HOT NEWS
ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസം 40 ശതമാനം ജനങ്ങള്‍ക്ക് മാത്രം; സ്‌കോട്ട്ലണ്ട് യാര്‍ഡിന്റെ മേലുള്ള വിശ്വാസത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച; വംശീയ ന്യൂനപക്ഷങ്ങള്‍ക്കും പോലീസിന്റെ നീതിനിര്‍വ്വഹണത്തില്‍ വിശ്വാസമില്ല!
3>ഇംഗ്ലണ്ടില്‍ പോലീസ് സേനയെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള മതിപ്പും വിശ്വാസവും വലിയ തോതില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്.കുറ്റകൃത്യം, മോഷണം എന്നിവയിലെ പ്രതികളെ കണ്ടെത്തുന്നതിലും കുറ്റകൃത്യം തടയുന്നതിലും പോലീസിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചയാണ് ഉണ്ടാകുന്നത്. പോലീസ് തന്നെ പ്രതിസ്ഥാനത്തു വരുന്ന കേസുകളുമുണ്ട്. ഏതായാലും ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസമുള്ളത് വെറും 40% ജനങ്ങള്‍ക്ക് മാത്രമാണെന്നാണ് പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തെ ഏറ്റവും വലിയ സേനയായ മെട്രോപൊളിറ്റന്‍ പോലീസിന്റെ വിശ്വാസ്യത സര്‍വ്വകാല തകര്‍ച്ചയാണ് നേരിടുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇംഗ്ലണ്ടിലെ ഒന്‍പത് മേഖലകളിലായി നടത്തിയ സര്‍വ്വെയില്‍ വനിതകള്‍ക്കാണ് പുരുഷന്‍മാരെ അപേക്ഷിച്ച് പോലീസിനെ വിശ്വാസം കൂടുതല്‍. അതേസമയം ഏറ്റവും കൂടുതല്‍ വിവാദങ്ങളില്‍ ചാടിയ ലണ്ടനിലെ മെറ്റ് പോലീസിനെ സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ വിശ്വാസക്കുറവുമുണ്ട്.
തദ്ദേശീയരെ അപേക്ഷിച്ച് വംശീയ ന്യൂനപക്ഷങ്ങളില്‍ പോലീസിനോടുള്ള വിശ്വാസം കുറവാണ്. നീതിന്യായ വ്യവസ്ഥയും, കുറ്റകൃത്യങ്ങളും പ്രധാന ചര്‍ച്ചാ വിഷയമാകുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്‍പാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. സാറാ എവറാര്‍ഡ് എന്ന യുവതിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ വെയിന്‍ കൗസെന്‍സും, നിരവധി ബലാത്സംഗങ്ങളും, ലൈംഗിക അതിക്രമങ്ങളും നടത്തിയ ഡേവിഡ് കാരിക്കും മെറ്റ് പോലീസ് സേനാംഗങ്ങളായിരുന്നു. ഇതൊക്കെയാവാം പൊതുജനങ്ങള്‍ക്കിടയില്‍ പോലീസിന്റെ മതിപ്പ് കുറയ്ക്കാന്‍ കാരണം.
ആഗോള സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കിയിരുന്ന 37 പേരെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പോലീസ്; ഡാര്‍ക്ക് വെബിലെ വെബ്‌സൈറ്റ് നടത്തിപ്പിലൂടെ പ്രതികള്‍ ലക്ഷക്കണക്കിന് പൗണ്ട് സമ്പാദിച്ചതായി വിവരം
3>ആഗോള സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കിയിരുന്ന സംഘത്തെ യുകെ പോലീസ് പിടികൂടി. വ്യാജ ടെക്സ്റ്റ് സന്ദേശങ്ങള്‍ അയച്ച് ഇരകളില്‍ നിന്ന് പണം മോഷ്ടിക്കാന്‍ കുറ്റവാളികള്‍ക്കായി സാങ്കേതിക സേവനം ഒരുക്കി നല്‍കിയ സംഘത്തെയാണ് പോലീസ് പിടികൂടിയത്. ലോകമെമ്പാടും 37 പേരെ അവര്‍ അറസ്റ്റ് ചെയ്യുകയും പോലീസ് ഇരകളുമായി ബന്ധപ്പെടുകയും ചെയ്തു. ഇന്റര്‍നെറ്റിനൊപ്പം വളര്‍ന്ന യുവാക്കളാണ് 'ഫിഷിംഗ്' തട്ടിപ്പില്‍ ഏറ്റവുമധികം വീഴാന്‍ സാധ്യതയുള്ളതെന്ന് അറസ്റ്റിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പറയുന്നു.
സാങ്കേതിക വൈദഗ്ധ്യമില്ലാത്ത തട്ടിപ്പുകാര്‍ക്ക,് ഇരകളെ കബളിപ്പിച്ച് ഓണ്‍ലൈനായി പേയ്മെന്റുകള്‍ നടത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത സന്ദേശങ്ങള്‍ ഉപയോഗിച്ച് വലയെറിയാന്‍ സാങ്കേതിക സഹായം ഒരുക്കുകയായിരുന്നു ഇവര്‍ ചെയ്തത്.
നിയമാനുസൃതമായ ഓണ്‍ലൈന്‍ പേയ്മെന്റോ ഷോപ്പിംഗ് സേവനമോ ആയി തോന്നുന്ന വ്യാജ വെബ്സൈറ്റുകളിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാനും ഇരകളെ നേരിട്ട് കുടുക്കാനും കുറ്റവാളികളെ സഹായിച്ച ഡാര്‍ക്ക് വെബിലെ സംഘത്തിന്റെ സൈറ്റായ ലാബ്‌ഹോസ്റ്റ് പോലീസ് ടാര്‍ഗെറ്റുചെയ്തു. ഈ സൈറ്റ വഴി 480,000 കാര്‍ഡ് നമ്പറുകളും 64,000 പിന്‍ കോഡുകളും ഉള്‍പ്പെടെയുള്ള ഐഡന്റിറ്റി വിവരങ്ങളുമായിരുന്നു സംഘം കുറ്റവാളികള്‍ക്ക് ലഭ്യമാക്കിയിരുന്നത്.. ക്രിമിനല്‍ ഭാഷയില്‍ ഇതിന് 'ഫുള്‍സ് ഡാറ്റ' എന്നാണ് അറിയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു.
എത്ര പണം മോഷ്ടിക്കപ്പെട്ടുവെന്ന് ഡിറ്റക്ടീവുകള്‍ക്ക് കൃത്യമായ അറിയില്ല. എന്നാല്‍ ലാബ്‌ഹോസ്റ്റ് വെബ് സൈറ്റ് ഏകദേശം 1 മില്യണ്‍ പൗണ്ട് ലാഭം നേടിയതായി കണക്കാക്കുന്നു. ഇത്തരം തട്ടിപ്പിലൂടെ യുകെയില്‍ ഓരോ മിനിറ്റിലും 2300 പൗണ്ട് നഷ്ടമാകുന്നുവെന്നാണ് ഏകദേശ കണക്കുകള്‍.
ജീവന്‍രക്ഷാ മരുന്നുകള്‍ യുകെയില്‍ കിട്ടാക്കനിയാകുന്നു; സ്ഥിതി രൂക്ഷമായത് ബ്രെക്സിറ്റിന് ശേഷമെന്ന് റിപ്പോര്‍ട്ട്; ആയിരക്കണക്കിന് രോഗികളുടെ ജീവനും ജീവിതവും ഭീഷണിയില്‍
3>ജീവന്‍രക്ഷാ മരുന്നുകളുടെ ക്ഷാമം മുമ്പ് യുകെയില്‍ സര്‍വ്വ സാധാരണമായിരുന്നെങ്കില്‍ ബ്രെക്സിറ്റിന് ശേഷം സ്ഥിതി അതീവ ഗുരുതമായി തീര്‍ന്നിരിക്കുകയാണെന്ന് നഫീല്‍ഡ് ട്രസ്റ്റ് ഹെല്‍ത്ത് തിങ്ക്ടാങ്കിന്റെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ലഭ്യമല്ലാത്ത മരുന്നുകളുടെ എണ്ണത്തില്‍ അടുത്തിടെയുണ്ടായ വന്‍ വര്‍ദ്ധനവ് ഡോക്ടര്‍മാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും എന്‍എച്ച്എസിനും രോഗികള്‍ക്കും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചില മരുന്നുകള്‍ക്ക് വരാനിരിക്കുന്ന ക്ഷാമത്തെക്കുറിച്ച് മരുന്ന് കമ്പനികള്‍ നല്‍കിയ മുന്നറിയിപ്പുകളുടെ എണ്ണം 2020-ല്‍ 648 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 1,634 ആയി ഇരട്ടിയായി.
എഡിഎച്ച്ഡി, ടൈപ്പ് 2 പ്രമേഹം, അപസ്മാരം എന്നിവ ചികിത്സിക്കുന്നതിനുള്ള മരുന്നുകളുടെ വലിയ ക്ഷാമത്താല്‍ യുകെ കഴിഞ്ഞ വര്‍ഷം മുതല്‍ ബുദ്ധിമുട്ടുകയാണ്. ലഭ്യത കുറവായിരുന്ന മൂന്ന് എഡിഎച്ച്ഡി മരുന്നുകളുടെ വിതരണം 2023 അവസാനത്തോടെ സാധാരണ നലയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും നിലവില്‍ അവ ലഭിക്കാന്‍ പ്രയാസമാണ്.
ചില മരുന്നുക്ഷാമങ്ങള്‍ വളരെ ഗുരുതരമാണെന്നും അത് ഗുരുതരമായ രോഗങ്ങളുള്ള രോഗികളുടെ ആരോഗ്യത്തെയും ജീവിതത്തെയും പോലും അപകടത്തിലാക്കുന്നുവെന്നും ഫാര്‍മസി മേധാവികള്‍ മുന്നറിയിപ്പ് നല്‍കി.
സാധാരണ മരുന്ന് വാങ്ങാന്‍ വേണ്ടി പോലും ഹെല്‍ത്ത് ചാരിറ്റികളെ തേടിവന്ന രോഗികളുടെ കോളുകള്‍ കുത്തനെ വര്‍ധിച്ചു. മരുന്നുകല്‍ ലഭിക്കാത്തിനാല്‍ നിരാശരായ ആളുകളില്‍ നിന്നുള്ള കോളുകള്‍ കൊണ്ട് ഞങ്ങളുടെ ഹെല്‍പ്പ്ലൈന്‍ നിറഞ്ഞിരിക്കുന്നു എന്ന് എപ്‌ലപ്‌സി സൊസൈറ്റിയുടെ വിദേശകാര്യ മേധാവി നിക്കോള സ്വാന്‍ബറോ പറഞ്ഞു.
യുകെയിലെ 7,000 സ്വതന്ത്ര ഉടമസ്ഥതയിലുള്ള ഫാര്‍മസികളെ പ്രതിനിധീകരിക്കുന്ന നാഷണല്‍ ഫാര്‍മസി അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് പോള്‍ റീസ് പറഞ്ഞു: ''വിതരണക്ഷാമം അവരുടെ ക്ഷേമത്തിനായി ജീവന്‍രക്ഷാ മരുന്നുകളെ ആശ്രയിക്കുന്ന രോഗികള്‍ക്ക് യഥാര്‍ത്ഥവും നിലവിലുള്ളതുമായ അപകടമാണ്. സമീപ വര്‍ഷങ്ങളില്‍ ഈ രാജ്യത്ത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്നതും കൂടുതല്‍ രോഗികളെ അപകടത്തിലാക്കുന്നതും ഫാര്‍മസി ടീമുകള്‍ മനസ്സിലാക്കുന്നു.
കോവിഡുമായി ബന്ധപ്പെട്ട ആഗോള ഉല്‍പ്പാദന പ്രശ്‌നങ്ങള്‍, പണപ്പെരുപ്പം, ഉക്രെയ്‌നിലെ യുദ്ധം, ആഗോള അസ്ഥിരത എന്നിവ രോഗികള്‍ക്ക് മരുന്നുകള്‍ ഉറപ്പാക്കാനുള്ള യുകെയുടെ കഴിവില്ലായ്മയ്ക്ക് കാരണമായി. എന്നാല്‍ 2020-ല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിടവാങ്ങല്‍ പ്രശ്നം ഗണ്യമായി വഷളാക്കുകയും രാജ്യത്തെ ഔഷധ വിതരണ ശൃംഖലകളുടെ ദുര്‍ബലത വെളിപ്പെടുത്തുകയും സ്ഥിതിഗതികള്‍ വഷളാകാന്‍ ഇടയാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് യുകെ പുറത്തായത് മരുന്നുകളുടെ സുഗമമായ വിതരണത്തെ തടസ്സപ്പെടുത്തി. പുതിയ മരുന്നുകള്‍ ലഭ്യമാക്കുന്നതില്‍ യുകെ ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനേക്കാള്‍ വളരെ മന്ദഗതിയിലാണന്നും റിപ്പോര്‍ട്ട് കണ്ടെത്തി.
ബ്രെക്സിറ്റിനു ശേഷമുള്ള റെഡ് ടേപ്പ് യുകെയിലേക്കുള്ള വിതരണം പൂര്‍ണ്ണമായും നിര്‍ത്താന്‍ ചില സ്ഥാപനങ്ങളെ പ്രേരിപ്പിച്ചു. 2016 ലെ ബ്രെക്സിറ്റ് വോട്ടിന് ശേഷമുള്ള സ്റ്റെര്‍ലിങ്ങിന്റെ മൂല്യത്തിലുണ്ടായ ഇടിവ് ആഗോളതലത്തില്‍ മരുന്നുകളുടെ ലഭ്യത വളരെ കുറവായതിനാല്‍, ചേരുവകളുടെ ക്ഷാമം നേരിടുന്ന ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍ വില വര്‍ദ്ധിപ്പിച്ചതും ക്ഷാമം സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.
നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങിയെന്ന പേരില്‍ മലയാളി കെയര്‍ വര്‍ക്കറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു, കെയര്‍ ഹോമിന്റെ നടപടി മറ്റൊരു ജീവനക്കാരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, കുറ്റം സിഷേധിച്ച് കെയര്‍ വര്‍ക്കര്‍
3>നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങി എന്ന കുറ്റത്തിന് സറേയിലെ കെയര്‍ ഹോം മലയാളിയായ കെയര്‍ വര്‍ക്കറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഡ്യൂട്ടിക്കുടെ ലോഞ്ച് ഫ്‌ളോറില്‍ ഒരു മെത്തയും തലയിണയും ഉപയോഗിച്ച് ഇയാള്‍ ഉറങ്ങുന്നത് കണ്ടതായുള്ള സഹപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ ജോലിക്കിടെ താന്‍ ഉറങ്ങിയെന്ന വാര്‍ത്ത നിഷേധിച്ച് മലയാളി കെയര്‍ വര്‍ക്കര്‍ രംഗത്തെത്തി.
ഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ലാത്ത, ഒന്നിനും മുന്നറിയിപ്പ് ലഭിക്കാത്ത മലയാളി കെയര്‍ വര്‍ക്കറെ മറ്റൊരു ജീവനക്കാരന്റെ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ പിരിച്ചുവിട്ട കെയര്‍ ഹോം നടപടി നീതീകരിക്കാനാകാത്തതാണ്. കെയര്‍ വര്‍ക്കര്‍ അപ്പീല്‍ നല്‍കിയെങ്കിലും ഈ ജീവനക്കാരന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെയര്‍ ഹോം നടപടിയുമായു മുന്നോട്ട് പോകുകയായിരുന്നു.
തുടര്‍ നടപടികളുടെ ഭാഗമായി കെയര്‍ ഹോം കെയര്‍ വര്‍ക്കറെ ഹോം ഓഫീസിലേക്ക് റിപ്പോര്‍ട്ട് ചെയ്യും, അവര്‍ 60 ദിവസത്തിനുള്ളില്‍ കെയര്‍ വര്‍ക്കര്‍ യുകെ വിടാന്‍ ആവശ്യപ്പെട്ട് ഒരു കത്ത് നല്‍കും.
ബ്രിട്ടനിലെ പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും പോലീസ് അറിഞ്ഞ ഭാവം നടിക്കു്‌നില്ല്; 72% കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ പോലും അധികൃതര്‍ ഹാജരായില്ലെന്ന് കണക്കുകള്‍
3>ബ്രിട്ടനിലെ പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും പോലീസ് തിരിഞ്ഞുനോക്കുന്നില്ലെന്ന്കണക്കുകള്‍. കഴിഞ്ഞ വര്‍ഷം പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും പോലീസ് നേരിട്ട് വന്ന് അന്വേഷണം പോലും നടത്തിയില്ലെന്നാണ് വിവരാവകാശ രേഖകള്‍ പ്രകാരം പുറത്തുവന്ന കണക്കുകള്‍ കാണിക്കുന്നത്. അതുകൊണ്ടുതന്നെ സ്വന്തം കാര്‍ മോഷണം പോകാതെ നോക്കുക എന്ന വലിയ ഉത്തരവാദിത്തം ആണ് കാര്‍ ഉടമകള്‍ക്കുള്ളത്.
30,900 വാഹന മോഷണങ്ങളില്‍ പോലീസ് സ്ഥലത്ത് എത്തിയില്ലെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. അതായത് 72% കേസുകളിലും പോലീസ് തിരിഞ്ഞുനോക്കിയില്ലെന്നാണ് വ്യക്തമാകുന്നത്. 2021-ലെ കണക്കുകളില്‍ നിന്നും 32 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. കേംബ്രിഡ്ജ്ഷയര്‍ പോലീസ് സേനയാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. 90% വാഹന മോഷണങ്ങളിലും ഇവര്‍ നടപടി കൈക്കൊണ്ടില്ല. ബെഡ്ഫോര്‍ഡ്ഷയര്‍ തൊട്ടുപിന്നിലുണ്ട്, 88% കേസുകളാണ് ഇവിടെ നടപടി ഇല്ലാതെ പോയത്.
ഈ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി പറഞ്ഞു. രാജ്യത്തെ പിടികൂടിയ കാര്‍ മോഷണ മഹാമാരി നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് പരാജയപ്പെടുകയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതായി ഡേവി ആരോപിച്ചു. ഭൂരിപക്ഷം വാഹന മോഷണങ്ങളും തെളിവില്ലാതെ അവസാനിക്കുന്നതില്‍ അത്ഭുതമില്ല, എന്നാല്‍ ക്രിമിനലുകള്‍ ഇതിന് ശേഷം രക്ഷപ്പെടുകയാണ്, അദ്ദേഹം ചൂണ്ടിക്കാണിച്ചു.
യുകെ പണപ്പെരുപ്പം വീണ്ടും കുറയുന്നു; രണ്ടാം മാസവും 3.2 ശതമാനമായി കുറഞ്ഞു, 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍, സമ്പദ് വ്യവസ്ഥ തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തില്‍ ചാന്‍സലര്‍ ജെറമി ഹണ്ട്
3>യുകെയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് തുടര്‍ച്ചയായ രണ്ടാം മാസവും മാര്‍ച്ചില്‍ കുറഞ്ഞു. 3.2ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് കുറഞ്ഞത്.ഇത് 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. പണപ്പെരുപ്പ നിരക്ക് തുടര്‍ച്ചയായി കുറയുന്നത് ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടയില്‍ കുടുംബങ്ങളുടെ സമ്മര്‍ദ്ദത്തെ ലഘൂകരിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ഒഎന്‍എസ്) കണക്കുകള്‍ കാണിക്കുന്നത് ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ 3.4 ശതമാനത്തില്‍ നിന്ന് കുറഞ്ഞു എന്നാണ്. നഗരത്തിലെ സാമ്പത്തിക വിദഗ്ധര്‍ 3.1% റീഡിംഗ് പ്രവചിച്ചിരുന്നു. അവസാനമായി പണപ്പെരുപ്പം 2021 സെപ്റ്റംബറില്‍ 3.1 ശതമാനമായിരുന്നു.
കുതിച്ചുയരുന്ന പണപ്പെരുപ്പത്തിന് മറുപടിയായി 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് കടം വാങ്ങുന്നതിനുള്ള ചെലവ് വര്‍ദ്ധിപ്പിച്ചതിന് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ ആദ്യമായി വെട്ടിക്കുറയ്ക്കാനുള്ള സമയം പരിഗണിക്കുമ്പോഴാണ് ഇത് വരുന്നത്. കോവിഡ് പാന്‍ഡെമിക്കിനും റഷ്യയുടെ ഉക്രെയ്നിലെ അധിനിവേശത്തിനും ശേഷം 2022 ഒക്ടോബറില്‍ ജീവിതച്ചെലവിലെ വാര്‍ഷിക വര്‍ദ്ധനവ് 41 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 11.1 ശതമാനത്തിലെത്തി.
യുഎസിലെ നിരന്തരമായ പണപ്പെരുപ്പ സമ്മര്‍ദ്ദത്തിന്റെ സൂചനകള്‍ക്ക് ശേഷം സാമ്പത്തിക വിപണികള്‍ ആസന്നമായ വെട്ടിക്കുറവ് പ്രതീക്ഷിക്കുന്നു, നിക്ഷേപകര്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്തംബര്‍ വരെയുള്ള ആദ്യത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് കുറയ്ക്കുന്നതിനുള്ള സമയം പിന്നോട്ട് നീക്കി. എന്നിരുന്നാലും, ഗാര്‍ഹിക ഗ്യാസ്, വൈദ്യുതി ബില്ലുകള്‍ രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുത്തനെ ഇടിഞ്ഞതിന് ശേഷം ബാങ്കിന്റെ 2% ലക്ഷ്യത്തേക്കാള്‍ താഴെയാകാന്‍ സാധ്യതയുള്ളതിനാല്‍, ഏപ്രിലില്‍ പണപ്പെരുപ്പത്തില്‍ കൂടുതല്‍ കുറവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
അതേസമയം കുറയുന്ന പണപ്പെരുപ്പവും, താഴുന്ന പലിശ നിരക്കുകളും ചേര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഗവണ്‍മെന്റ്. യുകെയുടെ ജിഡിപി കുടിയേറ്റക്കാരുടെ വരവിന്റെ ബലത്തിലാണ് മുന്നേറുന്നതെന്നാണ് ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് കണ്ടെത്തിയത്. ഈ വര്‍ഷത്തെ യുകെ വളര്‍ച്ച നേരത്തെ നടത്തിയ പ്രവചനത്തില്‍ നിന്നും 0.1% പോയിന്റ് കുറച്ച് 0.5 ശതമാനമായി പുതുക്കിയ ഐഎംഎഎഫ്, അടുത്ത വര്‍ഷം ഇത് 1.5 ശതമാനത്തിലേക്ക് ഉയരുമെന്നും വ്യക്തമാക്കി. ഈ വര്‍ഷം ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെയും മൂല്യത്തെ അടിസ്ഥാനമാക്കി സ്തംഭനാവസ്ഥയിലാകുമെന്നാണ് പ്രവചനം.
'നിസ്‌കാരത്തിനായി സ്‌കൂളില്‍ പ്രത്യേക സ്ഥലസൗകര്യം ഒരുക്കണം'; മുസ്‌ളിം വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി, വിധി മത വിശ്വാസം അടക്കമുള്ള കാര്യങ്ങളില്‍ സ്‌കൂളുകളുടെ വിവേചനാധികാരത്തെ ഊട്ടിഉറപ്പിക്കുന്നത്
3>സ്കൂളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നിരോധിച്ചതിനെതിരെ മുസ്‌ളീം വിദ്യാര്‍ഥിനി നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. വംബ്ലിയിലെ മൈക്കിള സ്‌കൂളിനെതിരെയായിരുന്നു പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രാര്‍ത്ഥനാ അനുഷ്ഠാനങ്ങള്‍ അനുവദിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിവേചനം സാധ്യതയുണ്ടെന്നായിരുന്നു സ്‌കൂള്‍ഹൈക്കോടതിയെ അറിയിച്ചത്. വിധി എല്ലാ സ്‌കൂളുകളുടെയും വിജയമാണെന്ന് ഫ്രീ സ്‌കൂളിന്റെ സ്ഥാപകയും പ്രധാന അധ്യാപികയുമായ കാതറിന്‍ ബീര്‍ബല്‍സിംഗ് പറഞ്ഞു.
ഹര്‍ജിക്കാരി സ്‌കൂളില്‍ ചേരുമ്പോള്‍, അവളുടെ മതം പ്രകടിപ്പിക്കാനുള്ള അവകാശങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുമെന്ന് സ്വയം അംഗീകരിച്ചിരുന്നുവെന്ന് കേസ് തള്ളിക്കൊണ്ട് 83 പേജുള്ള വിധിന്യായത്തില്‍, ജസ്റ്റിസ് ലിന്‍ഡന്‍ പറഞ്ഞു.
സ്‌കൂളിലെ ഏകദേശം 700 വിദ്യാര്‍ത്ഥികളില്‍ പകുതിയോളം മുസ്ലീങ്ങളാണ് എന്ന് കോടതിയില്‍ ഹര്‍ജിക്കാരി വാദിച്ചിരുന്നു. ഇതൊടൊപ്പം സ്‌കൂളില്‍ നിശബ്ദത പാലിക്കുന്നതും യൂണിഫോമിലെ നിയന്ത്രണങ്ങള്‍ നിരീക്ഷിക്കുന്നതും ഉള്‍പ്പെടെയുള്ള കര്‍ശനമായ നിയമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌കൂള്‍ പ്രതികരിച്ചു.
സ്‌കൂള്‍ മുറ്റത്ത് ഉള്‍പ്പെടെ നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല എന്നാണ് നിയമം. എന്നാല്‍ 2023 മാര്‍ച്ചില്‍, 30 വിദ്യാര്‍ത്ഥികള്‍ വരെ സ്‌കൂളിന്റെ മുറ്റത്ത് മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതായി വാദത്തിനിടെ ഹൈക്കോടതി കേട്ടു. ഇത്തരം പ്രാര്‍ഥനകള്‍ മത വിഭാഗങ്ങള്‍ തമ്മിലുള്ള വേര്‍തിരിവിലേക്കും മുസ്ലീം വിദ്യാര്‍ത്ഥികള്‍ സ്വയം ചൂരുങ്ങുന്നതും സംബന്ധിച്ച ആശങ്കകള്‍ കാരണം അതേ മാസം തന്നെ സ്‌കൂള്‍ നിരോധനം കൊണ്ടുവന്നതായി കോടതിയെ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സമയമോ സ്ഥലമോ അനുവദിക്കാന്‍ സ്‌കൂളുകള്‍ക്ക് നിയമപരമായ ബാധ്യതയില്ല. ഈ വിധി സ്‌കൂളുകള്‍ക്കും പ്രധാന അധ്യാപകര്‍ക്കും സ്‌കൂള്‍ ഗവര്‍ണര്‍മാര്‍ക്കും അവരുടെ സ്വന്തം വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ചത് എന്താണെന്ന് തീരുമാനിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നതാമെന്ന് നിരീക്ഷകര്‍ പറഞ്ഞു.
ചില സ്‌കൂളുകള്‍ ഇതിനകം മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സ്ഥലം നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ നിയമപരമായ ബാധ്യതയില്ല. ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാ മതേതര സ്‌കൂളുകള്‍ക്കും ഈ വിധി ബാധകമാണ്.
വിധിയില്‍ താന്‍ നിരാശിതയാണെന്ന്് വിദ്യാര്‍ത്ഥിനി പ്രസ്താവനയില്‍ പറഞ്ഞു.'വിധിയില്‍ പറഞ്ഞിരിക്കുന്നതുപോലെ, ഉച്ചഭക്ഷണ ഇടവേളയില്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ സ്‌കൂളിന് ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ സമ്മതിക്കുന്നില്ല. സ്‌കൂള്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നു, പൊതുവെ എല്ലാം കൈകാര്യം ചെയ്യുന്നതില്‍ വളരെ മികച്ചതാണ്. എന്നാല്‍ വിദ്യാര്‍ത്ഥികളെ പ്രാര്‍ത്ഥിക്കാന്‍ സ്‌കൂള്‍ അനുവദിക്കുന്നില്ല. ജഡ്ജി അവര്‍ക്ക് അനുകൂലമായി വിധിയും പുറപ്പെടുവിച്ചു. ഞാന്‍ തോറ്റെങ്കിലും, നിരോധനത്തെ വെല്ലുവിളിക്കാന്‍ ശ്രമിച്ചതില്‍ ഞാന്‍ ശരിയായ കാര്യം ചെയ്തുവെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. ഞാന്‍ പരമാവധി ശ്രമിച്ചു, എന്നോടും എന്റെ മതത്തോടും ഞാന്‍ വിശ്വസ്തനായിരുന്നു.'വിദ്യാര്‍ഥിനി പറഞ്ഞു.
പ്രതികൂല വിധിയാണ് വന്നതെങ്കിലും ഈ സ്‌കൂളില്‍ തന്നെ തുടരാനും ജിസിഎസ്ഇ പരീക്ഷകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും താന്‍ ആഹ്രഹിക്കുന്നതായും പെണ്‍കുട്ടി പറഞ്ഞു.
''ഞങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സ്‌കൂളിലെ എന്റെ അമുസ്ലിം സുഹൃത്തുക്കള്‍ കാണിച്ച കരുതലിന്് ഞാന്‍ നന്ദിയുള്ളവളാണ്,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
നോര്‍ത്ത്-വെസ്റ്റ് ലണ്ടന്‍ സ്‌കൂളിന്റെ ഭരണസമിതിയായ മൈക്കിള കമ്മ്യൂണിറ്റി സ്‌കൂള്‍ ട്രസ്റ്റിനെതിരായ നിയമനടപടിയില്‍, പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് മതസ്വാതന്ത്ര്യത്തിനുള്ള തന്റെ അവകാശത്തെ ലംഘിക്കുന്നുവെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു. അതേസമയം, സ്‌കൂളിലെ മതപരമായ ആചരണവുമായി ബന്ധപ്പെട്ട് വധ/ബോംബ് ഭീഷണിയും നേരിടേണ്ടി വന്നുവെന്നും തങ്ങളുടെ പ്രാര്‍ത്ഥന നയം ന്യായമാണെന്നും സ്‌കൂള്‍ വാദിച്ചു.
ഇംഗ്ലണ്ടിലും വടക്കന്‍ അയര്‍ലന്‍ഡിലും കുട്ടികളെ അടിക്കുന്നത് നിരോധിക്കണമെന്ന് മന്ത്രിമാരോട് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍; ഇത്തരം ശിക്ഷകള്‍ കുട്ടികളുടെ മാനസികാരോഗ്യം മോശമാക്കാനും സ്‌കൂളില്‍ മോശമായി പെരുമാറാനും വഴിയൊരുക്കുമെന്ന് മുന്നറിയിപ്പ്
3>ഇംഗ്ലണ്ടിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും രക്ഷിതാക്കള്‍ കുട്ടികളെ അടിക്കുന്നത് നിരോധിക്കണമെന്ന് പ്രമുഖ ഡോക്ടര്‍മാര്‍ മന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം ശിക്ഷാ രീതികള്‍ അന്യായവും അപകടകരവും ദോഷകരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്‌കോട്ട്ലന്‍ഡും വെയ്ല്‍സും സ്മാക്കിംഗ് നിയമവിരുദ്ധമാക്കിയത് പ്രശംസനീയമാണ്. എന്നാല്‍ ഇംഗ്ലണ്ടും വടക്കന്‍ അയര്‍ലന്‍ഡും ഇക്കാര്യത്തില്‍ മാതൃകാപരമെല്ലെന്നും റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ബുധനാഴ്ച പറഞ്ഞു.
വീടിനുള്ളില്‍ അടിയേറ്റാല്‍ കുട്ടികള്‍ മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. സ്‌കോട്ട്ലന്‍ഡിലും വെയ്ല്‍സിലും ലോകമെമ്പാടുമുള്ള മറ്റ് പല രാജ്യങ്ങളിലും കുട്ടിയെ അടിക്കുന്നത് ഇതിനകം തന്നെ നിയമവിരുദ്ധമാണ്.
'ഒരു കുട്ടിക്കെതിരായ ഏത് തരത്തിലുള്ള അക്രമവും പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ല, അത് തടയാന്‍ ഞങ്ങള്‍ക്ക് വ്യക്തമായ നിയമങ്ങളുണ്ട്.'വിദ്യാഭ്യാസ വകുപ്പിന്റെ വക്താവ് പറഞ്ഞു. എന്നാല്‍ മുതിര്‍ന്നവര്‍ക്കുള്ള അതേ സംരക്ഷണം കുട്ടികള്‍ക്കും നല്‍കണമെന്ന് ശിശുാരോഗ്യ വിദഗ്ധര്‍ പറയുന്നു.
നിലവില്‍, ഇംഗ്ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഒരു കുട്ടിയെ തല്ലുകയോ അടിക്കുകയോ തല്ലുകയോ ചെയ്താല്‍, ഇത് 'ന്യായമായ ശിക്ഷ' ആണെന്ന് വാദിക്കാനും നിയമം ലംഘിക്കുന്നത് ഒഴിവാക്കാനും മാതാപിതാക്കള്‍ക്ക് കഴിയും. 2004-ലെ ചില്‍ഡ്രന്‍ ആക്ട് പറയുന്നത് കുട്ടിയെ ഗുരുതരമായ രീതിയില്‍ ശാരീരികമായി ഉപദ്രവിക്കുകയോ ക്രൂരത കാട്ടുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്നാണ്.
എന്നാല്‍ ആര്‍സിപിസിഎച്ച് നടത്തിയ പഠനങ്ങള്‍ പരിശോധിച്ചതില്‍ സ്മാക്കിംഗ് കുട്ടികളുടെ പെരുമാറ്റത്തിനും ആരോഗ്യത്തിനും ക്ഷേമത്തിനും ഹാനികരമാണെന്ന് കണ്ടെത്തി. ഉദാഹരണത്തിന്, ശാരീരിക ശിക്ഷ അനുഭവിക്കുന്ന കുട്ടികള്‍ക്ക് മോശം മാനസികാരോഗ്യം ഉണ്ടാകാനുള്ള സാധ്യത ഏകദേശം മൂന്നിരട്ടി കൂടുതലാണെന്നും ഗുരുതരമായ ശാരീരിക ആക്രമണത്തിനും ദുരുപയോഗത്തിനും വിധേയരാകാനുള്ള സാധ്യത ഇരട്ടിയാണെന്നും അതില്‍ പറയുന്നു.
ഇത്തരത്തില്‍ അടിച്ചമര്‍ത്തപ്പെടുന്നത് കുടുംബവുമായി ഊഷ്മളമായ ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിന് തടസ്സമാണെന്നും പിന്നീടുള്ള ജീവിതത്തില്‍ ആക്രമണാത്മകത കാണിക്കുന്നതിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും എന്നും പഠനത്തില്‍ പറയുന്നു.
ഈ വര്‍ഷാവസാനം പ്രതീക്ഷിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുമ്പ് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയന്‍ കീഗന്‍ നിയമം മാറ്റണമെന്നാണ് ശിശുരോഗ വിദഗ്ധരുടെ ആവശ്യം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അതിനുള്ള പ്രതിബദ്ധത ഉള്‍പ്പെടുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തെ അറുപത്തിയഞ്ച് രാജ്യങ്ങള്‍ സ്മാകിംഗ് നിരോധിക്കുകയും മറ്റ് 27 രാജ്യങ്ങള്‍ ഇത് ചെയ്യാന്‍ പ്രതിജ്ഞാബദ്ധരാണെന്നും കുട്ടികളുടെ സംരക്ഷണത്തിനായുള്ള കോളേജിലെ ഓഫീസറായ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ പ്രൊഫ. ആന്‍ഡ്രൂ റോളണ്ട് പറഞ്ഞു. ഇക്കാര്യത്തില്‍ ഇംഗ്ലണ്ടും വടക്കന്‍ അയര്‍ലന്‍ഡും അന്തര്‍ദേശീയമായി പറഞ്ഞാല്‍ പടിക്ക് പുറത്താണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മോര്‍ട്ട്‌ഗേജ് ലഭിക്കുന്നത് മുതല്‍ പ്രതിമാസ തിരിച്ചടവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ വരെ ഈ മൂന്നക്കം ഒഴിച്ചുകൂടാനാകില്ല; യുകെയില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ എങ്ങനെ മെച്ചപ്പെടുത്താമെന്ന് നോക്കാം....
3>നിങ്ങള്‍ ഫിനാന്‍സില്‍ ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കിലോ അല്ലെങ്കില്‍ ശമ്പള-പ്രതിമാസ തിരിച്ചടവിലൂടെ ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോളോ അല്ലെങ്കില്‍ മികച്ച ഒരു മോര്‍ട്ട്‌ഗേജിനായി ശ്രമിക്കുമ്പോളോ പലപ്പോഴും വില്ലനാകുന്നത് ക്രഡിറ്റ് സ്‌കോറാണ്. ഒരു നല്ല ക്രെഡിറ്റ് സ്‌കോര്‍ സാമ്പത്തിക സ്ഥിരതയുടെ പ്രതിഫലനമാണ്, കുറഞ്ഞ ക്രഡിറ്റ് സ്‌കോര്‍ ആണെങ്കില്‍ ഇവയൊക്കെ കിട്ടാന്‍ പ്രയാസമായിരിക്കും. ചുരുക്കത്തില്‍ പണം കടം വാങ്ങുന്നതിലും തിരിച്ചടയ്ക്കുന്നതിലും നിങ്ങള്‍ എത്രത്തോളം വിശ്വസനീയമാണെന്ന് സൂചിപ്പിക്കുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്‌കോര്‍.
പൊതു രേഖകളില്‍ നിന്നും വായ്പ നല്‍കുന്നവരില്‍ നിന്നും മറ്റ് സേവന ദാതാക്കളില്‍ നിന്നും നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ കടം വാങ്ങിയ തുക, തിരിച്ചടവ് ചരിത്രം, ജോലി, പ്രായം തുടങ്ങിയ മറ്റ് വിവരങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്‌കോറുകള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്. വായ്പകളും ക്രെഡിറ്റും ആക്സസ് ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെയും നിങ്ങളുടെ അപേക്ഷ വിജയകരമാണെങ്കില്‍ നിങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിബന്ധനകളെയും ക്രെഡിറ്റ് സ്‌കോറുകള്‍ സ്വാധീനിക്കും.
എന്താണ് നല്ല ക്രെഡിറ്റ് സ്‌കോര്‍?
ഒരു പോയിന്റ് സിസ്റ്റം ഉപയോഗിച്ചാണ് നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത കണക്കാക്കുന്നത്. യുകെയില്‍, മൂന്ന് പ്രധാന ക്രെഡിറ്റ് റഫറന്‍സ് ഏജന്‍സികളുണ്ട്. എക്‌സ്പീരിയന്‍, ഇക്വിഫാക്‌സ്, ട്രാന്‍സ് യൂണിയന്‍. അവയ്ക്ക് ഓരോന്നിനും നിങ്ങളുടെ ക്രെഡിറ്റ് യോഗ്യനെ റേറ്റുചെയ്യാനുള്ള സ്വന്തം സംവിധാനമുണ്ട്.
999-ല്‍ നിന്ന് സ്‌കോറുകള്‍ നല്‍കുന്ന എക്സ്പീരിയന്‍, ക്രെഡിറ്റ് സ്‌കോര്‍ 700-ഓ അതിലധികമോ പൊതുവെ നല്ലതായി കണക്കാക്കുമെന്നും 800-ഓ അതിലധികമോ സ്‌കോര്‍ മികച്ചതായി കണക്കാക്കുമെന്നും പറയുന്നു. ഇക്വിഫാക്‌സ്, നിങ്ങള്‍ക്ക് 1,000-ല്‍ ഒരു സ്‌കോര്‍ നല്‍കുന്നു, 740-നും 799-നും ഇടയിലുള്ള സ്‌കോറുകള്‍ വളരെ മികച്ചതായി കണക്കാക്കുന്നു; 800-ഉം മികച്ചതായി കണക്കാക്കപ്പെടുന്നു.
ട്രാന്‍സ്യൂണിയന്‍ ഒരു നല്ല ക്രെഡിറ്റ് സ്‌കോര്‍ 721-780 ന് ഇടയിലാണെന്ന് കണക്കാക്കുന്നു, 781 മുതല്‍ മികച്ചതാണ്.
നിങ്ങള്‍ക്ക് അത് എങ്ങനെ മെച്ചപ്പെടുത്താം?
വായ്പകളുടെ ക്യത്യമായ തിരിച്ചടവ് നിലനിര്‍ത്തുന്നത് പണത്തോട് നിങ്ങള്‍ വിവേകമുള്ളവരാണെന്നും നിങ്ങള്‍ കടം വാങ്ങുന്നത് കൃത്യസമയത്ത് തിരിച്ചടയ്ക്കാന്‍ സാധ്യതയുണ്ടെന്നും കടം കൊടുക്കുന്നവരെ കാണിക്കുന്നതിനുള്ള ഒരു നല്ല മാര്‍ഗമാണെന്ന് ഇക്വിഫാക്‌സ് വക്താവ് പറഞ്ഞു. ക്രെഡിറ്റ് റഫറന്‍സ് ഏജന്‍സി പറയുന്നത്, നിങ്ങളുടെ ക്രെഡിറ്റ് പരിധിക്ക് അടുത്ത് നില്‍ക്കുന്നതോ അതില്‍ കൂടുതലോ താമസിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ്. കാരണം ഇത് നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന് സൂചിപ്പിക്കാം.
നിങ്ങളുടെ സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിന് ഇലക്ട്രല്‍ റോളില്‍ രജിസ്റ്റര്‍ ചെയ്യുന്നതും ഒരു എളുപ്പവഴിയാണെന്നും പ്ലം എന്ന മണി ആപ്പിലെ പണ വിദഗ്ദ്ധനായ രാജന്‍ ലഖാനി പറഞ്ഞു. ഏതെങ്കിലും പിശകുകള്‍ അല്ലെങ്കില്‍ വഞ്ചനകള്‍ പോലും നിരീക്ഷിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ് മുഴുവന്‍ ക്രെഡിറ്റ് റിപ്പോര്‍ട്ട് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരതയും പ്രധാനമാണെന്ന് ഐഇ ഹബ്ബിലെ ക്ലയന്റ് സര്‍വീസ് ഡയറക്ടര്‍ മാര്‍ക്ക് മസെല്‍വാനി പറഞ്ഞു.
'നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറുകള്‍ വ്യത്യസ്ത ഡാറ്റ സ്രോതസ്സുകളാല്‍ നിര്‍മ്മിതമാണ്, അതിനാല്‍ ഓരോ തവണയും നിങ്ങള്‍ വായ്പയ്ക്കോ ക്രെഡിറ്റ് കാര്‍ഡിനോ ഏതെങ്കിലും തരത്തിലുള്ള ക്രെഡിറ്റിനോ വേണ്ടി അപേക്ഷിക്കുമ്പോള്‍ ആ ആപ്ലിക്കേഷനില്‍ വിവരങ്ങള്‍ നല്‍കുക,'' അദ്ദേഹം പറഞ്ഞു.
'അപ്ലിക്കേഷന്‍ വിവരങ്ങള്‍ സ്ഥിരതയുള്ളതാണെന്ന് ഉറപ്പാക്കുന്നത് പ്രധാനമാണ്, നിങ്ങളുടെ ജോലി വരെ. കാരണം അവ ഓരോ ആപ്ലിക്കേഷനിലും വ്യത്യസ്തമായി കാണപ്പെടുകയാണെങ്കില്‍, ആത്യന്തിക യോഗ്യതയെ ബാധിക്കും. ഒരു പങ്കാളിയുമായി വേര്‍പിരിഞ്ഞതിന് ശേഷം മോര്‍ട്ട്‌ഗേജുകള്‍ ഡി-ലിങ്ക് ചെയ്യുന്നത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരണം അവരുടെ ക്രെഡിറ്റ് ഫയല്‍ കഷ്ടപ്പെടാന്‍ തുടങ്ങിയാല്‍ അത് നിങ്ങളെ പ്രതികൂലമായി ബാധിക്കും,'' അദ്ദേഹം പറഞ്ഞു.
Equifax-ല്‍ നിന്നുള്ള മറ്റ് നുറുങ്ങുകള്‍...
നിങ്ങളുടെ സാമ്പത്തിക നിയന്ത്രണം ഏറ്റെടുക്കുക. അതായത്, ഒരു ജോയിന്റ് മോര്‍ട്ട്‌ഗേജ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് പോലെയുള്ള സംയോജിത സാമ്പത്തിക ഇടപാടില്‍ മറ്റേ വ്യക്തിയുടെ ക്രെഡിറ്റ് ചരിത്രം മോശമാണെങ്കില്‍ ക്രെഡിറ്റ് ആക്‌സസ് ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെയും പ്രതികൂലമായി ബാധിച്ചേക്കാം.
നിങ്ങള്‍ ക്രെഡിറ്റിനായി അപേക്ഷിക്കുമ്പോള്‍, അത് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ ഒരു സൂചന ഇടുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെയധികം അപേക്ഷകള്‍ വന്നതായി കാണുകയും ചെയ്യുന്നത് നിങ്ങളുടെ സ്‌കോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പകരം, നിങ്ങള്‍ നല്‍കുുന്ന ആപ്ലിക്കേഷനുകളുടെ എണ്ണം പരിമിതപ്പെടുത്തുക.
നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പതിവായി പരിശോധിക്കുക. പൊതുവെ പറയുന്നത് പോലെ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പതിവായി പരിശോധിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കില്ല..
പോലീസ് സുരക്ഷയ്ക്കായി ഹോം ഓഫീസിനെതിരെ നല്‍കിയ കേസില്‍ പരാജയപ്പെട്ട ഹാരി രാജകുമാരന്‍ 1 മില്ല്യണ്‍ പൗണ്ട് തിരിച്ചടയ്ക്കാന്‍ വിധി; തുക പകുതിയാക്കി കുറയ്ക്കണമെന്ന അപേക്ഷ ജഡ്ജ് തള്ളി
3>രാജകീയ ജീവിതം ഉപേക്ഷിച്ചതിന് ശേഷം പോലീസ് സുരക്ഷയ്ക്കായി ഹോം ഓഫീസിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ കേസ് ഹാരി രാജകുമാരന്‍ തോറ്റു. തത്ഫലമായി ഹാരി രാജകുമാരനോട് കോടതി ചെലവുകള്‍ അടയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. സ്വന്തം നിയമ ചെലവുകള്‍ ഉള്‍പ്പെടെ ഏകദേശം 1 മില്ല്യണ്‍ പൗണ്ടിന്റെ വമ്പന്‍ ബില്ലാണ് ഇതോടെ രാജകുമാരനെ കാത്തിരിക്കുന്നത്. കേസില്‍ സമഗ്രമായ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നതിനാല്‍, നഷ്ടപരിഹാര തുക പകുതിയായി കുറക്കണം എന്ന ആവശ്യവും കോടതി നിരാകരിച്ചു. മാത്രമല്ല, കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനും കോടതി അനുവാദം നല്‍കിയില്ല.
അതേസമയം, കേസ് തുടരാന്‍ താല്‍പര്യമുണ്ടെങ്കില്‍ കോര്‍ട്ട് ഓഫ് അപ്പീലിനെ സമീപിക്കാന്‍ രാജകുമാരന് സാധിക്കും. ഹോം ഓഫീസിനെതിരെ രണ്ട് വര്‍ഷം നീണ്ട പോരാട്ടത്തില്‍ ഇരട്ട വിധിയെഴുത്ത് രാജകുമാരന് കനത്ത തിരിച്ചടിയാണ്. 2020 ജനുവരിയില്‍ ഹാരിയും, മെഗാനും രാജകീയ ജീവിതത്തിന് കര്‍ട്ടനിട്ട ശേഷം സുരക്ഷ കുറച്ചതിന് എതിരെയാണ് ഹാരി കോടതിയെ സമീപിച്ചത്. 1997ല്‍ ഡയാന രാജകുമാരിയുടെ മരണത്തിന് സമാനമായ അപകടങ്ങള്‍ തങ്ങളെയും കാത്തിരിക്കുന്നുവെന്നാണ് ഹാരി ചൂണ്ടിക്കാണിച്ചത്.
കേസില്‍ തങ്ങളുടെ ഭാഗം അറിയിക്കാന്‍ ഹോം ഓഫീസ് 500,000 പൗണ്ട് പൊതുപണമാണ് ചെലവാക്കിയത്. കേസ് തോറ്റതോടെ ചെലവുകളുടെ പകുതി മാത്രം നല്‍കാനാണ് തനിക്ക് ബാധ്യതയെന്ന് ഹാരിയുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍ തുക കുറച്ച് നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജഡ്ജ് വിധിച്ചു. ഹോം ഓഫീസ് ചില നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും വാദിക്ക് കേസ് നഷ്ടമായെന്ന് ചൂണ്ടിക്കാണിച്ചാണ് 90% ഫീസും തിരിച്ചടയ്ക്കാന്‍ വിധിച്ചത്.