംഗ്ലീഷ് സാഹിത്യത്തിലും പേര് പതിപ്പിച്ചു. വായനക്കാരുടെ മനസ്സിൽ പതിഞ്ഞത് ഒന്നിന് പകരം മൂന്ന് പേരുകളാണ്. മൂന്നിലും തീവ്രഭാവം. ഒരേ സമയം കൊൽക്കത്തയിലെ തിരക്ക് പിടിച്ച തെരുവോരങ്ങളിലും, നാലപ്പാട്ടെ തറവാട് വീട്ടിലെ നിശബ്ദമായ ഇടനാഴികളിലും വായനക്കാരന്റെ ഹൃദയം അലഞ്ഞു.ഇന്നും ആ പേരിൽ എത്ര ചലച്ചിത്രങ്ങൾ ഉടലെടുത്താലും,പകർത്തിവയ്ക്കാനാവാത്ത തെളിമയോടെ വായനക്കാരുടെ ഉള്ളിൽ ജ്വലിച്ചു നിൽക്കുന്ന ആ എഴുത്തുകാരിയെ മലയാളികൾക്ക് എങ്ങനെ മറക്കാനാവും.എത്ര വസന്തങ്ങൾ വന്ന് പോയാലും, ഓർമ്മകൾ മണക്കുന്ന പുസ്തകങ്ങളിൽ പതിഞ്ഞ ആ നീർമാതളപ്പൂവിന് എവിടെയാണ് മരണം.

ഡെൽമയെ നയിക്കാൻ പുതിയ ഭാരവാഹികൾ : പ്രസിഡന്റ് ജിപ്സൺ ജോസഫ്,വൈസ് പ്രസിഡണ്ട്‌ രാജി മാത്യു, പുതിയ ഭരണസമിതി ലക്ഷ്യം വയ്ക്കുന്നത് സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ വിപുലീകരണം

സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാമൂഹികനന്മയെ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ഡെൽമ ( Delaware Malayali Association) യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.മെയ്‌ 17 ന് ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് 2025-2026 വർഷത്തിലെ ഭരണസമിതിയെ തീരുമാനിച്ചത്.ജിപ്സൺ ജോസഫ് (പ്രസിഡന്റ്), രാജി മാത്യു (വൈസ് പ്രസിഡന്റ്), സുജിത് മുരുകൻ ( സെക്രട്ടറി), പ്രവീൺ ഗോവിന്ദൻ (ജോയിന്റ് സെക്രട്ടറി), തോമസ് പൂട്ടത്തങ്കൽ ( ട്രഷറർ),സിമി സൈമൺ (കൾച്ചറൽ കോർഡിനേറ്റർ) എന്നിവരാണ് പ്രധാന കമ്മറ്റിയിലെ അംഗങ്ങൾ. ഇതിന് പുറമെ കമ്മറ്റി അംഗങ്ങളായി മുരളി ഗോപിനാഥ്, രാധാകൃഷ്ണൻ ശ്രീവത്സൻ,ഡെറിക് പാവോ,റീന ജയേഷ്, രാജേഷ്‌മോൻ ഭാസ്കരൻ,ജോസ് ഔസേപ്പ് തുടങ്ങിയവരെയും ട്രസ്റ്റീ ബോർഡ്‌ അംഗങ്ങളായി സക്കറിയ കുര്യൻ (ചെയർ പേഴ്സൺ ),അബിത ജോസ് ( വൈസ് ചെയ്യർപേഴ്സൺ ) മനോജ്‌ വർഗീസ്, അജിത് ചാണ്ടി,ലാറി ആൽമേട എന്നിവരെയും തിരഞ്ഞെടുത്തു. സംഘടനയുടെ സാമൂഹ്യസേവന രംഗത്തെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിലും, പ്രവാസി മലയാളികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ മികച്ചതാക്കുന്നതിലുമാണ് ലക്ഷ്യം വയ്ക്കുന്നത് എന്ന് തിരഞ്ഞെടുപ്പിന് ശേഷം ഭാരവാഹികൾ വ്യക്തമാക്കി.

ഇന്ന് ലോക പുകയില വിരുദ്ധ ദിനം : ജീവിതമെന്ന ലഹരിയെ മുറുകെപ്പിടിക്കാനും, ജീവഹാനിക്ക് കാരണമാകുന്ന ലഹരികളെ പിഴുതെറിയാനും ഓർമ്മിപ്പിക്കുന്ന ദിനം

ലോകമെമ്പാടും ഇന്നേ ദിവസം മെയ്‌ 31-ാം തീയതി പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ, പുകയിലയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുവാനും,ലഹരി വെടിഞ്ഞുകൊണ്ടുള്ള ആരോഗ്യപരമായ മുന്നേറ്റങ്ങൾ കൈവരിക്കുവാനും വേണ്ടി 1987 മുതൽ എല്ലാ വർഷവും ഈ ദിനാചരണം നടക്കാറുണ്ട്. മനുഷ്യന്റെ ശരീരികവും, മാനസികവും, സാമൂഹികവുമായ സുരക്ഷിതമായ അവസ്ഥയിലാണ് ആരോഗ്യം നിലനിൽക്കപ്പെടുന്നത്. പുകയില പോലെയുള്ള ലഹരികൾ ശ്വാസകോശത്തെ കാർന്നെടുക്കുമ്പോൾ അത് മരണത്തിലേക്കുള്ള ആദ്യ ചവിട്ടു പടിയായി തന്നെ കാണാൻ കഴിയും.ഒരാൾ നിയന്ത്രിക്കാൻ കഴിയാത്ത വിധം ലഹരിയിൽ അടിമപ്പെട്ട് പോകുമ്പോൾ ഉണ്ടാകുന്നത് മാനസികമായി പിരിമുറുക്കങ്ങളാണ്. ഒരു വ്യക്തിയുടെ വികാരങ്ങളെയും, ചിന്തകളെയുമെല്ലാം ലഹരി കീഴ്മേൽ മറിക്കുമ്പോൾ യാഥാർഥ്യങ്ങളെ മറന്നുള്ള മിഥ്യയായ ഒരു ലോകത്തിലേക്ക് അത് മനുഷ്യരെ എത്തിക്കും. ഒരു സാമൂഹിക ജീവി എന്ന നിലയിൽ, ഇത് മനുഷ്യന്റെ കുടുംബങ്ങളെയും സൗഹൃദങ്ങളെയും ബാധിക്കും. എപ്പോഴും ലഹരി ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്രം നമുക്കുണ്ട്. എന്നാൽ 'വേണ്ട' എന്ന് സ്വയം പറയാനുള്ള ധീരതയാണ് അവിടെ മുന്നിട്ട് നിൽക്കേണ്ടത്. ഇന്ന് സമൂഹത്തിൽ,പല സിനിമകളിലും പുകവലിക്കുന്നത് ഹീറോയിസമായി കാണിക്കാറുണ്ട്.കച്ചവടം വർദ്ധിപ്പിക്കാനായി പല കമ്പനികളും അവരുടെ ലഹരി വസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.എന്നാൽ ജീവഹാനിക്ക് കാരണമാകുന്ന ഈ വസ്തുക്കളെ പൂർണ്ണമായും ഒഴിവാക്കി,ആരോഗ്യം നിലനിർത്തുന്നതിനാണ് നാം മുൻ‌തൂക്കം നൽക്കേണ്ടത്. ലഹരിയോടൊപ്പം പുകഞ്ഞു തീരുന്നത് നമ്മുടെ ജീവിതം കൂടിയാകുമ്പോൾ,ഒരിക്കലും സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും മേൽ തീ പടർത്താതിരിക്കാൻ ഈ ദിനം ഓർമിപ്പിക്കുന്നു.കൃത്രിമ ലഹരിയിൽ ആശ്രയം പ്രാപിക്കാതെ, ജീവിതം എന്ന ലഹരിയെ മുറുകെപ്പിടിക്കുകയെന്ന മഹത്തായ സന്ദേശം നൽകുന്നു.

മേക്കപ്പ് ഇട്ടതാണോ പ്രശ്നം: മുഖം സ്കാൻ ചെയ്യാൻ കഴിഞ്ഞില്ല, വിമാനത്താവളത്തിൽ വച്ച് മേക്കപ്പ് തുടച്ചു മാറ്റേണ്ട അവസ്ഥ നേരിട്ട് യുവതി

എവിടെ പോയാലും ഒന്ന് കണ്ണാടിക്ക് മുമ്പിൽ നിന്ന് സ്വന്തം മുഖം നോക്കി ചില മിനുക്കുപണികൾ ചെയ്യാത്തവർ കുറവായിരിക്കും.നിറവും, രൂപവും മാറ്റാനല്ല മറിച്ച് ഓരോ സ്ഥലങ്ങളിലും അതിനോടൊത്ത് സ്റ്റൈൽ ചെയ്യാനും, ആത്മവിശ്വാസം വർദ്ധിപ്പിക്കാനും,നമ്മുടെ തന്നെ പ്രത്യേകതകളെ കൂടുതൽ എടുത്തുകാട്ടാനും മേക്കപ്പ് എന്നും സഹായിക്കാറുണ്ട്. എന്നാൽ മേക്കപ്പ് ഉപയോഗിച്ചത് കൊണ്ടു മാത്രം മോശം സാഹചര്യം നേരിടേണ്ടി വന്ന ഒരു യുവതിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ആണ് സംഭവം നടന്നത്.ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിൽ യാത്ര ചെയ്യാനെത്തിയ യുവതിക്ക് ഇമിഗ്രേഷൻ കൗണ്ടറിലുള്ള, ഫേഷ്യൽ റെക്കഗിനിഷൻ സ്കാനറിലൂടെ മുഖം കൃത്യമായി സ്കാൻ ചെയ്യാൻ കഴിയാതെ വന്നതോടെ മേക്കപ്പ് മുഴുവനും തുടച്ചു കളയേണ്ട അവസ്ഥയാണ് ഉണ്ടായത്. തിടുക്കത്തിലും, അസ്വസ്ഥമായ മുഖത്തോടെയും യുവതി മുഖത്തെ മേക്കപ്പ് അമർത്തിത്തുടച്ചു കളയുമ്പോൾ സ്റ്റാഫ്‌ എന്ന് കരുതപ്പെടുന്ന വ്യക്തി അപമര്യാദയോടെയാണ് ഇവരോട് പെരുമാറുന്നത്. അവർ ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും, പാസ്പോർട്ടിലെ ഫോട്ടോ പോലെ ആകുന്ന വരെയും മേക്കപ്പ് തുടച്ചുമാറ്റാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.ഇതെല്ലാം കേൾക്കുന്തോറും കൂടുതൽ വല്ലായ്മ അനുഭവിക്കുന്ന യുവതി വീഡിയോ എടുക്കുന്നത് തടയാൻ ശ്രമിക്കുന്നതും വിഫലമാവുകയാണ്. സമൂഹമാധ്യമങ്ങളിൽ വീഡിയോ കണ്ട ചിലർ യുവതിയെ പരിഹസിക്കുമ്പോൾ, മറ്റു ചിലർ മേക്കപ്പ് ഇട്ടതിലെന്താണ് പ്രശ്നമെന്നാണ് ചോദിക്കുന്നത്. ഇത് ഫേസ് റെക്കഗിനിഷൻ സ്കാനർ അപ്ഗ്രേഡ് ചെയ്യാത്തതിന്റെ പ്രശ്‌നമാണെന്നാണ് അവരുടെ പ്രതികരണം.

ഇത്തിരി ബോൾഡും ഒത്തിരി ബ്യൂട്ടിഫുളുമായി അനശ്വരയെത്തുന്നു ;അനശ്വരയുടെ ഏറ്റവും പുതിയ ചിത്രം 'വ്യസനസമേതം ബന്ധുമിത്രാദികൾ' ജൂൺ 13ന് പ്രദർശനം ആരംഭിക്കും

അനശ്വര രാജൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'വ്യസനസമേതം ബന്ധുമിത്രാദികൾ' ജൂൺ 13ന് തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ഒരു മരണ വീട്ടിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ മുന്നേറുന്ന ചിത്രം എസ് വിപിൻ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. 'വാഴ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത‌ നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് ഒരുങ്ങുന്ന ചിത്രത്തിന് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവരാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. അനശ്വര രാജന് പുറമെ മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളസിനിമയിലെ മികച്ച നടിമാരിൽ ഒരാളായി ഉയർന്നുവന്ന അനശ്വര രാജന്റെ മറ്റൊരു വ്യത്യസ്തമായ പ്രകടനം 'വ്യസനസമേതം ബന്ധുമിത്രാദികളി' ലൂടെ കാണാൻ കഴിയുമെന്നാണ് ഇതിനോടകം പുറത്തിറങ്ങിയ ടീസറും, പ്രോമോയും നൽകുന്ന പ്രതീക്ഷ. ഇത് കൂടാതെ ചിത്രത്തിന്റെതായി പുറത്തിറങ്ങുന്ന ക്യാരക്ടർ പോസ്റ്ററുകൾ സിനിമ ഒരു കളർ ഫുൾ എന്റർടൈനറാണെന്ന അഭിപ്രായമാണ് പ്രേക്ഷകരിൽ ഉയർത്തുന്നത്.

Other News in this category

  • ബിസിനസ്സ് ക്ലാസ്സ്‌ യാത്രക്കാർക്ക് മുന്നിൽ ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാരിയുടെ നഗ്നനൃത്തം! ഒടുവിൽ സീറ്റിൽ കെട്ടിയിട്ട് പോലീസിനെ ഏല്പിച്ചു
  • ജൂൺ 1 മുതൽ യുകെയിൽ വേപ് അഥവാ ഇലക്ട്രിക് സിഗരറ്റിന് നിരോധനം, ഉപയോഗിച്ചാൽ 600 പൗണ്ടുവരെ ശിക്ഷ, റീഫിൽ വേപ്പുകളെ ഒഴിവാക്കിയതിൽ വിമർശനം
  • യുകെയിൽ ചൂട് കൂടുന്നു… ഇന്ന് താപനില 26C എത്തിയേക്കുമെന്ന് പ്രവചനം, പൂമ്പൊടിയും പൊടിയും മൂലം അലർജിയുള്ളവരും അൾട്രാ വയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടിലെ ഏറ്റവും നിസ്സഹകരണമുള്ള റിസപ്ഷനിസ്റ്റുകളുള്ള ജിപി സർജറികളുടെ പേരുകൾ പുറത്തുവിട്ടു! എസ്സെക്‌സ് യൂണിവേഴ്സിറ്റി പാർട്ണർഷിപ്പും കവൻട്രിയിലെ പാരഡൈസ് മെഡിക്കൽ സെന്ററും മുന്നിൽ
  • ശാസ്ത്ര ഗവേഷക വിദ്യാർഥികൾക്ക് യൂറോപ്യൻ യൂണിയൻ നൽകുന്ന ഒന്നരക്കോടിയുടെ സ്‌കോളർഷിപ്പ് നേടി പത്തനംതിട്ട സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി അനഘ
  • കഴിക്കരുതേ.. ലേബലിൽ പാൽ ഒഴിവാക്കി..! സൂപ്പർമാർക്കറ്റ് ഷെൽഫുകളിൽ നിന്ന് ആയിരക്കണക്കിന് പിസ്സകൾ പിൻവലിച്ചു; ലിസ്റ്റിൽ ജനപ്രിയ വീഗൻ ജാക്ക്ഫ്രൂട്ട് പെപ്പറോണി റസ്റ്റിക്ക പിസ്സയും
  • യോർക്ക് ഷെയറിൽ അയൽ വീടുകളിലെ രണ്ട് പുരുഷന്മാർ അടുത്തടുത്ത ദിവസങ്ങളിൽ അജ്ഞാത കാരണങ്ങളാൽ മരിച്ചു! കാരണം പറയാതെ സമീപത്തെ വീടുകളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ച് പോലീസ്!
  • ഒരു മീറ്റർ പരിധി ഇനിയില്ല.. പ്രത്യേക അനുമതിയും വേണ്ട, വീടുകളിലെ ഹീറ്റ് പമ്പുകളുടെ പുതിയ നിയമം ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങൾക്ക് ഗുണകരമാകും
  • സ്കോട്ട്ലൻഡിൽ അഞ്ചാംപനി (മീസിൽസ്) പടർന്നുപിടിക്കുന്നു! വാക്‌സിൻ എടുക്കാത്ത കുട്ടികൾക്ക് എത്രയുംവേഗം വാക്‌സിൻ നൽകണമെന്ന് നിർദ്ദേശം
  • ലിവർപൂൾ കാർ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 65 ആയി, ഡ്രൈവർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പോലീസ്, ആംബുലൻസിനു പുറകെ കാർ കയറ്റി വന്നു ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റി!
  • Most Read

    British Pathram Recommends