18
MAR 2021
THURSDAY
1 GBP =103.85 INR
1 USD =83.32 INR
1 EUR =89.22 INR
breaking news : എന്‍എച്ച്എസിന്റെ കാന്‍സര്‍ ലക്ഷ്യങ്ങള്‍ ബഹുദൂരം പിന്നില്‍; അടിയന്തിര കാന്‍സര്‍ പരിശോധനക്ക് വിധേയരാകുന്നവരുടെ എണ്ണം 30 ലക്ഷമായപ്പോളും 40% കേസുകളും തിരിച്ചറിയുന്നത് രോഗം വഷളായ ശേഷം >>> തെക്കുമുറി ഹരിദാസ് എന്ന ഹരിയേട്ടന്റെ ഓര്‍മ്മയില്‍ ലണ്ടന്‍ വിഷു വിളക്കും വിഷു സദ്യയും, ഏപ്രില്‍ 27ന് വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് >>> സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം: ഇരുപതാം വര്‍ഷത്തില്‍ എസ്എംഎയെ നയിക്കാന്‍ യുവതലമുറ, എസ്എംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ അതിഗംഭീരമായി >>> 2016ല്‍ തെരഞ്ഞടുപ്പില്‍ വിരലില്‍ പതിഞ്ഞ ആ മഷി ഇതുവരെ മാഞ്ഞിട്ടില്ല, നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയില്‍ ഒരു 62കാരി >>> വാട്ടര്‍ മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍, വാട്ടര്‍ മെട്രോ ഒരു വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു, സന്തോഷകരമായ നേട്ടം >>>
Home >> GREETINGS

GREETINGS

ലിസ്ബണില്‍ ഗര്‍ഭിണിയായ വിനോദസഞ്ചാരി മരിച്ചതിനെത്തുടര്‍ന്ന് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോ രാജിവച്ചു...

34 കാരിയായ ഗര്‍ഭിണിയായ ഇന്ത്യന്‍യുവതി ലിസ്ബണ്‍ ആശുപത്രികള്‍ക്കിടയില്‍ മാറ്റുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടാവുകയും മരണപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോ രാജിവച്ചു. തനിക്ക് ഇനി ഈ ഓഫീസില്‍ തുടരാന്‍ ആകില്ലെന്നാണ് കാരണമായി മന്ത്രി അറിയിച്ചത്. യുവതി മരിച്ചതിനെ തുടര്‍ന്ന് 'തനിക്ക് ഇനി ഓഫീസില്‍ തുടരാനുള്ള സാഹചര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ടെമിഡോ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചതായാണ് പറയുന്നത്. കോവിഡ്19 നെതിരെ വിജയകരമായ വാക്‌സിനേഷന്‍ കാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത് ഉള്‍പ്പെടുന്ന പ്രവര്‍ത്തനത്തിന് ടെമിഡോയോട് നന്ദി പറയുകയും അവരുടെ രാജി സ്വീകരിച്ചതായും പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ അറിയിച്ചു. വേനലവധിക്കാലത്ത് പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ അടിയന്തര പ്രസവ സേവനങ്ങള്‍, പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഗര്‍ഭിണികള്‍ ചിലപ്പോള്‍ ദൂരെയുള്ള ആശുപത്രികളിലേക്ക് അപകടകരമായ യാത്രകള്‍ ചെയ്യേണ്ടി വരുന്നതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികളും മുനിസിപ്പാലിറ്റികളും മന്ത്രിയുടെ ഈ നടപടിയെ വിമര്‍ശിച്ചു.  

More Articles

Most Read

British Pathram Recommends