
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി. രാവിലെ 7.45 ഓടുകൂടിയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കള്‍ക്കൊപ്പം ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദര്‍ശിച്ചു. കട്ടിലില്‍ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞതായി റഹീമിന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
ഇളയമകന്‍ അഫ്‌സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. അഫാനെയും അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അഫാന് ഉണ്ടായത് വലിയ കടമുണ്ട്. നാട്ടില്‍ 14 പേരില്‍ നിന്നായി വാങ്ങിയത് 70 ലക്ഷം രൂപയാണ്. ഒരാളില്‍ നിന്ന് വാങ്ങി മറ്റൊരാളുടെ കടം വീട്ടല്‍ ആണ് ചെയ്തത്. വീട് വിറ്റ് കടം വീട്ടാനും ശ്രമിച്ചു. കടം കൈകാര്യം ചെയ്തത് ഉമ്മ ഷമീനയും അഫാനും ഒരുമിച്ചായിരുന്നു. കടക്കാര്‍ പണം തിരിച്ചു ചോദിച്ചതും പരിഹസിച്ചതും പ്രകോപനത്തിന് കാരണമായത്.
അച്ഛന്റെ സഹോദരന്‍ ലത്തീഫ് നിരന്തരമായി ഉമ്മയെ കുറ്റപ്പെടുത്തിയെന്നു അഫാന്‍ മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍സുഹൃത്തിന്റെ മാലയും പണയപ്പെടുത്തിയിരുന്നു. അഫാന്‍ ഫര്‍സാനയുടെ മാലയും കടം വീട്ടാന്‍ പണയം വെച്ചു. ഫര്‍സാന മാല തിരികെ ചോദിച്ചിരുന്നു. അതേസമയം, അഫാനെ മജിസ്ട്രേറ്റ് ആശുപത്രിയില്‍ എത്തി റിമാന്‍ഡ് ചെയ്യും. ഇതിനായി പൊലീസ് കോടതിയെ സമീപിച്ചു. ആശുപത്രിയില്‍ തന്നെ റിമാന്‍ഡ് ചെയ്യും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
More Latest News
വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നു 'ലോഗ് ഔട്ട് 'ഫീച്ചർ : ഉപയോക്താക്കൾക് ഇത് കൂടുതൽ ഉപകാരപ്രദം, ഡാറ്റ നഷ്ടപ്പെടുമെന്ന പേടി ഇനിയില്ല

ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള ലോകത്തെ ആദ്യ ഫ്‌ളിപ്പ് ഫോൺ പുറത്തിറക്കി മോട്ടോറോള : ഇനി സ്‌ക്രീനിൽ തൊടാതെ തന്നെ ചിത്രങ്ങളും, വീഡിയോകളും എളുപ്പത്തിൽ പകർത്താം

മികച്ച നടിക്കുള്ള പുരസ്‌കാരവുമായി തെലങ്കാനയിൽ തിളങ്ങി നിവേദ തോമസ് : സ്വന്തമാക്കിയത് തെലങ്കാന സംസ്ഥാന ചലച്ചിത്ര അവാർഡ്,ഈ വിജയം വിമർഷകർക്കുള്ള മറുപടി

കപ്പുയർത്താൻ കാഹളം മുഴക്കി ആർസിബി ഫൈനലിലേക്ക് : തകർപ്പൻ പ്രകടനം കാഴ്ചവച്ച് ഫിൽ സാൾട്ട്, അവസരം അവസാനിക്കാതെ പഞ്ചാബ്

സ്റ്റൈലും, സ്റ്റെപ്പും ഒത്തുചേർന്ന ഒരു 'മൂൺ വാക് ' : ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'മൂൺ വാക് ' ഇന്ന് പ്രദർശനം ആരംഭിച്ചു , ചിത്രത്തിൽ വേഷമിടുന്നത് ഒരു കൂട്ടം പുതുമുഖങ്ങൾ
