31
May 2025
SATURDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : ജൂൺ 1 മുതൽ യുകെയിൽ വേപ് അഥവാ ഇലക്ട്രിക് സിഗരറ്റിന് നിരോധനം, ഉപയോഗിച്ചാൽ 600 പൗണ്ടുവരെ ശിക്ഷ, റീഫിൽ വേപ്പുകളെ ഒഴിവാക്കിയതിൽ വിമർശനം >>> യുകെയിൽ ചൂട് കൂടുന്നു… ഇന്ന് താപനില 26C എത്തിയേക്കുമെന്ന് പ്രവചനം, പൂമ്പൊടിയും പൊടിയും മൂലം അലർജിയുള്ളവരും അൾട്രാ വയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് >>> യുഎഇയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കറ്റിൽ എമർജൻസി ലാൻഡിങ് നടത്തി, യുകെ മലയാളികൾ അടക്കമുള്ള 200 ഓളം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി, വെള്ളവും ഭക്ഷണവും പോലും നൽകിയില്ലെന്നും ആരോപണം >>> ഇംഗ്ലണ്ടിലെ ഏറ്റവും നിസ്സഹകരണമുള്ള റിസപ്ഷനിസ്റ്റുകളുള്ള ജിപി സർജറികളുടെ പേരുകൾ പുറത്തുവിട്ടു! എസ്സെക്‌സ് യൂണിവേഴ്സിറ്റി പാർട്ണർഷിപ്പും കവൻട്രിയിലെ പാരഡൈസ് മെഡിക്കൽ സെന്ററും മുന്നിൽ >>> ശാസ്ത്ര ഗവേഷക വിദ്യാർഥികൾക്ക് യൂറോപ്യൻ യൂണിയൻ നൽകുന്ന ഒന്നരക്കോടിയുടെ സ്‌കോളർഷിപ്പ് നേടി പത്തനംതിട്ട സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി അനഘ >>>
Home >> HOT NEWS
ഈ വർഷത്തെ ഏറ്റവും ചൂടുള്ള ദിനങ്ങൾ വരുന്നു.. അടുത്തയാഴ്ച്ച താപനില 27 സെ. വരെ ഉയർന്നേക്കാം; ചുട്ടുപൊള്ളുന്ന ദിനങ്ങളുമായി മിനി ഹീറ്റ് വേവ്‌സ് ഒരാഴ്ച്ച നീണ്ടുനിൽക്കും

സ്വന്തം ലേഖകൻ

Story Dated: 2025-04-25

 

 

തണുപ്പും കാർമേഘങ്ങൾ മൂടിക്കെട്ടിയ അന്തരീക്ഷവും ഇപ്പോഴും യുകെയെ വിട്ടൊഴിയാതെ നിൽക്കുന്നു. നന്നായൊന്ന് സുര്യനെ കാണാൻ, വെയിലുള്ള ദിനങ്ങൾ ആസ്വദിക്കാൻ  അടുത്ത ആഴ്ച വരെ കാത്തിരിക്കുക, അപ്പോൾ ചൂട് കൂടും.


കൂടുതൽ സൂര്യപ്രകാശവും കാറ്റിന്റെ ദിശയിലെ മാറ്റവും ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും ചൂടുള്ള കാലാവസ്ഥ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.


ബാർബിക്യൂ പൊടിതട്ടിയെടുത്ത്, ചുണ്ടുകളിലും മുഖത്തും  സൺസ്‌ക്രീൻ പുരട്ടേണ്ട സമയമാകും കടന്നുവരിക.


ശനിയാഴ്ച താപനില 13-17C വരെ ആയിരിക്കും, പടിഞ്ഞാറൻ പ്രദേശങ്ങളിൽ നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. യുകെയുടെ കിഴക്കൻ ഭാഗങ്ങൾ വരണ്ടതായി തുടരാൻ സാധ്യതയുണ്ട്, പക്ഷേ നല്ല അളവിൽ മേഘാവൃതമായിരിക്കും.


ഞായറാഴ്ചയോടെ  മഴക്കൂട്ടം സ്കോട്ട്ലൻഡിലേക്കും വടക്കൻ അയർലൻഡിലേക്കും തിരികെപ്പോകും. ഇംഗ്ലണ്ടിലും വെയിൽസിലും, മർദ്ദം ഉയരാൻ തുടങ്ങുമ്പോൾ, മേഘം നീങ്ങി സൂര്യപ്രകാശം കൂടുതലുള്ള ആകാശം കടന്നുവരുമെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.


ചൂട് എന്തുമാത്രം കൂടും?


അടുത്തയാഴ്ച ആദ്യം മുതൽ കാറ്റിന്റെ ദിശ തെക്കുകിഴക്കൻ ദിശയിലേക്ക് മാറുകയും സമീപ ഭൂഖണ്ഡത്തിൽ നിന്നുള്ള ചൂടുള്ള വായു യുകെയിൽ ലഭിക്കുകയും ചെയ്യുന്നതിനാൽ താപനില വർദ്ധിച്ചുകൊണ്ടിരിക്കുമെന്നും മെറ്റ് ഓഫീസ് റിപ്പോർട്ടിൽ പറയുന്നു.


യുകെയിൽ ഒട്ടുമിക്കയിടത്തും താപനില വ്യാപകമായി 22-23 ഡിഗ്രി സെൽഷ്യസായി ഉയരും. സൂര്യപ്രകാശത്തിൽ അത് വളരെ സുഖകരമായി അനുഭവപ്പെടും. മിഡ്‌ലാൻഡ്‌സിലും തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലും ബുധനാഴ്ചയോടെ താപനില 25-27 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രവചിക്കപ്പെടുന്നു.


 വർഷത്തിലെ ഇതുവരെയുള്ളഏറ്റവും ചൂടേറിയ കാലാവസ്ഥയും സെപ്റ്റംബർ ആദ്യം മുതലുള്ള ഏറ്റവും ചൂടേറിയ കാലാവസ്ഥയുമായിരിക്കും കടന്നുവരിക.


വർഷത്തിലെ ഈ സമയത്ത് ഈ താപനില ഉണ്ടാകുന്നത് അസാധാരണമല്ല. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഏപ്രിൽ താപനില 29.4C ആണ്, 1949 ഏപ്രിൽ 16 ന് ലണ്ടനിൽ ഇത് രേഖപ്പെടുത്തി. 


എന്നിരുന്നാലും, അവസാനമായി ഏപ്രിലിൽ താപനില 27C ആയി ഉയർന്നത് 2018 ൽ കേംബ്രിഡ്ജിലാണ്.


അടുത്ത ആഴ്ച അവസാനം വരെ ഈ രീതിയും ചൂടൻ  ദിനങ്ങളും  തുടരാം.


അടുത്ത വാരാന്ത്യത്തോടെ ഉയർന്ന, താഴ്ന്ന മർദ്ദ മേഖലകളുടെ സ്ഥാനം മാറിയേക്കാം. ഇത് യുകെയുടെ വടക്കൻ ഭാഗങ്ങളിലേക്ക് തണുത്ത വായു എത്താൻ അനുവദിക്കുകയും തെക്കൻ പ്രദേശങ്ങളെ മഴയും ബാധിച്ചേക്കാം. എന്നാൽ സാധ്യത  ഇപ്പോഴും വളരെ അകലെയാണ്, പ്രവചനമാണ്.. കാലാവസ്ഥ മാറിയേക്കാം.


More Latest News

മേക്കപ്പ് ഇട്ടതാണോ പ്രശ്നം: മുഖം സ്കാൻ ചെയ്യാൻ കഴിഞ്ഞില്ല, വിമാനത്താവളത്തിൽ വച്ച് മേക്കപ്പ് തുടച്ചു മാറ്റേണ്ട അവസ്ഥ നേരിട്ട് യുവതി

എവിടെ പോയാലും ഒന്ന് കണ്ണാടിക്ക് മുമ്പിൽ നിന്ന് സ്വന്തം മുഖം നോക്കി ചില മിനുക്കുപണികൾ ചെയ്യാത്തവർ കുറവായിരിക്കും.നിറവും, രൂപവും മാറ്റാനല്ല മറിച്ച് ഓരോ സ്ഥലങ്ങളിലും അതിനോടൊത്ത് സ്റ്റൈൽ ചെയ്യാനും, ആത്മവിശ്വാസം വർദ്ധിപ്പിക്കാനും,നമ്മുടെ തന്നെ പ്രത്യേകതകളെ കൂടുതൽ എടുത്തുകാട്ടാനും മേക്കപ്പ് എന്നും സഹായിക്കാറുണ്ട്. എന്നാൽ മേക്കപ്പ് ഉപയോഗിച്ചത് കൊണ്ടു മാത്രം മോശം സാഹചര്യം നേരിടേണ്ടി വന്ന ഒരു യുവതിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ആണ് സംഭവം നടന്നത്.ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിൽ യാത്ര ചെയ്യാനെത്തിയ യുവതിക്ക് ഇമിഗ്രേഷൻ കൗണ്ടറിലുള്ള, ഫേഷ്യൽ റെക്കഗിനിഷൻ സ്കാനറിലൂടെ മുഖം കൃത്യമായി സ്കാൻ ചെയ്യാൻ കഴിയാതെ വന്നതോടെ മേക്കപ്പ് മുഴുവനും തുടച്ചു കളയേണ്ട അവസ്ഥയാണ് ഉണ്ടായത്. തിടുക്കത്തിലും, അസ്വസ്ഥമായ മുഖത്തോടെയും യുവതി മുഖത്തെ മേക്കപ്പ് അമർത്തിത്തുടച്ചു കളയുമ്പോൾ സ്റ്റാഫ്‌ എന്ന് കരുതപ്പെടുന്ന വ്യക്തി അപമര്യാദയോടെയാണ് ഇവരോട് പെരുമാറുന്നത്. അവർ ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും, പാസ്പോർട്ടിലെ ഫോട്ടോ പോലെ ആകുന്ന വരെയും മേക്കപ്പ് തുടച്ചുമാറ്റാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.ഇതെല്ലാം കേൾക്കുന്തോറും കൂടുതൽ വല്ലായ്മ അനുഭവിക്കുന്ന യുവതി വീഡിയോ എടുക്കുന്നത് തടയാൻ ശ്രമിക്കുന്നതും വിഫലമാവുകയാണ്. സമൂഹമാധ്യമങ്ങളിൽ വീഡിയോ കണ്ട ചിലർ യുവതിയെ പരിഹസിക്കുമ്പോൾ, മറ്റു ചിലർ മേക്കപ്പ് ഇട്ടതിലെന്താണ് പ്രശ്നമെന്നാണ് ചോദിക്കുന്നത്. ഇത് ഫേസ് റെക്കഗിനിഷൻ സ്കാനർ അപ്ഗ്രേഡ് ചെയ്യാത്തതിന്റെ പ്രശ്‌നമാണെന്നാണ് അവരുടെ പ്രതികരണം.

ഇത്തിരി ബോൾഡും ഒത്തിരി ബ്യൂട്ടിഫുളുമായി അനശ്വരയെത്തുന്നു ;അനശ്വരയുടെ ഏറ്റവും പുതിയ ചിത്രം 'വ്യസനസമേതം ബന്ധുമിത്രാദികൾ' ജൂൺ 13ന് പ്രദർശനം ആരംഭിക്കും

അനശ്വര രാജൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'വ്യസനസമേതം ബന്ധുമിത്രാദികൾ' ജൂൺ 13ന് തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ഒരു മരണ വീട്ടിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ മുന്നേറുന്ന ചിത്രം എസ് വിപിൻ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. 'വാഴ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത‌ നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് ഒരുങ്ങുന്ന ചിത്രത്തിന് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവരാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. അനശ്വര രാജന് പുറമെ മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളസിനിമയിലെ മികച്ച നടിമാരിൽ ഒരാളായി ഉയർന്നുവന്ന അനശ്വര രാജന്റെ മറ്റൊരു വ്യത്യസ്തമായ പ്രകടനം 'വ്യസനസമേതം ബന്ധുമിത്രാദികളി' ലൂടെ കാണാൻ കഴിയുമെന്നാണ് ഇതിനോടകം പുറത്തിറങ്ങിയ ടീസറും, പ്രോമോയും നൽകുന്ന പ്രതീക്ഷ. ഇത് കൂടാതെ ചിത്രത്തിന്റെതായി പുറത്തിറങ്ങുന്ന ക്യാരക്ടർ പോസ്റ്ററുകൾ സിനിമ ഒരു കളർ ഫുൾ എന്റർടൈനറാണെന്ന അഭിപ്രായമാണ് പ്രേക്ഷകരിൽ ഉയർത്തുന്നത്.

സിനിമയാവണം ലഹരി : കുട്ടികളിലേക്ക് വരെ ലഹരി എത്തുന്ന കാലം ഭയപ്പെടുത്തുന്നു, വാർത്താസമ്മേളനത്തിൽ തുറന്ന് സംസാരിച്ച് ഗിന്നസ് പക്രു

മയാളികൾക്കേറെ പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. ചിരിച്ചും, ചിന്തിപ്പിച്ചും കടന്നു പോയ ചിത്രങ്ങൾ മുതൽ ഗിന്നസ് റെക്കോർഡിന്റെ ഉയരം വരെ തൊട്ട ഈ കലാകാരന് മലയാളി പ്രേക്ഷകർക്കിടയിൽ അത്രമാത്രം സ്വീകാര്യതയുണ്ട്. ഇപ്പോൾ ഒരു ഇടവേളക്ക് ശേഷം ഗിന്നസ് പക്രു നായകനായെത്തിയ '916 കുഞ്ഞൂട്ടൻ' എന്ന ചിത്രത്തിന്റെ പത്രസമ്മേളനത്തിൽ വച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ചർച്ചയാവുകയാണ്. "സിനിമയും അഭിനയവും ആവണം ഒരു അഭിനേതാവിന്റെ ലഹരി. അതിനപ്പുറമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം നല്ലതല്ല.അതിനെ പ്രോത്സാഹിപ്പിക്കാനും കഴിയില്ല. സിനിമാ മേഖലയിലെ ലഹരിയുടെ കടന്നുവരവിനെ ചെറുക്കൻ സിനിമാ സംഘടനയും, അതിലെ അംഗങ്ങളും കൃത്യമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്" എന്നിങ്ങനെയാണ് പക്രു പറഞ്ഞത്. ഇന്ന് എല്ലായിടത്തും വ്യാപകമായ ലഹരിയുടെ കടന്നു കയറ്റം കുട്ടികളിലേക്ക് വരെയെത്തുന്നത് ഏറെ ഭയപ്പെടുത്തുന്നുണ്ട്. ഇത് തടയാൻ സിനിമാ മേഖലയുലുള്ളവരടക്കം എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചർത്തു. ഇതിനിടയിൽ സിനിമയിലെ അഭിനേതാക്കളുടെ പ്രതിഫലത്തെച്ചൊല്ലി ഇപ്പോൾ നിലനിൽക്കുന്ന തർക്കങ്ങളെക്കുറിച്ച് സംസാരിക്കേ,അഭിനേതാക്കൾ അവരുടെ പ്രതിഫലം തീരുമാനിക്കുമ്പോൾ അത് സിനിമയെ തകർക്കുന്ന രീതിയിൽ ആവരുതെന്നും പ്രതികരിച്ചിരുന്നു.

കേരളത്തിൽ അതിതീവ്രമായ മഴ തുടരുന്നു :എട്ട് ജില്ലകളിൽ റെഡ് അലർട്, ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് മുഖ്യമന്ത്രി

കാലവർഷപ്പെയ്ത്ത് നേരത്തെ എത്തിയ സാഹചര്യത്തിൽ കേരളത്തിലെങ്ങും അതിശക്തമായ മഴയും, മഴക്കാലക്കെടുതിയും തുടരുകയാണ്.റോഡുകളിൾ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നതും,വീടുകൾക്ക് മുകളിലും, റെയിൽവേ ട്രാക്കിലും മരങ്ങൾ വീണു പതിക്കുന്നതും, വൈദ്യുതിക്കമ്പികളും, പോസ്റ്റുകളും തകർന്നു വീഴുന്നതും തുടങ്ങി ഇതിനോടകം റിപ്പോർട്ട്‌ ചെയ്യപ്പെട്ട നാശനഷ്ടങ്ങൾ ഏറെയാണ്. കനത്ത മഴയിൽ മുന്നറിയിപ്പെന്ന പോലെ എട്ട് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു.ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലർട്ടും മറ്റ് ആറ് ജില്ലകളിൽ ഓറഞ്ച് അലർടുമാണ്. വടക്കൻ കേരളത്തിൽ പല സ്ഥലങ്ങളിലും മഴ രൂക്ഷമാവുകയാണ്. കണ്ണൂരിലെ താവക്കരയിൽ വെള്ളം കയറിയ 30 ഓളം കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിച്ചത്. കോട്ടയം, വയനാട് ജില്ലകളിൽ ഒരുപാട് ആളുകളെ ഇതിനോടകം ക്യാമ്പുകളിലേക്ക് മാറ്റിക്കഴിഞ്ഞു. മലയോരപ്രദേശങ്ങളിലെയും,തീരപ്രദേശങ്ങളിലെയും ആളുകൾ ഒരു പോലെ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ്. ഇന്നലെ മുഖ്യമന്ത്രി പങ്കുചേർന്ന വാർത്താസമ്മേളനത്തിൽ മഴക്കാല അപകടങ്ങളിൽ പാലിക്കേണ്ട ജാഗ്രത നിർദേശങ്ങളെക്കുറിച്ച് വിശദീകരണം നൽകി.അതിവേഗം നദികളും, ജലാശയങ്ങളും നിറയുന്ന സാഹചര്യത്തിൽ ആരും തന്നെ ഇവയിൽ ഇറങ്ങരുതെന്നും, മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെ കടലിൽ ഇറങ്ങരുതെന്നും നിർദേശം ഉണ്ടായിരുന്നു.ഉരുൾ പൊട്ടാനും, വെള്ളം കയറാനും സാധ്യതയുള്ള മേഖലകളിലെ പ്രദേശവാസികൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്. സുരക്ഷിതമല്ലാത്തതും,നാശം സംഭവിക്കാൻ സാധ്യതയുള്ളതുമായ വീടുകളിൽ താമസിക്കുന്നവരും    ജാഗ്രത പാലിക്കണം. വൈദ്യുതക്കമ്പിയും, പോസ്റ്റുകളും എല്ലായിടത്തും തകർന്ന് വീഴാനും,ഷോക്കേൽക്കാനും സാധ്യതയുള്ളതിനാൽ അതിരാവിലെ ജോലിക്കായി പുറത്തിറങ്ങുന്നവരും അതീവ ശ്രദ്ധ ചെലുത്തണം. അനാവശ്യ യാത്രകൾ ഒഴിവാക്കിക്കൊണ്ട് സുരക്ഷക്ക് മുൻ‌തൂക്കം നൽക്കേണ്ടതും വളരെ പ്രധാനമാണ്.

വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നു 'ലോഗ് ഔട്ട്‌ 'ഫീച്ചർ : ഉപയോക്താക്കൾക് ഇത് കൂടുതൽ ഉപകാരപ്രദം, ഡാറ്റ നഷ്ടപ്പെടുമെന്ന പേടി ഇനിയില്ല

വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുടെ പ്രധാന ആശങ്കകളോട് ഇനി വിട പറയാം. പൂർണ്ണമായും അക്കൗണ്ട് ഡിലീറ്റ് ആക്കാതെ തന്നെ ഡാറ്റകൾ നിലനിർത്തിക്കൊണ്ട് പുറത്ത് കടക്കാനുള്ള 'ലോഗ് ഔട്ട്‌' ഫീച്ചർ അവതരിപ്പിച്ചിരിക്കാൻ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഇത്ര നാളും നിറത്തിലും, സ്റ്റാറ്റസിലും, തുടങ്ങി മെറ്റ എഐ വരെ അവതരിപ്പിച്ചുകൊണ്ട് അപ്ഡേറ്റുകൾ നീണ്ടെങ്കിലും, ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന ഒരു മാറ്റമാണ് ഇനി സംഭവിക്കാൻ പോകുന്നത്. 'ലോഗ് ഔട്ട്‌' ഫീച്ചറിൽ രണ്ട് ഓപ്‌ഷനുകളാണ് ലഭ്യമാകുന്നത്. 'Erase all Data and Preferences' എന്ന ഓപ്ഷൻ എല്ലാ ഡാറ്റയും,സെറ്റിംഗും ഡിലീറ്റ് ചെയ്ത് കൊണ്ടും, ', Keep all Data and Preferences' എന്ന ഓപ്ഷൻ എല്ലാ ഡാറ്റയും അതേപടി നിലനിർത്തിക്കൊണ്ടുമാണ് പുറത്ത് കടക്കാൻ സഹായിക്കുന്നത്.ഇപ്പോഴും പരീക്ഷണഘട്ടത്തിൽ നിലനിൽക്കുന്ന ഈ ഫീച്ചർ വാട്ട്‌സ്ആപ്പിന്റെ ബീറ്റ വേർഷനിൽ v2.25.17.37 എന്ന ആൻഡ്രോയ്ഡ് അപ്ഡേറ്റിൽ മാത്രമാണ് കാണാൻ സാധിക്കുക. ഇത് പ്രാവർത്തികമായി എല്ലാവരിലേക്കും എത്തിയാൽ ഒരുപാട് ഉപകാരപ്രദമായ നേട്ടങ്ങൾ ലഭ്യമാകും. വാട്ട്‌സ്ആപ്പ് ഉപയോഗം താൽക്കാലികമായി നിർത്തിവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആപ്പ് ഡിലീറ്റ് ചെയ്യാതെ തന്നെ ഈ ഓപ്ഷനിലൂടെ പുറത്ത് കടക്കാം.ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉള്ളവർക്ക് കൂടുതൽ എളുപ്പത്തിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് സ്വിച്ച് ചെയ്യാനും,അതിനു പുറമെ എല്ലാം ഡാറ്റയും നഷ്‍ടമാകാത്ത രീതിയിൽ സുരക്ഷിതമായി സേവ് ചെയ്ത് വയ്ക്കാനും ഇതിലൂടെ കഴിയും.

Other News in this category

  • ജൂൺ 1 മുതൽ യുകെയിൽ വേപ് അഥവാ ഇലക്ട്രിക് സിഗരറ്റിന് നിരോധനം, ഉപയോഗിച്ചാൽ 600 പൗണ്ടുവരെ ശിക്ഷ, റീഫിൽ വേപ്പുകളെ ഒഴിവാക്കിയതിൽ വിമർശനം
  • യുകെയിൽ ചൂട് കൂടുന്നു… ഇന്ന് താപനില 26C എത്തിയേക്കുമെന്ന് പ്രവചനം, പൂമ്പൊടിയും പൊടിയും മൂലം അലർജിയുള്ളവരും അൾട്രാ വയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടിലെ ഏറ്റവും നിസ്സഹകരണമുള്ള റിസപ്ഷനിസ്റ്റുകളുള്ള ജിപി സർജറികളുടെ പേരുകൾ പുറത്തുവിട്ടു! എസ്സെക്‌സ് യൂണിവേഴ്സിറ്റി പാർട്ണർഷിപ്പും കവൻട്രിയിലെ പാരഡൈസ് മെഡിക്കൽ സെന്ററും മുന്നിൽ
  • ശാസ്ത്ര ഗവേഷക വിദ്യാർഥികൾക്ക് യൂറോപ്യൻ യൂണിയൻ നൽകുന്ന ഒന്നരക്കോടിയുടെ സ്‌കോളർഷിപ്പ് നേടി പത്തനംതിട്ട സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി അനഘ
  • കഴിക്കരുതേ.. ലേബലിൽ പാൽ ഒഴിവാക്കി..! സൂപ്പർമാർക്കറ്റ് ഷെൽഫുകളിൽ നിന്ന് ആയിരക്കണക്കിന് പിസ്സകൾ പിൻവലിച്ചു; ലിസ്റ്റിൽ ജനപ്രിയ വീഗൻ ജാക്ക്ഫ്രൂട്ട് പെപ്പറോണി റസ്റ്റിക്ക പിസ്സയും
  • യോർക്ക് ഷെയറിൽ അയൽ വീടുകളിലെ രണ്ട് പുരുഷന്മാർ അടുത്തടുത്ത ദിവസങ്ങളിൽ അജ്ഞാത കാരണങ്ങളാൽ മരിച്ചു! കാരണം പറയാതെ സമീപത്തെ വീടുകളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ച് പോലീസ്!
  • ഒരു മീറ്റർ പരിധി ഇനിയില്ല.. പ്രത്യേക അനുമതിയും വേണ്ട, വീടുകളിലെ ഹീറ്റ് പമ്പുകളുടെ പുതിയ നിയമം ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങൾക്ക് ഗുണകരമാകും
  • സ്കോട്ട്ലൻഡിൽ അഞ്ചാംപനി (മീസിൽസ്) പടർന്നുപിടിക്കുന്നു! വാക്‌സിൻ എടുക്കാത്ത കുട്ടികൾക്ക് എത്രയുംവേഗം വാക്‌സിൻ നൽകണമെന്ന് നിർദ്ദേശം
  • ലിവർപൂൾ കാർ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 65 ആയി, ഡ്രൈവർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പോലീസ്, ആംബുലൻസിനു പുറകെ കാർ കയറ്റി വന്നു ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റി!
  • നഴ്‌സിംഗ് ഡ്യൂട്ടി കഴിഞ്ഞാൽ സൂപ്പർ മാർക്കറ്റിൽ പോയി ടോയ്‌ലെറ്റിലെ ഒളിദൃശ്യങ്ങൾ ക്യാമറയിൽ പകർത്തും, എൻഎച്ച്എസ് നഴ്സിനെ രജിസ്റ്ററിൽ നിന്നും പുറത്താക്കി ട്രൈബ്യൂണൽ
  • Most Read

    British Pathram Recommends