18
MAR 2021
THURSDAY
1 GBP =103.82 INR
1 USD =83.57 INR
1 EUR =88.66 INR
breaking news : മോര്‍ട്ട്‌ഗേജ് ലഭിക്കുന്നത് മുതല്‍ പ്രതിമാസ തിരിച്ചടവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ വരെ ഈ മൂന്നക്കം ഒഴിച്ചുകൂടാനാകില്ല; യുകെയില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ എങ്ങനെ മെച്ചപ്പെടുത്താമെന്ന് നോക്കാം.... >>> പോലീസ് സുരക്ഷയ്ക്കായി ഹോം ഓഫീസിനെതിരെ നല്‍കിയ കേസില്‍ പരാജയപ്പെട്ട ഹാരി രാജകുമാരന്‍ 1 മില്ല്യണ്‍ പൗണ്ട് തിരിച്ചടയ്ക്കാന്‍ വിധി; തുക പകുതിയാക്കി കുറയ്ക്കണമെന്ന അപേക്ഷ ജഡ്ജ് തള്ളി >>> 'സര്‍ഗം സ്റ്റീവനേജ്' ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷത്തില്‍ പെയ്തിറങ്ങിയത് മതൈക്യ സ്‌നേഹമാരി; വര്‍ണ്ണ വിസ്മയം തീര്‍ത്ത് 'ഹോളി ഫെസ്റ്റ്‌സും', ഗാനമേളയും, കലാവിരുന്നും, ഡീജെയും >>> മധ്യവേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടത്തുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ്: വിലക്ക് വിദ്യാലയങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ >>> പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ കയറില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം: പൊലീസിന് ഗുരുതര വീഴ്ച വന്നിരുന്നതായി വ്യാപകമായ വിമര്‍ശനം >>>
Home >> BUSINESS

BUSINESS

ഒരു ജോലി തന്നെ ഒന്നിലധികം പേര്‍ ചെയ്യുന്നു, ഇലോണ്‍ മസ്‌കിന്റെ ടെസ്ലയില്‍ നിന്ന് 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുന്നു

പ്രമുഖ ഇലക്ട്രിക് കാര്‍ കമ്പനിയായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയില്‍ നിന്നും കൂട്ടപിരിച്ചുവിടലിന് ആലോചന. കമ്പനിയില്‍ നിന്നും 10 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ജോലി തന്നെ ഒന്നിലധികം പേര്‍ ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പിരിച്ചുവിടല്‍ ആലോചന നടക്കുന്നത്. കമ്പനിയുടെ ഈ തീരുമാനം നടപ്പാക്കിയാല്‍ ആഗോള തൊഴില്‍ശേഷിയില്‍ നിന്ന് 14000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത ഘട്ടത്തിലും വളര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ ചെലവ് ചുരുക്കിയേ മതിയാവൂ. തൊഴില്‍രംഗത്തുള്ള ഡ്യുപ്ലിക്കേഷന്‍ ഒഴിവാക്കേണ്ടതുണ്ട് എന്ന് മസ്‌ക് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. 'വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിനായി കമ്പനിയെ തയ്യാറാക്കുമ്പോള്‍, ചെലവ് കുറയ്ക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കമ്പനിയുടെ എല്ലാ വശങ്ങളും നോക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ശ്രമത്തിന്റെ ഭാഗമായി, ഞങ്ങള്‍ ഓര്‍ഗനൈസേഷന്റെ സമഗ്രമായ അവലോകനം നടത്തുകയും ആഗോളതലത്തില്‍ ഞങ്ങളുടെ ആളുകളുടെ എണ്ണം 10 ശതമാനത്തിലധികം കുറയ്ക്കാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനമെടുക്കുകയും ചെയ്തു.'- ഇലോണ്‍ മസ്‌ക് കുറിച്ചു.  

മെറ്റ ആഡ് മെട്രിക്സിന്റെ പേരില്‍ നുണയാണ് പ്രചരിപ്പിക്കുന്നത്,  മെറ്റയേക്കാള്‍ മികച്ചത് എക്‌സ് എന്ന് ഇലോണ്‍ മസ്‌ക്

മെറ്റ കളവ് പറയുകയാണെന്നും മികച്ചത് എക്‌സ് ആണെന്നും ഇലോണ്‍ മസ്‌ക്. മാര്‍ക്ക് സുക്കര്‍ബര്‍ഗ് നയിക്കുന്ന മെറ്റ പുറത്തുവിടുന്നത് ശരിയായ ആഡ് മെട്രിക്ക്സ് അല്ലെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാദം.  മെറ്റയെക്കാള്‍ എക്സില്‍ നിന്നാണ് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതെന്ന് ഒരു ഫോളോവര്‍ എക്സില്‍ കുറിച്ചതോടെയാണ് മെറ്റ ആഡ് മെട്രിക്സിന്റെ പേരില്‍ നുണയാണ് പ്രചരിപ്പിക്കുന്നതെന്ന് ടെസ്ല മേധാവി അഭിപ്രായപ്പെട്ടത്. മറ്റൊരു എക്സ് ഉപഭോക്താവും മെറ്റയ്ക്കെതിരെ രംഗത്തെത്തി. മെറ്റയില്‍ ആഡിന്റെ ചിലവ് കൂടുന്നതും റിട്ടേണുകള്‍ കുറയുന്നതും ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് കൂടുതല്‍ വഷളാവുകയാണെന്നും അദ്ദേഹം പറഞ്ഞു.  ഈ വര്‍ഷം ഫെബ്രുവരിയില്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സില്‍ പരസ്യദാതാക്കള്‍ക്ക് കണ്‍ഡെന്റ് ക്രിയേറ്റേഴ്സുമായി ചേര്‍ന്ന് പരസ്യം നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. ക്രിയേറ്റര്‍ ടാര്‍ഗറ്റിംഗ് പ്രോഗ്രാമിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇതുവഴി വിവാദപരമായതും കുറ്റകരമായതുമായ കണ്ടന്റുകള്‍ക്കിടയില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടില്ല എന്ന മേന്മയുമുണ്ട്.

ഗൂഗിളിന്റെ പുതിയ വര്‍ക്ക്‌സ്‌പേസ് ആപ്പ്, തൊഴിലിന്റെ ഭാഗമായ ആവശ്യങ്ങള്‍ക്കായുള്ള വീഡിയോകള്‍ എളുപ്പം നിര്‍മിക്കാം

ഗൂഗിള്‍ തങ്ങളുടെ പുതിയ വര്‍ക്ക്‌സ്‌പേസ് ആപ്പ് അവതരിപ്പിച്ചു. വിഡ്‌സ് (Vids) എന്ന പേരില്‍ ഒരു എഐ വീഡിയോ ക്രിയേഷന്‍ ആപ്പാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. തൊഴിലിന്റെ ഭാഗമായ ആവശ്യങ്ങള്‍ക്കായുള്ള വീഡിയോകള്‍ എളുപ്പം നിര്‍മിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.  ഗൂഗിളിന്റെ ക്ലൗഡ് നെക്സ്റ്റ് കോണ്‍ഫറന്‍സില്‍ വെച്ചാണ് ഈ പുതിയ സേവനം ഗൂഗിള്‍ പുറത്തിറക്കിയത്. ജൂണ്‍ മുതല്‍ ഇത് വര്‍ക്‌സ്‌പേസ് ലാബ്‌സില്‍ ലഭിക്കും. എഐ നിര്‍മിതമായ സ്റ്റോറി ബോര്‍ഡ്, തിരക്കഥ, വോയ്‌സ് ഓവര്‍ എന്നിവ ഉപയോഗിച്ച് വീഡിയോകള്‍ നിര്‍മിക്കാന്‍ ഇതില്‍ സാധിക്കും. ഡോക്‌സ്, ഷീറ്റ്‌സ്, സ്ലൈഡ്‌സ് ഉള്‍പ്പടെയുള്ള മറ്റ് ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് ടൂളുകളുമായും ആപ്പ് ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. ഉദാഹരണത്തിന് ഒരു ഡോക്യുമെന്റിലെ ഉള്ളടക്കങ്ങള്‍ ഒരു വീഡിയോ ആക്കി മാറ്റിയെടുക്കാന്‍ ഗൂഗിള്‍ വിഡ്‌സിന്റെ സഹായത്തോടെ സാധിക്കും.  

വിഷു കൈനീട്ടമായി നല്‍കാന്‍ പുത്തന്‍ നോട്ടുകള്‍ ഒരുക്കി ആര്‍ബിഐ, ഈ വിഷുവിന് കൈനീട്ടമായി ഒരുങ്ങുന്നത് പുതിയ കറന്‍സികളും നാണയ തുട്ടുകളും

വിഷുവിന് ഇനി ദിവസങ്ങള്‍ മാത്രം. വിഷുവിന് കൈനീട്ടമായി നല്‍കാന്‍ പുത്തന്‍ നോട്ടുകളാണ് ആര്‍ബിഐ ഒരുക്കുന്നത്. തിരുവനന്തപുരത്തെ ആര്‍ബിഐ ആസ്ഥാനത്തു നിന്നും വിവിധ കേന്ദ്രങ്ങളിലെ കറന്‍സി ചെസ്റ്റുകളില്‍ നിന്നും പുതിയ കറന്‍സികളും നാണയ തുട്ടുകളും ലഭ്യമാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 നും ഉച്ചയ്ക്ക് 2.30 നും ഇടയിലാണ് ചില്ലറ വാങ്ങുന്നതിനുള്ള സമയം. അച്ചടി കുറച്ചതിനാല്‍ 10 രൂപ നോട്ടുകള്‍ക്ക് മാത്രമാണ് ക്ഷാമമെന്ന് ആര്‍ബിഐ അറിയിച്ചു. വിഷുക്കാലത്ത് മാത്രമല്ല, എല്ലാ സമയത്തും നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ആര്‍ബിഐയില്‍ സൗകര്യമുണ്ട്. വിഷു കൈനീട്ടം കൊടുക്കുന്നവര്‍ക്ക് ഐശ്വര്യം ഉണ്ടാവും എന്നും കിട്ടുന്നവര്‍ക്ക് അത് വര്‍ദ്ധിക്കുമെന്നും ആണ് വിശ്വാസം. ഒരു നാണയം ആയാലും അത് ഐശ്വര്യം നല്‍കും.ആദ്യകാലങ്ങളില്‍ വിഷുക്കൈനീട്ടമാടായി സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്നു. പ്രായമായവര്‍ പ്രായത്തില്‍ കുറവുളളവര്‍ക്കാണ് സാധാരണ കൈനീട്ടം നല്‍കുന്നത് എങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട്.

ഇനി യുപിഐ ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷനിലൂടെ പണം നിക്ഷേപിക്കാം, പുതിയ സൗകര്യം ഒരുക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ഉപയോക്താക്കള്‍ക്ക് യുപിഐ ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷനിലൂടെ പണം നിക്ഷേപിക്കാന്‍ സൗകര്യമൊരുങ്ങുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പുതിയ സൗകര്യം ഒരുക്കുന്നത്. 2024 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ധന നയ യോഗത്തില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം ആയത്. ഡിജിറ്റല്‍ പേയ്‌മെന്റ്, മറ്റ് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ക്ക് പുറമെയാണ് പണം നിക്ഷേപത്തിനും യുപിഐ സേവനം സജ്ജമാക്കാന്‍ ആര്‍ബിഐ തയ്യാറെടുക്കുന്നത്. നേരത്തെ എടിഎം മെഷനില്‍ നിന്നും യുപിഐ വഴി പണം പിന്‍വലിക്കാനുള്ള സേവം ആര്‍ബിഐ ഏര്‍പ്പെടുത്തിയിരുന്നു. യുപിഐയിലൂടെ കൂടുതല്‍ കാര്‍ഡ് ലെസ് പണമിടപാട് സേവനം സജ്ജമാക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ ആര്‍ബിഐ പുറത്തിറക്കുമെന്ന് ശക്തികാന്ത ദാസ് അറിയിച്ചു. നിലവില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് സിഡിഎം മെഷനിലൂടെ പണം നിക്ഷേപിക്കാന്‍ സാധിക്കൂ. ബാങ്കില്‍ നേരിട്ട് പോകാതെ സ്വയം മെഷനിലൂടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ സാധിക്കുമെന്നതാണ് ഡിഡിഎം മെഷിന്റെ ഗുണം. ലളിതമായ ഭാഷയില്‍ മനസ്സിലാക്കിയാല്‍ യുപിഐ വഴിയും പണം നിക്ഷേപിക്കാം

എലോണ്‍ മസ്‌കിനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ധനികനായി മാര്‍ക്ക് സക്കര്‍ബര്‍ഗ്, 2020ന് ശേഷം ഇതാദ്യമാണ് മുന്നേറ്റം

ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ മൂന്നാമത്തെ ഏറ്റവും ധനികനായി മാര്‍ക്ക് സക്കര്‍ബര്‍ഗ്. എലോണ്‍ മസ്‌കിനെ മറികടന്നാണ് സക്കര്‍ബര്‍ഗിന്റെ ഈ മുന്നേറ്റം. 2020ന് ശേഷം ഇതാദ്യമായാണ് കോടീശ്വരന്മാരായ ഇരുവര്‍ക്കുമിടയിലെ ഈ മാറ്റം. ഈ വര്‍ഷം മസ്‌കിന്റെ സമ്പത്തില്‍ 48.4 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. മെറ്റാ പ്ലാറ്റ്ഫോംസ് വെള്ളിയാഴ്ച പുതിയ റെക്കോര്‍ഡ് ഉള്‍പ്പെടെ പുത്തന്‍ നേട്ടങ്ങള്‍ കൈവരിക്കുകയും സക്കര്‍ബര്‍ഗ് തന്റെ സമ്പത്തില്‍ 58.9 ബില്യണ്‍ ഡോളര്‍ കൂടി നേടുകയും ചെയ്തു. ബ്ലൂംബെര്‍ഗിന്റെ ഏറ്റവും ധനികരായ ആളുകളുടെ റാങ്കിംഗില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ സുക്കര്‍ബര്‍ഗ് ഇടം നേടുന്നത് 2020 നവംബര്‍ 16 ന് ശേഷം ഇതാദ്യമാണ്. മസ്‌കിന്റെ നിലവിലെ ആസ്തി 180.6 ബില്യണ്‍ ഡോളറാണ്. സക്കര്‍ബര്‍ഗിന്റേത് 186.9 ബില്യണ്‍ ഡോളറാണ്.

ഇനി നിങ്ങളുടെ ബാഗേജുകളെ കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാം, ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരവും, എയര്‍ഇന്ത്യ എക്സ്പ്രസ്സിന്റെ 'ട്രാക്ക് ആന്‍ഡ് പ്രൊട്ടക്ട്' സംവിധാനം

വിമാനാത്രകളില്‍ ഏറെ ടെന്‍ഷന്‍ അനുഭവിക്കുന്ന ഒന്നാണ് ബാഗേജുകളെ കുറിച്ച്. എന്നാല്‍ ബാഗേജുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ പുതിയ സംവിഘാനവുമായി എത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്. ബാഗ് ട്രാക്ക് ആന്‍ഡ് പ്രൊട്ടക്ട് സംവിധാനമാണ് എയര്‍ ഇന്ത്യ ഒരുക്കുന്നത്. ഈ സംവിധാനത്തിലൂടെയ യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കുകയും ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുകയും. ബ്ലൂ റിബണ്‍ ബാഗുമായി ചേര്‍ന്നുള്ള നൂതന സംവിധാനം ആണിത്.  എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയില്‍ വഴി ആകും ബാഗേജുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാകുക. എന്നാല്‍ വിമാനം എത്തി 96 മണിക്കൂറിനകം ബാഗേജുകള്‍ കിട്ടിയില്ലെങ്കില്‍ ആഭ്യന്തര യാത്രികര്‍ക്ക് ബാഗിന്റെ എണ്ണമനുസരിച്ച് നഷ്ടപരിഹാരം കിട്ടും. 19,000 രൂപയും രാജ്യാന്തര യാത്രികര്‍ക്ക് 66,000 രൂപയും ആണ് ലഭിക്കുക. മുന്‍കൂര്‍ ആയി എയര്‍ ഇന്ത്യയുടെ മൊബൈല്‍ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ ഈ സേവനം ബുക്ക് ചെയ്യാം. ആഭ്യന്തര യാത്രക്കാര്‍ക്ക് 95 രൂപയും രാജ്യാന്തര യാത്രക്കാര്‍ക്ക് 330 രൂപയുമാണ് ബുക്കിങ് നിരക്ക്.

ഒന്നാം സ്ഥാനം എംഎ യൂസഫലിക്ക്, ഫോബ്‌സ് മാസിക പുറത്തുവിട്ട ആഗോള തലത്തിലെ അതി സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍

ആഗോളതലത്തില്‍ അതി സമ്പന്നരുടെ പട്ടികയില്‍ മുന്നില്‍ മലയാളിയായ എംഎ യുസഫലി തന്നെ. ഫോബ്‌സ് മാസിക പുറത്തു വിട്ട ആഗോളതലത്തിലെ അതി സമ്പന്നരുടെ പട്ടികയില്‍ ആണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.  കഴിഞ്ഞ തവണ ആഗോള തലത്തില്‍ 497ാം സ്ഥാനത്തായിരുന്ന എംഎ യുസഫലിയുടെ സ്ഥാനം ഇത്തവണ 344 ആം സ്ഥാനത്ത് എത്തി. എം എ യൂസഫലിയുടെ ആകെ ആസ്തി 760 കോടി ഡോളറാണ് അതായത് 63,080 കോടി രൂപ. കഴിഞ്ഞ വര്‍ഷം എം എ യൂസഫലിയുടെ ആകെ ആസ്തി 210 കോടി ഡോളര്‍ ആയിരുന്നു. ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയര്‍മാനായ ജോയ് ആലുക്കാസ് ആണ് മലയാളികളില്‍ അതി സമ്പന്നനായ രണ്ടാമത്തെ ആള്‍. ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഡോ ഷംഷീര്‍ വയലില്‍, ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, വി പി എസ് ഹെല്‍ത്ത് കെയര്‍ എന്നിവരാണ് മലയാളികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം നേടിയത്. ഇവരുടെ ആസ്തി 350 കോടി ഡോളറാണ്. 130 കോടി ഡോളര്‍ ആസ്തിയുമായി മുത്തൂറ്റ് ഗ്രൂപ്പിലെ സാറ ജോര്‍ജ് മുത്തൂറ്റ് പട്ടികയില്‍ ഇടം നേടുന്ന ഏക മലയാളി സ്ത്രീയാണ്.

റിസര്‍വ് ബാങ്ക് 90-ാം വാര്‍ഷികത്തിലേക്ക്, വാര്‍ഷികത്തോട് അനുബന്ധിച്ച് 90 രൂപയുടെ നാണയം പുറത്തിറക്കി റിസര്‍വ് ബാങ്ക്

90ാം വര്‍ഷത്തിലേക്ക് എത്തിയ റിസര്‍വ് ബാങ്ക് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 90 രൂപയുടെ നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാണയം പുറത്തിറക്കിയത്.  റസര്‍വ് ബാങ്ക് തന്റെ പ്രവര്‍ത്തനത്തിന്റെ 90 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് 90 രൂപയുടെ നാണയം പുറത്തിറക്കിയത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 99.99 ശതമാനം പ്യുവര്‍ സില്‍വറിലാണ് നാണയം തയ്യാറാക്കിയത്. 40 ഗ്രാം ഭാരമുണ്ട്. സിംഹത്തെ ആലേഖനം ചെയ്ത ആര്‍ബിഐയുടെ ചിഹ്നത്തോടൊപ്പം 'ആര്‍ബിഐ@90' എന്ന് നാണയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അശോകസ്തംഭത്തൊടൊപ്പം സത്യമേവ ജയതേ എന്ന് ദേവനാഗരി ലിപിയില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഹില്‍ട്ടണ്‍ യംഗ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 1935ലാണ് ആര്‍ബിഐ സ്ഥാപിതമായത്. 1935 ഏപ്രില്‍ ഒന്നിനാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി പ്രവര്‍ത്തിച്ചു വരികയാണ്.  

എഐ വിദഗ്ര്‍ക്ക് മെറ്റയില്‍ ജോലി വാക്ദാനം, മാര്‍ക്ക് സക്കര്‍ബര്‍ഗ് ഗൂഗിളില്‍ നിന്ന് എഐ വിദഗ്ധരെ മെറ്റയിലെത്തിക്കാന്‍ ശ്രമം തുടങ്ങുന്നു

തങ്ങളുടെ കമ്പനിയെ എഐ വിപണിയില്‍ ശക്തരാക്കാന്‍ എതിരാളികളായ ഗൂഗിളില്‍ നിന്ന് എഐ വിദഗ്ധരെ മെറ്റയിലെത്തിക്കാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്പ് മൈന്റില്‍ നിന്നുള്ള എഞ്ചിനീയര്‍മാരെ ആണ് മെറ്റ ലക്ഷ്യം വയ്ക്കുന്നത്.  അഭിമുഖം ഇല്ലാതെ തന്നെ ഇവര്‍ക്കെല്ലാം മെറ്റ ജോലി വാഗ്ദാനം ചെയ്യുകയാണ്. ശമ്പളവുമായി ബന്ധപ്പെട്ട വിലപേശല്‍ നയങ്ങള്‍ ഇതിനായി കമ്പനി പരിഷ്‌കരിക്കുകയും ചെയ്തു. ഇതുവഴി ഉയര്‍ന്ന ശമ്പളവും ആകര്‍ഷകമായ വാഗ്ദാനങ്ങളുമാണ് മെറ്റ നല്‍കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എതിരാളിയായ ഗൂഗിളിനെ തന്നെയാണ് മെറ്റ നോട്ടമിട്ടിരിക്കുന്നത്. എഐ വിപണിയില്‍ മത്സരിക്കാന്‍ തങ്ങളുടെ വിഭവശേഷി ശക്തിപ്പെടുത്താനുള്ള മെറ്റയുടെ ശ്രമം അതിനുദാഹരണമാണ്. ഇവരില്‍ പലരേയും സക്കര്‍ബര്‍ഗ് തന്നെ നേരിട്ട് ഇമെയില്‍ വഴി ബന്ധപ്പെട്ടതായാണ് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭിമുഖം ഇല്ലാതെ തന്നെ ഇവര്‍ക്കെല്ലാം മെറ്റ ജോലി വാഗ്ദാനം ചെയ്യ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More Articles

മൂത്രത്തില്‍ നിന്നും ബിയറോ!!! അതെ ഒടുവില്‍ അങ്ങനെയും സംഭവിച്ചു... മൂത്രത്തില്‍ നിന്നുള്ള ന്യൂബ്രൂ ബിയറിന് നല്ല രുചിയെന്ന് റിപ്പോര്‍ട്ട്...
സോണിയുടെ പുതിയ ഹെഡ്‌ഫോണിന്റെ വില കേട്ടോ?  അമ്പരിപ്പിക്കുന്ന വിലയില്‍ വിപണിയിലിറക്കിയിരിക്കുന്ന സോണിയുടെ പുതിയ ഹെഡ്‌ഫോണിന്റെ ഫീച്ചറുകള്‍ ഞെട്ടിക്കും...
വീണ്ടും നിരക്കു ഉയര്‍ത്തി എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികള്‍... നിരക്കുകള്‍ 10 മുതല്‍ 12 ശതമാനം വരെ ഉയരും...
സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലേക്ക് മോട്ടറോളയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു... 200 മെഗാപിക്സല്‍ ക്യാമറ സൗകര്യം നല്‍കുന്ന 'മോട്ടറോള ഫ്രോണ്ടിയര്‍' ഫോണുകളാണ് പുറത്തിറക്കാനൊരുങ്ങുന്നത്...
ഫ്‌ലിപ്കാര്‍ട്ടില്‍ ഇന്നു മുതല്‍ 28 വരെ സ്മാര്‍ട് ടിവി മുതല്‍ മറ്റ് ഹോം അപ്ലൈന്‍സസിന് എല്ലാം വന്‍ വിലക്കുറവ്... സ്മാര്‍ട് ടിവിയുടെ വില കേട്ടാല്‍ ആരും ഞെട്ടും...
ജെറ്റ് എയര്‍വേയ്‌സിന് സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി... ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ജെറ്റ് എയര്‍വേയ്‌സ്....
മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാം പ്രൊജക്റ്റിന് വയനാട്ടില്‍ തുടക്കമായി
ഇനി പാചകവാതകത്തിന്റെ വില ശരിക്കും കണ്ണുനിറയ്ക്കും... ഗാര്‍ഹിക പാചക ഗ്യാസ് വില സിലിണ്ടറിന് 3.50 രൂപ കൂട്ടിയതോടെ വീട്ടമമ്മമാരുടെ ചങ്കിടിപ്പ് കൂടി...

Most Read

British Pathram Recommends