30
May 2025
FRIDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : ഇംഗ്ലണ്ടിലെ ഏറ്റവും നിസ്സഹകരണമുള്ള റിസപ്ഷനിസ്റ്റുകളുള്ള ജിപി സർജറികളുടെ പേരുകൾ പുറത്തുവിട്ടു! എസ്സെക്‌സ് യൂണിവേഴ്സിറ്റി പാർട്ണർഷിപ്പും കവൻട്രിയിലെ പാരഡൈസ് മെഡിക്കൽ സെന്ററും മുന്നിൽ >>> ശാസ്ത്ര ഗവേഷക വിദ്യാർഥികൾക്ക് യൂറോപ്യൻ യൂണിയൻ നൽകുന്ന ഒന്നരക്കോടിയുടെ സ്‌കോളർഷിപ്പ് നേടി പത്തനംതിട്ട സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി അനഘ >>> 10 വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിൽ കുടിവെള്ളക്ഷാമം വരുമെന്ന് മന്ത്രി, പരിഹാരം പുതിയ ജലസംഭരണികൾ, നിർമ്മിക്കുന്നതിനുള്ള എതിർപ്പ് പ്രാദേശികരും പരിസ്ഥിതിക്കാരും ഉപേക്ഷിക്കണമെന്നും മന്ത്രി >>> ഒരുവർഷം മുമ്പെ, കാൻസർ രോഗം തിരിച്ചറിയാം! ലോകത്തിൽ ആദ്യമായി സൂപ്പർ സെൻസിറ്റീവ് കാൻസർ രക്തപരിശോധനകൾ എൻഎച്ച്എസിൽ തുടങ്ങുന്നു, സ്‌തന, ശ്വാസകോശ രോഗികൾക്ക് ആശ്വാസമാകും; കീമോയും വേദനകളും ഒഴിവാക്കി ലിക്വിഡ് ബയോപ്‌സി >>> കഴിക്കരുതേ.. ലേബലിൽ പാൽ ഒഴിവാക്കി..! സൂപ്പർമാർക്കറ്റ് ഷെൽഫുകളിൽ നിന്ന് ആയിരക്കണക്കിന് പിസ്സകൾ പിൻവലിച്ചു; ലിസ്റ്റിൽ ജനപ്രിയ വീഗൻ ജാക്ക്ഫ്രൂട്ട് പെപ്പറോണി റസ്റ്റിക്ക പിസ്സയും >>>
Home >> SPIRITUAL
സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച്, ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി

ബാബു മങ്കുഴിയിൽ

Story Dated: 2025-04-21

ഫാ. ജോമോൻ പുന്നൂസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 19വർഷമായി സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ചിൽ വിശുദ്ധ കുർബാന അനുഷ്ടിച്ചു വരികയാണ്. 
കഴിഞ്ഞ ഒരാഴ്ചയായി ഓശാനയും പെസഹായും ദുഃഖശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെ തിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.

വിശുദ്ധ കര്‍മ്മങ്ങള്‍ വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ നേതൃത്വം നല്‍കി. ഓശാന ഞായറാഴ്ച ഫാ. മാത്യൂസ് അബ്രഹാമിന്റെ കാര്‍മികത്വത്തിലാണ് നടത്തപ്പെട്ടത്. പെസഹയും, ദുഃഖ വെള്ളിയും, ഉയിർപ്പിന്റെ ശുശ്രൂഷകളും ഫ്ലോറിഡയിൽ നിന്നുള്ള Rev Fr.Thomson ചാക്കോ യുടെ കാർമ്മികത്വത്തിലാണ് നടത്തപ്പെട്ടത് .

Rev Fr.മാത്യൂസ് അബ്രഹാമിന്റെ കാർമികത്വത്തിൽ ഇപ്സ്വിച്ചിലെ സെന്റ്‌ അഗസ്റ്റിൻസ് പള്ളിയിൽ നടന്ന ഓശാന ശുശ്രുഷകളും ഭക്തി സാന്ദ്രമായ പ്രദക്ഷിണവും ഏവർക്കും ഹൃദ്യാനുഭവമായി.

വിശ്വാസ സമൂഹത്താൽ നിറഞ്ഞ ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിൻസ് ചർച്ചിൽ ഓരോ ശുശ്രുഷകൾക്കും വിശ്വാസികൾ നേർച്ചയായി കൊണ്ടുവരുന്ന സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ ഈ കൂട്ടായ്മയുടെ ഐക്യം വിളിച്ചോതുന്നു.

പെസഹ ആചാരണത്തിനുശേഷം വിശ്വസികളുടെ സൗകര്യാർദ്ധം ദുഃഖ വെള്ളിയുടെ ശുശ്രുഷകൾ നടത്തപ്പെട്ടത് ഇപ്‌സ്വിച്ചിലെ ഗ്രേറ്റ് ബ്ലെകെൻഹാം ഹാളിൽ വച്ചായിരുന്നു.
ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ വായനകളും, പ്രദക്ഷിണവും ഭക്തിസാന്ദ്രമായി ആഘോഷിച്ച ഇപ്‌സ്വിച് സമൂഹം ഏകദേശം 200 ഓളം പേര്‍ക്ക് നേര്‍ച്ച ഭക്ഷണമായി കഞ്ഞിയും പയറും നല്‍കി.

വൈകിട്ട് ആറ് മണിയോടെ നടന്ന ഉയിർപ്പിന്റെ ശുശ്രുഷകൾക്കു Rev 
ഫാ. തോംസൺ ചാക്കോ നേതൃത്വം നൽകി. എല്ലാവരോടും ക്ഷമിക്കാനും സ്‌നേഹിക്കാനും ഉത്‌ബോധിപ്പിക്കുന്ന ഉയിര്‍പ്പിന്റെ തിരുന്നാളിന് ഏവര്‍ക്കും ഈസ്റ്റർ എഗ്ഗ് നൽകി പരസ്പരം കൈകോർത്ത് മംഗളാശംസകള്‍ നേർന്നു.

ശുശ്രുഷകൾ അനുഷ്ടിച്ച വൈദീകർക്കൊപ്പം, ശുശ്രുഷക്കാരുടെയും,ഗായക സംഘത്തിന്റെയും, സർവ്വോപരി സഹകരിച്ച എല്ലാ വിശ്വാസികളുടെ യും സാന്നിധ്യ സഹായങ്ങൾക്കും, നേർച്ച ഭക്ഷണം തയ്യാറാക്കിയ എല്ലാ കുടുംബങ്ങൾക്കും, പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച കമ്മിറ്റി അംഗങ്ങളോടും, ട്രസ്റ്റി മനോജ് ഇടശ്ശേരിയിൽ, സെക്രട്ടറി ഷെറൂൺ തോമസ് എന്നിവർ നന്ദി രേഖപ്പെടുത്തി.

More Latest News

കേരളത്തിൽ അതിതീവ്രമായ മഴ തുടരുന്നു :എട്ട് ജില്ലകളിൽ റെഡ് അലർട്, ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് മുഖ്യമന്ത്രി

കാലവർഷപ്പെയ്ത്ത് നേരത്തെ എത്തിയ സാഹചര്യത്തിൽ കേരളത്തിലെങ്ങും അതിശക്തമായ മഴയും, മഴക്കാലക്കെടുതിയും തുടരുകയാണ്.റോഡുകളിൾ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നതും,വീടുകൾക്ക് മുകളിലും, റെയിൽവേ ട്രാക്കിലും മരങ്ങൾ വീണു പതിക്കുന്നതും, വൈദ്യുതിക്കമ്പികളും, പോസ്റ്റുകളും തകർന്നു വീഴുന്നതും തുടങ്ങി ഇതിനോടകം റിപ്പോർട്ട്‌ ചെയ്യപ്പെട്ട നാശനഷ്ടങ്ങൾ ഏറെയാണ്. കനത്ത മഴയിൽ മുന്നറിയിപ്പെന്ന പോലെ എട്ട് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു.ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലർട്ടും മറ്റ് ആറ് ജില്ലകളിൽ ഓറഞ്ച് അലർടുമാണ്. വടക്കൻ കേരളത്തിൽ പല സ്ഥലങ്ങളിലും മഴ രൂക്ഷമാവുകയാണ്. കണ്ണൂരിലെ താവക്കരയിൽ വെള്ളം കയറിയ 30 ഓളം കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിച്ചത്. കോട്ടയം, വയനാട് ജില്ലകളിൽ ഒരുപാട് ആളുകളെ ഇതിനോടകം ക്യാമ്പുകളിലേക്ക് മാറ്റിക്കഴിഞ്ഞു. മലയോരപ്രദേശങ്ങളിലെയും,തീരപ്രദേശങ്ങളിലെയും ആളുകൾ ഒരു പോലെ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ്. ഇന്നലെ മുഖ്യമന്ത്രി പങ്കുചേർന്ന വാർത്താസമ്മേളനത്തിൽ മഴക്കാല അപകടങ്ങളിൽ പാലിക്കേണ്ട ജാഗ്രത നിർദേശങ്ങളെക്കുറിച്ച് വിശദീകരണം നൽകി.അതിവേഗം നദികളും, ജലാശയങ്ങളും നിറയുന്ന സാഹചര്യത്തിൽ ആരും തന്നെ ഇവയിൽ ഇറങ്ങരുതെന്നും, മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെ കടലിൽ ഇറങ്ങരുതെന്നും നിർദേശം ഉണ്ടായിരുന്നു.ഉരുൾ പൊട്ടാനും, വെള്ളം കയറാനും സാധ്യതയുള്ള മേഖലകളിലെ പ്രദേശവാസികൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്. സുരക്ഷിതമല്ലാത്തതും,നാശം സംഭവിക്കാൻ സാധ്യതയുള്ളതുമായ വീടുകളിൽ താമസിക്കുന്നവരും    ജാഗ്രത പാലിക്കണം. വൈദ്യുതക്കമ്പിയും, പോസ്റ്റുകളും എല്ലായിടത്തും തകർന്ന് വീഴാനും,ഷോക്കേൽക്കാനും സാധ്യതയുള്ളതിനാൽ അതിരാവിലെ ജോലിക്കായി പുറത്തിറങ്ങുന്നവരും അതീവ ശ്രദ്ധ ചെലുത്തണം. അനാവശ്യ യാത്രകൾ ഒഴിവാക്കിക്കൊണ്ട് സുരക്ഷക്ക് മുൻ‌തൂക്കം നൽക്കേണ്ടതും വളരെ പ്രധാനമാണ്.

വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നു 'ലോഗ് ഔട്ട്‌ 'ഫീച്ചർ : ഉപയോക്താക്കൾക് ഇത് കൂടുതൽ ഉപകാരപ്രദം, ഡാറ്റ നഷ്ടപ്പെടുമെന്ന പേടി ഇനിയില്ല

വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുടെ പ്രധാന ആശങ്കകളോട് ഇനി വിട പറയാം. പൂർണ്ണമായും അക്കൗണ്ട് ഡിലീറ്റ് ആക്കാതെ തന്നെ ഡാറ്റകൾ നിലനിർത്തിക്കൊണ്ട് പുറത്ത് കടക്കാനുള്ള 'ലോഗ് ഔട്ട്‌' ഫീച്ചർ അവതരിപ്പിച്ചിരിക്കാൻ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഇത്ര നാളും നിറത്തിലും, സ്റ്റാറ്റസിലും, തുടങ്ങി മെറ്റ എഐ വരെ അവതരിപ്പിച്ചുകൊണ്ട് അപ്ഡേറ്റുകൾ നീണ്ടെങ്കിലും, ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന ഒരു മാറ്റമാണ് ഇനി സംഭവിക്കാൻ പോകുന്നത്. 'ലോഗ് ഔട്ട്‌' ഫീച്ചറിൽ രണ്ട് ഓപ്‌ഷനുകളാണ് ലഭ്യമാകുന്നത്. 'Erase all Data and Preferences' എന്ന ഓപ്ഷൻ എല്ലാ ഡാറ്റയും,സെറ്റിംഗും ഡിലീറ്റ് ചെയ്ത് കൊണ്ടും, ', Keep all Data and Preferences' എന്ന ഓപ്ഷൻ എല്ലാ ഡാറ്റയും അതേപടി നിലനിർത്തിക്കൊണ്ടുമാണ് പുറത്ത് കടക്കാൻ സഹായിക്കുന്നത്.ഇപ്പോഴും പരീക്ഷണഘട്ടത്തിൽ നിലനിൽക്കുന്ന ഈ ഫീച്ചർ വാട്ട്‌സ്ആപ്പിന്റെ ബീറ്റ വേർഷനിൽ v2.25.17.37 എന്ന ആൻഡ്രോയ്ഡ് അപ്ഡേറ്റിൽ മാത്രമാണ് കാണാൻ സാധിക്കുക. ഇത് പ്രാവർത്തികമായി എല്ലാവരിലേക്കും എത്തിയാൽ ഒരുപാട് ഉപകാരപ്രദമായ നേട്ടങ്ങൾ ലഭ്യമാകും. വാട്ട്‌സ്ആപ്പ് ഉപയോഗം താൽക്കാലികമായി നിർത്തിവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആപ്പ് ഡിലീറ്റ് ചെയ്യാതെ തന്നെ ഈ ഓപ്ഷനിലൂടെ പുറത്ത് കടക്കാം.ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉള്ളവർക്ക് കൂടുതൽ എളുപ്പത്തിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് സ്വിച്ച് ചെയ്യാനും,അതിനു പുറമെ എല്ലാം ഡാറ്റയും നഷ്‍ടമാകാത്ത രീതിയിൽ സുരക്ഷിതമായി സേവ് ചെയ്ത് വയ്ക്കാനും ഇതിലൂടെ കഴിയും.

ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള ലോകത്തെ ആദ്യ ഫ്‌ളിപ്പ് ഫോൺ പുറത്തിറക്കി മോട്ടോറോള : ഇനി സ്‌ക്രീനിൽ തൊടാതെ തന്നെ ചിത്രങ്ങളും, വീഡിയോകളും എളുപ്പത്തിൽ പകർത്താം

മോട്ടോ എഐയുടെ പിന്തുണയോടെ ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള പുതിയ റേസർ 60 സ്മാർട്ട്‌ഫോൺ പുറത്തിറക്കി മോട്ടറോള. 100 ശതമാനം ട്രൂ കളർ ക്യാമറയും, ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യവുമുള്ള ലോകത്തിലെ ആദ്യ സ്മാർട്ട്‌ഫോണെന്ന നേട്ടമാണ് റേസർ 60 ഇതിനോടകം കൈവരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ആംഗ്യത്തിലൂടെ മാത്രം,സ്‌ക്രീനിൽ തൊടാതെ തന്നെ വീഡിയോ റെക്കോർഡ് ചെയ്യാനും ചിത്രങ്ങൾ പകർത്താനും ഇതിലൂടെ സാധിക്കും. പ്രീമിയം പേൾ മാർബിളും ഫാബ്രിക് ഫിനിഷുകളും ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലിപ്പ് ഫോൺ കൂടിയായ റേസർ 60 യിൽ 6.9ഇഞ്ച് എൽടിപിഒ എൽഇഡി ഡിസ്പ്ലേ, 3.6 ഇഞ്ച് എക്സ്റ്റേണൽ ഡിസ്പ്ലേ, പ്രോ-ഗ്രേഡ് 50എംപി ക്യാമറ, ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യയുള്ള 32എംപി ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. 8ജിബി +256 ജിബി വേരിയന്റിന് 49,999 രൂപയാണ് വില. ജൂൺ 4 മുതൽ ഇവ വിപണിയിൽ ലഭ്യമാകും.

മികച്ച നടിക്കുള്ള പുരസ്‌കാരവുമായി തെലങ്കാനയിൽ തിളങ്ങി നിവേദ തോമസ് : സ്വന്തമാക്കിയത് തെലങ്കാന സംസ്ഥാന ചലച്ചിത്ര അവാർഡ്,ഈ വിജയം വിമർഷകർക്കുള്ള മറുപടി

ബലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം വളർത്തിയെടുത്ത നിവേദ തോമസ് ഇപ്പോൾ തെലുങ്കിലും താരമാണ്.14 വർഷങ്ങൾക്ക് ശേഷം പ്രഖ്യാപിക്കുന്ന തെലങ്കാന സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ, മികച്ച നടിക്കുള്ള പുരസ്‌കാരമാണ് നിവേദ സ്വന്തമാക്കിയിരിക്കുന്നത്. നന്ദ കിഷോറിന്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ '35 ചിന്ന കഥ കാതു' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ അവാർഡ് തേടിയെത്തിയത്. ഒരു സാധാരണ കുടുംബത്തിലെ വീട്ടമ്മയും രണ്ടു കുട്ടികളുടെ അമ്മയുമായ സരസ്വതി എന്ന വേഷം വളരെ തൻമയത്വത്തോടു കൂടിയാണ് നിവേദ ചിത്രത്തിൽ അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന്റെ എല്ലാ വികാരങ്ങളെയും, അതേ ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന അഭിനയമാണ് അതിൽ എടുത്തുപറയേണ്ടത്. നിവേദ തന്റെ സമൂഹമാധ്യമങ്ങളിലൂടെ അവാർഡ് വാർത്ത പങ്കുവച്ചതോടെ, ഏറ്റവും അർഹതപ്പെട്ട അവാർഡ് എന്നാണ് പേക്ഷകർ അതിനെ വിശേഷിപ്പിച്ചത്. ഇതേ ചിത്രത്തിന് വേണ്ടി, കഥാപാത്രത്തിന്റെ പൂർണ്ണതയെ കണക്കിലെടുത്തു കൊണ്ട് നടി തന്റെ ശരീരഭാരം വർദ്ധിപ്പിച്ചിരുന്നു.എന്നാൽ ഇതിന്റെ പേരിൽ പൊതുവേദികളിലും, സമൂഹമാധ്യമങ്ങളിലും ബോഡി ഷെയ്മിങ്ങിനും, സൈബർ ബുള്ളിയിങ്ങിനും ഇരയാകുന്ന അവസ്ഥ വരെ നേരിടേണ്ടി വന്നു. ഇപ്പോൾ ഈ സിനിമയും,നിവേദയുടെ കഥാപാത്രവും വലിയ ചർച്ചയാകുമ്പോൾ ഇത്രയും നാളും വിമർശിച്ചവർക്കുള്ള ഒരു തിരിച്ചടിയായിത്തന്നെ ഈ പുരസ്‌കാരനേട്ടത്തെ കാണാൻ കഴിയും.

കപ്പുയർത്താൻ കാഹളം മുഴക്കി ആർസിബി ഫൈനലിലേക്ക് : തകർപ്പൻ പ്രകടനം കാഴ്ചവച്ച് ഫിൽ സാൾട്ട്, അവസരം അവസാനിക്കാതെ പഞ്ചാബ്

ഐപിഎൽ 18-ാം സീസണിലെ ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ അനായാസം തോൽപ്പിച്ചു കൊണ്ട് ഫൈനൽ തട്ടകത്തിലേക്കുള്ള വഴി വെട്ടിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗളൂരു.പഞ്ചാബിലെ മുള്ളൻപൂരിൽ ഇന്നലെ അരങ്ങേറിയ മത്സരത്തിൽ എട്ട് വിക്കറ്റ് വിജയത്തിലാണ് ഫൈനലിലേക്കുള്ള ചവിട്ടുപടി ആർസിബി ഉറപ്പിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നേടിയ 102 റൺസ് എന്ന വിജയദൂരം പത്ത് ഓവർ ബാക്കിനിൽക്കേ തന്നെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ആർസിബി പിടിച്ചെടുത്തു. 27 ബോളിൽ 56 റൺസെടുത്ത് , അർത്ഥസെഞ്ച്വറി നേടിയ ഫിൽ സാൾട്ട് ആയിരുന്നു ഇന്നലത്തെ താരം. ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഫിൽ സാൾട്ട് നേടിയ അർത്ഥസെഞ്ച്വറിയും ഇതാണ്.വിരാട് കോഹ്ലി (12),മയങ്ക് അഗർവാൾ (13),രജത് പാട്ടീദാർ (15) എന്നിങ്ങനെയായിരുന്നു  മറ്റു ബാറ്റിംഗ് സ്കോറുകൾ.ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് വിജയത്തിലേക്ക് വഴി വച്ച മറ്റൊരു പ്രധാന ഘടകം.ജോഷ് ഹെയ്സൽവുഡും,സുയാഷ് ഷർമയും മൂന്ന് വിക്കറ്റ് വീതം തകർത്തപ്പോൾ യാഷ് ദയാലിന്റെ രണ്ട് വിക്കറ്റും വിജയത്തിലേക്കുന്ന നിർണ്ണായക പങ്കു വഹിച്ചു. ഈ സീസണിലെ ഒന്നാം സ്ഥാനക്കാരായി മുന്നേറിക്കൊണ്ടിരുന്ന പഞ്ചാബിന് 14.1 ഓവറിൽ 101 റൺസ് മാത്രം നേടി പുറത്താകേണ്ടി വന്നെങ്കിലും, അവസരങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ഇന്ന് നടക്കുന്ന ഗുജറാത്ത് ടൈറ്റൻസ് - മുംബൈ ഇന്ത്യൻസ് എലിമിനേറ്റർ കളിയിലെ വിജയികളെ രണ്ടാം ക്വാളിഫയറിൽ കീഴ്പ്പെടുത്താനായാൽ ഫൈനൽ എന്ന സ്വപ്നം പഞ്ചാബിനും നേടാനാകും. 2016 ന് ശേഷം ആദ്യമായി കലാശക്കളിയിലേക്ക് അവസരം ലഭിക്കുമ്പോൾ, ആർസിബി ഇറങ്ങുന്ന നാലാമത്തെ ഫൈനൽ പോരാട്ടമാണിത്. ഇതുവരെയും നേടാൻ സാധിക്കാത്ത ഐപിഎൽ കപ്പ് എന്ന ലക്ഷ്യം ഇത്തവണ വിജയാരവങ്ങളോടെ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Other News in this category

  • റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ' ഡിവൈൻ പെന്തക്കോസ്ത് ' പരിശുദ്ധാന്മാ അഭിഷേക ശുശ്രുഷ :ജൂൺ 7 ന് നടക്കുന്ന ചടങ്ങ് ജോസഫ് എട്ടാടും, ഫാ. പോൾ പള്ളിച്ചാൻകുടിയിലും നയിക്കും
  • ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം
  • സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും
  • ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്
  • പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ്‌ ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും
  • ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും
  • കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപാപ്പ, അമേരിക്കയിൽ നിന്നുമുള്ള ആദ്യ പോപ്പ് എന്ന വിശേഷണത്തോടൊപ്പം ഇനിമുതൽ 'ലിയോ പതിനാലാമൻ' എന്നുമറിയപ്പെടും
  • വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിനുള്ളിൽ നിന്നുയർന്നത് കറുത്ത പുക, പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനായില്ല. വോട്ടെടുപ്പ് വീണ്ടും വ്യാഴാഴ്ച തുടരും
  • ക്രീയേറ്റീവ് മലയാളം യുകെ, ചെസ്റ്റർഫീൽഡ് ഒരുക്കിയ "കാൽവരിമലയിലെ കുരിശുമരണം " പീഡാനുഭവഗാനം റിലീസ് ചെയ്തു. ലണ്ടൻ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാൽവരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പർശിയായ പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു
  • റെയിൻഹാം എപ്പാർക്കി ഇവാഞ്ചലൈസേഷന്റെ നേതൃത്വത്തിൽ ലണ്ടനിൽ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച ബൈബിൾ കൺവൻഷൻ' ഏപ്രിൽ 5ന് നടക്കും.
  • Most Read

    British Pathram Recommends