EDITOR'S CHOICE
ആഗ്രഹിച്ച സ്ഥലത്ത് വീട് വയ്ക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല, രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകള്‍ എല്ലാ സൗകര്യവും നിറഞ്ഞ വീടാക്കി മാറ്റി ദമ്പതികളും അഞ്ച് മക്കളും
3>സ്വന്തമായൊരു വീട് ആരുടെയും സ്വപ്‌നമാണ്. ചിലപ്പോള്‍ ആ സ്വപ്‌നത്തിലേക്ക് എത്താന്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടിയും വരും. പക്ഷെ വര്‍ഷങ്ങളായി വീടെന്ന സ്വപ്‌നവുമായി നടന്ന് പല കാരണങ്ങള്‍ കൊണ്ട് നടക്കാതെ പോയവരും ഉണ്ടാകാം. അതുപോലെയുള്ള ഒരു കുടുംബം ഒടുവില്‍ വളരെ വ്യത്യസ്തമായ ഒരു ആശയത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.
യുകെ സ്വദേശികളായ ഒരു കുടുംബമാണ് വീടില്ലാത്തതിനാലും വീട് വയ്ക്കാന്‍ അധികൃതര്‍ അനുമതി നല്‍ക്കാത്തതിനാല്‍ വ്യത്യസ്തമായ ഒരു ആശയത്തില്‍ എത്തിയത്. വളരെ വ്യത്യസ്തമായ വീടാണ് ഇവര്‍ വച്ചത്.
യുകെ സ്വദേശിയും ദമ്പതികളായ ആന്റണിയും എമ്മ ടെയ്ലറും അവരുടെ അഞ്ച് മക്കളെയും വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ആന്റണിയുടെ സഹോദരിയും വീട് വയ്ക്കാന്‍ അധികൃതറില്‍ നിന്നും അനുമതി ലഭിക്കാത്തതിനാല്‍ ഒടുവില്‍ ഇങ്ങനെ ചെയ്യേണ്ടി വരികയായിരുന്നു. കുടംബ സ്വത്തില്‍ വീട് വയ്ക്കാന്‍ പ്രാദേശിക കൗണ്‍സില്‍ അനുവാദം നല്‍കിയിരുന്നില്ല.
താമസിക്കാന്‍ വീടില്ലാതെ തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന സാഹചര്യത്തില്‍ രണ്ട് ബസുകള്‍ വീടാക്കി മാറ്റുകയായിരുന്നു ഇവര്‍. ഡബിള്‍ ഡെക്കര്‍ ബസുകള്‍ വീടിന് വേണ്ട സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയതോടെ വാടകയിനത്തില്‍ മാത്രം വര്‍ഷം പത്ത് ലക്ഷം രൂപ കുടുംബത്തിന് ലാഭിക്കാന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുടുംബത്തോടൊപ്പം താമസിച്ചിരുന്ന വീടിന്റെ ഉടമ അവിടെ നിന്നും ഉടന്‍ മാറണമെന്നുള്ള നോട്ടീസ് നല്‍കിയതോട എന്ത് ചെയ്യണമെന്നറിയാത്ത സാഹചര്യത്തിലായിരുന്നു ആന്റണി. ഈ സമയത്താണ് ഇ-ബേയില്‍, വലിയ കേടുപാടുകള്‍ ഒന്നുമില്ലാത്ത രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകള്‍ വില്‍ക്കാനുണ്ടെന്ന വാര്‍ത്ത കാണുന്നത്. തുടര്‍ന്നാണ് ഈ ബസുകള്‍ വാങ്ങി വീടാക്കാനുള്ള ആശയം ഉരുത്തിരിയുന്നതും പരമ്പരാഗത സ്വത്ത് വഴി ലഭിച്ച പണം ഉപയോഗിച്ച ബസുകള്‍ വാങ്ങി വീടാക്കി മാറ്റിയതും.
38 ലക്ഷം രൂപയാണ് ബസുകളുടെ ഉള്‍വശം വീടാക്കി രൂപാന്തരപ്പെടുത്താന്‍ ആന്റണി ചെലവാക്കിയത്. ഏഴ് കിടപ്പുമുറികളും ആവശ്യമായ ബാത്ത്റൂമും അടുക്കളയും എല്ലാം അടങ്ങുന്ന ബസിന്റെ ഉള്‍ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു വീഡിയോ ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതോടൊപ്പം വെള്ളം ചൂടാക്കാനുള്ള ബോയിലറുകളും സോളാര്‍ പാനലുകളും ബസില്‍ സ്ഥാപിച്ചിട്ടുണ്ട്. 2019-ല്‍ ബ്രെയിന്‍ അനൂറിസം ബാധിച്ച് അമ്മ മരിച്ചത് ആന്റണിയെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. അമ്മയുടെ മരണ ശേഷം അവരുടെ അനന്തരസ്വത്തായി ലഭിച്ച പണം ഉപയോഗിച്ചാണ് ആന്റണി ബസുകള്‍ വാങ്ങി വീടാക്കി മാറ്റിയത്.
ജോലിയോടുള്ള ആത്മാര്‍ത്ഥത എന്നാല്‍ അത് ഇതാണ്, ജോലിക്ക് കയറിയിട്ട് 26 വര്‍ഷം, ഇതിനിടയില്‍ ജോലിയില്‍ നിന്നും അവധിയെടുത്തത് ആകെ ഒരു ദിവസം മാത്രം!!!
3>ഒരു ജോലി കിട്ടിയിട്ട് വേണം അവധിയെടുക്കാന്‍ എന്ന് ചിലര്‍ പറയാറുണ്ട്. മാസത്തില്‍ ഒന്നോ രണ്ടോ ഉള്ള ലീവ് എടുത്ത് തീര്‍ക്കുന്നവരുണ്ട്. എന്നാല്‍ ജോലി ചെയ്ത അത്രയും വര്‍ഷം ജോലിയോടുള്ള ആത്മാര്‍ത്ഥതയും സ്‌നേഹവും കാരണം ഒരാള്‍ എടുത്ത ലീവിന്റെ എണ്ണമാണ് കേള്‍ക്കുന്നവരെ ഞെട്ടിക്കുന്നത്.
ദ്വാരകേഷ് ഷുഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരനായ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള തേജ്പാല്‍ സിംഗ് എന്ന വ്യക്തിയുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയാണ് എല്ലാവരും കണ്ട് പഠിക്കേണ്ടത്. 26 വര്‍ഷമായി ഇദ്ദേഹം കമ്പനിയില്‍ ജോലി നോക്കുന്നു. ഇത്രയും നാളത്തെ ജോലിയില്‍ ഇദ്ദേഹം ലീവ് എടുത്തത് ആകെ ഒരു ദിവസം മാത്രമാണെന്നാണ് കമ്പനി പോലും പറയുന്നത്.
ഇത്രയും നാളത്തെ സര്‍വ്വീസിനിടയ്ക്ക് ഇദ്ദേഹം അന്ന് ഒരുതവണ ലീവ് എടുത്തത് 2003ല്‍ ആയിരുന്നു. അന്ന് അനുജന്റെ വിവാഹത്തിന് ആണ് ഇദ്ദേഹം ലീവ് എടുത്തത്.
ലീവ് എടുക്കാതിരുന്നത് കൊണ്ട് ഇദ്ദേഹത്തിന് ഏറ്റവും വലിയൊരു നേട്ടവും സ്വന്തമായിട്ടുണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാന്‍ ഇത്രയും നാള്‍ ലീവ് എടുക്കാതിരുന്നത് കാരണമാണ്.
വര്‍ഷത്തില്‍ 45 ലീവുള്ള കമ്പനിയാണ് ഇദ്ദേഹത്തിന്റേത്. ഭാര്യയ്ക്കും മക്കള്‍ക്കും രണ്ട് സഹോദരന്മാര്‍ക്കുമൊപ്പം ബിജ്‌നോറിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഒരു വലിയ കുടുംബം ആയതിനാല്‍ തന്നെ ഉത്സവവേളകളില്‍ വീട്ടിലിരിക്കാന്‍ തേജ്പാല്‍ സിംഗിനോട് കമ്പനി അങ്ങോട് ആവശ്യപ്പെടാറുണ്ട്. പക്ഷെ ജോലിയോടുള്ള അടങ്ങാത്ത ആത്മാര്‍ത്ഥത കാരണം ഉത്സവ വേളകളിലും ഞായറാഴ്ചകളിലും പോലും ഇയാള്‍ തന്റെ ഓഫീസിലെത്തുകയും ജോലി ചെയ്യുകയുമാണത്രെ പതിവ്.
ഒരൊറ്റ വാക്കിലൂടെ അപരിചിതനായ ഒരാളുടെ ജീവിതം തിരികെ പിടിച്ചു കൊടുത്ത 'റിയല്‍ ഹീറോ', അപരിചിതനെ മരണത്തിന് അരികില്‍ നിന്നും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് പോയത് ഒരൊറ്റ വാക്കാണ്
3>വാക്കുകള്‍ക്ക് കൂര്‍ത്ത കഠാരയുടെ മൂര്‍ച്ഛ മാത്രമല്ല എല്ലാ വിഷമങ്ങളും ഐസ് പോലെ അലിയിച്ചു കളയാന്‍ ശക്തിയും ഉണ്ട്. ചിലര്‍ ജീവിതത്തിലേക്ക് അവരുടെ അത്യാവശ്യ സമയത്ത് ഒന്ന് ചെന്നാല്‍ ചിലപ്പോള്‍ അവരുടെ വലിയ പ്രശ്‌നങ്ങള്‍ക്ക് തന്നെ പരിഹാരം ആയിട്ടുണ്ടാകും.
താന്‍ പോലും അറിയാതെ അപരിചിതനായ ഒരാളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് വെറും രണ്ട് വാക്കുകളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അത്തരം ഒരു സംഭവം ആണ് അമേരിക്കയിലെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിച്ചത്.
അമേരിക്കന്‍ സ്വദേശിയായ ജെയ്മി ഹാരിങ്ങ്ടണ് അന്ന് പതിവ് പോലെ ഒരു ദിവസം ആയിരുന്നു. വീട്ടിലേക്ക് കുറച്ച് സാധനങ്ങള്‍ വാങ്ങാന്‍ പോയ അദ്ദേഹം വളരെ അവിചാരിതമായിട്ടാണ് വഴിമദ്ധ്യേയുള്ള പാലത്തിന്റെ വരമ്പിനരികില്‍ ഒരാള്‍ ഇരിക്കുന്നത് കണ്ടത്. എന്താണ് ഇങ്ങനെ ഇരുക്കുന്നതെന്ന് അറിയാന്‍ അദ്ദേഹം അയാളുടെ അടുത്തേക്ക് പോയി. അടുത്ത് ചെന്നപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത് അയാള്‍ കരച്ചിലായിരുന്നു എന്ന്.
അവിടെ നിന്നും ഇറങ്ങി വന്ന് അല്‍പനേരം തന്നോടൊപ്പം ഇരിക്കാന്‍ ആദ്യം പറഞ്ഞെങ്കിലും ആദ്യം അയാള്‍ സമ്മതിച്ചില്ല. പക്ഷെ പിന്നീട് ഏറെ നേരത്തെ നിര്‍ബന്ധത്തിന് ശേഷം അയാള്‍ സമ്മതിക്കുകയും ഒപ്പം ഇരുന്ന് സംസാരിക്കാനും സമ്മതിക്കുകയായിരുന്നു. കുറച്ചധികം നേരത്തെ സംസാരത്തിന് ശേഷം ആ അപരിചിതനെ എവിടെയെങ്കിലും സുരക്ഷിതമായി മാറ്റണമെന്ന് അയാള്‍ക്ക് തോന്നി. അതിന് ഒരു ആംബുലന്‍സ് വിളിച്ച് ഹോസ്പിറ്റലിലേക്ക് മാറ്റാനായിരുന്നു തീരുമാനം. ആദ്യം അയാള്‍ അത് സമ്മതിച്ചില്ലെങ്കിലും പിന്നീട് അത് സമ്മതിച്ചു. ഒപ്പം ഇടയ്ക്ക് അയാളുടെ സുഖ വിവരങ്ങള്‍ അറിയാനായി ഫോണ്‍നമ്പറും വാങ്ങിയിരുന്നു. ശേഷം ദിവസങ്ങളോളം അവര്‍ തമ്മില്‍ സംസാരിച്ചു.
സംഭവം നടന്ന് കുറച്ച് നാളുകള്‍ക്ക് ശേഷം ആ അപരിചിതനില്‍ നിന്നും ജെയ്മിക്ക് ഒരു സന്ദേശമെത്തി. അയാളുടെ ഭാര്യ ഗര്‍ഭിണിയാണെന്നും അവര്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടിക്ക് ജെയ്മിയുടെ പേര് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അതില്‍ പറഞ്ഞിരുന്നു. ഒരു അപരിചിതനായ തന്റെ പേര് എന്തിന് കുഞ്ഞിന് നല്‍കണം എന്ന് അയാള്‍ അപരിചിതനോട് ചോദിച്ചു. എന്നാല്‍ അതിന് പറഞ്ഞ മറുപടി ഏറെ ഞെട്ടിക്കുന്നതായിരുന്നു. അയാള്‍ അന്നാ പാലത്തിനരികില്‍ ഇരുന്നത് ആത്മഹത്യ ചെയ്യാനായിരുന്നത്രേ. ആ വിഷമ ഘട്ടത്തില്‍ നിന്നും അയാളെ പിന്തിരിക്കാന്‍ ഒരു നിമിഷം ചിന്തിപ്പിച്ചത് ''നിങ്ങള്‍ ഓകെയാണോ?'' എന്ന ചോദ്യമായിരുന്നത്രേ.
താന്‍ ചെയ്തത് അത്ര വലിയ കാര്യമൊന്നുമല്ലെന്ന് പറഞ്ഞ് ജെയ്മി വാദിച്ചെങ്കിലും തന്റെ ജീവിതം തിരിച്ചു നല്‍കിയത് ജെയ്മി ആണെന്ന് പറയുകയായിരുന്നു അയാള്‍.
വെള്ളം കുടിക്കാറില്ല, കഴിഞ്ഞ അമ്പത് വര്‍ഷമായി ആകെ കുടിക്കുന്നത് കൊക്കക്കോള മാത്രം, കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുന്ന ഒരാളുടെ ജീവിതം
3>സോഫ്റ്റ് ഡ്രിങ്കുകള്‍ അമിതമായാല്‍ ശരീരത്തിന് വളരെ കേടാണ്. ശരീരത്തിന് ഏറ്റവും കൂടുതല്‍ വേണ്ടത് വെള്ളമാണ്. മനുഷ്യ ശരീരത്തിന് ആവശ്യമായ വെള്ളം ഒരു ദിവസം കുടിക്കുന്നത് മികച്ച ആരോഗ്യത്തിന് പോലും നല്ലതാണന്നാണ് പറയുന്നത്. എന്നാല്‍ സോഫ്റ്റ് ഡ്രിങ്ക് മാത്രം കുടിച്ച് ജീവിക്കുന്ന ഒരാളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ബ്രസീലിലെ റോബര്‍ട്ട് പെഡ്രേര എന്ന മനുഷ്യന്‍ ആണ് കേള്‍ക്കുന്നവരെ എല്ലാം ഞെട്ടിക്കുന്ന ഒരു കാര്യം പറഞ്ഞത്. കഴിഞ്ഞ 50 വര്‍ഷങ്ങളായി ഇയാള്‍ കൊക്കക്കോള മാത്രമാണ് കുടിക്കുന്നത്. വെള്ളം കുടിച്ചിട്ടില്ല എന്ന സത്യവും ഇദ്ദേഹം വെളിപ്പെടുത്തി.
70 വയസ്സായ റോബോര്‍ട്ട് പെഡ്രേര ഇപ്പോള്‍ തന്റെ റിട്ടയര്‍മെന്റ് ജീവിതം ആഘോഷിക്കുകയാണ്. എന്നാല്‍, കഴിഞ്ഞ അരപ്പതിറ്റാണ്ട് കാലമായി ഇയാള്‍ സാധാരണ വെള്ളം തീരെ കുടിക്കുന്നില്ലത്രെ. അതിന് പകരം കൊക്കക്കോളയാണ് ഇയാള്‍ കുടിക്കുന്നത്. എന്നാല്‍, അത് ഒട്ടും ആരോഗ്യകരമല്ല എന്ന് നമുക്കറിയാം. നിരന്തരം കോള കുടിക്കുന്ന പെഡ്രേരയുടെ ആരോഗ്യവും അത്ര നല്ല അവസ്ഥയില്‍ അല്ല. പ്രമേഹത്തോടും ഹൃദ്രോഗത്തോടും മല്ലിടുകയാണ് കുറച്ചു കാലമായി ഈ കോള പ്രേമി.
കൂടാതെ അടുത്തിടെ ഈ ആരോഗ്യപ്രശ്നങ്ങളെല്ലാം കാരണം ഇയാളെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയുണ്ടായി. എന്നാല്‍, അപ്പോഴും കോളയോടുള്ള തന്റെ പ്രേമം അവസാനിപ്പിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. അവിടെവച്ചും പെഡ്രേര കുടിക്കാന്‍ ഇഷ്ടപ്പെട്ടതും ആവശ്യപ്പെട്ടതും കോളയാണത്രെ. അങ്ങനെ ഡോക്ടര്‍മാരുടെ സംഘം ഇയാളെ പ്രത്യേക പരിശോധനയ്ക്കും പരിചരണത്തിനും വിധേയമാക്കുകയായിരുന്നു.
ഹൃദയവുമായി ബന്ധപ്പെട്ട് അനവധി പ്രശ്നങ്ങളുണ്ടായിട്ടും ഹൃദയാഘാതം തന്നെ ഉണ്ടായിട്ടും താന്‍ കൊക്കക്കോള കുടിക്കുന്നത് നിര്‍ത്തില്ല എന്ന വാശിയിലായിരുന്നു പെഡ്രേര. ഐസ്‌ക്രീം കഴിക്കുമ്പോള്‍ പോലും ഒപ്പം കൊക്കക്കോള കുടിക്കുന്ന ആളാണ് പെഡ്രേര. ഇയാളുടെ കൊച്ചുമകന് 27 വയസ്സായി. തന്റെ മുത്തശ്ശന്‍ ഇന്നേവരെ സാധാരണ വെള്ളം കുടിക്കുന്നത് കണ്ടിട്ടില്ല എന്ന് കൊച്ചുമകന്‍ പറഞ്ഞതോടെയാണ് ഇയാളുടെ കഥ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. എങ്കിലും എങ്ങനെ ഇദ്ദേഹത്തിന് വെള്ളം കുടിക്കാതെ ജീവിക്കാന്‍ കഴിയുന്നു എന്നാണ് പലരും ചോദിക്കുന്നത്.
106 വയസ്സായിട്ടും ഇപ്പോഴും പ്രിയപ്പെട്ടത് ആ ഭക്ഷണം, അമേരിക്കയിലെ മൃഗശാലയിലെ പ്രായം ചെന്ന ഭീമന്‍ ആമയുടെ ഇഷ്ട ഭക്ഷണം കേട്ട് സോഷ്യല്‍ മീഡിയ തന്നെ ഞെട്ടി
3>ചില മൃഗങ്ങളും അവരുടെ ഭക്ഷണ രീതികളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു ഭീമന്‍ ആമയും ആമയുടെ ഭക്ഷണ രീതിയും ആണ് ശ്രദ്ധ നേടുന്നത്.
106 വയസുള്ള ആമയ്ക്ക് അതിന്റെ ഭക്ഷണ രീതിയില്‍ പലതരം പ്രത്യേകതകള്‍ ഉണ്ട്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മൃഗശാലയില്‍ അഡോള്‍ഫ് എന്ന വിളിപ്പേരിലാണ് ഈ ആമ ഉള്ളത്. ആള് വലിയ ആമയാണെങ്കിലും ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം കക്കിരിയാണത്രെ. മൃഗശാല ഉടമയായ ജെയ് ബ്രൂവറാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഗാലപാഗോസ് ആമയായ അഡോള്‍ഫിന്റെ ഒരു വീഡിയോയും അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
സംഭവം ആമയുടെ വായില്‍ കക്കിരി വെച്ചു കൊടുക്കുന്നുണ്ടെങ്കിലും ബ്രൂവര്‍ പറയുന്നത് നമ്മുടെ ശ്രദ്ധയൊന്ന് തെറ്റിയാല്‍ കൈതന്നെ ആമ കടിച്ചെടുക്കാന്‍ പോലും സാധ്യതയുണ്ട് എന്നാണ്. 'അഡോള്‍ഫ് എന്ന ഭീമന്‍ ഗാലപാഗോസ് ആമയ്ക്ക് 106 വയസ്സുണ്ട്. കക്കിരി അവന് ഇഷ്ടമാണ്. എത്ര ബ്യൂട്ടിഫുള്‍ ആന്‍ഡ് സ്വീറ്റായ ജീവി. അഡോള്‍ഫ് ഒരു മനോഹരമായ ജീവിയാണ്. നമ്മളില്‍ പലരേക്കാളും കൂടുതല്‍ കാലം അവന്‍ ഒരുപക്ഷേ ജീവിച്ചിരുന്നേക്കും. നിങ്ങള്‍ക്കറിയാമോ അവയ്ക്ക് 200 -ല്‍ കൂടുതല്‍ വര്‍ഷം വരെ വേണമെങ്കിലും ജീവിക്കാന്‍ സാധിക്കും. ജീവിച്ചിരിക്കുന്നതില്‍ വളരെ നീണ്ട വര്‍ഷമാണിത്. അവനെ ഒരു പെറ്റ് ആയി തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കൂ എന്നും ബ്രൂവര്‍ പറയുന്നുണ്ട്.
വളരെ പെട്ടെന്നാണ് ബ്രൂവര്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചത്. 'കക്കിരി കഴിച്ചുകൊണ്ട് ഇവിടെ 106 വര്‍ഷം ജീവിക്കുന്നു ഓര്‍ത്തുനോക്കൂ' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ശരിക്കും അവന് കക്കിരി വലിയ ഇഷ്ടം തന്നെ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'കക്കിരി നല്‍കുമ്‌ബോള്‍ നിങ്ങളുടെ വിരലുകള്‍ അവന്റെ വായയുടെ അടുത്തായിരുന്നു, അത് അല്പം ഭയപ്പെടുത്തി' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഏതായാലും അഡോള്‍ഫിനെ നെറ്റിസണ്‍സിനങ്ങ് ഇഷ്ടപ്പെട്ടു.
വീടിന്റെ അടുക്കളയുടെ കബോര്‍ഡിന്റെ പിന്‍ഭാഗത്ത് ഒരു രഹസ്യ അറ!!! പുതിയ വാടകവീട്ടില്‍ അജ്ഞാതമായി കിടന്ന മുറി കണ്ട് ഞെട്ടി വീട്ടുകാര്‍
3>പുതുതായി താമസിക്കാന്‍ എത്തിയ വാടക വീടിന്റെ ഉള്ളില്‍ ഏറെ ഞെട്ടിക്കുന്ന ഒരു കാര്യം ഒരു ദമ്പതികളെ ഞെട്ടിച്ചിരിക്കുകയാണ്. യുകെ സ്വദേശികളായ ദമ്പതികള്‍ക്കാണ് ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്.
0=വാടകവീട്ടിലെ അടുക്കളയിലെ ദ്വാരത്തിനുള്ളില്‍ ഒളിഞ്ഞിരുന്നത് ഒരു രഹസ്യമുറി ആയിരുന്നു. വീടിന്റെ ഉടമസ്ഥര്‍ക്ക് പോലും ഇതേ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ലേ എന്നാണ് ഈ ദമ്പതികള്‍ ചിന്തിച്ചത്.
അടുക്കളയിലെ സിങഭ്കിന് താഴെയുള്ള കബോര്‍ഡിന്റെ പിന്‍ഭാഗത്ത് ഒരു ചെറുദ്വാരം ഇവരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ആദ്യ കാഴ്ചയില്‍ അസ്വാഭാവികതകളൊന്നും തോന്നിയില്ലെങ്കിലും പിന്നീട് വിശദമായി പരിശോധിച്ചപ്പോള്‍ അവര്‍ ആ ഞെട്ടിക്കുന്ന രഹസ്യം കണ്ടെത്തി.
മുറി തുറന്നു നോക്കിയപ്പോള്‍ ഉള്ളില്‍ ഉപയോഗ ശൂന്യമായ വസ്തുക്കളും അവശിഷ്ടങ്ങളും നിറഞ്ഞ നിലയിലായിരുന്നു, ഒരു വലിയ വാഷ്റൂമിനോളം വലുപ്പമാണ് ഈ മുറിക്കുണ്ടായിരുന്നത്. എന്നാല്‍ മുറി എന്തിനാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മുറി അത്തരത്തില്‍ രഹസ്യമാക്കി വച്ചതിന്റെ കാരണവും മനസിലാക്കാനായിട്ടില്ല. വീട്ടുടമ ഇക്കാര്യം മറച്ചുവച്ചത് എന്തിനെന്ന ആശങ്കയിലാണ് ദമ്പതികള്‍.
സ്വാഭാവിക വെളിച്ചവും വായുവും കടന്നുചെല്ലുന്ന വിധത്തില്‍ വെന്റിലേഷനോട് കൂടിയാണ് രഹസ്യമുറിയുടെ നിര്‍മ്മാണം. വൈദ്യുതി കണക്ഷനും നല്‍കിയിട്ടുണ്ട്. രഹസ്യമുറിയുടെ ചിത്രങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചു. താമസിക്കുന്ന വീട്ടില്‍ ഇങ്ങനെയൊരു രഹസ്യമുറി കണ്ടെത്തിയാല്‍ നിങ്ങള്‍ എന്തു ചെയ്യും എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ പല വീടുകളിലും ഇത്തരം രഹസ്യമുറികള്‍ ഉണ്ടെന്നാണ് പോസ്റ്റിന് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്.
ജപ്പാനിലുണ്ടായ ഭൂകമ്പം നടന്നിട്ട് പതിമൂന്ന് വര്‍ഷം, ഭൂകമ്പത്തില്‍ കാണാതായ ഭാര്യയുടെ തിരിച്ചുവരവോ മൃതദേഹമോ തിരഞ്ഞ് പ്രതീക്ഷയോടെ ഒരു ഭര്‍ത്താവ്
3>ലോകത്തെ തന്നെ പിടിച്ചുലച്ച നാലമത്തെ ഭൂകമ്പമായിരുന്നു 2011ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പവും സുനാമിയും. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ജീവിതം മരവിച്ച് പോയവര്‍ നിരവധിയാണ്. ജീവിതത്തില്‍ ഇനിയെന്ത് എന്ന ചോദ്യത്തില്‍ ഉടക്കി പോയവരില്‍ നിന്ന് ജീവിതം മുന്നോട്ട് പോയവരുണ്ട്. എന്നാല്‍ നഷ്ടപ്പെട്ടു പോയ ജീവിതത്തെ ഇന്നും തേടുന്ന ഒരാളുണ്ട്.
ടോഹോക്കു അണ്ടര്‍ വാട്ടര്‍ ഭൂകമ്പവും അതിനെത്തുടര്‍ന്നുണ്ടായ സുനാമിയും നിരവധി പേരുടെ ജീവന്‍ ആണ് നഷ്ടമാക്കിയത്. ഏകദേശം ആറ് മിനിറ്റ് നീണ്ടുനിന്ന ഭൂകമ്പം റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. ജപ്പാനില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. ഈ ഭൂകമ്പത്തില്‍ നഷ്ടപ്പെട്ടുപോയ തന്റെ ഭാര്യയെ തേടുകയാണ് ഇന്നും ഒരാള്‍. തന്റെ നഷ്ടപ്പെട്ടുപോയ ജീവിതം ആയിരുന്ന ഭാര്യയുടെ മൃതദേഹം എങ്കിലും തിരികെ കിട്ടാന്‍ ആണ് ഈ ഭര്‍ത്താവിന്റെ ശ്രമങ്ങള്‍.
ദുരന്തം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായ ഒനഗാവയില്‍ നിന്നും യുകോ തകാമത്സു എന്ന സ്ത്രീയും കാണാതായവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവരുടെ ഭര്‍ത്താവ് യാസുവോ തകാമത്സു ആണ് ഇപ്പോഴും ഇവിടുത്തെ കടല്‍ തീരങ്ങളിലും കടലാഴങ്ങളിലും ഭാര്യയെ തേടുന്നത്. എല്ലാ ആഴ്ചയും ഡൈവിംഗ് നടത്തിക്കൊണ്ട് തന്റെ ഭാര്യയെ തേടുകയാണ് ഇദ്ദേഹം.
ഇപ്പോള്‍ 66 വയസ്സുള്ള യാസുവോ രണ്ടുവര്‍ഷത്തോളം കരയിലുടനീളം ഭാര്യയുടെ മൃതദേഹത്തിനായി തിരഞ്ഞു. എന്നാല്‍ 2013 മുതല്‍ ഡൈവിംഗ് ലൈസന്‍സ് ലഭിച്ചതോടെ വെള്ളത്തിലേക്ക് ശ്രദ്ധ തിരിച്ചു. അവിശ്വസനീയമെങ്കിലും, യുക്കോയുടെ മൃതദേഹം കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ യാസുവോ കഴിഞ്ഞ 9 വര്‍ഷമായി എല്ലാ ആഴ്ചയും ആഴക്കടലില്‍ മുങ്ങുന്നു . താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ തിരച്ചില്‍ തുടരുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിട്ടുണ്ട്.
ഭാര്യയെ കാണാന്‍ പോകുന്നതുപോലെയാണ് അദ്ദേഹം ഡൈവിങ്ങിന് പോകുന്നതെന്ന് പറയുന്നു. ദുരന്തത്തിന് തൊട്ടുപിന്നാലെ അവരുടെ സെല്‍ ഫോണും മറ്റ് സാധനങ്ങളും കണ്ടെടുത്തു, പക്ഷേ മൃതദേഹം ഒരിക്കലും കണ്ടെത്തിയില്ല.സുനാമി ആഞ്ഞടിച്ചപ്പോള്‍, യുക്കോ ജോലി ചെയ്തിരുന്ന ബാങ്കില്‍ ആയിരുന്നു. സുനാമി വിനാശകരമാണ് എന്നതായിരുന്നു യുക്കോയുടെ അവസാന സന്ദേശവും
യുവാവ് ഡൈവിംഗിനിടെ വെള്ളത്തിനടിയില്‍ നിന്നും കണ്ടെടുത്തത് 200 ആപ്പിള്‍ വാച്ചുകള്‍, വാച്ചിന്റെ ബാന്‍ഡിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ്
3>ഇന്ത്യാനയിലെ തടാകങ്ങളില്‍ എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ അത് കണ്ടെത്തി കൊടുക്കുന്ന ഒരു മുങ്ങല്‍ വിദക്ധന്‍ ഉണ്ട്. ഇദ്ദേഹത്തിന്റെ ഒരു കണ്ടെത്തല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഡാരിക്ക് ലാംഗോസ് എന്ന ഡൈവര്‍ക്ക് വെള്ളത്തിനടയില്‍ നിന്നും ലഭിച്ച സാധനങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. താന്‍ മുങ്ങിയെടുത്തത് 200റോളം ആപ്പിള്‍ വാച്ചുകളാണെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചു. കൂട്ടത്തില്‍ ഒരു മുന്നറിയിപ്പും നല്‍കുന്നുണ്ട്.
ഇദ്ദേഹം കണ്ടെത്തിയവയില്‍ ഉള്ളത് അതിന്റെ ഒറിജിനല്‍ ബാന്‍ഡുകളാണ് എന്നും ഡാരിക്ക് പറയുന്നു. അതില്‍ ഒരെണ്ണം സ്‌പോര്‍ട്ട് ബാന്‍ഡായിരുന്നു. അത് വെള്ളത്തില്‍ നില്‍ക്കില്ല എന്ന് ഡാരിക്ക് പറയുന്നു. ഇതുപോലെയുള്ള അനേകം വാച്ചുകളാണ് അയാള്‍ വെള്ളത്തില്‍ നിന്നും മുങ്ങിയെടുത്തിരിക്കുന്നത്.
ഇതുപോലെ ലഭിക്കുന്നവയില്‍ വാച്ചുകള്‍ മാത്രമല്ല വിലപിടിപ്പുള്ള വേറെയും സാധനങ്ങള്‍ ഉണ്ടെന്ന് ഇദ്ദേഹം പറയുന്നു. തങ്ങളുടെ വിലയേറിയ സാധനങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ആളുകള്‍ തേടിയെത്തുന്നത് ഡാരിക്കിനെയാണ്.
താന്‍ കണ്ടെത്തിയവയില്‍ വൈറ്റ് ഗോള്‍ഡിന്റെ ഒരു വിലയേറിയ മോതിരം അതില്‍ പെടുന്നു എന്ന് അയാള്‍ പറയുന്നു. സ്മാര്‍ട്ട്ഫോണുകള്‍, ആഭരണങ്ങള്‍, ഗ്ലാസുകള്‍ എന്നിവയും താന്‍ കണ്ടെത്തുന്നവയില്‍ പെടുന്നു എന്നാണ് ഡാരിക്ക് പറയുന്നത്.
സ്‌കൂബാ ഡൈവിം?ഗ് ഡാരിക്കിന്റെ പാഷനാണ്. എന്നാല്‍, അത് അയാള്‍ ഒരു ജോലി കൂടിയാക്കി മാറ്റുകയായിരുന്നു. എന്നാല്‍, താന്‍ അത്ര പണക്കാരനൊന്നും അല്ലെന്ന് അയാള്‍ പറയുന്നു. താനായിരിക്കും ഡൈവര്‍മാരുടെ കൂട്ടത്തില്‍ ഏറ്റവും കുറഞ്ഞ ഫീസ് വാങ്ങുന്ന ആള്‍. മാത്രമല്ല, അവര്‍ പറയുന്ന വസ്തുക്കള്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ താന്‍ കാശ് വാങ്ങാറില്ല എന്നും ഡാരിക്ക് പറയുന്നു.
വളരെ മെലിഞ്ഞ ശരീര പ്രകൃതി കാരണം യുവാവിന് ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടു, പക്ഷെ എട്ടു മാസം കഠിനമായി പരിശ്രമിച്ച് ലൈസന്‍സ് തിരിച്ചു നേടി യുവാവ്
3>ശരീരം മെലിഞ്ഞാല്‍ ലൈസന്‍സ് നഷ്ടമാകുമോ? ശരീരത്തിന്റെ ആരോഗ്യ കുറവ് ലൈസന്‍സ് ലഭിക്കാത്തതിന് കാരണം ആകുമോ? ഇതാ അത്തരത്തില്‍ ഒരു അനുഭവം ഒരു യുവാവ് പറയുകയാണ്. 34കാരനായ യുവാവിന്റെ ലൈസന്‍സ് റദ്ദാവാന്‍ കാരണം അയാളുടെ ആരോഗ്യ കുറവാണെന്നാണ് ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സി പറയുന്നത്.
സംഭവം ഇംഗ്ലണ്ടിലെ ടൈന്‍ ആന്‍ഡ് വെയര്‍ കൗണ്ടിയിലെ വിറ്റ്ലി ബേയില്‍ ആണ് നടന്നത്. ഇവിടെയുള്ള ജോ റോജേഴ്സ് എന്ന യുാവവിനാണ് മെലിഞ്ഞ ശരീരപ്രകൃതി കാരണം ലൈസന്‍സ് നഷ്ടമായത്. ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സി (ഡിവിഎല്‍എ) ആണ് ലൈസന്‍സ് റദ്ദാക്കിയത്.
13 -ാം വയസ്സില്‍ ജോയ്ക്ക് അനോറെക്സിയ എന്ന രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശരീരഭാരം തീരെ കുറവായ ഒരു ശാരീരിക അവസ്ഥയാണിത്. അനോറെക്സിയ തന്റെ സാമൂഹിക ജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ജോ പറയുന്നു. ജോയുടെ ഭക്ഷണ ക്രമക്കേടിന്റെ ആദ്യ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞത് അവന്റെ അമ്മ ജൂലിയാണ്. ഭക്ഷണം കഴിക്കാനുള്ള ജോയുടെ വിമുഖതയും വീട്ടിലെ ഭക്ഷണം തുടര്‍ച്ചയായി ഒഴിവാക്കുന്നതും അവരില്‍ ആശങ്ക ഉയര്‍ത്തി. അവന്‍ ഭക്ഷണം ഒഴിവാക്കുകയും ഭക്ഷണം കഴിക്കുന്നതായി നടിക്കുകയും ഭാരം കുറയുന്നത് മറച്ചുവെക്കാന്‍ ഒന്നില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്തു. ഇതെല്ലാം കണ്ട് ആശങ്കാകുലയായ അമ്മ അവനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയതോടെയാണ് അനോറെക്സിയ രോഗമാണ് ജോയ്ക്ക് എന്ന് കണ്ടുപിടിച്ചത്.
തന്റെ ഭാരക്കുറവ് കാരണം ആണ് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയത് എന്നാണ് ജോ പറയുന്നത്. ലൈസന്‍സ് വീണ്ടെടുക്കാന്‍ ആരോഗ്യം മെച്ചപ്പെടുത്തണമെന്ന് ഡിവിഎല്‍എ ജോയ്ക്ക് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. എട്ട് മാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍, ഇപ്പോഴിതാ തന്റെ ശരീരത്തോട് തന്നെ പോരാടി ജോ ഡ്രൈവ് ചെയ്യാനുള്ള ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ്, ഒപ്പം ഡ്രൈവിംഗ് ലൈസന്‍സും. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവുമാണ് ജോയെ ഇതിന് പ്രാപ്തനാക്കിയത് എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇഷ്ട സിനിമാ താരത്തെ പോലെ ആകാന്‍ യുവതി മുഖത്ത് ചെയ്തത് നൂറ് പ്ലാസ്റ്റിക്ക് സര്‍ജ്ജറികള്‍!!! ആകെ ചിലവായ തുക നാല് കോടി, ഞെട്ടിക്കുന്ന ഈ പെണ്‍കുട്ടിയുടെ കഥ
3>മുഖം മിനുങ്ങാനും സുന്ദരിയാകാനും മേക്കപ്പിനൊപ്പം ട്രീറ്റ്‌മെന്റും ചെയ്യുന്നവരുണ്ട്. എന്നാല്‍ ചിലര്‍ മുഖത്ത് പ്ലാസ്റ്റിക്ക് സര്‍ജ്ജറി എല്ലാം ചെയ്ത് മുഖം സുന്ദരമാക്കി മാറ്റാറുണ്ട്. അത്തരത്തില്‍ പ്ലാസ്റ്റിക്ക് സര്‍ജ്ജറി ചെയ്ത് മുഖത്തിന്റെ രൂപം തന്നെ മാറ്റി സുന്ദരിയായ പെണ്‍കുട്ടിയുണ്ട്.
തന്റെ 13വയസ്സ മുതല്‍ സിനിമാ താരത്തെ പോലെയാകാന്‍ പെണ്‍കുട്ടി പ്ലാസ്റ്റിക്ക് സര്‍ജ്ജറി ചെയ്ത് കൂട്ടിയതാണ്. ചൈനയിലെ സെജിയാങ് പ്രവിശ്യയില്‍ നിന്നുള്ള സൗ ഷൂന (18) എന്ന യുവതിയാണ് ഇത്തരത്തില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്. നൂറ് പ്ലാസ്റ്റിക് സര്‍ജറികള്‍ക്കായി നാല് മില്ല്യണ്‍ യുവാനാണ് യുവതി മുടക്കിയത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം ഇത് നാല് കോടിയില്‍ അധികം വരും.
ചെറുപ്പം മുതല്‍ തന്റെ രൂപം മാറ്റിയെടുക്കണം എന്നാണ് പെണ്‍കുട്ടിയുടെ ആഗ്രഹം. കാരണം അവളുടെ പ്രിയപ്പെട്ട ചൈനീസ് നടിയായ എസ്തര്‍ യുവിനെപ്പോലെ സുന്ദരിയായിരിക്കാനും പ്രശസ്തയായിരിക്കാനുമായിരുന്നു അവളുടെ ആഗ്രഹം. അതിനായി ഇതുവരെ 100 -ല്‍ അധികം ഓപ്പറേഷനുകള്‍ അവള്‍ ചെയ്ത് കഴിഞ്ഞു. അതിനെല്ലാം കാശ് മുടക്കിയത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തന്നെയാണ്.
വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ രൂപത്തില്‍ വളരെ അധികം നിരാശയുള്ളവളായിരുന്നു ഷൂന. തന്നെക്കാണാന്‍ തീരെ ഭംഗിയില്ല എന്നായിരുന്നു അവള്‍ സ്വയം വിശ്വസിച്ചിരുന്നത്. ഒപ്പം ബന്ധുക്കളും അയല്‍ക്കാരും അവളുടെ അമ്മയെപ്പോലെ സുന്ദരിയല്ല അവള്‍ എന്ന് കമന്റുകളും പറഞ്ഞ് തുടങ്ങിയതോടെ ഷൂന ആകെ നിരാശയിലായി. ഷാങ്ഹായിയിലെ സ്‌കൂളില്‍ ചേര്‍ന്നപ്പോഴാകട്ടെ തന്റെ സഹപാഠികള്‍ തന്നേക്കാളും സുന്ദരികളും ആത്മവിശ്വാസമുള്ളവരുമാണ് എന്ന് അവള്‍ക്ക് തോന്നിത്തുടങ്ങി. ഇതവളെ വല്ലാതെ നിരാശപ്പെടുത്തി.
നിരാശയും അസൂയയും തോന്നിയ അവള്‍ എങ്ങനെയെങ്കിലും തന്റെ രൂപം മികച്ചതാക്കണമെന്ന് ആഗ്രഹിച്ച് തുടങ്ങി. അങ്ങനെ 13 -ാമത്തെ വയസ്സില്‍ അവളുടെ അമ്മ അവള്‍ക്ക് ആദ്യത്തെ ഓപ്പറേഷനുള്ള അനുവാദം നല്‍കി. അവിടം മുതലിങ്ങോട്ട് അവള്‍ക്ക് രൂപം മാറ്റുന്നത് ഒരു ആസക്തി പോലെ ആയിത്തീര്‍ന്നു. പലപ്പോഴും പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വേണ്ടി പഠനം പോലും നിര്‍ത്തി. കണ്ണിന് മാത്രം 10 സര്‍ജറികളാണ് അവള്‍ ചെയ്തത്. ഇനി അത് ചെയ്യുന്നത് അപകടമാണ് എന്ന് ഡോക്ടര്‍ ഉപദേശിച്ചിട്ട് പോലും അവള്‍ നിര്‍ത്താന്‍ തയ്യാറായില്ല.
ഓരോ തവണയും അവള്‍ അതിനാല്‍ തന്നെ പുതിയ പുതിയ ഡോക്ടറെ കണ്ടെത്തി. ഇപ്പോള്‍ അവളുടെ അച്ഛനും അമ്മയും അവള്‍ക്ക് സര്‍ജറിക്കുള്ള അനുവാദവും പണവും നല്‍കുന്നത് നിര്‍ത്തി. അതുപോലെ ഡോക്ടര്‍മാരും അവള്‍ക്കുള്ള സര്‍ജറി ഇനി ചെയ്യില്ല എന്ന് പറഞ്ഞിരിക്കുകയാണ്. ഇനിയും സര്‍ജറി ചെയ്താല്‍ അതവളുടെ ജീവനെ പോലും ബാധിക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.